Movies

വിദ്യാ ബാലന്‍ ഇന്ന് ബോളിവുഡില്‍ കരുത്തിന്റെ മാത്രമല്ല, മേനിയഴകിന്റെും അംഗവടിവിന്റെയും കൂടി പ്രതിരൂപമാണ്. വിഭജനകാലത്ത് അതിര്‍ത്തിക്കടുത്തുള്ള ഒരു വേശ്യാലയത്തിന്റെ നടത്തപ്പുകാരിയുടെ കുരുത്തുറ്റ വേഷത്തോടെ സെക്‌സിയും തന്റേടിയുമെന്ന മുദ്ര ഒന്ന് കൂടി ഉറപ്പിക്കപ്പെട്ടിരിക്കുകയാണ് വിദ്യയ്ക്കുമേല്‍. എന്നാല്‍, ബീഗം ജാനിനും ഡേര്‍ട്ടി പിക്ചറിനും മുന്‍പ് തന്നെ സെക്‌സിയാണെന്ന് താന്‍ തെളിയിച്ചുകഴിഞ്ഞതായി വിദ്യ പറഞ്ഞു.

2010ല്‍ പുറത്തിറങ്ങിയ ഇഷ്ഖിയക്കുശേഷമാണ് ഞാന്‍ തന്നോട് തന്നെയും ലോകത്തിന് മുന്നിലും സെക്‌സിയാണെന്ന് തെളിയിച്ചത്-റീഡിഫിന് നല്‍കിയ അഭിമുഖത്തില്‍ വിദ്യ പറഞ്ഞു. പുരുഷന്മാരെ തന്റെ ലൈംഗികത കൊണ്ട് മയക്കുന്ന അതിലെ കൃഷ്ണ വര്‍മ തന്റെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നാണെന്ന് വിദ്യ പറയുന്നു. അതിനുശേഷമാണ് ലോകത്തിന് മുന്നില്‍ സെക്‌സിയാണെന്ന് എനിക്ക് തെളിയിക്കാനായത്. ഇതില്‍ നിന്നുള്ള വളര്‍ച്ചയാണ് ബീഗം ജാനിലെ കഥാപാത്രം.

ദേഹത്ത് ഒട്ടിയ, ഇറുകിയ വസ്ത്രങ്ങള്‍ അണിയാന്‍ ഒരിക്കലും എനിക്ക് മടിയുണ്ടായിരുന്നില്ല. എന്നാല്‍, ഡേര്‍ട്ടി പിക്ചറിലെ രേഷ്മയാവാന്‍ അത്ര എളുപ്പമായിരുന്നില്ല. മേനി പ്രദര്‍ശിപ്പിക്കുക കൂടി വേണ്ട അതിലെ കഥാപാത്രത്തെ ചെയ്തു കഴിഞ്ഞപ്പോഴാണ് ശരീരത്തെക്കുറിച്ചുള്ള മുന്‍ധാരണകളെല്ലാം എന്നെ വിട്ടുപോയത്.

തുടക്കത്തില്‍ മലയാളത്തിലും തമിഴിലുമായി പന്ത്രണ്ട് സിനിമകള്‍ക്ക് കരാര്‍ ഒപ്പിട്ടെങ്കിലും ഒരെണ്ണം പോലും വെളിച്ചം കാണാതായപ്പോള്‍ കടുത്ത നിരാശയായിരുന്നു. ചിലത് ചിത്രീകരണം കഴിഞ്ഞശേഷം ഉപേക്ഷിക്കപ്പെടുകയായിരുന്നു. നിരാശ കാരണം അഭിനയം നിര്‍ത്തിയാലോ എന്നു വരെ അന്ന് ആലോചിച്ചതാണ്. ഒരു അഭിനേതാവാകണമെന്ന ഉത്കടമായ മോഹമാണ് ആ അവസ്ഥയില്‍ നിന്ന് എന്നെ തിരിച്ചുവരാന്‍ സഹായിച്ചത്. അന്നത്തെ ആ നിരാശയ്ക്കും ദേഷ്യത്തിനുമെല്ലാമുള്ള ഉത്തരമാണ് ബീഗം ജാന്‍-അഭിമുഖത്തില്‍ വിദ്യ പറഞ്ഞു.

മലയാളി അല്ലെങ്കിലും ഭാനുപ്രിയ മലയാളികള്‍ക്ക് പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ്. തെലുങ്കില്‍ നിന്നെത്തി മലയാളികളുടെ മനംകവര്‍ന്ന സുന്ദരിയാണ് ഭാനുപ്രിയ. രാജശില്‍പ്പി, അഴകിയ രാവണന്‍ തുടങ്ങിയവയാണ് താരത്തിന്റെ ശ്രദ്ധേയമായ മലയാള ചിത്രങ്ങള്‍. രാജശില്‍പ്പിയില്‍ മോഹന്‍ലാലുമായി ഇഴുകി ചേര്‍ന്ന് അഭിനയിക്കുന്ന നിരവധി രംഗങ്ങളുണ്ടായിരുന്നു. അങ്ങനെ അഭിനയിച്ചതില്‍ തനിക്ക് കുറ്റബോധമില്ലെന്ന് ഭാനുപ്രിയ പറയുന്നു.

ഒരു സിനിമ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഭാനുപ്രിയ ഇക്കാര്യം പറഞ്ഞത്. ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുന്നതില്‍ എന്താണ് തെറ്റെന്ന് ഭാനുപ്രിയ ചോദിച്ചു. കാണാന്‍ ഭംഗിയുണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതില്‍ സന്തോഷിക്കുന്നതില്‍ തെറ്റില്ല. താന്‍ മലയാളത്തിലേക്കാള്‍ കൂടുതല്‍ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്തത് ഹിന്ദിയിലും തെലുങ്കിലുമാണ്. അതില്‍ തെറ്റ് കാണുന്നില്ലെന്നും ഭാനുപ്രിയ കൂട്ടിച്ചേര്‍ത്തു.ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുന്നതില്‍ താന്‍ നിയന്ത്രണരേഖ വച്ചിരുന്നു. ഇത്തരം വേഷങ്ങള്‍ ചെയ്യുമ്പോള്‍ താന്‍ നിയന്ത്രണ രേഖ മറികടക്കില്ലെന്ന് വീട്ടുകാര്‍ക്ക് അറിയാമായിരുന്നു. അഭിനേതാവ് എന്ന നിലയില്‍ ഏത് വേഷവും ചെയ്യാന്‍ തയ്യാറായിരിക്കണം. അന്നും ഇന്നും തന്റെ നിലപാട് ഇതാണെന്നും ഭാനുപ്രിയ വ്യക്തമാക്കി.

പ്രശസ്ത ഹോളിവുഡ് താരം ഇഡി മർഫിയുടെ സഹോദരനും ഹാസ്യതാരവുമായ ചാർളി മർഫി (57) അന്തരിച്ചു. രക്താർ‌ബുദത്തെ തുടർന്നായിരുന്നു അന്ത്യം. ന്യൂയോർക്കിലെ ആശുപത്രിയിൽ ബുധനാഴ്ച രാവിലെയായിരുന്നു മരണം സംഭവിച്ചത്.

നിരവധി ടെലിവിഷൻ പരിപാടികളിൽ പങ്കെടുത്തിട്ടുള്ള ചാർളി ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ജംഗിൾ‌ ഫീവർ, നൈറ്റ് അറ്റ് ദി മ്യൂസിയം, ലോട്ടറി ടിക്കറ്റ് തുടങ്ങിയവയാണ് അദ്ദേഹത്തിന്‍റെ പ്രധാന സിനിമകൾ.

മീനാക്ഷിയുടെ ജന്മദിനം ആഘോഷമാക്കി ദിലീപും കാവ്യയും.ഇന്നലെയായിരുന്നു ദിലീപിന്റെയും മഞ്ജുവിന്റെയും മകള്‍ മീനാക്ഷിയുടെ പിറന്നാള്‍ .ബന്ധുക്കളും സുഹൃത്തുക്കളും കാവ്യയുടെ ബന്ധുക്കളും ഉള്‍പ്പെടെ വേണ്ടപ്പെട്ടവര്‍  എല്ലാം മീനാക്ഷിയുടെ പിറന്നാള്‍ കൊണ്ടാടാന്‍ എത്തിയിരുന്നു .

മകളെ പറഞ്ഞ് മനസ്സ് മാറ്റിയല്ല താന്‍ വിവാഹം കഴിച്ചതെന്ന് കഴിഞ്ഞ ദിവസം ദിലീപ് ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞിരുന്നു.  അവള്‍ക്ക് അവളുടേതായ സ്റ്റാന്‍ഡ് ഉണ്ട്. ഞാന്‍ തന്നെ ബഹുമാനിക്കുന്ന ഒരാളാണ് മീനാക്ഷി. എന്റെ വീട്ടില്‍ ഞങ്ങളെക്കാള്‍ കൂടുതല്‍ താമസിക്കുന്നത് മഞ്ഞപത്രക്കാരാണ്. അവര്‍ പറയുന്നത് കാവ്യയും മീനാക്ഷിയും തമ്മില്‍ വഴക്കിട്ട് പിരിഞ്ഞു എന്നൊക്കെയാണ്. ഞാന്‍ ഇപ്പോള്‍ സമാധനത്തോടെ ജീവിതം നയിക്കുകയാണ്. അവര്‍ രണ്ടുപേരും നല്ല സുഹൃത്തുക്കളായിട്ട് എന്റെ കുടുംബത്തില്‍ ഉണ്ട് എന്നും ദിലീപ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു .

ജീവിതത്തിലെ പല കാര്യങ്ങളും വെട്ടിത്തുറന്നു പറഞ്ഞു കൊണ്ടുള്ള ദിലീപിന്റെ അഭിമുഖം വൈറല്‍ ആകുന്നതിനു ഇടയില്‍ ദിലീപിന് നേരെ പരിഹാസവുമായി രശ്മി നായര്‍. രശ്മി നായര്‍ ഈ അഭിമുഖത്തെ കുറിച്ച് പറഞ്ഞതാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഏറെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.ദിലീപ് എന്ന നടനെ മാത്രമേ നിങ്ങള്‍ക്ക് അറിയൂ… ഗോപാലകൃഷ്ണന്‍ എന്ന ഊളയെ നിങ്ങള്‍ക്ക് അറിയില്ല- ദിലീപിന്റെ അഭിമുഖം സംബന്ധിച്ച് രശ്മി നായര്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ ആയിരുന്നു.

പ്രമുഖ നടിയുമായുള്ള ബന്ധത്തിൽ സംഭവിച്ചതെന്തെന്ന് ദിലീപ് പറയുന്നു. തിളക്കത്തിൽ തന്റെ കൂടെ ഗസ്റ്റ് അപ്പിയറൻസിൽ വന്നതിന് സഹായമായി അടുത്ത സിനിമയിലേക്ക് നായികയായി വിളിച്ചു. ആരും എന്നോട് പറഞ്ഞിട്ടില്ല ഇവരെ നായികയാക്കാൻ. ഇവരുടെ അച്ഛനെ എനിക്കറിയാം, നല്ല മനുഷ്യനാണ്. വീട്ടിലെ ബുദ്ധിമുട്ടുകളും അറിയാമായിരുന്നു. കിട്ടുന്ന റോളുകൾ കുഴപ്പമില്ലാതെ ചെയ്യുമെന്നു തോന്നി അങ്ങനെ ഞാനാണ് എന്റെ സിനിമകളിൽ നായികയായി ഇവരെ വേണമെന്ന് പറഞ്ഞത്. അല്ലാതെ ഒരു സംവിധായകരും ഇവരെ നായികയാക്കാമെന്ന് എന്നോട് പറഞ്ഞിട്ടില്ല.

പിന്നീട് ഇവരുടെ പെരുമാറ്റങ്ങൾ ഇഷ്ടമല്ലാതെ വന്നപ്പോൾ ഇവരുടെ സിനിമയിൽ സഹകരിക്കേണ്ടെന്നു കരുതി. അതിനുശേഷം ഒരു മാഗസിനിൽ, സൂപ്പർതാരം തന്റെ സിനിമകൾ വിലക്കുന്നുവെന്ന് അഭിമുഖം വന്നു. അപ്പോൾ കുറേപ്പേർ എന്നെ വിളിച്ചു ചോദിച്ചു അത് നിങ്ങളാണോ എന്ന്. എന്റെ പേര് പറയാത്തത് കൊണ്ട് ഞാൻ പ്രതികരിക്കാൻ പോയില്ല.

അതിനുശേഷം രാമലീല എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിൽ ഞാൻ വൈറൽ ഫീവർ വന്ന് സുഖമില്ലാതിരിക്കുമ്പോഴാണ് ഇൗ കുട്ടിക്കെതിരെ ആക്രമണമുണ്ടായ വാർത്ത അറിയുന്നത്. ശരിക്കും ഷോക്കായിരുന്നു. രമ്യ നമ്പീശന്റെ വീട്ടിലാണ് ഇവരുള്ളതെന്നറിഞ്ഞപ്പോൾ രമ്യയെ വിളിച്ചു. അവൾക്ക് ധൈര്യം കൊടുക്കണമെന്ന് പറഞ്ഞു. ഇൗ കുട്ടിയുടെ അമ്മയുമായി സംസാരിച്ചു. അവർ കാര്യങ്ങളെല്ലാം പറഞ്ഞു. അതിനുശേഷം രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് സംഗതി എന്റെ നേർക്കു തിരിയുന്നത്.

പിന്നെ വരുന്നത് ആനടൻ അങ്ങനെചെയ്തു, ഇങ്ങനെ ചെയ്തു എന്നൊക്കെ പറയുന്നതാണ്. ഇൗ നടൻ സിനിമകൾ ബ്ലോക്ക് ചെയ്തു എന്ന്. ഞാൻ വർഷത്തിൽ രണ്ടോ മൂന്നോ സിനിമകളെ ചെയ്യുന്നുള്ളൂ. ഇൗ സിനിമകൾ ഒഴിച്ചു നിർത്തിയാൽ ഒരുവർഷം മലയാളത്തിൽ 160 ഒാളം സിനിമകൾ ഒരു വർഷം എടുക്കുന്നുണ്ട്. എന്തുകൊണ്ട് അവർക്ക് അതിൽ അവസരം ലഭിച്ചില്ല. എനിക്ക് സിങ്കല്ലെങ്കിൽ മറ്റുള്ള എത്രയോ നായകന്മാരുണ്ട് മലയാളത്തിൽ. തെലുങ്കിലും തമിഴിലും എന്തുകൊണ്ട് അവർക്ക് അവസരം ലഭിച്ചില്ല.

അവസരം എന്നത് സൗന്ദര്യം ടാലന്റ്, എന്നത് മാത്രം കൊണ്ടല്ല. ദൈവാനുഗ്രഹം കൊണ്ടാണ്. പിന്നെ മഞ്ഞപ്പത്രങ്ങളിൽ വാർത്തകൾ വന്നു റിയൽ എസ്റ്റേറ്റ് ബന്ധമാണ് വഴക്കിൽ കലാശിച്ചതെന്ന്. ഇൗ നടി ഫേസ് ബുക്കിൽ സജീവമാണ്. ഞാനാണ് അവരെ ഹീറോയിൻ ആക്കിയത്. ഞങ്ങൾ തമ്മിൽ പ്രശ്നമില്ലെന്ന് പറഞ്ഞ് ഒരു കുറിപ്പിടാമായിരുന്നു. മൗനമെന്നത് വളരെ അപകടം പിടിച്ച കാര്യമാണ്. എന്തായാലും ഞ‍ാൻ ശരിക്കും അവരുടെ ധൈര്യത്തെ അഭിനന്ദിക്കുന്നു. പ്രതിസന്ധികളെ നേരിടാനുള്ള മനശക്തി അവർക്കുണ്ടായല്ലോ? എന്റെ ശരീരത്തിൽ തൊട്ടില്ലെന്നേ ഉള്ളൂ. ഞാനും മാനസീകമായി ഇക്കാലങ്ങളിൽ പീഡിപ്പിക്കപ്പെട്ടു. ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ചു. മകളെക്കുറിച്ചോർത്തപ്പോഴാണ് പിന്മാറിയത്., ദിലീപ് പറഞ്ഞു.

 കടപ്പാട് മനോരമ ന്യൂസ് മറുപുറം

റെക്കോര്‍ഡ് സ്വന്തമാക്കി ബാഹുബലി മുന്നേറുന്നു, ട്രെയിലര്‍ കണ്ടത് ആറു കോടിയിലധികം ജനങ്ങള്‍. പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന എസ്.എസ്.രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി ആദ്യ ഭാഗം മുതല്‍ക്കെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരന്നു. ആദ്യഭാഗം പുറത്തിറങ്ങുന്നതിന് മുമ്പും ശേഷവും ഒരുപോലെ വാര്‍ത്തകളില്‍ ഇടം പിടിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗവും അത് പിന്തുടര്‍ന്നു.

മാര്‍ച്ച്‌ 15ന് പുറത്തിറങ്ങിയ ട്രെയിലര്‍ മൂന്ന് ദിവസം പിന്നിടുമ്ബോഴേയ്ക്കും ട്രെയിലര്‍ കണ്ടത് ആറു കോടിയിലധികം ആളുകളാണ്. 24 മണിക്കൂറുകള്‍ കൊണ്ട് ഏറ്റവുമധികം ആളുകള്‍ കണ്ട ഇന്ത്യന്‍ സിനിമാ ട്രെയിലര്‍ എന്ന റെക്കോര്‍ഡും ബാഹുബലിയ്ക്ക് സ്വന്തം.

50 കോടിയിലധികം ആളുകളാണ് ഇന്റര്‍നെറ്റിലൂടെ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി ട്രെയിലര്‍ കണ്ടത്. ഇപ്പോള്‍ ട്രെയിലര്‍ കണ്ട സന്ദര്‍ശകരുടെ എണ്ണം ആറര കോടി പിന്നിട്ടു. യുട്യൂബ്, ഫെയ്സ്ബുക്ക് എന്നിവയിലൂടെ കണ്ടത് അഞ്ചുകോടി.

രാജമൗലി തന്നെയാണ് തന്റെ ട്വിറ്റര്‍ പേജിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. അതോടൊപ്പം ആഗോളതലത്തില്‍ 24 മണിക്കൂറുകള്‍ക്കുള്ളില്‍ ഏറ്റവുമധികം ആളുകള്‍ വീഡിയോ കണ്ട പട്ടികയില്‍ 13ാം സ്ഥാനത്തെത്തിയിരിക്കുകയാണ് ബാഹുബലി. ഈ പട്ടികയില്‍ ആദ്യ 15ല്‍ ഇടംപിടിച്ച ഒരേയൊരു ഇന്ത്യന്‍ സിനിമയും ബാഹുബലിയാണ്. ഒരു കോടി എഴുപത് ലക്ഷം ആളുകള്‍ ചിത്രത്തിന്റെ ഹിന്ദി ട്രെയിലറും രണ്ടു കോടി അറുപത് ലക്ഷം ആളുകള്‍ ചിത്രത്തിന്റെ തെലുങ്ക് ട്രെയിലറും കണ്ടുകഴിഞ്ഞു.

ഐശ്വര്യ റായ് ഗർഭിണിയായപ്പോൾ ലോക സുന്ദരിയുടെ മകളായി ജനിക്കാൻ ആഗ്രഹിച്ചു. ഇതു പോലെ ഒരു കിറുക്കൻ സ്വപ്നമായിരുന്നു ദേശീയ അവാർഡും “– ഇന്ന് ഐശ്വര്യാ റായിയെയും മറ്റു പലരെയും പിന്നിലാക്കി ഇന്ത്യയിലെ ഏറ്റവും നല്ല നടിക്കുള്ള പുരസ്‌കാരം നേടിയ സുരഭിയുടേതാണ് ഇൗ വാക്കുകൾ.

കേരളത്തിൽ ഒരു പ്രമുഖ എഫ്എം റേഡിയോ ചാനലിന് നൽികിയ അഭിമുഖത്തിലാണ് സുരഭി മനസുതുറന്നത്‌. തനി കോഴിക്കോടൻ ഭാഷയിലായിരുന്നു സുരഭിയുടെ അഭിമുഖം

ദേശീയ അവാർഡ് നേടിക്കൊടുത്ത മിന്നാമിനുങ്ങ് എന്ന സിനിമയുടെ തിരക്കഥ സുരഭി ശ്രോതാക്കളെ കാണിച്ചു. അതിനോടൊപ്പം അവരോടു  തനി നാടൻ കോഴിക്കോടൻ ഭാഷയിൽ കലർപ്പില്ലാത്ത സ്നേഹവും നന്ദിയും പറഞ്ഞു. ദേശീയ അവാർഡ് കൈപ്പറ്റാൻ പോകുന്ന വേദിയിൽ മികച്ച നടനെ കണ്ടാൽ പറയാൻ മികച്ച നടിക്ക് ഒരു തേങ്ങാ സ്മരണ ഉണ്ട്. മികച്ച നടന്റെ ‘ഖിലാഡിയോം കാ ഖിലാഡി’ എന്ന സിനിമ സുരഭി കണ്ടത് വീട്ടിലെ തേങ്ങാ വിറ്റ കാശ് കൊണ്ടാണ്. നാളികേരത്തിന്റെ നാട്ടിൽ നിന്നുമെത്തിയ നല്ല നടിയുടെ ഈ വാക്കുകൾ അക്കിയെ ചിരിപ്പിക്കും എന്ന് കരുതാം

പരിപാടി അവതരിപ്പിക്കാൻ എത്താൻ വൈകിയതിനെ തുടർന്നു ചലച്ചിത്രതാരത്തിനു മർദനമേറ്റ സംഭവത്തിൽ രണ്ടുപേർ പിടിയിൽ. ആനാവൂർ സ്വദേശി വിപിൻ, സുരേഷ് എന്നിവരാണ് അറസ്റ്റിലായത്.

സിനിമാ, സീരിയൽ നടനും മിമിക്രി കലാകാരനുമായ അസീസ് നെടുമങ്ങാടിനാണ് ശനിയാഴ്ച സംഘാടകരുടെ മർദനമേറ്റത്. തിരുവനന്തപുരം വെള്ളറടയ്ക്കു സമീപം ചാമവിളയിലെ ക്ഷേത്രത്തിൽ ക്ഷേത്രോത്സവത്തിന് പരിപാടി അവതരിപ്പിക്കാൻ എത്താൻ വൈകിയതിനെ തുടർന്നായിരുന്നു മർദനം. ഒന്പതു മണിക്ക് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന പരിപാടിക്കായി കലാകാരൻമാർക്ക് 11 മണിക്കാണ് എത്താൻ കഴിഞ്ഞത്. ഇതിൽ ക്ഷുഭിതരായ ആഘോഷ കമ്മറ്റിക്കാർ അസീസിനെ മർദിക്കുകയായിരുന്നു.

എബ്രിഡ് ഷൈൻ ചിത്രം ആക്ഷൻ ഹീറോ ബിജു, ശ്രീകാന്ത് മുരളി ചിത്രം എബി എന്നീ സിനിമകളിൽ ശ്രദ്ധേയവേഷം അവതരിപ്പിച്ചിട്ടുള്ള കലാകാരനാണ് അസീസ്.

നടനും നിർമാതാവുമായ മണിയൻ പിള്ള രാജുവിന്‍റെ മകൻ നിരഞ്ജ് വീണ്ടും വെള്ളിത്തിരയിലേക്ക്. 2013ൽ മണിയൻപിള്ള രാജു നിർമിച്ച ബ്ലാക്ക് ബട്ടർഫ്ളൈസ് എന്ന ചിത്രത്തിൽ കൂടിയായിരുന്നു താരം സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. നാലു വർഷത്തെ ഇടവേളക്കു ശേഷമാണ് താരം വീണ്ടും എത്തിയിരിക്കുകയാണ്. ബോബി എന്നാണ് സിനിമക്ക് പേരിട്ടിരിക്കുന്നത്.

വൈദികനാകാൻ പോയ 21 വയസുകാരൻ തന്നെക്കാൾ പ്രായമുള്ള ഒരു യുവതിയുമായി പ്രണയത്തിലാകുന്നതാണ് സിനിമയുടെ ഇതിവൃത്തം. മിയാ ജോർജാണ് ചിത്രത്തിൽ നായിക. ഷെബി ചൗഗാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അജു വർഗീസ്, ധർമജൻ ബോൾഗാട്ടി, സാജു നവോധയ, സുധീ കോപ്പ, സുധീർ കകരമന, ഷമ്മി തിലകൻ എന്നിവർ പ്രധാന വേഷത്തിൽ എത്തും. ഏപ്രിൽ 10ന് ഷൂട്ടിംഗിന് ആരംഭിക്കുന്ന ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകൾ എറണാകുളം, ആലുവ, ഉൗട്ടി എന്നീ സ്ഥലങ്ങളാണ്.

RECENT POSTS
Copyright © . All rights reserved