ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെയാണ് നിര്‍മാതാവ് സുരേഷിന്റെയും നടി മേനക സുരേഷിന്റെയും മകള്‍ കീര്‍ത്തി സുരേഷ് സിനിമാ നായികാ നിരയില്‍ എത്തിയത്. തുടര്‍ന്ന് മലയാളത്തില്‍ റിങ് മാസ്റ്റര്‍ എന്ന ചിത്രം ചെയ്ത് കീര്‍ത്തി തമിഴിലേക്ക് പോയിഇപ്പോള്‍ തമിഴിലും തെലുങ്കിലും കുറേ നല്ല ചിത്രങ്ങളുമായി തിരക്കിലാണ് കീര്‍ത്തി. ഇതോടെ നടിയുടെ പ്രതിഫലവും കുത്തനെ ഉയര്‍ന്നു എന്നാണ് കേള്‍ക്കുന്നത്.
തെലുങ്കില്‍ പുതിയ സിനിമയ്ക്ക് വേണ്ടി കീര്‍ത്തി ഒരു കോടി രൂപയാണത്രെ പ്രതിഫലമായി ആവശ്യപ്പെട്ടത്.ബെല്ലംകൊണ്ട ശ്രീനിവാസ് സംവിധാനം ചെയ്യുന്ന പുതിയ തെലുങ്ക് ചിത്രത്തിന് വേണ്ടി നായികയായി പരിഗണിച്ചത് കീര്‍ത്തി സുരേഷിനെയാണ്. തിരക്കഥ ഇഷ്ടപ്പെട്ട് ചെയ്യാം എന്നേറ്റ നടി തനിയ്ക്ക് ഒരു കോടി രൂപ പ്രതിഫലം വേണം എന്ന് ആവശ്യപ്പെട്ടത്രെ
സംവിധായകന്‍ ശ്രീനിവാസിന്റെ അച്ഛനും പ്രശസ്ത നിര്‍മാതാവുമായ ബെല്ലംകൊണ്ട സുരേഷാണ് ചിത്രം നിര്‍മിയ്ക്കുന്നത്. കീര്‍ത്തി ആവശ്യപ്പെട്ട പ്രതിഫലം നല്‍കി നായികയായി തീരുമാനിച്ചുകൊള്ളാന്‍ സുരേഷ് പറഞ്ഞത്. തന്റെ കഴിവും അഭിനയത്തിനും കീര്‍ത്തി അത് അര്‍ഹിക്കുന്നു എന്നാണത്രെ നിര്‍മാതാവിന്റെ പക്ഷം.നേനു ശൈലജ എന്ന ചിത്രത്തിലൂടെയാണ് കീര്‍ത്തി തെലുങ്ക് സിനിമാ ലോകത്തെത്തിയത്. തുടര്‍ന്ന് നേനു ലോക്കല്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു. മഹാനദി, നാ ഇഷ്ടം നുവ്വു എന്നീ ചിത്രങ്ങളില്‍ നടി കരാറൊപ്പുവച്ചിട്ടുണ്ട്.തമിഴിലും കീര്‍ത്തിയെ തേടി ധാരാളം അവസരങ്ങള്‍ വരുന്നു. ഇത് എന്ന മായം എന്ന ചിത്രത്തിലൂടെ തമിഴിലെത്തിയ കീര്‍ത്തിയുടെ രജനി മുരുകന്‍, തൊടാരി, ഭൈരവ എന്നീ ചിത്രങ്ങളും ശ്രദ്ധി്ക്കപ്പെട്ടു. സൂര്യ നായകനാകുന്ന താനാ സേര്‍ത കൂട്ടം എന്ന ചിത്രത്തിലാണ് നടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്.
പ്രശസ്ത നടിയായ ജെന്നിഫര്‍ റൂയിസ് വസ്ത്രം മാറുന്ന ദൃശ്യങ്ങൾ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഒരു നാടകത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കേ ഗ്രീന്‍ റൂമില്‍ ജെന്നിഫര്‍ വസ്ത്രം മാറുന്നതാണ് വീഡിയോയില്‍ ഉള്ളത്. ഗ്രീന്‍ റൂമില്‍ നിന്നും ഏതാണ്ട് പൂര്‍ണമായും നഗ്നയായി വസ്ത്രം മാറുന്ന നടിയുടെ തൊട്ടടുത്ത് പുരുഷ സഹായിയും ഉണ്ടായിരുന്നു എന്നതാണ് വീഡിയോയെ വൈറലാക്കുന്നത്.
പുരുഷ സഹായിയുടെ ഒപ്പം നിന്നാണ് ജെന്നിഫര്‍ റൂയിസ് ഇതൊക്കെ ചെയ്തത് എന്നതാണ് ഏറെ രസകരം. തൊട്ടടുത്ത് ആണൊരുത്തന്‍ ഉണ്ടെന്ന കൂസലൊന്നും നടിക്ക് ഉണ്ടായിരുന്നില്ല. ഇതൊന്നും തീരെ ശ്രദ്ധിക്കാത്ത വിധത്തിലായിരുന്നു നടി വസ്ത്രം മാറിയത്. റൂയിസിന്റെ ഗ്രീന്‍ റൂമിലെ ദൃശ്യങ്ങള്‍ ആരോ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയാണ് സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്തത്.
നടിയുടെ നഗ്ന ദൃശ്യങ്ങളേക്കാൾ വീഡിയോയിൽ ശ്രദ്ധ പിടിച്ചു പറ്റിയത് കൂടെയുള്ള പുരുഷ സഹായിയായിരുന്നു. ഏതാണ്ട് പൂർണമായുംതന്നെ നഗ്നമായ രീതിയിൽ നടി വസ്ത്രം മാറുമ്പോൾ എങ്ങോട്ട് നോക്കണം എന്നറിയാതെ അന്തംവിട്ട് നില്‍ക്കുന്ന സഹായിയുടെ മുഖഭാവങ്ങളാണ് വീഡിയോയുടെ ഹൈലൈറ്റ്. ജെന്നിഫര്‍ റൂയിസ് വസ്ത്രം മാറുന്ന സമയം മുഴുവന്‍ തീരെ കംഫര്‍ട്ടബ്ള്‍ അല്ലാതെയാണ് സഹായി കാണപ്പെട്ടത്. എന്നാല്‍ ഒരിക്കല്‍ പോലും ജെന്നിഫര്‍ റൂയിസിനെ മോശമായി നോക്കാന്‍ ഇയാള്‍ ശ്രമിച്ചില്ല. തികച്ചും പ്രൊഫഷണല്‍ ആയ സഹായിയുടെ പെരുമാറ്റം വളരെ ശ്രദ്ധിക്കപെട്ടിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ.
ഷക്കീലയും രേഷ്മയും .ഒരുകാലത്ത് മലയാളസിനിമയില്‍ തിളങ്ങി നിന്നിരുന്ന രണ്ടു ഗ്ലാമര്‍ താരങ്ങള്‍ ആയിരുന്നു ഇരുവരും .ഷക്കീലയേക്കാളും ഗ്ലാമര്‍ വേഷങ്ങളില്‍ പ്രത്യക്ഷപ്പെടാറുള്ള രേഷ്മ അന്നത്തെക്കാലത്ത് ഷക്കീലയ്ക്ക് ഏറ്റവും വെല്ലുവിളി ഉയര്‍ത്തിയ നായികമാരില്‍ ഒരാളായിരുന്നു.എന്നാല്‍ ആദ്യകാലത്തെ പ്രമുഖ നായികമാരെല്ലാം കാലത്തിന്റെ കുത്തൊഴുക്കില്‍ ഒഴുകിപ്പോയത് പോലെ രേഷ്മയും മറഞ്ഞു. ഇന്ന് രേഷ്മ എവിടെയാണെന്ന് ആര്‍ക്കും അറിയില്ല… പക്ഷെ ഒരാള്‍ക്ക് മാത്രമറിയാം, ഷക്കീലയ്ക്ക്… രേഷ്മയെ കുറിച്ച് ഷക്കീല പറയുന്നു…
രേഷ്മയുമായി എനിക്ക് ഇപ്പോഴും നല്ല സൗഹൃദ ബന്ധമുണ്ട്. എന്നും ഫോണില്‍ വിളിക്കാറുണ്ട്.. പരസ്പരം വിശേഷങ്ങള്‍ പങ്കുവയ്ക്കാറുമുണ്ട്. രേഷ്മ ഇപ്പോള്‍ ഒരു കുടുംബിനിയാണ്. വിവാഹമൊക്കെ കഴിച്ച് ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം മൈസൂരില്‍ താമസിയ്ക്കുന്നു. രണ്ട് ആണ്‍കുട്ടികളാണ് രേഷ്മയ്ക്ക് ഉള്ളത്.സന്തോഷകരമായ കുടുംബ ജീവിതമാണ് അവരുടേത്. ഇനി അഭിനയമൊന്നും വേണ്ടെന്ന് ഞാന്‍ രേഷ്മയോട് പറഞ്ഞിട്ടുണ്ട്. കേരളത്തില്‍ എനിക്ക് നേരിട്ടത് പോലെയുള്ള ദുരനുഭവങ്ങള്‍ രേഷ്മയ്ക്കും ഉണ്ടായിരുന്നു എന്നും ഷക്കീല പറയുന്നു .
മുദ്ദുഗൗ എന്നചിത്രത്തിലൂടെ മലയാള സിനിമയില്‍ എത്തിയ നായികയാണ് അര്‍ത്ഥന.സുരേഷ്ഗോപിയുടെ മകന്‍ ഗോകുല്‍ ആയിരുന്നു ആ ചിത്രത്തിലെ നായകന്‍ .ചിത്രം അത്ര വിജയം നേടിയില്ലെങ്കിലും ഇരുവരും ശ്രദ്ധിക്കപെടുകയും ചെയ്തിരുന്നു .എന്നാല്‍ അര്‍ത്ഥന, നടന്‍ വിജയകുമാറിന്റെ മകള്‍ ആണെന്ന് പലര്‍ക്കും അറിയില്ല . എന്നാല്‍ ആ താരവിശേഷണം തനിയ്ക്ക് വേണ്ട എന്നാണ് അര്‍ത്ഥന പറയുന്നത്.
താന്‍ അര്‍ത്ഥന വിജയകുമാര്‍ അല്ല എന്നും അര്‍ത്ഥന ബിനു ആണെന്നും നടി പറഞ്ഞു.തെലുങ്ക് ചിത്രത്തിലൂടെയാണ് അര്‍ത്ഥനയുടെ സിനിമാ പ്രവേശനം.വിജയകുമാറിൻറെ മകള്‍ എന്ന ലേബലോടെയാണ് അര്‍ത്ഥന മുദ്ദുഗൗ എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയത്.എന്നാല്‍ താന്‍ ബിനുവിൻറെ മകളാണെന്ന് അര്‍ത്ഥന പറയുന്നു. എൻറെ പേര് അര്‍ത്ഥന വിജയകുമാര്‍ എന്നല്ല, അര്‍ത്ഥന ബിനു എന്നാണ്.അച്ഛന്‍ വിജയകുമാറും അമ്മ ബിനുവും വിവാഹ മോചനം നേടിയവരാണ്. അച്ഛന്‍ എവിടെയാണെന്ന് പോലും എനിക്കറിയില്ല. അതുകൊണ്ട് തന്നെ വിജയകുമാറിൻറെ മകള്‍ എന്ന ലേബലില്‍ അറിയപ്പെടാന്‍ എനിക്ക് താത്പര്യമില്ലെന്നും അര്‍ത്ഥന പറഞ്ഞു.
സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ആർക്കൊക്കെയാവും പുരസ്കാര നേട്ടമെന്ന് കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. അവാർഡുകളെ കുറിച്ച് ചില സൂചനകൾ ഇന്നലെ ചാനലുകളിൽ വന്നെങ്കിലും അതൊന്നും വാസ്തമല്ലെന്നാണ് സർക്കാരിനോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. മികച്ച നടൻ, നടി, സംവിധായകൻ, ചിത്രം തുടങ്ങിയ വിഭാഗങ്ങളിൽ പുരസ്കാരത്തിനായി കനത്ത മത്സരമാണ് നടക്കുന്നത്.
മോഹൻലാൽ (ഒപ്പം), ഫഹദ് ഫാസിൽ (മഹേഷിന്റെ പ്രതികാരം), വിനായകൻ (കമ്മട്ടിപ്പാടം) എന്നിവരാണ് മികച്ച നടനുള്ള അവസാന പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. ഇതിൽ വിനായകന്റെ പേര് സഹനടനുള്ള കാറ്റഗറിയിലാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ സമർപ്പിച്ചിരിക്കുന്നത്. മികച്ച നടനുള്ള മത്സരത്തിൽ വിനായകൻ രംഗത്തുണ്ടെങ്കിലും സഹനടനുള്ള പുരസ്കാരത്തിനാണ് അണിയറക്കാർ പേരു സമർപ്പിച്ചിരിക്കുന്നതെന്ന വൈരുദ്ധ്യം നിലനിൽക്കുന്നതിനാൽ ജൂറി അംഗങ്ങളിൽ പലർക്കും അഭിപ്രായവ്യത്യാസമുണ്ട്.
സാധ്യതകൾ ഏറെയും മോഹൻലാലിലെക്കാണ് വിരൽ ചൂണ്ടുന്നതെങ്കിലും അതെല്ലാം മറികടന്ന് ചിലപ്പോൾ അയാൾ ശശിയിലെ അഭിനയത്തിന് ശ്രീനിവാസനോ കറുത്ത ജൂതൻ എന്ന ചിത്രത്തിലെ പ്രകടനത്തിന് സലിംകുമാറോ അവാർഡ് നേടിയാലും അത്ഭുതപ്പെടാനില്ല. മുൻവർഷങ്ങളിലേതു പോലെ യുവത്വത്തിന് പരിഗണന നൽകിയാൽ ഫഹദിനാവും നറുക്ക് വീഴുക.
കാംബോജിയിലെ അഭിനയത്തിന് ലക്ഷ്മി ഗോപാലസ്വാമിയും പിന്നെയും എന്ന ചിത്രത്തിലെ അഭിനയത്തിന് കാവ്യ മാധവനുമാണ് മികച്ച നടിമാർക്കുള്ള അവസാനപട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. കാടു പൂക്കുന്ന നേരത്തിലെ അഭിനയത്തിന് റിമ കല്ലിങ്കലും മത്സരരംഗത്തുണ്ട്.
മികച്ച സംവിധായകനുള്ള മത്സരത്തിൽ അടൂർ ഗോപാലകൃഷ്ണൻ, ദിലീഷ് പോത്തൻ, വിധു വിൻസെന്റ്, ഡോ: ബിജു എന്നിവരാണുള്ളത്. ഇതിൽ ദിലീഷും വിധുവും നവാഗത സംവിധായകരാണ്. നവാഗത സംവിധായകർക്കുള്ള പുരസ്കാരത്തിനായി ഇവർക്കിരുവർക്കും പുറമെ ഗപ്പി എന്ന ചിത്രം ഒരുക്കിയ ജോൺ പോളും മത്സരിക്കുന്നു. മഹേഷിന്റെ പ്രതികാരമാണ് മികച്ച ചിത്രത്തിനായുള്ള മത്സരത്തിൽ മുൻപന്തിയിലുള്ളത്. പുലിമുരുകൻ ജനപ്രിയ ചിത്രമായേക്കും. ബാലതാരത്തിനുള്ള പുരസ്കാരം ഗപ്പിയിലെ അഭിനയത്തിന് മാസ്റ്റർ ചേതനു ലഭിച്ചേക്കും. ഛായാഗ്രഹകനുള്ള പുരസ്കാരത്തിനായി ഷൈജു ഖാലിദും (മഹേഷിന്റെ പ്രതികാരം) ഗിരീഷ് ഗംഗാധരൻ(ഗപ്പി) തമ്മിലാണ് മത്സരം. മികച്ച തിരക്കഥാകൃത്ത് ആരാകുമെന്ന സൂചനകൾ ഇപ്പോഴില്ല.
ശ്രീനിവാസൻ നായകനായി അഭിനയിച്ച അയാൾ ശശിയും സലിം കുമാർ സംവിധാനം ചെയ്ത് അഭിനയിച്ച കറുത്ത ജൂതനും അവാർഡ് നേട്ടത്തിലെ കറുത്ത കുതിരകളാകാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല. സംവിധായകനായ സുന്ദർദാസ് ഒഴികെയുള്ള ജൂറി അംഗങ്ങളെല്ലാവരും ആർട്ട് സിനിമകളുടെ വക്താക്കളാണെന്നതും അവാർഡ് നിർണയത്തെ സ്വാധീനിച്ചേക്കാം.
പ്രശസ്ത ഒഡീഷ സംവിധായകനും ക്യാമറാമാനുമായ എ.കെ.ബിർ അധ്യക്ഷനായ പത്തംഗ ജൂറിയിൽ സംവിധായകരായ പ്രിയനന്ദനൻ, സുന്ദർദാസ്, സുദേവൻ, തിരക്കഥാകൃത്ത് പി.എഫ്.മാത്യൂസ്, നടി ശാന്തികൃഷ്ണ, സംഗീത സംവിധായകനും ഗായകനുമായ വി.ടി.മുരളി, സൗണ്ട് ഡിസൈനർ അരുൺ നമ്പ്യാർ, നിരൂപക ഡോ. മീന ടി.പിള്ള, ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു(മെംബർ സെക്രട്ടറി) എന്നിവരാണുള്ളത്.
മമ്മൂട്ടിയുടെ നിത്യയൗവനം പലപ്പോഴും പരാമര്‍ശിക്കപ്പെടുന്നതാണ്. സിനിമയിലെത്തി മൂന്ന് പതിറ്റാണ്ടിനിപ്പുറവും, തലമുറകള്‍ പലത് വന്നിട്ടും സ്‌ക്രീനില്‍ പ്രസരിപ്പാര്‍ന്ന സാന്നിധ്യമായി അദ്ദേഹം നില്‍ക്കുന്നതുതന്നെ കാരണം. മമ്മൂട്ടിയും മോഹന്‍ലാലുമടക്കമുള്ള മുന്‍നിര താരങ്ങള്‍ പരസ്പരം ബന്ധുത്വമുള്ള പല തലമുറക്കാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. പക്ഷേ അവയില്‍ കൂടുതലും ‘സിനിമാകുടുംബങ്ങളി’ല്‍ നിന്നുള്ളവര്‍ക്കൊപ്പമാവും. അങ്ങനെയല്ലാതെയുള്ള ഒരു അച്ഛനും മകള്‍ക്കുമൊപ്പം രണ്ട് കാലങ്ങളില്‍ അഭിനയിച്ചിരിക്കുകയാണിപ്പോള്‍ മമ്മൂട്ടി.
മമ്മൂട്ടിയുടെ പുതിയ ചിത്രം ഗ്രേറ്റ് ഫാദറില്‍ മീനാക്ഷി മഹേഷ് എന്നൊരു ബാലതാരമുണ്ട്. സിനിമയില്‍ ഇഷ്ടതാരം മമ്മൂട്ടിയെന്ന് പറയുന്ന മീനാക്ഷി ഗ്രേറ്റ്ഫാദറില്‍ അഭിനയിക്കാനായതിന്റെ ത്രില്ലിലാണ്. കൗതുകം പകരുന്ന കാര്യം അതല്ല. മീനാക്ഷിയുടെ അച്ഛന്‍ മഹേഷ് മുന്‍പൊരു പ്രശസ്ത ചിത്രത്തില്‍ മമ്മൂട്ടിയുടെ മകനായി അഭിനയിച്ചിട്ടുണ്ട്. കെ.ജി.ജോര്‍ജിന്റെ സംവിധാനത്തില്‍ 1982ല്‍ പുറത്തിറങ്ങി പില്‍ക്കാലത്ത് ക്ലാസിക് പദവി നേടിയ ‘യവനിക’യിലാണ് മഹേഷ് മമ്മൂട്ടിയുടെ മകനായി അഭിനയിച്ചത്. ശ്രദ്ധേയചിത്രമായിരുന്നതിനാല്‍ യവനിക കണ്ടവര്‍ക്ക് ആ മുഖം ഓര്‍ത്തെടുക്കാന്‍ അത്ര ബുദ്ധിമുട്ടുണ്ടാവില്ല. സിനിമ ഇറങ്ങി, 35 വര്‍ഷമായെങ്കിലും.
അന്തരിച്ച നടൻ കലാഭവൻമണിയുടെ കുടുംബം നിരാഹാര സമരമാരംഭിച്ചു. മണിയുടെ മരണത്തിലെ ദുരൂഹതകളുടെ ചുരുളഴിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇന്നു മുതലാരംഭിച്ച നിരാഹാര സമരം മൂന്നു ദിവസം വരെ നീളുന്നതായിരിക്കും. സിബിഐ അന്വേഷണം ത്വരിതപ്പെടുത്തണമെന്നും പ്രതികള്‍ക്കെതിരെ എത്രയും വേഗം കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍റെ നേതൃത്വത്തിലാണ് സമരം.
കേസ് സിബിഐക്ക് കൈമാറിയതല്ലാതെ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ഒരു നടപടികളും കൈകൊണ്ടിട്ടില്ലെന്നാണ് സഹോദരൻ രാമകൃഷ്ണൻ ആരോപിക്കുന്നത്. പൊലീസിന്‍റെ ഭാഗത്തുണ്ടായ വീഴ്ചയാണെന്നും കേസിൽ അട്ടിമറി നടന്നിട്ടുണ്ടെന്നും രാമകൃഷ്ണന്‍ പറഞ്ഞു. മണിയുടെ പിതാവിന്‍റെ സ്മാരകമായ രാമന്‍ സ്മാരക കലാഗൃഹത്തിന് മുന്നില്‍ ഇന്ന് അനാച്ഛാദനം ചെയ്യുന്ന പ്രതിമക്ക് സമീപത്താണ് നിരാഹാരം സംഘടിപ്പിക്കുന്നത്.
ലോഹിതദാസ് ചിത്രമായ നിവേദ്യത്തിൽ ഒരു നാടൻ പെൺകുട്ടിയുടെ റോളിലായിരുന്നു ഭാമയുടെ അരങ്ങേറ്റം. മലയാളത്തിൽ ഇതേ വേഷങ്ങളിൽ ഒന്ന് രണ്ട് സിനിമകൾ ചെയ്തപ്പോഴേക്കും നടി കന്നടയിലേക്കും തമിഴിലേക്കും ചേക്കേറി. നാടൻ പെൺകുട്ടി എന്ന ഇമേജ് ഒന്ന് മാറ്റിപിടിക്കാമെന്ന ഉദേശമാകണം കന്നടയിൽ പോയ ഭാമ ഐറ്റം നമ്പിൽ പ്രത്യക്ഷപ്പെട്ടത്.
ഓട്ടോ രാജ എന്ന ചിത്രത്തിൽ ഐറ്റം ഡാൻസറായി ഭാമയെ കണ്ടതോടെ മലയാളികളും ഞെട്ടി. ഐറ്റം ഡാൻസർ പരിവേഷത്തിലെത്തിയ ഭാമ തന്‍റെ അനുഭവം ഇപ്പോഴാണ് മാധ്യമങ്ങളുമായി പങ്കു വെച്ചത്. കൊച്ചിയില്‍ വന്നിട്ടായിരുന്നു സംവിധായകൻ ഈ ചിത്രത്തിന്‍റെ കഥ തന്നോട് പറയുന്നത്. കഥ കേട്ടപ്പോൾ വളരെയധികം ഇഷ്ടപ്പെടുകയും ചെയ്തു. പിന്നീടായിരുന്നു ഇങ്ങനെയൊരു ഐറ്റം ഡാൻസിനെ കുറിച്ച് പറഞ്ഞത്. നിർബന്ധിക്കില്ലെന്നും സിനിമയുടെ വിജയത്തിന് അതത്യാവശ്യമാണെന്നും സംവിധായകൻ പറഞ്ഞു.
ഒരു നാടന്‍ പെണ്‍കുട്ടി ഇമേജിൽ നിന്ന് ഐറ്റം നമ്പർ ചെയ്യുമ്പോൾ ഉണ്ടാകുന്ന വിമര്‍ശനങ്ങളെ കുറിച്ച് തനിക്ക് നല്ല ബോധ്യമുണ്ടായിരുന്നു. എന്നാൽ വൾഗർ അല്ലാത്ത വേഷമായതിനാലും ആഴമുള്ള കഥാപാത്രമായതിനാലും ആ ചലഞ്ച് ഏറ്റെടുക്കാൻ തീരുമാനിക്കുകയായിരുന്നു എന്ന് ഭാമ വ്യക്തമാക്കി.
അമലപോളും തമിഴ് സംവിധായകന്‍ എ.എല്‍ വിജയ്‌യും തമ്മിലുള്ള വേര്‍പിരിയല്‍ തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ഞെട്ടിച്ച സംഭവമായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ഇരുവരും നിയമപരമായി വിവാഹമോചിതരായത്.
വിവാഹമോചനം ലഭിച്ചതോടെ വിജയ് രണ്ടാം വിവാഹത്തിനൊരുങ്ങുന്നുവെന്ന് വാർത്ത വന്നിരുന്നു. വിജയ്‌യുടെ അച്ഛനും പ്രമുഖ നിർമാതാവുമായ എ എൽ അളഗപ്പനാണ് മകനുവേണ്ടി മറ്റൊരു വിവാഹം നടത്താൻ തീരുമാനിച്ചിരിക്കുന്നതെന്നും വധു മലയാളത്തിൽ നിന്നു തന്നെയുള്ള യുവനടിയാണെന്നുമായിരുന്നു റിപ്പോർട്ട്. വിജയ് പുനര്‍വിവാഹത്തിനൊരുങ്ങുന്നുവെന്ന വാർത്ത കേട്ട അമല വിഷമത്തോടെ ഒരു ഷൂട്ടിങ് സെറ്റില്‍ നിന്നും ഇറങ്ങിപ്പോയെന്നും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാൽ താൻ പുനർവിവാഹത്തിനൊരുങ്ങുന്നുവെന്ന വാർത്ത തീർത്തും തെറ്റാണെന്നും ഇങ്ങനെയൊരു വാർത്ത വന്നത് ഏറെ വേദനിപ്പിച്ചെന്നും എ എൽ വിജയ് പറയുന്നു. ഇത്തരം ഊഹാപോഹങ്ങളെ മാധ്യമങ്ങൾ ദയവ് ചെയ്ത് പ്രചരിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
2011ല്‍ പുറത്തിറങ്ങിയ ദൈവ തിരുമകള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് സംവിധായകന്‍ എഎല്‍ വിജയ്‌യുമായി അമല പോള്‍ പ്രണയത്തിലാകുന്നത്. പിന്നീട് വിജയ്‌യെ നായകനാക്കി എ എൽ വിജയ് നായകനായ തലൈവ എന്ന ചിത്രത്തിലും അമല ആയിരുന്നു നായിക. 2014 ജൂണ്‍ 12നായിരുന്നു ഇവരുടെയും വിവാഹം. ഒരു വര്‍ഷത്തെ കുടുംബ ജീവിതത്തിന് ശേഷം ഇവര്‍ വേര്‍പിരിയുകയായിരുന്നു
ശോഭനയ്ക്ക് ശേഷം മലയാളം കണ്ട ഏറ്റവും മികച്ച നടിമാരില്‍ ഒരാളായ മഞ്ജു നടി ശോഭനയെ ഇഷ്ടപ്പെടുന്നതില്‍ ആരും ഒരു അപാകതയും പറയില്ല.പുതുതലമുറയില്‍ ആരാണ് ഇഷ്ടപ്പെട്ട നടി എന്ന് ചോദിച്ചാലോ? മഞ്ജു വാര്യര്‍ പറയുന്ന പേരുകളില്‍ ഒന്ന് റിമ കല്ലിങ്ങല്‍ എന്നായിരിക്കും. റിമയുടെ 22 ഫീമെയില്‍ കോട്ടയം കണ്ട് റിമയെ ഇഷ്ടപ്പെട്ടതാണ് മഞ്ജു. പിന്നെ മമ്ത, എന്തിനധികം നസ്രിയ വരെ മഞ്ജുവിന്റെ ഇഷ്ടനടിമാരുടെ കൂട്ടത്തിലുണ്ട്.എന്നാല്‍ കാവ്യ മാധവനോ ?
ജൂനിയര്‍ ശോഭന എന്ന് വിളിച്ചാല്‍ എന്തായിരിക്കും പ്രതികരണം എന്ന് ചോദിച്ച ആരാധികയോടാണ് മഞ്ജു വാര്യര്‍ ഇത് പറഞ്ഞത്. ശോഭന മാഡം തനിക്ക് ഒരു ഹരമാണ്. മണിച്ചിത്രത്താഴ് എന്ന സിനിമയുടെ പേര് താന്‍ എത്ര തവണ പറഞ്ഞിട്ടുണ്ട് എന്ന് തനിക്ക് തന്നെ അറിയില്ല. തന്റെ ഫേവറിറ്റ് നടിയാണ് ശോഭന.ആദ്യമായി ബാംഗ്ലൂര്‍ വെച്ചാണ് ശോഭന മാഡത്തെ കണ്ടത്. ഒരു ഡാന്‍സ് പ്രോഗ്രാമിന് വേണ്ടി പോയതായിരുന്നു. അന്ന് കണ്ണ് നിറയെ നോക്കി നിന്നു. ജൂനിയര്‍ ശോഭന എന്ന് വിളിച്ചാല്‍ എനിക്ക് ഭയങ്കര സന്തോഷമായിരിക്കും. പക്ഷേ അത് ശോഭന മാഡം കേള്‍ക്കണ്ട. ആത്മഹത്യ ചെയ്തുകളയും. – ചിരിച്ചുകൊണ്ട് മഞ്ജു വാര്യര്‍ പറയുന്നു.
മലയാളത്തിലെ യുവനായികമാര്‍ എല്ലാവരും വളരെ ടാലന്റഡ് ആണ് എന്ന അഭിപ്രായമാണ് മഞ്ജു വാര്യര്‍ക്ക്. ചിലരെ മഞ്ജു വാര്യര്‍ പേരെടുത്ത് പറയുകയും ചെയ്തു. 22 ഫീമെയില്‍ കോട്ടയത്തില്‍ അഭിനയിച്ചതിന് റിമ കല്ലിങ്ങലിനെ, മമത് മോഹന്‍ദാസിനെ,എന്തിനധികം പറയുന്നു, ആകെ വിരലില്‍ എണ്ണാവുന്ന വേഷങ്ങള്‍ ചെയ്ത നസ്രിയയെ വരെ മഞ്ജു പേരെടുത്ത് പറഞ്ഞു.
മലയാളത്തില്‍ മഞ്ജു വാര്യര്‍ക്ക് ശേഷം വളരെയധികം ശ്രദ്ധ പിടിച്ചുപറ്റിയ ഒരു നടിയാണ് കാവ്യ മാധവന്‍. ഒരു പതിറ്റാണ്ടിലധികമായി നായിക വേഷങ്ങളില്‍ അഭിനയിച്ച് ഇന്‍ഡസ്ട്രിയിലുണ്ട്. ഇത്രകാലം നായികയായി പിടിച്ചുനിന്നവര്‍ വിരളമാണ്. എന്നിട്ടും കാവ്യയുടെ പേര് മഞ്ജു പറഞ്ഞില്ലല്ലോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ചോദ്യമുയരുന്നത്. ശരിക്കും മഞ്ജുവിനെ കാവ്യയെ ഇഷ്ടമല്ലേ എന്നും ചോദിക്കുന്നവരുണ്ട്.മോഹന്‍ലാലിനൊപ്പം ഞാന്‍ ആദ്യമായി അഭിനയിച്ച ചിത്രമായിരുന്നു ആറാം തമ്പുരാന്‍. അടുത്ത ചിത്രം ലാലേട്ടന്റെ കൂടെയാണ് എന്നറിഞ്ഞപ്പോള്‍ തന്നെ അപ്പോള്‍ അഭിനയിച്ചുകൊണ്ടിരുന്ന സിനിമയുടെ സെറ്റില്‍ ഭയങ്കര ആഘോഷമായിരുന്നു. അടുത്ത പടം മോഹന്‍ലാലിന്റെ കൂടെയാണ് എന്നൊക്കെ പറഞ്ഞ് ആളുകള്‍ അഭിനന്ദിച്ചു. നമ്മളൊക്കെ കുട്ടിക്കാലം മുതല്‍ കേട്ടുവളര്‍ന്ന പേരല്ലേ. പക്ഷേ സ്‌നേഹത്തോടെയാണ് ആറാം തമ്പുരാനിലെ ഷൂട്ടിങില്‍ പെരുമാറിയത്.
കൂടെ നിന്ന് അഭിനയിക്കുമ്പോള്‍ നമ്മള്‍ക്ക് തോന്നും ലാലേട്ടന്‍ ഇതിലൊന്നും അഭിനയിച്ചില്ലല്ലോ. ഇത് പക്ഷേ നമ്മുടെ മണ്ടത്തരം കൊണ്ട് തോന്നുന്നതാണ്. സ്‌ക്രീനില്‍ ആ സീനുകള്‍ ഉണ്ടാക്കുന്ന ഇംപാക്ട് എന്താണെന്ന് നേരിട്ട് അനുഭവിച്ചിട്ടുള്ളതാണ് ഞാന്‍. അതൊരു മാജിക്കാണ്. അദ്ദേഹത്തെ പോലെ ഒരു കലാകാരന്‍ നമുക്ക് പണ്ടും ഉണ്ടായിട്ടില്ല. ഇപ്പോഴും ഇല്ല, ഇനിയും ഉണ്ടാകുമോ എന്ന് സംശയമാണ്.പണ്ട് മമ്മൂട്ടിക്കൊപ്പം ഒരു പടം ചെയ്യാനുള്ള ഭാഗ്യമുണ്ടായിട്ടില്ല. ഇപ്പോഴും അങ്ങനെ ഒരു അവസരം വന്നിട്ടൊന്നും ഇല്ല. എല്ലാം ഒത്തുവരികയാണെങ്കില്‍ അഭിനയിക്കാന്‍ സന്തോഷമേയുള്ളൂ. ഏതൊരു ആര്‍ട്ടിസ്റ്റും ആഗ്രഹിക്കുന്ന കാര്യമാണല്ലോ മമ്മുക്കയെ പോലെ ഒരു മഹാനടന്റെ കൂടെ അഭിനയിക്കുക എന്നത്. – മമ്മൂട്ടിചിത്രത്തെപ്പറ്റി ചോദിച്ചാല്‍ മഞ്ജു വാര്യരുടെ മറുപടിയിങ്ങനെ.
ഹെവി റൊട്ടീന്‍ ഒന്നുമില്ല. ഡാന്‍സ് ചെയ്യുന്നുണ്ട്. വല്ലപ്പോഴും ജിമ്മിലൊക്കെ പോകും. റെഗുലര്‍ ആയി വര്‍ക്കൗട്ടൊന്നും ചെയ്യാറില്ല. ഡാന്‍സ് എന്റെ ജീവിതത്തിന്റെ ഭാഗമായത് കൊണ്ട് അതങ്ങനെ നടന്നുപോകും. അല്ലാതെ പ്രത്യേകിച്ചൊന്നും ചെയ്യുന്നില്ല. ഫേവറിറ്റ് ഫുഡ് എന്നൊന്നും ഇല്ല. എന്ത് കിട്ടിയാലും കഴിക്കും. കേരള ഭക്ഷണം ഇഷ്ടമാണ്. അങ്ങനെ എന്ത് കിട്ടിയാലും കഴിക്കാം.ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിലൂടെ മഞ്ജു വാര്യര്‍ സിനിമയിലേക്ക് തിരിച്ചുവന്നപ്പോള്‍ നല്‍കിയ ഒരു ഫേസ്ബുക്ക് ലൈവിലാണ് മഞ്ജു വാര്യര്‍ ഈ അഭിപ്രായമെല്ലാം പറഞ്ഞത് എന്നതാണ് ഏറെ രസകരം. രണ്ട് വര്‍ഷത്തിലധികം പഴക്കമുണ്ട് ഈ വീഡിയോയ്ക്ക്. ഇപ്പോള്‍ ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ് ഈ വീഡിയോ.
ദിലീപ്-കാവ്യ മാധവന്‍ വിവാഹത്തില്‍ മഞ്ജു വാര്യരുടെ ആദ്യത്തെ പ്രതികരണം എന്ന പേരിലാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ദിലീപ് – കാവ്യ വിവാഹം നടന്നപ്പോള്‍ ദിലീപിന്റെ ആദ്യഭാര്യയായ മഞ്ജു വാര്യര്‍ എന്ത് പറയുന്നു എന്ന് ഏവരും ഉറ്റുനോക്കിയിരുന്നു. എന്നാല്‍ മഞ്ജു അന്നൊന്നും ഒന്നും പ്രതികരിക്കാന്‍ കൂട്ടാക്കിയില്ല. അപ്പോഴാണ് ഇങ്ങനെ ഒരു വീഡിയോ പരക്കുന്നത്.
എന്നാല്‍ ദിലീപിന്റെയും തന്റെയും വിവാഹ മോചനത്തിന്റെ യഥാര്‍ത്ഥ കാരണം എന്താണെന്നോ അത് സംബന്ധിച്ച സത്യാവസ്ഥ എന്താണെന്നോ മഞ്ജു ഇത് വരെ എവിടെയും പറഞ്ഞിട്ടില്ല. ദിലീപിന്റെയും കാവ്യയുടെയും വിവാഹ ശേഷവും മഞ്ജു വാര്യര്‍ എവിടേയും ഇരുവരുടെയും പേരുകള്‍ പരാമര്‍ശിച്ചിട്ടില്ല. മഞ്ജു വാര്യര്‍ സിനിമാ തിരക്കുകളുമായി മുന്നോട്ട് പോകുമ്പോഴാണ് ഇങ്ങനെ ഒരു പ്രചാരണം സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.