പ്രിയ നടന്‍ പുനീത് രാജ്കുമാറിന്റെ വിയോഗത്തില്‍ വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവച്ച് ഭാര്യ അശ്വനി രേവന്ത്. ഹൃദയഭേദകമായ അവസ്ഥയിലും തന്നെയും കുടുംബത്തെയും ചേര്‍ത്ത് പിടിച്ചവര്‍ക്ക് നന്ദി പറയുന്നുവെന്ന് അശ്വിനി കുറിച്ചു.
മാത്രമല്ല, പുനീതിന്റെ നേത്രം ദാനം ചെയ്ത പാത പിന്തുടര്‍ന്ന് ആയിരങ്ങള്‍ രജിസ്റ്റര്‍ ചെയ്തത് തന്നെ വികാരാധീനയാക്കുന്നുവെന്ന് അശ്വിനി കുറിച്ചു.
‘ശ്രീ പുനീത് രാജ്കുമാറിന്റെ വിയോഗം ഞങ്ങളുടെ കുടുംബത്തെ മാത്രമല്ല മുഴുവന്‍ കര്‍ണാടകയെയും ദുഖത്തിലാഴ്ത്തി. നിങ്ങളാണ് അദ്ദേഹത്തെ പവര്‍ സ്റ്റാര്‍ ആക്കിയത്, അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ വിയോഗം നിങ്ങളിലുണ്ടാക്കിയ വേദന എനിക്ക് ഊഹിക്കാവുന്നതിലും അപ്പുറമാണ്. കടുത്ത ഹൃദയവേദനയിലും നിങ്ങള്‍ നിയന്ത്രണം വിടുകയോ, അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവുകയോ ചെയ്തില്ല. അത് അദ്ദേഹത്തിന് നല്‍കാന്‍ കഴിയുന്ന ഏറ്റവും നല്ല യാത്രയയപ്പായിരുന്നു.
സിനിമയില്‍ നിന്നുമാത്രമല്ല, ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നും പ്രായഭേദമന്യേ പൂനീതിന് നല്‍കിയ അനുശോചനങ്ങളെ ഞാന്‍ ഹൃദയഭാരത്തോടെ തിരിച്ചറിയുന്നു. പ്രിയപ്പെട്ട അപ്പുവിന്റെ പാത പിന്തുടര്‍ന്ന് ആയിരങ്ങള്‍ നേത്രദാനത്തിന് രജിസ്റ്റര്‍ ചെയ്യുന്നത് കാണുമ്പോള്‍ ഞാന്‍ കണ്ണീരണിയുന്നു.
നിങ്ങളുടെ ഈ സത്പ്രവൃത്തിയുടെ പേരില്‍ പൂനീത് ആയിരങ്ങളുടെ ഹൃദയങ്ങളില്‍ ജീവിക്കും. ഞങ്ങളുടെ കുടുംബത്തിലെ ഓരോരുത്തരുടെയും പേരില്‍ ഹൃദയം നിറഞ്ഞ നന്ദിയും സ്‌നേഹവും ഞാന്‍ ഈ അവസരത്തില്‍ അറിയിക്കുന്നു- അശ്വിനി കുറിച്ചു.
ഒക്ടോബര്‍ 29 നാണ് പുനീത് രാജ്കുമാര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിക്കുന്നത്. ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ ശാരീരികാസ്ഥാസ്ഥ്യം തോന്നിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കുടുംബത്തിന് നേരിടേണ്ടി വന്ന ദുരിതങ്ങളെ കുറിച്ച് സംസാരിക്കുകയാണ് കല്‍പ്പനയുടെ സഹോദരി കലാരഞ്ജിനി. തന്റെ സഹോദരന്‍ പ്രിന്‍സിന്റെ മരണം ആണ് ഏറ്റവും കൂടുതല്‍ കുടുംബത്തെ തകര്‍ത്തതെന്ന് പറയുകയാണ് കലാരഞ്ജിനി.
പിന്നെ അടുത്ത സഹോദരന്‍ കമലിന് ഉണ്ടായ അപകടം. ചെറുപ്പത്തില്‍ തന്നെ അച്ഛന്‍ മരിച്ചു. പിന്നെ ഞങ്ങളെ വളര്‍ത്തി വലുതാക്കി വിവാഹം കഴിപ്പിച്ചയച്ച ഉണ്ണിചിറ്റപ്പന്‍ അദ്ദേഹത്തിന്റെ മരണവും കുടുംബത്തിന് വലിയ വേദനയായി മാറി. അന്ന് ഞങ്ങളുടെ കുടുംബമേ തകര്‍ന്നുപോയി. അന്ന് ഞങ്ങള്‍ തീര്‍ത്തും ആരും ഇല്ലാത്ത പോലെയായി ഇപ്പോഴും അത് വിങ്ങല്‍ ആണെന്ന് കലാരഞ്ജിനി ഓര്‍ത്തെടുക്കുന്നു.
കല്‍പ്പന ഏറെ മെലിയാന്‍ ഉണ്ടായ കാരണം ജീവിതത്തില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ ആയിരുന്നു. ഒന്നും സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ലല്ലോ. എന്നെ വഞ്ചിച്ചല്ലോ എന്നുപറഞ്ഞുകൊണ്ട് കരയുമായിരുന്നു കല്‍പ്പന. അപ്പോള്‍ ഞാനാശ്വസിപ്പിക്കും. മക്കളെ ആ മനുഷ്യന്‍ മാറിയിട്ടില്ല.
നീ അയാളെ വിശ്വസിച്ചു. പരിപൂര്‍ണമായും മാര്‍ക്കിട്ടു. ആ മാര്‍ക്കിലാണ് പിശക് വന്നതെന്ന് പറയും. നിനക്കാണ് തെറ്റിയതെന്നും താന്‍ പറഞ്ഞിട്ടുണ്ടെന്നും കലാരഞ്ജിനി പ്രമുഖ സ്ത്രീപക്ഷ മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ ഓര്‍ത്തെടുത്തു.
സൂര്യയുടെ ജയ് ഭീം എന്ന ചിത്രത്തെ പ്രശംസിച്ച് കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ ഒന്നടങ്കം രംഗത്തുവന്നിരുന്നു. സിപിഎം നേതാക്കളും മന്ത്രിമാരും സിനിമയെ കുറിച്ച് അഭിപ്രായം പങ്കിട്ടിരുന്നു. ഇക്കൂട്ടത്തിൽ മന്ത്രി പി.എ മുഹമ്മദ് റിയാസ് പങ്കുവച്ച അഭിപ്രായത്തിന് നന്ദി രേഖപ്പെടുത്തിയിരിക്കുകയാണ് നടൻ സൂര്യ. ട്വിറ്ററിലൂടെയാണ് അദ്ദേഹം റിയാസിന് നന്ദി പറഞ്ഞത്. ‘കരുത്തുറ്റ ആവിഷ്കരണം, ശക്തമായ രാഷ്ട്രീയ പ്രസ്ഥാവന, അഭിനന്ദനങ്ങൾ..’ റിയാസ് കുറിച്ചു. ‘നന്ദി സാർ, ഞങ്ങളുടെ സിനിമ ഇഷ്ടപ്പെട്ടതിൽ സന്തോഷം.’ സൂര്യ കുറിച്ചു.
‘ജയ് ഭീം’ സിനിമയ്ക്ക് പ്രചോദനമായ പാർവതിക്കും കുടുംബത്തിനും സഹായവുമായും സൂര്യ രംഗത്തുവന്നിരുന്നു. പൊലീസ് കസ്റ്റഡിയിൽ െകാല്ലപ്പെട്ട രാജാക്കണ്ണിന്റെ ഭാര്യ പാർവതി അമ്മാളിന് 15 ലക്ഷം രൂപ സൂര്യ നേരിട്ടെത്തി കൈമാറിയിരുന്നു. നേരത്തെ ഇരുളർ വിഭാഗത്തിലെ ജനങ്ങൾക്ക് സഹായമൊരുക്കാൻ ഒരുകോടി രൂപ സൂര്യ നൽകിയിരുന്നു. ‘ജയ് ഭീമി’ന്റെ ലാഭത്തിൽ നിന്നും കിട്ടിയ വിഹിതമാണ് താരം ഇവർക്കായി നൽകിയത്.
മകളോടൊപ്പമാണ് പാർവതി അമ്മാൾ ഇപ്പോൾ താമസിക്കുന്നത്. മകളും ഭർത്താവും കൊച്ചുമക്കളുമടങ്ങുന്ന കുടുംബത്തോടൊപ്പം നിന്നു തിരിയാൻ പോലുമിടമില്ലാത്ത കൂരയിലെ ഇവരുടെ ജീവിതം നേരത്തെ വാർത്തകളിൽ നിറഞ്ഞിരുന്നു. ഇതിന് പിന്നാലെ പാർവതിക്കും കുടുംബത്തിനും താമസിക്കാനായി പുതിയ വീട് സമ്മാനമായി നൽകുമെന്ന് രാഘവ ലോറൻസ് ഉറപ്പ് നൽകിയിരുന്നു.
ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്ത ‘ജയ് ഭീം’ തൊണ്ണൂറുകളില്‍ നടന്ന സംഭവങ്ങളാണ് പകര്‍ത്തുന്നത്. ചിത്രത്തിന് പ്രചോദനമേകിയത് ആദിവാസികളിലെ കുറുവ വിഭാഗത്തിന് നേരെ ഉണ്ടായ പൊലീസ് ആക്രമണമാണ്. ‘ജയ് ഭീം’ റിലീസ് ആയതോടെ ഈ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ട രാജാക്കണ്ണിന്റെ ഭാര്യ പാർവതിയുടെ ഇപ്പോഴത്തെ അവസ്ഥയും വാര്‍ത്തകളിൽ നിറഞ്ഞിരുന്നു.
കോണ്‍ഗ്രസ് വഴിതടയല്‍ സമരത്തിലെ നടന്‍ ജോജുവിന്റെ ഇടപെടല്‍ ആസൂത്രിതമാണോ എന്ന് സംശയിക്കുന്നതായി എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. അന്ന് രാവിലെ മുന്‍ മിസ് കേരള അന്‍സി കബീര്‍ ഉള്‍പ്പെടെ മൂന്നു പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമമായിരുന്നോ ഇതെന്നാണ് സംശയമെന്നും ഡിസിസി പ്രസിഡന്റ് ആരോപിച്ചു.
ജോജുവിന്റെ അന്നത്തെ പെരുമാറ്റം ദുരൂഹമാണ്. കാറില്‍ വന്നിറങ്ങി രണ്ടു മിനിറ്റ് കഴിഞ്ഞയുടന്‍ പുറത്തിറങ്ങി ബഹളമുണ്ടാക്കുകയായിരുന്നു. താമസിച്ചിരുന്ന ഇടപ്പള്ളിയിലെ ഹോട്ടലില്‍ നിന്നും ബഹളമുണ്ടാക്കിയ ശേഷമാണ് ഇറങ്ങിയതെന്നാണ് ഞങ്ങള്‍ക്ക് കിട്ടിയ വിവരം. ജോജുവിന്റെ ചെയ്തികള്‍ സ്വാഭാവികമായിരുന്നില്ലെന്ന് കാണിച്ച് സംഭവമുണ്ടായ ഉടന്‍ തന്നെ ജോജുവിന്റെ കാറിന് തൊട്ടുപിന്നിലുണ്ടായിരുന്ന ഒരാള്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.
ജോജു മദ്യപിച്ചിരുന്നതായാണ് അവിടെ ഉണ്ടായിരുന്ന പോലീസുകാര്‍ ഉള്‍പ്പെടെ പറഞ്ഞിരുന്നത്. എന്നാല്‍, പരിശോധനയ്ക്ക് കൊണ്ടുപോയി രണ്ടു മിനിറ്റിനകം മദ്യപിച്ചിട്ടില്ലെന്ന റിസല്‍റ്റ് വന്നു. നടന്‍ മറ്റുവല്ല ലഹരിയും ഉപയോഗിച്ചിരുന്നോ എന്ന കാര്യവും പരിശോധിക്കണം.
മാത്രമല്ല, അപകടത്തില്‍ മരിച്ച മുന്‍ മിസ് കേരളയും റണ്ണറപ്പും പങ്കെടുത്ത ഡിജെ പാര്‍ട്ടിയില്‍ ജോജുവും പങ്കെടുത്തിരുന്നോ എന്നന്വേഷിക്കേണ്ടതുണ്ട്. അതോ, പാര്‍ട്ടിയില്‍ പങ്കെടുത്ത മറ്റാര്‍ക്കെങ്കിലും വേണ്ടി മാധ്യമശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമായിരുന്നോ എന്ന കാര്യവും പരിശോധിക്കണം. ഡിജെ പാര്‍ട്ടി സംബന്ധിച്ച അന്വേഷണത്തില്‍ പോലീസ് കാണിക്കുന്ന അലംഭാവം സംശയങ്ങള്‍ ബലപ്പെടുത്തുകയാണെന്നും ഷിയാസ് കുറ്റപ്പെടുത്തി.
തമിഴിലെ പ്രശസ്ത നടനും സംവിധായകനുമായ ആര്‍.എന്‍.ആര്‍ മനോഹര്‍(61) അന്തരിച്ചു. കോവിഡ് ബാധിച്ച് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം.
സംവിധായകന്‍ കെഎസ് രവികുമാറിന്റെ അസിസ്റ്റന്റായി ബാന്‍ഡ് മാസ്റ്റര്‍ എന്ന ചിത്രത്തിലൂടെയാണ് മനോഹര്‍ സിനിമാരംഗത്തേക്ക് കടക്കുന്നത്. പിന്നീട് രവികുമാറിനൈാപ്പം തന്നെ അദ്ദേഹത്തിന്റെ സൂര്യന്‍ ചന്ദ്രന്‍ എന്ന ചിത്രത്തിലും പ്രവര്‍ത്തിച്ചു.
ഐവി ശശി സംവിധാനം ചെയ്ത കോലങ്ങള്‍ എന്ന തമിഴ്ചിത്രത്തിലൂടെയാണ് അഭിനയത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്ന് ദില്‍, വീരം, സലിം, മിരുതന്‍, കാഞ്ചന 3 തുടങ്ങി അമ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചു. വിശാലിന്റെ വീരമേ വാഗൈ സൂഡും ആണ് അവസാനചിത്രം.
2012ല്‍ മനോഹറിന്റെ പത്ത് വയസുകാരന്‍ മകന്‍ സ്‌കൂളിലെ നീന്തല്‍ക്കുളത്തില്‍ വീണ് മരിച്ചത് വലിയ വാര്‍ത്തയായിരുന്നു. സംഭവത്തില്‍ പരിശീലകനടക്കം അഞ്ച് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഏറെ നാളത്തെ ഇടവേളക്ക് ശേഷം സുരേഷ് ഗോപിയുടെ ശക്തമായ തിരിച്ചുവരവ് പ്രതീക്ഷിക്കുന്ന സിനിമയാണ് ‘കാവല്‍’. നിഥിന്‍ രണ്‍ജി പണിക്കരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നവംബര്‍ 25 നാണ് ചിത്രം തിയേറ്ററിലെത്തുന്നത്.
ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് പോസ്റ്റര്‍ ചെയ്തുകൊണ്ട് നിര്‍മാതാവ് ജോബി ജോര്‍ജ് ഫേസ്ബുക്കില്‍ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. ‘ഇത് തമ്പാന്‍…സ്നേഹിക്കുന്നവര്‍ക്ക് കാവലാകുന്ന തമ്പാന്‍ നവംബര്‍ 25 മുതല്‍ കാവല്‍,’ എന്നായിരുന്നു പോസ്റ്റിലെ വാചകം.
എന്നാല്‍ മോഹന്‍ലാല്‍ നായകനായ ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസിനൊരുങ്ങുന്ന പശ്ചാത്തലത്തില്‍
കാവലിന്റെ റിലീസ് മാറ്റിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു ചിലര്‍ പോസ്റ്റിന് രംഗത്തെത്തിയത്.
‘ഈ ഒരു സമയത്ത് ഇറക്കണമായിരുന്നോ. മരക്കാര്‍ വരുന്നതോടെ തിയറ്ററിന്റെ എണ്ണം കുറയില്ലേ. അപ്പോള്‍ ഡേറ്റ് മാറ്റി നല്ല ഒരു ദിവസം നോക്കി ഇറക്കി നല്ല ഒരു തിരിച്ചുവരവ് കൊടുക്കുന്നതല്ലേ നല്ലത്. പറഞ്ഞെന്നേ ഉള്ളൂ,’ എന്നായിരുന്നു ഒരാളുടെ കമന്റ്.
ഇതോടെ മറുപടിയുമായി ജോബി ജോര്‍ജും എത്തി. ‘മോനെ ഞാന്‍ നേരത്തെ പ്ലാന്‍ ചെയ്തതാ, അത് മാത്രമല്ല പല കമ്മിറ്റ്മെന്റ്സ് ഉണ്ട്. ദയവു ചെയ്ത മനസിലാക്കൂ’ എന്നായിരുന്നു ജോബിയുടെ മറുപടി.
‘മരക്കാര്‍’ ഇറങ്ങുന്നതോടെ ഈ സിനിമയൊക്കെ തിയേറ്റര്‍ വിടേണ്ടി വരും എന്ന തരത്തിലുള്ള കമന്റുകളും പോസ്റ്റിന് താഴെയെത്തുന്നുണ്ട്. ‘ജോബിച്ചായോ ഈ കൊച്ചു പടമൊക്കെ ഇത്ര ബന്ധപ്പെട്ട് തീയേറ്ററില്‍ ഇറക്കണ്ട വല്ല കാര്യവും ഉണ്ടാരുന്നോ. ഡിസംബര്‍ 2 ആകുമ്പോള്‍ എന്തായാലും അടിച്ചു വെളിയില്‍ ചാടിക്കും. ഇനിയും സമയമുണ്ട് നല്ല തീരുമാനങ്ങള്‍ എടുക്കാന്‍,’ എന്നായിരുന്നു കമന്റ്.
അതേസമയം, ഒരാളുടെ കമന്റിന് ജോബി ജോര്‍ജ് നല്‍കിയ മറുപടിയും വൈറലാവുന്നുണ്ട്. ‘മരക്കാറിന് മുന്നില്‍ പിടിച്ചു നില്‍ക്കാനുള്ള ആമ്പിയര്‍ ഒക്കെ ഈ ഐറ്റത്തിന് ഉണ്ടോ?’ എന്നായിരുന്നു ചോദ്യം.
‘അതൊന്നും എനിക്കറിയില്ല. ഞാന്‍ പഠിച്ചിട്ടുണ്ട് ഒരു പൊട്ടനുറുമ്പ് ഒരു ആനയെ വീഴ്ത്തിയ കഥ’ എന്നായിരുന്നു ഇതിന് ജോബി ജോര്‍ജ് നല്‍കിയ മറുപടി. മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ആദ്യം ഒ.ടി.ടി പ്ലാറ്റ്ഫോമിലാണ് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് തിയേറ്റര്‍ റിലീസ് പ്രഖ്യാപിക്കുകയായിരുന്നു.
ഹൈറേഞ്ചിന്റെ പശ്ചാത്തലത്തിലൊരുക്കിയ കാവല്‍ ഒരു ആക്ഷന്‍ ഫാമിലി ഡ്രാമയാണ്. തമ്പാന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. നിഖില്‍ എസ് പ്രവീണ്‍ ആണ് ഛായാഗ്രഹണം. രണ്‍ജി പണിക്കരും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ശങ്കര്‍ രാമകൃഷ്ണന്‍, സുരേഷ് കൃഷ്ണ, പത്മരാജ് രതീഷ്, ശ്രീജിത്ത് രവി, സാദ്ദിഖ്, രാജേഷ് ശര്‍മ്മ, സന്തോഷ് കീഴാറ്റൂര്‍, കിച്ചു ടെല്ലസ്, ബിനു പപ്പു, രാജേഷ് ശര്‍മ്മ, കണ്ണന്‍ രാജന്‍ പി. ദേവ്, ചാലി പാല, അരിസ്റ്റോ സുരേഷ്, ഇവാന്‍ അനില്‍, റേയ്ച്ചല്‍ ഡേവിഡ്, മുത്തുമണി, അഞ്ജലി നായര്‍, അനിത നായര്‍, പൗളി വത്സന്‍, അംബിക മോഹന്‍, ശാന്ത കുമാരി, ബേബി പാര്‍വ്വതി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
മലയാള സിനിമയിലെ അഭിനയത്തിന്റെ പെരുന്തച്ചനാണ് നടന്‍ തിലകന്‍. അദ്ദേഹം വിടപറഞ്ഞിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കില്‍ ആ ശൂന്യത നികത്താന്‍ മറ്റാര്‍ക്കും സാധിച്ചിട്ടില്ല. 2012 സെപ്റ്റംബര്‍ 24 ന് ആയിരുന്നു താരത്തിന്റെ അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് പുലര്‍ച്ചെയായിരുന്നു മരണം സംഭവിക്കുന്നത്.
ഇപ്പോഴിത അച്ഛന്റ അവസാന സമയത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് മകന്‍ ഷോബി തിലകന്‍, പിതാവിനോടൊപ്പം അവസാനസമയം ഉണ്ടായിരുന്നത് ഷോബി ആയിരുന്നു. ഒരു അഭിമുഖത്തിലാണ് ഇക്കാര്യം വെളപ്പെടുത്തിയത്. ചെറുപ്പത്തില്‍ അച്ഛനെ മിസ് ചെയ്തിരുന്നു എന്നാണ് ഷോബി പറയുന്നത്. ചെറുപ്പത്തില്‍ അമ്മയുടെ വീട്ടില്‍ നിന്നാണ് വളര്‍ന്നത്. 10 ക്ലാസിന് ശേഷമാണ് അച്ഛന്റെ കൂടെ താമസിക്കുന്നത്.
ചെറുപ്പത്തില്‍ അച്ഛനെ ഒരു അത്ഭുത വസ്തുവായിട്ടാണ് കാണ്ടിരുന്നത്. അച്ഛന്റെ മരണം വരെ അതേ കാഴ്ചപ്പാട് തന്നെയായിരുന്നു. ഞാന്‍ ഒരുപാട് കയര്‍ത്ത് സംസാരിക്കുകയേ ഒരുപാട് സ്‌നേഹത്തോടെ സംസാരിക്കുകയോ ചെയ്തിട്ടില്ല. അദ്ദേഹത്തിന്റെ കയ്യില്‍ പിടിക്കാന്‍ തന്നെ പേടിയായിരുന്നു. അവസനം അച്ഛന്‍ ആശുപത്രിയില്‍ കിടക്കുന്ന സമയത്തായിരുന്നു കൂടുതല്‍ അടുത്തത്. ഷോബി പറഞ്ഞു.
തിലകന്റെ അവസാന നിമിഷത്ത കുറിച്ചും താരം അഭിമുഖത്തില്‍ പറയുന്നുണ്ട് . അച്ഛനെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്നതിന്റെ അന്ന് രാത്രി 11 മണിക്ക് അച്ഛന് മരുന്നും നല്‍കി കിടത്തി ഉറക്കിയിട്ടാണ് താന്‍ ഉറങ്ങാന്‍ വേണ്ടി പോകുന്നത്. അന്ന് ഞാന്‍ അച്ഛനോട് പറഞ്ഞിരുന്നു കൂടെ കിടക്കാമെന്ന്. എന്നാല്‍ അച്ഛന്‍ അത് സമ്മതിച്ചില്ല. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കില്‍ വിളിക്കാമെന്ന് പറഞ്ഞാണ് എന്നെ വിടുന്നത്. അന്ന് രാത്രി 1 മണിയായപ്പോള്‍ അച്ഛന്‍ എന്നെ വിളിക്കുകയായിരുന്നു.
രാത്രി ഞാന്‍ ഹോസ്പിറ്റലില്‍ പോകാമെന്ന് പറഞ്ഞപ്പോള്‍ തന്നെ അച്ഛന്‍ സമ്മതിക്കുകയായിരുന്നു. കാറില്‍ പോണ്ട ആംബുലന്‍സില്‍ പോയാല്‍ മതി എന്ന് പറഞ്ഞു. അച്ഛന്റെ നിര്‍ബന്ധത്തിനെ തുടര്‍ന്നാണ് താന്‍ ആംബുലന്‍സ് വിളിക്കുന്നത്. ഏകദേശം ശാസ്തമംഗലത്ത് എത്തുമ്പോഴാണ് സുഖമില്ലാതെ വരുന്നത്. അപ്പോഴേയ്ക്കും ബോധം പോയി. അതുവരെ അച്ഛന്‍ ഓരോന്ന് സംസാരിക്കുന്നുണ്ടായിരുന്നു. അതിന് ശേഷം ഒന്നും സംസാരിച്ചിരുന്നില്ലെന്ന് അച്ഛന്റെ ഓര്‍മ പങ്കുവെച്ച് കൊണ്ട് ഷോബി പറഞ്ഞു.
മകൾ മീനാക്ഷിയുടെ വിവാഹത്തിന് മുന്നോടിയായി ദിലീപ് മഞ്ജു വാര്യരും സിനിമക്കു വേണ്ടി ഒന്നിക്കുമെന്ന് പറയുകയാണ് സിനിമാ നിരീക്ഷകനായ പെല്ലിശ്ശേരി. അച്ഛനും അമ്മയും മകൾക്ക് നൽകുന്ന സമ്മാനമാണിതെന്നും തന്റെ സുഹൃത്താണ് ഈ ചിത്രത്തിന്റെ സംവിധായകനെന്നും പെല്ലിശ്ശേരി അഭിമുഖത്തിൽ പറയുന്നു. പെല്ലിശ്ശേരിയുടെ വാക്കുകൾ ശരിയാണെങ്കിൽ വർഷങ്ങൾക്ക് ശേഷം ആരാധകർ കാത്തിരിക്കുന്ന ദിലീപ്- മഞ്ജു വാര്യർ ചിത്രമായിരിക്കും ഇതെന്നും പല്ലിശ്ശേരി കൂട്ടിച്ചേർത്തു.
മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും. ഇരുവരുടെയും സിനിമ ജീവിതത്തിന് വലിയ ബ്രേക്ക് നൽകിയ ചിത്രം സല്ലാപമായിരുന്നു. ഇരുവരും ഒന്നിച്ച ചിത്രങ്ങൾ ഇപ്പോഴും പ്രേക്ഷകർക്ക് ഇടയിൽ ചർച്ചയാണ്. ദിലീപും മഞ്ജുവും 1998ലാണ് വിവാഹിതർ ആയത്. പ്രണയിച്ച് വിവാഹം ചെയ്ത ഇവർ 2014ൽ വിവാഹ മോചനം നേടി. അക മകൾ മീനാക്ഷി അച്ഛൻ ദിലീപിന് ഒപ്പമാണ്. മഞ്ജുവുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയ ദിലീപ് 2016ൽ കാവ്യയെ വിവാഹം ചെയ്തു. ഈ ബന്ധത്തിൽ മഹാലക്ഷ്മി എന്ന് പേരുള്ള ഒരു കുട്ടിയുണ്ട്.
മലയാള സിനിമയിലേക്കുള്ള മഞ്ജു വാര്യരുടെ മടങ്ങി വരവ് ആരാധകർ വൻ ആഘോഷമാക്കി മാറ്റിയിരുന്നു. ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെയായിരുന്നു മഞ്ജുവിന്റെ മടങ്ങി വരവ്. വൻ വിജയമായിരുന്നു ചിത്രം. പിന്നീട് പുറത്തെത്തിയ മഞ്ജുവിന്റെ ചിത്രങ്ങളും വൻ വിജയം നേടി. ഒടുവിലായി മഞ്ജുവിന്റേതായി പുറത്തെത്തിയ ചിത്രം ചതുർമുഖമാണ്. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് നടി.
കുറുപ്പ് ഞങ്ങളെ കാത്തു. ഇത്രനാളത്തെ കണ്ണീരിന് ശേഷം കിട്ടിയ സന്തോഷം. ജനങ്ങൾ തിയറ്ററിലേക്ക് ആർത്തിരമ്പിയെത്തുന്ന കാഴ്ച. തെക്കൻ കേരളത്തിൽ മഴ പെയ്യുന്നുണ്ട്. അപ്പോഴും ഇവിടെ കുറുപ്പ് ഹൗസ് ഫുള്ളാണ്. ഇതിനപ്പുറം എന്ത് പറയാനാണ്. ഞങ്ങളുടെ സൂപ്പർ സ്റ്റാറാണ് ദുൽഖർ..’ ഫിയോക് പ്രസിഡന്റ് വിജയകുമാർ പറയുന്നു. സിനിമ തിയറ്ററിൽ ഓടിയാൽ ലാഭം കിട്ടില്ല എന്ന കരുതുന്നവർക്ക് ജനം നൽകിയ മറുപടിയാണിതെന്ന് അദ്ദേഹം പറയുന്നു. കണക്കുകളും വിവരങ്ങളും നിരത്തി വിജയകുമാർ കുറുപ്പ് കാത്ത ഉറപ്പുകളെ പറ്റി പറയുന്നു.
കുറിപ്പിന്റെ ആദ്യ ദിനം അതിഗംഭീരമെന്ന് പറയാം. 505 തിയറ്ററുകളാണ് കേരളത്തിൽ സിനിമ റിലീസ് ചെയ്തത്. ലോകമെങ്ങും 1500 സ്ക്രീനുകൾ. ആദ്യ ദിനം കേരളത്തിൽ നിന്നുമാത്രം 6 കോടി 30 ലക്ഷം രൂപ ഗ്രോസ് കലക്ഷൻ നേടി. 3 കോടി 50 ലക്ഷം രൂപ നിർമാതാക്കളുടെ ഷെയർ. മലയാള സിനിമയിലെ സർവകാല റെക്കോർഡാണിത്. അടുത്തെങ്ങും തകർക്കാൻ കഴിയാത്ത റെക്കോർഡ് എന്ന് പറയാം. കാരണം ഇത്രമാത്രം തിയറ്ററുകൾ ഇനിവരുന്ന സിനിമയ്ക്ക് ഒരുമിച്ച് കിട്ടാൻ പാടാണ്. ഇന്നലെ മാത്രം 2,600 ഷോകളാണ് ഈ 505 തിയറ്ററുകളിൽ നടത്തിയത്. സിനിമ തിയറ്ററിൽ എത്തിക്കുന്നവർക്ക് ഉള്ള ശുഭസൂചനയാണ് ഇത്. ഒടിടിക്ക് ലാഭം നോക്കി െകാടുക്കണം എന്ന് ചിന്തിക്കുന്നവർക്കുള്ള മറുപടി ജനം െകാടുക്കുന്നു,
ആർക്ക് വേണ്ടിയും കുറുപ്പ് പിൻവലിക്കില്ല
25 ദിനങ്ങൾ എങ്കിലും മികച്ച റിപ്പോർട്ട് നൽകി കുറുപ്പ് പോകും എന്ന് ഉറപ്പാണ്. ഇനി മരക്കാർ വരുന്നു എന്ന് പറഞ്ഞു െകാണ്ട് കുറുപ്പ് തിയറ്ററിൽ നിന്നും പിടിച്ച് മാറ്റാൻ തിയറ്ററർ ഉടമകൾ സമ്മതിക്കില്ല. കാരണം കുറുപ്പ് നേട്ടം െകായ്യുന്നുണ്ട്. 24ന് സുരേഷ് ഗോപിയുടെ കാവൽ കൂടി എത്തുന്നുണ്ട്. ഇതെല്ലാം െകാണ്ടുതന്നെ മരക്കാറിന് വേണ്ടി തിയറ്ററുകൾ എല്ലാം ഒഴിച്ചുകാെടുക്കാൻ സാധ്യമല്ല. പടം കലക്ഷൻ ഉണ്ടാക്കുന്നുണ്ടെങ്കിൽ തിയറ്ററിൽ തന്നെ തുടരും.
കുറുപ്പിന് പകരം ഇത്ര തിയറ്ററിൽ മരക്കാർ എത്തിയിരുന്നെങ്കിൽ ഇതിലും വലിയ നേട്ടം െകായ്യാമായിരുന്നു എന്ന കാര്യത്തിൽ എനിക്ക് സംശയമില്ല. പക്ഷേ അന്ന് അത് ആരും കേട്ടില്ല. 500 തിയറ്റർ, 15 കോടി ഡെപ്പോസിറ്റ്, 21 ദിവസം മിനിമം റൺ ഓഫർ ഞങ്ങൾ ചെയ്തതാണ്. എന്നിട്ടും അന്ന് അവർ തയാറായില്ല. അപ്പോഴാണ് കുറുപ്പ് വന്നത്. ഈ പറഞ്ഞതൊക്കെ ഞങ്ങൾ കുറുപ്പിന് െകാടുത്തു. അതിന്റെ ഫലമാണ് ഇപ്പോൾ കാണുന്നത്. മറ്റുള്ളവർക്ക് ഇതൊരു പാഠമാകട്ടെ എന്നാണ് പറയാനുള്ളത്.സിനിമ തിയറ്ററിനുള്ളതാണ്. അത് തിയറ്ററിൽ കളിക്കണം. ഏത് പ്രതിസന്ധിയിലും ജനമെത്തും. നല്ലതാണെങ്കിൽ അവർ വിജയിപ്പിക്കും..’ വിജയകുമാർ പറയുന്നു.
ഷെറിൻ പി യോഹന്നാൻ
പിടികിട്ടാപ്പുള്ളി എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ മലയാളികളുടെ മനസ്സിലേക്കെത്തുന്ന പേരാണ് സുകുമാരകുറുപ്പ്. ഇവിടെയാണ് സിനിമയ്ക്കുള്ള സാധ്യത ഒരുങ്ങുന്നതും. തന്റെ സ്വാർത്ഥ താല്പര്യങ്ങൾക്കുവേണ്ടി ഒരു വ്യക്തിയെ ക്രൂരമായി കൊലപ്പെടുത്തിയ കുറ്റവാളി മാത്രമല്ല കുറുപ്പ്. കേരള പോലീസിന് ഏറ്റവുമധികം വെല്ലുവിളിയുയർത്തിയ ക്രിമിനൽ കൂടിയാണ്. അതിനാൽ സുകുമാരകുറുപ്പ് കേസ് ഇന്നും പ്രസക്തമായി നിലകൊള്ളുന്നു. ദുൽഖറിനെ നായകനായി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത ‘കുറുപ്പ്’ ഈയൊരു സംഭവത്തെ അടിസ്ഥാനമാക്കി നിർമിച്ചതാണ്. ഒരു കൊലപാതകിയെ ഗ്ലോറിഫെെ ചെയ്ത് കാണിക്കുന്നത് ശരിയല്ലെന്നും എന്നാൽ സിനിമയെ സിനിമയായി കാണണമെന്നുമുള്ള വ്യത്യസ്ത അഭിപ്രായങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഉയർന്നിരുന്നു. എന്നാൽ വിവാദങ്ങൾക്കുള്ള മറുപടി ചിത്രത്തിന്റെ അണിയറപ്രവർത്തകർ തന്നെ നൽകുകയുണ്ടായി.
ഡി.വൈ.എസ്.പി. കൃഷ്ണദാസ് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വിരമിക്കൽ ചടങ്ങിലൂടെയാണ് ചിത്രം കഥ പറഞ്ഞാരംഭിക്കുന്നത്. കൃഷ്ണദാസിന്റെ കേസ് ഡയറിൽ നിന്നാണ് ഗോപീകൃഷ്ണന്‍ എന്ന സുധാകരകുറുപ്പിന്റെ ജീവിതത്തിലേക്ക് കഥ നീങ്ങുന്നത്. നോൺ ലീനിയർ കഥ പറച്ചിൽ രീതിയാണ് ചിത്രം പിന്തുടരുന്നത്. സുഹൃത്തായ പീറ്ററിന്റെ ആഖ്യാനത്തിലൂടെയാണ് കുറുപ്പിന്റെ ഭൂതകാലം പ്രേക്ഷകൻ മനസ്സിലാക്കുന്നത്. പിന്നീട് കൊലപാതകവും രക്ഷപെടലും കുറുപ്പിന്റെ രഹസ്യങ്ങളുമായി കഥ മുന്നോട്ട് നീങ്ങുന്നു.
സാങ്കേതിക വശങ്ങളിലെല്ലാം ചിത്രം മികവ് പുലർത്തിയിട്ടുണ്ട്. സുഷിൻ ശ്യാമിന്റെ ഗംഭീര പശ്ചാത്തലസംഗീതം, നിമിഷ് രവിയുടെ മികവാർന്ന ക്യാമറ കാഴ്ചകൾ, കളർ ഗ്രേഡിങ്, നിർമാണ മികവ് എന്നിവ ഒരു ക്രൈം ഡ്രാമയുടെ മൂഡ് ക്രീയേറ്റ് ചെയ്തു വയ്ക്കുന്നു. കഥ നടക്കുന്ന കാലത്തെ അതിന്റെ തനിമയോടെ പുനരാവിഷ്കരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ‘പകലിരവുകളാൽ’ എന്ന് തുടങ്ങുന്ന ഗാനം മനോഹരമാണ്. അൻവർ അലിയുടെ വരികൾ പതിവ് പോലെ ഇവിടെയും മനസ്സ് കീഴടക്കുന്നു. പിള്ളയെന്ന കഥാപാത്രത്തെ ഷൈൻ ടോം ഗംഭീരമാക്കുമ്പോൾ ദുൽഖറും ഇന്ദ്രജിത്തും തങ്ങളുടെ കഥാപാത്രത്തോട് നീതി പുലർത്തിയിട്ടുണ്ട്.
വിജയരാഘവൻ, അനുപമ, സണ്ണി വെയ്ൻ തുടങ്ങി ഒട്ടേറെ കഥാപാത്രങ്ങൾ വന്നുപോകുന്നുണ്ടെങ്കിലും അവർക്ക് കഥയിൽ കൃത്യമായ സ്പേസ് നൽകുന്നില്ല. ഇനി കുറുപ്പിലേക്ക് വരാം… യഥാർത്ഥത്തിൽ കുറുപ്പ്, ഒരു പരാജയപ്പെട്ട ക്രിമിനലാണെന്ന് ഞാൻ പറയും. ആദ്യ കുറ്റകൃത്യം തന്നെ പാളിപ്പോയി. ബുദ്ധിമാനായ പോലീസ് ഉദ്യോഗസ്ഥൻ കുറുപ്പിന് വേണ്ടി തിരച്ചിൽ ആരംഭിച്ചു. പോലീസിന് പിടികൊടുക്കാതെ നടക്കുന്ന കുറുപ്പാണ് ചിത്രത്തിന്റെ രണ്ടാം പകുതിയിൽ. നായകന്റെ മാനറിസം, ഡയലോഗ് എന്നിവയിലൂടെ കഥാപാത്രത്തിന് ഒരു ഹീറോ പരിവേഷം കൈവരുന്നു. കുറുപ്പിന്റെ പ്രണയത്തോടൊപ്പം പ്രേക്ഷകനറിയാവുന്ന കഥയുമായി മുന്നോട്ടു നീങ്ങിയ ആദ്യ പകുതി തൃപ്തികരമാണ്.
രണ്ടാം പകുതിയിലാണ് തിരക്കഥ ദുർബലമാകുന്നത്. സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും ആവിഷ്കാര സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നില്ല. എന്നാൽ ശക്തമായ, വിശ്വസനീയമായ രംഗങ്ങൾ ഒരുക്കിയെടുക്കുന്നതിൽ സംവിധായകൻ പരാജയപ്പെടുന്നത് കാണാം. ഇൻഷുറൻസ് തുകയ്‌ക്ക് വേണ്ടിയൊരു കൊലപാതകം എന്ന നിലയിൽ നിന്നും മറ്റൊരു വഴിയിൽ സിനിമ സഞ്ചരിക്കുന്നുണ്ട്. എന്നാൽ ഇൻട്രസ്‌റ്റിംഗ് ആക്കാമായിരുന്ന രംഗങ്ങൾ ഇവിടെ കഥയുടെ ഒഴുക്കിന് തടസ്സം സൃഷ്ടിക്കുകയാണ്.
കുറുപ്പ് എന്ന കഥാപാത്രത്തെ അധികം എക്സ്പ്ലോർ ചെയ്യാൻ തിരക്കഥ തയ്യാറായിട്ടില്ല. വില്ലനായ കുറുപ്പിനെ പ്രേക്ഷകൻ വെറുക്കണം. എന്നാൽ സ്റ്റൈലിഷ് ലുക്കിൽ നിൽക്കുന്ന നായക കഥാപാത്രത്തിന് ലഭിക്കുന്ന കയ്യടിയിലാണ് ചിത്രം അവസാനിക്കുന്നത്. കുറുപ്പ് ഒരു ഫിക്ഷണൽ കഥാപാത്രം അല്ലാത്തിടത്തോളം നാൾ എനിക്കീ ക്ലൈമാക്സുമായി പൊരുത്തപ്പെടാൻ കഴിയില്ല. സാങ്കേതിക വശങ്ങളിലെ മികവ് ചിത്രത്തെ എൻഗേജിങ് ആയി നിലനിർത്തുമ്പോഴും തിരക്കഥയിലെ പോരായ്മ പരിഹരിക്കാൻ ശ്രീനാഥ് രാജേന്ദ്രന്റെ സംവിധാനത്തിന് കഴിയുന്നില്ല.