Movies

തെലുങ്ക് താരം ചിരഞ്ജീവിയുടെ വീട്ടില്‍ ഒത്തുകൂടി എണ്‍പതുകളില്‍ വെള്ളിത്തിരയിലേക്കെത്തിയ താരങ്ങൾ. മോഹന്‍ലാല്‍, ജയറാം, പാര്‍വതി, ശോഭന, നാദിയ മൊയ്തു, സരിത, അമല, മേനക, ജഗപതി ബാബു, ചിരഞ്ജീവി, ഭാഗ്യരാജ്, ശരത്കുമാര്‍, ജാക്കി ഷ്റോഫ് നാഗാര്‍ജ്ജുന, പ്രഭു, റഹ്മാന്‍, ശരത് കുമാര്‍, രാധിക, രേവതി, സുഹാസിനി, ലിസ്സി, അംബിക എന്നിവരുള്‍പ്പടെ വലിയ താരനിര തന്നെ സൗഹൃദ സംഗമത്തിന് എത്തിയിരുന്നു.തിരക്കുകളുണ്ടായിട്ടും താരങ്ങൾ ഒത്തുചേരാനും അവരുടെ ഓർമ്മകൾ ഓർമ്മിപ്പിക്കാനും കഴിഞ്ഞു.

കറുപ്പും ഗോള്‍ഡന്‍ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചായിരുന്നു താരങ്ങൾ എത്തിയത്. സൗഹൃദസംഗമത്തിന്റെ പത്താം വാര്‍ഷികം കൂടിയായിരുന്നു ഈ സംഗമം.ടോളിവുഡിൽ നിന്ന് ആതിഥേയരായ ചിരഞ്ജീവി, നാഗാർജുന അക്കിനേനി, നടൻ-ഭാര്യ അമല അക്കിനേനി, വെങ്കിടേഷ് ദഗ്ഗുബതി എന്നിവരുണ്ടായിരുന്നു. ജയപ്രഡ, സുമലത, ജഗപതി ബാബു, സുഹാസിനി മണിരത്നം, ജയസുധൻ എന്നിവരെ ഫോട്ടോയിൽ കാണാം. പ്രധാനമായും ബോളിവുഡിൽ നിന്നുള്ളവരാണ്, എന്നാൽ സൗത്തിൽ ജോലി ചെയ്തിട്ടുള്ളവരിൽ നിന്ന് ജാക്കി ഷ്രോഫ്, പൂനം ദില്ലൺ എന്നിവരും സദസ്സിൽ പങ്കെടുത്തു. രാധിക ശരത്കുമാർ പങ്കിട്ട ചിത്രങ്ങളിൽ ചിരഞ്ജീവിയുടെ മകൻ രാം ചരനും കണ്ടു. ചിത്രങ്ങൾ പങ്കിട്ടുകൊണ്ട് താരം എഴുതി, “കാലങ്ങളായി സൗഹൃദത്തിന്റെ ഒരു ഉദാഹരണം, കാലക്രമേണ പരീക്ഷിച്ചു. ഹോസ്റ്റിംഗിനായി നന്ദി # ചിരഞ്ജീവിയും കുടുംബവും. ഈ ബോണ്ട് പങ്കിടാൻ ഞങ്ങൾ ഭാഗ്യമുണ്ട്. ”

സിനിമാക്കരാറും ഒത്തുതീർപ്പ് വ്യവസ്ഥകളും ലംഘിച്ചതിന്റെപേരിൽ നടൻ ഷെയിൻ നിഗമിനെതിരെ ചലച്ചിത്ര നിർമാതാക്കളുടെ സംഘടന കടുത്ത നടപടിയെടുക്കും. ഷെയിൻ കരാറാക്കിയതും ധാരണയാക്കിയതുമായ എല്ലാ ചിത്രങ്ങളിൽനിന്നും നിർമാതാക്കൾ പിന്മാറും. നിർമാതാക്കളുടെ തീരുമാനം വ്യാഴാഴ്ച പ്രഖ്യാപിക്കും.സിനിമയുടെ ഷൂട്ടിങ്ങിനിടെ നിർമാതാവ് ജോബി ജോർജും ഷെയിനുമായുണ്ടായ തർക്കം ഒത്തുതീർപ്പാക്കിയിരുന്നു. ഇതിനിടെയാണ് ഷൂട്ടിങ് സെറ്റിൽ തന്നെ മനപൂർവ്വം കഷ്ടപ്പെടുത്തുന്നുവെന്ന ആരോപണവുമായി ഷെയിൻ സംവിധായകനെതിരെ തിരിയുന്നതും.

കരാർ ലംഘിച്ച് മുടിമുറിച്ചതിന്റെ പേരിൽ തുടങ്ങിയ പ്രശ്നത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന് വ്യക്തമായ സൂചന നൽകി മുടി പറ്റെവെട്ടിയും ഷേവ് ചെയ്തും ഷെയിൻ നവമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് ഇത് വെല്ലുവിളിയായികണ്ട് നിർമാതാക്കൾ നടപടിക്കൊരുങ്ങുന്നതും. അഞ്ചു കോടിയിലധികം രൂപയുടെ രണ്ട് ചിത്രങ്ങളാണ് ഷെയിൻകാരണം മുടങ്ങിയതെന്ന് നിർമാതാക്കൾ ആരോപിക്കുന്നു.ഇതോടെയാണ് ഷെയിൻ കരാറാക്കിയതും ധാരണയാക്കിയതുമായ എല്ലാ ചിത്രങ്ങളും പിൻവലിക്കാനുള്ള നടപടിയിലേക്ക് നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ കടക്കുന്നതും. കൂടുതൽ നടപടികൾ വ്യാഴാഴ്ച ചേരുന്ന യോഗത്തിനുശേഷം വാർത്താസമ്മേളനത്തിൽ പ്രഖ്യാപിക്കുമെന്നും അസോസിയേഷൻ അറിയിച്ചു.

ലോകമെമ്പാടും പ്രേക്ഷകരുള്ള പരമ്പര സിനിമകളില്‍ പെട്ടതാണ് ടെര്‍മിനേറ്റര്‍. ടെര്‍മിനേറ്റര്‍ ഡാര്‍ക് ഫേറ്റ് ആണ് ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍തത്. ചിത്രം വലിയ പരാജയമായിരുന്നു. പ്രമുഖ സംവിധായകൻ ടിം മില്ലറായിരുന്നു ടെര്‍മിനേറ്റര്‍ ഡാര്‍ക് ഫേറ്റ് സംവിധാനം ചെയ്‍തത്. ഭാവിയില്‍ സംവിധായകൻ ജെയിംസ് കാമറൂണിന്റെ കൂടെ ജോലി ചെയ്യില്ലെന്നാണ് ടിം മില്ലര്‍ ഇപ്പോള്‍ പറയുന്നത്.

ടെര്‍മിനേറ്റര്‍ ചിത്രങ്ങളിലെ ആദ്യത്തെ രണ്ടും സംവിധാനം ചെയ്‍തത് ജെയിംസ് കാമറൂണായിരുന്നു. ഡാര്‍ക് ഫേറ്റിന്റെ സഹനിര്‍മ്മാതാക്കളില്‍ ഒരാളുമായിരുന്നു ജെയിംസ് കാമറൂണ്‍. ജെയിംസ് കാമറൂണിന്റെ കൂടെ ഇനി ജോലി ചെയ്യില്ലെന്നാണ് ഒരു ചോദ്യത്തിന് ഉത്തരമായി ഒരു മാധ്യമത്തോട് ടിം മില്ലര്‍ പറഞ്ഞത്. ഡാര്‍ക് ഫേറ്റ് സംവിധാനം ചെയ്‍ത അനുഭവത്തിൽ നിന്ന് എനിക്കുണ്ടായ ആഘാതവുമായി ഇതിന് യാതൊരു ബന്ധവുമില്ല,ശരിയാണെന്ന് എനിക്ക് തോന്നുന്ന കാര്യങ്ങൾ ചെയ്യാനുള്ള അവകാശമില്ലാത്ത ഒരു സാഹചര്യത്തിൽ വീണ്ടും ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.

സിനിമയെ കുറിച്ച ഏറ്റവും വെറുക്കപ്പെട്ട കാര്യങ്ങള്‍ എനിക്ക് നിയന്ത്രിക്കാൻ കഴിയാത്തതായിരുന്നു- ടിം മില്ലര്‍ പറയുന്നു. ടെര്‍മിനേറ്റര്‍ ആദ്യം പ്രദര്‍ശനത്തിന് എത്തിയത് 1984ലായിരുന്നു. ജെയിംസ് കാമറൂണായിരുന്നു സംവിധാനം ചെയ്‍തത്. അർണോൾഡ് ഷ്വാർസ്നെഗര്‍ പുതിയ ചിത്രത്തിൽ അതിഥിവേഷത്തിൽ എത്തുന്നു. സാറാ കോണറായി അഭിനയിച്ച ലിന്‍ഡാ ഹാമില്‍ടണ്‍ ചിത്രത്തിലുണ്ടായിരുന്നു. മക്കെൻസി ഡേവിസ്, ഗബ്രിയൽ ലുന, നതാലിയ എന്നിവരും വേഷമിട്ടു.

സോഷ്യൽ മീഡിയയിലൂടെ നടി പാർവതി തിരുവോത്തിനെ അപമാനിക്കാൻ ശ്രമിച്ച അഭിഭാഷകനും, സംവിധായകനുമായ എറണാകുളം സ്വദേശി കിഷോറിനെതിരെ പോലീസ് കേസ് എടുത്തു. കഴിഞ്ഞ ഒരുമാസമായി ഇയാൾ പാർവതിയുടെ കുടുംബത്തെ ഫോൺ വിളികളിലൂടെയും സന്ദേശങ്ങളിലൂടെയും ബുദ്ധിമുട്ടിക്കാൻ ശ്രമിച്ച സാഹചര്യത്തിൽ തന്നെയും കുടുംബത്തെയും അപമാനിക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് പാർവ്വതി പോലീസിൽ പരാതി നൽകുകയായിരുന്നു.

കിഷോർ എന്ന് പരിചയപ്പെടുത്തി പാർവ്വതിയുടെ സഹോദരനെ ഫെയ്സ്ബുക്ക് മെസഞ്ചർ വഴി യുവാവ് ബന്ധപ്പെടുകയായിരുന്നു. പാര്‍വതിയെക്കുറിച്ച് അത്യാവശ്യകാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞായിരുന്നു സംഭാഷണം തുടങ്ങിയത്. പാർവതിയുടെ സഹോദരനോട് പാർവ്വതിയെക്കുറിച്ചുള്ള കാര്യങ്ങൾ ചോദിച്ചറിയാൻ ഇയാൾ ശ്രമിച്ചു. ഈ സമയം പാർവ്വതി യുഎസിലായിരുന്നു എന്നാൽ പാർവതി അമേരിക്കയിൽ അല്ലെന്നും കൊച്ചിയിൽ ഉണ്ടെന്നും ഏതോ മാഫിയ സംഘത്തില്‍പ്പെട്ട് പ്രശ്നത്തിലാണെന്നും ഇയാൾ സഹോദരനോട് പറഞ്ഞു.

”എങ്ങനെയെങ്കിലും പാർവതിയെ കൊച്ചിയിൽ നിന്ന് രക്ഷപ്പെടുത്തൂ. ഇവിടെ ഒരുപാട് ആളുകൾ അവളെക്കുറിച്ച് സംസാരിക്കുന്നുണ്ട്. എന്റെ ഒരുപാട് സുഹൃത്തുക്കള്‍ക്ക് പാർവതിയെ പരിചയമുണ്ട്”- വോയ്സ് മെസേജിൽ യുവാവ് പറഞ്ഞു. എന്നാൽ ഇതെല്ലാം സഹോദരൻ തള്ളിയതോടെ പാർവതിയുമായി പ്രണയത്തിലായിരുന്നുവെന്നായി യുവാവ്. പാർവതി കുടുംബത്തോട് കള്ളം പറയുകയാണെന്നും അമേരിക്കയിൽ പോയിട്ടില്ലെന്നും യുവാവ് ആവർത്തിച്ചു. ഫെയ്സ്ബുക്കിലും വാട്സ്ആപ്പിലും ശല്യം സഹിക്കാതായതോടെ സഹോദരൻ മറുപടി നൽകുന്നത് നിർത്തി.

പിന്നാലെ പാർവതിയുടെ അച്ഛനും യുവാവ് സന്ദേശങ്ങളയക്കാൻ തുടങ്ങി. അച്ഛനും പ്രതികരിക്കാതായതോടെ ഒക്ടോബർ പതിന്നാലിന് യുവാവ് വീട്ടിലെത്തി. പിന്നാലെ പാർവതിക്ക് ഒരു രഹസ്യ സോഷ്യൽ മീഡിയ അക്കൗണ്ട് ഉണ്ടെന്നും മറ്റും പറഞ്ഞു. മുന്നറിയിപ്പ് നൽകിയിട്ടും യുവാവ് ശല്യം തുടർന്നു. മാതാപിതാക്കൾ പ്രതികരിക്കുന്നില്ലെന്ന് കണ്ടതോടെ ‘നിങ്ങളൊരു പരാജയ’മാണെന്നും മറ്റും യുവാവ് പറഞ്ഞതായി പരാതിയിൽ പറയുന്നു.

നിരന്തരമായി ശല്യം തുടർന്നതോടെ മെസേജുകളുടെ സ്ക്രീൻ ഷോട്ട് അടക്കമുള്ള തെളിവുകളുമായി പോലീസിനെ സമീപിക്കുകയായിരുന്നു. ഐപിസി 345 ഡി വകുപ്പ് പ്രകാരമാണ് സംവിധായകനെതിരെ കേസെടുത്തിരിക്കുന്നത്. നടിയുടെ പരാതിയിൽ 345 ഡി വകുപ്പും കേരളാ പോലീസ് 1200ഉം അനുസരിച്ച് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. പരാതി നൽകിയതിന് പിന്നാലെ സിനിമയിലെ പാർവതിയുടെ സുഹൃത്തുക്കളെ വിളിച്ചും ഇയാൾ ശല്യം ചെയ്തതായാണ് വിവരം.

സിനിമാ ഷൂട്ടിങ്ങിനിടെ യുവനടിക്ക് ഹൃദയാഘാതം. ഷൂട്ടിങ്ങിനിടെ നടി കുഴഞ്ഞുവീഴുകയായിരുന്നു. നടിയുടെ നില ഗുരുതരമായി തുടരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഹിന്ദി, തെലുങ്ക് താരം ഗഹന വസിഷ്ടിനെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മോഡലും ടെലിവിഷന്‍ അവതാരകയും കൂടിയാണ് താരം.

മലാഡിലുള്ള രക്ഷ ആശുപത്രിയിലാണ് നടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഗഹനയുടെ നില ഗുരുതരമായി തുടരുകയാണെന്ന് ഡോക്ടര്‍ അറിയിച്ചു. വടക്കന്‍ മുംബൈയിലെ മഠ് ദ്വീപില്‍ ഒരു വെബ് സിരീസിന്റെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം.

കാര്യമായ ഭക്ഷണമൊന്നും കഴിക്കാതെ 48 മണിക്കൂറിനടുത്ത് ഗഹന ജോലി ചെയ്യുകയായിരുന്നുവെന്നാണ് ഡോക്ടറും രക്ഷാ ആശുപത്രി മേധാവിയുമായ പ്രണവ് കബ്ര പറയുന്നത്. വെന്റിലേറ്റര്‍ അടക്കമുള്ള സംവിധാനങ്ങളുടെ സഹായത്തോടെയാണ് ഗഹനയുടെ പരിചരണമെന്നും ഏറെ ഗുരുതരമാണ് നിലവിലെ സ്ഥിതിയെന്നും ഡോക്ടര്‍ പറയുന്നു.

സിനിമാ സീരിയല്‍ അംഗത്ത് സജീവമായ താരമാണ് സോണിയ. ഇടയ്ക്ക് കുടുംബ ജീവിതവുമായി ബന്ധപ്പെട്ടും മക്കള്‍ക്കു വേണ്ടിയുമൊക്കെ ചെറിയ ഇടവേളകള്‍ എടുത്ത താരം ഇടയ്ക്ക് രാഷ്ട്രീയത്തിലും ഇറങ്ങിയിരുന്നു. ഇപ്പോൾ അഭിനയത്തിൽ ഇറങ്ങിയതോടെ സീരിയലിൽ സജീവമാകുകയാണ് താരം. എന്നാൽ സിദ്ധിഖ്-ലാല്‍ സംവിധാനം ചെയ്ത്, മോഹന്‍ലാല്‍ നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം ‘വിയറ്റ്നാം കോളനി’യിലെ നായികയായി സംവിധായകന്‍ ആദ്യം തീരുമാനിച്ചത് തന്നെ ആയിരുന്നുവെന്നും എന്നാല്‍ വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ചിത്രം ഉപേക്ഷിക്കുകയായിരുന്നുവെന്നും സോണിയ വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍ സോണിയ നുണ പറയുന്നു എന്ന തരത്തിലായിരുന്നു ഇ വാര്‍ത്തയെ സോഷ്യല്‍ മീഡിയ ചര്‍ച്ചയായത്. താരത്തെ പരിഹസിക്കുന്ന തരത്തിലുള്ളതായിരുന്നു പല കമന്റുകളും. എന്നാല്‍ താന്‍ പറഞ്ഞതില്‍ കള്ളമില്ലെന്ന്, തെളിവു സഹിതം സോഷ്യല്‍ മീഡിയയ്ക്ക് മറുപടി നല്‍കുകയാണ് സോണിയ. ”ഞാന്‍ കള്ളം പറയുന്നു എന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച. ഇങ്ങനെയൊക്കെ ആരെങ്കിലും നുണ പറയുമോ ? പറഞ്ഞിട്ട് എനിക്കെന്താണ് നേട്ടം ? ആ അവസരം നഷ്ടപ്പെട്ടതില്‍ പോലും സങ്കടം തോന്നാത്ത ഞാന്‍ അങ്ങനെ ഒരു അവസരം കിട്ടിയെന്ന് നുണ പറഞ്ഞ് സന്തോഷിക്കുന്നതെന്തിന് ? അതുകൊണ്ടു മാത്രമാണ്, വിമര്‍ശകര്‍ സത്യം മനസ്സിലാക്കുന്നതിന് വേണ്ടി ഈ ചിത്രങ്ങള്‍ ഇപ്പോള്‍ പങ്കുവയ്ക്കുന്നത്”. – സോണിയ പറയുന്നു.

‘അന്ന് വിയറ്റ്നാം കോളനിയുടെ ചര്‍ച്ചകളുടെ ഭാഗമായി തയാറാക്കിയ ആല്‍ബത്തിലെ ചിത്രങ്ങളാണ് ഇവ. സിനിമയില്‍ നിന്നു പിന്‍മാറിയപ്പോള്‍ അച്ഛന്‍ അത് തിരികെ വാങ്ങി വീട്ടില്‍ സൂക്ഷിച്ചിരുന്നു. അതെന്തായാലും ഇപ്പോള്‍ നന്നായി”. – സോണിയ പങ്കുവച്ചു ‘ഒരു ആഴ്ചപ്പതിപ്പി’ല്‍ വന്ന തന്റെ മുഖചിത്രം കണ്ടാണ് ‘വിയറ്റ്നാം കോളനി’യിലേക്ക് സംവിധായകന്‍ ക്ഷണിച്ചത്. പക്ഷേ, അച്ഛന്‍ സമ്മതിച്ചില്ല. അതേ സമയത്ത് ‘കമലദള’ത്തിലേക്കും ഒരു പ്രധാന വേഷത്തിനായി വിളിച്ചിരുന്നു. അതും വീട്ടില്‍ സമ്മതിച്ചില്ല. അതില്‍ സങ്കടമൊന്നും തോന്നുന്നില്ലെന്നും എല്ലാം നല്ലതിനു വേണ്ടി എന്നു ചിന്തിക്കുന്ന ആളാണ് താനെന്നും സോണിയ പറഞ്ഞിരുന്നു. ഇതാണ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായത്.

നിര്‍മ്മാതാവ് ജോബി ജോര്‍ജും നടന്‍ ഷെയ്ന്‍ നിഗവും തമ്മിലുളള പ്രശ്‌നങ്ങള്‍ മഞ്ഞുരുകിയില്ലെന്ന് സൂചന. വിവാദങ്ങള്‍ പറഞ്ഞുതീര്‍ത്തെങ്കിലും നടന്‍ ഷെയ്ന്‍ നിഗം സിനിമയുമായി സഹകരിക്കുന്നില്ലെന്ന് ആരോപിച്ച് സംവിധായകന്‍ ശരത് മേനോന്‍ രംഗത്തെത്തി.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും താരസംഘടന അമ്മയും ഇടപെട്ട് ഇരുവരും തമ്മിലുളള പ്രശ്‌നം പരിഹരിക്കുകയും ചിത്രീകരണം തുടങ്ങിയ വെയില്‍ സിനിമ പൂര്‍ത്തിയാക്കുമെന്നും ഷെയ്ന്‍ നിഗം ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഷെയ്ന്‍ സിനിമയില്‍ നിസ്സഹകരണം കാണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നിര്‍മ്മാതാവ് ജോബി ജോര്‍ജ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് പരാതി നല്‍കിയിരിക്കുകയാണ്.ഇതേത്തുടര്‍ന്ന് ചിത്രീകരണവും നിര്‍ത്തിവച്ചിരിക്കുകയാണ്.

ഷെയ്ന്‍ സെറ്റിലെത്തിയ കൂടുതല്‍ സമയവും കാരവാനില്‍ വിശ്രമിക്കുകയും തുടര്‍ന്ന് സൈക്കിളെടുത്ത് സെറ്റില്‍ നിന്നും പോയെന്നും അണിയറപ്രവര്‍ത്തകര്‍ പറയുന്നു. ഷെയ്‌നിനെ അന്വേഷിച്ച സംവിധായകന്‍ ശരത്തിന് ഷെയ്ന്‍ അയച്ചുനല്‍കിയ വോയിസ് മെസേജ് പുറത്തുവന്നിട്ടുണ്ട്. ശരത് നശിപ്പിക്കുന്നത് പ്രകൃതിയെയാണെന്നും ശരത്തിന്റെ വാശി വിജയിക്കട്ടെയെന്നും പ്രകൃതി എപ്പോഴെങ്കിലും തിരിച്ചടിക്കുമല്ലോ അപ്പോള്‍ അനുഭവിക്കും എന്നും ഷെയ്ന്‍ പറയുന്ന വോയിസ് ക്ലിപ്പാണ് പുറത്തായിരിക്കുന്നത്.

ഷെയ്‌നിനെ മലയാള സിനിമയില്‍ അഭിനയിപ്പിക്കേണ്ടെന്നാണ് നിര്‍മ്മാതാക്കളുടെ സംഘടനയുടെ തീരുമാനം. ഷെയ്‌നിനെ അഭിനയിപ്പിക്കില്ലെന്ന് നിര്‍മാതാക്കള്‍ അമ്മയ അറിയിച്ചു. അങ്ങനെയെങ്കില്‍ ഷെയ്‌നിന് വിലക്ക് വരാനുളള സാധ്യതയുമുണ്ട്.

എന്നാൽ  സംവിധായകന്‍ ശരത് മേനോനെതിരെ നടൻ ഷെയ്ന്‍ നിഗം രംഗത്ത്. ഇന്ന് എന്നെ ഇത്രയും വലിയ മാനസിക വിഷമത്തിൽ കൊണ്ടുനിർത്തിയ എന്റെ പ്രിയസുഹൃത് ശരത്തിനെ എന്റെ ഹൃദയം നിറഞ്ഞ നന്ദി , എന്ന ആമുഖത്തോടെയാണ് ഷെയ്ൻ ഫേസ്‌ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

ഷെയ്ന്‍ നിഗം ഫേസ്‌ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം

ഇന്ന് എന്നെ ഇത്രയും വലിയ മാനസിക വിഷമത്തിൽ കൊണ്ടുനിർത്തിയ എന്റെ പ്രിയസുഹൃത് ശരത്തിനെ എന്റെ ഹൃദയം നിറഞ്ഞ നന്ദി. കിസ്മത്ത് എന്ന സിനിമക്ക്‌ ശേഷം വെയിൽ എന്ന ഈ സിനിമയുടെ കഥ കേൾപ്പിക്കാൻ എന്നെ വന്നു പരിചയപ്പെട്ട ആളാണ് ശരത്. കൊണ്ടുവന്ന തിരകഥ ഒത്തിരി പോരായ്മകൾ ഉള്ളതായിരുന്നു. തുമ്പും വാലില്ലാത്തതും ആയ ഒരു കഥ ആയിരുന്നു. ഞാൻ അഭിനയിച്ചു കൊണ്ടിരുന്ന പല സിനിമകളുടെയും ലൊക്കേഷനുകളിൽ ശരത് വന്നുകൊണ്ടിരിക്കുന്നു. അവസാനം കുമ്പളങ്ങി നൈറ്റ്‌സിന്റെ ലൊക്കേഷനിൽ വെച്ചാണ് എകദേശ രൂപം ആയത്. അപ്പോഴേക്കും ഞങ്ങളുടെ പരിജയം സൗഹൃദ ത്തിലേക്ക് മാറിയിരുന്നു.

എന്റെ ഡേറ്റ് കിട്ടിയാൽ മാത്രമേ നിർമാതാവ് യെസ് പറയു എന്നും ഇല്ലെങ്കിൽ ആത്മഹത്യ ചെയേണ്ടിവരും എന്നും പറഞ്ഞു കൊണ്ടാണ് ശരത് പിന്നെ എന്നെ കാണാൻ വരുനത്. സുഹൃത്തുക്കളെ അന്തമായി വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. അതെനിക്ക് എന്നും വിഷമങ്ങൾ സമ്മാനിച്ചിട്ടുണ്ട്. ഒത്തിരി സിനിമകളുടെ തിരക്കിനിടയിലും ഞാൻ ശരത് എന്ന സുഹ്റുത്തിന് ഞാൻ സിനിമ ചെയ്യാൻ ഡേറ്റ് കൊടുത്തു. ഈ ഇടക്ക് വെയിൽ എന്ന സിനിമയുമായി തന്നെ ബന്ധപെട്ടു ഉണ്ടായ സംഭവ വികാസങ്ങൾ നിങ്ങൾക് എല്ലാവർക്കും അറിയാമല്ലോ.എറണാകുളം പ്രെസ്സ്ക്ലബ്ബിൽ പ്രെസ് മീറ്റിന് പോകുന്നതിന് മുൻപ് ശരത് എന്നെ വിളിച്ചു പറഞ്ഞു എനിക്കു വേണ്ടി സംസാരിക്കാൻ ആണ് ശരത് പോകുന്നത് എന്ന്. അവിടെ ചെന്നിട്ടു നിര്മാതാവിനോട് ചേർന്ന് അവന്റെ ഭാഗം ന്യായീകരിക്കുകയാണ് ചെയ്തത്. അന്നത്തെ പ്രശ്നം നിർമാതാക്കളുടെ സങ്കടന മലയാള സിനിമ അഥിനേതാക്കളുടെ സങ്കടന ആയ അമ്മ യുടെ സെക്രട്ടറി ബഹുമാനപ്പെട്ട ബാബു ചേട്ടന്റെ സാനിധ്യത്തിൽ ഒത്തുതീർപ്പാക്കി. കുർബാനി എന്ന സിനിമയുടെ നടന്നു കൊണ്ടിരുന്ന ഷെഡ്യൂൾ പൂർത്തിയാക്കിയതിനു ശേഷം വെയിൽ എന്ന ഈ സിനിമക്കുവേണ്ടി 15ദിവസം നീക്കി വെക്കണമെന്ന് ധാരണ ആയി. ഈ സിനിമയുടെ നിർമാതാവ് ജോബി ജോർജ് ആണ് ഡയറക്ർ ശരത്തുമായി കൂടി ആലോചിച്ചു 15ദിവസം മതിയെന്ന് നിർമാതാക്കളുടെ സംഘടനയെയും അമ്മയുടെ സെക്രട്ടറി ബഹുമാനപെട്ട ബാബു ചേട്ടനെയും അറിയിച്ചത്.

നിർമാതാവ് ജോബി ജോർജ് എനിക്കെതിരെ വധഭീഷണി മുഴക്കിയിട്ടും എന്റെ മാതാപിതാക്കളെ കുറിച്ച് മോശമായി സംസാരിച്ചിട്ട് പോലും നിർമാതാക്കളുടെ സംഘടനയോടും മലയാളസിനിമ അഭി നേതാക്കളുടെ സംഘടന ആയ അമ്മയോടുള്ള ബഹുമാനം മൂലമാണ് വീണ്ടും ജോബി ജോർജ് ന്റെ നിർമാണത്തിലിരിക്കുന്ന ഈ സിനിമയിൽ വീണ്ടും അഭിനയിക്കാൻ ഞാൻ തയ്യാറായത്. ഈ ഒത്തുതീർപ്പ് വ്യവസ്ഥയിലെ 15ദിവസം എന്ന വ്യവസ്ഥ ആണ് പുതിയ പ്രശ്നങ്ങൾക്ക് തുടക്കം ആവുന്നത്. നവംബർ 11തിയതി രാവിലെ 11മണിക്ക് ശരത് എന്റെ ഉമ്മച്ചിക്ക് ഫോണിൽ മെസേജ് അയച്ചു. ചാർട്ട് ചെയ്തത് പ്രകാരം ഇരുപതിലധികം ദിവസം വേണ്ടിവരും എന്നായിരുന്നു പുതിയ ആവശ്യം. അസോസിയേഷന്റെ തീരുമാനതിനൊപ്പം നിൽക്കാനാണ് എനിക്ക് താല്പര്യം എന്നും മറിച്ചൊരു തീരുമാനം താല്പര്യമില്ല എന്നും ഞാനറിയിച്ചു.

നവംബർ 16തിയതി ലൊക്കേഷനിലെത്തിയപ്പോ കാണാൻ കഴിഞ്ഞത് മറ്റൊരു ശരത് ആയിരുന്നു. ചെറിയ കാര്യങ്ങൾക്കു വരെ പ്രശ്നങ്ങൾ ഉണ്ടാക്കി വലുതാക്കി കൊണ്ടിരിന്നു. എന്റെ മാനേജർ സതീഷ്‌ ഷൂട്ടിംഗ് ഷെഡ്യൂളും ചാർട്ടും ആവശ്യപ്പെട്ടപ്പോൾ അവനെ എല്ലാരുടെയും മുന്നിൽ വെച്ച് മോശം വാക്കുകൾ കൊണ്ട് ശകാരിക്കുകയും ഈ സിനിമ കഴിഞ്ഞു ശെരിയാക്കാം എന്ന് ഭീഷണി മുഴക്കുകയും ചെയ്തു. ഷോട്ട് റെഡിയാണെന്നു എന്നെ വിളിച്ചു വരുത്തിയതിന് ശേഷം ആണ് അവർ ലൈറ്റ് അപ്പ്‌ തുടങ്ങുന്നത്. കഴിഞ്ഞ രണ്ടുദിവസങ്ങളായി ഉറങ്ങാൻ പോലും അനുവദിക്കതെ തുടർച്ചയായി ചിത്രീകരണം നടത്തുകയായിരുന്നു. ഒരു മനുഷ്യൻ ശരാശരി 8 മുതൽ 10 മണിക്കൂർ വരെ ആണ് ജോലി ചെയ്യാറുള്ളത് ഈ കഴിഞ്ഞ ദിവസങ്ങളിൽ 10 മുതൽ 16 മണിക്കുർ വരെ ആണ് ഈ സിനിമക് വേണ്ടി ഞാൻ സഹകരിച്ചു കൊണ്ടിരിക്കുന്നത്. ഒരു യുവാവിന്റെ ജീവിതത്തിലെ സംഘീര്ണമായ നാലു
കാലഘട്ടങ്ങളാണ് ഞാൻ ഈ സിനിമയിൽ അവതരിപ്പിക്കുന്നത്. ഞാൻ ചെയ്തു കൊണ്ടിരിക്കുന്നത് ഒരു ആർട്ട്‌ ഫോം ആണ് അല്ലാതെ യാന്ദ്രികമായി ചെയ്യാൻ പറ്റുന്ന ഒന്നല്ല. എന്റെ മനഃസാന്നിധ്യത്തിനു ഏകാകൃതിക്കും കോട്ടം തട്ടുന്ന തരത്തിലാണ് ശരത്തിന്റെ സമീപനം.

എന്നിലെ കലാകാരന് അതു സഹിക്കാവുന്നതിലും അപ്പുറമാണ്. ഈ സിനിമയുടെ അണിയറ പ്രവർത്തകർ ആസൂത്രണം ചെയ്തതിനേക്കാൾ കൂടുതൽ സീനുകൾ ഞാൻ കഴിഞ്ഞ ദിവസങ്ങളിൽ ആയി ചെയ്തു തീർത്തിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ ആയി 8 സീനുകൾ ഞാൻ ചെയ്തു തീർത്തിട്ടുണ്ട്. സംഗീർണമായ അഭിനയ മുഹൂർത്തം ആവശ്യമായ സീനുകൾ ആയിരുന്നു അതെല്ലാം. ഇത്രയും സഹകരിച്ചു പ്രവർത്തിച്ച എന്നോട്. ഇന്നലെ രവിലെ കൂടി ശരതത് വളരെ മോശമായി ആണ് പെരുമാറിയത്. കലയും ആത്മാഭിമാനവും പണയം വെച്ചു കൊണ്ട് മുന്നോട്ടു പോകാൻ എനിക്ക് കഴിയില്ല. എനിക്കു ലഭിക്കുന്ന കഥാപാത്രങ്ങൾ എത്രയും നന്നായി ചെയ്യാൻ സാധിക്കുമോ അത്രയും നന്നായി ചെയ്യുവാൻ ശ്രമിക്കുന്ന ഒരു കലാകാരനാണ് ഞാൻ. ഈ കഴിഞ്ഞ വർഷങ്ങളിലായി ഒരുപിടി നല്ല സിനിമകളുടെ ഭാഗം ആകാൻ കഴിഞു.

ഈ സിനിമകളുടെ സംവിധായകരും നിർമ്മാതാക്കളും എന്റെ കാര്യത്തിൽ സന്തുഷ്ടരാണ് എനിക്കു ഉണ്ടായിട്ടുള്ള ഈ മാനസിക സംഘർഷം ബഹുമാനപെട്ട നിർമാതാക്കളുടെ സംഘടനയിലെ ഭാരവാഹികളും ഞാനും കൂടി അംഗമായ മലയാളം സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ഭാരവാഹികളും മനസിലാക്കി എനിക്ക് വേണ്ട ശക്തമായ സഹകരണം തരണമെന്ന് അഭ്യർത്ഥിക്കുന്നു. ഞാനും നിങ്ങളിൽ ഒരുവൻ ആണ്. ഞാൻ ആരുടെയും അടിമയല്ല ഞാനും ഒരു മനുഷ്യനാണ്. “സത്യമേവ ജയതേ”

ജോബി ജോര്‍ജില്‍ നിന്നും വധഭീഷണിയുണ്ടെന്ന് ആരോപിച്ച് ഷെയ്ന്‍ സോഷ്യല്‍മീഡിയ വഴി പുറത്തുവിട്ട വിഡിയോ ആയിരുന്നു വിവാദമായത്. കുര്‍ബാനി സിനിമയ്ക്കായി പിന്നിലെ മുടി വെട്ടിയതിന് പിന്നാലെയായിരുന്നു ഭീഷണി മുഴക്കിയതെന്നും ഷെയ്ന്‍ ആരോപിച്ചു. വിഡിയോ വൈറലായതോടെ ജോബി ജോര്‍ജ് ആരോപണം നിഷേധിച്ച് കൊച്ചിയില്‍ വാര്‍ത്താ സമ്മേളനവും വിളിച്ചിരുന്നു. പിന്നാലെയാണ് അമ്മയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഇടപൈട്ട് പ്രശ്‌നം പരിഹരിച്ചത്.

ജഗതിയുടെ മകള്‍ ശ്രീലക്ഷ്മിയുടെ വിവഹവാര്‍ത്ത സോഷ്്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ജഗതി വിവാഹത്തില്‍ പങ്കെടുത്തിരുന്നില്ല. ജഗതി ശ്രീകുമാറിന്റെ ആരോഗ്യത്തേകുറിച്ചും കുടുംബത്തെക്കുറിച്ചും അദ്ദേഹത്തിന്റെ മകളുടെ ഭര്‍ത്താവ് ഷോണിന്റെ പിതാവുകൂടിയാ പി.സി ജോര്‍ജ് മുമ്പ് പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

ഇനി ജഗതിയേ തിരികെ കിട്ടും എന്ന വിശ്വാസം ഇല്ല. ഒരു വശം പൂര്‍ണ്ണമായി തളര്‍ന്നു പോയി എന്നാണ് പി.സി ജോര്‍ജ് പറയുന്നത്.

ശ്രീലക്ഷ്മി ജഗതിയുടെ മകളോ എന്നു ചോദിച്ചപ്പോള്‍ എനിക്കറിയില്ല എന്നായിരുന്നു പി.സി ജോര്‍ജിന്റെ മറുപടി.

എന്റെ ഒരു വിശാസം..ജഗതിയൊക്കെ..സിനിമാ നടന്മാരല്ലേ…ലോല ഹൃദയരാണല്ലോ..എവിടെയൊക്കെ മക്കള്‍ ഉണ്ടെന്ന് ആര്‍ക്കറിയാം..

ചോദ്യം: അപ്പോള്‍ ഇതുപോലുള്ള പല സിനിമാ നടന്മാര്‍ക്കും ഇങ്ങിനെ…

പി.സി ജോര്‍ജ്…കാണാം…ഉണ്ടാകാം…ഞാന്‍ അതില്‍ ഇടപെടുന്നില്ല

ചോദ്യം:..അതിനു തെളിവുകള്‍ ഉണ്ടോ

പി.സി ജോര്‍ജ്: ഇല്ല…ഉണ്ടേലും ഇല്ലേലും പറയാന്‍ ഉദ്ദേശിക്കുന്നില്ല..

ആ കുട്ടിക്ക് ജഗതിയുടെ സ്വത്തുക്കള്‍ വീതം വയ്ച് പോകുമോ എന്ന ഭയം മൂലമല്ലേ എന്ന ചോദ്യത്തിനു .. എന്ത് വൃത്തികേടാ ആ സ്ത്രീ പറയുന്നത് എന്ന് ജഗതിയുടെ മകള്‍ ശ്രീക്ഷമിയേ ഉദ്ദേശിച്ച് പി.സി ജോര്‍ജ് പറഞ്ഞു.

പി.സി പറയുന്നത് ഇങ്ങിനെ..
ഞാന്‍ ഈ വിവരം ജഗതിയുടെ ഭാര്യയോട് ചോദിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു..ശ്രീലക്ഷ്മി ജഗതിയുടെ മകളാണെന്ന് അറിയാം..പക്ഷേ ഞങ്ങള്‍ ഇവിടെ കേറ്റില്ല. ജഗതിയുടെ സ്വത്തിന്റെ ഒരു വീതം ആ കുട്ടിക്ക് കൊടുത്തതായി കണക്ക് അവര്‍ പറയുന്നുണ്ട്. പിന്നെ എന്ത് കിട്ടിയില്ല എന്നാണ് പറയുന്നത്?

എന്റെ മകന്‍ അവിടുത്തേ പെണ്ണിനേ കെട്ടീന്നേ ഉള്ളു..ഒരു രൂപയും വാങ്ങിയിട്ടില്ല.ഒരു പൈസ സ്ത്രീധനം വാങ്ങിയിട്ടില്ല. വീട്ടില്‍ വന്നപ്പോള്‍ ഞാന്‍ ജഗതിയോട് പറഞ്ഞു..ഇങ്ങോട്ട് പണവും കൊണ്ട് വരണ്ട..എന്റെ മകന് ഇഷ്ടമാണേല്‍ നിങ്ങളുടെ മകളേ കെട്ടും..എന്തായാലും എന്തും തുറന്ന് പറയുന്ന പി.സിയുടെ ഈ വാക്കുകള്‍ വല്ല കുടുംബ കലഹവും ഉണ്ടാക്കുമോ? ജോര്‍ജ് ഗൗരവത്തില്‍ മനസു തുറക്കുമ്പോള്‍ പലതും ഒളിപ്പിക്കുന്ന ഒരു രാഷ്ട്രീയക്കാരനല്ലയെന്നും ഒരു ഓൺലൈൻ മാധ്യമം പറയുന്നു

ചാള മേരി എന്ന ഹാസ്യകഥാപാത്രത്തിലൂടെ മലയാളികളുടെ മനസില്‍ ചേക്കേറിയ നടി മോളി കണ്ണമാലി ഹൃദയ സംബന്ധമായ അസുഖം ബാധിച്ചതിനെത്തുടർന്ന് ശസ്ത്രക്രിയയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടിലാണ്. ഹൃദയസംബന്ധമായ അസുഖം കാരണം കുറേ കാലമായി മോളി ചേച്ചി ജോലിക്ക് പോയിട്ട്.

മക്കള്‍ക്കും സഹായിക്കാനുള്ള ധനസ്ഥിതിയില്ലാത്തതിനാല്‍ മരുന്ന് വാങ്ങാന്‍ പോലുമുള്ള പണം മോളിയുടെ കൈയ്യിലില്ല. അയല്‍വാസി കടം നല്‍കിയ പണം കൊണ്ടാണ് മരുന്ന് വാങ്ങുന്നതെന്ന് വിതുമ്പിക്കൊണ്ട് മോളി കണ്ണമാലി പറയുന്നു. സുമനസുകളുടെ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നടി ഇപ്പോൾ.

തന്റെ ഫോട്ടോ പകര്‍ത്താന്‍ തിരക്ക് പിടിച്ച ഫോട്ടോ​ഗ്രാഫര്‍മാരെ കണ്ട് പൊട്ടിത്തെറിച്ച് ജയ ബച്ചന്‍. ”നിങ്ങള്‍ക്ക് മാന്യതയുണ്ടോ? സാഹചര്യം എന്താണെന്നു ചിന്തിക്കുന്നുണ്ടോ? ഇതുപോലൊരു സാഹചര്യം നിങ്ങളുടെ വീട്ടിലാണ് ഉണ്ടാകുന്നതെങ്കില്‍ നിങ്ങളെങ്ങനെയാണ് പ്രതികരിക്കുക എന്നതെനിക്ക് കാണണം”- ജയ ബച്ചന്‍ ഫോട്ടോഗ്രാഫര്‍മാരോട് പറഞ്ഞു. തുടര്‍ന്ന് ശ്വേതയെയും കൂട്ടി ജയ കാറില്‍ കയറി പോകുകയായിരുന്നു. ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയുടെ അച്ഛന്റെ നിര്യാണത്തെത്തുടര്‍ന്ന് മുംബൈയിലെ അവരുടെ വസതിയില്‍ മകള്‍ ശ്വേത ബച്ചന്‍ നന്ദയ്ക്കൊപ്പം എത്തിയതായിരുന്നു ജയ ബച്ചന്‍. മൃതദേഹം കണ്ടതിനുശേഷം വീട്ടില്‍നിന്ന് പുറത്ത് ഇറങ്ങി വരുമ്പോളാണ് കൂടിനിന്ന ഫോട്ടോ​ഗ്രാഫര്‍മാരെ കണ്ടത്.

RECENT POSTS
Copyright © . All rights reserved