Movies

സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം വ്യാജഅക്കൗണ്ടുകള്‍ ഉള്ള നടനാണ്‌ ഇപ്പോള്‍ ഉണ്ണി മുകുന്ദന്‍. സിനിമയില്‍ വന്ന ശേഷം ഏറ്റവും കൂടുതല്‍ വ്യാജവാര്‍ത്തകള്‍ വന്നൊരു നടനും കൂടിയാണ് ഉണ്ണി. അടുത്തിടെ ഉണ്ണിയുടെ അച്ഛന് ഒരു ഗള്‍ഫ്‌ മലയാളിയുടെ സന്ദേശം എത്തി. അതിങ്ങനെ:

‘സര്‍, എന്റെ ഭാര്യയുമായി നിങ്ങളുടെ മകന്‍ പ്രണയത്തിലാണ്. ഗള്‍ഫില്‍ സിനിമാ ഷൂട്ടിങ്ങിനെത്തിയപ്പോള്‍ അവളുമായി ബന്ധം പുലര്‍ത്തി. അവളിപ്പോള്‍ ഗര്‍ഭിണിയായി. ഭര്‍ത്താവെന്ന നിലയില്‍ പലവട്ടം വിലക്കി. എറണാകുളത്ത് അവളുമായി നടക്കുന്നതറിഞ്ഞ് അവനെ ഭീഷണിപ്പെടുത്തുന്നതിന് ഞാന്‍ ഗുണ്ടയെ വിട്ടു. പക്ഷേ, 30,000 രൂപ നല്‍കി അവന്‍ ഗുണ്ടയെ ഒതുക്കി.’ ഈ സന്ദേശം കണ്ടു ആദ്യം ഉണ്ണിയുടെ അച്ഛന്‍ തകര്‍ന്നു പോയെന്നു പറഞ്ഞാല്‍ മതിയല്ലോ.

ഇനി കാര്യങ്ങള്‍ ഉണ്ണി മുകുന്ദന്‍ പറയും: ‘ഞാന്‍ ഇതില്‍ വീണുപോയോയെന്ന ശങ്ക അച്ഛനുണ്ടായിരുന്നു. അത്രയ്ക്ക് വിശ്വസിപ്പിക്കുംവിധം തെളിവുകളും വിളിച്ചയാള്‍ കൊടുത്തിരുന്നു. എറണാകുളത്തെ ഒരു ഹോട്ടലില്‍നിന്ന് ഇറങ്ങിവരുന്ന ചിത്രം. അയാളുടെ ഭാര്യയുമായി ഫെയ്സ്ബുക്കിലൂടെ നടത്തിയ അശ്ലീല ചാറ്റിങ്ങിന്റെ പട്ടിക. ഞാന്‍ ധൈര്യത്തോടെ നിന്നു. അച്ഛന്‍ അയാളോട് കേസുകൊടുക്കാന്‍ പറഞ്ഞു. അപ്പോള്‍ അയാള്‍ ഗള്‍ഫില്‍നിന്നുള്ള നെറ്റ്കോള്‍വഴി വിളിച്ചിട്ട് പറഞ്ഞു, ‘ഉണ്ണി ഭാവിയുള്ള നടനല്ലേ. അവിവാഹിതനല്ലേ. അവന്റെ കരിയര്‍ നശിപ്പിക്കണോ. നമുക്കിത് ഒത്തുതീര്‍പ്പാക്കിക്കൂടേ’. പണം നല്‍കി ഒത്തുതീര്‍പ്പാക്കുന്നതിനെക്കുറിച്ചാണ് പറഞ്ഞത്. താനൊരു ഭര്‍ത്താവല്ലേ, പോയി കേസുകൊടുക്കെടോയെന്ന് ഞാനും പറഞ്ഞു. പിന്നെ വിളിച്ചില്ല’.

‘മൂവായിരത്തിലധികം ഫെയ്സ്ബുക്ക് അക്കൗണ്ടുകളാണ് എന്റെ പേരുപയോഗിച്ച് പ്രത്യക്ഷപ്പെട്ടത്. യഥാര്‍ഥത്തിലുള്ളതിനുപുറമേ സ്വകാര്യാവശ്യത്തിനാണ് ഈ അക്കൗണ്ട് ഉപയോഗിക്കുന്നതെന്നുപറഞ്ഞാണ് അതിന്റെ ഉപജ്ഞാതാക്കള്‍ പെണ്‍കുട്ടികളെ വശീകരിക്കുന്നത്. ഒരു പ്രമുഖ ഓട്ടോമൊബൈല്‍ സ്ഥാപനത്തിന്റെ മാനേജര്‍ എന്നെ കാണിക്കാമെന്നുപറഞ്ഞ് ഒരു പെണ്‍കുട്ടിയുമായി എട്ടിലധികംതവണ മൂന്നാറില്‍ കറങ്ങി. വിയ്യൂര്‍ പോലീസില്‍ കേസുനല്‍കി. പോലീസ് ഇടപെട്ടതുകൊണ്ടാണ്, അല്ലെങ്കില്‍ ഞാന്‍തന്നെ അയാളെ കൈകാര്യം ചെയ്തുപോയേനെ’

‘അബ്ദുള്‍ മനാഫ് എന്ന സോഫ്റ്റ്വെയര്‍ വിദഗ്ധനെവെച്ച് മൂവായിരത്തോളം അക്കൗണ്ടുകള്‍ നീക്കംചെയ്തു. പക്ഷേ, ഇപ്പോഴും നിര്‍ബാധം വന്നുകൊണ്ടിരിക്കുന്നുണ്ട്. യഥാര്‍ഥനടനാണ് മറുതലയ്ക്കല്‍ എന്ന ഉറച്ച വിശ്വാസത്തിലാണ് ആരാധികമാര്‍ ഇത്തരം ഫെയ്സ് ബുക്ക് അക്കൗണ്ടുകളില്‍ ചാറ്റിങ്ങിനിറങ്ങുന്നത്. പലരും പുലര്‍ച്ചെ രണ്ടുമണിക്കും നാലുമണിക്കുമാണ് ചാറ്റ് ചെയ്യുന്നത് -ഉണ്ണിമുകുന്ദന്‍ പറയുന്നു.

കഥകളുടെ തുടക്കം ഇങ്ങനെ: ഒരു ദിവസം നെറ്റ് കോളിലൂടെ ഉണ്ണിയുടെ അച്ഛന് ഒരു ഫോൺ വന്നു സര്‍, എന്റെ ഭാര്യയുമായി നിങ്ങളുടെ മകന്‍ പ്രണയത്തിലാണ്. ഗള്‍ഫില്‍ സിനിമാ ഷൂട്ടിങ്ങിനെത്തിയപ്പോള്‍ അവളുമായി ബന്ധം പുലര്‍ത്തി. അവളിപ്പോള്‍ ഗര്‍ഭിണിയായി. ഭര്‍ത്താവെന്ന നിലയില്‍ പലവട്ടം വിലക്കി. എറണാകുളത്ത് അവളുമായി നടക്കുന്നതറിഞ്ഞ് അവനെ ഭീഷണിപ്പെടുത്തുന്നതിന് ഞാന്‍ ഗുണ്ടയെ വിട്ടു. പക്ഷേ, 30,000 രൂപ നല്‍കി അവന്‍ ഗുണ്ടയെ ഒതുക്കി. അച്ഛന്‍ തകര്‍ന്നുപോയി. മകനെ വിളിച്ചു. മകന്‍ മറ്റാരുമല്ല നമ്മുടെ ഇഷ്ടനടന്‍ ഉണ്ണി മുകുന്ദന്‍. ഇനി കാര്യങ്ങള്‍ ഉണ്ണി മുകുന്ദന്‍ പറയും: ഞാന്‍ ഇതില്‍ വീണുപോയോയെന്ന ശങ്ക അച്ഛനുണ്ടായിരുന്നു. അത്രയ്ക്ക് വിശ്വസിപ്പിക്കും വിധം തെളിവുകളും വിളിച്ചയാള്‍ കൊടുത്തിരുന്നു. എറണാകുളത്തെ ഒരു ഹോട്ടലില്‍നിന്ന് ഇറങ്ങിവരുന്ന ചിത്രം. അയാളുടെ ഭാര്യയുമായി ഫെയ്‌സ്ബുക്കിലൂടെ നടത്തിയ അശ്ലീല ചാറ്റിങ്ങിന്റെ പട്ടിക. ഞാന്‍ ധൈര്യത്തോടെ നിന്നു. അച്ഛന്‍ അയാളോട് കേസുകൊടുക്കാന്‍ പറഞ്ഞു. അപ്പോള്‍ അയാള്‍ ഗള്‍ഫില്‍നിന്നുള്ള നെറ്റ് കോള്‍വഴി വിളിച്ചിട്ട് പറഞ്ഞു, ഉണ്ണി ഭാവിയുള്ള നടനല്ലേ. അവിവാഹിതനല്ലേ. അവന്റെ കരിയര്‍ നശിപ്പിക്കണോ. നമുക്കിത് ഒത്തുതീര്‍പ്പാക്കിക്കൂടേ. പണം നല്‍കി ഒത്തുതീര്‍പ്പാക്കുന്നതിനെക്കുറിച്ചാണ് പറഞ്ഞത്. താനൊരു ഭര്‍ത്താവല്ലേ, പോയി കേസുകൊടുക്കെടോയെന്ന് ഞാനും പറഞ്ഞു. പിന്നെ വിളിച്ചില്ല. മൂവായിരത്തിലധികം ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളാണ് എന്റെ പേരുപയോഗിച്ച് പ്രത്യക്ഷപ്പെട്ടത്. യഥാര്‍ഥത്തിലുള്ളതിനുപുറമേ സ്വകാര്യാവശ്യത്തിനാണ് ഈ അക്കൗണ്ട് ഉപയോഗിക്കുന്നതെന്നുപറഞ്ഞാണ് അതിന്റെ ഉപജ്ഞാതാക്കള്‍ പെണ്‍കുട്ടികളെ വശീകരിക്കുന്നത്. ഒരു പ്രമുഖ ഓട്ടോമൊബൈല്‍ സ്ഥാപനത്തിന്റെ മാനേജര്‍ എന്നെ കാണിക്കാമെന്നുപറഞ്ഞ് ഒരു പെണ്‍കുട്ടിയുമായി എട്ടിലധികംതവണ മൂന്നാറില്‍ കറങ്ങി. വിയ്യൂര്‍ പോലീസില്‍ കേസുനല്‍കി. പോലീസ് ഇടപെട്ടതുകൊണ്ടാണ്, അല്ലെങ്കില്‍ ഞാന്‍തന്നെ അയാളെ കൈകാര്യം ചെയ്തുപോയേനെ. അബ്ദുള്‍ മനാഫ് എന്ന സോഫ്‌റ്റ്വെയര്‍ വിദഗ്ധനെവെച്ച് മൂവായിരത്തോളം അക്കൗണ്ടുകള്‍ നീക്കംചെയ്തു. പക്ഷേ, ഇപ്പോഴും നിര്‍ബാധം വന്നുകൊണ്ടിരിക്കുന്നുണ്ട്. യഥാര്‍ഥനടനാണ് മറുതലയ്ക്കല്‍ എന്ന ഉറച്ച വിശ്വാസത്തിലാണ് ആരാധികമാര്‍ ഇത്തരം ഫെയ്‌സ് ബുക്ക് അക്കൗണ്ടുകളില്‍ ചാറ്റിങ്ങിനിറങ്ങുന്നത്. പലരും പുലര്‍ച്ചെ രണ്ടുമണിക്കും നാലുമണിക്കുമാണ് ചാറ്റ് ചെയ്യുന്നത് -ഉണ്ണിമുകുന്ദന്‍ പറയുന്നു.

മലയാള സിനിമയിലെ യുവ നായകന്‍മാരില്‍ ഏറ്റവും താരത്തിളക്കം ഉള്ള നായകന്‍ പൃഥ്വിരാജാണ്. നടന്‍, നിര്‍മാതാവ്, സംവിധായകന്‍, ഗായകന്‍ എന്നിങ്ങനെ പല മേഖലയിലും പൃഥ്വി കഴിവ് തെളിയിച്ചിരിക്കുകയാണ്.

മലയാള സിനിമയിലെ സുവര്‍ണതാരങ്ങളിലൊരാളായിരുന്ന സുകുമാരന്റെയും മല്ലിക സുകുമാരന്റെയും മകനായ പൃഥ്വിരാജ് നന്ദനം എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്. മലയാള സിനിമയ്ക്ക് പുറമെ അന്യഭാഷ ചിത്രങ്ങളിലും ബോളിവുഡിലും ചുവടുവെച്ച പൃഥ്വിയുടെ ജീവിത്തിലെ ഏറ്റവും വലിയ വേദനയും നഷ്ടവും എന്തായിരിക്കും. പൃഥ്വിയോട് ചോദിച്ചാല്‍ കൃത്യമായ ഉത്തരം അപ്പോള്‍ തന്നെ കിട്ടും.

താന്‍ ഇന്ന് ഈ നിലയില്‍ എത്തിയതിന് കാരണം അച്ഛനാണ്. എന്നാല്‍ അച്ഛന് അത് കാണാന്‍ സാധിച്ചില്ല എന്നതാണ് തന്റെ കരിയറിലെ ഏറ്റവും വലിയ നഷ്ടമെന്നും ജീവിതത്തിലെ ഏറ്റവും വലിയ വേദനയുമെന്നാണ് പൃഥ്വി പറയുന്നത്. ജീവിതത്തില്‍ സ്വാധീനിച്ച വ്യക്തി ആരാണെന്നാണ് ചോദിച്ചാലും പ്രിഥ്വി പറയുക അച്ഛന്റെ പേരാണ്.

ദീപികാ പദുക്കോണിനും സനാ ഫാത്തിമയ്ക്കും പിന്നാലെ വസ്ത്രധാരണത്തിന്റെ പേരില്‍ സൈബര്‍ ആക്രമണവും അധിക്ഷേപകരമായ ട്രോളുകളും നേരിടുകയാണ് അമലാ പോള്‍.

പുതിയ ഫോട്ടോഷൂട്ടില്‍ നിന്നുള്ള ചിത്രം പോസ്റ്റ് ചെയ്തതാണ് കപട സദാചാര വാദികളുടെ പ്രകോപന കാരണം. അമലയുടെ വസ്ത്രധാരണം നമ്മുടെ സംസ്‌കാരത്തിന് ചേരുന്നതല്ലെന്നാണ് ചിലരുടെ വാദം. ചിത്രം നീക്കണമെന്നും മലയാളിയുടെ സംസ്‌കാരത്തിന് ചേരുന്ന വസ്ത്രം ധരിക്കൂ എന്നും ചിലര്‍ ആവശ്യപ്പെടുന്നു. വിവാഹമോചനത്തിന് പിന്നാലെ ചില അവധിക്കാല ചിത്രങ്ങളുടെ പേരില്‍ അമലാ പോള്‍ മുമ്പും ആക്രമണത്തിന് ഇരയായിരുന്നു. വിവാഹമോചിതയായ ആള്‍ ഇങ്ങനെ ആഘോഷിച്ചുനടക്കുകയാണോ എന്ന തരത്തില്‍ വ്യക്തിസ്വാതന്ത്ര്യത്തെ ആക്രമിക്കുന്ന തരത്തില്‍ നിരവധി കമന്റുകള്‍ വന്നിരുന്നു. അമലയുടെ വസ്ത്രധാരണം വിവാഹമോചനത്തിന് കാരണമായെന്ന തരത്തില്‍ ചിലര്‍ ട്വീറ്റ് ചെയ്തതിന് പിന്നാലെ അമല പ്രതികരിക്കുകയും ചെയ്തിരുന്നു. അച്ചായന്‍സ് എന്ന ചിത്രമാണ് അമലാ പോളിന്റെതായി മലയാളത്തില്‍ ഒടുവില്‍ പുറത്തിറങ്ങിയത്. സൗന്ദര്യാ രജനീകാന്ത് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം വിഐപി സെക്കന്‍ഡിലെ നായികയുമാണ് അമലാ പോള്‍.

പഴയ നടി ഇന്ദ്രജയ്ക്ക് വേണ്ടി മെഗാ സ്റ്റാര്‍ മമ്മൂട്ടി കോടതിയില്‍ ഹാജരായെന്ന വാര്‍ത്ത കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഇന്ദ്രജയും മാനേജരും തമ്മിലുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടു നടന്ന പ്രശ്നങ്ങള്‍ കേസായെന്നും, വാദിക്കാന്‍ സ്ഥിരമായി വക്കീലന്മാരെ താരത്തിനു കിട്ടാതിരുന്നത് കൊണ്ട്  മമ്മൂട്ടി കേസ് ഏറ്റെടുത്തു വിജയിച്ചെന്നുമാണ്  വാര്‍ത്ത‍ പ്രചരിച്ചത്.

എന്നാല്‍ ഇത് നിഷേധിച്ചു രംഗത്ത് വന്നിരിക്കുകയാണ് നടി. ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല എന്ന് ഇന്ദ്രജ പറയുന്നു. ഒരു ഓണ്‍ലൈനു നല്‍കിയ അഭിമുഖത്തിലാണ് ഇന്ദ്രജ ഇക്കാര്യം പറഞ്ഞത്. ഇത് ഏതു കേസ് ആണെന്നും അങ്ങനെ ഒരു കേസിനെക്കുറിച്ച് അറിയില്ല എന്നും ഇന്ദ്രജ പറയുന്നു. മാധ്യമങ്ങള്‍ വാര്‍ത്ത കെട്ടിച്ചമച്ചതാണെന്നാണ് ഇന്ദ്രജയുടെ പക്ഷം.

സൂപ്പർ ഹിറ്റ് ടിവി പരന്പര ‘ബാറ്റ്മാനി’ൽ കേന്ദ്ര കഥാപാത്രത്തിനു ജീവൻ നൽകിയ യുഎസ് നടൻ ആദം വെസ്റ്റ്അന്തരിച്ചു. 88 വയസായിരുന്നു. ലുക്കീമിയ രോഗത്തെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. വെസ്റ്റ് ലോസ് ആഞ്ചൽസിലെ വീട്ടിൽ വെച്ചാണ് വെസ്റ്റ് മരണത്തിനു കീഴടങിയത്. 1928ൽ വാഷിംഗ്ടണിലെ വല്ല വല്ലയിലായിരുന്നു വെസ്റ്റിന്‍റെ ജനനം. മാഴ്സലെയാണ് ഭാര്യ. ഇവർക്ക് ആറു കുട്ടികളുണ്ട്.

Image result for adam-west-straight-faced-star-of-tvs-batman-dies-at-88

1960കളിൽ ടിവി സീരിയലായി പുറത്തിറങ്ങിയ ബാറ്റ്മാനിൽ ബ്രൂസ് വെയ്ൻ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചാണ് ആദം വെസ്റ്റ് ലോകശ്രദ്ധയിലേക്ക് ഉയരുന്നത്. എന്നാൽ ഈ സീരിയലിനുശേഷം വെസ്റ്റിന് തിളങ്ങാൻ കഴിഞ്ഞില്ല.

Image result for adam-west-straight-faced-star-of-tvs-batman-dies-at-88

ഇന്നലെ നടന്‍ വിനീത് ശ്രീനിവാസനു വേണ്ടി സോഷ്യല്‍ മീഡിയ ഒന്നടങ്കം അന്വേഷിച്ച ആ ആനുഗ്രഹീത ഗായകന്‍ കൊല്ലം കടയ്ക്കല്‍ സ്വദേശി മുഹമ്മദ്. പ്രജോദ് കടയ്ക്കല്‍ എന്ന പത്ര പ്രവര്‍ത്തകന്‍ മുഹമ്മദിന്റെ ലൈവ് വീഡിയോ ഫെയ്‌സ് ബുക്കില്‍ ഷെയര്‍ ചെയ്തതോടെ വൈറലായ വീഡിയോയിലെ ഗായകനെ തേടി വിനീത് ശ്രീവനിവാസന്‍ രംഗത്തു വന്നതോടെ അന്വേഷണവുമായി സമൂഹ മാധ്യമം ഒന്നടങ്കം ഇറങ്ങുകയായിരുന്നു.

മിക്ക ഓണ്‍ലൈന്‍ മാധ്യമങ്ങളും  വാര്‍ത്ത പ്രസിദ്ധീകരിച്ചതിനു പിന്നാലെ കമന്റ് ബോക്‌സിലെത്തി നിരവധി പേര്‍ അദ്ദേഹത്തിന്റെ പേരും ഫോണ്‍ നമ്പരും ഷെയര്‍ ചെയ്തു. ഇതോടെയാണ് ദിവസം നീണ്ടു നിന്ന് അന്വേഷണത്തിന് പരിസമാപ്തിയായത്.

സിനിമാക്കഥ പോലെ ട്വിസ്റ്റ് നിറഞ്ഞതാണ് 68 വയസുകാരന്‍ മുഹമ്മദിന്റെ ജീവിതകഥയും. 28വര്‍ഷത്തോളം ചുമട്ട് തൊഴിലാളിയായിരുന്നു. കൊല്ലം ജില്ലയിലെ അഞ്ചലിലായിരുന്നു ജോലി നോക്കിയത്. ഭാര്യയും മൂന്ന് മക്കളും ഉണ്ട്. ഒരു അപകടത്തെ തുടര്‍ന്ന് ജോലിയ്ക്ക് പോകാനാകാത്ത അവസ്ഥയിലായി, കൂട്ടിന് വാര്‍ദ്ധക്യവുമെത്തി. അതോടെ ഭാര്യയ്ക്കും കുട്ടികള്‍ക്കും വേണ്ടാതായി. അവഗണന കടുത്തതോടെ വീട് വിട്ടിറങ്ങുകയായിരുന്നു. ഇപ്പോള്‍ പാട്ടാണ് ഉപജീവന മാര്‍ഗ്ഗം. കവലകളില്‍ കരോക്കെ വച്ച് പാട്ട് പാടും. മെക്ക് സെറ്റും ഓട്ടോ കൂലിയും നല്‍കി ബാക്കിയുള്ളതുമായി ജീവിക്കും. ആറായിരം രൂപ വരെ ചിലദിവസങ്ങളില്‍ ലഭിക്കാറുണ്ടെന്ന് മുഹമ്മദ് പറഞ്ഞു. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ വഴിയോരങ്ങളില്‍ സ്ഥിരം സാന്നിധ്യമാണ് മുഹമ്മദ്.

മാര്‍ഗഴിയില്‍ മല്ലിക പൂത്താന്‍ എന്ന ഗാനം എരുമേലി ബസ് സ്റ്റാന്‍ഡിനു വെളിയില്‍ ആലപിച്ചതാണ് പ്രജോദ് എന്ന മാധ്യമ പ്രവര്‍ത്തകന്‍ ഫെയ്‌സ്ബുക്ക് ലൈവിലൂടെ ലോകത്തെ കാണിച്ചത്. തുടര്‍ന്ന് നിരവധിപേര്‍ ഷെയര്‍ ചെയ്തതോടെ അജ്ഞാത ഗായകന്‍ താരമായി മാറി. ഒരു ദിവസം കൊണ്ട് ഏകദേശം ഇരുപത് ലക്ഷത്തോളം പേരാണ് ഗാനം കണ്ടത്.

അങ്ങനെയാണ് ഗാനം നടനും ഗായകനുമായ വിനീത് ശ്രീനിവാസന്റെ ശ്രദ്ധയില്‍പ്പെടുന്നത്. ഈ കലാകാരനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്ന കുറിപ്പോടെ വിനീത് ഷെയര്‍ ചെയ്തത്. മുന്‍പും ഇദ്ദേഹത്തിന്റെ ഗാനം ആരോ റെക്കോര്‍ഡ് ചെയ്തു യൂ ട്യൂബില്‍ പോസ്റ്റ് ചെയ്തിരുന്നു. പ്രമദവനം വീണ്ടും… എന്ന ഗാനം.  പക്ഷേ ശബ്ദം അത്രകണ്ട് കൃത്യമല്ല.

പതിനയ്യായിരത്തില്‍പരം പാട്ടുകളാണ് മുഹമ്മദ് ഹൃദിസ്ഥമാക്കിയിട്ടുള്ളത്. ഏറെയും പഴയ ഗാനങ്ങള്‍. എരുമേലിയില്‍ മൂഹമ്മദിന്റെ മൂന്നു മണിക്കൂര്‍ പ്രകടനം കണ്ടു നാട്ടുകാര്‍ അന്തംവിട്ടു. പ്രായം സംഗീതസാന്ദ്രമായ ആ കണ്ഠത്തെ തൊട്ടിട്ടില്ലെന്ന് പാട്ടു കേട്ടു നിന്ന ജനം കയ്യടിച്ചു സമ്മതിച്ചു. കഴിഞ്ഞ ദിവസം മുക്കൂട്ടുതറയില്‍ മുഹമ്മദ് മൂന്നു മണിക്കൂര്‍ ഇടതടവില്ലാതെ പാടി. എരുമേലിയിലും അങ്ങനെതന്നെ.

ഇടയ്ക്കിടെ പാട്ടിലെ പല്ലവിക്കുശേഷമുള്ള പശ്ചാത്തല സംഗീതത്തിന്റെ ഇടവേളയില്‍ അഞ്ചു രൂപയുടെ നാടന്‍ സോഡ മാത്രം കുടിച്ചു. സിനിമകളിലെ സെമി ക്ലാസിക്കല്‍ ഗാനങ്ങള്‍, നാടക ഗാനങ്ങള്‍, ഗസലുകള്‍, ഭക്തിഗാനങ്ങള്‍ തുടങ്ങിയവയെല്ലാം മുഹമ്മദ് പാടി. ഉച്ചസ്ഥായിയില്‍ എത്തുമ്പോള്‍ പ്രായംകൊണ്ടു നടവു കുനിഞ്ഞുപോയെങ്കിലും കണ്ഠം ഇടറിയില്ലെന്ന് കണ്ടു നിന്നവരുടെ സാക്ഷ്യം.

https://www.facebook.com/prajodkadakkal/videos/1813393175642369/

സൗത്ത് ഇന്ത്യന്‍ സിനിമാലോകത്തെ കിടുകിടെ വിറപ്പിച്ച ഒന്നായിരുന്നു ആര്‍ജെയും ഗായികയുമായ സുചിത്രയുടെ  സുചിലീക്ക്‌സ് എന്ന പേരില്‍ പുറത്തുവിട്ട ചില വീഡിയോകളും ചിത്രങ്ങളും. തമിഴിലെയും മലയാളത്തിലെയും ഏതാനും നടീനടന്മാരുടെ അശ്ലീലം കലര്‍ന്ന ചിത്രങ്ങളും വീഡിയോകളുമാണ് സുചിലീക്ക്‌സിലൂടെ ആ നാളുകളില്‍ പുറത്തുവന്നത്.

ധനുഷ്, ആന്‍ഡ്രിയ, ഹന്‍സിക, തൃഷ, അനിരുദ്ധ് എന്നിവരുടെ സ്വകാര്യ ചിത്രങ്ങള്‍ സുചിലീക്ക്‌സ് പുറത്തുവിട്ടവയില്‍ ഉണ്ടായിരുന്നു. ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ സുചിയുടെ അക്കൗണ്ട് ഡീ ആക്ടിവേറ്റ് ആകുകയും ചെയ്തു.

സുചിലീക്ക്സില്‍ ഉയര്‍ന്നുകേട്ട പേരുകളില്‍ ഒന്നാണ് നടി അമല പോളിന്റേത്. എന്നാല്‍ ആ സമയത്തൊന്നും അമല ഇതിനെക്കുറിച്ച് പ്രതികരിക്കാന്‍ തയാറായിരുന്നില്ല. ഇപ്പോള്‍ ആദ്യമായി സുചിലീക്ക്സില്‍ തന്റെ പേരു വന്നതിനെക്കുറിച്ച് അമല പ്രതികരിച്ചിരിക്കുകയാണ്. ഒരു തമിഴ് മാസികയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് അമല ഈ വിഷയത്തെക്കുറിച്ച് പ്രതികരിച്ചത്. ‘ഞായറാഴ്ച എന്റെ ഒരു വിഡിയോ പുറത്തുവിടുമെന്ന് ആ നാളുകളില്‍ ഞാന്‍ കേട്ടു. ആ വിഡിയോ കാണാന്‍ ഞാനും ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ ഞായറാഴ്ച രാവിലെ തന്നെ അക്കൗണ്ട് ഡീ ആക്ടിവേറ്റായി. ആ വീഡിയോ കാണാന്‍ സാധിക്കാത്തതില്‍ എനിക്ക് ഭയങ്കര വിഷമമായിരുന്നു.’ ഇതായിരുന്നു അമലയുടെ പ്രതികരണം.

സംവിധായകനും നിര്‍മാതാവും തന്നെ പറ്റിച്ചെന്ന് മികച്ച ബാലതാരത്തിനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ ഗൗരവ് മേനോന്‍ . ‘കോലുമിട്ടായി’ എന്ന ചിത്രത്തിനെതിരെയാണ് ഗൗരവിന്റെ ആരോപണം. സംവിധായകന്‍ അരുണ്‍ വിശ്വനും നിര്‍മാതാവ് അഭിജിത് അശോകനും എതിരെയാണ് താരം വെളിപ്പെടുത്തല്‍ നടത്തിയത്. സാറ്റലൈറ്റ് റൈറ്റ് ലഭിച്ച ശേഷം പ്രതിഫലം നല്‍കാമെന്ന ഉറപ്പിലാണ് ചിത്രത്തില്‍ അഭിനയിച്ചതെന്നും എന്നാല്‍ പിന്നീട് പ്രവര്‍ത്തകര്‍ കൈമലര്‍ത്തുകയായിരുന്നെന്നും ഗൗരവ് വികാരാധീനനായി മാധ്യമങ്ങളോട് പറഞ്ഞു. തന്റെ അവസ്ഥ മറ്റൊരു കുട്ടിക്കും ഉണ്ടാകരുതെന്ന ആഗ്രഹം കൊണ്ടാണ് ഇക്കാര്യം തുറന്നു പറയുന്നതെന്നും കൂട്ടിച്ചേര്‍ത്തു. സിനിമാ മേഖലയില്‍ തനിക്കെതിരെ ഇവര്‍ വ്യാപക പ്രചാരണം നടത്തുന്നുണ്ടെന്നു ആരോപിച്ചു. സിനിമയ്ക്ക് സാറ്റലൈറ്റ് റൈറ്റ് നേടാനെന്ന പേരില്‍ തന്നോട് ഒരു ചാനലിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ ഇവര്‍ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ അവര്‍ കൊണ്ടുപോയത് മറ്റൊരു പ്രചാരണ പരിപാടിയ്ക്കായിരുന്നെന്നും ഗൗരവ് പറയുന്നു. പ്രതിഫലത്തെ സംബന്ധിച്ചുള്ള തര്‍ക്കം പരിഹരിക്കാന്‍ ഐജി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയെങ്കിലും ചിതത്തിന്റെ അണിയറക്കാര്‍ തങ്ങള്‍ക്ക് നല്‍കിയ എഗ്രിമെന്റ് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന മറുപടിയാണ് ലഭിച്ചതെന്നു ഗൗരവിന്റെ അമ്മ ജയ മേനോന്‍ പറഞ്ഞു. എന്നാല്‍ സംവിധായകന്‍ അരുണ്‍ വിശ്വം ഈ ആരോപണങ്ങളെ നിഷേധിച്ചു. പ്രതിഫലമില്ലാതെ അഭിനയിക്കാമെന്ന ഉറപ്പിലാണ് ഗൗരവിനെ ചിത്രത്തില്‍ എടുത്തതെന്നും ഇക്കാര്യം എഗ്രിമെന്റില്‍ വ്യക്തമാക്കിയിരുന്നെന്നും അരുണ്‍ പറയുന്നു

വേണ്ടി വന്നാല്‍ അഭിനയജീവിതം ഉപേക്ഷിക്കാന്‍ തയ്യാറാണെന്ന് യുവതാരം ഫഹദ് ഫാസില്‍. ഒരു പ്രമുഖ മാസികയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് ഫഹദ് ഇക്കാര്യം പറയുന്നത്.

താന്‍ ആഗ്രഹിക്കുന്ന ഒരു ജീവിതമുണ്ട്. അത് വിട്ടുള്ള കളിയില്ല. എന്റെ കരിയര്‍ അതിന് തടസമാകുമെന്ന് തോന്നിയാല്‍ അത് ഉപേക്ഷിക്കാന്‍ ഞാന്‍ തയ്യാറാണ് എന്നും ഫഹദ് പറയുന്നു. ഞാനും നസ്രിയയും പുതിയ ഫ്ലാറ്റിലേക്ക് മാറി ഇപ്പോള്‍ ഞങ്ങളുടേതായ ലോകത്താണ്. ഇപ്പോള്‍ കുടുംബജീവിതം ആസ്വദിച്ചുകൊണ്ടിരിക്കുകയാണെന്നും തങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഗംഭീരമെന്ന് തോന്നുന്ന ചിത്രം വന്നാല്‍ ഇനിയും ഒരുമിച്ച് അഭിനയിക്കുമെന്നും ഫഹദ് പറഞ്ഞു.

Copyright © . All rights reserved