Movies

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ആർക്കൊക്കെയാവും പുരസ്കാര നേട്ടമെന്ന് കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. അവാർഡുകളെ കുറിച്ച് ചില സൂചനകൾ ഇന്നലെ ചാനലുകളിൽ വന്നെങ്കിലും അതൊന്നും വാസ്തമല്ലെന്നാണ് സർക്കാരിനോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. മികച്ച നടൻ, നടി, സംവിധായകൻ, ചിത്രം തുടങ്ങിയ വിഭാഗങ്ങളിൽ പുരസ്കാരത്തിനായി കനത്ത മത്സരമാണ് നടക്കുന്നത്.
മോഹൻലാൽ (ഒപ്പം), ഫഹദ് ഫാസിൽ (മഹേഷിന്റെ പ്രതികാരം), വിനായകൻ (കമ്മട്ടിപ്പാടം) എന്നിവരാണ് മികച്ച നടനുള്ള അവസാന പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. ഇതിൽ വിനായകന്റെ പേര് സഹനടനുള്ള കാറ്റഗറിയിലാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ സമർപ്പിച്ചിരിക്കുന്നത്. മികച്ച നടനുള്ള മത്സരത്തിൽ വിനായകൻ രംഗത്തുണ്ടെങ്കിലും സഹനടനുള്ള പുരസ്കാരത്തിനാണ് അണിയറക്കാർ പേരു സമർപ്പിച്ചിരിക്കുന്നതെന്ന വൈരുദ്ധ്യം നിലനിൽക്കുന്നതിനാൽ ജൂറി അംഗങ്ങളിൽ പലർക്കും അഭിപ്രായവ്യത്യാസമുണ്ട്.

സാധ്യതകൾ ഏറെയും മോഹൻലാലിലെക്കാണ് വിരൽ ചൂണ്ടുന്നതെങ്കിലും അതെല്ലാം മറികടന്ന് ചിലപ്പോൾ അയാൾ ശശിയിലെ അഭിനയത്തിന് ശ്രീനിവാസനോ കറുത്ത ജൂതൻ എന്ന ചിത്രത്തിലെ പ്രകടനത്തിന് സലിംകുമാറോ അവാർഡ് നേടിയാലും അത്ഭുതപ്പെടാനില്ല. മുൻവർഷങ്ങളിലേതു പോലെ യുവത്വത്തിന് പരിഗണന നൽകിയാൽ ഫഹദിനാവും നറുക്ക് വീഴുക.

കാംബോജിയിലെ അഭിനയത്തിന് ലക്ഷ്മി ഗോപാലസ്വാമിയും പിന്നെയും എന്ന ചിത്രത്തിലെ അഭിനയത്തിന് കാവ്യ മാധവനുമാണ് മികച്ച നടിമാർക്കുള്ള അവസാനപട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. കാടു പൂക്കുന്ന നേരത്തിലെ അഭിനയത്തിന് റിമ കല്ലിങ്കലും മത്സരരംഗത്തുണ്ട്.

മികച്ച സംവിധായകനുള്ള മത്സരത്തിൽ അടൂർ ഗോപാലകൃഷ്ണൻ, ദിലീഷ് പോത്തൻ, വിധു വിൻസെന്റ്, ഡോ: ബിജു എന്നിവരാണുള്ളത്. ഇതിൽ ദിലീഷും വിധുവും നവാഗത സംവിധായകരാണ്. നവാഗത സംവിധായകർക്കുള്ള പുരസ്കാരത്തിനായി ഇവർക്കിരുവർക്കും പുറമെ ഗപ്പി എന്ന ചിത്രം ഒരുക്കിയ ജോൺ പോളും മത്സരിക്കുന്നു. മഹേഷിന്റെ പ്രതികാരമാണ് മികച്ച ചിത്രത്തിനായുള്ള മത്സരത്തിൽ മുൻപന്തിയിലുള്ളത്. പുലിമുരുകൻ ജനപ്രിയ ചിത്രമായേക്കും. ബാലതാരത്തിനുള്ള പുരസ്കാരം ഗപ്പിയിലെ അഭിനയത്തിന് മാസ്റ്റർ ചേതനു ലഭിച്ചേക്കും. ഛായാഗ്രഹകനുള്ള പുരസ്കാരത്തിനായി ഷൈജു ഖാലിദും (മഹേഷിന്റെ പ്രതികാരം) ഗിരീഷ് ഗംഗാധരൻ(ഗപ്പി) തമ്മിലാണ് മത്സരം. മികച്ച തിരക്കഥാകൃത്ത് ആരാകുമെന്ന സൂചനകൾ ഇപ്പോഴില്ല.

ശ്രീനിവാസൻ നായകനായി അഭിനയിച്ച അയാൾ ശശിയും സലിം കുമാർ സംവിധാനം ചെയ്ത് അഭിനയിച്ച കറുത്ത ജൂതനും അവാർഡ് നേട്ടത്തിലെ കറുത്ത കുതിരകളാകാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല. സംവിധായകനായ സുന്ദർദാസ് ഒഴികെയുള്ള ജൂറി അംഗങ്ങളെല്ലാവരും ആർട്ട് സിനിമകളുടെ വക്താക്കളാണെന്നതും അവാർഡ് നിർണയത്തെ സ്വാധീനിച്ചേക്കാം.

പ്രശസ്ത ഒഡീഷ സംവിധായകനും ക്യാമറാമാനുമായ എ.കെ.ബിർ അധ്യക്ഷനായ പത്തംഗ ജൂറിയിൽ‌ സംവിധായകരായ പ്രിയനന്ദനൻ, സുന്ദർദാസ്, സുദേവൻ, തിരക്കഥാകൃത്ത് പി.എഫ്.മാത്യൂസ്, നടി ശാന്തികൃഷ്ണ, സംഗീത സംവിധായകനും ഗായകനുമായ വി.ടി.മുരളി, സൗണ്ട് ഡിസൈനർ അരുൺ നമ്പ്യാർ, നിരൂപക ഡോ. മീന ടി.പിള്ള, ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു(മെംബർ സെക്രട്ടറി) എന്നിവരാണുള്ളത്.

മമ്മൂട്ടിയുടെ നിത്യയൗവനം പലപ്പോഴും പരാമര്‍ശിക്കപ്പെടുന്നതാണ്. സിനിമയിലെത്തി മൂന്ന് പതിറ്റാണ്ടിനിപ്പുറവും, തലമുറകള്‍ പലത് വന്നിട്ടും സ്‌ക്രീനില്‍ പ്രസരിപ്പാര്‍ന്ന സാന്നിധ്യമായി അദ്ദേഹം നില്‍ക്കുന്നതുതന്നെ കാരണം. മമ്മൂട്ടിയും മോഹന്‍ലാലുമടക്കമുള്ള മുന്‍നിര താരങ്ങള്‍ പരസ്പരം ബന്ധുത്വമുള്ള പല തലമുറക്കാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. പക്ഷേ അവയില്‍ കൂടുതലും ‘സിനിമാകുടുംബങ്ങളി’ല്‍ നിന്നുള്ളവര്‍ക്കൊപ്പമാവും. അങ്ങനെയല്ലാതെയുള്ള ഒരു അച്ഛനും മകള്‍ക്കുമൊപ്പം രണ്ട് കാലങ്ങളില്‍ അഭിനയിച്ചിരിക്കുകയാണിപ്പോള്‍ മമ്മൂട്ടി.

35 വര്‍ഷം മുന്‍പ് അച്ഛന്‍ ബാലതാരം, ഗ്രേറ്റ്ഫാദറില്‍ മകള്‍; എവര്‍ഗ്രീന്‍ മമ്മൂട്ടി

മമ്മൂട്ടിയുടെ പുതിയ ചിത്രം ഗ്രേറ്റ് ഫാദറില്‍ മീനാക്ഷി മഹേഷ് എന്നൊരു ബാലതാരമുണ്ട്. സിനിമയില്‍ ഇഷ്ടതാരം മമ്മൂട്ടിയെന്ന് പറയുന്ന മീനാക്ഷി ഗ്രേറ്റ്ഫാദറില്‍ അഭിനയിക്കാനായതിന്റെ ത്രില്ലിലാണ്. കൗതുകം പകരുന്ന കാര്യം അതല്ല. മീനാക്ഷിയുടെ അച്ഛന്‍ മഹേഷ് മുന്‍പൊരു പ്രശസ്ത ചിത്രത്തില്‍ മമ്മൂട്ടിയുടെ മകനായി അഭിനയിച്ചിട്ടുണ്ട്. കെ.ജി.ജോര്‍ജിന്റെ സംവിധാനത്തില്‍ 1982ല്‍ പുറത്തിറങ്ങി പില്‍ക്കാലത്ത് ക്ലാസിക് പദവി നേടിയ ‘യവനിക’യിലാണ് മഹേഷ് മമ്മൂട്ടിയുടെ മകനായി അഭിനയിച്ചത്. ശ്രദ്ധേയചിത്രമായിരുന്നതിനാല്‍ യവനിക കണ്ടവര്‍ക്ക് ആ മുഖം ഓര്‍ത്തെടുക്കാന്‍ അത്ര ബുദ്ധിമുട്ടുണ്ടാവില്ല. സിനിമ ഇറങ്ങി, 35 വര്‍ഷമായെങ്കിലും.

അന്തരിച്ച നടൻ കലാഭവൻമണിയുടെ കുടുംബം നിരാഹാര സമരമാരംഭിച്ചു. മണിയുടെ മരണത്തിലെ ദുരൂഹതകളുടെ ചുരുളഴിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇന്നു മുതലാരംഭിച്ച നിരാഹാര സമരം മൂന്നു ദിവസം വരെ നീളുന്നതായിരിക്കും. സിബിഐ അന്വേഷണം ത്വരിതപ്പെടുത്തണമെന്നും പ്രതികള്‍ക്കെതിരെ എത്രയും വേഗം കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍റെ നേതൃത്വത്തിലാണ് സമരം.
കേസ് സിബിഐക്ക് കൈമാറിയതല്ലാതെ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ഒരു നടപടികളും കൈകൊണ്ടിട്ടില്ലെന്നാണ് സഹോദരൻ രാമകൃഷ്ണൻ ആരോപിക്കുന്നത്. പൊലീസിന്‍റെ ഭാഗത്തുണ്ടായ വീഴ്ചയാണെന്നും കേസിൽ അട്ടിമറി നടന്നിട്ടുണ്ടെന്നും രാമകൃഷ്ണന്‍ പറഞ്ഞു. മണിയുടെ പിതാവിന്‍റെ സ്മാരകമായ രാമന്‍ സ്മാരക കലാഗൃഹത്തിന് മുന്നില്‍ ഇന്ന് അനാച്ഛാദനം ചെയ്യുന്ന പ്രതിമക്ക് സമീപത്താണ് നിരാഹാരം സംഘടിപ്പിക്കുന്നത്.

ലോഹിതദാസ് ചിത്രമായ നിവേദ്യത്തിൽ ഒരു നാടൻ പെൺകുട്ടിയുടെ റോളിലായിരുന്നു ഭാമയുടെ അരങ്ങേറ്റം. മലയാളത്തിൽ ഇതേ വേഷങ്ങളിൽ ഒന്ന് രണ്ട് സിനിമകൾ ചെയ്തപ്പോഴേക്കും നടി കന്നടയിലേക്കും തമിഴിലേക്കും ചേക്കേറി. നാടൻ പെൺകുട്ടി എന്ന ഇമേജ് ഒന്ന് മാറ്റിപിടിക്കാമെന്ന ഉദേശമാകണം കന്നടയിൽ പോയ ഭാമ ഐറ്റം നമ്പിൽ പ്രത്യക്ഷപ്പെട്ടത്.
ഓട്ടോ രാജ എന്ന ചിത്രത്തിൽ ഐറ്റം ഡാൻസറായി ഭാമയെ കണ്ടതോടെ മലയാളികളും ഞെട്ടി. ഐറ്റം ഡാൻസർ പരിവേഷത്തിലെത്തിയ ഭാമ തന്‍റെ അനുഭവം ഇപ്പോഴാണ് മാധ്യമങ്ങളുമായി പങ്കു വെച്ചത്. കൊച്ചിയില്‍ വന്നിട്ടായിരുന്നു സംവിധായകൻ ഈ ചിത്രത്തിന്‍റെ കഥ തന്നോട് പറയുന്നത്. കഥ കേട്ടപ്പോൾ വളരെയധികം ഇഷ്ടപ്പെടുകയും ചെയ്തു. പിന്നീടായിരുന്നു ഇങ്ങനെയൊരു ഐറ്റം ഡാൻസിനെ കുറിച്ച് പറഞ്ഞത്. നിർബന്ധിക്കില്ലെന്നും സിനിമയുടെ വിജയത്തിന് അതത്യാവശ്യമാണെന്നും സംവിധായകൻ പറഞ്ഞു.

ഒരു നാടന്‍ പെണ്‍കുട്ടി ഇമേജിൽ നിന്ന് ഐറ്റം നമ്പർ ചെയ്യുമ്പോൾ ഉണ്ടാകുന്ന വിമര്‍ശനങ്ങളെ കുറിച്ച് തനിക്ക് നല്ല ബോധ്യമുണ്ടായിരുന്നു. എന്നാൽ വൾഗർ അല്ലാത്ത വേഷമായതിനാലും ആഴമുള്ള കഥാപാത്രമായതിനാലും ആ ചലഞ്ച് ഏറ്റെടുക്കാൻ തീരുമാനിക്കുകയായിരുന്നു എന്ന് ഭാമ വ്യക്തമാക്കി.

അമലപോളും തമിഴ് സംവിധായകന്‍ എ.എല്‍ വിജയ്‌യും തമ്മിലുള്ള വേര്‍പിരിയല്‍ തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ഞെട്ടിച്ച സംഭവമായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ഇരുവരും നിയമപരമായി വിവാഹമോചിതരായത്.
വിവാഹമോചനം ലഭിച്ചതോടെ വിജയ് രണ്ടാം വിവാഹത്തിനൊരുങ്ങുന്നുവെന്ന് വാർത്ത വന്നിരുന്നു. വിജയ്‌യുടെ അച്ഛനും പ്രമുഖ നിർമാതാവുമായ എ എൽ അളഗപ്പനാണ് മകനുവേണ്ടി മറ്റൊരു വിവാഹം നടത്താൻ തീരുമാനിച്ചിരിക്കുന്നതെന്നും വധു മലയാളത്തിൽ നിന്നു തന്നെയുള്ള യുവനടിയാണെന്നുമായിരുന്നു റിപ്പോർട്ട്. വിജയ് പുനര്‍വിവാഹത്തിനൊരുങ്ങുന്നുവെന്ന വാർത്ത കേട്ട അമല വിഷമത്തോടെ ഒരു ഷൂട്ടിങ് സെറ്റില്‍ നിന്നും ഇറങ്ങിപ്പോയെന്നും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നാൽ താൻ പുനർവിവാഹത്തിനൊരുങ്ങുന്നുവെന്ന വാർത്ത തീർത്തും തെറ്റാണെന്നും ഇങ്ങനെയൊരു വാർത്ത വന്നത് ഏറെ വേദനിപ്പിച്ചെന്നും എ എൽ വിജയ് പറയുന്നു. ഇത്തരം ഊഹാപോഹങ്ങളെ മാധ്യമങ്ങൾ ദയവ് ചെയ്ത് പ്രചരിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

2011ല്‍ പുറത്തിറങ്ങിയ ദൈവ തിരുമകള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് സംവിധായകന്‍ എഎല്‍ വിജയ്‌യുമായി അമല പോള്‍ പ്രണയത്തിലാകുന്നത്. പിന്നീട് വിജയ്‌യെ നായകനാക്കി എ എൽ വിജയ് നായകനായ തലൈവ എന്ന ചിത്രത്തിലും അമല ആയിരുന്നു നായിക. 2014 ജൂണ്‍ 12നായിരുന്നു ഇവരുടെയും വിവാഹം. ഒരു വര്‍ഷത്തെ കുടുംബ ജീവിതത്തിന് ശേഷം ഇവര്‍ വേര്‍പിരിയുകയായിരുന്നു

 
ശോഭനയ്ക്ക് ശേഷം മലയാളം കണ്ട ഏറ്റവും മികച്ച നടിമാരില്‍ ഒരാളായ  മഞ്ജു നടി ശോഭനയെ ഇഷ്ടപ്പെടുന്നതില്‍ ആരും ഒരു അപാകതയും പറയില്ല.പുതുതലമുറയില്‍ ആരാണ് ഇഷ്ടപ്പെട്ട നടി എന്ന് ചോദിച്ചാലോ? മഞ്ജു വാര്യര്‍ പറയുന്ന പേരുകളില്‍ ഒന്ന് റിമ കല്ലിങ്ങല്‍ എന്നായിരിക്കും. റിമയുടെ 22 ഫീമെയില്‍ കോട്ടയം കണ്ട് റിമയെ ഇഷ്ടപ്പെട്ടതാണ് മഞ്ജു. പിന്നെ മമ്ത, എന്തിനധികം നസ്രിയ വരെ മഞ്ജുവിന്റെ ഇഷ്ടനടിമാരുടെ കൂട്ടത്തിലുണ്ട്.എന്നാല്‍ കാവ്യ മാധവനോ ?

ജൂനിയര്‍ ശോഭന എന്ന് വിളിച്ചാല്‍ എന്തായിരിക്കും പ്രതികരണം എന്ന് ചോദിച്ച ആരാധികയോടാണ് മഞ്ജു വാര്യര്‍ ഇത് പറഞ്ഞത്. ശോഭന മാഡം തനിക്ക് ഒരു ഹരമാണ്. മണിച്ചിത്രത്താഴ് എന്ന സിനിമയുടെ പേര് താന്‍ എത്ര തവണ പറഞ്ഞിട്ടുണ്ട് എന്ന് തനിക്ക് തന്നെ അറിയില്ല. തന്റെ ഫേവറിറ്റ് നടിയാണ് ശോഭന.ആദ്യമായി ബാംഗ്ലൂര്‍ വെച്ചാണ് ശോഭന മാഡത്തെ കണ്ടത്. ഒരു ഡാന്‍സ് പ്രോഗ്രാമിന് വേണ്ടി പോയതായിരുന്നു. അന്ന് കണ്ണ് നിറയെ നോക്കി നിന്നു. ജൂനിയര്‍ ശോഭന എന്ന് വിളിച്ചാല്‍ എനിക്ക് ഭയങ്കര സന്തോഷമായിരിക്കും. പക്ഷേ അത് ശോഭന മാഡം കേള്‍ക്കണ്ട. ആത്മഹത്യ ചെയ്തുകളയും. – ചിരിച്ചുകൊണ്ട് മഞ്ജു വാര്യര്‍ പറയുന്നു.

മലയാളത്തിലെ യുവനായികമാര്‍ എല്ലാവരും വളരെ ടാലന്റഡ് ആണ് എന്ന അഭിപ്രായമാണ് മഞ്ജു വാര്യര്‍ക്ക്. ചിലരെ മഞ്ജു വാര്യര്‍ പേരെടുത്ത് പറയുകയും ചെയ്തു. 22 ഫീമെയില്‍ കോട്ടയത്തില്‍ അഭിനയിച്ചതിന് റിമ കല്ലിങ്ങലിനെ, മമത് മോഹന്‍ദാസിനെ,എന്തിനധികം പറയുന്നു, ആകെ വിരലില്‍ എണ്ണാവുന്ന വേഷങ്ങള്‍ ചെയ്ത നസ്രിയയെ വരെ മഞ്ജു പേരെടുത്ത് പറഞ്ഞു.

മലയാളത്തില്‍ മഞ്ജു വാര്യര്‍ക്ക് ശേഷം വളരെയധികം ശ്രദ്ധ പിടിച്ചുപറ്റിയ ഒരു നടിയാണ് കാവ്യ മാധവന്‍. ഒരു പതിറ്റാണ്ടിലധികമായി നായിക വേഷങ്ങളില്‍ അഭിനയിച്ച് ഇന്‍ഡസ്ട്രിയിലുണ്ട്. ഇത്രകാലം നായികയായി പിടിച്ചുനിന്നവര്‍ വിരളമാണ്. എന്നിട്ടും കാവ്യയുടെ പേര് മഞ്ജു പറഞ്ഞില്ലല്ലോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ചോദ്യമുയരുന്നത്. ശരിക്കും മഞ്ജുവിനെ കാവ്യയെ ഇഷ്ടമല്ലേ എന്നും ചോദിക്കുന്നവരുണ്ട്.മോഹന്‍ലാലിനൊപ്പം ഞാന്‍ ആദ്യമായി അഭിനയിച്ച ചിത്രമായിരുന്നു ആറാം തമ്പുരാന്‍. അടുത്ത ചിത്രം ലാലേട്ടന്റെ കൂടെയാണ് എന്നറിഞ്ഞപ്പോള്‍ തന്നെ അപ്പോള്‍ അഭിനയിച്ചുകൊണ്ടിരുന്ന സിനിമയുടെ സെറ്റില്‍ ഭയങ്കര ആഘോഷമായിരുന്നു. അടുത്ത പടം മോഹന്‍ലാലിന്റെ കൂടെയാണ് എന്നൊക്കെ പറഞ്ഞ് ആളുകള്‍ അഭിനന്ദിച്ചു. നമ്മളൊക്കെ കുട്ടിക്കാലം മുതല്‍ കേട്ടുവളര്‍ന്ന പേരല്ലേ. പക്ഷേ സ്‌നേഹത്തോടെയാണ് ആറാം തമ്പുരാനിലെ ഷൂട്ടിങില്‍ പെരുമാറിയത്.

കൂടെ നിന്ന് അഭിനയിക്കുമ്പോള്‍ നമ്മള്‍ക്ക് തോന്നും ലാലേട്ടന്‍ ഇതിലൊന്നും അഭിനയിച്ചില്ലല്ലോ. ഇത് പക്ഷേ നമ്മുടെ മണ്ടത്തരം കൊണ്ട് തോന്നുന്നതാണ്. സ്‌ക്രീനില്‍ ആ സീനുകള്‍ ഉണ്ടാക്കുന്ന ഇംപാക്ട് എന്താണെന്ന് നേരിട്ട് അനുഭവിച്ചിട്ടുള്ളതാണ് ഞാന്‍. അതൊരു മാജിക്കാണ്. അദ്ദേഹത്തെ പോലെ ഒരു കലാകാരന്‍ നമുക്ക് പണ്ടും ഉണ്ടായിട്ടില്ല. ഇപ്പോഴും ഇല്ല, ഇനിയും ഉണ്ടാകുമോ എന്ന് സംശയമാണ്.പണ്ട് മമ്മൂട്ടിക്കൊപ്പം ഒരു പടം ചെയ്യാനുള്ള ഭാഗ്യമുണ്ടായിട്ടില്ല. ഇപ്പോഴും അങ്ങനെ ഒരു അവസരം വന്നിട്ടൊന്നും ഇല്ല. എല്ലാം ഒത്തുവരികയാണെങ്കില്‍ അഭിനയിക്കാന്‍ സന്തോഷമേയുള്ളൂ. ഏതൊരു ആര്‍ട്ടിസ്റ്റും ആഗ്രഹിക്കുന്ന കാര്യമാണല്ലോ മമ്മുക്കയെ പോലെ ഒരു മഹാനടന്റെ കൂടെ അഭിനയിക്കുക എന്നത്. – മമ്മൂട്ടിചിത്രത്തെപ്പറ്റി ചോദിച്ചാല്‍ മഞ്ജു വാര്യരുടെ മറുപടിയിങ്ങനെ.

ഹെവി റൊട്ടീന്‍ ഒന്നുമില്ല. ഡാന്‍സ് ചെയ്യുന്നുണ്ട്. വല്ലപ്പോഴും ജിമ്മിലൊക്കെ പോകും. റെഗുലര്‍ ആയി വര്‍ക്കൗട്ടൊന്നും ചെയ്യാറില്ല. ഡാന്‍സ് എന്റെ ജീവിതത്തിന്റെ ഭാഗമായത് കൊണ്ട് അതങ്ങനെ നടന്നുപോകും. അല്ലാതെ പ്രത്യേകിച്ചൊന്നും ചെയ്യുന്നില്ല. ഫേവറിറ്റ് ഫുഡ് എന്നൊന്നും ഇല്ല. എന്ത് കിട്ടിയാലും കഴിക്കും. കേരള ഭക്ഷണം ഇഷ്ടമാണ്. അങ്ങനെ എന്ത് കിട്ടിയാലും കഴിക്കാം.ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിലൂടെ മഞ്ജു വാര്യര്‍ സിനിമയിലേക്ക് തിരിച്ചുവന്നപ്പോള്‍ നല്‍കിയ ഒരു ഫേസ്ബുക്ക് ലൈവിലാണ് മഞ്ജു വാര്യര്‍ ഈ അഭിപ്രായമെല്ലാം പറഞ്ഞത് എന്നതാണ് ഏറെ രസകരം. രണ്ട് വര്‍ഷത്തിലധികം പഴക്കമുണ്ട് ഈ വീഡിയോയ്ക്ക്. ഇപ്പോള്‍ ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ് ഈ വീഡിയോ.

ദിലീപ്-കാവ്യ മാധവന്‍ വിവാഹത്തില്‍ മഞ്ജു വാര്യരുടെ ആദ്യത്തെ പ്രതികരണം എന്ന പേരിലാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ദിലീപ് – കാവ്യ വിവാഹം നടന്നപ്പോള്‍ ദിലീപിന്റെ ആദ്യഭാര്യയായ മഞ്ജു വാര്യര്‍ എന്ത് പറയുന്നു എന്ന് ഏവരും ഉറ്റുനോക്കിയിരുന്നു. എന്നാല്‍ മഞ്ജു അന്നൊന്നും ഒന്നും പ്രതികരിക്കാന്‍ കൂട്ടാക്കിയില്ല. അപ്പോഴാണ് ഇങ്ങനെ ഒരു വീഡിയോ പരക്കുന്നത്.
എന്നാല്‍ ദിലീപിന്റെയും തന്റെയും വിവാഹ മോചനത്തിന്റെ യഥാര്‍ത്ഥ കാരണം എന്താണെന്നോ അത് സംബന്ധിച്ച സത്യാവസ്ഥ എന്താണെന്നോ മഞ്ജു ഇത് വരെ എവിടെയും പറഞ്ഞിട്ടില്ല. ദിലീപിന്റെയും കാവ്യയുടെയും വിവാഹ ശേഷവും മഞ്ജു വാര്യര്‍ എവിടേയും ഇരുവരുടെയും പേരുകള്‍ പരാമര്‍ശിച്ചിട്ടില്ല. മഞ്ജു വാര്യര്‍ സിനിമാ തിരക്കുകളുമായി മുന്നോട്ട് പോകുമ്പോഴാണ് ഇങ്ങനെ ഒരു പ്രചാരണം സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.

കുഞ്ഞിന്റെ പേരുമാറ്റാൻ ഒടുവിൽ കരീനയും സമ്മതിച്ചു. 2016 ഡിസംബർ 20 നാണ് സെയ്ഫ്–കരീന ദമ്പതികൾക്ക് ആൺകുഞ്ഞു പിറന്നത്. കൺമണിക്ക് തൈമൂർ എന്ന പേരു നൽകിയതോടെയാണ് താരദമ്പതികൾ പുലവാലു പിടിച്ചത്. ദുഷ്ടനായ ഭരണാധികാരിയുടെ പേരല്ലാതെ കുഞ്ഞിനു മറ്റുപേരുകളൊന്നും നൽകാൻ കഴിഞ്ഞില്ലേ എന്ന് ആരാധകരും അഭ്യുദയകാക്ഷികളും ചോദിക്കുമ്പോഴും തങ്ങൾക്കിഷ്ടപ്പെട്ട പേര് കുഞ്ഞിനു നൽകുകയായിരുന്നുവെന്ന വാദത്തിൽ ദമ്പതികൾ ഉറച്ചു നിന്നു.കുഞ്ഞിന്റെ പേരിനെതിരെ പ്രതിഷേധങ്ങളും ട്രോളുകളും വർധിച്ചപ്പോൾ എല്ലാ അമ്മമാരെയും പോലെ കരീനയും ആശങ്കയിലായി.
എന്നാൽ കുഞ്ഞിന്റെ പേരിനെച്ചൊല്ലി വീണ്ടും വീണ്ടും വിവാദങ്ങളുണ്ടായപ്പോൾ കുഞ്ഞിന്റെ അച്ഛൻ സെയ്ഫ് അലീഖാൻ അൽപം മാറിച്ചിന്തിക്കാൻ തീരുമാനിച്ചു. കുഞ്ഞിന്റെ പേരുമാറ്റുന്നതിനെക്കുറിച്ച് അദ്ദേഹം ഗൗരവമായി ആലോചിച്ചു. ഇതുസംബന്ധിച്ച് പിആർഒയുടെ സഹായത്തോടെ ഒരു കത്തും തയാറാക്കി. എന്നാൽ പിന്നീട് ആ കത്ത് പുറത്തുവിടേണ്ട എന്നും തീരുമാനിച്ചു. പക്ഷെ അപ്പോഴും കരീനയ്ക്ക് ആ തീരുമാനത്തോട് വിയോജിപ്പായിരുന്നു.ആളുകൾ എന്തൊക്കെ പറഞ്ഞാലും സ്വന്തം തീരുമാനത്തിൽ ഉറച്ചു നിൽക്കണമെന്നും അവർ ഭർത്താവിനോടു പറഞ്ഞു.

Image result for kareena-kapoor-changed-son-taimur-name-after-online-criticism   image

പക്ഷെ കുഞ്ഞിന്റെ പേരിനെതിരെ പ്രതിഷേധങ്ങളും ട്രോളുകളും വർധിച്ചപ്പോൾ എല്ലാ അമ്മമാരെയും പോലെ കരീനയും ആശങ്കയിലായി. അങ്ങനെയാണ് കുഞ്ഞിനെ ലിറ്റിൽ ജോൺ എന്നുവിളിച്ചു തുടങ്ങിയത്. ഇവരുടെ സുഹൃത്തുക്കളും കുഞ്ഞിനെ ജോൺ എന്നുവിളിച്ചു തുടങ്ങി. ഇനിയെങ്കിലും ഒരു പേരിനെച്ചൊല്ലിയുള്ള വിവാദങ്ങൾ അവസാനിക്കുമെന്നാണ് സെയ്ഫും കരീനയും ആശ്വസിക്കുന്നത്.

Image result for kareena-kapoor-changed-son-taimur-name-after-online-criticism   image

വീണ്ടും വിവാഹം കഴിക്കുമെന്ന് നടി കാവ്യ മാധവന്‍. എന്നാല്‍ ഇനിയൊരിക്കലും അറേഞ്ച് മാര്യേജിനെക്കുറിച്ച് ചിന്തിക്കാനാകില്ലെന്നും കാവ്യ ഒരു അഭിമുഖത്തില്‍ പറഞ്ഞു. എനിക്ക് അറിയാത്ത ഒരാളെ വിവാഹം കഴിക്കാന്‍ കഴിയില്ല. എന്നെ താരമായി കാണുന്ന ഒരാളെ ഒരിക്കലും വിവാഹം കഴിക്കാന്‍ കഴിയില്ല. ഞാനുമായി പരിചയപ്പെട്ട് സൗഹൃദമാകുന്ന ഒരാളെ മാത്രമായിരിക്കും ഞാന്‍ വിവാഹം ചെയ്യുക. അതുമാത്രമേ ഞാന്‍ ആലോചിക്കുന്നുള്ളു-കാവ്യ പറഞ്ഞു.
സിനിമാ താരമായതിനാല്‍ സെറ്റുകളില്‍ നിന്ന് സെറ്റുകളിലേക്കാണ് എന്റെ യാത്ര. എന്നാല്‍ മറ്റ് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള സാഹചര്യമില്ല. ക്യാംപസ് ജീവിതം പോലും തനിക്ക് സാധ്യമായില്ല. അതൊക്കെ എന്റെ പരിമിതിയാണ്. എങ്കിലും ഈ പരിമിതികളെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് താനെന്നും കാവ്യ പറഞ്ഞു. ബിസിനസ് തുടങ്ങിയത് തനിക്ക് തിരക്കിന്റെ മറ്റൊരു ലോകം തരുന്നുണ്ടെന്നും കാവ്യ കൂട്ടിച്ചേര്‍ത്തു.

ഹൈദരാബാദ്‌: പ്രമുഖ തെന്നിന്ത്യന്‍ താരസുന്ദരി പ്രണിത കാറപകടത്തില്‍നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. പ്രണിതയും അമ്മയും മാനേജരും സഞ്ചരിച്ച കാറാണ്‌ ഹൈദരാബാദിലെ നല്‍ഗോണ്ട ജില്ലക്കടുത്ത്‌ അപകടത്തില്‍പ്പെട്ടത്‌.
ഷൂട്ടിങ്‌ സെറ്റിലേക്ക്‌ പോകവെയാണ്‌ അപകടം. കുറുകെ ഒരു ബൈക്ക്‌ വന്നപ്പോള്‍ കാറിന്‌ നിയന്ത്രണം നഷ്‌ടപ്പെടുകയായിരുന്നു. തുടര്‍ന്ന്‌ റോഡിന്‌ സമീപത്തേയ്‌ക്ക് കാര്‍ മറിഞ്ഞു. ശബ്‌ദം കേട്ടെത്തിയ പ്രദേശവാസികള്‍ കാറിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി. കാര്‍ പൂര്‍ണമായും തകര്‍ന്നു.

pranitha-759

പ്രണിത തന്നെയാണ്‌ അപകട വാര്‍ത്ത ഫേസ്‌ബുക്കിലൂടെ പുറത്തുവിട്ടത്‌. അപകടത്തില്‍നിന്നും താന്‍ അത്ഭുതകരമായി രക്ഷപ്പെട്ടതായും പെട്ടെന്നുണ്ടായ ഞെട്ടലില്‍നിന്നും ഇതുവരെ മോചിതയായിട്ടില്ലെന്നും താരം ഫേസ്‌ബുക്കില്‍ കുറിച്ചു.

ഷാഫി സംവിധാനം ചെയ്ത് ദിലീപും മമതയുംതകര്‍ത്തഭിനയിച്ച ടു കണ്ട്രീസ് എന്ന സൂപ്പര്‍ ഹിറ്റ്‌ സിനിമ 21ന് ഞായറാഴ്ച ഇപ്സ്വിച്ചില്‍ പ്രദര്‍ശിപ്പിക്കുന്നു. ഇരുപത്തിയൊന്നാം തീയതി ഞായറാഴ്ച ഉച്ച കഴിഞ്ഞ് 03.00 മണിക്ക് ഇപ്സ്വിച്ച് ഫിലിം തിയേറ്ററില്‍ ആണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. മേരിക്കുണ്ടൊരു കുഞ്ഞാടിനും കല്യാണരാമനും ശേഷം ദിലീപും ഷാഫിയും കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന രീതിയില്‍ ഒരുപാട് പ്രേക്ഷകര്‍ക്കും സിനിമാപ്രേമികള്‍ക്കും അമിതപ്രതീക്ഷ നല്‍കുന്ന ചിത്രമാണിത്. റാഫി മെക്കാര്‍ട്ടിന്‍ ടീമിലെ റാഫിയാണ് ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത്. ഷാഫിയുടെ ചേട്ടനാണ് റാഫി. മൈ ബോസ്സിന് ശേഷം ദിലീപും മമ്ത മോഹന്‍ദാസും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട് രജപുത്ര രഞ്ജിത്താണ് രജപുത്ര മീഡിയയുടെ ബാനറില്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ദിലീപും മംമ്തയും അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രങ്ങളുടെ പേര് ഉല്ലാസെന്നും ലയയെന്നുമാണ് ജീവിതത്തില്‍ എന്ത് കാര്യത്തിലും ലാഭേച്ഛയോട് കൂടി മാത്രം സമീപനം നടത്തുന്നയാളാണ് ഉല്ലാസ്, അങ്ങനെ അതിന്റെ തന്നെ ഭാഗമായി ലയ എന്ന കാനഡയില്‍ സെററില്‍ഡായ മലയാളി പെണ്‍കുട്ടിയായ ലയയെ വിവാഹം കഴിക്കുന്നു. തുടര്‍ന്ന്‍ ഉണ്ടാകുന്ന സംഭവങ്ങളാണ് സിനിമയുടെ ഹൈലൈറ്റ്സ്.

മംമ്ത മോഹന്‍ദാസ്, സുരാജ് വെഞ്ഞാറമ്മൂട്, അജു വര്‍ഗീസ്, വിജയരാഘവന്‍, മുകേഷ്, ലെന എന്നിവരും വളരെ മികച്ച പ്രകടനമാണ് ഈ ചിത്രത്തില്‍ കാഴ്ച വച്ചിരിക്കുന്നത്. ഗോപീ സുന്ദറാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.

ടു കണ്‍ട്രീസ് വളരെ മികച്ചതും പൂര്‍ണമായും ഒരു എന്റര്‍ടൈനറുമാണ് എന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. മനം നിറഞ്ഞു ചിരിക്കാനാഗ്രഹമുള്ളവര്ക്ക് ധൈര്യമായി ഇത് കാണാവുന്നതാണ്.

RECENT POSTS
Copyright © . All rights reserved