ന്യൂസ് ഡെസ്ക്, മലയാളം യുകെ
20 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ യുകെയിൽ മലയാളി നേഴ്സ് ആൻസി ജോൺ (46) അന്തരിച്ചു. ക്യാൻസർ ചികിത്സയിൽ ഇരിക്കെയാണ് മരണം സംഭവിച്ചത്. എറണാകുളം മൂവാറ്റുപുഴ കല്ലൂർക്കാട് സ്വദേശിനിയാണ് ആൻസി. കെന്റിലെ മെഡ് വേ എൻഎച്ച്എസ് ട്രസ്റ്റ് ഹോസ്പിറ്റലിൽ നേഴ്സായി ജോലി ചെയ്തു വരികയായിരുന്നു. 2005-ലാണ് ആൻസി യുകെയിൽ എത്തിയത് .
ഭർത്താവ് ഡോ. കെ. പി. പദ്മകുമാർ (തിരുവനന്തപുരം) മകൻ നവീൻ എന്നിവരോടൊപ്പം കെന്റിലെ ഗില്ലിങ്ങാമിലാണ് ആൻസി താമസിച്ചിരുന്നത് . ആറ് വർഷം മുൻപാണ് ആൻസിക്ക് ക്യാൻസർ കണ്ടെത്തിയത് . ചികിത്സയ്ക്ക് ശേഷം രോഗം ഭേദമായിരുന്നു . എന്നാൽ കുറച്ച് മാസങ്ങൾക്ക് മുൻപ് രോഗം വീണ്ടും മൂർച്ഛിച്ചു. ജോലി ചെയ്തിരുന്ന അതേ ആശുപത്രിയിൽ തന്നെയാണ് കഴിഞ്ഞ ദിവസം മരണം സംഭവിച്ചത്.
രോഗം തിരിച്ചെത്തിയതിനെ തുടർന്ന് മാതാപിതാക്കളായ മുണ്ടഞ്ചിറ ജോൺ, ലൂസി എന്നിവർ നാട്ടിൽ നിന്ന് യുകെയിലേക്ക് എത്തിയിരുന്നു. അവർ കഴിഞ്ഞ നാലു മാസമായി ആൻസിയോടൊപ്പം ഉണ്ടായിരുന്നു.
സഹോദരങ്ങൾ: ജോൺ മുണ്ടഞ്ചിറ (ഗില്ലിങ്ങാം, യുകെ), സന്ദീപ് ജോൺ (ബാംഗ്ലൂർ).
സംസ്കാരവുമായി ബന്ധപ്പെട്ട വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് കുടുംബം അറിയിച്ചു.
ആൻസി ജോണിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
നോട്ടിംഗ്ഹാം ∶ മാന്‍സ്ഫീല്‍ഡില്‍ താമസിച്ചിരുന്ന എറണാകുളം സ്വദേശി സെബിന്‍ രാജ് വര്‍ഗീസിനെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 42 വയസായിരുന്നു പ്രായം . ഇന്ന് രാവിലെ എട്ടുമണിയോടെയാണ് സംഭവം നടന്നത്. വീട്ടിലെത്തിയ ഭാര്യ റെയ്‌സ വാതില്‍ തുറന്നപ്പോഴാണ് കട്ടിലില്‍ മരിച്ച നിലയില്‍ കിടക്കുന്ന സെബിനെ കണ്ടെത്തിയത്.
വീട്ടില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്ന സാഹചര്യത്തില്‍ ഭാര്യയും രണ്ട് മക്കളും അടുത്തുള്ള മറ്റൊരു വീട്ടില്‍ താമസിച്ചു വരികയായിരുന്നു. സെബിന്‍ രാജ് ഒറ്റയ്ക്കായിരുന്നു താമസം. ഭാര്യയും മക്കളും രാവിലെ ജോലിക്ക് പോകുന്നതിനുമുമ്പ് അദ്ദേഹത്തെ കാണാനെത്തിയപ്പോഴാണ് ദുരന്തം മനസ്സിലായത്.
ഭാര്യ ∶ റെയ്‌സ സെബിന്‍. മക്കള്‍ ∶ അനേയ സെബിന്‍, അലോസ സെബിന്‍. സഹോദരങ്ങള്‍ ∶ ഫാ. പോള്‍ കൊടിയന്‍, ട്രീസ വര്‍ഗീസ്. പൊതു ദർശനത്തിന്റെയും മൃതസംസ്കാരത്തിന്റെയും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
സെബിന്‍ രാജ് വര്‍ഗീസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കാർഡിഫ് ∙ കാർഡിഫിലെ ക്ലിഫ്ടൺ റോഡിൽ കഴിഞ്ഞ രണ്ട് വർഷമായി താമസിച്ചു വരികയായിരുന്ന റെജി ജോർജ് (48) ചൊവ്വാഴ്ച ഉച്ചക്ക് ഹൃദയാഘാതം മൂലം മരിച്ചു . മൂവാറ്റുപുഴ കയനാട് തച്ചുകുന്നേൽ കുടുംബാഗമാണ് . അപ്രതീക്ഷിതമായി അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. എല്ലാവരോടും സൗമ്യമായും സന്തോഷത്തോടെയും ഇടപെട്ടിരുന്ന റെജി കാർഡിഫിലെ മലയാളി സമൂഹത്തിൽ സുപരിചിതനായിരുന്നു.
റെജിയോടൊപ്പം താമസിച്ചിരുന്ന മകൻ ആൽബി (16) ഇപ്പോൾ കാർഡിഫിലെ ഒരു സ്കൂളിൽ പഠിക്കുന്നു. സഹോദരൻ സകുടുംബം യുകെയിൽ ഉണ്ട്. . പ്രാദേശിക മലയാളി സമൂഹം കുടുംബത്തിന് എല്ലാ സഹായമായി കൂടെയുണ്ട്.
റെജിയുടെ ഭൗതിക ശരീരം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. ആവശ്യമായ നിയമാനുസൃത നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മൂവാറ്റുപുഴയിലെ ജന്മനാട്ടിലേക്കാണ് കൊണ്ടുപോയി മൃതസംസ്‍കാരം നടത്താനാണ് ബന്ധുക്കൾ തീരുമാനിച്ചിരിക്കുന്നത്. യുകെയിലെ പൊതുദർശനത്തിന്റെയും സംസ്കാരത്തിയതിയുടെ കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
റെജി ജോർജിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ചവറയിൽ വീടിന് സമീപമുള്ള കൈത്തോട്ടിൽ വീണു നാലര വയസ്സുകാരൻ അറ്റ്ലാൻ അനീഷ് ദാരുണമായി മരിച്ചു. വെസ്റ്റ് യോർക്ക്ഷെയറിലെ വെയ്ക്ക് ഫീൽഡിൽ താമസിക്കുന്ന അനീഷ് ബ്രഹ്മവാലിയുടെയും ഫിൻല ദിലീപിന്റെയും ഏകമകനാണ് അറ്റ്ലാൻ.
യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് ബ്രൈറ്റണിൽ ഫാർമസി പഠനം പൂർത്തിയാക്കിയ അനീഷ്, ജോലി സംബന്ധമായി ഭാര്യയോടൊപ്പം യുകെയിൽ താമസിക്കുകയാണ്. അറ്റ്ലാൻ അടുത്തിടെ അമ്മ ഫിൻലയുടെ കുടുംബവീട്ടിൽ, കൊല്ലം ചവറയിലാണ് താമസിച്ചിരുന്നത്. നീണ്ടകര പരിമണത്തെ പ്ലേ സ്കൂളിൽ വിദ്യാർത്ഥിയായിരുന്നു.
ചൊവ്വാഴ്ച വൈകിട്ട് 3.30ഓടെയാണ് അപകടം നടന്നത്. സ്കൂൾ ബസിൽ വീട്ടിലെത്തി അപ്പൂപ്പൻ ദിലീപിനൊപ്പം അകത്തു കയറുന്നതിനിടയിൽ അറ്റ്ലാൻ പെട്ടെന്ന് കൈവിട്ട് പുറത്തേക്ക് ഓടുകയായിരുന്നു. പിന്നാലെ നടത്തിയ തിരച്ചിലിൽ കുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് നാട്ടുകാരും വീട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനിടെ സമീപത്തെ കൈത്തോട്ടിലെ വെള്ളക്കെട്ടിൽ വീണ നിലയിലാണ് അറ്റ്ലാനെ കണ്ടെത്തിയത്.
കുട്ടിയെ ഉടൻ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അറ്റ്ലാന്റെ അകാലമരണം യുകെയിലെയും നാട്ടിലെയും മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
അനീഷ് ഫിൻല ദമ്പതികളുടെ മകൻ അറ്റ്ലാൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കോട്ടയ്ക്കുപുറം : പരേതനായ പേമല ജോസഫ് മാത്യുവിന്റെ (പാപ്പച്ചൻ) ഭാര്യ മേരി ജോസഫ് (82) നിര്യാതയായി. വയലാ മാറൊഴുകയിൽ കുടുംബാംഗമാണ്. സംസ്കാരം നാളെ (ഒക്‌ടോബർ 25, 2025) ഉച്ചകഴിഞ്ഞ് 2.30ന് വസതിയിൽ ശ്രുശ്രൂഷകൾക്ക് ശേഷം സെന്റ് മാത്യൂസ് പള്ളിയിൽ നടക്കും.
മക്കൾ : സാബു, ലില്ലി, ജോയി, തോമസ്, റ്റീനാ.
മരുമക്കൾ : ബീന, ബേബി, നിഷ, ജിൻസി, അരുൺ.
മേരി ജോസഫിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഹെറിഫോർഡ് ∙ യുകെയിൽ താമസിക്കുന്ന കോട്ടയം സ്വദേശിയായ സനൽ ആന്റണി (41) കുഴഞ്ഞുവീണ് മരണമടഞ്ഞു . കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയ്ക്ക് സമീപം ഇടമറുക് വേലംകുന്നേൽ കുടുംബാംഗമാണ് സനൽ ആന്റണി. കഴിഞ്ഞ ദിവസം വൈകിട്ട് 6 മണിയോടെ വീട്ടിനുള്ളിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കുഴഞ്ഞുവീണ സനലിനെ ആംബുലൻസിൽ ഹെറിഫോർഡ് കൗണ്ടി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രാഥമിക നിഗമനപ്രകാരം ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു.
ഭാര്യ ജോസ്മിക്ക് ഹെറിഫോർഡിലെ ഫീൽഡ് ഫാം കെയർ ഹോമിൽ ജോലി ലഭിച്ചതിനെ തുടർന്ന് രണ്ട് വർഷം മുൻപാണ് സനൽ കുടുംബസമേതം യുകെയിലേക്ക് കുടിയേറിയത്. 12 വയസ്സുകാരിയായ സോനയും എട്ടുവയസ്സുകാരിയായ സേരയുമാണ് മക്കൾ. കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും അദ്ദേഹത്തിന് ഇല്ലായിരുന്നു എന്നാണ് അറിയാൻ സാധിച്ചത് .
ഹെറിഫോർഡിലും സമീപപ്രദേശങ്ങളിലുമുള്ള മലയാളി സമൂഹം സനലിന്റെ കുടുംബത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇവിടുത്തെ പ്രാദേശിക സമൂഹം കുടുംബത്തിന് സഹായം ലഭ്യമാക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട് . സനലിന്റെ കുടുംബം സിറോ മലബാർ സഭയിലെ അംഗങ്ങളാണ്. മൃത സംസ്‍കാരം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
സനൽ ആന്റണിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ വെസ്റ്റ് യോർക്ക് ഷെയറിലെ വെയ്ക്ക് ഫീൽഡിൽ താമസിക്കുന്ന ജോമി ജോസിന്റെ പിതാവ് ഭരണങ്ങാനം എടപ്പാടി വ്യാളിപ്ലാക്കൽ (പീടികയിൽ) ജോസ് മാത്യു (ബേബിച്ചൻ – 67) നിര്യാതനായി. കഴിഞ്ഞ ദിവസമാണ് ജോസ് മാത്യുവിൻറെ മാതാവ് മേരിക്കുട്ടി മാത്യു നിര്യാതയായത് . ജോസ് മാത്യുവിന്റെയും മാതാവ് മേരിക്കുട്ടി മാത്യുവിന്റെയും മൃതസംസ്കാര ശുശ്രൂഷകൾ ബുധനാഴ്ച 10 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് ഭരണങ്ങാനം സെൻ്റ് മേരീസ് ദേവാലയത്തിൽ വച്ച് നടത്തപ്പെടും.
ഭാര്യ ജോളി ജോസഫ് ചിമ്പേരി കുര്യൻന്താനത്ത് കുടുംബാംഗമാണ്.
മക്കൾ: ജോമി ജോസ് ( യുകെ), ജോബിൻ ജോസ്.
മരുമക്കൾ: ആൻസ് (യുകെ), ഡോണിയ ജോബിൻ.
ജോമി ജോസിന്റെ പിതാവിൻെറയും പിതൃമാതാവിൻെറയും നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
എഡിൻബറോ ∙ സ്കോട്ട് ലൻഡിൽ താമസിക്കുന്ന മലയാളി ഷബിന്‍ അരയാൻതോപ്പിൽ (45) നിര്യാതനായി. ടോൺസിലൈറ്റിസ് മൂലമുണ്ടായ കടുത്ത അണുബാധയെ തുടർന്ന് എഡിൻബറോ റോയൽ ഇൻഫെർമറി ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴായിരുന്നു മരണം. വ്യാഴാഴ്ച ഉച്ചയ്ക്ക് ഏകദേശം ഒരു മണിയോടെയായിരുന്നു അന്ത്യം.
കോഴിക്കോട് സ്വദേശിയായ ഷബിന്‍ കഴിഞ്ഞ രണ്ട് വർഷമായി കുടുംബത്തോടൊപ്പം യുകെയിൽ താമസിക്കുകയായിരുന്നു. സേഫ്റ്റി എൻജിനീയറായി ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം. പ്രൊഫഷണൽ ബാഡ്മിന്റൺ കോച്ചായും പ്രവർത്തിച്ചിരുന്ന ഷബിന്‍ എഡിൻബറോയിലെ കൈരളി യുകെ യൂണിറ്റിന്റെ സജീവ പ്രവർത്തകനുമായിരുന്നു.
ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനായി അദ്ദേഹം മൂന്ന് മാസം മുൻപ് നാട്ടിലെത്തിയിരുന്നു . അതിന് ശേഷം തിരിച്ചെത്തിയപ്പോഴാണ് ആരോഗ്യപ്രശ്നങ്ങൾ അദ്ദേഹത്തെ പിടികൂടിയത്.
ഭാര്യ: രേഖ (ടിസിഎസ് പ്രോജക്ട് മാനേജർ). മക്കൾ: ആദി, ഇഷാന.
മൃതസംസ്കാരത്തിന്റെ കൂടതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ സുഹൃത്തുക്കളുടെ നേതൃത്വത്തിൽ നടക്കുകയാണ്.
ഷബിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മക്കളെയും കൊച്ചുമക്കളെയും കാണാനും ചടങ്ങുകളിൽ പങ്കെടുക്കാനും യുകെയിലെത്തിയ കോട്ടയം തുരുത്തി സ്വദേശിയും മർത്ത മറിയം ഫൊറോനാ പള്ളിയിലെ ഇടവകാംഗവുമായ സേവ്യർ ഫിലിപ്പോസ് മരങ്ങാട്ട് (അപ്പച്ചൻകുട്ടി – 73) നോർവിച്ചിൽ അന്തരിച്ചു. നോർവിച്ചിൽ താമസിക്കുന്ന അനിത ജെറീഷ്, അമല സഞ്‌ജു, അനൂപ് സേവ്യർ എന്നിവരുടെ പിതാവാണ് പരേതൻ. മകൻ അനൂപിന്റെ മക്കളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിലും മാമ്മോദീസയിലും പങ്കെടുക്കാനായിരുന്നു അദ്ദേഹത്തിന്റെ യാത്ര.
യുകെയിൽ എത്തിയതിന് ശേഷം ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് സേവ്യർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. ഡിസ്ചാർജ് ആയെങ്കിലും ആരോഗ്യം പൂർണ്ണമായി വീണ്ടെടുക്കാൻ സാധിച്ചില്ല. പിന്നീട് നില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ വീണ്ടും പ്രവേശിപ്പിച്ചെങ്കിലും ചികിത്സ ഫലപ്രദമാകാതെ അന്ത്യം സംഭവിച്ചു. സെന്റ് തോമസ് സീറോ മലബാർ മിഷൻ പ്രീസ്റ്റ് ഫാ. ജിനു മുണ്ടുനടക്കലും ക്നാനായ സുറിയാനി പള്ളി വികാരി ഫാ. ജോമോൻ പുന്നൂസും സന്ദർശിച്ച് അന്ത്യകൂദാശ നൽകി പ്രാർഥിച്ചു.
സേവ്യർ മുൻ കോട്ടയം ജില്ലാ ഫുട്ബോൾ ടീം ക്യാപ്റ്റനും മുൻ സന്തോഷ് ട്രോഫി താരം എം.പി. പാപ്പച്ചന്റെ പുത്രനുമാണ് . ഭാര്യ പരേതയായ ലിസമ്മ സേവ്യർ. അൻസ് ജിൻറ്റാ (കുവൈത്ത്), അനിത, അമല, അനൂപ് (നോർവിച്ച്) എന്നിവർ മക്കളാണ്. അന്ത്യോപചാര കർമ്മങ്ങൾ പിന്നീട് നോർവിച്ചിൽ നടത്തുമെന്ന് കുടുംബം അറിയിച്ചു. പ്രിയപ്പെട്ട പിതാവിന്റെ അകാലവിയോഗം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
സേവ്യർ ഫിലിപ്പോസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്വിറ്റ്സർലൻഡിൽ ജോലി ചെയ്തു വരികയായിരുന്ന മലയാളി നേഴ്‌സ് ബിന്ദു മാളിയേക്കൽ (46) റോഡ് ക്രോസിംഗിനിടെ വാഹനം ഇടിച്ചുണ്ടായ അപകടത്തിൽ മരണമടഞ്ഞു . തൃശൂർ വെളയനാട് സ്വദേശിനിയായ ബിന്ദു സെന്റ് ഉർബാനിൽ ആണ് താമസിച്ചിരുന്നത് . ഒക്ടോബർ ഒന്നിനായിരുന്നു അപകടം. ഡ്യൂട്ടിക്കായി ആശുപത്രിയിലേക്കു പോകുമ്പോൾ പെഡസ്ട്രിയൻ ക്രോസിംഗിൽ അമിത വേഗത്തിൽ വന്ന വാഹനം ബിന്ദുവിനെ ഇടിച്ചുതെറിപ്പിച്ചു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒക്ടോബർ അഞ്ചിന് വെന്റിലേറ്ററിൽ കഴിയുന്നതിനിടെ ബിന്ദുവിന്റെ ജീവൻ രക്ഷിക്കാനായില്ല.
ബിന്ദു മാളിയേക്കൽ കഴിഞ്ഞ രണ്ടുവർഷമായി സെന്റ് ഉർബാനിലെ ആശുപത്രിയിൽ ജോലി ചെയ്തു വരികയായിരുന്നു. ബി.എസ്.സി നേഴ്സിംഗ് പഠനം പൂർത്തിയാക്കിയ ശേഷം 22 വർഷങ്ങൾക്ക് മുമ്പ് അവർ ആദ്യം ഓസ്ട്രിയയിൽ നേഴ്‌സായി ജോലിയിൽ പ്രവേശിച്ചു. പിന്നീട് വിയന്നയിൽ ജോലി ചെയ്ത മലയാളി ബിജു മാളിയേക്കലിനെ വിവാഹം കഴിച്ചു. രണ്ട് കുട്ടികളാണ് ഇവർക്ക് ഉള്ളത് . ബ്രൈറ്റ്‌സണും ബെർട്ടീനയുമാണ് ഇവരുടെ മക്കൾ. സ്വിറ്റ്സർലാൻഡിൽ സ്ഥിരതാമസമാക്കാനുള്ള ഒരുക്കത്തിനിടെ സംഭവിച്ച ഈ ദുരന്തം സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വേദനയിലാഴ്ത്തിയിരിക്കുകയാണ്.
സ്വിറ്റ്സർലാൻഡ് മലയാളി സമൂഹത്തിൽ ഏറെ സജീവമായി എല്ലാവരോടും സൗഹൃദത്തോടെ പെരുമാറുന്ന വ്യക്തിയായിരുന്നു ബിന്ദു. എപ്പോഴും ചിരിച്ച മുഖത്തോടും കരുണാഭാവത്തോടും സമീപിച്ചിരുന്ന അവർ സാമൂഹിക പരിപാടികളിലും സന്നദ്ധപ്രവർത്തനങ്ങളിലും സജീവമായിരുന്നു . അവരുടെ അപ്രതീക്ഷിത വിയോഗവാർത്ത സഹപ്രവർത്തകരെയും സുഹൃത്തുക്കളെയും അഗാധമായ ദുഃഖത്തിൽ ആഴ്ത്തിയിരിക്കുകയാണ് .
ബിന്ദുവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.