Movies

മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ച് ഉണ്ടെന്ന വാര്‍ത്തകള്‍ക്കു പിന്നാലെ ബെഡ് വിത്ത് ആക്ടിങ് എന്നൊരു പാക്കേജ് കൂടി ഉണ്ടെന്ന വെളിപ്പെടുത്തലുമായി ചലച്ചിത്രനാടക നടി ഹിമ ശങ്കര്‍ രംഗത്ത്.

സ്‌കൂള്‍ ഓഫ് ഡ്രാമയിലെ തന്റെ പഠനകാലത്ത് പാക്കേജ് സംവിധാനത്തിന് സമ്മതമാണെങ്കില്‍ അവസരം നല്‍കാമെന്നു പറഞ്ഞ് സിനിമാ മേഖലയില്‍നിന്നും ചിലര്‍ തന്നെ വിളിച്ചിട്ടുണ്ടെന്നാണ് ഹിമയുടെ വെളിപ്പെടുത്തല്‍. സിനിമയിലെ പാക്കേജ് സംവിധാനം എന്ന പ്രയോഗം ആദ്യം കേട്ടപ്പോള്‍ അതെന്താണെന്ന് വിളിച്ചയാളോടു തന്നെ ചോദിച്ചു. ബെഡ് വിത്ത് ആക്ടിങ് എന്നായിരുന്നു മറുപടിയെന്നും ഹിമ പറയുന്നു.

ഇത്തരത്തില്‍ സമീപിച്ച മൂന്നു പേരോട് പറ്റില്ല എന്നു പറഞ്ഞു. അതിനുശേഷം വിളി വന്നിട്ടില്ലെന്നും ഹിമ പറയുന്നു. തനിക്ക് ഒരു ആക്ടിവിസ്റ്റ് മുഖമുള്ളതുകൊണ്ടാകാം ഇപ്പോള്‍ അത്തരക്കാരുടെ ശല്യം ഇല്ലാത്തത്. സ്ത്രീകള്‍ സ്വന്തം അഭിപ്രായം തുറന്നു പറയണമെന്ന് സമൂഹത്തില്‍ എല്ലാവരും പരസ്യമായി ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ അഭിപ്രായം തുറന്നു പറയുന്ന സ്ത്രീകളെ പഴി പറയുന്നതും ഇതേ സമൂഹം തന്നെയാണെന്നും ഹിമ പറഞ്ഞു.

ആണ്‍ മേല്‍ക്കോയ്മാ മനോഭാവം മലയാള സിനിമയിലുമുണ്ടെന്നും അതൊന്നും എതിര്‍ക്കപ്പെടുന്നില്ലെന്നും ഹിമ പറയുന്നു. സര്‍വോപരി പാലാക്കാരന്‍ എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി വാര്‍ത്താ സമ്മേളനത്തിനെത്തിയതായിരുന്നു നടി.

നടി ഭാവനയും ബോളിവുഡ് നടന്‍ അനില്‍ കപൂറും ഒരുമിച്ച് ഡാന്‍സ് ചെയ്ത വീഡിയോ വൈറല്‍.  നരസിംഹത്തിലെ ധാംത്തനക്ക തില്ലം തില്ലം എന്ന പാട്ടിനാണ് ഇരുവരും ഡാന്‍സ് ചെയ്തത്.

ആനന്ദ് അവാര്‍ഡ് നിശയ്ക്കിടെയാണ് സംഭവം. സ്റ്റേജില്‍ എത്തിയ അനില്‍ കപൂറിനോട് മലയാളത്തിലെ ഒരു ഗാനത്തിന് നൃത്തം ചെയ്യാന്‍ അവതാരക ആവശ്യപ്പെടുകയായിരുന്നു. കൂട്ടിന് ഭാവനയെയും വേദിയിലേക്ക് ക്ഷണിച്ചു. ഇരുവരും തകര്‍ത്താടി. അവസാനം അനില്‍ കപൂര്‍ മുട്ടുമടക്കി ഭാവനയെ നോക്കി തൊഴുന്നതും വീഡിയോയില്‍ ഉണ്ട്.
ഏഷ്യാനെറ്റും ആനന്ദ് ടിവിയും ചേര്‍ന്ന് നടത്തിയ രണ്ടാമത് അവാര്‍ഡ് നിശയില്‍ ആയിരുന്നു ഈ അടിപൊളി ഡാന്‍സ്.

അനശ്വരം എന്ന ഹിറ്റ് ചിത്രത്തിലൂടെ സിനിമയിലെത്തിയ താരമാണ് ശ്വേത മേനോന്‍. ആദ്യകാലത്ത് മികച്ച സിനിമകളുടെ ഭാഗമായ ശ്വേത പിന്നീട് മുംബൈയ്ക്ക് വണ്ടികയറി. പിന്നീട് മോഡലിംഗില്‍ എത്തപ്പെട്ട ശ്വേത കാമസൂത്രയുടെ പരസ്യത്തില്‍ അഭിനയിച്ച് ഏവരെയും ഞെട്ടിച്ചു. ഇതിനിടെ ബാല്യകാല സുഹൃത്തും കാമുകനുമായ ബോബി ഭോസ്ലയെ വിവാഹം കഴിച്ചെങ്കിലും അത് അധികകാലം നീണ്ടില്ല. ആദ്യ വിവാഹം തകരാനുള്ള കാരണങ്ങളെക്കുറിച്ച് നടി പറയുന്നത് ഇങ്ങനെ…

ബോബിയുടെ വീട്ടിലെ സ്വാതന്ത്ര്യമില്ലായ്മയാണ് വിവാഹമോചനത്തിന് വഴിതെളിച്ചതെന്ന് ശ്വേത പറയുന്നു. പ്രണയത്തകര്‍ച്ചയില്‍ ആശ്വാസവുമായി വന്ന ബോബിയുമായി ശ്വേത സൗഹൃദത്തിലാകുകയും വളരെ പെട്ടന്ന് ഇയാളുമായി പ്രണയത്തിലാവുകയും ചെയ്തു. അങ്ങനെയാണ് ബോബിയുമായി ശ്വേതയുടെ വിവാഹം നടക്കുന്നത്.

ബോബി ഭോസ്‌ലെയും ശ്വേതയും നല്ല സുഹൃത്തുക്കളായിരുന്നു. ആ സൗഹൃദം പിന്നീടു പ്രണയമായി വളര്‍ന്നു. ആ ബന്ധം പിന്നീട് വിവാഹത്തില്‍ ചെന്നെത്തി. പക്ഷേ നല്ലൊരു കുടുംബ ജീവിതം സ്വപ്നം കണ്ട ശ്വേതമേനോന്റെ ജീവിതം ഒരു കടുത്ത ഇരുട്ടിലേക്കാണ് ചെന്നുപെട്ടത്. ഗ്വളിയോര്‍ സിന്ധ്യ കുടുംബത്തില്‍ നിന്നുള്ള ഒരാളായിരുന്നു ബോബി ഭോസ്‌ലെ. തികച്ചും യാഥാസ്ഥിക കുടുംബക്കാര്‍. മുഖം ദുപ്പട്ടകൊണ്ട് മറച്ചു മാത്രമേ നടക്കാന്‍ പാടുള്ളു. അങ്ങനെയല്ലാതെ ആര്‍ക്കു മുന്‍പിലും വരാന്‍ പാടില്ലായിരുന്നു. വീട്ടില്‍ ആരെങ്കിലും വന്നാല്‍ അവരുടെ കാല്‍ തൊട്ടു വണങ്ങണം. ഇങ്ങനെയൊക്കെയുള്ള അനാചാരങ്ങള്‍ ശ്വേതയെ തളര്‍ത്തി.

ഭര്‍ത്താവെന്ന നിലയില്‍ ബോബിക്ക് ശ്വേതയില്‍ യാതൊരു സ്വാതന്ത്ര്യവും ഉണ്ടായിരുന്നില്ല. ശ്വേതയെ നിയന്ത്രിച്ചിരുന്നത് ബോബിയുടെ മാതാപിതാക്കളായിരുന്നു. ഇവയ്‌ക്കെല്ലാം പുറമെ തന്റെ ബാങ്ക് ബാലന്‍സ് മുഴുവന്‍ ബോബിയുടെ കുടുംബം പിന്‍വലിപ്പിച്ചെന്നും ശ്വേത പറഞ്ഞു. ആയിടയ്ക്കാണ് ജോഷ് എന്ന സിനിമയില്‍ അഭിനയിക്കാന്‍ അമീര്‍ ഖാന്‍ വിളിക്കുന്നത്. എന്നാല്‍ ഈ സിനിമയില്‍ അഭിനയിക്കാന്‍ ബോബി സമ്മതിച്ചില്ല. ഇതോടെ ബോബിയുമായുള്ള ജീവിതം അവസാനിപ്പിച്ച് താന്‍ അയാളുടെ ജീവിതത്തില്‍ നിന്ന് പടിയിറങ്ങുകയായിരുന്നെന്നും ശ്വേത വ്യക്തമാക്കി.

സിനിമയിൽ ഡ്യൂപ്പില്ലാതെ അഭിനയിക്കാൻ തയാറാകുന്ന നടന്മാരുടെ എണ്ണം വിരളമാണ്. എന്നാൽ സിനിമ റിയലിസ്റ്റിക്കാവാൻ വേണ്ടി എന്തും ചെയ്യാൻ തയാറാവുന്ന നടന്മാരും ഉണ്ട്. അക്കൂട്ടത്തിലൊരാളാണ് കുഞ്ചാക്കോ ബോബൻ. തന്റെ പുതിയ ചിത്രമായ വർണ്യത്തിൽ ആശങ്കയിലെ ഒരു സീനിലാണ് ചാക്കോച്ചൻ റിയലിസ്റ്റിക്കായത്.

ബൈക്കിൽവരുന്ന ചാക്കോച്ചന്റെ ദേഹത്തേക്ക് തേങ്ങ എറിയുന്നതാണ് സീൻ. തേങ്ങ ഏറുകൊണ്ട് ചാക്കോച്ചൻ ശരിക്കും താഴെ വീണു. ഒരു ഡ്യൂപ്പിനെ ഉപയോഗിച്ച് ചിത്രീകരിക്കാവുന്ന സീനാണ് ചാക്കോച്ചൻ അഭിനയിച്ചത്. ഏറുകൊണ്ട് ചാക്കോച്ചൻ വീഴുന്നത് കാണുമ്പോൾ ഷൂട്ടിങ് സ്ഥലത്തുണ്ടായിരുന്ന അണിയറപ്രവർത്തകർ പോലും ഞെട്ടുന്നുണ്ട്. തന്റെ കഥാപാത്രത്തിനുവേണ്ടി എന്തും ചെയ്യാൻ തയാറാവുന്ന കുഞ്ചാക്കോ ബോബനെ കാണുമ്പോൾ ശരിക്കും അദ്ഭുതം തോന്നിപ്പോകും.

കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രമായ വർണ്യത്തിൽ ആശങ്കയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചന്ദ്രേട്ടന്‍ എവിടെയാ എന്ന ദിലീപ് ചിത്രത്തിന് ശേഷം സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘വര്‍ണ്യത്തില്‍ ആശങ്ക’. പതിവില്‍ നിന്നും വ്യത്യസ്തമായി കൗട്ട ശിവനെന്ന കഥാപാത്രമായാണ് കുഞ്ചാക്കോ ബോബന്‍ ചിത്രത്തിലെത്തുന്നത്. സുരാജ് വെഞ്ഞാറമ്മൂട്, ചെമ്പന്‍ വിനോദ് ജോസ്, ഷൈന്‍ ടോം ചാക്കോ, ഷറഫുദ്ദീന്‍ എന്നിവരാണ് മറ്റു താരങ്ങൾ.

ദൃശ്യം കാണാം …..

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിന് സമാനമായ ദുരനുഭവം നടി ദിവ്യ വിശ്വനാഥും നേരിട്ടെന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ പ്രമുഖ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. എന്നാല്‍ തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്നാണ് ദിവ്യ പറയുന്നത്. നടി ആക്രമിക്കപ്പെട്ടത് പോലൊരു സംഭവമായിരുന്നില്ല അതെന്നും വ്യത്യസ്തമായ മറ്റൊരു സംഭവമാണ് ഉണ്ടായതെന്നും ദിവ്യ ഒരു അഭിമുഖത്തില്‍ പറയുന്നു.

”തെറ്റായ വാര്‍ത്ത വന്നതു മുതല്‍ എനിക്ക് നിരവധി കോളുകളാണ് വന്നത്. സുഹൃത്തുക്കളോടും ബന്ധുക്കളോടും മറുപടി പറഞ്ഞു മടുത്തു. ഞാന്‍ നല്‍കിയ അഭിമുഖത്തില്‍ സിനിമാ മേഖലയില്‍ നിന്ന് മോശമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചിരുന്നു. അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്ന് ഞാന്‍ മറുപടി നല്‍കി. എന്നാല്‍ അത് എല്ലാവരും കരുതുന്നത് പോലെ കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത് പോലൊരു സംഭവമായിരുന്നില്ല. തികച്ചും വ്യത്യസ്തമായിരുന്നു.”

”അക്കോമഡേഷനുമായി ബന്ധപ്പെട്ട ഒരു അനുഭവമാണ് നടന്നത്. അന്ന് എനിക്ക് വൃത്തിയും സൗകര്യവുമുള്ള ഒരു മുറി ഒരുക്കി തരാന്‍ അതിന്റെ പ്രൊഡക്ഷന്‍ ടീമിന് കഴിഞ്ഞില്ല. ലഭിച്ച മോശം ഹോട്ടല്‍ മാറ്റിത്തരാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ തയ്യാറായില്ല. അവരുടെ നിലപാടില്‍ എന്തോ പന്തികേട് തോന്നുകയും ചെയ്തു. അങ്ങനെ ആ റൂം ഒഴിവാക്കി ഞാന്‍ മടങ്ങി. ഇതാണ് പീഡനമായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.”-ദിവ്യ പറയുന്നു.

മലയാളി വീട്ടമ്മമാരുടെ ജനപ്രിയ നായികയാണ് ദിവ്യ. ‘അമ്മത്തൊട്ടിലും’ ‘സ്ത്രീമനസും’ കടന്ന് ‘സ്ത്രീധനം’ സീരിയലിലെ നായിക ആയപ്പോഴേക്കും ടിവി സീരിയല്‍ രംഗത്ത് സൂപ്പര്‍നായികാ പദവിയിലേക്ക് ദിവ്യ വിശ്വനാഥ് ചുവടുവച്ചു. ഇപ്പോള്‍ ‘മാമാട്ടിക്കുട്ടി’യെന്ന സീരിയലിലെ സാന്ദ്രയെന്ന നായികാ കഥാപാത്രത്തേയും വീട്ടമ്മമാര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചുകഴിഞ്ഞു.

പ്രേമം എന്ന സൂപ്പര്‍ ഹിറ്റ് ക്യാംപസ് ചിത്രത്തിലെ ആ രാജകുമാരനെ ഓര്‍മ്മയില്ലേ? റാസല്‍ഖൈമയിലെ ആ വലിയ വീട്ടില്‍ ഒറ്റക്ക് കഴിഞ്ഞിരുന്ന ‘ഗിനിരാജന്‍ കോഴി’ എന്ന് ഓമനപ്പേരുള്ള ഒരു രാജകുമാരനെ? പകച്ചുപോയ ബാല്യത്തിന്‍റെ ഉടമായ ആ രാജകുമാരന്‍റെ കദനകഥയിലൂടെ ഷറഫുദീന്‍ എന്ന യുവതാരം മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലേക്കാണ് നടന്നു കയറിയത്.

ആ ഷറഫുദ്ദീന്‍ ഒരു ആഢംബര വാഹനം സ്വന്തമാക്കിയിരിക്കുന്നു. ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യുവിന്റെ ലക്ഷ്വറി സെഡാനാണ് ത്രീ സീരീസ് ഗ്രാന്‍ഡ് ടുറിസ്മോ.

ആഢംബരവും കരുത്തും യാത്രാസുഖവും ഒരുപോലെ ഒത്തിണങ്ങിയ കാറാണ് ബിഎംഡബ്ലിയുവിന്‍റെ ത്രീ സീരീസ് ജിടി. ബിഎംഡബ്ല്യുവിന്റെ ചെന്നൈ ഫാക്ടറിയില്‍ നിര്‍മിക്കുന്ന കാറിന്റെ പെട്രോള്‍ ഡീസല്‍ വകഭേദങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. സ്‌പോര്‍ട് ലൈന്‍, ലക്ഷ്വറി ലൈന്‍ എന്നീ വകഭേദങ്ങളിലാണ് വാഹനം ലഭ്യമാകുക. രണ്ട് ലീറ്റര്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന പെട്രോള്‍ എഞ്ചിന്‍ 252 ബിഎച്ച്പി കരുത്തും 350 എന്‍എം ടോര്‍ക്കും നല്‍കും. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗതയിലെത്താന്‍ 6.1 സെക്കന്റ് മാത്രം മതി.

രണ്ടു ലീറ്റര്‍ എന്‍ജിന്‍ തന്നെയാണ് ഉപയോഗിക്കുന്ന ഡീസല്‍ വകഭേദത്തിലും 190 ബിഎച്ച്പി കരുത്തും 400 എന്‍എം ടോര്‍ക്കുമുണ്ട്.  പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ എഞ്ചിന് 7.7 സെക്കന്റ്വേണം. പെട്രോള്‍ മോഡലിന് 46.70 ലക്ഷം രൂപ വരെയും ഡീസല്‍ മോഡലിന് വില 42.50 മുതല്‍ 45,80 ലക്ഷം രൂപ വരെയുമാണ് വാഹനത്തിന്‍റെ  ഡല്‍ഹി എക്‌സ് ഷോറൂം വില.

ദിലീപ് മഞ്ജിവാര്യര്‍ വിവാഹ ബന്ധത്തിലെ വിള്ളലുകളും കാവ്യയുടെ കടന്നുവരവുമെല്ലാം പ്രേക്ഷകര്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയ മംഗളം എഡിറ്റര്‍ പല്ലിശ്ശേരി പുതിയ ഒരു വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ്. ഇത്തവണ ദിലീപിന്റെ ജയില്‍ ജീവത്തിലെ ആശങ്കയാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.
ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടിയ സാഹചര്യത്തിലാണ് പല്ലിശ്ശേരി അഭിപ്രായ പ്രകടനവുമായി രംഗത്തെത്തിയത്. ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജീവന് ഭീഷണിയുണ്ടെന്ന് അദ്ദേഹം പറയുന്നു. അഭ്രലോകം എന്ന തന്റെ പംക്തിയിലാണ് പല്ലിശ്ശേരി ദിലീപിന്റെ അറസ്റ്റിനെ കുറിച്ചും തുടര്‍ന്നുള്ള സംഭവ വികാസങ്ങളേയും കുറിച്ച് പറയുന്നത്.
ദിലീപിനെ കോടതിയില്‍ നേരിട്ട് ഹാജരാക്കുന്നതില്‍ സുരക്ഷാ പ്രശ്‌നം ഉണ്ടെന്ന് പോലീസ് പറയുമ്‌ബോള്‍ പല്ലിശ്ശേരി പറയുന്നത് ദിലീപിന്റെ ശത്രുക്കളെ കുറിച്ചാണ്. ദിലീപിനെതിരെ ഒരുപാട് ആരോപണങ്ങള്‍ ഉന്നയിച്ചതിന് ശേഷം ആണ് തന്റെ പംക്തിയില്‍ ദിലീപിന്റെ സുരക്ഷയെ കുറിച്ച് അദ്ദേഹം പറയുന്നത്. ദിലിപീന് ഭീഷണി ഉണ്ടാകും? എന്നാണ് തലക്കെട്ട്.
ദിലീപ് ജയിലിലാണെങ്കില്‍ കോടതിയില്‍ കൊണ്ടുപോകാന്‍ സാധിക്കാത്തത് ദുരൂഹമായ ഒരു ആക്രമണം മുന്നില്‍ കണ്ടുകൊണ്ടാണ് എന്നും നിസ്സാരനായ ഒരു വ്യക്തിയല്ല ദിലീപ് എന്നും പംക്തിയില്‍ പറയുന്നുണ്ട്.
പല പ്രശസ്ത- കുപ്രശസ്ത രംഗങ്ങളില്‍ സാന്നിധ്യമുള്ള ആളാണ് ദിലീപ് എന്നതാണ് ആക്ഷേപം. സാന്നിധ്യം മാത്രമല്ല, സാമീപ്യവും ഉണ്ടെന്നാണ് പല്ലിശ്ശേരിയുടെ വാദം. ദിലീപിനെ ചോദ്യം ചെയ്യുമ്‌ബോള്‍ പല രഹസ്യങ്ങളും പുറത്ത് വരും എന്നും, അതൊരുപക്ഷേ പല വമ്ബന്‍മാരിലേക്കും നീണ്ടേക്കാം എന്നും പല്ലിശ്ശേരി പറയുന്നു. എന്നാല്‍ ഇതിനൊക്കെ എന്തെങ്കിലും അടിസ്ഥാനമുണ്ടോ എന്നതിന് മാത്രം പല്ലിശ്ശേരിക്ക് കൃത്യമായ ഉത്തരം പറയാന്‍ കഴിയുന്നില്ല.
അധോലോകവുമായി ബന്ധപ്പെട്ട ചിലര്‍ക്ക് ദിലീപ് ജീവനോടെ ഇരിക്കുന്നത് തീരെ രസിക്കുന്നില്ല. അക്കാര്യം ദിലീപിനും മനസ്സിലായിട്ടുണ്ട് എന്നാണ് പല്ലിശ്ശേരിയുടെ കണ്ടെത്തല്‍. അതുകൊണ്ടുതന്നെ ജാമ്യം കിട്ടി പുറത്ത് പോകുന്നതിനേക്കാള്‍ സുരക്ഷിതം ജയില്‍ തന്നെ ആണ് എന്നതാണ് പല്ലിശ്ശേരി പറയുന്ന മറ്റൊരു കാര്യം. ജയിലില്‍ ദിലീപിനെ കാണാന്‍ ഒരു സ്വര്‍ണ വ്യാപാരി എത്തി എന്നാണ് അടുത്ത ആരോപണം. അന്വേഷണം ആ വ്യാപാരിയിലേക്കും നീളുന്നതായി പല്ലിശ്ശേരി പറയുന്നു.
ദിലീപിന്റെ അറസ്റ്റും കേസിന്റെ പുരോഗതിയും എല്ലാം മുഖ്യമന്ത്രിയുടെ ക്രെഡിറ്റാണെന്നാണ് പല്ലിശ്ശേരി പറയുന്നത്. എത്ര വലിയവനാണെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ഒരു ഇളവും നല്‍കേണ്ടെന്നാണത്രെ മുഖ്യമന്ത്രിയുടെ തീരുമാനം എന്നും പല്ലിശ്ശേരി എടുത്തുപറയുന്നുണ്ട്. സത്യത്തിന്റെ മുഖം എത്ര വികൃതമായാലും അത് കാണാന്‍ ജനങ്ങള്‍ കാത്തിരിക്കുകയാണെന്ന് പറഞ്ഞാണ് പല്ലിശ്ശേരി തന്റെ പംക്തി അവസാനിപ്പിക്കുന്നത്.

ചാനൽ അഭിമുഖത്തിനിടെ അവതാരകയോട് നടന്മാർ ദേഷ്യപ്പെടുന്നത് അടുത്തിടെ വർധിച്ചുവരികയാണ്. തെലുങ്ക് ചാനലായ ടിവി9 അഭിമുഖത്തിനിടെ നടൻ ധനുഷ് മൈക്ക് വലിച്ചൂരിയെറിഞ്ഞ് ഇറങ്ങിപ്പോയത് വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ അതേ ചാനലിന്റെ അഭിമുഖത്തിനിടെ അവതാരകയോട് ദേഷ്യപ്പെടുകയും അവതാരകയ്ക്ക് താക്കീത് നൽകുകയും ചെയ്തിരിക്കുകയാണ് റാണ ദഗുബാട്ടി. തെലുങ്ക് സിനിമാതാരങ്ങൾ ഉൾപ്പെട്ട മയക്കുമരുന്ന് വിവാദത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് റാണ അവതാരകയോട് ചൂടായത്.

മയക്കുമരുന്നു കേസിനെക്കുറിച്ചുളള കാര്യങ്ങൾ പറയുന്നതിനിടെ റാണയുടെ മുഖഭാവം മാറുന്നുണ്ടായിരുന്നു. പക്ഷേ അവതാരക ഇത് ശ്രദ്ധിക്കാതെ സംസാരം തുടർന്നു. ഒടുവിൽ റാണയോട് എക്സൈസ് ഉദ്യോഗസ്ഥർ എന്തിനാണ് അദ്ദേഹത്തിന്റെ വീട്ടിൽ എത്തിയതെന്നു ചോദിച്ചു. ഇതുകേട്ട റാണ പെട്ടെന്ന് ദേഷ്യപ്പെടുകയും ഇത്തരം ചോദ്യങ്ങൾ ചോദിക്കരുതെന്ന് അവതാരകയ്ക്ക് താക്കീത് നൽകുകയും ചെയ്തു.

ദിലീപ് അറസ്റ്റിലായതിനു പിന്നാലെ സമൂഹമാധ്യമങ്ങളിലും യുട്യൂബിലും താരത്തിന്റെ കുടുംബ ജീവിതത്തെ കുറിച്ചടക്കം നിരവധി കാര്യങ്ങളാണു പ്രചരിച്ചത്. കൃത്യമായ ഉറവിടം വ്യക്തമാക്കാത്ത വാർത്തകളും വിഡിയോകളുമായിരുന്നു അധികവും. മലയാളിയുടെ മാനസിക നിലയെ തന്നെ ചോദ്യം ചെയ്യുന്ന വിധത്തിലായിരുന്നു അവയുടെയെല്ലാം പ്രചാരവും.

‘ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവൻ ഗർഭിണിയാണ്’, ‘കാവ്യയെ ഉടൻ പൊലീസ് അറസ്റ്റ് ചെയ്യും’, ഇത്രയും നാൾ കണ്ടതല്ല കാവ്യയുടെ യഥാർഥ മുഖം, ‘മീനാക്ഷി ദുബായ്ക്ക് പോയി’, ‘മീനാക്ഷി സ്കൂളിലൊന്നും പോകാനാകാതെ വീട്ടിലിരിക്കുന്നു’ തുടങ്ങിയവയായിരുന്നു ഇവയിലെല്ലാം നിറഞ്ഞു നിന്നത്. ഈ വാർത്തകളുടെയൊക്കെ നിജസ്ഥിതി എന്തെന്ന് പറയുകയാണ് നിർമാതാവ് സുരേഷ് കുമാർ.

‘ദിലീപിന്റെ കുടുംബത്തൊക്കെ കുറിച്ചൊക്കെ എന്തൊക്കെയാണ് പ്രചരിക്കുന്നത്. അവരെല്ലാം നിസംഗരാണ്. എന്തു ചെയ്യണമെന്നൊന്നും അറിയാത്ത അവസ്ഥ. ദിലീപിന്റെ അനിയൻ ഭീഷണിയുടെ സ്വരത്തിൽ സംസാരിച്ചു, കാവ്യ ഗർഭിണിയാണ്, മീനാക്ഷി സ്കൂളിൽ പോകുന്നില്ല എന്നൊക്കെയുള്ള എല്ലാ പ്രചരണങ്ങളും നുണകളാണ്. കാവ്യയുമായും സംസാരിച്ചു. എന്തു ചെയ്യണമെന്ന് ആ കുട്ടിയ്ക്ക് അറിയില്ല. ’

‘അവരുടെയൊക്കെ ജീവിതത്തില്‍ ഇങ്ങനെയൊരു സംഭവം ആദ്യമാണ്. കാവ്യയുടെ അമ്മ വെറും സാധാരണക്കാരിയായ അമ്മയാണ്. മകൾ സിനിമയിൽ അഭിനയിച്ചു താരമായി എന്നു കരുതി എന്തൊക്കെയാണ് അവർ കേൾക്കേണ്ടത്.

മീനാക്ഷി സ്കൂളിൽ പോകുന്നുണ്ട്. ആ സ്കൂൾ അധികൃതരും കൂട്ടുകാരും വലിയ പിന്തുണയാണു നൽകുന്നത്. ആ കുട്ടിയ്ക്ക് എന്തെങ്കിലും തരത്തിലുളള ശല്യമുണ്ടാകുന്നുണ്ടെങ്കിൽ തീർച്ചയായും തടയിടണം എന്നാണ് അവരുടെ നിർദ്ദേശം.

ദിലീപിന്റെ അമ്മയുടെ കാര്യമാണ് കഷ്ടം. ഏതു നിമിഷവും കരച്ചിലാണവർ. എന്നെ കെട്ടിപ്പിടിച്ചു കരയുകായിരുന്നു കണ്ടപ്പോൾ. ദിലീപ് ഇന്നു വരും നാളെയെത്തും എന്നൊക്കെ പറഞ്ഞ് ഒരു വിധത്തിലാണ് ആശ്വസിപ്പിച്ച് നിർത്തിയിരിക്കുന്നത്.

ദിലീപിന്റെ അനിയൻ ദിലീപിനേക്കാൾ താത്വികനാണ്. ഭീഷണിപ്പെടുത്താൻ പോയിട്ട് അയാൾക്ക് നന്നായി സംസാരിക്കാൻ തന്നെയറിയില്ല. എന്തെങ്കിലും പറഞ്ഞു പോയിട്ടുണ്ടെങ്കില്‍ തന്നെ അന്നേരത്തെ അവസ്ഥയിൽ പറഞ്ഞതാണ്. എല്ലാവരും നിർത്തട്ടെ എന്നിട്ടു ഞങ്ങൾ സത്യം പറയാം എന്നേ ഉദ്ദേശിച്ചു കാണുകയുളളൂ എന്നും സുരേഷ് കുമാര്‍ പറയുന്നു.

മിഥുനം സിനിമയില്‍ രു പായയിൽ പൊതിഞ്ഞ് കാമുകൻ പെങ്ങളെ തട്ടികൊണ്ടു പോകുന്നതറിഞ്ഞ ആങ്ങളയുടെ ചിരിയാണ് മഞ്ജു പോയപ്പോൾ ദിലീപിനുണ്ടായതെന്ന് സംവിധായകന്‍ സജീവന്‍ അന്തിക്കാട്. പ്രഭുവിന്റെ മക്കള്‍ എന്ന ചിത്രത്തിന്റെ സംവിധായകനാണ്  സജീവന്‍.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ദിലീപിനെതിരെ ” ഉള്ള” തെളിവുകൾ ദുർബലപ്പെടുന്നുവോ?

ജാമ്യാപേക്ഷ തള്ളിയ വിധിയിൽ ബഹുമാനപ്പെട്ട ഹൈക്കോടതി ഈ ക്രൂര കൃത്യത്തിന് ക്വട്ടേഷൻ കൊടുക്കാനുള്ള ദിലീപിന്റെ മോട്ടീവ് വ്യക്തമാക്കിയിരുന്നു. കോടതിവിധിയുടെ പാരഗ്രാഫ് 3 ലാണ് ഇക്കാര്യം ഇങ്ങിനെ രേഖപ്പെടുത്തിയിരിക്കുന്നു.

The petitioner herein is a prominent Malayalam cineartist, having acted in several films in the main role. Thevictim is an unmarried, well known cine actress,who hasseveral films to her credit. The petitioner herein had marrieda leading actress and a childwas born in the matrimonial
relationship.Subsequently,matrimonial disputes aroseintheir family, ultimately leading to a judicial separation. Thepetitioner herein suspected that, the victim herein,who was aclose friend of hiserstwhile wife, was instrumental in thedisruption of his matrimonial life.
To wreakallegedly conspired with
vengeance, hethe first accused, to abductthevictim and to take her nude photographs, on an offer that, thefirst accused would be paid Rupees One and Half Crores.
………
മഞ്ജു വാര്യരുമായുള്ള ദിലീപിന്റെ വിവാഹബന്ധം തകർക്കാൻ കാരണക്കാരിയായി പ്രവർത്തിച്ചത് നടിയാണെന്നറിഞ്ഞപോൾ ഉണ്ടായ വൈരാഗ്യം . അതാണ് കുറ്റകൃത്യത്തിനുള്ള പ്രേരണ.

ഈ പോലീസ് ഭാഷ്യം ശരിയാകണമെങ്കിൽ വിവാഹ ബന്ധം തകർന്നതിൽ ദിലീപിനു അതിഗംഭീര വേദന തോന്നണം.
എന്നാൽ നഷ്ടപ്പെട്ട ഭാര്യയെ ഓർത്ത് നിരാശഭരിതനായി അയാൾ ജീവിതം തള്ളിനീക്കുന്നതായി പൊതു സമൂഹം കണ്ടീട്ടില്ല.
മറിച്ച് വീണത് വിദ്യയാക്കുന്ന ദിലീപിനെയാണ് നാം കണ്ടത്.
കാവ്യ എന്ന മറ്റൊരു നടിയെ ദിലീപ് അധികം വൈകാതെ തന്നെ വിവാഹം കഴിച്ചു.

കാവ്യയെ വിവാഹം കഴിക്കാനായി ദിലീപ് കണ്ടെത്തിയ മാർഗ്ഗമാണ് വിവാഹമോചനമെന്നു വരെ ആളുകൾ വിശ്വസിക്കുന്നുണ്ട്.
(ഈ ധാരണ പൊതു സമൂഹത്തിൽ പ്രചരിച്ചതോടെയാണ് ആദ്യമായി ജനപ്രിയ നായകന്റെ ജനപ്രിയത ഇടിഞ്ഞത്.)

കല്യാണച്ചിലവിൽ നിന്നൊഴിവാകാൻ വേണ്ടി പെങ്ങളുടെ പ്രേമബന്ധത്തെ എതിർക്കുന്ന ഒരു ആങ്ങിളയുണ്ട്;
മിഥുനം എന്ന പ്രിയദർശൻ സിനിമയിൽ.
അവസാനം ഒരു പായയിൽ പൊതിഞ്ഞ് കാമുകൻ പെങ്ങളെ തട്ടികൊണ്ടു പോകുന്നതറിഞ്ഞ ആങ്ങിളയുടെ ഒരു ചിരിയുണ്ട്.
ആ ചിരിയാണ് മഞ്ജു പോയപ്പോൾ ദിലീപിനുണ്ടായത്.
പോരെങ്കിൽ ബോണസ്സായി മോളെയും കൂടെ കിട്ടി.
ഈ വിവാഹമോചനത്തിൽ എന്തെങ്കിലും വൈരാഗ്യമുണ്ടാകേണ്ടത് മഞ്ജുവിനല്ലേ?

മാത്രമല്ല ഇപ്പോൾ പോലീസ് കേസന്വേഷിച്ചന്വേഷിച്ച് ദിലീപിന്റെ മറ്റൊരു കല്യാണം വരെ കണ്ടെത്തിയിരിക്കുകയാണ്.

“വാസാംസി ജീർണ്ണാനി യഥാ വിഹായ ” എന്ന ഗീതാ വചനം പോലെ മുഷിഞ്ഞതു മാറ്റി പുതിയ ദേഹം തേടുന്ന ആത്മാവാണ് ദിലീപെങ്കിൽ ടിയാന് ഭാര്യ പോകുന്നതിൽ എന്താണ് വൈരാഗ്യം.

ആയതിനാൽ കുറ്റകൃത്യത്തിനുള്ള പ്രേരണയായി പ്രോസിക്യൂഷൻ ഉയർത്തിയ ഈ വാദം ദുർബലമാണ്.
ദിലീപ് ക്വട്ടേഷൻ കൊടുത്തീട്ടുണ്ടെങ്കിൽ(?) motive വേറെ എന്തോ ആണ്.
അത് കണ്ടെത്തേണ്ടതുണ്ട്.
അൽപ്പം കൂടി ബലമുള്ള ഒരു ഊഹാപോഹമായിരുന്നു നടിയുമായുള്ള ദിലീപിന്റെ റിയൽ എസ്റ്റേറ്റ് ബന്ധം.
എന്നാൽ ഇരയായ പെൺകുട്ടി അതു “രേഖാമൂലം” നിഷേധിച്ചു .
“ഇന്നിന്ന കാരണങ്ങൾ മൂലം ദിലീപിന് എന്നോട് വൈരാഗ്യമുണ്ട് ” എന്ന് ഇര ഇനിയും തുറന്നു പറയാത്ത വിചിത്രമായ ഈ ഗൂഢാലോചന കേസ്സ് കോടതിയിൽ നിൽക്കണമെങ്കിൽ സാക്ഷാൽ ഡിങ്കൻ തന്നെ വിചാരിക്കണം.
മാഷാ ഡിങ്കാ…..

RECENT POSTS
Copyright © . All rights reserved