മുൻപ് വിവാഹ ചടങ്ങുകൾ നടക്കുന്നിടത്തു തന്നെ രജിസ്റ്റർ ചെയ്യുകയായിരുന്നു പതിവ്. എന്നാൽ ഇനിമുതൽ അവിടെ ഒരു മാര്യേജ് ഷെഡ്യൂൾ ഒപ്പിടുകയാണ് വേണ്ടത്. അതിനുശേഷം ലോക്കൽ രജിസ്റ്റർ ഓഫീസിൽ പോയി വേണം നിയമപരമായ വിവാഹ രജിസ്ട്രേഷൻ നടത്താൻ. ദമ്പതിമാർ നേരിട്ട് ചെല്ലുകയോ മറ്റാരെയെങ്കിലും ഏൽപ്പിക്കുകയോ ചെയ്യാം. എന്നാൽ ഇതുരണ്ടും നടക്കാത്ത പക്ഷം ദമ്പതിമാർ നടപടികൾ നേരിടേണ്ടി വരും.

വിവാഹം ഒരാഴ്ചയ്ക്കുള്ളിൽ രജിസ്റ്റർ ചെയ്യാത്തത് ക്രിമിനൽ കുറ്റമായി കണക്കാക്കി 1000 പൗണ്ട് വരെ പിഴ ഈടാക്കാം. എന്നാൽ രെജിസ്റ്റർ ചെയ്യാനുള്ള കാലാവധി ഒരാഴ്ചയാണ്. ഒരു വർഷം ഏകദേശം 60,000 വിവാഹങ്ങളാണ് മതപരമായി നടക്കുന്നത്. സിസ്റ്റം മാറ്റുന്ന സ്ഥിതിക്ക് രജിസ്റ്റർ ഓഫീസുകളിലും മാറ്റങ്ങൾ വേണ്ടിവരും, ഇതിനനുസരിച്ചുള്ള ഉദ്യോഗസ്ഥരെ നിയമിക്കുകയും പരിശീലനം നൽകുകയും വേണം. മാത്രമല്ല ആർച്ച് ബിഷപ്പ് ഓഫ് കാന്റർബറിയുടെ കീഴിലുള്ള പള്ളികളിൽ ഏകദേശം 20, 000 വരുന്ന ക്ലർജിക്ക് പുതിയ സിസ്റ്റത്തെക്കുറിച്ച് പരിശീലനം നൽകാൻ ഇനി മാസങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളു.

ലണ്ടനിലെ ആംഗ്ലിക്കൻ പ്രീസ്റ്റ് മാർക്കസ് വാക്കർ പറയുന്നത് ഇതൊരു നല്ല മാറ്റമാണ് എന്നാണ്. ഈ രേഖകളൊക്കെ രജിസ്റ്റർ ചെയ്ത് രേഖകളായി സൂക്ഷിക്കുന്നത് നല്ല ചെലവും ശ്രദ്ധയും വേണ്ടെ ഉത്തരവാദിത്വമാണ്. അത് കൂടുതൽ മികച്ച രീതിയിൽ ആകുന്നതിൽ തനിക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എയർ ആംബുലൻസ് സർവീസിന്റെ വിലപിടിപ്പുള്ള ഫ്ലൈറ്റ് ഹെൽമെറ്റ് മോഷണം പോയി. ഏകദേശം 3000 പൗണ്ടോളം വിലയുള്ളതാണ് ഈ ഹെൽമെറ്റ്. പാരാമെഡിക്കൽ സ്റ്റാഫുകൾ ഗുരുതരാവസ്ഥയിലുള്ള രോഗിയെ ചികിത്സിക്കുന്നതിനിടയിലായിരുന്നു സംഭവം. യോർക്ക്ഷയർ എയർ ആംബുലൻസ് സർവീസിന്റെ ഹെൽമെറ്റാണ് മോഷണം പോയത്. വെസ്റ്റ് യോർക്ക്ഷെയറിലെ ഷിപ്ലിയിൽ നിന്നും ലഭിച്ച എമർജൻസി ഫോൺ കോളിനോട് പ്രതികരിക്കുമ്പോൾ ആയിരുന്നു സംഭവം.

ഈ ഹെൽമെറ്റ് അത്യാവശ്യ സേവനങ്ങൾക്ക് വളരെ ഫലപ്രദമാണ്. അതിനുള്ളിൽ തന്നെ മൈക്രോഫോൺ ഉള്ളതിനാൽ ആശയവിനിമയം സൗകര്യപ്രദമാണ്. എന്നാൽ പിന്നീട് ഈ ഹെൽമറ്റ് തികച്ചും ഉപയോഗശൂന്യമായ നിലയിൽ സമീപത്തുനിന്ന് കണ്ടെത്തി. ഇത്തരത്തിലുള്ള മോഷണം തികച്ചും അപമാനകരമാണെന്ന് സോഷ്യൽ മീഡിയയിലൂടെ ജനങ്ങൾ പ്രതികരിച്ചു.
തങ്ങളുടെ വിലയേറിയ ഫ്ലൈറ്റ് ഹെൽമെറ്റിൽ ഒരെണ്ണം നഷ്ടപ്പെട്ടുവെന്നും, പാരാമെഡിക്കൽ സ്റ്റാഫുകൾ എമർജൻസി കേസ് പരിഗണിച്ചു കൊണ്ടിരിക്കുമ്പോളായിരുന്നു സംഭവമെന്നും യോർക്ക്ഷൈയർ ആംബുലൻസ് കമ്പനി വക്താവ് അബ്ബയ് ബാർബി അറിയിച്ചു. ഒരു കൂട്ടം യുവാക്കളാണ് ഇതിന് പിന്നിലെന്ന് സംശയമുണ്ടെന്നും, ഇത്തരത്തിൽ മനുഷ്യ ജീവൻ രക്ഷിക്കുന്നതിന് അത്യാവശ്യമായ ഒരു ഉപകരണം എന്തിനാണ് മോഷ്ടിച്ചതെന്ന് അറിയില്ല എന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ രേഖപ്പെടുത്തി.

എയർ ആംബുലൻസ് സർവീസിലുള്ള സ്റ്റാഫുകൾ എല്ലാവർക്കും തന്നെ യാത്രയിൽ ആവശ്യമായ ഒന്നാണ് ഈ ഹെൽമെറ്റ്.2700 മുതൽ 3000 പൗണ്ട് വരെ വിലയുള്ളതാണ് ഈ ഹെൽമറ്റുകൾ. ഇതൊരു ചാരിറ്റബിൾ സംഘടനയാ കയാൽ ഇത്രയും വിലയേറിയ വസ്തുക്കൾ വീണ്ടും വാങ്ങിക്കുന്നതിലുള്ള ബുദ്ധിമുട്ട് അദ്ദേഹം രേഖപ്പെടുത്തി. തങ്ങളെ സഹായിച്ച പോലീസ് അധികൃതർക്ക് അദ്ദേഹം നന്ദി പറയുകയും ചെയ്തു.
ലുധിയാനയിൽ നിന്നും ന്യൂകാസിലിൽ താമസിക്കുന്ന അലക്സാണ്ടർ കെപിഷ് എന്ന വ്യക്തിയാണ് 13 കൊല്ലമായി യുകെയിൽ ജീവിച്ചിട്ട് ചെയ്യാത്ത കുറ്റത്തിന് നാടുകടത്തപ്പെട്ടത്. തെറ്റായ കാരണത്തിന് പേരിലാണ് അദ്ദേഹം ശിക്ഷിക്കപ്പെട്ടത്. ആ സമയത്ത് അദ്ദേഹം ആംഡ് ഫോഴ്സിൽ പ്രിൻസ് ഹാരിക്ക് വേണ്ടി ഷെഫ് ആയി നോർത്തമ്പർ ലാൻഡിൽ ജോലി ചെയ്യുകയായിരുന്നു. എന്നാൽ കാൻസറിന്റെ നാലാമത്തെ സ്റ്റേജിന് ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിന് കൃത്യസമയത്ത് ആ കേസിൽ കോടതിയിൽ ഹാജരാക്കാൻ കഴിയാതിരുന്നതിനാൽ ആണ് നാടുകടത്തപ്പെട്ടത് എന്ന് അടുത്ത സുഹൃത്തുക്കൾ പറയുന്നു.
അദ്ദേഹത്തിന്റെ മെഡിക്കൽ കണ്ടീഷൻ സംബന്ധിച്ച രേഖകൾ സുഹൃത്ത് കോടതിയിൽ ഹാജരാക്കിയതോടെയാണ് ശിക്ഷ റദ്ദാക്കിയത്. യുകെയിൽ മടങ്ങിയെത്തിയ ശേഷം വേണം നാലാമത്തെ ഘട്ടത്തിൽ ആയ ക്യാൻസറിനും ഹൃദയാഘാതത്തിനും ചികിത്സ തുടരാൻ. രണ്ടുപ്രാവശ്യം സ്ട്രോക്ക് നേരിട്ടിട്ടുണ്ട്.

എംപി ചിയോൺവുറഹ് ട്വിറ്ററിൽ ഇതിനെപ്പറ്റി കുറിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ആഴ്ചകൾ ആയിട്ടും ഹോം ഓഫീസ് ഇടപെടാത്തതിനെ തുടർന്നാണ് അവർ മുൻകൈ എടുക്കാൻ തീരുമാനിച്ചത്. തുടർന്ന് പൊതുജനങ്ങളുടെ ശ്രദ്ധയും പങ്കാളിത്തവും നിസീമം ആയിരുന്നുവെന്നും, ഒപ്പം നിന്നവർക്ക് നന്ദിയുണ്ടെന്നും അവർ അറിയിച്ചു.
വാട്സ്ആപ്പ് സന്ദേശങ്ങളിൽ നുഴഞ്ഞു കയറി ഹാക്കർമാർക്ക് നമ്മുടെ സന്ദേശങ്ങളിൽ മാറ്റം വരുത്തുവാൻ കഴിയുമെന്ന് ഗവേഷകർ മുന്നറിയിപ്പു നൽകുന്നു . ഇന്റർനെറ്റിലെ സുരക്ഷാ വീഴ്‌ച്ചകളെകുറിച്ച് ഗവേഷണം നടത്തുന്ന ചെക്ക് പോയിന്റ് റിസേർച്ച് ആണ് വാട്ട്സ് ആപ്പിലെ സുരക്ഷാ വീഴ്ചകളെകുറിച്ചുള്ള വിശദാoശങ്ങൾ പ്രസിദ്ധീകരിച്ചത് . ഇതനുസരിച്ച് വാട്ട്സ് ആപ്പ് ഗ്രുപ്പുകളിൽ നമ്മൾ അയക്കുന്ന മെസേജുകളിൽ മാറ്റം വരുത്തുവാൻ മാത്രമല്ല ഒരാൾ അയക്കുന്ന മെസേജ് മറ്റ് ആരുടെയോ ആയി കാണിക്കുവാനും ഹാക്കർമാർക്ക് സാധിക്കും .

വാട്ട്സ് ആപ്പ് മെസേജുകളിൽ മൂന്നു തരത്തിലുള്ള ഹാക്കർമാരുടെ നുഴഞ്ഞു കയറ്റം സാധ്യമാകുമെന്നാണ് റോമൻ സൈക്കിനും ഗവേഷണ മേധാവിയായ ഓഡഡ് വാനുനുവും പറയുന്നത് .
ഒന്നാമതായി വാട്ട്സ് ആപ്പ് ഗ്രുപ്പുകളിൽ അയച്ച ആളുകളുടെ ഐഡന്റിറ്റി മാറ്റുന്നതിന് വാട്ട്സ് ആപ്പിലെ കോട്ട് ഫീച്ചർ (quote feature) ഹാക്കർമാർക്കും ഉപയോഗിക്കാൻ കഴിയും . ഇങ്ങനെ ചെയ്യുന്നതിന് ഹാക്കർ ആ ഗ്രൂപ്പിലെ മെംബർ ആകണം എന്ന് പോലുമില്ല .
രണ്ടാമത്തേതായി മറ്റാരെങ്കിലും അയക്കുന്ന സന്ദേശത്തിനു മറുപടി അയക്കുമ്പോൾ ഹാക്കർമാർക്ക് ആ സന്ദേശങ്ങളിൽ മാറ്റം വരുത്തുവാൻ സാധിക്കും . യഥാർത്ഥ സന്ദേശം മാറ്റം ഇല്ലാതെ തുടരുമ്പോഴും ഗ്രൂപ്പ് അംഗങ്ങൾ കാണുന്നത് മാറ്റം വരുത്തിയ പുതിയ പതിപ്പായിരിക്കും .
മൂന്നാമതായി ഗ്രൂപ്പ് അംഗങ്ങൾ പരസ്പരം അയക്കുന്ന സ്വകാര്യ സന്ദേശങ്ങളെ മാറ്റം വരുത്തി എല്ലാവർക്കും കാണാൻ സാധിക്കുന്ന പൊതുസന്ദേശങ്ങൾ (public message) ആക്കി മാറ്റാൻ ഹാക്കർമാർക്ക് സാധിക്കും .തൻമൂലം ഒരാൾ അയക്കുന്ന പൊതു സന്ദേശങ്ങൾ ഗ്രൂപ്പിലുള്ള എല്ലാവർക്കും കാണാനായിട്ട് സാധിക്കും .

ഗവേഷകരുടെ അഭിപ്രായത്തിൽ മൂന്നാമത്തെ രീതിയിലുള്ള സുരക്ഷാ വീഴ്‌ച ഒരു പരിധി വരെ പരിഹരിക്കാൻ വാട്ട്സ് ആപ്പിനായിട്ടുണ്ടെങ്കിലും ഒന്നാമത്തെയും രണ്ടാമത്തെയും സുരക്ഷാവീഴ്‌ചകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്എന്നാണ് ഗവേഷകരുടെ അഭിപ്രായം .
വാട്ട്സ് ആപ്പിലെ ഈ സുരക്ഷാവീഴ്ചകളെ തുറന്നു കാണിക്കുന്നതിന് ചെക് പോയിന്റ് ഗവേഷകർ വാട്ട്സ് ആപ്പ് മെസേജുകൾ ഡീക്രിപ്റ്റ് ചെയ്യാനും പിടിച്ചെടുക്കാനും സാധിക്കുന്ന ഒരു സോഫ്റ്റ് വെയർ ഡെവലപ്പ് ചെയ്തിട്ടുണ്ട് .
കഞ്ചാവ് ഉൾപ്പെടുന്ന മരുന്നുകൾ നിയമവിധേയമാക്കിയതിന് എതിരെ നാഷണൽ ഹെൽത്ത് സർവീസ് രംഗത്ത്. കഞ്ചാവ് അടിസ്ഥാനമാക്കിയുള്ള മരുന്നുകൾ സുരക്ഷിതമാണെന്നതിനു മതിയായ തെളിവുകൾ ഇല്ലാത്തതിനാലാണ് ഈ നീക്കം . പതിവായുള്ള ഉപയോഗത്തിനായി കഞ്ചാവ് ഉൾപ്പെടുന്ന മരുന്നുകൾ ശുപാർശ ചെയ്യാൻ കഴിയില്ലെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ആൻഡ് കെയർ എക്സലൻസ് (നൈസ് ) അറിയിച്ചു. നൈസിന്റെ അനുമതിയില്ലാതെ ചുരുക്കം ചില ഡോക്ടർമാർക്കെ കഞ്ചാവ് ഉൾപ്പെടുന്ന മരുന്നുകൾ നിർദേശിക്കാൻ കഴിയൂ. ഈയൊരു തീരുമാനം മൂലം പല രോഗികൾക്കും ചികിത്സ ലഭിക്കാതെയാകും.ഇത് കൂടാതെചികിത്സ ഫലപ്രദമല്ലയെന്ന കാരണത്താൽ സാറ്റിവെക്സ് എന്ന മരുന്നും എൻഎച്ചഎസ് അംഗീകരിക്കുന്നില്ല. എന്നാൽ കീമോതെറാപ്പികളുടെ അനന്തരഫലങ്ങൾ നേരിടുന്ന കാൻസർ രോഗികൾക്ക് കഞ്ചാവ് ഉൾപ്പെടുന്ന നാബിലോൺ എന്ന മരുന്ന് നൽകുന്നതിന് നൈസ് അംഗീകാരം നൽകി.

ഗുരുതരമായ അപസ്മാരം ബാധിച്ച കുട്ടിയായ അൽഫി ഡിംഗ്‌ളിയുടെ അമ്മ ഹന്നാ ഡീക്കൻ പറഞ്ഞു “കഞ്ചാവ് ഉൾപ്പെടുന്ന മരുന്നുകൾ ലോകമെമ്പാടും ധാരാളം ആളുകൾ ഉപയോഗിക്കുന്നു.അവർക്കെല്ലാം നല്ല റിസൾട്ട് ലഭിച്ചു.” അമേരിയ്ക്കയും കാനഡയും മറ്റു ജി 7 രാജ്യങ്ങളും കഞ്ചാവ് നിയമവിധേയമാക്കിയിട്ടുണ്ടെന്നും ഹന്ന പറഞ്ഞു.
യുകെയിൽ കഞ്ചാവ് നിയമവിധേയമാക്കാൻ ലേബർ പാർട്ടി എംപി ഡേവിഡ് ലാമി, ലിബറൽ ഡെമോക്രറ്റ്സ് എംപി സർ നോർമൻ ലാംബ്, കൺസേർവേറ്റിവ് പാർട്ടി എംപി ജോനാഥാൻ ജനോഗ്ലി എന്നിവർ നിർദ്ദേശിച്ചത് മലയാളം യുകെ റിപ്പോർട്ട് ചെയ്തിരുന്നു . ഇതിനെ പറ്റി പഠനം നടത്താൻ മൂവരും കാനഡയിലേക്ക് ഒരു ഗവേഷണ യാത്ര നടത്തിയിരുന്നു.
ബ്രിട്ടീഷ് ദമ്പതികളുടെ 15 വയസ്സുകാരിയായ മകൾ നോറ ക്വൊറിനെ മലേഷ്യയിലെ ദുസാൻ റിസോർട്ടിൽ നിന്നും കഴിഞ്ഞ ഞായറാഴ്ച മുതൽ കാണാതായി. ലണ്ടനിൽ നിന്നുള്ള ഐറിഷ് – ഫ്രഞ്ച് ദമ്പതികളായ മീബയും സെബാസ്റ്റ്യനും അവരുടെ മൂന്നു മക്കളോടൊപ്പം ശനിയാഴ്ചയാണ് ക്വാലാലംപൂരിൽ നിന്ന് 40 മൈൽ തെക്ക് സെരേംബാനടുത്തുള്ള റിസോർട്ടിൽ രണ്ടാഴ്ചത്തെ താമസത്തിനായി എത്തിചേർന്നത്. പിറ്റേന്ന് രാവിലെയാണ് നോറയെ അവളുടെ കിടപ്പുമുറിയിൽ നിന്നും കാണാതാവുന്നത്. മുറിയുടെ ജനൽ തുറന്നുകിടക്കുന്നതായും കാണപ്പെട്ടു. നോറ, താൻ താമസിച്ചിരുന്ന ഹോട്ടലിന് സമീപം തന്നെ കാണുമെന്ന് പോലീസ് കരുതുന്നു. കാണാതായി അഞ്ചാം ദിവസവും തിരച്ചിൽ ഊർജ്ജിതമായി തന്നെ തുടരുന്നു.

മലേഷ്യൻ കാടുകളിൽ നടന്ന തിരച്ചിലിനിടയിൽ നോറയുടെ അമ്മ മീബ ക്വൊറിന്റെ ശബ്ദം റെക്കോർഡ് ചെയ്ത് ഉച്ചഭാഷിണിയിലൂടെ പുറപ്പെടുവിച്ചു. ” നോറ ഡാർലിംഗ്, ഐ ലവ് യൂ, മം ഈസ് ഹിയർ ” എന്ന് മീബ പറയുന്നതാണ് കേൾപ്പിച്ചത്. ഈ ശബ്ദത്തിലേക്ക് നോറയെ ആകർഷിക്കാമെന്ന പ്രതീക്ഷയിലാണ് ഇത്തരമൊരു ശ്രമം പോലീസ് നടത്തുന്നത്. 2.5 ചതുരശ്ര മൈൽ വലിപ്പമുള്ള കാട്ടിൽ, ഒരു പ്രദേശത്ത് തിരയുന്ന ഉദ്യോഗസ്ഥരെ ആറു ടീമുകളായി തിരിച്ചിട്ടുണ്ട്. ” കാണാതായ കുട്ടിയെ കണ്ടത്താമെന്ന് ഞങ്ങൾക്ക് പ്രതീക്ഷയുണ്ട് ” ജില്ലാ പോലീസ് മേധാവി മുഹമ്മദ് നോർ മർസുകി ബെസാർ പറഞ്ഞു.
നോറയെ നഷ്ടപ്പെട്ടതാകാമെന്ന് പോലീസ് കരുതുന്നു. പക്ഷേ ഇതൊരു തട്ടിക്കൊണ്ടുപോകൽ ആകാമെന്ന ഭയത്തിലാണ് കുടുംബാംഗങ്ങൾ.നോറയുടെ തിരോധാനം തികച്ചും അസ്വാഭാവികമാണെന്ന് അവരുടെ കുടുംബസുഹൃത്ത് കാതറിൻ മോറിസൺ അഭിപ്രായപ്പെട്ടു. മലേഷ്യയിലെ ഫ്രാൻസിന്റെ അംബാസഡർ ഫ്രഡറിക് ലാപ്ലാൻജെ, കുട്ടിയെ കാണാതായ സ്ഥലം സന്ദർശിച്ചു.
ഡോക്ടർമാരുടെ പെൻഷൻ വൈകുന്നത് തടയാൻ ഇംഗ്ലണ്ടിലും വെയിൽസിലും ഗവൺമെന്റ് പുതിയ നിർദ്ദേശങ്ങൾ കൊണ്ടുവരുന്നു. ഓവർ ടൈം ഡ്യൂട്ടി ചെയ്തിട്ട് പോലും തങ്ങൾക്ക് ലഭിക്കുന്ന ശമ്പളം ടാക്സ് അടയ്ക്കാൻ മാത്രമേ തികയുന്നുള്ളൂ എന്ന പരാതി നിലനിൽക്കെയാണ് ഈ നീക്കം. തെരേസ മെയ് യുടെ ഭരണകാലത്തെ ‘കൂടുതൽ പെൻഷൻ ഫ്ലെക്സിബിലിറ്റി’ എന്ന നയം മാറ്റി കുറച്ചുകൂടി പ്രാവർത്തികമായ ആശയം കൊണ്ടുവരാനാണ് നീക്കം. 22 ജൂലൈയിലാണ് ആ നിയമം പാസാക്കിയത്. എന്നാൽ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ടോറി ലീഡർഷിപ്പ് തിരഞ്ഞെടുപ്പ് സമയത്ത് തന്നെ ഇത് നവീകരിക്കാനുള്ള ഉറപ്പുനൽകിയിരുന്നു.
ഡോക്ടർമാർക്ക് പെൻഷൻ കുറയ്ക്കാതെ തന്നെ ഇപ്പോൾ അവർ സർക്കാരിന് നൽകി വരുന്ന ആനുവൽ ടാക്സ് അലവൻസ് ചുരുക്കാൻ ആണ് നീക്കം. രണ്ടായിരത്തി പത്തിൽ 2,50,000 പൗണ്ടിൽ നിന്നും ഏകദേശം 40,000 പൗണ്ടിലേയ്ക്ക് അവരുടെ അലവൻസ് കുറച്ചിരുന്നു. എന്നാൽ പബ്ലിക് സ്റ്റാഫിന് 50% ശമ്പളം ആയും 50 ശതമാനം പെൻഷൻ നിക്ഷേപം ആയും സൂക്ഷിക്കാം എന്നതായിരുന്നു മുൻപ് ഗവൺമെന്റിന്റെ നയം. എന്നാൽ ഇനിമുതൽ അവർ കോണ്ട്രിബൂഷൻസ് നൽകേണ്ടതില്ല എന്നാണ് ഗവൺമെന്റ് പറയുന്നത്. മുൻപ് ചില ഡോക്ടർമാർക്ക് പ്രതീക്ഷിക്കാത്ത വലിയ ടാക്സ് തുക അടക്കേണ്ടി വന്നതായി അവർ പരാതിപ്പെട്ടിരുന്നു.

ഈ സാമ്പത്തികവർഷം മുതൽ പെൻഷൻ സ്കീമിൽ നിന്നും ഡോക്ടർമാരെ പുറത്തുകൊണ്ടുവരും. അവർക്ക് പെൻഷൻ ലഭ്യമാക്കും എങ്കിലും ടാക്സ് ഇനത്തിൽ വലിയ തുക അടയ്ക്കേണ്ടി വരില്ല. അതിനെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾ വരുന്ന ആഴ്ചകളിൽ പബ്ലിഷ് ചെയ്യും. ഇതിനു മുൻപ് ഡോക്ടർമാർ എക്സ്ട്രാ ഷിഫ്റ്റ് എടുക്കാത്തത് കാരണം രോഗികളുടെ വെയ്റ്റിംഗ് ലിസ്റ്റ് വർദ്ധിച്ചതായി ശ്രദ്ധയിൽപ്പെട്ടിരുന്നു, ഇനി അതു കുറയും എന്നാണ് നിഗമനം. ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷനിലെ ഡോക്ടർ ചാന്ദ് നേപാൾ പറയുന്നത് ഗവൺമെന്റിന്റെ തീരുമാനം അങ്ങേയറ്റം സ്വാഗതാർഹമാണ് എന്നാണ്. അത് എൻ എച്ച് എസ് അംഗങ്ങൾക്കെല്ലാം ആശ്വാസകരം ആയിരിക്കും എന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
പാകിസ്ഥാന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള ബിരുദാനന്തര ബിരുദ പദ്ധതിയായ എംഎസ് (മാസ്റ്റർ ഓഫ് മെഡിസിൻ ), എംഡി (ഡോക്ടർ ഓഫ് സർജറി ) എന്നിവ ഡോക്ടറുമാരുടെ യോഗ്യത ലിസ്റ്റിൽ നിന്നും നീക്കം ചെയ്ത് സൗദി അറേബ്യ. ഇതുമൂലം സൗദിയിയിലും മറ്റു അറബ് രാജ്യങ്ങളിലും ജോലി ചെയുന്ന, ഉയർന്ന യോഗ്യതയുള്ള നൂറുകണക്കിന് പാകിസ്ഥാൻ ഡോക്ടർമാർക്ക് ജോലി നഷ്ടമാവും. സൗദിയിൽ ഉള്ള ഭൂരിഭാഗം പാകിസ്ഥാനി ഡോക്ടറുമാരോട് ഏതുസമയവും ഇവിടം വിട്ടുപോകാൻ തയ്യാറായി ഇരിക്കണമെന്നും നിർദേശം നൽകി.
പാകിസ്ഥാന്റെ എംഎസ് , എംഡി ബിരുദങ്ങൾ നിരസിച്ച സൗദി ആരോഗ്യ മന്ത്രാലയം, അത് ഘടനാപരമായ പരിശീലന പരിപാടിയല്ലെന്ന് അവകാശപ്പെട്ടു. ഉയർന്ന സ്ഥാനങ്ങളിലേക്ക് മികച്ച യോഗ്യത ഉള്ളവരെ നിയമിക്കേണ്ടതുണ്ട്. സൗദിയുടെ ഈ നീക്കത്തിന് പിന്നാലെ ഖത്തർ, യുഎഇ, ബഹ്‌റൈൻ എന്നിവരും സമാനമായ നടപടി സ്വീകരിച്ചു. 2016ൽ ഓൺലൈൻ ആയി അപേക്ഷ ക്ഷണിച്ചതിനു ശേഷം കറാച്ചി, ലാഹോർ, ഇസ്ലാമബാദ് എന്നിവിടങ്ങളിൽ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ സംഘം നടത്തിയ അഭിമുഖത്തിലൂടെയാണ് ഈ ഡോക്ടറുമാരെ തിരഞ്ഞെടുത്ത് നിയമിച്ചത്. ഡിഗ്രി പ്രോഗ്രാമിൽ നിർബന്ധിത പരിശീലനം ഇല്ലെന്നാണ് സൗദി ആരോഗ്യ മന്ത്രാലയം ഇപ്പോൾ പറയുന്നത്. തങ്ങളുടെ ഈ അവസ്ഥയ്ക്ക്, പ്രശ്നബാധിതരായ ഡോക്ടർമാർ സിപിസ്‌പിയെ കുറ്റപ്പെടുത്തി. സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്പെഷ്യലിറ്റിസ് നിരവധി ഡോക്ടർമാർക്ക് സേവനം അവസാനിപ്പിക്കൽ കത്തും നൽകി.

പാകിസ്ഥാന്റെ പ്രധാന ബിരുദ യോഗ്യതയ്ക്ക് ഇതുമൂലം തിരിച്ചടി ഉണ്ടാകുമെന്ന് പാകിസ്ഥാന്റെ വക്താവ് ഡോ. ആസാദ് നൂർ മിസ്‌റ പറഞ്ഞു. തൊഴിലില്ലായ്മക്കൊപ്പം വിദേശത്തേക്ക് പണമയക്കുന്നതിനും പാകിസ്ഥാൻ ബുദ്ധിമുട്ട് നേരിടുന്നതായി നൂർ പറഞ്ഞു. എംഎസ് / എംഡി പ്രോഗ്രാം ഘടനാപരമായ പരിശീലന യോഗ്യതയല്ലെന്ന ധാരണ തെറ്റാണെന്ന് യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് വൈസ് ചാൻസലർ പ്രൊഫ. ജാവേദ് അക്രം പറയുകയുണ്ടായി. വേൾഡ് ഫെഡറേഷൻ ഓഫ് മെഡിക്കൽ എജ്യുക്കേഷൻ രൂപകൽപ്പന ചെയ്ത, അന്താരാഷ്ട്ര നിലവാരത്തിന് തുല്യമായ, ക്ലിനിക്കൽ, റിസർച്ച് ഘടകങ്ങൾ ഉൾക്കൊള്ളുന്ന ചലനാത്മകവും ഘടനാപരവുമായ പാഠ്യപദ്ധതി ഉപയോഗിച്ചാണ് എംഎസ്, എംഡി ബിരുദങ്ങൾ നടത്തുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.
യുകെയിലെ ഗ്യാസ്, വൈദ്യുതി മാർക്കറ്റ് നിയന്ത്രിക്കുന്ന ഓഫ്‌ഗം, പ്രൈസ് ക്യാപ് കുറയ്ക്കുന്നു. സാധാരണഗതിയിൽ ഉയർന്ന നിരക്കാണ് ഗ്യാസിനും വൈദ്യുതിയ്ക്കും ഓഫ്ഗം ഇടാക്കുന്നത്. എന്നാൽ പ്രൈസ് ക്യാപ് കുറയ്‌ക്കുന്നതോടെ ദശലക്ഷക്കണക്കിന് ബ്രിട്ടീഷ് കുടുംബങ്ങൾക്കുള്ള ബില്ലുകളിൽ 75 പൗണ്ട് കുറയും. 11മില്യൺ കുടുംബങ്ങളുടെ ശരാശരി വാർഷിക വൈദ്യുതി ബിൽ ഈ ഒക്ടോബർ മുതൽ മാർച്ച് വരെ 1254 പൗണ്ടിൽ നിന്നും 1179 പൗണ്ട് ആയി കുറയുമെന്നാണ് ഓഫ്ഗം അറിയിച്ചിരിക്കുന്നത്. പ്രീ പെയ്ഡ് മീറ്ററുകൾക്ക് പ്രത്യേക പ്രൈസ് ക്യാപ് ആയിരിക്കും. ഈ ബില്ലിൽ 25 പൗണ്ട് ആണ് കുറയുന്നത്. ഇത് എകദേശം 4 മില്യൺ കുടുംബങ്ങൾക്ക് പ്രയോജനപ്പെടും. പ്രീ പെയ്ഡ് മീറ്റർ ഉപഭോക്താക്കൾ 1217 പൗണ്ട് അടയ്ക്കണം. 2019 ജനുവരി 1ന്, മേയുടെ സർക്കാരിന്റെ കീഴിലാണ് ഈ പ്രൈസ് ക്യാപ് കൊണ്ടുവന്നത്. ഇത് ഏപ്രിലിൽ പുതുക്കുകയുണ്ടായി.അടുത്ത പ്രൈസ് ക്യാപ് പുതുക്കൽ ആണ് ഈ ഒക്ടോബറിൽ വരുന്നത്.

എനർജി സൂപ്പർ മാർക്കറ്റിലെ വിദഗ്ധനായ സ്റ്റീഫൻ മുറെ പറഞ്ഞു ” പുതിയ ക്യാപ്പും ഉയർന്നതാണ്. ഇതിലും വിലകുറഞ്ഞ താരിഫുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ” ഈ ഒരു മാറ്റത്തിനെതിരെ പലരും രംഗത്ത് വന്നു. കൺസ്യൂമർ ഗ്രൂപ്പ് ആയ ‘ വിച്ച് ‘ന്റെ തലവൻ നടാലി ഹിറ്റ്കിൻസ് ഇപ്രകാരം അഭിപ്രായപ്പെട്ടു. “പ്രൈസ് ക്യാപ് കുറച്ചാൽ ചില വീടുകൾക്ക് അത് ആശ്വാസമാകും. എന്നാൽ ഭൂരിഭാഗം പേരും ഒരു വർഷം ഉയർന്ന നിരക്ക് തന്നെ നൽകേണ്ടിവരും.” കംപെയർ ദി മാർക്കറ്റ് ഡോട്ട് കോമിന്റെ കണക്കുകൾ പ്രകാരം ഇപ്പോൾ കുറച്ച പ്രൈസ് ക്യാപും വിപണിയിലെ ഉയർന്ന സ്ഥിര താരിഫിനെകാൾ 228 പൗണ്ട് കൂടുതലാണ്. ഈ പ്രൈസ് ക്യാപ് നല്ലതുപോലെ മുന്നോട്ട് പോകുന്നെന്ന് ഓഫ്‌ഗം തലവൻ ഡെർമോട് നോളൻ പറഞ്ഞു. ഈ പ്രൈസ് ക്യാപ് തങ്ങളുടെ കച്ചവടത്തെ ബാധിച്ചുവെന്ന് സെന്ററികാ പോലുള്ള പ്രമുഖ കമ്പനികൾ ആരോപിച്ചു.
ഇംഗ്ലണ്ടിലും വെയിൽസിലുമായി ആകെ 2000 ഡാമുകൾ ഉണ്ട് . 800 ഡാമുകൾ സ്കോട്ട് ലാൻഡിൽ ആണുള്ളത്. സമീപ നഗരങ്ങളിലും ടൗണുകളിലും കുടിവെള്ളമെത്തിക്കാൻ, കനാലുകൾ നിറയ്ക്കാൻ, കൃഷിക്ക്, ഫിഷിങ്, വാട്ടർസ്പോർട്സ്എന്നിവയ്ക്കാണ് ഇവ പ്രധാനമായും ഉപയോഗിക്കുന്നത്. എന്നാൽ ടോഡ്ബ്രുക് ഡാമിന്റെ തകർച്ച വലിയൊരു ചർച്ചക്ക് തുടക്കമിട്ടിരിക്കുകയാണ് .
സമീപപ്രദേശങ്ങളിലെ ഉരുൾപൊട്ടൽ പോലെയുള്ള പ്രകൃതി ദുരന്തങ്ങൾക്ക് കാരണമാകുന്നത് ഡാമുകളുടെ എണ്ണം കൂടുതൽകൊണ്ടാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു . ഈ പഠനങ്ങൾ വളരെ കുറഞ്ഞ വിസ്തൃതിയിൽ കൂടുതൽ ഡാമുകൾ ഉള്ള കേരളത്തിൻെറ കാര്യത്തിൽ വളരെ പ്രസക്തമാണ് .പ്രത്യേകിച്ചും ഡാമുകൾ മൂലം മഹാപ്രളയം സൃഷ്ടിക്കപ്പെട്ടതിൻെറ ഒരു വർഷം തികയുമ്പോൾ . കേരളത്തിൽ ആകെ 80 ഡാമുകൾ ആണുള്ളത് ഇതിൽ 12 എണ്ണം ഇടുക്കിയിലാണ്. കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ട് ഇടുക്കി ആണ്, കഴിഞ്ഞ പ്രളയത്തിൽ പ്രധാന പങ്കുവഹിച്ചത് എന്ന് കരുതപ്പെടുന്നതും ഇടുക്കി ഡാമാണ്.

ജല സ്രോതസ്സുകളുടെ ഒഴുക്കിനെ തടസ്സപ്പെടുത്തി അണക്കെട്ടുകൾ നിർമിക്കുമ്പോൾ ഭൂമിയുടെ സ്വാഭാവികമായ തുലനാവസ്ഥക്ക് മാറ്റം വരുന്നു. അതിനെ നേരിടാൻ പ്രകൃതി കണ്ടെത്തുന്ന മാർഗങ്ങളാണ് പ്രകൃതി ക്ഷോഭങ്ങളായി നമുക്ക് അനുഭവപ്പെടുന്നത്. 25000 ക്യുബിക് മീറ്ററിലധികം ജല സംഭരണശേഷിയുള്ള യുകെയിലെ ഡാമുകൾ എല്ലാം റിസർവോയർ ആക്ട് പരിധിയിൽ പെടുന്നവയാണ്. ഇവയെ പറ്റി എല്ലാവർഷവും സിവിൽ എൻജിനീയർമാർ ഡിപ്പാർട്ട്മെന്റ് ഓഫ് എൻവിയോൺമെന്റ് ഫുഡ് ആൻഡ് റൂറല് അഫയർന് ആനുവൽ റിപ്പോർട്ട് നൽകേണ്ടതുണ്ട്. ഇവക്ക് രണ്ടാഴ്ചയിലൊരിക്കൽ പരിശോധന നടത്താറുണ്ടെന്നും അധികൃതർ പറയുന്നു. ഈ അടുത്ത് നടത്തിയ പരിശോധനയിലാണ് പ്രശ്നങ്ങൾ കണ്ടെത്തിയത്. കഴിഞ്ഞ നവംബറിൽ നടത്തിയ പരിശോധനയിൽ ടോഡ് ബ്രുക് റിസർവോയർ സുരക്ഷാ ടെസ്റ്റ് പാസായിരുന്നു, പക്ഷെ ഇത്തവണ പെയ്ത കനത്ത മഴയെ അതിജീവിക്കാൻ ഡാമിന് സാധിച്ചില്ല.

2007 ൽ അള്ളി റിസർവോയറിൽ കണ്ടെത്തിയ തകരാറാണ് ഇതിനു മുൻപ് ഒടുവിലായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. കനത്ത മഴയെ തുടർന്ന് റോതെർഹാമിലെ ഈ റിസെർവോയർ തകരുകയായിരുന്നു.ഡാമുകൾ മൂലം നേരിടേണ്ടിവരുന്ന പ്രകൃതിദുരന്തങ്ങളെ കുറിച്ചും അപകട സാധ്യതകളെ കുറിച്ചും പലരും ബോധവാന്മാരല്ല എന്നതാണ് ഒരു പരിധിവരെ ദുരന്തങ്ങളുടെ ആക്കം കൂട്ടുന്നത്.സുരക്ഷാ മാനദണ്ഡങ്ങൾക്ക് അനുസരിച്ചു നിർമിച്ചിരിക്കുന്ന ഡാമുകൾക്ക് അപകടസാധ്യത ഉണ്ടാവില്ല എന്ന് പൂർണമായി വിശ്വസിക്കാൻ കഴിയില്ല എന്നതിന് തെളിവാണ് ടോഡ്ബ്രുക് ഡാമിന്റെ തകർച്ച.