ഇടുക്കി മരിയാപുരം സ്വദേശി അമ്പഴക്കാട്ടു ഐപ്പുചേട്ടനു വീടുവച്ചു നൽകുന്നതിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ ചാരിറ്റിക്ക് വലിയ പിന്തുണയാണ് യു കെ മലയാളികളിൽനിന്നും ലഭിച്ചത്. 4003 പൗണ്ട് ഇടുക്കി ചാരിറ്റിയുടെ അക്കൗണ്ടിൽ ലഭിച്ചു .കൂടാതെ Harefiled London Lady of Rosary night vigil group 45000 രൂപയുടെ വീടുപണിയാനുള്ള സാധനങ്ങൾ വാങ്ങി നേരിട്ടു നൽകുമെന്ന് ഇടുക്കി ചാരിറ്റി ഗ്രൂപ്പിന് അറിയിച്ചിട്ടുണ്ട് .അവരെ പ്രതിനിധികരിച്ചു ജോമോൻ മാത്യു കൈതാരമാണ് ഇടുക്കി ചാരിറ്റിയുമായി ബന്ധപ്പെട്ടത് . എല്ലാംകൂടി ഏകദേശം നാലുലക്ഷത്തി പതിനാറായിരം രൂപയുടെ സഹായം നൽകാൻ യു കെ മലയാളികൾക്കു കഴിഞ്ഞു .
4003 പൗണ്ടിന്റെ ചെക്ക് ലിവർപൂളിലെ അറിയപ്പെടുന്ന സാമൂഹികപ്രവർത്തകനും ,എഴുത്തുകാരനുമായുമായിട്ടുള്ള തോമസുകുട്ടി ഫ്രാൻസിസ് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് ജോയിന്റ് സെക്രെട്ടറി സജി തോമസിനു കൈമാറി അദ്ദേഹം പണം എത്രയും പെട്ടെന്ന് നാട്ടിലെത്തിച്ചു ഐപ്പുചേട്ടനു കൈമാറും. ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കൺവീനർ സാബു ഫിലിപ്പ് സന്നിഹിതനായിരുന്നു .

ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്മെന്റ് ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു കളക്ഷൻ അവസാനിച്ചതായി അറിയിക്കുന്നു. ഐപ്പുചേട്ടനെ സഹായിക്കാൻ മഹാമനസ്കത കാണിച്ച മുഴുവൻ മനുഷ്യരെയും ദൈവം ഉണ്ടെങ്കിൽ അനുഗ്രഹിക്കട്ടെ എന്നാഗ്രഹിക്കുന്നു .
ഐപ്പുചേട്ടന്റെ കുടുംബത്തിന്റെ ദുഃഖ൦ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ പ്രസിദ്ധീകരിച്ചു കഴിഞ്ഞപ്പോൾ അവരെ സഹായിക്കാൻ ഒട്ടേറെ നല്ലമനുഷ്യർ മുൻപോട്ടു വന്നു .അതിൽ എടുത്തുപറയേണ്ടത് സീറോ മലബാർ സഭ വികാരി ജനറൽ ഫാദർ ജിനോ അരിക്കാട്ടിൽ , ക്നാനായ മിഷൻ വികാരി ഫാദർ ജോസ് തെക്കുനിൽക്കുന്നതിൽ , ലിവർപൂൾ മലയാളി കൾച്ചറൽ അസോസിയേഷൻ(LIMCA) പ്രസിഡന്റ് , തമ്പി ജോസ്, ലിവർപൂൾ മലയാളി അസോസിയേഷൻ (LIMA)പ്രസിഡണ്ട് ഇ ജെ കുര്യക്കോസ് ,ലിവർപൂൾ ക്നാനായ അസ്സോസിയേഷൻ പ്രസിഡണ്ട് തോമസ് ജോൺ വാരികാട്ട് ,. ലിവർപൂൾ ജവഹർ ബോട്ട് ക്ലബ്, ക്യാപ്റ്റൻ തോമസുകുട്ടി ഫ്രാൻസിസ് .വിരാൽ സൈന്റ്റ് ജോസഫ് കത്തോലിക്ക പള്ളിയുടെ വികാരി ഫാദർ ജോസ് അഞ്ചാനീ ട്രസ്റ്റിമാരായ ജോർജ് ജോസഫ് , റോയ് ജോസഫ് ജോഷി ജോസഫ് എന്നിവരാണ്ഇടുക്കി ചാരിറ്റി ഗ്രൂപ്പിന് നിങ്ങളോടുള്ള കടപ്പാടും നന്ദിയും അറിയിക്കുന്നു. കൂടാതെ അമേരിക്കയിലുള്ള ഐപ്പുചേട്ടന്റെ അയൽവാസിയും പണം അയച്ചു തന്നു അവരോടും ഞങ്ങളുടെ നന്ദി അറിയിക്കുന്നു .

ഈ ചാരിറ്റി വാർത്ത പ്രസിദ്ധികരിച്ചപ്പോൾ മുതൽ വാർത്തകൾ ഷെയർ ചെയ്തു ഞങ്ങളെ സഹായിച്ച ആന്റോ ജോസ് ,മനോജ് മാത്യു .ബിനു ജേക്കബ് ,മാത്യു അലക്സഡർ ,എന്നിവരെ നന്ദിയോടെ ഓർക്കുന്നു ഭാവിയിൽ നടത്തുന്ന എളിയ പ്രവർത്തനങ്ങളിലും എല്ലാവരും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു .
യു കെ മലയാളികളുടെ നല്ലമനസുകൊണ്ടു ഏകദേശം 79 ലക്ഷം രൂപ ഇതുവരെ നാട്ടിലെയും യു കെ യിലെയും ആളുകൾക്ക് നൽകി സഹായിക്കാൻ ഇടുക്കി ചാരിറ്റി ഗ്രൂപ്പിന് കഴിഞ്ഞിട്ടുണ്ട് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്ടപാടും, ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്. ഇടുക്കി ചാരിറ്റി ഗ്രൂപ്പ് ഇതുവരെ സുതാരൃവും സതൃസന്ധവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥലകാല ഭേദമന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവര്‍ത്തനത്തിന് യു കെ മലയാളികൾ നല്‍കിയ വലിയ പിന്തുണയെ നന്ദിയോടെ സ്മരിക്കുന്നു.
ഐപ്പുചേട്ടനുവേണ്ടി വീടുപണിയാൻ നാട്ടുകാരുടെ നേതൃത്വത്തിൽ ഒരു കമ്മറ്റി രൂപികരിച്ചു പ്രവർത്തനം ഭംഗിയായി മുൻപോട്ടു പോകുന്നു . വിജയൻ കൂറ്റാ൦തടത്തിൽ, തോമസ് പി ജെ. ,ബാബു ജോസഫ് .എന്നിവരുടെ നേതൃത്വത്തിലാണ് കമ്മറ്റി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് വീടുപണി എത്രയും പെട്ടെന്ന് പൂർത്തീകരിക്കാൻ കഴിയുമെന്നാണ് അറിയുന്നത് .
ഇടുക്കി ചാരിറ്റി ഗ്രൂപ്പിന് നേതൃത്വം കൊടുക്കുന്നത് സാബു ഫിലിപ്പ്, ടോം ജോസ് തടിയംപാട്,സജി തോമസ്.എന്നിവരാണ്ഇവരുടെ മൂന്നുപേരുടെയും പേരിലാണ് ബാങ്ക് അക്കൗണ്ടും .
“ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.””,
..
അഞ്ജു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
ബ്രിട്ടൻ :- ബ്രിട്ടന്റെ ചരിത്രത്തിലെ വിധി നിർണായകമായ ജനറൽ ഇലക്ഷൻ നാളെ. ബ്രെക്സിറ്റും, എൻ എച്ച് എസുമെല്ലാം മുഖ്യ പ്രചാരണ വിഷയങ്ങൾ ആയി മാറിയിരിക്കുകയാണ്. പുതിയ വാഗ്ദാനങ്ങളുമായി കൺസർവേറ്റീവ് പാർട്ടി ഇലക്ഷനെ നേരിടുമ്പോൾ, ഭരണ പോരായ്മകളും, വീഴ്ചകളും ഉയർത്തിക്കാട്ടുകയാണ് ലേബർ പാർട്ടി വക്താക്കൾ. എൻ എച്ച് എസ് ആശുപത്രികളിൽ രോഗികൾക്ക് ആവശ്യമായ ധന സഹായം ലഭിക്കുന്നില്ലെന്ന് ലേബർ പാർട്ടി കുറ്റപ്പെടുത്തുമ്പോൾ, പരിഹാരമാർഗങ്ങൾ കൺസർവേറ്റീവ് പാർട്ടി നിരത്തുന്നു. എങ്കിൽ തന്നെയുംബോറിസ് ജോൺസന് എതിരെ നിരവധി ആരോപണങ്ങൾ നിലവിലുണ്ട്.

ബ്രെക്സിറ്റ് തടയുക എന്നത് രാജ്യത്തിന്റെ ആവശ്യമാണെന്ന് ലിബറൽ ഡെമോക്രാറ്റിക് ലീഡർ ജോ സ്വിൻസൺ പറഞ്ഞു . ലേബർ പാർട്ടി അധികാരത്തിലേറിയാൽ ആരോഗ്യ മേഖലയിൽ വൻ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് വാഗ്ദാനം. എൻ എച്ച് എസിനെ നിലവിലുള്ള ഗവൺമെന്റ് ഒരു വിൽപന ചരക്കാക്കി മാറിയിരിക്കുകയാണെന്ന കുറ്റപ്പെടുത്തലുകൾ ഉണ്ട്. എൻ എച്ച് എസിനു ആവശ്യമായ ധനസഹായം ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല എന്ന് ജെർമി കോർബിൻ ആരോപിച്ചു .

തന്നെ ഒരു തവണകൂടി തെരഞ്ഞെടുത്താൽ രാജ്യത്തിന്റെ ഭാവി മുന്നേറ്റത്തിന് സഹായകരമാകുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അവകാശപ്പെട്ടു . ബ്രെക്സിറ്റ് നടപ്പിലാക്കുവാനും അതിലൂടെ രാജ്യത്തിന്റെ ഭാവി സുരക്ഷിതമാക്കാനും ഇത് സഹായിക്കും എന്ന് അദ്ദേഹം കൂട്ടിചേർത്തു . എന്നാൽ നാലു വയസ്സുകാരനായ ഒരു പിഞ്ചു കുഞ്ഞ് ലീഡ്സ് ആശുപത്രിയിൽ ചികിത്സ ലഭിക്കാതെ തറയിൽ കിടക്കുന്ന ചിത്രം, ബോറിസ് ജോൺസന്റെ പ്രചാരണത്തിന് ക്ഷതം ഏൽപ്പിച്ചിട്ടുണ്ട്. ഇലക്ഷൻെറ ഫലത്തിനായി കാത്തിരിക്കുകയാണ് രാജ്യം മുഴുവൻ.
ആതിര സരാഗ് , മലയാളം യുകെ ന്യൂസ് ടീം
വാഹനം ഓടിക്കുന്ന സമയം നിങ്ങളുടെ ശ്രദ്ധ റോഡിൽ നിന്ന് മാറി ഉച്ചത്തിൽ ഗാനം ആലപിക്കുന്നതിലാണെങ്കിൽ പിഴ ചുമത്തൽ നടപടി ഉണ്ടാകാം. വേഗപരിധി പോലെതന്നെ ഗാനാലാപനത്തിലും ഇനി ഡ്രൈവർമാർ ശ്രദ്ധിക്കേണ്ടതുണ്ട്. സെലക്ട് കാർ ലീസിംഗ് അനുസരിച്ച്, ഒരു അപകടത്തിന് മുമ്പ് നിങ്ങൾ വാഹനത്തിൽ നൃത്തം ചെയ്യുകയോ പാടുകയോ ആയിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയാൽ അപകടകരമായ ഡ്രൈവിംഗിന് കേസ് എടുക്കപെടും.

5,000 പൗണ്ട് വരെ പിഴ ഈടാക്കുകയും ഡ്രൈവിംഗ് ലൈസൻസ് പോയിന്റ് കുറയ്ക്കപ്പെടുകയും ചെയ്യാമെന്ന് മോട്ടോർ ലോ സ്‌പെഷ്യലിസ്റ്റ് പാറ്റേഴ്‌സൺ ലോയിലെ പ്രിൻസിപ്പൽ സോളിസിറ്റർ എമ്മ പാറ്റേഴ്‌സൺ പറഞ്ഞു. വളരെ ഉച്ചത്തിൽ പാടുന്നത് മറ്റു വാഹനങ്ങൾ സമീപിക്കുന്നത് കേൾക്കാതിരിക്കാൻ കാരണമാകുന്നു.

സാമൂഹിക വിരുദ്ധ പെരുമാറ്റത്തെ നേരിടാൻ ബ്രാഡ്‌ഫോർഡ് കൗൺസിൽ പുതിയ പബ്ലിക് സ്‌പേസ് പ്രൊട്ടക്ഷൻ ഓർഡർ (പിഎസ്‌പിഒ) ആരംഭിച്ചതിന് ശേഷമാണ് വാഹന നിയമങ്ങൾ കർശനമാക്കിയത്. ഇതിന്റെ ഭാഗമായി കാറിൽ ഉച്ചത്തിൽ പാട്ട് വെക്കുന്നതിന് 100 പൗണ്ട് പിഴ ഈടാക്കൽ ഈ വർഷം ആദ്യം മുതൽ ആരംഭിച്ചിരുന്നു.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
തിരുവനന്തപുരം : കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തിൽ തന്നെ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കിയ ഒരു ആശയവും അനുഭവവുമാണ് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവം. എന്നാൽ രാജ്യത്തിന് പുറത്തുള്ള ഫെസ്റ്റിവലുകളില്‍ അംഗീകാരം നേടിയ മലയാള സിനിമകൾ കേരളത്തിന്റെ സ്വന്തം മേളയിൽ ഒഴിവാക്കപ്പെട്ടത് പ്രതിഷേധത്തിന് കാരണമായി മാറി. ഐ എഫ് എഫ് കെ പരിഷ്‌ക്കരിക്കപ്പെടണം എന്ന ആവശ്യവുമായി മുന്നോട്ടെത്തിയത് മൂവ്മെന്റ് ഫോർ ഇൻഡിപെൻഡന്റ് സിനിമ (മൈക്ക് ) ആണ്. കഴിഞ്ഞ വർഷം നിർമിക്കപ്പെട്ട മലയാളത്തിലെ സ്വതന്ത്ര സിനിമകൾ മിക്കതും തഴയപ്പെടുകയും നിരവധി ബോക്സ് ഓഫിസ് സിനിമകൾ മേളയിൽ ഇടം നേടുകയും ചെയ്തു.

‘മലയാള സിനിമ ഇന്ന്’ എന്ന വിഭാഗത്തിൽ തിരഞ്ഞെടുക്കുന്ന കച്ചവടസിനിമകൾ കേരളത്തിൽ തിയേറ്റർ റീലീസ് ചെയ്തവയും ഡിവിഡി ഇറങ്ങിയവയും ഓൺലൈൻ പ്ലാറ്റഫോമുകളിൽ ലഭ്യമാകുന്നവയും ആണ്. ഈ വർഷവും അത് തന്നെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് സ്വന്തന്ത്ര സിനിമ പ്രസ്ഥാനം പറയുന്നു. ഇത്തവണ ഈ വിഭാഗത്തിൽ കേരളത്തിലെ തിയേറ്ററുകളിൽ വൻ വിജയം നേടിയ കുമ്പളങ്ങി നൈറ്റ്‌സ്, ഉയരെ, ഉണ്ട, വൈറസ്, ഇഷ്ക്, ആൻഡ് ദി ഓസ്കാർ ഗോസ് ടു എന്നിവ പ്രദർശിപ്പിക്കുന്നുണ്ട്.
അക്കാദമിയുടെ സമീപനത്തിനെതിരെ ഒപ്പ് ശേഖരണ പ്രതിഷേധത്തിന് തിരുവനന്തപുരം ടാഗോര്‍ തിയേറ്റർ വേദിയായി. രാജ്യാന്തര വേദികളില്‍ പുരസ്ക്കാരത്തിന് അര്‍ഹമായ ചിത്രങ്ങളെ തിരുവനന്തപുരത്ത് വെട്ടിനിരത്തുന്നത് ഒഴിവാക്കപ്പെടണമെന്ന ആവശ്യം ആസ്വാദകർക്കിടയിലും ശക്തമാണ്. വൈകുന്നേരം മുതൽ പ്രതിഷേധ സ്ഥലത്ത് കൊട്ടും പാട്ടും തീർത്ത് ആസ്വാദകരെ ആകർഷിക്കാനും സിനിമ പ്രവർത്തകർക്ക് കഴിയുന്നു.
സ്വന്തം ലേഖകൻ
എടത്വ: സ്ത്രീകളുടെ ശബരിമലയായി അറിയപ്പെടുന്ന നീരേറ്റുപുറം ചക്കുളത്തുകാവ് ഭഗവതിക്ഷേത്രത്തില്‍ ഭക്തലക്ഷങ്ങള്‍ ഇന്ന് രാവിലെ പൊങ്കാല അര്‍പ്പിച്ചു. കസവു പുടവ അണിഞ്ഞ് നാവില്‍ ദേവീ സ്തുതികളും കൈയ്യില്‍ പൂജാദ്രവ്യങ്ങളുമായി ലക്ഷക്കണക്കിന് സ്ത്രീകളാണ് ദേവീകടാക്ഷത്തിനായി പൊങ്കാല അര്‍പ്പിച്ചത്.
ക്ഷേത്രത്തിന് ചുറ്റുമുള്ള 20 കിലോമീറ്റര്‍ പ്രദേശങ്ങള്‍ 10.30 ഓടെ യാഗഭൂമിയായി മാറി. തകഴി-തിരുവല്ല-കോഴഞ്ചേരി, ചെങ്ങന്നുര്‍-പന്തളം, എടത്വ-തകഴി, നീരേറ്റുപുറം-കിടങ്ങറ, പൊടിയാടി-മാന്നാര്‍-മാവേലിക്കര, എടത്വ-ഹരിപ്പാട് എന്നീ പ്രധാന റോഡുകളിലും ഇടവഴികളിലുമായിട്ടായിരുന്നു പൊങ്കാല അടുപ്പുകള്‍ നിരന്നത്.

തിരുവല്ലയിൽ പൊങ്കാല ഇടുന്ന ഭക്തജനങ്ങൾ
കേരളത്തിന് അകത്തും പുറത്തും നിന്നൂള്ള ലക്ഷക്കണക്കിന് സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഭക്തജനങ്ങളാണ് പൊങ്കാലയില്‍ പങ്കെടുത്തത്. സംസ്ഥാനത്തിന് പുറമെ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും പൊങ്കാല അര്‍പ്പിക്കാനായി നിരവധി ഭക്തര്‍ എത്തീരുന്നു. പുലര്‍ച്ച നാലിന് ഗണപതിഹോമവും നിര്‍മ്മാല്യദര്‍ശനത്തോടെയുമാണ് പൊങ്കാല ചടങ്ങുകള്‍ ആരംഭിച്ചത്. പത്തിന് വിളിച്ചുചൊല്ലി പ്രാര്‍ത്ഥനക്ക് ശേഷം 10.30 ന് പൊങ്കാലയ്ക്ക് തുടക്കം കുറിച്ച് ക്ഷേത്ര ശ്രീകോവിലില്‍ നിന്ന് പണ്ടാരപൊങ്കാല അടുപ്പിലേക്ക് ക്ഷേത്ര മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി അഗ്നി പകര്‍ന്നു. പൊങ്കാല ചടങ്ങുകള്‍ക്ക് കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പുതിരി നേതൃത്വം വഹിച്ചു. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, അശോകന്‍ നമ്പൂതിരി, രജ്ഞിത്ത് ബി നമ്പൂതിരി, ദുര്‍ഗാദത്തന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മ്മികരായിരുന്നു.
ഡബ്ലിന്‍: അയർലണ്ടിൽ ഉള്ള എല്ലാ പ്രവാസി മലയാളികൾക്കും ദുഃഖം നൽകി ഡബ്ലിന് അടുത്ത് താലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി നേഴ്‌സ് മേരി കുര്യാക്കോസിന് ഐറിഷ് പ്രവാസി മലയാളികളുടെ യാത്രാമൊഴി. ഇന്നലെ (തിങ്കളഴ്ച) വൈകീട്ട് നാലുമണിയോട് കൂടി മേരിയ്ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ ‘ചര്‍ച്ച് ഓഫ് ഇന്‍കാര്‍നേഷന്‍ ഫെറ്റേര്‍കെയ്‌നില്‍’ ആരംഭിച്ചു. കൃത്യസമയം പാലിച്ചു ഫ്യൂണറൽ ഡയറക്ടർസ് മേരിയുടെ ഭൗതീക ശരീരം എത്തിക്കുകയും ചെയ്‌തു. കാനഡയിനിന്നും മേരിയുടെ ഏക സഹോദരന്‍ ഡബ്ലിനില്‍ എത്തിയിരുന്നു. അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള നിരവധി മലയാളികളും സുഹൃത്തുക്കളും സഹപ്രവർത്തകരും വൈദീക ശ്രേഷ്ഠരും പ്രാര്‍ത്ഥനാ ശുശ്രൂഷയില്‍ പങ്കെടുത്തു. 
കോഴിക്കോട് അശോകപുരം സ്വദേശിനിയാണ് മേരി. മൂന്ന് വര്‍ഷം മുന്‍പ് അയര്‍ലണ്ടില്‍ എത്തിയ മേരി സെന്റ് ജെയിംസ് ആശുപത്രിയിലെ നേഴ്‌സ് ആയി ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച താലയിലെ ഇവര്‍ താമസിക്കുന്ന അപ്പാട്ട്‌മെന്റിലാണ് മേരിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്വന്തം ജന്മദിന ദിവസം തന്നെയായിരുന്നു മേരിയുടെ മരണവും. കോഴിക്കോട് അശോകപുരം ഇടവകാംഗമാണ് മരണപ്പെട്ട മേരി.
[ot-video][/ot-video]
ശ്രീജിത്ത് എസ് വാരിയർ , മലയാളം യുകെ ന്യൂസ് ടീം
ഒ സി ഐ ( ഇന്ത്യൻ ഓവർസീസ് സിറ്റിസൺഷിപ്പ് ) കാർഡ് ഉള്ള പ്രവാസികളുടെ ഇന്ത്യയിലേക്കുള്ള യാത്ര ദുഷ്കരമായി തീരുന്നു വെന്ന് ജയ്‌പൂർ ഫൂട്ട് ചെയർമാൻ പ്രേം ഭണ്ഡാരി . ഈ കാർഡ് പുതുക്കുന്നതിനെ സംബന്ധിച്ച് നടപ്പിലാക്കിയ പുതിയ നിയമങ്ങളെ കുറിച്ച് ആവശ്യമായ ധാരണകൾ ആളുകളിൽ ഇല്ലാത്തതാണ് ഇതിന് കാരണം എന്ന് അദ്ദേഹം പറഞ്ഞു . ഇതിന്റെ ഫലമായി അനേകം ഇന്ത്യക്കാർക്ക് തങ്ങളുടെ യാത്രകൾ ക്യാൻസൽ ചെയ്യേണ്ടിവരുന്നു. ചിലർക്ക് യാത്ര ദുബായിലും മറ്റും വെച്ച് പകുതിക്ക് അവസാനിപ്പിക്കേണ്ടി വരുന്നു. പുതിയ നിയമം അനുസരിച്ച് 20 വയസ്സിൽ താഴെയുള്ളവരും, 50 വയസ്സിന് മുകളിൽ ഉള്ളവരും തങ്ങളുടെ പാസ്പോർട്ട് പുതുക്കുന്നതിനോടൊപ്പം ഒസിഐ കാർഡും പുതുക്കേണ്ടതാണ്. എന്നാൽ ഇത് സംബന്ധിച്ച് പ്രവാസികളിൽ വ്യക്തമായ ധാരണ ഇല്ല. ഇതുമൂലം പകുതിക്കു വെച്ച് യാത്ര അവസാനിപ്പിക്കേണ്ടി വരികയാണ് പലരും.

സാമൂഹിക പ്രവർത്തകൻ കൂടിയായ ഭണ്ഡാരി , അമേരിക്കയിലെ ഇന്ത്യൻ അംബാസിഡർ ആയ ഹർഷ് വർധൻ സിംഗളയോടാണ് ഒ സി ഐ കാർഡിനെ സംബന്ധിച്ച നിയമങ്ങൾ ലഘൂകരിക്കണം എന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. അതോടൊപ്പം തന്നെ പ്രവാസികളിൽ ഇതിനെ സംബന്ധിച്ച് വ്യക്തമായ ധാരണ ഉണ്ടാക്കണം എന്നും അദ്ദേഹം പറഞ്ഞു. ഒ സി ഐ കാർഡിന്റെ പ്രയോജനം തന്നെ യാത്രകൾ ലളിതമാക്കുക എന്നതാണ്. എന്നാൽ ഇപ്പോൾ അത് പ്രവാസികൾക്ക് തലവേദനയായി മാറുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഉടൻതന്നെ ഈ കാര്യത്തിൽ ആവശ്യമായ നടപടികൾ ഉണ്ടാകുമെന്ന് അംബാസിഡർ ഉറപ്പു നൽകിയതായും ഭണ്ഡാരി പറഞ്ഞു. പ്രവാസികളുടെ ഉന്നമനത്തിനായി ആണ് ഈ കാർഡ് നടപ്പിലാക്കിയത്. ഒ സി ഐ കാർഡിലൂടെ പ്രവാസികൾക്ക് ഇന്ത്യയിൽ എല്ലാ അവകാശങ്ങളും ലഭിക്കുന്നുണ്ട്. ഇത് സംബന്ധിച്ചുള്ള എല്ലാ തെറ്റിദ്ധാരണകളും ഉടൻ നീക്കുമെന്ന് അംബാസഡർ പറഞ്ഞു.
അനുപമ എസ് ബട്ട്, മലയാളം യുകെ ന്യൂസ് ടീം
ആധുനിക ജനാധിപത്യത്തിന്റെ പതാകവാഹകരായിട്ടാണ് ബ്രിട്ടൻ അറിയപ്പെടുന്നത്. ജനാധിപത്യത്തിലെ ഏറ്റവും പ്രധാനമായ തങ്ങളുടെ ഭരണാധികാരികളെ തെരഞ്ഞെടുക്കുന്നതിനായിട്ടുള്ള ജനങ്ങളുടെ അവകാശത്തെ ഏറ്റവും കൂടുതൽ മാനിക്കുന്ന ഒരു രാജ്യമായിട്ടാണ് ബ്രിട്ടൺ കരുതപ്പെടുന്നത്. എന്നാൽ യോർക്ക് ഷെയറിൽ നടന്ന ഒരു പഠനം ഈ ധാരണകളെയെല്ലാം തിരുത്തിക്കുറിക്കുന്നതാണ്. പോസ്റ്റൽ വോട്ടുകൾ വഴി തങ്ങളുടെ വോട്ടവകാശം രേഖപ്പെടുത്തിയതിൽ ഭൂരിഭാഗവും അസാധുവായെന്നാണ് പഠനങ്ങൾ വെളിവാക്കുന്നത്. വയോധികരും പോളിംഗ് ദിവസം പോളിംഗ് സ്റ്റേഷനിൽ എത്തി വോട്ട് ചെയ്യാൻ സാധിക്കാത്തവരും ആയ ആയിരക്കണക്കിനാൾക്കാരുള്ള ബ്രിട്ടനെ സംബന്ധിച്ചിടത്തോളം ഈ വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്നതാണ്.

ജനസംഖ്യയിൽ നല്ലൊരു ശതമാനം പോളിംഗ് ദിവസം എത്താൻ സാധിക്കാത്തവരായതിനാൽ പോസ്റ്റൽ വോട്ടുകൾ ശരിയായവിധത്തിൽ എണ്ണപെടാത്തത് ജനാധിപത്യത്തെ അട്ടിമറിക്കുന്നതിനു തുല്യമാണ്.യോർക്ക് ഷെയറിൽ നടന്ന പഠനത്തിൽ വെളിവാക്കപ്പെടുന്നത് വോട്ടു ചെയ്ത ഭൂരിഭാഗം പോസ്റ്റൽ വോട്ടുകളും എണ്ണപ്പെട്ടിട്ടില്ലാ എന്നതാണ്. 2017 ലെ ഇലക്ഷനിൽ യോർക്ക് ഷെയറിൽ മാത്രം 96824 പോസ്റ്റൽ വോട്ടുകൾ നൽകിയിരുന്നു. എന്നാൽ ഇതിൽ 82893 വോട്ടുകൾ മാത്രമാണ് തിരിച്ചു വന്നത് . അതായത് 11007 പേർ വോട്ടെടുപ്പിൽ പങ്കെടുത്തില്ല . ഇത് വിതരണം ചെയ്ത പോസ്റ്റൽ വോട്ടുകളുടെ 11 ശതമാനത്തോളം വരും .
യോർക്ക് ഷെയറിൽ തന്നെ പോസ്റ്റൽ വോട്ട് തിരിച്ചു വന്നതിൽ ആയിരക്കണക്കിന് പോസ്റ്റൽ വോട്ടുകൾ ആണ് നിരവധി കാരണങ്ങൾ കൊണ്ട് എണ്ണ പെടാതെ പോയത്. ഫോം ശരിയായ രീതിയിൽ ഫിൽ ചെയ്തില്ല തുടങ്ങിയ നിസ്സാര കാരണങ്ങൾ കൊണ്ടാണ് അസാധുവായത്. അതുകൊണ്ട് നിങ്ങൾ പോസ്റ്റൽ വോട്ട് ചെയ്യുന്നവരാണെങ്കിൽ വളരെയധികം മുൻകരുതലുകൾ എടുത്തില്ലെങ്കിൽ നിങ്ങളുടെ വോട്ടവകാശം പാഴായി പോകും എന്ന് മറക്കല്ലേ.
അനീറ്റ സെബാസ്റ്റ്യൻ , മലയാളം യുകെ ന്യൂസ് ടീം
സ്ഥിരമായി ഹെയർ ഡൈയും സ്ട്രെയ്റ്റനിങ്ങും ചെയ്യുന്ന സ്ത്രീകളിൽ സ്തനാർബുധത്തിനുള്ള സാധ്യത 60% ആണെന്ന് ഇന്റർനാഷണൽ ജേർണൽ ഓഫ് ക്യാൻസറിന്റെ പഠന റിപ്പോർട്ട്. 45000 സ്ത്രീകളിൽ നടത്തിയ പഠനമാണ് ഹെയർ ഡൈയും സ്തനാർബുദവും തമ്മിലുള്ള ബന്ധത്തെപ്പറ്റി വിശദീകരിക്കുന്നത്. കറുത്ത വർഗ്ഗക്കാരായ സ്ത്രീകളിലാണ് ഇത് കൂടുതലും ബാധിക്കാനുള്ള സാധ്യത. ഇവ അർബുദത്തിന് നേരിട്ടുള്ള കാരണം ആകുന്നില്ലെങ്കിൽക്കൂടി സൗന്ദര്യവർധകവസ്തുക്കളിലെ കാർസിനോജനുകൾ രോഗാവസ്ഥയ്ക്കുള്ള സാധ്യത കൂട്ടുന്നു. സ്ഥിരമായി ഡൈ ചെയ്യുന്ന സ്ത്രീകളിൽ അർബുദത്തിനുള്ള സാധ്യത 9% ആണ്. കറുത്ത വർഗ്ഗക്കാരായ സ്ത്രീകളിൽ ഇത് 45 % ആയി ഉയരും. എന്നാൽ അമിതമായി ഹെയർ ഡൈ ഉപയോഗിക്കുന്നവരിൽ 45%എന്നത് 60 % വരെയായി ഉയരാം. ഉപയോഗിക്കുന്നത് ഇരുണ്ട നിറത്തിലുള്ള ഡൈ ആണോ ഇളം നിറത്തിലുള്ള ഡൈ ആണോ എന്നതും രോഗ സാധ്യതയെ നിർണയിക്കാം. ഇളം നിറത്തിലുള്ള ഡൈകൾ കറുത്ത സ്ത്രീകളിൽ 46% വും വെളുത്ത സ്ത്രീകളിൽ 12%വും സാധ്യത നൽകുന്നു. എന്നാൽ ഇരുണ്ട നിറത്തിലുള്ള ഡൈകൾ കറുത്ത സ്ത്രീകളിൽ 51 %വും വെളുത്ത സ്ത്രീകളിൽ 8%വും സാധ്യത നൽകുന്നുണ്ട്. കറുത്ത വർഗ്ഗക്കാരായ സ്ത്രീകൾക്ക് നൽകുന്ന ഉൽപ്പന്നങ്ങളിലെ ഉയർന്ന അളവിലുള്ള രാസവസ്തുക്കൾ രോഗസാധ്യത കൂട്ടുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നുവെന്ന് മുൻപുള്ള പഠനങ്ങളും സൂചിപ്പിക്കുന്നു.

ഇതോടൊപ്പം ഹെയർ സ്ട്രെയ്റ്റനിങ്ങും സ്തനാർബുദവും തമ്മിലുള്ള ബന്ധവും ശാസ്ത്രജ്ഞർ അടിവരയിടുന്നു. സ്ട്രൈറ്റനിങ് ചെയ്യുന്ന 30 % സ്ത്രീകളിലും സ്തനാർബുദത്തിനുള്ള സാധ്യത ഉണ്ട്. വെളുത്ത വരെ അപേക്ഷിച്ച് കറുത്തവർഗക്കാർ കൂടുതൽ സ്ട്രൈറ്റനിങ് ചെയ്യുന്നതിനാൽ അവരിലാണ് അർബുദത്തിനുള്ള സാധ്യത കൂടുതൽ.
പഠനം നടത്തിയ ശാസ്ത്രജ്ഞർ ഹെയർ ഡൈയെയും സ്ട്രൈറ്റനങ്ങിനെയും കുറിച്ച് പറയുമ്പോഴും അതിനേക്കാൾ പ്രാധാന്യം നൽകേണ്ട മറ്റു ചില കാര്യങ്ങളെക്കുറിച്ച് കൂടി സൂചിപ്പിക്കുന്നുണ്ട്. അമിതവണ്ണവും ഭക്ഷണവും വ്യായാമക്കുറവും ഇതിനേക്കാളൊക്കെ ഏറെ എല്ലാ സ്ത്രീകളിലും അർബുദത്തിനുള്ള സാധ്യത വർധിപ്പിക്കുന്നുണ്ട്. അതിനാൽ തന്നെ ഇത്തരത്തിലുള്ള പഠനങ്ങൾ കൂടുതൽ ഗവേഷണങ്ങളിലേക്ക് നയിക്കപ്പെടെണ്ടതുണ്ട്
ലിവർപൂൾ ക്നാനായ സമൂഹം ഇടുക്കിചാരിറ്റി ഗ്രൂപ്പിനെ ആദരിച്ചു . അതോടൊപ്പം ഐപ്പ് ചേട്ടന്റെ വീട് നിർമ്മാണത്തിനുള്ള പൂർണ്ണ പിന്തുണയും ലിവർപൂൾ ക്നാനായ സമൂഹം നൽകും . ഐപ്പ് ചേട്ടന്റെ വീട് നിർമ്മാണത്തിന് ഇതുവരെ 3558 പൗണ്ട് ലഭിച്ചു. ഇതിനുവേണ്ടിയുള്ള ചാരിറ്റി വരുന്ന ചെവ്വാഴച കൊണ്ട് അവസാനിക്കുന്നു .
മുൻകാലങ്ങളിലെ പ്രവർത്തനങ്ങളെ മാനിച്ച് മലയാളം യുകെ അവാർഡും പടമുഖം സ്നേഹമന്ദിരത്തിന്റെ ആദരവും ഇടുക്കി ചാരിറ്റി ഗ്രൂപ്പിന് ലഭിച്ചിട്ടുണ്ട്.

ഐപ്പ് ചേട്ടന്റെ വീട് നിർമ്മാണത്തിന് ഇതുവരെ 3558 പൗണ്ട് ലഭിച്ചു. ഇതിനുവേണ്ടിയുള്ള ചാരിറ്റി വരുന്ന ചൊ വ്വാഴച കൊണ്ട് അവസാനിക്കുന്നു .
രണ്ടു കന്യാസ്ത്രീകളായ മക്കളുള്ള മാതാപിതാക്കൾ മഴനനഞ്ഞും വെയിലുകൊണ്ടും വീട് പ്രകൃതി ദുരന്തത്തിൽ തകർന്നുപോയി കിടക്കുന്ന വാർത്ത ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ പ്രസിദ്ധികരിച്ചപ്പോൾ വളരെ വലിയ പിന്തുണയാണ് ലഭിച്ചത്.
ഇന്നലെ നടന്ന ലിവർപൂൾ ക്നാനായ സമൂഹത്തിന്റെ ക്രിസ്തുമസ് ആഘോഷത്തിൽ വച്ച് ഈ വിവരം ആളുകളെ പ്രസിഡണ്ട് തോമസ് ജോൺ വാരികാട്ട് അറിയിക്കുകയും എല്ലാവരും കഴിയുന്നത് ചെയ്യണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു .കൂടതെ കഴിഞ്ഞ പതിനഞ്ചു വർഷമായി വളരെ സുതാര്യമായി ചാരിറ്റി പ്രവർത്തനം ചെയ്യുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യെ ഉപഹാരം നൽകി ആദരിക്കുകയും ചെയ്തു.

പരിപാടികളെ തുടർന്നു നടന്ന പൊതുയോഗത്തിൽ വച്ച് അടുത്ത രണ്ടുവര്ഷത്തേക്കുള്ള പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. പ്രസിഡണ്ടായി തോമസ് ജോൺ വാരികാട്ടും സെക്രട്ട റിയായി ജോബി ജോസഫും തുടരും .ട്രഷർ ആയി ജോബി കുര്യനെ തിരഞ്ഞെടുത്തു . ലിവർപൂൾ ക്നാനായ സമൂഹത്തിന്റെ അഭ്യർഥനമാനിച്ചു തോമസ് ജോൺ വാരികാട്ട് യോഗത്തിൽ വച്ച് UKKCA പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് അറിയിച്ചു.
കുട്ടികളും വലിയവരും അവതരിപ്പിച്ച വിവിധകലാപരിപാടികൾ അതി മനോഹരമായിരുന്നു . വിവിധ മേഖലകളിൽ കഴിവുതെളിയിച്ച കുട്ടികളെ ആദരിച്ചു സ്‌പൈസ് ഗാർഡൻ ആണ് ഭക്ഷണം ഒരുക്കിയത് .

ഇടുക്കി മരിയാപുരം സ്വദേശി അമ്പഴക്കാട്ടു ഐപ്പ് ചേട്ടന്റെ വീട് പുതുക്കി പണിയാൻ മൂന്നരലക്ഷം രുപയെങ്കിലും വേണം എന്നാണ് സ്ഥലം സന്ദർശിച്ച സാമൂഹിക പ്രവർത്തകരും മേസ്തിരിയും അറിയിച്ചിരിക്കുന്നത് . ഏറ്റവും വലിയ പ്രശ്‌നം പണിയുന്നതിനു വേണ്ടിയുള്ള സാധനങ്ങൾ തലച്ചുമട്ടിലെ വീട്ടിൽ എത്തിക്കാനെ കഴിയു എന്നതാണ് . അതിനാണ് വലിയ ചെലവ് വേണ്ടിവരിക . നാട്ടുകാരുടെ നന്നായി സഹായവും ലഭിക്കുന്നുണ്ട് എന്നത് വലിയ ആശ്വാസമാണ് .
കന്യാസ്ത്രീകളായ ഇവരുടെ മക്കൾ മാതാപിതാക്കളെ കാണാൻ വീട്ടിൽ വന്നാൽ അവർക്കു സുരക്ഷിതമായി വാതിലടച്ചു കിടക്കാൻ ഒരു വീട് നിർമ്മിച്ചു നൽകാൻ നമുക്ക് ശ്രമിക്കാം .
ഈ ക്രിസ്തുമസ് കാലത്തു ക്രിസ്തു ജനിച്ച കാലിതൊഴുത്തിനേക്കാൾ മോശമായ രീതിയിൽ കിടക്കുന്ന വീട്ടിൽ താമസിക്കുന്ന ഈ പ്രായം ചെന്ന മാനുഷ്യരെസഹായിക്കാൻ നമുക്ക് കൈകോർക്കാം

പണം തരുന്ന ആരുടെയും പേരുകള്‍ ഒരു പൊതുസ്ഥലത്തും പ്രസിദ്ധികരിക്കുന്നതല്ല.. വിശദമായ ബാങ്ക് സ്റ്റെമെന്റ്റ് മെയില്‍വഴിയോ, ഫേസ് ബുക്ക് മെസ്സേജ് വഴിയോ ,വാട്ടസാപ്പു വഴിയോ എല്ലാവര്‍ക്കും അയച്ചു തരുന്നതാണ്.
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചരിറ്റി ഗ്രൂപ്പ് എന്ന ഫേസ് ബുക്ക് പേജില്‍ പ്രസിധികരിച്ചിട്ടുണ്ട് .നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക.
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
“ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.””,
