വഞ്ചനാക്കേസില്‍ നടന്‍ ബാബുരാജ് അറസ്റ്റില്‍. മൂന്നാറില്‍ റവന്യൂ വകുപ്പിന്റെ നടപടി നേരിടുന്ന ഭൂമി പാട്ടത്തിന് നല്‍കി കബളിപ്പിച്ചെന്ന കേസിലാണ് നടന്‍ അറസ്റ്റിലായത്. ഹൈക്കോടതി നിര്‍ദേശപ്രകാരം അടിമാലിയെ പൊലീസ് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു.
കോതമംഗലം തലക്കോട് സ്വദേശിയായ വ്യവസായി അരുണ്‍ കുമാറാണ് ബാബുരാജിനെതിരെ പരാതി നല്‍കിയത്. മൂന്നാര്‍ കമ്പിലൈനില്‍ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള വൈറ്റ് മിസ്റ്റ് റിസോര്‍ട്ടുമായി ബന്ധപ്പെട്ടാണ് പരാതി. 2020 ജനുവരിയില്‍ ഈ റിസോര്‍ട്ട് അരുണിന് ബാബുരാജ് പാട്ടത്തിന് നല്‍കിയിരുന്നു.
40 ലക്ഷം രൂപ കരുതല്‍ധനമായി വാങ്ങി. സ്ഥാപന ലൈസന്‍സിനായി അരുണ്‍ കുമാര്‍ പള്ളിവാസല്‍ പഞ്ചായത്തില്‍ അപേക്ഷിച്ചു. എന്നാല്‍, ഈ സ്ഥലത്തിന്റെ പട്ടയം സാധുവല്ലാത്തതിനാല്‍ ലൈസന്‍സ് നല്‍കാന്‍ കഴിയില്ലെന്ന് പഞ്ചായത്ത് മറുപടി നല്‍കി.
മൂന്നാര്‍ ആനവിരട്ടി കമ്പിലൈന്‍ ഭാഗത്ത് 22 കെട്ടിടങ്ങള്‍ ഉള്‍പ്പെടുന്നതാണ് വൈറ്റ് മിസ്റ്റ് മൗണ്ടന്‍ ക്ലബ്ബ്. ഇതില്‍ അഞ്ച് കെട്ടിടങ്ങള്‍ക്ക് മാത്രമേ പള്ളിവാസല്‍ പഞ്ചായത്ത് നമ്പറിട്ടിട്ടുള്ളൂവെന്നും പരാതിയിലുണ്ട്. ബാബുരാജിന് നല്‍കിയ 40 ലക്ഷം രൂപ തിരികെ ലഭിക്കണമെന്നാണ് അരുണിന്റെ ആവശ്യം.
പല അവധികള്‍ പറഞ്ഞെങ്കിലും തുക നല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ അടിമാലി കോടതിയിലും അരുണ്‍ കുമാര്‍ കേസ് കൊടുത്തു. കോടതി, അടിമാലി പൊലീസിനോട് വഞ്ചനാക്കുറ്റത്തിന് കേസ് എടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
മോഹൻലാൽ നായകനായ ‘എലോൺ’ എന്ന ചിത്രത്തിന് കേരളത്തിൽ നിന്നും 75 ലക്ഷം രൂപ മാത്രം കളക്ഷൻ. ആഗോളതലത്തിൽ ഒരു കോടി രൂപ പോലും കടക്കാതെ ചിത്രം ഈ വർഷത്തെ ഏറ്റവും വലിയ പരാജയമായി മാറിയെന്നാണ് റിപ്പോർട്ട്.
ബോക്‌സ് ഓഫീസ് കളക്ഷൻ കണക്കുകൾ നിർമ്മാതാക്കൾ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല, ബോക്‌സ് ഓഫീസ് നമ്പറുകൾ ട്രാക്ക് ചെയ്യുന്ന ട്വിറ്റർ ഫോറങ്ങൾ അനുസരിച്ച്, 75 ലക്ഷം രൂപയിൽ താഴെ മാത്രമേ കളക്ഷൻ ലഭിച്ചിട്ടുള്ളൂ.
മോഹൻലാൽ നായകനായ ‘എലോൺ’ ഈ വർഷം ജനുവരി 26ന് ബിഗ് സ്‌ക്രീനുകളിൽ എത്തി. കാളിദാസ് എന്ന കേന്ദ്രകഥാപാത്രമായ മോഹൻലാലിന്റെ ശരാശരി പ്രകടനത്തെക്കുറിച്ച് പോലും അഭിപ്രായപ്പെട്ട സിനിമാ പ്രേമികളിൽ നിന്ന് സിനിമയ്ക്ക് നിരവധി സമ്മിശ്ര അഭിപ്രായങ്ങൾ ലഭിച്ചു. പാൻഡെമിക് ലോക്ക്ഡൗൺ കാരണം ഒരു അപ്പാർട്ട്‌മെന്റിൽ കുടുങ്ങിപ്പോയ കാളിദാസ് എന്ന മനുഷ്യനെ ചുറ്റിപ്പറ്റിയാണ് ‘എലോണി’ന്റെ കഥ.
‘സൗണ്ട് ഓഫ് ബൂട്ട്’, ‘ടൈം’, ‘മദിരാശി’, ‘ജിഞ്ചര്‍’ എന്നീ ചിത്രങ്ങളുടെ രചയിതാവായ രാജേഷ് ജയരാമനാണ് ഈ ചിത്രത്തിനും തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ എഡിറ്റിംഗ് ഡോണ്‍ മാക്സാണ്. ആനന്ദ് രാജേന്ദ്രനാണ് ഡിസൈനര്‍. ഫോട്ടോഗ്രാഫി അനീഷ് ഉപാസനയാണ്. ഛായാഗ്രഹണം അഭിനന്ദ് രാമാനുജം നിര്‍വഹിക്കും. സംഗീതം ജേക്സ് ബിജോയ്.
#Alone clean washout from all release stations within 1st working day
Kerala gross below – ₹75 lakhs & world wide below – ₹1 CR
Epic disaster pic.twitter.com/giYoZmnR4d
— Kerala Box Office (@KeralaBxOffce) February 1, 2023
പതിനഞ്ച് വർഷമായി നടൻ വിജയിയുമായുള്ള നിലനിന്നിരുന്ന പിണക്കത്തെ കുറിച്ച് വെളിപ്പെടുത്തി നടൻ നെപ്പോളിയൻ. അവസാനമായി ഇരുവരും ഒന്നിച്ച് അഭിനയിച്ചത് 2007 ലെ പോക്കിരിയിലാണ്. ഇതിൽ പോലീസ് കമ്മീഷ്ണറുടെ വേഷത്തിലായിരുന്നു നെപ്പോളിയൻ എത്തിയത്. ഈ ചിത്രത്തിന്റെ സെറ്റിൽ നടന്ന ഒരു സംഭവത്തോടെയാണ് ഇരുവരും തമ്മിൽ അകന്നത്. ഈ സംഭവം വെളിപ്പെടുത്തുകയാണ് നെപ്പോളിയൻ. ഇപ്പോൾ വിജയിയുടെ സിനിമകൾ പോലും കാണാറില്ലെന്നും നെപ്പോളിയൻ കൂട്ടിച്ചേർത്തു.
അക്കാലത്ത് വിജയിയുടെ കടുത്ത ആരാധകനായിരുന്നു നെപ്പോളിയൻ. ഇരുവരും തമ്മിൽ അടുത്ത ബന്ധമായിരുന്നു. നെപ്പോളിയന്റെ ചില സുഹൃത്തുക്കൾ വിജയിയെ കാണണമെന്നും ഒപ്പം ഫോട്ടോ എടുക്കണമെന്നും ആഗ്രഹം അറിയിച്ചു. തനിക്ക് വിജയിയെ അടുത്തറിയാം എന്ന നിലയിൽ നെപ്പോളിയൻ ഈ ആവശ്യം നടത്തികൊടുക്കാം എന്ന് ഏറ്റു. എന്നാൽ ഇത് വിജയ് അറിഞ്ഞിരുന്നില്ല. ഒരു ദിവസം പോക്കിരി എന്ന ചിത്രത്തിലെ ഒരു വലിയ സംഘടന രംഗം കഴിഞ്ഞ് വിജയ് കാരവാനിൽ വിശ്രമിക്കുന്ന നേരത്ത് നെപ്പോളിയൻ സുഹൃത്തുക്കളുമായി എത്തി. എന്നാൽ അവരെ സെക്യൂരിറ്റി കാരവാനിന് മുന്നിൽ തടഞ്ഞു.
അപ്പോയിമെൻറ് എടുക്കാതെ അകത്തേക്ക് കടത്തിവിടില്ലെന്നാണ് സെക്യൂരിറ്റി പറഞ്ഞത്. ഇതോടെ നെപ്പോളിയനും സംഘവും സെക്യൂരിറ്റിയുമായി തർക്കമായി. ഇത് കൈയ്യാങ്കളിയിലേക്ക് എത്തി. ഇതോടെ ബഹളം കേട്ട് വിജയ് കാരവാനിൽ നിന്നും ഇറങ്ങി വന്നു. നെപ്പോളിയനോട് രോഷത്തോടെ പ്രതികരിച്ചു. സുഹൃത്തുക്കളുടെ മുന്നിൽ അപമാനിക്കപ്പെട്ടത് നെപ്പോളിയനും താങ്ങാനായില്ല. തുടർന്ന് ആ ദിവസം മുതൽ വിജയിയുമായുള്ള എല്ലാ ബന്ധങ്ങളും അറ്റു.
അതേ സമയം വിജയിയുമായി വീണ്ടും പഴയപടിയാകുവാൻ ആഗ്രഹമുണ്ടെന്ന് നെപ്പോളിയൻ അറിയിക്കുന്നു. അതിനായി വിജയിയുടെ മാതാപിതാക്കൾ ശ്രമിക്കുന്നു എന്ന വാർത്ത കേട്ടതിൽ സന്തോഷമുണ്ടെന്നും താരം കൂട്ടിച്ചേർത്തു. നിലവിൽ മകന്റെ ചികിൽസയ്ക്കായി അമേരിക്കയിൽ കുടുംബ സമേതം കഴിയുകയാണ് നെപ്പോളിയൻ. 2014 ൽ ബിജെപിയിൽ ചേർന്ന നെപ്പോളിയൻ എന്നാൽ രാഷ്ട്രീയം എല്ലാം മതിയാക്കിയാണ് അമേരിക്കയിലേക്ക് ചേക്കേറിയത്.
മലയാള ചലച്ചിത്ര മേഖലയ്ക്ക് അകത്തും പുറത്തുമായി ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് നയൻതാര. സത്യനന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിൽ ജയറാമിന്റെ നായികയായിട്ടായിരുന്നു നയൻതാര അഭിനയ ജീവിതത്തിന് തുടക്കമിട്ടത്. പിന്നീട് മലയാളത്തിലും മറ്റ് അന്യഭാഷാ ചിത്രങ്ങളിലും ഒരു പോലെ തിളങ്ങാൻ താരത്തിന് സാധിച്ചു. ഇപ്പോൾ തെന്നിന്ത്യയിലെ തന്നെ അറിയപ്പെടുന്ന നടിയായി മാറിയിരിക്കുകയാണ് നയൻ താര.
കൈരളി ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന ഫോൺ ഇൻ പ്രോഗ്രാം എന്നപരിപാടിയിലൂടെയായിരുന്നു നയൻതാര ആദ്യമായി മിനിസ്‌ക്രീനിൽ എത്തുന്നത്.പിന്നീട് സത്യൻ അന്തിക്കാടിന്റെ മനസിനക്കരയിലൂടെ സിനിമ മേഖലയിൽ ചുവടുറപ്പിച്ച താരം നിരവധി തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.തെന്നിന്ത്യയിലെ താര റാണി എന്നറിയപ്പെടുന്ന നയൻതാര ഇപ്പോഴിതാ സിനിമ മേഖലയിൽ നിന്നും തനിക്കുണ്ടായ മോശം അനുഭവത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്.
ഒരു സിനിമയിലെ പ്രധാനവേഷം ചെയ്യാൻ വേണ്ടി താൻ വിട്ടുവീഴ്ച്ച ചെയ്യണമെന്ന് ആ ചിത്രത്തിന്റെ സംവിധായകൻ തന്നോട് ആവശ്യപെട്ടു തന്റെ മാറിടത്തിലേക്ക് തുറിച്ച് നോക്കിയാണ് അയാൾ അത് ആവശ്യപ്പെട്ടതെന്നും നയൻതാര പറയുന്നു. എന്നാൽ അയാളുടെ അവശ്യം അംഗീകരിക്കാൻ താൻ തയ്യാറായില്ല. ആ സിനിമ വേണ്ടന്നുവയ്ക്കാൻ തീരുമാനിച്ചു എന്ന് നയൻതാര പറയുന്നു. സിനിമയുടെയോ സംവിധായകന്റെ പേരോ താരം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
വിനുമോഹൻ നായകനായ നിവേദ്യം എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതയായ താരമാണ് ഭാമ. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക പ്രീതി നേടിയെടുത്ത താരം പിന്നീട് ഹരീന്ദ്രൻ ഒരു നിഷ്ക്കളങ്കൻ, കളേഴ്സ്, സൈക്കിൾ, നാക്കു പെന്റാ നാക്കുട്ടാക്ക തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. മലയാളത്തിനു പുറമെ ചില കന്നഡ, തമിഴ്, തെലുങ് ചിത്രങ്ങളിലും ഭാമ അഭിനയിച്ചിട്ടുണ്ട്. 2020ൽ ആയിരിന്നു ഗൾഫിൽ ബിസിനെസ്സുകാരനായ അരുണുമായുള്ള താരത്തിന്റെ വിവാഹം. ഈ അടുത്തിടെ താരത്തിന്റെ വിവാഹമോചന വാർത്തകൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരുന്നു. വിവാഹം ശേഷം അഭിനയത്തിൽ നിന്നും മാറി നിന്ന താരം സോഷ്യൽ മീഡിയയിൽ സജീവമാണ്.
ഭർത്താവും കുഞ്ഞുമൊത്തുള്ള ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഈ അടുത്ത ദിവസങ്ങളിലായി താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളിലും വീഡിയോകളിലും ഭർത്താവിനെ കാണാറില്ല. ഇതിനെ തുടർന്നാണ് താരത്തിന്റെ വിവാഹ മോചന വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. തന്റെ സോഷ്യൽ മീഡിയ പേജിൽ അരുണിന്റെ ചിത്രങ്ങൾ നീക്കം ചെയ്യുകയും സ്വന്തം പേരിൽ മാറ്റംവരുത്തുകയും ചെയ്തതോടെയാണ് സോഷ്യൽ മീഡിയയിൽ ഈ വാർത്ത കൂടുതൽ ചർച്ച ചെയ്യപ്പെട്ടത്.
ഇപ്പോഴിതാ ഭാമയുടെ വിവാഹ മോചന വാർത്തയുമായി ബന്ധപെട്ട് സന്തോഷ് വർക്കി പങ്കുവച്ച വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. സിനിമ നടിമാരെ വിവാഹം കഴിച്ചാൽ സന്തോഷമുള്ള കുടുംബ ജീവിതം ഉണ്ടാകില്ലെന്നാണ് സന്തോഷ് വർക്കി പറയുന്നത്. നടിമാരിൽ പലരും രണ്ടുമൂന്നു വിവാഹം കഴിച്ചവരാണ്. പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും എന്നും സന്തോഷ് പറയുന്നു.
വിവാഹം കഴിഞ്ഞതിനു ശേഷം ഭാമ മൊഴിമാറ്റി പറയുകയാണ് ചെയ്തത്. കുടുംബ മായിട്ട് ജീവിക്കണം എന്നായിരുന്നു തീരുമാനം എന്നാൽ അവർക്ക് അതിന് പറ്റില്ല. അപ്പോൾ പിന്നെ ദൈവം കൊടുത്ത ശിക്ഷയാണ് ഡിവോഴ്സ് എന്ന് സന്തോഷ് വർക്കി പറയുന്നു. ഒരാളുടെ ഇത്തരം അവസ്ഥകളിൽ ഇങ്ങനെ സംസാരിക്കുന്നത് ശരിയല്ലെന്ന തരത്തിലാണ് സന്തോഷ് വർക്കിയുടെ വീഡിയോയ്ക്ക് വരുന്ന കമെന്റുകൾ.
മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിൽ ഒരാളാണ് സ്വാസിക. സീരിയലിലൂടെ അഭിനയ രംഗത്തെത്തിയ താരം ഇപ്പോൾ സിനിമയിൽ സജീവമാണ്. മലയാളത്തിൽ ഈ അടുത്ത കാലത്ത് ഇറങ്ങിയ ഒട്ടുമിക്ക ചിത്രങ്ങളിലും സ്വാസിക അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ സ്വാസ്വിക സ്വന്തമായി ഒരു യൂട്യൂബ് വ്‌ളോഗും ചെയ്യുന്നുണ്ട്.
ഇപ്പോഴിതാ വസ്ത്രധാരണത്തെ കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. പിടി ഉഷയും സാനിയ മിർസയും ഷോർട് ഇട്ടാൽ ആർക്കും കുഴപ്പമില്ല. എന്നാൽ സിനിമ താരങ്ങൾ ഷോർട്സ് ഇട്ടാൽ മാത്രമാണ് ആളുകൾക്ക് പ്രശ്നമെന്ന് സ്വാസിക പറയുന്നു. പിടി ഉഷയും സാനിയ മിർസയും ഇടുന്നത് തന്നെയാണ് തങ്ങളും ഇടുന്നത് അവർക്കുള്ളതൊക്കെ തന്നെ ഞങ്ങൾക്കും ഉള്ളു താരം പറയുന്നു. എന്നാൽ സിനിമ താരങ്ങൾ ഷോർട്സ് ഇടുമ്പോൾ മാത്രമാണ് ആളുകൾ നെഗറ്റീവ് ചിന്ത വെച്ച് പുലർത്തുന്നതെന്ന് സ്വാസിക പറയുന്നു.
എന്നാൽ സ്പോർട്സ് താരങ്ങൾ ഷോർട്സ് ഇട്ടാൽ അത് ജോലിയുടെ ഭാഗമാണെന്ന് പറയും. സിനിമ താരങ്ങളും ജോലിയുടെ ഭാഗമായാണ് ഷോർട്സ് ധരിക്കാറുള്ളതെന്നും സ്വാസിക പറയുന്നു. യുട്യൂബിൽ നൽകിയ അഭിമുഖത്തിലാണ് സ്വാസിക ഇക്കാര്യം വ്യക്തമാക്കിയത്. ചില സിനിമ താരങ്ങൾ ഷോർട്സ് ഇട്ടതിന്റെ പേരിൽ സൈബർ ആക്രമണത്തിന് ഇരയായിട്ടുണ്ട് താൻ ഷോർട്സ് ഇടാത്തത് കൊണ്ട് ഇതുവരെ സൈബർ ആക്രമണത്തിന് ഇരയായിട്ടില്ലെന്നും താരം പറയുന്നു.
സിനിമ താരങ്ങളും ജോലിയുടെ ഭാഗമായാണ് ഷോർട്സ് ധരിക്കുന്നതെന്ന് കണ്ടാൽ പ്രശ്നം ഇല്ലെന്നും എന്നാൽ ആരും ആ ഒരു സെൻസിൽ കാണില്ലെന്നും അതെന്ത് കൊണ്ടാണ് എന്ന് ചോദിച്ചാൽ തനിക്കറിയില്ലെന്നും സ്വാസിക പറയുന്നു.
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ബഡായി ബംഗ്ളാവ് എന്ന പരിപാടിയിലൂടെ ശ്രദ്ധ നേടിയ താരമാണ്. ആര്യ. നിരവധി പരിപാടികളുടെ ആങ്കർ ആയി ശ്രദ്ധിക്കപ്പെട്ട താരം ഏഷ്യാനെറ്റ് ബിഗ്‌ബോസ് സീസൺ രണ്ടിൽ മത്സരിച്ചിട്ടുണ്ട്. വിവാഹിതയായ ആര്യ ദാമ്പത്യ ജീവിതം പരാജയപെട്ടതോടെ വിവാഹ ബന്ധം വേർപെടുത്തുകയും ചെയ്തു.
അഭിനയത്തിലും മോഡലിംഗിലും കഴിവ് തെളിയിച്ച ആര്യ സോഷ്യൽ മീഡിയയിലും സജീവമാണ്. ഇപ്പോഴിതാ താൻ നേരിട്ട ദുരനുഭവം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് താരം.
ഒരു പരിപാടിക്കിടെ പരിപാടിയുടെ സ്പോൺസർ മോശമായി പെരുമാറിയതായി ആര്യ പറയുന്നു. സ്പോൺസർമാരിൽ ഒരാൾ വന്ന് തന്റെ തോളിൽ കൈയ്യിട്ടു. തുടർന്ന് കൈ പതുക്കെ താഴേക്ക് ഇറക്കി കാലിൽ തൊണ്ടിയിട്ട് പാൻറ് മുകളിലേക്ക് ആക്കാൻ നോക്കി.
അടുത്തറിയാവുന്ന അയാളിൽ നിന്ന് അങ്ങനെ ഒരു പെരുമാറ്റം തീരെ പ്രതീക്ഷിച്ചില്ലെന്നും. അത് വളരെ വേദനയും വിഷമവും ഉണ്ടാക്കിയെന്ന് താരം പറയുന്നു. ആദ്യമായാണ് ഇതിനെ കുറിച്ച് സംസാരിക്കുന്നതെന്നും ചാനൽ പരിപാടിക്കിടയിൽ ആര്യ പറഞ്ഞു.
ചലച്ചിത്രതാരം ഇടവേള ബാബുവിനെതിരെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപം നടത്തിയ സംഭവത്തിൽ യൂട്യൂബ് വ്‌ളോഗർ അറസ്റ്റിൽ. ടവരൊളി അണ്ണൻ എന്ന പേരിൽ അറിയപ്പെടുന്ന എറണാകുളം സ്വദേശി കൃഷ്ണപ്രസാദ് ആണ് അറസ്റ്റിലായത്. കാക്കനാട് സബൈർ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇടവേള ബാബുവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. അതിനിടയിൽ ഇയാൾ സൈബർ പോലീസിനെതിരെയും അധിക്ഷേപം നടത്തിയിരുന്നു.
വിനീത് ശ്രീനിവാസൻ നായകനായ മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രത്തിനെതിരെ വിമർശനം ഉന്നയിച്ചതിനെ പേരിൽ തനിക്കെതിരെയും അമ്മ സംഘടനയ്‌ക്കെതിരെയും അധിക്ഷേപം നടത്തുന്നതായി കാണിച്ച് ഇടവേള ബാബു പരാതി നൽകിയിരുന്നു. സിനിമ മുഴുവൻ നെഗറ്റീവ് ആണെന്നും ഇതിന് എങ്ങനെ സെൻസർഷിപ്പ് സർട്ടിഫിക്കറ്റ് ലഭിച്ചെന്നുമാണ് ഇടവേള ബാബു ചോദിച്ചത്. ഇത് വലിയ വിവാദമായിരുന്നു.
ബാലതാരമായി അഭിനയരംഗത്തെത്തി പ്രേക്ഷകർക്കിടയിൽ സുപരിചിതയായ താരമാണ് ഖുശ്‌ബു. തോടിസി ബെവഫായി ആയിരുന്നു താരത്തിന്റെ ആദ്യചിത്രം. ഉത്തമ റാസ,പഴനി, ധർമ്മ സീലൻ, സിമ്മറാസി, വെട്രി വീഴാ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും മാനത്തെ കൊട്ടാരം, മിസ്റ്റർ മരുമകൻ, പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ്, മാജിക് ലാംബ് തുടങ്ങി ചില മലയാള ചിത്രങ്ങളിലും അഭിനയിച്ചു തമിഴിലും മലയാളത്തിലും ഒരുപോലെ പ്രേക്ഷക ശ്രദ്ധ നേടുവാൻ താരത്തിന് സാധിച്ചു. സിനിമയ്ക്ക് പുറമെ ചില ടെലിവിഷൻ പരമ്പരകളിലും ഖുശ്‌ബു അഭിനയിച്ചിട്ടുണ്ട്.
2010 ൽ അഭിനയ ജീവിതത്തിൽ നിന്നും പിന്മാറി രാഷ്രിയത്തിൽ എത്തിയ താരം ആദ്യം ചേർന്നത് ടി എം കെ യിലായിരുന്നു. എന്നാൽ പിന്നീട് നാഷണൽ കോൺഗ്രസ്സിൽ അംഗത്വമെടുക്കുകയും ഏറ്റവും അവസാനം ഭാരതീയ ജനത പാർട്ടിയിൽ ചേരുകയും ചെയ്തു. 2000ൽ സംവിധായകനായ സുന്ദറിനെ വിവാഹം ചെയ്ത താരത്തിന് അനന്ദിത, അവന്തിത എന്നുപേരുള്ള രണ്ട് മക്കളുണ്ട്. ഖുശ്ബുവിന്റെ പഴയ പ്രണയത്തെ കുറിച്ചുള്ള വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വയറലായി മാറിയിരിക്കുന്നത്.
ചിന്നത്തമ്പി എന്ന ചിത്രത്തിലൂടെ പ്രഭു ഗണേശനും ഖുശ്ബുവും തമ്മിൽ പ്രണയത്തിലാവുകയും ഏകദേശം നാലുവര്ഷത്തോളം ഇരുവരും ലിവിങ് ടുഗെദറിൽ കഴിയുകയും ചെയ്തിരുന്നു. എന്നാൽ ആഗ്രഹിച്ചതുപോലെ വിവാഹിതരാകുവാൻ ഇരുവർക്കും സാധിച്ചില്ല. പ്രഭു ഗണേഷിന്റെ പിതാവായ ശിവാജി ഗണേശന്റെ എതീർപ്പിനെ തുടർന്ന് ഇരുവരും ബന്ധം ഉപേക്ഷിക്കുകയായിരുന്നു. ഇരുവരുടെയും ശക്തമായ പ്രണയം അക്കാലത്തു വാർത്തകളിൽ ഇടം നേടിയിരുന്നു.
ആരാധകർ ഏറെയുള്ള താരം മുമ്പോരിക്കൽ ചില വിവാദങ്ങളിൽ ചെന്നുപെട്ടിട്ടുമുണ്ട്. വിവാഹത്തിന് മുൻപ് പെൺകുട്ടികൾ സെക്സിൽ ഏർപെടുന്നതിൽ തെറ്റില്ലെന്നും എന്നാൽ ഗർഭിണിയാകാതെ സൂക്ഷിച്ചാൽ മതിയെന്നും താരം പറഞ്ഞിരുന്നു. ഖുശ്ബുവിന്റെ ഈ വാക്കുകൾ ഒരിക്കൽ നിരവധി വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ബിക്കിനി ധരിച്ച താരത്തിന്റെ മോർഫ് ചെയ്ത ചിത്രമായിരുന്നു വിവാദങ്ങൾക്കിടയാക്കിയ മറ്റൊരു സംഭവം.
മലയാള സിനിമയിൽ ഒരു കാലത്തും ഹാസ്യ നടന്മാർക്ക് ഒരു കുറവും ഉണ്ടായിട്ടില്ല. ഒട്ടനവധി നിരവധി ഹാസ്യ താരങ്ങളാണ് മലയാള സിനിമയിൽ ഉണ്ടായിട്ടുള്ളത്. ഒരുപക്ഷേ ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ ഹാസ്യ നടന്മാരുള്ള ഇൻഡസ്ട്രി ആയിരിക്കും മലയാള സിനിമ ഇൻഡസ്ട്രി. ലോകം കണ്ട നിരവധി മികച്ച ഹാസ്യ നടന്മാരിൽ ഒരാളാണ് ബിനു അടിമാലി. ലഭിക്കുന്ന കഥാപാത്രങ്ങളെല്ലാം അതിമനോഹരമായ വളരെ പക്വതയോടെ ഹാസ്യ രീതിയിൽ അവതരിപ്പിക്കുന്ന താരമാണ് ബിനു അടിമാലി. റിയാലിറ്റി ഷോകളിൽ നിറസാന്നിധ്യമാണ് താരം.
റിയാലിറ്റി ഷോകളിലൂടെ തന്നെയാണ് താരം അഭിനയരംഗത്തേക്കും കടന്നുവന്നത്. പിന്നീട് താരത്തിന്റെ കരിയറിൽ തിരിഞ്ഞു നോക്കേണ്ട ആവശ്യം വന്നിട്ടില്ല. കാരണം അത്രക്കും വലിയ വളർച്ചയായിരുന്നു താരത്തിന് ലഭിച്ചത്. ലോകമെമ്പാടുമുള്ള ബിനു അടിമാലിയുടെ ആരാധകരുടെ അതിശക്തമായ പിന്തുണ തന്നെയാണ് താരത്തിന്റെ വളർച്ചക്ക് കാരണം.
ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന പരിപാടിയിൽ നിറസാന്നിധ്യമാണ് താരം. നിരവധി ആരാധകരാണ് സ്റ്റാർ മാജിക് എന്ന റിയാലിറ്റി ഷോക്ക് ഉള്ളത്. ബിനു അടിമാലിക്ക് പുറമേ മലയാളത്തിലെ മറ്റ് മികച്ച ഹാസ്യ നടന്മാരും ഷോയിൽ പങ്കെടുക്കാറുണ്ട്. വിദേശരാജ്യങ്ങളിലും കേരളത്തിലും ഇന്ത്യയിൽ ഉടനീളവും ബിനു അടിമാലിയും കൂട്ടരും കോമഡി ഷോകൾ നടത്താറുണ്ട്. കഴിഞ്ഞദിവസം ഒമാനിൽ വച്ചായിരുന്നു ഇനി അടിമാലിയുടെ പരിപാടി. മസ്കറ്റ് മെഗാ ഷോ എന്ന പരിപാടിയായിരുന്നു ഒമാനിൽ വച്ച് സംഘടിപ്പിച്ചത്. പരിപാടിയിൽ ബിനു അടിമാലിയും കൂട്ടരും ഒരു സ്കിറ്റ് അവതരിപ്പിച്ചിരുന്നു.
എന്നാൽ അവർ പ്രതീക്ഷിച്ച പോലത്തെ പിന്തുണ അല്ല അവിടെ നിന്നും ലഭിച്ചത്. കാണികൾ എല്ലാവരും കൂകി വിളിച്ച് പരിപാടി നിർത്തണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ബിനു അടിമാലിയും കൂട്ടരും പരിപാടി തുടർന്നു. കളിയാക്കലുകൾ കൂടിയപ്പോൾ ബിനു അടിമാലി പരിപാടി നിർത്തി എന്താണ് ചെയ്യേണ്ടത് എന്ന് ചോദിച്ചു.കാണികളിൽ മിക്കവരും വിളിച്ച് പറഞ്ഞത് പരിപാടി നിർത്താൻ ആയിരുന്നു. എന്നാൽ ബിനു അടിമാലി പരിപാടി നിർത്താതെ തുടർന്ന് കൊണ്ട് പോയി. ഈ പരിപാടിയുടെ വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്