കന്നഡ നടി സൗജന്യയെ ബംഗളൂരു കുമ്പളഗോടുവിലെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഫോണില്‍ കിട്ടാതായതോടെ നടിയുടെ സുഹൃത്ത് ഫ്‌ലാറ്റിലെത്തി പരിശോധിക്കുകയായിരുന്നു. ഇതോടെയാണ് താരത്തെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് പോലീസ് പറഞ്ഞു. സൗജന്യയുടെ ഫ്‌ളാറ്റില്‍ നിന്നും ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.
തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും താന്‍ മാത്രമാണ് ഉത്തരവാദിയെന്നും അച്ഛനും അമ്മയും തന്നോട് ക്ഷമിക്കണമെന്നും കുറിപ്പില്‍ പറയുന്നു. പല കാരണങ്ങള്‍ കൊണ്ടും മാനസികമായി താന്‍ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നും ആത്മഹത്യയല്ലാതെ മറ്റൊരു വഴിയും തനിക്ക് മുന്നില്‍ ഇല്ലെന്നും താരത്തിന്റെ കുറിപ്പിലുണ്ട്.
തന്നെ സഹായിച്ച എല്ലാവരോടുമുള്ള നന്ദിയും സൗജന്യ കുറിച്ചിട്ടുണ്ട്. മൂന്ന് തീയതികളിലായാണ് നാല് പേജുള്ള ആത്മഹത്യാക്കുറിപ്പ് എഴുതിയിരിക്കുന്നത്. ടെലിവിഷന്‍ പരമ്പരകളിലൂടെ ശ്രദ്ധേയയായ സൗജന്യ ചില ചിത്രങ്ങളിലും ചെറിയ വേഷങ്ങളിലെത്തിയിട്ടുണ്ട്.
മോണ്‍സണ്‍ മാവുങ്കലിനെതിരായ കേസ് പിന്‍വലിക്കണമെന്ന ആവശ്യവുമായി നടന്‍ ബാല. പരാതി നല്‍കിയ മോണ്‍സന്റെ മുന്‍ ഡ്രൈവര്‍ അജിതിനോടായിരുന്നു ബാലയുടെ ആവശ്യം. അജിതും ബാലയും തമ്മിലുള്ള സംഭാഷണമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
അജിതിനെതിരേ മോണ്‍സണ്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് മോണ്‍സന്റെ രഹസ്യങ്ങളെല്ലാം അറിയുന്ന അജിത്തും പോലീസിനെ സമീപിക്കുകയായിരുന്നു. തന്നെ മോശക്കാരനായി ചിത്രീകരിച്ചതിനെ തുടര്‍ന്നാണ് മോണ്‍സണെതിരേ പരാതി നല്‍കിയതെന്ന് അജിത് വെളിപ്പെടുത്തി.
പത്ത് വര്‍ഷം പട്ടിയെപ്പോലെ പണിയെടുത്തതിനുള്ള പ്രതിഫലമായി തനിക്ക് നല്‍കിയ ബോണസ് കള്ളക്കേസുകളാണെന്ന് അജിത് ബാലയോട് പറയുന്നുണ്ട്. എന്നാല്‍, കേസ് പിന്‍വലിക്കണമെന്ന് ബാല ആവശ്യപ്പെടുമ്പോള്‍ അജിത് വിസമ്മതിക്കുകയും ചെയ്യുന്നുണ്ട്.
ബാലയുടെ യൂട്യൂബ് ചാനലില്‍ മോണ്‍സണെ അഭിമുഖം ചെയ്തിട്ടുണ്ട്. ബാലയുടെ അടുത്ത സുഹൃത്ത് കൂടിയാണ് മോണ്‍സണ്‍. താരത്തിന്റെ വിവാഹത്തിനടക്കം മോണ്‍സണ്‍ പങ്കെടുത്തിരുന്നു. ബാലയ്ക്കു വിലകൂടിയ സമ്മാനവും നൽകിയതായാണ് റിപ്പോർട്ട്.
ചലച്ചിത്ര-സീരിയൽ താരം സചിവോത്തമപുരം തകിടിയേൽ രാജമ്മയുടെ മകൾ ശ്രീലക്ഷ്മി (രജനി38) അന്തരിച്ചു. ചെല്ലപ്പൻ ഭവാനീദേവിയുടെ ഭാരതീയ നൃത്തകലാക്ഷേത്രത്തിൽ നൃത്തം അഭ്യസിച്ച് അരങ്ങേറ്റം കുറിച്ച ശ്രീലക്ഷ്മി സ്‌റ്റേജിലും ക്യാമറയ്ക്ക് മുന്നിലും നിരവധി കഥാപാത്രങ്ങളെ മികവോടെ അവതരിപ്പിച്ചു.
തൃപ്പൂണിത്തുറ അരവിന്ദാക്ഷമേനോന്റെ ജയകേരള നൃത്തകലാലയത്തിൽ വിവിധ ബാലേകളിൽ ശ്രദ്ധേയമാർന്ന കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. പത്തനംതിട്ട മുദ്ര നൃത്തവേദിയുടെ അർധാംഗന എന്ന ബാലേയിലെ അഭിനയത്തിന് അഖിലകേരള നൃത്തകലാലയത്തിന്റെ 2020ലെ സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്.
നിരവധി സിനിമകളിലും സീരിയലുകളിലും ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. സചിവോത്തമപുരം യുവരശ്മി ലൈബ്രറി മികച്ച കലാകാരിക്കുള്ള പുരസ്‌കാരം നൽകി ആദരിച്ചിരുന്നു.
ഭർത്താവ്: വിനോദ്, തലശ്ശേരി മാഹി സ്വദേശിയാണ്. മക്കൾ: വൈഷ്ണവ്, അഭിനവ് (ഇരുവരും വിദ്യാർഥികൾ (എവിഎച്ച്എസ്എസ് കുറിച്ചി).
നീല താമരയെന്ന സൂപ്പർ ഹിറ്റ് സിനിമയിൽ കൂടി അഭിനയ ജീവിതത്തിൽ അരങ്ങേറിയ താര സുന്ദരിയാണ് അമല പോൾ. ഇന്നിപ്പോൾ തെന്നിന്ത്യ ഒട്ടാകെ അറിയപ്പെടുന്ന താരമായി മാറിയിരിക്കുകയാണ് താരം. അഭിനയ ജീവിതത്തിൽ ഇപ്പോൾ താരം സജീവമാണ് അത്കൊണ്ട് തന്നെ ഇന്നുള്ള യുവതാരങ്ങളിൽ ഒരുപാട് ആരാധകർ ഉള്ള താരവുമാണ്.
സൗന്ദര്യം കൊണ്ടും അഭിനയ മികവും കൊണ്ട് വളരെ പെട്ടന്നായിരുന്നു താരത്തിന്റെ വളർച്ച. ആദ്യ സിനിമയിൽ തന്നെ താരത്തെ മലയാളികൾ ശ്രദ്ധിക്കാൻ ആരംഭിച്ചിരുന്നു പിനീട് അങ്ങോട്ട് മലയാള സിനിമയിൽ താരം സജീവമായിരുന്നു എന്നാൽ ഇടയിക്ക് താരം അഭിനയിച്ച ഒട്ടുമിക്ക എല്ലാ സിനിമയും വൻ പരാജയമായിരുന്നു. അത്കൊണ്ട് തന്നെ ചെറിയ ഇടവേള താരം എടുത്തിട്ടുണ്ട് എന്നാൽ പിന്നീട് താരം തമിഴ് സിനിമയിൽ അരങ്ങേറി അവിടെ കുടുതലും താരം ഗ്ലാമർ വേഷങ്ങളാണ് ചെയ്തത് അത്കൊണ്ട് തന്നെ തമിഴിൽ താരം വളരെ പെട്ടന്ന് വളരുകയും പിന്നീട് താരം അഭിനയിച്ച എല്ലാ സിനിമയും വൻ വിജയം നേടിയതോട് കൂടി താരം സിനിമയിൽ എറ്റവും തിരക്കുള്ള താരമായി മാറിയിരുന്നു .
ഇന്നിപ്പോൾ താരം തെന്നിന്ത്യയിലെ ഒരുപാട് ഭാഷയിൽ അഭിനയിച്ചിട്ടുണ്ട് മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷയിലും താരം അഭിനയിച്ചു മികവ് തെളിയിച്ചിട്ടുണ്ട്. എന്നാൽ താരം വളരുന്നതോടപ്പം ഒരുപാട് വിവാദങ്ങളും താരത്തെ തേടി എത്തീട്ടുണ്ട് എന്നാൽ താരം അതൊന്നും മൈൻഡ് പോലും ചെയ്യാറില്ല എന്നതാണ് സത്യം. അഭിനയത്രി മാത്രമല്ല താരം അറിയപ്പെടുന്ന ഒരു മോഡൽ കൂടിയാണ് മോഡിങ് രംഗത്ത് നിന്നാണ് താരം അഭിനയജീവിതത്തിൽ എത്തുന്നത്.
സോഷ്യൽ മീഡിയയിൽ സജീവമാണ് താരം അത്കൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. ഇപ്പോൾ ഇതാ താരത്തിന്റെ പുത്തൻ ചിത്രങ്ങൾ കണ്ട് ഞെട്ടിയിരികുകയാണ് ആരാധകർ. ഇത്തവണ താരം ബിക്കിനിയിൽ അതീവ ഹോട്ടായിട്ടാണ് താരം എത്തിയത്. ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാലായിരിക്കുകയാണ്.ഹോട്ട് ചിത്രങ്ങൾ പങ്കുവെയ്ക്കാൻ ഒരു മടിയും ഇല്ലാത്തതാരമാണ് അമല പോൾ.
ബോളിവുഡ് താരം ജാക്വിലിൻ ഫെർണാണ്ടസിനെ 200 കോടിയുടെ തട്ടിപ്പ് കേസിൽ കുടുക്കിയത് ലീന മരിയ പോൾ. ജാക്വിലിനുമായി സൗഹൃദം സ്ഥാപിച്ച് ലീന പണം തട്ടിയെടുത്തുവെന്നാണ് റിപ്പോർട്ടുകൾ. ലീനയും ഭർത്താവ് സുകേഷ് ചന്ദ്രശേഖറും ഉൾപ്പെട്ട തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യാനായി ജാക്വിലിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വിളിപ്പിച്ചിരുന്നു. എന്നാൽ നടി ഹാജരായില്ല.
രൺബാക്‌സി, ശിവിന്ദർ സിങ്, മൽവിന്ദർ സിങ് എന്നിവരെ പറ്റിച്ച് കേസിലെ മുഖ്യപ്രതി സുകേഷ് 200 കോടി തട്ടിയെടുത്തെന്നാണ് കേസ്. ജാക്വിലിനും ഇയാളുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് ഇഡിയ്ക്ക് ലഭിച്ച വിവരം. ഇതേക്കുറിച്ച് അറിയാനായി ജാക്വിലിനെ കഴിഞ്ഞ മാസം അഞ്ച് മണിക്കൂറോളം ഇഡി ചോദ്യം ചെയ്തിരുന്നു.
ഒരേ കമ്പനിയിലെ 500 ഇന്ത്യന്‍ ജീവനക്കാര്‍ കോടീശ്വരന്മാരായിരിക്കുന്നു! ഇന്ത്യന്‍ വംശജരുടെ ഉടമസ്ഥതയിലുള്ള ബഹുരാഷ്ട്ര സോഫ്റ്റ്‌വെയര്‍ കമ്പനിയായ ഫ്രെഷ്‌വര്‍ക്ക്‌സിലെ ജീവനക്കാരാണ് കണ്ണുചിമ്മി തുറക്കുന്ന വേഗത്തില്‍ കോടിപതികളായത്. യുഎസ് ഓഹരിവിപണിയായ നസ്ഡാഖില്‍ കമ്പനി ലിസ്റ്റ് ചെയ്യപ്പെട്ടതായിരുന്നു എല്ലാത്തിനും തുടക്കം. 36 ഡോളറിന്(ഏകദേശം 2,665 രൂപ) ലിസ്റ്റ് ചെയ്തു തുടങ്ങിയ ഓഹരി ഒറ്റയടിക്ക് 43.5 ഡോളറി(ഏകദേശം 3,221)ലേക്ക് കുതിക്കുകയായിരുന്നു. ഇതോടെ കമ്പനിയുടെ വിപണിമൂല്യം 12.2 ബില്യന്‍ ഡോളറായി(ഏകദേശം 90,336 കോടി രൂപ) ഉയര്‍ന്നിരിക്കുകയാണ്.
ജീവനക്കാര്‍ക്കായുള്ള ഓഹരി ഉടമസ്ഥാവകാശ പദ്ധതിയായ എംപ്ലോയീ സ്‌റ്റോക്ക് ഓണര്‍ഷിപ്പ് പ്ലാനി(ഇഎസ്ഒപി)ന്റെ ഭാഗമായ ജീവനക്കാരാണ് ഇപ്പോള്‍ കോടീശ്വരന്മാരായിരിക്കുന്നത്. ഇതില്‍ 500 ഇന്ത്യന്‍ ജീവനക്കാരും ഉള്‍പ്പെടും. ഇവരില്‍ 70 ശതമാനം പേരും 30 വയസിനു താഴെ പ്രായമുള്ളവരാണെന്നതാണ് ഏറെ കൗതുകകരം!
ഇന്റര്‍നെറ്റ് വഴി സോഫ്റ്റ്‌വെയര്‍ സേവനം നല്‍കുന്ന ‘സോഫ്റ്റ്‌വെയര്‍ എസ് എ സര്‍വീസ്'(സാസ്) കമ്പനിയാണ് ഫ്രെഷ്‌വര്‍ക്ക്‌സ്. ഗിരീഷ് മാതൃഭൂതമാണ് സ്ഥാപകന്‍. യുഎസിലെ സിലിക്കണ്‍വാലിയിലടക്കം ഓഫിസുണ്ട് ഫ്രെഷ്‌വര്‍ക്ക്‌സിന്. വിവിധ രാഷ്ട്രങ്ങളിലായി ആകെ 4,300 ജീവനക്കാരാണ് കമ്പനിയില്‍ ജോലി ചെയ്യുന്നത്. 2010ല്‍ ആറുപേരുമായി ചെന്നൈയില്‍ തുടക്കം കുറിച്ചതാണ് ഫ്രെഷ്‌വര്‍ക്ക്‌സ്. നസ്ഡാഖില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ആദ്യ ഇന്ത്യന്‍ സാസ് കമ്പനിയും ഫ്രെഷ്‌വര്‍ക്ക്‌സ് തന്നെ.
നടൻ രമേഷിന്റെ മരണത്തിന് കാരണം രണ്ടാം വിവാഹത്തിലെ പൊരുത്തക്കേടുകൾ ആയിരുന്നു എന്ന വെളിപ്പെടുത്തലുമായി ആത്മ സുഹൃത്ത് രംഗത്തെത്തിയിരിക്കുന്നു. മരിച്ച ദിവസം രമേഷിനെ ബൈക്കിൽ കൊണ്ട് വിട്ട രാഹുലാണ് രമേഷിന്റെ രണ്ടാം ഭാര്യ മിനിക്കെതിരെ തുറന്ന് പറച്ചിലുമായി എത്തിയിരിക്കുന്നത്.
അദ്ദേഹത്തിന്റെ ദാമ്പത്യ പ്രശനങ്ങൾ പലപ്പോഴായി തന്നോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നും, രണ്ടാം ഭാര്യ പ്രശമാണെന്നും രമേഷ് പറയാറുണ്ടെന്നും ഇയാൾ പറയുന്നു. മരിക്കും ദിവസം രമേഷിനെ വീട്ടിൽ കൊണ്ട് വിട്ടപ്പോൾ പിറ്റേന്ന് രാവിലെ കൃത്യ സമയത്ത് ഷൂട്ടിന് വിളിക്കണം എന്ന് പറഞ്ഞപോയ ആളാണ് അന്ന് രാത്രി ആത്മഹത്യ ചെയ്തു എന്ന് വിഷ്വസിക്കാൻ ആകുന്നില്ല എന്നാണ് രാഹുൽ പറയുന്നത്.
ഭാര്യ വല്ലാതെ ശല്യപെടുത്തുന്നു എന്നും മരിച്ച ദിവസം രമേഷ് പറഞ്ഞിരുന്നു. ഇനി ശല്യപെടുത്തിയാൽ ചത്തുകളയുമെന്നും ഭാര്യയോട് പറഞ്ഞതായി പറഞ്ഞു. നിങ്ങൾ ചത്താൽ കാനഡയിലെ മകൻ വായിക്കരി ഇടാൻപോലും വരില്ല എന്നുമാണ് ഭാര്യ പ്രതികരിച്ചതെന്നും രമേഷ് പറഞ്ഞരുന്നു എന്ന് ഇയാൾ പറയുന്നു. തമ്പാനൂർ പോലീസിന് കൊടുത്ത മൊഴിയിൽ ഇതെല്ലം ഞാൻ പറഞ്ഞിട്ടുണ്ട് എന്നും ഇദ്ദേഹം കൂട്ടിച്ചേർക്കുന്നുണ്ട്. രമേഷ് മരിച്ചതിന്റെ പിറ്റേ ദിവസം രഹസ്യമായി ഇവർ എന്നെ വിളിച്ചിരുന്നു.
അവിടെ കരച്ചിലും ബഹളവും നടക്കുമ്പോൾ ആണ് വിളിച്ചത്. രമേഷേട്ടൻ എന്തേലും പറഞ്ഞോ എന്നാണ് അവർ എന്നോട് ചോദിച്ചത്. ചേച്ചിയുമായി പ്രശ്‌നമാണെന്ന് രമേഷേട്ടൻ എന്നോട് പറഞ്ഞിരുന്നു. ഞാൻ അത് പോലീസിനോട് പറയുമെന്ന് മറുപടിയും നൽകി. എന്നാൽ ഇയാൾ എന്നോട് ഇങ്ങനെ ചെയ്തു കളഞ്ഞല്ലോ എന്നാണ് അവരുടെ പ്രതികരണം.
പോയപ്പോൾ എനിക്കിട്ട് പാറയും വെച്ച് പോയി എന്നും പറഞ്ഞു. ഇപ്പോൾ രണ്ടാം ഭാര്യ എനിക്കെതിരെ കഥകൾ ഇറുക്കുവാണ് മാത്രമല്ല അവർ രമേഷിന്റെ ഏറ്റവും അടുത്ത കൂട്ടുകാരെ തിരഞ്ഞു വിളിക്കുന്നുമുണ്ട്. രമേഷ് എന്തേലും പറഞ്ഞോ എന്നാണ് അറിയേണ്ടത്. ഞങ്ങളുടെ പല കോമൺ സുഹൃത്തുക്കളെയും വിളിച്ചു എന്നറിഞ്ഞപ്പോൾ തുടങ്ങിയ സംശയമാണ് എനിക്ക്. ഞാൻ ഇത് തമ്പാനൂർ പോലീസിനോസ് വീണ്ടും പറഞ്ഞു. വലിയ ശാലയിലെ വീട് മകൻ ഗോകുലിന്റെ പേരിൽ എഴുതിയപ്പോൾ തുടങ്ങിയ പ്രശ്നങ്ങൾ ആണിത്. ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയതെല്ലാം മകനാണ് എന്നാണ് രമേഷ് പറഞ്ഞത്. പിറ്റേ ദിവസത്തെ ഷൂട്ടിംഗ് ഡയറക്ടറും ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു.
രമേഷിന്റെ വാക്കുകൾ കേട്ടപ്പോൾ എനിക്ക് ഈ സ്ത്രീയെ പണ്ട് മുതലേ അറിയാം നിങ്ങൾ എങ്ങനേലും അവരെ ഒഴിവാക്കി വിട് എന്നാണ് ഡയറക്ടർ പറഞ്ഞതെന്നും രാഹുൽ പറയുന്നു. ഞാൻ വീട്ടിൽ കൊണ്ട് വിട്ടപ്പോഴും ചിരിച്ചുകൊണ്ടാണ് വണ്ടിയിൽ നിന്നും ഇറങ്ങിയത്. രാവിലെ 7:30ക്ക് ഞാൻ റെഡി ആയി നിൽക്കും കൃത്യ സമയത്ത് വണ്ടി വന്നില്ലേൽ ന്റെ വായിൽ നിന്നും കേൾക്കും എന്ന് തമാശയായി പറഞ്ഞാണ് അദ്ദേഹം വീട്ടിലേക്ക് കയറി പോയതെന്നും രാഹുകൾ ഓർത്തു പറയുന്നുണ്ട്.
അന്തരിച്ച നടന്‍ അനില്‍ നെടുമങ്ങാടിനെക്കുറിച്ച് മനസ്സുതുറന്ന് ബാദുഷ . മരണത്തിന് മുമ്പ് അനില്‍ നെടുമങ്ങാടുമായി ഫോണില്‍ സംസാരിച്ചതിനെക്കുറിച്ചാണ് അദ്ദേഹം തുറന്നുപറഞ്ഞത്. ഡാമില്‍ കുളിക്കാന്‍ ഇറങ്ങിയ അനില്‍ നെടുമങ്ങാട് മുങ്ങി മരിക്കുകയായിരുന്നു. ബാദുഷയുടെ വാക്കുകളിലേക്ക്.
അനില്‍ നെടുമങ്ങാടുമായി ആദ്യമായി പ്രവര്‍ത്തിക്കുന്ന സിനിമ കല്യാണം. പിന്നീട് കുറേ സിനിമകള്‍ ചെയ്തുവെങ്കിലും പുള്ളിയുമായി നല്ല അടുപ്പമുണ്ടാകുന്നത് അയ്യപ്പനും കോശിയും ചെയ്യുമ്പോഴാണ്. പലകാര്യങ്ങളിലും ചീത്ത പറയും, പുള്ളി അങ്ങനെയാണ്. പിന്നെ വിളിച്ച് സോറി പറയുകയും ചെയ്യും. അദ്ദേഹത്തിന്റെ വിടവാങ്ങല്‍ പോലും എന്റെ സെറ്റില്‍ വച്ചായിരുന്നു. പീസ് എന്ന ചിത്രത്തില്‍ അഭിനയിക്കുകയായിരുന്നു അപ്പോള്‍. അന്ന് കുളിക്കാന്‍ പോകുന്നതിന് മുമ്പ്, ഉച്ചയ്ക്ക് എന്നെ വിളിച്ച് കുറേ ചീത്തവിളിച്ചു. എന്തിനൊക്കയോ ചീത്ത പറഞ്ഞു. ഞാനും ബാദുക്കയുമൊക്കെ കുറേ കഷ്ടപ്പെട്ടാണ് സിനിമയില്‍ വന്നത് എന്നൊക്കെ പറഞ്ഞു. ബാദുഷ ഓര്‍ക്കുന്നു.
അതിന് ശേഷമാണ് ആ സംഭവമുണ്ടായത്. അന്ന് വൈകിട്ട് ആറരയോടെയാണ് ഇങ്ങനെയൊരു സംഭവമുണ്ടായതായി എനിക്ക് കോള്‍ വരുന്നത്. ഉടനെ തന്നെ ഞാന്‍ തൊടുപുഴയിലേക്ക് പോവുകയായിരുന്നു. അയ്യപ്പനും കോശിയും കഴിഞ്ഞ് പീസ്, കോള്‍ഡ് കേസ് എന്നീ സിനിമകളിലും അദ്ദേഹത്തെ വിളിക്കുന്നത് ഞാനാണ്. എന്നും ബാദുഷ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
തന്റെ പുതിയ യൂട്യൂബ് ചാനലില്‍ ‘മമ്മൂക്ക മാപ്പ്’ എന്ന് പേരിട്ട വീഡിയോയിലാണ് മുകേഷിന്റെ വാക്കുകള്‍. മമ്മൂട്ടിയുടെ പേരില്‍ പട്ടാള ഉദ്യോഗസ്ഥരോട് പറഞ്ഞ് കുറഞ്ഞ വിലയ്ക്ക് മദ്യം വാങ്ങിയതിനെ കുറിച്ചാണ് മുകേഷ് വീഡിയോയില്‍ പറയുന്നത്. ഈ കഥ ഇതിലൂടെയാവും മമ്മൂക്ക അറിയുന്നത് എന്നും മുകേഷ് പറയുന്നു.
മുകേഷിന്റെ വാക്കുകള്‍:
നായര്‍ സാബ് എന്ന സിനിമയുടെ ഷൂട്ടിംഗ് കാശ്മീരിലാണ് നടക്കുന്നത്. ഒരു ദിവസം കാശ്മീരിലെ ഒരു പുല്‍മേടയില്‍ വച്ച് പരേഡ് എക്‌സൈസ് സീന്‍ അഭിനയിക്കുകയാണ്. അപ്പോള്‍ ആ റെജിമെന്റിന്റെ ഏറ്റവും വലിയ ഒരു ഉദ്യോഗസ്ഥന്‍ അതുവഴി വന്നു. ഞങ്ങളത് ശ്രദ്ധിച്ചില്ല. മമ്മൂക്ക മാര്‍ച്ച് ചെയ്ത് നില്‍ക്കുന്ന ഞങ്ങള്‍ 9 പേര്‍ നിന്ന് സല്യൂട്ട് ചെയ്യുന്നു. ആ ഉദ്യോഗസ്ഥന്‍ ഞങ്ങളെ പരിചയപ്പെടാനായി വന്നു. ഇത്രയും ഊര്‍ജസ്വലനും സുന്ദരനുമായ ഉദ്യോഗസ്ഥന്‍ ഞങ്ങളുടെ ഇടയില്‍ ഇല്ലെന്ന് അദ്ദേഹം മമ്മൂക്കയുടെ ചെവിയില്‍ പറഞ്ഞ് പൊട്ടിചിരിച്ചു.
അടുത്ത ഷോട്ട് എങ്ങനെയാകും, അടുത്ത ഡയലോഗ് എങ്ങനെയകും എന്ന് 24 മണിക്കൂറും ചിന്തിച്ച് ഇരിക്കുന്ന ഒരാളാണ് മമ്മൂക്ക. ഒരു പട്ടാള ചിത്രത്തിന്റെ ഷൂട്ടിംഗിന് പോയപ്പോള്‍ അവിടെ ഉണ്ടായിരുന്നത് മലയാളിയായ ഉദ്യോഗസ്ഥന്‍ ആയിരുന്നു. മമ്മൂട്ടിയുടെ ആരാധകനായിരുന്നു അദ്ദേഹം. ആ ഉദ്യോഗസ്ഥന്‍ തന്റെ ജൂനിയര്‍ ഉദ്യോഗസ്ഥനെ ഞങ്ങള്‍ക്ക് എല്ലാ സഹായങ്ങളും ചെയ്യണമെന്ന് പറഞ്ഞ് നിര്‍ത്തി. അദ്ദേഹവും ഒരു മലയാളിയായിരുന്നു. അവിടെയുള്ള കാന്റീനില്‍ എല്ലാം പകുതി വിലയ്ക്ക് കിട്ടും.
കമാന്റോയായി അഭിനയിക്കുന്ന ഒരു നടന്റെ പിറന്നാള്‍ ഉണ്ടായിരുന്നു. ജൂനിയര്‍ ഉദ്യോഗസ്ഥനോട് മദ്യം കിട്ടുമോയെന്ന് ചോദിച്ചപ്പോള്‍ നെപ്പോളിയന്‍ ബ്രാണ്ടി 100 രൂപയ്ക്ക് വാങ്ങി തന്നു. അതിന് പുറത്ത് 300 രൂപയാണ് വില. നല്ലൊരു ഡ്രിങ്ക് ഇത്രയും കുറഞ്ഞ വിലയ്ക്ക് കിട്ടിയ സന്തോഷത്തിലായിരുന്നു എല്ലാവരും. പിറ്റേ ദിവസം കമാന്‍ഡോസ് എല്ലാവരും ചര്‍ച്ചയായി, ഇത് എങ്ങനെയെങ്കിലും ഒരു കുപ്പി കൂടി വേണം. ഇനി ഞാന്‍ ചോദിക്കില്ലെന്ന് പറഞ്ഞു. നിര്‍ബന്ധം സഹിച്ച് ജൂനിയര്‍ ഓഫീസറോട് പറഞ്ഞു.
ഒരു ചെറിയ കാര്യമുണ്ട്. ബര്‍ത്ത് ഡെ സെലിബ്രേഷനില്‍ മമ്മൂക്കയും വന്നിരുന്നു. പുള്ളി കഴിക്കാത്തതാണ്. വളരെ അപൂര്‍വ്വമായെ കഴിക്കാറുള്ളു. ഞങ്ങള്‍ നിര്‍ബന്ധിച്ചപ്പോള്‍ ഒരു സിപ് കഴിച്ചു,. അദ്ദേഹം പറഞ്ഞു കൊള്ളവല്ലോന്ന്. ഒരു ബോട്ടില്‍ കിട്ടുമോയെന്ന്. ജൂനിയര്‍ ഓഫീസര്‍ പറഞ്ഞു, രണ്ട് ബോട്ടില്‍ തരാം എന്റെ കെയര്‍ ഓഫില്‍ തന്നെ, പൈസ വേണ്ട എന്ന്. പൈസ വേണം എന്ന് പറഞ്ഞ് 200 രൂപ കൊടുത്ത് 2 കുപ്പി വാങ്ങി. ഒരു തുള്ളി പോലും കഴിക്കാത്ത മമ്മൂക്ക ഇതൊന്നും തന്നെ അറിയുന്നില്ല. ജൂനിയര്‍ ഓഫീസര്‍ക്ക് മമ്മൂക്കയോടുള്ള ആരാധന കൂടി വന്നു. താന്‍ എല്ലാം നോക്കുന്നുണ്ടെന്ന് അയാള്‍ക്ക് മമ്മൂക്കയെ അറിയിക്കണം.
ഞാന്‍ പറഞ്ഞിട്ടുണ്ട്, മമ്മൂക്ക ഒരു സിപ് എടുത്ത് വാങ്ങിച്ചത് ഒന്നും അദ്ദേഹത്തിന്റെ മുന്നില്‍ പറയരുതെന്ന്. ഞാനും മമ്മൂക്കയും ഇരിക്കുമ്പോള്‍ ഓഫീസര്‍ വന്നു ചോദിച്ചു, എങ്ങനെയുണ്ടായിരുന്നു എന്ന്. ഞാന്‍ ഒന്ന് കിടുങ്ങി. മമ്മൂക്ക പറഞ്ഞു, ആ എല്ലാം ഓകെയാണെന്ന്. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ പറയണം എന്ന് പറഞ്ഞ് പോയി. മമ്മൂക്ക പിന്നെയും സിനിമയെ കുറിച്ച് സംസാരിക്കാന്‍ തുടങ്ങി. ജൂനിയര്‍ ഓഫീസറോട് ഞാന്‍ പോയി രണ്ട് ബോട്ടില്‍ കൂടി പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞു. അപ്പോള്‍ തന്നെ എടുത്തു തന്നു.
പിറ്റേന്ന് ഞാനും മമ്മൂക്കയും നടന്നു വന്നപ്പോള്‍ ചോദിച്ചു, ഇന്നലെ എങ്ങനെ ഗംഭീരമായിരുന്നല്ലോ? മമ്മൂക്ക പറഞ്ഞു, എല്ലാം ഗംഭീരമെന്ന്. നല്ലതാണെന്നും ഓഫീസര്‍ പറഞ്ഞു. മമ്മൂക്ക പിന്നെയും സിനിമയിലേക്ക്. പിറ്റേന്ന് മമ്മൂക്കയും ഞാനും ഇരിക്കുമ്പോള്‍ കുറച്ച് സാധനങ്ങള്‍ പുതുതായി വന്നിട്ടുണ്ട്. നല്ല ഇനമാണ്, ഞാന്‍ എല്ലാം റെഡി ന്നെ് അപ്പോള്‍ മമ്മൂക്ക പറഞ്ഞു, എന്ത് ആവശ്മുണ്ടെങ്കിലും ഞങ്ങള്‍ ചോദിക്കും, താങ്ക്യൂ വെരിമച്ച്, എല്ലാം ഗംഭീരമാവുന്നുണ്ട് എന്ന്.
ഷൂട്ടിംഗ് തീരാറായി. അവസാന ദിവസം ഓഫീസര്‍ മമ്മൂക്കയോട് വന്നു പറഞ്ഞു, കാറിനകത്ത് കുറച്ച് കേറ്റി വെക്കട്ടെ എന്ന്. മമ്മൂക്ക ചോദിച്ചു എന്ത്, അല്ല കാന്റീനില്‍ നല്ല ഇനം വന്നിട്ടുണ്ട്. മമ്മൂക്ക പറഞ്ഞു കാറിനകത്ത് ഒന്നും കേറ്റി വെക്കണ്ടെന്ന്. മമ്മൂക്ക അന്ന് തന്നോട് ആദ്യമായി ചോദിച്ചു, അദ്ദേഹം എന്താണ് പറഞ്ഞതെന്ന്. ഞാന്‍ പറഞ്ഞു, ആത്മാര്‍ത്ഥ കൂടി പോയതാണ് ജ്യൂസ് അടിക്കുന്ന രണ്ടു മിക്‌സി കാറില്‍ കയറ്റി വെക്കട്ടെ എന്നാണ് ചോദിച്ചത്.
ഇന്നലെ എന്നോട് പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു, മമ്മൂക്കയുടെ വീട്ടില്‍ 200 മിക്‌സി ഉണ്ടെന്ന്. ലോകത്തിന്റെ പല ഭാഗത്തു നിന്നും വാങ്ങിയതെന്ന്. മമ്മൂക്ക പറഞ്ഞു 200 ഉണ്ടെന്ന് പറയണ്ടായിരുന്നുെന്ന്. ഞാന്‍ പറഞ്ഞു നൂറ് എന്ന് പറഞ്ഞിരുന്നേല്‍ പുള്ളി മിക്‌സി കാറില്‍ വച്ചേനെ എന്ന്. ഞാന്‍ ഏതായാലും ഒരു മിക്‌സി വാങ്ങുന്നുണെന്നും മമ്മൂക്കയോട് പറഞ്ഞു. തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇന്ന് ഇപ്പോള്‍ ഈ കഥ കേള്‍ക്കുമ്പോഴാകും അദ്ദേഹത്തിന്റെ പേരില്‍ ഞങ്ങള്‍ കുപ്പികള്‍ വാങ്ങിയത് അറിയുക.
മലയാളത്തിൽ പിറന്ന ബ്ലോക്ക്ബസ്റ്റർ ചിത്രമായിരുന്നു കിലുക്കം. പ്രിയദർശനാണ് ചിത്രം സംവിധാനം ചെയ്തത്. 1991ൽ പുറത്തിറങ്ങിയ ചിത്രത്തിൽ മോഹൻലാലും, ജഗതിയും, രേവതിയും, തിലകനും അടക്കം വലിയൊരു താരനിര തന്നെ ഉണ്ടായിരുന്നു. നിരവധി രസകരമായ മുഹൂർത്തങ്ങളുണ്ട് ചിത്രത്തിൽ. ഇപ്പോഴും ടിവിയിൽ വന്നാൽ മലയാളികൾ ആസ്വദിച്ചിരുന്ന് കാണുന്ന ചുരുക്കം ചില ചിത്രങ്ങളിൽ ഒന്നാണ് ഇത്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പങ്കുവയ്ക്കുകയാണ് നിർമ്മാതാവ്.
കിലുക്കം പുറത്തിറങ്ങുന്നത് 1991 മാർച്ച് 15 നാണ്. പലവിധ അഭ്യൂഹങ്ങളും ചിത്രം നേടിയ കളക്ഷനെ കുറിച്ച് ഉണ്ടായിട്ടുണ്ട്. എന്നാൽ ഇപ്പോൾ അതിലെ യഥാർഥ വിവരം പുറത്ത് വിടുകയാണ് നിർമ്മാതാവായ ഗുഡ്നൈറ്റ് മോഹൻ. ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് ഇദ്ദേഹം ഇത് വെളിപ്പെടുത്തിയത്. സഫാരി ചാനലിലാണ് ഈ പരിപാടി സംപ്രേക്ഷണം ചെയ്യുന്നത്.
ആ സമയത്ത് താനെടുത്ത ചിലവേറിയ ചിത്രമായിരുന്നു ഇത് എന്നാണ് ഇദ്ദേഹം പറയുന്നത്. അതുവരെയും താൻ ചെയ്തതിൽ ഏറ്റവും ചിലവേറിയത് അയ്യർ ദി ഗ്രേറ്റ് എന്ന ചിത്രമായിരുന്നു. 20-25 ലക്ഷം രൂപയ്ക്ക് ഒക്കെ മലയാള സിനിമ അന്ന് പൂർത്തിയായിരുന്നു. കിലുക്കം ഫസ്റ്റ് കോപ്പി ഇറക്കിയപ്പോൾ 60 ലക്ഷം രൂപയാണ് ചെലവായത്. താൻ ചെയ്തതിൽ ഏറ്റവും ചിലവേറിയ സിനിമയായിരുന്നു അത്. ആർ മോഹൻ എന്ന നിർമാതാവ് പറയുന്നു. ഇത് എങ്ങനെ മുതലാകും എന്ന് പ്രിവ്യൂ കണ്ടതിനുശേഷം പ്രിയനോട് ചോദിച്ചിരുന്നു. കുറെ തമാശ ഉണ്ടെന്നല്ലാതെ കഥയൊന്നും ഇല്ലല്ലോ എന്ന് താൻ പറഞ്ഞു.
എന്നാൽ പ്രിയനെ കോൺഫിഡൻസ് സമ്മതിക്കാതിരിക്കാൻ ആവില്ല. ഒരു കോടി രൂപയ്ക്കു മേൽ ചിത്രം നേടിയാൽ മറ്റു ഭാഷകളിലേക്ക് റീമേക്ക് റയിട്സ് തരുമോ എന്നാണ് പ്രിയൻ അപ്പോൾ ചോദിച്ചത്. അങ്ങനെ വരികയാണെങ്കിൽ എല്ലാ റൈസും നീ എടുത്തോളാൻ താൻ പറഞ്ഞു. അങ്ങനെ ചിത്രം കളക്ട് ചെയ്തത് അഞ്ച് കോടി രൂപയാണ്. അദ്ദേഹം പറഞ്ഞു.