നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലീപിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി തിരക്കഥാകൃത്ത് റഫീക് സീലാട്ട്. പഞ്ചപാണ്ഡവർ, പടനായകൻ, ഗുഡ് ബോയ്സ് എന്നീ സിനിമകളുടെ തിരക്കഥാകൃത്ത് ആണ്. ദിലീപ് അഭിനയിച്ച പടനായകൻ എന്ന സിനിമയിലുണ്ടായ ഞെട്ടിക്കുന്ന അനുഭവമാണ് റഫീക് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.
കുറിപ്പ് വായിക്കാം–
പ്രിയപ്പെട്ട ദിലീപ്, നിന്നെ 1996 സെപ്റ്റംബർ 3 വരെ ഞാൻ ഗോപാലകൃഷ്ണൻ എന്നാണ് വിളിച്ചിരുന്നത്.പ്രകൃതിയെയും മനുഷ്യനേയും ഒരു പോലെ സ്നേഹിച്ചിരുന്നതും മനുഷ്യന്റെ നന്മ മാത്രം ആശിച്ചിരുന്ന ക്യഷ്ണ ഭഗവാന്റെ പേരിന് നീ ഒരിക്കലും അർഹനല്ലെന്ന് ആ രാത്രിയിലെ നിന്നില്‍ ഉറങ്ങിക്കിടക്കുന്ന ചെകുത്താന്റെ ക്രൂരമായ തനി സ്വരൂപം എന്നെ ബോധ്യപ്പെടുത്തി.
ഓർമ്മയുണ്ടോ നിനക്ക് എറണാകുളം എലൈറ്റ് ഹോട്ടലിൽ നീയും നിന്റെ കൂട്ടുകാരും മദ്യത്തിന്റെ ലഹരിയില്‍ അർമാതിച്ചിരുന്നപ്പോള്‍ മണിക്കൂറുകളോളം നിന്റെ മുന്നില്‍ എന്നെ ദ്രോഹിക്കരുതെന്ന് പറഞ്ഞ് യാചിച്ചു നിന്ന ഹൃദയം കൊണ്ട് ബ്രാഹ്മണനായ ഈ ഭിക്ഷുവിനെ.? അന്ന് നീ പറഞ്ഞത് അടിവരയോടുകൂടി എന്റെ മനസ്സില്‍ ഞാൻ കുറിച്ചിട്ടിരുന്നു.
‘നിന്റെ അദ്ധ്യായം കഴിഞ്ഞൂ, നീ എന്ന എഴുത്തുകാരൻ ഇവിടെ മരിച്ചു. ശേഷ ക്രിയകള്‍ ചെയ്യുവാൻ കൽപ്പിക്കപ്പെട്ടവനായി അവതരിച്ച അവതാരമാണ് ഞാൻ.എന്റെ ഊഴമാണ് ഇനി’. മഹാഭാരതമെന്ന മഹത് ഗ്രന്ഥത്തിലെ ആ ചതിയന്റെ അലർച്ചയാണ് ഞാൻ അപ്പോള്‍ കേട്ടത്. അശ്വതമാ ഹത കുഞ്ചരഹാ.നീണ്ട 20വർഷം തരക്കേടില്ലാതെ എഴുതിയിരുന്ന ഞാൻ എന്ന എഴുത്തുകാരനെ ഉന്മൂലനം ചെയ്യുവാൻ നിന്നെ പ്രേരിപ്പിച്ച ചേതോ വികാരം എനിക്കും നിനക്കും മാത്രമെ അറിയൂ.
ദുര്യോധന വംശിതനായ ഞാൻ ഇന്ന് വരെ അതാരോടും ഉരുവിട്ടിട്ടില്ല .പക്ഷേ ശകുനിയായ നിനക്കതറിയാം. ഇന്ന് എന്റെ ഊഴമാണ്. ജനം അതറിയട്ടെ. സല്ലാപം ഷൂട്ടിങ് കഴിഞ്ഞ് നില്ക്കുന്ന കാലം.നീ അന്ന് മലയാള സിനിമയില് ആരുമല്ല.എന്റെ പടനായകൻ എന്ന സിനിമയില് ജയറാമും സുരേഷ് ഗോപിയും ചെയ്യേണ്ട വേഷം വിജയരാഘവനേയും നിന്നേയും വെച്ച് ഞാൻ പ്ളാൻ ചെയ്യുന്നു. നിർമ്മാതാക്കൾക്ക് വിജയരാഘവനോട് അഭിപ്രായ വ്യത്യാസമില്ല, പക്ഷേ നിന്നെ വേണ്ടായെന്നവർ തീർത്തു പറഞ്ഞു.
അവരുടെ കൈയ്യും കാലും പിടിച്ച് നിന്നിലെ കഴിവുകള്‍ തിരിച്ചറിഞ്ഞ എന്നിലെ എഴുത്തുകാരൻ നിർമ്മാതാവിനെ നിർബന്ധിച്ചു സമ്മതിപ്പിച്ചു. ഷൂട്ടിംഗ് തുടങ്ങി മൂന്നാം നാള് രാത്രിയില്‍ നമ്മള്‍ ക്യാമ്പ് ചെയ്യുന്ന എറണാകുളത്തെ ഓർക്കിഡ് ഹോട്ടലിന്റെ ടെറസ്സില്‍ ഞാൻ പുകവലിക്കുവാനായി വന്നപ്പോള്‍ ആ കാഴ്ചകണ്ട് ഞാൻ ഞെട്ടിത്തെറിക്കുകയായിരുന്നു. പരിചയമില്ലാത്ത ഏതോ ഒരുവൻ തല കീഴായി നിൽക്കുന്ന നിന്റെ കാലിൽ പിടിച്ചിരിക്കുന്നു. അവന്റെ കൈയ്യൊന്നു തെറ്റിയാല്‍ നീ ഇന്ന് ഈ ഭൂമിയില്‍ ഓർമ്മകള് മാത്രമായേനെ. ചിത്രത്തിലെ പ്രധാന നടി വസ്ത്രം മാറുന്നത് ഒളിഞ്ഞ് നോക്കുകയായിരുന്നു നിന്റെ ലക്ഷ്യം.
അന്ന് ഞാൻ അവിടെ സദാചാര പോലീസ് കളിക്കുകയായിരുന്നില്ല ,നിന്റെ ജീവൻ രക്ഷിക്കാനായിരുന്നു ഞാൻ നിന്നെ ശകാരിച്ചത്. നിർഭാഗ്യവശാല്‍ മറ്റ് പലരും അത് കണ്ടിരുന്നു.ഈ വാർത്ത പരസ്യമായതോടെ നപുംസകമായ നിന്നിലെ ശത്രുത വർദ്ധിച്ചു. ചിത്രത്തിലെ നായകനെ ഓരോന്ന് പറഞ്ഞ് നീ ആശയകുഴപ്പത്തിലാക്കി തിരക്കഥ മോശമാണെന്ന് വരുത്തി തീർത്ത് ഒരു മാദ്ധ്യമ പ്രവർത്തക സഹായിയെ തിരുത്തല്‍ വാദിയായി പത്മനാഭന്റെ മണ്ണില്‍ പിറന്ന ഒരു സഹ സംവിധായകന്റെ കുശാഗ്ര ബുദ്ധിയോടെ നീ അവിടെയും ക്വൊട്ടേഷൻ ഏല്പ്പ്പിച്ചു.അവൻ അച്ചടി ഭാഷയില് എന്തൊക്കെയോ വിളിച്ചു കൂകി ഒടുക്കം അമിതമായി മദ്യപിച്ച് ട്രെയിനില്‍ നിന്നും വീണു ഭൗതീക ശരീരമായി അവൻ മാറി.
സഹ സംവിധായകൻ അനാഥ പ്രേതമായി ഇപ്പോഴും ഗതികിട്ടാതെ പത്മനാഭന്റെ മണ്ണില്‍ അലയുന്നു.വൈരാഗ്യം മനസ്സില്‍ കൊണ്ട് നടക്കുന്ന നീ ഇല്ലാതാക്കിയത് എന്റെ നൂറോളം ചിത്രങ്ങളാണ്.ഇപ്പോള്‍ ഈ വാർത്ത കേട്ടപ്പോള് ഞാൻ സന്തോഷിച്ചില്ല .കാരണം ഞാൻ നിന്നെപ്പോലെ ്ഒരു ചെറ്റയെല്ലെടാ…സുഹൃത്തുക്കളെ,ഇവൻ എനിക്കും മറ്റ് പല സഹ പ്രഹർത്തകർക്കും നൽകിയ സ്വർണ്ണ പാര നിങ്ങള്‍ കേൾക്കാൻ തയ്യാറാണെങ്കില്‍ പങ്ക് വെക്കാൻ ഞാനും തയ്യാറാണ്…റഫീക് സീലാട്ട്,,,,
നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി തിരക്കഥാകൃത്ത് റഫീക് സീലാട്ട്. പഞ്ചപാണ്ഡവര്‍, പടനായകന്‍, ഗുഡ് ബോയ്സ് എന്നീ സിനിമകളുടെ തിരക്കഥാകൃത്ത് ആണ്. ദിലീപ് അഭിനയിച്ച പടനായകന്‍ എന്ന സിനിമയിലുണ്ടായ ഞെട്ടിക്കുന്ന അനുഭവമാണ് റഫീക് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
റഫീക് സീലാട്ടിന്റെ കുറിപ്പ്
പ്രിയപ്പെട്ട ദിലീപ്, നിന്നെ 1996 സെപ്റ്റംബര്‍ 3 വരെ ഞാന്‍ ഗോപാലകൃഷ്ണന്‍ എന്നാണ് വിളിച്ചിരുന്നത്.പ്രകൃതിയെയും മനുഷ്യനേയും ഒരു പോലെ സ്നേഹിച്ചിരുന്നതും മനുഷ്യന്റെ നന്മ മാത്രം ആശിച്ചിരുന്ന ക്യഷ്ണ ഭഗവാന്റെ പേരിന് നീ ഒരിക്കലും അര്‍ഹനല്ലെന്ന് ആ രാത്രിയിലെ നിന്നില്‍ ഉറങ്ങിക്കിടക്കുന്ന ചെകുത്താന്റെ ക്രൂരമായ തനി സ്വരൂപം എന്നെ ബോധ്യപ്പെടുത്തി.
ഓര്‍മ്മയുണ്ടോ നിനക്ക് എറണാകുളം എലൈറ്റ് ഹോട്ടലില്‍ നീയും നിന്റെ കൂട്ടുകാരും മദ്യത്തിന്റെ ലഹരിയില്‍ അര്‍മാതിച്ചിരുന്നപ്പോള്‍ മണിക്കൂറുകളോളം നിന്റെ മുന്നില്‍ എന്നെ ദ്രോഹിക്കരുതെന്ന് പറഞ്ഞ് യാചിച്ചു നിന്ന ഹൃദയം കൊണ്ട് ബ്രാഹ്മണനായ ഈ ഭിക്ഷുവിനെ.? അന്ന് നീ പറഞ്ഞത് അടിവരയോടുകൂടി എന്റെ മനസ്സില്‍ ഞാന്‍ കുറിച്ചിട്ടിരുന്നു.
‘നിന്റെ അദ്ധ്യായം കഴിഞ്ഞൂ, നീ എന്ന എഴുത്തുകാരന്‍ ഇവിടെ മരിച്ചു. ശേഷ ക്രിയകള്‍ ചെയ്യുവാന്‍ കല്‍പ്പിക്കപ്പെട്ടവനായി അവതരിച്ച അവതാരമാണ് ഞാന്‍.എന്റെ ഊഴമാണ് ഇനി’. മഹാഭാരതമെന്ന മഹത് ഗ്രന്ഥത്തിലെ ആ ചതിയന്റെ അലര്‍ച്ചയാണ് ഞാന്‍ അപ്പോള്‍ കേട്ടത്. അശ്വതമാ ഹത കുഞ്ചരഹാ.നീണ്ട 20വര്‍ഷം തരക്കേടില്ലാതെ എഴുതിയിരുന്ന ഞാന്‍ എന്ന എഴുത്തുകാരനെ ഉന്മൂലനം ചെയ്യുവാന്‍ നിന്നെ പ്രേരിപ്പിച്ച ചേതോ വികാരം എനിക്കും നിനക്കും മാത്രമെ അറിയൂ.
ദുര്യോധന വംശിതനായ ഞാന്‍ ഇന്ന് വരെ അതാരോടും ഉരുവിട്ടിട്ടില്ല .പക്ഷേ ശകുനിയായ നിനക്കതറിയാം. ഇന്ന് എന്റെ ഊഴമാണ്. ജനം അതറിയട്ടെ. സല്ലാപം ഷൂട്ടിങ് കഴിഞ്ഞ് നില്ക്കുന്ന കാലം.നീ അന്ന് മലയാള സിനിമയില് ആരുമല്ല.എന്റെ പടനായകന്‍ എന്ന സിനിമയില് ജയറാമും സുരേഷ് ഗോപിയും ചെയ്യേണ്ട വേഷം വിജയരാഘവനേയും നിന്നേയും വെച്ച് ഞാന്‍ പ്‌ളാന്‍ ചെയ്യുന്നു. നിര്‍മ്മാതാക്കള്‍ക്ക് വിജയരാഘവനോട് അഭിപ്രായ വ്യത്യാസമില്ല, പക്ഷേ നിന്നെ വേണ്ടായെന്നവര്‍ തീര്‍ത്തു പറഞ്ഞു.
അവരുടെ കൈയ്യും കാലും പിടിച്ച് നിന്നിലെ കഴിവുകള്‍ തിരിച്ചറിഞ്ഞ എന്നിലെ എഴുത്തുകാരന്‍ നിര്‍മ്മാതാവിനെ നിര്‍ബന്ധിച്ചു സമ്മതിപ്പിച്ചു. ഷൂട്ടിംഗ് തുടങ്ങി മൂന്നാം നാള് രാത്രിയില്‍ നമ്മള്‍ ക്യാമ്പ് ചെയ്യുന്ന എറണാകുളത്തെ ഓര്‍ക്കിഡ് ഹോട്ടലിന്റെ ടെറസ്സില്‍ ഞാന്‍ പുകവലിക്കുവാനായി വന്നപ്പോള്‍ ആ കാഴ്ചകണ്ട് ഞാന്‍ ഞെട്ടിത്തെറിക്കുകയായിരുന്നു. പരിചയമില്ലാത്ത ഏതോ ഒരുവന്‍ തല കീഴായി നില്‍ക്കുന്ന നിന്റെ കാലില്‍ പിടിച്ചിരിക്കുന്നു. അവന്റെ കൈയ്യൊന്നു തെറ്റിയാല്‍ നീ ഇന്ന് ഈ ഭൂമിയില്‍ ഓര്‍മ്മകള് മാത്രമായേനെ. ചിത്രത്തിലെ പ്രധാന നടി വസ്ത്രം മാറുന്നത് ഒളിഞ്ഞ് നോക്കുകയായിരുന്നു നിന്റെ ലക്ഷ്യം.
അന്ന് ഞാന്‍ അവിടെ സദാചാര പോലീസ് കളിക്കുകയായിരുന്നില്ല ,നിന്റെ ജീവന്‍ രക്ഷിക്കാനായിരുന്നു ഞാന്‍ നിന്നെ ശകാരിച്ചത്. നിര്‍ഭാഗ്യവശാല്‍ മറ്റ് പലരും അത് കണ്ടിരുന്നു.ഈ വാര്‍ത്ത പരസ്യമായതോടെ നപുംസകമായ നിന്നിലെ ശത്രുത വര്‍ദ്ധിച്ചു. ചിത്രത്തിലെ നായകനെ ഓരോന്ന് പറഞ്ഞ് നീ ആശയകുഴപ്പത്തിലാക്കി തിരക്കഥ മോശമാണെന്ന് വരുത്തി തീര്‍ത്ത് ഒരു മാദ്ധ്യമ പ്രവര്‍ത്തക സഹായിയെ തിരുത്തല്‍ വാദിയായി പത്മനാഭന്റെ മണ്ണില്‍ പിറന്ന ഒരു സഹ സംവിധായകന്റെ കുശാഗ്ര ബുദ്ധിയോടെ നീ അവിടെയും ക്വൊട്ടേഷന്‍ ഏല്പ്പ്പിച്ചു.അവന്‍ അച്ചടി ഭാഷയില് എന്തൊക്കെയോ വിളിച്ചു കൂകി ഒടുക്കം അമിതമായി മദ്യപിച്ച് ട്രെയിനില്‍ നിന്നും വീണു ഭൗതീക ശരീരമായി അവന്‍ മാറി.
സഹ സംവിധായകന്‍ അനാഥ പ്രേതമായി ഇപ്പോഴും ഗതികിട്ടാതെ പത്മനാഭന്റെ മണ്ണില്‍ അലയുന്നു.വൈരാഗ്യം മനസ്സില്‍ കൊണ്ട് നടക്കുന്ന നീ ഇല്ലാതാക്കിയത് എന്റെ നൂറോളം ചിത്രങ്ങളാണ്.ഇപ്പോള്‍ ഈ വാര്‍ത്ത കേട്ടപ്പോള് ഞാന്‍ സന്തോഷിച്ചില്ല .കാരണം ഞാന്‍ നിന്നെപ്പോലെ ്ഒരു ചെറ്റയെല്ലെടാ…സുഹൃത്തുക്കളെ,ഇവന്‍ എനിക്കും മറ്റ് പല സഹ പ്രവര്‍ത്തകര്‍ക്കും നല്‍കിയ സ്വര്‍ണ്ണ പാര നിങ്ങള്‍ കേള്‍ക്കാന്‍ തയ്യാറാണെങ്കില്‍ പങ്ക് വെക്കാന്‍ ഞാനും തയ്യാറാണ്…റഫീക് സീലാട്ട്,,,,
കൊച്ചി: ”സത്യം ജയിക്കുന്നു, കൂട്ടുകാരിയോടൊപ്പം അവസാനം വരെ…. കേരള പോലീസിനൊരു ബിഗ് സല്യൂട്ട്….” നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്ത കേരള പോലീസിനെ അഭിനന്ദിച്ച് ആക്രമിക്കപ്പെട്ട നടിയുടെ ഉറ്റസുഹൃത്തും അഭിനേതാവുമായ രമ്യ നമ്പീശന്‍ തന്റെ ഫേസബുക്ക് പേജില്‍ കുറിച്ചു. അതെ സമയം ഈ സംഭവുമായി അമ്മയുടെ യോഗത്തിൽ ഒരു പ്രമേയം നടനെതിരെ കൊണ്ടുവരുമോ എന്ന ഏഷ്യാനെറ്റിലെ വിനുവിന്റെ ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ രമ്യക്ക് സാധിച്ചില്ല. ആൺപട നയിക്കുന്ന, പണം കൊണ്ട് അമ്മയെ വിലക്ക് വാങ്ങിയ നാടൻമാർക്കെതിരെ പ്രതികരിക്കാൻ ഉള്ള ഭയം തന്നെ എന്ന് സമാധാനിക്കാം. എന്നാൽ ഇത്രയും പറയാൻ ചങ്കുറപ്പ് കാണിച്ചത് രമ്യ മാത്രം.
ഫിബ്രുവരി 17ന് കാറില്‍ വച്ച് ആക്രമിക്കപ്പെട്ട നടിയെ നടനും സംവിധായകനുമായ ലാലിന്റെ വീടിന് മുന്നിലാണ് പള്‍സര്‍ സുനിയും സംഘവും ഇറക്കിവിട്ടത്. അവിടെ വച്ച് പോലീസിന് മൊഴി നല്‍കിയ നടി പിന്നീട് സ്വന്തം വീട്ടിന് പകരം അഭയം പ്രാപിച്ചത് ആത്മമിത്രമായ രമ്യയുടെ വീട്ടിലായിരുന്നു. സംഭവം വന്‍വിവാദവും ചര്‍ച്ചയുമായപ്പോഴും അവര്‍ രമ്യയുടെ വീട്ടില്‍ തുടര്‍ന്നു. നടി ആക്രമിക്കപ്പെട്ട ശേഷം വനിത ചലച്ചിത്ര പ്രവര്‍ത്തകര്‍ ചേര്‍ന്ന് വുമണ്‍ കളക്ടീവ് ഫോറം എന്ന സംഘടന രൂപീകരിച്ചപ്പോള്‍ അതിന്റെ അണിയറയില്‍ സജീവമായി പ്രവര്‍ത്തിച്ചത് അമ്മ എക്‌സിക്യൂട്ടീവ് അംഗം കൂടിയായ രമ്യയായിരുന്നു. അമ്മയുടെ അംഗമായ രമ്യയാണ് ആദ്യമായി കേസുമായി ബന്ധപ്പെട്ട് ഇതുവരെ പ്രതികരിച്ചിട്ടുള്ളത്.
[ot-video][/ot-video]
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം കേരളം ചര്‍ച്ചചെയ്യുമ്പോള്‍ ബൈജു കൊട്ടാരക്കരയുടെ സംവിധാനത്തില്‍ ഇതേ വിഷയം സിനിമയാകുന്നു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവവും അതിന് പിന്നിലെ ഗൂഢാലോചനയും കേസ് അന്വേഷണവുമൊക്കെയാണ് സിനിമയുടെ പ്രമേയം.
‘പ്രമുഖ നടന്‍’ എന്ന പേരില്‍ ചിത്രീകരിക്കുന്ന സിനിമയില്‍ പ്രമുഖ നടനായി പുതുമുഖ താരമാവും എത്തുക എന്നാണു റിപ്പോര്‍ട്ടുകള്‍. നിലവില്‍ മലയാള താരങ്ങള്‍ ഒന്നും ഇതിനു തയ്യാറാകാത്ത സാഹചര്യത്തിലാണ് പുതുമുഖ നടനെ കണ്ടെത്തേണ്ടി വന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
പ്രേക്ഷകര്‍ ഏറെ സ്നേഹിക്കുന്ന നിലവില്‍ സിനിമയില്‍ സജീവമല്ലാത്ത ഒരു താരമാണത്രെ ആക്രമിക്കപ്പെട്ട നടിയുടെ വേഷത്തില്‍ എത്തുക. പേര് സൂചിപ്പിക്കുന്നത് പോലെ പ്രമുഖ നടനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന തരത്തിലാണ് തിരക്കഥ എന്നാണ് വിവരം. താരസംഘടനയായ അമ്മയുടെ സഹകരണം അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നില്ലെന്നും എന്നാല്‍ ഒട്ടേറെ നിര്‍മ്മാതാക്കള്‍ സിനിമയ്ക്കായി പണം മുടക്കാന്‍ തയ്യാറായി രംഗത്തെത്തിയിട്ടുണ്ടെന്ന് ബൈജു കൊട്ടാരക്കര പറഞ്ഞു.സിനിമാ മേഖലയിലെ അനാരോഗ്യ പ്രവണതകള്‍ സിനിമ യിലൂടെ തന്നെ ജനങ്ങളെ അറിയിക്കുകയാണ് ലക്ഷ്യമെന്ന് ബൈജു കൊട്ടാരക്കര വ്യക്തമാക്കി.
ഖലീൽ ജിബ്രാന്റെ പ്രശസ്തമായ രണ്ട് വരികൾ നടി മഞ്ജുവാര്യർ തന്റെ ഓൺലൈനിൽ എഴുതിയപ്പോൾ അവരുടെ മകൾ മീനാക്ഷിയെ കേരളം ഓർത്തു.ദിലീപിന്റെ മകൾ മീനാക്ഷി എവിടെ ?മീനാക്ഷി ഇന്നും മഞ്ജുവിന്റെ സ്വകാര്യ വേദനയാണ്. തന്റെ മകൾക്ക് എന്താണ് സംഭവിച്ചതെന്ന് മഞ്ജു വേദനയോടെ ഓർക്കുന്നു. എങ്ങനെയാണ് ഇങ്ങനെ സംഭവിച്ചതെന്ന് മഞ്ജുവിന് ഒരറിവുമില്ല. തന്റെ കൂട്ടുകാരികളോടൊക്കെ മഞ്ജു സ്വകാര്യ വേദന പങ്കു വയ്ക്കാറുണ്ട്. പലരും മീനാക്ഷിയോട് ഇക്കാര്യം സംസാരിച്ചു. എന്നാൽ ഫലമുണ്ടായില്ല. മഞ്ജു വാര്യരുമായി അടുപ്പമുള്ളവർ മീനാക്ഷിയോട് സംസാരിക്കുന്നത് ദിലീപ് വിലക്കാറുണ്ടെന്നും ഗോസ്സിപ്പുകളുണ്ട്. ഇത്തരക്കാർ വീട്ടിൽ വരുമ്പോൾ മകളോട് സംസാരിക്കുന്നതിൽ നിന്ന് ദിലീപ് വിലക്കും.
അഛൻ ദിലീപും രണ്ടാനമ്മ കാവ്യാ മാധവനും വിവാദങ്ങൾ സൃഷ്ടിച്ച പ്രതിസന്ധിയിലാകുമ്പോൾ ദിലീപിന്റെ മകൾ മീനാക്ഷി എവിടെയാണെന്ന ചോദ്യം ബാക്കിയാകുന്നു.ദിലീപിനെ വിട്ട് മഞ്ജു വാര്യർ പറന്നകലുമ്പോൾ മീനാക്ഷി ദിലീപിനൊപ്പം നിൽക്കാനാണ് ആഗ്രഹിച്ചത്. മീനാക്ഷി വിദ്യാർത്ഥിനിയാണ്. മഞ്ജുവിനൊപ്പം മീനാക്ഷി പോകാതിരുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ചവർ അനേകമുണ്ട്. എന്നാൽ ദിലീപിനെ അറിയുന്നവർ ഇതിൽ അത്ഭുതപ്പെട്ടില്ല. കാരണം നാട്ടുകാരെ എങ്ങനെ തനിക്കൊപ്പം നിർത്താം എന്ന് നന്നായറിയുന്ന ആളാണ് ദിലീപ്. പ്രായമായ ഒരു പെൺകുട്ടി അമ്മയ്ക്കൊപ്പം പോകാതെ അഛനൊപ്പം നിൽക്കാൻ തീരുമാനിക്കുമ്പോൾ അഛന്റെ ഇമേജ് വർധിക്കുമെന്ന് ദിലീപനറിയാം. പാവം മഞ്ജു ഇതൊന്നും അറിഞ്ഞില്ല.
നിങ്ങളുടെ കുട്ടികൾ നിങ്ങളുടേതല്ല എന്നാണ് ഖലീൽ ജിബ്രാന്റെ വാചകം തുടങ്ങുന്നത്. അവർ നിങ്ങളുടെ ജീവിതത്തിലേക്ക് വരുന്നവരാണ്. അവർ നിങ്ങളുടെ ജീവിതത്തിലേക്ക് വരികയാണ്. അത് നിങ്ങളിലൂടെയല്ല സംഭവിക്കുന്നത്. അവർ നിങ്ങളോടൊപ്പം ഉണ്ടാകും. പക്ഷേ നിങ്ങളുടേതല്ല.ആലോചിച്ച് മനസിലാക്കേണ്ട വാചകങ്ങളാണ് മഞ്ജു വാര്യർ അയച്ചിരിക്കുന്നത്. ദിലീപിന്റെ വീട് സംഘർഷഭരിതമാണ്. അവിടെ സമാധാന കുറവുണ്ട്. പോലീസിന്റെയും മറ്റും നിരീക്ഷണത്തിലാണ് ദിലീപിന്റെ വീട്.
കുട്ടികൾ നിങ്ങളോടൊപ്പം ഉണ്ടാവും, പക്ഷേ അവർ നിങ്ങളുടേതല്ല എന്ന് മഞ്ജു എഴുതിയത് ദിലീപിനെ ഉദ്ദേശിച്ചാണോ? അതൊരു പക്ഷേ ശരിയായിരിക്കാം. സ്വാഭാവികമായും മീനാക്ഷിക്ക് ദിലീപിനോടൊപ്പമുള്ള സഹവാസം മടുത്തിരിക്കാം. ആക്രമണത്തിന് ഇരയായ നടിക്ക് മഞ്ജുവുമായി അടുത്ത ബന്ധമുണ്ട്. ഇതിൽ കാവ്യാ മാധവന് ഈർഷ്യയുമുണ്ട്. ഈർഷ്യ മീനാക്ഷിയോട് പ്രകടിപ്പിക്കുന്നുണ്ടോ എന്ന് വ്യക്തമല്ല.
ഒരിടവേളയ്ക്കു ശേഷം നയൻതാര വീണ്ടും മലയാളത്തിലേക്ക് എത്തുന്നു. ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് നയൻതാരയുടെ വരവ്. നിവിൻ പോളിയാണ് ചിത്രത്തിലെ നായകൻ. ‘ലവ് ആക്ഷൻ ഡ്രാമ’ എന്നാണ് ചിത്രത്തിന്റെ പേര്.
ശ്രീനിവാസനും പാർവതിയും അഭിനയിച്ച വടക്കുനോക്കി യന്ത്രം ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേരാണ് പുതിയ ചിത്രത്തിൽ കഥാപാത്രങ്ങൾക്ക് ധ്യാൻ നൽകിയിരിക്കുന്നത്. ദിനേശൻ ആയി നിവിൻ പോളിയായെത്തുമ്പോൾ ശോഭയായി നയൻതാരയും പ്രേക്ഷകർക്ക് മുന്നിലേക്കെത്തും. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് നടന്നു. ശ്രീനിവാസനും ചടങ്ങിൽ സന്നിഹിതനായിരുന്നു.
ഇന്ത്യൻ സിനിമയിലെ പ്രധാനികളാണ് സൽമാൻ ഖാനും ഷാരൂഖ് ഖാനും. ഇടയ്ക്കൊന്ന് ഉടക്കിയെങ്കിലും ഇപ്പോൾ നല്ല സൗഹൃദത്തിലാണ് താരങ്ങൾ. സൽമാൻ സിനിമായായ ട്യൂബ്‌ലൈറ്റിൽ അതിഥി താരമായി ഷാരുഖ് എത്തിയിരുന്നു. ഇപ്പോഴിതാ ബോളിവുഡിലെ ചർച്ചാ വിഷയം ഷാരുഖ് സൽമാന് നൽകിയ സമ്മാനമാണ്. മെഴ്സഡീസ് ബെൻസിന്റെ ലക്ഷ്വറി എസ് യുവിയാണ് ഷാരൂഖ് ഖാൻ സൽമാന് സമ്മാനമായി നൽകിയത്.
കിങ് ഖാന്റെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രത്തിൽ അഭിനയിച്ചതിനാണ് സൽമാൻ ഖാൻ ബെൻസ് സമ്മാനമായി നൽകിയിത് എന്നാണ് വാർത്തകൾ. സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ വെച്ച് തന്നെ കിംഗ് ഖാന്‍ കാര്‍ സമ്മാനിക്കുകയായിരുന്നു എന്നാണ് വാർത്തകൾ. എന്നാൽ ഈ വാർത്തയോട് താരങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.
മെഴ്സഡീസ് ബെൻസ് കഴിഞ്ഞ വർഷം ആദ്യം ഇന്ത്യൻ വിപണിയിലെത്തിച്ച പെർഫോമൻസ് കാറാണ് ജിഎൽഇ 43 എഎംജി. 3 ലീറ്റർ ബൈ ടർബോ വി6 എൻജിൻ ഉപയോഗിക്കുന്ന കാറിന് 362 ബിഎച്ച്പി കരുത്തും 520 എൻഎം ടോർക്കുമുണ്ട്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ 5.7 സെക്കന്റ് മാത്രം വേണ്ടി വരുന്ന കാറിന്റെ പരമാവധി വേഗ 250 കീ.മിയാണ്. 88.54 ലക്ഷം രൂപയാണ് കാറിന്റെ എക്സ് ഷോറൂം വില.
സിനിമാലോകത്തു നിന്നുളള വാര്‍ത്ത ശരിയാണെങ്കില്‍ പ്രശസ്ത സംവിധായകന്‍ പ്രിയദര്‍ശന്റെ മകള്‍ കല്യാണി സിനിമയില്‍ തന്റെ അരങ്ങേറ്റത്തിനൊരുങ്ങുന്നു. തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗചൈതന്യയുടെ മകനും യുവതാരവുമായ അഖില്‍ അക്കിനേനിയുടെ നായികയായാണ് തെലുങ്ക് ചിത്രത്തിലൂടെ കല്യാണി അരങ്ങേറ്റം കുറിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
മറ്റ് പലരെയും ചിത്രത്തില്‍ നായികയായി പരിഗണിച്ചിരുന്നെങ്കിലും ഒടുവില്‍ നറുക്ക് വീണത് കല്യാണിക്കാണ്. ഒരു പുതുമുഖത്തെ തേടിയുള്ള അന്വേഷണത്തിലായിരുന്നു സംവിധായകന്‍ വിക്രം കുമാര്‍. ന്യൂയോര്‍ക്കിലെ പഠനത്തിന് ശേഷം വിക്രം- നയന്‍താര ജോഡികളുടെ ഇരുമുഖന്‍ എന്ന ചിത്രത്തില്‍ സഹസംവിധായികയായി കല്യാണി പ്രവര്‍ത്തിച്ചിട്ടുണ്ട്.
പിതാവിന്റെ പാത തന്നെ പിന്തുടര്‍ന്ന് സംവിധാനരംഗത്ത് കല്യാണിയും തുടരുമെന്നായിരുന്നു സിനിമാപ്രേമികള്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അഭിനയത്തിലേക്കുളള അരങ്ങേറ്റം സംബന്ധിച്ച് ഔദ്യോഗികമായ സ്ഥിരീകരണം ഒന്നും ഉണ്ടായിട്ടില്ല.
നടി അക്രമിക്കപ്പെട്ട കേസിലെ അന്വേഷണം സംബന്ധിച്ച് തെറ്റിദ്ധാരണകള്‍ പരത്തുന്നതാണ് മാധ്യമങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ടുകളെന്ന് ദിലീപ്. ഗൂഡാലോചനയുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെതിരെ വരുന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ക്ക് മറുപടിയുമായാണ് ദിലീപിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ദിലീപിനെതിരെ വന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ക്ക് അക്കമിട്ട് മറുപടി നല്‍കുന്നതാണ് പോസ്‌ററ്.കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി നമ്മടെ ചാനലുകളില്‍ മാധ്യമ ഹിജഡകള്‍ നടത്തി കൊണ്ടിരുന്ന കുറച്ചു കാര്യങ്ങള്‍…” എന്ന് പറഞ്ഞ് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ ദിലീപും നാദിര്‍ഷയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടില്ലെന്നും ഇവരോട് കൊച്ചി വിട്ടുപേകരുതെന്ന് പോലീസ് നിര്‍ദേശിച്ചിട്ടില്ലെന്നും പറയുന്നു.
ദിലീപും കാവ്യയും കഴിഞ്ഞ ദിവസം തൃശൂര്‍ ജില്ലയിലെ ഒരു ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ കാര്യവും എടുത്തുപറയുന്നുണ്ട്. കാവ്യയുടെ വീട് പൂട്ടിയിട്ടുവെന്ന റിപ്പോര്‍ട്ടിന് കാവ്യയെ കാണണം എങ്കില്‍ കാവ്യയുടെ വീട്ടിലോട്ടു പോയിട്ട് എന്ത് ചെയ്യാനാ.. അതിന് നിങ്ങള്‍ ആലുവയില്‍ ദിലീപേട്ടന്റെ വീട്ടില്‍ പോയി നോക്കിയാല്‍ മതിയായിരുന്നല്ലോ എന്നാണ് മറുപടി.
ലക്ഷ്യയിലെ റെയ്ഡിനെ കുറിച്ചും വിശദീകരണം നല്‍കുന്നുണ്ട്. ജോര്‍ജേട്ടന്‍സ് പൂരം ലൊക്കേഷനില്‍ സുനി എത്തിയെന്നതിനും സുനിയുടെ ചിത്രം ലഭിച്ചു എന്നതിനും ഏതോ ഒരുത്തന്‍ ദിലീപേട്ടന്റെ കൂടെ നിന്നു സെല്‍ഫി എടുത്തതിന്റെ ബാക്കില്‍ ഒരുത്തന്‍ നില്‍ക്കുന്നു..അത് സുനി ആണെന്ന് കണ്ട് പിടിച്ചവന്റെ കണ്ണ് അപാരം..
ആ കണ്ണ് ആര്‍ക്കേലും ധാനം കൊടുക്കണേ..ലക്ഷത്തില്‍ ഒന്നോ രണ്ടോ കാണത്തുള്ളൂ എന്ന പരിഹാസത്തോടെയാണ് മറുപടി നല്‍കിയിട്ടുള്ളത്. ദിലീപിനെതിരായ ആരോപണങ്ങള്‍ക്കു പിന്നില്‍ ഒരു ശക്തി ഉണ്ട്, കാശ് വാരി എറിയാന്‍. അത് പോലീസ് കണ്ട് പിടിച്ചു നിയമത്തിനു മുന്നില്‍ കൊണ്ടു വരും എന്ന പ്രതീക്ഷയോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്.
കൊച്ചിയില്‍ നടിയാക്രമിക്കപ്പെട്ട സംഭവത്തില്‍ സന്തോഷ് പണ്ഡിറ്റിന്റെ പ്രതികരണം ചര്‍ച്ചയായി. നടിക്ക് എത്രയും പെട്ടെന്ന് നീതി കിട്ടണം, രാവിലെ മുതല്‍ രാത്രിവരെയുള്ള ചാനല്‍ ചര്‍ച്ചകളും ഊഹപോഹങ്ങളും കണ്ട് മടുത്തു എന്നും ആ പ്രതി വല്ല പ്രമുഖനായ ബംഗാളിയും ആകല്ലെ എന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.
പണ്ഡിറ്റിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:
Dear Facebook family,
പ്രമുഖ നടിക്കു എത്രയും പെട്ടെന്ന് നീതി കീട്ടണം….
യഥാര്‍ത്ഥ പ്രതികളെ police ഉടനെ arreest ചെയ്യും എന്നു
കരുതുന്നു….രാവിലെ മുതല്‍ രാത്രി വരെയുള്ള
ചാനല്‍ ചര്‍ച്ച കളും , നിഴലുനോക്കി വെടിവെക്കുന്ന
ഊഹാപോഹങ്ങളും , കണ്ടു മടുത്തു ..what is the truth ?
(ഈശ്വരാ ആ പ്രതി …പ്രമുഖനായ വല്ല ബംഗാളിയും…
ആകല്ലേ എന്ന് പ്രാര്‍ത്ഥിക്കുന്നു…!..)..hope for the best…
അതോടൊപ്പം മഹാനായ കലാകാരന്‍ കലാഭവന്‍ മണി സാറിന്റെ
മരണകാരണം അറിയുവാനും എല്ലാവര്‍ക്കും താല്‍പര്യമുണ്ട്…
മിഷേലിന്‌ടെ മരണകാരണം …..ഇനിയും സതൃം തെളിഞ്ഞോ ?
ഈ വാര്‍ത്തകള്‍ക്കിടയില്‍ പാവം nurse മാരുടെ നൃായമായ
അവകാശത്തിനു വേണ്ടിയുള്ള സമരവും, GST യുടെ മറവില്‍
ചിലര്‍ നടത്തുന്ന കൊള്ള ലാഭത്തിന്റെ news,
China യുടെ യുദ്ധ ഭീഷീണി, munnar കൈയ്യേറ്റ issue,
കണ്ണൂരിലെ political murders അടക്കം
ഒന്നും ആര്‍ക്കും ചര്‍ച്ച ചെയ്യുവാന്‍ സമയമില്ല…കഷ്ടം…