സോഷ്യല്‍ മീഡിയ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കണമെന്ന് സുപ്രീം കോടതി. യൂട്യൂബ് ചാനലുകളിലേതടക്കം സോഷ്യല്‍ മീഡിയ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കാന്‍ നടപടി വേണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി നിര്‍ദേശിച്ചു. ഇതിന് കരട് തയാറാക്കി അഭിപ്രായം തേടണമെന്നും കോടതി പറഞ്ഞു.
മൗലികാവകാശങ്ങളെ ബാധിക്കാത്ത രീതിയില്‍ ഫലപ്രദമായ നടപടിയുണ്ടാകണം. രണ്‍ബീര്‍ അലബാദിയ കേസിലാണ് കോടതിയുടെ നിര്‍ദേശം. മാന്യതയുടെയും ധാര്‍മ്മികതയുടെയും മാനദണ്ഡങ്ങള്‍ പാലിച്ച് രണ്‍ബീര്‍ അലബാദിയക്ക് തന്റെ പോഡ്കാസ്റ്റ് തുടരാമെന്നും സുപ്രീം കോടതി പറഞ്ഞു.
ബിയര്‍ ബൈസപ്സ് എന്നറിയപ്പെടുന്ന യൂട്യൂബര്‍ രണ്‍വീര്‍ അലബാദിയയുടെ അശ്ലീല പരാമര്‍ശത്തില്‍ കേന്ദ്രം കടുത്ത നടപടിയുമായി രംഗത്തെത്തിയിരുന്നു. വിവാദമായ ഇന്ത്യാ ഹാസ് ഗോട്ട് ലാറ്റന്റ് ഷോയൂടെ വിവാദ എപ്പിസോഡ് സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് യുട്യൂബ് നീക്കം ചെയ്തിരുന്നു.
പരിപാടിക്കിടെ ഒരു മത്സരാര്‍ഥിയോട് മാതപിതാക്കളുടെ ലൈംഗിക ബന്ധത്തെ പരാമര്‍ശിച്ച് രണ്‍വീര്‍ അലബാദിയ ചോദിച്ച ചോദ്യമാണ് വിവാദത്തിന് ഇടയാക്കിയത്. ഇന്ത്യാ ഹാസ് ഗോട്ട് ലാറ്റന്റ് ഷോയിലെ വിധികര്‍ത്താക്കളിലൊരാളായിരുന്നു രണ്‍വീര്‍.
ലൈംഗിക പരാമര്‍ശത്തിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നതോടെ രണ്‍വീര്‍ അലബാദിയ, സോഷ്യല്‍ മീഡിയ താരം അപൂര്‍വ മഖിജ തുടങ്ങിയ വിധികര്‍ത്താക്കള്‍ക്കെതിരെ അസം പൊലീസ് കേസെടുത്തു. മുംബൈ പൊലീസും ഇവര്‍ക്കെതിരെ നടപടി തുടങ്ങിയിരുന്നു.
അണക്കരയില്‍നിന്ന് വീടുവിട്ടുപോയ ഏഴു പെണ്‍കുട്ടികളെ വണ്ടന്‍മേട് പോലീസിന്റെ ഇടപെടലില്‍ തിരിച്ചെത്തിച്ചു. ബന്ധുക്കളുടെ സഹായത്തോടെ തമിഴ്നാട്ടിലെ തേനിയില്‍നിന്നാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനെ കാണാനാണ് പെൺകുട്ടികൾ വീടുവിട്ടതെന്ന് പോലീസ് പറഞ്ഞു.
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അടക്കമുള്ള സംഘമാണ് ഇന്നലെ ഉച്ചകഴിഞ്ഞ് അണക്കരക്ക് സമീപം ഇവരുടെ വീടുകളില്‍നിന്ന് പോയത്. വൈകുന്നേരത്തോടെ വീട്ടുകാര്‍ വണ്ടന്‍മേട് പൊലീസ് സ്റ്റേഷനില്‍ പരാതിനല്‍കി. തുടര്‍ന്ന് പോലീസും ബന്ധുക്കളും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ തമിഴ്നാട്ടിലെ തേനി ബസ് സ്റ്റാന്‍ഡിന് സമീപത്തുനിന്ന് കുട്ടികളെ കണ്ടെത്തുകയായിരുന്നു.
കടയില്‍ പോകുന്നു എന്നുപറഞ്ഞാണ് കുട്ടികള്‍ വീട്ടില്‍നിന്ന് ഇറങ്ങിയതെന്ന് ഒരു കുട്ടിയുടെ മാതാവ് പറഞ്ഞു. തുടര്‍ന്ന് കുട്ടികളെ വണ്ടന്‍മേട് സ്റ്റേഷനില്‍ എത്തിച്ചു. ഏഴു കുട്ടികളില്‍ ഒരാള്‍ പ്രായപൂര്‍ത്തിയായ ആളാണ്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് അടുപ്പത്തിലായ യുവാവിനെ കാണുന്നതിന് വേണ്ടിയാണ് ഈ പെണ്‍കുട്ടി തമിഴ്നാട്ടിലേയ്ക്ക് പോയതെന്ന് വീട്ടുകാര്‍ പറഞ്ഞു.
ഈ പെണ്‍കുട്ടിക്ക് പിന്നാലെ ബന്ധുക്കളും അയല്‍വാസികളുമായ മറ്റ് ആറ് കുട്ടികള്‍ കൂട്ടുപോകുകയായിരുന്നു. കുട്ടികളുടെ കുടുംബങ്ങളില്‍ മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
വണ്ടന്‍മേട് എസ്.എച്ച്.ഒ. എ. ഷൈന്‍ കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ. ബിനോയ് എബ്രഹാം, എ.എസ്.ഐ. കെ.ടി. റെജിമോന്‍, എസ്.സി.പി.ഒ. മാരായ ജയ്മോന്‍ മാത്യു, പ്രശാന്ത് മാത്യു, സി.പി.ഒ.മാരായ സാന്‍ജോ മോന്‍ കുര്യന്‍, പി.ആര്‍. ജിഷ, എ. രേവതി എന്നിവരടങ്ങിയ സംഘമാണ് കുട്ടികളെ കണ്ടെത്തിയത്.
നടന്‍ ബാലയ്‌ക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി മുന്‍ പങ്കാളി എലിസബത്ത് ഉദയന്‍ രംഗത്ത്. 41 മിനിറ്റോളം ദൈര്‍ഘ്യമുള്ള യുട്യൂബില്‍ പങ്കുവെച്ച പുതിയ വീഡിയോയിലാണ് ബാലയുടെ കൂടെ ജീവിച്ച സമയത്ത് നേരിട്ട പീഡനങ്ങളെ കുറിച്ച് എലിസബത്ത് പറയുന്നത്. യുട്യൂബ് ചാനലുകള്‍ക്ക് താഴെ കസ്തൂരി എന്ന പ്രൊഫൈലില്‍ നിന്ന് വരുന്ന തനിക്കെതിരേയുള്ള കമന്റുകള്‍ക്ക് മറുപടിയും നല്‍കുന്നുണ്ട് എലിസബത്ത്.
കസ്തൂരി എന്നത് ഫേക്ക് പ്രൊഫൈല്‍ ആണെങ്കിലും അത് ചെയ്യുന്നത് ആരാണെന്ന് വ്യക്തമായി മനസിലായെന്നും അതുകൊണ്ടാണ് അവര്‍ പറഞ്ഞതിലെ പൊരുത്തക്കേടുകള്‍ താന്‍ ചൂണ്ടിക്കാണിക്കുന്നതെന്നു എലിസബത്ത് വീഡിയോയില്‍ പറയുന്നു. എലിസബത്ത് ഗര്‍ഭിണിയാകാന്‍ റിസ്‌ക്ക് ഉണ്ടെന്നാണ് ഒരു കമന്റില്‍ കസ്തൂരി പറയുന്നത്. എന്നാല്‍ ഇത്രയും കാലം താന്‍ ഗര്‍ഭിണിയാവില്ലെന്നാണ് ബാല പറഞ്ഞിരുന്നതെന്നും പല അഭിമുഖങ്ങളിലും ഇത് പരോക്ഷമായി സൂചിപ്പിച്ചിട്ടുണ്ടെന്നും എലിസബത്ത് പറയുന്നു. അതുകൊണ്ടാണ് തന്നെ വിവാഹം ചെയ്തത് എന്നുപോലും ബാല നേരിട്ടല്ലാതെ പറഞ്ഞിട്ടുണ്ടെന്നും എലിസബത്ത് കൂട്ടിച്ചേര്‍ക്കുന്നു.
അമൃതയും എലിസബത്തും ബാലയുടെ സ്വത്തുക്കള്‍ ലക്ഷ്യമിട്ടാണ് ഇതെല്ലാം ചെയ്യുന്നത് എന്ന കമന്റിനും എലിസബത്ത് മറുപടി നല്‍കുന്നുണ്ട്. ‘ഞാന്‍ നിയമപരമായി ഭാര്യ അല്ലെന്നും വെറുതേ കിടക്കാന്‍ പോയതാണെന്നും നിങ്ങള്‍ നേരത്തെ കമന്റ് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ നിങ്ങള്‍ പറയുന്നു സ്വത്തിന് വേണ്ടിയാണ് ഞാനിതൊക്കെ ചെയ്യുന്നതെന്ന്. അങ്ങനെ ആയിരുന്നെങ്കില്‍ ആദ്യമേ തന്നെ ഞാന്‍ വിവാഹം രജിസ്റ്റര്‍ ചെയ്യിപ്പിക്കില്ലേ.’-എലിസബത്ത് വീഡിയോയില്‍ വിശദീകരിക്കുന്നു.
ബാലയുടെ ഇപ്പോഴത്തെ സന്തോഷജീവിതം കണ്ടിട്ട് അസൂയ തോന്നുന്നുണ്ടോ എന്നാണ് മറ്റൊരു ചോദ്യം. ‘അതൊരു സന്തോഷ ജീവിതമാണെന്ന് തോന്നുന്നുണ്ടോ?. ഞാനും അതുപോലൊരു ജീവിതത്തില്‍ നിന്നുമാണ് പുറത്തുകടന്നത്.’ എലിസബത്ത് മറുപടി നല്‍കുന്നു.
തനിക്ക് വിവാഹം കഴിക്കാന്‍ കഴിയില്ലെന്നും ഡോക്ടറായി ജീവിക്കാന്‍ സാധിക്കില്ലെന്നും പറഞ്ഞ അതേ ആളുകള്‍ തന്നോട് നല്ലൊരു പങ്കാളിയെ കണ്ടെത്തി ജീവിക്കാനാണ് ഇപ്പോള്‍ പറയുന്നത്. ഇത്തരത്തില്‍ നേരത്തെ പറഞ്ഞ കാര്യങ്ങളില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് ചിലര്‍ സംസാരിക്കുന്നത്- എലിസബത്ത് കൂട്ടിച്ചേര്‍ക്കുന്നു.
ഒറ്റപ്പെടലിന്റെ വേദന തീര്‍ക്കാന്‍ നാല് കെട്ടിയ യുവാവിന് ഭാര്യമാരുടെ ഫെയ്‌സ് ബുക്ക് സൗഹൃദം കെണിയായി. രണ്ടാം ഭാര്യ നാലാം ഭാര്യയുടെ ഫെയ്‌സ് ബുക്ക് ഫ്രണ്ടായതോടെയാണ് അനാഥത്വത്തിന്റെ കണ്ണീര്‍ കഥപറഞ്ഞ് അങ്ങോളം ഇങ്ങോളം കല്യാണം കഴിച്ചുനടന്ന വിരുതന്‍ പിടിയിലായത്.
കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശി, കോന്നി പ്രമാടം പുളിമുക്ക് തേജസ് ഫ്‌ലാറ്റില്‍ താമസിക്കുന്ന ദീപു ഫിലിപ്പി(36)നെ കോന്നി പോലീസ് ആണ് അകത്താക്കിയത്.
താന്‍ അനാഥനാണെന്നും വിവാഹം കഴിച്ചാല്‍ ഒറ്റപ്പെടുന്നതിന്റെ വേദന മാറുമെന്നുമുള്ള സങ്കടം ദീപു യുവതികളോട് പറയും. അവരില്‍നിന്ന് കിട്ടുന്ന കണ്ണീരാനുകൂല്യം മുതലാക്കി കല്യാണവും കഴിക്കും. ഇതായിരുന്നു പതിവ് തന്ത്രം. തുടര്‍ന്ന് ഒരുമിച്ചുജീവിച്ച് ലൈംഗികമായി ഉപയോഗിച്ചശേഷം അടുത്ത ഇരയെ തേടിപ്പോകും.
കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശിനിയെ 10 കൊല്ലം മുമ്പ് കല്യാണം കഴിച്ചായിരുന്നു തുടക്കം. ബന്ധത്തില്‍ രണ്ട് കുട്ടികളുമുണ്ടായി. തുടര്‍ന്ന് സ്വര്‍ണാഭരണങ്ങളും പണവും കൈക്കലാക്കിയശേഷം ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് മുങ്ങി. അടുത്തുതന്നെ കാസര്‍കോട്ടുള്ള മറ്റൊരു യുവതിയുമായി തമിഴ്‌നാട്ടിലേക്ക് കടന്ന ദീപു അവിടെ കുറേക്കാലം ഒരുമിച്ച് താമസിച്ചശേഷം സ്ഥലംവിട്ടു. പിന്നീട് എറണാകുളത്ത് എത്തി ഒരു സ്ത്രീയുമായി അടുത്തു. കുറച്ചുനാള്‍ അവരുമൊത്ത് കഴിഞ്ഞപ്പോഴാണ് ഫെയ്‌സ്ബുക്കിലൂടെ ആലപ്പുഴ സ്വദേശിനിയെ പരിചയപ്പെട്ടത്. വിവാഹമോചിതയായ ഇവരെ വലയിലാക്കി അര്‍ത്തുങ്കല്‍വെച്ച് കല്യാണവും കഴിച്ചു.
രണ്ടാമത്തെ ഭാര്യ അടുത്തിടെ ദീപുവിന്റെ നിലവിലെ ഭാര്യയായ ആലപ്പുഴ സ്വദേശിനിയുടെ ഫെയ്‌സ് ബുക്ക് സുഹൃത്തായി. അപ്പോഴാണ് അവരുടെ ഭര്‍ത്താവിന്റെ സ്ഥാനത്ത് തന്റെ മുന്‍ ഭര്‍ത്താവ് ഇരിക്കുന്ന ചിത്രം കണ്ടത്. ഇതോടെ രണ്ടാം ഭാര്യ ദീപുവിന്റെ കള്ളക്കളികള്‍ വിശദീകരിച്ചുകൊടുത്തു. ദീപുവിന് മുമ്പ് ഉണ്ടായ ഒരു വാഹനാപകടവുമായി ബന്ധപ്പെട്ട കേസില്‍ ഇന്‍ഷുറന്‍സ് തുകയായ മൂന്നര ലക്ഷം രൂപ കിട്ടിയപ്പോള്‍ തന്നോടുള്ള താത്പര്യം കുറഞ്ഞതായും ഉപേക്ഷിച്ചുകടക്കാന്‍ പോകുന്നെന്നും ഇതിനിടെ ആലപ്പുഴ സ്വദേശിനിക്ക് തോന്നി. തുടര്‍ന്നാണ് ഇവര്‍ പരാതിയുമായി കോന്നി പോലീസിനെ സമീപിച്ചത്. കാസര്‍കോട്, വെള്ളരിക്കുണ്ട്, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളില്‍ യുവതിയെ എത്തിച്ച് ഇയാള്‍ ബലാത്സംഗം നടത്തിയതായും പോലീസിന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെ പോലീസ് ഇന്‍സ്പെക്ടര്‍ പി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ദീപുവിനെ പിടികൂടുകയായിരുന്നു. റിമാന്‍ഡ് ചെയ്തു.
നടി മഞ്ജു വാര്യരെ കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് സംവിധായകൻ സനല്‍കുമാര്‍ ശശിധരന്‍. മഞ്ജുവിന് തന്നെ ഇഷ്ടമാണ് എന്നും ആ ഇഷ്ടം തുറന്നു പറയാൻ സാധിക്കാത്ത അവരുടെ ജീവന് ഭീഷണി ഉള്ളതിനാല്‍ ആണെന്നും പറയുകയാണ് സനല്‍കുമാര്‍.
”സമൂഹം ഒരു തമാശയാണ്. അങ്ങനെ ഒന്ന് നിലനില്‍ക്കുന്നു തന്നെയില്ല എന്ന് തോന്നും ചിലപ്പോള്‍. എന്റെയോ നിന്റെയോ എന്നുള്ളത് മാറ്റിവെച്ചാലും ഞാൻ പുറത്തുവിട്ട സംഭാഷണത്തില്‍ രണ്ടു മനുഷ്യരാണല്ലോ ഉള്ളത്. അതാരായിക്കോട്ടെ, ഒരു സ്ത്രീയെ അവള്‍ക്ക് ഇഷ്ടമുള്ളയാളോട് സംസാരിക്കാൻ അനുവദിക്കുന്നില്ല എന്നും അതിനു ശ്രമിച്ചാല്‍ ആ സ്ത്രീയുടെയും മകളുടെയും ജീവന് ഭീഷണിയാകും എന്നുമാണല്ലോ പ്രധാനമായും അതിലുള്ളത്.
അതാരാണെന്ന് ബോധമുള്ള സമൂഹം ചോദിക്കണ്ടേ? അതില്‍ സത്യമുണ്ടോ എന്ന് അന്വേഷിക്കേണ്ടേ? ഞാൻ പൊതുസമൂഹത്തെ പറ്റിക്കുകയാണ് എന്ന് വാദിച്ചാല്‍ പോലും അതിന്റെ സത്യാവസ്ഥ തിരക്കി പോകാൻ ഒരു സമൂഹം തയാറാവേണ്ടതില്ലേ? നീ പറഞ്ഞത് ശരിതന്നെയാണ്. ഇതൊരു പാഴ് സമൂഹമാണ്. ഞാൻ തോല്‍വി സമ്മതിച്ചു. മുൻപ്, നിന്റെ മൗനം എന്നില്‍ ഉണർത്തിയിരുന്ന വികാരം കോപമായിരുന്നു.
ഇപ്പോള്‍ ഭയവും ആധിയുമാണ്. നിന്നെയോർക്കുമ്ബോള്‍ ഉള്ളിലാളുന്ന തീ കാരണം എഴുതാതിരിക്കാൻ കഴിയുന്നില്ല. കടലാസ് വഞ്ചി പുഴയില്‍ ഒഴുക്കിവിടുമ്ബോലെ നിന്നിലേക്ക് എത്തുമായിരിക്കും എന്ന പ്രതീക്ഷയില്‍ എന്തൊക്കെയോ കുറിക്കുന്നു. നമ്മുടെ പ്രണയം ഇങ്ങനെ പൊതുസമൂഹത്തില്‍ വിളിച്ചുപറയേണ്ടിവരുന്നതില്‍ എനിക്ക് സങ്കടമുണ്ട്. പക്ഷെ മറ്റെന്താണ് വഴി? എന്താണ് ഈ ലോകം ഇത്ര ക്രൂരമായി പോകുന്നതിന്റെ കാരണം…” സനല്‍കുമാര്‍ കുറിച്ചു. കയറ്റം എന്ന സിനിമയിലെ മഞ്ജുവിന്റെ ചിത്രവും ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മഞ്ജുവാര്യർക്ക് തന്നോട് പ്രണയമാണെന്ന് കുറിച്ച്, താരം തന്നോട് സംസാരിച്ച കോള്‍ റെക്കോർഡുകള്‍ പങ്കുവെക്കുകയാണ് എന്ന് അവകാശപ്പെട്ടു കൊണ്ട് ഒരു ഓഡിയോ ക്ലിപ്പ് കഴിഞ്ഞദിവസം സനല്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ മഞ്ജു വാര്യർ ഇതുവരെയും ഈ കാര്യത്തില്‍ യാതൊരു പ്രതികരണങ്ങളും അറിയിച്ചിട്ടില്ല ഇതിന് മുൻപ് സനല്‍കുമാറിനെതിരെ പരാതി കൊടുക്കാൻ മഞ്ജു നേരിട്ട് രംഗത്ത് വന്നിരുന്നു.
ഈയൊരു വിഷയത്തില്‍ ഏറ്റവും കൂടുതല്‍ വിമർശനം ഏല്‍ക്കേണ്ടി വന്നത് സനല്‍കുമാറിനാണ്. അത്തരത്തില്‍ ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വലിയ തോതിലുള്ള വിമർശനം തന്നെയാണ് താരത്തിനെതിരെ ഉയർന്നു വന്നുകൊണ്ടിരിക്കുന്നത് പലരും സന്തോഷ് വർക്കിയോടാണ് സനല്‍കുമാറിനെ ഉപമിക്കുന്നത്.
ആലപ്പുഴയിൽ നടന്ന വാഹനാപകടത്തിൽ പരുക്കേറ്റ ചികിത്സയിലായിരുന്ന ഒരു മെഡിക്കൽ വിദ്യാർത്ഥി കൂടി ഇന്നലെ മരണമടഞ്ഞു. ഇതോടെ മരണസംഖ്യ 6 ആയി ഉയർന്നു. ഗുരുതരമായി പരിക്കേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എടത്വ പള്ളിച്ചിറ സ്വദേശി ആല്‍വിന്‍ ജോര്‍ജ് (20) ആണ് മരിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയാണ് ആല്‍വിന്‍. ആൽവിന്റെ മരണത്തിൽ ഹൃദയം നുറുങ്ങുന്ന വേദനയോടെ കുടുംബ സുഹൃത്ത് ഫേസ്ബുക്കിൽ കുറിച്ച വരികൾ ആരുടെയും കണ്ണീരണിയിക്കുന്നത്. ഫേസ്ബുക്കിലെ എഴുത്തിന്റെ പൂർണ്ണരൂപം വായിക്കാം.
പ്രിയ ആൽവിനെ…… വിട…..
എന്തെ ദൈവ്വങ്ങൾ ഇങ്ങനെ….പ്രിയ ആൽവിനെ……
മനസിലെ നൊമ്പരം… അത് എന്തിനേക്കാളും ഇന്നുണ്ട്.. വളരെ കുഞ്ഞായിരുന്ന കാലം മുതലേ അറിയുന്ന പ്രിയ സുഹൃത്തിന്റെ മകൻ.. നിന്റെ സ്വപ്നങ്ങളും… പ്രതീക്ഷകളും.. ഒരു ഡോക്ടർ ആകണം എന്ന നിന്റെ ആഗ്രഹം… അതിനു വേണ്ടി ആൽവിൻ നീ എടുത്ത തീരുമാനങ്ങൾ.. നിന്റെ മാതാപിതാക്കൾ അറിയും മുൻപേ നിൻറെ ലക്‌ഷ്യം അതാണ് എന്ന് നീ എന്നോടായിരുന്നല്ലോ പറഞ്ഞിരുന്നത്..
നിന്റെ കഴിവുകൾ തിരിച്ചറിയാൻ അധികകാലം വേണ്ടി വന്നിരുന്നില്ല.. പഠനത്തിലും നിന്റെ അക്കാദമിക് റെക്കോർഡിലും നീ ഉന്നത നിലവാരം പുലർത്തിയപ്പോൾ ഒരു പാട് ഒരുപാട് സന്തോഷിച്ചിരുന്നു. നിന്റെ സ്വതന്ത്രമായ പഠന ശൈലി… പഠിക്കുന്ന വിഷയത്തെ ആഴത്തിലറിയാനുള്ള നിന്റെ ശ്രമം.. അതിനു വേണ്ടി ആൽവിൻ…. നീ സഹിച്ച ബുദ്ധുമുട്ടുകൾ… നിന്റെ ലക്ഷ്യത്തിലേക്കുള്ള വഴിയിൽ എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് നിന്റെ സ്വപ്നം സഫലമാക്കി മെഡിസിന് പ്രവേശനം ലഭിച്ചപ്പോൾ… വീട്ടുകാർക്കും നാട്ടുകാർക്കും നീ നൽകിയ സന്തോഷം… പ്രതീക്ഷകൾ… എല്ലാം…
എൻട്രൻസ് പഠനകാലം നിനക്ക് അല്പം സ്കോർ കുറഞ്ഞാൽ കളിയാക്കാൻ ഞാനും ഉണ്ടായിരുന്നു.. നിനക്ക് അന്ന് വിഷമം ഉണ്ടായോ എന്നറിയില്ല.. പിന്നീട് ആൽവിൻ നീ പറഞ്ഞിട്ടുണ്ട്.. ” എനിക്ക് വിഷമം അല്ല തോന്നിയത് വാശിയാണ്” എന്ന് . . എന്തെല്ലാം ആയാലും നിന്റെ കുടുംബ വീട്ടിലേക്കുള്ള യാത്രയിൽ പോകുമ്പോൾ എന്റെ അടുക്കലേക്കു ഓടി വരുന്ന…. സ്നേഹത്തോടെ ഒരു പുഞ്ചിരി സമ്മാനിച്ച് എന്റെ ഒരു വിളി കേട്ട് പോകുന്ന.. അല്ലെങ്കിൽ എന്റെ വായിലിരിക്കുന്ന എന്തെങ്കിലും കേട്ടിട്ട് ചിരിയോടെ ഇറങ്ങി പോകുന്ന ആൽവിൻ ഇനിയും നീ ഞങ്ങൾക്ക് ഒപ്പമില്ലല്ലോ…
നീറ്റ് പരീക്ഷയിൽ ഉന്നത മാർക് ലഭിച്ചപ്പോൾ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശനം ലഭിച്ചപ്പോൾ ആദ്യം വിളിച്ചത് എന്നെ ആയിരുന്നല്ലോ ആൽവിൻ…. ഇടയ്ക്കു നിന്നെ വഴക്കു പറയുമ്പോൾ നിനക്ക് സ്നേഹം കൂടുക ആയിരുന്നു എന്ന് ഞാൻ പിന്നീട് അറിഞ്ഞു.. അതിലേറെ പി ജി ഒക്കെ എടുത്തു വിദേശത്തു ഒക്കെ പോയ് തിരികെ വരണം ആൽവിൻ എന്ന് നിന്നോട് പറഞ്ഞപ്പോൾ.. എനിക്ക് അവിടെ എങ്ങും പോകണ്ട… നാട്ടിലെ പാവപെട്ട ആളുകൾക്ക് സൗജന്യമായി ചികിത്സ നൽകണം എന്ന നിന്റെ വാക്കുകൾ…….നിന്റെ ആ ചെറിയ ശരീരത്തിലെ വലിയ മനസ്സ് വായിക്കാൻ എനിക്ക് നന്നേ പാടുപെടേണ്ടി വന്നു..
ചിലപ്പോൾ നിന്റെ ചോദ്യങ്ങൾക്കു മുന്നിൽ ഞാൻ പകച്ചിരുന്നിട്ടുണ്ട്… അധികം സംസാരിക്കാത്ത.. ചോദ്യങ്ങൾക്കു നീ നൽകുന്ന കൃത്യമായ മറുപടികൾ എനിക്ക് എന്നും നീ ഒരു കൗതുകമായിരുന്നു… നിനക്ക് തന്ന ആ വലിയ കഴിവുകളെ ഈശ്വരൻ അങ്ങെടുത്തുവല്ലോ… എന്നോർക്കുമ്പോൾ ആ ദൈവത്തോട് എനിക്ക്…. “എന്താ ഈശ്വരാ ഇങ്ങനെ” എന്ന് ചോദിച്ചു പോകേണ്ടി വരുന്നു….
നാളെ നീ വീണ്ടും എത്തും .. നിശ്ചലമായ നിന്റെ ആ ശരീരം അവസാനമായി ഒരു നോക്ക് കാണുവാൻ ഉള്ള ശക്തി തരണമേ എന്ന് പ്രാർത്ഥിക്കുന്നു.. ഈ ലോകത്തിന് അപ്പുറം ഒരു ജീവിതം ഉണ്ടെങ്കിൽ നിന്റെ സ്വപ്‌നങ്ങൾ അവിടെയെങ്കിലും സഫലമാകട്ടെ എന്നാഗ്രഹിക്കുന്നു.. പൊന്ന് മോനേ നിനക്ക് വിട…….
സ്‌കൂളില്‍ പോകും വഴി പന്ത്രണ്ട് വയസുകാരിയെ ബൈക്കില്‍ കടത്തിക്കൊണ്ടു പോയി ലൈംഗികമായി അതിക്രമം കാട്ടിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനാപുരം പാതിരിക്കല്‍ കുഴിക്കാട് പുത്തന്‍ വീട്ടില്‍ എം.എസ് അനസ് (23) ആണ് പിടിയിലായത്.
ഫോണിലൂടെ കുട്ടിയെ പരിചയപ്പെട്ട അനസ് ഇന്‍സ്റ്റാഗ്രാം വഴി സ്വന്തം നഗ്നചിത്രങ്ങളും അശ്ലീലദൃശ്യങ്ങളും അയച്ചു നല്‍കി. തുടര്‍ന്ന് പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് സ്‌കൂളിലേക്ക് പോകുന്ന വഴി ബൈക്കില്‍ നിര്‍ബന്ധിച്ച് കയറ്റിക്കൊണ്ടു പോകുകയായിരുന്നു.
സ്‌കൂള്‍ യൂണിഫോമിലാണ് കുട്ടിയെ കയറ്റിക്കൊണ്ടു പോയത്. കായംകുളത്തേക്കാണ് പ്രതി കുട്ടിയെ കൊണ്ടുപോയത്, യാത്രയ്ക്കിടയില്‍ ലൈംഗിക അതിക്രമം കാട്ടി. കായംകുളം ലേക്പാലസിലെത്തിച്ച് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. മകളെ കാണാനില്ലെന്ന് കാട്ടി മാതാവ് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയിരുന്നു.
ജില്ലാ പോലീസ് മേധാവി വി.ജി.വിനോദ് കുമാറിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ വേഗത്തിലാക്കിയ അന്വേഷണത്തില്‍ ഉടനടി കുട്ടിയെ പോലീസ് കണ്ടെത്തി. കുട്ടിയുടെ മൊഴിയനുസരിച്ച് യുവാവിനെ പ്രതിയാക്കി പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. കായംകുളം പോലീസിന്റെ സഹായത്തോടെയാണ് ഇവരെ കണ്ടെത്തിയത്.
പ്രതി ഉപയോഗിച്ച മോട്ടോര്‍ സൈക്കിള്‍ പോലീസ് കണ്ടെത്തി സ്റ്റേഷനിലെത്തിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി. പോലീസ് ഇന്‍സ്പെക്ടര്‍ പി. ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. എസ്.ഐ. വിമല്‍ രംഗനാഥ്, എസ്.സി.പി.ഓമാരായ കെ.ബി ബിജു, ഷംനാദ്, സന്ധ്യ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
വയനാട് ഉപതിരഞ്ഞെടുപ്പില്‍ വിജയക്കൊടി പാറിച്ച പ്രിയങ്കാ ഗാന്ധി ജനങ്ങളോട് തന്റെ നന്ദി രേഖപ്പെടുത്തിയുള്ള കുറിപ്പ് ഫേസ്ബുക്കില്‍ പങ്കുവെച്ചു. വയനാട്ടിലെ എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ എന്നു തുടങ്ങുന്ന കുറിപ്പില്‍ തന്റെ വിജയം വയനാട്ടിലെ ജനങ്ങളോരോരുത്തരുടേയും കൂടി വിജയമാണെന്ന് പ്രിയങ്ക പറയുന്നു.
‘നിങ്ങളിലൊരാളായിത്തന്നെ കൂടെയുണ്ടാകുന്ന ഒരു പ്രതിനിധിയെയാണ് തിരഞ്ഞെടുത്തതെന്ന് നിങ്ങള്‍ക്കുറപ്പിക്കാം. പാര്‍ലമെന്റില്‍ വയനാടിന്റെ ശബ്ദമാകാന്‍ ഞാന്‍ ഒരുങ്ങി കഴിഞ്ഞു. എനിക്ക് ഈ അവസരം സമ്മാനിച്ചതിന് ഒരായിരം നന്ദി. അതിലുമേറെ, നിങ്ങളെനിക്കു നല്‍കിയ സ്‌നേഹത്തിന് നന്ദിയെന്നും പ്രിയങ്ക കുറിച്ചു. തന്റെ ഈ യാത്രയില്‍ ഒപ്പമുണ്ടായ സഹപ്രവര്‍ത്തകരേയും കുടുംബത്തേയുമെല്ലാം പ്രിയങ്ക സ്മരിക്കുന്നതും കുറിപ്പില്‍ കാണാം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം
വയനാട്ടിലെ എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ,
നിങ്ങളെന്നിലര്‍പ്പിച്ച വിശ്വാസം എന്നെ വിനയാന്വിതയാക്കുന്നു. ഈ വിജയം നിങ്ങളോരോരുത്തരുടെയും വിജയമാണ്. ആ തോന്നല്‍ നിങ്ങളിലുണര്‍ത്തുന്ന രീതിയിലാകും എന്റെ പ്രവര്‍ത്തനമെന്ന് ഞാനുറപ്പുതരുന്നു. നിങ്ങളുടെ പ്രതീക്ഷകളും പ്രശ്‌നങ്ങളും ഉള്‍ക്കൊള്ളുന്ന, നിങ്ങളിലൊരാളായിത്തന്നെ കൂടെയുണ്ടാകുന്ന ഒരു പ്രതിനിധിയെയാണ് തിരഞ്ഞെടുത്തതെന്ന് നിങ്ങള്‍ക്കുറപ്പിക്കാം. പാര്‍ലമെന്റില്‍ വയനാടിന്റെ ശബ്ദമാകാന്‍ ഞാന്‍ ഒരുങ്ങി കഴിഞ്ഞു. എനിക്ക് ഈ അവസരം സമ്മാനിച്ചതിന് ഒരായിരം നന്ദി. അതിലുമേറെ, നിങ്ങളെനിക്കു നല്‍കിയ സ്‌നേഹത്തിന് നന്ദി.
ഈ യാത്രയിലുടനീളം എന്നോടൊപ്പം ഭക്ഷണമോ വിശ്രമമോ പോലുമില്ലാതെ നിന്ന ഐക്യ ജനാധിപത്യ മുന്നണിയിലെ എന്റെ സഹപ്രവര്‍ത്തകരോടും നേതാക്കളോടും പ്രവര്‍ത്തകരോടും എന്റെ ഓഫീസിലെ സുഹൃത്തുക്കളോടും ഞാന്‍ നന്ദി പറയുന്നു. നമ്മുടെ വിശ്വാസങ്ങളും നിലപാടുകളും വിജയത്തിലെത്തിക്കുന്നതിനായി പോരാളികളെപ്പോലെ പടപൊരുതുകയായിരുന്നു നിങ്ങള്‍.
എനിക്കു നല്‍കിയ ധൈര്യത്തിനും പിന്തുണയ്ക്കും എന്റെ അമ്മയോട്, റോബര്‍ട്ടിനോട്, എന്റെ രത്‌നങ്ങളായ മക്കള്‍ റൈഹാനോടും മിരായയോടും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. എന്റെ പ്രിയ സഹോദരന്‍ രാഹുല്‍, നിങ്ങളാണ് യഥാര്‍ത്ഥ ധൈര്യശാലി…നന്ദി, എല്ലായ്‌പോഴും എന്റെ വഴികാട്ടിയും ധൈര്യവും ആയി നിലകൊള്ളുന്നതിന്.
പി. സരിൻ്റെ രാഷ്ട്രീയ നിലപാടുകളുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സരിൻ്റെ ഭാര്യയും ശിശുരോഗവിദഗ്ദ്ധയുമായ ഡോ.സൗമ്യ സരിൻ. സരിൻ പാർട്ടി വിട്ടതിനുപിന്നാലെ സൗമ്യയ്ക്ക് നേരെയും സൈബർ ആക്രമണമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കിൽ ഒരു പോസ്റ്റ് സൗമ്യ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ സൗമ്യ ഇരവാദം ഉയർത്തുകയാണെന്ന രീതിയിൽ വിമർശനം ഉയർന്നു. ഇതിനുള്ള മറുപടിയായാണ് പുതിയ വീഡിയോ സൗമ്യ ഫെയ്സ്ബുക്കിൽ പങ്കുവെച്ചത്. സൈബർ ബുള്ളിയിങ് തനിക്ക് പുതിയ കാര്യമല്ലെന്നും സരിനും താനും രണ്ട് പൊതുജീവിതമുള്ള വ്യക്തികളാണെന്നും ഇരുവർക്കും സ്വന്തം താത്പര്യത്തിനനുസരിച്ച് തീരുമാനമെടുക്കാനുള്ള വ്യക്തിസ്വാതന്ത്ര്യം അന്യോന്യം നൽകുന്നവരാണെന്നും സൗമ്യ വ്യക്തമാക്കി. സരിൻ്റെ ഇടതുപക്ഷത്തേക്കുള്ള മാറ്റവുമായി ബന്ധപ്പെട്ട് തന്നോട് നിലപാട് ചോദിച്ച മാധ്യമങ്ങളടക്കമുള്ളവർക്കുള്ളവരോട് മറുപടി പറയുകയാണ് വീഡിയോയിലെന്നും സൗമ്യ വ്യക്തമാക്കി.
സൗമ്യ പങ്കുവെച്ച വീഡിയോയിൽ നിന്ന്
കേരളത്തിലെ രാഷ്ട്രീയസാഹചര്യങ്ങളാകെ കലങ്ങിമറിഞ്ഞുകൊണ്ടിരിക്കുകയാണ്. പാലക്കാട്,വയനാട്,ചേലക്കര ഉപതിരഞ്ഞെടുപ്പുകളൊക്കെ വളരെ ചൂട് പിടിച്ചുകൊണ്ടിരിക്കുകയാണ്. അതുമായി ബന്ധപ്പെട്ട് നേരിട്ടല്ലെങ്കില്‍ പോലും ഞാനും ചര്‍ച്ചകളുടെ ഭാഗമാകുകയാണ്. ഡോ.പി.സരിന്‍ എന്റെ ജീവിതപങ്കാളിയായതുകൊണ്ടു തന്നെ രാഷ്ട്രീയത്തിലില്ലെങ്കില്‍ പോലും എന്റെ പേരും ഇതിന്റെയിടയില്‍ വന്നു. അതുമായി ബന്ധപ്പെട്ട് ഞാനൊരു പോസ്റ്റുമിട്ടിരുന്നു. അതിനുശേഷം സരിന്റെ ഭാര്യ എന്ന നിലയില്‍ സൈബര്‍ ബുള്ളിയിങ്ങിനെ കുറിച്ച് പ്രതികരണം വേണമെന്നാവശ്യപ്പെട്ട് മാധ്യമങ്ങള്‍ വിളിക്കുകയും ചെയ്തിരുന്നു. അന്ന് ആ പോസ്റ്റില്‍ പറഞ്ഞതേ പറയാനുള്ളൂ എന്ന് അവരോട് വ്യക്തമാക്കിയതുമാണ്. പക്ഷേ പി.സരിന്‍ മീഡിയയുടെ മുന്നില്‍ നില്‍ക്കുന്ന ആളായത് കൊണ്ട് അദ്ദേഹവും ഈ ചോദ്യത്തിന് മറുപടി പറയാന്‍ നിര്‍ബന്ധിതനാകുമല്ലോ.അപ്പോള്‍ ആളുകള്‍ പറഞ്ഞു സൈബര്‍ ബുള്ളിയിങ് നേരിടുകയാണ് എന്ന് പറഞ്ഞ് ഞാന്‍ ഇരവാദം ഉയര്‍ത്തുകയാണ് എന്ന്.
സൈബര്‍ ബുള്ളിയിങ് എന്നത് പ്രത്യേകിച്ച് സൈബര്‍ ലോകത്ത് നില്‍ക്കുമ്പോള്‍. എന്റെ പേജില്‍ പല കാര്യങ്ങളെകുറിച്ചും എന്റെ അഭിപ്രായങ്ങള്‍ ഒരു ചായ്വുമില്ലാതെ പറയുന്നയാളാണ്. അതുകൊണ്ടുതന്നെ സൈബര്‍ ബുള്ളിയിങ് നേരത്തെയും നേരിടേണ്ടിവന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ എനിക്ക് സൈബര്‍ ബുള്ളിയിങ് ഒരു പുതിയകാര്യമോ പുത്തരിയോ ഒന്നുമല്ല. ഞാന്‍ അത് എങ്ങനെ നേരിടേണമെന്ന് കാലക്രമേണ, സാമൂഹിക മാധ്യമത്തില്‍ നില്‍ക്കാമെന്ന് ഞാന്‍ തീരുമാനമെടുത്തപ്പോള്‍ മുതല്‍ ഞാനുണ്ടാക്കിയെടുത്ത ഒരു പ്രതിരോധമാണെന്ന് പറയാം. അത് എനിക്കുണ്ട്. സൈബര്‍ ബുള്ളിയിങ് വന്നതുകൊണ്ട് ഞാന്‍ കരയുകയോ സങ്കടപ്പെടുകയോ ഒന്നും ഇല്ല. പിന്നെ ഈ പറയുന്ന ഇരവാദം. ഇര എന്നുപറയുന്ന വാക്കിനോട് തന്നെ എനിക്ക് അമര്‍ഷവും പ്രതിഷേധവുമുണ്ട്. സ്ത്രീകള്‍ പീഡനം നേരിടേണ്ടിവരികയാണ്, ഇവിടെയൊക്കെ പറയുന്ന വാക്കാണ് ഇര. ഇര എന്നുപറഞ്ഞാല്‍ വേട്ടക്ക് നിന്നുകൊടുക്കുന്ന നിസ്സഹായായ ഒരു മൃഗമാണ്. നിസ്സഹായതയുടെ പ്രതീകമായാണ് ഇര എന്ന വാക്ക് കാണുന്നത്. അതൊരു കാരണവശാലും സ്ത്രീകളെ ഇര എന്ന് പറഞ്ഞ് നിസ്സാരവത്കരിക്കുന്നതിനോട് എനിക്ക് താത്പര്യമില്ല. ഞാന്‍ എവിടെയും പോയി കരയില്ല.
നന്മയും തിന്മയും എല്ലാ വിഭാഗങ്ങളിലുമുണ്ട്. ഇടതാണെങ്കിലും വലതാണെങ്കിലും ബിജെപിയിലുമുണ്ട്. പാര്‍ട്ടിയുണ്ടാക്കിയത് ആളുകളാണ്. അപ്പോള്‍ അവരുടെ സ്വഭാവസവിശേഷതകള്‍ അവരുടെ പ്രതികരണത്തിലും വരും. ഒരു പാര്‍ട്ടിയേ മാത്രം വിമര്‍ശിക്കുന്നതില്‍ അര്‍ഥം ഇല്ലെന്ന് എനിക്കറിയാം. മൂന്നു നാലു ദിവസം മുന്‍പ് വരെ എന്റെ ഭര്‍ത്താവ് കോണ്‍ഗ്രസിലായിരുന്ന സമയത്ത് ഇടതുപക്ഷത്തിന്റെ സൈബര്‍ ബുള്ളിയിങ് ആയിരുന്നു നേരിട്ടത്. ഇപ്പോള്‍ നേരിടുന്നത് വലതുപക്ഷത്തില്‍ നിന്നുള്ളതാണ് എന്ന് പറയാം. ഇതിനിടയില്‍ കോമണായിട്ട് ബിജെപിക്കാരും. ഇതൊക്കെ എനിക്ക ശീലമാണ്. ഇതിന്റെയൊക്കെ അസ്ഥിരത എനിക്കറിയാം. ഞാന്‍ നിന്നിട്ടല്ല, എന്റെ ഭര്‍ത്താവ് ഒരു ഭാഗത്ത് നില്‍ക്കുന്നത് കൊണ്ടാണ് എന്നെ കല്ലെറിയുന്നതെന്നും എനിക്കറിയാം. എനിക്ക് നേരിട്ട് ബന്ധം പോലുമില്ല. പക്ഷേ ഇങ്ങനെ വരുന്ന വെറുപ്പിനും സ്‌നേഹത്തിനുമൊക്കെ അത്ര ആയുസ്സേ ഉള്ളൂ. നാലുദിവസം മുമ്പ് വരെ സ്‌നേഹിച്ചവരും പിന്തുണച്ചവരുമാണ് ഇന്ന് വെറുപ്പ് കാണിക്കുന്നത്. നാലുദിവസം മുമ്പ് വരെ വെറുപ്പ് കാണിച്ചവരാണ് ഇന്ന് സ്‌നേഹിക്കുന്നത്. ഇതില്‍ സ്ഥിരതയില്ല എന്നത് മനസ്സിലാക്കിയ ആളാണ് ഞാന്‍. ഈ സ്‌നേഹത്തില്‍ എനിക്ക് സന്തോഷവുമില്ല, വെറുപ്പില്‍ സങ്കടവുമില്ല. സോഷ്യല്‍ മീഡിയ എന്റെ ജീവിതത്തിന്റെ ഭാഗമല്ലായെന്ന് വ്യക്തമായി അറിയാം. നാലുദിവസം മുമ്പ് വരെ ഇടതുപക്ഷത്തെ സൈബര്‍ലോകത്തുള്ളവര്‍ എന്നെ വിളിക്കുന്ന ഒരു ഇരട്ടപേരുണ്ടായിരുന്നു. യുഡിസി കുമാരി എന്നായിരുന്നു. എന്റെ സൗഹൃദവലയത്തില്‍ എല്ലാ പാര്‍ട്ടിയില്‍ നിന്നുള്ളവരുമുണ്ട്. കൊടിയുടെ നിറം നോക്കിയല്ല ഞങ്ങള്‍ കാണുന്നത്. ഇങ്ങനെയുള്ള ട്രോളുകളൊക്കെ ഇടതുസുഹൃത്തുക്കളായി ഇരുന്ന് ചിരിക്കാറുണ്ട്. ഇതൊക്കെ ആസ്വദിക്കുന്നയാളാണ് ഞാന്‍ ദയവു ചെയ്ത് ഇരവാദം എന്നത് എന്റേ മേല്‍ ചാരരുത്. എനിക്കിതില്‍ യാതൊരു സങ്കടവുമില്ല. നിര്‍ധനരായ 50 കുട്ടികള്‍ക്ക് സൗജന്യ ഹൃദയശസ്ത്രക്രിയ നല്‍കുന്നു എന്ന വിവരം പങ്കുവെച്ച് കൊണ്ടുള്ള വീഡിയോയുടെ താഴെയാണ് ഇത്തരം മോശം കമന്റുകളിട്ടത്. അതുകൊണ്ട് മാത്രമാണ് ആ പോസ്റ്റിട്ടത്.
വിഷമം പറയുന്ന പ്രതിഷേധം അറിയിക്കുന്നവരും ഉണ്ട്. കോണ്‍ഗ്രസ് അനുഭാവികളായിരിക്കും. സ്‌നേഹം കൊണ്ടും കരുതല്‍ കൊണ്ടും പറയുന്നവരുണ്ട്. ഞങ്ങള്‍ ജീവിതപങ്കാളികളാണ് 2009 മുതല്‍ ഒന്നിച്ച് ജീവിക്കുന്നവരാണ്. എന്റെയും സരിന്റെയും കുടുംബം എന്ന് പറയുന്നത്, ഞങ്ങള്‍ തമ്മിലുള്ള ഡീല്‍ എന്ന് തന്നെ പറയാം വ്യത്യസ്തമായിട്ടുള്ളതാണ്. ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും സൗകാര്യജീവിതം പോലെ തന്നെ പൊതുജീവിതവുമുണ്ട്. സരിനെ ഉപദേശിച്ചുകൂടെ എന്ന് എന്നോട് ചോദിച്ചവരുമുണ്ട്. ഞങ്ങളുടെ ജോലിയും വേഷവും നിലപാടുമൊക്കെ വൈരുദ്ധ്യമുള്ളതാണ്. രണ്ട് വ്യത്യസ്ത കാര്യങ്ങള്‍ ഞങ്ങള്‍ക്കിടയിലുണ്ട്. ഡോ.സൗമ്യ സരിന്‍ എന്നൊരു വാല് എനിക്കുണ്ടെങ്കിലും ഞാന്‍ ഡോ സൗമ്യയും അവിടെ ഡോ സരിനുമാണ്. എന്റെ താത്പര്യങ്ങളില്‍ സരിന് അഭിപ്രായം പറയാം പക്ഷേ തീരുമാനം എടുക്കാന്‍ കഴിയില്ല. തിരിച്ചും അങ്ങനെ തന്നെ. അന്തിമതീരുമാനം അത് എടുക്കുന്ന വ്യക്തിയുടേതാണ്. ഞങ്ങള്‍ പ്രാധാന്യം കൊടുക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിനാണ്. ആ തീരുമാനം എടുത്താല്‍ അത് മുന്നോട്ട് കൊണ്ടുപോവാനും അതിലെ തെറ്റും ശരിയും വിലയിരുത്തേണ്ടതും അതേ ആള്‍ തന്നെയാണ്. സരിന്‍ രാഷ്ട്രീയത്തില്‍ ഒരു തീരുമാനം എടുത്തിട്ടുണ്ടെങ്കില്‍ അത് ആലോചിച്ചിട്ടല്ലേ എടുക്കൂ. അത് ഞാന്‍ ബഹുമാനിക്കും. തെറ്റോ ശരിയോ എന്നത് കാലം തെളിയിക്കട്ടെ. എനിക്ക് ഇതാണ് പറയാനുള്ളത്.
ചൊവ്വാഴ്ച്ച രാവിലെ മരിച്ച നിലയില്‍ കാണപ്പെട്ട കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെ അനുസ്മരിച്ച് വിഴിഞ്ഞം സീപോര്‍ട്ട് എംഡി ദിവ്യ എസ് അയ്യര്‍. ദിവ്യ തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ഈ വിവരം പങ്കുവെച്ചത്. തന്നോടൊപ്പം പത്തനംത്തിട്ടയില്‍ തന്റെ കീഴില്‍ തഹസില്‍ദാറായി പ്രവര്‍ത്തിച്ച കാലത്തെ കുറിച്ചും ദിവ്യ പോസ്റ്റില്‍ പറയുന്നുണ്ട്. നവീൻ ബാബു ഏത് പാതിരാത്രിയിലും ഏതു വിഷയത്തിലും കര്‍മ്മനിരതനായി പ്രവര്‍ത്തിച്ചിരുന്നുവെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.
കുറിപ്പിന്റെ പൂര്‍ണരൂപം
‘വിശ്വസിക്കാനാകുന്നില്ല നവീനേ!
പത്തനംതിട്ടയില്‍ എന്റെ തഹസീല്‍ദാരായി റാന്നിയില്‍ സേവനമനുഷ്ഠിച്ചിരുന്ന കാലത്ത് പകര്‍ത്തിയ ഈ ചിത്രത്തില്‍ നിങ്ങള്‍ ആദരണീനായ റവന്യു മന്ത്രി കെ രാജന്‍, റാന്നി എം എല്‍ എ പ്രമോദ് നാരായണന്‍ എന്നിവരെ തിരിച്ചറിയുന്നുണ്ടാകും. ആദ്യ ചിത്രത്തില്‍ വലതുവശം എന്റെ പുറകെ ഇളം പച്ച ഷര്‍ട്ട് ഇട്ടു മാസ്‌ക് അണിഞ്ഞു നവീന്‍ നില്‍പ്പുണ്ട്. രണ്ടാം ചിത്രത്തിലും പുറകില്‍ പിങ്ക് ഷര്‍ട്ടും മാസ്‌കും അണിഞ്ഞു നവീന്‍ നില്‍ക്കുമ്പോള്‍ റവന്യു മന്ത്രി വിസിറ്റഴ്സ് നോട്ട് ഇല്‍ അഭിനന്ദനക്കുറിപ്പ് എഴുതുന്നു.
എന്നും ഞങ്ങള്‍ക്ക് ഒരു ബലം ആയിരുന്നു തഹസീല്‍ദാര്‍ എന്ന നിലയില്‍ റാന്നിയില്‍ നവീന്റെ പ്രവര്‍ത്തനം. ഏതു പാതിരാത്രിയും, ഏതു വിഷയത്തിലും കര്‍മ്മനിരതനായി, ഈ ചിത്രങ്ങളില്‍ എന്നപോലെ ഗോപ്യമായി, സൗമ്യനായി, നവീന്‍ എന്ന പ്രിയപ്പെട്ട മികച്ച സഹപ്രവര്‍ത്തകന്‍ ഉണ്ടാകും. ഇനി എന്നെന്നേക്കുമായി കാണാമറയത്തു പോയെന്നോര്‍ക്കുമ്പോള്‍… ??അമ്മ മരണപ്പെട്ട തരുണത്തില്‍ ഞാന്‍ നവീന്റെ വീട്ടില്‍ പോയിരുന്നു. എത്ര മാത്രം തന്റെ അമ്മയെ ആദരിച്ചിരുന്ന മകന്‍ ആയിരുന്നു നവീന്‍ എന്നു അന്നു ഞാന്‍ തിരിച്ചറിഞ്ഞു. മഞ്ജുഷയെയും കുഞ്ഞുങ്ങളെയും ആശ്വസിപ്പിക്കാന്‍ വാക്കുകളില്ല. ദുഃഖം പേറുവാന്‍ ഞങ്ങളും ഒപ്പമുണ്ട്.’
കണ്ണൂര്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് നവീന്‍ ബാബുവിനെ ചൊവ്വാഴ്ച കാലത്താണ് കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ അഴിമതിയാരോപണത്തിനു പിന്നാലെയായിരുന്നു മരണം. കഴിഞ്ഞ ദിവസം നടന്ന യാത്രയയപ്പ് ചടങ്ങിനിടെയായിരുന്നു പ്രസിഡന്റിന്റെ ആരോപണം. പെട്രോള്‍ പമ്പിന് എന്‍.ഒ.സി. നല്‍കാന്‍ എ.ഡി.എം. വഴിവിട്ട നീക്കങ്ങള്‍ നടത്തിയെന്നാണ് പി.പി. ദിവ്യ ആരോപിച്ചിരിക്കുന്നത്. ഇതിന്റെ വിവരങ്ങളെല്ലാം തന്റെ കൈവശമുണ്ടെന്നും ആവശ്യമുള്ളപ്പോള്‍ പുറത്തുവിടുമെന്നുമായിരുന്നു അവര്‍ പറഞ്ഞത്.