Movies

ദിലീപ് അറസ്റ്റിലായ പശ്ചാത്തലത്തില്‍ ഉര്‍വശി ഒരു മാധ്യമ പ്രവര്‍ത്തകനുമായി സംസാരിക്കുന്നു എന്ന രീതിയില്‍ ഒരു ഓഡിയോ ക്ലിപ്പ് വൈറലാകുന്നു. ഇതിലാണ് ദിലീപിനെതിരെയും മലയാള സിനിമയ്‌ക്കെതിരെ ഉര്‍വശി തുറന്നടിക്കുന്നത്.

മലയാള സിനിമയിലെ അവസ്ഥയെപ്പറ്റിയാണ് ഉര്‍വശി പ്രതികരിക്കുന്നത്. ദിലീപിനെതിരായ പരാമര്‍ശം ഇങ്ങനെ- ഇതൊക്കെ കേള്‍ക്കുമ്പോള്‍ (നടിയെ ആക്രമിച്ചത്) വല്ലാതെ പേടി തോന്നുന്നു. ഇത്രയും നാള്‍ ഇതേ കുറിച്ചൊന്നും പ്രതികരിക്കാതിരുന്നത്, ഞാന്‍ അല്പം ഇമോഷണലാണ്. ഒത്തിരി വിഷമം തോന്നും.

എനിക്കും ഒരു പെണ്‍കുഞ്ഞുണ്ട്. ഈ പറഞ്ഞ അറസ്റ്റിലായ ദിലീപിനും ഒരു പെണ്‍കുഞ്ഞുണ്ട്. അതൊക്കെ ഓര്‍ത്താല്‍ കൊള്ളാം. സൂപ്പര്‍താരങ്ങള്‍ വിചാരിച്ചാല്‍ മാത്രമേ എത്ര കഴിവുള്ള നടിക്കും അഭിനയിക്കാന്‍ കഴിയുകയുള്ളൂ എന്നതിന്റെ അന്ത്യം ഇവിടെ സംഭവിക്കും എന്ന് ഉര്‍വശി പറയുന്നു. കാരണം മാധ്യമങ്ങള്‍ എല്ലാം പുറത്തുകൊണ്ടു വന്നു കഴിഞ്ഞു.

കേരളത്തിലെ മാധ്യമപ്രവര്‍ത്തകരോട് അക്കാര്യത്തില്‍ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ആദ്യമൊക്കെ ഒരു നടനാണ് ഈ കീഴ് വഴക്കം കൊണ്ടുവന്നത്.. അദ്ദേഹത്തിന് താത്പര്യമുള്ളവരെ മാത്രമേ അഭിനയിപ്പിക്കു. പിന്നീട് അത് മറ്റ് നടന്മാരും ഏറ്റെടുത്തതോടെ പലര്‍ക്കും അവസരങ്ങള്‍ കുറഞ്ഞു. അക്കാര്യത്തില്‍ എല്ലാ നടന്മാരും പിന്നീട് ഒറ്റക്കെട്ടായി. സ്ഥാപിത താത്പര്യമുള്ള സംവിധായകരെയും കിട്ടിയാല്‍ പിന്നെ എല്ലാവരുടെയും ഇംഗിതങ്ങള്‍ക്ക് അനുസരിച്ചേ അഭിനയിക്കാന്‍ കഴിയൂ എന്ന അവസ്ഥയായെന്നും ഉര്‍വശി പറയുന്നു. ഡ്രൈവര്‍മാരില്‍ നിന്ന് ഒരിക്കലും എനിക്ക് ഇത്തരമൊരു മോശം അനുഭവം ഉണ്ടായിട്ടില്ല. പള്‍സര്‍ സുനി എന്ന ആള്‍ സിനിമയില്‍ ഉള്ളതാണെന്ന് ഒരിക്കലും പറയാന്‍ പാടില്ല. ഇവര്‍ക്കൊക്കെ ആര് മെമ്പര്‍ഷിപ്പ് കൊടുത്തു എന്നാണ് ഉര്‍വശി ചോദിക്കുന്നത്. നമ്മുടെ ഡ്രൈവര്‍മാരൊന്നും ഒരിക്കലും അങ്ങനെ പെരുമാറുന്നവരേ അല്ല. അവരെ വിശ്വസിച്ച് ധൈര്യമായി വാഹനത്തില്‍ ഉറങ്ങാമെന്ന് ഉര്‍വശി പറയുന്നു.

തന്റെ പുതിയ ചിത്രമായ വേലയില്ലാ പട്ടധാരി രണ്ടാം ഭാഗത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് നടൻ ധനുഷ്. തമിഴിനു പുറമേ തെലുങ്കിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. സൗന്ദര്യ രജനീകാന്താണ് വിഐപി 2 വിന്റെ സംവിധായിക. ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് ധനുഷാണ്. തെലുങ്ക് പതിപ്പിന്റെ പ്രൊമോഷൻ ഭാഗമായി ഹൈദരാബാദിൽ എത്തിയ ധനുഷ് ടിവി 9 ചാനലിന് അഭിമുഖം നൽകിയിരുന്നു. പക്ഷേ അഭിമുഖം പൂർത്തിയാക്കാതെ ഇടയ്ക്കുവച്ച് ധനുഷ് ക്ഷുഭിതനായി ചാനലിൽനിന്നും ഇറങ്ങിപ്പോയി. തമിഴ് സിനിമാ താരങ്ങൾക്ക് തലവേദനയായി മാറിയ സുചി ലീക്ക്സിനെക്കുറിച്ചുളള ചോദ്യങ്ങളാണ് ധനുഷിനെ കുപിതനാക്കിയത്.

സിനിമാലോകത്തെ ഞെട്ടിച്ചുകൊണ്ടാണ് ഗായിക സുചിത്ര കാർത്തിക് തമിഴ് നടീ നടന്മാരുടെ ചിത്രങ്ങളും അശ്ലീല വിഡിയോകളും പുറത്തുവിട്ടത്. സുചി ലീക്ക്സ് എന്ന പേരിലായിരുന്നു ട്വിറ്ററിലൂടെ ഇത് പുറത്തുവന്നത്. തമിഴ് താരങ്ങളായ ധനുഷ്, ആന്‍ഡ്രിയ, ഹന്‍സിക, തൃഷ, അനിരുദ്ധ് എന്നിവരുടെ സ്വകാര്യ ചിത്രങ്ങൾ പുറത്തുവിട്ടവയിൽ ഉണ്ടായിരുന്നു. അഭിമുഖം നടത്തിയ പെൺകുട്ടി സുചി ലീക്ക്സിനെക്കുറിച്ച് ധനുഷിനോട് ചോദിച്ചു. സുചി ലീക്ക്സ് മൂലം ധനുഷ് മാനസികമായ വേദനയിലൂടെ കടന്നുപോയില്ലേയെന്നു പെൺകുട്ടി ചോദിച്ചു. ഇതുകേട്ട ധനുഷ് ആരാണ് അങ്ങനെ പറഞ്ഞതെന്ന് തിരിച്ച് ചോദിച്ചു. ധനുഷ് ഉൾപ്പെട്ട ചില മോശം വിഡിയോകൾ സുചി ലീക്ക്സിലൂടെ പുറത്തുവന്നുവെന്ന ചോദ്യത്തിന് അങ്ങനെ ഒരു വിഡിയോയും പുറത്തുവന്നിട്ടില്ലെന്നായിരുന്നു ധനുഷിന്റെ മറുപടി. എന്നാൽ അതുകൊണ്ടൊന്നും പെൺകുട്ടി നിർത്തിയില്ല. ധനുഷിനെ പ്രകോപിപ്പിക്കുന്ന ചോദ്യങ്ങൾ വീണ്ടും വീണ്ടും ആവർത്തിച്ചു.

ഗോസിപ്പ് കോളങ്ങളില്‍ എന്നും പ്രിയ താരമാണ് അമലാ പോള്‍. സംവിധായകന്‍ വിജയ്യുമായുള്ള വിവാഹവും പിന്നീട് ഉണ്ടായ വിവാഹ മോചനവും വലിയ വാര്‍ത്തയായിരുന്നു. വിവാഹമോചനത്തിന് ശേഷം അമല വീണ്ടും വിവാഹിതയാവുകയാണെന്ന് സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. വിജയ്യുമായുള്ള പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ത്തെന്നും ഇരുവരും വീണ്ടും ഒരുമിക്കുകയാണെന്നും വാര്‍ത്തകള്‍ വന്നിരുന്നു.

എന്നാല്‍ ഈ വാര്‍ത്തകളൊക്കെ തെറ്റാണെന്ന രീതിയിലാണ് അമലയുടെ പുതിയ വിവാഹ വാര്‍ത്ത വരുന്നത്. തമിഴിലെ പ്രമുഖ നിര്‍മ്മാതാവുമായി അമലയുടെ വിവാഹം വീട്ടുകാര്‍ സംസാരിച്ച് ഉറപ്പിച്ചിരിക്കുകയാണ് എന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്ത. വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമായ നിര്‍മ്മാതാവിനെയാണ് അമല വിവാഹം കഴിക്കുന്നത്. ഇയാള്‍ ഭാര്യയുമായി വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. വിവാഹശേഷം കുട്ടികള്‍ തന്റെ കൂടെ വേണമെന്ന് മാത്രമാണ് ഇദ്ദേഹത്തിന്റെ കണ്ടീഷന്‍ എന്നും അമല അത് അംഗീകരിച്ചെന്നും വാര്‍ത്തകളില്‍ പറയുന്നു.

ഉടലാഴം എന്ന ചിത്രത്തിലെ നായക വേഷത്തിലെത്തുന്ന മണിയെ പരിഹസിച്ച ആൾക്ക് ചുട്ട മറുപടി നൽകി നടി അനുമോൾ . ഉടലാഴംചിത്രത്തെ കുറിച്ചുള്ള വിവരം അനുമോള്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഉള്‍പ്പെടെയാണ് പോസറ്റ് ചെയ്തത് . എന്നാല്‍ ഈ പോസ്റ്റിന് ഒരാള്‍ ഇട്ട മറുപടി അനുവിനെ ചൊടിപ്പിച്ചു. മണിയെ അപഹസിക്കുന്നതും അപമാനിക്കുന്നതുമായിരുന്നു കമന്റ്. അതിന് കുറിക്കുകൊള്ളുന്ന മറുപടിയും അനു നല്‍കി.

കുറച്ച് മാന്യതയോടെ പെരുമാറിയാല്‍ നന്നായിരുന്നു. അഭിനയിക്കാന്‍ മിടുക്ക് ഉള്ളവരെയാണ് സിനിമയ്ക്ക് വേണ്ടത്. നാക്കിന് എല്ലില്ലാത്തവരെ അല്ല. ഇതായിരുന്നു അനുവിന്റെ മറുപടി.ചിത്രത്തില്‍ നായകനായെത്തുന്നത് മണിയെന്ന  നടനെ അറിയില്ലേ  ഫോട്ടോഗ്രാഫര്‍ എന്ന മോഹന്‍ലാല്‍ ചിത്രതിലൂടെ മലയാളികളുടെ മനസില്‍ ചേക്കേറിയ ബാലന്‍. ആദ്യ ചിത്രത്തില്‍ തന്നെ മണി സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ബാലനടനുള്ള പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു.ഇന്ന് ബാലനല്ല, യുവാവാണ് മണി. നീണ്ട 12 വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് മണി വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുന്നത്, അതും നായകനായി.

ഡ്യൂട്ടി അടക്കാതെ ടിവി കടത്താന്‍ ശ്രമിച്ച മമ്മൂട്ടിയെ കസ്റ്റംസുകാര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ചു പിടികൂടി. ഇന്നു രാവിലെ മുതല്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്ന വാര്‍ത്തയാണ് ഇത്. വാര്‍ത്തയ്‌ക്കൊപ്പം ഒരു പത്രത്തിന്റെ കട്ടിംഗും നല്‍കിട്ടുണ്ട്.

സംഭവം വൈറലായതിനെ തുടര്‍ന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും ഇത് റിപ്പോര്‍ട്ടു ചെയ്തു. ഇ എം ടിവിയുമായി ദുബായില്‍ നിന്ന് എമിറേറ്റ് വിമാനത്തില്‍ വന്നിറങ്ങിയ മമ്മൂട്ടിയെയും ഭാര്യയേയുമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.പെട്ടി തുറന്നു പരിശോധിച്ച ശേഷം അരലക്ഷം രൂപ കൂടി ഡ്യൂട്ടിയടക്കാന്‍ മമ്മൂട്ടിയോട് ആവശ്യപെട്ടു എന്നു വാര്‍ത്തയില്‍ പറയുന്നു. മമ്മൂട്ടിയുടെ കൈയില്‍ അത്രയും പണം ഇല്ലാതിരുന്നതിനാല്‍ സുഹൃത്തുക്കള്‍ എത്തി പണം അടച്ച ശേഷം മമ്മൂട്ടിയേയും ഭാര്യയേയും പുറത്തിറക്കുകയായിരുന്നു എന്നും ഫേസ്ബുക്കില്‍ പ്രചരിക്കുന്ന വാര്‍ത്തയില്‍ പറയുന്നുണ്ട്. എന്നാല്‍ ഈ വാര്‍ത്ത വന്ന മലയാളം പത്രം ഏതാണ് എന്നു വ്യക്തമല്ല. 2004 മെയ് 16 ഇങ്ങനെ ഒരു സംഭവം നടന്നിരുന്നു എന്ന് ഹിന്ദു ദിനപത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷനില്‍ വ്യക്തമാക്കുന്നുണ്ട്. മമ്മൂട്ടിക്കു നേരെ കേസ് ഒന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല എന്ന് ഹിന്ദു ഓണ്‍ലൈന്‍ എഡിഷനില്‍ പറയുന്നു.

കൊച്ചിയിൽ യുവ നടി ആക്രമിക്കപ്പെട്ട കേസിൽ ഗൂഡാലോചന ചുമത്തി ജയിലിലായ ദിലീപിന് വീണ്ടും തിരിച്ചടിയോ? കാവ്യാമാധവന്റെ കുടുംബവും ദിലീപിനെ കൈയൊഴിയാന്‍ ഒരുങ്ങുന്നതിന്റെ സൂചനകളാണ് കഴിഞ്ഞ ദിവസങ്ങളിലായി നടക്കുന്നത്.ദിലീപിനെ കാണാന്‍ കാവ്യയോ അവരുടെ മാതാപിതാക്കളോ   ജയിലില്‍ ഇന്ന് വരെ വന്നിട്ടില്ല.

ദിലീപ് കാരണം തങ്ങളുടെ  ബിസിനസുകള്‍ക്ക് തകര്‍ച്ച സംഭവിച്ചു  എന്നാണ് കാവ്യയുടെ കുടംബത്തിന്റെ ആക്ഷേപം. നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് കാവ്യാ മാധവന്റെ ഓണ്‍ലൈന്‍ വസ്ത്ര വില്‍പ്പനശാലയായ ലക്ഷ്യയില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നു. ഇതിനെ  തുടര്‍ന്ന്‍  സ്ഥാപനത്തിന്‍റെ സല്‍പ്പേരിനും വരുമാനത്തിനും ഇടിവുണ്ടായത്രെ.

ലക്ഷ്യയില്‍ വസ്ത്രം വാങ്ങാന്‍ എത്തിയ പലരും ഇപ്പോള്‍  ദിലീപ് ഉള്‍പ്പെട്ട കേസ് ലക്ഷ്യയുമായി  കൂട്ടിയിണക്കുകയാണെന്നും , പള്‍സര്‍ സുനിയുടെ താവളമാണ് ലക്ഷ്യ എന്ന് മറ്റു ചിലര്‍ പറഞ്ഞു പരത്തുന്നുണ്ടെന്നും കാവ്യയുടെ കുടുംബം ആരോപിക്കുന്നു.  കാവ്യ ദിലീപിനെ വിവാഹം കഴിക്കുന്നതിനോട് വീട്ടുകാര്‍ക്ക് ആദ്യം എതിര്‍ത്തിരുന്നു. എന്നാല്‍ പിന്നീട്  കാവ്യയുടെ നിര്‍ബന്ധത്തിന് സമ്മതിക്കുകയായിരുന്നത്രെ. കാവ്യയെ കൂടി ദിലീപ് പ്രതിസന്ധിയിലാക്കി എന്നാണ് കാവ്യയുടെ ബന്ധുക്കള്‍ പറയുന്നത്.

നടന്‍ പൃഥ്വിരാജിനെയും രമ്യ നമ്പീശനെയും ‘അമ്മ’ എക്‌സിക്യൂട്ടീവില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യം താരങ്ങള്‍ക്കിടയില്‍ സജീവമാകുന്നു.
സൂപ്പര്‍ താരങ്ങള്‍ അടക്കമുള്ളവരുടെ ആശീര്‍വാദത്തോടെയാണ് നീക്കം.
താരസംഘടനയെ പൊതു സമൂഹത്തിനിടയില്‍ കരിവാരി തേയ്ക്കുന്ന നിലപാട് എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഇരുതാരങ്ങളുടെയും ഭാഗത്ത് നിന്നുണ്ടായതാണ് സംഘടിതമായ നീക്കത്തിന് കാരണം.
ദിലീപിനെ പുറത്താക്കാന്‍ ഇവര്‍ക്കൊപ്പം ആസിഫ് അലിയും ശക്തമായി സമ്മര്‍ദ്ദം ചെലുത്തിയിരുന്നെങ്കിലും പിന്നീട് താരം നിലപാട് തിരുത്തിയതിനാല്‍ ആസിഫിനെ പക്ഷേ തല്‍ക്കാലം ‘ശത്രു’പക്ഷത്ത് ‘ നിര്‍ത്തിയിട്ടില്ല.
നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണാക്കോടതി കുറ്റക്കാരനാണ് എന്ന് കണ്ടെത്തുന്നത് വരെ ദിലീപ് കുറ്റാരോപിതന്‍ മാത്രമാണെന്നാണ് അദ്ദേഹത്തെ പിന്തുണക്കുന്ന താരങ്ങളുടെ നിലപാട്.
മുന്‍പ് ജഗതി ശ്രീകുമാറിനെ വിതുര കേസില്‍ പ്രതിയാക്കിയപ്പോള്‍ അദ്ദേഹത്തെ കല്ലെറിഞ്ഞവര്‍ക്ക് പിന്നീട് വിധി വന്നപ്പോള്‍ നിലപാട് തിരുത്തേണ്ടി വന്ന സാഹചര്യം ദിലീപിന്റെ ‘രക്തത്തിന്’ വേണ്ടി മുറവിളി കൂട്ടുന്നവര്‍ മറക്കരുതെന്ന ഓര്‍മ്മപ്പെടുത്തലും ഒരു വിഭാഗം സിനിമാ പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നുണ്ട്.
ദിലീപിനെതിരെ സംഘടിതമായ ഒരു നീക്കം നടന്നതായി സംശയിക്കുന്ന പ്രബല വിഭാഗം സസ്‌പെന്‍ഷനില്‍ നിര്‍ത്താമായിരുന്ന നടപടി പുറത്താക്കലില്‍ എത്തിക്കാന്‍ ഈ മൂന്ന് യുവതാരങ്ങളും ശ്രമിച്ചത് ബാഹ്യ പ്രേരണയിലാണെന്നാണ് സംശയിക്കുന്നത്.
ജനറല്‍ ബോഡി യോഗത്തില്‍ ഇക്കാര്യങ്ങള്‍ ചോദ്യം ചെയ്യാന്‍ തന്നെയാണ് തീരുമാനം.
അതേസമയം ‘അമ്മയുടെ’ തലപ്പത്ത് ഇരിക്കാന്‍ ഇനി തങ്ങളില്ലെന്ന നിലപാടിലാണ് മമ്മുട്ടിയും മോഹന്‍ലാലും. കഴിഞ്ഞ എക്‌സിക്യൂട്ടീവ് യോഗത്തിലെ സംഭവ വികാസങ്ങളെ തുടര്‍ന്നാണിത്.
മടുത്തു എന്ന് അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റും സൂപ്പര്‍ താരങ്ങളെ അറിയിച്ചിട്ടുണ്ട്.
മമ്മുട്ടിയും മോഹന്‍ലാലും ഇന്നസെന്റും ഇല്ലാത്ത താരസംഘടനയില്‍ തങ്ങളും ഇല്ലെന്ന നിലപാടിലാണ് ഭൂരിപക്ഷം വരുന്ന താരങ്ങള്‍.
പ്രശ്‌നക്കാരായ യുവതാരങ്ങള്‍ ഒന്നുകില്‍ അകത്ത് അല്ലെങ്കില്‍ തങ്ങള്‍ പുറത്ത് എന്നതാണ് ഇവരുടെ നിലപാട്.
ഈ പശ്ചാത്തലത്തില്‍ അടുത്ത അമ്മയുടെ ജനറല്‍ ബോഡി യോഗം സംഭവബഹുലമാകാനാണ് സാധ്യത.
പൃഥ്വിരാജിനൊപ്പം രമ്യാ നമ്പീശന്‍, മഞ്ജു വാര്യര്‍, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, ഇന്ദ്രജിത്ത്, സജിത മഠത്തില്‍ തുടങ്ങിയ താരങ്ങളാണ് പ്രധാനമായും ഉള്ളത്.
താരസംഘടനയിലെ ജനറല്‍ബോഡിയില്‍ വോട്ടിങ്ങിലേക്ക് കാര്യങ്ങള്‍ എത്തിയാല്‍ പൃഥ്വിരാജ് വിഭാഗത്തിന് വലിയ തിരിച്ചടിയായേക്കും

ഷൂട്ടിങ്ങിനിടെ ബോളിവുഡ് നടി കങ്കണ റണൗട്ടിന് ഗുരുതര പരുക്ക്. നെറ്റിയില്‍ പരുക്കേറ്റ കങ്കണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാഴ്ച ആശുപത്രിയില്‍ കഴിയേണ്ടി വരുമെന്ന് നടിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

ഝാന്‍സി റാണിയുടെ ജീവിതകഥ പറയുന്ന മണികര്‍ണിക- ദ ക്യൂന്‍ ഓഫ് ഝാന്‍സി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് പരുക്കേറ്റത്. ഹൈദരാബാദിലായിരുന്നു ഷൂട്ടിങ്. വാളുപയോഗിച്ചുള്ള സംഘട്ടനം ചിത്രീകരിക്കുന്നതിനിടെ വാള്‍ കങ്കണയുടെ നെറ്റിയില്‍ അടിക്കുകയായിരുന്നു.

Image result for /kangana-ranaut-now-stable-after-sustaining-injury-on-the-sets-of-manikarnika-the-queen-of-jhansi

നടിയെ ഉടനടി അടുത്തള്ള അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അവരുടെ തലയില്‍ 15 തുന്നലുകൾ ഇടേണ്ടി വന്നതായും റിപ്പോര്‍ട്ട് പറയുന്നു. ഒരാഴ്ചയോളം നടിക്ക് ആശുപത്രിയില്‍ കഴിയേണ്ടി വരുമെന്നാണ് അറിയുന്നത്. ഐസിയുവില്‍ പ്രവേശിപ്പിച്ച നടി അപകടനില തരണം ചെയ്തിട്ടുണ്ട്. കഷ്ടിച്ചാണ് കങ്കണ രക്ഷപ്പെട്ടതെന്ന് അവരെ ചികിത്സിച്ച ഡോക്ടര്‍ അറിയിച്ചു. ഡ്യൂപ്പില്ലാതെ സംഘട്ടന രംഗത്തില്‍ അഭിനയിക്കണമെന്ന് നടി നിര്‍ബന്ധം പിടിക്കുകയായിരുന്നുവെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് ജമാല്‍ ജയ്ന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഒരു പാട് തവണ റിഹേഴ്സല്‍ ചെയ്ത ശേഷമായിരുന്നു ഷൂട്ടിങ് തുടങ്ങിയത്. സഹതാരം നിഹാറുമായിട്ടുള്ള വാള്‍പ്പയറ്റായിരുന്നു ഷൂട്ട് ചെയ്തത്. ഇതിനിടയിലാണ് നിഹാറിന്റെ വാള്‍ കങ്കണയുടെ നെറ്റിയിലടിച്ചത്. മുറിവ് ഭേദമായാലും പാട് നെറ്റിയിലുണ്ടാകുമെന്ന് ഡോക്ടര്‍ പറഞ്ഞു. എന്നാല്‍ ഝാന്‍സി റാണി ഒരു യോദ്ധാവാണെന്നും ആ മുറിപ്പാട് താനൊരു അഭിമാനമായി കാണുമെന്നും കങ്കണ പറഞ്ഞു. ആശുപത്രി വിട്ടതിന് ശേഷം കങ്കണ ഉടന്‍ തന്നെ ചിത്രത്തിന്റെ സെറ്റിലെത്തും. അടുത്ത വര്‍ഷം ഏപ്രിലിലാണ് ചിത്രം തിയറ്ററിലെത്തുന്നത്. കൃഷ് ആണ് ചിത്രത്തിന്റെ സംവിധാനം.

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കവെ അറസ്റ്റിലായ നടന്‍ ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജു വാര്യരോട് വിദേശയാത്ര റദ്ദാക്കാന്‍ പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടെന്ന റിപ്പേ ാര്‍ട്ടുകള്‍ തള്ളി മഞ്ജുവുമായി അടുത്ത വൃത്തങ്ങള്‍.

കമല്‍ സംവിധാനം ചെയ്യുന്ന ആമി എന്ന സിനിമയുടെ രണ്ടാം ഷെഡ്യൂള്‍ ചിത്രീകരണം അവാര്‍ഡ് നിശയുടെ അതേ ദിവസങ്ങളില്‍ ആയതിനാല്‍ ന്യൂയോര്‍ക്കില്‍ ജൂലൈ 22 ന് നടക്കുന്ന നാഫാ അവാര്‍ഡ് നിശയില്‍ പങ്കെടുക്കാനാകില്ലെന്ന് ഒരു മാസം മുമ്പേ മഞ്ജു സംഘാടകരെ അറിയിച്ചിരുന്നു എന്നാണ് വിശദീകരണം. നടി ആക്രമിച്ച കേസ് നിര്‍ണായക വഴിത്തിരിവിലെത്തിയതിനാല്‍ മഞ്ജു വാര്യരുടെ വിദേശയാത്ര അന്വേഷണ സംഘം ഇടപെട്ട് ഒഴിവാക്കിയിരുന്നു എന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

തിരുവനന്തപുരത്ത് തുടങ്ങിയ ഒരു പുതിയ ഭക്ഷണശാലയുടെ പേരില്‍ പുലിവാല് പിടിച്ച് സംവിധായകന്‍ ഷാജി കൈലാസ്. ‘ആനീസ് കിച്ചണ്‍’ എന്ന പേരില്‍ തുടങ്ങിയിരിക്കുന്ന ഭക്ഷണശാലയുടെ ഉടമ താനെന്ന് പലരും തെറ്റിദ്ധരിച്ചിരിക്കുന്നതായി ഷാജി കൈലാസ് ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.മുന്‍കാലനടിയും ഷാജി കൈലാസിന്റെ ഭാര്യയുമായ ആനി ഒരു സ്വകാര്യ ചാനലില്‍ അവതരിപ്പിക്കുന്ന പാചക പരിപാടിയുടെ പേരും ‘ആനീസ് കിച്ചണ്‍’ എന്നാണ്.

ഈ പേരാണ് സംവിധായകനെയും കുടുംബത്തെയും ബുദ്ധിമുട്ടിലാക്കിയത്. തുടര്‍ന്ന് ഭക്ഷണശാലയുമായി സംബന്ധിച്ച കോളുകളും ഷാജി കൈലാസിന് ലഭിക്കാന്‍ തുടങ്ങി. തുടര്‍ന്നാണ് സംവിധായകന്‍ വിശദീകരണവുമായി രംഗത്ത് വന്നത്.
‘ചിത്ര അവതരിപ്പിക്കുന്ന കുക്കറി ഷോയുടെ അതേ പേരാണെങ്കിലും ഈ റെസ്റ്റോറന്റും ഞങ്ങളും തമ്മില്‍ യാതൊരു ബന്ധവുമില്ല. എനിക്കും ചിത്രക്കും ആ റസ്റ്റോറന്റ് സംബന്ധിച്ച നിരവധി ഫോണ്‍ കോളുകള്‍ ദിനവും ലഭിക്കുന്നുണ്ട്. ആ സ്ഥാപനത്തെ കുറിച്ച് എന്തെങ്കിലും പരാതിയോ അഭിപ്രായങ്ങളോ ഉണ്ടെങ്കില്‍ അവരെ നേരിട്ട് അറിയിക്കുക. ഞങ്ങള്‍ മുന്‍കൈയെടുത്ത് ഏതെങ്കിലും റെസ്റ്റോറന്റോ മറ്റ് സ്ഥാപനങ്ങളോ ആരംഭിക്കുകയാണെങ്കില്‍ നിങ്ങളെ അറിയിക്കുന്നതായിരിക്കും’ ഷാജി കൈലാസ് വ്യക്തമാക്കുന്നു

Copyright © . All rights reserved