യുകെയിലെ ഗ്യാസ്, വൈദ്യുതി മാർക്കറ്റ് നിയന്ത്രിക്കുന്ന ഓഫ്‌ഗം, പ്രൈസ് ക്യാപ് കുറയ്ക്കുന്നു. സാധാരണഗതിയിൽ ഉയർന്ന നിരക്കാണ് ഗ്യാസിനും വൈദ്യുതിയ്ക്കും ഓഫ്ഗം ഇടാക്കുന്നത്. എന്നാൽ പ്രൈസ് ക്യാപ് കുറയ്‌ക്കുന്നതോടെ ദശലക്ഷക്കണക്കിന് ബ്രിട്ടീഷ് കുടുംബങ്ങൾക്കുള്ള ബില്ലുകളിൽ 75 പൗണ്ട് കുറയും. 11മില്യൺ കുടുംബങ്ങളുടെ ശരാശരി വാർഷിക വൈദ്യുതി ബിൽ ഈ ഒക്ടോബർ മുതൽ മാർച്ച് വരെ 1254 പൗണ്ടിൽ നിന്നും 1179 പൗണ്ട് ആയി കുറയുമെന്നാണ് ഓഫ്ഗം അറിയിച്ചിരിക്കുന്നത്. പ്രീ പെയ്ഡ് മീറ്ററുകൾക്ക് പ്രത്യേക പ്രൈസ് ക്യാപ് ആയിരിക്കും. ഈ ബില്ലിൽ 25 പൗണ്ട് ആണ് കുറയുന്നത്. ഇത് എകദേശം 4 മില്യൺ കുടുംബങ്ങൾക്ക് പ്രയോജനപ്പെടും. പ്രീ പെയ്ഡ് മീറ്റർ ഉപഭോക്താക്കൾ 1217 പൗണ്ട് അടയ്ക്കണം. 2019 ജനുവരി 1ന്, മേയുടെ സർക്കാരിന്റെ കീഴിലാണ് ഈ പ്രൈസ് ക്യാപ് കൊണ്ടുവന്നത്. ഇത് ഏപ്രിലിൽ പുതുക്കുകയുണ്ടായി.അടുത്ത പ്രൈസ് ക്യാപ് പുതുക്കൽ ആണ് ഈ ഒക്ടോബറിൽ വരുന്നത്.

എനർജി സൂപ്പർ മാർക്കറ്റിലെ വിദഗ്ധനായ സ്റ്റീഫൻ മുറെ പറഞ്ഞു ” പുതിയ ക്യാപ്പും ഉയർന്നതാണ്. ഇതിലും വിലകുറഞ്ഞ താരിഫുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ” ഈ ഒരു മാറ്റത്തിനെതിരെ പലരും രംഗത്ത് വന്നു. കൺസ്യൂമർ ഗ്രൂപ്പ് ആയ ‘ വിച്ച് ‘ന്റെ തലവൻ നടാലി ഹിറ്റ്കിൻസ് ഇപ്രകാരം അഭിപ്രായപ്പെട്ടു. “പ്രൈസ് ക്യാപ് കുറച്ചാൽ ചില വീടുകൾക്ക് അത് ആശ്വാസമാകും. എന്നാൽ ഭൂരിഭാഗം പേരും ഒരു വർഷം ഉയർന്ന നിരക്ക് തന്നെ നൽകേണ്ടിവരും.” കംപെയർ ദി മാർക്കറ്റ് ഡോട്ട് കോമിന്റെ കണക്കുകൾ പ്രകാരം ഇപ്പോൾ കുറച്ച പ്രൈസ് ക്യാപും വിപണിയിലെ ഉയർന്ന സ്ഥിര താരിഫിനെകാൾ 228 പൗണ്ട് കൂടുതലാണ്. ഈ പ്രൈസ് ക്യാപ് നല്ലതുപോലെ മുന്നോട്ട് പോകുന്നെന്ന് ഓഫ്‌ഗം തലവൻ ഡെർമോട് നോളൻ പറഞ്ഞു. ഈ പ്രൈസ് ക്യാപ് തങ്ങളുടെ കച്ചവടത്തെ ബാധിച്ചുവെന്ന് സെന്ററികാ പോലുള്ള പ്രമുഖ കമ്പനികൾ ആരോപിച്ചു.
ഇംഗ്ലണ്ടിലും വെയിൽസിലുമായി ആകെ 2000 ഡാമുകൾ ഉണ്ട് . 800 ഡാമുകൾ സ്കോട്ട് ലാൻഡിൽ ആണുള്ളത്. സമീപ നഗരങ്ങളിലും ടൗണുകളിലും കുടിവെള്ളമെത്തിക്കാൻ, കനാലുകൾ നിറയ്ക്കാൻ, കൃഷിക്ക്, ഫിഷിങ്, വാട്ടർസ്പോർട്സ്എന്നിവയ്ക്കാണ് ഇവ പ്രധാനമായും ഉപയോഗിക്കുന്നത്. എന്നാൽ ടോഡ്ബ്രുക് ഡാമിന്റെ തകർച്ച വലിയൊരു ചർച്ചക്ക് തുടക്കമിട്ടിരിക്കുകയാണ് .
സമീപപ്രദേശങ്ങളിലെ ഉരുൾപൊട്ടൽ പോലെയുള്ള പ്രകൃതി ദുരന്തങ്ങൾക്ക് കാരണമാകുന്നത് ഡാമുകളുടെ എണ്ണം കൂടുതൽകൊണ്ടാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു . ഈ പഠനങ്ങൾ വളരെ കുറഞ്ഞ വിസ്തൃതിയിൽ കൂടുതൽ ഡാമുകൾ ഉള്ള കേരളത്തിൻെറ കാര്യത്തിൽ വളരെ പ്രസക്തമാണ് .പ്രത്യേകിച്ചും ഡാമുകൾ മൂലം മഹാപ്രളയം സൃഷ്ടിക്കപ്പെട്ടതിൻെറ ഒരു വർഷം തികയുമ്പോൾ . കേരളത്തിൽ ആകെ 80 ഡാമുകൾ ആണുള്ളത് ഇതിൽ 12 എണ്ണം ഇടുക്കിയിലാണ്. കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ട് ഇടുക്കി ആണ്, കഴിഞ്ഞ പ്രളയത്തിൽ പ്രധാന പങ്കുവഹിച്ചത് എന്ന് കരുതപ്പെടുന്നതും ഇടുക്കി ഡാമാണ്.

ജല സ്രോതസ്സുകളുടെ ഒഴുക്കിനെ തടസ്സപ്പെടുത്തി അണക്കെട്ടുകൾ നിർമിക്കുമ്പോൾ ഭൂമിയുടെ സ്വാഭാവികമായ തുലനാവസ്ഥക്ക് മാറ്റം വരുന്നു. അതിനെ നേരിടാൻ പ്രകൃതി കണ്ടെത്തുന്ന മാർഗങ്ങളാണ് പ്രകൃതി ക്ഷോഭങ്ങളായി നമുക്ക് അനുഭവപ്പെടുന്നത്. 25000 ക്യുബിക് മീറ്ററിലധികം ജല സംഭരണശേഷിയുള്ള യുകെയിലെ ഡാമുകൾ എല്ലാം റിസർവോയർ ആക്ട് പരിധിയിൽ പെടുന്നവയാണ്. ഇവയെ പറ്റി എല്ലാവർഷവും സിവിൽ എൻജിനീയർമാർ ഡിപ്പാർട്ട്മെന്റ് ഓഫ് എൻവിയോൺമെന്റ് ഫുഡ് ആൻഡ് റൂറല് അഫയർന് ആനുവൽ റിപ്പോർട്ട് നൽകേണ്ടതുണ്ട്. ഇവക്ക് രണ്ടാഴ്ചയിലൊരിക്കൽ പരിശോധന നടത്താറുണ്ടെന്നും അധികൃതർ പറയുന്നു. ഈ അടുത്ത് നടത്തിയ പരിശോധനയിലാണ് പ്രശ്നങ്ങൾ കണ്ടെത്തിയത്. കഴിഞ്ഞ നവംബറിൽ നടത്തിയ പരിശോധനയിൽ ടോഡ് ബ്രുക് റിസർവോയർ സുരക്ഷാ ടെസ്റ്റ് പാസായിരുന്നു, പക്ഷെ ഇത്തവണ പെയ്ത കനത്ത മഴയെ അതിജീവിക്കാൻ ഡാമിന് സാധിച്ചില്ല.

2007 ൽ അള്ളി റിസർവോയറിൽ കണ്ടെത്തിയ തകരാറാണ് ഇതിനു മുൻപ് ഒടുവിലായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. കനത്ത മഴയെ തുടർന്ന് റോതെർഹാമിലെ ഈ റിസെർവോയർ തകരുകയായിരുന്നു.ഡാമുകൾ മൂലം നേരിടേണ്ടിവരുന്ന പ്രകൃതിദുരന്തങ്ങളെ കുറിച്ചും അപകട സാധ്യതകളെ കുറിച്ചും പലരും ബോധവാന്മാരല്ല എന്നതാണ് ഒരു പരിധിവരെ ദുരന്തങ്ങളുടെ ആക്കം കൂട്ടുന്നത്.സുരക്ഷാ മാനദണ്ഡങ്ങൾക്ക് അനുസരിച്ചു നിർമിച്ചിരിക്കുന്ന ഡാമുകൾക്ക് അപകടസാധ്യത ഉണ്ടാവില്ല എന്ന് പൂർണമായി വിശ്വസിക്കാൻ കഴിയില്ല എന്നതിന് തെളിവാണ് ടോഡ്ബ്രുക് ഡാമിന്റെ തകർച്ച.
ഈസി ജെറ്റ് കമ്പനിയുടെ വിമാനത്തിൽ യാത്ര ചെയ്ത യാത്രക്കാരിൽ ഒരാൾ, വിമാനത്തിലെ ബാക്ക് ലെസ്സ് ഇരിപ്പിടങ്ങളുടെ ചിത്രം ഇന്റർനെറ്റിൽ പോസ്റ്റ് ചെയ്തത് വൈറലായി . ല്യൂട്ടൻ മുതൽ ജനീവ വരെയുള്ള യാത്രയ്ക്കിടയിലാണ് വിമാനയാത്രികയായ സ്ത്രീ തന്റെ കാമുകന് വിമാനത്തിലെ ചാരില്ലാത്ത ഇരിപ്പിടങ്ങളുടെ ചിത്രം അയച്ചു കൊടുത്തത്. ഉടൻതന്നെ ആ ചിത്രം ഇന്റർനെറ്റിൽ വയറൽ ആക്കുകയും ചെയ്തു. റയനിയർ കമ്പനി ചെയ്തതുപോലെയുള്ള ചെലവ് ചുരുക്കൽ നയത്തിന്റെ ഭാഗമായിട്ടാകും ചാരില്ലാത്ത ഇരിപ്പിടങ്ങൾ എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.

അയർലൻഡിലെ ചെലവ് ചുരുങ്ങിയ വിമാന സർവീസുകളിൽ ഒന്നാണ് റയനിയർ. യാത്രയിലുടനീളം ആ സീറ്റിൽ തന്നെ ഇരുത്തുകയും, മറ്റൊരു സീറ്റ് അനുവദിച്ചു കൊടുക്കുക്കാതിരിക്കുകയും ചെയ്തതായി ട്വീറ്റിലുണ്ട്. ഈസി ജെറ്റ് കമ്പനി ആ ചിത്രം നീക്കം ചെയ്യാനായി അഭ്യർത്ഥിച്ചെങ്കിലും, ചിത്രം പോസ്റ്റ് ചെയ്ത ഹാരിസ് തയ്യാറായില്ല.
എന്നാൽ ചിത്രം കമ്പനിയെ അപകീർത്തിപ്പെടുത്താനായി പോസ്റ്റ് ചെയ്തതാണെന്നും, അത്തരം സീറ്റുകളിൽ ഒരു യാത്രക്കാരെയും ഇരിക്കാൻ അനുവദിച്ചില്ലെന്നും കമ്പനി വക്താക്കൾ അറിയിച്ചു. സുരക്ഷയാണ് തങ്ങൾക്ക് ഏറ്റവും പ്രാധാന്യമെന്നും, യാത്രക്കാർ സുരക്ഷിതരായി ഇരിക്കാനുള്ള എല്ലാ മാർഗങ്ങളും എടുത്തിരുന്നുവെന്നും അവർ അറിയിച്ചു.
മുൻ വിദേശകാര്യമന്ത്രിയുമായ സുഷമാസ്വരാജിന്റെ നിര്യാണത്തിൽ ഏറ്റവും വേദനിക്കുന്നത് മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾ ആയിരിക്കും. അത്രമാത്രം ശക്തമായ ഇടപെടലുകൾ ആയിരിന്നു പ്രവാസികൾക്ക് വേണ്ടി അവർ നടത്തിയിരുന്നത് .ട്വീറ്റുകളോട് നേരിട്ട് പ്രതികരിക്കാനും വിദേശത്ത് ദുരിതത്തിലായ പൗരന്മാരെ സഹായിക്കാനും ഒരു കാബിനറ്റ് മന്ത്രിക്ക് എങ്ങനെ കഴിയുമെന്ന് അവർ തെളിയിച്ചു .വിദേശകാര്യ മന്ത്രി ആയിരുന്ന കാലഘട്ടത്തിൽ ഉടനീളം മലയാളികൾ ഉൾപ്പെടുന്ന പ്രവാസികളുടെ പ്രശ്നങ്ങളിൽ ഇടപെട്ട് പാർലമെന്ററി രംഗത്തും നയതന്ത്രരംഗത്തും അവർ ശ്രദ്ധേയ സാന്നിധ്യം ആയിരുന്നു .

അനാരോഗ്യം മൂലം കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിലെ മത്സരങ്ങളിൽനിന്ന് മാറിനിന്ന സുഷമാസ്വരാജ് കേരളത്തിലെ ഗവർണറായി നിയമിത ആയേക്കും എന്നുള്ള വാർത്തകളിൽ നിറഞ്ഞിരുന്നു . 2014 മുതൽ 2019 വരെയുള്ള മോദി ഗവൺമെന്റിൻെറ വിദേശകാര്യനയം രൂപീകരിക്കുന്നതിൽ പ്രധാനപങ്കു വഹിച്ചു . ഇന്ത്യൻ കോൺസലേറ്റുകൾ ഏറ്റവും മികച്ചതാക്കാനുള്ള അവരുടെ പരിശ്രമം മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് അനുഗ്രഹമായിരുന്നു . നല്ലൊരു വാഗ്‌ദമി ആയിരുന്ന സുഷമാസ്വരാജ് മൂന്നു വർഷം തുടർച്ചായി ഹിന്ദി പ്രസംഗ മത്സരത്തിൽ സംസ്ഥാനതലത്തിൽ ഒന്നാമതെത്തിയിരുന്നു .മികച്ച പാർലമേന്ററി പുരസ്‌കാരം ഉൾപ്പെടെയുള്ള അനേകം പുരസ്‌കാരങ്ങൾ അവരെ തേടിയെത്തിയിട്ടുണ്ട് .90,000 പ്രവാസികൾക്ക് പല സമയങ്ങളിലായി ഇന്ത്യൻ വിദേശകാര്യാലയത്തിൽ നിന്നുള്ള സഹായം എത്തിക്കാനായിട്ട് അവർക്കു സാധിച്ചത് പ്രവാസിലോകം നന്ദിയോടെ സ്മരിക്കുന്നു . എന്നും പുഞ്ചിരിയോടെ പ്രവാസികളുടെ പ്രശ്നങ്ങളിൽ ഇടപ്പെട്ട പ്രിയപ്പെട്ട സുഷമസ്വരാജിന് മലയാളം യുകെ ന്യൂസ് ടീമിൻെറ ആദരാഞ്ജലികൾ .
കഴിഞ്ഞദിവസം യാത്രാമധ്യേ വിമാനത്തിൽ നിന്നും പുറത്തേക്ക് ചാടിയ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി വിദ്യാർത്ഥിനി അലാന കട്ട്‌ലാൻഡിൻെറ മൃതദേഹം മഡഗാസ്കറിലെ വനമേഖലയിൽ നിന്നും ഗോത്ര വിഭാഗക്കാർ കണ്ടെത്തി. വന മേഖലയിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മിൽട്ടൺ കെയ്ൻസിൽ നിന്നുള്ള അലാന, ബയോളജിക്കൽ സയൻസിൽ രണ്ടുവർഷ ഡിഗ്രി പാസായതിനുശേഷം ഇന്റേൺഷിപ്പിനായി മഡഗാസ്കറിൽ എത്തിയതായിരുന്നു.

കൂടെയുണ്ടായിരുന്ന യാത്രക്കാരി രക്ഷിക്കാൻ ശ്രമിച്ചത് മലയാളം യുകെ കഴിഞ്ഞ ദിവസം റിപ്പോർട്ടു ചെയ്തിരുന്നു . രൂത്ത് ജോൺസൻ എന്ന് അദ്ധ്യാപിക അലാനയുടെ കാലിൽ പിടിച്ചു രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പുറത്തേക്ക് വഴുതി പോവുകയായിരുന്നു.
ലോക്കൽ പോലീസ് ചീഫ് സിനോല നോമിൻജഹാരി സൺ പത്രത്തിനു നൽകിയ അഭിമുഖത്തിൽ , സെസ്ന സി 168 എന്ന വിമാനം അഞ്ജാവിയിൽ നിന്നും ആണ് യാത്രതിരിച്ചത് എന്ന് രേഖപ്പെടുത്തി. മൂന്നുപേർ മാത്രമാണ് വിമാനത്തിലുണ്ടായിരുന്നത്- അലാനയും, രൂത്തും, പൈലറ്റും മാത്രം. 10 മിനിറ്റ് യാത്ര കഴിഞ്ഞ് ഉടനെ, അലാന തന്റെ സീറ്റ് ബെൽറ്റ് ഊരുകയും, മാനത്തിന് വലതുവശത്തുള്ള വാതിൽ തുറന്ന് പുറത്തേക്ക് ചാടുകയുമായിരുന്നു.
അഞ്ച് മിനിറ്റോളം രൂത്ത് ജോൺസൺ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വഴുതി പോവുകയായിരുന്നു. വന്യമൃഗങ്ങൾ നിറഞ്ഞ വനമേഖലയിലേക്കാണ് അലാന നിലംപതിച്ചത്. അലാനക്ക് പാരനോയ അറ്റാക്കുകൾ നിരന്തരം നേരിട്ടിരുന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ തങ്ങളുടെ മകൾ മിടുക്കി ആയിരുന്നുവെന്നും, എല്ലാവരെയും സഹായി ച്ചിരുന്നതായും അലാനയുടെ മാതാപിതാക്കൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ജനങ്ങൾക്ക് ഉയർന്ന നിലവാരത്തിലുള്ള പരിചരണവും ആരോഗ്യവും ഉറപ്പാക്കുന്ന എൻഎച്ച്എസിൽ നിന്ന് ഈയിടെയായി പിഴവുകൾ സംഭവിക്കുന്നത് വർധിച്ചുവരുന്നു. ടെറി ബ്രെസിയർ എന്ന 70കാരനാണ് ഇപ്പോൾ എൻഎച്ച്എസിന്റെ മറ്റൊരു അബദ്ധത്തിന് ഇരയായത്. ത്വക് രോഗ ചികിത്സയ്ക്ക് ലെസ്റ്റർ റോയൽ ഇൻഫർമറി ആശുപത്രിയിൽ പോയ അദ്ദേഹം ഏറെ വൈകിയാണ് താൻ ലിംഗചർമം നീക്കംചെയ്യൽ ശസ്ത്രക്രിയ്ക്ക് വിധേയനായി എന്ന് മനസ്സിലാക്കിയത്. അദ്ദേഹത്തിന്റെ ചികിത്സാ കുറിപ്പുകൾ കൂട്ടിക്കലർത്തിയതാണ് ഇത്തരത്തിലുള്ള ഒരു വീഴ്ച ഭവിക്കാൻ കാരണം. നേഴ്സിനോട് സംസാരിച്ചപ്പോഴാണ് മറ്റൊരു നടപടിയ്ക്കാണ് താൻ വിധേയനായതെന്ന കാര്യം മനസ്സിലാക്കിയത്, അപ്പോഴേക്കും ഏറെ വൈകിയിരുന്നെന്ന് ടെറി പറഞ്ഞു.

ഡെയിലി സ്റ്റാറിനോട് ടെറി പറയുകയുണ്ടായി ” അവർക്ക് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. എന്നെ വാർഡിലേക്ക് വിടാൻ കഴിയില്ലെന്നും പറഞ്ഞു.” യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് ഓഫ് ലീസെസ്റ്ററിലെ മെഡിക്കൽ ഡയറക്ടർ ആൻഡ്രൂ ഫർലോങ്ങ് പറഞ്ഞു “ഈ തെറ്റ് സംഭവിച്ചതിൽ ഞങ്ങൾ ഖേദിക്കുന്നു. ബ്രെസിയറിനോട് വീണ്ടും ക്ഷമ ചോദിക്കുന്നു. ഇതുപോലെയുള്ള സംഭവങ്ങൾ ഗൗരവമായി എടുക്കുകയും സമഗ്രമായ അന്വേഷണം നടത്തുകയും ചെയ്യും. പണം കൊണ്ട് സംഭവിച്ചത് മാറ്റാൻ കഴിയില്ലെങ്കിലും നഷ്ടപരിഹാരം അദ്ദേഹത്തിന് നൽകുകയാണ്. ” നഷ്ടപരിഹാരമായി ബ്രെസിയറിന് 20000 പൗണ്ട് നൽകുകയുണ്ടായി.
ലണ്ടൻ: ബ്രിട്ടീഷ് എയർവെയ്‌സ് വിമാനത്തിനുള്ളില്‍ പുകയുയര്‍ന്നത് യാത്രക്കാരെ പരിഭ്രാന്തിയിലാക്കി. ഹീത്രുവില്‍നിന്ന് വലന്‍സിയയിലേക്ക് പോവുകയായിരുന്ന ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിലായിരുന്നു സംഭവം. പുകയുയര്‍ന്നതിനെ തുടര്‍ന്ന് വിമാനം വലന്‍സിയ വിമാനത്താവളത്തില്‍ അടിയന്തരമായി നിലത്തിറക്കി. 175 യാത്രക്കാരും രണ്ട് പൈലറ്റ്, മറ്റ് ആറ് ജീവനക്കാരും ഉള്‍പ്പെടെ ആകെ 183 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെ സുരക്ഷിതമായി വിമാനത്തിന് പുറത്തെത്തിച്ചെന്നും സാങ്കേതികതകരാറാണ് പുകയുയരാന്‍ കാരണമെന്നും ബ്രിട്ടീഷ് എയര്‍വേയ്‌സ് അറിയിച്ചു.[ot-video]
.@British_Airways terrifying experience on flight to Valencia. Felt like horror film. Thankfully everyone safe. Flight filled with smoke and had to be emergency evacuated. #britishairways pic.twitter.com/NT4Gtme9kl
— Lucy Brown (@lucyaabrown) 5 August 2019
[/ot-video]
ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട മൂന്നുയാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ ബിഎ422 വിമാനം വലന്‍സിയയില്‍ ലാന്‍ഡ് ചെയ്യുന്നതിന് പത്ത് മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോൾ ആണ് വിമാനത്തിനുള്ളില്‍ പുകയുയര്‍ന്നത്. എയർ കണ്ടിഷനിംഗ് സിസ്റ്റം വഴിയാണ് പുക വന്നതെന്ന് യാത്രക്കാർ പറഞ്ഞു. ചുരുങ്ങിയ സമയം കൊണ്ട് ക്യാബിനകം മുഴുവനും പുക നിറഞ്ഞു. പരിഭ്രാന്തരായ യാത്രക്കാര്‍ ഇതോടെ ഭയന്നുനിലവിളിക്കുകയായിരുന്നു. രണ്ടുസീറ്റുകള്‍ക്കപ്പുറം ഇരിക്കുന്ന ആളെപ്പോലും കാണാന്‍ കഴിയാത്തത്ര പുകയായിരുന്നു വിമാനത്തിനുള്ളില്‍ ഉണ്ടായിരുന്നതെന്ന് യാത്രക്കാരിലൊരാളായ റേച്ചല്‍ പറഞ്ഞു.
വിമാനം ലാൻഡ് ചെയ്‌തതിന് ശേഷം എമർജൻസി വാതിലുകൾ മൂന്ന് മിനിറ്റോളം തുറക്കാൻ സാധിക്കാതെ വന്നത് യാത്രക്കാരെ പരിഭ്രാന്തിയിലാഴ്ത്തി. ഒരു പ്രേതചിത്രം പോലെയുള്ള അനുഭവമായിരുന്നു എന്നാണ് മറ്റൊരു യാത്രക്കാരിയായ ലൂസി ബ്രൗണ്‍ പ്രതികരിച്ചത്. വിമാനത്തിലെ ചിത്രങ്ങളും ഇവര്‍ ട്വിറ്ററില്‍ പങ്കുവെച്ചു. യുകെയിൽ ഇപ്പോൾ അവധിക്കാലമായതിനാൽ പല മലയാളികളും മറ്റു യൂറോപ്പ്യൻ സ്ഥലങ്ങൾ സന്ദർശിക്കുന്ന സാഹചര്യം ആണ് നിലവിൽ ഉള്ളത്. എന്നിരുന്നാലും യുകെ മലയാളികൾ ആരെങ്കിലും ഉണ്ടായിരുന്നോ എന്ന കാര്യം പുറത്തുവന്നിട്ടില്ല. എന്തായാലും ഫ്രീ ഹോട്ടൽ താമസം ഒരുക്കിക്കൊടുത്ത ബ്രിട്ടീഷ് എയർവെയ്‌സ് മറ്റൊരു വിമാനം നൽകി മടക്കയാത്ര സുഗമമാക്കി എന്ന് കമ്പനി അറിയിച്ചു.
[ot-video][/ot-video]
എൻഎച്ച്എസിലെ ജോലിയിൽ നിന്ന് പുറത്താകുമെന്ന ഭീതിയിൽ നാല് നഴ്‌സുമാർ കഴിഞ്ഞ വർഷം ആത്മഹത്യ ചെയ്തിരുന്നു. ഇതിൻെറ വിശദീകരണം ആരോഗ്യ ഉദ്യോഗസ്ഥർ ആദ്യമായി പുറത്തുവിട്ടിരിക്കുന്നു. നഴ്‌സുമാർ നേരിടുന്ന മാനസിക സമ്മർദ്ദം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ റിപ്പോർട്ടുകളും മറ്റു വിശദീകരണങ്ങളും പുറത്ത് വിടാൻ എൻഎച്ച്എസ് തീരുമാനിച്ചത്. അന്വേഷണം നേരിടുന്ന എല്ലാ നഴ്‌സുമാർക്കും അവരുടെ ഉൽകണ്ഠകൾ നിയന്ത്രിക്കാനുള്ള പിന്തുണ നൽകണമെന്ന് ലോറ ഹൈഡ് ഫൗണ്ടേഷന്റെ ജെന്നി ഹോക്കിൻസ് പറഞ്ഞു. നഴ്‌സുമാർ ഏതെങ്കിലും തരത്തിലുള്ള ഉപദ്രവത്തിന് ഇരയായിട്ടുണ്ടോ എന്ന് കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. നഴ്സിംഗ് മിഡ്‌വൈഫറി കൗൺസിൽ കഴിഞ്ഞ വർഷം മുതൽ നഴ്‌സുമാരുടെ ആത്മഹത്യ രേഖകൾ സൂക്ഷിച്ചുവരുന്നു.

2016 ഫെബ്രുവരിയിൽ ആമീൻ അബ്ദുള്ള എന്ന നേഴ്സ് തീകൊളുത്തി ആത്മഹത്യ ചെയ്യുകയുണ്ടായി. ലണ്ടനിലെ ചാരിങ്ങ് ക്രോസ് ആശുപത്രിയിൽ നിന്ന് പുറത്താക്കരുതെന്ന് ആവശ്യപ്പെട്ട് ആമീൻ നൽകിയ അപ്പീലിന്റെ വാദം കേൾക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് അദ്ദേഹം ആത്മഹത്യ ചെയ്തത്. ” ഞങ്ങളുടെ രജിസ്റ്ററിൽ ഉള്ളവരുടെ മാനസികാരോഗ്യം ഞങ്ങൾക്ക് വളരെ പ്രധാനമാണ്. ഫിറ്റ്നസിൽ ഏർപ്പെട്ടിരിക്കുന്ന പ്രൊഫഷണലുകൾക്ക് കേസുകൾ പരിശീലിപ്പിക്കുന്നതിനായി ഞങ്ങൾ ഒരു സ്വതന്ത്ര വൈകാരിക ഹെൽപ്‌ലൈൻ ഉടൻ അവതരിപ്പിക്കും. ഒപ്പം ഒരു സ്വതന്ത്ര ഓർഗനൈസേഷനുമായി ചേർന്ന് പ്രവർത്തിക്കുവാൻ കഴിയുമോ എന്നും ഞങ്ങൾ അന്വേഷിക്കുന്നു. ” എൻഎംസിയിലെ ഫിറ്റ്നസ് ടു പ്രാക്ടീസ് ഡയറക്ടർ മാത്യു മക്ക്ലാൻഡ് ഇപ്രകാരം പറയുകയുണ്ടായി.
ഏഴ് വർഷത്തെ കാലയളവിൽ 305 നഴ്സുമാർ ആത്മഹത്യ ചെയ്തതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 2017 ൽ 32 ആത്മഹത്യകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. , 2014 ൽ ആണ് ഏറ്റവും കൂടുതൽ ആത്മഹത്യകൾ നടന്നത് . 54 പേരാണ് 2014-ൽ മാത്രം സ്വയം ജീവൻ വെടിഞ്ഞത് .
സൂപ്പർമാർക്കറ്റ് ശൃംഖലകളിൽ ഒന്നായ ടെസ്കോ ബ്രിട്ടനിൽ ഉടനീളം 4500ഓളം തൊഴിലാളികളെ വെട്ടിക്കുറയ്ക്കുന്നു. പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ള അനേകം തൊഴിലാളികളെ ഇത് ബാധിക്കും . മെട്രോ നഗരങ്ങളിലുള്ള സ്ഥാപനങ്ങളുടെ പ്രവർത്തനം മണിക്കൂറുകൾ വെട്ടി ചുരുക്കാൻ ആണ് തീരുമാനം. 153 ഓളം കടകളിൽ ആണ് ഈ തീരുമാനം ആദ്യഘട്ടത്തിൽ നടപ്പിലാക്കുന്നത്. ഓൺലൈൻ ഷോപ്പിംഗിന്റെ വർദ്ധനവും, ആൽടി പോലെയുള്ളടത്തെ ഡിസ്കൗണ്ട് സെയിലുകളുമെല്ലാം എല്ലാം വ്യാപാരത്തിൽ വൻ ഇടിവ്സൃഷ്ടിച്ചതിനെ തുടർന്നാണ് പുതിയ തീരുമാനം .

മുൻപ് ആഴ്ചയിൽ സാധനം വാങ്ങിയിരുന്ന കസ്റ്റമറുകൾക്കായിയാരുന്നു ടെസ്‌കോ മുൻഗണന നൽകിയിരുന്നത്. എന്നാൽ ഈ സാഹചര്യം മാറിയിരിക്കുകയാണ്. ഉപഭോക്താക്കൾ ദിവസേനയുള്ള ആഹാരസാധനങ്ങൾ വാങ്ങുന്നതിനാണ് താല്പര്യം കാണിക്കുന്നത്.
ടെസ്കോ മുൻകാലങ്ങളിൽ മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചിരിക്കുന്നത്. എന്നാൽ ജർമനിയിലെ ആൽടി സെയിലും മറ്റും ടെസ്‌കോയ്ക് ഭീഷണിയാകുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ, സ്ഥാപനങ്ങൾ കസ്റ്റമറുടെ താൽപര്യങ്ങൾക്കനുസരിച്ച് പ്രവർത്തിപ്പിക്കാനാണു ടെസ്കോ തീരുമാനിച്ചിരിക്കുന്നതെന്ന് ബ്രിട്ടണിലെ എംടി ജേസൺ ടാരി വ്യക്തമാക്കി. ടെസ്‌കോയുടെ പുതിയ സ്ഥാപനങ്ങളിൽ വളരെ കുറച്ച് സാധനങ്ങൾ മിതമായ നിരക്കിൽ വിൽക്കാനാണ് തീരുമാനം.

ഏകദേശം മൂന്നു ലക്ഷത്തി ഇരുപതിനായിരത്തോളം പേർക്ക് ജോലി നൽകുന്ന സ്ഥാപനമാണ് ടെസ്കോ. ഈ വർഷമാദ്യം ആയിരത്തോളം ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. ജീവനക്കാരുടെ യൂണിയനുകൾ, ജോലി നഷ്ടപ്പെട്ടവർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്
ഷിബു മാത്യു
അന്യനാട്ടില്‍ കിടക്കുമ്പോള്‍ പിറന്ന നാടിനെയും സ്വന്തം വീടിനെയും പ്രായമായ മാതാപിതാക്കളെയും കൂടപ്പിറപ്പുകളെയുമൊക്കെക്കുറിച്ചു ചിന്തിച്ചു വ്യാകുലപ്പെടുന്ന പ്രവാസിയുടെ മനസ്സ് പതിയെപ്പതിയെ തങ്ങളുടെ മക്കളെക്കുറിച്ചും വളര്‍ന്നു വരുന്നതനുസരിച്ചു അവരുടെ പെരുമാറ്റത്തിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചുമൊക്കെ അസ്വസ്ഥരാകുന്നുണ്ട് മിക്കപ്പോഴും. മലയാളത്തനിമ മറന്നു പതിനെട്ടു വയസ്സിന്റെ യൂറോപ്പ്യന്‍ സ്വാതന്ത്ര്യം ആഘോഷമാക്കുന്ന കൗമാരവും യൗവനവും ലക്ഷ്മണ രേഖകള്‍ മറികടക്കുന്നത് കണ്ടുള്ളുലഞ്ഞ മാതാപിതാക്കള്‍ പതിനെട്ടടവും പയറ്റിയിട്ടും പരാജിതരാകുന്ന കാഴ്ചയുടെ ആവര്‍ത്തനങ്ങള്‍ യുകെ മലയാളിയുടെ നിസ്സഹായതയുടെ ചില നേര്‍ചിത്രങ്ങളാകുന്നു.
പരീക്ഷകളില്‍ മാര്‍ക്ക് വാങ്ങാന്‍ മിടുക്കരെങ്കിലും പ്രായോഗിക ജീവിതത്തിന്റെ പരീക്ഷണങ്ങളില്‍ വഞ്ചിക്കപ്പെടാതെയും നിസ്സഹായരാക്കപ്പെടാതെയും സ്മാര്‍ട്ട് ആയി ജീവിക്കാന്‍ തക്ക വിധം മക്കളെ എങ്ങിനെ കാര്യപ്രാപ്തിയുള്ളവരാക്കും എന്ന ചിന്ത മനസിലൂടെ കടന്നു പോകാത്ത ഒരു യുകെ മലയാളി കുടുംബവും ഉണ്ടാവില്ലായിരിക്കാം. തങ്ങള്‍ക്കു ദൈവം ദാനമായി തന്ന മക്കളെ കുടുംബത്തിനും നാടിനും അഭിമാനമുണര്‍ത്തുന്ന മുത്തുകളായി വളര്‍ത്തിയെടുക്കാന്‍ ആത്മീയവും മനഃശാസ്ത്രപരവുമായ സമീപനം അത്യന്താപേഷിതാണ്. അതിനു സഹായകമായ മനഃശാസ്ത്രപരമായ ഒരു പുതിയ പംക്തി ‘യുകെ മൈന്‍ഡ് ‘ മലയാളം യുകെ ഞങ്ങളുടെ പ്രിയങ്കരരായ വായനക്കാര്‍ക്കായി സന്തോഷപൂര്‍വം ആരംഭിക്കുന്നു.
രാജ്യാന്തര പ്രശസ്തനായ മനഃശാസ്ത്രജ്ഞനും ഫാമിലി തെറാപ്പിസ്റ്റും കൗമാര യുവജന പരിശീലകനും അന്താരാഷ്ട്ര വേദികളിലെ പ്രചോദനാത്മ പ്രഭാഷകനും എഴുത്തുകാരനുമായ ഡോ. വിപിന്‍ റോള്‍ഡന്റ് വാലുമ്മേല്‍ ആണ് ഈ പംക്തി കൈകാര്യം ചെയ്യുന്നത്. കൊച്ചിയിലെ പ്രമുഖമായ സണ്‍റൈസ് ഹോസ്പിറ്റലിലെ മനഃശാസ്ത്ര വിഭാഗം മേധാവിയും കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ സൈക്കോളജിസ്റ്റും സ്റ്റുഡന്റ്‌സ് കൗണ്‍സിലറുമായ ഇദ്ദേഹം ‘റോള്‍ഡന്റ് റെജുവിനേഷന്‍’ എന്ന ലോകത്തിലെ തന്നെ ആദ്യത്തെ മൈന്‍ഡ് ബിഹേവിയര്‍ സ്റ്റുഡിയോയുടെ സ്ഥാപകനും ചെയര്‍മാനുമാണ്.
സിനിമ കായിക മേഖലകളിലെ ലോകം ആരാധിക്കുന്ന പല പ്രശസ്തരായ സെലിബ്രിറ്റികളുടെയും വ്യവസായ പ്രമുഖരുടെയും രാഷ്ട്രീയ നേതാക്കളുടെയും പേഴ്‌സണല്‍ കോച്ചും, അറിയപ്പെടുന്ന ചാനലുകളുടെ പല റിയാലിറ്റി ഷോകളിലും വിധികര്‍ത്താവ് എന്ന നിലയില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനും ബഹുമുഖ പ്രതിഭയുമായ ഡോ. വിപിന്‍ റോള്‍ഡന്റ് വാലുമ്മേല്‍ ഇനി മുതല്‍ മലയാളം യുകെയില്‍.
സത്യങ്ങള്‍ വളച്ചൊടിക്കാതെ !