ഖലീൽ ജിബ്രാന്റെ പ്രശസ്തമായ രണ്ട് വരികൾ നടി മഞ്ജുവാര്യർ തന്റെ ഓൺലൈനിൽ എഴുതിയപ്പോൾ അവരുടെ മകൾ മീനാക്ഷിയെ കേരളം ഓർത്തു.ദിലീപിന്റെ മകൾ മീനാക്ഷി എവിടെ ?മീനാക്ഷി ഇന്നും മഞ്ജുവിന്റെ സ്വകാര്യ വേദനയാണ്. തന്റെ മകൾക്ക് എന്താണ് സംഭവിച്ചതെന്ന് മഞ്ജു വേദനയോടെ ഓർക്കുന്നു. എങ്ങനെയാണ് ഇങ്ങനെ സംഭവിച്ചതെന്ന് മഞ്ജുവിന് ഒരറിവുമില്ല. തന്റെ കൂട്ടുകാരികളോടൊക്കെ മഞ്ജു സ്വകാര്യ വേദന പങ്കു വയ്ക്കാറുണ്ട്. പലരും മീനാക്ഷിയോട് ഇക്കാര്യം സംസാരിച്ചു. എന്നാൽ ഫലമുണ്ടായില്ല. മഞ്ജു വാര്യരുമായി അടുപ്പമുള്ളവർ മീനാക്ഷിയോട് സംസാരിക്കുന്നത് ദിലീപ് വിലക്കാറുണ്ടെന്നും ഗോസ്സിപ്പുകളുണ്ട്. ഇത്തരക്കാർ വീട്ടിൽ വരുമ്പോൾ മകളോട് സംസാരിക്കുന്നതിൽ നിന്ന് ദിലീപ് വിലക്കും.
അഛൻ ദിലീപും രണ്ടാനമ്മ കാവ്യാ മാധവനും വിവാദങ്ങൾ സൃഷ്ടിച്ച പ്രതിസന്ധിയിലാകുമ്പോൾ ദിലീപിന്റെ മകൾ മീനാക്ഷി എവിടെയാണെന്ന ചോദ്യം ബാക്കിയാകുന്നു.ദിലീപിനെ വിട്ട് മഞ്ജു വാര്യർ പറന്നകലുമ്പോൾ മീനാക്ഷി ദിലീപിനൊപ്പം നിൽക്കാനാണ് ആഗ്രഹിച്ചത്. മീനാക്ഷി വിദ്യാർത്ഥിനിയാണ്. മഞ്ജുവിനൊപ്പം മീനാക്ഷി പോകാതിരുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ചവർ അനേകമുണ്ട്. എന്നാൽ ദിലീപിനെ അറിയുന്നവർ ഇതിൽ അത്ഭുതപ്പെട്ടില്ല. കാരണം നാട്ടുകാരെ എങ്ങനെ തനിക്കൊപ്പം നിർത്താം എന്ന് നന്നായറിയുന്ന ആളാണ് ദിലീപ്. പ്രായമായ ഒരു പെൺകുട്ടി അമ്മയ്ക്കൊപ്പം പോകാതെ അഛനൊപ്പം നിൽക്കാൻ തീരുമാനിക്കുമ്പോൾ അഛന്റെ ഇമേജ് വർധിക്കുമെന്ന് ദിലീപനറിയാം. പാവം മഞ്ജു ഇതൊന്നും അറിഞ്ഞില്ല.
നിങ്ങളുടെ കുട്ടികൾ നിങ്ങളുടേതല്ല എന്നാണ് ഖലീൽ ജിബ്രാന്റെ വാചകം തുടങ്ങുന്നത്. അവർ നിങ്ങളുടെ ജീവിതത്തിലേക്ക് വരുന്നവരാണ്. അവർ നിങ്ങളുടെ ജീവിതത്തിലേക്ക് വരികയാണ്. അത് നിങ്ങളിലൂടെയല്ല സംഭവിക്കുന്നത്. അവർ നിങ്ങളോടൊപ്പം ഉണ്ടാകും. പക്ഷേ നിങ്ങളുടേതല്ല.ആലോചിച്ച് മനസിലാക്കേണ്ട വാചകങ്ങളാണ് മഞ്ജു വാര്യർ അയച്ചിരിക്കുന്നത്. ദിലീപിന്റെ വീട് സംഘർഷഭരിതമാണ്. അവിടെ സമാധാന കുറവുണ്ട്. പോലീസിന്റെയും മറ്റും നിരീക്ഷണത്തിലാണ് ദിലീപിന്റെ വീട്.
കുട്ടികൾ നിങ്ങളോടൊപ്പം ഉണ്ടാവും, പക്ഷേ അവർ നിങ്ങളുടേതല്ല എന്ന് മഞ്ജു എഴുതിയത് ദിലീപിനെ ഉദ്ദേശിച്ചാണോ? അതൊരു പക്ഷേ ശരിയായിരിക്കാം. സ്വാഭാവികമായും മീനാക്ഷിക്ക് ദിലീപിനോടൊപ്പമുള്ള സഹവാസം മടുത്തിരിക്കാം. ആക്രമണത്തിന് ഇരയായ നടിക്ക് മഞ്ജുവുമായി അടുത്ത ബന്ധമുണ്ട്. ഇതിൽ കാവ്യാ മാധവന് ഈർഷ്യയുമുണ്ട്. ഈർഷ്യ മീനാക്ഷിയോട് പ്രകടിപ്പിക്കുന്നുണ്ടോ എന്ന് വ്യക്തമല്ല.
ഒരിടവേളയ്ക്കു ശേഷം നയൻതാര വീണ്ടും മലയാളത്തിലേക്ക് എത്തുന്നു. ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് നയൻതാരയുടെ വരവ്. നിവിൻ പോളിയാണ് ചിത്രത്തിലെ നായകൻ. ‘ലവ് ആക്ഷൻ ഡ്രാമ’ എന്നാണ് ചിത്രത്തിന്റെ പേര്.
ശ്രീനിവാസനും പാർവതിയും അഭിനയിച്ച വടക്കുനോക്കി യന്ത്രം ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേരാണ് പുതിയ ചിത്രത്തിൽ കഥാപാത്രങ്ങൾക്ക് ധ്യാൻ നൽകിയിരിക്കുന്നത്. ദിനേശൻ ആയി നിവിൻ പോളിയായെത്തുമ്പോൾ ശോഭയായി നയൻതാരയും പ്രേക്ഷകർക്ക് മുന്നിലേക്കെത്തും. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് നടന്നു. ശ്രീനിവാസനും ചടങ്ങിൽ സന്നിഹിതനായിരുന്നു.
ഇന്ത്യൻ സിനിമയിലെ പ്രധാനികളാണ് സൽമാൻ ഖാനും ഷാരൂഖ് ഖാനും. ഇടയ്ക്കൊന്ന് ഉടക്കിയെങ്കിലും ഇപ്പോൾ നല്ല സൗഹൃദത്തിലാണ് താരങ്ങൾ. സൽമാൻ സിനിമായായ ട്യൂബ്‌ലൈറ്റിൽ അതിഥി താരമായി ഷാരുഖ് എത്തിയിരുന്നു. ഇപ്പോഴിതാ ബോളിവുഡിലെ ചർച്ചാ വിഷയം ഷാരുഖ് സൽമാന് നൽകിയ സമ്മാനമാണ്. മെഴ്സഡീസ് ബെൻസിന്റെ ലക്ഷ്വറി എസ് യുവിയാണ് ഷാരൂഖ് ഖാൻ സൽമാന് സമ്മാനമായി നൽകിയത്.
കിങ് ഖാന്റെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രത്തിൽ അഭിനയിച്ചതിനാണ് സൽമാൻ ഖാൻ ബെൻസ് സമ്മാനമായി നൽകിയിത് എന്നാണ് വാർത്തകൾ. സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ വെച്ച് തന്നെ കിംഗ് ഖാന്‍ കാര്‍ സമ്മാനിക്കുകയായിരുന്നു എന്നാണ് വാർത്തകൾ. എന്നാൽ ഈ വാർത്തയോട് താരങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.
മെഴ്സഡീസ് ബെൻസ് കഴിഞ്ഞ വർഷം ആദ്യം ഇന്ത്യൻ വിപണിയിലെത്തിച്ച പെർഫോമൻസ് കാറാണ് ജിഎൽഇ 43 എഎംജി. 3 ലീറ്റർ ബൈ ടർബോ വി6 എൻജിൻ ഉപയോഗിക്കുന്ന കാറിന് 362 ബിഎച്ച്പി കരുത്തും 520 എൻഎം ടോർക്കുമുണ്ട്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ 5.7 സെക്കന്റ് മാത്രം വേണ്ടി വരുന്ന കാറിന്റെ പരമാവധി വേഗ 250 കീ.മിയാണ്. 88.54 ലക്ഷം രൂപയാണ് കാറിന്റെ എക്സ് ഷോറൂം വില.
സിനിമാലോകത്തു നിന്നുളള വാര്‍ത്ത ശരിയാണെങ്കില്‍ പ്രശസ്ത സംവിധായകന്‍ പ്രിയദര്‍ശന്റെ മകള്‍ കല്യാണി സിനിമയില്‍ തന്റെ അരങ്ങേറ്റത്തിനൊരുങ്ങുന്നു. തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗചൈതന്യയുടെ മകനും യുവതാരവുമായ അഖില്‍ അക്കിനേനിയുടെ നായികയായാണ് തെലുങ്ക് ചിത്രത്തിലൂടെ കല്യാണി അരങ്ങേറ്റം കുറിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
മറ്റ് പലരെയും ചിത്രത്തില്‍ നായികയായി പരിഗണിച്ചിരുന്നെങ്കിലും ഒടുവില്‍ നറുക്ക് വീണത് കല്യാണിക്കാണ്. ഒരു പുതുമുഖത്തെ തേടിയുള്ള അന്വേഷണത്തിലായിരുന്നു സംവിധായകന്‍ വിക്രം കുമാര്‍. ന്യൂയോര്‍ക്കിലെ പഠനത്തിന് ശേഷം വിക്രം- നയന്‍താര ജോഡികളുടെ ഇരുമുഖന്‍ എന്ന ചിത്രത്തില്‍ സഹസംവിധായികയായി കല്യാണി പ്രവര്‍ത്തിച്ചിട്ടുണ്ട്.
പിതാവിന്റെ പാത തന്നെ പിന്തുടര്‍ന്ന് സംവിധാനരംഗത്ത് കല്യാണിയും തുടരുമെന്നായിരുന്നു സിനിമാപ്രേമികള്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അഭിനയത്തിലേക്കുളള അരങ്ങേറ്റം സംബന്ധിച്ച് ഔദ്യോഗികമായ സ്ഥിരീകരണം ഒന്നും ഉണ്ടായിട്ടില്ല.
നടി അക്രമിക്കപ്പെട്ട കേസിലെ അന്വേഷണം സംബന്ധിച്ച് തെറ്റിദ്ധാരണകള്‍ പരത്തുന്നതാണ് മാധ്യമങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ടുകളെന്ന് ദിലീപ്. ഗൂഡാലോചനയുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെതിരെ വരുന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ക്ക് മറുപടിയുമായാണ് ദിലീപിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ദിലീപിനെതിരെ വന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ക്ക് അക്കമിട്ട് മറുപടി നല്‍കുന്നതാണ് പോസ്‌ററ്.കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി നമ്മടെ ചാനലുകളില്‍ മാധ്യമ ഹിജഡകള്‍ നടത്തി കൊണ്ടിരുന്ന കുറച്ചു കാര്യങ്ങള്‍…” എന്ന് പറഞ്ഞ് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ ദിലീപും നാദിര്‍ഷയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടില്ലെന്നും ഇവരോട് കൊച്ചി വിട്ടുപേകരുതെന്ന് പോലീസ് നിര്‍ദേശിച്ചിട്ടില്ലെന്നും പറയുന്നു.
ദിലീപും കാവ്യയും കഴിഞ്ഞ ദിവസം തൃശൂര്‍ ജില്ലയിലെ ഒരു ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ കാര്യവും എടുത്തുപറയുന്നുണ്ട്. കാവ്യയുടെ വീട് പൂട്ടിയിട്ടുവെന്ന റിപ്പോര്‍ട്ടിന് കാവ്യയെ കാണണം എങ്കില്‍ കാവ്യയുടെ വീട്ടിലോട്ടു പോയിട്ട് എന്ത് ചെയ്യാനാ.. അതിന് നിങ്ങള്‍ ആലുവയില്‍ ദിലീപേട്ടന്റെ വീട്ടില്‍ പോയി നോക്കിയാല്‍ മതിയായിരുന്നല്ലോ എന്നാണ് മറുപടി.
ലക്ഷ്യയിലെ റെയ്ഡിനെ കുറിച്ചും വിശദീകരണം നല്‍കുന്നുണ്ട്. ജോര്‍ജേട്ടന്‍സ് പൂരം ലൊക്കേഷനില്‍ സുനി എത്തിയെന്നതിനും സുനിയുടെ ചിത്രം ലഭിച്ചു എന്നതിനും ഏതോ ഒരുത്തന്‍ ദിലീപേട്ടന്റെ കൂടെ നിന്നു സെല്‍ഫി എടുത്തതിന്റെ ബാക്കില്‍ ഒരുത്തന്‍ നില്‍ക്കുന്നു..അത് സുനി ആണെന്ന് കണ്ട് പിടിച്ചവന്റെ കണ്ണ് അപാരം..
ആ കണ്ണ് ആര്‍ക്കേലും ധാനം കൊടുക്കണേ..ലക്ഷത്തില്‍ ഒന്നോ രണ്ടോ കാണത്തുള്ളൂ എന്ന പരിഹാസത്തോടെയാണ് മറുപടി നല്‍കിയിട്ടുള്ളത്. ദിലീപിനെതിരായ ആരോപണങ്ങള്‍ക്കു പിന്നില്‍ ഒരു ശക്തി ഉണ്ട്, കാശ് വാരി എറിയാന്‍. അത് പോലീസ് കണ്ട് പിടിച്ചു നിയമത്തിനു മുന്നില്‍ കൊണ്ടു വരും എന്ന പ്രതീക്ഷയോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്.
കൊച്ചിയില്‍ നടിയാക്രമിക്കപ്പെട്ട സംഭവത്തില്‍ സന്തോഷ് പണ്ഡിറ്റിന്റെ പ്രതികരണം ചര്‍ച്ചയായി. നടിക്ക് എത്രയും പെട്ടെന്ന് നീതി കിട്ടണം, രാവിലെ മുതല്‍ രാത്രിവരെയുള്ള ചാനല്‍ ചര്‍ച്ചകളും ഊഹപോഹങ്ങളും കണ്ട് മടുത്തു എന്നും ആ പ്രതി വല്ല പ്രമുഖനായ ബംഗാളിയും ആകല്ലെ എന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.
പണ്ഡിറ്റിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:
Dear Facebook family,
പ്രമുഖ നടിക്കു എത്രയും പെട്ടെന്ന് നീതി കീട്ടണം….
യഥാര്‍ത്ഥ പ്രതികളെ police ഉടനെ arreest ചെയ്യും എന്നു
കരുതുന്നു….രാവിലെ മുതല്‍ രാത്രി വരെയുള്ള
ചാനല്‍ ചര്‍ച്ച കളും , നിഴലുനോക്കി വെടിവെക്കുന്ന
ഊഹാപോഹങ്ങളും , കണ്ടു മടുത്തു ..what is the truth ?
(ഈശ്വരാ ആ പ്രതി …പ്രമുഖനായ വല്ല ബംഗാളിയും…
ആകല്ലേ എന്ന് പ്രാര്‍ത്ഥിക്കുന്നു…!..)..hope for the best…
അതോടൊപ്പം മഹാനായ കലാകാരന്‍ കലാഭവന്‍ മണി സാറിന്റെ
മരണകാരണം അറിയുവാനും എല്ലാവര്‍ക്കും താല്‍പര്യമുണ്ട്…
മിഷേലിന്‌ടെ മരണകാരണം …..ഇനിയും സതൃം തെളിഞ്ഞോ ?
ഈ വാര്‍ത്തകള്‍ക്കിടയില്‍ പാവം nurse മാരുടെ നൃായമായ
അവകാശത്തിനു വേണ്ടിയുള്ള സമരവും, GST യുടെ മറവില്‍
ചിലര്‍ നടത്തുന്ന കൊള്ള ലാഭത്തിന്റെ news,
China യുടെ യുദ്ധ ഭീഷീണി, munnar കൈയ്യേറ്റ issue,
കണ്ണൂരിലെ political murders അടക്കം
ഒന്നും ആര്‍ക്കും ചര്‍ച്ച ചെയ്യുവാന്‍ സമയമില്ല…കഷ്ടം…
ശ്രീനിവാസൻ നായകനായെത്തുന്ന ചിത്രമാണ് അയാൾ ശശി. ഏവരും ഉറ്റുനോക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിൽ ശശി എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ശ്രീനിവാസൻ അവതരിപ്പിക്കുന്നത്. ഷൂട്ടിങ് ലൊക്കേഷനിൽ അണിയറ പ്രവർത്തകരെ മുഴുവൻ ശ്രീനിവാസൻ ശശിയാക്കി മാറ്റിയ സംഭവത്തെക്കുറിച്ച് പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ സജിൻ ബാബു.
സിനിമയുടെ ചിത്രീകരണം തിരുവനന്തപുരം കരമനയിൽ നടക്കുകയായിരുന്നു. ചിത്രത്തിൽ ശ്രീനിവാസന്റെ കഥാപാത്രമായ ശശിക്ക് സന്തതസഹചാരിയായ ഒരു വാഹനമുണ്ട്. ചിത്രീകരണത്തിനിടെ വണ്ടി പണി മുടക്കി. അന്ന് ഷൂട്ടിങ് മുടങ്ങേണ്ട സാഹചര്യം ഉണ്ടായി. അപ്പോൾ ശ്രീനിവാസൻ മുൻകൈ എടുത്ത് ഷൂട്ടിങ് നിർത്തേണ്ടെന്നു പറഞ്ഞു. വാഹനം ഓടിക്കുന്ന സീനായിരുന്നു ചിത്രീകരിക്കാനുണ്ടായിരുന്നത്. വണ്ടിയിൽ കയറിയ ശ്രീനിവാസൻ സ്റ്റാർട്ട് ചെയ്തു. ആദ്യം സ്റ്റാർട്ട് ആയില്ല, പിന്നെ സ്റ്റാർട്ട് ആയി. പക്ഷേ വണ്ടി നിയന്ത്രണം വിട്ട് മുന്നോട്ടുപോയി ഇടിച്ചു. വണ്ടി മറിയുന്നതിനു മുൻപേ ലൊക്കേഷനിലെ അംഗങ്ങൾ ഓടിചെന്ന് പിടിച്ചു. സംഭവം കണ്ടപ്പോൾ എല്ലാവരും പെട്ടെന്ന് സ്തബ്ധരായിപ്പോയി. പക്ഷേ ശ്രീനിവാസൻ ഒന്നും സംഭവിച്ചില്ല എന്ന മട്ടിൽ അടുത്ത ടേക്ക് എടുക്കാമെന്നു പറഞ്ഞു. ശ്രീനിവാസന്റെ ധൈര്യം കണ്ട് എല്ലാവരും അദ്ദേഹത്തെ നോക്കിനിന്നു പോയെന്നാണ് സംഭവത്തെക്കുറിച്ച് വിവരിച്ച സംവിധായകന്റെ വാക്കുകൾ.
കൊല്‍ക്കത്തയിലെ റാഷ്‌ബെഹാരി അവന്യുവിലുണ്ടായ കാര്‍ അപകടത്തില്‍ നടിയും ടെലിവിഷന്‍ അവതാരകയുമായ സോണിക ചൗഹാന്‍ മരിച്ച സംഭവത്തില്‍ ബംഗാളി നടന്‍ വിക്രം ചാറ്റര്‍ജി (29) അറസ്റ്റില്‍.
ടോളിഗഞ്ച് പോലീസാണ് വിക്രം ചാറ്റര്‍ജിയെ അറസ്റ്റ് ചെയ്തത്. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് നടനെതിരെ കേസെടുത്തിരിക്കുന്നത്. മദ്യപിച്ച് അമിത വേഗതയില്‍ കാര്‍ ഓടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പറയുന്നത്.
ഏപ്രില്‍ 29 നായിരുന്നു അപകടം. അപകടം നടന്നതിന് ശേഷം വിക്രം അറസ്റ്റിലായിരുന്നുവെങ്കിലും മെയ് 5 ന് ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു.
വിക്രമായിരുന്നു കാര്‍ ഓടിച്ചത് അപകടം നടന്നയുടനെ ഇരുവരെയും ആസ്പത്രിയിലെത്തിച്ചെങ്കിലും സോണികയുടെ ജീവന്‍ രക്ഷിക്കാനായില്ല.
നടിയുടെ മരണം ബംഗാളില്‍ തൃണമൂലും ബിജെപിയും തമ്മിലുള്ള തര്‍ക്കത്തിനും കാരണമായിരുന്നു. ബംഗാളി സിനിമയുമായി അടുത്ത ബന്ധമുള്ള പിഡ്ബ്ലുഡി മന്ത്രി അരുപ് ബിശ്വാസാണ് വിക്രത്തെ സംരക്ഷിക്കുന്നതെന്നും വിക്രം തെറ്റ് അംഗീകരിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു. മുംബൈ മോഡലിങ് രംഗത്ത് സജീവസാന്നിധ്യമായിരുന്ന സോണിക കൊല്‍ക്കത്ത സ്വദേശിയാണ്. മിസ് ഇന്ത്യ ഫൈനലിസ്റ്റും പ്രൊ കബഡി ലീഗിന്റെ അവതാരകയുമായിരുന്നു ഇവര്‍
നടി ക്രൂരമായി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഏറെ പഴികേട്ട താരങ്ങളിലൊരാള്‍ ദിലീപായിരുന്നു. പലപ്പോഴും താരത്തെ സംശയനിഴലില്‍ നിര്‍ത്താന്‍ മാധ്യമങ്ങള്‍ മത്സരിച്ചു. ഈ കഠിനമേറിയ കാലഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോഴും തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ആളുകളെ രസിപ്പിക്കാന്‍ ദിലീപിന് സാധിച്ചിട്ടുണ്ട്.
അമേരിക്കയില്‍ സ്‌റ്റേജ് ഷോയ്ക്കിടെ നടിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ദിലീപിന് അഭിമുഖീകരിക്കേണ്ടിവന്നിരുന്നു. ആ കഠിനദിനങ്ങളെക്കുറിച്ച് ദിലീപ് പറഞ്ഞത് ഇങ്ങനെ. ഒരു സിനിമവാരികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ദിലീപ് മനസുതുറന്നത്.
അമേരിക്കന്‍ ഷോക്കിടെ ഒരുദിവസം ഹരിശ്രീ യൂസഫാണ് ആദ്യം ഈ ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ദിലീപിനെ കുറിച്ച് ഒരു പാട് ആരോപണങ്ങള്‍ കേള്‍ക്കുന്നുണ്ടല്ലോ എന്നായിരുന്നു ഹരിശ്രീ യൂസഫിന്റെ ചോദ്യം. കുറച്ച് നേരം മൗനമായി ഇരുന്ന ശേഷം ദിലീപ് ‘ എല്ലാ ആരോപണങ്ങള്‍ക്കും ഞാന്‍ മറുപടി പറയാം’ എന്ന് പറഞ്ഞു. മറുപടി പറയുന്നതിന് മുമ്പ് ദിലീപ് യൂസഫിനോട് ചോദിച്ചത് നീ എടുത്ത എന്റെ പേഴ്‌സ് എവിടെ എന്നായിരുന്നു. പേഴ്‌സ് എടുത്തില്ലെന്ന് യൂസഫ് ആവര്‍ത്തിച്ച് പറഞ്ഞെങ്കിലും പേഴ്‌സ് യൂസഫ് എടുത്തെന്ന വാദത്തില്‍ ദിലീപ് ഉറച്ചു നിന്നു. ഇതോടെ അവിടെ ഉണ്ടായിരുന്നവര്‍ യൂസഫിനെ കളിയാക്കാനും പേഴ്‌സ് കൊടുക്കാന്‍ ആവശ്യപ്പെടുകയും ദേഷ്യപ്പെടുകയും ചെയ്തു. ഒടുവില്‍ ദിലീപിനെ തന്നെ ശരണം പ്രാപിച്ച യൂസഫിനോട് ഇങ്ങനെയാണ് ദിലീപ് പറഞ്ഞത്.’ എന്റെ പേഴ്‌സ് എന്റെ കയ്യില്‍ തന്നെയുണ്ട്. യൂസഫേ.. നീ എന്റെ പേഴ്‌സ് എടുത്തു എന്ന് ആരോപണം ഞാന്‍ വെറുതെ പറഞ്ഞപ്പോള്‍ പ്രതികരിക്കാന്‍ ഇത്രയും പേരുണ്ടായി.
എന്റെ കാര്യത്തിലും അതു തന്നെയാണ് സംഭവിച്ചത്. ഇത് കേട്ടതോടെ എല്ലാവരും കയ്യടിച്ചു. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പ്രതിസ്ഥാനത്ത് നിര്‍ത്തി ഒട്ടുമിക്ക മാധ്യമങ്ങളും വാര്‍ത്തകള്‍ ആഘോഷിക്കുന്ന സമയത്താണ് അമേരിക്കയില്‍ യുജിഎം എന്റര്‍ടെയിന്റ്‌മെന്റ് സംഘടിപ്പിച്ച ദിലീപ് ഷോ നടന്നത്. ദിലീപ് ഷോ അമേരിക്കന്‍ മലയാളികള്‍ ബഹിഷ്ക്കരിക്കുന്നു, മീനാക്ഷി വീട്ടു തടങ്കലില്‍. അങ്ങനെയങ്ങനെ പല വാര്‍ത്തകളും വന്നിരുന്നു. ദിലീപും കാവ്യാ മാധവനും നമിതാ പ്രമോദും റിമി ടോമിയും നാദിര്‍ഷയും ധര്‍മ്മജനും രമേഷ് പിഷാരടിയും ഏലൂര്‍ ജോര്‍ജും സമദും സുബിയുമുള്‍പ്പെടെ ഇരുപത്തി രണ്ടോളം പേരാണ് അമേരിക്കയില്‍ നടന്ന ദിലീപ് ഷോ 2017ല്‍ പങ്കെടുത്തത്. ദൈവത്തില്‍ വിശ്വസിക്കുന്നയാളാണ് ഞാന്‍. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സത്യമെന്തെന്ന് ദൈവത്തിനറിയാം എന്നെ ഒരു കാരണവുമില്ലാതെ ദ്രോഹിക്കുന്നവര്‍ക്കുള്ള ശിക്ഷ ദൈവം തന്നെ നല്‍കും- ദിലീപ് പറയുന്നു.
ദിലീപിന്റെ രണ്ടാം വിവാഹം സംബന്ധിച്ച് ഒരു തരത്തിലുള്ള പ്രതികരണവും മഞ്ജു വാര്യര്‍ ഇതുവരെ നടത്തിയിട്ടില്ല. മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളിലാകട്ടെ പൊതുവേദികളിലാകട്ടെ മഞ്ജു ആ വിഷയം പരാമര്‍ശിച്ചിട്ടേ ഇല്ല.ദിലീപ്- കാവ്യ വിവാഹത്തിന് ശേഷം മഞ്ജു വാര്യരെ പിന്തുണച്ചു കൊണ്ട് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ മുന്നോട്ട് വന്നിരുന്നത്. ദിലീപ് മഞ്ജുവിനെ ചതിച്ചുവെന്ന തരത്തിലുള്ള പ്രതികരണങ്ങളായിരുന്നു ഭൂരിഭാഗവും.
ഏവരേയും അമ്പരപ്പിച്ചുകൊണ്ടായിരുന്നു പൊടുന്നനെയുള്ള ദിലീപിന്റെയും കാവ്യാ മാധവന്റെയും വിവാഹം. താന്‍ കാരണം ബലിയാടായ ഒരാളെത്തന്നെ വിവാഹം കഴിക്കുന്നു എന്നായിരുന്നു വിവാഹത്തെ കുറിച്ച് ദിലീപിന്റെ പ്രതികരണം.
[ot-video][/ot-video]