Movies

തെലുങ്ക് നടൻ സുധീർ വർമയെ മരിച്ച നിലയിൽ കണ്ടെത്തി. 33 വയസായിരുന്നു. ജനുവരി 18-ന് ഹൈദരാബാദിലെ വീട്ടിൽ വിഷം ഉള്ളിൽ ചെന്ന നിലയിൽ ഗുരുതരാവസ്ഥയിൽ സുധീറിനെ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, ജീവനൊടുക്കാനുള്ള കാരണം ഇതുവരെ വ്യക്തമായില്ല. വിഷം കഴിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ജനുവരി 20-ന് വിശാഖപ്പട്ടണത്തെ ആശുപത്രിയിലേയ്ക്ക് വിദഗ്ധ ചികിത്സയ്ക്കായി താരത്തെ മാറ്റി. ഞായറാഴ്ചയോടെ താരത്തിന്റെ സ്ഥിതി മോശമാവുകയും തിങ്കളാഴ്ചയോടെ മരണം സ്ഥിരീകരിക്കുകയുമായിരുന്നു. നാടക രംഗത്ത് നിന്നാണ് സുധീർ സിനിമാ ലോകത്തേയ്ക്ക് എത്തിയത്. ‘നീക്കു നാക്കു ഡാഷ് ഡാഷ്’, ‘കുന്ദനപ്പു ബൊമ്മ’, സെക്കന്റ് ഹാൻഡ് എന്നിവയാണ് താരത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങൾ.

‘കുന്ദനപ്പു ബൊമ്മ’യിൽ സുധീർ വർമയോടൊപ്പം അഭിനയിച്ച സുധാകർ കൊമകുലയാണ് നടന്റെ മരണ വാർത്ത സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചത്. യുവനടന്റെ മരണത്തിൽ നിരവധി പേർ അനുശോചനം രേഖപ്പെടുത്തി. സിനിമാ കരിയറിലെ ബുദ്ധിമുട്ടേറിയ ഘട്ടത്തിലായിരുന്നു താരമെന്നും അവസരങ്ങൾ ലഭിക്കാത്തതിൽ നിരാശനായിരുന്നുവെന്നുമാണ് ലഭിക്കുന്ന വിവരം.

വിനീത് ശ്രീനിവാസൻ ചിത്രം മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്‌സിനെതിരെ ഇടവേള ബാബു നടത്തിയ പരാമർശം ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചർച്ചയിൽ സംസാരിക്കവെയായിരുന്നു മുകുന്ദൻ ഉണ്ണി അസ്സോസിയേറ്‌സിനെതിരെ ഇടവേള ബാബു വിമർശനം ഉന്നയിച്ചത്. സിനിമ മുഴുവനും നെഗറ്റീവാണെന്നും അങ്ങനെ ഒരു സിനിമയെ പറ്റി തനിക്കൊന്നും ചിന്തിക്കാൻ പോലും കഴിയില്ലെന്നുമാണ് ഇടവേള ബാബു പറഞ്ഞത്. സോഷ്യൽ മീഡിയ വലിയ തോതിൽ ഈ വിഷയത്തിൽ ഇടപെടുകയും ചെയ്തിരുന്നു.

ഇപ്പോൾ നടൻ ഷമ്മി തിലകൻ പങ്കുവെച്ച ഫേസ്‍ബുക് പോസ്റ്റ് വൈറലാവുകയാണ്. ഇടവേള ബാബുവിന്റെ പേരോ ചിത്രമോ വിവാദമോ പരാമർശിക്കാതെയുള്ള പോസ്റ്റിനു ഒരു മീമാണ്‌ ആധാരം. കല്യാണരാമൻ ചിത്രത്തിലെ ദിലീപിന്റെയും സലിംകുമാറിന്റെയും മീമിൽ ‘ സരമില്ലട നി എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെയാണല്ലോ നിന്റെ ‘ എന്നാണ് കൊടുത്തിരിക്കുന്നത്. അപ്പോളും പറഞ്ഞില്ലേ
പോരണ്ടാ.. പോരണ്ടാന്ന്..!?എന്നും ക്യാപ്ഷനും കൊടുത്തിട്ടുണ്ട്.

പേര് കൊടുത്തില്ലെങ്കിലും ഈ പോസ്റ്റ് ഇടവേള ബാബുവിനെ ഉദ്ദേശിച്ചത് തന്നെയാണ് എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. നിരവധി പേരാണ് പോസ്റ്റ് ഏറ്റെടുത്തിരിക്കുന്നത്. ഇടവേള ബാബുവിനെ ട്രോളിയുള്ള കമന്റുകളും ഉണ്ട്.

അതേസമയം ഇടവേള, തന്റെ സിനിമയെപ്പറ്റി അഭിപ്രായം പറഞ്ഞതിൽ കുഴപ്പമില്ലെന്നും സിനിമ കാണുന്നവർക്ക് അഭിപ്രായം പറയാൻ അവകാശമുണ്ടെന്നുമാണ് വിഷയത്തിൽ വിനീത് ശ്രീനിവാസൻ പ്രതികരിച്ചത്. “ബാബു ചേട്ടൻ എന്നെ നേരിട്ട് വിളിച്ചു പറഞ്ഞ കാര്യങ്ങളാണ് ആ പരിപാടിയിലും പറഞ്ഞത്. സിനിമയെപ്പറ്റി എല്ലാവരും സംസാരിക്കട്ടെ. നമ്മുടെ സിനിമയെപ്പറ്റി ഒരു ചർച്ച വരുന്നത് നല്ലതാണ് സന്തോഷമുള്ള കാര്യമാണ്” വിനീത് ശ്രീനിവാസൻ വ്യക്തമാക്കി.

സിനിമയ്ക്ക് എങ്ങനെ സെൻസറിങ് ലഭിച്ചെന്ന് എനിക്കറിയില്ല. കാരണം ഫുൾ നെഗറ്റീവാണ്. തുടങ്ങുന്നത് തന്നെ ഞങ്ങൾക്കാർക്കും നന്ദി പറയാനില്ല എന്ന വാചകത്തോടെയാണ്. ക്ലൈമാക്സിലെ ഡയലോഗ് ഞാൻ ആവർത്തിക്കുന്നില്ല. അതിലെ നായിക പറയുന്ന ഭാഷ ഇവിടെ ഉപയോഗിക്കാൻ പറ്റില്ല. സിനിമ മുഴുവൻ നെഗറ്റീവ് ആണെന്നും അങ്ങനെ ഒരു സിനിമ ഇവിടെ ഓടിയെന്നും ഇടവേള ബാബു പറഞ്ഞിരുന്നു.

ഹാസ്യ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സ് കീഴടക്കിയ താരമാണ് കൽപ്പന. 2016ൽ ഹൈദരബാദിൽ വച്ചായിരുന്നു താരം മരണപെട്ടത്. കൽപനയുടെ പെട്ടന്നുള്ള വിയോഗം മലയാള ചലച്ചിത്ര മേഖലയിലയ്ക്ക് തീരാനഷ്ടമായിരുന്നു. മലയാളത്തിലെ അനശ്വര നായികയായ താരം 1983 മുതൽ ആയിരുന്നു ചലച്ചിത്രരംഗത്ത് സജീവമായത്‌. എം ടി വാസുദേവൻ നായരുടെ മഞ്ഞ് എന്നചിത്രത്തിലൂടെ കൽപ്പന തന്റെ അഭിനയ ജീവിതം ആരംഭിച്ചത്‌. പിന്നീട് പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, പൂക്കാലം വരവായി, മാല യോഗം, കാവടിയാട്ടം, പിടക്കോഴി കൂവുന്ന നൂറ്റാണ്ട്, ചാർളി ചാപ്ലിൻ, ഊമപ്പെണ്ണിന് ഉരിയാടാപയ്യൻ, ചാർളി തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം മലയാള സിനിമയ്ക്ക് മറക്കാനാവാത്ത നിരവധി ഓർമ്മകളാണ് സമ്മാനിച്ചത്.

1998 ൽ ആയിരുന്നു സംവിധായകൻ അനിൽ കുമാറുമായുള്ള താരത്തിന്റെ വിവാഹം. ഇപ്പോൾ അമ്മയോടൊപ്പമുള്ള അനിൽ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ചർച്ചയയാകുന്നത്. താൻ ഇപ്പോൾ വളരെ സുഖകരമായ ജീവിതം നയിക്കുന്നു എന്ന അനിൽ കുമാറിന്റെ പോസ്റ്റിന് സ്വന്തം മകളെ ഒന്നു തിരിഞ്ഞു നോക്കാത്ത താൻ എങ്ങനെയാണ് സുഖജീവിതം നയിക്കുന്നത് എന്നതരത്തിലുള്ള കമെന്റുകളാണ് വരുന്നത്. സോഷ്യൽ മീഡിയയിൽ സജീവമല്ലാതിരുന്ന അനിൽകുമാർ തന്റെ പുതിയ വീഡിയോകളും ചിത്രങ്ങളുമായി ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ്.

കൽപ്പനയ്ക്കും അനിൽകുമാറിനും ഒരു മകളാണുള്ളത്. ദാമ്പത്യ ജീവിതത്തിൽ കൽപന തനിക്ക് സ്വസ്ഥത നൽകിയിരുന്നില്ല. താൻ ആശുപത്രിയിൽ ആയിരുന്നപ്പോൾ ഒരിക്കൽ പോലും അവൾ തന്നെ വന്ന് കണ്ടിരുന്നില്ലെന്നും അനിൽ കുമാർ പറഞ്ഞിരുന്നു. മറ്റ് പെണ്ണുങ്ങളുമായി തനിക്ക് ബന്ധമുണ്ടെന്നായിരുനെന്നും മരണത്തെക്കാൾ തനിക്ക് കല്പനയെ ഭയമായിരുന്നതായും ഒരിക്കൽ അനിൽകുമാർ പറഞ്ഞിരുന്നു . എന്നാൽ തങ്ങൾ അത്തം നക്ഷത്രക്കാരായതുകൊണ്ട് പിരിയാൻ സാധ്യതയുണ്ടെന്ന് ജോത്സ്യൻ പ്രവചിച്ചിട്ടുണ്ടെന്ന് കൽപ്പനയും പറഞ്ഞിരുന്നു. കല്പ്പനയുടെ മരണ ശേഷം അനികുമാറിനെക്കുറിച്ചു ഒരു വിവരവും ഉണ്ടായിരുന്നില്ല. ഇപ്പോൾ അനിൽകുമാർ സമൂഹമാധ്യമങ്ങളിൽ സജീവമാണ്.

കള്‍ മാല്‍തിയെ കുറിച്ച് ആദ്യമായി മനസ്സു തുറന്ന് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. വാടക ഗര്‍ഭപാത്രത്തിലൂടെയാണ് പ്രിയങ്കയ്ക്കും ഭര്‍ത്താവ് നിക്ക് ജോനാസിനും പെണ്‍കുഞ്ഞ് പിറന്നത്. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് നിക്കിനും പ്രിയങ്കയ്ക്കും പെണ്‍കുഞ്ഞ് ജനിച്ചത്. മാല്‍തി മേരി ചോപ്ര ജോനാസ് എന്നാണ് ഇരുവരും കുഞ്ഞിന് പേരിട്ടത്. ഇപ്പോഴിതാ ആദ്യമായി കുഞ്ഞിനെ കുറിച്ച് മനസ്സു തുറക്കുകയാണ് പ്രിയങ്ക. ബ്രിട്ടീഷ് വോഗിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയങ്ക മകളെ കുറിച്ച് പറഞ്ഞത്.

8 മാസം തികയാതെ ജനിച്ച കുഞ്ഞ് മൂന്ന് മാസത്തോളം എന്‍ഐസിയുവില്‍
ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരുന്നു. കുഞ്ഞ് ജനിച്ചതും തുടര്‍ന്നുണ്ടായ സംഭവങ്ങളും തന്നേയും ഭര്‍ത്താവ് നിക്കിനേയും എങ്ങനെയൊക്കെ ബാധിച്ചുവെന്നും മകളെ ജീവനോടെ തിരിച്ചു കിട്ടുമോ എന്നുപോലും ആശങ്കപ്പെട്ടിരുന്നതായി പ്രിയങ്ക പറയുന്നു.

മകള്‍ക്കൊപ്പമുള്ള പ്രിയങ്കയുടെ ഫോട്ടോഷൂട്ടും മാഗസിനിലുണ്ട്. ആദ്യമായാണ് മകള്‍ക്കൊപ്പം ഒരു മാഗസിനു വേണ്ടി താരം ഫോട്ടോഷൂട്ട് ചെയ്യുന്നത്. 8 മാസം തികയാതെയാണ് മാല്‍തി ജനിച്ചത്. അവള്‍ ജനിക്കുമ്പോള്‍ താനും നിക്കും ഓപ്പറേഷന്‍ തിയേറ്ററില്‍ ഉണ്ടായിരുന്നു. തീരെ ചെറുതായിരുന്നു അവള്‍. തന്റെ കൈയ്യിനേക്കാള്‍ ചെറുത്. മകളെ ആദ്യമായി കണ്ടതിനെ കുറിച്ച് പ്രിയങ്ക പറയുന്നു.

ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ മകളെ പരിപാലിച്ച നഴ്‌സുമാരെ കണ്ടിരുന്നു. യഥാര്‍ത്ഥത്തില്‍ അവര്‍ ദൈവത്തിന്റെ പ്രതിരൂപങ്ങളാണ്. ദൈവത്തിന്റെ ജോലിയാണ് അവര്‍ ചെയ്യുന്നത്. ഞാനും നിക്കും അവിടെ തന്നെയുണ്ടായിരുന്നു. മകളെ ഇന്‍ട്യൂബ് ചെയ്യാന്‍ ആവശ്യമായത് എന്തൊക്കെയാണെന്ന് ആ കുഞ്ഞ് ശരീരത്തില്‍ അവര്‍ എങ്ങനെ കണ്ടെത്തി എന്ന് എനിക്കറിയില്ല. അവളെ ജീവനോടെ തിരിച്ചു കിട്ടുമോ എന്നു പോലും എനിക്കറിയില്ലായിരുന്നു.

വാടക ഗര്‍ഭധാരണത്തിന് തയ്യാറായത് വളരെ നല്ല സ്ത്രീയായിരുന്നു. ദയയും സ്‌നേഹവും തമാശയും പറയുന്ന സ്ത്രീ. ആറ് മാസം ഞങ്ങളുടെ അമൂല്യമായ നിധിയെ അവര്‍ എല്ലാ രീതിയിലും സംരക്ഷിച്ചെന്നും താരം പറയുന്നു.

ഇരുവരുടേയും അമ്മമാരുടെ പേരില്‍ നിന്നാണ് മകള്‍ക്ക് മാല്‍തി മേരി എന്ന പേര് നല്‍കിയത്. ആദ്യമായാണ് വാടക ഗര്‍ഭധാരണത്തെ കുറിച്ചും മകളെ കുറിച്ചുമെല്ലാം പ്രിയങ്ക തുറന്നുപറയുന്നത്.

ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാനെ തനിക്കറിയില്ലെന്ന് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ്മ. ‘ആരാണ് ഈ ഷാരൂഖ് ഖാന്‍, അയാളെ കുറിച്ച് തനിക്കൊന്നും അറിയില്ല’, എന്നാണ് അസം മുഖ്യമന്ത്രി പറഞ്ഞത്. പത്താന്‍ സിനിമയെ കുറിച്ച് തനിക്കൊന്നുമറിയില്ലെന്നും അദ്ദേഹം ഗുവാഹത്തിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ പറഞ്ഞു.

പത്താന്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്ന നരേംഗിയിലെ തിയേറ്ററിനുള്ളില്‍ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരെത്തി പോസ്റ്ററുകള്‍ വലിച്ചു കീറുകയും കത്തിക്കുകയും ചെയ്തിരുന്നു. ഇതിനെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പ്രശ്‌നവുമായി ബന്ധപ്പെട്ട് ബോളിവുഡില്‍ നിന്ന് പലരും വിളിച്ചെങ്കിലും ഷാരൂഖ് ഖാന്‍ എന്നെ വിളിച്ചിട്ടില്ല. പക്ഷെ അയാള്‍ എന്നെ വിളിച്ചാല്‍ ഇക്കാര്യം നോക്കാമെന്നും ഹിമാന്ത ബിശ്വ പറഞ്ഞു.

ക്രമസമാധാനം തകര്‍ന്നാലോ കേസെടുക്കുകയോ ചെയ്താല്‍ അപ്പോള്‍ നടപടിയെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാരൂഖ് ഖാന്‍ നായകനാവുന്ന പത്താന്‍ ജനുവരി 25ന് തിയറ്ററുകളില്‍ എത്തും. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ് ചിത്രം. ജോണ്‍ എബ്രഹാം, ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്.

എറണാകുളം ലോ കോളജ് പരിപാടിക്കിടെ നടി അപർണ ബാലമുരളിയോട് ഒരു വിദ്യാർത്ഥി മോശമായി പെരുമാറിയ സംഭവം വൻ വിവാദമായിരുന്നു. പുതിയ ചിത്രം തങ്കം സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി ലോ കോളജ് യൂണിയൻ ഉദ്ഘാടനത്തിന് ഇടയിലാണ് സംഭവമുണ്ടായത്. പൂ നൽകാനായി അപർണയുടെ അടുത്തെത്തിയ വിദ്യാർത്ഥി താരത്തിന്റെ കയ്യിൽ കടന്നു പിടിക്കുകയും തോളിൽ കയ്യിടാൻ ശ്രമിക്കുകയുമായിരുന്നു. തോളിൽ കയ്യിടുന്നതിൽ നിന്ന് ഒഴിഞ്ഞുമാറിയ അപർണ തന്റെ അതൃപ്തി വ്യക്തമാക്കുകയും ചെയ്തു. അതിനു പിന്നാലെ ക്ഷമാപണം നടത്തിയ വിദ്യാർത്ഥി വീണ്ടും അപർണയുടെ അടുത്തെത്തി കൈകൊടുക്കാൻ ശ്രമിക്കുകയായിരുന്നു. വിഡിയോ പുറത്തുവന്നതോടെ സംഭവം വലിയ വിവാദമായിരുന്നു.

അപര്‍ണയ്ക്ക് ഉണ്ടായ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ തനിക്ക് ഉണ്ടായ ഒരു അനുഭവം പങ്കുവയ്ക്കുകയാണ് നടി സജിത മഠത്തില്‍. അറിയപ്പെടുന്ന ഒരു ബുദ്ധിജീവിയില്‍ നിന്ന് അത്തരമൊരു അനുഭവം ഉണ്ടായപ്പോള്‍ ഞെട്ടിപ്പോയെന്ന് സജിത ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സജിത മഠത്തിലിന്റെ കുറിപ്പ്

ഈ അടുത്ത് ഒരു അറിയപ്പെടുന്ന ബുദ്ധിജീവിയോട് ഒരു പരിപാടിയില്‍ വെച്ച് കുറച്ചുനേരം സംസാരിച്ചു. അതിനിടയില്‍ ഒരു ഫോട്ടോ എടുത്താലോ എന്നു അയാള്‍ ചോദിക്കുന്നു. ആവാം എന്നു മറുപടി പറയും മുമ്പ് കക്ഷി തോളില്‍ കൈയ്യിട്ട് ചേര്‍ത്ത് പിടിച്ചു ക്ലിക്കുന്നു. ഒന്നു പ്രതികരിക്കാന്‍ പോലും സമയമില്ല.

തോളില്‍ കയ്യിടാനുള്ള ഒരു സൗഹൃദവും ഞങ്ങള്‍ തമ്മിലില്ല. പിന്നെ അന്നു മുഴുവന്‍ ആ അസ്വസ്ഥത എന്നെ പിന്തുടര്‍ന്നു. അടുത്ത കൂട്ടുകാരോട് പറഞ്ഞ് സങ്കടം തീര്‍ത്തു. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിലുള്ള ശരികേട് നമ്മള്‍ എങ്ങിനെയാണ് മനുഷ്യരെ പറഞ്ഞു മനസ്സിലാക്കുക? അപര്‍ണ്ണ ബാലമുരളിയുടെ അസ്വസ്ഥമായ മുഖം കണ്ടപ്പോള്‍ ഓര്‍ത്തത്!

ഷെറിൻ പി യോഹന്നാൻ

അപ്രതീക്ഷിത കഥാസന്ദർഭങ്ങളുടെ കുത്തൊഴുക്കാവുന്ന എൽ. ജെ. പി പടങ്ങൾ അത്ഭുതത്തോടെ നോക്കികാണുന്ന ആളാണ് ഞാൻ. മലയാള സിനിമ രൂപപ്പെടുത്തിയ ജോണറിലേക്ക് (Genre) തന്റെ കഥയെയും കഥാപാത്രങ്ങളെയും കൂട്ടിച്ചർക്കുകയല്ല ലിജോ, മറിച്ച് തന്റേതായൊരു ജോണർ രൂപപ്പെടുത്തുകയാണ്. അത് സുതാര്യമാകണമെന്നില്ല. ജനകീയമോ ജനപ്രിയമോ ആകണമെന്നില്ല. എങ്കിലും തന്റെ പാത പിന്തുടരാൻ കഥാപാത്രങ്ങളോട് ആവശ്യപ്പെടുകയാണ് ലിജോ. മമ്മൂട്ടി കമ്പനിയുമായി കൈകോർക്കുമ്പോൾ ആ ശീലത്തിന് അല്പം അയവ് വരുന്നതായി തോന്നാം. എങ്കിലും ആത്യന്തികമായി ഇതൊരു എൽ.ജെ.പി പടമാണ്. മമ്മൂട്ടി എന്ന താരത്തെ, എന്തിന് മമ്മൂട്ടി എന്ന അഭിനേതാവിനെ ജെയിംസിനും സുന്ദരത്തിനുമുള്ളിൽ മറച്ചുപിടിക്കുകയാണ് ലിജോ.

വേളാങ്കണ്ണി യാത്ര കഴിഞ്ഞ് മൂവാറ്റുപുഴയിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്ന നാടകസംഘത്തെ സ്ക്രീനിലെത്തിച്ചുകൊണ്ടാണ് ചിത്രം തുടങ്ങുന്നത്. ജെയിംസ് ആണ് അവരുടെ നേതാവ്. തമിഴ് ഭക്ഷണത്തോട് താത്പര്യമില്ലാത്ത, ബസിലെ തമിഴ് ഗാനം മാറ്റാൻ ആവശ്യപ്പെടുന്ന ജെയിംസിനൊപ്പം ഭാര്യയും മകനുമുണ്ട്. ഉച്ചഭക്ഷണത്തിന്റെ ആലസ്യത്തിൽ ഉച്ചമയക്കത്തിലേക്ക് വീണുപോകുന്ന ആ സംഘത്തിൽ നിന്ന് ജെയിംസ് ഞെട്ടിയുണരുന്നു. വണ്ടി നിർത്താൻ ആവശ്യപ്പെട്ട് അയാൾ എങ്ങോട്ടോ ഇറങ്ങിപോകുന്നു.

ഒരു തമിഴ് ​ഗ്രാമത്തിലെത്തുന്ന ജെയിംസിന് അയാളെ നഷ്ടമായിരിക്കുന്നു. രൂപത്തിലല്ലെങ്കിലും ഭാവത്തിലും നടത്തത്തിലും അയാൾ ഇപ്പോൾ സുന്ദരമാണ്. ആ ​ഗ്രാമത്തിൽ നിന്നും രണ്ട് വർഷങ്ങൾക്കുമുമ്പ് കാണാതായ സുന്ദരം. തികച്ചും പരിചിതമായ വഴികളിലൂടെ നടന്ന് സുന്ദരത്തി​ന്റെ വീട്ടിലെത്തുന്ന അയാൾ അവിടെയുള്ളവരോട് കുശലാന്വേഷണങ്ങൾ നടത്തുന്നു. അതേസമയം മയക്കത്തിൽ നിന്ന് എണ്ണീറ്റവർ ജെയിംസിനെ തേടി ഇറങ്ങിയിട്ടുമുണ്ട്. സുന്ദരത്തിന്റെ വീട്ടുകാരും, നാട്ടുകാരും, ജെയിംസിന്റെ വീട്ടുകാരും കൂടെവന്നവരും ഇതെന്തെന്നറിയാതെ ആത്മസംഘർഷത്തിലാകുന്നു. തമിഴ് ​ഗാനങ്ങളോട് വിരക്തിയുള്ള അയാൾ “അതോ ഇന്ത പറവ പോലെ ആട വേണ്ടും’ എന്ന് പാട്ടുംപാടി ഒരു ലൂണയിൽ ഗ്രാമം ചുറ്റുന്നു. ഈ രസകരമായ, വ്യത്യസ്തമായ കഥാസന്ദർഭത്തിലേക്ക് പ്രേക്ഷകരെ എത്തിച്ച് ലിജോ കഥപറച്ചിൽ തുടരുന്നു. രണ്ട് മയക്കത്തിനിടയിലെ 24 മണിക്കൂറാണ് ചിത്രം. ആ 24 മണിക്കൂറിലേക്ക് മാത്രമായി സുന്ദരം പുനർജനിക്കുന്നു എന്നും പറയാം.

ഈ.മ.യൗ വിൽ തീരപ്രദേശം, ജല്ലിക്കെട്ടിൽ മലയോരം, ചുരുളിയിൽ വനം…ഇവിടെ തമിഴ് കർഷക ​ഗ്രാമം. ലിജോയുടെ സിനിമകൾ വ്യത്യസ്തമാകുന്നത് ഈ കഥാപരിസരങ്ങളിലൂടെയുമാണ്. കാഴ്ചക്കാരെ അന്യരായി കാണാതെ കഥാപരിസരങ്ങളിലേക്ക് ആനയിക്കുന്ന ലിജോ ശൈലി ഇവിടെയും പുതുമയുള്ള അന്തരീ​ക്ഷം സൃഷ്ടിക്കുന്നു. ജെയിംസിലേക്കും സുന്ദരത്തിലേക്കും ആ ​ഗ്രാമത്തിലേക്കും, സുന്ദരമായ ആ ആശയക്കുഴപ്പത്തിലേക്കും നാമും അകപ്പെടുന്നു. ഉറക്കം മരണം പോലെയും ഉണരുന്നത് ജനനവും ആണെന്ന തിരുക്കുറൽ സന്ദേശത്തോടെയാണ് സിനിമ തുടങ്ങുന്നത്. സിനിമയുടെ കാതലും ഇതുതന്നെ. നമ്മുടെ പെരുമാറ്റം വ്യത്യസ്തമാകുമ്പോൾ ചുറ്റുമുള്ളവരുടെ പ്രതികരണം എങ്ങനെയായിരിക്കുമെന്ന യാഥാർത്ഥ്യം കൂടി സിനിമ പറയുന്നു.

നമ്മൾ കണ്ടുമറക്കാതിരിക്കുന്ന മമ്മൂട്ടി പ്രകടനങ്ങൾ തന്നെയാണ് ഇവിടെയുമെങ്കിലും കഥാ​ഗതിയിലേക്ക് ആ നട​ന്റെ ഭാവപ്രകടനങ്ങളെ അനിതരസാധാരണമായി ചേർത്തുവയ്ക്കുന്നുണ്ട് ലിജോ. ഇവിടെ മമ്മൂട്ടിയില്ല, ജെയിംസും സുന്ദരവുമാണ് മിന്നിമറയുന്നത്. ട്രാൻസിഷൻ സീനുകളിലടക്കം ​ഗംഭീര ഭാവപ്രകടനങ്ങൾക്ക് നാം സാക്ഷിയാവുന്നു. മറ്റുള്ള അഭിനേതാക്കളും പ്രകടനങ്ങളിൽ മികവുപുലർത്തുന്നു. തേനി ഈശ്വറി​ന്റെ ഛായാ​ഗ്രഹണം ചിത്രത്തി​ന്റെ മുഖ്യാകർഷണങ്ങളിൽ ഒന്നാണ്. ഇവിടെ ആളുകൾക്ക് പിന്നാലെ നടക്കാൻ ലിജോ തയ്യാറാവുന്നില്ല. ഭൂരിഭാ​ഗവും സ്റ്റെഡി മിഡ് റേഞ്ച് ഷോട്ടുകളാണ്, ഒരു നാടകത്തിന് അരങ്ങ് ഒരുക്കിയതുപോലെ. ആ അരങ്ങിലേക്ക് കഥാപാത്രങ്ങൾ കടന്നുവരികയാണ്. ​ഗ്രാമത്തെ അതീവ സുന്ദരമാക്കുന്നതിൽ ഛായാ​ഗ്രഹണവും കളറിങും എഡിറ്റിം​ഗും ഒരുപോലെ മികവുപുലർത്തുന്നു. വെയിലും മയക്കവും ഇരുട്ടും മൃ​ഗങ്ങളുമെല്ലാം ഇവിടെ പ്രാധാന്യമർഹിക്കുന്നു,

ബഹളങ്ങളില്ലാത്ത ശാന്തമായ ആഖ്യാന ഭാഷയാണ് ചിത്രത്തിന്. ഒരുപക്ഷേ ആമേന് ശേഷം കവിത ഒഴുകുംപോലെ കഥപറയുന്ന ലിജോ ചിത്രവും ഇതാകാം. സിനിമയിലെ ഗാനങ്ങളെല്ലാം കടംകൊണ്ടവയാണ്. പഴയ തമിഴ് ഗാനങ്ങളും പരസ്യവുമാണ് നാം തുടർച്ചയായി കേൾക്കുന്നത്. ചിലത് കഥയോട് ചേർന്നു പോകുമ്പോൾ മറ്റുചിലത് അലോസരപ്പെടുത്തുന്നുണ്ട്. സിനിമയുടെ പശ്ചാത്തല സംഗീതം സ്വഭാവിക ചുറ്റുപാടിൽ നിന്ന് ഉടലെടുത്തവയാണ്. ജീവനും ജീവിതവും ഭാഷയുടെ അതിർവരമ്പുകൾക്കുള്ളിൽ ഒതുങ്ങുന്നില്ല എന്നതിന് ഉദ്ദാഹരണമാവുന്നുണ്ട് ചിത്രം. മലയാളം ഉൾപ്പെടുന്ന തമിഴ് സിനിമ പോലെയോ തമിഴ് ഉൾപ്പെടുന്ന മലയാളം സിനിമ പോലെയോ ഇത് ആസ്വദിക്കാം. ലിജോയുടെ ബാല്യകാല അനുഭവവും ഒരു പരസ്യത്തിൽ നിന്നുണ്ടായ ആശയവും ചിത്രത്തെ സ്വാധീനിച്ചിട്ടുണ്ട്. ഹരീഷിന്റെ തിരക്കഥ ഇതിലും മികച്ചതാക്കാമായിരുന്നു. തമാശ നിറയുന്ന മികച്ച ആദ്യപകുതി ഉണ്ടെങ്കിലും രണ്ടാം പകുതിയിൽ പ്രേക്ഷക ചിന്തയ്ക്ക് അതീതമായി ഒന്നും സംഭവിക്കുന്നില്ലെന്നത് ഒരു കുറവായി അനുഭവപ്പെട്ടു.

✨️Bottom Line – ഉച്ചമയക്കത്തിനിടയിലെ ദൈർഘ്യമാണ് ‘നൻപകൽ നേരത്ത് മയക്കം’. ലിജോയുടെ ഏറ്റവും മികച്ച സിനിമയായി എനിക്ക് കാണാനാകില്ല. എന്നാൽ മികച്ച പ്രകടനങ്ങളാലും റിച്ചായ ഫ്രെയിമുകളാലും കഥപറച്ചിലിലെ മിതത്വം കൊണ്ടും സുന്ദര കാഴ്ചയാവുന്നുണ്ട് ചിത്രം. ആ നിലയിൽ തിയേറ്ററിൽ ആസ്വദിക്കാം. ആവർത്തിച്ചുള്ള കാഴ്ചയിൽ പല ലെയറുകളും ചിത്രത്തിന് വന്നുചേരുമെന്ന് ഉറപ്പാണ്. സ്വപ്നാടനമെന്നോ വിഭ്രാന്തിയെന്നോ ആശയെന്നോ ഒക്കെ പറയാവുന്ന തരത്തിൽ അർത്ഥതലം സമ്മാനിക്കുന്ന ചിത്രം. പടത്തിലെ ഒരു പാട്ടുപോലെ…
“മയക്കമാ… കലക്കമാ
മനതിലെ കുഴപ്പമാ
വാഴ്‌കയിൽ നടുക്കമാ……’
ആകെതുകയിൽ ഇതാണ് ചിത്രം.

അപർണ ബാലമുരളിയെ കയറിപിടിക്കാൻ ശ്രമിച്ച ലോ കോളേജ് വിദ്യാർത്ഥിയെ സസ്‌പെൻഡ് ചെയ്തു. തങ്കം സിനിമയുടെ പ്രമോഷന്റെ ഭാഗമായി എറണാകുളം ലോ കോളേജിലെത്തിയ അപർണ ബാലമുരളിയോട് മോശമായി പെരുമാറിയ സംഭവത്തിൽ വിദ്യാർത്ഥിയെ കോളേജ് അധികൃതർ സസ്‌പെൻഡ് ചെയ്തു. നേരത്തെ സംഭവത്തിൽ കോളേജ് യൂണിയൻ ഖേദം പ്രകടിപ്പിച്ചിരുന്നു.

വിനീത് ശ്രീനിവാസൻ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമായ തങ്കത്തിന്റെ പ്രമോഷൻ പരിപാടികൾക്കായി കഴിഞ്ഞ ദിവസമാണ് അപർണ ബാലമുരളി എറണാകുളം ലോകോളേജിൽ എത്തിയത്. വേദിയിൽ ഇരിക്കുകയായിരുന്ന അപർണ ബാലമുരളിക്ക് പൂ നൽകാനെത്തിയ വിദ്യാർത്ഥി അപർണയുടെ കയ്യിൽ പിടിച്ച് വലിക്കുകയും തോളിൽ കൈ ഇടാൻ ശ്രമിക്കുകയുമായിരുന്നു. ഇതിൽ നിന്നും ഒഴിഞ്ഞ് മാറാൻ ശ്രമിക്കുന്ന അപർണ ബലമുരളിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

തന്റെ പ്രവർത്തി അപർണ ബാലമുരളിക്ക് അനിഷ്ടമുണ്ടാക്കിയത് മനസിലാക്കിയ വിദ്യാർത്ഥി വീണ്ടും സ്റ്റേജിലെത്തി ക്ഷമിക്കണം എന്ന് ആവിശ്യപ്പെട്ട് ഹസ്തദാനത്തിനായി കൈ നീട്ടിയെങ്കിലും അപർണ ബാലമുരളി ചിരിച്ച് കൊണ്ട് തിരിച്ച് കൈ നൽകാതെ ഇരിക്കുകയായിരുന്നു. തുടർന്ന് വിദ്യാർത്ഥി വിനീത് ശ്രീനിവാസന് നേരെ കൈ നീട്ടിയെങ്കിലും വിനീതും കൈ നൽകാൻ തയ്യാറായില്ല.

1965 മുതൽ നാടകത്തിലും ചലച്ചിത്ര രംഗത്തുമായി സജീവ സാനിധ്യമുറപ്പിച്ച താരമാണ് സേതു ലക്ഷ്മി. കൊല്ലം ഉപാസനയുടെ കൊന്നപ്പൂക്കളായിരുന്നു സേതുലക്ഷ്മിയുടെ ആദ്യ നാടകം.പിന്നീട് ഏകദേശം അയ്യായിരത്തോളം നാടകങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. നാടക രംഗത്തുനിന്നും പതിയെ മിനിസ്‌ക്രിനിൽ എത്തിയ താരം ദൂരദർശനിൽ സംപ്രേക്ഷണം ചെയ്തിരുന്ന സൂര്യോദയം എന്ന പരമ്പരയിൽ ആദ്യമായി അഭിനയിച്ചു. പിന്നീട് മൂന്നുമണി, മോഹക്കടൽ, മറ്റൊരുവൾ, ഒറ്റചിലമ്പ്,മറു തീരം തേടി, കഥയിലെ രാജകുമാരി തുടങ്ങിയ പരമ്പരകളിൽ അഭിനയിച്ചു.

നാടകരംഗത്ത് തന്നെ പ്രവർത്തിക്കുന്ന അർജുൻനെ ആയിരുന്നു താരം വിവാഹം ചെയ്തത്. ദിലീപ് നായകനായ വിനോദയാത്രയായിരുന്നു താരത്തിന്റെ ആദ്യ ചിത്രം. പിന്നീട് ഭാഗ്യ ദേവത, ഇന്നത്തെ ചിന്താ വിഷയം, ഹൌ ഓൾഡ് ആർയു,നാക്കുപെന്റ നാക്കൂട്ടാക്ക, തുടങ്ങിയ ചിത്രങ്ങളിൽ അമ്മയായും സഹതാരമായും താരം അഭിനയിച്ചിട്ടുണ്ട്.ഇപ്പോഴിതാ തനിക്കുണ്ടായിരുന്ന പ്രണയത്തെ കുറിച്ച് തുറന്നു പറയുകയാണ് താരം.

തന്റെ പ്രണയത്തിന്റെ തുടക്കം തന്നെ നൃത്തമായിരുന്നെന്നാണ് താരം പറയുന്നത്. നൃത്തത്തോടുള്ള തന്റെ ഇഷ്ടം കാരണം തനിക്ക് ഒരു മേക്കപ്പ്മാന്റെ കൂടെ ഒളിച്ചോടി പോകേണ്ടിവന്നെന്നും എന്നാൽ അത് തനിക്ക് പറ്റിയ തെറ്റായിരുന്നെന്നും. അയാൾക്ക് സ്വന്തമായി വീടില്ലായിരുന്നെന്നും വാടകയ്ക്കായിരുന്നു താമസിച്ചതെന്നും താരം പറയുന്നു. താൻ ഒരു പട്ടാളക്കാരന്റെ മകളായിരുന്നു അതുകൊണ്ട് തന്നെ എന്റെ സ്വത്തുക്കളൊക്കെ മോഹിച്ചായിരുന്നു അയാൾ തന്നെ കൂടെ കൂട്ടിയതെന്നും താരം പറയുന്നു.

എന്നാൽ ഒളിച്ചോടിയതിൽ പിന്നെ അച്ഛനും അമ്മയും തന്നെ തിരിഞ്ഞു നോക്കിയിട്ടില്ല. പലയിടത്തും പോയി വാടകയ്ക്കാണ് താമസിച്ചത്. ഭർത്താവിനാണെങ്കിൽ മദ്യപാനം കൂടി വരികയും മദ്യപിച്ചെത്തി തന്നെ മർദിക്കുന്നത് പതിവായെന്നും സേതു ലക്ഷ്മി പറയുന്നു. അവസാനം അയാൾ പരാലിസിസ് വന്ന് കിടപ്പിലായെന്നും തന്നെ അടിക്കുമ്പോഴേക്കെ താൻ അയാളെ ശപിച്ചിരുന്നു അതുപോലെ തന്നെ സംഭവിച്ചെന്നും താരം പറയുന്നു. നാലുമക്കൾ ഉണ്ടായതിനു ശേഷമാണ് അദ്ദേഹത്തെ താൻ ഉപേക്ഷിച്ചതെന്നും മക്കൾ അയാളെ ഇഷ്ടമാണെങ്കിലും അസുഖം ബാധിച്ചിട്ടുപോലും തനിക്ക് അയാളോട് സ്നേഹമില്ലെന്നുമാണ് താരം പറയുന്നത്.

നൃത്തത്തിലൂടെ മലയാളികളുടെ മനസ്സുകവർന്ന താരമാണ് മേതിൽ ദേവിക. നിരവധി വേദികളിൽ നൃത്തമവതരിപ്പിച്ചിട്ടുള്ള മേതിൽ ദേവിക നിരവധി പുരസ്‌ക്കാരങ്ങളും നേടിയിട്ടുണ്ട്. 2004 ൽ ആയിരുന്നു രാജീവ്‌ നായരുമായുള്ള താരത്തിന്റെ വിവാഹം നടന്നത്. ഇരുവർക്കും ദേവാഗ് രഞ്ജീവ്‌ എന്നു പേരുള്ള ഒരു മകനുമുണ്ട്. പിന്നീട് രാജീവുമായുള്ള ബന്ധം വേർപെടുത്തിയ താരം 2013 ൽ നടൻ മുകേഷിനെ വിവാഹം ചെയ്‌തെങ്കിലും ദാമ്പത്യജീവിതം പരാജമായതിനെ തുടർന്ന് ഇരുവരും വേർപിരിഞ്ഞു. ഇരുവരുടെയും വിവാഹവും വിവാഹ മോചനവും സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു.

ഇപ്പോഴിതാ തന്റെ ദാമ്പത്യ ജീവിതവും അത് പരിചയപ്പെടാനുണ്ടായ കരണങ്ങളെക്കുറിച്ചും തുറന്നുപറയുകയാണ് താരം. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പരാജയമായിരുന്നു വിവാഹ ജീവിതം. ഉണ്ടായിരുന്ന രണ്ട് ബന്ധങ്ങളിലും നല്ലൊരു ദാമ്പത്യജീവിതം തനിക്ക് ലഭിച്ചില്ലെന്നും രണ്ട് തവണ ജനിക്കുന്നതിനു തുല്യമാണ് രണ്ട് തവണ വിവാഹം കഴിക്കുന്നതെന്നും മേതിൽ ദേവിക പറയുന്നു. ഒന്നിൽ കൂടുതൽ ബന്ധങ്ങൾ വേണമെന്ന് താൻ ആർക്കും ഉപദേശം നൽകുന്നില്ലെന്നും വിവാഹശേഷമാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നതെന്നും അതുകൊണ്ട് ഒരു ഉറപ്പുമില്ലാതെ ഡേറ്റിംഗ് ഒന്നും നല്കരുതെന്നാണ് ദേവിക പറയുന്നത്‌. തനിക്ക് എല്ലാം തന്നിട്ടും എന്തുകൊണ്ട് തന്റെ ദാമ്പത്യത്തിൽ മാത്രം ഇത്രയും കഷ്ടതകൾ താൻ അനുഭവിച്ചത് എന്നാണ് ദൈവതോട് ചോദിക്കുന്നത് എന്നും താരം പറയുന്നു.

ഒരു ആൺ കുട്ടിയോട് സംസാരിച്ചാൽ പോലും പണ്ടൊക്കെ അത് സീരിയസ് ആണെന്നും അങ്ങനെ താൻ സംസാരിച്ച വ്യക്തികളായിരുന്നു രാജീവും മുകേഷേട്ടനും എന്നും അപ്പോൾ താൻ കരുതിയത് അത് ഒരു വിവാഹം എന്നതിലേക്കായിരിക്കും ചെന്നുനിൽക്കുക എന്നുമാണ് വേദിക പറയുന്നത്. പക്ഷെ പ്രണയം അങ്ങനെ അല്ലെന്നും ഒരു ലിവിങ് ടുഗെതർ ആയിരുന്നെങ്കിൽ താൻ ഒന്നു മാറ്റി ചിന്തിക്കുമായിരുന്നെന്നും എന്നാൽ അന്ന് അതിനൊന്നും പറ്റിയിലെന്നും താരം പറയുന്നു.

ദാമ്പത്യം തനിക്ക് ഏറെ കഷ്ടതകൾ തന്നു. അപ്പോഴൊക്ക നൃത്തമായിരുന്നു തനിക്ക് ആശ്വാസമായിരുന്നതെന്നും ദേവിക പറയുന്നു. പാലക്കാട് ശ്രീപാദ നാട്യകളരിയുടെ ഡയറക്റ്ററും കേരള കലാമണ്ഡലത്തിൽ നൃത്തതധ്യാപികയുമാണ് ഇപ്പോൾ മേതിൽ ദേവിക.

Copyright © . All rights reserved