Obituary

യുകെ മലയാളികളുടെ മാതാവ് കത്രിക്കുട്ടി ജോൺ മാളിയേക്കൽ (86 ) നിര്യാതയായി. കേരളത്തിൽ തൊടുപുഴ മുതലക്കോടം ആണ് സ്വദേശം. മക്കളായ സോണി ജോണും ഭാര്യ സിജിയും മകളായ മോളി സിബിയും ഭർത്താവ് സിബി ജോണും സ്റ്റോക്ക് ഓൺ ട്രെൻഡ് നിവാസികളാണ്. മറ്റൊരു മകനായ ജോൺസൺ ജോൺ ബർമിംഗ്ഹാമിലാണ് താമസിക്കുന്നത്. പരേതയുടെ 9 മക്കളിൽ ഒരാൾ വൈദികനാണ്.

യുകെ മലയാളികളായ സോണിയുടെയും മോളിയുടെയും ജോൺസൻെറയും മാതാവിൻറെ നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം അറിയിക്കുന്നു.

സിനിമാ നിർമ്മാതാവായി പേരെടുത്തെങ്കിലും നൗഷാദിന്റെ കഴിവും നൈപുണ്യവും പാചകത്തിലായിരുന്നു. ‘ബിഗ് നൗഷാദ്’ എന്ന പേര് കേരളത്തിന് പുറമെ ലോകത്തിന്റെ തന്നെ പലഭാഗത്തും പ്രശസ്തവുമായിരുന്നു. ടെലിവിഷൻ ചാനലുകളിലൂടെ സൗമ്യമായ പുഞ്ചിരിയും ലാളിത്യമാർന്ന അവതരണ ശൈലിയുമായി എത്തിയിരുന്ന നൗഷാദിനെ ആരാധകർക്ക് മറക്കാനുമാകില്ല.

അദ്ദേഹത്തിന്റെ അകാലത്തിലുള്ള വിയോഗം ഏറെ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. കുറച്ച് കാലമായി തിരുവല്ലയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു നൗഷാദ്. ഇതിനിടെയാണ് ഭാര്യ ഷീബ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.

രോഗങ്ങളോട് പൊരുതികൊണ്ടിരിക്കുന്ന നൗഷാദിനെ തേടിയെത്തിയ പ്രിയതമയുടെ വിയോഗം വലിയ ഷോക്കായി മാറുകയായിരുന്നു. ഷീബയുടെ മരണം അദ്ദേഹത്തെ വല്ലാതെ തളർത്തി. മൃതദേഹം നൗഷാദിനെ കാണിച്ചത് ഐസിയുവിൽ എത്തിച്ചായിരുന്നു. ഭാര്യയുടെ വിയോഗത്തിന് പിന്നാലെ രണ്ടാഴ്ചകൾക്കു ശേഷം അദ്ദേഹവും മരണത്തിന് കീഴടങ്ങിയതോടെ ഏക മകൾ നഷ്‌വ തനിച്ചായിരിക്കുകയാണ്.

പതിമൂന്ന് വയസ്സുകാരിയാണ് നഷ്‌വ. മാതാവിന്റെ മരണം നൽകിയ മാനസികാഘാതത്തിൽ നിന്നും മോചിതയാകും മുന്നെയാണ് പിതാവ് തിരികെ വരുമെന്ന പ്രതീക്ഷകളും അസ്തമിച്ചിരിക്കുന്നത്. നഷ്വയെ തനിച്ചാക്കി നൗഷാദും യാത്രയായി.

തിരുവല്ലയിൽ കേറ്ററിങ് സർവീസ് നടത്തിയിരുന്ന പിതാവാണ് നൗഷാദിന്റെ ആദ്യഗുരു. പിന്നീട് പാചകത്തിൽ അതീവ തൽപരനായ നൗഷാദ് ഹോട്ടൽ മാനേജ്‌മെന്റ് പഠനം പൂർത്തിയാക്കിയ ശേഷം കാറ്ററിങ് മേഖലയിൽ ഒരുപാട് വ്യത്യസ്തതകൾ തുറന്നുവെച്ചു. ‘നൗഷാദ് ദ ബിഗ് ഷെഫ്’ എന്ന റസ്റ്റോറന്റ് ശൃംഘല തുടങ്ങിയതോടെയാണ് അദ്ദേഹം അതിപ്രശസ്തനായത്. ഒട്ടനവധി പാചക പരിപാടികളിൽ അവതാരകനായെത്തുകയും ചെയ്തു.

പാചകത്തോടൊപ്പം സിനിമയോടും വലിയ താൽപര്യമുണ്ടായിരുന്ന നൗഷാദിന് സിനിമാലോകത്തേക്കുള്ള വഴി തുറന്നത് ബ്ലെസിയാണ്. സംവിധായകനോടുള്ള സൗഹൃദമാണ് അദ്ദേഹത്തെ നിർമ്മാതാവാക്കിയത്. മമ്മൂട്ടിയെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത കാഴ്ചയുടെ സഹനിർമാതാവായാണ് നൗഷാദ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ, ലയൺ, പയ്യൻസ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങൾ നിർമിച്ചു.

പ്രമുഖ പാചക വിദഗ്‌ദ്ധനും ചലച്ചിത്ര നിർമാതാവുമായ നൗഷാദ് (55) അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. പ്രമുഖ കേറ്ററിങ്, റസ്റ്ററന്റ് ശൃംഖലയായ ‘നൗഷാദ് ദ് ബിഗ് ഷെഫി’ന്റെ ഉടമയാണ്. കാഴ്‌ച, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ, ലയൺ, പയ്യൻസ്, സ്പാനിഷ് മസാല തുടങ്ങി നിരവധി ചിത്രങ്ങളുടെ നിർമ്മാതാവാണ് നൗഷാദ്.

വിദേശത്തടക്കഗം പ്രസിദ്ധമായിരുന്നു നൗഷാദ് കേറ്ററിംഗ്. ടെലിവിഷൻ പാചകപരിപാടികളിലൂടെയും അദ്ദേഹം ശ്രദ്ധേയനായിരുന്നു. സ്കൂളിലും കോളജിലും സഹപാഠിയായിരുന്ന സംവിധായകൻ ബ്ലെസിയുടെ ആദ്യ ചിത്രമായ കാഴ്ച നിർമ്മിച്ചുകൊണ്ടായിരുന്നു ചലച്ചിത്ര നിർമാതാവെന്ന നിലയിലുള്ള തുടക്കം. രണ്ടാഴ്‌ച മുമ്പായിരുന്നു ഭാര്യയുടെ മരണം. ഇത് നൗഷാദിനെ മാനസികമായും ശാരീരികമായും കൂടുതൽ തളർത്തിയിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു.

 

ലെസ്റ്റർ (യുകെ ) കിടങ്ങൂർ കുമ്പുക്കൽ പരേതനായ കെ എം കുരുവിളയുടെ ഭാര്യ യൂകെയിലെ ലെസ്റ്ററിൽ നിര്യാതയായ മറിയാമ്മ കുരുവിള (87) യുടെ പൊതുദർശന ശുശ്രൂഷ (Wake Service) 26/08/21 വ്യാഴാഴ്ച രാവിലെ പതിനൊന്നു മണിക്ക് ലെസ്റ്ററിലെ മദർ ഓഫ് ഗോഡ് ദേവാലയത്തിൽ നടത്തപ്പെടുന്നു. ദിവ്യ ബലിയ്ക്കും ശുശ്രൂഷകൾക്കും ശേഷം അന്നേദിവസം 1.30 PM വരെ ഭൗതിക ശരീരം പൊതു ദർശനത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.

ശുശ്രൂഷകൾക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ ക്നാനായ മിഷൻ വികാരി ജനറൽ മോൺസിഞ്ഞോർ ഫാദർ സജി മലയിൽ പുത്തൻപുരയിൽ, ലെസ്റ്റർ മദർ ഓഫ് ഗോഡ്, സീറോമലബാർ സെന്റ് അൽഫോൻസാ മിഷൻ പള്ളി വികാരിയുമായ മോൺസിഞ്ഞോർ ഫാദർ ജോർജ്ജ് തോമസ് ചേലക്കൽ,യുകെ സെൻ ജൂഡ് ക്നാനായ മിഷൻ ചുമതലയുള്ള ഫാദർ ജിൻസ് കണ്ടക്കാട്ട്, ക്രൈസ്റ്റ് ദ കിംഗ് ക്നാനായ മിഷൻ വികാരി ഫാദർ സഞ്ജു കൊച്ചുപറമ്പിൽ എന്നിവർ കാർമികത്വം വഹിക്കുന്നതുമാണ്. ഭൗതികശരീരം 30/08/21 തിങ്കളാഴ്ച 3PM ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പരേതയുടെ ഇടവക ദേവാലയമായ കൂടല്ലൂർ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ സംസ്കരിക്കുന്നതുമാണ്. പരേത കൂടല്ലൂർ എറികാട്ട് കുടുംബാംഗമാണ്.

മക്കൾ :കെ കെ മാത്യു, എൽസി, പരേതരായ (ആൻസി,മോളി ),ടോമി കുമ്പുക്കൽ( ലെസ്റ്റർ ), ബിജു കുമ്പുക്കൽ (ബെർമിങ്ഹാം ),അജി കുമ്പുക്കൽ (ബോൾട്ടൺ ), ലിസി (സ്റ്റോക്ക് ഓൺ ട്രെൻഡ് ),രാജി (ലെസ്റ്റർ ). മരുമക്കൾ :മേരി കുന്ന ശ്ശേരിൽ (ഏറ്റുമാനൂർ) സിറിൽ തേക്കുംകാട്ടിൽ (ഞീഴൂർ ) തങ്കച്ചൻ വാണിയം പറമ്പിൽ (ഇറ്റലി ) തോമാച്ചൻ പള്ളിക്കൽ (സ്വിറ്റ്സർലൻഡ് ) ഷൈനി പാറയിൽ ലെസ്റ്റർ ), സണ്ണി കോനേത്ത് (സ്റ്റോക്ക് ഓൺ ട്രെൻഡ് ) ലാലി അറയ്ക്കകുന്നേൽ (ബർമിംഗ്ഹാം ), സിൽവി വരകുകാല ചിറയിൽ (ബോൾട്ടൺ ) വിനോദ് ഒറ്റപ്ലാക്കൽ (ലെസ്റ്റർ )

ലെസ്റ്റർ കേരള കമ്മ്യൂണിറ്റി പ്രസിഡന്റും പ്രമുഖ സോളിസിറ്ററും ആയ ലൂയിസ് കെന്നഡിയുടെ ഭാര്യാപിതാവ് പ്രൊഫസർ എം. വി അഗസ്റ്റിൻ നിര്യാതനായി. കേരളത്തിൽ കൊച്ചി പള്ളുരുത്തിയിലാണ് വീട്. ഭാര്യ ഷീല അഗസ്റ്റിൻ . ഏകമകൾ ഹണി റോസ്. മൃതസംസ്കാരം ഇരുപത്തിരണ്ടാം തീയതി ഞായറാഴ്ച സെൻറ് തോമസ് മൂർ പള്ളിയിൽ വച്ച് നടത്തപ്പെട്ടു.

തൃപ്പൂണിത്തറ ഗവൺമെൻറ് കോളേജിലെ കൊമേഴ്സ് വിഭാഗം അധ്യാപകനായിരുന്ന അഗസ്റ്റിൻ സാർ കേരളമൊട്ടാകെ വൻ ശിഷ്യസമ്പത്തിന് ഉടമയായിരുന്നു. വിരമിച്ചശേഷം ഇടക്കൊച്ചി അക്വിനാസ് കോളേജിലെ വിദൂരവിദ്യാഭ്യാസ കോ-ഓർഡിനേറ്ററായി പ്രവർത്തിച്ചുവരികയായിരുന്നു.

പ്രശസ്ത തെന്നിന്ത്യൻ താരം ചിത്ര അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. മലയാളം,തമിഴ്, തെലുങ്ക്,കന്നട ഭാഷകളിലായി നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു.1965 ഫെബ്രുവരി 25ന് കൊച്ചിയിലായിരുന്ന് ജനനം.1983ൽ പുറത്തിറങ്ങിയ ‘ആട്ടക്കലാശം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ ശ്രദ്ധേയയായി.അമരം,ഒരു വടക്കൻ വീരഗാഥ,ദേവാസുരം,പഞ്ചാഗ്നി, നാടോടി,അദ്വൈതം,അമ്മയാണെ സത്യം,ഏകലവ്യൻ തുടങ്ങിയ സിനിമകൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.

സ്റ്റോക്ക് ഓൺ ട്രെൻറ്റ്: സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്ന മലയാളിയായ ടെലീന റോബിന്റെ പിതാവ് കറുകപ്പിള്ളി കാനവെളിയിൽ കുരുവിള അലക്സാണ്ടർ  (82)  ഇന്ന് വെളുപ്പിന് (18/8/2021) നാട്ടിൽ നിര്യാതനായി.

സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച ((21/08/2021) വൈകീട്ട് 4 മണിക്ക് (ഇന്ത്യൻ സമയം)  പറവൂരുള്ള സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ നടത്തപ്പെടുന്നു.

പിതാവിന്റെ നിര്യാണത്തിൽ ദുഃഖാർത്ഥരായിരിക്കുന്ന ടെലിനയുടെ കുടുംബാംഗങ്ങൾക്കും ബന്ധുമിത്രാദികളെയും മലയാളം യുകെ യുകെയുടെ അനുശോചനം അറിയിക്കുകയും ചെയ്യുന്നു.

സ്റ്റോക്ക് ഓൺ ട്രെന്റ്: സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളി നഴ്സിന്റെ മാതാവ് നിര്യാതയായി. സ്റ്റോക്കിലെ ആദ്യ കാല പ്രവാസി മലയാളിൽ പെടുന്ന ദേവസ്യ ജോണിന്റെ ഭാര്യ ആയ വിജി ജോസഫിന്റെ മാതാവ് ഏലിയാമ്മ ജോസഫ്ആ ( 84) ആണ് ഇന്ന് നാട്ടിൽ മരണപ്പെട്ടിരിക്കുന്നത്.

വാർദ്ധക്യസഹജമായ ക്ഷീണമുണ്ടായിരുന്നു എങ്കിലും കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും വിജിയുടെ അമ്മക്ക് ഉണ്ടായിരുന്നില്ല. എന്നാൽ മൂന്നാഴ്ച്ച മുൻപ് ചെറുതായി ഒന്ന് വീഴുകയും തുടന്ന് ആശുപത്രിൽ ചികിത്സയിലും ആയിരുന്നു. അമ്മയുടെ വിവരം അറിഞ്ഞു നഴ്‌സായ വിജി ഇതിനകം നാട്ടിൽ എത്തിയിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ഏലിയാമ്മക്ക് സ്ട്രോക്ക് ഉണ്ടാവുകയും ചെയ്തത് അമ്മയുടെ ആരോഗ്യത്തെ സാരമായി ബാധിക്കുകയും ചെയ്തു.

രണ്ടു ദിവസമായി ശ്വാസതടസം അനുഭവപ്പെടുകയും ഇന്ന് രാവിലെ മരണം സംഭവിക്കുകയും ആയിരുന്നു.

ശവസംസ്ക്കാരം സംബന്ധിച്ച വിവരങ്ങൾ അറിവായിട്ടില്ല. മംഗലാപുരമാണ് വിജിയുടെ സ്വദേശം. ഏലിയാമ്മയുടെ നിര്യണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുമിത്രാദികളെ അറിയിക്കുകയും ചെയ്യുന്നു.

ബിർമിങ്ഹാം: ക്നാനായ കാത്തലിക് അസോസിയേഷൻ വാൽവാൾ കൂടാരയോഗം അംഗമായ കടുത്തുരുത്തി മടത്തിമ്യാലിൽ (തെക്കേക്കുറ്റ്) കുടുംബാംഗം എബ്രാഹം ചാക്കോ (സന്തോഷ്, 53) നിര്യാതനായി. ഇന്നലെ ഉച്ചയോടെയാണ് മരണം സംഭവിച്ചത്.

മൂന്ന് ദിവസമായി അസുഖം കൂടുതലായതിനെത്തുടർന്ന് ഡെഡ്‌ലി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു പരേതൻ. ബിർമിംഗ്ഹാമിനടുത്തു ഡഡ്‌ലിയിൽ ആണ് കുടുംബസമേതം താമസിച്ചിരുന്നത്.

മൃതസംസ്കാരം സംബദ്ധമായ വിവരങ്ങൾ തീരുമാനിച്ചിട്ടില്ല. ഭാര്യ മാറിക പുറമഠത്തിൽ സ്റ്റെല്ല. മക്കൾ ആൽവിയ, ആൽഫി.

എബ്രഹാം ചാക്കോയുടെ നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ദുഃഖാർത്ഥരായ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അറിയിച്ചുകൊള്ളുന്നു.

 

ജർമ്മൻ ഫുട്​ബാൾ ഇതിഹാസം ഗെർഡ്​ മുള്ളർ(75) അന്തരിച്ചു. വെസ്റ്റ്​ ജർമ്മനിക്കായി 62 മത്സരം കളിച്ച മുള്ളർ 68 ഗോളുകൾ നേടിയിട്ടുണ്ട്​. ഹോളണ്ടിനെതിരായ 1974ലെ ലോകകപ്പ്​ ഫൈനലിൽ നേടിയ ചരിത്ര ഗോളും ഇതിൽ ഉൾപ്പെടുന്നു. 15 വർഷത്തോളം ​ബയേൺ മ്യൂണിക്കിനായി കളിച്ച ഗെർഡ്​ 594 മത്സരങ്ങളിൽ നിന്നായി 547 ഗോളുകൾ നേടിയിട്ടുണ്ട്​.

ബയേൺമ്യൂണിക്കിനും ആരാധകർക്കും ഇത്​ കറുത്ത ദിനമാണ്​. മഹാനായ സ്​ട്രൈക്കറാണ്​ ഗെർഡ്​ മുള്ളർ. ദുഃഖകരമായ സമയത്ത്​ അദ്ദേഹത്തിന്‍റെ കുടുംബത്തോടൊപ്പം ഞങ്ങളും ചേരുന്നുവെന്ന്​ ബയേൺ പ്രസിഡന്‍റ്​ പറഞ്ഞു.1970 ലോകകപ്പിൽ 10 ഗോൾ നേടിയ മുള്ളർ സുവർണ്ണ പാദുകവും സ്വന്തമാക്കി. ടി.എസ്​.വിയിലൂടെയാണ്​ മുള്ളർ കളി തുടങ്ങിയത്​. പിന്നീട്​ 1964ൽ ബയേൺ മ്യൂണിക്കിലെത്തി.

മുള്ളറെത്തി നാല്​ വർഷത്തിനുള്ളിൽ ബയേൺ ജർമ്മൻ ചാമ്പ്യൻമാരായി. മൂന്ന്​ യുറോപ്യൻ കപ്പ്​ വിജയങ്ങളിലും മുള്ളർ ബയേൺ മ്യൂണിക്കിന്‍റെ ഭാഗമായി. ലോക ഫുട്​ബാളിലെ തന്നെ മികച്ച മുന്നേറ്റനിരക്കാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന മുള്ളർ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡിന്​ ഉടമയായിരുന്നു. പിന്നീട്​ മിറോസ്ലാവ്​ ​ക്ലോസെയും(16) റൊണാൾഡോയും(15) അദ്ദേഹത്തെ മറികടന്നു.

Copyright © . All rights reserved