കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന ആങ്കര്‍മാരില്‍ ഒരാള്‍ താന്‍ തന്നെയാണെന്നും രഞ്ജിനി പറയുന്നു.അവതരണ മേഖലയില്‍ തന്റേതായ കൈമുദ്ര പതിപ്പിച്ച താരമാണ് രഞ്ജിനി ഹരിദാസ്. വ്യത്യസ്ത രീതിയില്‍ അവതരണം നടത്തി പ്രേക്ഷക മനസില്‍ ഇടംനേടിയ താരത്തിന് ആരാധകരും കുറവല്ല. 2007 മുതല്‍ ഏഷ്യാനെറ്റിന്റെ സ്റ്റാര്‍ സിംഗര്‍ പരിപാടിയുടെ അവതാരകയായി രഞ്ജിന് ആദ്യമായി എത്തിയത്. മലയാളത്തേക്കാള്‍ കൂടുതല്‍ ഇംഗ്ലീഷ് സംസാരിച്ച്, അതിഥികളെ കെട്ടിപ്പിടിച്ച് സ്വാഗതം ചെയ്യുന്ന രഞ്ജിനിയുടെ രീതി പ്രേക്ഷകര്‍ക്കും ആവേശമായി. ഇതോടെ അവതരണ രംഗത്ത് രഞ്ജിനി ഹരിദാസ് നിറഞ്ഞു നിന്നു.
എന്നാല്‍ ഇപ്പോള്‍ താരം ഗോസിപ്പുകള്‍ക്ക് ഇരയായിരിക്കുകയാണ്. ഇപ്പോള്‍ താരം ഫീല്‍ഡില്‍ ഇല്ലെന്നാണ് ഉയരുന്ന ഗോസിപ്പുകള്‍. പ്രമുഖ മാധ്യമത്തിലാണ് താരം തുറന്ന് പറച്ചില്‍ നടത്തിയത്.
രഞ്ജിനി ഹരിദാസിന്റെ വാക്കുകള്‍;
‘2007 മുതല്‍ 2014 വരെ ഞാന്‍ ഏഷ്യാനെറ്റിലായിരുന്നു. ഇപ്പോള്‍ ആ ചാനലില്‍ ജോലി ചെയ്യുന്നില്ല. അപ്പോള്‍ ആളുകള്‍ കരുതുന്നത് ഞാന്‍ ഔട്ടായെന്നാണ്. പക്ഷേ, ഞാന്‍ മറ്റു ചാനലുകളില്‍ പരിപാടി അവതരിപ്പിക്കുന്നുണ്ട്. കോര്‍പ്പറേറ്റ് ഷോകളും ബിസിനസ് ഷോകളും അവതരിപ്പിക്കുന്നുണ്ട്. ആളുകള്‍ അവ കാണുന്നില്ല എന്നതിനര്‍ത്ഥം ഞാന്‍ പണിയില്ലാതെ ഇരിക്കുകയാണെന്നല്ലല്ലോ.
ഫിനാന്‍ഷ്യലി നോക്കുകയാണങ്കില്‍ എന്റെ വരുമാനത്തിന് യാതൊരു ഇടിവും സംഭവിച്ചിട്ടില്ല. ഇപ്പോഴും കേരളത്തില്‍ കൂടുതല്‍ പ്രതിഫലം കിട്ടുന്ന ആങ്കര്‍മാരില്‍ ഒരാളാണ് ഞാനെന്ന് എനിക്കറിയാം. എന്റെ പ്രതിഫലത്തില്‍ കുറവ് വരുത്തില്ലെന്ന് ഞാന്‍ തന്നെയെടുത്ത തീരുമാനമാണ്. പിന്നെ, സോഷ്യല്‍മീഡിയയില്‍ ആളുകള്‍ എനിക്കെതിരെ സംസാരിക്കുന്നു എന്നത് എന്നെ ഒരുതരത്തിലും ബാധിക്കുന്ന കാര്യവുമല്ല. അതൊന്നും എന്റെ ജോലിയെയും ബാധി ച്ചിട്ടില്ല. എന്റെ അഭിപ്രായങ്ങളില്‍ ഞാന്‍ എന്നും ഉറച്ച് നില്‍ക്കും.
പത്ത് വര്‍ഷം മുമ്പേ ആളുകള്‍ എന്നോട് പറയുന്നുണ്ട് ഈ പണി അധിക കാലം പറ്റില്ല, വേറെ ജോലി നോക്ക് എന്നൊക്കെ. പക്ഷേ, ഇന്നും ഞാനിവിടെയുണ്ട്. റിപ്പീറ്റ് ക്ലെയിന്റ്സ് ഉണ്ടെനിക്ക്. അതായത് 20 വര്‍ഷമായി അവരുടെ പരിപാടിക്ക് ആങ്കര്‍ ചെയ്യാന്‍ എന്നെ വിളിക്കാറുള്ള തരത്തിലുള്ള ക്ലെയിന്റ്സ്.
നല്ല എജ്യുക്കേഷന്‍ ക്വാളിഫിക്കേഷനുള്ളത് കൊണ്ട് ലോകത്തെവിടെ വേണമെങ്കിലും പോയി നല്ല സാലറിയുള്ള ജോലി കിട്ടേണ്ട കാപ്പബിലിറ്റി എനിക്കുണ്ട്. പക്ഷേ, ഈ ജോലി ഒരിക്കലും എനിക്ക് മടുത്തിട്ടില്ല. മാസത്തില്‍ അഞ്ചോ എട്ടോ ദിവസം മാത്രം ജോലി ചെയ്താല്‍ മതി. ബാക്കിയുള്ള ദിവസങ്ങളില്‍ എനിക്ക് ഇഷ്ടമുള്ളതൊക്കെ ചെയ്യാം. ട്രാവലിംഗ് ചെയ്യാം കുടുംബവുമൊത്ത് ഇരിക്കാം. എന്റെ ഡോഗ്സിനെ നോക്കാം.
ആങ്കറിംഗ് ചെയ്താണ് എനിക്ക് ഇന്നുള്ളതെല്ലാം ഉണ്ടായത്. എന്റെ വീട് ഉണ്ടാക്കിയത്, വാഹനങ്ങള്‍ വാങ്ങിയത്, ബാങ്ക് ബാലന്‍സ്, വീട്ടുകാരെ നോക്കുന്നത് എല്ലാം ഈ തൊഴിലെടുത്താണ്. എന്റെ ഈ ജീവിതത്തില്‍ ഞാന്‍ ഹാപ്പിയാണ്. ഇപ്പോഴാണെങ്കിലും കിട്ടുന്ന തുക മുഴുവന്‍ ധൂര്‍ത്തടിക്കാറില്ല. നന്നായി സേവ് ചെയ്യും. എന്നാല്‍, ബിസിനസില്‍ നിക്ഷേപിക്കാറില്ല. പൊതുവെ മടിച്ചിയായത് കൊണ്ട് ബിസിനസിലേക്കൊന്നും കടക്കാനുള്ള എഫര്‍ട്ട് എടുക്കാന്‍ വയ്യ.
ഈ വർഷത്തെ റിലീസ് ആയ മോഹൻകുമാർ ഫാൻസ് എന്ന ചിത്രവുമായി ബന്ധപെട്ടു ഒരു വലിയ വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് ഹിറ്റ് മേക്കർ സംവിധായകരിലൊരാളായ ജിസ് ജോയ്. ഒരു ഓൺലൈൻ ചാനലിന് വേണ്ടി മനീഷ് നാരായണൻ നടത്തിയ അഭിമുഖത്തിലാണ് ജിസ് ജോയ് ഈ വെളിപ്പെടുത്തൽ നടത്തിയത്.
കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ മോഹൻ കുമാർ ഫാൻസ് എന്ന ചിത്രത്തിൽ അതിഥി വേഷത്തിൽ ആസിഫ് അലിയും എത്തിയിരുന്നു. ആസിഫ് ചെയ്ത കഥാപാത്രം ചെയ്യുവാനായി മറ്റൊരു താരത്തെ ആയിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെന്നും എന്നാൽ ആ താരം അപ്പോൾ അഭിനയിച്ചു കൊണ്ടിരുന്ന ചിത്രത്തിന്റെ സംവിധായകൻ തന്റെ ചിത്രത്തിൽ അഭിനയിക്കുന്നതിൽ നിന്ന് അയാളെ വിലക്കിയത് കൊണ്ടാണ് പിന്നീട് ആസിഫിലേക്കു എത്തിയതെന്നും ജിസ് ജോയ് പറയുന്നു.
സിനിമാ ഇൻഡസ്ട്രിയിൽ ഗ്ലോറിഫൈഡ് പരിവേഷമുള്ള മാലാഖയുടെ ഇമേജുള്ള സംവിധായകനാണ് അന്ന് ആ പ്രവർത്തി തന്നോട് ചെയ്തതെന്നും ജിസ് ജോയ് പറയുന്നു. പൃഥ്വിരാജ് സുകുമാരൻ ആണ് ജിസ് ജോയ് ചിത്രത്തിൽ നിന്ന് പിന്മാറിയ ആ താരമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ചലച്ചിത്ര നടന്‍ പിസി ജോർജ് അന്തരിച്ചു. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരിന്നു നിര്യാണം. ശ്രദ്ധേയമങ്ങളായ വേഷങ്ങള്‍ അടക്കം 68ഓളം ചിത്രങ്ങളിൽ വേഷമിട്ടു. ഔദ്യോഗിക ജീവിതത്തില്‍ പൊലീസിലായിരുന്ന ഇദ്ദേഹം സ്പെഷ്യൽ ബ്രാഞ്ച് എസ്.പിയായിട്ടാണ് വിരമിച്ച പിസി ജോര്‍ജ് ചാണക്യൻ, ഒരു അഭിഭാഷകന്‍റെ കേസ് ഡയറി അഥർവം, ഇന്നലെ, സംഘം തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. മിക്കതും വില്ലന്‍ വേഷങ്ങളായിരുന്നു.
സ്വഭാവറോളുകളും അദ്ദേഹം ചെയ്തിട്ടുണ്ട്. കെജി ജോർജ്, ജോഷി തുടങ്ങി സംവിധായകരുടെ ചിത്രങ്ങളില്‍ സ്ഥിരമായി പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു ജോര്‍ജ്. ഔദ്യോഗിക തിരക്കുകള്‍ വര്‍ദ്ധിച്ചതോടെ അദ്ദേഹം കുറേകാലം അഭിനയം നിർത്തി. 95ൽ ടിഎസ് സുരേഷ് ബാബു സംവിധാനം ചെയ്ത ഇന്ത്യൻ മിലിട്ടറി ഇന്‍റലിജന്‍സ് എന്ന സിനിമയിൽ അഭിനയിച്ചതിനു ശേഷം 7 വർഷങ്ങൾ കഴിഞ്ഞാണ് അദ്ദേഹം വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തിയത്.
2006ൽ ജോസ് തോമസിന്‍റെ ‘ചിരട്ടക്കളിപ്പാട്ടങ്ങളി’ലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. സംസ്കാരം നാളെ കറുകുറ്റി സെന്‍റ് ജോസഫ് ബെത്ലഹേം പള്ളിയിൽ നടക്കും.
‘ബിരിയാണി’ സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തിയ നടന്‍ തോന്നയ്ക്കല്‍ ജയചന്ദ്രന് നേരെ സൈബര്‍ ആക്രമണം. ചിത്രത്തിലെ രംഗങ്ങള്‍ ലൈംഗിക ദൃശ്യങ്ങള്‍ എന്ന പേരില്‍ പ്രചരിപ്പിക്കുന്നു എന്ന പരാതിയോടെയാണ് നടന്‍ രംഗത്തെത്തിയിരിക്കുന്നത്. ബിരിയാണിയില്‍ കനി കുസൃതിയുടെ ഭര്‍ത്താവ് നാസര്‍ എന്ന കഥാപാത്രത്തെയാണ് ജയചന്ദ്രന്‍ അവതരിപ്പിച്ചത്.
ബിരിയാണി ഒ.ടി.ടി റിലീസ് ആയതിന് ശേഷം ചിത്രത്തിലെ രംഗങ്ങള്‍ ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കാന്‍ ആരംഭിച്ചു. ലൈംഗിക ദൃശ്യങ്ങള്‍ എന്ന പേരിലാണ് വളരെ മോശം കമന്റുകളോടെ പ്രചരിപ്പിക്കുന്നത്. സിനിമയെ കുറിച്ചുള്ള പോസ്റ്റുകള്‍ക്ക് നേരെയും ഇത്തരം പ്രചാരണങ്ങള്‍ നടക്കുന്നുണ്ട് എന്ന് നടന്‍ പ്രതികരിച്ചു.
സിനിമ കണ്ടവര്‍ക്ക് ഈ രംഗങ്ങള്‍ എന്താണെന്ന് മനസ്സിലാകും. എന്നാല്‍ കാണാത്ത തന്റെ നാട്ടുകാരും ബന്ധുക്കളും അടങ്ങുന്നവര്‍ക്ക് ഇത് മനസ്സിലാവില്ല. നാട്ടിന്‍പുറത്താണ് താന്‍ ജീവിക്കുന്നത്. അവിടെയുള്ളവര്‍ക്ക് താന്‍ സിനിമയില്‍ അഭിനയിച്ചതാണ് എന്ന് അറിയില്ല. താന്‍ ഏതോ കെണിയില്‍ പെട്ടു എന്നാണ് അവര്‍ കരുതുക എന്ന് നടന്‍ പറയുന്നു.
ഇത്ര നല്ല ചിത്രം ചെയ്തിട്ടും ഇങ്ങനെ സംഭവിക്കുന്നതില്‍ സങ്കടമുണ്ട്. കോവിഡ് ലോക്ഡൗണ്‍ ആയതിനാല്‍ നിയമനടപടി സ്വീകരിക്കുന്നതില്‍ സാങ്കേതിക തടസ്സങ്ങളുണ്ടെങ്കിലും നിമയപരമായി സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് തോന്നയ്ക്കല്‍ ജയചന്ദ്രന്‍ വ്യക്തമാക്കി. സജിന്‍ ബാബു സംവിധാനം ചെയ്ത ബിരിയാണിക്കെതിരെ നേരത്തെയും സൈബര്‍ ആക്രമണങ്ങള്‍ നടന്നിരുന്നു.
ഞങ്ങൾ വീടിനകത്ത് മാസ്ക് വച്ച്, ചിട്ടയായി മരുന്നുകളും മറ്റു ക്രമീകരണങ്ങളും പിന്തുടർന്നു. സാനിറ്റയ്സറിൽ എല്ലാത്തിനെയും മുക്കി. അനിയത്തിയ്ക്ക് ഒരു മുറിയിൽ ക്വാറന്റൈൻ സ്പേസ് നൽകി, എല്ലാ ആവശ്യങ്ങളും നടത്തികൊടുത്തു. ഇടയ്ക്കൊരു ദിവസത്തെ വൊമിറ്റിംഗ് ഒഴിച്ചാൽ അങ്ങനെ വേറെ പ്രശ്നങ്ങളൊന്നും അവൾക്കുണ്ടായില്ല. ഞങ്ങൾക്കാർക്കും വേറെ ബുദ്ധിമുട്ടുകളും ഉണ്ടായില്ല.
അങ്ങനെ ഒടുവിൽ അനിയത്തിയും അളിയനുമൊക്കെ കോവിഡ് നെഗറ്റീവായി. ഇന്നലെ വൈകിട്ട് അവൾ പ്രസവിച്ചു, നോർമൽ ഡെലിവറി ആയിരുന്നു. മിടുക്കനായി അവൻ ഈ ലോകത്തേക്കു കൺതുറന്നു. ഞാനൊരു അമ്മാവനായിരിക്കുന്നു.
കോവിഡ് വന്നു എന്ന ഭീതിയിൽ ടെൻഷനടിച്ചു നിൽക്കരുത്. ധൈര്യത്തോടെ നേരിടുക.” ബിലഹരി കുറിക്കുന്നു.
കഴിഞ്ഞ വർഷം ജനുവരിയിലായിരുന്നു ശ്രീരഞ്ജിനിയും പെരുമ്പാവൂർ സ്വദേശിയായ രഞ്ജിത് പി രവീന്ദ്രനും തമ്മിലുള്ള വിവാഹം.
‘മൂക്കുത്തി’, ‘ദേവിക പ്ലസ് ടു ബയോളജി’ തുടങ്ങിയ ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ശ്രീരഞ്ജിനിയുടെ സിനിമാ അരങ്ങേറ്റം ‘തണ്ണീർമത്തൻ ദിനങ്ങൾ’ എന്ന ചിത്രത്തിലൂടെയായിരുന്നു. ചിത്രത്തിലെ അശ്വതി ടീച്ചർ എന്ന കഥാപാത്രം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു.
സംഗീത കുടുംബത്തിൽ നിന്നുമാണ് ശ്രീ രഞ്ജിനിയുടെ വരവ്. അച്ഛൻ ഉണ്ണിരാജ് സംഗീതജ്ഞനാണ്. അമ്മ രമാദേവിയും കലാരംഗത്ത് സജീവമാണ്. ‘തണ്ണീർമത്തൻ ദിനങ്ങളിൽ’ മാത്യു തോമസിന്റെ അമ്മയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത് രമാദേവിയായിരുന്നു. കാലടി യൂണിവേഴ്സിറ്റിയിൽ നിന്നും ഭരതനാട്യത്തിൽ ബിരുദം നേടിയ ശ്രീരഞ്ജിനി ഒരു സ്കൂളിൽ ഡാൻസ് ടീച്ചറായി ജോലി ചെയ്യുകയാണ്.
മോഹന്‍ലാലിന്റെ ആദ്യസിനിമയായ മഞ്ഞില്‍ വിരിഞ്ഞ പൂക്കളെക്കുറിച്ച് മനസ്സുതുറന്ന് മലയാളത്തിന്റെ സംവിധായകന്‍ ഫാസില്‍.
മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുമ്പോള്‍ മുതല്‍ ലാലിന് ഷൂട്ട് ഉണ്ടായിരുന്നില്ലെന്നും ഇരുപത്തൊന്നു ദിവസം വരെ ലാലിന് സെറ്റില്‍ വെറുതെ നോക്കിനില്‍ക്കേണ്ടി വന്നെന്നുമാണ് ഫാസില്‍ പറയുന്നത്.
അത്രയും ദിവസം ലാല്‍ ഷൂട്ടിങ് കണ്ട് കണ്ട് തഴമ്പിക്കുകയായിരുന്നെന്നും അവസാനം എങ്ങനെയെങ്കിലും എനിക്കൊന്ന് അഭിനയിച്ചാല്‍ മതി, എന്റെയൊരു ഷോട്ട് എടുത്താല്‍ മതിയെന്ന ചിന്തയിലേക്ക് ലാല്‍ വന്നുവെന്നും ഫാസില്‍ അഭിമുഖത്തില്‍ പറയുന്നു.
ഉല്‍ക്കടമായ ആ ആഗ്രഹം ലാലിന്റെ മനസില്‍ വന്ന് തിങ്ങുമ്പോഴാണ് ഞങ്ങള്‍ ഷൂട്ട് ചെയ്യുന്നത്. ഞാനിതിന് വേണ്ടി ജനിച്ചവനാണെന്നത്ര അനായാസേനയാണ് ലാല്‍ ആ കഥാപാത്രത്തെ ഡെലിവര്‍ ചെയ്തത്. വളരെ ഫ്‌ളക്‌സിബിള്‍ ആയിരുന്നു. പില്‍ക്കാലത്ത് മോഹന്‍ലാലിനെ ഏറ്റവും ഹെല്‍പ് ചെയ്തത് ആ ഈസിനെസും ഫ്‌ളക്‌സിബിലിറ്റിയുമാണ്.
ഒരുപക്ഷേ ആദ്യ ദിനങ്ങളില്‍ തന്നെ ആ രംഗങ്ങള്‍ എടുത്തിരുന്നെങ്കില്‍ ഒരു അങ്കലാപ്പും സങ്കോചവുമൊക്കെ ലാലിന് ഉണ്ടായേനെ. സഭാകമ്പമൊക്കെ വന്ന് ചിലപ്പോള്‍ വഴിമാറിപ്പോകാനും ഇടയാക്കിയേനെ. ദിവസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും ലാല്‍ അങ്ങ് പാകപ്പെട്ടിരുന്നു. അത് വിധി മോഹന്‍ലാലിന് നല്‍കിയ സഹായമാണ്.
ലാല്‍ ചെയ്യുന്നതൊക്കെ ഓക്കെയാണല്ലോ, ഓക്കെയാണല്ലോയെന്ന് എനിക്കങ്ങ് തോന്നിത്തുടങ്ങി. ലാലിനെ ഇന്റര്‍വ്യൂ ചെയ്യുന്ന സമയത്ത് ആദ്യ ഡയലോഗ് പറയുന്നതൊക്കെ ചെയ്യിച്ചിട്ടുണ്ട്. ഹലോ മിസ്റ്റര്‍ പ്രേം കൃഷ്ണന്‍ എന്ന് തുടങ്ങുന്ന ആ ഡയലോഗ് പറയിപ്പിച്ചിട്ടുണ്ട്. അതേ ഡയലോഗാണല്ലോ പറയേണ്ടത്. ഷൂട്ടില്‍ ലാല്‍ കറക്ടായി ചെയ്യാന്‍ തുടങ്ങി. ഒരു ഷോട്ടു പോലും റീടേക്ക് വേണ്ടി വന്നില്ല. അത്ര ഭംഗിയായാണ് ചെയ്തുകൊണ്ടിരുന്നത്. അന്നും ലാല്‍ ടാലന്റഡാണ്. ജന്മസിദ്ധി കൊണ്ടുണ്ടായ ടാലന്റാണത്. അത്ര പെര്‍ഫക്ടായിരുന്നു ലാലിന്റെ അഭിനയം. ആ തുടക്കക്കാരനായ ലാലിനെയാണ് ഇന്നും നമ്മള്‍ മലയാളികള്‍ സ്‌ക്രീനില്‍ കാണുന്നത്, ഫാസില്‍ പറഞ്ഞു.
അഭിനയത്തിൽ കൂടിയും മോഡലിംഗ് രംഗത്തിൽ നിന്നും വന്ന് മലയാളികളുടെ ഇഷ്ട്ട താരമായി മാറിയ താരമാണ് സാധിക വേണുഗോപാൽ. ഇനിപ്പോൾ സിനിമ സീരിയൽ രംഗത് ഒഴിച്ചുകൂടാൻ പറ്റാത്ത താരമായി മാറിയിരിക്കുകയാണ് ഈ യുവ നടി .മലയാളസിനിമയി ഇപ്പോൾ വലുതും ചെറുതുമായി നിരവധി വേഷങ്ങൾ ചെയ്യാനും താരത്തിന് സാധിച്ചിട്ടുണ്ട് . അതുകൊണ്ട് തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള യുവ നടികുടിയാണ് താരം
അഭിനയത്രി എന്നതിലുപരി താരം അറിയപെടുന ഒരു മോഡൽ കൂടിയാണ് .നിരവധി ഫോട്ടോ ഷൂട്ടുകൾ താരം ഇടക്കിടെ നടത്താറുണ്ട് .
തന്റേതായ ആശയങ്ങളിലും വസ്‌ത്രങ്ങളിലും ആണ് താരം കുടുതലും മോഡൽ ഷൂട്ടുകൾ നടത്താർ അതൊക്കെ തന്നെ സോഷ്യൽ മീഡിയയിൽ വൻ ചർച്ച വിഷയങ്ങൾ ആവാറുമുണ്ട് . ഗ്ലാമർ വേഷം ആയാലും നാടൻ വേഷം ആയാലും താരത്തിന് വളരെ യോജിക്കുന്നുണ്ട് എന്നതാണ് തരാതെ മറ്റുള്ളവരിൽ നിന്നും മാറ്റിനിർത്തുന്നത് .നിരവധി സൈബർ ആക്രമണത്തിനും വിമർശനങ്ങളും താരം ഇരയാവാറുണ്ട് അതൊന്നും താരം മൈൻഡ് കൂടി ചെയ്യാറില്ല .
ഏത് വേഷം കൊടുത്താലും അത് ചെറുതായാലും വലുതായാലും ഒരു മടിയും കൂടതെ നന്നായി ചെയ്യാൻ വേണ്ടി എന്നും ശ്രമിക്കാറുണ്ട് താരം .കൂടാതെ തന്റെ അഭിപ്രയം ആരുടെ മുന്നിൽ പറയാനും താരത്തിന് ഒരു മടിയും കാണിക്കാറില്ല എന്നതും താരത്തെ മറ്റുളവരിൽ നിന്നും മാറ്റിനിർത്തുന്നു .
സോഷ്യൽ മീഡിയയിൽ സജീവമാണ് താരം അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കാറുള എല്ലാ ചിത്രങ്ങളും വളരെ പെട്ടെന്ന് തന്നെ വൈറലായിമാറുകയും ചെയുന്നുണ്ട് .ഇൻസ്റ്റാഗ്രാമിൽ തന്നെ 5 ലക്ഷത്തിൽ പരം ആരാധകരാണ് തരാതെ ഫോളോ ചെയുന്നത് .ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം പറഞ്ഞ കുറച്ചു വാക്കുകകളാണ് തരംഗമായിരിക്കുന്നത് .
കുടുതലും താരം ഇപ്പോൾ ശരീര ഭാഗങ്ങൾ കാണുന്ന വിധത്തിയതാണ് ചിത്രങ്ങൾ പങ്കുവെയ്ക്കാറുള്ളത്. അത് ലൈക് കുട്ടനോ ഫോളവേര്ഴ്സ് കുട്ടന്നോ ഒന്നും അല്ല എനിക്ക് തോന്നുന്നത് ഞാൻ ചെയ്യും. അങ്ങനെ തുറന്ന് കാണിക്കുന്നത്തിൽ എനിക്കോ എന്റെ വീട്ടുകാർക്കോ ഒരു പ്രശ്നവും ഇല്ല പിന്നെ എന്തിനാ കാണുന്ന നിങ്ങൾക്ക് ഇത്ര പ്രശ്‌നം.
ഞാൻ ഒരു ഇന്ത്യൻ യുവതിയാണ് എനിക്ക് എവിടെ എന്ത് വേണേലും ധരിക്കാനുള്ള അവകാശം ഉടെന്നും താരം പറഞ്ഞ്. എന്റെ ചിത്രങ്ങൾക്ക് മോശപ്പെട്ട കമെന്റ് ഇടുന്നവർ ഇൻബോക്സിൽ വന്ന് ശരീരം ഭാഗം കാണിക്കുമോ എന്നൊക്കെ ചോദിക്കാറുണ്ടനും താരം വെളിപ്പെടുത്തി. ഞാൻ എന്നും ഞാൻ ധരിക്കുന്ന ഡ്രെസ്സിൽ ഞാൻ കോൺഫോർട് ആണോ എന്നാണ് ഞാൻ നോക്കാറുള്ളത്. താരം പറഞ്ഞ ഈ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായിയിരികുകയാണ്.
മകള്‍ക്ക് കോവിഡാണെന്ന വിധത്തില്‍ യുട്യൂബില്‍ വീഡിയോ നല്‍കിയ ചാനലിനെതിരേ ഗായിക അമൃത സുരേഷ്. അമൃതയും മുന്‍ ഭര്‍ത്താവ് ബാലയും തമ്മിലുള്ള ഫോണ്‍ കോള്‍ ലീക്കായി എന്ന വിധത്തിലായിരുന്നു വീഡിയോ. ബാല കുഞ്ഞിനെ വീഡിയോ കോളിലൂടെ കാണണമെന്ന് ആവശ്യപ്പെട്ടെന്നും എന്നാല്‍ അമൃത കാണാന്‍ അനുവദിച്ചില്ലെന്നും ഇതില്‍ പറഞ്ഞിരുന്നു.
മാത്രമല്ല അമൃതയുടെ കുട്ടി അവന്തികയ്ക്ക് കോവിഡാണെന്നും വീഡിയോയില്‍ സൂചിപ്പിച്ചിരുന്നു. ഇതിന്റെ വിശദീകരണവും അമൃത വീഡിയോയില്‍ വ്യക്തമാക്കി. താന്‍ കോവിഡ് പോസ്റ്റിവായി കുറച്ചു ദിവസങ്ങളായി ക്വാറന്റൈില്‍ ആയിരുന്നെന്നും വീണ്ടും ടെസ്റ്റ് നടത്തി റില്ട്ടിനായി കാത്തിരിക്കുന്പോഴാണ് ബാല വിളിച്ചതെന്നും അമൃത പറയുന്നു.
കുട്ടി വീട്ടിലാണെന്നും അമ്മയെ വിളിച്ചാല്‍ സംസാരിക്കാമെന്നു ബാലയെ അറിയിച്ചെന്നും അമൃത പറഞ്ഞു. താനും ബാലയും തമ്മില്‍ നടത്തിയ ഫോണ്‍ കോളുകളും വാട്സ് ആപ് സന്ദേശങ്ങളും അമൃത വീഡിയോയില്‍ കാണിച്ചു.
കുടുംബ ജീവിതത്തിൽ ഉണ്ടായ അസ്വാരസ്യങ്ങളെ തുടർന്നാണ് താരം നടൻ ബാലയുമായി വിവാഹ മോചനത്തിൽ എത്തുന്നത്. കഴിഞ്ഞ വർഷമാണ് താരം വിവാഹമോചിതയാകുന്നത്. മകൾ പാപ്പു എന്ന അവന്തിക അമൃതക്ക് ഒപ്പമാണ്.
മലയാള സിനിമയിലും സീരിയലുകളിലും തിളങ്ങി നിൽക്കുന്ന താരമാണ് മങ്കാ മഹേഷ്. സഹ നടിയായും അമ്മയായും ഒക്കെ അഭിനയിച്ച് മലയാളി സിനിമാ സീരിയൽ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടിയൂടിയാണ് മങ്ക മഹേഷ്.
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയാണ് മങ്ക മഹേഷിന്റെ സ്വന്തം സ്വദേശം. ആലപ്പുഴ എന്നത് മങ്കയുടെ അമ്മയുടെ നാടാണ്. അവിടെയായിരുന്നു പഠിച്ചു വളർന്നതും എല്ലാം. താരത്തിന്റേത് ആറ് മക്കളടങ്ങുന്ന കുടുംബമാണ്. ഏറ്റവും ഇളയ കുട്ടിയായിരുന്നു മങ്ക.
കലാമേഖലയിൽ സ്‌കൂൾ കാലം മുതൽ തിളങ്ങി നിന്നിരുന്നു. മങ്ക നൃത്തം അഭ്യസിച്ചു കലാജീവിതം അമൃതം ഗോപിനാഥിന്റെ ശിക്ഷണത്തിലാണ് തുടങ്ങിതും. പ്രൊഫഷണൽ നാടകങ്ങളിൽ പിന്നീട് കുറച്ചു വർഷങ്ങൾക്ക് ശേഷം അരങ്ങേറ്റം കുറിച്ചു. അഭിനയജീവിതം കെപിഎസി വഴിയാണ് തുടങ്ങിയത്.
അവിടെവച്ചാണ് മങ്ക ജീവിതപങ്കാളിയായ മഹേഷിനെ പരിചയപ്പെടുന്നതും. ആ പ്രണയം വിവാഹത്തിലെത്തിയതും. ഭർത്താവിന്റെ നാട്ടിലായ തിരുവനന്തപുരത്തേക്ക് വിവാഹത്തിന് ശേഷമാണ് മാറിയത്. മകൾ ജനിച്ച ശേഷം അഭിനയ രംഗത്ത് ചെറിയ ഇടവേള എടുത്തിരുന്നു.
വീണ്ടും അഭിനയത്തിന്റെ തട്ടകത്തിലേക്ക് തിരിച്ചെത്തിയത് മകൾ വലുതായ ശേഷം ആയിരുന്നു. എന്നാൽ അപ്രതീക്ഷിതമായി മഹേഷിന്റെ വേർപാട്. തിരുവനന്തപുരത്തെ വീടും സ്ഥലവും വിറ്റ് മങ്കാ മഹേഷ് ആലപ്പുഴയിലേക്ക് തിരിച്ചുവന്നു. ഇതിനിടയ്ക്ക് മകൾ വിവാഹിതയായി. മകളും കുടുംബവും വിദേശത്തായതോടെ ജീവിതത്തിൽ ഒറ്റപ്പെടൽ അനുഭവപ്പെടാൻ തുടങ്ങി.
അങ്ങനെ വീണ്ടും ഒരു ജീവിതപങ്കാളിയെ കണ്ടുപിടിക്കുകയായിരുന്നു താരം. ഇപ്പോൾ അദ്ദേഹത്തിനൊപ്പം ആലപ്പുഴയിലെ വീട്ടിലാണ് താമസം.ലോക്ഡൗൺ കാരണം മാസങ്ങൾ ഷൂട്ടിങ്ങില്ലാതെ വീട്ടിലിരുന്നു. ഇപ്പോൾ സിനിമയ്‌ക്കൊപ്പം മിനിസ്‌ക്രീനിലും സജീവമാകുകയാണ് താരം.
അതേ സമയം മകൾ വളർന്ന ശേഷം ദൂരദർശനിലെ പരമ്പരകളിലൂടെയാണ് മടങ്ങി വരവ്. ഇതിന് പിന്നാലെ സിനിമയിലും ചാൻസ് ലഭിക്കുകയായിരുന്നു. 1997 ൽ പുറത്തിറങ്ങിയ മന്ത്രമോതിരമാണ് ആദ്യത്തെ സിനിമ. പിന്നീട് പഞ്ചാബിഹൗസ് ചെയ്തു.
അതിലെ ദിലീപിന്റെ അമ്മവേഷത്തിനു ശേഷം തുടരെ അമ്മവേഷങ്ങൾ തേടിയെത്തി. പിന്നീട് ആ വർഷം തന്നെ എംടി ഹരിഹരൻ ടീമിന്റെ ‘എന്ന് സ്വന്തം ജാനകിക്കുട്ടി’യിൽ അവസരം ലഭിച്ചു. കരിയറിലെ ഏറ്റവും വലിയ അംഗീകാരങ്ങളിൽ ഒന്നായിട്ടാണ് ഇതിനെ കാണുന്നതെന്ന് മങ്കാ മഹേഷ് പറയുന്നു.
അങ്ങനെ മൂന്ന് , നാല് വർഷങ്ങൾ കടന്നു പോയി. അഭിനയ ജീവിതവും കുടുംബ ജീവിതവും സുഗമമായി പോകുന്നതിനിടക്കാണ് മങ്ക മഹേഷിനെ തകർത്തു കൊണ്ട് ഭർത്താവ് വിടപറയുന്നത്. ഭർത്താവ് മരിച്ചതോടെ മങ്ക മഹേഷ് തിരുവന്തപുരത്തെ വീടും താമസസ്ഥലവും വിറ്റ് സ്വന്തം നാടായ ആലപ്പുഴയിലേക്ക് മടങ്ങിയെത്തിത്.
ഇതിനിടെ ഏക മകൾ വിവാഹിതയായി. മകൾ കുടുംബവുമൊത്ത് വിദേശത്ത് താമസമാക്കിയതോടെ മങ്കയുടെ ജീവിതത്തിൽ വീണ്ടും ശൂന്യത തളം കെട്ടി. അതോടെയാണ് വീണ്ടുമൊരു വിവാഹത്തെക്കുറിച്ച് ചിന്തിച്ചത്. തുടർന്ന് തന്റെ ജീവിത പങ്കാളിയെ താരം കണ്ടെത്തി.
ഇപ്പോൾ ഭർത്താവിനൊപ്പം ആലുപ്പുഴയിലെ വീട്ടിലാണ് താരം താമസം. ഇപ്പോൾ സിനിമയ്‌ക്കൊപ്പം സീരിയലിലും സജീവമാണ് താരം. മങ്ക മഹേഷ് ഇപ്പോൾ അഭിനയിക്കുന്നത് സീ കേരളം ചാനലിലെ നീയും ഞാനും എന്ന പരമ്പരയിലാണ് .
പ്രമുഖ എഴുത്തുകാരന്‍ മാടമ്പ് കുഞ്ഞുകുട്ടന്‍ അന്തരിച്ചു. 81 വയസായിരുന്നു.
1941ല്‍, തൃശ്ശൂര്‍ ജില്ലയിലെ കിരാലൂര്‍ എന്ന ചെറിയ ഗ്രാമത്തിലാണ് ഇദ്ദേഹം ജനിച്ചത്. ജയരാജ് സംവിധാനം ചെയ്ത കരുണം എന്ന ചിത്രത്തിന്റെ തിരക്കഥ യ്ക്ക് 2000ല്‍ മികച്ചതിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
2001 ല്‍ ബി.ജെ.പി. ടിക്കറ്റില്‍ കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു പരാജയപ്പെട്ടു.
അശ്വത്ഥാമാവ്, മഹാപ്രസ്ഥാനം, അവിഘ്‌നമസ്തു, ്ഭ്രഷ്ട്, എന്തരോ മഹാനുഭാവുലു, നിഷാദം, പാതാളം ,ആര്യാവര്‍ത്തംസ അമൃതസ്യ പുത്രഃ എന്നിവയാണ് അദ്ദേഹത്തിന്റെ നോവലുകള്‍