Movies

നടി ഭവനയുമായുള്ള വിവാഹം ഉടന്‍ ഉണ്ടാകില്ല എന്നു ഭാവി വരന്‍ നവീന്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ വ്യാജമാണ് എന്നു ഭാവനയുടെ കുടുംബം വ്യക്തമാക്കുന്നു. ഈ വാര്‍ത്ത അടിസ്ഥന രഹിതമാണ് എന്നു ഭാവനയുടെ കുടുംബം ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഭാവനയുടെ വിവാഹം ഒക്‌ടോബറില്‍ ഉണ്ടാകുമെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നവീന്‍ ഇപ്പോള്‍ വിവാഹം വേണ്ട എന്നു പറഞ്ഞു എന്നായിരുന്നു പുതിയ റിപ്പോര്‍ട്ട്.
ഭാവനയുടെ തിരക്കാണു വിവാഹം നീട്ടിവയ്ക്കുന്നതിനു പിന്നീലെ കാരണമായി പറഞ്ഞിരുന്നത്. നവീന്റെ അമ്മ മരിച്ച് ഒരു വര്‍ഷം തികയാന്‍ കാത്തിരുന്നതിനാലാണു വിവാഹം നീട്ടി വച്ചത്. അതു വളരെ നേരത്തേ എടുത്ത തീരുമാനമായിരുന്നു. ഇപ്പോള്‍ നവീന്‍ വിവാഹം നീട്ടിവച്ചു എന്നു പറഞ്ഞു പ്രചരിക്കുന്ന വാര്‍ത്ത തികച്ചും അടിസ്ഥാനരഹിതമാണ്. അടുത്ത വര്‍ഷം ആദ്യത്തോടെ വിവാഹം ഉണ്ടാകും എന്നു ഭാവനയുടെ കുടുംബം പ്രതികരിച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഭാവനയും കന്നട നിര്‍മ്മാതാവായ നവീനും തമ്മില്‍ പ്രണയത്തിലായിരുന്നു. അതീവ സ്വകാര്യമായ ചടങ്ങില്‍ വച്ചായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം നടന്നത്.

ജയറാമിന്റെ നായികയായി ലക്കി സ്റ്റാറിലൂടെ എത്തിയ നടി  രചന നാരായണന്‍കുട്ടിക്ക് ഇപ്പോള്‍ കൈനിറയെ ചിത്രങ്ങളാണ്. മറിമായം എന്ന ഹാസ്യപരിപാടിയിലൂടെയായിരുന്നു രചന ശ്രദ്ധേയയാകുന്നത്. താരത്തിന്റെ വിവാഹമോചനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. സിനിമയില്‍ വരുന്നതിനും മുമ്പാണ് രചനയുടെ വിവാഹവും വിവാഹ മോചനവും നടക്കുന്നത്. പരാജയപ്പെട്ട വിവാഹ ജീവിതത്തെക്കുറിച്ച് രചന തന്നെ വെളിപ്പെടുത്തി.

‘പ്രണയ വിവാഹമാണ് പലപ്പോഴും വിവാഹ മോചനത്തിലെത്തുന്നത് എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. എന്നാല്‍ എന്റേത് പൂര്‍ണമായും വീട്ടുകാര്‍ ആലോചിച്ച് നടത്തിയ വിവാഹമാണ്. റേഡിയോ മാംഗോയില്‍ ആര്‍ജെ ആയി ജോലി നോക്കുന്നതിനിടെ, ടീച്ചറാകാനുള്ള ആഗ്രഹത്തിന്റെ പുറത്താണ് ബിഎഡ് പഠിച്ചത്. ദേവമാത സിഎംഐ സ്‌കൂളില്‍ ഇംഗ്ലീഷ് അദ്ധ്യാപികയായി ജോലി നോക്കുന്നതിനിടെയായിരുന്നു വിവാഹം. 2011 ജനുവരിയിലായിരുന്നു ആലപ്പുഴ സ്വദേശിയായ അരുണുമായുള്ള എന്റെ വിവാഹം നടക്കുന്നത്.

വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ കഴിയുമ്പോഴേക്കും ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ തുടങ്ങി. പത്തൊമ്പത് ദിവസങ്ങള്‍ മാത്രമാണ് ഞങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മാരായി കഴിഞ്ഞത്. 2012 ല്‍ തന്നെ വിവാഹമോചനവും നേടി. ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നു എന്ന എന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പിന്നീടാണ് സീരിയലില്‍ അഭിനയിക്കാന്‍ അവസരം കിട്ടുന്നത്. അവിടെ നിന്ന് സിനിമയിലും എത്തി. ഇപ്പോള്‍ കൈനിറയെ ചിത്രങ്ങളുണ്ട്. ജീവിതം ഹാപ്പിയുമാണ്’.

കന്നട നടനും നിര്‍മ്മാതാവുമായ നവീനും നടി ഭാവനയും തമ്മില്‍ കഴിഞ്ഞ നാലു വര്‍ഷമായി പ്രണയത്തിലാണ്. ഇരുവരുടെയും വിവാഹനിശ്ചയചടങ്ങ് വളരെ ലളിതമായാണ് നടന്നത്. മഞ്ജുവാര്യരും സംയുക്തയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഒക്ടോബറില്‍ വിവാഹം നടത്താനായിരുന്നു തീരുമാനം.

എന്നാല്‍ വിവാഹം ഇപ്പോള്‍ വേണ്ടെന്നു നവീന്‍ പറഞ്ഞതായി ചില കന്നട സിനിമ ഓണ്‍ലൈനുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി പറയുന്നു. ഏറ്റെടുത്ത ചില ചിത്രങ്ങളുമായി ഭാവന തിരക്കിലാണെന്നും അതിനാല്‍ വിവാഹം നീട്ടിവയ്ക്കുകയാണ് എന്നും ഒരു കന്നട സിനിമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഭാവനയുടെ തിരക്കു കാരണമല്ല മറ്റു ചില കാരണങ്ങള്‍ കൊണ്ടാണു വിവാഹം നീട്ടിവയ്ക്കുന്നത് എന്നു ചിത്രമാല റിപ്പോര്‍ട്ട് ചെയ്യുന്നു.

വിവാഹ ശേഷവും അഭിനയ രംഗത്ത് തുടരുമെന്ന് ഭാവന ഉറപ്പ് പറയുന്നു. സിനിമയെ അടുത്തറിയാവുന്നവരാണ് നവീന്റെ കുടുംബാഗങ്ങള്‍. അതുകൊണ്ട് തന്നെ അവര്‍ക്ക് ഇക്കാര്യത്തില്‍ എതിര്‍പ്പ ഇല്ല. പുനീത് രാജ്കുമാറിന് ഒപ്പമുള്ള ഒരു കന്നട ചിത്രം ഭാവന ഇപ്പോള്‍ കമ്മിറ്റ് ചെയ്തിരിക്കുന്നത്.

ഭാവന നായികയായ കന്നട ചിത്രം റോമിയോയുടെ നിര്‍മ്മാതാവായിരുന്നു നവീന്‍. ഈ ബന്ധമാണ് പിന്നീട് പ്രണയമായതും വിവാഹം എന്ന തീരുമാനത്തിലേക്ക് എത്തിയതും. കഴിഞ്ഞ ജനുവരിയില്‍ തന്നെ ഇവരുടെ വിവാഹം നടക്കേണ്ടതായിരുന്നു. അപ്പോഴാണ് ഭാവനയുടെ അച്ഛന്‍ മരിച്ചത്.

ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയില്ലെങ്കില്‍ പെട്ട് പോവും എന്നുള്ളത് പലരും അറിഞ്ഞിട്ടുള്ള കാര്യമാണ്. നടന്‍ ജയറാമും എഎന്‍ഐയുടെ മൈക്കിന് മുന്നില്‍ കുടുങ്ങി പോയി. സ്‌പെയിനില്‍ നിന്നും കാളയെ കൊല്ലുന്നത് കണ്ടെന്നുള്ള കാര്യത്തെ കുറിച്ചാണ് എഎന്‍ഐ യുടെ റിപ്പോര്‍ട്ടര്‍ ജയറാമിനോട് ചോദിച്ചത്. അതിനുള്ള ഉത്തരം തമിഴില്‍ പറയാന്‍ നോക്കിയെങ്കിലും ഇംഗ്ലീഷില്‍ സംസാരിക്കാന്‍ റിപ്പോര്‍ട്ടര്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പറയാനറിയാതെ ജയറാം നിന്നുപോയി. തന്നേക്കാള്‍ മകന്‍ നന്നായി ഇക്കാര്യം സംസാരിക്കുമെന്ന് പറഞ്ഞ് കാളിദാസിനെ ജയറാം വിളിച്ചു. ജയറാം മലയാളത്തില്‍ കാളിദാസിനോട് പറഞ്ഞു. അത് കാളിദാസ് ഇംഗ്ലീഷില്‍ റിപ്പോര്‍ട്ടര്‍ക്ക് പറഞ്ഞുകൊടുത്തു.

ചിലര്‍ ജയറാമിനെ കളിയാക്കി രംഗത്തെത്തിയെങ്കിലും നിരവധിപ്പേരാണ് താരത്തെ പിന്തുണച്ച് എത്തിയത്. അച്ഛന് വേണ്ടി സംസാരിച്ചത് അത്രയ്ക്ക് വലിയ അപരാതമൊന്നുമല്ലെന്ന് ആളുകള്‍ പറഞ്ഞു. അറിയാന്‍ പാടില്ലാത്തത് കൃത്യമായി അറിയില്ലെന്ന് പറഞ്ഞ് മാറികൊടുത്തു. കഷ്ടപ്പെട്ട് വിദ്യാഭ്യാസം കൊടുത്ത സ്വന്തം അച്ഛന് വേണ്ടി സംസാരിക്കുന്നതിന് കയ്യടിക്കുകയാണ് വേണ്ടതെന്ന് പലരും പറഞ്ഞു.

 

       

 

 

 

ആഡംബരകാറുകള്‍ വ്യാജമേല്‍വിലാസം ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ തെന്നിന്ത്യന്‍ താരം അമലാപോളിനു പിന്നാലെ യുവനടന്‍ ഫഹദ് ഫാസിലും കുടുക്കില്‍. വ്യാജമേല്‍വിലാസം ഉപയോഗിച്ച് ഫഹദ് ഫാസില്‍ ആഡംബര കാര്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി കണ്ടെത്തി.

മാതൃഭൂമി ന്യൂസാണ് വാര്‍ത്ത പുറത്തുകൊണ്ടുവന്നത്. ഫഹദ് ഫാസില്‍ ഉപയോഗിക്കുന്ന PY-059899 ആഡംബര കാര്‍ ബെന്‍സ് പുതുച്ചേരി വിലാസത്തിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് കണ്ടെത്തി. ഫഹദ് ഫാസില്‍, നമ്പര്‍ 16, സെക്കന്‍ഡ് ക്രോസ്സ് റോഡ്, പുതുപ്പേട്ട്, ലാസ്‌പേട്ട്, പുതുച്ചേരി എന്ന മേല്‍വിലാസത്തിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

എന്നാല്‍ ഈ മേല്‍വിലാസത്തില്‍ ഒരു വാടക കുടുംബമാണ് താമസിക്കുന്നത്. ഫഹദ് ഫാസില്‍ എന്നൊരാളെ തങ്ങള്‍ക്കറിയില്ലെന്ന് ഇവര്‍ പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ആംഡബര കാറുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കേരളത്തില്‍ പതിനാല് ലക്ഷം രൂപ നികുതി നല്‍കേണ്ടി വരുമ്പോള്‍ പുതുച്ചേരിയില്‍ ഒന്നരലക്ഷം രൂപ നല്‍കിയാല്‍ മതി.

എന്നാല്‍ പുതുച്ചേരിയില്‍ താമസിക്കുന്ന ആളുടെ പേരില്‍ മാത്രമേ വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കൂ. ഈ ചട്ടമാണ് വ്യാജമേല്‍വിലാസം ഉപയോഗിച്ച് വാഹനം രജിസ്റ്റര്‍ ചെയ്തത് വഴി താരങ്ങള്‍ ദുരുപയോഗം ചെയ്തിരിക്കുന്നത്.

തെന്നിന്ത്യന്‍ താരം അമല പോളും തന്റെ ബെന്‍സ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് പോണ്ടിച്ചേരിയിലാണ്. നടിയ്ക്ക് നേരിട്ട് അറിയുക പോലും ചെയ്യാത്ത എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയുടെ പേരിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

കേരളത്തിലെ വാഹന നിയമം അനുസരിച്ച് അന്യസംസ്ഥാനത്തു നിന്നുള്ള കാര്‍ ഇവിടെ ഓടിക്കുകയാണെങ്കില്‍ ഒരു വര്‍ഷത്തിനുള്ളില്‍ രജിസ്‌ട്രേഷന്‍ ഉടമയുടെ പേരിലേക്കു മാറ്റുകയും വാഹന വിലയുടെ 20 ശതമാനം റോഡ് നികുതിയായി അടയ്ക്കുകയും ചെയ്യണം.

ഒരുവര്‍ഷം പൂര്‍ത്തിയാകുന്നതുവരെ വാഹനമോടിക്കാന്‍ 1500 രൂപയുടെ താത്കാലിക രജിസ്‌ട്രേഷന്‍ എടുത്താല്‍ മതിയാവും. രജിസ്‌ട്രേഷന്‍ മാറ്റാതെയോ മോട്ടോര്‍ വാഹന വകുപ്പിന്റെ അനുമതി ലഭിക്കാതെയോ ഇത്തരം വാഹനം നിരത്തിലെത്തിയാല്‍ പിടിച്ചെടുക്കാനും പിഴ ഇടാക്കാനും വ്യവസ്ഥയുണ്ട്.

തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് അഭിനയിക്കുന്ന ഷങ്കറിന്റെ ചിത്രമായ 2.0 ഇതിനോടകം വാര്‍ത്തകളില്‍ മുഖ്യ ഇടം പിടിച്ചു കഴിഞ്ഞിട്ടുണ്ട്. 350 കോടിയോളം രൂപയുടെ പ്രൊജക്റ്റും ബുര്‍ജ് ഖലീഫയില്‍ നടന്ന ഓഡിയോ ലോഞ്ചും മറ്റുമായി സിനിമാ വാര്‍ത്തകളില്‍ പ്രധാനമായും അരങ്ങ് വാഴുന്നത് 2.0 ആണ്. 12 കോടി രൂപ ബജറ്റില്‍ ബുര്‍ജ് ഖലീഫയില്‍ സംഘടിപ്പിച്ച ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനുമുമ്പേ രണ്ട് പാട്ടുകള്‍ ചോര്‍ത്തിയതും ഇന്നത്തെ പ്രധാന വാര്‍ത്തയായിരുന്നു.
എന്നാല്‍ രജനിയുടെ വില്ലനായി ഹോളിവുഡ് മസില്‍മാന്‍ അര്‍നോള്‍ഡ് ഷ്വയ്സ് നേഗര്‍ വരുമെന്ന വാര്‍ത്ത നേരത്തെ ഉണ്ടായിരുന്നു. അതിനിടയിലായിരുന്നു അപ്രതീക്ഷിതമായി അര്‍നോള്‍ഡിനു പകരം അക്ഷയ് കുമാര്‍ വരുമെന്ന വാര്‍ത്ത സിനിമാ ലോകം കേള്‍ക്കുന്നത്. അര്‍നോള്‍ഡിന്റെ പിന്‍മാറ്റത്തെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ ശങ്കറോ പിന്നണിക്കാരോ തയ്യാറായിരുന്നില്ല. ഹോളിവുഡിലെ മസില്‍മാനെ തങ്ങളുടെ ചിത്രങ്ങളില്‍ കാണാന്‍ ഒരുങ്ങിയ ആരാധകര്‍ക്ക് തിരിച്ചടിയായിരുന്നു അര്‍നോള്‍ഡിന്റെ അസാനിധ്യം. അതിന്റെ കാരണമാണ് സംവിധായകന്‍തന്നെ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
കരാര്‍ ഒപ്പിടാറായപ്പോള്‍ അര്‍നോള്‍ഡിന്റെ പ്രതിഫല തുക അറിഞ്ഞി ശങ്കര്‍ പോലും ഞെട്ടി. 25 ദിവസത്തെ ഷൂട്ടിംഗിന് 100 കോടി രൂപയാണ് ഹോളിവുഡ് താരം ആവശ്യപ്പെട്ടത്. ഒടുവില്‍ മറ്റുമാര്‍ഗമില്ലാതെ അക്ഷയ് കുമാറിനെ പരിഗണിക്കുകയായിരുന്നു. ബോളിവുഡില്‍ ഖാന്‍ത്രയം കഴിഞ്ഞാല്‍ ഏറ്റവും താരമൂല്യമുള്ള നടനാണ് അക്ഷയ് കുമാര്‍. ചിത്രത്തിന്റെ കഥ കേട്ട അദ്ദേഹം ആവേശത്തോടെ ഇത് ഏറ്റെടുക്കാമെന്ന് അറിയിക്കുകയായിരുന്നു.

ജീവിച്ചിരിക്കുന്ന വ്യക്തി മരിച്ചെന്ന വ്യാജ വാര്‍ത്തകള്‍ കേരളത്തില്‍ ഇതിനു മുമ്പ് വ്യാപകമായി വന്നിട്ടുണ്ട്. സലീം കുമാര്‍, ജഗതി ശ്രീകുമാര്‍, ഇന്നസെന്റ് തുടങ്ങിയവരെയൊക്കെ മലയാളികള്‍ നിഷ്‌കരുണം ‘വധിച്ചിട്ടുണ്ട്’. പിന്നീട് മരണപ്പെട്ടെങ്കിലും മരിക്കുന്നതിനുമുമ്പെ നടന്‍ ജിഷ്ണുവിനേയും ‘കൊന്നിട്ടുണ്ടായിരുന്നു’. സോഷ്യല്‍മീഡിയ ‘കൊന്ന’ പട്ടികയിലെ പുതിയ ഇര മലയാളത്തിലെ എക്കാലത്തെയും മധുര പാട്ടുകള്‍ക്ക് ഉടമയായ ജാനകിയമ്മയാണ്.

പാട്ട് നിര്‍ത്തിയെന്ന് ജാനകി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എസ് ജാനകി ഇനി പൊതുവേദിയില്‍ പാടില്ലെന്ന കഴിഞ്ഞദിവസത്തെ വാര്‍ത്ത തെറ്റിദ്ധരിച്ചാണ് ജാനകിയമ്മ മരിച്ചെന്ന് സോഷ്യല്‍ മീഡിയ പ്രചിരിപ്പിച്ചത്. ഉടനെ വാര്‍ത്ത സോഷ്യല്‍ മീഡിയ സങ്കടത്തോടെ ഏറ്റെടുക്കുകയായിരുന്നു. ജാനകിയമ്മക്ക് ആദാരാഞ്ജലികളര്‍പ്പിച്ചായിരുന്നു വ്യജ വാര്‍ത്ത സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്.

മൈസുരുവിലെ മാനസ ഗംഗോത്രിയിലെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിലാണ് എസ് ജാനകി പാട്ട് നിര്‍ത്തുകയാണെന്ന് അറിയിച്ചത്. പ്രായാധിക്യംമൂലമാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്കെത്തിയതെന്ന് എസ് ജാനകി പറഞ്ഞു. ഇനി സംഗീത പരിപാടികള്‍ക്കും ജാനകി എത്തില്ല. നേരത്തെ സിനിമാ പിന്നണി ഗാനരംഗത്തു നിന്നും ജാനകി വിടവാങ്ങിയിരുന്നു. മിഥുന്‍ ഈശ്വര്‍ ഈണമിട്ട പത്തു കല്‍പനകള്‍ എന്ന സിനിമയിലാണ് എസ് ജാനകി അവസാനമായി പാടിയത്.

1957ല്‍ വിധിയിന്‍ വിളയാട്ട് എന്ന ചിത്രത്തിലൂടെയായിരുന്നു സംഗീത ലോകത്തേക്ക് ജാനകിയമ്മ കടന്നുവരുന്നത്. ഇതുവരെ 48000ല്‍ അധികം ഗാനങ്ങള്‍ എസ് ജാനകി പാടിയിട്ടുണ്ട്. നാല് ദേശീയ പുരസ്‌കാരങ്ങളും വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയ പുരസ്‌കാരങ്ങള്‍ 32 പ്രാവശ്യവും ജാനകിയമ്മയെ തേടിയെത്തി. 2013ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി അവരെ ആദരിക്കുകയും ചെയ്തു. വാര്‍ത്തയെ കുറിച്ച് ജാനകിയമ്മ പ്രതികരിച്ചിട്ടില്ല.

മലയാള സിനിമാ ഇനി മോഹൻലാൽ എന്ന ചരിത്ര പുരുഷനിലൂടെ ആകും ലോകത്തു അറിയുക. അതെ മനോഹരമായ ഏറ്റവും വലിയ ക്ലൈമാക്‌സ് മായി ഒടിയൻ ഒരുങ്ങുന്നു കാണാന്‍ തയാറാക്കുക , അനുഗ്രഹീത താരം മോഹന്‍ലാല്‍ നായകനാകുന്ന ഒടിയനില്‍. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയനില്‍ പന്ത്രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ക്ലൈമാക്‌സാണ് ഉണ്ടാവുക. പാലക്കാട് ജില്ലയിലെ നാലു സ്ഥലങ്ങളിലായാണ് ക്ലൈമാക്‌സ് ചിത്രീകരിച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും തിളക്കമുളള അധ്യായമായിരിക്കും ഒടിയന്‍. എം.ടി. യുടെ രണ്ടാമൂഴത്തിന് മുമ്പ് ലാല്‍ ലോക സിനിമയുടെ നെറുകയിലെത്തുന്ന ചിത്രമായിരിക്കും ഇത്. മലയാളത്തിലെ വലിയ ബജറ്റിലാണ് ഒടിയന്‍ ഒരുങ്ങുന്നത്.

Related image

ചിത്രത്തിന് വേണ്ടി മാനസികവും ശാരീരികവുമായ തയ്യാറെടുപ്പുകള്‍ നടന്‍ നടത്തിയിരുന്നു. ഫ്രാന്‍സിലെ വിദഗ്ദ്ധര്‍ അടങ്ങുന്ന ടീം ലാലിനെ ചികിത്സിച്ച് 15 കിലോ കുറച്ചു. 30 വയസിന്റെ ചെറുപ്പത്തിലാണ് ഇപ്പോള്‍ താരം. പാലക്കാടന്‍ മേഖലയിലെ ഒടി വിദ്യയാണ് ചിത്രത്തിന് പ്രമേയമായി മാറുന്നത്. പാലക്കാട്, വടക്കാഞ്ചേരി പ്രദേശങ്ങളിലെ ചില വിശ്വാസങ്ങളില്‍ ഊന്നിയാണ് ചിത്രം മുന്നോട്ടു പോകുന്നത്. കുട്ടിച്ചാത്തനും ബ്ലാക്ക് മാജിക്കുമൊക്കെ കേരളത്തിന്റെ ഏറ്റവും പ്രിയപ്പെട്ട വിഷയങ്ങളാണ്. കേരളത്തിലെ പ്രേക്ഷകരെ സംബന്ധിച്ചടത്തോളം ഒടിയന്‍ വ്യത്യസ്തമായ ഒരു വിഷയമായിരിക്കും. ലോക സിനിമ ഇന്നേവരെ കേട്ടിട്ടില്ലാത്ത ഒരു കഥയാണ് ഒടിയന്‍ പറയുന്നതെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. താന്‍ സാധാരണ സിനിമക്ക് പിന്നാലെ നടക്കുന്ന ഒരാളല്ല. സാധാരണ സിനിമകള്‍ ചെയ്യുന്നതു കൊണ്ട് ഒരു ത്രില്ലും ഇല്ല .

Image result for MOHANLAL ODIYAN

അത്തരം സിനിമകള്‍ക്ക് ചരിത്രത്തില്‍ ഇടം നേടാന്‍ കഴിയുകയുമില്ലെന്ന് ശ്രീകുമാര്‍ പറഞ്ഞു. ആശയ ദാരിദ്ര്യം കാരണം ഏറെ നാളായി മലയാള സിനിമ വലിയ പ്രതിസന്ധിയിലായിരുന്നു. യുവതാരങ്ങളുടെ തമാശചിത്രങ്ങള്‍ വിജയിക്കാനുള്ള കാരണവും ഇതായിരുന്നു. ബി. ഉണ്ണികൃഷ്ണന്റെ വില്ലന്‍ വിജയത്തിലേക്ക് കുതിക്കുന്നത് ആശയത്തിലെയും ട്രീറ്റ്‌മെന്റിലെയും പുതുമ കാരണമാണ്. മലയാള മനോരമയിലെ സീനിയര്‍ സബ് എഡിറ്ററായ ഹരികൃഷ്ണനാണ് ഒടിയന്റെ തിരക്കഥ തയ്യാറാക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവാണ് ഷാജി എന്‍ കരുണിന്റെ കുട്ടിസ്രാങ്കിന് പേന ചലിപ്പിച്ച ഹരികൃഷ്ണന്‍. ലാലിന്റെയും മഞ്ജുവിന്റെയും ജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളാണ് ഒടിയനിലേതെന്ന് ഹരികൃഷ്ണന്‍ പറഞ്ഞു. വനവാസികളില്‍ നിന്നാണ് ഒടിയന്റെ കഥ ഹരി കൃഷ്ണന്‍ ആദ്യം കേള്‍ക്കുന്നത്. കേരളത്തിന്റെ മിത്തായതിനാല്‍ അതിന്റെ സൗന്ദര്യം ചിത്രത്തിലുടനീളം കാണും.

Related image

മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് ഒടിയന്‍. സ്വപ്നവും യാഥാര്‍ത്ഥ്യവും ഇടകലര്‍ത്തി കടന്നു പോകുന്ന പ്രമേയം മോഹന്‍ലാലിനും പുതിയ അനുഭവമായി മാറുകയായിരുന്നു. താന്‍ കൈയും മെയ്യും മറന്ന് ധ്യാനത്തിലെന്ന വണ്ണമാണ് ഒടിയനില്‍ അഭിനയിക്കുന്നതെന്ന് മോഹന്‍ലാല്‍ പറയുന്നു. ഒടിയന്‍ ഒരു പ്രാര്‍ത്ഥനയാണെന്നാണ് താരം പറയുന്നത്.  ഒരു സാധാരണ മാനസിക ശാരീരിക തലത്തില്‍ നിന്ന് അഭിനയം അസാധ്യമാണെന്നും താരം പറയുന്നു.

Related image

ആശീര്‍വാദിന് വേണ്ടി ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. മഞ്ജു വാര്യരാണ് നായിക. ആന്റണി പെരുമ്പാവൂരിന്റെ ധൈര്യമാണ് ഇത്രയും വലിയൊരു പദ്ധതി സാക്ഷാത്കരിക്കാനുള്ള ഏക കാരണമെന്ന് ശ്രീകുമാര്‍ മേനോന്‍ പറയുന്നു. മോഹന്‍ലാല്‍ ഒടിയനെ വിശേഷിപ്പിക്കുന്നത് ഒരു വിഷ്വല്‍ ട്രീറ്റ് എന്നാണ്. രാത്രിയിലാണ് ചിത്രം അധികവും ചിത്രീകരിച്ചിരിക്കുന്നത്. വില്ലനു പിന്നാലെ മോഹന്‍ലാല്‍ ചരിത്രത്തില്‍ ഒരു പുതിയ നാഴികകല്ലിനു വേണ്ടി കുതിക്കുകയാണ്. വലിയ വിപണി വിജയം എന്നതിനൊപ്പം ആഗോള പ്രശസ്തമായ അംഗീകാരങ്ങളും താരത്തെ തേടി വന്നേക്കും, ഒടിയനിലൂടെ.

മോഹന്‍ലാല്‍, മഞ്ജു വാര്യര്‍ ജോഡികള്‍ വീണ്ടും വിസ്മയിപ്പിക്കാന്‍ തിയേറ്ററുകളില്‍. ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രമാണ് വില്ലന്‍. ചിത്രം തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ബി ഉണ്ണികൃഷ്ണനാണ് വില്ലന്‍ സംവിധാനം ചെയ്യുന്നത്.

വിവിധ തിയേറ്ററുകളില്‍ വന്‍ ആഘോഷത്തോടെയാണ് ചിത്രത്തെ വരവേറ്റിരിക്കുന്നത്. റിസര്‍വേഷന്‍ നേരത്തെ നേരത്തെ തുടങ്ങിയിരുന്നു. റെക്കോര്‍ഡ് ടിക്കറ്റാണ് വിറ്റുപോയത്.

കോളിവുഡ് താരങ്ങളായ വിശാലും ഹന്‍സികയും, തെലുങ്ക് താരങ്ങളായ ശ്രീകാന്തും, റാഷി ഖന്നയും വില്ലനിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. സിദ്ദിഖ്, രഞ്ജി പണിക്കര്‍, അജു വര്‍ഗീസ്, ചെമ്ബന്‍ വിനോദ് ജോസ്, വിനായകന്‍, കോട്ടയം നസീര്‍ തുടങ്ങി വമ്ബന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും ബി ഉണ്ണികൃഷ്ണന്‍ തന്നെയാണ്. മനോജ് പരമഹംസയുടേതാണ് ഛായാഗ്രഹണം. 4 മ്യൂസിക്കാണ് സംഗീതം ഒരുക്കിയത്.

റോക്ലൈന്‍ എന്റര്‍ടൈന്‍മെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ റോക്ലൈന്‍ വെങ്കിടേഷാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

 first half

Very gripping

Complete actor Lalettan 🙏

Very interesting screenplay.

Can’t wait for second half.

 Decent 1st Half👍
Excellent performance from  🙏🙏🙏
Not a mass movie
More of an Emotional Thriller
2nd Half is crucial

: 1st half is above average with good performance from Mohanlal and Vishal.2nd half is Crucial.Interval Portions Predictable

കമലിനെ പോലുള്ള പ്രൊഫഷണലയായി എല്ലാം ഒരുക്കുന്ന ഒരു സംവിധായകന്‍റെ മുന്‍‌കൂര്‍ ഷെഡ്യൂള്‍ ചെയ്യപെട്ട സിനിമയില്‍ നിന്നും അവസാന നിമിഷം ഒരു പ്രധാന താരം പിന്മാറുന്നു എന്നത് കേവലം തിരക്കുകളുടെ പെരിലെന്നു മാത്രം പറയുന്നത് സിനിമയെ അറിയുന്നവര്‍ക്ക് അത്ര ദഹിക്കുന്ന വിശദീകരണമല്ല താരങ്ങള്‍ ഒന്നൊന്നായി മഞ്ജു വാര്യറെ കയ്യൊഴിയുന്നു. ആമിയില്‍ നിന്നുള്ള പൃഥ്വിരാജിന്‍റെ പിന്മാറ്റം കൃത്യമായ ധാരണയുടെ അടിസ്ഥാനത്തില്‍തന്നെ മലയാള സിനിമയിലെ പുതിയ സാഹചര്യത്തില്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യറും യുവനടന്‍ പൃഥ്വിരാജും സിനിമയിലും ഒന്നിക്കുന്നു എന്നത് ഏറെ നാളായി ചര്‍ച്ചയായിരുന്നു. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത് . കമലാ സുരയ്യയുടെ ജീവിതം ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ആമിയില്‍ നിന്ന് പൃഥ്വിരാജ് പിന്മാറിയെന്നാണ് പുതിയ വാര്‍ത്ത. പകരം ആമിയില്‍ പൃഥ്വിക്ക് പകരക്കാരനായി എത്തുന്നത് ടൊവിനോ തോമസ് ആണ്. അതേസമയം പൃഥ്വി പിന്മാറിയതിന്റെ കാരണം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പലതാണ്. ഷൂട്ടിങ് തിരക്കുകൾ മൂലമാണ് പ്രോജക്ട് ഉപേക്ഷിച്ചതെന്നാണ് ഒരു റിപ്പോർട്ട് . അതേസമയം മഞ്ജു വാര്യര്‍ മലയാള സിനിമയില്‍ പല വിധത്തില്‍ ഒറ്റപ്പെടുന്നു എന്നതിനാല്‍ പൃഥ്വിയുടെ ബുദ്ധിപൂര്‍വ്വമുള്ള ഒഴിവാകലായി ഇതിനെ കാണുന്നവരും ഏറെയാണ്‌ . മുന്‍‌കൂര്‍ ഷെഡ്യൂള്‍ ചെയ്യപെട്ട സിനിമയില്‍ നിന്നും , അതും കമലിനെ പോലുള്ള പ്രൊഫഷണലയായി എല്ലാം ഒരുക്കുന്ന ഒരു സംവിധായകന്‍റെ സിനിമയില്‍ നിന്നും അവസാന നിമിഷം ഒരു പ്രധാന താരം പിന്മാറുന്നു എന്നത് കേവലം തിരക്കുകളുടെ പെരിലെന്നു മാത്രം പറയുന്നത് സിനിമയെ അറിയുന്നവര്‍ക്ക് അത്ര ദഹിക്കുന്ന വിശദീകരണമല്ല . മാത്രമല്ല അടുത്തിടെ മഞ്ജുവിന്റെ പല തീരുമാനങ്ങളും തെറ്റായിപോകുന്നു എന്ന വിമര്‍ശനം അടുപ്പക്കാര്‍ക്കുണ്ട് . അനാവശ്യ ഇടപെടലുകള്‍ താരം നടത്തുന്നത് മുന്‍പ് പ്രോത്സാഹിപ്പിച്ചവര്‍ക്കുപോലും അത്ര രുചിക്കുന്നില്ല . ഇതിനിടയിലാണ് ദിലീപ് വിഷയത്തിന്‍റെ പേരിലുള്ള പ്രശ്നങ്ങളും . ദിലീപിന് വിവാദങ്ങളുടെ തുടക്കത്തില്‍ സിനിമയില്‍ ഉണ്ടായിരുന്ന ശത്രുത ഇപ്പോള്‍ ഇല്ലെന്നതും ശ്രദ്ധേയമാണ് . സൂപ്പര്‍ സംവിധായകന്‍ കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ജു വാര്യർ ആണ് മാധവികുട്ടി എന്ന ആമിയുടെ വേഷത്തിൽ എത്തുന്നത്. ആമിയാകാൻ കമലസുരയ്യ എഴുതിയ പുസ്തകങ്ങളും സുരയ്യയെക്കുറിച്ചുള്ള പുസ്തകങ്ങളും മഞ്ജുവായിച്ചു. ബന്ധുകളോടും മിത്രങ്ങളോടും നിരന്തരം സംസാരിച്ചു. വേറിട്ട ഗെറ്റപ്പിലാണ് മഞ്ജു എത്തുക. മുരളി ഗോപി അവരുടെ ഭര്‍ത്താവിന്‍റെ വേഷത്തിലെത്തുന്നു. അനൂപ് മേനോൻ ആണ് മറ്റൊരു താരം. അതേസമയം ടൊവിനോയുടെ വേഷമെന്തെന്ന് വ്യക്തമല്ല. എന്നാൽ ഇത് അൽപം നീണ്ട അതിഥി വേഷം ആയിരിക്കുമെന്ന് ടൊവിനോ വ്യക്തമാക്കിയിട്ടുണ്ട് . കഥയില്‍ നിർണായകമായ ഒന്നാണ് എന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു. മുതിര്‍ന്ന സംവിധായകനായ കമലുമായി സഹകരിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ഷൂട്ടിങ്ങിനായി കാത്തിരിക്കുകയാണ് എന്നും ടൊവിനോ പറഞ്ഞു.

RECENT POSTS
Copyright © . All rights reserved