Movies

പയ്യന്നുരിൽ മലയാളം യൂത്ത് ആക്ടർ ടോവിനോ തോമസിനെ തല്ലിയതായി താരം തന്നെ ആരാധകരുടെ നടുവിൽ നിന്ന് പ്രതികരിച്ചു , സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്ന വീഡിയോയിലൂടെ ആണ് ഇത് പൊതു സമൂഹത്തിൽ എത്തിയത്. താരത്തിന്റെ പുതിയ ചിത്രം മെക്സിക്കൻ അപരതയുടെ പ്രചരണാർത്ഥം തുറന്ന വാഹനത്തിൽ ആരാധകരുടെ നടുവിൽ നിൽകുമ്പോൾ ആണ് തന്നെ ആരോ തള്ളിയതായി താരം പ്രതിഷേധിച്ചത്, പിന്നീട്‌ ആരാധകരായ ചെറുപ്പക്കാർ തന്നെ സ്ഥിതി നിയന്ത്രണ വിധയമാക്കി താരം അരമണിക്കൂറോളം ആരാധകരോടൊപ്പം ചിലവിട്ടു മടങ്ങിയത്

മോഹന്‍ലാലിനെ കുറിച്ചും മോശമായ രീതിയിലുള്ള പല ആരോപണങ്ങളും സിനിമയ്ക്കകത്തുണ്ട്.സിനിമയിലെ പല പ്രമുഖ നടിമാര്‍ക്കൊപ്പവും ആദ്യ നാളുകളില്‍ മോഹന്‍ലാലിന്റെ പേര് ചേര്‍ക്കപ്പെട്ടിരുന്നു. എന്തിനേറെ, അമ്മവേഷത്തില്‍ ശ്രദ്ധിയ്ക്കപ്പെട്ട ഒരു നടിയ്‌ക്കൊപ്പം പോലും മോഹന്‍ലാലിന്റെ പേര് വച്ച് ഗോസിപ്പുകള്‍ പ്രചരിച്ചു. തന്റെ അനുഭവത്തില്‍ നിന്ന് ചിലത് പറയുകയാണ് നടി ചാര്‍മിള…ധനം എന്ന ചിത്രത്തിലൂടെയാണ് ചാര്‍മിള മലയാള സിനിമയില്‍ എത്തിയത്. തുടര്‍ന്ന് അങ്കിള്‍ ബണ്‍, പ്രിയപ്പെട്ട കുക്കു, കേളി, കാബൂളിവാല, കടല്‍, രാജധാനി, തിരുമനസ്സ്, അറേബ്യ, വിക്രമാദിത്യന്‍ വരെ 30 ഓളം മലയാള സിനിമകളില്‍ തമിഴ്‌നാട്ടുകാരിയായ ചാര്‍മിള അഭിനയിച്ചു.ചാര്‍മിള മലയാള സിനിമയില്‍ എത്തിയത് തന്നെ മോഹന്‍ലാലിനൊപ്പമാണ്. സിബി മലയില്‍ സംവിധാനം ചെയ്ത ധനം എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായ തങ്കം എന്ന കഥാപാത്രത്തെയാണ് ചാര്‍മിള അവതരിപ്പിച്ചത്. തുടര്‍ന്ന് അങ്കിള്‍ ബണ്ണിലും ചാര്‍മിള ലാലിനൊപ്പം അഭിനയിച്ചു.രണ്ട് ചിത്രങ്ങളില്‍ ഞാന്‍ ലാല്‍ സാറിനൊപ്പം അഭിനയിച്ചിട്ടുണ്ട്. ആളുകള്‍ പറയുന്നത് പോലെ മോഹന്‍ലാല്‍ ഒരു സ്ത്രീ താത്പരനാണെന്ന് എനിക്കൊരിക്കലും തോന്നിയിട്ടില്ല. അദ്ദേഹത്തെ കുറിച്ച് അങ്ങനെ പറയരുത്. ഒരു കംപ്ലീറ്റ് ആക്ടറാണ് മോഹന്‍ലാല്‍.സെറ്റില് അദ്ദേഹം നമ്മളെ ഒരു സഹോദരിയെ പോലെയാണ് കാണുന്നത്. പുതുമുഖ താരങ്ങള്‍ക്ക് പൂര്‍ണമായും പിന്തുണ നല്‍കും. അദ്ദേഹത്തെ കുറിച്ച് സ്ത്രീ താത്പരനാണെന്ന് പറയാന്‍ ഞാന്‍ അനുവദിക്കില്ല മെട്രോമാറ്റിനിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ചാര്‍മിള.എന്നാല്‍ മലയാള സിനിമയില്‍ തനിക്ക് മോശമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്ന് ചാര്‍മിള മുമ്പൊരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്ന. കിടക്ക പങ്കിടാന്‍ വന്നാല്‍ അവസരങ്ങള്‍ നല്‍കാമെന്ന് സംവിധായകരും താരങ്ങളും പറഞ്ഞിട്ടുണ്ട് എന്നും മലയാളത്തില്‍ മാത്രമാണ് തനിക്ക് അത്തരം ദുരനുഭവങ്ങള്‍ ഉണ്ടായത് എന്നുമായിരുന്നു ചാര്‍മിള പറഞ്ഞത്.കിടന്ന് കിട്ടുന്ന അവസരങ്ങള്‍ തനിക്ക് വേണ്ട എന്നാണ് വേദനയോടെ ചാര്‍മിള പറയുന്നത്. അങ്ങനെ അഭിനയിക്കാന്‍ തനിക്ക് താല്‍പര്യമില്ല. തന്റെ പ്രായം പോലും കണക്കാക്കുന്നില്ല. തനിക്ക് 42 വയസ്സായി. തന്റെ പ്രായത്തെ ബഹുമാനിക്കാന്‍ പോലും ഇത്തരക്കാരൊന്നും തയ്യാറാകുന്നില്ലല്ലോ എന്നതില്‍ ചാര്‍മിയ്ക്ക് വിഷമമുണ്ട്.തമിഴിലും തെലുങ്കിലും അമ്മ വേഷങ്ങളിലാണ് ചാര്‍മിള ഇപ്പോള്‍ അഭിനയിക്കുന്നത്. മലയാളത്തിലാകട്ടെ കുറേ കാലമായി അഭിനയിച്ചിട്ട്. മലയാളത്തില്‍ ഇപ്പോഴും അഡ്ജസ്റ്റ് ചെയ്യാമോ എന്നാണ് ചോദ്യം. നടിയെ നടിയായി മാത്രം കാണാതെ വന്ന് കൂടെ കിടക്കൂ എന്ന് പറഞ്ഞാല്‍ എന്ത് ചെയ്യാനാണ്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് ഓരോരുത്തരായി തങ്ങളുടെ മോശം അനുഭവങ്ങള്‍ പറയുന്നത്.തന്റെ ജീവിതം തകര്‍ത്തതില്‍ ആരെയും കുറ്റം പറയാന്‍ താനില്ല. അഥവാ കുറ്റം പറഞ്ഞാലും തന്നെത്തന്നെയായിരിക്കും. ബാബു ആന്റണിയെ തനിക്ക് ഭയങ്കര സ്‌നേഹവും വിശ്വാസവും ആയിരുന്നു. ആ വിവാഹത്തിന് എന്റെ വീട്ടുകാരും സമ്മതിച്ചിരുന്നു. അദ്ദേഹത്തിനും അതില്‍ സമ്മതമായിരുന്നു മലയാള സിനിമയില്‍ വലിയ സംസാര വിഷയമായ ഈ പ്രണയബന്ധത്തെക്കുറിച്ച് ചാര്‍മിള പറഞ്ഞു.

രാത്രി കാലങ്ങളില്‍ തനിച്ച് സഞ്ചരിക്കേണ്ടി വരുമ്പോള്‍ സ്ത്രീകള്‍ ഭയക്കേണ്ടതില്ലെന്ന് പിങ്ക് പട്രോളിങിന്റെ സന്ദേശം പ്രചരിപ്പിച്ച് മഞ്ജു വാരിയറുടെ സെല്‍ഫി വീഡിയോ. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ലക്ഷ്യം വച്ചു കൊണ്ടുള്ള കേരള പൊലീസിന്റെ പദ്ധതിയായ പിങ്ക് പട്രോളിങ്ങിന്റെ 2.11 മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോയുമായിട്ടാണ് മഞ്ജു എത്തുന്നത്.

വിജനമായ സ്ഥലത്ത് ഒറ്റപ്പെട്ടു പോയാല്‍ നിങ്ങള്‍ ഭയക്കരുത്, രാത്രിയില്‍ ഒറ്റയ്ക്ക് നടക്കേണ്ടി വന്നാല്‍ ഭയക്കരുത് എന്ന് തുടങ്ങുന്ന വീഡിയോ ഹെല്‍പ് ലൈന്‍ നമ്പറായ 1515 നെ കുറിച്ചും ഓര്‍മിപ്പിക്കുന്നുണ്ട്. നിലവില്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലാണ് പിങ്ക് പട്രോളിങ് സേവനം ലഭ്യമായിട്ടുള്ളത്.

1991ല്‍ ധനം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തിയ ചാര്‍മിള മലയാളത്തില്‍ 38 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1991ല്‍ സിദ്ദിഖ്-ലാല്‍ സംവിധാനം ചെയ്ത കാബൂളിവാല എന്ന ചിത്രത്തില്‍ ചാര്‍മിള അവതരിപ്പിച്ച ലൈല എന്ന കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. പിന്നെ വിവാദ നായികയായി. എന്നാല്‍ നടനും അവതാരകനുമായ കിഷോര്‍ സത്യ ആണ് ചാര്‍മിളയുടെ ആദ്യ ഭര്‍ത്താവ് എന്ന് പലര്‍ക്കും അറിയില്ല .ബാബു ആന്റണിയുമായുള്ള പ്രണയ തകര്‍ച്ചയ്ക്ക് ശേഷമാണ് ചാര്‍മിള കിഷോര്‍ സത്യയെ വിവാഹം കഴിക്കുന്നത്. എന്നാല്‍ പല കാരണങ്ങള്‍ക്കൊണ്ടും ഇവരുവരുടെയും വിവാഹബന്ധം അധികനാള്‍ നീണ്ട് പോയില്ല എന്നതാണ് സത്യം .അടുത്തിടെ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ആണ് ചാര്‍മിള ഈ കാര്യം തുറന്നു പറഞ്ഞത് .
കിഷോര്‍ സത്യ എന്റെ ആദ്യ ഭര്‍ത്താവാണ്. ഞങ്ങള്‍ക്കിടയില്‍ എന്തായിരുന്നു പ്രശ്‌നം എന്ന് രണ്ടുപേര്‍ക്കും അറിയില്ല. ഇപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും നല്ല സുഹൃത്തുക്കളാണ്. അതിനപ്പുറത്തേക്ക് ഒന്നുമില്ല. അടുത്തിടെ അമ്മയുടെ യോഗത്തില്‍ വെച്ച് ഞങ്ങള്‍ കാണുകയും സംസാരിക്കുകെയും ചെയ്തിരുന്നു. പരസ്പരം വീട്ടു വിശേഷങ്ങളൊക്കെ ചോദിച്ചാണ് ഞങ്ങള്‍ പിരിഞ്ഞത്.നടി പറയുന്നു.

കിഷോര്‍ സത്യയുമായുള്ള വേര്‍പിരിയലിന് ശേഷമാണ് നടി രാജേഷിനെ വിവാഹം കഴിക്കുന്നത്. ഇപ്പോള്‍ രാജേഷുമായി പിരിഞ്ഞിട്ട് ഒരു വര്‍ഷം കഴിയുന്നു. ഒരു മകനുണ്ട്. അഡോണീസ്. ചെന്നൈയില്‍ നടിക്കൊപ്പമാണ് മകനും. വിവാഹമോചനത്തിന് ശേഷം രാജേഷ് വീട്ടില്‍ വരാറുണ്ട്. ഞാന്‍ അതിനൊന്നും തടസം നില്‍ക്കാറില്ല. മകന്റെ ഇഷ്ടത്തിന് നില്‍ക്കാനാണ് എനിക്ക് ഇഷ്ടം.അടുത്തിടെ മകനെ കാണാന്‍ വീട്ടില്‍ വന്നിരുന്നു. മകനൊപ്പം ഭക്ഷണം കഴിച്ചിട്ടാണ് അദ്ദേഹം പോയത്. സാമ്പത്തികപരമായി എനിക്ക് ഒരു സപ്പോര്‍ട്ടും രാജേഷ് തരുന്നില്ല. കുട്ടിയുടെ പഠനത്തിന്റെ ചെലവുകളെല്ലാം വഹിക്കുന്നത് ഞാന്‍ തന്നെയാണ്. ചെന്നൈയിലെ ഒരു സ്‌കൂളിലാണ് മകന്‍ പഠിക്കുന്നത് എന്നും  ചാര്‍മിള പറയുന്നു.

ഒരച്ഛനും മകളെ ഇതുപോലെ സ്‌നേഹിച്ചിട്ടുണ്ടാകില്ല. ഒരു ഭര്‍ത്താവും ഭാര്യയെ ഇതുപോലെ സ്‌നേഹിച്ചിട്ടുണ്ടാകില്ല. ഒരാളും തന്റെ സഹോദരങ്ങളെ ഇങ്ങനെ സ്‌നേഹിച്ചിട്ടുണ്ടാകില്ല. ഒരാളും തന്റെ കൂട്ടുകാരെ, നാട്ടുകാരെ ഇങ്ങനെ സ്‌നേഹിച്ചിട്ടുണ്ടാകില്ല, എന്റെ അച്ഛനല്ലാതെ. നിങ്ങള്‍ അറിയുന്ന കലാഭവന്‍ മണിയല്ലാതെ’; കലാഭവന്‍ മണിയുടെ  ഓര്‍മയില്‍ മനസ്സുരുക്കുന്ന വാക്കുകളില്‍ മകള്‍ ശ്രീലക്ഷ്മി ഓര്‍ക്കുന്നു .
‘കുട്ടിക്കാലത്ത് വയറു നിറയെ ആഹാരം കഴിക്കാനുള്ള യോഗം അച്ഛന് ഉണ്ടായിരുന്നില്ല. അതുകൊണ്ട് ദൈവത്തെ കരുതും പോലെയാണ് അച്ഛന്‍ ആഹാരത്തെ കരുതിയിരുന്നത്. ഞങ്ങള്‍ ആരെങ്കിലും ആഹാരം ബാക്കി വച്ചാല്‍ അച്ഛന്‍ ശകാരിക്കാനൊന്നും നില്‍ക്കില്ല. ഇങ്ങനെ ഒരു പാട്ടു പാടും;

‘ഉമ്പായി കുച്ചാണ്ട്…. പ്രാണന്‍ കത്തണ്മ്മാ….
വാഴല പൊട്ടിച്ച്… പാപ്പണ്ടാക്കണ്മ്മാ…’

ആ പാട്ടില്‍ എല്ലാം അടങ്ങിയിട്ടുണ്ട്. പിന്നീട് ആര്‍ക്കും ആഹാരം ബാക്കി വയ്ക്കാനൊന്നും തോന്നില്ല. അച്ഛന്‍ നല്ലൊരു പാചകക്കാരനായിരുന്നു. അച്ഛന്‍ വെറുതെ ചോറെടുത്ത് ഉരുളയാക്കി തന്നാല്‍ പോലും അതിന് പ്രത്യേകമായൊരു രുചിയുണ്ടാകും. അച്ഛന്‍ വീട്ടിലുള്ള ദിവസം ഒരു പാത്രത്തില്‍ നിന്നായിരുന്നു ഞങ്ങള്‍ ആഹാരം കഴിച്ചിരുന്നത്. കുടുംബത്തില്‍ എന്ത് വിശേഷമുണ്ടെങ്കിലും അച്ഛന്റെ പ്രത്യേക പാചകമുണ്ടാകും. നല്ല കൈപുണ്യമായിരുന്നു അച്ഛന്. ആ കൈപുണ്യം അറിഞ്ഞവര്‍ പിന്നെ ഒരിക്കലും ആ രുചി മറക്കില്ല. എനിക്ക് ഇഷ്ടപ്പെട്ട മാമ്പഴക്കൂട്ടാന്‍ അച്ഛന്‍ ഉണ്ടാക്കിത്തരുമായിരുന്നു. അച്ഛന്റെ സ്‌പെഷല്‍ ഐറ്റം ആണത്. മാമ്പഴമെന്ന് പറയുമെങ്കിലും പച്ചമാങ്ങയും സവാളയും കൂടിച്ചേര്‍ന്ന ഒരു കറിയാണ്. അതുമാത്രം മതി ഊണു കഴിക്കാന്‍. അത്രയ്ക്കും രുചിയായിരുന്നു. അച്ഛന്‍ മരിച്ചതിനുശേഷം ഞങ്ങളുടെ വീട്ടില്‍ നോണ്‍വെജ് പാചകം ചെയ്യാറില്ല. ഞാനും അമ്മയും നോണ്‍വെജ് കഴിക്കാറുമില്ല എന്ന് ശ്രീലക്ഷ്മി പറയുന്നു .

ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെയാണ് നിര്‍മാതാവ് സുരേഷിന്റെയും നടി മേനക സുരേഷിന്റെയും മകള്‍ കീര്‍ത്തി സുരേഷ് സിനിമാ നായികാ നിരയില്‍ എത്തിയത്. തുടര്‍ന്ന് മലയാളത്തില്‍ റിങ് മാസ്റ്റര്‍ എന്ന ചിത്രം ചെയ്ത് കീര്‍ത്തി തമിഴിലേക്ക് പോയിഇപ്പോള്‍ തമിഴിലും തെലുങ്കിലും കുറേ നല്ല ചിത്രങ്ങളുമായി തിരക്കിലാണ് കീര്‍ത്തി. ഇതോടെ നടിയുടെ പ്രതിഫലവും കുത്തനെ ഉയര്‍ന്നു എന്നാണ് കേള്‍ക്കുന്നത്.

തെലുങ്കില്‍ പുതിയ സിനിമയ്ക്ക് വേണ്ടി കീര്‍ത്തി ഒരു കോടി രൂപയാണത്രെ പ്രതിഫലമായി ആവശ്യപ്പെട്ടത്.ബെല്ലംകൊണ്ട ശ്രീനിവാസ് സംവിധാനം ചെയ്യുന്ന പുതിയ തെലുങ്ക് ചിത്രത്തിന് വേണ്ടി നായികയായി പരിഗണിച്ചത് കീര്‍ത്തി സുരേഷിനെയാണ്. തിരക്കഥ ഇഷ്ടപ്പെട്ട് ചെയ്യാം എന്നേറ്റ നടി തനിയ്ക്ക് ഒരു കോടി രൂപ പ്രതിഫലം വേണം എന്ന് ആവശ്യപ്പെട്ടത്രെ
സംവിധായകന്‍ ശ്രീനിവാസിന്റെ അച്ഛനും പ്രശസ്ത നിര്‍മാതാവുമായ ബെല്ലംകൊണ്ട സുരേഷാണ് ചിത്രം നിര്‍മിയ്ക്കുന്നത്. കീര്‍ത്തി ആവശ്യപ്പെട്ട പ്രതിഫലം നല്‍കി നായികയായി തീരുമാനിച്ചുകൊള്ളാന്‍ സുരേഷ് പറഞ്ഞത്. തന്റെ കഴിവും അഭിനയത്തിനും കീര്‍ത്തി അത് അര്‍ഹിക്കുന്നു എന്നാണത്രെ നിര്‍മാതാവിന്റെ പക്ഷം.നേനു ശൈലജ എന്ന ചിത്രത്തിലൂടെയാണ് കീര്‍ത്തി തെലുങ്ക് സിനിമാ ലോകത്തെത്തിയത്. തുടര്‍ന്ന് നേനു ലോക്കല്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു. മഹാനദി, നാ ഇഷ്ടം നുവ്വു എന്നീ ചിത്രങ്ങളില്‍ നടി കരാറൊപ്പുവച്ചിട്ടുണ്ട്.തമിഴിലും കീര്‍ത്തിയെ തേടി ധാരാളം അവസരങ്ങള്‍ വരുന്നു. ഇത് എന്ന മായം എന്ന ചിത്രത്തിലൂടെ തമിഴിലെത്തിയ കീര്‍ത്തിയുടെ രജനി മുരുകന്‍, തൊടാരി, ഭൈരവ എന്നീ ചിത്രങ്ങളും ശ്രദ്ധി്ക്കപ്പെട്ടു. സൂര്യ നായകനാകുന്ന താനാ സേര്‍ത കൂട്ടം എന്ന ചിത്രത്തിലാണ് നടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്.

പ്രശസ്ത നടിയായ ജെന്നിഫര്‍ റൂയിസ് വസ്ത്രം മാറുന്ന ദൃശ്യങ്ങൾ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഒരു നാടകത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കേ ഗ്രീന്‍ റൂമില്‍ ജെന്നിഫര്‍ വസ്ത്രം മാറുന്നതാണ് വീഡിയോയില്‍ ഉള്ളത്. ഗ്രീന്‍ റൂമില്‍ നിന്നും ഏതാണ്ട് പൂര്‍ണമായും നഗ്നയായി വസ്ത്രം മാറുന്ന നടിയുടെ തൊട്ടടുത്ത് പുരുഷ സഹായിയും ഉണ്ടായിരുന്നു എന്നതാണ് വീഡിയോയെ വൈറലാക്കുന്നത്.
പുരുഷ സഹായിയുടെ ഒപ്പം നിന്നാണ് ജെന്നിഫര്‍ റൂയിസ് ഇതൊക്കെ ചെയ്തത് എന്നതാണ് ഏറെ രസകരം. തൊട്ടടുത്ത് ആണൊരുത്തന്‍ ഉണ്ടെന്ന കൂസലൊന്നും നടിക്ക് ഉണ്ടായിരുന്നില്ല. ഇതൊന്നും തീരെ ശ്രദ്ധിക്കാത്ത വിധത്തിലായിരുന്നു നടി വസ്ത്രം മാറിയത്. റൂയിസിന്റെ ഗ്രീന്‍ റൂമിലെ ദൃശ്യങ്ങള്‍ ആരോ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയാണ് സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്തത്.

നടിയുടെ നഗ്ന ദൃശ്യങ്ങളേക്കാൾ വീഡിയോയിൽ ശ്രദ്ധ പിടിച്ചു പറ്റിയത് കൂടെയുള്ള പുരുഷ സഹായിയായിരുന്നു. ഏതാണ്ട് പൂർണമായുംതന്നെ നഗ്നമായ രീതിയിൽ നടി വസ്ത്രം മാറുമ്പോൾ എങ്ങോട്ട് നോക്കണം എന്നറിയാതെ അന്തംവിട്ട് നില്‍ക്കുന്ന സഹായിയുടെ മുഖഭാവങ്ങളാണ് വീഡിയോയുടെ ഹൈലൈറ്റ്. ജെന്നിഫര്‍ റൂയിസ് വസ്ത്രം മാറുന്ന സമയം മുഴുവന്‍ തീരെ കംഫര്‍ട്ടബ്ള്‍ അല്ലാതെയാണ് സഹായി കാണപ്പെട്ടത്. എന്നാല്‍ ഒരിക്കല്‍ പോലും ജെന്നിഫര്‍ റൂയിസിനെ മോശമായി നോക്കാന്‍ ഇയാള്‍ ശ്രമിച്ചില്ല. തികച്ചും പ്രൊഫഷണല്‍ ആയ സഹായിയുടെ പെരുമാറ്റം വളരെ ശ്രദ്ധിക്കപെട്ടിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ.

ഷക്കീലയും രേഷ്മയും .ഒരുകാലത്ത് മലയാളസിനിമയില്‍ തിളങ്ങി നിന്നിരുന്ന രണ്ടു ഗ്ലാമര്‍ താരങ്ങള്‍ ആയിരുന്നു ഇരുവരും .ഷക്കീലയേക്കാളും ഗ്ലാമര്‍ വേഷങ്ങളില്‍ പ്രത്യക്ഷപ്പെടാറുള്ള രേഷ്മ അന്നത്തെക്കാലത്ത് ഷക്കീലയ്ക്ക് ഏറ്റവും വെല്ലുവിളി ഉയര്‍ത്തിയ നായികമാരില്‍ ഒരാളായിരുന്നു.എന്നാല്‍ ആദ്യകാലത്തെ പ്രമുഖ നായികമാരെല്ലാം കാലത്തിന്റെ കുത്തൊഴുക്കില്‍ ഒഴുകിപ്പോയത് പോലെ രേഷ്മയും മറഞ്ഞു. ഇന്ന് രേഷ്മ എവിടെയാണെന്ന് ആര്‍ക്കും അറിയില്ല… പക്ഷെ ഒരാള്‍ക്ക് മാത്രമറിയാം, ഷക്കീലയ്ക്ക്… രേഷ്മയെ കുറിച്ച് ഷക്കീല പറയുന്നു…
രേഷ്മയുമായി എനിക്ക് ഇപ്പോഴും നല്ല സൗഹൃദ ബന്ധമുണ്ട്. എന്നും ഫോണില്‍ വിളിക്കാറുണ്ട്.. പരസ്പരം വിശേഷങ്ങള്‍ പങ്കുവയ്ക്കാറുമുണ്ട്. രേഷ്മ ഇപ്പോള്‍ ഒരു കുടുംബിനിയാണ്. വിവാഹമൊക്കെ കഴിച്ച് ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം മൈസൂരില്‍ താമസിയ്ക്കുന്നു. രണ്ട് ആണ്‍കുട്ടികളാണ് രേഷ്മയ്ക്ക് ഉള്ളത്.സന്തോഷകരമായ കുടുംബ ജീവിതമാണ്‌ അവരുടേത്. ഇനി അഭിനയമൊന്നും വേണ്ടെന്ന് ഞാന്‍ രേഷ്മയോട് പറഞ്ഞിട്ടുണ്ട്. കേരളത്തില്‍ എനിക്ക് നേരിട്ടത് പോലെയുള്ള ദുരനുഭവങ്ങള്‍ രേഷ്മയ്ക്കും ഉണ്ടായിരുന്നു എന്നും ഷക്കീല പറയുന്നു .

Image result for shakeela and reshma

 

 
 

 

 

 

 

മുദ്ദുഗൗ എന്നചിത്രത്തിലൂടെ മലയാള സിനിമയില്‍ എത്തിയ നായികയാണ് അര്‍ത്ഥന.സുരേഷ്ഗോപിയുടെ മകന്‍ ഗോകുല്‍ ആയിരുന്നു ആ ചിത്രത്തിലെ നായകന്‍ .ചിത്രം അത്ര വിജയം നേടിയില്ലെങ്കിലും ഇരുവരും ശ്രദ്ധിക്കപെടുകയും ചെയ്തിരുന്നു .എന്നാല്‍ അര്‍ത്ഥന, നടന്‍ വിജയകുമാറിന്റെ മകള്‍ ആണെന്ന് പലര്‍ക്കും അറിയില്ല . എന്നാല്‍ ആ താരവിശേഷണം തനിയ്ക്ക് വേണ്ട എന്നാണ് അര്‍ത്ഥന പറയുന്നത്.

താന്‍  അര്‍ത്ഥന വിജയകുമാര്‍ അല്ല എന്നും അര്‍ത്ഥന ബിനു ആണെന്നും നടി പറഞ്ഞു.തെലുങ്ക് ചിത്രത്തിലൂടെയാണ് അര്‍ത്ഥനയുടെ സിനിമാ പ്രവേശനം.വിജയകുമാറിൻറെ മകള്‍ എന്ന ലേബലോടെയാണ് അര്‍ത്ഥന മുദ്ദുഗൗ എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയത്.എന്നാല്‍ താന്‍ ബിനുവിൻറെ മകളാണെന്ന് അര്‍ത്ഥന പറയുന്നു. എൻറെ പേര് അര്‍ത്ഥന വിജയകുമാര്‍ എന്നല്ല, അര്‍ത്ഥന ബിനു എന്നാണ്.അച്ഛന്‍ വിജയകുമാറും അമ്മ ബിനുവും വിവാഹ മോചനം നേടിയവരാണ്. അച്ഛന്‍ എവിടെയാണെന്ന് പോലും എനിക്കറിയില്ല. അതുകൊണ്ട് തന്നെ വിജയകുമാറിൻറെ മകള്‍ എന്ന ലേബലില്‍ അറിയപ്പെടാന്‍ എനിക്ക് താത്പര്യമില്ലെന്നും അര്‍ത്ഥന പറഞ്ഞു.

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ആർക്കൊക്കെയാവും പുരസ്കാര നേട്ടമെന്ന് കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. അവാർഡുകളെ കുറിച്ച് ചില സൂചനകൾ ഇന്നലെ ചാനലുകളിൽ വന്നെങ്കിലും അതൊന്നും വാസ്തമല്ലെന്നാണ് സർക്കാരിനോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. മികച്ച നടൻ, നടി, സംവിധായകൻ, ചിത്രം തുടങ്ങിയ വിഭാഗങ്ങളിൽ പുരസ്കാരത്തിനായി കനത്ത മത്സരമാണ് നടക്കുന്നത്.
മോഹൻലാൽ (ഒപ്പം), ഫഹദ് ഫാസിൽ (മഹേഷിന്റെ പ്രതികാരം), വിനായകൻ (കമ്മട്ടിപ്പാടം) എന്നിവരാണ് മികച്ച നടനുള്ള അവസാന പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. ഇതിൽ വിനായകന്റെ പേര് സഹനടനുള്ള കാറ്റഗറിയിലാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ സമർപ്പിച്ചിരിക്കുന്നത്. മികച്ച നടനുള്ള മത്സരത്തിൽ വിനായകൻ രംഗത്തുണ്ടെങ്കിലും സഹനടനുള്ള പുരസ്കാരത്തിനാണ് അണിയറക്കാർ പേരു സമർപ്പിച്ചിരിക്കുന്നതെന്ന വൈരുദ്ധ്യം നിലനിൽക്കുന്നതിനാൽ ജൂറി അംഗങ്ങളിൽ പലർക്കും അഭിപ്രായവ്യത്യാസമുണ്ട്.

സാധ്യതകൾ ഏറെയും മോഹൻലാലിലെക്കാണ് വിരൽ ചൂണ്ടുന്നതെങ്കിലും അതെല്ലാം മറികടന്ന് ചിലപ്പോൾ അയാൾ ശശിയിലെ അഭിനയത്തിന് ശ്രീനിവാസനോ കറുത്ത ജൂതൻ എന്ന ചിത്രത്തിലെ പ്രകടനത്തിന് സലിംകുമാറോ അവാർഡ് നേടിയാലും അത്ഭുതപ്പെടാനില്ല. മുൻവർഷങ്ങളിലേതു പോലെ യുവത്വത്തിന് പരിഗണന നൽകിയാൽ ഫഹദിനാവും നറുക്ക് വീഴുക.

കാംബോജിയിലെ അഭിനയത്തിന് ലക്ഷ്മി ഗോപാലസ്വാമിയും പിന്നെയും എന്ന ചിത്രത്തിലെ അഭിനയത്തിന് കാവ്യ മാധവനുമാണ് മികച്ച നടിമാർക്കുള്ള അവസാനപട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. കാടു പൂക്കുന്ന നേരത്തിലെ അഭിനയത്തിന് റിമ കല്ലിങ്കലും മത്സരരംഗത്തുണ്ട്.

മികച്ച സംവിധായകനുള്ള മത്സരത്തിൽ അടൂർ ഗോപാലകൃഷ്ണൻ, ദിലീഷ് പോത്തൻ, വിധു വിൻസെന്റ്, ഡോ: ബിജു എന്നിവരാണുള്ളത്. ഇതിൽ ദിലീഷും വിധുവും നവാഗത സംവിധായകരാണ്. നവാഗത സംവിധായകർക്കുള്ള പുരസ്കാരത്തിനായി ഇവർക്കിരുവർക്കും പുറമെ ഗപ്പി എന്ന ചിത്രം ഒരുക്കിയ ജോൺ പോളും മത്സരിക്കുന്നു. മഹേഷിന്റെ പ്രതികാരമാണ് മികച്ച ചിത്രത്തിനായുള്ള മത്സരത്തിൽ മുൻപന്തിയിലുള്ളത്. പുലിമുരുകൻ ജനപ്രിയ ചിത്രമായേക്കും. ബാലതാരത്തിനുള്ള പുരസ്കാരം ഗപ്പിയിലെ അഭിനയത്തിന് മാസ്റ്റർ ചേതനു ലഭിച്ചേക്കും. ഛായാഗ്രഹകനുള്ള പുരസ്കാരത്തിനായി ഷൈജു ഖാലിദും (മഹേഷിന്റെ പ്രതികാരം) ഗിരീഷ് ഗംഗാധരൻ(ഗപ്പി) തമ്മിലാണ് മത്സരം. മികച്ച തിരക്കഥാകൃത്ത് ആരാകുമെന്ന സൂചനകൾ ഇപ്പോഴില്ല.

ശ്രീനിവാസൻ നായകനായി അഭിനയിച്ച അയാൾ ശശിയും സലിം കുമാർ സംവിധാനം ചെയ്ത് അഭിനയിച്ച കറുത്ത ജൂതനും അവാർഡ് നേട്ടത്തിലെ കറുത്ത കുതിരകളാകാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല. സംവിധായകനായ സുന്ദർദാസ് ഒഴികെയുള്ള ജൂറി അംഗങ്ങളെല്ലാവരും ആർട്ട് സിനിമകളുടെ വക്താക്കളാണെന്നതും അവാർഡ് നിർണയത്തെ സ്വാധീനിച്ചേക്കാം.

പ്രശസ്ത ഒഡീഷ സംവിധായകനും ക്യാമറാമാനുമായ എ.കെ.ബിർ അധ്യക്ഷനായ പത്തംഗ ജൂറിയിൽ‌ സംവിധായകരായ പ്രിയനന്ദനൻ, സുന്ദർദാസ്, സുദേവൻ, തിരക്കഥാകൃത്ത് പി.എഫ്.മാത്യൂസ്, നടി ശാന്തികൃഷ്ണ, സംഗീത സംവിധായകനും ഗായകനുമായ വി.ടി.മുരളി, സൗണ്ട് ഡിസൈനർ അരുൺ നമ്പ്യാർ, നിരൂപക ഡോ. മീന ടി.പിള്ള, ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു(മെംബർ സെക്രട്ടറി) എന്നിവരാണുള്ളത്.

RECENT POSTS
Copyright © . All rights reserved