തേജസ് ക്രിയേഷൻസിന്റെ ബാനറിൽ ഷാജി തേജസ് കഥ,തിരക്കഥ, സംഭാഷണം, സംവിധാനം നിർവ്വഹിച്ച് പ്രധാന വേഷത്തിൽ അഭിനയിച്ച രുദ്രന്റെ നീരാട്ട്… എന്ന സിനിമയ്ക്ക് 09-)മത് മീഡിയ സിറ്റി നെടുമുടി വേണു ഫിലിം & ടെലിവിഷൻ അവാർഡിൽ ഷോർട്ട് ഫിലിം ലോങ്ങ് വിഭാഗത്തിൽ പുരസ്‌കാരം.
തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ടി വി ചാനലായ മീഡിയ സിറ്റി,
കലാപ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്ന തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 09-)മത് ഫിലിം നൈറ്റ് 21.12.2022 വൈകുന്നേരം 03.00ന് തിരുവനന്തപുരം അയ്യൻകാളി ഹാളിൽ (VJT ഹാൾ )വച്ച് നടത്തപ്പെടുന്നു.
കലാ സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖർ പങ്കെടുക്കുന്ന പ്രസ്തുത അവാർഡ് നെറ്റിൽ പുരസ്‌കാരങ്ങൾ സമ്മാനിക്കും.
സിനിമയുടെ സമസ്ത മേഖകളിലും സ്വന്തം കൈയ്യൊപ്പ് പതിപ്പിച്ച് സമാന രീതിയിൽ രണ്ടു സിനിമകൾ ചെയ്ത അപൂർവ്വ വ്യക്തിത്വത്തിനാണ് ചിത്രകാരനും ഫോട്ടോഗ്രാഫറുമായ ഷാജി തേജസ് വേൾഡ് റെക്കോർഡിന് അർഹനായത്.
“അവസ്ഥാന്തരങ്ങൾ…” എന്ന പ്രഥമ സിനിമയ്ക്ക്, ബഹുമുഖപ്രതിഭാ പുരസ്‌കാരവും ഷാജി തേജസ് കരസ്ഥമാക്കിയിരുന്നു.
മികച്ച ഛായാഗ്രഹണം :തേജസ് ഷാജി
മികച്ച ഗാനരചയിതാവ് :ബാബു എഴുമാവിൽ
മികച്ച സംഗീത സംവിധാനം:രാംകുമാർ മാരാർ
മികച്ച ഗായകൻ :ഷിനു വയനാട്.
രുദ്രന്റെ നീരാട്ട്…
ഒ റ്റി റ്റി പ്ലാറ്റ് ഫോമിൽ ജനുവരിയിൽ റിലീസ്.
പത്താന്‍ സിനിമ റിലീസിന് ഒരുങ്ങവെ പലതരത്തിലുള്ള വിദ്വേഷ പ്രചാരണങ്ങളാണ് ആരംഭിച്ചത്. എന്നാല്‍ ഇതൊന്നും ഷാരൂഖ് ഖാന്‍ എന്ന താരത്തിന്റെ സ്റ്റാര്‍ഡത്തെ ബാധിച്ചിട്ടില്ലെന്ന് തെളിയിക്കുകയാണ് പുതിയ വാര്‍ത്ത. ലോകത്തെ എക്കാലത്തെയും മികച്ച 50 താരങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചിരിക്കുകയാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍.
ബ്രിട്ടണില്‍ നിന്നുള്ള എംപയര്‍ മാസികയുടെ പട്ടികയിലാണ് ഷാരൂഖ് ഇടം നേടിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് ഷാരൂഖ് മാത്രമാണ് ഈ പട്ടികയിലുള്ളത്. ഡെന്‍സെല്‍ വാഷിംഗ്ടണ്‍, ടോം ഹാങ്ക്സ്, മര്‍ലോന്‍ ബ്രാന്‍ഡോ, മെറില്‍ സ്ട്രീപ്പ്, ജാക്ക് നിക്കോള്‍സണ്‍ എന്നിവരാണ് പട്ടികയിലുള്ള മറ്റു താരങ്ങള്‍.
നാല് ദശകങ്ങളിലായി വിജയകരമായ അഭിനയ ജീവിതമാണ് ഷാരൂഖ് ഖാന്‍ നയിക്കുന്നതെന്നും താരത്തിന് കോടിക്കണക്കിന് ആരാധകരുണ്ടെന്നും മാഗസിനില്‍ നല്‍കിയ പ്രൊഫൈലില്‍ പറയുന്നു. ദേവദാസ്, മൈ നെയിം ഈസ് ഖാന്‍, സ്വദേശ്, തുടങ്ങിയ ചിത്രങ്ങളെക്കുറിച്ചും മാഗസിനില്‍ എടുത്തു പറയുന്നു.
അതേ സമയം നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാന്‍ നായകനായ സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പത്താന്‍ ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ദീപിക പദുക്കോണാണ് നായിക.
അറ്റ്ലി സംവിധാനം ചെയ്യുന്ന ജവാന്‍, രാജ്കുമാര്‍ ഹിറാനിയുടെ ഡുങ്കി എന്നിവയാണ് ഷാരൂഖിന്റെ മറ്റു ചിത്രങ്ങള്‍.
മിനി സ്‌ക്രീനിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയായി മാറിയ താരമാണ് അനുമോള്‍. ടെലിവിഷന്‍ സീരിയലുകളില്‍ കൂടി പരിചിതയായി മാറിയ അനുമോള്‍ ഫ്‌ളവേഴ്‌സിലെ സ്റ്റാര്‍ മാജിക്കിലൂടെയും ആരാധകരുടെ ഹൃദയം കവര്‍ന്നിരുന്നു. പാടാത്ത പൈങ്കിളിയില്‍ നിന്നും താരം പിന്മാറിയതും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. തിരുവനന്തപുരമാണ് അനുക്കുട്ടിയുടെ സ്വദേശം. നടിയും മോഡലും കൂടിയാണ് അനുമോള്‍.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് അനുമോള്‍. അനുമോള്‍ അനുക്കുട്ടി ഒഫീഷ്യല്‍ എന്ന യൂട്യൂബ് ചാനലിലും താരം സജീവമാണ്. അബി വെഡ്‌സ് മഹി എന്ന സീരിയലും സുസു പാടാത്ത പൈങ്കിളി, സുരഭിയും സുഹാസിനിയും എന്ന സീരിയലും താരം ചെയ്യുകയാണ്.
ഷോപ്പിങ്ങും ബ്യൂട്ടി ടിപ്‌സുമൊക്കെയാണ് അനുവിന്റെ ചാനലിലെ കണ്ടന്റുകള്‍. സ്റ്റാര്‍ മാജിക്കിലും അനു സജീവമാണ്. തങ്കച്ചനൊപ്പമുള്ള എല്ലാ പ്രോഗ്രാമും വൈറലാവാറുണ്ട്. ടമാര്‍ പഠാറിലും വളരെ സജീവമാണ്താരം. ഇന്‍സ്റ്റര്‍ഗ്രാമില്‍ വണ്‍ മില്യണ്‍ ഫോളോവേഴ്‌സും അനുവിനുണ്ട്. ഫ്‌ളവേഴ്‌സ് ടിവിയില്‍ സം്രേപക്ഷണം ചെയ്തുവരുന്ന സു സു എന്ന സീരിയലിലും അനുമോള്‍ അഭിനയിക്കുന്നുണ്ട്. താരം തനിക്ക് നേരിടേണ്ടി വന്ന ചില അനുഭവങ്ങള്‍ തുറന്നുപറയുകയാണ് ഇപ്പോള്‍.
സ്ട്രഗിള്‍ ചെയ്തിരുന്ന കാലത്ത് പലപ്പോഴും രാത്രി പത്ത് മണിയൊക്കെ കഴിയും ഷൂട്ട് കഴിയുമ്പോള്‍. മിക്കവാറും താനും അമ്മയും മാത്രമേ അപ്പോള്‍ ഉണ്ടാകാറുള്ളു. തങ്ങള്‍ എങ്ങനെ പോകുമെന്നൊന്നും പ്രോഗ്രാമിന് വിളിച്ചവര്‍ക്ക് അറിയേണ്ടെന്നും താരം കു റ്റ പ്പെടുത്തുന്നു.
താനും അമ്മയും അങ്ങനെ ഒരിക്കല്‍ ഷൂട്ട് കഴിഞ്ഞ് പോകാനായിട്ട് രാത്രി ഒരു മണിക്കുള്ള രണ്ട് പേര്‍ക്ക് കിടക്കാന്‍ പറ്റിയ സ്ലീപ്പര്‍ സീറ്റുള്ള ബസ്സില്‍ കയറി. അപ്പോള്‍ രണ്ട് പേര്‍ക്ക് കൂടെ 1500 രൂപ ആണെന്ന് പറഞ്ഞപ്പോള്‍ ആയിരം ഇപ്പോള്‍ തരാമെന്നും അഞ്ഞൂറ് തിരുവനന്തപുരം എത്തിയിട്ട് തരാമെന്നും പറഞ്ഞു. എന്നാല്‍ അയാള്‍ സമ്മതിച്ചില്ല. ആ ഒരു മണിക്ക് തന്നെയും അമ്മയെയും ബസില്‍ നിന്ന് ജീവനക്കാര്‍ ഇറക്കിവിടുകയായിരുന്നു.
താന്‍ ഒരിക്കലും അത് മറക്കില്ലെന്നും അത്രയും വേദനിച്ചിരുന്നെന്നും അനുമോള്‍ പറയുകയാണ്. കൂടാതെ തന്നെ ഏറെ വിഷമിപ്പിക്കുന്ന മറ്റൊരു സംഭവവും അനുമോള്‍ പറയുന്നുണ്ട്. തനിക്ക് ഒരാള്‍ എന്നും ലവ് യു അനു, ഐ മിസ് യു അനു എന്നൊക്കെ മെസേജ് അയക്കുമായിരുന്നു.
താന്‍ ഇല്ലാതെ അയാള്‍ക്ക് ജീവിക്കാന്‍ പറ്റില്ല എന്നൊക്കെ പറയുമായിരുന്നു. അയാളുടെ അച്ഛനും അമ്മയുമായി വീട്ടില്‍ വരുമെന്നൊക്കെയാണ് മെസേജില്‍ പറഞ്ഞിരുന്നത്. പിന്നെ താന്‍ ബ്ലോക്ക് ആക്കിയപ്പോള്‍ വേറെ അക്കൗണ്ടില്‍ നിന്നും മെസേജ് അയച്ചെന്നും ഇപ്പോള്‍ തന്നെ ഭീ ഷ ണിപ്പെടുത്തുന്നുണ്ട് എന്നും അനുമോള്‍ പറയുന്നു.
അമ്മ വേഷങ്ങളിലൂടെയും സപ്പോർട്ടിംഗ് റോളിലൂടെയും തിളങ്ങുന്ന താരമാണ് ജോളി ചിറയത്ത്. സിനിമയിലെ കാസ്റ്റിങ്ങ് കൗച്ചിനെ കുറിച്ച് ജോളി പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു. കാസ്റ്റിങ് കൗച്ചിന്റെ പേരിൽ നടക്കുന്ന ലൈംഗിക അതിക്രമങ്ങൾ തടയുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും ഇന്നത്തെ കാലത്തെ പിള്ളേർക്ക് സെക്‌സിനെ കുറിച്ചും ലൈംഗികതയെ പറ്റിയുമുള്ള കാഴ്ചപ്പാടിൽ വലിയ മാറ്റമുണ്ടായിട്ടുണ്ടെന്നും താരം പറയുന്നു.
‘കാസ്റ്റിങ് കൗച്ചിന്റെ പേരിൽ നടക്കുന്ന ലൈംഗിക അതിക്രമങ്ങൾ തടയുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. സമൂഹത്തിന്റെ ലൈംഗിക ദാരിദ്ര്യം മാറുക എന്നതാണ് അതിലെ പ്രധാന കാര്യം. ഒരു ജോലിയ്ക്ക് വേണ്ടിയോ ആവശ്യങ്ങൾക്ക് വേണ്ടിയോ സെക്‌സ് ആവശ്യപ്പെടുകയാണ്. കാശിന് പകരം സെക്‌സ് കൊടുക്കേണ്ടി വരുന്നത്. അതും സ്ത്രീകളോട് മാത്രമാണ് അത് ആവശ്യപ്പെടുന്നത്.
സ്ത്രീയെ ഒബ്ജക്ടിഫൈ ചെയ്ത് കാണുന്ന ഒരു സമൂഹത്തിൽ സ്ത്രീയോട് പരസ്യമായി സെക്‌സ് ആവശ്യപ്പെടുക എന്ന് പറയുന്നത് ഭയങ്കര അലിഖിത നിയമമായിട്ട് നിൽക്കുന്ന ഒരു സ്ഥലത്താണ് നമ്മളുള്ളത്. അതായത് സെക്‌സ് ചെയ്യാൻ വേണ്ടി ഒരു സ്ത്രീ ശരീരം കിട്ടിയാൽ കൊള്ളാമെന്നുള്ള ദാരിദ്ര്യം പിടിച്ച അവസ്ഥ. പക്ഷേ ഇന്നത്തെ പിള്ളേരുടെ കാര്യത്തിലില്ല. ഏതാണ്ട് എല്ലാവരും ഒരു ലിവിങ് റിലേഷനിലോ ഗോൾഫ്രണ്ട്, ബോയ്ഫ്രണ്ട് റിലേഷനുള്ളവരോ ആണ്. അത്യാവശ്യം അവർ തങ്ങളുടെ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്ന ആളുകളൊക്കെയാണ്. ലൈംഗികത തന്നെ വയലൻസിനുള്ളതും വരുമാനത്തിനുള്ളതുമായ ടൂളായി മാറിക്കഴിഞ്ഞു.
എന്റെ ലൈംഗികത എനിക്കിഷ്ടമുള്ളത് പോലെ ചെയ്താൽ നിങ്ങൾക്കെന്താണ് കുഴപ്പമെന്ന് ഒരു സ്ത്രീ ചോദിച്ചാൽ അതിലൊരു കുഴപ്പവും ഉള്ളതായി എനിക്ക് തോന്നുന്നില്ല
ഐഎഫ്എഫ്കെ സമാപന സമ്മേളനത്തില്‍ തനിക്കെതിരെ കൂവി പ്രതിഷേധിച്ചവരെ നായ്ക്കളോട് ഉപമിച്ച് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്ത്. സ്വന്തം വീട്ടിലെ പട്ടികള്‍ തന്നെ നോക്കി കുരയ്ക്കുന്നതിനോടാണ് രഞ്ജിത് ഉപമിച്ചത്.
‘ആരോ എന്തോ ബഹളമുണ്ടാക്കി. അത്, കാണാന്‍ വലിയ പ്രേക്ഷക സമൂഹവുമുണ്ടായി. ഞാന്‍ കോഴിക്കോടാണ്, വയനാട്ടിലൊരു വീടുണ്ട്. അവിടെ വീടു നോക്കുന്ന ബാലകൃഷ്ണന്‍ നാടന്‍ നായ്ക്കളെ വളര്‍ത്തുന്നുണ്ട്. ആ നായ്ക്കള്‍ എന്നെ കണ്ടാല്‍ കുരയ്ക്കാറുണ്ട്.ഞാന്‍ ആ വീടിന്റെ ഉടമസ്ഥാനാണെന്നൊന്നും ആ നായ്ക്കള്‍ ഓര്‍ക്കാറില്ല. പരിചയമില്ലാത്തതിന്റെ പേരില്‍ കുരയ്ക്കാറുണ്ട്. അതുകൊണ്ട് നായയെ തല്ലിപുറത്താക്കാറില്ല,’ രഞ്ജിത് പറഞ്ഞു.
എന്റെ കാര്യത്തില്‍ മോശം സിനിമയും നല്ല സിനിമയും ഉണ്ടായിട്ടുണ്ട്. രണ്ടും രണ്ട് രീതിയില്‍ തന്നെയാണ് പ്രേക്ഷക സമൂഹം സ്വീകരിച്ചത്. ഇനിയും നല്ല സിനിമ ചെയ്താല്‍ പ്രേക്ഷകര്‍ സ്വീകരിക്കും’. എന്ന് രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു. മമ്മൂട്ടി ലിജോ ജോസ് പെല്ലിശേരി ടീമിന്റെ നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് രഞ്ജിത്തിന് നേരെ പ്രതിഷേധിക്കാന്‍ കാണികളെ പ്രേരിപ്പിച്ചത്.
മേളയുടെ ആദ്യ ദിവസങ്ങളില്‍ സീറ്റ് റിസര്‍വ്വ് ചെയ്തവര്‍ക്കും ക്യൂ നിന്നവര്‍ക്കും ചില സിനിമകള്‍ കാണാന്‍ പറ്റാതിരുന്നത് പരാതികള്‍ക്ക് ഇടയാക്കിയിരുന്നു. റിസര്‍വേഷന്‍ സംവിധാനത്തില്‍ തകരാര്‍ ഉണ്ടെന്നും സംഘാടകര്‍ തങ്ങളുടെ വേണ്ടപ്പെട്ടവര്‍ക്ക് സീറ്റുകള്‍ ഒഴിച്ചിടുകയാണെന്നും ആരോപണമുയര്‍ന്നു.
സമാപന സമ്മേളന വേദിയില്‍ പ്രസംഗിക്കാന്‍ രഞ്ജിത് മൈക്കിന് മുന്നിലെത്തിയപ്പോഴാണ് കൂവല്‍ ഉയര്‍ന്നത്. കൂവല്‍ തനിക്ക് പുത്തരിയല്ലെന്ന് രഞ്ജിത് ഉടന്‍ തന്നെ മറുപടി പറഞ്ഞു. കൂവിത്തെളിയുന്നത് നല്ല കാര്യമാണ്. 1977 ല്‍ എസ്എഫ്ഐയിലൂടെ തുടങ്ങിയതാണ് ജീവിതം. അതു കൊണ്ട് കൂവി പരാജയപ്പെടുത്താന്‍ ആരും ശ്രമിക്കേണ്ട എന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പറയുകയുണ്ടായി.
ഗായിക മാത്രമല്ല താൻ നല്ലൊരു അഭിനേത്രി കൂടിയാണ് എന്ന് തെളിയിച്ച തന്ന താരം ആണ് സയനോര ഫിലിപ്പ്. ഇപ്പോൾ തന്റെ വ്യക്തിജീവിതത്തെ കുറിച്ച് താരം തുറന്നു പറയുകയാണ്, ഇപ്പോൾ താൻ ഭർത്താവുമായി അകന്ന് കഴിയുകയാണ്, മകളുമായി താൻ ഇപ്പോൾ തനിച്ചാണ് താമസം. 2009 ൽ വിന്സറ്റൺ ആന്റണി ഡിക്രസുമായി ആയിരുന്നു സയനോരയുടെ വിവാഹം. തന്റെ വിവാഹ ജീവിതത്തിൽ ഒരുപാടു ബുദ്ധിമുട്ടുകൾ താൻ അനുഭവിച്ചു.
സെന ഡിക്രൂസ് എന്നാണ് മകളുടെ പേര്, എന്ത് റിലേഷൻ ഷിപ്പ് ആയാലും മറ്റുളവരുടെ മുന്നിൽ നമ്മളുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകണം. എന്നാൽ ഞാൻ എന്റെ ആഗ്രഹങ്ങൾ മാറ്റിനിർത്തികൊണ്ടു മറ്റുള്ള വരുടെ ആഗ്രഹത്തിനു പ്രധാന്യം നൽകും എന്നാൽ വളരെ തെറ്റാണ് അതെനിക്ക് മനസിലായി. ചില സമയത്തു ഞാൻ കൊതിച്ചിരുന്നു ഒരാൾ ആശ്വസിപ്പിക്കാൻ ഉണ്ടെങ്കിലോ എന്ന് എന്നാൽ എന്റെ ഭർത്താവിൽ നിന്നും അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല സയനോര പറയുന്നു.
അങ്ങനെ എന്റെ റിലേഷൻ ഷിപ്പ് അവസാനിക്കണം എന്ന ഘട്ടത്തിൽ ഞാൻ മകളുമായി മാറുകയും ചെയ്യ്തിരുന്നു, ഇപ്പോൾ ഞാൻ സിംഗിൾ ആണ്, ഞാൻ മകളെ പ്രസവിക്കുന്ന സമയത്തു ഒരുപാടു പേടിച്ചിരുന്നു, പ്രസവിച്ചു കഴിഞ്ഞു എനിക്ക് മകളെ ഒറ്റക്ക് മാനേജ് പോലും ചെയ്യാൻ കഴിഞ്ഞില്ല ആ സമയത്തു ഞാൻ ബാത്‌റൂമിൽ വരെ പോയിരുന്നു കരഞ്ഞിട്ടുണ്ട്. കുഞ്ഞു രാത്രീയിൽ വലിയ കരച്ചിൽ ആണ് പ്രസവം കഴിഞ്ഞു എനിക്ക് ഉറക്കം ഒരു പ്രശ്നം ആയിരുന്നു, ഒറ്റപ്പെട്ട അവസ്ഥ വളരെ വലുതാണ്, ആ സമയത്തു ഭർത്താവ് പോലും ഇല്ല, പിനീട് എന്റെ കരച്ചിൽ കണ്ടു മമ്മി പോലും വിഷമിച്ചിരുന്നു , അത്ര സ്ട്രസ് ഞാൻ അനുഭവിച്ചു, എല്ലാം നോക്കികാണുമ്പോൾ ഞാൻ സിംഗിളായി തുടരുന്നത് ആണ് നല്ലത് സയനോര പറയുന്നു.
ഷാരൂഖ് ഖാന്‍ നായകനാകുന്ന പത്താന്‍ സിനിമയ്‌ക്കെതിരെ മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര. ‘ബേഷരം റംഗ്’ എന്ന തുടങ്ങുന്ന ഗാനത്തില്‍ മാറ്റം വരുത്താതെ സിനിമ മധ്യപ്രദേശില്‍ പ്രദര്‍ശിപ്പിക്കുകയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സിനിമയിലെ നായികയായ ദീപിക ബിക്കിനി ധരിച്ചാണ് ഗാനത്തില്‍ അഭിനയിച്ചത്. ദീപിക തുക്ക്ഡെ തുക്ക്ഡെ സംഘത്തിന്റെ അനുകൂലിയാണെന്നും അദ്ദേഹം പറഞ്ഞു. ദീപികയുടെ വസ്ത്രധാരണത്തിലും സിനിമയിലെ ഗാനരംഗത്തിലും തിരുത്തല്‍ നടത്തേണ്ടതുണ്ട്. അവ ശരിയാക്കണം. അല്ലെങ്കില്‍ ഈ സിനിമ മധ്യപ്രദേശില്‍ പ്രദര്‍ശിപ്പിക്കുകയില്ല. വളരെ മോശമാണ്, വളരെ മലിനമായ മാനസികാവസ്ഥയില്‍ നിന്നാണ് ഇങ്ങനെ ഒരു പാട്ടെടുക്കുന്നത് നരോത്തം മിശ്ര പറഞ്ഞു.
ഷാരൂഖ് ഖാന്റെ ‘പത്താന്‍’ സിനിമയിലെ ‘ബേശരം രംഗ്’ പുറത്തെത്തിയതോടെ സിനിമയ്ക്കെതിരെ ബഹിഷ്‌ക്കരണാഹ്വാനങ്ങള്‍ വരെ എത്തുന്നുണ്ട്. ഗാനരംഗത്തില്‍ ദീപിക പദുക്കോണ്‍ കാവി കളറിലുള്ള ബിക്കിനി അണിഞ്ഞതിനെ തുടര്‍ന്നാണ് ബഹിഷ്‌ക്കരണാഹ്വാനങ്ങള്‍ എത്താന്‍ തുടങ്ങിയത്. ഗാനത്തിന് എതിരെ പുതിയൊരു ആരോപണവും കൂടി പുറത്തു വന്നിരിക്കുകയാണ് ഇപ്പോള്‍. ഈ ഗാനം കോപ്പിയടിയാണ് എന്നാണ് പലരും പറയുന്നത്. ജെയിനിന്റെ ഫ്രഞ്ച് ഗായികയും സംഗീതജ്ഞയുമായ ജെയിനിന്റെ ‘മകേബ’ എന്ന ഗാനത്തിന്റെ ബീറ്റ് ആണ് ബേശരം രംഗ് ഗാനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.
രണ്ട് ഗാനങ്ങളുടെയും വീഡിയോ പങ്കുവച്ചാണ് സോഷ്യല്‍ മീഡിയയില്‍ പലരും എത്തുന്നത്. ബേശരം ഗാനത്തിന്റെ ബാക്ക്ഗ്രൗണ്ട് സ്‌കോര്‍ ഫുള്‍ മകേബ ഗാനത്തിന്റെ കോപ്പിയാണ് എന്നാണ് ഇക്കൂട്ടര്‍ ആരോപിക്കുന്നത്. ഈ ബീറ്റ് എവിടെയോ കേട്ടിട്ടുണ്ടെന്ന് തോന്നിയപ്പോഴാണ് മകേബ ആണെന്ന് മനസിലായത് എന്നും ചിലര്‍ പറയുന്നുണ്ട്.
അതേസമയം ഗാനം ഇതിനകം 2.1 കോടിയിലേറെ കാഴ്ചകള്‍ നേടിയിട്ടുണ്ട്. ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് കുമാര്‍ ആണ്. വിശാല്‍ ദദ്‌ലാനി ആണ് സ്പാനിഷ് ഭാഷയിലെ വരികള്‍ എഴുതിയിരിക്കുന്നത്. വിശാലും ശേഖറും ചേര്‍ന്ന് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശില്‍പ റാവു, കരാലിസ മോണ്ടെയ്‌റോ, വിശാല്‍, ശേഖര്‍ എന്നിവര്‍ ചേര്‍ന്നാണ്. ജോണ്‍ എബ്രഹാമാണ് വില്ലനായെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സിദ്ധാര്‍ഥ് ആനന്ദാണ്. ജനുവരി 25 ന് ചിത്രം റിലീസ് ചെയ്യും. യഷ് രാജ് ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്.
സംവിധായകന്‍ ജൂഡ് ആന്റണിയുടെ ‘തലയില്‍ മുടി കുറവാണ്, ബുദ്ധിയുണ്ട്’ എന്ന പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടന്‍ മമ്മൂട്ടി രംഗത്ത്. ജൂഡ് ആന്റണിയെ പ്രകീര്‍ത്തിച്ച് പറഞ്ഞ വാക്കുകള്‍ ചിലരെ അലോസരപ്പെടുത്തിയതില്‍ ഖേദം പ്രകടിപ്പിക്കുന്നെന്ന് മമ്മൂട്ടി പറഞ്ഞു. അത്തരം പ്രയോഗങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്ന് ഉറപ്പു നല്‍കുന്നെന്നും മമ്മൂട്ടി പറഞ്ഞു.
മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
”പ്രിയരെ കഴിഞ്ഞ ദിവസം ‘2018’ എന്ന സിനിമയുടെ ട്രെയിലര്‍ ലോഞ്ചിനോട് അനുബന്ധിച്ചു നടന്ന ചടങ്ങില്‍ സംവിധായകന്‍ ‘ജൂഡ് ആന്റണി’യെ പ്രകീര്‍ത്തിക്കുന്ന ആവേശത്തില്‍ ഉപയോഗിച്ച വാക്കുകള്‍ ചിലരെ അലോസരപ്പെടുത്തിയതില്‍ എനിക്കുള്ള ഖേദം പ്രകടിപ്പിക്കുന്നതോടൊപ്പം ഇങ്ങനെയുള്ള പ്രയോഗങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ മേലില്‍ ശ്രദ്ധിക്കുമെന്ന് ഉറപ്പു തരുന്നു. ഓര്‍മ്മിപ്പിച്ച എല്ലാവര്‍ക്കും നന്ദി.”
കഴിഞ്ഞ ദിവസം 2018 എന്ന സിനിമയുടെ ട്രെയ്ലര്‍ ലോഞ്ച് വേളയിലാണ് മമ്മൂട്ടിയുടെ പരാമര്‍ശം നടത്തിയത്. ജൂഡ് ആന്റണിയുടെ തലയില്‍ കുറച്ച് മുടി കുറവാണെന്നേയുള്ളൂ, ബുദ്ധിയുണ്ട് എന്നാണ് മമ്മൂട്ടി പറഞ്ഞത്. പിന്നാലെ നടന്റെ വാക്കുകള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി.
മമ്മൂട്ടി നടത്തിയത് ബോഡി ഷെയിമിംഗ് ആണെന്ന വിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നത്. മമ്മൂട്ടി തന്റെ മുടിയെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ബോഡി ഷെയിമിംഗ് ആയി അനുഭവപ്പെട്ടിട്ടില്ലെന്ന് ജൂഡ് ആന്റണി പറഞ്ഞിരുന്നു. താന്‍ ഏറെ ബഹുമാനിക്കുന്ന വ്യക്തി ഏറെ സ്നേഹത്തോടെ പറഞ്ഞ വാക്കുകളെ വളച്ചൊടിക്കരുതെന്നും ജൂഡ് ആവശ്യപ്പെട്ടിരുന്നു.
”മമ്മൂക്ക എന്റെ മുടിയെക്കുറിച്ചു പറഞ്ഞത് ബോഡി ഷെമിങ് ആണെന്ന് പൊക്കിപ്പിടിച്ചുക്കൊണ്ടു വരുന്നവരോട്, എനിക്ക് മുടി ഇല്ലാത്തതില്‍ ഉള്ള വിഷമം എനിക്കോ എന്റെ കുടുംബത്തിനോ ഇല്ല. ഇനി അത്രേം ആശങ്ക ഉള്ളവര്‍ മമ്മൂക്കയെ ചൊറിയാന്‍ നിക്കാതെ എന്റെ മുടി പോയതിന്റെ കാരണക്കാരായ ബാംഗ്ലൂര്‍ കോര്‍പറേഷന്‍ വാട്ടര്‍, വിവിധ ഷാംപൂ കമ്പനികള്‍ ഇവര്‍ക്കെതിരെ ശബ്ദമുയര്‍ത്തുവിന്‍. ഞാന്‍ ഏറെ ബഹുമാനിക്കുന്ന ആ മനുഷ്യന്‍ ഏറ്റവും സ്നേഹത്തോടെ പറഞ്ഞ വാക്കുകളെ ദയവു ചെയ്തു വളച്ചൊടിക്കരുത് എന്ന് മുടിയില്ലാത്തതില്‍ അഹങ്കരിക്കുന്ന ഒരുവന്‍” എന്നാണ് ജൂഡ് പറഞ്ഞത്.
ലോകസിനിമയുടെ ചരിത്രത്തില്‍ ഇത്രയധികം ആരാധകര്‍ നെഞ്ചിലേറ്റിയ പ്രണയജോഡികള്‍ ഉണ്ടായിരിക്കുകയില്ല. ടൈറ്റാനിക് സിനിമയും അതിലെ കഥാപാത്രങ്ങളായ ജാക്കിനെയും റോസിനും പറ്റിയാണ് പറയുന്നത്. ചിത്രത്തില്‍ റോസ് ആയി അഭിനയ്ച്ച് ഹോളിവുഡ് നടി കേറ്റ് വിന്‍സ്ലെറ്റിന് ഇപ്പോഴും ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ പ്രായമാകുന്നതിനെക്കുറിച്ചും ആ ഘട്ടത്തെ പുല്‍കുന്നതിനെക്കുറിച്ചുമൊക്കെ പങ്കുവെക്കുകയാണ് നാല്‍പത്തിയേഴുകാരിയായ കേറ്റ്.
എല്ലാ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും സംഭവിക്കുന്ന സ്വാഭാവിക പ്രക്രിയയാണ് പ്രായമാകല്‍ എന്നും ചിലര്‍ അതിനെ ആശങ്കയോടെ സമീപിക്കുകയാണ് എന്നും പറയുകയാണ് കേറ്റ്. നാല്‍പതുകളില്‍ എത്തിനില്‍ക്കുന്ന സ്ത്രീകള്‍ അവരുടെ ആന്തരികസൗന്ദര്യത്തെയും കരുത്തിനെയും പുല്‍കുകയാണ് ചെയ്യേണ്ടതെന്ന് കേറ്റ് പറയുന്നു.
പലപ്പോഴും സ്ത്രീകള്‍ നാല്‍പതുകളില്‍ എത്തുമ്പോഴേക്കും ഇത് പതനത്തിന്റെ തുടക്കമാണെന്നും കാര്യങ്ങള്‍ മങ്ങാനും മാറാനും ആഗ്രഹിക്കാത്ത ദിശകളിലേക്ക് നീങ്ങാനുമൊക്കെ തുടങ്ങുമെന്ന് കരുതും. എന്നാല്‍ സ്ത്രീകള്‍ അവരുടെ നാല്‍പതുകളില്‍ നല്ലതിനായി മാറുന്നു എന്നാണ് താന്‍ കരുതുന്നതെന്നും കേറ്റ്.
നാല്‍പതുകളില്‍ സ്ത്രീകള്‍ കൂടുതല്‍ കരുത്തരാകുകയും സെക്‌സി ആവുകയും ചെയ്യുന്നു. നമ്മള്‍ നമ്മളിലേക്ക് കൂടുതല്‍ വളരുന്നു. ആളുകള്‍ എന്തുചിന്തിക്കുമെന്ന് ഭയപ്പെടാതെ മനസ്സിലുള്ളത് തുറന്നു പറയാനുള്ള അവസരവും ലഭിക്കുന്നു. നമ്മള്‍ കാണാന്‍ എങ്ങനെയാണെന്ന് അമിതമായി ആലോചിക്കാതിരിക്കുന്നു. അത് വളരെ മനോഹരമാണ്. ജീവിതം വളരെ ചെറുതാണെന്നും അവനവന്റെ ശക്തിയില്‍ തുടരൂ എന്നും കേറ്റ് പറയുന്നു.
മേയര്‍ ഓഫ് ഈസ്റ്റ്ടൗണ്‍ എന്ന സീരീസിലെ തന്റെ രൂപത്തെ വിമര്‍ശിച്ചവരെക്കുറിച്ചും കേറ്റിന് പറയാനുണ്ട്. ഒരിക്കലും പുരുഷ നടന്മാരുടെ രൂപമാറ്റത്തെക്കുറിച്ച് അധികമാരും ബഹളം വെക്കാറില്ല. നായികമാര്‍ എന്നും പെര്‍ഫെക്റ്റ് ആയിരിക്കണം എന്നാണ് സമൂഹത്തിന്റെ സങ്കല്‍പം. എന്നാല്‍ താന്‍ സത്യസന്ധമായ കഥകള്‍ അവതരിപ്പിക്കാനും യഥാര്‍ഥമായിരിക്കാനുമാണ് ആഗ്രഹിക്കുന്നതെന്നും കേറ്റ് കൂട്ടിച്ചേര്‍ക്കുന്നു.
സിനിമയും വ്യക്തിജീവിതത്തിലെ ബന്ധങ്ങളും ഒരുമിച്ചു കൊണ്ടുപോകുന്നതിൽ അഭിപ്രായം തുറന്നു നടൻ ഷൈൻ ടോം ചാക്കോ. സിനിമയ്ക്കു വേണ്ടി സ്വന്തം വീട്ടുകാരെപോലും മറന്നു ജീവിക്കുകയാണ് താനെന്ന് താരം പറയുന്നു. ഒരാൾ സംതൃപ്തിപ്പെടുത്തേണ്ടത് സ്വന്തം ആത്മാവിനെയാണ്. വീട്ടുകാർ മക്കളെ വളർത്തി വലുതാക്കുന്നത് അവരുടെ ഭാവി നന്നായി കാണാൻ വേണ്ടിയാണ്. സിനിമ നഷ്ടപ്പെടുത്തി വീട്ടുകാരെ തൃപ്തിപ്പെടുത്തി അവരോടൊപ്പം ജീവിക്കാൻ കഴിയില്ല. ജീവിതത്തിൽ ഇപ്പോഴും അഭിനയിച്ചുകൊണ്ടിരിക്കുകയാണ് താനെന്നും അതിന്റെ പകുതി മാത്രമേ ക്യാമറയ്ക്ക് മുന്നിൽ കാണിക്കാൻ കഴിയുകയുള്ളൂ എന്നും ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ നടൻ പറഞ്ഞു
ഷൈൻ ടോം ചാക്കോയുടെ വാക്കുകൾ
‘‘സിനിമ ഇഷ്ടപ്പെടുന്നവർക്ക് അത് ചെയ്യാൻ വളരെ എളുപ്പമാണ്. ഇഷ്ടമുള്ള പണി ചെയ്ത്, കോടിക്കണക്കിന് പണം കിട്ടുന്നത് നല്ലതല്ലേ. ആളുകളെ ചിരിപ്പിക്കാൻ വേണ്ടി ചിലപ്പോൾ മറ്റുള്ളവരുടെ ശൈലി പിന്തുടരാറുണ്ട്. ഇല്ലത്തെ സംസാരശൈലി ഇടയ്ക്കിടെ കയറിവരാറുണ്ട്. ഒരു കാര്യം സീരിയസായി അവതരിപ്പിക്കുകയും വേണം എന്നാൽ ഹാസ്യമായി തോന്നുകയും വേണം എന്നുള്ളപ്പോഴാണ് അങ്ങനെ ചെയ്യുന്നത്. ക്യാമറയുടെ മുന്നിൽ ചെയ്യുന്നതിന് മുൻപ് അത് എവിടെയെങ്കിലും ചെയ്തു നോക്കേണ്ടെ. ജീവിതത്തിൽ കാണിക്കുന്നതിന്റെ പകുതി മാത്രമേ ക്യാമറ ഓൺചെയ്യുമ്പോൾ കൊടുക്കാൻ പറ്റുകയുള്ളൂ. കുറച്ചുകൂടി ബോധമുള്ള ആളുകൾ നിയന്ത്രിക്കുന്നത് കൊണ്ടാണ് സിനിമയിൽ ബോധത്തോടെ പെരുമാറുന്നത്.
ഞാൻ കൂട്ടിയിട്ട് കത്തിച്ചു വലിക്കുന്നെന്ന് പറയുന്നവർ ആരാണ് ഇത് കൃഷി ചെയ്യുന്നത് എന്ന് ചിന്തിക്കുന്നുണ്ടോ? കഞ്ചാവ് കച്ചവടം ചെയ്യുന്നവരെ പിടിക്കുന്നില്ല. പിള്ളേര് വലിക്കുന്നതാണ് കുറ്റം. സബ്സ്റ്റൻസ് ഉപയോഗിക്കുന്നത് ഒരു സ്വഭാവ വൈകല്യമാണ്. അങ്ങനെ ഉപയോഗിക്കുന്നവരെ ക്രിമിനലാക്കുകയും അത് വഴി അവന്റെ കുടുംബത്തെയും ചുറ്റുപാടുകളെയും നശിപ്പിക്കുന്നതാണ് ക്രൈം, അല്ലാതെ അത് ഉപയോഗിക്കുന്നതല്ല. അഭിനയിക്കാൻ കിട്ടുന്ന കഥാപാത്രങ്ങൾക്കു വേണ്ടി കാത്തിരിക്കുന്ന സമയം ആനന്ദകരമാക്കാറുണ്ട്. സ്ക്രീനിനു പുറത്ത് സന്തോഷമായി ഇരുന്നാൽ ക്യാമറയ്ക്ക് മുന്നിൽ നന്നായി പെർഫോം ചെയ്യാൻ പറ്റും. അഭിനയിക്കുന്നതിന് തൊട്ടു മുൻപ് വരെ പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കണം.
സിനിമയല്ലാതെ ഒന്നും ജീവിതത്തിൽ എന്റെ നടക്കുന്നില്ല. അതുകൊണ്ടാണ് വിവാഹബന്ധം ഉൾപ്പടെയുള്ള ബന്ധങ്ങൾ കാത്തുസൂക്ഷിക്കാൻ കഴിയാത്തത്. അച്ഛനോടും അമ്മയോടും അനുജനോടും അനുജത്തിയോടുമുള്ള റിലേഷനിൽ ഞാൻ പരാജയമാണ്. അങ്ങനെ ഞാൻ പരാജയപ്പെടുന്നത് ക്യാമറയ്ക്ക് മുന്നിൽ സന്തോഷമായി നിൽക്കാൻ വേണ്ടിയാണ്. വീട്ടുകാർ നമ്മളോടൊപ്പം എത്ര വർഷമുണ്ടാകാനാണ്. നമ്മുടെ ആത്മാവിനെ മാത്രമാണ് നമ്മൾ കൂടെ കൊണ്ട് പോകുന്നത്. നമ്മുടെ ആത്മാവിനെയാണ് നമ്മൾ സംതൃപ്തിപ്പെടുത്തേണ്ടത് ആളുകളെയല്ല. മാതാപിതാക്കളെയും ഭാര്യയെയും കുടുംബത്തെയും ഓവറായി നമ്മുടെ ഉള്ളിലേക്കെടുത്ത് അവരുടെയും നമ്മുടെയും ജീവിതം ദുരിതമാക്കേണ്ട കാര്യമില്ല.
ആരെയും അനുസരിക്കുന്നില്ല എന്നല്ല സ്വാതന്ത്ര്യത്തിൽ ജീവിക്കുന്നു എന്ന് പറയുന്നതിന്റെ അർഥം. അങ്ങനെയെങ്കിൽ അനുസരണയില്ലാത്തവർ ഗാന്ധിജിയും ക്രിസ്തുവുമൊക്കെ അല്ലെ. ജനിച്ചതും വളർന്നതും വീട്ടിലാണ് എങ്കിലും വീട്ടിലിരിക്കാനല്ല അവർ എന്നെ വളർത്തി പഠിപ്പിച്ചത്. അവരോടു സംസാരിക്കാറുണ്ട്. പക്ഷേ സംസാരിച്ച് ബുദ്ധിമുട്ടിക്കാറില്ല. മാതാപിതാക്കൾ മക്കളെ വളർത്തി വലുതാകുന്നത് മക്കളുടെ നന്മയ്ക്ക് വേണ്ടിയാണ്. പക്ഷേ മക്കളെ കെട്ടിച്ചു വിട്ടുകഴിഞ്ഞാലോ അവർ വീടുവിട്ടു പോകും, അല്ലെങ്കിൽ വിദേശത്തു പോകും. അപ്പോൾ മാതാപിതാക്കൾ സന്തോഷമില്ലാതെ വീട്ടിലിരിക്കും. സന്തോഷമില്ലെങ്കിലും മക്കളുടെ നന്മയ്ക്ക് വേണ്ടിയാണ് പറഞ്ഞു വിടുന്നത്. ആത്മസംതൃപ്തി ഉണ്ടോ എന്ന് ചോദിച്ചാൽ യെസ് എന്ന് പറയാൻ ആർക്കും കഴിയില്ല. ഞാൻ ഇപ്പോഴും നൂറു പടം തികച്ചിട്ടില്ല. മലയാളികളുടെ മുന്നിൽ സിനിമ വലുതായി നിൽക്കുന്ന സമയത്താണ് സിനിമയെ ആഗ്രഹിച്ചത്. തിയറ്ററിൽ ഇരുന്നു സിനിമ കാണുമ്പോൾ കിട്ടുന്ന സംതൃപ്തി ഇന്ന് ഒടിടിയിൽ സിനിമ കാണുമ്പോൾ കിട്ടുന്നില്ല.’’ –ഷൈൻ ടോം പറയുന്നു.