Main News

മലയാളം യുകെ ന്യൂസ് ബ്യുറോ

അടുത്ത പ്രധാനമന്ത്രിയും ടോറി പാർട്ടി നേതാവും ആകാനുള്ള തെരഞ്ഞെടുപ്പ് അതിന്റെ അവസാന ഘട്ടത്തിൽ. ശക്തമായ പ്രകടനം കാഴ്ചവെച്ച് മുൻ വിദേശകാര്യ മന്ത്രി ബോറിസ് ജോൺസണും വിദേശകാര്യ മന്ത്രി ജെറമി ഹണ്ടും തെരഞ്ഞെടുപ്പ് രംഗത്തുണ്ട്. ഏകദേശം 160000ഓളം വരുന്ന കൺസേർവേറ്റിവ് പാർട്ടി അംഗംങ്ങളുടെ പിന്തുണ നേടാനാണ് അവർ ഇപ്പോൾ ശ്രമിക്കുന്നത്. ഇതിനായി അവർ രണ്ടുപേരും തുടർച്ചയായി ചർച്ചകളിലും സംവാദങ്ങളിലും പങ്കെടുക്കുന്നു. അവസാന ചർച്ച ഇന്നലെ നടന്നു. പാർട്ടി അംഗങ്ങളുടെ വീടുകളിലേക്ക് ബാലറ്റ് പേപ്പറുകൾ ഇതിനകം അയച്ചിട്ടുണ്ട്. വിജയിയെ ജൂലൈ 23ന് പ്രഖ്യാപിക്കും.

പ്രധാനമന്ത്രി സ്ഥാനാർത്ഥികൾ ചില പ്രധാന വിഷയങ്ങളിൽ കൈകൊണ്ട നിലപാടുകൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം : തെരേസ മേയുടെ പടിയിറക്കത്തിന് കാരണമായ ബ്രെക്സിറ്റ്‌ പ്രശ്നത്തിൽ, ഒരു കരാറുകളും ഇല്ലാതെ ഒക്ടോബർ 31 ന് തന്നെ ബ്രിട്ടൺ യൂറോപ്യൻ യൂണിയൻ വിടും എന്നാണ് ജോൺസൻ അറിയിച്ചിരിക്കുന്നത്. എന്നാൽ ഒരു കരാറിലൂടെ മാത്രമേ യൂറോപ്യൻ യൂണിയൻ വിടുകയുള്ളു എന്ന നിലപാടിലാണ് ഹണ്ട്. എമിഗ്രേഷന്റെ കാര്യത്തിൽ കഴിവുള്ള ജോലിക്കാർക്ക് മുൻഗണന നൽകുമെന്ന് ഹണ്ട് അറിയിച്ചപ്പോൾ കുടിയേറ്റക്കാരന്റെ തൊഴിൽ, ഇംഗ്ലീഷ് സംസാരിക്കാനുള്ള കഴിവ് എന്നിവ കണക്കിലെടുത്ത് ഒരു ഓസ്ട്രേലിയൻ ശൈലിയിലുള്ള പോയിന്റ് ബേസ്ഡ് സംവിധാനം കൊണ്ടുവരുമെന്നും ഇതിനായി മൈഗ്രേഷൻ ഉപദേശക സമിതിയെ നിയമിക്കുമെന്നുമാണ് ജോൺസൻ അഭിപ്രായപ്പെട്ടത്. നികുതി സംബന്ധിച്ച് കോർപ്പറേഷൻ നികുതി 12.5 ശതമാനമായി കുറയ്ക്കും, 90% ഹൈ സ്ട്രീറ്റ് ഷോപ്പുകൾക്കായി ബിസിനസ് നിരക്കുകൾ ഇല്ലാതാകുമെന്നും ഹണ്ട് പറഞ്ഞു. തൊഴിലാളികൾ ആദായനികുതി അടയ്ക്കാൻ തുടങ്ങുന്ന പോയിന്റ് ഉയർത്തും, അനാരോഗ്യകരമായ ഭക്ഷ്യനികുതി അവലോകനം ചെയ്യുമെന്നുമാണ് ജോൺസൻ അറിയിച്ചത്. പ്രതിരോധം ശക്തമാക്കാൻ അടുത്ത 5 വർഷത്തേക്ക് 15 ബില്യൺ പൗണ്ട് ചിലവഴിക്കും, സാമൂഹിക സേവനത്തിൽ കൂടുതൽ ഫണ്ടിംഗ്, നിരക്ഷരത തുടച്ചുനീക്കും,വിദ്യാർത്ഥികളുടെ കടം തിരിച്ചടവിന്റെ പലിശ നിരക്ക് കുറയ്ക്കും, അദ്ധ്യാപന തൊഴിലിനായി കൂടുതൽ ധനസഹായം നൽകാനുള്ള ദീർഘകാല പദ്ധതി തുടങ്ങും എന്നിവയാണ് ജെറമി ഹണ്ട് നൽകിയ വാഗ്ദാനങ്ങൾ. ജോൺസൻ നൽകിയ മറ്റ് വാഗ്ദാനങ്ങൾ ഇവയൊക്കെയാണ് : 2022ഓടെ 20, 000 പോലീസ് ഓഫീസർമാരെ നിയമിക്കും, ജിഡിപിയുടെ 0.7 ശതമാനം വിദേശ സഹായത്തിനായി ചിലവഴിക്കും, എച്ച്എസ് ട്രെയിൻ പദ്ധതി അവലോകനം ചെയ്യും, 2025 ഓടെ എല്ലാ വീട്ടിലും പൂർണ ഫൈബർ ബ്രോഡ്ബാൻഡ് ഉറപ്പാക്കും, എൻ എച്ച് എസിനെ കൂടുതൽ ശക്തമാകും, വിദ്യാർത്ഥികളുടെ കടം തിരിച്ചടവിന്റെ പലിശ നിരക്ക് കുറയ്ക്കും തുടങ്ങിയവ.

1300 കൺസേർവേറ്റിവ് പാർട്ടി അംഗങ്ങളുടെ ഇടയിൽ നടത്തിയ സർവേയിൽ ജോൺസൻ മുന്നിലെത്തി. അടുത്ത നേതാവ് ആരാകുമെന്ന് രണ്ട് അഭിപ്രായങ്ങൾ ഉണ്ടെങ്കിലും കൂടുതൽ സാധ്യത ബോറിസ് ജോൺസണാണ്. രണ്ടുപേരിൽ, കഴിഞ്ഞ വർഷം വിദേശകാര്യ സെക്രട്ടറിയായി നിയമിതനായ ജെറമി ഹണ്ടിന് ജോൺസണെക്കാൾ ഗവണ്മെന്റ് കാര്യങ്ങളിൽ കൂടുതൽ പരിചയമുണ്ട്. 2010ൽ സഖ്യസർക്കാരിന് കീഴിൽ കൾച്ചറൽ സെക്രട്ടറി ആയ ഹണ്ട്, പിന്നീട് 2012 ലണ്ടൻ ഒളിമ്പിക്സിന് മേൽനോട്ടം വഹിച്ചു. തുടർന്ന് 6 വർഷത്തോളം ആരോഗ്യ സെക്രട്ടറി ആയി സേവനമനുഷ്ഠിച്ചു. ബോറിസ് ജോൺസൻ, 2008ൽ മേയറായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുമ്പ് 7 വർഷം ഹെൻലിയുടെ എംപി ആയിരുന്നു. 2015ൽ ഓസ്ബ്രിഡ്ജ്, സൗത്ത് റുസ്ലിപ് എന്നിവയുടെ എംപിയും ആയി അദ്ദേഹം. വ്യക്തിപരമായ തലത്തിൽ രണ്ട് സ്ഥാനാർത്ഥികൾകക്കും സമാനമായ പശ്ചാത്തലങ്ങളുണ്ട്. സ്വകാര്യ സ്കൂളുകളിൽ വിദ്യാഭ്യാസം നേടുകയും പിന്നീട് ഓസ്‌ഫോർഡ് സർവകലാശാലയിൽ പഠിക്കുകയും ചെയ്തവരാണ് ഇരുവരും.

ടോറി എംപിമാരുടെ ഇടയിൽ അഞ്ചു ഘട്ടങ്ങളായി നടന്ന വോട്ടെടുപ്പിലൂടെയാണ് അവസാന രണ്ട് സ്ഥാനാർഥികളായി ഹണ്ടും ജോൺസണും തെരഞ്ഞെടുക്കപ്പെട്ടത്. അഞ്ചാമത്തെ വോട്ടെടുപ്പിൽ 313ൽ 160 വോട്ടുകളും നേടി ജോൺസൻ ഒന്നാമതെത്തി. രണ്ടാം സ്ഥാനത്തുള്ള ജെറമി ഹണ്ടിന് 77 വോട്ടുകളും. 10 സ്ഥാനാർത്ഥികളുമായി ജൂൺ 10ന് തുടങ്ങിയ തെരഞ്ഞെടുപ്പ് ഇപ്പോൾ അതിന്റെ അന്ത്യത്തിൽ എത്തി നിൽക്കുകയാണ്. മാർക്ക്‌ ഹാർപ്പർ, ആൻഡ്രിയ ലീഡ്‌സോം, എസ്ഥേർ മക്കവെ എന്നിവർ ആദ്യ റൗണ്ടിൽ പുറത്തായി. മാറ്റ് ഹാൻകോക്ക് പിന്മാറുകയും ചെയ്തു. ഡൊമിനിക് റാബ് രണ്ടാം റൗണ്ടിലും റോറി സ്റ്റുവർട്ട് മൂന്നിലും സാജിദ് ജാവീദ്, മൈക്കിൾ ഗോവ് എന്നിവർ നാലാം റൗണ്ടിലും പുറത്തായി. വാശിയേറിയ പോരാട്ടങ്ങളിലൂടെ തെരഞ്ഞെടുപ്പ് അവസാന രണ്ടുപേരിൽ എത്തി നിൽകുമ്പോൾ ബ്രിട്ടനെ തുടർന്ന് നയിക്കുന്നത് ആരെന്ന് അറിയേണ്ടിയിരിക്കുന്നു. അതിനായി ആ കാത്തിരിപ്പ് നീളുന്നു, ജൂലൈ 23 വരെ.

ഭൂരിപക്ഷം വ്യക്തികളും തങ്ങളുടെ ജീവിതത്തിൽ സംഭവിച്ച ദുഃഖങ്ങളെയും ദുരിതങ്ങളെയും ഓർത്ത് വിലപിക്കുമ്പോൾ, അതിൽ നിന്നെല്ലാം വ്യത്യസ്തനായി ഇതാ ഒരാൾ. തന്റെ അന്ധതയെ സധൈര്യം നേരിട്ട് ഗോൾഫ് കളിക്കുകയാണ് ഇയാൾ. മുപ്പതുകാരനായ നിക്ക് ബർ എന്ന വ്യക്തിയാണ് ഈ ഹീറോ. കാഴ്ച നഷ്ടപ്പെടുന്നതിനു മുൻപ് തന്നെ അദ്ദേഹം ഗോൾഫിൽ വിദഗ്ധനായിരുന്നു.എന്നാൽ ഒറ്റരാത്രി കൊണ്ടാണ് അദ്ദേഹത്തിന് തന്റെ കാഴ്ച നഷ്ടപ്പെട്ടത്.

2013- ൽ ചെവി വേദനയോടെ ആരംഭിച്ച രോഗം, പിന്നീട് സെൻട്രൽ നെർവ്‌സ് സിസ്റ്റം ക്യാൻസർ ആണെന്ന് സ്ഥിരീകരിച്ചു. എന്നാൽ ഗോൾഫ് കളിയിൽ അതീവ താൽപര്യമുണ്ടായിരുന്ന നിക്ക്, എല്ലാ ആഴ്ച്ചയിലും തന്റെ സഹായി യോടൊപ്പം പ്രാക്ടീസ് ചെയ്തു. തന്റെ സഹായിയാണ് പ്രാക്ടീസ് കാലഘട്ടങ്ങളിലൂടനീളം തന്നെ മെച്ചപ്പെടുത്തി എടുത്തതെന്നു അദ്ദേഹം പറഞ്ഞു.

ബോളിന്റെ വേഗതയും, ദിശയും, മറ്റും മനസ്സിലാക്കാനായി ഒരു ഡിജിറ്റൽ വാച്ച് അദ്ദേഹം ഉപയോഗിച്ചിരുന്നു. കാഴ്ച ഉണ്ടായിരുന്ന സമയം കളിച്ചിരുന്ന പോലെ കളിക്കുവാൻ ശ്രമിച്ചെങ്കിലും, ഒരുപാട് അഡ്ജസ്റ്റ് ചെയ്യേണ്ടി വന്നു. എല്ലാ കാര്യങ്ങളും ആദ്യം മുതൽ തന്നെ സാവധാനം പഠിക്കേണ്ടി വന്നു.

കഠിനമായ ചെവി വേദന, ഉയർന്ന രക്തസമ്മർദ്ദം, കാഴ്ച വൈകല്യങ്ങൾ മുതലായവയായിരുന്നു തുടക്കത്തിലേ രോഗലക്ഷണങ്ങൾ. പല ഡോക്ടർമാരെയും അദ്ദേഹം സന്ദർശിച്ചു. ഇരുപത്തിയഞ്ചാം വയസ്സിൽ ഒരു ന്യൂ ഇയർ രാത്രിയിൽ അദ്ദേഹം ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യപ്പെട്ടു. നാലാം ദിവസം അദ്ദേഹത്തിന് കാഴ്ച എന്നെന്നേക്കുമായി നഷ്ടപ്പെട്ടു. തുടർന്ന് ക്യാൻസറാണെന്ന് നിർണയിക്കപ്പെടുകയും, റേഡിയേഷനും കീമോതെറാപ്പിയും മറ്റും നൽകുകയും ചെയ്തു. ഒക്ടോബർ 2014 ഓടുകൂടി അദ്ദേഹം ക്യാൻസറിൽ നിന്ന് പൂർണ്ണ മുക്തി പ്രാപിച്ചു.

ഗോൾഫും, ഫുട്ബോളുമെല്ലാം കളിച്ചിരുന്ന അദ്ദേഹം, പിന്നീട് തന്റെ അന്ധതയോട് പൊരുതി ജീവിത നേട്ടങ്ങൾ കൈപ്പിടിയിലാക്കി. ഇപ്പോൾ അദ്ദേഹം അനുഭവിക്കുന്ന ഗോൾഫ് കളിക്കാരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുകയാണ്.

ഹോര്‍മൂസ് കടലിടുക്കില്‍ വീണ്ടും സംഘര്‍ഷസാധ്യത. പാശ്ചാത്യ രാജ്യങ്ങളുമായുള്ള സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ ബ്രിട്ടന്‍റെ എണ്ണ ടാങ്കര്‍ ഇറാ‍ന്‍ പിടിച്ചെടുത്തു. മറ്റൊന്ന് ഏറെനേരം തടഞ്ഞുവച്ച ശേഷം വിട്ടു.  നിലവിലെ സാഹചര്യം ചര്‍ച്ചചെയ്യാന്‍ ബ്രിട്ടന്‍ അടിയന്തര കാബിനറ്റ് യോഗം വിളിച്ചു

സ്റ്റെനോ ഇംപെറോ എന്ന എന്ന ബ്രിട്ടിഷ് എണ്ണ ടാങ്കറാണ് ഇറാന്‍റെ ഇസ്‌ലാമിക് റവല്യൂഷനറി ഗാര്‍ഡ് പിടിച്ചെടുത്തത്. 23 അംഗ നാവിക സംഘമാണ് ഈ എണ്ണ ടാങ്കറിലുള്ളത്. മറ്റൊരു എണ്ണ ടാങ്കറും ഇറാന്‍ പിടിച്ചെടുത്തതായി സൂചനയുണ്ട്. സ്വതന്ത്ര കടല്‍ ഗതാഗതം തടഞ്ഞ ഇറാനെതിരെ രൂക്ഷമായാണ് ബ്രിട്ടന്‍ പ്രതികരിച്ചത്.

ഉപരോധങ്ങള്‍ക്കൊണ്ട് വീര്‍പ്പുമുട്ടിക്കുന്ന പാശ്ചാത്യ രാജ്യങ്ങള്‍ക്കുള്ള മറുപടിയാണ് ഇറാന്‍റെ ഹോര്‍മൂസ് കടലിടുക്കിലെ പുതിയ നീക്കം. ലോകത്തിലെ എണ്ണയുടെ ആറിലൊന്നും എല്‍.എന്‍.ജിയുടെ മൂന്നിലൊന്നും കടന്നുപോകുന്ന ഹോര്‍മൂസ് കടലിടുക്കില്‍ വീണ്ടും അശാന്തിയുടെ അന്തരീക്ഷം പടരുന്നു. തങ്ങളുടെ എണ്ണ കയറ്റുമതി നിര്‍ത്തണ്ടി വന്നാല്‍ ഹോര്‍മൂസ് കടലിടുക്ക് വഴി എണ്ണ കൊണ്ടുപോകാന്‍ ആരെയും അനുവദിക്കില്ലെന്ന ഇറാന്‍റെ നയമാണ് നിലവില്‍ നടപ്പിലാവുന്നത്

ടെഹ്റാൻ: ബ്രിട്ടീഷ് എണ്ണ ടാങ്കർ പിടിച്ചെടുത്തതായി ഇറാൻ. സ്റ്റേന ഇംപേറോ എന്ന ബ്രിട്ടീഷ് എണ്ണ ടാങ്കർ വിപ്ളവഗാർഡുകൾ പിടിച്ചെടുത്തതായി ഇറാൻ അറിയിച്ചു.

ഹോർമുസ് കടലിടുക്കിൽ വച്ച് അജ്ഞാത ഹെലികോപ്ടർ എണ്ണ ടാങ്കറിനെ സമീപിച്ചതായി കപ്പൽ ഉടമകൾ അറിയിച്ചു. ഇറാനിലേക്ക് കപ്പൽ നീങ്ങിയതായി വിവരം ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ കപ്പലിലെ ജീവനക്കാരുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നും കപ്പൽ ഉടമകൾ പറഞ്ഞു.

സ്റ്റേന ഇംപേറോയ്ക്ക് എന്തു സംഭവിച്ചുവെന്ന് അന്വേഷിക്കുകയാണെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. 23 ജീവനക്കാർ കപ്പലിലുണ്ടെന്നാണ് കന്പനി അധികൃതർ നൽകുന്ന വിവരം.

ഞായറാഴ്ച ഒരു വിദേശ ടാങ്കർ കസ്റ്റഡിയിലെടുത്തതായി ഇറാൻ അറിയിച്ചിരുന്നു. എന്നാൽ കപ്പലിനെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഇറാൻ വെളിപ്പെടുത്തിയിരുന്നില്ല.

അടുത്തിടെ ഇറാനിൽനിന്നു സിറിയയിലേക്ക് എണ്ണ കടത്തിയ ഗ്രേസ് വണ്‍ എന്ന സൂപ്പർ ടാങ്കർ ബ്രിട്ടണ്‍ പിടിച്ചെടുത്തിരുന്നു.

യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി വീണ്ടും മലയാളിയുടെ മരണം. കൊരട്ടി തിരുമുടിക്കുന്ന് സ്വദേശിയായ പെരേപ്പാടൻ വീട്ടിൽ ബെന്നി. പി. കുട്ടപ്പൻ (52)  സ്വാൻസി മോറിസ്റ്റന്‍ ഹോസ്പിറ്റലിൽ നിര്യാതനായി. ഇന്നലെ വീട്ടിൽ വച്ച് സ്ട്രോക്ക് ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോൾ മുതൽ വെൻറിലേറ്ററിൽ ആയിരുന്നു. ഡോക്ടർമാർ പരമാവധി പരിശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിക്കാതെ വന്നതിനാൽ ഇന്ന് വൈകുന്നേരം 7 മണിയോടെ വെന്റിലേറ്ററിൽ നിന്നും മാറ്റുകയായിരുന്നു. പരേതൻ ഇതേ ഹോസ്പിറ്റലിൽ ജോലിക്കാരനായിരുന്നു. ഭാര്യ ജിഷാ ബെന്നി. മോറിസ്റ്റന്‍ ഹോസ്പിറ്റലിൽ നഴ്സാണ്. മക്കള്‍:  ആൽവിൻ എഞ്ചിനീയറിംഗ് വിദ്യാർത്ഥി, ഗ്ലാഡ് വിൻ ഏഴാം ക്ലാസ് വിദ്യാർത്ഥി, ക്രിസ് വിൻ മൂന്നാം ക്ലാസ് വിദ്യാർത്ഥി എന്നിവരാണ് മക്കൾ.

വൈകിട്ട് ഭക്ഷണ ശേഷം സോഫയിൽ പതിവു പോലെ ടെലിവിഷനിൽ പ്രോഗ്രാം കണ്ടു കൊണ്ടിരുന്നതിനിടയിൽ ഉറങ്ങിപ്പോയതാണ് ഉറക്കത്തിൽ മസ്തിഷ്കാഘാതം ഉണ്ടായതായാണ് കരുതുന്നത്. പുലർച്ചെ ജോലിക്കു പോകുന്നതിനായായി എഴുന്നേറ്റ ഭാര്യ ബെന്നിയെ അബോധാവസ്ഥയിൽ കണ്ടെതിനെ തുടർന്ന് ആംബുലൻസ് വിളിക്കുകയും  ചെയ്യുകയായിരുന്നു. പാരാമെഡിക്കൽ സംഘം ഉടൻ ആശുപത്രിയിൽ എത്തിച്ച്  തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് വിദഗ്ദ ചികത്സ നൽകുകയുമായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാകു ന്നതനുസരിച്ച് ബെന്നിയുടെ സംസ്കാര കർമ്മങ്ങൾ നാട്ടിൽ എത്തിച്ചു  സ്വദേശത്ത് നടത്തുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത് എന്നാണ് ഇപ്പോൾ അറിയുവാൻ കഴിയുന്നത്. ബെന്നിയുടെ പ്രായമായ അമ്മയും മറ്റു സഹോദരങ്ങളും നാട്ടിലാണ് ഉള്ളത്. മൃതദേഹം ഇപ്പോൾ ഹോസ്പിറ്റലിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

സ്വാന്‍സി ഹോളി ക്രോസ് ഇടവക വികാരി റവ.ഫാ.സിറിൾ തടത്തിലിന്റെ നേതൃത്വത്തിൽ ബന്ധുക്കളും സുഹൃത്തുക്കളും ആശുപത്രിയിൽ  എല്ലാ കാര്യങ്ങളും ക്രമീകരിച്ചു വരുന്നു. കൂടുതൽ വിവരങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും. ഈ അവസരത്തിൽ ബെന്നിയുടെ വേർപാടിൽ മലയാളംയുകെ ന്യൂസ് ടീമിന്റെ അനുശോചനം ദുഃഖാർത്ഥരായ കുടുംബത്തെ അറിയിക്കുകയും ചെയ്യുന്നു.

മയക്കുമരുന്ന് ഉപയോഗം മൂലമുള്ള മരണനിരക്ക് സ്കോട്ട്ലൻഡിൽ വർദ്ധിച്ചുവരുന്നതായി ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്. യുഎസിനെക്കാളും, മറ്റു യൂറോപ്യൻ രാജ്യങ്ങളെക്കാളും സ്കോട്ട്‌ലൻഡിൽ ഇത്തരത്തിലുള്ള മരണനിരക്ക് അധികമാണ്. ബ്രിട്ടനിൽ മയക്കുമരുന്ന് മൂലമുള്ള ശരാശരി മരണനിരക്കിന്റെ മൂന്നിരട്ടിയാണ് സ്കോട്ട്‌ലൻഡിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ചൊവ്വാഴ്ച പുറത്തുവന്ന കണക്കുപ്രകാരം കഴിഞ്ഞവർഷം 1187 പേരാണ് മയക്കുമരുന്നിന് അധിക ഉപയോഗം മൂലം മരണപ്പെട്ടത്. 2017ലെ കണക്കിൽ നിന്നും 27 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഹെറോയിൻ ഉപയോഗിക്കുന്നവർക്ക്, അതിൽ നിന്നുള്ള വിടുതലിനായി എൻ എച്ച് എസ് നിർദേശിക്കുന്ന മെതഡോൺ എന്ന മരുന്ന് കൂടുതൽ മരണത്തിന് കാരണമാകുന്നതയാണ് കണ്ടെത്തൽ. യൂറോപ്പിലെ മുഴുവൻ മരണ നിരക്കിനേക്കാൾ കൂടുതലാണ് സ്കോട്ട്‌ലൻഡിൽ മാത്രം ഉള്ളതെന്ന് നാഷണൽ റെക്കോർഡ് ഓഫ് സ്കോട്ട്‌ലൻഡ് വെളിപ്പെടുത്തുന്നു. ഇത്തരം മരണനിരക്കിൽ യുഎസിനെ കടത്തിവെട്ടിയിരിക്കുകയാണ് സ്കോട്ട്‌ലാൻഡ്.

1996 മുതലുള്ള സർവ്വേയിലെ, ഏറ്റവും കൂടിയ മരണ നിരക്കാണ് 2018-ൽ രേഖപ്പെടുത്തിയിരിക്കുന്നത്. മരിച്ചവരിൽ 72 ശതമാനം പേരും പുരുഷന്മാരാണ്. ആയിരത്തോളം പേർ, ഹെറോയിൻ, മോർഫിൻ മുതലായവയുടെ ഉപയോഗം മൂലമാണ് മരിച്ചത്. എന്നാൽ ഏറ്റീസോളം പോലുള്ള ഗുളികകളുടെ ഉപയോഗം മൂലമാണ് 792 മരണങ്ങൾ സംഭവിച്ചിരിക്കുന്നത്. സെൻട്രൽ ഗ്ലാസ്ഗോയിൽ ഇത്തരം മരുന്നുകൾ തീരെ കുറഞ്ഞ വിലയ്ക്ക് ലഭ്യമായത് ഇത്തരം മരണനിരക്ക് വർധിക്കുന്നതിന് കാരണമായി.

ഇത്തരം കണക്കുകൾ ഞെട്ടിപ്പിക്കുന്നതാണെന്നും, ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും സ്കോട്ട്‌ലൻഡ് ആരോഗ്യമന്ത്രി ജോ പാട്രിക് അറിയിച്ചു. എന്നാൽ ഗവൺമെന്റ് ഭാഗത്തു വീഴ്ച ഉണ്ടായിട്ടുണ്ടെന്ന് സ്കോട്ടിഷ് കൺസർവേറ്റീവ് പാർട്ടി നേതാക്കൾ കുറ്റപ്പെടുത്തി. ആരോഗ്യമേഖലയിൽ ഗവൺമെന്റ് കാര്യമായ ശ്രദ്ധ ചെലുത്തുന്നില്ലെന്നു പാർട്ടി വക്താവ് ആനി വെൽസ് ആരോപിച്ചു.

മലയാളം യുകെ ന്യൂസ് ബ്യുറോ

അപകടങ്ങൾ കുറക്കുന്നതിനായി പുതിയതായി ഡ്രൈവിംഗ് ലൈസൻസ് ലഭിച്ചവരെ രാത്രി യാത്രയിൽ നിന്നും നിരോധിക്കാൻ ആലോചിക്കുന്നതായി ഡിപ്പാർട്ട്മെന്റ് ഫോർ ട്രാൻസ്പോർട്ട് അധികൃതർ അറിയിച്ചു. ഒരു ക്രമാനുഗതമായ ലൈസൻസ് സംവിധാനം നടപ്പിലാക്കാനും തീരുമാനമുണ്ട്. ഇതിലൂടെ പുതിയ ഡ്രൈവർമാർക്ക് കുറെയധികം നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. രാത്രി യാത്ര ഒഴിവാക്കുക, യാത്രക്കാരുടെ പ്രായപരിധിയിലുള്ള നിയന്ത്രണങ്ങൾ തുടങ്ങിയവ ഇതിൽപ്പെടും.

പുതുതായി ഡ്രൈവിംഗ് ലൈസൻസ് ലഭിച്ച അഞ്ചിലൊന്ന് പേരും ആദ്യവർഷങ്ങളിൽ അപകടങ്ങളിൽ പെടുന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ലൈസൻസ് കിട്ടി എത്ര വർഷം വരെ ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും എന്നത് ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റ് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ശൈത്യകാലത്ത് നോർത്ത് സ്കോട്ട്ലൻഡിൽ മറ്റും 6 മണിക്കൂർ മാത്രമേ സൂര്യപ്രകാശം ഉണ്ടാകാറുള്ളു. അതിനാൽ ഈ നിയമം യാത്രക്കാരെ ബാധിക്കാനും സാധ്യതയുണ്ട്.

നിലവിലുള്ള നിയമം അനുസരിച്ച് ആദ്യ രണ്ടു വർഷങ്ങളിൽ ആറു പെനാലിറ്റികൾ വന്നാൽ ഡ്രൈവിംഗ് ലൈസൻസ് അസാധുവാകും. എന്നാൽ വാഹനമോടിക്കുന്ന സമയത്തിനോ, യാത്രക്കാരുടെ പ്രായപരിധിക്കോ നിലവിലെ നിയമങ്ങളിൽ നിയന്ത്രണമില്ല.

ലോകത്തിലെതന്നെ സുരക്ഷിതമായ റോഡുകളാണ് ഇംഗ്ലണ്ടിൽ ഉള്ളതെന്നും, എന്നാൽ അതിനെ കൂടുതൽ അപകട രഹിതമാക്കാനാണു ശ്രമിക്കുന്നതെന്നും റോഡ് സേഫ്റ്റി മിനിസ്റ്റർ മൈക്കിൾ എല്ലിസ് അഭിപ്രായപ്പെട്ടു. ക്രമാനുഗതമായ ലൈസൻസ് സംവിധാനം യുഎസിലെ കാലിഫോർണിയയിലും, ഓസ്ട്രേലിയയിലും, സ്വീഡനിലും മറ്റും നിലവിലുണ്ട്. എന്നാൽ ബ്രിട്ടണിൽ ഈ സംവിധാനത്തെ മുൻപ് നിരസിച്ചതാണ്. യുവാക്കളുടെ തൊഴിലിനെയും വിദ്യാഭ്യാസത്തെയും ഇത് ബാധിക്കും എന്നതായിരുന്നു നിരസിക്കാനുള്ള കാരണം. എന്നാൽ അപകടനിരക്ക് വർദ്ധിക്കുന്നതിനാൽ ആണ് ഈ സംവിധാനം കൊണ്ടുവരുന്നതിനായി ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മലയാളം യുകെ ന്യൂസ് ബ്യുറോ

വരും വർഷങ്ങളിൽ നമ്മുടെ മുഖം എങ്ങനെ ആയിരിക്കും എന്നതാണ് ഇപ്പോൾ ഫെയ്സ് ആപ്പ് ചലഞ്ച്ലൂടെ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. പിയേഴ്സ് മോർഗൻ, മേവിൻ, റോഷലി ഹ്യൂസ്, തുടങ്ങിയ സെലിബ്രിറ്റികളും അവരുടെ ഫേസ് ആപ്പ് മേക്കോവറുകൾ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഈ ഫ്രീ ആപ്പിൻറെ മറ്റു വശങ്ങളെപ്പറ്റി ഉപയോക്താക്കൾ അറിയേണ്ടതുണ്ട് . നിങ്ങളൊരു ഐഫോൺ അല്ലെങ്കിൽ ആൻഡ്രോയ്ഡ് ഉപയോക്താവ് ആണെങ്കിൽ നിങ്ങളുടെ ചിത്രങ്ങളിൽ സ്വാധീനം ചെലുത്താൻ ആപ്പിന് കഴിയും. ആപ്പിനെ പ്രൈവസി പോളിസി പ്രകാരം നിങ്ങൾ അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങൾ കൈവശം വെക്കാൻ ആപ്പിന് കഴിയും.

ജോഷ്വാ നിസ്‌സി എന്ന ഡെവലപ്പറാണ് ട്വിറ്ററിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയപ്പോഴാണ് വിഷയം ആദ്യം ശ്രദ്ധയിൽപ്പെടുന്നത്.തന്റെ ലൈബ്രറിയിലെ മറ്റ് ഫോട്ടോകളും ഫെയ്സ്ആപ്പ് അപ്‌ലോഡ് ചെയ്യുന്നു എന്നതായിരുന്നു ട്വീറ്റ്. വിഡിട് ഭാർഗവ എന്ന മറ്റൊരു വ്യക്തിയും സമാനമായ രീതിയിൽ പ്രതികരിച്ചിരുന്നു. നമ്മുടെ ഡേറ്റ തേർഡ് പാർട്ടി പരസ്യദാതാക്കൾക്ക് നൽകുന്നുണ്ടെന്ന കാര്യം ആപ്പിന്റെ പ്രൈവസി പോളിസിയിൽ വെളിപ്പെടുത്തിയിട്ടുണ്ട് എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. എന്നാൽ ആപ് നിങ്ങളുടെ ഫോട്ടോ ലൈബ്രറി മുഴുവൻ പരതുന്നു എന്ന കാര്യം എല്ലാവരും സമ്മതിച്ചിട്ടില്ല.

ബാങ്ക് സ്റ്റേറ്റ്മെന്റ്കൾ അഡ്രസ്സുകൾ റെസിപ്റ്റുകൾ തുടങ്ങി പ്രധാനപ്പെട്ട വിവരങ്ങൾ ഫോണിൽ സൂക്ഷിക്കുന്നവർ ഇത്തരത്തിലുള്ള ആപ്പുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുമ്പോൾ കരുതൽ ആവശ്യമാണ്. മറ്റുള്ളവരുടെ വിവരങ്ങൾ നമുക്ക് ലഭിക്കില്ലെങ്കിലും നമ്മുടെ വിവരങ്ങൾ പരസ്യദാതാക്കൾക്ക് നൽകാൻ കഴിയും. എന്നാൽ എത്രമാത്രം വിവരങ്ങൾ ആപ്പ് സ്വീകരിച്ചിട്ടുണ്ട് എന്ന് ഉപയോഗിക്കുന്നവർക്ക് അറിയാനുള്ള ഒരു ഓപ്ഷൻ കൂടി ആപ്പിലുണ്ട് എന്നതാണ് ഒരു സന്തോഷവാർത്ത.

പെൻഷൻ നിയമങ്ങളിൽ നടപ്പാക്കിയ ഭേദഗതിക്കെതിരെ എൻഎച്ച്എസിലെ കൺസൾട്ടൻറുമാർ രംഗത്ത്. സ്റ്റാഫ് ഷോർട്ടേജ് മൂലം വലയുന്ന സമയത്ത് ഓവർടൈം ഷിഫ്റ്റുകൾ ചെയ്താണ് മിക്ക സീനിയർ ഡോക്ടർമാരും രോഗികൾക്ക് അടിയന്തിര ചികിത്സ ലഭ്യമാക്കുന്നത്. എന്നാൽ ഇങ്ങനെ കൂടുതൽ സമയം ജോലി ചെയ്യുന്നതു മൂലം കൂടുതൽ ടാക്സ് നല്കേണ്ടി വരികയും പുതിയ ഭേദഗതിയനുസരിച്ച് പെൻഷനെ ബാധിക്കുകയും ചെയ്യുന്നതിനാൽ ഓവർടൈം ഒഴിവാക്കാൻ 1500 കൺസൾട്ടന്റുമാർ തീരുമാനമെടുത്തു കഴിഞ്ഞു.

സാധാരണ ഗതിയിൽ നാലോ അഞ്ചോ മണിക്കൂറുകൾ ഉള്ള 10 ഷിഫ്റ്റുകൾ മറ്റു ഡോക്ടർമാർ ചെയ്യുമ്പോൾ, 11 ഉം 12 ഉം ഷിഫ്റ്റുകൾ വരെ കൺസൾട്ടൻറുമാർ ചെയ്യാറുണ്ട്. ഇരുപത് ശതമാനത്തോളം കൺസൾട്ടന്റുമാർ ജോലി ചെയ്യുന്ന മണിക്കൂറുകളുടെ എണ്ണം കുറയ്ക്കുകയും 42 ശതമാനം പേർ ഷിഫ്റ്റുകളുടെ എണ്ണം പരിമിതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

വിനോദ സഞ്ചാരികൾ തിങ്ങി നിറഞ്ഞ ബീച്ചിനെ തൊട്ട് വിമാനത്തിന്‍റെ ലാൻഡിങ്. ഗ്രീസിലെ സ്കിയാതോസ് എയർപോർട്ടിലാണ് നടുക്കുന്ന രംഗം ഉണ്ടായത്. അപകടം തലനാരിഴയ്ക്കാണ് തെന്നിമാറിയതെന്ന് പറയാം. ഇതിന്റെ വിഡിയോ കാർഗോ സ്പോട്ടർ എന്ന യൂട്യൂബ് ചാനൽ പുറത്തു വിട്ടിട്ടുണ്ട്.

വിഡിയോ കാണുമ്പോൾ തന്നെ അമ്പരപ്പ് തോന്നും. ബ്രിട്ടീഷ് എയർവേയ്സിന്റെ വിമാനമാണ് ടൂറിസ്റ്റുകളുടെ തലയ്ക്കുമുകളിലൂടെ പറന്ന് വന്ന് ലാന്‍റ് ചെയ്തത്. എന്തായാലും ടൂറിസ്റ്റുകൾക്കും വിമാനത്തിനകത്തെ യാത്രക്കാർക്കും കാര്യമായ അപകടം ഒന്നും സംഭവിച്ചിട്ടില്ല എന്നാണ് റിപ്പോർട്ട്.
വിമാനങ്ങളുടെ ലോ ലാൻഡിങ്ങിന് പേരുകേട്ട എയർപോർട്ടാണ് സ്കിയാതോസ്. ബീച്ചിലെത്തുന്ന വിനോദസഞ്ചാരികൾ വിമാനത്തിനൊപ്പം സെൽഫിയെടുക്കാറുമിണ്ട്. പക്ഷേ ഇത്ര താഴ്ചയിൽ വിമാനം ലാൻഡ് ചെയ്യുന്നത് ഇത് ആദ്യമാണെന്നാണ് വിവരം.
വിമാനത്തിൽ നിന്നും വരുന്ന ശക്തമായ കാറ്റിൽ ജനങ്ങൾ ഒരു വശത്തേക്ക് നീങ്ങുന്നതും കാണാം. പലരും പേടിച്ച് തല താഴ്ത്തുന്നും ഓടിപ്പോകുന്നുമുണ്ട്. ഇതിന്റെ വിഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്.

RECENT POSTS
Copyright © . All rights reserved