ആദ്യത്തെ ഇലക്ട്രോണിക് കമ്പ്യൂട്ടറിന്റെ ഉപജ്ഞാതാവും രണ്ടാം ലോക യുദ്ധത്തിൽ എനിഗ്മ കോഡ് തകർക്കുകയും ചെയ്ത അലൻ ട്യൂറിംഗ് ആണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ 50 പൗണ്ട് നോട്ടിന്റെ പുതിയ മുഖം. പേപ്പറിൽ നിന്നും പോളിമറിലേക്ക് മാറുന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ശേഖരത്തിലെ അവസാന 50 പൗണ്ട് നോട്ട് ആയിരിക്കും ഇത്. 1912ൽ വെസ്റ്റ് ലണ്ടനിൽ ആണ് ട്യൂറിംഗിന്റെ ജനനം. കേംബ്രിഡ്ജ് കിംഗ് കോളേജിൽ വിദ്യാഭ്യാസം നടത്തി. ഒരു കോഡ് ബ്രേക്കർ ആയി രണ്ടാം ലോകയുദ്ധ കാലത്ത് സേവനം അനുഷ്ഠിച്ചു. യുദ്ധകാലത്ത് ബ്ലേച്ചിലി പാർക്കിൽ അദ്ദേഹം ചേർന്ന് പ്രവർത്തിച്ചു. തന്റെ കോഡ് ബ്രേക്കിംഗ് പ്രവർത്തനത്തിലൂടെ സഖ്യസേനയുടെ വിജയങ്ങളിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു. മോഡേൺ കമ്പ്യൂട്ടിങ്ങിന്റെയും ആർട്ടിഫിഷ്യൽ ഇന്റെലിജൻസിന്റെയും പിതാവായി അദ്ദേഹം ഇന്ന് അറിയപ്പെടുന്നു.
” അലൻ ട്യൂറിംഗ് ഒരു മികച്ച ഗണിതശാസ്ത്രജ്ഞൻ ആയിരുന്നു. ഒരു യുദ്ധവീരനായിരുന്നു അദ്ദേഹം. ട്യൂറിംഗിന്റെ പ്രവർത്തനങ്ങൾ ഇന്ന് നാം എങ്ങനെ ജീവിക്കുന്നു എന്നതിനെ വളരെയധികം സ്വാധീനിച്ചു. ” ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ മാർക്ക് കാർണി പറഞ്ഞു. എനിഗ്മ യന്ത്രങ്ങൾ ഉപയോഗിച്ച് ജർമൻ സന്ദേശങ്ങൾ തകർക്കാൻ ആണ് യുദ്ധ കാലത്ത് ട്യൂറിംഗ് സഹായിച്ചത്. ഇത് ഒരു വഴിത്തിരിവായിരുന്നു. ഇത് ഒരു യഥാർത്ഥ മാഞ്ചസ്റ്റർ നായകന് ലഭിക്കാവുന്ന ഉചിതമായ ആദരവാണെന്ന് മുൻ മാഞ്ചസ്റ്റർ എംപി ജോൺ ലീച്ച് അഭിപ്രായപ്പെട്ടു. ബാങ്ക് ഓഫ് ഇംഗ്ലണ്ട്, പേരുകൾ നിർദേശിക്കാൻ മാസങ്ങൾക്കു മുമ്പ് ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. 227, 299 നാമനിർദ്ദേശങ്ങൾ ലഭിക്കുകയുണ്ടായി. അതിൽ 989 ശാസ്ത്രഞ്ജരുടെ നാമങ്ങളും ഉൾപ്പെട്ടിരുന്നു. ഷോർട് ലിസ്റ്റ് ചെയ്ത 12 പേരുകളിൽ നിന്നും ഗവർണർ ആണ് അലൻ ട്യൂറിംഗ് എന്ന പേര് തിരഞ്ഞെടുത്തത്. ചാൾസ് ബാബേജ്, സ്റ്റീഫൻ ഹോക്കിംഗ്, ഏണെസ്റ്റ് റുഥർഫോർഡ്, ശ്രീനിവാസ രാമാനുജൻ തുടങ്ങിയവരാണ് ഷോർട് ലിസ്റ്റിൽ ഉൾപ്പെട്ട മറ്റ് വ്യക്തികൾ. മാഞ്ചസ്റ്റർ മ്യൂസിയം ഓഫ് സയൻസ് ആൻഡ് ഇഡസ്ട്രറി ആണ് പുതിയ £50 നോട്ട് പുറത്തിറക്കുന്നത്.

പഴയ £50 നോട്ടിൽ സ്റ്റീം എൻജിൻ നിർമാതാക്കളായ ജെയിംസ് വാട്ട്, മാത്യു ബോൾട്ടൻ എന്നിവരാണ് ഉണ്ടായിരുന്നത്. പുതിയ £50 നോട്ട് 2021 അവസാനത്തോടെ പ്രചാരത്തിലാകുമെന്ന് ഗവർണർ കാർണി അറിയിച്ചു. പുതിയ നോട്ടിൽ ഇവയൊക്കെ ഉൾപ്പെടുത്തും : എലിയറ്റും ഫ്രൈയും ചേർന്ന് 1951ൽ എടുത്ത ട്യൂറിംഗിന്റെ ചിത്രം, ട്യൂറിംഗിന്റെ പേപ്പറിലെ ഗണിതശാസ്ത്ര സൂത്രവാക്യങ്ങൾ , ഓട്ടോമാറ്റിക് കമ്പ്യൂട്ടർ എൻജിൻ പൈലറ്റ് മെഷീനിന്റെ ചിത്രം, 1949 ജൂൺ 11ന് ടൈംസ് ദിനപത്രത്തിന് അദ്ദേഹം നൽകിയ അഭിമുഖത്തിൽ നിന്നുള്ള ഉദ്ധരണി, ട്യൂറിംഗിന്റെ ഒപ്പ് തുടങ്ങിയവ. നിലവിലെ ബാങ്ക് ഓഫ് ഇംഗ്ളണ്ടിന്റെ £5, £10 നോട്ടുകൾ പ്ലാസ്റ്റിക് ആണ്. പോളിമറിൽ നിർമിക്കുന്ന 20 പൗണ്ട് നോട്ട് അടുത്ത വർഷം മുതൽ പ്രചാരത്തിലെത്തും.
ഓൺലൈനിലൂടെയും മറ്റു മാർഗങ്ങളിലൂടെയും ലഭിക്കുന്ന വ്യാജ വാർത്തകളുടെ അപകടങ്ങൾ തിരിച്ചറിയാൻ കുട്ടികളെ സജ്ജരാകണമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ഡാമിയൻ ഹൈൻഡ്സ് വാർത്താക്കുറിപ്പിൽ അറിയിച്ചു. തെറ്റായ വാർത്തകൾ കുട്ടികളിലെ വിശ്വാസ്യത തകർക്കുകയും, പഠനാ ന്തരീക്ഷത്തെ ബാധിക്കുകയും ചെയ്യും. സ്കൂളുകളിലെ പാഠ്യ പദ്ധതിയിൽ വ്യാജവാർത്തകൾ തിരിച്ചറിയാനുള്ള മാനദണ്ഡങ്ങളെ കുറിച്ചുള്ള പഠനം നിർബന്ധമായും ഉൾപ്പെടുത്തണമെന്നും വാർത്താകുറിപ്പിൽ ഉണ്ട്.
ഓൺലൈനിലൂടെ കാണുന്നതെന്തും വിശ്വാസത്തിലെടുക്കാതെ, അവയെ വിലയിരുത്തി അതിലുള്ള അപകടങ്ങളെ മനസ്സിലാക്കുവാൻ അധ്യാപകർ വിദ്യാർഥികളെ പരിശീലിപ്പിക്കണം. അപകടസാധ്യത തോന്നിയാൽ സഹായം തേടാനും കുട്ടികളെ ശീലിപ്പിക്കണം. സത്യസന്ധമായ വാർത്തകൾ തിരിച്ചറിയുന്നതിനും, തെറ്റായാവയോടു കർശനമായി പ്രതികരിക്കുന്നതിനും കുട്ടികളെ സജ്ജരാക്കണം.

പരസ്യങ്ങളിലൂടെയും, അല്ലാതെയും തെറ്റായ വാർത്തകളുടെ പ്രചരണം ഇന്റർനെറ്റ് മൂലം വേഗത്തിൽ നടക്കുന്നുവെന്ന് വിദ്യാഭ്യാസ സെക്രട്ടറി പറഞ്ഞു. സോഷ്യൽ മീഡിയയുടെ അപകടങ്ങൾ സംബന്ധിക്കുന്ന ചർച്ചകൾക്കായി, ഹെൽത്ത് സെക്രട്ടറി യോടൊപ്പം മാറ്റ് ഹാൻകോക്കിൽ പോകാനിരിക്കവെയാണ് വിദ്യാഭ്യാസ സെക്രട്ടറിയുടെ പ്രഖ്യാപനം. ഗവൺമെന്റ് നടപടിയെടുക്കേണ്ട ഏറ്റവും വലിയ പ്രശ്നം, വാക്സിനേഷനുകളെ സംബന്ധിക്കുന്ന തെറ്റായ പ്രചാരണങ്ങൾ ആണ്. ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ ഗവൺമെന്റ് തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗവൺമെന്റിന്റെയും, സ്ഥാപനങ്ങളുടെയുമെല്ലാം വിശ്വാസ്യതയെ തകർക്കുന്നതാണ് ഇത്തരം വ്യാജവാർത്തകൾ. ഇന്റർനെറ്റിന്റെയും സോഷ്യൽ മീഡിയയുടെയും വരവോടെ ഇത്തരം വാർത്തകളുടെ പ്രചരണം അതിവേഗമാക്കി. അതിനാൽ കുട്ടികളെ ഇന്റർനെറ്റിൽ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ച് ബോധവാന്മാരാകേണ്ടതു അത്യന്താപേക്ഷിതമാണ്. അതിനാൽ പാഠ്യപദ്ധതിയിൽ ഇത് നിർബന്ധമായും ഉൾപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
കാലിഫോർണിയയിലെ വീട്ടിൽ സഹോദരിയുടെ മുറിയിൽ കളിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് കയ്യിലിരുന്ന ഐഫോൺ തീപിടിക്കുകയും പൊട്ടിത്തെറിക്കുകയും ആയിരുന്നു എന്ന് പെൺകുട്ടി പരാതിപ്പെട്ടു.
പതിനൊന്നു വയസ്സുകാരിയായ കയ്‌ല റാമോസ് ഐപാഡിൽ കളിച്ചുകൊണ്ടിരിക്കെ അതിൽ നിന്ന് തീപ്പൊരി പറക്കുന്നത് കണ്ട ഉടനെ തന്നെ അത് വലിച്ചെറിഞ്ഞു. അതിനാൽ കയ്യിലിരുന്ന് പൊട്ടിത്തെറിച്ച് പരിക്ക് പറ്റുന്നത് ഒഴിവാക്കാനായി.,”ഞാൻ ചേച്ചിയുടെ മുറിയിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു, കയ്യിലിരുന്ന ഐ ഫോണിൽ നിന്ന് തീപ്പൊരി വരുന്നത് കണ്ടപ്പോൾ അത്, ബ്ലാങ്കറ്റിലേക്ക് വലിച്ചെറിഞ്ഞു അത് അവിടെ കിടന്നു പൊട്ടിത്തെറിച്ചു. മെത്തയിൽ തീപിടിച്ചുണ്ടായ പാടുകളുണ്ട്”. കയ്‌ല മാധ്യമങ്ങളോട് പറഞ്ഞു.
കൈല യൂട്യൂബ് വീഡിയോ കാണാൻ ആണ് ഐഫോൺ ഉപയോഗിച്ചിരുന്നത്. സഹോദരങ്ങൾ ഇതിൽ കളിക്കാറുണ്ടായിരുന്നു.

അടുത്ത ദിവസം തന്നെ ഇവരുടെ അമ്മ മരിയ ആപ്പിൾ കമ്പനിയെ വിളിച്ച് സംഭവിച്ചത് അറിയിച്ചു.ചീത്തയായ ഉപകരണം തിരിച്ചയക്കാനും ചിത്രങ്ങൾ അയക്കാനും കമ്പനി ആവശ്യപ്പെട്ടിരിക്കുകയാണ്. ടെക് ഭീമനിൽ നിന്ന് കസ്റ്റമർ സപ്പോർട്ട് പ്രതീക്ഷിക്കുന്നു എന്ന് അവർ പറഞ്ഞു. “എന്റെ കുട്ടിക്ക് ഒന്നും പറ്റാത്തതാണ് എനിക്ക് ആശ്വാസം ” മരിയ പറഞ്ഞു. ആപ്പിൾ ഉടൻതന്നെ പുതിയ ഫോൺ അയക്കുമെന്നും വിഷയത്തെ കുറിച്ച് അന്വേഷിക്കുമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.
ഒറിജിനൽ അല്ലാത്ത കേബിളുകൾ ഉപയോഗിച്ച് ചാർജ് ചെയ്താൽ ഐഫോൺ ചൂടാകാറുണ്ട്. എന്നാൽ ഇവിടെ അങ്ങനെയല്ല എന്നും അവർ പറഞ്ഞു. ആദ്യമായല്ല ഐ ഫോൺ തീ പിടിക്കുന്നത്. എന്നാൽ കമ്പനി ഇതുവരെ ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. 2016 സാംസങ് ഇറക്കിയ ഗ്യാലക്സി നോട്ട് സെവൻ ഫോണുകൾ തുടർച്ചയായി ബാറ്ററി പൊട്ടിത്തെറിച്ചത് മൂലം കമ്പനി സമ്മർദ്ദത്തിൽ ആയിരുന്നു.
ലോര്‍ഡ്‌സ്: ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ആവേശം നിറഞ്ഞ ഫൈനലായിരുന്നു ഇംഗ്ലണ്ടും ന്യൂസിലന്‍ഡും തമ്മില്‍ നടന്നത്. സൂപ്പര്‍ ഓവര്‍ ടൈ കണ്ട ക്ലാസിക് ഫൈനലില്‍ ആവേശം അവസാന നിമിഷം വരെ അണപൊട്ടി. സൂപ്പര്‍ ഓവറിലും സമനിലയായതോടെ ബൗണ്ടറികളുടെ എണ്ണത്തില്‍ ഇംഗ്ലണ്ട് കപ്പുയര്‍ത്തി.
ലോര്‍ഡ്‌സില്‍ ആരാവും കപ്പുയര്‍ത്തുക എന്ന കാത്തിരിപ്പിലായിരുന്നു കണ്ണിമചിമ്മാതെ ക്രിക്കറ്റ് പ്രേമികള്‍. അക്കൂട്ടത്തില്‍ ഇംഗ്ലീഷ് വനിതാ ക്രിക്കറ്റ് ടീമുമുണ്ടായിരുന്നു. ഗപ്റ്റിലിനെ റണ്‍ഔട്ടാക്കി മോര്‍ഗനും സംഘവും സംഘവും ക്രിക്കറ്റിന്‍റെ തറവാട്ടില്‍ ആഘോഷത്തിന് തുടക്കമിട്ടപ്പോള്‍ ഇംഗ്ലീഷ് വനിതാ ടീമും ആഹ്‌ളാദത്തിമിര്‍പ്പിലാടി. ഇതിന്‍റെ ദൃശ്യങ്ങള്‍ വൈറലായിട്ടുണ്ട്.
We were all @KBrunt26 at 7.30pm… 😂#CWC19 #WeAreEngland pic.twitter.com/VKVUUN3IXD
— England Cricket (@englandcricket) July 14, 2019
സെക്കൻണ്ടറി വിദ്യാർത്ഥികൾക്കിടയിൽ നടത്തിയ സർവേയിൽ, അഞ്ചിൽ മൂന്ന് വിദ്യാർഥികളും മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിട്ടവരോ, അങ്ങനെയുള്ളവരുമായി നേരിട്ട് ബന്ധമുള്ളവരോ ആണെന്ന് റിപ്പോർട്ട്. മാനസികാരോഗ്യ രോഗികൾക്കായുള്ള ചാരിറ്റി സംഘടനയായ ‘മൈൻഡ് ‘ നടത്തിയ സർവേയിലാണ് , 11 മുതൽ 19 വയസ്സു വരെയുള്ളവരിൽ, ഏഴിൽ ഒരു ശതമാനം വിദ്യാർഥികളുടെയും മാനസികാരോഗ്യ നില മോശമാണെന്ന കണ്ടെത്തലുകൾ. എന്നാൽ പകുതിയിലധികം വിദ്യാർത്ഥികളും തങ്ങളുടെ പ്രശ്നപരിഹാരത്തിനായി അധ്യാപകരുടെയും, സ്റ്റാഫിന്റെയും സഹായം തേടാൻ ധൈര്യമുള്ളവരാണെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ അഞ്ചിൽ രണ്ട് ശതമാനം മാനസിക പ്രശ്നമുള്ള വിദ്യാർഥികൾക്കും എവിടെനിന്നാണ് സഹായം തേടേണ്ടതെന്ന അറിവില്ല.

മാനസിക രോഗികൾക്ക് വേണ്ടതായ സഹായങ്ങൾ നൽകുന്ന സംഘടനയാണ് ‘മൈൻഡ്’. 12000 വിദ്യാർഥികൾക്കിടയിൽ അവർ നടത്തിയ സർവേ റിപ്പോർട്ടുകൾ വെളിവാക്കുന്നത്, യുവ സമൂഹം അനുഭവിക്കുന്ന കഠിന സമ്മർദ്ദങ്ങളെയാണ്. എന്നാൽ യുവാക്കളിൽ ഇത്തരം മാനസിക പ്രശ്നങ്ങൾ ഉയർന്നു വരുമ്പോഴും, ഇതിനെ ചെറുത്ത് നിൽക്കുവാൻ വേണ്ടതായ പിന്തുണ ലഭിക്കുന്നില്ലെന്നും, സഹായങ്ങൾ ലഭിക്കുന്നവർക്ക് അത് ശരിയായ രീതിയിലല്ല നൽകപ്പെടുന്നതെന്നും ചാരിറ്റി സംഘടനയുടെ ചെയർമാനായ ലൂയിസ് ക്ലാർക്‌സൺ രേഖപ്പെടുത്തി.
എന്നാൽ സ്കൂളുകളെ മാത്രം കുറ്റപ്പെടുത്താനാവില്ല. കുട്ടികൾക്ക് വേണ്ടതായ എല്ലാ സഹായങ്ങളും ലഭ്യമാക്കാൻ അവർ പരിശ്രമിക്കുന്നുണ്ട്. ലഭ്യമായ സാഹചര്യങ്ങൾ ഉപയോഗിച്ച് പരമാവധി പിന്തുണ നൽകാൻ സ്കൂളുകൾ ശ്രമിക്കുന്നുണ്ട്. എന്നാൽ സ്റ്റാഫുകൾക്ക് കൂടുതൽ പരിശീലനം നൽകാനും മറ്റും വേണ്ടതായ സഹായങ്ങൾ മറ്റുള്ള ഭാഗത്തുനിന്നും ഉണ്ടാകണമെന്നും ക്ലാർക്‌സൺ അഭിപ്രായപ്പെട്ടു. മാനസികാരോഗ്യ പ്രശ്നങ്ങൾ ഇന്ന് സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി മാറി കൊണ്ടിരിക്കുകയാണ്. കുട്ടികളെ ഇതിൽ നിന്ന് രക്ഷപെടുത്താൻ വേണ്ടതായ എല്ലാ പ്രവർത്തനങ്ങളും നടത്തണമെന്നും അവർ അഭിപ്രായപ്പെട്ടു.

മാനസിക പ്രശ്നങ്ങൾ നേരിട്ടവരിൽ 21 ശതമാനം പേർ സ്കൂളിൽ തന്നെ സഹായം തേടിയതായി റിപ്പോർട്ടിൽ ഉണ്ട്. ഇതിൽ തന്നെ 63 ശതമാനം പേർക്ക് സഹായങ്ങൾ ഫലപ്രദമായി തന്നെ ലഭിച്ചു. എന്നാൽ 43% പേർ തങ്ങൾക്ക് ലഭിച്ച ചികിത്സയിൽ തൃപ്തരല്ല. 15 വയസ്സുള്ള സൽമ എന്ന വിദ്യാർത്ഥി നൽകിയ അഭിമുഖത്തിൽ, കൗമാരക്കാർ അനുഭവിക്കുന്ന സമ്മർദ്ദങ്ങളെ കുറിച്ച് വ്യക്തമാക്കി. പരീക്ഷകളും, വീട്ടിലെ പ്രശ്നങ്ങളും, സോഷ്യൽ മീഡിയയിൽ നിന്ന് അനുഭവിക്കുന്ന പ്രശ്നങ്ങളുമെല്ലാം മാനസികാരോഗ്യം തകർക്കുന്നതിന് കാരണങ്ങളാണെന്ന് സൽമ പറഞ്ഞു.
മാനസിക പ്രശ്നങ്ങൾ നേരിടുന്നവർക്ക് സഹായങ്ങൾ ഉറപ്പാക്കുക എന്നതാണ് ഏറ്റവും പ്രധാനം. മാതാപിതാക്കളിൽ നിന്നും, അദ്ധ്യാപകരിൽ നിന്നും, മറ്റും വേണ്ടതായ സഹായങ്ങൾ കൃത്യസമയത്ത് ലഭിച്ചാൽ, ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ചികിത്സിച്ച് മാറ്റാവുന്നതേയുള്ളൂ. ഇംഗ്ലണ്ടിലെയും വെയിൽസിലെയും 17 സെക്കൻഡറി സ്കൂളുകളിൽ ആണ് ഈ സർവ്വേകൾ നടത്തപ്പെട്ടത്.
ആമസോണിലൂടെയുള്ള സ്റ്റാബ് – പ്രൂഫ് വെസ്റ്റുകളുടെ വിൽപ്പനയിൽ ഉള്ള വർദ്ധന, യുകെയിലെ നഗരങ്ങളിൽ നടക്കുന്ന കുറ്റകൃത്യങ്ങളെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വസ്തുതകൾ ആണ് വെളിപ്പെടുത്തുന്നത്. ഇംഗ്ലണ്ടിലെയും, വെയിൽസിലേയും കൊലപാതക നിരക്ക് 10 വർഷത്തെ ഏറ്റവും ഉയർന്ന കണക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതിൽ തന്നെ കത്തി ഉപയോഗിച്ചുള്ള കൊലപാതക ശ്രമങ്ങൾ നാൽപതിനായിരത്തോളം ആണ്.അതുകൊണ്ടുത ന്നെ യുവാക്കളും, രാത്രിയിൽ നിശാക്ലബ്ബിലെ പാർട്ടികളിൽ പങ്കെടുക്കുന്നവരും മറ്റും സ്റ്റാബ് – പ്രൂഫ് വെസ്റ്റുകൾ ധരിക്കുന്നു.

ഇത്തരം വസ്ത്രങ്ങൾ വാങ്ങുന്നതും, ധരിക്കുന്നതും നിയമവിരുദ്ധമല്ല. ആമസോണിലൂടെ 15 പൗണ്ടിന് ഇത്തരം വസ്ത്രങ്ങൾ ലഭ്യമാണ്. എന്നാൽ ഇത്തരം വസ്ത്രങ്ങൾ വാങ്ങുന്നവരുടെ എണ്ണത്തിലുള്ള വർധനയാണ് ആശങ്ക ഉളവാക്കുന്നത്. മാതാപിതാക്കൾ സ്വന്തം മക്കളുടെ സുരക്ഷയ്ക്കായി ഇത്തരം വസ്ത്രങ്ങൾ വാങ്ങുന്നു എന്നത് ഞെട്ടിപ്പിക്കുന്ന വാർത്തയാണ്. ഇത് വാങ്ങിയവരിൽ, ജോർജിയാനാ എന്നൊരു സ്ത്രീ എഴുതിയ റിവ്യൂയിൽ, സ്വന്തം മകന് അടിക്കടി ഉണ്ടാകുന്ന ഭീഷണികൾ മൂലമാണ് ഇത് വാങ്ങിയതെന്ന് രേഖപ്പെടുത്തുന്നു. ഇത് മാനസിക ധൈര്യം നൽകുന്നുണ്ടെന്നും അവർ പറഞ്ഞു.
ചുറ്റുപാടും നടക്കുന്ന അപകടങ്ങളെ കുറിച്ചുള്ള ഭീതി മൂലമാണ് 15 വയസ്സുകാരനായ മകന് മാതാപിതാക്കൾ ഇത് സമ്മാനിച്ചത്. ഇത്തരം വസ്ത്രങ്ങൾ ഇന്നത്തെ സമൂഹത്തിൽ അത്യന്താപേക്ഷിതമാണെന്ന് മറ്റൊരു ഉപഭോക്താവ് രേഖപ്പെടുത്തി.
എന്നാൽ ഇത്തരം വസ്ത്രങ്ങൾ ധരിക്കുന്നത് അപകടങ്ങൾ വർദ്ധിക്കുന്നതിന് മാത്രമേ സഹായിക്കു എന്ന് യുവാക്കളുടെ ചാരിറ്റി ഫൗണ്ടേഷൻ അഭിപ്രായപ്പെട്ടു. മാതാപിതാക്കൾ മാത്രമല്ല, നിശാ ക്ലബ്ബുകളിലെ ജീവനക്കാരും മറ്റും ഇത് വാങ്ങി ധരിക്കുന്നുണ്ട്. സ്വന്തം ജീവനെക്കുറിച്ചുള്ള ആശങ്കയാണ് ഇത്തരം വസ്ത്രങ്ങൾ വാങ്ങിക്കുന്നതിന് എല്ലാവരെയും പ്രേരിപ്പിക്കുന്നത്.
മലയാളം യുകെ ന്യൂസ് ബ്യുറോ
ആൾക്കൂട്ടത്തിനിടയിലേക്ക് കാർ മനപ്പൂർവം ഇടിച്ചു കയറ്റി, വഴിയാത്രക്കാരനായ ഒരാളിന്റെ കാലൊടിഞ്ഞു. സൗത്ത് വെസ്റ്റ് ലണ്ടനിലെ ലൊംബാർഡ് റോഡ്, ബാരിസ്റ്റയിൽ വെച്ച് രാത്രി 11.15 നാണു അപകടം നടന്നത്. സംഭവസ്ഥലആൾക്കൂട്ടത്തിനിടയിലേക്ക് കാർ മനപ്പൂർവം ഇടിച്ചു കയറ്റി, വഴിയാത്രക്കാരനായ ഒരാളിന്റെ കാലൊടിഞ്ഞു. സൗത്ത് വെസ്റ്റ് ലണ്ടനിലെ ലൊംബാർഡ് റോഡ്, ബാരിസ്റ്റയിൽ വെച്ച് രാത്രി 11.15 നാണു അപകടം നടന്നത്. സംഭവസ്ഥലത്തു നിന്നു തന്നെ പോലീസ് അഞ്ച് പേരെ അറസ്റ്റ് ചെയ്തു. 20കാരനായ ഒരാളിന്റെ കാലൊടിഞ്ഞിരുന്നു. അയാൾക്ക് സംഭവസ്ഥലത്ത് വച്ചുതന്നെ പ്രഥമശുശ്രുഷ നൽകി അതിനുശേഷമാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. 20കാരനായ മറ്റൊരാളിന്റെ തലയ്ക്കു പരിക്കേറ്റിട്ടുണ്ട് എങ്കിലും ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല. പരുക്ക് ഗുരുതരമല്ലാത്ത മറ്റു രണ്ടു പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആറുപേർക്ക് സംഭവസ്ഥലത്ത് വച്ചുതന്നെ പ്രഥമശുശ്രുഷ നൽകിയിരുന്നു എന്ന് പോലീസ് പറഞ്ഞു.ത്തു നിന്നു തന്നെ പോലീസ് അഞ്ച് പേരെ അറസ്റ്റ് ചെയ്തു. 20കാരനായ ഒരാളിന്റെ കാലൊടിഞ്ഞിരുന്നു. അയാൾക്ക് സംഭവസ്ഥലത്ത് വച്ചുതന്നെ പ്രഥമശുശ്രുഷ നൽകി അതിനുശേഷമാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. 20കാരനായ മറ്റൊരാളിന്റെ തലയ്ക്കു പരിക്കേറ്റിട്ടുണ്ട് എങ്കിലും ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല. പരുക്ക് ഗുരുതരമല്ലാത്ത മറ്റു രണ്ടു പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആറുപേർക്ക് സംഭവസ്ഥലത്ത് വച്ചുതന്നെ പ്രഥമശുശ്രുഷ നൽകിയിരുന്നു എന്ന് പോലീസ് പറഞ്ഞു.

പോലീസ് സംഭവ സ്ഥലത്ത് എത്തുന്നതിനു മുൻപ് തന്നെ അപകടത്തിന് കാരണക്കാരനായ ഡ്രൈവർ രക്ഷപ്പെട്ടിരുന്നു. അഞ്ചു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്, പക്ഷേ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. സംഭവം നടന്നയുടൻ ആംബുലൻസിനോടൊപ്പം പോലീസ് സ്ഥലത്തെത്തിയിരുന്നു. വിഷയത്തിന് തീവ്രവാദ പശ്ചാത്തലം ഇല്ലെന്നും, അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.
മലയാളം യുകെ ന്യൂസ് ബ്യുറോ
ലേബർ പാർട്ടിയുടെ യഹൂദവിരുദ്ധതയെകുറിച്ച് കഴിഞ്ഞാഴ്ച ജൂത ലേബർ പാർട്ടി അംഗങ്ങൾ പരാതിപ്പെട്ടതായി റിപോർട്ടുകൾ പുറത്തുവന്നു . ജെറമി കോർബിൻ നയിക്കുന്ന ലേബർ പാർട്ടി, യഹൂദവിരുദ്ധത തടയാൻ ഒന്നും തന്നെ ചെയുന്നില്ലെന്ന വാദമാണ് ഉയരുന്നത്. ഇത് വൻ വിവാദത്തിനും കാരണമായി. നിലവിലുള്ള 30ഓളം പാർട്ടി പ്രവർത്തകരും മുൻ പാർട്ടി അംഗങ്ങളും ചേർന്നാണ് സംഭവം മുന്നോട്ട് കൊണ്ടുവന്നത്. കോർബിന്റെ പാർട്ടിയിലെ ഒരു മുതിർന്ന അംഗം, പാർട്ടിയുടെ യഹൂദവിരുദ്ധ നിലപാട് സമ്മതിക്കുകയും ചെയ്തു.ലേബർ പാർട്ടിക്ക് യഹൂദവിരുദ്ധതയെ സംബന്ധിച്ച് സ്വതന്ത്രമായി നടപടി സ്വീകരിക്കാൻ സമ്മർദം ഉണ്ടെന്ന് ബിബിസി അറിയിച്ചു. പല എംപിമാരും യഹൂദവിരുദ്ധ അന്വേഷണത്തിൽ ഇടപെടാൻ ശ്രമിച്ചെന്ന് മുൻ പാർട്ടി അംഗങ്ങൾ പറഞ്ഞു. എന്നാൽ ഈ കാര്യം പാർട്ടി വക്താവ് നിഷേധിക്കുകയും ചെയ്തു.

ഷാഡോ വിദേശകാര്യ സെക്രട്ടറി എമിലി തോൺബെറി പറഞ്ഞു . യഹൂദവിരുദ്ധതയെ എങ്ങനെ കൈകാര്യം ചെയ്യാമെന്നാണ് പാർട്ടി ശ്രദ്ധിക്കേണ്ടത്, അല്ലാതെ മുൻ ഉദ്യോഗസ്ഥരെ ആക്രമിക്കുകയല്ല വേണ്ടത്. ഇതിന് ഒരു പരിഹാരമാകാൻ ഇക്വാലിറ്റി ആൻഡ് ഹ്യൂമൻ റൈറ്സ് കമ്മീഷനെ കോർബിൻ സ്വാഗതം ചെയ്യണമെന്നും എമിലി കൂട്ടിച്ചേർത്തു.ലേബർ പാർട്ടി വിവാദത്തിന്റെ വക്കിൽ ആണെന്നും ഈ പ്രശ്നം മുന്നോട്ട് കൊണ്ടുവന്ന ആരെയും ആക്രമിക്കുന്നത് അസ്വീകാര്യമാണെന്ന് ജൂത ലേബർ പാർട്ടി എംപി ഡേയിം മാർഗരറ്റ് ഹോഡ്ജ് പറഞ്ഞു. പാർട്ടി പുതിയ നയങ്ങളും സ്വന്തന്ത്രമായ പരാതി സംവിധാനവും കൊണ്ടുവരണമെന്നും ഹോഡ്ജ് കൂട്ടിച്ചേർത്തു.
പനോരമ നടത്തിയ ആരോപണങ്ങളിൽ നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി ഒരു അന്വേഷണം നടത്തണമെന്നും ജൂത സമൂഹത്തിനുവേണ്ടി ഒരു പരാതി സംവിധാനം കൊണ്ടുവരണമെന്നും ട്രിബ്യുൺ ഗ്രൂപ്പ് അഭിപ്രായപ്പെട്ടു. യഹൂദവിരുദ്ധ പ്രശ്നം മാത്രമല്ല, പാർട്ടിയിലെ മറ്റ് രാഷ്ട്രീയ പ്രശ്നങ്ങൾ കൂടെ അന്വേഷിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി ആണ് പാർട്ടിക്കുള്ളിൽ പുതിയ തീരുമാനങ്ങൾ കൊണ്ടുവരുന്നത്.
ലോകകപ്പിൽ ഇനി പുതിയ തമ്പുരാക്കന്മാർ. ചരിത്രത്തിലാധ്യമായി ഇംഗ്ലണ്ടിന് കിരീടം. കലാശപോരാട്ടത്തിൽ ന്യൂസിലൻഡിനെ പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് കിരീടം സ്വന്തമാക്കിയത്. സൂപ്പർ ഓവറും സമനിലയിൽ അവസാനിച്ച മത്സരത്തിൽ ബൗണ്ടറികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ഇംഗ്ലണ്ട് കിരീടം സ്വന്തമാക്കിയത്. തുടർച്ചയായ രണ്ടാം ഫൈനലിലും കിരീടം നഷ്ടപ്പെടുത്തി കിവികൾ നാട്ടിലേക്ക്.
ഇരു ടീമുകളും ടൈയിൽ പിരിഞ്ഞ സാഹചര്യത്തിലാണ് മൽസരം സൂപ്പർ ഓവറിലേക്ക് നീണ്ടത്. ന്യൂസീലൻഡ് ഉയർത്തിയ 242 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ 241 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. അവസാന പന്തിൽ വിജയത്തിലേക്ക് ഇംഗ്ലണ്ടിന് രണ്ടു റൺസെന്ന നിലയിൽ നിൽക്കെ, രണ്ടാം റണ്ണിനുള്ള ശ്രമത്തിൽ മാർക്ക് വുഡ് റണ്ണൗട്ടായതാണ് നിർണായകമായത്. ഇതോടെ മൽസരം ടൈയിൽ പിരിഞ്ഞു.
സൂപ്പർ ഓവറിൽ ഇംഗ്ലണ്ടിനായി ബാറ്റിങ്ങിനെത്തിയത് വെടിക്കെട്ട് ബാറ്റ്സ്മാന്മാരായ ബട്ലറും സ്റ്റോക്സും. ട്രെന്റ് ബോൾട്ടിന്റെ ഓവറിൽ രണ്ട് ബൗണ്ടറി ഉൾപ്പടെ 15 റൺസാണ് ഇരുവരും ചേർന്ന് അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങിനെത്തിയ ന്യൂസിലൻഡിന് വേണ്ടി നീഷം ഒരു സിക്സ് ഉൾപ്പടെ 13 റൺസ് അടിച്ചെടുത്തു. അവസാന പന്തിൽ വീണ്ടും രണ്ട് റൺസ് വിജയലക്ഷ്യം. ഡബിളിനോടിയ ഗപ്റ്റിലിനെ പുറത്താക്കി വീണ്ടും സമനില. കൂടുതൽ ബൗണ്ടറികളുടെ അടിസ്ഥാനത്തിൽ ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിച്ചു.
ബെൻ സ്റ്റോക്സ് 98 പന്തിൽ അഞ്ചു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 84 റൺസോടെ പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കെതിരായ സെമി പോരാട്ടത്തിൽ മഹേന്ദ്രസിങ് ധോണിയെ റണ്ണൗട്ടാക്കിയ ‘ഡയറക്ട് ഹിറ്റി’ലൂടെ താരമായ മാർട്ടിൻ ഗപ്ടിൽ, അവസാന ഓവറിൽ ഓവർത്രോയിലൂടെ വഴങ്ങിയ നാലു റണ്‍സാണ് ന്യൂസീലൻഡിനു വിനയായത്.
60 പന്തിൽ ആറു ബൗണ്ടറി സഹിതം 59 റൺസുമായി ഇംഗ്ലണ്ടിനെ തകർച്ചയിൽനിന്നു കരകയറ്റിയ ജോസ് ബട്‍ലറും തൊട്ടുപിന്നാലെ ക്രിസ് വോക്സുമാണ് (നാലു പന്തിൽ രണ്ട്) പുറത്തായത്. ലോക്കി ഫെർഗൂസന്റെ പന്തിൽ പകരക്കാരൻ ഫീൽഡർ ടിം സൗത്തി ക്യാച്ചെടുത്താണ് ബട്‍ലറിന്റെ മടക്കം. ഫെർഗൂസന്റെ അടുത്ത ഓവറിൽ വോക്സും മടങ്ങി. 86 റൺസിനിടെ നാലു വിക്കറ്റ് നഷ്ടമാക്കിയ ഇംഗ്ലണ്ടിന് അഞ്ചാം വിക്കറ്റിൽ സ്റ്റോക്സ് – ബട്‍ലർ സഖ്യം കൂട്ടിച്ചേർത്ത 110 റൺസാണ് കരുത്തായത്.
ടോസ് നേടി ആദ്യം ബാറ്റുചെയ്ത കിവീസ് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിൽ 241 റൺസെടുത്തു. അച്ചടക്കമുള്ള ബോളിങ്ങുമായി ഇംഗ്ലിഷ് ബോളർമാർ കളംപിടിച്ച ലോഡ്സിൽ, ഓപ്പണർ ഹെൻറി നിക്കോൾസിന്റെ കന്നി ലോകകപ്പ് അർധസെഞ്ചുറിയുടെയും (55), വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ടോം ലാഥത്തിന്റെ അർധസെഞ്ചുറിയുടെ വക്കോളമെത്തിയ ഇന്നിങ്സിന്റെയും (47) കരുത്തിലാണ് കിവീസ് ഭേദപ്പെട്ട സ്കോറിലേക്കെത്തിയത്. ഇംഗ്ലണ്ടിനായി ക്രിസ് വോക്സ് ഒൻപത് ഓവറിൽ 37 റൺസ് മാത്രം വഴങ്ങിയും, ലിയാം പ്ലങ്കറ്റ് 10 ഓവറിൽ 42 റൺസ് വഴങ്ങിയും മൂന്നു വിക്കറ്റ് വീതമെടുത്തു.
ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലൻഡ് ഇന്നിങ്സിൽ രണ്ടു കൂട്ടുകെട്ടുകളാണ് കരുത്തായത്. ഒന്ന്, തുടർച്ചയായ രണ്ടാം മൽസരത്തിലും രണ്ടാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ടു (74) തീർത്ത കെയ്ൻ വില്യംസൻ – ഹെൻറി നിക്കോൾസ് സഖ്യം. രണ്ട്, കൂട്ടത്തകർച്ചയ്ക്കിടെ ആറാം വിക്കറ്റിൽ 46 റൺസ് കൂട്ടിച്ചേർത്ത ടോം ലാഥം – കോളിൻ ഗ്രാൻഡ‍്ഹോം സഖ്യവും.
മാർട്ടിൻ ഗപ്ടിൽ (18 പന്തിൽ 19), ക്യാപ്റ്റൻ കെയ്ൻ വില്യംസൻ (53 പന്തിൽ 30), റോസ് ടെയ്‍ലർ (31 പന്തിൽ 15), ജിമ്മി നീഷം (25 പന്തിൽ 19), കോളിൻ ഗ്രാൻഡ്ഹോം (28 പന്തിൽ 16) തുടങ്ങിയവരെല്ലാം കിവീസ് ഇന്നിങ്സിൽ ഭേദപ്പെട്ട സംഭാവനകൾ നൽകി. അവസാന ഓവറിൽ തകർത്തടിക്കാനുള്ള ശ്രമത്തിൽ പുറത്തായ മാറ്റ് ഹെൻറിയാണ് (രണ്ടു പന്തിൽ നാല്) രണ്ടക്കം കടക്കാതെ പുറത്തായ ഏകയാൾ. ട്രെന്റ് ബോൾട്ട് ഒരു റണ്ണോടെയും മിച്ചൽ സാന്റ്നർ അഞ്ചു റൺസോടെയും പുറത്താകാതെ നിന്നു.
ന്യൂസീലൻഡ് നിരയിൽ ക്രിസ് വോക്സ് ഒൻപത് ഓവറിൽ 37 റൺസ് വഴങ്ങിയാണ് മൂന്നു വിക്കറ്റ് പിഴുതത്. മധ്യ ഓവറുകളിൽ കിവീസിനെ നിയന്ത്രിച്ചുനിർത്തിയ ലിയാം പ്ലങ്കറ്റ് 10 ഓവറിൽ 42 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ജോഫ്ര ആർച്ചർ 10 ഓവറിൽ 42 റൺസ് വഴങ്ങിയം മാർക്ക് വുഡ് 10 ഓവറിൽ ഒരു മെയ്ഡൻ ഓവർ സഹിതം 49 റൺസ് വഴങ്ങിയും ഓരോ വിക്കറ്റെടുത്തു.
ലണ്ടൻ: സിറിയയിലേക്ക് എണ്ണ കടത്തുന്നുവെന്ന് സംശയിച്ച് ബ്രിട്ടൻ പിടിച്ചെടുത്ത ഇറാന്റെ എണ്ണക്കപ്പലിൽ ഉണ്ടായിരുന്ന ഇന്ത്യക്കാരായ നാല് ജീവനക്കാരെ ജാമ്യത്തിൽ വിട്ടയച്ചു. റോയൽ ജിബ്രാൾട്ടർ പോലീസിനെ ഉദ്ധരിച്ച് പി.ടി.ഐ വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തതാണ് ഇക്കാര്യം.
യൂറോപ്യൻ യൂണിയന്റെ ഉപരോധം മറികടന്ന് സിറിയയിലേക്ക് എണ്ണ കടത്തുന്നുവെന്ന് സംശയിച്ചാണ് ഇറാന്റെ സൂപ്പർ ടാങ്കർ ഗ്രേസ് -1 ജിബ്രാൾട്ടർ കടലിടുക്കിൽനിന്ന് ബ്രിട്ടീഷ് റോയൽ മറീനുകൾ പിടിച്ചെടുത്തത്. ഇന്ത്യക്കാരായ ജീവനക്കാരെ ജാമ്യത്തിൽ വിട്ടയച്ചുവെങ്കിലും എണ്ണക്കപ്പൽ മോചിപ്പിക്കില്ലെന്നും അന്വേഷണം തുടരുമെന്നും ബ്രിട്ടൻ വ്യക്തമാക്കിയിട്ടുണ്ട്.

സൂപ്പർ ടാങ്കറിന്റെ ക്യാപ്റ്റൻ അടക്കമുള്ളവരെയാണ് അറസ്റ്റ് ചെയ്തിരുന്നത്. അവർക്ക് എല്ലാ നിയമ സഹായവും കോൺസുലാർ സഹായവും നൽകുമെന്നും കുടുംബാംഗങ്ങളുമായി ഫോണിൽ ബന്ധപ്പെടാൻ അവസരം നൽകുമെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു. കപ്പലിലെ ഇന്ത്യക്കാരായ ജവനക്കാർക്ക് എല്ലാ സഹായവും നൽകുമെന്ന് ഇന്ത്യൻ ഹൈക്കമ്മീഷനും വ്യക്തമാക്കിയിരുന്നു.
യൂറോപ്യൻ യൂണിയൻ ഇറാനെതിരെ ഉപരോധം ഏർപ്പെടുത്തിയിട്ടില്ലെങ്കിലും സിറിയയ്ക്കെതിരായ ഉപരോധം 2011 മുതൽ നിലവിലുണ്ട്. ഉപരോധം മറികടന്ന് എണ്ണ കടത്തുന്നുവെന്ന് ആരോപിച്ചാണ് കപ്പൽ പിടിച്ചെടുത്തത്.