വിജയ്യും വിജയ് സേതുപതിയും ആദ്യമായി ഒരുമിക്കുന്നു എന്ന വാർത്ത സ്ഥിരീകരിച്ചതോടെ ആരാധകർ ആവേശത്തിലാണ്. ഇതിന് പിന്നാലെയാണ് മലയാളികൾക്ക് ഉൗർജം പകരുന്ന പുതിയ പ്രഖ്യാപനം. ആന്റണി വർഗീസും ചിത്രത്തിലൊരു പ്രധാനവേഷത്തിൽ എത്തുന്നു. അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആന്റണി തന്നെ ഇക്കാര്യം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
മാനഗരം, കൈതി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വമ്പൻ താരങ്ങൾ ഒന്നിക്കുന്നത്. വിജയ് അഭിനയിക്കുന്ന അറുപത്തിനാലാമത് ചിത്രമാണ് ഇത്. മലയാളി നടി മാളവികയാണ് നായിക. എക്സ് ബി ഫിലിം ക്രിയേറ്റേഴ്സ് ആണ് നിർമാണം. ചിത്രത്തിൽ വിജയ് സേതുപതി മാസ് വില്ലൻ വേഷത്തിൽ എത്തും എന്നാണ് സൂചന. ‘ബിഗിൽ’ ആണ് വിജയ് നായകനായി പുറത്തിറങ്ങാനൊരുങ്ങുന്ന പുതിയ ചിത്രം. ചിത്രത്തിൽ വനിതാ ഫുട്ബോൾ ടീം പരിശീലകൻ ആയാണ് താരം എത്തുക.
ടെലിവിഷന്‍ സീരിയലുകളില്‍ അമ്മ വേഷങ്ങളും വില്ലത്തി വേഷങ്ങളും അനായാസം ചെയ്യുന്ന താരമാണ് നടി രേഖ. അത്ര വലിയ പ്രായമില്ലെങ്കിലും രേഖയ്ക്ക് അത്തരം വേഷങ്ങളാണ് ലഭിക്കാറുള്ളത്. സീരിയല്‍ വേഷങ്ങളിലൂടെ മാത്രമല്ല പല ഗോസിപ്പുകളിലൂടെയും രേഖ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു.
രണ്ടില്‍ കൂടുതല്‍ വിവാഹം ചെയ്ത നടി എന്ന പേരും രേഖയ്ക്കുണ്ടായിരുന്നു. എന്നാല്‍ ഇത്തരം പ്രചരണങ്ങള്‍ വെറും ഗോസിപ്പു മാത്രമാണെന്ന് രേഖ പറയുന്നു. ഞാന്‍ പോലും അറിയാത്ത പല വാര്‍ത്തകളും എന്നെ പറ്റി വരുന്നു. അതുകൊണ്ട് ഇടയ്ക്കിടെ യു ട്യൂബ് നോക്കും. കാരണം ഞാന്‍ കിടന്ന് ഉറങ്ങുവാണെങ്കില്‍ കൂടി എന്നെ പറ്റി പറയുന്നത് ഞാന്‍ വേറെ കല്യാണം കഴിച്ചു എന്നാണ്.
കൂട്ടുകാര്‍ വിളിച്ചു ചോദിക്കുമ്പോള്‍, നിങ്ങള്‍ എന്തിനു ടെന്‍ഷന്‍ അടിക്കണം ഞാന്‍ ഈ വീട്ടില്‍ തന്നെ ഉണ്ട് എന്ന് നിങ്ങള്‍ക്ക് അറിയില്ലേ എന്ന് ചോദിക്കും. എന്തെങ്കിലും അപവാദകഥകള്‍ വന്നിട്ടുണ്ടെങ്കില്‍ അതിന്റെ കമന്റ്‌സ് വായിക്കും. ചിലത് വായിക്കുമ്പോള്‍ സങ്കടം തോന്നും. ചിലപ്പോള്‍ ഒന്ന് രണ്ടു തുള്ളി കണ്ണുനീര്‍ പോകുമായിരിക്കും, എന്നാല്‍ പിന്നീട് ഞാന്‍ എന്റെ പണി നോക്കുമെന്നും രേഖ പറഞ്ഞു.
ഇപ്പോള്‍ 37 വയസ്സാണെന്നും ഇതുവരെ കൂടുതല്‍ കേട്ട ഇരട്ടപ്പേര് കൂടുതല്‍ കല്യാണം കഴിച്ചവള്‍ എന്നാണെന്നും നടി രേഖ പറയുന്നു.
പാരീസ് ഫാഷന്‍ വീക്കില്‍ കിടിലന്‍ ലുക്കിലെത്തി ആരാധകരെ ഞെട്ടിച്ചു ബോളിവുഡ് താരം ഐശ്വര്യ റായ്. പര്‍പ്പിള്‍ നിറത്തില്‍ ഫ്ളോറല്‍ പ്രിന്റുകളോടും ട്രെയ്നോടും കൂടിയ വസ്ത്രമണിഞ്ഞെ ത്തിയ താരസുന്ദരി പാരീസ് ഫാഷന്‍ റാംപിനെ വിസ്മയിപ്പിച്ചു.
കടും ചുവപ്പ് ലിപ്സ്റ്റിക്കും പര്‍പ്പിള്‍ സ്‌മോക്കി ഐ മെയ്ക്കപ്പും ലുക്കിന് പൂര്‍ണ്ണതയേകി. മകള്‍ ആരാധ്യക്കൊപ്പമാണ് താരം പാരീസ് ഫാഷന്‍ വീക്കിനെത്തിയത്.
പാരീസില്‍ നിന്ന് മകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരുന്നു. പ്രിയ സുഹൃത്ത് ഇവാ ലോന്‍ഗോറിയയുമായി കണ്ടുമുട്ടിയ വിശേഷങ്ങളും താരം പങ്കുവയ്ക്കുകയുണ്ടായി.
അപ്രതീക്ഷിത വിടവാങ്ങലായിരുന്നു മലയാളത്തിന്റെ പ്രിയഗായകൻ ബിജു നാരായണന്റെ ഭാര്യ ശ്രീലതയുടെ മരണം.മരണവാർത്ത കുടുംബാംഗങ്ങൾക്കെന്ന പോലെ തന്നെ അദ്ദേഹത്തെ സ്നേഹിക്കുന്നവർക്കും വിങ്ങലായിരുന്നു. ഇപ്പോഴും കൊച്ചിയിലെ വീട്ടില്‍ പ്രിയപ്പെട്ടവളുടെ ഓർമകളുമായി ജീവിക്കുകയാണദ്ദേഹം. ഇപ്പോഴും ആ സത്യത്തോട് പൊരുത്തപ്പെടാൻ ബിജുവിനും മക്കൾക്കും സാധിച്ചിട്ടില്ല. കൊച്ചിയിലെ വീട്ടിൽ പ്രിയപ്പെട്ടവളുടെ ഓർമകളുമായി ജീവിക്കുന്ന ബിജു ശ്രീലതയുമായുള്ള പത്തു വർഷം നീണ്ട പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമൊക്കെ പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ
പ്രതീക്ഷകൾ മാഞ്ഞു തുടങ്ങിയപ്പോൾ
അവസാനം വരെ ശ്രീയ്ക്ക് പ്രതീക്ഷയും ആത്മധൈര്യവുമുണ്ടായിരുന്നു. ശ്രീയ്ക്ക് ശക്തി പകരും വിധത്തിലാണ് ഡോക്ടർ എപ്പോഴും സംസാരിച്ചിരുന്നത്. പക്ഷേ, അവസാന മാസങ്ങളായപ്പോൾ കിടക്കയിൽ നിന്ന് എണീക്കാനാകാത്ത അവസ്ഥയും കടുത്ത വേദനയുമെല്ലാം കൂടിയായപ്പോൾ ശ്രീയുടെ പ്രതീക്ഷകൾ പതുക്കെ മാഞ്ഞു പോകും പോലെ തോന്നി.
ജൂൺ മാസം തൊട്ട് പൂർണമായും കിടപ്പിലായി. ഹോസ്പിറ്റലിൽ തന്നെയായിരുന്നു. അടുത്ത സുഹൃത്തുക്കൾ വരുമ്പോൾ അവരുടെ കൈ പിടിച്ച് തളർന്ന സ്വരത്തിൽ ശ്രീ പറഞ്ഞു:‘‘മക്കളുെട കുറച്ചു കൂടി നല്ല കാലം കാണും വരെ എനിക്കു ജീവിക്കണമെന്നുണ്ടായിരുന്നു…’’ മൂത്ത മകൻ സിദ്ധാർഥ് ബെംഗളൂരുവിൽ എൽഎൽബി മൂന്നാം വർഷം പഠിക്കുകയാണ്. ഇളയ ആൾ സൂര്യ നാരായണൻ പത്താം ക്ലാസ് ആയതേയുള്ളൂ. അവരുെട കാര്യമോർത്ത് ശ്രീ ഏറെ വിഷമിച്ചു.
തലച്ചോറിന് 10 റേഡിയേഷൻ എടുത്തിരുന്നു. ചികിത്സയുടെ ക്ഷീണവും രോഗത്തിന്റെ മാരകാവസ്ഥയും ശരീരത്തി ന്റെ ദുർബലതയും എല്ലാം കൂടി ശ്രീ വല്ലാതെ തളർന്നു. ഒരു ദിവസം ശ്രീ പറഞ്ഞു. ‘സിദ്ധുമോൻ ‘തിര നുരയും…’ ‘ശ്രീരാഗമോ’ ഈ പാട്ടുകൾ പാടി റെക്കോർഡ് ചെയ്തു കേൾപ്പിക്കണം..’ സിദ്ധു നന്നായി പാടുമായിരുന്നു. അമ്മയ്ക്കു വേണ്ടി അവൻ ഈ രണ്ടു ഗാനങ്ങളും വേഗം തന്നെ പഠിച്ച് ഫോണിൽ റെക്കോർഡ് ചെയ്തു. അവസാന ദിവസങ്ങളിൽ ആ പാട്ട് ആവ ർത്തിച്ചു കേൾക്കാൻ ഇഷ്ടപ്പെട്ടു ശ്രീ. മരുന്നു കഴിക്കാൻ മടിയായിരുന്നു. ആ പാട്ട് പ്ലേ ചെയ്തു െകാണ്ടിരിക്കുമ്പോൾ പ്രോട്ടീൻ പൗഡർ കലക്കിയത് സ്പൂണിൽ പതുക്കെ കോരിക്കൊടുക്കും. മക്കൾ രണ്ടു േപരും കൂടെയിരുന്നു. ഹോം നഴ്സ് ഉണ്ടെങ്കിലും ഡയപ്പർ മാറ്റാൻ പോലും സഹായിച്ച് അരികിൽ ഇളയ മോനുമുണ്ടായിരുന്നു.
അർദ്ധമയക്കത്തിൽ ആ സമയത്ത് ശ്രീ പറയുമായിരുന്നു, ‘അച്ചാച്ചാ പോകാം’ എന്ന്. ശ്രീ അച്ചാച്ചനെന്നു വിളിച്ചിരുന്നത് അമ്മയുടെ അച്ഛനെയാണ്. അച്ചാച്ചനോടായിരുന്നു കുട്ടിക്കാലത്ത് ഏറെ അടുപ്പം. അച്ഛന് മിലിട്ടറി എൻജിനീയറായി ദൂരെ ജോലിയായിരുന്നതിനാൽ അമ്മയുടെ അച്ഛനായിരുന്നു കുട്ടിക്കാലത്ത് വളർത്തിയത്. മരണത്തോട് അടുക്കുന്ന സമയത്ത് മരിച്ചു പോയ നമ്മുടെ ഏറ്റവും പ്രിയപ്പെട്ടവരെ അടുത്തു കാണുന്നതായി തോന്നുമെന്ന് പറയാറുണ്ട്്. അതാകും ശ്രീ ‘അച്ചാച്ചാ’ എന്ന് വിളിച്ചു െകാണ്ടിരുന്നത്.
അവസാന ദിവസങ്ങളിൽ മരുന്ന് കഴിക്കാൻ ശ്രീ വിമുഖത കാട്ടി. ആശുപത്രിയിൽ നിന്ന് വീട്ടിലേക്കു മടങ്ങണം എന്നാശിച്ചു. അങ്ങനെ വീട്ടിലേക്കു കൊണ്ടുവന്നു. എല്ലാം ശ്രീ ഉള്ളിൽ തീർച്ചപ്പെടുത്തിയ പോലെയായിരുന്നു. തലേന്ന് രാത്രി ഡോക്ടർ വീട്ടിൽ വന്ന് മരുന്നു കൊടുത്തിട്ടാണ് പോയത്. ഒാക്സിജൻ ട്യൂബ് വഴിയാണ് നൽകിയിരുന്നത്. അന്ന് മൂത്ത മകൻ ബെംഗളൂരുവിലെ കോളജിലേക്ക് അത്യാവശ്യത്തിനു പോകണമെന്നു പറഞ്ഞപ്പോൾ ‘ഇപ്പോൾ പോകണോ’ എന്നു ചോദിച്ചു. രാത്രി ഒരു മണി വരെ ഇളയ മോൻ അമ്മയുടെ അടുത്തുണ്ടായിരുന്നു…പിറ്റേന്ന് ഒാഗസ്റ്റ് 13 ന്റെ പ്രഭാതം. ആ പ്രഭാതത്തിൽ ഞങ്ങളുടെ സ്നേഹം വിട്ട് ശ്രീ മറ്റൊരു ലോകത്തേക്കു യാത്രയായി.
കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിച്ച ഒരു വ്യാജവാര്‍ത്തയായിരുന്നു നടി രേഖ മരിച്ചു എന്നത്. സംഭവം സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചാവിഷയം ആയതോടെ നടി രേഖ തന്നെ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. വ്യാജ വാര്‍ത്തകള്‍ പടച്ചു വിടുന്ന ഇത്തരക്കാര്‍ക്കെതിരെ സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും അനാവശ്യമായ ഇത്തരം വിഷയങ്ങളിലൂടെ വ്യാജവാര്‍ത്ത നിര്‍മ്മിക്കുന്നവര്‍ അതിലൂടെ വലിയ വരുമാനം കണ്ടെത്തുന്നുണ്ടെന്നും നടി രേഖ തുറന്നു പറഞ്ഞു.
താന്‍ മരിച്ചുപോയി എന്ന വാര്‍ത്ത അറിഞ്ഞു നിരവധി പേരാണ് തന്നെ വിളിച്ചതെന്നും രേഖ മരിച്ചു പോയോ എന്ന് വിളിച്ച് ചോദിച്ചവരോട് അതെ രേഖ മരിച്ചുപോയി ഈ സംസാരിക്കുന്നത് രേഖയുടെ പ്രേതമാണെന്ന് താന്‍ പറഞ്ഞു എന്നും രേഖ തുറന്നു പറഞ്ഞു. നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ച കഴിഞ്ഞ താന്‍ വളരെ സന്തോഷവതിയാണ് എന്നും ഭര്‍ത്താവും മക്കളുമൊത്ത് മനോഹരമായി ജീവിക്കുന്ന തനിക്ക് നിരവധി ദേശീയസംസ്ഥാന പുരസ്‌കാരങ്ങള്‍ നേടണമെന്നാണ് ആഗ്രഹമെന്നും അങ്ങനെയുള്ള തന്നെ ഇത്തരം വ്യാജ വാര്‍ത്തകളില്‍ കുടുക്കരുത് എന്നും നടി പ്രതികരിച്ചു. ചന്ദ്രമൗലി സംവിധാനം ചെയ്ത 100% കാതല്‍ എന്ന ചിത്രത്തിലെ ഓഡിയോ ലോഞ്ചിങ്ങിനിടയിലാണ് നടി രേഖ വ്യാജ മരണ വാര്‍ത്തക്കെതിരെ പ്രതികരിച്ചത്.
ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന തമിഴ് സിനിമ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച നടി രേഖക്ക് വിവിധ മേഖലകളില്‍ നിന്നും മികച്ച പിന്തുണയാണ് ഇപ്പോള്‍ ലഭിക്കുന്നത്. ടോവിനോ നായകനായെത്തുന്ന എടക്കാട് ബറ്റാലിയന്‍ 60 എന്ന ചിത്രത്തില്‍ ടോവിനോ തോമസിന്റെ അമ്മയാണ് രേഖ എത്തുന്നത്.
വിശാഖ് എസ് രാജ്
നമ്മളിൽ നിന്ന് അന്യമായ സമൂഹങ്ങളും അവരുടെ ജീവിതരീതികളുമെല്ലാം നമ്മുക്കെപ്പോഴും പ്രാകൃതമായിരിക്കും. അറി അസ്തറിന്റെ രണ്ടാമത്തെ സംവിധാന സംരംഭം മിഡ്‌സോമർ മുന്നോട്ട് വെയ്ക്കുന്ന ആശയതലം ഇത്തരത്തിൽ ഒന്നാണ്. തികച്ചും വ്യത്യസ്തമായ ആവാസവ്യവസ്ഥയിലേയ്ക്ക് പുറമെ നിന്ന് വന്നൊരാൾ നോക്കുന്ന നോട്ടമാണ് മിഡ്‌സോമറിലെ കാഴ്ചകൾ.
വിഷാദ രോഗിയായ ഡാനിയിൽ നിന്നാണ് സിനിമ തുടങ്ങുന്നത്. അച്ഛനെയും അമ്മയെയും കൊന്നതിന് ശേഷം ഡാനിയുടെ സഹോദരി ടെറി ആത്മഹത്യ ചെയ്യുന്നതോടെ അവൾ മാനസികമായി കൂടുതൽ തളരുന്നു. കാമുകൻ ക്രിസ്റ്റ്യൻ ആണ് ഏത് തകർച്ചയിലും അവളുടെ ഏക ആശ്വാസം. ഡാനിയെ അവളുടെ ദുഃഖത്തിൽ നിന്ന് രക്ഷിക്കാൻ ക്രിസ്റ്റ്യൻ ഒരു ആശയം മുന്നോട്ട് വെയ്ക്കുന്നു. ക്രിസ്റ്റ്യന്റെ സുഹൃത്താണ് പെല്ലേ. പെല്ലേ സ്വീഡനിൽ നിന്നുള്ള ആളാണ്. സ്വീഡനിൽ പെല്ലേയുടെ ഗ്രാമത്തിൽ നടക്കാനിരിക്കുന്ന ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കാൻ ക്രിസ്റ്റ്യൻ ഡാനിയെ ക്ഷണിക്കുന്നു. തൊണ്ണൂറ് വർഷങ്ങൾക്ക് ശേഷം നടത്തപ്പെടുന്ന ഉത്സവം പുറംനാടുകളിൽ നിന്നുള്ളവർക്ക് വിചിത്രമായ അനുഭവമായിരിക്കുമെന്ന പെല്ലേയുടെ വാക്കുകൾ കൂടിയായപ്പോൾ ഡാനി ആ ക്ഷണം സ്വീകരിക്കുന്നു. മറ്റു രണ്ടു സുഹൃത്തുക്കളായ മാർക്കും ജോഷും അവരോടൊപ്പം യാത്രയിൽ പങ്കാളികളാകുന്നു.
അമ്പരപ്പിക്കുന്ന കാഴ്ചകളാണ് പേല്ലേയുടെ ഗ്രാമത്തിൽ ഡാനിയെയും കൂട്ടരെയും കാത്തിരുന്നത്. സൂര്യൻ അസ്തമിക്കാത്ത ഗ്രാമം. ഇരുപത്തിനാല് മണിക്കൂറും വെട്ടിത്തിളങ്ങുന്ന പകൽ വെളിച്ചം. രക്തബന്ധത്തിലുള്ളവർ തമ്മിൽ ലൈംഗിക ബന്ധത്തിലേർപെട്ടുണ്ടാകുന്ന പുതുതലമുറകൾ. വെള്ള നിറമുള്ള വിചിത്ര വേഷമണിഞ്ഞ മനുഷ്യർ. ഭീതിപ്പെടുത്തുന്ന ചിത്രങ്ങൾ വരച്ചിട്ട കെട്ടിടങ്ങൾ. ഒൻപത് ദിവസം നീണ്ടു നിൽക്കുന്ന ഉത്സവത്തിന്റെ ആദ്യ ദിവസം എഴുപത്തിരണ്ട് വയസുള്ള രണ്ട് ഗ്രാമീണർ ആത്മഹത്യ ചെയ്യുന്നു. ആചാരമാണത്. എഴുപത്തിരണ്ട് വയസ്സാകുമ്പോൾ അവിടെ എല്ലാവരും മരിക്കുന്നു. നാല് ഋതുക്കളിലൂടെ കടന്ന് എഴുപ്പതിരണ്ടിലെത്തി ജീവിതചക്രം അവസാനിക്കുന്നുവെന്ന് ഗ്രാമം വിശ്വസിക്കുന്നു. അപ്പോൾ അവർ സ്വയം മരണത്തിലേയ്ക്ക് കാലെടുത്ത് വെയ്ക്കുന്നു. ലണ്ടനിൽ ഉത്സവം കാണാനെത്തിയ രണ്ട് യുവാക്കൾ ഇത്തരം ആചാരങ്ങളിൽ അസ്വസ്ഥരായി തിരികെ പോകാനൊരുങ്ങുന്നു. എന്നാൽ പിന്നീട് ഇവരെ കാണാതാകുന്നു. അമേരിക്കയിലേയ്ക്ക് മടങ്ങാമെന്ന് ഡാനി നിർബന്ധിക്കുന്നുണ്ടെങ്കിലും ക്രിസ്റ്റ്യൻ അത് നിരസിക്കുന്നു. (നരവംശശാസ്ത്ര വിദ്യാർത്ഥിയായ ക്രിസ്റ്റ്യൻ തന്റെ തീസിസിന് ആവശ്യമായ വിഷയം ഗ്രാമീണാഘോഷത്തിൽ കണ്ടെത്തിയതാണ് നിരാസത്തിന് പിന്നിൽ). അങ്ങനെ അവർ അവിടെ തുടരുന്നു. ആ തീരുമാനത്തിന് അവർ കൊടുക്കേണ്ടി വരുന്ന വിലയാണ് സിനിമയുടെ പിന്നീടുള്ള ഭാഗങ്ങൾ.
മിഡ്‌സോമർ ഭയപ്പെടുത്താൻ ഉദ്ദേശിച്ചുള്ള സിനിമയല്ല. ഇരുട്ടുകൊണ്ടോ വികൃത രൂപങ്ങൾകൊണ്ടോ പേടിപ്പെടുത്താൻ സംവിധായകൻ ശ്രമിക്കുന്നേയില്ല. ശാന്തമായിരിക്കുന്ന നിങ്ങളുടെ മനസിൽ കുറച്ച് അസ്വസ്ഥതയുളവാക്കണം , നിങ്ങൾ ഇരുന്നിടത്തിരുന്ന് ഒന്ന് ഞെരുപിരി കൊള്ളണം , ഇടയ്ക്ക് ഹിംസാമകമായ രംഗങ്ങൾ കണ്ട് സ്ക്രീനിൽ നിന്ന് നിങ്ങൾ കണ്ണും പറിച്ചെടുത്തോടണം , സ്വന്തം മുറിയിൽ ഇരിക്കുമ്പോഴും പരിചിതമല്ലാത്ത വിദൂര ദേശത്ത് എത്തിപ്പെട്ടവനെപ്പോലെ വെപ്രാളപ്പെടണം. അറി അസ്തർ ലക്ഷ്യം വെക്കുന്നത് ഇത്രയുമാണ്. അതിന് അയാൾ കൂട്ടുപിടിക്കുന്നതോ മനോഹരമായ വിഷ്വൽസും തുളച്ചു കയറുന്ന പശ്ചാത്തല സംഗീതവും. ചില രംഗങ്ങളിൽ കാമറയുടെ ചലനങ്ങൾ നമ്മെ ഭയപ്പെടുത്തും. മറ്റു ചിലപ്പോൾ കാമറ ഒന്ന് ചലിച്ചിരുന്നെങ്കിൽ എന്ന് നാം ആഗ്രഹിക്കും.
ഹിംസയുടെ മറയില്ലാത്ത ചിത്രീകരണം എല്ലാ പ്രായത്തിലുള്ളവരും ചിത്രം കാണാൻ പാടില്ല എന്നു വിലക്കുന്നു. ലൈംഗിക വേഴ്ചയുടെ രംഗങ്ങൾ അറപ്പുളവാക്കുന്നതാണ്. ഇതൊക്കെയാവാം മിഡ്‌സോമർ ഇന്ത്യയിൽ റിലീസ് ചെയ്യാതിരുന്നതിന് കാരണം.
ദി വിക്കർ മാൻ(the wicker man) , ഗെറ്റ് ഔട്ട് (get out) തുടങ്ങിയ സിനിമകൾ കണ്ടിട്ടുള്ളവർക്ക് ഊഹിച്ചെടുക്കാൻ കഴിയുന്ന കഥാഗതി ആണ് ചിത്രത്തിനുള്ളത്. രണ്ടര മണിക്കൂർ ദൈർഘ്യവും പതിഞ്ഞ താളത്തിലുള്ള അവതരണവും കുറച്ചു പേർക്കെങ്കിലും മടുപ്പുളവാക്കിയേക്കാം.
ഇനി സിനിമ എന്താണ് പറയാൻ ശ്രമിക്കുന്നതെന്ന് നോക്കാം. ഒരു ഗ്രാമം. അവിടുത്തെ വിചിത്രമായ ആഘോഷങ്ങൾ. അമേരിക്കയിൽ നിന്നെത്തുന്നവർക്ക് അവ വിചിത്രവും പ്രാകൃതവുമായി അനുഭവപ്പെടുന്നു. സിനിമയിൽ കാണിച്ചിരിക്കുന്ന സംഭവങ്ങൾ പ്രാകൃതം തന്നെയാണ്. അത്രയും അംഗീകരിക്കാവുന്നതാണ്. എന്നാൽ ഈ സിനിമ കണ്ടിറങ്ങുന്ന ഒരു ശരാശരി പ്രേക്ഷകന്റെ ചിന്ത എന്തായിരിക്കും ? അയാൾ ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യുന്നു എന്ന് കരുതുക. ഇവിടുത്തെ ഏതെങ്കിലും പ്രാദേശിക ഉത്സവം കണ്ടിട്ട് അതിനെ പ്രാകൃതം എന്ന് അയാൾ സംബോധന ചെയ്യുന്നെങ്കിലോ ? ജൈന സന്യാസിമാർ പട്ടിണി കിടന്ന് മരണം വരിക്കുന്ന രീതി ജൈന മതക്കാർക്ക് ഇടയിലുണ്ട്. വസ്ത്രം ധരിക്കാത്ത സന്ന്യാസിമാർ ഹിന്ദു മതത്തിലും ജൈന മതത്തിലുമുണ്ട്. പ്രകൃതിയെ ആരാധിക്കുന്നവർ ഉണ്ട്. ഇന്ത്യയിൽ ഉള്ളവർ പൊതുവിൽ ഈ പറഞ്ഞതൊന്നും പ്രാകൃതം ആണെന്ന് അഭിപ്രായപ്പെടാറില്ല. അവയുടെയൊക്കെ പിന്നിലുള്ള തത്വങ്ങളെക്കുറിച്ചുള്ള ബോധ്യം ഉള്ളതുകൊണ്ടാണ് നാം അങ്ങനെ ചെയ്യാത്തത്. എന്നാൽ തത്വം അറിയില്ലാത്തൊരാൾക്ക് , പ്രത്യേകിച്ചും പുറമെ നിൽക്കുന്ന ഒരുവന് ഇത്തരം ആചാരങ്ങളെ ഉൾകൊള്ളാൻ കഴിയണമെന്നില്ല. മിഡ്‌സോമറിന്റെ കാര്യത്തിൽ പുറത്ത് നിന്നുള്ള കാഴ്ച്ച മാത്രമാണ് അറി അസ്തർ നമ്മുക്ക് നൽകുന്നത്. അകത്തേക്ക് കടന്ന് ചെന്ന് തത്വം അറിയാനുള്ള ശ്രമം സംവിധായകൻ നടത്തുന്നില്ല. സിനിമയുടെ തിയറിയുടെ അടിസ്ഥാനത്തിലാണെങ്കിൽ നമ്മുക്ക് ഏത് നാടിനെയും അവരുടെ രീതികളെയും സംസ്ക്കാരമില്ലാത്തതെന്ന് മുദ്ര കുത്താൻ സാധിക്കും. മൂല്യങ്ങളും ധർമ്മാധർമ്മങ്ങളും കാല ദേശങ്ങൾക്കാനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും എന്ന ചിന്ത ഉൾച്ചേർന്നിട്ടില്ല എന്നിടത്താണ് ആശയപരമായി മിഡ്‌സോമർ പിന്നോക്കം പോകുന്നത്. അത്രയും മാറ്റി നിർത്തിയാൽ നിർബന്ധമായും കണ്ടിരിക്കേണ്ട ഒരു ചലച്ചിത്രാനുഭവം തന്നെയാണ് മിഡ്‌സോമർ.
തന്റെ കണ്‍മണിയുടെ ചിത്രം പങ്കുവച്ച് നടന്‍ കുഞ്ചാക്കോ ബോബന്‍…നീന്തലിന്റെ ബാലപാഠങ്ങള്‍ പഠിക്കുന്ന കുഞ്ഞ് ഇസയുടെ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍ പതിനെട്ടിനാണ് ചാക്കോച്ചന്റെയും പ്രിയയുടേയും ജീവിതത്തിലേക്ക് ഇസഹാക്ക് എന്ന കുഞ്ഞ് ഇസയുടെ വരവ്… പിന്നീടിങ്ങോട്ട് കുഞ്ഞിന്റെ വിശേഷങ്ങളും ചിത്രങ്ങളും ചാക്കോച്ചൻ നിരന്തരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.
പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ആണ്‍കുഞ്ഞ് പിറക്കുന്നത്. കുഞ്ഞില്ലാതിരുന്ന ഈ വര്‍ഷങ്ങളിലെല്ലാം തങ്ങള്‍ അനുഭവിച്ച മാനസിക പ്രയാസം എത്ര വലുതാണെന്ന് പ്രിയയും ചാക്കോച്ചനും പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിരുന്നു. കുത്തുവാക്കുകളും നിരാശയും കൊണ്ട് മടുത്ത ജീവിതത്തിലേക്ക് വെളിച്ചമായാണ് ഇസ എന്ന് വിളിപ്പേരുള്ള ഇസഹാക് ബോബന്‍ കുഞ്ചാക്കോ എന്ന കുഞ്ഞു മാലാഖയുടെ കടന്നുവരവ്.
ബൈബിളില്‍ അബ്രഹാമിനും ഭാര്യ സാറയ്ക്കും ഏറെ കാത്തിരുന്ന് ലഭിച്ച കുഞ്ഞാണ് ഇസഹാഖ്. പതിനാലു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ജീവിതത്തിലേക്ക് വന്ന കണ്മണിയ്ക്കും അതേ പേരു തന്നെ നല്‍കിയിരിക്കുകയാണ് ചാക്കോച്ചനും പ്രിയയും.
ലണ്ടൻ : യൂറോപ്പിലെ മലയാളികളുടെ പ്രിയപ്പെട്ട പ്രമുഖ ഏഷ്യനെറ്റ് ആനന്ദ് ടി.വി യിൽ ശനിയാഴ്ച്ച (28/09/19) രാവിലെ 11 മാണിക്കും 6.30 നും ലോകമെങ്ങുമുള്ള മലയാളികളുടെ ഹൃദയം കവർന്ന കാരൂർ സോമൻ രചിച്ച, ഫെബി ഫ്രാൻസിസ് സംവിധാനം ചെയ്ത് പ്രിന്റ് വേൾഡ്, ന്യൂ ഡൽഹി പുറത്തിറക്കിയ “ഗ്ലാസിലെ നുര” ഹ്രസ്വ ചിത്രം നമ്മുടെ സ്വീകരണ മുറിയിലേക്ക് കടന്നു വരുന്നു.
കാട്ടുമൃഗങ്ങളുടെ വിശപ്പും ദാഹവും പകയും പോലെ മറ്റുള്ളവരിലെ കുറ്റങ്ങൾ കണ്ടെത്തി കല്ലെറിയുന്നതിനേക്കാൾ ഹ്രദയങ്ങളെ തഴുകിയുണർത്തി മദ്യ ലഹരിയുടെ താഴ്വരങ്ങളിൽ മേഞ്ഞു നടക്കുന്നവർക്ക് ഒരാശ്വാസമായി സ്‌നേഹവും കാരുണ്യവും ഗ്ലാസിലെ നുര പകരുന്നു.
യൂറോപ്പ് -അമേരിക്കയിലെ പ്രമുഖ ഓൺലൈൻ പത്രങ്ങളായ മലയാളം യൂകെ, ഇമലയാളീ അടക്കം യൂട്യുബിലും, ഫേസ്ബുക്കിലും ഈ ചിത്രം കാണാവുന്നതാണ്.
ഇന്ത്യൻ സിനമാ സംഗീത രംഗത്തെ അതുല്ല്യ പ്രതിഭ എ ആർ റഹ്മാൻ സംവിധായകനാവുന്നു. മുന്ന് പതിറ്റാണ് നീണ്ട ഇന്ത്യൻ സിനിമാ സംഗീത രംഗത്തെ മികച്ച പ്രവർത്തനത്തിന് ശേഷമാണ് ഇൻഡസ്ട്രിയിലെ അടുത്ത തലത്തിലേക്ക് കടക്കുകയാണെന്ന് എ ആർ റഹ്മാൻ വ്യക്മതമാക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തൽ. സംവിധായകൻ, എഴുത്തുകാരന്‍, നിര്‍മ്മാതാവ് എന്നീ നിലകളിൽ എ ആർ റഹ്മാൻ ഭാഗമാവുന്ന രണ്ട് പദ്ധതികൾ ഉടൻ വെള്ളിത്തിരയിലെത്തുമെന്നാണ് അദ്ദേഹം നൽകുന്ന സൂചന.
എപ്പിസോഡിക് വെർച്വൽ റിയാലിറ്റി ചിത്രമായ ‘ലെ മസ്‌കി’ലൂടെ എ ആർ റഹ്മാൻ സംവിധായകനായി അരങ്ങേറ്റം കുറിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതേ ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നതും അദ്ദേഹമാണെന്നാണ് വിവരം. ‘തന്റെ കുടുംബത്തെ ഇല്ലാതാക്കിയ വ്യക്തികളെ ഗന്ധത്തിലൂടെ കണ്ടെത്തുന്ന ഒരു പെൺകുട്ടിയെ ചുറ്റിപ്പറ്റിയുള്ള ഒരു ത്രില്ലർ സ്വഭാവമുള്ളതാണ് ചിത്രമെന്നും സൂചകളുണ്ട്’. ചിത്രത്തിന് സംഗീതം ചെയ്യുന്നതും റഹ്മാന്‍ തന്നെയാണ്. “ ദൃശ്യ ഭംഗിക്ക് അപ്പുറത്ത് ശബ്ദം, ഗന്ധം, ചലനം എന്നിവ ഒന്നിച്ച് അനുഭവിക്കുന്ന തരത്തിലായിരിക്കും ‘ലെ മസ്ക്’ ഒരുങ്ങുന്നത്’. ചിത്രം കാഴ്ചക്കാർക്ക് പുതിയൊരു സിനിമാ അനുഭവം നൽകും’ റഹ്മാൻ അഭിമുഖത്തിൽ വ്യക്തമാക്കുന്നു.
“ബോംബെ ഡ്രീംസ്, ലോർഡ് ഓഫ് ദി റിംഗ്സ് തുടങ്ങിയ സിനിമകളിൽ ഞാൻ പ്രവർത്തിച്ചിരുന്നു, ഈ സമയം ഒരു സംഗീത കഥാകാരൻ മാത്രമല്ലെന്ന് തിരിച്ചറിയുകയായിരുന്നു. എനിക്ക് ചുറ്റുമുള്ള ലോകവും വിവരണങ്ങളും മാറിക്കൊണ്ടിരിക്കുകയാണ്, കഥകൾ എന്തുകൊണ്ടാണ് വ്യത്യസ്തമായി പറയാൻ കഴിയാത്തതെന്ന് ഈ ഘട്ടത്തിൽ ചിന്തിച്ചു. ആഗോളവൽക്കരണ കാലഘട്ടത്തിൽ നഷ്ടപ്പെട്ട വൈവിധ്യങ്ങൾ സൂക്ഷ്മതകൾ തിരികെ കൊണ്ടുവരികയാണ് താൻ ഉദ്ദേശിക്കുന്നത്, ” റഹ്മാന്‍ പറയുന്നു.
അതേസമമയം, ആൻഡ്രൂ ലോയ്ഡ് വെബറുമായുള്ള ബന്ധമാണ് തന്നെ ഈ രംഗത്തേക്ക് കടന്നുവരുന്നതിന് സ്വാധീനിച്ചതെന്നും ചോദ്യത്തിന് മറുപടിയായി റഹ്മാൻ പറയുന്നുണ്ട്. ഇന്ത്യയിൽ നിന്നുള്ളവരും അന്തർ ദേശീയതലത്തിലുള്ളവരും തന്നെ സ്വാധീനിച്ചിട്ടുണ്ട്. ഇതിൽ ഒരാളാണ് ആൻഡ്രൂ ലോയ്ഡ് വെബർ. ഭാവിൽ താൻ എന്ത് ചെയ്യുമെന്ന് തരത്തിൽ അദ്ദേഹം പ്രതീക്ഷകൾ പങ്കുവച്ചിരുന്നു. അദ്ദേത്തിന് പുറമെ ശേഖർ കപൂർ. മണിരത്നം, അശുതോഷ് ഗോവരിക്കർ, ഇംതിയാസ് അലി തുടങ്ങിയ ചലച്ചിത്ര പ്രവർത്തകരും തനിക്ക് പ്രചോദമായിട്ടുണ്ട്. സംഗീത രംഗത്തെ വഴികാട്ടികളായ കെ വിശ്വനാഥിനെയും കെ ബാലചന്ദറിനെയും ഒരിക്കലും മറക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
പതിനഞ്ച് വയസ്സുള്ളപ്പോള്‍ താന്‍ ബലാല്‍സംഗത്തിന് ഇരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തി നടി ഡെമി മൂര്‍ രംഗത്ത്. അമ്മയുടെ സുഹൃത്ത് ബലാല്‍സംഗം ചെയ്തിട്ടുണ്ടെന്നാണ് തന്റെ ഓര്‍മ്മക്കുറിപ്പുകളടങ്ങിയ പുസ്തകമായ ഇന്‍സൈഡ് ഔട്ടില്‍ പറയുന്നത്.
ഒരുദിവസം താന്‍ വീട്ടിലെത്തിയപ്പോള്‍ മുറിയില്‍ തന്നെ കാത്ത് പ്രായമുള്ള ഒരാള്‍ ഉണ്ടായിരുന്നുവെന്ന് മൂര്‍ പറയുന്നു. അദ്ദേഹത്തിന്റെ പക്കല്‍ അപ്പാര്‍ട്ട്മെന്റിന്റെ ചാവിയുണ്ടായിരുന്നു. 500 ഡോളറിന് അമ്മ തന്നെ വിറ്റെന്ന് അയാള്‍ പറഞ്ഞു. അതൊരു ബലാല്‍സംഗമായിരുന്നെന്നും വലിയൊരു വഞ്ചനയായിരുന്നെന്നും മൂര്‍ എഴുതുന്നു.
അമ്മ ശരിക്കും വിറ്റിരുന്നുവോ എന്ന ചോദ്യത്തിന് അങ്ങനെ കരുതാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് മൂര്‍ മറുപടി പറഞ്ഞത്. പക്ഷെ, തനിക്കരികിലേക്ക് അയാളെ എത്തിച്ചത് അമ്മ തന്നെയാണെന്ന് കരുതുന്നതായും 56കാരിയായ നടി വെളിപ്പെടുത്തി.