റഷ്യന്‍ ആക്രമണത്തില്‍ ഉക്രെയ്‌നിയന്‍ ചലച്ചിത്ര താരം ഒക്‌സാന ഷ്വെയ്റ്റ്‌സ്(67) കൊല്ലപ്പെട്ടു. തലസ്ഥാനമായ കീവിലെ ജനവാസ മേഖലയില്‍ ഇന്നലെ റഷ്യ നടത്തിയ റോക്കറ്റാക്രമണത്തിലാണ് താരം കൊല്ലപ്പെട്ടത്.
ഉക്രെയ്‌നില്‍ കലാരംഗത്തുള്ളവര്‍ക്ക് നല്‍കുന്ന ഏറ്റവും ഉയര്‍ന്ന ബഹുമതിയായ ‘ഓണേഡ് ആര്‍ട്ടിസ്റ്റ് ഓഫ് ഉക്രെയ്ന്‍’ പുരസ്‌കാരം ലഭിച്ചിട്ടുള്ള അഭിനേത്രിയാണ് ഒക്‌സാന. മരണം ഇവരുടെ ട്രൂപ്പായ യങ് തിയേറ്റര്‍ സ്ഥിരീകരിച്ചു.
ജനവാസ മേഖലയില്‍ ആക്രമണം നടത്തില്ലെന്ന് റഷ്യ തുടരെത്തുടരെ പറയുന്നുണ്ടെങ്കിലും ഇത്തരം മേഖലകളിലും ആക്രമണം രൂക്ഷമാണ്. ഇതുവരെ 600 സാധാരണക്കാര്‍ റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് ഉക്രെയ്ന്‍ യുഎന്നില്‍ അറിയിച്ചിരിക്കുന്നത്. ആയിരത്തിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.
പ്രത്യേക സൈനിക നടപടി ഉക്രെയ്‌നിയന്‍ സൈനിക ശക്തിക്ക് നേരെ മാത്രമാണെന്നാണ് റഷ്യയുടെ വാദം. ഫെബ്രുവരി 24നാണ് ഉക്രെയ്‌നില്‍ റഷ്യ ആക്രമണങ്ങള്‍ക്ക് തുടക്കമിടുന്നത്. ആക്രമണത്തില്‍ ഉക്രെയ്ന്‍ പിന്‍മാറാതെ പിടിച്ചുനില്‍ക്കുന്നുണ്ടെങ്കിലും ഖാര്‍കീവ് ഉള്‍പ്പടെ രാജ്യത്തിന്റെ പ്രധാന നഗരങ്ങളെല്ലാം തകര്‍ന്നടിഞ്ഞ നിലയിലാണ്.
മലയാളത്തിന്റെ പ്രിയപ്പെട്ട താരം നടി ഭാവന മലയാള സിനിമയിലേക്ക് മടങ്ങി വരുന്നു. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്!’ എന്ന ചിത്രത്തിലൂടെയാണ് താരം വീണ്ടും എത്തുന്നത്. മെഗാസ്റ്റാർ മമ്മൂട്ടിയാണ് ഭാവനയുടെ തിരിച്ചുവരവ് അറിയിച്ചത്. മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രഖ്യാപനം.
ആദിൽ മയ്മാനാഥ് അഷ്റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റെനീഷ് അബ്ദുൾ ഖാദർ ചിത്രം നിർമ്മിക്കും. ഷറഫുദ്ദീനും ഭാവനയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. സഹോദരി-സഹോദര ബന്ധമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് പോസ്റ്റർ നൽകുന്ന സൂചന.
അതിക്രമം നേരിട്ട ശേഷം നടി കുറച്ചുവർഷങ്ങളായി മലയാള സിനിമയിൽ നിന്ന് മാറി നിന്നിരുന്നു. ഈ തീരുമാനത്തിനാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്. കന്നഡ, തമിഴ് ഭാഷകളിലാണ് ഭാവന സജീവമായി തുടർന്നത്. ഈയിടെയാണ് നടി താൻ നേരിട്ട അതിക്രമങ്ങളേക്കുറിച്ച് പരസ്യമായി പ്രതികരിച്ച് രംഗത്തെത്തിയത്.
തന്റെ അഭിമാനം ചിതറിത്തെറിച്ചെന്നും അത് വീണ്ടെടുക്കുമെന്നും നടി മാധ്യമ പ്രവർത്തക ബർഖാ ദത്തിന് നൽകിയ തത്സമയ അഭിമുഖത്തിനിടെ പ്രതികരിച്ചു. താൻ ഇരയല്ല അതിജീവിതയാണെന്നും ഭാവന പറയുകയുണ്ടായി. ഭാവന മലയാള സിനിമയിൽ തിരിച്ചെത്തുമെന്ന് സംവിധായകൻ ആഷിഖ് അബു വെളിപ്പെടുത്തിയിരുന്നു. ഭാവന ഒരു കഥ കേട്ട് ഇഷ്ടപ്പെട്ടിട്ടുണ്ടെന്നായിരുന്നു ആഷിഖ് അബുവിന്റെ പ്രതികരണം.
തെന്നിന്ത്യൻ സിനിമാ ലോകത്ത് ആക്ഷൻ ഹീറോയായി തിളങ്ങി നിൽക്കുന്ന താരമാണ് അർജുൻ സർജ. തമിഴകത്ത് ആക്ഷൻ കിംഗ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത് തന്നെ. തന്റെ ഭാര്യയെ കുറിച്ചും വിവാഹ ശേഷമുള്ള ജീവിതത്തെ കുറിച്ചുമൊക്കെ അടുത്തിടെ താരം തുറന്നു പറഞ്ഞിരുന്നു.
ഒപ്പം മൂന്ന് പതിറ്റാണ്ടാളോം നീണ്ട ദാമ്പത്യ ജീവിതത്തെ പറ്റിയും താരം പറഞ്ഞിരുന്ന കാര്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. അർജുനും നിവേദിതയും വിവാഹിതർ ആയിട്ട് മുപ്പത്തിരണ്ട് വർഷം പൂർത്തി ആയിരിക്കുകയാണ്.
വിവാഹ വാർഷികത്തോട് അനുബന്ധിച്ചാണ് താരങ്ങളുടെ കല്യാണം നടന്നതിനെ പറ്റിയും ആദ്യമായി കണ്ടുമുട്ടിയ കഥയും വൈറലാവുന്നത്. അതേ സമയം വിവാഹസമയത്ത് നിവേദിതയ്ക്ക് പ്രായപൂർത്തി പോലും ആയിട്ടില്ല എന്നതാണ് ശ്രദ്ദേയമായ മറ്റൊരു കാര്യം.
ഡോക്ടർ ഗാരി അബ്ബായി എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ നിന്നായിരുന്നു ഞാൻ എന്റെ ഭാര്യയായ നിവേദിതയെ ആദ്യമായി കാണുന്നത്. കന്നട ഫിലിം ഇൻഡസ്ട്രിയിലെ രാജേഷ് എന്ന പ്രമുഖ നടന്റെ മകളായിരുന്നു നിവേദിത. രാജേഷും തന്റെ പിതാവ് ശക്തി പ്രസാദും തമ്മിൽ അടുത്ത സുഹൃത്തുക്കളായിരുന്നു.
കുടുംബങ്ങൾ തമ്മിൽ അടുപ്പം ഉണ്ടായിരുന്നെങ്കിലും സെറ്റിൽ നിന്ന് നിവേദിതയെ കാണുന്നതിനു മുൻപ് ഒരിക്കൽ പോലും താൻ അവരെ കണ്ടിരുന്നില്ല. അങ്ങനെ ഡോക്ടർ ഗാരി അബ്ബായി എന്ന സിനിമയുടെ ഷൂട്ടിംഗ് പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ ഞങ്ങൾ പരസ്പരം സംസാരിച്ചു തുടങ്ങി. ഒരു ദിവസം സെറ്റിൽ ആക്ഷൻ ചെയ്യുന്നതിനിടെ തനിക്ക് ഒരു അപകടം സംഭവിച്ചു.
എല്ലാവരും തന്നെ ആശുപത്രിയിൽ കൊണ്ടു പോകാൻ ശ്രമിക്കുമ്പോൾ നിവേദിത അവിടെ നിന്ന് കരയുന്നതാണ് താൻ കണ്ടത്. ഇതോടെ അവളോട് ഒരു ഇഷ്ടം വരികയും വിവാഹം കഴിക്കാൻ തൻ ആഗ്രഹിക്കുകയും ചെയ്തു. താനുമായിട്ടുള്ള വിവാഹത്തിന് നിവേദിതയ്ക്കും എതിർപ്പ് ഇല്ലായിരുന്നു. അങ്ങനെ മാതാപിതാക്കളുടെ അടുത്ത് കാര്യങ്ങൾ പറഞ്ഞു.
അവർ സമ്മതം മൂളിയതോടുകൂടി താരങ്ങൾ വിവാഹം കഴിക്കുകയായിരുന്നു. 1988 ലാണ് താരവിവാഹം നടക്കുന്നത്. രസകരമായ കാര്യം വിവാഹ സമയത്ത് അർജുന് 25 വയസ്സും ഭാര്യക്ക് 17 വയസ്സുമേ ഉണ്ടായിരുന്നുള്ളൂ എന്നതാണ്. ഇക്കാര്യം അർജുൻ തന്നെയാണ് വെളിപ്പെടുത്തുന്നതും. അന്ന് നിവേദിതയ്ക്ക് തീരെ പക്വത ഇല്ലായിരുന്നു.
അക്കാലത്ത് സിനിമയിൽ താൻ ഏതെങ്കിലുമൊരു നടിയുടെ കൈ പിടിച്ച് നടക്കുന്നത് കണ്ടാൽ നിവേദിത കരയുമായിരുന്നു എന്നും നടൻ വെളിപ്പെടുത്തുന്നു. ഐശ്വര്യ അർജുൻ, അഞ്ജന അർജുൻ, എന്നിങ്ങനെ രണ്ട് പെൺകുട്ടികളാണ് ഇവർക്കുള്ളത്. ഐശ്വര്യ പിതാവിന്റെ പാതയിലൂടെ സിനിമയിലേക്ക് എത്തിയിരുന്നു.
2013 മുതൽ അഭിനയിച്ച് തുടങ്ങിയ താരപുത്രി തമിഴിലും കന്നടയിലുമായി നിരവധി സിനിമകളഇൽ അഭിനയിച്ച് കഴിഞ്ഞു. ഇളയമകൾ അഞ്ജന ഫാഷൻ ഡിസൈനറായി ന്യൂയോർക്കിൽ ജോലി ചെയ്ത് വരികയാണ്. കന്നട നടൻ രാജേഷിന്റെ മകൾ, അർജുൻ സർജയുടെ ഭാര്യ എന്നതിലുപരി നിവേദിതയും ഒരു അഭിനേത്രി ആയിരുന്നു. രാധ സപ്തമി എന്നൊരു കന്നട ചിത്രത്തിൽ നടി അഭിനയിച്ചിരുന്നു.
1986 ൽ പുറത്തിറങ്ങിയ ഈ സിനിമയ്ക്ക് പിന്നാലെയാണ് അർജുനുമായി കാണുന്നതും അടുപ്പത്തിലാവുന്നതും. വിവാഹം കഴിഞ്ഞതോട് കൂടി അഭിനയ ജീവിതത്തിലേക്ക് തിരിച്ച് വരാൻ നടി ശ്രമിച്ചിരുന്നില്ല. അതേ സമയം നല്ലൊരു നർത്തകി കൂടിയായ നിവേദിത പല വേദികളിലും നൃത്തം അവതരിപ്പിക്കാറുണ്ട്.
1979 ഒത്തിരി പൂക്കൾ എന്ന തമിഴ് സിനിമയിൽ കൂടി ബാലതാരമായാണ് അഭിനയലോകത്തേക്ക് അഞ്ചു എന്ന താരം എത്തുന്നത്. സിനിമയിൽ ഒരു കാലത്ത് തിളങ്ങി നിന്ന നായികയാണ് അഞ്ചു പ്രഭാകർ.
തുടർന്ന് തമിഴ് മലയാളം തെലുങ്ക് സിനിമകളിൽ നായികയായി മാറുകയായിരുന്നു.അഞ്ചു ആദ്യം വിവാഹം കഴിച്ചത് ടൈഗർ പ്രഭാകരനെ ആയിരുന്നു.ഇന്നും അഞ്ചു പ്രഭാകർ എന്ന പേരിൽ തന്നെയാണ് അറിയപ്പെടുന്നത്.
എന്നാൽ ടൈഗർ പ്രഭാകർൻറെ മൂന്നാം വിവാഹമായിരുന്നു അഞ്ചുവും ആയി ഉണ്ടായിരുന്നത് രുക്മിണി എന്ന ചിത്രത്തിൽ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് 1988 ല് കിട്ടിയിട്ടുണ്ട് അഞ്ചു എന്ന താരത്തിനെ.
ഇതിനു ശേഷമായിരുന്നു ആളുകൾ തിരിച്ചറിഞ്ഞു തുടങ്ങുന്നത്.1990 ല് കാട്ടുകുതിര എന്ന ചിത്രത്തിൽ വിനീത് നായികയായി അഞ്ചു എത്തി.മമ്മൂട്ടിക്കൊപ്പം കിഴക്കൻ പത്രോസിലും നീലഗിരിയിലും അഭിനയിച്ചു.
മോഹൻലാൽ ചിത്രമായ താഴ്‌വാരത്തിലും മിന്നാരത്തിലും എല്ലാം അഭിനയിച്ചു.മലയാള സിനിമയിലെ അഭിനയത്തിന് കൂടെ തന്നെ തെലുങ്കിലും തമിഴിലും അഞ്ചു മികച്ച വേഷങ്ങൾ തന്നെ ചെയ്തു.അഞ്ചു നായികയായി അരങ്ങേറ്റം കുറിക്കുന്ന താഴ്‌വാരം എന്ന മോഹൻലാൽ ചിത്രത്തിൽ കൂടിയായിരുന്നു.
അജുവിന് ആ സിനിമ നേടികൊടുത്ത നേട്ടവും അവസരവും ചെറുത് ഒന്നുമായിരുന്നില്ല.ഭരതന് ചിത്രമായിരുന്നു താഴ്‌വാരം.പുതിയ അവസരങ്ങൾ അതോടുകൂടി അഞ്ജുവിനെ തേടിയെത്തി.
മോഹൻലാലിൻറെ നായികയായി താഴ്‌വാരത്തിൽ അഭിനയിച്ചതിന് ശേഷമായിരുന്നു മമ്മൂട്ടിയുടെ നായികയായി കൗവരില് എത്തുന്നത്. അഞ്ജുവിന്റെ അമ്മ ഹിന്ദുവും അച്ഛൻ മുസ്ലിമും ആണ്.
1995ല് നടന്ന ആദ്യ വിവാഹം വേർപിരിഞ്ഞതോടെ ഒക്കെ സുന്ദറുമായി രണ്ടാം വിവാഹം നടത്തി.തമിഴ് സീരിയൽ നടനായിരുന്നു. പ്രഭാകറ് മായുള്ള വിവാഹത്തിൽ അഞ്ജുവിന് ഒരു മകനുണ്ട്.
അഭിനയ ലോകത്തിലെ തിരക്കുകൾ കുറഞ്ഞപ്പോൾ ഇക്കാലത്ത് ഗ്ലാമർ വേഷങ്ങളിലേക്ക് മാറിയിരുന്നു. തമിഴ് സീരിയലുകളിൽ തിരക്കേറിയ താരമാണ് അഞ്ജു ഇന്ന്.ജീവിതത്തിലെ പല ഘട്ടങ്ങളിൽ ഒട്ടേറെ ഗോസിപ്പുകൾ വന്നിരുന്നു എന്നാലും ഏറ്റവും കൂടുതൽ വിഷമിപ്പിച്ചത് തളർത്തിയതും തന്റെ മരണവാർത്ത ആയിരുന്നു എന്ന് അഞ്ചു പറഞ്ഞിട്ടുണ്ട്.
അഞ്ചു മരിച്ചു എന്ന വാർത്ത എത്തിയത് സോഷ്യൽ മീഡിയയിൽ കൂടി ആയിരുന്നു സോഷ്യൽ മീഡിയയിൽ പെട്ടെന്ന് തന്നെ വ്യാജ വാർത്ത വൈറൽ ആവുകയായിരുന്നു.
ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് നിരവധി ആൾക്കാരാണ് രംഗത്ത് വന്നത് സ്വയം മാധ്യമങ്ങൾക്കുമുന്നിൽ താൻ മരിച്ചിട്ടില്ല ജീവിച്ചിരിക്കുന്നു എന്ന് പറയേണ്ടി വന്ന അവസ്ഥ ജീവിതത്തില് താന് മാനസികമായി ഏറ്റവും കൂടുതൽ തകർന്നുപോയ നിമിഷം അതായിരുന്നു എന്നാണ് അഞ്ചു പറഞ്ഞത്.
അന്തരിച്ച അനശ്വര നടി സുകുമാരിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് മുകേഷ്. സിനിമയില്‍ എത്തുന്ന പുതുമുഖ താരങ്ങളെ കുറിച്ച് പ്രിയദര്‍ശനോടും സത്യന്‍ അന്തിക്കാടിനോടും സുകുമാരി പറയുന്നതിനെ കുറിച്ചും തുടര്‍ന്ന് നടന്ന രസകരമായ സംഭവങ്ങളെ കുറിച്ചുമാണ് മുകേഷ് പങ്കുവയ്ക്കുന്നത്. മൈക്കിള്‍ ജാക്‌സന്റെ പെര്‍ഫോമന്‍സ് കണ്ട് മലാളത്തിലേക്ക് കൊണ്ടു വരാന്‍ സണ്‍ ടിവിയില്‍ വിളിച്ച് നമ്പറും അഡ്രസും അന്വേഷിച്ചതിനെ കുറിച്ചാണ് മുകേഷ് പറയുന്നത്.
മുകേഷിന്റെ വാക്കുകള്‍:
പ്രിയന്റെയും സത്യന്‍ അന്തിക്കാടിന്റെയുമൊക്കെ പടത്തിന്റെ സെറ്റില്‍ ഇരിക്കുമ്പോള്‍ ചേച്ചിയാണ് തമിഴിലെയും തെലുങ്കിലെയും ന്യൂസ് തരുന്നത്. ചേച്ചി പറയും ‘പ്രിയാ പുതിയൊരു പെണ്‍കുട്ടി വന്നിട്ടുണ്ട് ഇപ്പൊ ബുക്ക് ചെയ്താല്‍ കൊള്ളാം അല്ലെങ്കില്‍ തമിഴന്മാരോ തെലുങ്കന്മാരോ കൊണ്ടുപോകുമേ’ അപ്പോള്‍ ഇവരെല്ലാം ആ പെണ്‍കുട്ടിയെ കുറിച്ചുള്ള കാര്യങ്ങള്‍ എഴുതിയെടുക്കും. ചിലപ്പോള്‍ ചേച്ചി മദ്രാസില്‍ ഒക്കെ ആയിരിക്കുമ്പോള്‍ പലരും വിളിച്ച് ചേച്ചി നമുക്ക് ഒരു ആര്‍ട്ടിസ്റ്റിനെ വേണം എന്ന് പറയും അപ്പോള്‍ ചേച്ചി അവിടെയിരുന്നു വിളിച്ച് അത് അറേഞ്ച് ചെയ്യും. അങ്ങനെ ഒരുപാടുപേരെ കുറിച്ച് ചേച്ചി പറഞ്ഞിട്ടുണ്ട്.
ഒരു ദിവസം ഞങ്ങള്‍ എല്ലാവരുംകൂടി ഇരിക്കുമ്പോള്‍ സുകുമാരി ചേച്ചി വന്നു പറഞ്ഞു, ‘ഒരുത്തന്‍ ഇറങ്ങിയിട്ടുണ്ട് കേട്ടോ.. ഡാന്‍സ് എങ്കില്‍ ഡാന്‍സ്, പാട്ടെങ്കില്‍ പാട്ട് എക്‌സ്പ്രഷന്‍ എങ്കില്‍ എക്‌സ്‌പ്രേഷന്‍, അവിടെ സണ്‍ ടിവിയില്‍ ഞാന്‍ പ്രോഗ്രാം കണ്ടു ഞാന്‍ ഞെട്ടിപ്പോയി. ആളെ കണ്ടിട്ട് തമിഴനോ തെലുങ്കനോ എന്നാണു തോന്നുന്നത് മലയാളി അല്ല. ഞാന്‍ രണ്ടു ഡാന്‍സ് കണ്ടു അന്തംവിട്ടിരുന്നുപോയി, പ്രിയാ ഇപ്പൊ വേണമെങ്കില്‍ ബുക്ക് ചെയ്‌തോ. അവന്‍ പാട്ടും പാടും.’ കേട്ടപ്പോള്‍ ആണുങ്ങള്‍ക്കൊന്നും അത്ര രസിച്ചില്ല ഇവന്‍ വന്നിട്ട് നമ്മുടെ ചാന്‍സ് പോകുമോ എന്ന ഭാവം.
ഇക്കാര്യം വലിയ ചര്‍ച്ചയായി. പ്രിയന്‍ പറഞ്ഞു, ‘ചേച്ചി അടുത്ത സിനിമ ബോംബെയില്‍ ആണ്. ചേച്ചി പറയുന്ന ആള്‍ എന്ന് പറയുമ്പോള്‍ എനിക്ക് ഒന്നും ആലോചിക്കാനില്ല. ചേച്ചി എത്രയും പെട്ടെന്ന് നമ്പര്‍ എടുത്തു തരു’. ചേച്ചി സണ്‍ ടിവിയില്‍ വിളിച്ച് നോക്കി പലയിടത്തും വിളിച്ചിട്ടു ആളെ കിട്ടുന്നില്ല. അപ്പോള്‍ ഷൂട്ടിങ് നടക്കുന്ന വീട്ടിലെ ഒരു മുറിയില്‍ നിന്ന് ഒരു പാട്ടുകേട്ടു. അപ്പൊ ചേച്ചി പറഞ്ഞു ‘അയ്യോ ഇതുപോലെ ഒരു പാട്ടാണല്ലോ ഞാന്‍ കേട്ടത്’ ചേച്ചി ചെന്ന് കതകില്‍ തട്ടി. അപ്പൊ ആ വീട്ടിലെ ഒരു പയ്യന്‍ ടിവിയില്‍ പാട്ടുവച്ച് ഡാന്‍സ് ചെയ്യുകയാണ്. ചേച്ചി പറഞ്ഞു മോനെ ഇയാളുടെ അഡ്രസ്സ് വേണമല്ലോ. അപ്പൊ അവന്‍ പറഞ്ഞു അയ്യോ അഡ്രസ്സ് ഒക്കെ കിട്ടുമോ ഇയാളുടെ പരിപാടി ഭയങ്കര ഹിറ്റാണ്.
ചേച്ചി ഉടനെ ‘പ്രിയാ ഓടി വാടാ’ എന്നുപറഞ്ഞു വിളിച്ചു. ‘ഇവനാണ് ഞാന്‍ പറഞ്ഞത് ഇവനെ ഇപ്പൊ പിടിച്ചാല്‍ നമുക്ക് കിട്ടും’… അപ്പോള്‍ എല്ലാവരും ടിവിയില്‍ നോക്കിയിട്ടു തമ്മില്‍ തമ്മില്‍ നോക്കി ‘ആ ചേച്ചി ഇങ്ങു പോരെ നമ്പര്‍ ഒക്കെ കിട്ടി’ എന്ന് പറഞ്ഞു. ചേച്ചി ചോദിച്ചു നമ്പര്‍ കിട്ടിയോ എങ്ങനെ കിട്ടി ആര് തന്നു? അപ്പോള്‍ ഞാന്‍ പറഞ്ഞു ‘ചേച്ചി അതാണ് മൈക്കിള്‍ ജാക്‌സണ്‍. അത് തമിഴും തെലുങ്കും ഒന്നുമല്ല അത് ലോകോത്തര ആര്‍ട്ടിസ്റ്റാണ്. അയാള്‍ ഒരു പാട്ട് പാടണമെങ്കില്‍ കേരളം എഴുതിക്കൊടുക്കേണ്ടി വരും.’ ‘അത്രക്ക് വലിയ ആളാണോ’ ചേച്ചി ചോദിച്ചു. ഞങ്ങള്‍ക്കൊക്കെ ചിരി വന്നെങ്കിലും ചേച്ചിയുടെ ആ ഉത്സാഹം കണ്ടപ്പോള്‍ സന്തോഷം തോന്നി. അത്തരത്തില്‍ പവിത്രമായ ഒരു കലര്‍പ്പില്ലാത്ത മനസ്സാണ്. ഇത്രയും അബദ്ധം പറ്റിയിട്ടും ജാള്യതയോന്നും ഇല്ലാതെ പിറ്റേ ദിവസം പുതിയൊരു ആളുമായി വരും അതാണ് ചേച്ചിയുടെ പ്രത്യേകത.
സുകുമാരി ചേച്ചിയുടെ നിഷ്‌കളങ്കത വിളിച്ചോതുന്ന ഒരു കഥകൂടിയുണ്ട്. എറണാകുളത്തുനിന്ന് ഞങ്ങള്‍ തിരുവനന്തപുരത്തേക്ക് പോവുകയാണ്. എറണാകുളത്തെ സിനിമയില്‍ ഞാനും ചേച്ചിയും അമ്മയും മകനുമാണ് തിരുവനന്തപുരത്തും അമ്മയും മകനും തന്നെ. പ്രൊഡക്ഷന്‍ മാനേജര്‍ പറഞ്ഞു നിങ്ങള്‍ രണ്ടുപേരും ഒരുമിച്ചു പോകൂ. അങ്ങനെ ഞങ്ങള്‍ യാത്ര തിരിച്ചു. ചേച്ചി കാറിന്റെ ബാക്കില്‍ കിടന്നുഉറങ്ങുന്നു ഞാന്‍ മുന്നില്‍ ഇരിക്കുന്നു. ചേച്ചി പുറത്തോട്ടു നോക്കി ഇരുന്നു ആലപ്പുഴ കഴിഞ്ഞപ്പോള്‍ ചേച്ചി സംസാരം തുടങ്ങി
‘ചെന്നൈയില്‍ ഉള്ള ആളുകള്‍ പാവങ്ങളാണ്. മലയാളികള്‍ക്കാണെങ്കില്‍ ബുദ്ധി കൂടിയിട്ട് എന്ത് ചെയ്യണം എന്ന് അറിയില്ല.’ ഞാന്‍ ചോദിച്ചു, ‘ചേച്ചി എന്താ ഇങ്ങനെ പറയുന്നേ’
‘എടാ നമ്മള്‍ ഓരോ കാര്യങ്ങള്‍ വച്ചല്ലേ തീരുമാനം എടുക്കുന്നെ. മലയാളികള്‍ക്ക് കളിയാക്കാന്‍ വലിയ താല്‍പര്യമാണ്. നിറം വച്ചും ബോഡി ഷേപ്പ് വച്ചുമൊക്കെ കളിയാക്കുന്നത് എനിക്കിഷ്ടമല്ല. തമിഴില്‍ ഇങ്ങനെയൊന്നും ഇല്ല കറുത്തിരുന്നാലും ഉയരം കുറഞ്ഞാലും കാണാന്‍ മോശമായാലും അഭിനയം നന്നായാല്‍ പിന്നെ ഒരു കുഴപ്പവുമില്ല.’
ഞാന്‍ പറഞ്ഞു, ‘ചേച്ചി കാര്യത്തിലോട്ടു വാ എന്താ ഇപ്പൊ ഇങ്ങനെ പറയാന്‍ കാരണം? ‘
‘എടാ ഏതോ ഒരു പാവപ്പെട്ട മനുഷ്യന്‍ ഇലക്ഷന് നില്‍ക്കുന്നു, അയാള്‍ കുറച്ച് തടിച്ച പ്രകൃതമാണ്. ഈ മതിലുകളില്‍ ഒക്കെ ഇയാളെ കളിയാക്കാന്‍ എഴുതി വച്ചിരിക്കുന്നു. എന്ത് പൈസ കൊടുത്തു മെനക്കെട്ടാണ് എഴുതി വച്ചിരിക്കുന്നത് പാവം മനുഷ്യന്‍ അയാള്‍ക്ക് എന്ത് വിഷമമായിരിക്കും?’.
അപ്പോള്‍ ഞാന്‍ ചോദിച്ചു, ‘എവിടെ എഴുതി വച്ചിരിക്കുന്നു?’
ചേച്ചി പറഞ്ഞു, ‘നീ പുറത്തോട്ടു നോക്ക് എഴുതിയേക്കുന്ന കണ്ടോ ‘തടിച്ച പ്രഭാകരന് വോട്ട് ചെയുക’ അങ്ങനെ പറയാന്‍ പാടുണ്ടോ മുകേഷേ. ഞാന്‍ ബാനറില്‍ നോക്കി എന്നിട്ട് ഒന്ന് ചിരിച്ചു അപ്പൊ ചേച്ചി ‘ആ നീയും കളിയാക്കുവാ എനിക്കറിയാം’. ഞാന്‍ പറഞ്ഞു ‘ചേച്ചി അതല്ല, അത് വലിയൊരു നേതാവാണ്. തടിച്ച പ്രഭാകരനല്ല തച്ചടി പ്രഭാകരനാണ്, കോണ്‍ഗ്രസിന്റെ വലിയ നേതാവാണ്. അദ്ദേഹം സ്ഥിരമായി ഇവിടെ ജയിക്കുന്ന ആളാണ്. തടിച്ച എന്നല്ല തച്ചടി എന്നാണ് എഴുതിയിരിക്കുന്നത്’.
അപ്പൊ ചേച്ചി ഒന്നും മിണ്ടിയില്ല കുറച്ചു കഴിഞ്ഞു പറഞ്ഞു ‘ഓ നിനക്ക് നാളത്തേക്കും മറ്റന്നാളത്തേക്കും ആയല്ലോ’. വര്‍ഷങ്ങള്‍ക്ക് ശേഷം തച്ചടി പ്രഭാകരന്റെ മകന്‍ ബിജു പ്രഭാകരന്‍ കലക്ടര്‍ ആയി ഇപ്പൊ വലിയ പോസ്റ്റില്‍ ഇരിക്കുകയാണ്. ഞാന്‍ ഇത് അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ അദ്ദേഹം ഒരുപാടു ചിരിച്ചു. സുകുമാരി ചേച്ചി നമ്മെ വിട്ടുപോയെങ്കിലും ചേച്ചിയുടെ തമാശയും സാമീപ്യവും സേവനമനസ്ഥിതിയും മലയാളികള്‍ ഒരിക്കലും മറക്കില്ല.
സുകുമാരി ചേച്ചിയുടെ വേര്‍പാട് സിനിമയ്ക്ക് വലിയൊരു നഷ്ടമാണ്. അത്തരം പ്രതിഭകള്‍ ഇനി സിനിമയില്‍ ഉണ്ടാകുമോ എന്ന് പോലും സംശയമാണ്. ഷൂട്ടിങ് സെറ്റില്‍ എന്നും വൈകിയെ സുകുമാരി ചേച്ചി എത്താറുള്ളൂ. അതിന് കാരണം ചേച്ചി നല്ല ഭക്തയായിരുന്നു. സെറ്റിലേക്ക് വരും വഴിയുള്ള ക്ഷേത്രങ്ങളില്‍ എല്ലാം കയറി പ്രാര്‍ത്ഥനകളും വഴിപാടും കഴിപ്പിച്ചിട്ടേ വരൂ. സ്വന്തം കാര്യത്തിന് വേണ്ടിയല്ല, എല്ലാവര്‍ക്കും വേണ്ടിയാണ് സുകുമാരി ചേച്ചിയുടെ പ്രാര്‍ത്ഥനകള്‍. സെറ്റില്‍ വന്ന് കഴിഞ്ഞാല്‍ വഴിപാടിന്റെ പ്രസാദം എല്ലാവര്‍ക്കും നല്‍കുകയും ചെയ്യും സുകുമാരി ചേച്ചി. അതിനാല്‍ തന്നെ ചേച്ചി പൂജാ മുറിയില്‍ നിന്ന് പൊള്ളലേറ്റ് മരിക്കുക എന്നത് വിശ്വസനീയമായിരുന്നില്ല. ഒരുപാട് നാള്‍ ജീവിച്ചിരിക്കേണ്ട വ്യക്തിയായിരുന്നു. അങ്ങനെയൊരു മരണമായിരുന്നില്ല ചേച്ചിക്ക് സംഭവിക്കേണ്ടിയിരുന്നത്’ മുകേഷ് പറഞ്ഞു.
സിനിമയിൽ നിന്നും നീണ്ട ഇടവേളയെടുത്ത് കുടുംബത്തോടൊപ്പം സമം ചെലവഴിച്ച നവ്യ നായർ ഇപ്പോഴിതാ വികെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തീയിലൂടെ തിരിച്ചു വന്നിരിക്കുകയാണ്. സിനിമയിൽ നിന്നും ഇടവേളയെടുത്ത് പോയ നവ്യയെ അല്ല തിരിച്ചു വരവിൽ കാണാനാവുക. ബോൾഡായ തീരുമാനങ്ങളും നിലപാടുകളും വ്യക്തമാക്കി നവ്യ ഇപ്പോഴിതാ വാർത്തകളിൽ നിറയുകയാണ്.
സമീപ കാലത്ത് ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടിയെ ആക്രമിച്ച കേസും ഡബ്ല്യുസിസിയും ദിലീപും കാവ്യയുമായുള്ള ബന്ധവും ഉൾപ്പടെയുള്ള വിഷയങ്ങളിലെല്ലാം നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് നവ്യ.
ദിലീപിനെ കുറിച്ചുള്ള ചോദ്യങ്ങൾ തനിക്ക് ബുദ്ധിിമുട്ടുണ്ടാക്കുമെന്ന് ഇന്റർവ്യൂവിൽ നടി വ്യക്തമാക്കുന്നു.
ദിലീപിനെക്കുറിച്ചുള്ള ചോദ്യങ്ങൾ സങ്കോചമുണ്ടാക്കുമോ എന്നായിരുന്നു അവതാരകൻ ചോദിച്ചത്. ഇതിന് ‘ആ ഉണ്ട്. ഇത്തരം ചോദ്യങ്ങൾ ബുദ്ധിമുട്ടാണെന്ന്’ ആയിരുന്നു നവ്യ നൽകിയ മറുപടി. അതേസമയം കാവ്യ മാധവനും താനും വ്യക്തിപരമായി സുഹൃത്തുക്കളല്ലെന്നും നവ്യ നായർ പറയുന്നുണ്ട്.
‘നേരത്തെ ഞാൻ പറഞ്ഞിരുന്നു, ശരിയുടെ പക്ഷെ തെറ്റിന്റെ പക്ഷം എന്നത് റിലേറ്റീവായി പോകുന്നുണ്ട്. ഈ വിഷയം തന്നെ കോടതിയിൽ ഇരിക്കുന്നൊരു വിഷയമാകുമ്പോൾ അതേക്കുറിച്ച് ആധികാരികമായി പറഞ്ഞ് അത് വഷളാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പിന്നെ എന്റെ സഹപ്രവർത്തക അനുഭവിച്ച ബുദ്ധിമുട്ട് വലിയ ബുദ്ധിമുട്ടാണ്. അവളുടെ കൂടെ എന്നതിൽ എന്നും മാറ്റമില്ല’- നവ്യ പറയുന്നു.
ഡബ്ല്യുസിസിയെക്കുറിച്ച് നവ്യ പോസിറ്റീവായാണ് പ്രതികരിച്ചത്. ‘ഞാൻ ബോംബെയിലായിരുന്നു. അതിനാൽ മീറ്റിംഗുകളിലൊന്നിലും പങ്കെടുക്കാൻ സാധിച്ചിട്ടില്ല. ഡബ്ല്യുസിസി കൊണ്ടുവന്ന ഒരുപാട് കാര്യങ്ങളുണ്ട്. സ്ത്രീകൾക്ക് വേണ്ടി സംസാരിക്കാനുള്ള ഒരിടം എന്നത് വളരെ പ്രധാനപ്പെട്ടതാണ്. ഹേമ കമ്മീഷൻ റിപ്പോർ്ട്ട് ഇപ്പോൾ ചർച്ചയാകാൻ കാരണം ഡബ്ല്യുസിസി അതേക്കുറിച്ച് സംസാരിച്ചതിനാലാണ്. അതിന് മുമ്പ് തന്നെ റിപ്പോർട്ട് പുറത്ത് വരേണ്ടതായിരുന്നുവെന്നാണ് ഞാനും കരുതുന്നതെന്നും നവ്യ പറഞ്ഞു.
കുറേക്കാലമായി ഞാൻ വീട്ടമ്മയാണ്. ഇങ്ങനെയുള്ള കാര്യങ്ങളിൽ പങ്കെടുക്കാൻ സാധിച്ചിട്ടില്ല. എല്ലാവരുമിരിക്കുന്നൊരു വേദിയിൽ സ്ത്രീകൾ നേരിടുന്നൊരു പ്രശ്നത്തെക്കുറിച്ച് ഒരു വിമുഖത വരും. ഇന്നെയാൾ ഇങ്ങനെ ചെയ്തുവെന്ന് പറയാൻ ബുദ്ധിമുട്ടുണ്ടാകും. പറയുന്നുവരുണ്ടാകും. അത് നല്ലതാണ്. പക്ഷെ എന്നെ കൊണ്ട് അത് പറ്റണമെന്നില്ല. ഒരാൾ മോശമായി പെരുമാറിയിൽ അത് എങ്ങനെ പുറത്ത് പറയുമെന്ന് സങ്കോചമുള്ള സ്ത്രീകളിൽ പെടുന്ന ആളാണ് ഞാൻ. അത് നല്ലതാണെന്നല്ല പറയുന്നത്. നമ്മൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പറയാൻ സാധിക്കണം. ആ സ്റ്റിഗ്മ മാറണം. പക്ഷെ പെട്ടെന്ന് എനിക്കത് ചെയ്യാൻ സാധിക്കില്ലെന്നും നവ്യ പറയുന്നു.
സിനിമ ലോകം മറന്നുപോയ കലാകാരന്മാരിൽ ഒരാളാണ് ബോബി കൊട്ടാരക്കര. നാടക രംഗത്തും അതുപോലെ മിമിക്രി വേദികളിലും സജീവമായിരുന്ന ബോബി ‘മുച്ചീട്ടുകളിക്കാരന്റെ മകൾ’ എന്ന ചിത്രത്തിലൂടെയാണ് സിനിമ ലോകത്തേക്ക് വന്നത്. പിന്നീട് ചെറുതും വലുതുമായ വേഷങ്ങളിൽ അദ്ദേഹം ഏകദേശം 300 ലധികം ചിത്രങ്ങളിൽ അഭിനയിച്ചു. അതിൽ കണ്ണെഴുതി പൊട്ടും തൊട്ട്, ഗോളാന്തരവാർത്തകൾ, കാഴ്ചക്കപ്പുറം, ചിത്രം എന്നിവ ചില ശ്രദ്ധേയമായ ചിത്രങ്ങളാണ്. ഇത് കൂടാതെ ചില ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
ചെയ്ത കഥാപാത്രങ്ങളിൽ അദ്ദേഹം ശ്രദ്ധനേടിയിരുന്നു. എന്നാൽ വളരെ പ്രതീക്ഷിതമായി 2000 ഡിസംബർ രണ്ടിന് ഭക്ഷ്യവിഷബാധയെ തുടർന്നാണ് ബോബി ഈ ലോകത്തുനിന്നും വിടപറഞ്ഞത്. രാജീവ് കുമാറിന്റെ ജയറാം നായകനായ ചിത്രം ‘വക്കാലത്ത് നാരായണൻ കുട്ടിയിൽ’ നിയമപുസ്തകങ്ങൾ വിറ്റുനടക്കുന്ന ക്യാപ്റ്റൻ ബോബി എന്ന കഥാപാത്രമായി അഭിനയിച്ചുവരികയായിരുന്നു. അതിനിടയിലാണ് ആ അപ്രതീക്ഷിത വിയോഗം സംഭവിച്ചത്. ബോബി ഈ ലോകത്തോട് വിടപറയുന്നതിന് മണിക്കൂറുകൾ മുമ്പ് വരെ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന സുഹുത്തായിരുന്നു നടൻ നന്ദു. തന്റെ വളരെ അടുത്ത സുഹൃത്ത് കൂടിയായിരുന്ന ബോബി മരിച്ചുവെന്ന വാർത്ത തനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയിഞ്ഞിട്ടില്ല എന്നാണ് അദ്ദേഹം പാറയുന്നത്.
നന്ദുവിന്റെ വാക്കുകൾ, ഞങ്ങൾ തമ്മിൽ അവസാനമായി കണ്ടപ്പോഴും ബോബി കൂടുതൽ തവണ പറഞ്ഞതും ജീവിതം മടുത്തു എന്നായിരുന്നു, അന്ന് ബോബിയെ ആശുപത്രിയിൽ കൊണ്ടുപോയപ്പോൾ അഞ്ച് മിനിറ്റ് മുമ്പ് എത്തിച്ചിരുന്നെങ്കിൽ രക്ഷിക്കാൻ സാധിക്കുമായിരുന്നുവെന്നാണ് ഡോക്ടർമാർ പറഞ്ഞതെന്നും നന്ദു പറയുന്നു. അവസാനം ഞങ്ങൾ സംസാരിക്കുമ്പോൾ അദ്ദേഹം കൂടുതലും പറഞ്ഞത് എനിക്ക് ആരും ഇല്ലെടാ. നമ്മളെയൊന്നും ആർക്കും വേണ്ടെടാ.
കുടുംബക്കാരും പരിചയക്കാരും അടക്കം എല്ലാവരും പാര പണിയുകയാണ്. ഞാൻ സിനിമയിലായത് കൊണ്ട് എനിക്ക് മോശം സ്വഭാവമുണ്ട്. അതുപോലെ പെണ്ണുങ്ങളുമായി സമ്പർക്കമുണ്ട് എന്നെല്ലാമാണ് എന്നെ ഇവരൊക്കെ കഥകൾ പറഞ്ഞ് ഉണ്ടാക്കിയിരിക്കുന്നത്. അതുകൊണ്ട് എന്റെ വിവാഹം പോലും നടക്കുന്നില്ല. ആലോചനകൾ എല്ലാം മുടങ്ങുകയാണ്. എനിക്ക് മുന്നോട്ടുള്ള ജീവിതത്തെ കുറിച്ച് പ്രതീക്ഷയില്ലടാ.. എന്നോക്കെ വളരെ വേദനയോടെയാണ് അദ്ദേഹം പറഞ്ഞതെന്നും നന്ദു ഓർക്കുന്നു.
ബോബി തന്റെ സുഹൃത്തിന്റെ വീട്ടിൽ വിരുന്നിന് ഭക്ഷണം കഴിക്കാൻ പോയിരുന്നു, അവിടെ വെച്ച് അദ്ദേഹം കണവ കഴിച്ചിരുന്നു. നേരത്തെ ആസ്മയുടെ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്ന അദ്ദേഹത്തിന് അത് കഴിച്ചതിന് ശേഷം അസ്വസ്ഥതകൾ വർധിച്ചു. പെട്ടന്ന് തന്നെ ആശുപത്രിയിൽ കൊണ്ടുപോലെയെങ്കിലും ആർക്കും രക്ഷിക്കാൻ കഴിഞ്ഞില്ല, ആ ,മരണ വാർത്ത വിശ്വസിക്കാതെ ഞാൻ ആശുപത്രിയിലേക്ക് ഓടി ചെന്ന് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന ബോബി ചേട്ടനെ തൊട്ട് നോക്കി അപ്പോഴും ശരീരത്തിൽ ചൂട് ഉണ്ടായിരുന്നു എന്നും ഏറെ വേദനയോടെ നന്ദു പറയുന്നു.
മമ്മൂട്ടി-അമല്‍നീരദ് കൂട്ടുകെട്ടിലിറങ്ങിയ ഭീഷ്മ പര്‍വ്വത്തോടൊപ്പം തന്നെ ഹിറ്റായതാണ് ചിത്രത്തിലെ ഗാനങ്ങളും ബാക്ക് ഗ്രൗണ്ട് സ്‌കോറുമെല്ലാം. ചിത്രത്തിലെ പറുദീസ എന്ന ഗാനം ഇതിനോടകം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. യൂട്യൂബില്‍ ഇപ്പോഴും ട്രെന്‍ഡിങ് നമ്പര്‍ വണ്ണാണ് പറുദീസയെന്ന ഗാനം.
ശ്രീനാഥ് ഭാസിയും സൗബിന്‍ ഷാഹിറും അനഘയും ശ്രിന്ദയും ഒന്നിച്ചെത്തുന്ന ഗാനം വലിയൊരു ഓളം തന്നെയാണ് യുവാക്കള്‍ക്കിടയില്‍ സൃഷ്ടിച്ചത്. ചിത്രത്തിലെ ഗാനത്തെ കുറിച്ചും ശ്രീനാഥിനൊപ്പമുള്ള ഇന്റിമേറ്റ് രംഗങ്ങളെ കുറിച്ചും മനസുതുറക്കുകയാണ് ചിത്രത്തില്‍ റേച്ചല്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അനഘ. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ താരം പങ്കുവെച്ചത്.
‘ഞാന്‍ ഒത്തിരി എന്‍ജോയ് ചെയ്ത് ചെയ്ത സോംഗാണ് പറുദീസ. ആള്‍ക്കാര്‍ക്ക് എന്തായാലും അത് കണക്ട് ആവുമെന്ന് അപ്പോഴേ അറിയാമായിരുന്നു. പിന്നെ ആ സോംഗ് ഭയങ്കര അഡിക്ടീവാണ്. നമ്മള്‍ പ്രാക്ടീസ് ചെയ്യുമ്പോഴാണെങ്കില്‍ പോലും പിന്നേയും പിന്നേയും കേള്‍ക്കാനുള്ള ഒരു ടെന്റന്‍സി ഉണ്ടായിരുന്നു.
അതുകൊണ്ട് ഈ പാട്ട് ആളുകള്‍ ഏറ്റെടുക്കുമെന്ന ഒരു പ്രതീക്ഷയുണ്ടായിരുന്നു. ഷൂട്ട് കഴിഞ്ഞാല്‍ വീട്ടിലെത്തിയാല്‍ പോലും ഞാന്‍ ഈ പാട്ട് കേള്‍ക്കുമായിരുന്നു. പിന്നെ വിഷ്വല്‍സ് ഒക്കെ ഇറങ്ങിയ ശേഷം കുറേ പ്രാവശ്യം പാട്ട് കണ്ടു, അനഘ പറയുന്നു.
ചിത്രത്തില്‍ ശ്രീനാഥ് ഭാസിയുമൊത്തുള്ള ഇന്റിമേറ്റ് രംഗങ്ങളെ കുറിച്ചും താരം അഭിമുഖത്തില്‍ സംസാരിച്ചു. ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങളെ കുറിച്ചുള്ള ചെറിയ സൂചന വീട്ടുകാര്‍ക്ക് നല്‍കിയിരുന്നെന്നാണ് താരം പറയുന്നത്.
‘ ഞാന്‍ വരുന്നത് ഒരു ഓര്‍ത്തഡോക്‌സ് ഫാമിലിയില്‍ നിന്നാണ്. അത്തരം രംഗങ്ങളില്‍ അഭിനയിക്കുന്നതില്‍ ടെന്‍ഷന്‍ ഒന്നും ഉണ്ടായിരുന്നില്ല. ഇങ്ങനെ ഒരു സീന്‍ സിനിമയിലുണ്ടാകുമെന്ന് ഞാന്‍ വീട്ടില്‍ പറഞ്ഞിരുന്നു. പിന്നെ അതൊക്കെ അച്ഛനും അമ്മയ്ക്കും മനസിലാകുമെന്ന് എനിക്ക് ഉറപ്പായിരുന്നു. കാരണം ഇത് ഈ ജോലിയുടെ ഭാഗം കൂടിയാണല്ലോ.
വീട്ടുകാരെ കണ്‍വിന്‍സ് ഒന്നും ചെയ്തിട്ടില്ല. മൂവി റിലീസിന്റെ കുറച്ചുദിവസം മുന്‍പ് അമ്മയോട് ഇത് സൂചിപ്പിച്ചു. ഡീറ്റെയില്‍ ആയി പറഞ്ഞിരുന്നില്ല. ഹിന്റ് മാത്രമേ പറഞ്ഞിരുന്നുള്ളൂ. അപ്പോള്‍ അമ്മ പ്രത്യേകിച്ച് ഒന്നും പറഞ്ഞിരുന്നില്ല. ചേച്ചി സിനിമ കണ്ടു. ഈ രംഗം കണ്ടപ്പോള്‍ ചേച്ചി ഷൈ ആയെന്നാണ് പറഞ്ഞത്,’ അനഘ പറയുന്നു.
താന്‍ സിനിമയിലേക്ക് വരുന്നു എന്ന് പറഞ്ഞപ്പോള്‍ തന്നെ വീട്ടുകാര്‍ക്ക് ഒരു ഞെട്ടലായിരുന്നെന്നും പഠിച്ചതുമായി ഒരു ബന്ധവുമില്ലാത്ത ഒരു മേഖല തിരഞ്ഞെടുത്തതിന്റെ ആശങ്കയായിരുന്നു അതെന്നും താരം പറഞ്ഞു. ‘സിനിമയിലേക്കുള്ള എന്റെ വരവ് അവര്‍ക്കൊരു ഷോക്കായിരുന്നു. ഞാന്‍ പഠിച്ചതുമായി ഒരു ബന്ധവുമില്ലാത്ത മേഖലയാണ്. എന്നാല്‍ ഇപ്പോള്‍ അവര്‍ക്ക് അതില്‍ വിഷമമൊന്നും ഇല്ല,’ അനഘ പറയുന്നു.
ഷെറിൻ പി യോഹന്നാൻ
1996 ഒക്ടോബർ 4. നായനാര്‍ മന്ത്രിസഭ പാസാക്കിയ ആദിവാസി ഭൂനിയമ ഭേദഗതി പിന്‍വലിക്കണമെന്ന ആവശ്യവുമായി നാല് പേർ ഒരുമിക്കുന്നു. ‘അയ്യങ്കാളിപ്പട’ എന്ന സംഘടനയുടെ പ്രവര്‍ത്തകരായ ഇവർ കേരളം കണ്ട വേറിട്ട സമരരീതിയാണ് അന്ന് സ്വീകരിച്ചത്; പാലക്കാട് ജില്ലാ കളക്ടറെ ഓഫീസിനുള്ളിൽ ബന്ദിയാക്കുക! നാൽവർ സംഘത്തിന്റെ കയ്യില്‍ തോക്കും ബോംബും ഡൈനാമിറ്റുകളുമുണ്ടെന്നായിരുന്നു പുറത്തുവന്ന വിവരം.
25 വർഷം മുൻപ് നടന്ന ഈ സംഭവത്തെ ആസ്പദമാക്കി നിർമിച്ച ചിത്രമാണ് ‘പട’. ഭൂപടത്തിൽ ഇടമില്ലാത്ത ഒരു കൂട്ടം മനുഷ്യർക്ക് വേണ്ടി സംസാരിക്കുകയാണ് ചിത്രം. 1975 ൽ നിലവിൽ വന്ന ആദിവാസി ഭൂനിയമം 21 വർഷത്തോളം ആദിവാസികൾക്ക് പ്രയോജനമില്ലാതെ തുടർന്നു. പിന്നീട്, 1996-ൽ നിലവിൽ വന്ന ആദിവാസി ഭൂനിയമ ഭേദഗതി ബില്ല് ആദിവാസികളുടെ നിലനിൽപ്പിനെ തന്നെ ബാധിച്ചു. കേരളത്തിന്റെ ജനസംഖ്യയിൽ ഒരു ശതമാനം മാത്രം വരുന്ന ആദിവാസികളുടെ ജീവിതം ഇന്നും ഒരു ചോദ്യചിഹ്നമാണ്. അരികുവൽക്കരിക്കപ്പെട്ട ജനതയ്ക്ക് വേണ്ടി, അവരുടെ അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തി സംസാരിക്കുകയാണ് സംവിധായകൻ.
ഒരു പൊളിറ്റിക്കൽ മൂവി ആയിരിക്കുമ്പോൾ തന്നെ, പ്രേക്ഷകരെ ത്രില്ലടിപ്പിക്കാനും പിടിച്ചിരുത്താനും ‘പട:യ്ക്ക് സാധിക്കുന്നു. ഡോക്യുമെന്ററി ശൈലിയിലേക്ക് വഴുതി വീഴാതെ സിനിമാറ്റിക് ലിബർട്ടി ഉപയോഗിച്ചുകൊണ്ട് ഒരു യഥാർത്ഥ സംഭവത്തെ പുനരാവിഷ്കരിക്കുന്നതിൽ സിനിമ വിജയിച്ചിട്ടുണ്ട്. ചരിത്രത്തെ വളച്ചൊടിക്കാൻ സംവിധായകൻ ശ്രമിച്ചിട്ടുമില്ല.
പ്രകടനത്തിലും സാങ്കേതിക വശങ്ങളിലും ചിത്രം മികവ് പുലർത്തുന്നു. കുഞ്ചാക്കോ ബോബൻ, ജോജു, വിനായകൻ, ദിലീഷ് പോത്തൻ, അർജുൻ രാധാകൃഷ്ണൻ എന്നിവരുടെ മികച്ച പ്രകടനമാണ് സിനിമയുടെ നട്ടെല്ല്. പശ്ചാത്തലസംഗീതം, ഛായാഗ്രഹണം, സംഭാഷണം എന്നിവയും ചിത്രത്തെ എൻഗേജിങ്ങായി നിർത്തുന്നു. വിഷ്ണു വിജയിന്റെ സംഗീതം ആദിവാസികളുടെ ജൈവികമായ സംഗീത – താളങ്ങളെ ഓർമിപ്പിക്കുന്നു. ഒരു കത്തിമുനയോളം മൂർച്ചയേറിയ ചോദ്യങ്ങളാണ് അയ്യങ്കാളിപ്പട കളക്ടറോട് ചോദിക്കുന്നത്. അല്ല, ഭരണസംവിധാനത്തോടും കണ്ടിരിക്കുന്ന നമ്മളോടും ചോദിക്കുന്നത്.
മരിക്കാൻ പേടിയുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി നാല് പേരുടെയും മുഖത്തുണ്ടാവുന്ന ചിരി നിർഭയത്വത്തിന്റെ രൂപമാർജിക്കുന്നുണ്ട്. ഒരു അധികാരകേന്ദ്രത്തെ മുൾമുനയിൽ നിർത്തികൊണ്ടാണ് മർദിതർക്കുവേണ്ടി അവർ സംസാരിച്ചത്. ഇത്തരമൊരു സമരത്തിലൂടെ വിഷയത്തിന്റെ ഗൗരവം ജനങ്ങളിലേക്ക് എത്തിക്കാനാണ് അയ്യങ്കാളിപ്പട ശ്രമിച്ചത്.
വലിയൊരു സ്റ്റോറിലൈൻ ഇല്ലെങ്കിലും ചരിത്രസംഭവങ്ങളെ ഗ്രിപ്പിങായി ഒരുക്കുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്. സിനിമയെന്ന മാധ്യമത്തിന്റെ എല്ലാ സാധ്യതകളെയും പ്രയോജനപ്പെടുത്തി പോരാട്ടത്തിന്റെ കഥ പറയുന്ന ‘പട’ ഒരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് കൂടിയായി മാറുന്നു. ‘പട’ സാമൂഹ്യ മാറ്റത്തിന് കാരണമാകുമോ എന്ന് ചോദിച്ചാൽ സംശയമാണ്. എന്നാൽ കേരളം മനസ്സിലാക്കേണ്ട യാഥാർഥ്യങ്ങൾ ‘പട’യ്ക്കുള്ളിലുണ്ട്.
Last Word – ഗൗരവമേറിയ വിഷയത്തെ, ഒരു ചരിത്ര സംഭവത്തിന്റെ പിൻബലത്തിൽ ഗ്രിപ്പിങ് ആയി അവതരിപ്പിച്ച ‘പട’ തിയേറ്റർ വാച്ച് അർഹിക്കുന്നു. മുത്തങ്ങയിലെ വെടിവെയ്പ്പും അട്ടപ്പാടിയിലെ പട്ടിണി മരണങ്ങളും മധുവും ഇന്നിന്റെ സാമൂഹിക – രാഷ്ട്രീയ ചുറ്റുപാടിൽ പ്രസക്തമാകുന്നുണ്ട്. അതിനോട് ചേർത്തു വായിക്കാവുന്ന ചലച്ചിത്രമാണ് ‘പട’ – അനീതിക്കെതിരെയുള്ള പടപ്പുറപ്പാട്.
മലയാള സിനിമയിൽ ഇടവേള ബാബുവിന്റെ(Edavela Babu) സാന്നിധ്യം ആരംഭിച്ചിട്ട് നാല് പതിറ്റാണ്ടോളമാവുന്നു. ഇടവേള എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതമാരംഭിച്ച ബാബു ചന്ദ്രനാണ് പിൽക്കാലത്ത് ഇടവേള ബാബു എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങിയത്. സിനികളിൽ മുഖ്യ വേഷങ്ങളിൽ എത്തുന്നത് വളരെ കുറവാണെങ്കിലും അണിയറയിൽ അദ്ദേഹത്തിന്റെ റോൾ വലുതാണ്. താര സംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറിയായ ഇടവേള ബാബു മികച്ച സംഘാടകൻ കൂടിയാണ് എന്നതിൽ സംശയമില്ല. മലയാള സിനിമയിലെ ക്രോണിക് ബാച്ചിലറുമാരിൽ ഒരാളു കൂടിയാണ് അദ്ദേഹം. ഈ വർഷത്തെ വനിതാ ദിനത്തിൽ ഇടവേള ബാബുവിനെ കുറിച്ച് നടി മേനക(Menaka Suresh) പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
‘നമ്മൾ സ്ത്രീകൾക്ക് വേണ്ടിയാണ് ഇടവേള ബാബു വിവാഹം പോലും കഴിക്കാതെ നിൽക്കുന്നത്. അല്ലെങ്കിൽ എന്തിനാ മേനകയോടും ശ്വേതയോടുമൊക്കെ സംസാരിക്കുന്നെ എന്ന് ചോദിക്കാൻ ആളുണ്ടാവുമായിരുന്നു,’ എന്നായിരുന്നു മേനകയുടെ വാക്കുകൾ. പിന്നാലെ വാർത്തകളിലും മേനകയുടെ വാക്കുകൾ ഇടംനേടി. ഇതിനെതിരെ ട്രോളുകളും പുറത്തിറങ്ങി. മേനകയുടെ വാക്കുകള്‍ താൻ ഒരു അംഗീകരമായി കാണുന്നുവെന്ന് ഇടവേള ബാബു ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.
‘മേനകേച്ചി’യുടെ വാക്കുകൾ അംഗീകാരം…….
ചേച്ചി തന്നെയാണ് ആ വീഡിയോ ക്ലിപ്പ് എനിക്ക് അയച്ചു തന്നത്. ആ വാക്കുകൾ അംഗീകാരം ആയാണ് ഞാൻ കാണുന്നത്. കാരണം അവർ എന്നിൽ അർപ്പിച്ചിരിക്കുന്ന ഒരു വിശ്വാസമാണത്. സിനിമയിലെ പലരും ചെറിയ ചെറിയ വിഷയങ്ങൾ വരെ എന്നോട് പങ്കുവയ്ക്കാറുണ്ട്. ‘അവർക്ക് മക്കളും വീട്ടുകാരും ഒക്കെ ഉണ്ടല്ലോ പിന്നെ എന്തിനാ എന്നോട് ഇതൊക്കെ പറയുന്നത്’, എന്ന് ഞാൻ ചിന്തിക്കാറുണ്ട്. പക്ഷേ പിന്നീട് അതേ പറ്റി ചിന്തിക്കുമ്പോൾ, അവർ അവരുടെ വീട്ടുകാരോട് പറയുന്നതിനെക്കാൾ കൺഫർട്ടബിൾ ആണ് എന്നോട് സംസാരിക്കുമ്പോൾ. ആ ഒരു വിശ്വാസം അവർ എന്നിൽ അർപ്പിക്കുന്നുണ്ട്. ഇത്രയും വർഷക്കാലം ‘അമ്മ’യുടെ ഭാരവാഹിത്വത്തിൽ ഇരുന്നതിൽ നിന്നും ലഭിച്ച വിശ്വാസമാണല്ലോ അത്. മറ്റെന്തിനെക്കാളും വലുത്. ആ ഒരു വിശ്വാസമാണ് ചേച്ചിയുടെ വാക്കുകളിലൂടെ എനിക്ക് സന്തോഷം നൽകിയത്. അവരുടെയൊക്കെ മനസ്സിൽ എനിക്കൊരു സ്ഥാനമുണ്ടെന്ന് അറിയുന്ന സന്തോഷം.
സ്ത്രീകളുടെ സേഫ്റ്റിക്ക് വളരെയധികം പ്രാധാന്യം നൽകിയിട്ടുള്ളവരാണ് ഞങ്ങൾ. പ്രത്യേകിച്ച് കഴിഞ്ഞൊരു ജനറേഷൻ. ചില ദിവസങ്ങളിൽ സിനിമാ നടിമാർ വളരെയധികം ‘ഡൾ’ ആയിരിക്കും. പിന്നീട് അക്കാര്യങ്ങൾ ഞങ്ങളുമായി ഷെയർ ചെയ്യും. അങ്ങനെ ഒരു കാലഘട്ടം സിനിമയിൽ ഉണ്ടായിരുന്നു. ഇപ്പോഴെന്നു പറയുമ്പോൾ ബന്ധങ്ങൾക്കും നിയമങ്ങൾക്കും വ്യത്യാസങ്ങൾ വന്നിട്ടുണ്ടല്ലോ. സമൂഹത്തിൽ വന്ന മാറ്റങ്ങൾ എല്ലായിടത്തും ബാധിച്ചിട്ടുണ്ട്. ബന്ധങ്ങളൊക്കെ വളരെയധികം കുറഞ്ഞു. പ്രതിസന്ധികളൊക്കെ തരണം ചെയ്‍താണ് ഞാനൊക്കെ ഇവിടം വരെ എത്തിയത്. ജീവിതാനുഭവം ആണ് നമുക്ക് വേണ്ടത്.
എല്ലാവരെയും പോലെ പ്രണയം ഉണ്ടായിരുന്ന ആളാണ് ഞാൻ. ഏകദേശം എട്ട് വർഷത്തോളം ആ ബന്ധം ഉണ്ടായിരുന്നു. പിന്നീട് പരസ്‍പര സമ്മതത്തോടെ അത് വേണ്ടെന്ന് വച്ചു. കാരണം മറ്റുള്ളവരെല്ലാം പ്രതികൂലം ഞങ്ങൾ മാത്രം അനുകൂലം. അങ്ങനെ ഒരു ജീവിതം തുടങ്ങിയിട്ട് എന്താണ് കാര്യം. മറ്റുള്ളവരുടെ സന്തോഷത്തിന് കൂടി പ്രാധാന്യം നൽകിയത് കൊണ്ട് പിൻമാറുകയായിരുന്നു. വിവാഹമല്ല വലുതെന്ന് അതോടു കൂടിയാണ് ഞാൻ മനസ്സിലാക്കിയത്. ‘ ജീവിതത്തിൽ ഏറ്റവും വലിയ വികാരം എന്നത് ഭക്ഷണമാണ്’, എന്നാണ് കഴിഞ്ഞ ദിവസം പോയ ഒരു ഹോട്ടലിൽ എഴുതിവച്ചിരുന്നത്. ഭക്ഷണം കഴിഞ്ഞേ മറ്റെന്തും ഉള്ളൂ. അതുപോലെ ജീവിതത്തിൽ പ്രണയവും വിവാഹവുമല്ല വലുതെന്ന് തോന്നിയപ്പോൾ അക്കാര്യത്തെ കുറിച്ച് പിന്നീട് ചിന്തിച്ചില്ല. ഇപ്പോൾ ഞാനിരിക്കുന്ന പോസിഷനോട് എനിക്ക് നീതി പുലർത്താൻ സാധിക്കുന്നുണ്ട്.
ഒരു 60 വയസ്സ് കഴിയുമ്പോൾ, ആരോഗ്യപരമായ മാറ്റങ്ങൾ ഉണ്ടാകും. ആ സമയത്ത് കാര്യങ്ങൾ ഷെയർ ചെയ്യാൻ ഒരാൾ വേണമെന്ന് തോന്നും. അതേ ചിന്താഗതിയിൽ ഉള്ളയാൾ വരികയാണെങ്കിൽ അപ്പോൾ നോക്കാം. ഒരുപക്ഷേ, അതൊരു വിവാഹമാകണമെന്നൊന്നും ഇല്ല. നമ്മളുമായി മെന്റലി ഒത്തുപോകുന്ന ഒരു പങ്കാളിയാകാം. വിവാഹമാണെന്നൊന്നും പറയുന്നില്ല. എന്റെ കൂടെ ഒരാളുണ്ടാകും.
ബാച്ചിലർ ലൈഫിൽ തീരുമാനങ്ങൾ എടുക്കുമ്പോൾ നമ്മളെ സഹായിക്കാൻ ആരുമില്ല. ഒരു പേന പോക്കറ്റിൽ നിന്നും താഴെ വീണാൽ, അതെടുക്കാൻ നമ്മൾ മാത്രമേ ഉള്ളൂവെന്ന തോന്നൽ നമുക്ക് എപ്പോഴും ഉണ്ടാകണം. വഴിതെറ്റാനുള്ള ഒരുപാട് സന്ദർഭങ്ങൾ ബാച്ചിലർ ലൈഫിൽ ഉണ്ടാകും. ആ സമയങ്ങളിൽ നമ്മൾ സ്വയം നിയന്ത്രിക്കണം. ഇത്രയും വർഷമായി സിനിമയിൽ നിന്നിട്ടുപോലും പുകവലിയോ മദ്യപാനമോ എനിക്കില്ല. അത് ഞാനെടുത്തൊരു തീരുമാനമാണ്. വഴിതെറ്റിപോകാൻ ഒരുപാട് അവസരങ്ങൾ ഉണ്ടായെങ്കിലും അതിൽ നിന്നും രക്ഷനേടാൻ എന്നെ ഏറ്റവും കൂടുതൽ സഹായിച്ചത് ‘അമ്മ’യുടെ ഔദ്യോഗിക സ്ഥാനങ്ങളാണ്. അതുകൊണ്ടുതന്നെ പലതിൽ നിന്നും ഞാൻ ഒഴിഞ്ഞുമാറി. ബാച്ചിലർ ലൈഫിൽ ഒരുപാട് സമയം നമ്മുടെ കൈകളിൽ ഉണ്ടാകും. കല്യാണം കഴിച്ചില്ലെങ്കിലും എന്റെ വീട്ടിലും അതിന്റേതായ പ്രശ്നങ്ങളും കാര്യങ്ങളുമൊക്കെ ഉണ്ട്. ചേട്ടന്റെ മകന്റെ കാര്യങ്ങളെല്ലാം ഞാൻ തന്നെയാണ് നോക്കുന്നത്. അതുകൊണ്ട് ബച്ചിലർ ലൈഫിന്റെ പുറകിൽ ഫാമിലി ലൈഫും ഞാൻ നടത്തുന്നുണ്ട്.
അടുപ്പമുള്ളവരുടെ സിനിമകളിൽ മാത്രമേ ഞാനിപ്പോൾ അഭിനയിക്കാറുള്ളൂ. പഴയത് പോലെ മുപ്പത് ദിവസമൊന്നും പോയി അഭിനയിക്കാൻ എനിക്കിപ്പോൾ പറ്റില്ല. മൂന്ന്, നാല് ദിവസത്തെ വർക്കുകളെ ചെയ്യുന്നുള്ളൂ. ഞാൻ അഭിനയിച്ച പത്തിനടുത്ത് സിനിമകൾ റിലീസ് ചെയ്യാനുണ്ട്. ‘സിബിഐ’, ‘മോൺസ്റ്റർ’ അങ്ങനെ കുറേ സിനിമകൾ. പിന്നെ എറണാകുളത്തിനകത്തുള്ള സിനിമകളിലെ പോകാറുമുള്ളൂ. നല്ല സൗഹൃദങ്ങൾ ഉള്ള സിനിമകൾ ചെയ്യാനാണ് എനിക്ക് താൽപര്യം. ഈവന്റുകൾ ചെയ്യുന്നതിലാണ് ഞാനിപ്പോൾ ശ്രദ്ധകൊടുത്തിരിക്കുന്നത്. ശരിക്കും പറഞ്ഞാൽ അതുതന്നെയാണ് എന്റെ ഫീൽഡും.
ഇത്തവണ ‘അമ്മ’യിൽ ആദ്യം ചെയ്‍തത് സബ് കമ്മിറ്റികൾ ആണ്. ഞാൻ ജനറൽ സെക്രട്ടറി ആകണമെങ്കിൽ, എല്ലാം കൂടി എന്റെ തലയിൽ ഇടാൻ പറ്റില്ലെന്ന് നേരത്തെ പറഞ്ഞിരുന്നു. മറ്റുള്ളവരും കാര്യങ്ങൾ അറിയണം. അങ്ങനെയാണ് സബ് കമ്മിറ്റി ഉണ്ടാക്കുന്നത്. ഒറ്റപരിപാടി കൊണ്ടു തന്നെ മതിയായെന്നാണ് ശ്വേത ഒരിക്കൽ പറഞ്ഞത്. ഞാൻ കഴിഞ്ഞ 24 കൊല്ലമായി ചെയ്‍തു കൊണ്ടിരിക്കുന്ന കാര്യങ്ങളാണ് ഇതൊക്കെ. ‘അമ്മ’യിലെ പ്രവർത്തനങ്ങളെ ഒരു പാഷനായാണ് ഞാൻ കാണുന്നത്. ജോലി ആയി കാണുകയാണെങ്കിൽ മടുക്കും.
ട്രോളുകളൊന്നും ഞാൻ നോക്കാറില്ല. നമ്മൾ ചെയ്യാനുള്ളത് ചെയ്യുകയാണ് വേണ്ടത്. എനിക്ക് അനുകൂലമായി സംസാരിക്കുന്ന എത്രയോ പേരുണ്ട്. വിളിച്ച് സംസാരിച്ചിട്ടുണ്ട്. അകലെ നിന്നുകാണുമ്പോഴാണ് ഒരാളോട് നമുക്ക് ദേഷ്യവും അടുപ്പവുമൊക്കെ തോന്നുന്നത്. അടുത്തറിയുമ്പോൾ, അയ്യോ ഇയാൾ ഇത്രയേ ഉള്ളു എന്ന് തോന്നും. അത് ഓരോരുത്തരുടെയും കാഴ്ച്ചപ്പാടുകളാണ്. അതുകൊണ്ടാണല്ലോ മേനകേച്ചി ഇങ്ങനെ പറഞ്ഞത്. ചേച്ചിടെ മനസ്സിലുണ്ടായിരുന്നത് പൊതുവേദിയിൽ പറഞ്ഞുവെന്ന് മാത്രം. ഒരു തുറന്ന പുസ്‍തകമാണ് എന്റെ ജീവിതം. എല്ലാം പോസിറ്റീവ് ആയി കാണുന്നു.