അന്തരിച്ച തിരക്കഥാകൃത്ത് ജോൺ പോളിനെ അനുസ്മരിച്ച് നടൻ മോഹൻലാൽ. അദ്ദേഹത്തിൻ്റെ നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ സാധിച്ചത് മഹാഭാഗ്യമായി കരുതുന്നുവെന്ന് മോഹൻലാൽ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
മോഹൻലാലിന്‍റെ വാക്കുകൾ:
പ്രിയപ്പെട്ട ജോൺപോളേട്ടൻ നമ്മളെ വിട്ടുപിരിഞ്ഞു. ഉൾക്കരുത്തുള്ള തിരക്കഥകളിലൂടെ മലയാളസിനിമയ്ക്ക് പുതിയ ഭാവുകത്വം പകർന്നുനൽകിയ അത്യപൂർവ പ്രതിഭാശാലിയായിരുന്ന അദ്ദേഹത്തിന്‍റെ നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ സാധിച്ചത് മഹാഭാഗ്യമായി കരുതുന്നു. മനുഷ്യബന്ധങ്ങളെ ആഴത്തിൽ സ്പർശിക്കുന്ന എത്രയെത്ര കഥാപരിസരങ്ങളാണ് അദ്ദേഹം നമുക്ക് സമ്മാനിച്ചത്. സുന്ദരമായ പുഞ്ചിരിയിലൂടെ, അതിലും സുന്ദരമായ ഭാഷയിലൂടെ മലയാളികളുടെ ഹൃദയം കവർന്ന ആ വലിയ കഥാകാരന് കണ്ണീരിൽ കുതിർന്ന പ്രണാമം.
ജോൺ പോൾ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരുന്നു -മമ്മൂട്ടി
മലയാള സിനിമാ സാഹിത്യത്തിന് വലിയ സംഭാവനകൾ നൽകിയ ആളാണ് അന്തരിച്ച തിരക്കഥാകൃത്ത് ജോൺ പോളെന്ന് നടൻ മമ്മൂട്ടി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തി ജോൺ പോളിന്‍റെ ബന്ധുക്കളെ ആശ്വസിപ്പിക്കുകയായിരുന്നു അദ്ദേഹം.
കുറച്ചു ദിവസം മുമ്പ് അദ്ദേഹത്തെ നേരിട്ട് കണ്ട് സംസാരിച്ചിരുന്നു. തിരിച്ചുവരുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. വിയോഗത്തിൽ വലിയ ദുഃഖമുണ്ട് -മമ്മൂട്ടി പറഞ്ഞു.
എണ്‍പതുകളില്‍ മലയാള സിനിമക്ക് പുത്തന്‍ ഭാവുകത്വം പകര്‍ന്ന് നല്‍കിയ തിരക്കഥാകൃത്തുക്കളുടെ കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ആളായിരുന്നു ജോണ്‍ പോള്‍. ഒരു കാലത്ത് മലയാളത്തിലെ മധ്യവര്‍ത്തി സിനിമകളുടെ നട്ടെല്ല് എന്നത് തന്നെ ജോണ്‍ പോളിന്റെ തിരക്കഥകളായിരുന്നു. ഭരതന്‍ – മോഹന്‍- ജോണ്‍പോള്‍ കൂട്ടുകെട്ടില്‍ വിരിഞ്ഞ ചിത്രങ്ങള്‍ എല്ലാം നമുക്ക് നല്‍കിയത് പുതിയ അനുഭവങ്ങളും, കാഴ്ചകളുമായിരുന്നു. മനുഷ്യജീവിതത്തിലെ ചെറിയ ഏടുകള്‍ പോലും സിനിമയ്ക്ക് വിഷയീഭവിക്കുമ്പോള്‍ അത് എത്ര ഉദാത്തവും അഗാധവുമായ സൃഷ്ടികളായി മാറുന്നുവെന്ന് മലയാളികള്‍ തിരിച്ചറിഞ്ഞത് ജോണ്‍ പോളിന്റെ തിരക്കഥകളിലൂടെയായിരുന്നു.
ഒരു ചെറുകഥ പോലും എഴുതാതെയാണ് ജോണ്‍ പോള്‍ നൂറിലധികം ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയത്, എല്ലാ അര്‍ത്ഥത്തിലും ഒരു കഥപറച്ചിലുകാരനായിരുന്നു അദ്ദേഹം. സാധാരണ മനുഷ്യ ജീവിതങ്ങളുടെ സംത്രാസങ്ങള്‍, പരീക്ഷണങ്ങള്‍, കാമം, വെറുപ്പ് , പക, സ്‌നേഹം ഇതെല്ലാം അദ്ദേഹത്തിന്റെ തിരക്കഥകളില്‍ നിറഞ്ഞു നിന്നു. കൊച്ചു ജീവിതങ്ങളിലൂടെ വലിയ ലോകത്തിന്റെ സഞ്ചാരപഥങ്ങളെ അദ്ദേഹം നമുക്ക് അനാദൃശ്യമാക്കി.
വിധിയുടെ ചാവുനിലങ്ങളില്‍ എന്നും പകച്ച് നില്‍ക്കുന്ന മനുഷ്യര്‍, തങ്ങളുടെ കൊച്ചു കൊച്ചു സന്തോഷങ്ങളും വിജയങ്ങളും അവര്‍ ഭൂമിയിലെ ഏറ്റവും മഹത്തായ അനുഭവം പോലെ ആഘോഷിച്ചു. ജോണ്‍പോളിന്റെ തിരക്കഥകള്‍ എല്ലാം തന്നെ ഇത്തരം മനുഷ്യരുടെ അവസാനിക്കാത്ത കഥകൾ അടങ്ങിയതായിരുന്നു.
അദ്ദേഹം കണ്ടെത്തിയ കഥാപാത്രങ്ങളെല്ലാം തന്നെ തനിക്ക് മുന്നിലെത്തിയ മനുഷ്യരില്‍ നിന്ന് അറിഞ്ഞും അറിയാതെയും പകര്‍ത്തിയതായിരുന്നു. നമുക്ക് മുന്നിലെത്തുന്ന ഓരോ മനുഷ്യനും കഥകള്‍ പറയാനുണ്ടാകും. ആ മനുഷ്യര്‍ ഒരിക്കലും സ്വന്തം ജീവിതകഥകളെ മഹത്തരമായി പരിഗണിക്കുന്നുണ്ടായിരിക്കില്ല. എന്നാല്‍ ജോണ്‍ പോളിന്റെ മുമ്പില്‍ അവരെത്തുമ്പോള്‍, അവരില്‍ നിന്ന് ആ കഥകളെ അദ്ദേഹം കടഞ്ഞെടുക്കുമ്പോള്‍, തന്റെ അത്യഗാധമായ ഭാവനയുടെ വര്‍ണ്ണോപഹാരങ്ങള്‍ അവയില്‍ അണിയിക്കുമ്പോള്‍ അത് കാലത്തെ കവച്ചു വെയ്ക്കുന്ന സൃഷ്ടികളാകുമെന്ന് ജോണ്‍ പോളിന് തന്നെ അറിയാമായിരുന്നു.
അത് കൊണ്ട് തന്നെ മനുഷ്യരുടെ ജീവിത പരിസരങ്ങളില്‍ മുഴകി നില്‍ക്കാന്‍ എക്കാലവും അദമ്യമായ ഒരാഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നു. കൊച്ചിയെയും എറണാകുളത്തെയും കുറിച്ച് പുതുതലമുറക്ക് പകര്‍ന്ന് നല്‍കാന്‍ നൂറുക്കണക്കിന് കഥകള്‍ ഒരു ചരിത്രകാരന്റെ മനസോടെ അദ്ദേഹം സ്വരൂക്കൂട്ടി വെച്ചു. ഒരു എറണാകുളത്തുകാരനായിരിക്കുക എന്നതില്‍ എപ്പോഴും അഭിമാനം കൊണ്ട മനസായിരുന്നു ജോണ്‍ പോളിന്റേത്.
ജോണ്‍ പോളിന്റെ തിരക്കഥകള്‍ എല്ലാം തന്നെ മലയാള സിനിമയുടെ ഭാവുകത്വത്തെ അഴിച്ച് പണിതവയാണ്. നിരന്തരം പരാജയപ്പെടുന്ന സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പറയാന്‍ ഏറെയുണ്ടെന്നും വിജയിച്ചവരുടെ ജീവിതത്തെക്കാള്‍ ആഴമുണ്ട് പരാജിതരുടെ ജീവിതങ്ങള്‍ക്കെന്നും തന്റെ തിരക്കഥകളിലൂടെ അദ്ദേഹം കാണിച്ചു തന്നു.
ഭരതന്റെ ചാമരം (1980), മര്‍മ്മരം (1981) , മോഹന്റെ വിടപറയും മുമ്പെ (1981), കഥയറിയാതെ (1981), ഭരതന്റെ ഓര്‍മ്മക്കായി (1981 ) , പാളങ്ങള്‍ (1981 ) അശോക് കുമാറിന്റെ തേനും വയമ്പും (1981 ), മോഹന്റെ ആലോലം (1982 ), ഐ.വി.ശശിയുടെ ഇണ (1982 ), ഭരതന്റെ സന്ധ്യ മയങ്ങും നേരം (1983 ), പി.ജി.വിശ്വംഭരന്റെ സാഗരം ശാന്തം (1983), ഒന്നു ചിരിക്കൂ (1983 ) , മോഹന്റെ രചന (1983), കെ.എസ്. സേതുമാധവന്റെ അറിയാത്ത വീഥികള്‍ (1984), ആരോരുമറിയാതെ (1984), ഐ.വി.ശശിയുടെ അതിരാത്രം (1984 ), സത്യന്‍ അന്തിക്കാടിന്റെ അടുത്തടുത്ത് (1984 ), ജോഷിയുടെ ഇണക്കിളി (1984), ടി. ദാമോദരനൊപ്പം ഭരതന്റെ ഇത്തിരിപ്പൂവേ ചുവന്ന പൂവേ (1984) , സത്യന്‍ അന്തിക്കാടിന്റെ അദ്ധ്യായം ഒന്നു മുതല്‍ (1985) , ഭരതന്റെ കാതോട് കാതോരം (1985 ) , പി.ജി. വിശ്വംഭരന്റെ ഈ ശബ്ദം ഇന്നത്തെ ശബ്ദം (1985), കെ.എസ്. സേതുമാധവന്റെ അവിടത്തെപ്പോലെ ഇവിടെയും (1985 ) , പി.ജി, വിശ്വംഭരന്റെ ഈ തണലില്‍ ഇത്തിരി നേരം (1985 ), ബാലു മഹേന്ദ്രയുടെ യാത്ര (1985), സത്യന്‍ അന്തിക്കാടിന്റെ രേവതിക്കൊരു പാവക്കുട്ടി (1986), കമലിന്റെ മിഴിനീര്‍പ്പൂക്കള്‍ (1986 ) , ഉണ്ണികളേ ഒരു കഥ പറയാം (1987) , ടി.ദാമോദരനൊപ്പം ഐ.വി.ശശിയുടെ വ്രതം (1987), ഭരതന്റെ നീലക്കുറുഞ്ഞി പൂത്തപ്പോള്‍ (1987) , ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വട്ടം (1987) ,കമലിന്റെ ഉണ്ണികൃഷ്ണന്റെ ആദ്യത്തെ കൃസ്തുമസ്സ് (1988), ഭരത് ഗോപിയുടെ ഉത്സവപ്പിറ്റേന്ന് (1988 ) , ഭരതന്റെ ഒരു സായാഹ്നത്തിന്റെ സ്വപ്നം (1989 ), ജേസിയുടെ പുറപ്പാട് (1990 ), കെ. മധുവിന്റെ ഒരുക്കം (1990 ), രണ്ടാം വരവ് (1991 ) , ഐ.വി.ശശിയുടെ ഭൂമിക (1991 ), ഭരതന്റെ മാളൂട്ടി (1991 ), അനിലിന്റെ സൂര്യഗായത്രി (1992), സിബി മലയിലിന്റെ അക്ഷരം (1995 ) , ഭരതന്റെ മഞ്ജീരധ്വനി (1997) അങ്ങിനെ എത്ര എത്ര സിനിമകള്‍.
ഇവയെല്ലാം മലയാള സിനിമയുടെ രണ്ട് ദശാബ്ദങ്ങളെ തന്നെ അടയാളപ്പെടുത്തുന്നവയാണ്. ജോണ്‍ പോളിന്റെ സിനിമകളെ മാറ്റി നിര്‍ത്തിയാല്‍ 1980 മുതല്‍ 2000 വരെയുള്ള മലയാളി സിനിമാ ലോകം ഏതാണ്ടൊക്കെ ശൂന്യമായിരിക്കും. മേല്‍പ്പറഞ്ഞ സിനിമകളില്‍ പലതും വാണിജ്യപരമായി സൂപ്പര്‍ ഹിറ്റുകളാണ്. നെടുമുടി വേണുവിനെയും, ശാരദെയെയുമൊക്കെ വെച്ചു കൊണ്ട് വമ്പന്‍ കൊമഴ്‌സ്യല്‍ ഹിറ്റുകള്‍ സൃഷ്ടിക്കാമെന്ന് ജോണ്‍ പോളിന്റെ തൂലിക നമുക്ക് കാണിച്ചു തന്നു.
മലയാള സിനിമയിലെ സാങ്കേതിക വിദഗ്ദരുടെ സംഘടനയായ മാക്ടയുടെ സ്ഥാപക സെക്രട്ടറിയായിരുന്നു ജോണ്‍ പോള്‍. എത്രയോ കാലം ആ സ്ഥാനം വഹിച്ചു കൊണ്ട് സംഘടനക്ക് സുഭദ്രമായ അടിത്തറയിട്ടു. എം.ടി.വാസുദേവന്‍ നായര്‍ സംവിധാനം ചെയ്ത ‘ ഒരു ചെറു പുഞ്ചിരി ‘ എന്ന സിനിമയുടെ നിര്‍മ്മാതാവും ജോണ്‍പോളായിരുന്നു. എം.ടി.യെക്കുറിച്ച് ഒരു ഡോക്യുമെന്ററി നിര്‍മ്മിക്കുകയും ഒരു പുസ്തകം എഴുതുകയും ചെയ്തിട്ടുണ്ട്. ഭരതനെക്കുറിച്ചുള്ള പുസ്തകമടക്കം നിരവധി ചലച്ചിത്ര ചരിത്രഗ്രന്ഥങ്ങളുടെ രചയിതാവാണ് മികച്ച സിനിമാ ഗ്രന്ഥരചനയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം അദ്ദേഹത്തിന് ലഭിക്കുകയുംചെയ്തു. സഫാരി ചാനലിലെ അ്‌ദ്ദേഹത്തിന്റെ ഓര്‍മ്മ പറച്ചില്‍ ജോണ്‍ പോള്‍ ഉപയോഗിക്കുന്ന അനുപമമായ ഭാഷയുടെ സൗന്ദര്യം കൊണ്ട് അനേകായിരം ആരാധകരെ നേടിക്കൊടുത്തിരുന്നു.
ജോണ്‍ പോള്‍ വിടപറഞ്ഞ് അകലുമ്പോള്‍, അല്ലെങ്കില്‍ അദ്ദേഹത്തിന്റെ ഭാഷയില്‍ തന്നെ പറഞ്ഞാല്‍ സമയതീരത്തിന്റെ മറുകരയിലേക്ക് മറയുമ്പോള്‍ പിന്നില്‍ അവശേഷിക്കുന്നത് വലിയൊരു ചരിത്രമാണ്. മലയാള സിനിമയുടെ സുവര്‍ണ കാലഘട്ടത്തില്‍ അതിനോടൊപ്പം ഉണരുകയും ഉറങ്ങുകയും ചെയ്ത ഒരു അതുല്യ പ്രതിഭയുടെ ജീവിതചരിത്രം. ജോണ്‍ ജീവിക്കുന്നു, അദ്ദേഹത്തിന്റെ സിനിമകളിലൂടെ പുസ്തകങ്ങളിലൂടെ വാക്കുകളിലൂടെ…
അവധി ആഘോഷിക്കാൻ മക്കളുമായി ദുബായിലേക്ക് എത്തിയ വീട്ടമ്മയുടെ ജീവൻ കവർന്ന് ഹൃദയാഘാതം. ഒരു മാസം മുൻപ് സന്ദർശക വിസയിൽ ദുബായിലുള്ള ഭർത്താവിന് അരികിലെത്തിയ മലയാളി യുവതിയാണ് ഹൃദയാഘാതം മൂലം അന്തരിച്ചത്. തിരുവനന്തപുരം ആറ്റിങ്ങൽ മണമ്പൂർ നീറുവിള തൊട്ടികല്ലിൽ സ്വദേശി അഭിലാഷ് ശ്രീകണ്ഠന്റെ ഭാര്യ പ്രിജി(38)യാണ് മരിച്ചത്.
മാർച്ച് 15നായിരുന്നു പ്രിജി നാട്ടിൽ നിന്ന് രണ്ട് മക്കളോടൊപ്പം ഭർത്താവിന് അരികിലെത്തിയത്. ഇന്നലെ രാവിലെ ജബൽ അലി ഡിസ്‌കവറി ഗാർഡനിലെ ഫ്‌ലാറ്റിൽ വച്ചായിരുന്നു ഹൃദയാഘാതം ഉണ്ടായത്. ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വലിയവിള കൊടുവാഴനൂർ പുളിമാത്ത് സ്വദേശി ശങ്കരൻ-ഗീത ദമ്പതികളുടെ മകളാണ്. നടപടികൾ പൂർത്തിയായാൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. മണമ്പബൂർ പ്രവാസി കൂട്ടായ്മയുടെ ട്രഷററാണ് അഭിലാഷ്.
സ്റ്റോക്ക് ഓൺ ട്രെന്റ്: സ്റ്റാഫ്‌ഫോഡ്ഷെയർ മലയാളി അസോസിയേഷൻ മുൻ സെക്രട്ടറി ശ്രീ എബിൻ ബേബിയുടെ പിതാവ് ശ്രീ ബേബി പൗലോസ് (69) ഹൃദയാഘാതം മൂലം നിര്യാതനായി.
പാമ്പാക്കുട പഞ്ചായത്തിൽ പുന്നത്തറയിൽ (കുരുട്ടാമ്പുറം) കുടുംബാഗം ആണ്. എബിനും അനിതയും ആന്നേ ദിവസം പുലർച്ചെ രണ്ടു വർഷത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയിരുന്നു. ഈ സമയമത്രയും യാതൊരു ആരോഗ്യ പ്രശ്‍നവും ബേബി പൗലോസിന് ഉണ്ടായിരുന്നില്ല.
ഭാര്യ : സൂസി ബേബി. മക്കൾ: എബിൻ ബേബി ( സ്റ്റോക്ക് ) ബിബിൻ ബേബി . മരുമകൾ : അനിത എബിൻ . സംസ്കാരം നാളെ 13-04-2022 ബുധനാഴ്ച രാവിലെ 10 മണിക്ക് പിറമാടം സെന്റ് ജോൺസ് ബെത്‌ലെഹെം യാക്കോബായ പള്ളിയിൽ വച്ച് നടത്തപ്പെടുന്നു.
എബിൻ ബേബിയുടെ പിതാവ് ശ്രീ ബേബി പൗലോസിൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എം സി ജോസഫൈൻ (74) അന്തരിച്ചു. സിപിഐ എം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാനെത്തിയ ജോസഫൈനെ കടുത്ത ഹൃദയാഘാതത്തെ തുടർന്ന് ശനിയാഴ്‌ച്ച ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഞായറാഴ്‌ച്ച ഉച്ചയോടെയായിരുന്നു അന്ത്യം. സംസ്ഥാന വനിതാ കമീഷൻ മുൻ അധ്യക്ഷയാണ് (2017 -2021). ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്, വനിതാ വികസന കോർപറേഷൻ ചെയർപേഴ്‌സൺ, വിശാലകൊച്ചി വികസന അതോറിറ്റി ചെയർപേഴ്‌സൺ എന്നീ സ്ഥാനങ്ങൾ വഹിച്ചു.
വിദ്യാർഥി – യുവജന – മഹിളാ പ്രസ്ഥാനങ്ങളിലൂടെയാണ് പൊതുരംഗത്തെത്തിയത്. 1978ൽ സിപിഐ എം അംഗത്വം. 1984ൽ സിപിഐ എം എറണാകുളം ജില്ലാ കമ്മിറ്റി അംഗമായി. 1987ൽ സംസ്ഥാന കമ്മിറ്റിയിലുമെത്തി. 2002 മുതൽ കേന്ദ്ര കമ്മിറ്റി അംഗമാണ്. 1996ൽ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റായി. സംസ്ഥാന വെയർഹൗസിങ് കോർപറേഷൻ എംപ്ലോയീസ് യൂണിയൻ (സിഐടിയു) സെക്രട്ടറിയും പ്രൈവറ്റ് ഹോസ്‌പിറ്റൽ വർക്കേഴ്‌സ് യൂണിയൻ (സിഐടിയു) പ്രസിഡന്റുമായിരുന്നു. അങ്കമാലി (1987), മട്ടാഞ്ചേരി (2011) നിയമസഭാ മണ്ഡലങ്ങളിലേക്കും 1989ൽ ഇടുക്കി ലോക്‌സഭാ മണ്ഡലത്തിലേക്കും മത്സരിച്ചു.
13 വർഷം അങ്കമാലി നഗരസഭാ കൗൺസിലറായിരുന്നു. നിലവിൽ മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗമാണ്. വൈപ്പിൻ മുരിക്കുംപാടം സെന്റ് മേരീസ് സ്‌കൂൾ, ഓച്ചന്തുരുത്ത് സാന്താക്രൂസ് ഹൈസ്‌കൂൾ, ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളേജിൽനിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദം നേടി.
1948 ആഗസ്‌ത് മൂന്നിന് മുരിക്കുംപാടം മാപ്പിളശേരി ചവര – മഗ്‌ദലേന ദമ്പതികളുടെ മകളായി ജനനം. സിഐടിയു അങ്കമാലി ഏരിയ സെക്രട്ടറിയായിരുന്ന പരേതനായ പള്ളിപ്പാട്ട് പി എ മത്തായിയാണ് ഭർത്താവ്. മകൻ: മനു പി മത്തായി. മരുമകൾ: ജ്യോത്സന. പേരക്കുട്ടികൾ: മാനവ് വ്യാസ്, കണ്ണകി വ്യാസ്.
കങ്ങഴ പുഷ്പമംഗലം അഡ്വ. പി.സി. ചെറിയാന്റെയും, കോട്ടയം ജില്ലാ സഹകരണ ബാങ്ക് റിട്ട. എക്സിക്യൂട്ടീവ് ഓഫീസർ മേഴ്സിക്കുട്ടി ജോണിന്റെയും മകൻ ഡോ.വിപിൻ ചെറിയാൻ(41) ചങ്ങനാശേരി എസ് ബി കോളേജ് ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകൻ അന്തരിച്ചു.ബാഡ്‌മിന്റൺ കളിച്ചുകൊണ്ടിരിക്കെ ഉണ്ടായ ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ രാത്രി 9 മണിയോടെയാണ് മരണം സംഭവിച്ചത്.
ഇന്ന്ഉച്ചതിരിഞ്ഞു 2:30 നു മൃതദേഹം എസ്ബി കോളേജ് ഇംഗ്ലീഷ് വിഭാഗത്തിന്റെ ഹാളിൽ പൊതുദർശനത്തിന് വയ്ക്കും.മൃതസംസ്‌കാരം സംസ്കാരം ബുധനാഴ്ച 10.30 ന് ഭവനത്തിൽ ആരംഭിച്ച് 11 മണിക്ക് നെടുംകുന്നം സെൻറ് ജോൺ ദ ബാപ്റ്റിസ്റ്റ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ ബിന്ദ്യ തോമസ് ( ഇംഗ്ലീഷ് അദ്ധ്യാപിക, ഗവ.ഹയർ സെക്കൻഡറി സ്കൂൾ പായിപ്പാട്) പാലാക്കുന്നേൽ ചമ്പക്കര കുടുംബാംഗം.
സാമൂഹിക രാഷ്ട്രീയ പ്രവർത്തകൻ കുര്യൻ ജെ മാലൂരിന്റെ ഫേസ് ബുക്ക് പോസ്റ്റ്
എന്റെ പ്രിയ മറ്റൊരു സുഹൃത്തിന്റെ കൂടി ആകസ്മിക മരണം…
എന്റെകൂടെ SB കോളേജിൽ ഒരു മിച്ചു പഠിച്ച സഹപാടിയും, സുഹൃത്തുയും,SB കോളേജ് പ്രൊഫസാറുമായ ശ്രി വിപിൻ ചെറിയാൻ ഇന്ന് രാവിലെ ഹൃദയ ആഘാതം ഉണ്ടായി മരണപെട്ടു.വളരെയേറെ വിഷമം ആണ് എനിക്ക് ഉണ്ടായിരിക്കുന്നത്
എന്നോടൊപ്പം PDC യ്ക്ക് പഠിച്ചിരുന്ന ആത്മാർത്ഥ സുഹൃത്തുക്കളിൽ ബിനോഷ് അലക്സ് ബ്രൂസ് അയിരൂർ ഒരുവർഷം മുൻപ് കോവിഡ് വന്നു മരണപെട്ടിരുന്നു.അതിന് ശേഷം അജേഷ് എന്ന മറ്റൊരു സുഹൃത്തും ഇപ്പോൾ വിപിനും.വളരെ വേദന ജനകമായ വാർത്തയാണ് ഇത്.
1996-1998 യിൽ ഒരുമിച്ചു PDC ക്കു SB കോളേജിൽ പഠിക്കുമ്പോൾ തുടങ്ങിയ അടുപ്പമാണ്. വളരെ സൗമ്യമായ പെരുമാറ്റം ആയിരുന്നു വിപിനുള്ളത്.എന്റെ അമ്മയുടെ മരിച്ചുപോയ സഹോദരൻ ചങ്ങനാശ്ശേരി SB കോളേജ് സുവോളജി ഡിപ്പോർട്മെന്റ് Founder HOD ശ്രി M M സെബാസ്റ്റ്യൻ മുകുന്നംകേരി സാറിനെയും, അദ്ദേഹത്തിന്റെ കോളേജ് പ്രൊഫസർ ആയ മക്കളെയും നന്നായി അറിയാമായിരുന്നു. അങ്ങനെയാണ് ഞങ്ങൾ നല്ല അടുപ്പമായതു.
ഞങ്ങൾക്കൊപ്പം പഠിച്ച ബിനോഷ് അലക്സ് ബ്രൂസ് അയിരൂർ,പ്രൊഫസർ വിപിനും, ഷിജു പോൾ,ഞാനും നല്ല അടുപ്പത്തിലായിരുന്നു. അന്ന് ഞങ്ങൾ നാലുപേർകൂടി ക്ലാസ്സ് കട്ട് ചെയ്തു ആദ്യമായി വർണ്ണപ്പകിട്ട് എന്ന സിനിമ കാണാൻ പോയതും, അതോടൊപ്പം ആദ്യമായി ചങ്ങനാശ്ശേരി Anns House-of Sweets ബേക്കറി യിൽ കയറി ബർഗർ, ഡോണറ്റ് കഴിച്ചതും ഒരിക്കലും മറക്കാൻ പറ്റില്ല.
പിന്നീട് വിപിൻ ചെറിയാൻ ഡിഗ്രിക്കു കോട്ടയത്ത് ആണ് പഠിച്ചത്. അപ്പോളും SB കോളേജിൽ വരുമ്പോൾ ഞങ്ങൾ കാണുകയും, ന്യൂമൻസ് ഹോസ്റ്റൽ മുറിയിൽ വാർഡൻ അച്ഛൻ കാണാതെ ഞാൻ വിളിച്ചു വരുത്തി സംസാരിക്കുകയും ചെയ്തിട്ടുണ്ട്.
2001 യിൽ ഞാൻ ന്യൂമാൻ ഹോസ്റ്റൽ മാഗസിൻ എഡിറ്റർ ആയപ്പോൾ പൂർവ്വ വിദ്യാർത്ഥിക്കളെ സഘടിപ്പിക്കാൻ പ്രിൻസിപ്പൽ വടക്കേകളം അച്ഛന്റെ എഴുത്ത് മേടിച്ചു. കോളേജ് നോട്ടീസ് ബോർഡിൽ ഇട്ടപ്പോൾ അപ്പോളത്തെ വൈസ് പ്രിൻസിപ്പൽ ശ്രി ജോസഫ് ജോബ് സർ എന്നോട് നേരിട്ട് ചോദിച്ചു. നോട്ടീസ് ബോർഡ് യിൽ ഇട്ടതു കൊണ്ട് പ്രയോജനം വല്ലതും ഉണ്ടാകുമോ എന്ന്. അന്ന് രണ്ടുപേർ മാത്രമാണ് ഞങ്ങളുമായി ബന്ധപ്പെട്ടത്. സോഷ്യൽ മീഡിയയും മൊബൈലും ഇല്ലാത്ത കാലത്തു ന്യൂമാൻ ഹോസ്റ്റൽ യിൽ ഉണ്ടായിരുന്ന പ്രധാന ആൾക്കാരെ എല്ലാ കണ്ടത്തി മാഗസിൻ ഇറക്കുകയും,SB കോളേജ് നാളിതുവരെ കണ്ടിട്ടില്ലാത്ത രീതിയിൽ ഒരു വലിയ സംഗമം നടത്താനും എനിക്ക് സാധിച്ചു. ന്യൂ മാൻ ഹോസ്റ്റൽ സംഗമം ഉൾപ്പടെ കാര്യങ്ങളിൽ അന്ന് എന്റെ മുറിയിൽ വരുന്ന വിപിൻ ചെറിയാൻ പോസിറ്റീവ് ആയി പിന്തുണ തന്നത് എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റില്ല.
മാഗസിൻ ഇറക്കാനും, ന്യൂ മാൻ ഹോസ്റ്റൽ സംഗമം നടത്താനും എനിക്ക് അൽമാർത്ഥമായ പിന്തുണ തന്ന അന്നത്തെ വാർഡൻ Fr ടോം കുന്നുപുറം അച്ഛൻ, മുൻ പ്രിൻസിപ്പൽ Fr ജോസഫ് വട്ടകുളം, സഹ എഡിറ്റർ മഹേഷ് P R കാഞ്ഞിരപ്പള്ളി എന്നിവരെ നന്ദിയോടെ ഓർക്കുന്നു.
2001 മുതൽ കുട്ടനാട്ടിൽ പൊതുപ്രവർത്തനം നടത്തിയപ്പോൾ ഒരു സ്വതന്ത്ര കർഷക സഘടന രൂപീകരിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു.എന്റെ കുടുബ സുഹൃത്തായ NSS ജനറൽ സെക്രട്ടറി ശ്രി P K നാരായണപണിക്കർ സർ,SB കോളേജിലെ എന്റെ ഗുരുനാഥൻ റൂബിൽ രാജ് സർ എന്നിവർക്ക് വളരെ താല്പര്യം അതിൽ ഉണ്ടായിരുന്നു.പല തവണ മേല്പറഞ്ഞ വരുമായി ഞാൻ സംസാരിച്ചിട്ടുണ്ട്.ചില ഗൗരവമായ പ്രേശ്നങ്ങൾ എന്റെ ജീവിതത്തിൽ ഉണ്ടായതിനാൽ കുട്ടനാട് സംഗമം, കർഷക സഘടന, ന്യൂമാൻ ഹോസ്റ്റൽ Google Meet & മെഗാ സംഗമം ഇതുവരെ നടന്നില്ല.മുകളിൽ ഉള്ളതിന് എല്ലാം പ്രഫസർ വിപിൻ ചെറിയാൻ പൂർണ പിന്തുണ എനിക്ക് തന്നിരുന്നു.
SB കോളേജ് പൂർവ്വ വിദ്യാർത്ഥി എക്സിക്യൂട്ടീവ് ലൈഫ് മെമ്പർ കൂടിയാണ് ഞാൻ. എല്ലാ വർഷവും ജനുവരി 26 നു നടക്കുന്ന ചങ്ങനാശ്ശേരി SB കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ ഞാൻ സ്ഥിരമായി പങ്കെടുക്കുന്നുണ്ട്. ചങ്ങനാശ്ശേരിയിൽ വെച്ച് ഞാൻ വിപിനുമായി കാണുമ്പോൾ ഞാൻ നടത്തുന്ന കുട്ടനാട്ടിലെ പൊതുപ്രവർത്തനം പറ്റി വളരെ പോസിറ്റീവായി പറയുന്നത് ഓർക്കുന്നു. കുട്ടനാടിന്റെ വികസന കാര്യങ്ങൾ എന്നേ കാണുബോൾ ചോദിക്കുന്നതും, അതെപ്പറ്റി സംസാരിക്കുന്നതും ഒരിക്കലും മറക്കാൻ സാധിക്കില്ല.എന്നേ ഞാൻ ആക്കി മാറ്റിയ SB കോളേജിനെ യും ന്യൂമാൻ ഹോസ്ടലിനെയും ഒപ്പം നിങ്ങളുടെ പ്രിയപ്പെട്ട വിപിൻ സാറിനെയും ഒരിക്കലും മറക്കാൻ സാധിക്കുകയില്ല.
നോർത്താംപ്ടൺ: യുകെ മലയാളികൾക്ക് ദുഃഖത്തിന്റെ വാർത്തയുമായി നോർത്താംപ്ടണിൽ മലയാളിയുടെ മരണം. കുവൈറ്റിൽ നിന്നും യുകെയിൽ എത്തിയ വിനോദ് സെബാസ്റ്റ്യൻ ആണ് ഇന്ന് ഒരുമണിയോടെ നോർത്താംപ്ടൺ ആശുപത്രിയിൽ വച്ച് മരണമടഞ്ഞത്. പരേതന് 39 വയസ്സായിരുന്നു. നോർത്താംപ്ടൺ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുന്ന ഭാര്യ എലിസബത്തും മൂന്ന് കുട്ടികളും അടങ്ങുന്നതാണ് ബിനുവിന്റെ കുടുംബം. കോഴിക്കോട് പുല്ലൂരാൻപാറ സ്വദേശിയാണ് വിനോദ്. തയ്യിൽ കുടുംബാംഗം.
രണ്ടു വർഷം മുൻപാണ് ബിനിനുവിന്റെ ഭാര്യ യുകെയിൽ എത്തിയത്. കുവൈറ്റിൽ ആയിരുന്ന ബിനു എട്ട് മാസം മുൻപ് മാത്രമാണ് യുകെയിൽ എത്തിയത്. കുവൈറ്റിൽ ആംബുലൻസ് സ്റ്റാഫ് ആയി ജോലി രാജി വച്ചശേഷമാണ് യുകെയിൽ ഭാര്യക്കൊപ്പം കുട്ടികളുമായി ചേർന്നത്.
ഇന്ന് രാവിലെ തോന്നിയ വയറുവേദന കൂടുതൽ ദുസ്സഹമായതോടെ നോർത്താംപ്ടൺ ആശുപത്രി അത്യാഹിതവിഭാഗത്തിൽ വിനോദ് എത്തുകയായിരുന്നു. പരിശോധനകൾ നടന്നു കൊണ്ടിരിക്കെ അതായത് ആശുപത്രിൽ എത്തി രണ്ട് മണിക്കൂറുകൾകൊണ്ട് വിനോദിന്റെ ആരോഗ്യ നില വഷളാവുകയും മരണം സംഭവിക്കുകയും ആയിരുന്നു.
ഇന്റെർണൽ ബ്ലീഡിങ് ഉണ്ടാവുകയും തുടർന്ന് കാർഡിയാക് അറസ്റ്റ് ഉണ്ടായി എന്നും സ്ഥിരീകരിക്കാത്ത വാർത്തയുണ്ട്. വിനോദിന്റെ ആകസ്മിക മരണത്തിൽ നോർത്താംപ്ടൺ മലയാളികൾ ഞെട്ടിയിരിക്കുകയാണ്. വയറുവേദനയുമായി പോയ ബിനുവിന്റെ മരണം അവിശ്വസ്തതയോടെ, അതിലേറെ ദുഃഖത്തോടെ അവർ പങ്കുവെക്കുന്നു. വിവരമറിഞ്ഞു നോർത്താംപ്ടൺ മലയാളികൾ എല്ലാ പിന്തുണയുമായി ആശുപത്രിൽ ഇപ്പോൾ എത്തിയിരിക്കുകയാണ്.
വിനോദ് സെബാസ്റ്റിൻറെ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നതിനോടൊപ്പം അവരുടെ വേദനയിൽ പങ്കുചേരുകയും ചെയ്യുന്നു.
സിനിമ-നാടക കൈനകരി തങ്കരാജ് (71) അന്തരിച്ചു. കൊല്ലം കേരളപുരം വേലം കോണത്ത് സ്വദേശിയാണ്. 10,000 വേദികളില്‍ പ്രധാന വേഷങ്ങളില്‍ തിളങ്ങിയ നാടകനടന്മാരില് ഒരാളായിരുന്നു തങ്കരാജ്.
ലൂസിഫർ, ഈമൗയൗ, ഹോം എന്നീ സിനിമകളിൽ പ്രധാനവേഷം അഭിനയിച്ചിട്ടുണ്ട്. പ്രേംനസീറിനൊപ്പവും അഭിനയിച്ചിട്ടുണ്ട്. മികച്ച നാടക നടനുള്ള സംസ്ഥാന പുരസ്‌കാരം രണ്ട് തവണ നേടിയിട്ടുണ്ട്. പ്രശസ്ത നാടക പ്രവര്ത്തകന് കൃഷ്ണന്‍കുട്ടി ഭാഗവതരാണ് പിതാവ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കടവന്ത്ര മനയത്ര തൈപ്പോടത്ത് എം . വി .ജോർജ് (കുഞ്ഞുകുഞ്ഞ് ) (75 ) നിര്യാതനായി . 4 -04 – 2022 കാലത്ത് 10 മണിക്ക് കടവന്ത്ര സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ സംസ്ക്കാരം . ഭാര്യ : ആനിയമ്മ കൊല്ലമലയിൽ , കുറുപ്പന്തറ , മക്കൾ ജിൻസി ജോർജ് , ആൻസി , അമ്പുജ . മരുമകൻ :ഷിജു പാറടി , ഇരട്ടയാർ .
എം . വി .ജോർജിൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.