Movies

തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട രണ്ട് വ്യക്തികള്‍ക്ക് പിറന്നാള്‍ ആശംസകളുമായി മീനാക്ഷി ദിലീപ്. രണ്ടാനമ്മയായ കാവ്യയ്ക്കും ഏറ്റവും അടുത്ത സുഹൃത്തായ നടി നമിത പ്രമോദിനുമാണ് ജന്മദിനാശംസകള്‍ അറിയിച്ച് മീനാക്ഷി എത്തിയിരിക്കുന്നത്. കാവ്യക്കും ദിലീപിനും ഒപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടാണ് മീനാക്ഷി ആശംസ നേര്‍ന്നിരിക്കുന്നത്.

”ഹാപ്പി ബര്‍ത്ത്‌ഡേ, ഐ ലവ് യൂ” എന്ന് കുറിച്ചു കൊണ്ടാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ”ഹാപ്പി ബര്‍ത്ത്‌ഡേ ടു മൈ സിസ്റ്റേഴ്‌സ് ബുജ്ജി, ഐ ലവ് യൂ ബെസ്റ്റ് ഫ്രണ്ട്” എന്ന് കുറിച്ചാണ് നമിതയ്ക്ക് മീനാക്ഷി ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. 2016 ലായിരുന്നു കാവ്യയും ദിലീപും തമ്മിലുള്ള വിവാഹം.

ദിലീപിനും കാവ്യയ്ക്കും കുഞ്ഞനുജത്തി മഹാലക്ഷ്മിയ്ക്കും ഒപ്പമാണ് മീനാക്ഷി താമസിക്കുന്നത്. 2018ല്‍ ആണ് മഹാലക്ഷ്മി ജനിച്ചത്. ഓണാഘോഷത്തിനിടെ മഹാലക്ഷ്മിക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് മീനാക്ഷി എത്തിയിരുന്നു. ദിലീപും കുടുംബ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.

 

 

View this post on Instagram

 

A post shared by Meenakshi G (@i.meenakshidileep)

കോവിഡ് കാലത്ത് കഷ്ടപെട്ടാണ് ‘മിന്നല്‍ മുരളി’യുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയതെന്ന് സംവിധായകന്‍ ബേസില്‍ ജോസഫ്. ഇത്രയും പ്രതിസന്ധികളിലൂടെ കടന്നു പോയൊരു ചിത്രം താന്‍ മുമ്പ് ചെയ്തിട്ടില്ല എന്നാണ് ബേസില്‍ മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ രണ്ടു തവണയാണ് ലോക്ഡൗണ്‍ വന്നത്.

111 ദിവസം നീണ്ടതായിരുന്നു സിനിമയുടെ ഷൂട്ടിംഗ്. ഇതിനിടയിലായിരുന്നു രണ്ടു തവണ ലോക്ഡൗണ്‍ വന്നത്. ഈ സമയങ്ങളില്‍ നിരവധി പ്രശ്‌നങ്ങളുണ്ടായി. ആലുവയിലെ സിനിമാ സെറ്റ് തകര്‍ത്തതായിരുന്നു ആദ്യത്തെ പ്രശ്‌നം. സെറ്റില്‍ തങ്ങള്‍ക്ക് എല്ലാവര്‍ക്കും കോവിഡ് വന്നു. തങ്ങളോടൊപ്പം ഉണ്ടായിരുന്ന രണ്ടു പേരുടെ വിയോഗം തളര്‍ത്തി.

സംവിധായകനും എഴുത്തുകാരനുമായ പി. ബാലചന്ദ്രന്‍ സാറും വയനാട്ടില്‍ നിന്നുള്ള അച്ചന്‍കുഞ്ഞു ചേട്ടനും. രണ്ടു പേരുടെയും ഡബ്ബിംഗ് പോലും പൂര്‍ത്തിയാക്കും മുമ്പായിരുന്നു ഇത്. നായകന്‍ ടൊവിനോയ്ക്ക് പരിക്ക് പറ്റി. ഇത്രയുമൊക്കെ പ്രതിസന്ധികളിലൂടെ കടന്നുപോയൊരു ചിത്രം മുമ്പ് ചെയ്തിട്ടില്ല.

എന്നാല്‍ ഒരു മല്ലു സൂപ്പര്‍ ഹീറോയെ അവതരിപ്പിക്കാനുള്ള ദൗത്യം വെല്ലുവിളിയായി ഏറ്റെടുക്കുകയായിരുന്നു. ഒട്ടേറെ പരിമിതികളുണ്ടെങ്കിലും കോവിഡ് കാലത്തും സിനിമയ്ക്ക് വേണ്ട ഒരു ഘടകങ്ങളിലും വിട്ടുവീഴ്ച ചെയ്തിട്ടില്ല. മൂകൊവിഡ് മറ്റൊരു തരത്തില്‍ അനുഗ്രഹമായിട്ടുമുണ്ട്.

ചിത്രീകരണം ഇത്രയും നീണ്ടു പോയതിനാല്‍ പല സമയങ്ങളിലായി ടൊവിനോയുടെ പല തരത്തിലുള്ള ഗെറ്റപ്പുകള്‍ ഉപയോഗിക്കാന്‍ കഴിഞ്ഞു. അത് സിനിമയ്‌ക്കൊരു നേട്ടമാണ്. മണപ്പുറത്തിട്ട സെറ്റ് പൊളിച്ചതുള്‍പ്പെടെയുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്കു ചിത്രീകരണം മാറ്റിയത് വലിയ ഗുണമായി എന്നും ബേസില്‍ പറയുന്നു.

സീരിയൽ താരം രമേശ് വൈദ്യശാലയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ഇരുപത്തവർഷത്തോളമായി സീരിയൽ രംഗത്തു പ്രവർത്തിക്കുന്ന താരത്തിന്റെ മരണം സീരിയൽ ലോകത്തെ ഞെട്ടിച്ചിരുന്നു. മരിക്കുന്നതിന് മൂന്ന് ദിവസം മുൻപ് വരെ വാരൽ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടിരുന്നെത് താരം. അന്ന് വരെ വളരെ സന്തോഷവാനായി സെറ്റിൽ നിന്ന് മടങ്ങിയ താരത്തിന് അന്ന് രാത്രി മുതൽ എന്ത് സംഭവിച്ചു എന്നതാണ് പ്രധാന ചോത്യം. ഇപ്പോൾ നടന്റെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന വർത്തയാണ് ഇപ്പോൾ വരുന്നത്.

രാത്രി 8:30 യോടെയായിരുന്നു താരത്തിന്റെ മരണം. രണ്ടാം ഭാര്യയും മകളും വിവരം പുറത്തുവിട്ടിരുന്നില്ല. മരണം പോലീസ് അറിയുന്നത് ക്യാനഡയിലുള്ള മകന്റെ ഇടപെടലുകൾ കൊണ്ടായിരുന്നു. രമേശിന്റെ മരണം അറിയുന്നത് രണ്ടാം ഭാര്യയും മകളും ആയിരുന്നു. എന്നാൽ ഇവർ തുങ്ങി നിന്ന രമേശിനെ കെട്ടഴിച്ച് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അയൽവാസികളും അടുത്തുള്ള ബന്ധുക്കളും ഈ വിവരം അറിയാക്കാൻ ഭാര്യയും മകളും താലപര്യപെട്ടിരുന്നില്ല. വൈകിയാണ് പോലീസ് പോലും വിവരം അറിയുന്നത്.

മരണ സമയത്ത് രമേശിന്റെ ഭാര്യയും മകളും പരിഭ്രാന്തിയോടെ നടക്കുന്നത് കണ്ടുവെന്നും വീട്ടിൽ വെട്ടമെല്ലാം ഓഫ് ആയിരുന്നു എന്നും സമീപവാസികൾ പറയുന്നു.പിന്നീട് ഒരു കാർ രമേശിന്റെ വീട്ടിൽ വന്നെന്നും അതിൽ ഉണ്ടായിരുന്നവും വീട്ടിൽ ഉണ്ടായിരുന്നവരും കൂടി രമേശിനെ കൊണ്ട് കാറിൽ കയറ്റിയപ്പോൾ ഇത് കണ്ട സമീപവാസി കാര്യം തിരക്കിയപ്പോൾ പെട്ടെന്നൊരു നെഞ്ചുവേദന വന്നെന്നും ആശുപത്രിയിലേക്ക് കൊണ്ട് പോകുവാണെന്നുമാണ് അവർ പറഞ്ഞത്.

അയൽക്കാരോട് സഹായം തേടാഞ്ഞതും ദുരൂഹത ഉണർത്തുന്നു. ആശുപത്രിയിൽ എത്തുമ്പോൾ ആണ് തൂങ്ങി മരണം ഉറപ്പാക്കുന്നത്. അസ്വാഭാവിക മരണം ആയിട്ട് കൂടെ എന്ത്‌കൊണ്ടാണ് പോലീസിനെ അറിയിക്കാൻ വൈകിയെന്നും സംശയം ഉണർത്തുന്നു. ആദ്യ ഭാര്യയുടെ മരണത്തിന് ശേഷമാണ് ഒരു മകളുള്ള വ്യക്തിയെ വിവാഹം ചെയ്യുന്നത്. രമേശിന്റെ പേരിലുള്ള സ്വത്ത് തർക്കവും ദുരൂഹത ഉണർത്തുന്നുണ്ട്.

ഷെറിൻ പി യോഹന്നാൻ

ഡെപ്യൂട്ടി തഹസിൽദാർ പോൾ മത്തായിയുടെ മകൾ ഒരു വർഷം മുമ്പ് നടന്ന വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. അതിന്റെ കേസ് ഇപ്പോഴും നടക്കുകയാണ്. ഇത്തവണ പോൾ എറണാകുളത്ത് എത്തിയത് പ്രധാനമായും രണ്ട് കാര്യങ്ങൾക്ക് വേണ്ടിയാണ്. ഒന്ന്, കൊച്ചുമകനെ കണ്ട് അവന്റെകൂടെ ഒരു ദിവസം താമസിക്കണം. മരുമകൻ അലനും അലന്റെ ഇപ്പോഴത്തെ ഭാര്യ സ്നേഹയും അവിടെയുണ്ട്. രണ്ടാമത്തെ കാര്യം, വക്കീലിനെ കണ്ട് കേസ് മുന്നോട്ട് നടത്തികൊണ്ടുപോകണം. എന്നാൽ കാര്യങ്ങൾ ആ വീട്ടിൽ നിന്ന് പല വഴികളിലേക്ക് തിരിയുകയായിരുന്നു.

മനു അശോകന്റെ രണ്ടാമത്തെ ചിത്രം ഒരു ഫാമിലി ഡ്രാമയാണ്. സുരാജ്, ടോവിനോ, ഐശ്വര്യ ലക്ഷ്മി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഇമോഷണൽ സൈഡിൽ നിന്നുള്ള കഥപറച്ചിലാണ് നടത്തിയിരിക്കുന്നത്. ഒരു മരണം മൂന്നു പേരുടെ ജീവിതത്തെ എപ്രകാരം ബാധിക്കുന്നു, അതിൽ അവർ നേരിടുന്ന മാനസിക സംഘർഷം, യഥാർത്ഥ സംഭവം തിരിച്ചറിഞ്ഞു കഴിയുമ്പോഴുള്ള അവസ്ഥ എന്നിങ്ങനെ മനുഷ്യ മനസിന്റെ വൈകാരിക തലങ്ങളെ സ്പർശിച്ചുള്ള കഥാഖ്യാനമാണ് ചിത്രം നടത്തുന്നത്.

പ്രകടനങ്ങളിൽ സുരാജ് മികച്ചു നിൽക്കുന്നു. മകൾ നഷ്ടപെട്ട അച്ഛന്റെ വ്യഥകളെ, സത്യം തിരിച്ചറിയാൻ അദ്ദേഹം നടത്തുന്ന ശ്രമങ്ങളെ പെർഫെക്ടായി സ്‌ക്രീനിൽ എത്തിച്ചിട്ടുണ്ട്. റിലേഷൻഷിപ്പിൽ പാടുപെട്ട് കഴിയേണ്ടി വരുന്ന സ്ത്രീയെ ഐശ്വര്യ പൂർണതയിൽ എത്തിക്കുമ്പോൾ ടോവിനോയും തന്റെ റോൾ മികച്ചതാക്കിയിട്ടുണ്ട്. എടുത്തുപറയേണ്ട മറ്റൊരു പ്രകടനം കുട്ടുവായി എത്തിയ അലോക് കൃഷ്ണയുടേതാണ്. പശ്ചാത്തലസംഗീതവും നല്ല നിലവാരം പുലർത്തുന്നു

വളരെ പതുക്കെയാണ് കഥ നീങ്ങുന്നത്. സത്യം തിരിച്ചറിയാനുള്ള ശ്രമങ്ങൾ പ്രേക്ഷകന്റെ മനസ്സിൽ ആകാംഷ നിറയ്ക്കുന്നുണ്ടെങ്കിലും ഒരു ‘ത്രില്ലർ’ എന്ന പേര് നൽകാമോയെന്ന് സംശയമാണ്. ബോബി-സഞ്ജയ്‌ ടീമിന്റെ തിരക്കഥ അത്ര മികച്ചതായി എനിക്ക് അനുഭവപ്പെട്ടില്ല. സ്ട്രോങ്ങ്‌ ആയി ആദ്യ പകുതി ഒരുക്കിയെങ്കിലും ഫൈനൽ ആക്ടിൽ തിരക്കഥ ദുർബലമായി. അതുകൊണ്ട് തന്നെ ചിലയിടങ്ങളിൽ അനാവശ്യമായി കഥ വലിച്ചുനീട്ടിയത് കാണാം.

കണ്ടിരിക്കാവുന്ന ഫാമിലി ഡ്രാമയാണ് ‘കാണെക്കാണെ’. തെറ്റ് – ശരി എന്നീ ദ്വന്ദങ്ങളുടെ പക്ഷത്തു നിന്ന് കഥപറയുന്നത് പ്രേക്ഷകനെയും പരിഗണിച്ചുകൊണ്ടാണ്. സ്ക്രിപ്റ്റിലെ പോരായ്മ അഭിനേതാക്കളുടെ മികച്ച പ്രകടനങ്ങളിലൂടെ പരിഹരിക്കപ്പെടുന്ന കാഴ്ച. അതുകൊണ്ട് തന്നെ ഭൂരിഭാഗം പ്രേക്ഷകർക്കും സിനിമ ഇഷ്ടമാകും.

മലയാള സിനിമയ്ക്ക് മുതൽക്കൂട്ടായി ഹോളിവുഡിലെ അഭ്രപാളികളിൽ വിസ്മയം തീർത്ത യുവസംവിധായകൻ ജോസഫ് മനു ജയിംസ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ഏറ്റവും പുതിയ മലയാള ചിത്രമാണ് നാൻസി റാണി. മമ്മൂട്ടിയുടെ താര ആരാധികയായ നാൻസി റാണിയായി വേഷമിടുന്നത് ആഹാന കൃഷ്ണയാണ്.ചുരുങ്ങിയ കാലം കൊണ്ടു തന്നെ ഹോളിവുഡ് സിനിമയിൽ തന്റെതായ വ്യക്തിമുദ്രപതിപ്പിച്ച ജോസഫ് മനു ജെയിംസ് സിനിമാലോകത്തെ ഭാവി വാഗ്ദാനം ആണ്.

മെഗാസ്റ്റാർ മമ്മൂട്ടിയ്ക്ക് ജന്മദിന ആശംസകൾ അറിയിച്ച് നാൻസി റാണി ടീം ഒരുക്കിയ മമ്മൂട്ടി ഫാൻസ്‌ സോങ് ഇതിനോടകം തന്നെ ഹിറ്റ്‌ ആണ്. ലോകമെമ്പാടുമുള്ള മമ്മൂട്ടി ആരാധകരെ ഹരം കൊള്ളിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനും സംഗീതം നിർവഹിച്ചിരിക്കുന്നത് മനു ഗോപിനാഥ് ആണ്.

സമീപകാലത്ത് മലയാള സിനിമ കണ്ട ഏറ്റവും മികച്ച വലിയ താരനിരയും ആയാണ് നാൻസി റാണി പ്രേക്ഷകർക്കു മുമ്പിൽ എത്തുന്നത്. ലാൽ ശ്രീനിവാസൻ അജു വർഗീസ് മാമുക്കോയ ഇന്ദ്രൻസ് അർജുൻ അശോകൻ ധ്രുവൻ വിശാഖ് നായർ അനീഷ് ജി മേനോൻ ലെന മല്ലികാ സുകുമാരൻ അബുസലീം ഇർഷാദ് അലി സുധീർ കരമന സോഹൻ സീനുലാൽ ദേവി അജിത്ത് കോട്ടയം പ്രദീപ് കോട്ടയം രമേശ് പോളി വിൽസൺ വിഷ്ണു ഗോവിന്ദ് നന്ദു പൊതുവാൾ തുടങ്ങിയ വലിയ താരനിര അണിനിരക്കുന്ന ഈ സിനിമ കെട്ടിലും മട്ടിലും പുതുമയുമായി ആണ് എത്തുന്നത്. റോയി സെബാസ്റ്റ്യൻ ജോൺ വർഗീസ് നൈന മനു ജെയിംസ് എന്നിവർ ചേർന്നാണ് നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്. മമ്മൂട്ടി ആരാധകരെ പ്രകമ്പനം കൊള്ളിക്കാൻ പോകുന്ന ഈ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ഓരോ മമ്മൂട്ടി ആരാധകരും

മലയാളത്തിലെ അതികായന്‍മാരോടൊപ്പമെല്ലാം സ്ക്രീന്‍ സ്പെയിസ് ഷെയര്‍ ചെയ്യാന്‍ ഭാഗ്യം സിദ്ധിച്ച അപൂര്‍വം ചില കലകരന്മാരില്‍ ഒരാളാണ് മുകേഷ്. ഇവര്‍ രണ്ടു പേരുടെയും സമകാലികാനാണ് മുകേഷ്. അതുകൊണ്ട് തന്നെ മലയാളത്തിലെ ഈ രണ്ട് ബിഗ് “എം” കളുടെ വളര്‍ച്ച നേരിട്ടു കണ്ടറിഞ്ഞ മുകേഷിൻ്റെ ഇവരെക്കുറിച്ചുള്ള അഭിപ്രായം സമൂഹ മാധ്യമത്തില്‍ വലിയ ചര്‍ച്ചയായി മാറി. തന്‍റെ മനസ്സിലുള്ളതെന്തും അതുപോലെ പ്രകടിപ്പിക്കുന്ന വ്യക്തിയാണ് മമ്മൂട്ടിയെന്നു മുകേഷ് പറയുന്നു. എന്ത് തന്നെ ആണെങ്കിലും മനസ്സില്‍ വച്ചിരുന്നു പെരുമാറുന്ന സ്വഭാവം മമ്മൂട്ടിക്ക് ഇല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. പക്ഷേ മമ്മൂട്ടിയെ അപേക്ഷിച്ച് മോഹന്‍ലാല്‍ അങ്ങനെയല്ലന്നും മുകേഷ് വിശദീകരിച്ചു.

ചെറിയ കാര്യമാണെങ്കില്‍ മോഹന്‍ലാല്‍ മനസില്‍ സൂക്ഷിച്ചു വക്കും. ഒന്നും രണ്ടുമല്ല 16 വര്‍ഷം. ഒഒരു സംവിധായകനുമായി ബന്ധപ്പെട്ട ഒരു സംഭവം ആ സംവിധായകൻ്റെ പേര് വെളിപ്പെടുത്താതെ മുകേഷ് വിശദീകരിച്ചു. പേര് പറഞ്ഞാല്‍ വലിയ പ്രശ്‌നമാകുമെന്ന ആമുഖത്തോടെയാണ് മുകേഷ് ഇതിനെക്കുറിച്ച് പറഞ്ഞു തുടങ്ങിയത്. അന്ന് ആ സംവിധായകന്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഡയറക്ടറാകുന്നത്.

ഒരു ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെ അസിസ്റ്റന്‍റ് ഡയറക്ടറായിരുന്ന പ്രസ്തുത സംവിധായകന്‍ മോഹന്‍ലാലിനോട് ഡ്രസ് മാറാന്‍ പറഞ്ഞു. എന്നാല്‍ ക്യാമറ ലൈറ്റപ്പ് ചെയ്തതിനു ശേഷം മാറാം എന്നായിരുന്നു ലാലിന്‍റെ മറുപടി. പക്ഷേ അയാള്‍ വിടാന്‍ കൂട്ടാക്കിയില്ല. ഡയറക്ടര്‍ പറഞ്ഞിട്ടാണ്, ഉടന്‍ തന്നെ ഡ്രസ്സ് മാറണമെന്ന് ആ അദ്ദേഹം മോഹന്‍ലാലിനോട് ശഠിച്ചു. ഇത് മോഹന്‍ലാലിന് തീരെ ഇഷ്ടപ്പെട്ടില്ല.

പിന്നീട് ഇതേ അസിസ്റ്റന്‍റ് ഡയറക്ടര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം അറിയപ്പെടുന്ന ഒരു സംവിധായകനായി. പക്ഷേ അപ്പോഴും മോഹന്‍ലാല്‍ അദ്ദേഹത്തിനു ഡേറ്റ് കൊടുത്തില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ ആ ചെറിയ വിഷമം പോലും മോഹന്‍ലാല്‍ മനസ്സില്‍ സൂക്ഷിച്ചു വച്ചിരിക്കുകയായിരുന്നെന്ന് മുകേഷ് പറയുന്നു.. ‘അവനാദ്യം എന്നെക്കൊണ്ട് ഡ്രസ് ചെയ്ഞ്ച് ചെയ്യിക്കട്ടെ’

എന്നായിരുന്നു ഇതേക്കുറിച്ച് പിന്നീട് മോഹന്‍ലാല്‍ പറഞ്ഞെതെന്നും മുകേഷ് പറയുന്നു. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് മുകേഷ് ഇതിനെക്കുറിച്ച് വാചാലനായത്.

ഷാജി കൈലാസിന്റെ സിനിമയിലൂടെയായിരുന്നു റിസബാവയുടെ സിനിമാ അരങ്ങേറ്റം. പിന്നീട് ഷാജി കൈലാസിന്റെ നിരവധി ചിത്രങ്ങളിൽ റിസ ബാവ വേഷമിട്ടിട്ടുണ്ട്. ഷാജി കൈലാസ് സംവിധാനം ചെയ്ത അവസാന ചിത്രത്തിൽ പൊലീസ് ഓഫിസറായിട്ടായിരുന്നു റിസബാവയുടെ വേഷം. ശസ്ത്രക്രിയയ്ക്ക് തൊട്ടടുത്ത ദിവസമായിരുന്നു ചിത്രീകരണം. എന്നിട്ടും ജോലിയോടുള്ള ആത്മാർത്ഥതയും അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേഷവും കാരണം റിസ ബാവ സെറ്റിൽ ഓടിയെത്തിയതിനെ കുറിച്ച് ഷാജി കൈലാസ് പറയുന്നത്

ഷാജി കൈലാസിന്റെ വാക്കുകൾ :

‘ഷാജി, ഇന്നലെയാണ് എന്റെ ഓപറേഷൻ കഴിഞ്ഞത്. സിനിമ എന്ന് കേട്ടതുകൊണ്ട് ഓടി വന്നതാണ്, ശസ്ത്രക്രിയയുടെ വേദനയോടുകൂടി…ഷൂസ് ഇടാൻ പറ്റുന്നില്ല, ബ്ലീഡിം​ഗ് വരും’. അദ്ദേഹമെന്ന നടന്റെ അഭിനയത്തോടുള്ള ആത്മാർത്ഥതയായിരുന്നു അത്. അദ്ദേഹത്തിന് വേണ്ടി ഞാൻ ആ ഷോട്ട് മാറ്റി, മുക്കാൽ ഭാ​ഗം മാത്രം കാണിക്കുന്ന രീതിയിൽ ഷോട്ട് ചിത്രീകരിക്കുകയായിരുന്നു.

ഡോ. പശുപതി എന്ന ഷാജി കൈലാസ് ചിത്രത്തിലൂടെയായിരുന്നു റിസബാവയുടെ അരങ്ങേറ്റം.ആദ്യം സായ് കുമാറിനെയായിരുന്നു കഥാപാത്രത്തിനായി തെരഞ്ഞെടുത്തിരുന്നത്. എന്നാൽ അവസാന നിമിഷത്തിൽ ഷെഡ്യൂളുകൾ തമ്മിൽ ക്ലാഷ് വന്നതിനാൽ സായ് കുമാർ പിന്മാറി പകരം റിസ ബാവയെ നിർദേശിക്കുകയായിരുന്നു. സ്വാതി തിരുനാൾ എന്ന നാടകത്തിൽ അഭിനയിക്കുകയായിരുന്നു അപ്പോൾ റിസ ബാവ. ആലപ്പുഴയിലെ ഒരു ഉൾനാട്ടിലായിരുന്നു നാടകം. സായ് കുമാറിന്റെ നിർദേശത്തെ തുടർന്ന് രഞ്ജി പണിക്കർ ഉടൻ തന്നെ കാറെടുത്ത് അവിടെ പോയി റിസ ബാവയെ കൂട്ടി. കണ്ടമാത്രയിൽ തന്നെ റിസ ബാവയെ അഭിനയിക്കാൻ ക്ഷണിക്കുകയായിരുന്നുവെന്ന് ഷാജി കൈലാസ് പറയുന്നു.

റിസ ബാവയ്ക്കെപ്പോഴും എല്ലാവരോടും സ്നേഹമായിരുന്നുവെന്ന് ഷാജി കൈലാസ് ഓർക്കുന്നു. പെരുമാറ്റത്തിലും മറ്റും എല്ലാവരോടും ഇഷ്ടമായിരുന്നു. എന്ത് കഥാപാത്രവും വളരെ അനായാസം കൈകാര്യം ചെയ്യുന്ന വ്യക്തിയായിരുന്നു റിസ ബാവയെന്ന് ഷാജി കൈലാസ് പറഞ്ഞു. വില്ലൻ കാഥാപാത്രമാണെങ്കിലും അദ്ദേഹത്തിന് അഭിനയിക്കാൻ താത്പര്യമായിരുന്നു. അദ്ദേഹത്തിന്റെ വിയോ​ഗം സിനിമാ ലോകത്തിന് വലിയ നഷ്ടമാണെന്നും ഷാജി കൈലാസ് കൂട്ടിച്ചേർത്തു.

ബോളിവുഡ്​ സൂപ്പർ താരം ഷാറൂഖ്​ ഖാനെ ബഹിഷ്​കരിക്കാനുള്ള ഹാഷ്​ടാഗുമായി ഹരിയാനയിലെ ബി.ജെ.പി നേതാവ്. വർഗീയമായ കമന്‍റുകളും പരാമർശങ്ങളുമായി സംഘ്​ അനുകൂല പ്രൊഫൈലുകൾ ഇതിനൊപ്പം ചേര്‍ന്നപ്പോള്‍ പ്രത്യാക്രമണം കടുപ്പിച്ച് എസ്.ആര്‍.കെ ആരാധകരും രംഗത്തെത്തി. #BoycottShahRukhKhan എന്ന ഹാഷ്​ടാഗിനെതിരെ #WeLoveShahRukhKhan എന്ന ഹാഷ്​ടാഗാണ് ട്വിറ്ററില്‍ ട്രെന്‍ഡിങ്.

ഹരിയാന ബി.ജെ.പിയുടെ സ്റ്റേറ്റ്​ ഇൻഫർമേഷൻ ടെക്​നോളജി ഡിപാർട്​​മെന്‍റ് ചുമതല വഹിക്കുന്ന അരുൺ യാദവാണ് ഷാറൂഖിനെ ബഹിഷ്​കരിക്കുക എന്ന ഹാഷ്ടാഗ് പ്രചിരിപ്പിച്ചത്. ഷാറൂഖ്​ ഖാൻ പാകിസ്​താനൊപ്പമാണെന്ന്​ ആരോപിച്ച അരുൺ യാദവ്​ ആമിർ ഖാനെയും സൽമാൻ ഖാനെയും ബഹിഷ്​കരിക്കണമെന്നും ട്വീറ്റ് ചെയ്തു. എന്നാൽ, ഷാറൂഖിനെ ബഹിഷ്​കരിക്കാനുള്ള ഹാഷ്​ടാഗിൽ താൻ പോസ്റ്റ്​ ചെയ്​ത ട്വീറ്റുകളൊക്കെ ഉച്ചയോടെ ഇയാള്‍ ഡിലീറ്റ് ചെയ്യുകയും മറ്റുള്ളവരുടെ വിദ്വേഷ ട്വീറ്റുകൾ റീട്വീറ്റ്​ ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഷാറൂഖിന്‍റെ പുതിയ സിനിമയായ ‘പത്താൻ’ അടുത്ത മാസം റിലീസിനൊരുങ്ങവെയാണ്​ വിദ്വേഷ പരാമര്‍ശങ്ങളുമായി നടനെ ആക്രമിക്കാനുള്ള നീക്കം. ‘എന്തിനാണ്​ ഇന്ത്യയിലെ പടത്തിന്​ പത്താൻ എന്ന്​ പേരിടുന്നത്​? ഷാറൂഖ്​​ വേണമെങ്കിൽ അഫ്​ഗാനിസ്​താനിൽ പോയി സിനിമ എടുത്തോ​ട്ടെ’ എന്നായിരുന്നു ഒരു ട്വീറ്റിലെ പരാമര്‍ശം. 30000ലേറെ ട്വീറ്റുകളാണ് ഇങ്ങനെ ബഹിഷ്​കരണത്തെ അനുകൂലിച്ച്​ ​പ്രത്യക്ഷപ്പെട്ടത്.

താരം പാക്കിസ്ഥാൻ ക്രിക്കറ്റ് കളിക്കാരെ പിന്തുണയ്ക്കുന്നതോ ഇന്ത്യയിലെ അസഹിഷ്ണുതയെക്കുറിച്ച് സംസാരിക്കുന്നതോ ആയ ചിത്രങ്ങളും വാർത്തകളും പങ്കുവെച്ചുകൊണ്ടായിരുന്നു ട്വീറ്റുകള്‍. ഇതോടെയാണ് ‘ഞങ്ങൾ ഷാറൂഖിനെ സ്​നേഹിക്കുന്നു’എന്ന ഹാഷ്​ടാഗുമായി ആരാധകര്‍ അവതരിച്ചത്. മണിക്കൂറുകൾക്കകം ആ ഹാഷ്​ടാഗ്​ ട്രെൻഡിങ്ങാവുകയും ചെയ്തു. താരത്തിന്‍റെ അഭിനയ മികവിനെ മാത്രമല്ല മനുഷ്യസ്നേഹത്തെയും പുകഴ്ത്തിയായിരുന്നു ആരാധകരുടെ ട്വീറ്റുകള്‍.

 

സിബിഐ സിനിമകളിലൂടെ ശ്രദ്ധേയനായ തിരക്കഥാകൃത്താണ് എസ്.എന്‍ സ്വാമി. ആദ്യമായി തിരക്കഥ എഴുതിയ ത്രില്ലര്‍ ചിത്രത്തെ കുറിച്ചാണ് എസ്.എന്‍ സ്വാമി ഇപ്പോള്‍ പറയുന്നത്. മോഹന്‍ലാലിനെ സൂപ്പര്‍ താരമാക്കുന്നതില്‍ പ്രധാന പങ്കു വഹിച്ച ചിത്രം ഇരുപതാം നൂറ്റാണ്ടിന് തിരക്കഥ ഒരുക്കിയതിനെ കുറിച്ചാണ് എസ്.എന്‍ സ്വാമി ഏഷ്യാവില്ലെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട മോഹന്‍ലാല്‍ കഥാപാത്രമാണ് ഇരുപതാം നൂറ്റാണ്ടിലെ സാഗര്‍ ഏലിയാസ് ജാക്കി. രാജാവിന്റെ മകന്‍ ഹിറ്റായതോടെ ഡെന്നീസ് ജോസഫ് തിരക്കേറിയ തിരക്കഥാകൃത്തായി മാറി. ഡെന്നീസ് ജോസഫിന് തിരക്കായ സമയത്താണ് കെ മധുവിന് മോഹന്‍ലാലിന്റെ ഡേറ്റ് കിട്ടിയത്. മോഹന്‍ലാല്‍ ബിസിയായാല്‍ പിന്നെ എപ്പോള്‍ ഡേറ്റ് കിട്ടുമെന്ന് പറയാന്‍ പറ്റില്ല.

അങ്ങനെ ഒരു സാഹചര്യം വന്നപ്പോഴാണ് അവര് തന്റെ അടുത്ത് വരുന്നത്. തന്നെ അത്യാവശ്യമായിട്ട് കാണണം എന്ന് പറഞ്ഞിട്ട് ഒരു കളളക്കളി കളിച്ചാണ് വിളിപ്പിച്ചത്. താന്‍ അവിടെ ചെന്നപ്പോള്‍ മധുവൊക്കെ ഇരിപ്പുണ്ട്. ഡെന്നീസ് തന്നോട് കാര്യം പറഞ്ഞു.തനിക്ക് കമ്മിറ്റ് മെന്റ്‌ ഉളളതിനാല്‍ തനിക്കിപ്പോള്‍ എഴുതി കൊടുക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്.

എത്ര ശ്രമിച്ചാലും ഈ പറയുന്ന ഡേറ്റിന് എഴുതി കൊടുക്കാന്‍ കഴിയില്ലെന്ന് ഡെന്നീസ് പറഞ്ഞു. സ്വാമി ഒന്ന് ഹെല്‍പ്പ് ചെയ്യണം. അവര്‍ക്ക് ആവശ്യം രാജാവിന്റെ മകന്‍ ടൈപ്പ് കഥയാണ് എന്ന് ഡെന്നീസ് പറഞ്ഞു. അത് എഴുതാന്‍ നിനക്ക് അല്ലെ കഴിയൂ, തനിക്ക് പറ്റില്ലെന്ന് പറഞ്ഞു. അങ്ങനെ പറയരുത് എന്ന് പറഞ്ഞ് അവര് കുറെ നിര്‍ബന്ധിച്ചു. ശരിക്ക് പറഞ്ഞാല്‍ ബ്ലാക്ക് മെയില്‍ ചെയ്ത് സമ്മതിപ്പിച്ചു.

തന്റെ മനസ്സില്‍ ഇങ്ങനെയുളള ചിന്തകള്‍ ഉണ്ടാവാത്തതു കൊണ്ട് ഇതിന്റെ സ്‌കോപ്പ് അറിയില്ല, അതുകൊണ്ട് ഒരു കമ്മിറ്റ്‌മെന്റും ചെയ്യില്ല. എന്നാലും സത്യസന്ധമായി ചിന്തിക്കാം. ഏഴ് ദിവസത്തെ സമയം തരണമെന്ന് അവരോട് പറഞ്ഞു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ തന്റെ മനസില്‍ ഇരുപതാം നൂറ്റാണ്ടിന്റെ ഒരു ത്രെഡ് വന്നു. അങ്ങനെയാണ് ആ സിനിമ സംഭവിക്കുന്നത് എന്നാണ് എസ്.എന്‍ സ്വാമി പറയുന്നത്.

തമിഴ് നടന്‍ വിജയ്‌യുടെ മതത്തെയും ജാതിയെയും സംബന്ധിച്ച വിവാദങ്ങളിൽ വിശദീകരണവുമായി പിതാവും സംവിധായകനുമായ എസ് എ ചന്ദ്രശേഖർ. വിജയ്ക്ക് ജാതിയും മതവുമില്ല. വിജയ്‌യെ സ്കൂളിൽ ചേർത്ത സമയത്ത് അപേക്ഷാ ഫോമിൽ മതത്തിന്റെയും ജാതിയുടെയും സ്ഥാനത്ത് ‘തമിഴൻ’ എന്നാണു ചേർത്തത്. ഇതുകണ്ട് ആദ്യം അപേക്ഷ സ്വീകരിക്കാൻ സ്കൂൾ അധികൃതർ വിസമ്മതിച്ചെന്നും പിന്നീട് സ്വീകരിച്ചെന്നും ചന്ദ്രശേഖര്‍ പറഞ്ഞു. സായം എന്ന സിനിമയുടെ മ്യൂസിക് ലോഞ്ചിനിടെയാണ് ചന്ദ്രശേഖര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

സമൂഹത്തിലെ ജാതീയത ചര്‍ച്ച ചെയ്യുന്ന സിനിമയാണ് സായം. വിജയ് വിശ്വയാണ് ചിത്രത്തിലെ നായകന്‍. ഈ ചിത്രത്തെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ചന്ദ്രശേഖര്‍ വിജയ്ക്ക് ജാതിയും മതവുമില്ലെന്ന് വെളിപ്പെടുത്തിയത്.

“സ്കൂൾ വിദ്യാർഥികൾക്കിടയിൽ ജാതി എങ്ങനെ പ്രചരിപ്പിക്കപ്പെടുന്നു എന്നതിനെക്കുറിച്ച് ഈ സിനിമ സംസാരിക്കുന്നു. സമൂഹത്തിന് ഉപകാരപ്രദമായ സിനിമകൾ ചെയ്യുന്ന സിനിമാപ്രവര്‍ത്തകരെ ഞാൻ ഇഷ്ടപ്പെടുന്നു. ജാതി ഒഴിവാക്കാൻ നമ്മള്‍ പ്രായോഗികമായി എന്താണ് ചെയ്തത്? എന്റെ മകൻ വിജയിയെ സ്കൂളിൽ ചേർത്തപ്പോള്‍ ജാതി, മതം കോളങ്ങളില്‍ തമിഴന്‍ എന്നാണ് രേഖപ്പെടുത്തിയത്. സ്കൂള്‍ അധികൃതര്‍ ആദ്യം അപേക്ഷാ ഫോം സ്വീകരിക്കാൻ വിസമ്മതിച്ചു. സ്കൂളിന് മുന്നില്‍ സമരം ചെയ്യുമെന്ന് ഞാന്‍ ഭീഷണി മുഴക്കി. അതിനുശേഷം മാത്രമേ അവർ അപേക്ഷ സ്വീകരിച്ചുള്ളൂ. അന്നുമുതൽ വിജയുടെ എല്ലാ സർട്ടിഫിക്കറ്റുകളിലും ജാതിയെന്ന കോളത്തില്‍ തമിഴന്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജാതിക്ക് പ്രാധാന്യം നൽകുന്നത് നമ്മളാണ്. മനസ്സുവെച്ചാല്‍ എന്നെപ്പോലെ, നമ്മുടെ കുട്ടികളെ സ്കൂളില്‍ ചേര്‍ക്കുമ്പോള്‍ ജാതി പരാമര്‍ശിക്കുന്നത് ഒഴിവാക്കാം. അങ്ങനെ അടുത്ത 20 വർഷത്തിനുള്ളിൽ നമുക്ക് ജാതി ഇല്ലാതാക്കാം”- ചന്ദ്രശേഖര്‍ പറഞ്ഞു.

തന്‍റെ സിനിമയിൽ അഭിനയിച്ച അബി ശരവണൻ ഇപ്പോൾ തന്റെ പേര് വിജയ് വിശ്വാ എന്ന് മാറ്റിയിരിക്കുന്നു. നിങ്ങൾ വിജയ് എന്ന വാക്ക് ഉച്ചരിക്കുമ്പോൾ ഒരു ചലനം ഉണ്ടാകുന്നു. ബോളിവുഡ് തിരക്കഥാകൃത്തുക്കളായ സലിമും ജാവേദും അവരുടെ നായകന്മാരുടെ പേര് വിജയ് എന്ന് ഉപയോഗിച്ചിട്ടുണ്ട്, പ്രത്യേകിച്ച് അമിതാഭ് ബച്ചൻ അഭിനയിച്ച സിനിമകളിൽ. അതുപോലെ തന്‍റെ സിനിമകളിലും വിജയ് എന്ന പേരുള്ള നായകനുണ്ട്. അതുകൊണ്ടാണ് മകന് വിജയ് എന്ന് പേരിട്ടത്. വിജയ് വിശ്വയുടെ പേരിനൊപ്പം തന്നെ വിജയമുണ്ടെന്നും ചന്ദ്രശേഖര്‍ പറഞ്ഞു.

മെര്‍സല്‍ സിനിമയുടെ റിലീസിന്‍റെ സമയത്ത് സംഘപരിവാര്‍ അനുകൂലികള്‍ വിജയ്ക്കെതിരെ വര്‍ഗീയ പ്രചാരണം അഴിച്ചുവിട്ടിരുന്നു. നോട്ട് നിരോധനത്തെ വിമര്‍ശിച്ചുള്ള പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയായിരുന്നു ആക്രമണം. വിജയുടെ മതം ചൂണ്ടിക്കാട്ടിയാണ് പ്രമുഖ ബിജെപി നേതാക്കള്‍ ഉള്‍പ്പെടെ വിദ്വേഷ പ്രചാരണം നടത്തിയത്.

Copyright © . All rights reserved