കുവൈറ്റ് സിറ്റി: ബ്രദറൺ ബിലീവേഴ്സ് അസംബ്ലി കുവൈറ്റ് സഭയിലെ അംഗം പത്തനംതിട്ട മേക്കോഴൂർ മോടിയിൽ ഭവനത്തിൽ ബ്രദർ ജിജിയുടെയും സിസ്റ്റർ ആശ ജിജിയുടെയും മകൾ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ അബ്ബാസിയ + 2 (ക്ലാസ്സ് XII G) വിദ്യാർത്ഥിനിയായ ഷാരോൺ ജിജി സാമുവലാണ് (16 വയസ്സ) ഏപ്രിൽ 15 ചൊവ്വാഴ്ച്ച രാവിലെ ഹൃദയാഘാതത്തെ തുടർന്ന് കുവൈറ്റിൽ വച്ച് മരണമടഞ്ഞത്.
രാവിലെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആംബുലൻസിൽ ഫർവാനിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷാരോൺ ജിജി ജനിച്ചതും വളർന്നതും കുവൈത്തിലാണ്. സ്വകാര്യ കമ്പനിയിലെ അക്കൗണ്ടന്റാണ് പിതാവ് ബ്രദർ ജിജി. മാതാവ് സിസ്റ്റർ ആശ ജിജി കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിൽ ഫിസിയോതെറാപ്പിസ്റ്റാണ്. ഏക സഹോദരി ആഷ്‌ലി ഫിലിപ്പീൻസിൽ എം ബി ബി എസ് വിദ്യാർഥിനിയാണ്. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും. സംസ്കാരം പിന്നീട് നാട്ടിൽ വച്ച് നടത്തും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ന്യൂ പോർട്ടിൽ നേഴ്സ് ആയി ജോലിചെയ്തു വരുകയായിരുന്ന ജൂലി ജോൺ നിര്യാതയായി. 48 വയസു മാത്രം പ്രായമുള്ള ജൂലി കുറെ നാളായി ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. കോട്ടയം കൊണ്ടൂര്‍ വടക്കേല്‍ വീട്ടിൽ കുടുംബാംഗമാണ്.
സന്തോഷ് കുമാർ ആണ് ജൂലിയുടെ ഭർത്താവ്. യുകെയിൽ ഫൈനൽ ഇയർ എൻജിനീയറിംഗ് വിദ്യാർത്ഥിയായ ആർവിൻ എം സന്തോഷും എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ജെസ്വിൻ എം സന്തോഷുമാണ് മക്കൾ. ഏതാനും ആഴ്ചകൾക്ക് മുമ്പ് മാത്രമാണ് ജൂലി ന്യൂ പോർട്ടിൽ നിന്ന് സ്വദേശമായ കോട്ടയം കൊണ്ടൂറിൽ മാതാപിതാക്കൾക്ക് അടുത്ത് എത്തിയത്. ജൂലി ഒരു വർഷമായി രോഗത്തിന് ചികിത്സയിലായിരുന്നു.വടക്കേല്‍ എന്‍ കെ ജോണിന്റെയും ഗ്രേസി ജോണിന്റെയും മകളാണ്. ജോസി ജോണ്‍, ജൂബി ബിനോയ്, ജോമോന്‍ ജോണ്‍ എന്നിവരാണ് സഹോദരങ്ങള്‍.
ഏതാനും നാളുകൾ മാത്രമേ യുകെയിൽ ഉണ്ടായിരുന്നുള്ളൂവെങ്കിലും ന്യൂപോർട്ടിലെ പ്രാദേശിക മലയാളി സമൂഹത്തിൻറെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിരുന്നു. അതുകൊണ്ട് തന്നെ ജൂലിയുടെ അകാലത്തിൽ ഉള്ള വിടവാങ്ങൽ കടുത്ത വേദനയാണ് ന്യൂ പോർട്ടിലെ മലയാളികൾക്ക് സമ്മാനിച്ചിരിക്കുന്നത്. സംസ്കാരം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
ജൂലി ജോണിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി നഴ്‌സ് സൗദി അറേബ്യയിലെ ജുബൈലില്‍ നിര്യാതയായി. പത്തനംതിട്ട സ്വദേശിനി ലക്ഷ്മി(34)യാണ് മരിച്ചത്. ജുബൈല്‍ അല്‍മുന ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗത്തിലെ നഴ്സായിരുന്നു.
ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം ഷോപ്പിങ് കഴിഞ്ഞ് താമസസ്ഥലത്ത് തിരിച്ചെത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണ കാരണം.
ഭര്‍ത്താവ്: ശ്രീകുമാര്‍. മകള്‍: ദേവിക( ജുബൈല്‍ ഇന്ത്യന്‍ സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി).
ന്യൂസ് ഡെസ്ക്, മലയാളം യുകെ
എല്ലാവർക്കും പ്രിയപ്പെട്ടവൻ. ഒറ്റവാക്കിൽ എല്ലാവരും ആശിഷ് തങ്കച്ചനെ കുറിച്ച് ഏക സ്വരത്തിൽ പറയുന്നത് ഇതാണ് . യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരായ തങ്കച്ചൻ തച്ചിലിൻ്റെയും ബെസ്സിയുടെയും മകനായ ആശിഷ് തങ്കച്ചന്റെ നിര്യാണം യുകെ മലയാളികളുടെ ആകെ ദുഃഖമായി മാറിയിരിക്കുകയാണ്. 35 വയസ്സ് മാത്രം പ്രായമുള്ള ആശിഷ് തങ്കച്ചൻ റെഡിങ്ങിൽ വച്ചാണ് മരണത്തിന് കീഴടങ്ങിയത് .
റെഡിങ്ങിൽ അക്കൗണ്ടൻറ് ആയി ജോലി ചെയ്യുന്ന മെറിൻ ആണ് ഭാര്യ. ജൈഡൻ (5 ) ആണ് ഏക മകൻ. അയർലൻഡിൽ ഭർത്താവിനൊപ്പം താമസിക്കുന്ന ആഷ്‌ലി ആണ് സഹോദരി.
താൻ താമസിക്കുന്ന കാർഡിഫിലെ സാമൂഹിക സാംസ്കാരിക കായിക മേഖലകളിൽ എല്ലാം തിളങ്ങി നിന്ന വ്യക്തിത്വമായിരുന്നു ആശിഷിൻ്റേത്. ഏഷ്യാനെറ്റ് ഡാൻസ് ഷോയിൽ പങ്കെടുത്തിരുന്ന നല്ലൊരു കൊറിയോഗ്രാഫറും ഡാൻസറും ആയിരുന്നു. ക്രിക്കറ്റിലും ബാഡ്മിൻറണിലും ദേശീയതലത്തിൽ തന്നെ ഒട്ടേറെ മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ഈ മേഖലകളിലെല്ലാം നല്ലൊരു സൗഹൃദ വലയം അദ്ദേഹത്തിന് ഉണ്ടായിരുന്നു.
കഴിഞ്ഞ രണ്ട് വർഷമായി ബ്രെയിൻ ട്യൂമർ ബാധിച്ച് രോഗാവസ്ഥയിലായിരുന്നു ആശിഷ് . കടുത്ത ഞെട്ടലാണ് ആശിഷിൻ്റെ മരണം ബന്ധുക്കളിലും സുഹൃത്തുക്കളിലും സൃഷ്ടിച്ചത്. മൃതസംസ്കാരം സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
ആശിഷ് തങ്കച്ചൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിൽ താമസിക്കുന്ന യുകെ മലയാളി ജോനാസ് ജോസഫ് (52) നിര്യാതനായി. ഇന്നലെ പുലർച്ചെ ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായതിന് പിന്നാലെ മരണം സംഭവിക്കുകയായിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഭാര്യ എമർജൻസി സർവീസിന് ഉടൻ വിളിച്ചെങ്കിലും ആംബുലൻസ് എത്തി അരമണിക്കൂറിനുള്ളിൽ മരിക്കുകയായിരുന്നു. ഹൃദയാഘാതം ആണ് ജോനാസിന്റെ മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇരിങ്ങാലക്കുട കോണിക്കര പരേതനായ ജോസഫ് – റോസ് മേരി ദമ്പതികളുടെ മകനാണ് ജോനാസ്. ജോനാസ് ജോസഫ് ലണ്ടനിൽ എത്തിയിട്ട് രണ്ടുവർഷം മാത്രം ആയിട്ടുണ്ടായിരുന്നുള്ളൂ. ലണ്ടനിൽ കുടുംബവുമായായിരുന്നു താമസം. ഭാര്യ സൗമിനി എബ്രഹാം ഫിഞ്ച് ലിയിലെ റിവെൻഡൽ കെയർ ആൻ്റ് സപ്പോർട്ടിൽ ജോലി ചെയ്യുകയാണ്. ജോനാസ് ജോസഫിന്റെ മൂത്തമകൻ ജോഷ്വാ ജോനാസ് ഇയർ 8 വിദ്യാർത്ഥിയും ഇളയ മകൻ അബ്രാം ഇയർ 3 വിദ്യാർത്ഥിയുമാണ്. ഏതാനും ദിവസങ്ങൾക്കുള്ളിൽ കുടുംബം നാട്ടിൽ പോകാൻ ഇരിക്കുകയാണ് ജോനാസിന്റെ മരണം. സംസ്കാരം നാട്ടിലായിരിക്കും.
ജോനാസ് ജോസഫിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മകനും കുടുബത്തിനുമൊപ്പം താമസിക്കാൻ 6 മാസത്തെ വിസിറ്റിംഗ് വിസയിൽ എത്തിയ മാതാവിന് അപ്രതീക്ഷിത വിയോഗം. കോട്ടയം മണർകാട് മാലം സ്വദേശി കല്ലടിയിൽ രാജുവിന്റെ ഭാര്യ ജാൻസി രാജു (60) ആണ് മരിച്ചത്. മകനും കുടുംബത്തിനുമൊപ്പം ഓൾഡ്ഹാം സിറ്റി സെന്ററിൽ ഷോപ്പിങ്ങ് നടത്തുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. അടിയന്തിര വൈദ്യസഹായം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രണ്ടാഴ്ച മുൻപാണ് മകൻ ടിബിൻ രാജുവിനെയും കുടുംബത്തെയും കാണാനായി ബ്രിട്ടനിൽ എത്തിയത്. പോസ്റ്റ് മോർട്ടം ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും. മൃതസംസ്‍കാരം ഉൾപ്പെടെയുള്ള കാര്യങ്ങളുടെ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
ടിബിൻ രാജുവിൻെറ മാതാവിൻറെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യോർക്ക് മലയാളികളുടെ പ്രിയഗായകൻ അന്തരിച്ചു. മരണമടഞ്ഞത് മലയാളി അസോസിയേഷൻ ഓഫ് യോർക്കിന്റെ സജീവ സാന്നിധ്യമായിരുന്ന മോഡി തോമസ് ചങ്കൻ (55). ക്യാൻസർ ബാധയെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മലയാളി അസോസിയേഷൻ ഓഫ് യോർക്കിന്റെ എല്ലാ പരിപാടികളിലും നിറ സാന്നിധ്യമായിരുന്നു അദ്ദേഹം. തൻെറ അവസാന നിമിഷങ്ങളിൽ പോലും സംഗീതത്തെ സ്നേഹിച്ച മോഡി, ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇഷ്ടഗാനങ്ങൾ കേട്ടും പാടിയും ആശ്വാസം കണ്ടെത്തിയെന്ന് അടുത്ത സുഹൃത്തുക്കൾ പറയുന്നു.
തൃശൂർ സ്വദേശിയായ മോഡി, പരേതരായ സി.എ. തോമസ് ചങ്കന്റെയും അന്നം തോമസിന്റെയും മകനാണ്. ഭാര്യ: സ്റ്റീജ (പൂവത്തുശേരി തെക്കിനേടത്ത് കുടുംബാംഗം). ലീഡ്സ് യൂണിവേഴ്സിറ്റിയിലെ വിദ്യാർഥി റോയ്സ് മോഡി, എ- ലെവൽ വിദ്യാർഥി അന്ന മോഡി എന്നിവരാണ് മക്കൾ. സംസ്‌കാരം പിന്നീട്.
സഹോദരങ്ങൾ: പരേതനായ ആൻഡ്രൂസ് തോമസ്, ജെയ്സൺ തോമസ്, പ്രിൻസി ടോമി, പരേതയായ റോസിലി ദേവസി, ജെസ്സി തോമസ്, ഷീല ജോൺസൺ.
മോഡി തോമസ് ചങ്കൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
നോർത്ത് മാഞ്ചസ്റ്റർ സീറോ മലബാർ മുൻ ട്രസ്റ്റിയായിരുന്ന തദേവുസിന്റെ മാതാവ് റോസി ജോസഫ് നിര്യാതയായി. 87 വയസ്സായിരുന്നു പ്രായം. പഴങ്ങനാട് മഠത്തിപ്പറമ്പിൽ പരേതനായ ഔസേപ്പിന്റെ ഭാര്യയാണ് . മൃതസംസ്കാരം ഏപ്രിൽ 5-ാം തീയതി ശനിയാഴ്ച രാവിലെ 9. 30ന് പഴങ്ങനാട് സെൻറ് അഗസ്റ്റിൻ ദേവാലയത്തിൽ വച്ച് നടത്തപ്പെടും.
മക്കൾ; ജോയ്, മേരി, ഡെയ്സി, ഗ്രേസി, റോയ് , സോയി , തദേവൂസ്.
മരുമക്കൾ; എൽസി, സണ്ണി, പത്രോസ് , വര്ഗീസ്, റെക്സി , സുധ, സിജി.
തദേവുസിന്റെ മാതാവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വിധിയുടെ വിളയാട്ടത്തിന്റെ ഫലമായി ചൂടു കണ്ണീരിൽ കുതിർന്ന ഒരു വാർത്തയാണ് മലയാളം യുകെ ന്യൂസ് പ്രസിദ്ധീകരിക്കുന്നത്. സൗദി അറേബ്യയിൽ നടന്ന വാഹനാപകടത്തിൽ യുകെ മലയാളിയും പ്രതിശ്രുത വധുവും ദാരുണമായി കൊല്ലപ്പെട്ടു. യുകെയിൽ എൻജിനീയർ ആയ അഖിൽ അലക്സും ( 27) സൗദിയിൽ നേഴ്സായി ജോലി ചെയ്യുന്ന ടീന (26) യുമാണ് വാഹനാപകടത്തിൽ ധാരുണമായി കൊല്ലപ്പെട്ടത്. ഇരുവരും അടുത്ത ജൂൺ 16-ാം തീയതി നാട്ടിൽ വെച്ച് വിവാഹം കഴിക്കാനിരിക്കെയാണ് ദാരുണമായ ദുരന്തം ഉണ്ടായത് .
വയനാട് അമ്പലവയൽ ഇളയിടത്ത് മഠത്തിൽ ആണ് അഖിൽ അലക്സിന്റെ കുടുംബം. സൗദിയിൽ കാർഡിയാക് സെൻററിൽ നേഴ്സായ ടീന വയനാട് നടവയൽ നെയ്ക്കുപ്പക്കാരി കുന്നേൽ കുടുംബാംഗമാണ്.
അഖിലിന്റെ അനിയൻ നേഴ്സായ ഡെനിൻ അലക്സും യുകെയിൽ തന്നെയാണ് ഉള്ളത് . വിവാഹശേഷം അഖിലിനൊപ്പം ടീന യുകെയിലേയ്ക്ക് വരാനിരിക്കുകയായിരുന്നു. അതിനുവേണ്ടിയുള്ള ഒരുക്കത്തിന്റെ ഭാഗമായി ടീന സൗദിയിലെ ജോലി രാജി വെച്ചിരുന്നു.
അവർ സഞ്ചരിച്ചിരുന്ന കാറും മറ്റൊരു കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കൂട്ടിയിടിയുടെ ഫലമായി കാറുകൾക്ക് തീപിടിച്ചതിനാൽ ഇരുവരുടെയും മൃതദേഹങ്ങൾ തിരിച്ചറിയാൻ സാധിക്കാത്ത വിധം കത്തി കരിഞ്ഞതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
അഖിലിന്റെയും ടീനയുടെയും അകാല നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ ആദരാഞ്ജലികൾ ബന്ധുമിത്രാദികളെ അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മാഞ്ചസ്റ്റർ വിഥിൻഷോയിൽ താമസിക്കുന്ന ജെബിൻ സെബാസ്റ്റ്യൻ (40) നിര്യാതനായി. കേരളത്തിൽ കോട്ടയം കുറവിലങ്ങാട് സ്വദേശിയാണ് ജെബിൻ. ഹൃദയാഘാതം ആണ് മരണകാരണം. പുലർച്ചെ ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് വിഥിൻഷോ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കുവാൻ സാധിച്ചില്ല. ഭാര്യ പാലാ സ്വാദേശിനിയാണ്. മൂന്ന് കുട്ടികളാണ് ഇവർക്കുള്ളത്. മൂത്തകുട്ടികളുടെ പ്രായം പത്ത്, നാല് വയസ്സുള്ളപ്പോൾ ഇളയകുട്ടിക്ക് വെറും 7 മാസം മാത്രം പ്രായമുള്ളപ്പോൾ ആണ് പിതാവിന്റെ ആകസ്മിത വേർപാട്.
യുകെയിലെത്തിയിട്ട് നാല് വർഷം മാത്രം ആയിരിക്കെയാണ് ജെബിന്റെ ആകസ്മിക വേർപാട്. വിഥിൻഷോ ഹോസ്പിറ്റലിൽ കാർഡിയാക് തിയേറ്റർ നേഴ്സ് ആയി ജോലി ചെയ്തു വരികയായിരുന്നു ജെബിൻ.
ജെബിൻ സെബാസ്റ്റ്യൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.