#Villain First Half Little bit lag but classic one #Vishal interval heavy #Lalettan Fight
@rameshlaus@LMKMovieManiac @VffVishal
മോഹന്‍ലാല്‍, മഞ്ജു വാര്യര്‍ ജോഡികള്‍ വീണ്ടും വിസ്മയിപ്പിക്കാന്‍ തിയേറ്ററുകളില്‍. ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രമാണ് വില്ലന്‍. ചിത്രം തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ബി ഉണ്ണികൃഷ്ണനാണ് വില്ലന്‍ സംവിധാനം ചെയ്യുന്നത്.
വിവിധ തിയേറ്ററുകളില്‍ വന്‍ ആഘോഷത്തോടെയാണ് ചിത്രത്തെ വരവേറ്റിരിക്കുന്നത്. റിസര്‍വേഷന്‍ നേരത്തെ നേരത്തെ തുടങ്ങിയിരുന്നു. റെക്കോര്‍ഡ് ടിക്കറ്റാണ് വിറ്റുപോയത്.
കോളിവുഡ് താരങ്ങളായ വിശാലും ഹന്‍സികയും, തെലുങ്ക് താരങ്ങളായ ശ്രീകാന്തും, റാഷി ഖന്നയും വില്ലനിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. സിദ്ദിഖ്, രഞ്ജി പണിക്കര്‍, അജു വര്‍ഗീസ്, ചെമ്ബന്‍ വിനോദ് ജോസ്, വിനായകന്‍, കോട്ടയം നസീര്‍ തുടങ്ങി വമ്ബന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും ബി ഉണ്ണികൃഷ്ണന്‍ തന്നെയാണ്. മനോജ് പരമഹംസയുടേതാണ് ഛായാഗ്രഹണം. 4 മ്യൂസിക്കാണ് സംഗീതം ഒരുക്കിയത്.
റോക്ലൈന്‍ എന്റര്‍ടൈന്‍മെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ റോക്ലൈന്‍ വെങ്കിടേഷാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
കമലിനെ പോലുള്ള പ്രൊഫഷണലയായി എല്ലാം ഒരുക്കുന്ന ഒരു സംവിധായകന്‍റെ മുന്‍കൂര്‍ ഷെഡ്യൂള്‍ ചെയ്യപെട്ട സിനിമയില്‍ നിന്നും അവസാന നിമിഷം ഒരു പ്രധാന താരം പിന്മാറുന്നു എന്നത് കേവലം തിരക്കുകളുടെ പെരിലെന്നു മാത്രം പറയുന്നത് സിനിമയെ അറിയുന്നവര്‍ക്ക് അത്ര ദഹിക്കുന്ന വിശദീകരണമല്ല താരങ്ങള്‍ ഒന്നൊന്നായി മഞ്ജു വാര്യറെ കയ്യൊഴിയുന്നു. ആമിയില്‍ നിന്നുള്ള പൃഥ്വിരാജിന്‍റെ പിന്മാറ്റം കൃത്യമായ ധാരണയുടെ അടിസ്ഥാനത്തില്‍തന്നെ മലയാള സിനിമയിലെ പുതിയ സാഹചര്യത്തില്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യറും യുവനടന്‍ പൃഥ്വിരാജും സിനിമയിലും ഒന്നിക്കുന്നു എന്നത് ഏറെ നാളായി ചര്‍ച്ചയായിരുന്നു. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത് . കമലാ സുരയ്യയുടെ ജീവിതം ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ആമിയില്‍ നിന്ന് പൃഥ്വിരാജ് പിന്മാറിയെന്നാണ് പുതിയ വാര്‍ത്ത. പകരം ആമിയില്‍ പൃഥ്വിക്ക് പകരക്കാരനായി എത്തുന്നത് ടൊവിനോ തോമസ് ആണ്. അതേസമയം പൃഥ്വി പിന്മാറിയതിന്റെ കാരണം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പലതാണ്. ഷൂട്ടിങ് തിരക്കുകൾ മൂലമാണ് പ്രോജക്ട് ഉപേക്ഷിച്ചതെന്നാണ് ഒരു റിപ്പോർട്ട് . അതേസമയം മഞ്ജു വാര്യര്‍ മലയാള സിനിമയില്‍ പല വിധത്തില്‍ ഒറ്റപ്പെടുന്നു എന്നതിനാല്‍ പൃഥ്വിയുടെ ബുദ്ധിപൂര്‍വ്വമുള്ള ഒഴിവാകലായി ഇതിനെ കാണുന്നവരും ഏറെയാണ് . മുന്‍കൂര്‍ ഷെഡ്യൂള്‍ ചെയ്യപെട്ട സിനിമയില്‍ നിന്നും , അതും കമലിനെ പോലുള്ള പ്രൊഫഷണലയായി എല്ലാം ഒരുക്കുന്ന ഒരു സംവിധായകന്‍റെ സിനിമയില്‍ നിന്നും അവസാന നിമിഷം ഒരു പ്രധാന താരം പിന്മാറുന്നു എന്നത് കേവലം തിരക്കുകളുടെ പെരിലെന്നു മാത്രം പറയുന്നത് സിനിമയെ അറിയുന്നവര്‍ക്ക് അത്ര ദഹിക്കുന്ന വിശദീകരണമല്ല . മാത്രമല്ല അടുത്തിടെ മഞ്ജുവിന്റെ പല തീരുമാനങ്ങളും തെറ്റായിപോകുന്നു എന്ന വിമര്‍ശനം അടുപ്പക്കാര്‍ക്കുണ്ട് . അനാവശ്യ ഇടപെടലുകള്‍ താരം നടത്തുന്നത് മുന്‍പ് പ്രോത്സാഹിപ്പിച്ചവര്‍ക്കുപോലും അത്ര രുചിക്കുന്നില്ല . ഇതിനിടയിലാണ് ദിലീപ് വിഷയത്തിന്‍റെ പേരിലുള്ള പ്രശ്നങ്ങളും . ദിലീപിന് വിവാദങ്ങളുടെ തുടക്കത്തില്‍ സിനിമയില്‍ ഉണ്ടായിരുന്ന ശത്രുത ഇപ്പോള്‍ ഇല്ലെന്നതും ശ്രദ്ധേയമാണ് . സൂപ്പര്‍ സംവിധായകന്‍ കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ജു വാര്യർ ആണ് മാധവികുട്ടി എന്ന ആമിയുടെ വേഷത്തിൽ എത്തുന്നത്. ആമിയാകാൻ കമലസുരയ്യ എഴുതിയ പുസ്തകങ്ങളും സുരയ്യയെക്കുറിച്ചുള്ള പുസ്തകങ്ങളും മഞ്ജുവായിച്ചു. ബന്ധുകളോടും മിത്രങ്ങളോടും നിരന്തരം സംസാരിച്ചു. വേറിട്ട ഗെറ്റപ്പിലാണ് മഞ്ജു എത്തുക. മുരളി ഗോപി അവരുടെ ഭര്‍ത്താവിന്‍റെ വേഷത്തിലെത്തുന്നു. അനൂപ് മേനോൻ ആണ് മറ്റൊരു താരം. അതേസമയം ടൊവിനോയുടെ വേഷമെന്തെന്ന് വ്യക്തമല്ല. എന്നാൽ ഇത് അൽപം നീണ്ട അതിഥി വേഷം ആയിരിക്കുമെന്ന് ടൊവിനോ വ്യക്തമാക്കിയിട്ടുണ്ട് . കഥയില്‍ നിർണായകമായ ഒന്നാണ് എന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു. മുതിര്‍ന്ന സംവിധായകനായ കമലുമായി സഹകരിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ഷൂട്ടിങ്ങിനായി കാത്തിരിക്കുകയാണ് എന്നും ടൊവിനോ പറഞ്ഞു.
ജയസൂര്യയുടെ ഭാര്യ സരിതയെ ഫോണില്‍ ബന്ധപ്പെട്ട് ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തെടുത്ത് പണം തട്ടാനുള്ള ഗൂഡ പദ്ധതി പൊളിഞ്ഞു. സരിത നടത്തുന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിന്‍റെ പേജാണ് ഹാക്ക് ചെയ്തെടുത്ത് പണം തട്ടാന്‍ ശ്രമിച്ചത്. അതിന്‍ ശേഷം ഫേസ്ബുക്ക് ഒഫീഷ്യല്‍സുമായി ബന്ധപ്പെട്ട് തിരിച്ചെടുക്കുകയായിരുന്നു.
വളരെ തന്ത്രപരമായാണ് പേജ് തട്ടിയെടുക്കാനുള്ള കരുക്കള്‍ എതിരാളി നീക്കിയത്. ഇനി ആരും ഇത് പോലുള്ള ചതിയില്‍ പെടാതിരിക്കാന്‍ ജയസൂര്യ തന്നെ കാര്യങ്ങള്‍ വളരെ വിശദമായി ഫേസ്ബുക്കില്‍ അല്‍പ്പ സമയം മുന്‍പ് വിശദീകരിക്കുകയുണ്ടായി.
ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
“AN IMPORTANT MSG… അതേ… ഈ നമ്പറൊന്ന് സേവ് ചെയ്ത് വെച്ചോ (8918419048) വേറൊന്നുമല്ല ഇന്ന് എന്റെ wife- ന്റെ ഷോപ്പിലേക്ക് ഒരു കോൾ വന്നു. ഫേസ് ബുക്കിന്റെ cyber cell- ഡിപ്പാർട്ടമെന്റിൽ നിന്നാണ് നിങ്ങളുടെ പേജ് ആരോ Hack ചെയ്തിട്ടുണ്ട് ,അതുകൊണ്ട് ഉടനെ protect ചെയ്യണം എന്നും പറഞ്ഞ് (True caller-ൽ cyber call center എന്നാണ് തെളിഞ്ഞത്) നിങ്ങൾക്കിപ്പോൾ google verification code വരും.. ഞങ്ങൾ അയച്ചിട്ടുണ്ട് madom എന്നും പറഞ്ഞു. ഒന്ന് re confirm- ചെയ്യാനാ ആ verification code ഒന്ന് വായിക്കാമോ madom എന്ന വൻ english – ൽ മൊഴിഞ്ഞു.അവൾ code പറഞ്ഞതും അയാൾ പറയാണ്. നിങ്ങളുടെ ഫേസ് ബുക്കിന് ഇരുപത്തി അയ്യായിരം രൂപയുടെ pending ഉണ്ട് പെട്ടന്ന് തന്നെ PAYTM – ൽ നിങ്ങൾ credit ചെയ്യണം എന്ന്. അവൾക്കെന്തോ ഒരു കല്ലുകടി തോന്നി ഫോൺ കട്ട് ചെയ്തു.. പുറകെ അവന്റെ മെസ്സേജ് നിങ്ങളുടെ പേജ് ഞാൻ Hack ചെയ്തു.ഈ പണം തന്നില്ലെങ്കിൽ നിങ്ങൾക്ക് ഇനി ഈ account use ചെയ്യാൻ കഴിയില്ലാന്ന്..പിന്നീട് അറിഞ്ഞത് ഇവൻ ഒരുപാട് പേരുടെ face book account ഇതുപോലെ Hack ചെയ്തിട്ടുണ്ടന്നാ…ഫേസ് ബുക്കിൽ ജിനു എന്നൊരു സുഹൃത്ത് ഉള്ളത് കൊണ്ട് എല്ലാം ഒക്കെയായി..എന്തായാലും ഈ Hacker മോന്റെ നമ്പർ ഒന്ന് save ചെയ്ത് വെച്ചോ അല്ലെങ്കിൽ അടുത്തത് നിങ്ങടെ നെഞ്ചത്തായിരിക്കും അവന്റെ അങ്കം..8918419048 (കൽക്കട്ടയാണെന്നാ അന്വേഷിച്ചപ്പോ അറിഞ്ഞത്)”
മലയാളത്തിന്റെ പ്രിയസംവിധായകന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ സിനിമാ മേഖലയിലെ നിരവധി പ്രമുഖര്‍ എത്തി. സോഷ്യല്‍മീഡിയ വഴി ആരാധകരും താരങ്ങളും അനുശോചനം രേഖപ്പെടുത്തി. കാന്‍സര്‍ ബാധിതനായ സംവിധായകന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം തോന്നുകയായിരുന്നു. ആശുപത്രിയിലേക്ക് പോകുന്ന വഴിയായിരുന്നു അന്ത്യം.
ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ഐവി ശശി പറഞ്ഞത് ‘ സീമയില്ലെങ്കില്‍ ഞാന്‍ എപ്പോഴേ മരിച്ചിരിക്കും’ എന്നാണ്.
ഐവി ശശിയുടെ അവസാന അഭിമുഖത്തിൽ പറഞ്ഞ വാക്കുകള്‍ ഇങ്ങനെ:
ബല്‍റാം വേഴ്‌സസ് താരാദാസ് കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് എനിക്ക് സ്‌ട്രോക്ക് വന്നത്. അതിനുശേഷം ഒരുപാട് പ്രശ്‌നങ്ങള്‍… ബിസിനസ് തകര്‍ന്നു. കടംകയറി. വീടു ജപ്തി ഭീഷണിയിലായി. ഒരുപാട് ഉയരത്തില്‍ നിന്നാണ് ഞാന്‍ വീണത്. അതുകൊണ്ടുതന്നെ ആഘാതം കൂടുതലായിരുന്നു. ഇതോടെ വീണ്ടും മരണം മുന്നില്‍ കണ്ടു. 2012ലാണ് കാന്‍സര്‍ വന്നത്. രണ്ടുവര്‍ഷം കൂടിയേ ജീവിക്കൂ എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. വിവരം അറിഞ്ഞ് കമലഹാസന്‍ ഇവിടെ എത്തി. അന്ന് അദ്ദേഹം ഒരു ചിത്രവുമായി ബന്ധപ്പെട്ട് ഒരുപാട് സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു.
എന്നെ കെട്ടിപ്പിടിച്ചു പറഞ്ഞു, ‘നമ്മളൊക്കെ ഒരുപാട് വിജയങ്ങള്‍ കണ്ടവരാണ്. നമ്മള്‍ സന്തോഷിച്ചതു പോലെ ആരും സന്തോഷിച്ചിട്ടുണ്ടാകില്ല. അതുകൊണ്ട് ഈ തോല്‍വികള്‍ ഒന്നു നമ്മളെ ബാധിക്കില്ലെടാ. നമ്മള്‍ ഇതില്‍ നിന്നൊക്കെ കരകയറും.’ വലിയ പ്രതീക്ഷ നല്‍കിയ വാക്കുകളായിരുന്നു അത്. ഞാന്‍ ആകെ തളര്‍ന്നിരിക്കുമ്പോഴും സീമ ഊര്‍ജസ്വലയായി നടക്കുകയാണ്.
ഒരു ടെന്‍ഷനും ഇല്ലാതെ എല്ലാം ഓടിനടന്നു ചെയ്യുന്ന അവളെ കണ്ട് അദ്ദേഹം പറഞ്ഞു, ഇവള്‍ക്കാണ് കൗണ്‍ലിങ് വേണ്ടത്. സീമാ നിനക്ക് എവിടുന്നു കിട്ടുന്നു ഈ ധൈര്യം. ശശീ ഇവളാണ് നിന്റെ കരുത്ത്. അന്നും സീമ എനിക്കൊപ്പം നിഴലു പോലെ ഒപ്പം നിന്ന് എന്നെ പരിചരിച്ചു. ഒന്നുറപ്പാണ്… അവളില്ലെങ്കില്‍ അന്നേ ഞാന്‍ മരിച്ചു പോയേനേ…’- ശശി ഇതു പറയുമ്പോള്‍ സീമ അദ്ദേഹത്തിനുള്ള ഉച്ചഭക്ഷണം എടുത്തു വയ്ക്കുന്ന തിരക്കിലായിരുന്നു.
38 വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷം മരണം ആ ജീവിതത്തിന് ‘കട്ട്’ പറയുമ്പോള്‍ ഒറ്റയ്ക്കാകുന്നത് സീമ കൂടിയാണ്
വിജയ്- അറ്റ്‌ലി കൂട്ടുക്കെട്ടിലൊരുങ്ങിയ മെര്‍സല്‍ വിവാദം കത്തിപ്പടരുകയാണ്. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ ചരക്കു സേവന നികുതിയെയും ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയെയും പരിഹസിച്ചുകൊണ്ടുള്ള രംഗങ്ങള്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയതാണ് വിവാദങ്ങള്‍ക്ക് കാരണമായത്. ചിത്രത്തില്‍ നിന്ന് ഈ രംഗങ്ങള്‍ ഒഴിവാക്കണമെന്ന് തമിഴ്‌നാട് ബി.ജെ.പി നേതൃത്വം ആവശ്യപ്പെട്ടു. മാത്രമല്ല പ്രശ്‌നത്തിന് വര്‍ഗീയ നിറം ചാര്‍ത്തിക്കൊണ്ട് വിജയിന്റെ മതം പരാമര്‍ശിച്ച് ബി.ജെ.പി നേതാക്കള്‍ പ്രസ്താവനകളുമിറക്കി. അതും വിവാദമായിരിക്കുകയാണ്. മെര്‍സല്‍ വിഷയം ഇത്രമാത്രം പുകഞ്ഞിട്ടും വിജയ് വിശദീകരണവുമായി രംഗത്ത് വന്നിട്ടില്ല. വിജയിന്റെ മൗനം ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ അച്ഛനും സംവിധായകനുമായ എസ്.എ ചന്ദ്രശേഖര്‍ മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ്. ഒരു ദേശീയ മാധ്യമത്തിലൂടെയാണ് ചന്ദ്രശേഖര്‍ പ്രതികരിച്ചത്.
‘രാഷ്ട്രീയക്കാരുടെ ഉദാരമായ ചിന്താഗതി നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു. അടിസ്ഥാന ബുദ്ധിപോലുമില്ല. അതെ, സ്‌കൂള്‍ രേഖകള്‍ പ്രകാരം എന്റെ മകന്റെ പേര് ജോസഫ് വിജയ് എന്നാണ്. പക്ഷേ ജാതിയും മതവുമില്ലാതെയാണ് ഞാന്‍ അവനെ വളര്‍ത്തിയത്. ഇനി ക്രിസ്ത്യാനിയാണെങ്കില്‍ കൂടി അതിന് ദേശീയ നേതാക്കള്‍ക്ക് എന്താണ് പ്രശ്‌നം?
വിജയ് നടനാണ്. അവന്റെ ഭാഷ സിനിമയാണ്. അവന്‍ ഒരു സാമൂഹ്യ പ്രവര്‍ത്തകനല്ല. അഴിമതി, ബലാത്സംഗ കേസുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ പിടിയിലാകുമ്പോള്‍ അതൊക്കെ സിനിമയിലൂടെയും തുറന്ന് കാണിക്കും. അതിന് ഭീഷണിപ്പെടുത്താമോ? 1952 ല്‍ ഇറങ്ങിയ പരാശക്തി എന്ന സിനിമയുടെ പ്രസക്തി ഇന്നാണ്. ജാതിവ്യവസ്ഥയെ ചോദ്യം ചെയ്യുന്ന ആ ചിത്രം ഈ കാലഘട്ടത്തിലാണ് പുറത്തിറങ്ങേണ്ടിയിരുന്നത്’. ചന്ദ്രശേഖര്‍ പറഞ്ഞു.
മലയാള സിനിമയില്‍ തര്‍ക്കങ്ങള്‍ മുറുകുന്നുവെന്ന് സൂചന. ദിലീപ് പുറത്തു വന്നതോടെ ചിലരുടെയും ലക്ഷ്യം മമ്മൂട്ടിയും മകന്‍ ദുല്‍ഖര്‍ സല്‍മാനുമാണെന്ന് സിനിമാ മംഗളത്തില്‍ പല്ലിശേരി പറയുന്നു. മമ്മൂട്ടിയേയും ദുല്‍ഖറിനേയും ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്നതാണ് ആരോപണം. അമ്മയില്‍ നിന്ന് ദിലീപിനെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അതില്‍ പലരും പ്രതിസ്ഥാനത്ത് നിര്‍ത്തിയത് മമ്മൂട്ടിയെയാണ്. പൃഥ്വിരാജിന് വേണ്ടി മമ്മൂട്ടിയാണ് ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയതെന്ന ആക്ഷേപം കെ.ബി ഗണേശ് കുമാറും ഉയര്‍ത്തി. ഇത്തരം ചര്‍ച്ചകള്‍ക്കിടെയാണ് പല്ലിശേരിയുടെ പുതിയ ലേഖനം.
പല്ലിശേരി എഴുതുന്നത് ഇങ്ങനെ:
എതിരാളികള്‍ പോലും സ്‌നേഹിക്കുന്ന ആദരിക്കുന്ന വിരലിലെണ്ണാവുന്ന നടന്മാരില്‍ ഒരാളാണ് മമ്മൂട്ടി. കഴിഞ്ഞ 38 വര്‍ഷമായി മലയാളസിനിമയില്‍ ശക്തിദുര്‍ഗമായി നില്‍ക്കുന്ന നടനാണ് മമ്മൂട്ടി. പ്രദര്‍ശന ശാലകളില്‍ മമ്മൂട്ടിയുടെ വിജയിക്കാത്ത സിനിമകള്‍ ഉണ്ടായിട്ടുണ്ടാകാം. എന്നാല്‍ അത്തരം സിനിമകളില്‍ പോലും ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന അഭിനയമുഹൂര്‍ത്തങ്ങളാണ് മമ്മൂട്ടിയില്‍ നിന്നും ലഭിച്ചത്.
നടിയുമായി ബന്ധപ്പെട്ട സംഭവത്തിന്റെ പേരില്‍ മമ്മൂട്ടിയെയും മകന്‍ ദുല്‍ഖറിനെയും മലയാളസിനിമയില്‍ നിന്നും ഇല്ലായ്മ ചെയ്യാന്‍ വേണ്ടി മലയാളസിനിമയിലെ തന്നെ ചിലര്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു. അതിന്റെ ലക്ഷണങ്ങളാണ് കണ്ടുകൊണ്ടിരിക്കുന്നത്. അമ്മ സംഘടനയെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് കുറ്റാരോപണം. എന്നാല്‍ അതല്ല കാരണമെന്നു പലര്‍ക്കും അറിയാം. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന സംശയ നിഴലില്‍ നില്‍ക്കുന്ന ദിലീപിനെ രക്ഷപ്പെടുത്താന്‍ മമ്മൂട്ടിയോട് പറഞ്ഞെങ്കിലും അതിനു തയ്യാറാകാതെ ഒഴിഞ്ഞുമാറുകയായിരുന്നു മമ്മൂട്ടി എന്നാണ് ദിലീപ് ക്യാമ്പില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്.
കുടുംബ പ്രേക്ഷകരുടെ നടനും കൈരളി ചെയര്‍മാനുമായ മമ്മൂട്ടിക്ക് മുഖ്യമന്ത്രിയുമായിട്ടുണ്ടെന്നു പറയപ്പെടുന്ന അടുത്ത ബന്ധംതന്നെയാണ് ദിലീപ് കേസില്‍ ഇടപ്പെടണമെന്ന് മമ്മൂട്ടിയോട് പറയാന്‍ കാരണം. ഒടുവില്‍ ദിലീപ് പലതും തുറന്ന് പറയുമെന്ന് ചെറിയ രീതിയില്‍ ഒരു ഭീഷണി. ആ ഭീഷണിയിലാണ് മമ്മൂട്ടി അടക്കമുള്ളവര്‍ വീണതെന്നും ദിലീപിനു സഹായകരമായ രീതിയില്‍ സംസാരിച്ചതെന്നും പറയപ്പെടുന്നു.
എന്നാല്‍ സംഭവത്തിന്റെ യഥാര്‍ത്ഥ രംഗങ്ങള്‍ കാണേണ്ടി വന്ന മുഖ്യമന്ത്രി ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരനായി. തെറ്റുകള്‍ ചെയ്തവര്‍ ആരായാലും ശരി അവര്‍ ശിക്ഷക്ക് അര്‍ഹരാണെന്നും തെളിവുകള്‍ ഉണ്ടെങ്കില്‍ പ്രതിസ്ഥാനത്തു നില്‍ക്കുന്നവരെ അറസ്റ്റ് ചെയ്യണമെന്നും പറയുകയുണ്ടായി. പിന്നെ എല്ലാം വേഗത്തിലായിരുന്നു. ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടു. 85 ദിവസം ജയിലില്‍ കിടന്നു. അതിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് കരുതിയെങ്കിലും നടന്നില്ല. ദിലീപിനെ രക്ഷപ്പെടുത്താന്‍ ആരൊക്കെയോ ലക്ഷങ്ങള്‍ വാരിയെറിഞ്ഞ് കളിക്കുകയാണെന്ന പ്രചരണം ശക്തമായി.
ദിലീപിന് ജാമ്യം കിട്ടാതായപ്പോള്‍ മമ്മൂട്ടി വിചാരിച്ചിരുന്നെങ്കില്‍ മുഖ്യമന്ത്രിയെകൊണ്ട് ജാമ്യം കിട്ടാനുള്ള വകുപ്പുകള്‍ ഉണ്ടാക്കാമെന്ന് വിചാരിച്ചവരും കുറവല്ല. എന്തായാലും ദിലീപിന്റെ കാര്യത്തില്‍ മമ്മൂട്ടി കളിച്ചെന്ന് ഒരു വാര്‍ത്ത ഉണ്ടാക്കാന്‍ ചിലര്‍ക്കു കഴിഞ്ഞു. എങ്കില്‍ പിന്നെ മമ്മൂട്ടിയെ മാത്രമല്ല, നടന്‍ കൂടിയായ ദുല്‍ഖറിനെയും ഇല്ലാതാക്കാനുള്ള ശ്രമത്തിനു തുടക്കം കുറിച്ചു. ആദ്യപടിയായി സിനിമാ മേഖലയിലെ പ്രമുഖരുടെ എല്ലാ ഇടപാടുകളും കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷണത്തിന് വേണ്ടതൊക്കെ ചെയ്തു.
സിനിമാ താരങ്ങള്‍ അനധികൃമായി സമ്പാദിച്ച സ്വത്തുകള്‍ സംബന്ധിച്ചും ഐ.ബി അന്വേഷണം തുടങ്ങുകയാണ്. മമ്മൂട്ടി കായല്‍ കൈയേറിയതായ ആരോപണവും പരിസ്ഥിതിയെ വെല്ലുവിളിച്ച് 17 സെന്റ് സ്ഥലത്ത് കെട്ടിടം നിര്‍മ്മിച്ചതും എല്ലാം ഐ.ബി പ്രധാനമായും അന്വേഷിക്കുന്നുണ്ട്. ഇതിനു പുറമെ എറണാകുളം ജില്ലയിലെ കണ്ണായ സ്ഥലത്ത് മമ്മൂട്ടിക്ക് സൗജന്യമായി 6 സെന്റ് ഭൂമി നല്‍കിയതും അന്വേഷിക്കുന്നുണ്ട്. പരാതി നല്‍കിയ നവാസില്‍ നിന്നും അന്വേഷണസംഘം വിശദാംശം തേടും.
ഇന്‍കം ടാക്‌സ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്ദോഗ്യസ്ഥരെ സ്വാധീനിച്ച് പല പ്രമുഖരും നടപടികളില്‍ നിന്നും രക്ഷപ്പെടുന്നുണ്ടെന്ന ആക്ഷേപം നിലനില്‍ക്കുന്നതിനാല്‍ ഐ.ബി അന്വേഷണം സിബിഐക്ക് നിര്‍ണായകമാകും. സിനിമാ മേഖലയില്‍ വാങ്ങുന്ന യഥാര്‍ത്ഥ പ്രതിഫലം, ബ്ലാക്ക് മണി, മയക്കുമരുന്ന് അങ്ങനെ നിരവധി കാര്യങ്ങളില്‍ സജീവമായ അന്വേഷണം നടക്കുകയാണ്. മമ്മൂട്ടിയുടെ ഇമേജ് തകര്‍ക്കുന്നതിനൊപ്പം മകല്‍ ദുല്‍ഖര്‍ സല്‍മാന്റെ സിനിമകള്‍ക്കു നേരെ വ്യാജമായ പ്രചരണങ്ങളാണ് അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നത്.
അതിന്റെ തുടക്കം പറവ മുതല്‍ ആരംഭിച്ചിരുന്നു എന്നാണ് സിനിമയ്ക്കുള്ളിലെ ചര്‍ച്ച. ജാതിയും മതവും ഇല്ലാതിരുന്ന മലയാള സിനിമയില്‍ ഇപ്പോള്‍ അതെല്ലാം മനഃപൂര്‍വം കുറെപ്പേര്‍ കൊണ്ടുവന്നിരിക്കുന്നു. ഇന്നലെ വരെ ഉണ്ടായിരുന്ന സിനിമയോ സൗഹൃദമോ കൂട്ടായ്മയോ സംഘടിത കൂട്ടുകെട്ടോ ഇന്നില്ല. അതെല്ലാം കൊച്ചിയില്‍ പീഡിപ്പിക്കപ്പെട്ട നായികനടിയുടെ കേസിനൊപ്പം ഇല്ലാതായി. തുറന്നുപറഞ്ഞും രഹസ്യം പറഞ്ഞും എതിരാളികളെ ഉണ്ടാക്കി തകര്‍ക്കാനുള്ള ശ്രമം തുടങ്ങികഴിഞ്ഞു. നിശബ്ദമായ പ്രതികാരം… ഇതൊക്കെ മലയാളസിനിമയുടെ തകര്‍ച്ചയ്ക്കു മാത്രം കാരണമാകും-പല്ലിശേരി പറയുന്നു.
തമിഴ് സൂപ്പര്‍ താരം വിജയ് നായകനായ ‘മെര്‍സലിനെതിരെ’ രംഗത്ത് വന്ന ബി.ജെ.പിക്ക് എട്ടിന്റെ ‘പണി’ കൊടുത്ത് വിജയ് ആരാധകര്‍.
വിജയ് അഭിനയിച്ച് സൂപ്പര്‍ ഹിറ്റായ ‘കത്തി’ സിനിമയിലും ഇപ്പോള്‍ പുറത്തിറങ്ങിയ മെര്‍സല്‍ സിനിമയിലും കേന്ദ്ര സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിക്കുന്ന ഭാഗങ്ങള്‍ മലയാളം, തമിഴ്, ഇംഗ്ലീഷ് ഭാഷകളിലാക്കി വ്യാപാകമായി പ്രചരിപ്പിച്ചാണ് തിരിച്ചടി.
ആരോഗ്യമേഖലയിലെ കൊള്ളക്കെതിരെ ശക്തമായി പ്രതികരിക്കുന്ന മെര്‍സല്‍ സിനിമയില്‍ ജി.എസ്.ടിക്കെതിരെ ഉയര്‍ന്ന വിമര്‍ശനവും ക്ഷേത്രത്തിനു പകരം ഹോസ്പിറ്റല്‍ ആദ്യം പണിയണമെന്ന ദളപതിയുടെ മാസ് ഡയലോഗുകളുമാണ് ബി.ജെ.പിയെ ചൊടിപ്പിച്ചിരുന്നത്.
ബി.ജെ.പി തമിഴ്‌നാട് ഘടകം ഈ ഭാഗങ്ങള്‍ സിനിമയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ശക്തമായി രംഗത്ത് വന്നിരുന്നെങ്കിലും മാറ്റാന്‍ മെര്‍സല്‍ ടീം തയ്യാറായിരുന്നില്ല.
തുടര്‍ന്ന് വിജയ് എന്ന നായകനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തില്‍ ബി.ജെ.പി അനുകൂലികള്‍ വ്യാപകമായി പ്രചരണമാണ് അഴിച്ചുവിട്ടത്.
ഇതോടെയാണ് ബിജെപിക്ക് ശക്തമായ മറുപടി നല്‍കിക്കൊണ്ട് ഇപ്പോള്‍ വിജയ് ആരാധകര്‍ മാസ് ഡയലോഗുകള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിച്ചു വരുന്നത്.
‘കത്തി’ സിനിമയില്‍ മദ്യരാജാവ് വിജയ് മല്യയെ പിടികൂടാത്ത കേന്ദ്ര നടപടിയെ വിമര്‍ശിച്ച് ‘ 5000 കോടി കടം വാങ്ങിയ ബിയര്‍ ഫാക്ടറി ഓണറെ പിടികൂടാത്തതും 5000 രൂപ കടം വാങ്ങിയ കര്‍ഷകന്‍ ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഉണ്ടാകുന്നതും’ ചുണ്ടിക്കാട്ടിയ വിജയ് ഡയലോഗോടുകൂടിയാണ് പോസ്റ്റ് തുടങ്ങുന്നത്.
പിന്നീട് മെര്‍സലിലെ പഞ്ച് ഡയലോഗുകളാണ് ചേര്‍ത്തിരിക്കുന്നത്.
സോഷ്യല്‍ മീഡിയകളില്‍ വൈറലായ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
ആയിരം കോടി.. എപ്പടി..?
ആയിരം കോടി രൂപാ കടം വാങ്ങിയ ബിയർ ഫാക്റ്ററി ഓണർ എനിക്കത് കെട്ടാൻ പറ്റില്ലന്ന് പറഞ്ഞ് കൈ തൂക്കുന്നു..!
അയാളെ പിടിക്കാൻ ഇവിടെ പോലീസിനോ മറ്റധികാരികൾക്കോ പറ്റിയില്ല.. അയാൾക്ക് കടം കൊടുത്ത ബാങ്ക് ജീവനക്കാർക്കും പ്രശ്നമില്ല
എന്നാൽ 5000രൂപാ കടം വാങ്ങിയ കർഷകൻ അത് തിരിച്ചടക്കാൻ വയ്യാതെ പലിശക്ക് മേൽ പലിശകേറി വിഷം കുടിച്ച് ആത്മഹത്യ ചെയ്യുന്നു…! – കത്തി
മെഡിക്കൽ ഫീൽഡിലെ ഏറ്റവും വലിയ അഴിമതി എന്താണു ??
മെഡിക്കൽ ചെക്കപ്പ്..!
ഒരു രോഗവും ഇല്ലാത്ത നിങ്ങൾ ഒരുവട്ടം മെഡിക്കൽ ചെക്കപ്പിനു കയറി നോക്കു.. എന്തെങ്കിലും ഒരു രോഗം നിങ്ങൾക്ക് അവർ എഴുതി തന്നിരിക്കും തീർച്ച.
രോഗികളല്ലാത്തവരുടെ കയ്യിൽ നിന്നും എങ്ങനെ പണം തട്ടാം എന്നതിനുള്ള കോപ്പറേറ്റീവ് ബിസിനസ്സ് മൈൻഡ് ആണു ഇതിനു പിന്നിൽ.
7% ജി എസ് റ്റി ഈടാക്കുന്ന സിംഗപ്പൂരിൽ സൗജന്യ ചികിൽസാ സൗകര്യം ഒരുക്കാമെങ്കിൽ 28% ഈടാക്കുന്ന ഇന്റ്യയിൽ എന്തുകൊണ്ട് ആയിക്കൂടാ ? – മെർസ്സൽ
@¥
ഇനിയൊരു 30 വർഷത്തിനപ്പുറം ലോകത്തിലെ ഏറ്റവും വലിയ ബിസിനസ്സ് ആയിരിക്കും മെഡിക്കൽ ഫീൽഡ്.
5 രൂപാ വാങ്ങി ചികിൽസിക്കുന്ന ഡോക്റ്ററെ ജനം പുച്ചിച്ച് തള്ളും.. 5000 രൂപാ വാങ്ങി ചികിൽസിക്കുന്നവനെ വാനോളം പുകഴ്ത്തും.. കൂടുതൽ അറിവ് ഇവനാണെന്ന് കരുതി കാശെത്ര കൊടുത്തും അവന്റെ വീടിനു മുന്നിൽ ജനം ക്യൂ നിക്കും.. അവൻ എഴുതിക്കൊടുക്കുന്ന വിലകൂടിയ മരുന്നുകളെല്ലാം വാങ്ങും..!
ഇന്നു നീ സിസേറിയൻ എന്ന് കേട്ടപ്പൊ ഞെട്ടിയില്ലേ..? മാർക്ക് മൈ വേഡ്സ്.. മുപ്പത് വർഷങ്ങൾക്കപ്പുറം നോർമ്മൽ ഡെലിവറി എന്നു കേട്ടാൽ ആളുകൾ ഞെട്ടും. – മെർസ്സൽ
ഒരു വിജയ് സിനിമയിലെ കയ്യടിക്ക് വേണ്ടി മാത്രം എഴുതി തയ്യാറാക്കിയ സംഭാഷണങ്ങൾ മാത്രമായി കാണാൻ പറ്റില്ല ഇവയെ. പ്രതികരിക്കാൻ വയ്യാത്ത ഒരു സമൂഹത്തിനു മുന്നിൽ അവരുടെ സൂപ്പർ ഹീറോയെ മുൻ നിർത്തി അധികാരികൾക്കുള്ള കരണം പൊകച്ചുള്ള അടിയായിട്ടാണു തോന്നിയിട്ടുള്ളത്. അതിനു ജനസ്വാദീനമുള്ള ഒരു നായക നടനെ തിരഞ്ഞെടുക്കുന്നു എന്നു മാത്രം.
അപകടത്തിൽ പെടുന്ന രോഗിയേയും കൊണ്ട് ഗവൺമന്റ് ഹോസ്പിറ്റലിൽ നിർത്താതെ പ്രൈവറ്റ് ഹോസ്പിറ്റലുകളിലേക്ക് പായുന്ന ആമ്പുലൻസ് ഡ്രൈവർമ്മാർ നമ്മുടെ നാട്ടിലും ഉണ്ട്.
മരിച്ച ശവശരീരം വെന്റിലേറ്ററിൽ കൂടുതൽ സമയം വെച്ച് പണം സമ്പാതിക്കാൻ നോക്കുന്ന മനസാക്ഷിയില്ലാത്ത ഹോസ്പിറ്റൽ മാനേജുമെന്റുകളും നമ്മുടെ നാട്ടിലുണ്ട്.
ഇതിനെക്കുറിച്ചൊക്കെ അതികം അറിവില്ലാത്ത വിദ്യാഭ്യാസപരമായി പിന്നോക്കം നിക്കുന്ന ഒരു വലിയ സമൂഹം തമിഴ് നാടിന്റെ പല ഭാഗങ്ങളിലും ഉണ്ട്. അവരിലൊരാൾക്ക് ഇനിയൊരപകടം വന്നാൽ.. ഗവൺമന്റ് ഹോസ്പിറ്റലിൽ നിർത്താതെ പോകുന്ന ഡ്രൈവറോട് ഇവിടെ നിർത്താൻ പറയാനുള്ള അറിവുണ്ടായാൽ.. അതാവും ആ സംഭാഷണങ്ങളുടെ ഏറ്റവും വലിയ വിജയം
1.ഓക്സിജൻ ലഭിക്കാതെ കുഞ്ഞുങ്ങൾ മരിച്ചു വീഴുന്നു, കാരണം രണ്ടുകൊല്ലമായി ഓക്സിജൻ സപ്ലൈ ചെയ്യുന്ന കമ്പനിക്ക് പണം നല്കിയില്ല..
2.വെറും 6% ജി.സ്.ടി വാങ്ങുന്ന സിംഗപ്പൂരിൽ മരുന്നുകൾ ഫ്രീ ആയി നല്കുമ്പോൾ,28% ജി.എസ്.ടി വാങ്ങുന്ന നമ്മുടെ രാജ്യത്ത് എന്തുകൊണ്ട് നല്കിക്കൂടാ???
3.120 കോടി ജനങ്ങളിൽ വെറും 120 പേർ സമ്പന്നരാകുന്നതിനെയല്ല വികസനം എന്നു വിളിക്കേണ്ടത്..
4.ആരാധനാലയങ്ങളല്ല എല്ലാ സൗകര്യങ്ങളോട് കൂടിയ ആശുപത്രികളാണ് രാജ്യത്തിനാവശ്യം…
ഇത് ഏതെങ്കിലുമൊരു രാഷ്ട്രീയ പാർട്ടിയുടെ പൊതുവേദിയിലെ പ്രസംഗം അല്ല… “#MERSAL” എന്ന ചിത്രം മുന്നോട്ട് വെച്ച ആ സിനിമയുടെ രാഷ്ട്രീയമാണിത്… അതിൽ പറഞ്ഞിരിക്കുന്ന ഓരോ വിഷയങ്ങളും, ഞാനും നിങ്ങളുമടങ്ങുന്ന സമൂഹവുമായി ചേർന്നു നില്ക്കുന്നതുമാണ്… അതൊരു സിനിമയാക്കിയപ്പോൾ കുറച്ച് മസാല ചേർത്ത് ബോറടിക്കാതെ പറഞ്ഞുത്തീർത്ത “ആറ്റ്ലീക്കു” ഇരിക്കട്ടെ ഒരു കുതിരപ്പവൻ…അതെ വിജയ് രക്ഷകൻ തന്നെയാണല്ലേ… പലരും ചോദിക്കാൻ് മടിക്കുന്ന കാര്യങ്ങൾ ഓൺസ്ക്രീനിലും, ഓഫ് സ്ക്രീനിലും ചങ്കൂറ്റത്തേടെ പറയാൻ കാണിക്കുന്ന ആ മനസ്സിന് ഹാറ്റ്സ് ഓഫ് “രക്ഷകൻ” ഇളയ ദളപതി വിജയ് ..
പൂഞ്ഞാർ എം.എൽ.എ പി സി ജോർജ് നാളെ ‘മുഖ്യമന്ത്രിയാകുന്നു’. സലിംകുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ദൈവമേ കൈതൊഴാം കെ. കുമാറാകണം എന്ന ചിത്രത്തിലാണ് പി സി ജോർജ് മുഖ്യമന്ത്രിയുടെ വേഷത്തിലെത്തുന്നത്.
തന്റെ രംഗം ചിത്രീകരണം ആരംഭിക്കുന്നത് നാളെയാണെന്നും പി സി ജോർജ് പറഞ്ഞു. ജയറാം നായകനായെത്തുന്ന സിനിമയുടെ ചിത്രീകരണം പൂഞ്ഞാറിൽ പുരോഗമിക്കുകയാണ്. പി സിയുടെ വേഷം സിനിമയിൽ സുപ്രധാനമാണ്. കേരളത്തിന്റെ മുഖ്യമന്ത്രിയായിട്ടാണ് അദ്ദേഹം ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.
സലിം കുമാറിന്റെ മൂന്നാമത്തെ സംരംഭമാണ് ഈ ചിത്രം. നേരത്തെ കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത ‘അച്ചായൻസ്’ എന്ന ചിത്രത്തിൽ പി സി ജോർജ് രാഷ്ട്രീയ നേതാവിന്റെ വേഷത്തിലെത്തിയിരുന്നു. ഒരു മുഴുനീള കോമഡി ചിത്രമാണ് ദൈവമേ കൈതൊഴാം കെ. കുമാറാകണം. വില്ലേജ് ഓഫീസറായ കെ. കുമാറിന്‍റെയും ഭാര്യ വിമലയുടെയും കഥയാണ് ചിത്രം പറയുന്നത്.
അനുശ്രീ ആണ് നായികാ വേഷത്തിലെത്തുന്നത്. ഡോക്ടര്‍ സക്കറിയാ തോമസ്, ശ്രീജിത്ത് രാമചന്ദ്രന്‍ ആല്‍വിന്‍ ആന്റണി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ശ്രീനിവാസൻ, നെടുമുടി വേണു, സുരാജ് വെഞ്ഞാറമൂട്, മാമുക്കോയ, വിനായകൻ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു.
കോഴിക്കോട് റഹ്മത്ത് ഹോട്ടലില്‍ വച്ചു ബിരിയാണി കിട്ടാത്തതിനെ തുടര്‍ന്ന് വെയ്റ്ററെ തല്ലിയെന്ന ആരോപണം തെറ്റാണെന്ന് വെളിപ്പെടുത്തി സീരിയല്‍ നടി അനു ജൂബി. ഇക്കാരണം പറഞ്ഞ് അനു ജൂബിയെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പുറത്തുവന്നതില്‍ പകുതി മാത്രമാണ് സത്യമെന്ന് അനു ജൂബി പറയുന്നു. താരത്തെ പൊലീസ് കസ്റ്റഡിയിലെടുത്ത് ജാമ്യത്തില്‍ വിട്ടിരുന്നു.മട്ടന്‍ ബിരിയാണി ഓര്‍ഡര്‍ ചെയ്തപ്പോള്‍ അരമണിക്കൂറിനു ശേഷം ഇല്ലായെന്ന് ഹോട്ടല്‍ ജീവനക്കാരന്‍ പറയുകയും തുടര്‍ന്ന് വാക്കേറ്റവും സംഘര്‍ഷവും ഉണ്ടായി എന്നുമായിരുന്നു ഇന്നലെ പുറത്തു വന്ന വാര്‍ത്തകള്‍ എന്നാല്‍ പുറത്തുവന്ന കാര്യങ്ങള്‍ അര്‍ദ്ധസത്യം മാത്രമാണെന്ന് നടി പറയുന്നു. പൊലീസില്‍ പരാതി നല്‍കാനെത്തിയപ്പോള്‍ നല്ല പെരുമാറ്റമല്ല തനിക്ക് നേരെയുണ്ടായത്.
പിറന്നാള്‍ ആഘോഷം ലക്ഷ്യമിട്ടാണ് സുഹൃത്തുക്കള്‍ക്കും ഡ്രൈവര്‍ക്കുമൊപ്പം ഹോട്ടലില്‍ ചെന്നത്. അപ്പോള്‍ അവിടെ ഭക്ഷണം കഴിക്കാന്‍ മേശ ഒന്നു പോലും ഒഴിവുണ്ടായിരുന്നില്ല. തുടര്‍ന്ന് താനും സുഹൃത്ത് മുനീസയും കസേരയില്‍ കാത്തിരുന്നു. മറ്റുള്ളവര്‍ പുറത്ത് നിന്നു. ഇതിനിടെ ബിരിയാണിക്ക് പറഞ്ഞിരുന്നു.അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വെയിറ്റര്‍ വന്ന് മട്ടന്‍ വിഭവങ്ങള്‍ ഇല്ലെന്ന് പറഞ്ഞു. ഇത് നേരത്തേ പറയരുതായിരുന്നോ എന്ന് ചോദിച്ചു , ഒപ്പം അര മണിക്കൂറായി കാത്തിരിക്കുയല്ലേ എന്നും പറഞ്ഞു. ഇതോടെ അയാള്‍ ദേഷ്യത്തോടെ ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് പറഞ്ഞു. ഭക്ഷണം വൈകുമെന്ന് ബിരിയാണിക്ക് പറഞ്ഞപ്പോള്‍ പോലും അവര്‍ അറിയിച്ചില്ല.
വെയിറ്റര്‍ മോശമായി പെരുമാറിയത് മൂലം അയാളെ തന്‍റെ സുഹൃത്തുക്കള്‍ മാനേജറുടെ അടുത്തേക്ക് പിടിച്ച് കൊണ്ട് പോയി .ഈ വേളയില്‍ തനിക്ക് സമീപമുണ്ടായിരുന്ന ഒരാള്‍ നീ എന്തൊരു ചരക്കാണെടീ … എന്ന് പറഞ്ഞു. ഈ സാഹചര്യത്തില്‍ ഏത് പെണ്ണും തിരിച്ച് പ്രതികരിക്കും. നിന്‍റെ അമ്മയോട് പോയി പറയാന്‍ പറഞ്ഞു. പ്രശ്നത്തില്‍ ഇടപെട്ട സുഹൃത്ത് മുനീസയെ അയാള്‍ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയുമായിരുന്നു.പരാതിപ്പെടാന്‍ കോഴിക്കോട് ടൌണ്‍ പൊലീസ് സ്റ്റേഷനിലെത്തി. ഇതിന് പിന്നാലെ ഹോട്ടലില്‍ വച്ച് മോശമായി പെരുമാറിയയാള്‍ സ്റ്റേഷനിലെത്തി. അയാളെ മര്‍ദ്ദിച്ചെന്നാണ് ആരോപിച്ചത്. സ്ഥലത്തെ സി പി എം നേതാവിന്‍റെ സഹോദരനാണ് ഇയാളെന്ന് പിന്നീടാണ് മനസിലായത്.
പൊലീസ് സ്റ്റേഷനില്‍ പൊലീസുകാര്‍ മാന്യമായല്ല പെരുമാറിയത്. വനിതാ പൊലീസും മറ്റൊരു പൊലീസുകാരനും മോശമായാണ് പെരുമാറിയത്. അവര്‍ മര്‍ദ്ദിച്ചെന്നും അനു ജൂബി പറയുന്നു.പ്രശ്നമുണ്ടാക്കാനല്ല ഹോട്ടലില്‍ പോയത്. പൊലീസ് അസഭ്യം പറഞ്ഞു. വീട്ടുകാരെ വരുത്തിയാലേ സ്റ്റേഷനില്‍ നിന്ന് പോകാന്‍ അനുവദിക്കൂ എന്നൊക്കെ പറഞ്ഞു.താന്‍ മദ്യപിച്ചെന്ന് പറയുന്ന പൊലീസ് വൈദ്യപരിശോധന നടത്തിയില്ല. കാര്യങ്ങള്‍ ഇങ്ങനെയായിട്ടും വാര്‍ത്ത പ്രചരിച്ചത് താന്‍ തെറ്റ് ചെയ്തെന്നാണ്. പലരും ഫോണ്‍ ചെയ്ത് തന്നെ കുറ്റപ്പെടുത്തിയാണ് സംസാരിച്ചതെന്നതിനാല്‍ കൂടിയാണ് ഇപ്പോള്‍ കാര്യങ്ങള്‍ പറയുന്നറ്റെന്ന് അനു ജൂബി വ്യക്തമാക്കി.
തന്‍റെ ഫോണ്‍ പൊലീസ് വാങ്ങി പരിശോധിച്ചു. എന്തിനാണിത്? പരാതിക്കാരുടെ മുഖത്ത് നോക്കി അസഭ്യം പറയുന്നത് ജനമൈത്രി പൊലീസ് സ്റ്റേഷനാണോ? പൊലീസ് സ്റ്റേഷനില്‍ ക്യാമറ ഇല്ലാത്ത സ്ഥലത്തായിരുന്നു ഇതൊക്കെ നടന്നത്. ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ വന്ന ഒരാളുടെ വാക്ക് കേട്ടാണ് പൊലീസ് മോശമായി പെരുമാറിയത്. തങ്ങള്‍ കുടിച്ചിരുന്നെന്ന് അയാള്‍ക്ക് എങ്ങനെ പറയാനാകും? ഏതായാലും ഇനി നിയമനടപടികളുമായി മുന്നോട്ട് പോകും. അവഹേളിച്ചവര്‍ക്കെതിരെ മാനനഷ്ട കേസ് നല്‍കും. സാമൂഹ്യ മാധ്യമങ്ങളിലൂടെ അവഹേളിച്ചവര്‍ക്കെതിരെയും കേസ് നല്‍കുമെന്ന് അനു ജൂബി പറഞ്ഞു.മട്ടന്‍ ബിരിയാണി ആവശ്യപ്പെട്ടപ്പോള്‍ ഇല്ലെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് വെയ്റ്ററെ മര്‍ദ്ദിച്ചെന്നായിരുന്നു അനുവിനെതിരെ ആരോപിച്ചിരുന്നത്. താരവും കൂട്ടുകാരും മദ്യലഹരിയിലാണെന്നും ആരോപണമുണ്ടായിരുന്നു. എന്നാല്‍ ഇത് ശരിയല്ലെന്നും സംഭവത്തിന്റെ ഒരു വശം മാത്രമാണ് പ്രചരിച്ചതെന്നും താരം പറയുന്നു.
മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടി പെട്ടന്ന് ദേഷ്യപ്പെടുന്ന പ്രകൃതക്കാരനാണ് എന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. തനിയ്ക്ക്
ഇഷ്ടപ്പെടാത്ത എന്ത് കാര്യം കണ്ടാലും അപ്പോള്‍ മമ്മൂട്ടി പ്രതികരിയ്ക്കും. അതിന് തന്റെ തൊട്ടുമുന്നില്‍ ആരാണെന്ന് പോലും മമ്മൂട്ടി നോക്കാറില്ല.ആരോട്, എങ്ങനെ, എപ്പോള്‍ പൊട്ടിത്തെറിയ്ക്കും എന്നൊന്നും പറയാന്‍ കഴിയാത്ത മമ്മൂട്ടിയുടെ പെട്ടെന്ന് ഉണ്ടായ ഒരു ദേഷ്യം ഒരു ദിവസം ഒരു സിനിമയുടെ ചിത്രീകരണം തന്നെ മുടക്കി.
മമ്മൂട്ടിയുടെ പെട്ടന്നുള്ള ദേഷ്യം കാരണം പണി കിട്ടിയത് നടനും തിരക്കഥാകൃത്തും സംവിധായകനും നിര്‍മ്മാതാവുമൊക്കെയായ ലാലിനായിരുന്നു. മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് ചിത്രമായ ഹിറ്റ്‌ലറിന്റെ സെറ്റിലാണ് സംഭവം. സിദ്ധിഖ് ലാല്‍ കൂട്ടുകെട്ട് പിരിഞ്ഞതിന് ശേഷം സിദ്ധിഖ് തിരക്കഥ എഴുതി സംവിധാനം ചെയ്ത് ലാല്‍ നിര്‍മ്മിച്ച ചിത്രമായിരുന്നു ഹിറ്റ്‌ലര്‍. ഒരു ദിവസം സെറ്റില്‍ വച്ച് മമ്മൂട്ടി തന്റെ പുതിയ ചിത്രത്തെ കുറിച്ച് ലാലിനോട് സംസാരിക്കുകയായിരുന്നു. ഇംഗ്ലണ്ടിലെ ഒരു സിനിമാ കമ്പനി തന്റെ ഡേറ്റിനായി സമീപിച്ചിട്ടുണ്ടെന്നും ചിലപ്പോള്‍ ഞാനവരുടെ സിനിമയില്‍ അഭിനേച്ചേക്കുമെന്നും മമ്മൂട്ടി പറഞ്ഞു.
അത് കേട്ടപ്പോള്‍ ലാല്‍ പറഞ്ഞു മമ്മൂട്ടി തീര്‍ച്ചയായും ആ ചിത്രത്തില്‍ അഭിനയിക്കണം. അത് കേട്ട് സന്തോഷിച്ചിരിയ്ക്കുന്ന മമ്മൂട്ടിയോടെ ലാല്‍ തുടര്‍ന്ന് പറഞ്ഞു, ‘രണ്ട് നൂറ്റാണ്ടോളം നമ്മളെ ഭരിച്ച് മുടിപ്പിച്ചവരല്ലേ അവര്‍. അവരോട് ഇങ്ങനെയൊക്കയേ പ്രതികാരം ചെയ്യാന്‍ കഴിയൂ. മമ്മൂട്ടി തീര്‍ച്ചയായും ഈ ഓഫര്‍ സ്വീകരിയ്ക്കണം’ ലാലിന്റെ തമാശ കേട്ട് സെറ്റിലുള്ള എല്ലാവരും പൊട്ടിച്ചിരിച്ചു. പക്ഷെ മമ്മൂട്ടിയ്ക്ക് മാത്രം അതത്ര പിടിച്ചില്ല. പെട്ടെന്ന് ദേഷ്യപ്പെട്ട മെഗാസ്റ്റാര്‍ അപ്പോള്‍ തന്നെ സെറ്റില്‍ നിന്നും ഇറങ്ങിപ്പോയി.
മമ്മൂട്ടി ഇറങ്ങിപ്പോയതോടെ ചിത്രത്തിന്റെ ഷൂട്ടിങ് ആ ദിവസം നടന്നില്ല. ചിത്രത്തിന്റെ നിര്‍മാതാവ് കൂടെയായ ലാലിന് തന്നെയാണ് ആ തമാശയുടെ നഷ്ടം വന്നു ഭവിച്ചത്. എന്നാല്‍ ഇതിന്റെ പേരില്‍ പിന്നീട് ഇവര്‍ തമ്മില്‍ മറ്റു പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ല താനും. അതിന് ശേഷം നിരവധി ചിത്രങ്ങളില്‍ ലാലും മമ്മൂട്ടിയും ഒന്നിച്ച് അഭിനയിയ്ക്കുകയും മമ്മൂട്ടിയെ നായകനാക്കി ലാല്‍ കോബ്ര എന്ന ചിത്രം സംവിധാനം ചെയ്യുകയും ഉണ്ടായി.