അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ മധുവിന്റെ മരണത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ ശ്രമിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദ്ര സെവാഗ്. മധുവിന്റെ കൊലപാതക കേസുമായി ബന്ധപ്പെട്ട് പിടിയിലായവരില്‍ മൂന്നു മുസ്ലീം പേരുകള്‍ എടുത്തു പറഞ്ഞ സെവാഗിന്റെ ട്വീറ്റ് വിവാദമായിരുന്നു. സേവാഗ് മനപ്പൂര്‍വം വര്‍ഗീയത പരത്താന്‍ ശ്രമിക്കുന്നു എന്നായിരുന്നു ആരോപണം. ഇതിനെതിരെ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ സോഷ്യല്‍ മീഡയയില്‍ വിമര്‍ശനം ഉന്നയിച്ചു.
‘ഒരു കിലോ അരിയാണ് മധു മോഷ്ടിച്ചത്, എന്നാല്‍ ഇതിന്റെ പേരില്‍ ഉബൈദ്, ഹുസൈന്‍, അബ്ദുല്‍ കരീം എന്നിവരുടെ നേതൃത്വത്തില്‍ പാവപ്പെട്ട ആദിവാസി യുവാവിനെ മര്‍ദ്ദിച്ച് കൊല്ലുകയായിരുന്നു. സംസ്‌കാര സമ്പന്നമായ സമൂഹത്തിനിത് അപമാനകരമാണ്’ എന്നാണ് സേവാഗ് ട്വീറ്റ് ചെയ്തത്. സംഭവം വിവാദമായതോടെ സെവാഗ് മാപ്പ് പറഞ്ഞ് ട്വീറ്റ് ചെയ്യുകയായിരുന്നു. 13 പ്രതികളുള്ള മധുവിന്റെ കൊലപാതക കേസില്‍ മുസ്ലിം പേരുകള്‍ മാത്രമാണ് സെവാഗ് ട്വീറ്റ് ചെയ്തത്. മധുവിന്റെ മരണത്തില്‍ മനപൂര്‍വ്വം മതം കലര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് സെവാഗിന്റെ ട്വീറ്റെന്ന് നവ മാധ്യമങ്ങളില്‍ ആളുകള്‍ പ്രതികരിച്ചു.
‘തെറ്റ് അംഗീകരിക്കാതിരിക്കുന്നത് രണ്ടാമത്തെ തെറ്റാണ്, അപൂര്‍ണമായ വിവരമായിരുന്നതിനാല്‍ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടവരുടെ കൂടുതല്‍ പേരുകള്‍ വിട്ടുപോയതില്‍ ഖേദിക്കുന്നു. അതില്‍ ആത്മാര്‍ഥമായ ക്ഷമാപണം നടത്തുന്നു. ആ ട്വീറ്റ് വര്‍ഗീയമായിരുന്നില്ല.. എല്ലാ കൊലയാളികളും മതത്താല്‍ വിഭജിക്കപ്പെട്ടിരിക്കുകയും അക്രമാസക്തമായ മാനസികാവസ്ഥകൊണ്ട് യോജിക്കുകയും ചെയ്തിരിക്കുകയാണ്. അവിടെ സമാധാനമുണ്ടാവട്ടെയെന്ന് സെവാഗ് പിന്നീട് പോസ്റ്റ് ചെയ്തു.
വിമാനയാത്ര വീടുപോലെ സുഖകരം എന്ന് പറഞ്ഞാൽ… ഉറങ്ങാം, വായിക്കാം, സിനിമ കാണാം, ഗെയിം കളിക്കാം, കുടിച്ചും കഴിച്ചും ഇരിക്കാം ഇതൊക്കെയായിരുന്നു ഇതുവരെ വിമാനയാത്രകളെ പറ്റി ഉണ്ടായിരുന്ന സങ്കല്‍പ്പം. എന്നാല്‍ ഉണങ്ങാത്ത വസ്ത്രം ഉണക്കാനും വിമാനത്തിലിരുന്ന് കഴിയും. വിമാനത്തിന്റെ പുറത്തിട്ടായിരിക്കും എന്നാണ് നിങ്ങള്‍ വിചാരിക്കുന്നതെങ്കില്‍ അങ്ങനെയല്ല.
വിമാനത്തിന്റെ എസി വിന്‍ഡോയില്‍ കൂടി വരുന്ന കാറ്റില്‍ അടിവസ്ത്രം വളരെ പെട്ടെന്ന് ഉണങ്ങിക്കിട്ടും. വിമാനയാത്രയിലെ ഉറങ്ങിയും മറ്റും കളയുന്ന സമയത്തെയും വെറുതെ വിന്‍ഡോ വഴി പുറത്തേക്കു പോകുന്ന കാറ്റിനെയും ഫലപ്രദമായി ഉപയോഗിക്കാവുന്ന വിദ്യ കണ്ടുപിടിച്ചത് ഒരു യുവതിയാണ്. വിമാനത്തിന്റെ എസി വിന്‍ഡോയ്ക്ക് മുമ്പില്‍ പിടിച്ച് യുവതി തന്റെ അടിവസ്ത്രം ഉണക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
തുര്‍ക്കിയില്‍ നിന്നും മോസ്‌ക്കോയിലേക്ക് പോയ വിമാനത്തില്‍ വെച്ചാണ് സംഭവം മോസ്‌ക്കോകാരിയായ യുവതിയാണ് ഈ കണ്ടുപിടിത്തത്തിന് പിന്നില്‍. ഫെബ്രുവരി 14ന് ഷൂട്ട് ചെയ്ത വീഡിയോ അപരിചിതനാണ് ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്തത്. യുവതിയുടെ പുറകിലിരുന്ന ഏതോ സഹയാത്രികനാണ് യുവതി അറിയാതെ വീഡിയോ എടുത്ത് ഇത്തരമൊരു പണി കൊടുത്തത്.
ഇന്റര്‍നെറ്റില്‍ തരംഗമാകുകയാണ് ഒരു ചിത്രം. ചലിക്കുന്ന ചിത്രം അഥവ ജിഫ് ആണ് ഇത്. ഇതില്‍ സംഭവിക്കുന്നത് ഈ ചിത്രം നോക്കിയ പലരും ഇതില്‍ കുടുങ്ങിപ്പോകുന്നു എന്നതാണ്. അതായത് ഇന്റര്‍നെറ്റ് ഭാഷയില്‍ പറഞ്ഞാല്‍ ഒരു ലൂപ്പാണ് ഈ ചിത്രം. യഥാര്‍ത്ഥത്തില്‍ 40 സെക്കന്റോളം ഉള്ള ഒരു കടല്‍ തീരത്തില്‍ ആകാശ ദൃശ്യം സൂം ചെയ്യുന്നതാണ് ചിത്രത്തിന്റെ ഉള്ളടക്കം.
റെഡ്ഡിറ്റില്‍ എസ്ടിപികെ4 എന്ന യൂസറാണ് രണ്ട് ദിവസം മുന്‍പ് ഈ ചിത്രം പങ്കുവച്ചത്. ഇതിനകം 27,000 അപ്പ് വോട്ടുകള്‍ ഈ ഫോട്ടോയ്ക്ക് കിട്ടി. 800 ഒളം കമന്റുകളും. ഈ ചിത്രത്തിന്റെ പിടിയില്‍ 45 മിനുട്ടോളം പെട്ടുപോയി എന്നാണ് ചിലര്‍ കമന്റ് ചെയ്തിരിക്കുന്നത്.
ചില വിഷയങ്ങളില്‍ അകപ്പെട്ടാല്‍ പുറത്ത് വരാന്‍ കഴിയാത്തതാണ് ഇന്റര്‍നെറ്റില്‍ ലൂപ്പ് എന്ന പറയുന്നത്. ഉദാഹരണമായി നിങ്ങള്‍ യൂട്യൂബില്‍ കയറി വീഡിയോ കാണുന്നു. നിങ്ങള്‍ കണ്ട വീഡിയോയ്ക്ക് സമാനമായ വീഡിയോ നിര്‍ദേശിച്ച് നിങ്ങളെ വീണ്ടും യൂട്യൂബില്‍ തുടരാന്‍ പ്രേരിപ്പിക്കപ്പെടുന്നു. ചിലപ്പോള്‍ അഞ്ച് മിനുട്ടിന്റെ ഉപയോഗത്തിന് കയറിയ വ്യക്തി മണിക്കൂറുകളോളം നില്‍ക്കുന്നു.

ചിത്രത്തില്‍ കണ്ണ് പതിപ്പിച്ചാല്‍ ആകാശ ദൃശ്യം സൂം ചെയ്ത് തീരത്തോട് അടുക്കും എന്ന് പ്രതീക്ഷിച്ച് ആ ചിത്രത്തില്‍ തന്നെ നോക്കിയിരിക്കും, ശരിക്കും 40 സെക്കന്റിന് ശേഷം വീണ്ടും ചിത്രം ആവര്‍ത്തിക്കുന്നു എന്ന ഫീല്‍ ചിലര്‍ക്ക് ഉണ്ടാകില്ല. ചലരില്‍ ഈ ചിത്രം ദേഷ്യവും, രോഷവും, ക്ഷമേകടും ഉണര്‍ത്തിയെന്നും കമന്റുകളുണ്ട്.
മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പരസ്പരം എന്ന സീരിയലിനെ എടുത്ത് പറഞ്ഞ് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. കണ്ണീര്‍ പരമ്പരകള്‍ എന്ന് കളിയാക്കി വിളിക്കുമെങ്കിലും ഇത്തരം പരിപാടികള്‍ പലരുടെയും പ്രിയപ്പെട്ടതാണ്. സീരിയലിലെ ദീപ്തി ഐപിഎസിനെ കുറിച്ചും എല്ലാവര്‍ക്കും അറിയാം.
സീരിയല്‍ ശ്രദ്ധിക്കപ്പെട്ടിരുന്നെങ്കിലും പിന്നണിയില്‍ നിന്നും വന്ന ഒരു അബദ്ധം ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുകയാണ്. ദുബൈ, ലണ്ടന്‍ എന്നിവിടങ്ങളില്‍ നിന്നുമാണെന്ന് പറഞ്ഞ് ചിത്രീകരിച്ചത് പിന്നില്‍ ഫ്‌ളക്‌സുകള്‍ വെച്ചിട്ടായിരുന്നു. ഇതോടെ പരസ്പരത്തിനെയും ദീപ്തി ഐപിഎസിനെയും ട്രോളന്മാര്‍ കൊന്ന് കൊലവിളിച്ചു എന്ന് തന്നെ പറയാം.
















സോഷ്യല്‍ മീഡിയ
ഇന്നത്തെ കേരളത്തിലെയും , ഇന്ത്യയിലെയും രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ചും , രാഷ്ട്രീയക്കാര്‍ക്ക് വേണ്ടി ജീവന്‍ കൊടുക്കുന്ന രക്തസാക്ഷികളെക്കുറിച്ചും പ്രതിപാദിക്കുന്ന ” നീയെന്ത് നേടി ……? ” എന്ന പേരില്‍ ദൈവത്തിന്റെ ചോദ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ശരിക്കും അര്‍ത്ഥവത്തായ ഒരു സന്ദേശമാണ് ഈ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രചരിക്കുന്നത്. രക്തസാക്ഷിയായി പരലോകത്ത് ചെന്ന ഒരു രക്തസാക്ഷിയോട് ദൈവം ചോദിച്ച ചോദ്യങ്ങളും അതിന് രക്തസാക്ഷി നല്‍കുന്ന മറുപടിയും ഏറെ ചിന്തിപ്പിക്കുന്നതാണ്. ആയിരക്കണക്കിന് ആളുകളാണ് ഈ നല്ല ഫേസ്ബുക്ക് പോസ്റ്റ് ഇതിനോടകം ഷെയര്‍ ചെയ്തിരിക്കുന്നത് .
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ കൊടുക്കുന്നു.
നീയെന്ത് നേടി ……?
××××××××××××××××××
രക്തസാക്ഷിയായി പരലോകത്ത് ചെന്ന അയാളോട് ദൈവം ചോദിച്ചു .
നീയാണോ പുതിയ രക്തസാക്ഷി ? ഈയിടയായി കുറെയെണ്ണം വരുന്നുണ്ട് . എവിടുന്നാ കണ്ണുരിൽ നിന്നാണോ ..?
അയാൾ തല താഴ്ത്തി പറഞ്ഞു . അതെ .
ആഹാ അതൊരു പുതുമയല്ലല്ലോ ..! ആട്ടെ എത്ര വെട്ടു കൊണ്ടു ..?
ദേഹത്തെ മുറിപ്പാടുകൾ എണ്ണി തിട്ടപ്പെടുത്തി അയാൾ പറഞ്ഞു അമ്പത്തിയെട്ട് .
ഉം … ദൈവം നീട്ടി മുളി കൊണ്ട് പറഞ്ഞു കഴിഞ്ഞ പ്രാവശ്യം വന്നവന് അമ്പത്തിയാറ് , രണ്ടെണ്ണം കൂടിയിട്ടുണ്ട് ഇനി സെഞ്ച്വറിയുമായി ആര് വരും ..?
ദൈവം എന്തോ ചിന്തിച്ച് എഴുന്നേറ്റു നടന്നു. വാ എന്റെ കൂടെ… ഒരു കാഴ്ച്ച കാണിച്ചു തരാം .
അയാൾ ദൈവത്തെ പിന്തുടർന്നു .
മേഘത്തിലൂടെ കുറച്ച് നടന്നതിനു ശേഷം ദൈവം താഴേക്ക് വിരൽ ചൂണ്ടി .
ആ കാണുന്നതെന്താണ് ..?
അയാൾ ദൈവം വിരൽ ചൂണ്ടിയ ദിശയിലേക്ക് നോക്കിയിട്ട് ഉച്ചത്തിൽ പറഞ്ഞു .
എന്റെ വീട് , എന്റെ പ്രിയപ്പെട്ടവർ .
ദൈവം ചിരിച്ചു അങ്ങനത്തെ വികാരമൊക്കെയുണ്ടോ ..? ബാക്കി കുടി കാണുക.
അയാളുടെ കാഴ്ച്ചയിൽ ദു:ഖത്തിന്റെ കാഴ്ച്ചകൾ തെളിഞ്ഞു തുടങ്ങി .
ശവമടക്ക് കഴിഞ്ഞ തന്റെ വീട് , മൂകമായ ചുറ്റുപ്പാട് , ആളുകളൊക്കെ ഒഴിഞ്ഞു പോയിരിക്കുന്നു. വീടിന്റെ കോലായിൽ ഒന്നുമറിയാതെ ഓടിക്കളിക്കുന്ന തന്റെ മുന്നു വയസ്സുകാരി മകൾ ..,
അയാളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒലിച്ചിറങ്ങുവാൻ തുടങ്ങി .., എന്റെ മോളെ ., അയാൾ ഉച്ചത്തിൽ വിളിച്ചു . ആരും കേൾക്കാത്ത ആ നിലവിളി ആകാശത്ത് മാത്രം പ്രതിധ്വനിച്ചു.
അയാൾ തന്റെ ഭാര്യയെ തിരഞ്ഞു .
അകത്തെ മുറിയിൽ തേങ്ങലോടെ കിടക്കുന്ന തന്റെ പ്രിയതമ . ദു:ഖം തളം കെട്ടിയ കണ്ണുകൾ .
തന്റെ മകൾ അമ്മയോടെന്തോ ചോദിക്കുന്നു. അയാൾ ചെവികൾ കൂർമ്മിച്ചു .,
അമ്മെ , എന്റെ അച്ഛനെവിടെ ?
അവളുടെ ചോദ്യം അയാളിൽ തുളച്ചു കയറി .. പുറകെ ഭാര്യയുടെ നിലവിളിയും .
ഒരു തുള്ളി വെള്ളം പോലുമിറക്കാതെ മോനെ വിളിച്ചു കരയുന്ന ആ മാതാവിനെ അയാൾക്ക് ഒരു വട്ടമേ നോക്കാൻ കഴിഞ്ഞുള്ളു .
വലിച്ചിട്ട ബീഡി കുറ്റിയുടെ അരികിലിരിക്കുന്ന അച്ഛന്റെ മുഖത്ത് ഉത്തരമില്ലാത്ത ചോദ്യങ്ങൾ തളം കെട്ടി കിടക്കുന്നുണ്ടായിരുന്നു . വലിച്ച ബീഡി മുറ്റത്തേക്കെറിഞ്ഞ് അകത്തേക്ക് നടന്ന അച്ഛനെ അയാളുടെ കണ്ണുകൾ പിന്തുടർന്നു .
അകത്തെ ചായ്പ്പിലെ ഇരുമ്പുപ്പെട്ടിയിൽ നിന്നും അച്ഛനെന്തോ തിരയുന്നു . നിമിഷ നേരത്തെ തിരച്ചിലിന് ശേഷം അച്ഛന്റെ അഴിച്ചു വെച്ച പഴയ ചുമട്ടു തൊഴിലാളിയുടെ വേഷം പുറത്തെടുത്തു . ഹൃദയത്തിൽ ഒരു ദു:ഖകടൽ ആർത്തിരമ്പുന്ന അച്ഛന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ പൊടിഞ്ഞില്ല.
നീയെന്തു നേടി …?
ദൈവത്തിന്റെ ചോദ്യം കേട്ട് അയാൾ ദു:ഖ കാഴ്ച്ചയിൽ നിന്നു കണ്ണെടുത്തു .
നിന്റെ അച്ഛൻ ഇപ്പോൾ ചിന്തിക്കുന്നത് എന്താണെന്ന് നിനക്കറിയുമോ …?
ഇല്ല … അയാൾ വാവിട്ടു കരഞ്ഞു.
പ്രായം തളർത്തിയ ചുമലുകൾ , ഇനിയെന്തു വന്നാലും ഭാരം ചുമക്കണം . അവൻ വിട്ടിട്ടു പോയ കുഞ്ഞുമോളെയും , ഭാര്യയും , രോഗിയായ അവന്റെ അമ്മയേയും നോക്കേണ്ടത് ഞാനാണ് . അതുകൊണ്ട് തളരാൻ പാടില്ല , കരയാൻ പാടില്ല …. ഇല്ല ഞാൻ കരയില്ല …,
അച്ഛന്റെ ചിന്തകൾ ദൈവം അയാൾക്ക് പകർത്തി നൽകിയപ്പോൾ അയാൾ നിലവിളിക്കുകയായിരുന്നു .
നീയെന്ത് നേടി ….? ദൈവത്തിന്റെ ശബ്ദം ഉച്ചത്തിലായി . നിന്റെ പ്രിയപ്പെട്ടവർക്ക് ആര് ജീവിതം നൽകും …?
അയാൾക്ക് ഉത്തരമുണ്ടായിരുന്നില്ല .
ഇനിയൊരു വേറെ കാഴ്ച്ച കാണിച്ചു തരാം . ദൈവം വീണ്ടും വിരൽ ചൂണ്ടി . അയാളുടെ നേതാവിന്റെ വീട്ടിലേക്കായിരുന്നു ദൈവം വിരൽ ചൂണ്ടിയത് .
അയാളുടെ കണ്ണിൽ തെളിഞ്ഞ കാഴ്ച്ചയിൽ ,
നേതാവും കുടുംബവും സന്തോഷത്തോടെ ഭക്ഷണം കഴിക്കുന്നു . ദു:ഖത്തിന്റെ ഒരു ചെറു നിഴൽ പോലും അവിടെ അലയടിച്ചിരുന്നില്ല. ചിരിയും കളിയുമായി സുഖത്തിന്റെ, സന്തോഷത്തിന്റെ അലയടി മാത്രം. പുറത്ത് കാവൽക്കാരും , കാറുകളും . സുഖസൗകര്യങ്ങളുടെ പറുദീസയാണ് അയാൾക്ക് കാണാൻ കഴിഞ്ഞത് .
ചിന്തയിൽ തന്റെ വീടും നേതാവിന്റെ വീടും അയാൾ താരതമ്യം ചെയ്തു .
നീ എന്തു നേടി …?
അയാൾ ദൈവത്തെ ദയനീയമായി നോക്കി .
വീണ്ടും ചോദ്യങ്ങളുടെ ഒരു നിര ദൈവം നിരത്തി .
നിങ്ങളിൽ മരിച്ചു വീണ ഏതെങ്കിലും ഒരാളിൽ പ്രമുഖനായ നേതാവുണ്ടായിരുന്നോ …?
ഉത്തരമില്ല ..,
കച്ചവടത്തിൽ നഷ്ടം നിനക്കും നിന്റെ പ്രിയപ്പെട്ടവർക്കും , ലാഭം നേതാക്കൾക്കും പാർട്ടിക്കും ഇനിയെങ്കിലും നിന്റെ പിൻഗാമികൾ ചിന്തിച്ചു തുടങ്ങുമോ ..?
ഉത്തരമില്ല …,
നിങ്ങൾ അണികൾ തമ്മിൽ തല്ലുന്നു , മരിച്ചു വീഴുന്നു നിന്റെ പാർട്ടിയിലേയോ എതിർ പാർട്ടിയിലേയോ നേതാക്കന്മാർ വാക്കിലൂടെ ., അല്ലാതെ തമ്മിൽ തല്ലു കൂടുന്നത് നീയോ നിന്റെ പിൻഗാമികളോ കണ്ടിട്ടുണ്ടോ ..?
ഉത്തരമില്ല ..,
രക്തസാക്ഷി പട്ടം നിനക്കിപ്പോൾ ഭാരമായി തോന്നുന്നുണ്ടോ ..?
ഉത്തരത്തിന് പകരം കണ്ണുനീർ നികത്താന്‍ പറ്റാത്ത വിടവുകളിലേക്ക് ഒലിച്ചിറങ്ങി ……
ദാനമായി നൽകിയ ജീവിതം ഭാരമായി വലിച്ചെറിയുന്ന വിഡ്ഢികൾ . ദൈവം പുച്ഛത്തോടെ ചിരിച്ചു കൊണ്ട് മുന്നോട്ടു നടന്നു അയാൾ പുറകേയും.
ഒലിച്ചിറങ്ങിയ അയാളുടെ കണ്ണുനീർ ഒരു പെരുമഴയായി ഭൂമിയിൽ പതിച്ചു. ആ മഴ അയാളുടെ വീടിനെയും നനച്ചുകൊണ്ടിരുന്നു .
ഇടിമുഴങ്ങുന്ന പോലെ ഒരു ചോദ്യം മാത്രം അട്ടഹസിച്ചു ….
നീയെന്ത് നേടി …???
നീയെന്ത് നേടി …???
നീയെന്ത് നേടി …???
ആലപ്പുഴ സ്വദേശിയായ ശ്രീമോളാണ് വഴിയോരത്ത് കച്ചവടത്തിന് വെച്ച ടെഡി ബെയര്‍ മകള്‍ക്ക് വാങ്ങിക്കൊടുത്തത്. രൂക്ഷമായ ദുര്‍ഗന്ധം കാരണം പാവ തുറന്ന് നോക്കിയപ്പോഴാണ് രക്തവും മരുന്നും കലര്‍ന്ന പഞ്ഞിയും ബാന്‍ഡ്എയ്ഡും കണ്ടെത്തിയത്.
തങ്ങള്‍ക്കുണ്ടായ ദുരനുഭവം ശ്രീമോള്‍ ഫെയ്‌സ്ബുക്ക് ലൈവിലൂടെ പങ്കുവെച്ചു. ആശുപത്രികളില്‍ രക്തം തുടയ്ക്കാനും മറ്റും ഉപയോഗിച്ച പഞ്ഞിയാണ് ഇതെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. തുറന്നതിന് ശേഷവും രൂക്ഷമായ ഗന്ധമാണുള്ളതെന്നും കൈകൊണ്ട് തൊടാന്‍ പോലുമാകാത്തത്ര മാലിന്യങ്ങളാണ് പാവയ്ക്കുള്ളിലെന്നും ശ്രീമോള്‍ പറയുന്നു.
കഴിഞ്ഞ മാസം ഊട്ടിയിലേക്കുള്ള യാത്രയിലാണ് ശ്രീമോള്‍ പാവ വാങ്ങിയത്. മകള്‍ വാശി പിടിച്ച് കരഞ്ഞപ്പോള്‍ പാവയെ വാങ്ങുകയായിരുന്നെന്ന് ശ്രീമോള്‍ പറയുന്നു. പാവ വാങ്ങിയപ്പോള്‍ മുതല്‍ വീട്ടില്‍ ദുര്‍ഗന്ധമുണ്ടായിരുന്നെങ്കിലും യാതൊരു സംശയവും തോന്നിയില്ല. എന്നാല്‍ ദുര്‍ഗന്ധം തുടര്‍ന്നപ്പോള്‍ പാവയെ തുറന്ന് നോക്കുകയായിരുന്നു. വയനാടിനും ഗൂഡല്ലൂരിനും ഇടയില്‍ ഒരു വഴിയോരക്കച്ചവടക്കാരന്റെ കയ്യില്‍ നിന്നാണ് ഇവര്‍ ടെഡി ബെയറിനെ വാങ്ങിയത്. 350 രൂപയായിരുന്നു ടെഡിയുടെ വില.
കോഴിക്കോട്: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ സാംസ്‌കാരികപ്രവര്‍ത്തകര്‍ പാലിക്കുന്ന മൗനത്തെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ ജയശങ്കര്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ജയശങ്കറിന്റെ വിമര്‍ശനം.
കേരളത്തിലെ സാംസ്‌കാരിക നായികാ നായകന്മാര്‍ ഇന്നോ നാളെയോ പ്രസിദ്ധീകരിക്കാന്‍ ഇടയുള്ള പ്രസ്താവന എന്ന തലക്കെട്ടോടെയാണ് പോസ്റ്റ്.
ജയശങ്കറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് :
കേരളത്തിലെ സാംസ്‌കാരിക നായികാ നായകന്മാര്‍ ഇന്നോ നാളെയോ പ്രസിദ്ധീകരിക്കാന്‍ ഇടയുള്ള പ്രസ്താ ജില്ലയിലെ എടയന്നൂരില്‍ ഷുഹൈബ് എന്നയാളിന്റെ ദുര്‍മരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പ്രതിപക്ഷ പാര്‍ട്ടികളും ഒരു വിഭാഗം മാധ്യമങ്ങളും ചേര്‍ന്ന് നടത്തുന്ന ദുഷ്പ്രചരണം ഉടനടി അവസാനിപ്പിക്കണം.
ഷുഹൈബ് മരിച്ചു മണിക്കൂറുകള്‍ക്കകം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണം പുരോഗമിക്കുന്നു. ഷുഹൈബിന്റേത് അപകട മരണമോ ആത്മഹത്യയോ ആകാനുള്ള സാധ്യത പരിശോധിക്കണം. കൊലപാതകമാണെങ്കില്‍ പ്രതികളെ വിചാരണ നടത്തി വെറുതെവിടണം.
ഏതു നിലയ്ക്കും ഇതുമായി ബന്ധപ്പെടുത്തി ഇടതുപക്ഷ പ്രസ്ഥാനത്തെയും സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനുളള കുത്സിത ശ്രമത്തെ ചെറുത്തു തോല്പിക്കണം.
ഷുഹൈബിന്റെ മരണവുമായി പാവങ്ങളുടെ പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ലെന്ന് ജില്ലാ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. മുസ്ലീങ്ങളടക്കമുളള ന്യൂനപക്ഷങ്ങളെ ഉടലോടെ സ്വര്‍ഗത്തില്‍ കൊണ്ടുപോകാന്‍ പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണു താനും.
ആഗോള തലത്തില്‍, ജനകീയ ചൈനയ്ക്കും ക്യൂബയ്ക്കും ഉത്തര കൊറിയക്കുമെതിരെ സാമ്രാജ്യത്വ ശക്തികള്‍ നടത്തുന്ന ദുഷ്പ്രചരണത്തിന്റെ തുടര്‍ച്ചയാണ് ഷുഹൈബിന്റെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന കോലാഹലം. പുരോഗമന, മതേതര ജനാധിപത്യ വിശ്വാസികള്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം.
ഷൂട്ടിംഗിനിടെ താരങ്ങള്‍ക്ക് അപകടങ്ങള്‍ സംഭവിക്കാറുണ്ട്. അത്തരം ഒരു അപകടമാണ് പ്രശസ്ത മോഡല്‍ കെറ്റ് അപ്‌ടോണിന് നേരിടേണ്ടി വന്നത്. സ്‌പോര്‍ട്‌സ് മാഗസിന് വേണ്ടിയുള്ള ഫോട്ടോഷൂട്ടിനിടെയാണ് കെറ്റ് കടലിലെ പാറക്കെട്ടിന് നടുവില്‍ നഗ്നയായി പോസ് ചെയ്തത്. പൂര്‍ണനഗ്നയായി നിന്ന മോഡല്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെയാണ് പുറകില്‍ നിന്ന് ശക്തമായ തിരമാലകള്‍ വീശിയടിച്ചത്. ഉടന്‍ തന്നെ ഇവര്‍ കാല്‍ വഴുതി കടലിലേക്ക് വീണു. വീഴ്ചയെ തുടര്‍ന്ന് മോഡലിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലായിരുന്നു സംഭവം നടന്നതെങ്കിലും ഇപ്പോഴാണ് ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവരുന്നത്.
കൊല്ലം : ഓരമ്മയോടും മക്കള്‍ ഇങ്ങനെ ചെയ്യരുത് . എന്തൊരു ക്രൂരത . കൊടും ചൂടില്‍ മണിക്കൂറുകള്‍ പെറ്റമ്മയെ വണ്ടിയുടെ ഡിക്കിയില്‍ അടച്ചിട്ടിരിക്കുന്നു . രാവിലെ മുതല്‍ കഴിക്കാന്‍ ഒന്നും കൊടുക്കാതെ. മനസ്സ് മരവിക്കുന്ന ഈ സംഭവം നടന്നത് കരുനാഗപ്പള്ളിയിലാണ്.
നാല് പേര് അടങ്ങുന്ന ഒരു കുടുംബം കരുനാഗപ്പള്ളിയിലെ ഒരു ഹോട്ടലില്‍ (പുട്ടുകട) യില്‍ ഭക്ഷണം കഴിയ്ക്കാന്‍ കാറില്‍ നിന്ന് ഇറങ്ങി വരുന്നു. കാറിന്റെ ഡിക്കിയില്‍ പ്രായം ചെന്ന ഒരു അമ്മയെ ലോക്ക് ചെയ്തിരിക്കുന്നു. അവര്‍ ഇറങ്ങിയപ്പോള്‍ ആ അമ്മക്ക് ഭക്ഷണം വാങ്ങിക്കൊടുക്കാന്‍ മകന്‍ തയ്യാറായില്ല. അവിടെ കൂടിയിരുന്ന കുറച്ച് ചെറുപ്പക്കാരാണ് ഇത് കണ്ടത്. ഒരു അമ്മ കാറിന്റെ പിറകില്‍ കിടക്കുന്നു. അവര്‍ കാര്‍ലോക്ക് ചെയ്തു പോയപ്പോള്‍ അവിടെ നിന്നവര്‍ കാര്യം തിരക്കി ലോക്ക് എടുക്കാന്‍ ആവശ്യപ്പെട്ടു. ആദ്യം സമ്മതിച്ചില്ല. മനസികരോഗി ആണ് , അതുകൊണ്ട് പുറത്ത് ഇറക്കിയാല്‍ കുഴപ്പം ആണ് എന്ന് പറഞ്ഞു. അത് കുഴപ്പം ഇല്ല എന്ന് പറഞ്ഞു കൊണ്ട് ലോക്ക് എടുക്കാന്‍ ആവശ്യപ്പെട്ടു ചെറുപ്പക്കാര്‍. തുറന്നില്ലെങ്കില്‍ തല്ലി പൊട്ടിക്കും എന്ന് പറഞ്ഞപ്പോള്‍ അവര്‍ ആ അമ്മയെ പുറത്ത് ഇറക്കി.
കാര്യം തിരക്കിയപ്പോള്‍ അമ്മ പറഞ്ഞു രാവിലെ മുതല്‍ കഴിക്കാന്‍ ഒന്നും വാങ്ങി തന്നിട്ടില്ല എന്നും , തുറവൂര്‍ മുതല്‍ അവരെ ഡിക്കിയില്‍ ആണ് കിടത്തിയിരിക്കുന്നത് എന്നും. അത് ചോദിച്ചപ്പോള്‍ മകന്‍ നാട്ടുകാരോട് ചൂടായി . ആ മകനെ അവിടെ കൂടി നിന്ന ചെറുപ്പക്കാരില്‍ ഒരാള്‍ ചെകിട്ടത്ത് അടിക്കുകയും പോലീസിനെ വിളിച്ച് ആ അമ്മയെ അവരെ ഏല്‍പ്പിക്കുകയും ചെയ്തു . ഇതുപോലെ തന്നെ വീട്ടിലും മരുമകളായ ടീച്ചര്‍ തന്നെ ഉപദ്രവിക്കുകയും , ആഹാരം കൊടുക്കാതെ കിടത്തുകയും ചെയ്യാറുണ്ടെന്ന് ആ അമ്മ പറഞ്ഞു. പിന്നീട് അമ്മയെ മറ്റ് മക്കള്‍ വന്ന് കൂട്ടികൊണ്ടുപോയി . മകന്റെയും ഭാര്യയുടെയും പേരില്‍ പോലീസ് കേസ് എടുത്തിട്ടുണ്ട്.
സ്വന്തം ലേഖകന്‍
ഹരിയാന : മോദിയുടെ മരണാനന്തര ചടങ്ങുകള്‍ നടത്തി കൊണ്ടുള്ള കൃഷിക്കാരുടെ പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഹരിയാനയിലെ സാധാരണക്കാരും കൃഷിക്കാരും ചേർന്നാണ് പ്രതിഷേധം സംഘടിപ്പിച്ചത്. നോട്ട് നിരോധനം കൊണ്ടും , കാര്‍ഷിക തകര്‍ച്ച കൊണ്ടും തകര്‍ന്ന ഹരിയാനയിലെ ഒരു കൂട്ടം കര്‍ഷകരാണ് പ്രതീകാത്മകമായി മോദിയുടെ ശവമടക്ക് നടത്തി പ്രതിക്ഷേധിച്ചത് . ആയിരങ്ങളാണ് ഈ പ്രതിക്ഷേധ റാലിയില്‍ പങ്കെടുത്തത് .
നൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കും എതിരെ ക്രൂരമായ ആക്രമങ്ങളാണ് ഹരിയാനയും യുപിയും ഗുജറാത്തും അടക്കമുള്ള നോര്‍ത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്നത്. മോദി ഭരണത്തില്‍ എത്തിയതിന് ശേഷം രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ തകര്‍ന്നതും , രാജ്യവ്യാപകമായി വര്‍ഗ്ഗീയ കലാപങ്ങള്‍ പതിന്മടങ്ങ് വര്‍ദ്ധിച്ചതും ഒക്കെ സാധാരണ ജനങ്ങള്‍ മോദിക്കെതിരെ തിരിയുന്നതിനുള്ള കാരണമായി. കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി രാജ്യത്തെ വിറ്റഴിച്ച മോദി സാധാരണക്കാരുടെ മുന്‍പില്‍ നിരത്തുന്നത് വെറും പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രമാണെന്ന് മഹാഭൂരിപക്ഷം ജനങ്ങളും തിരിച്ചറിഞ്ഞു കഴിഞ്ഞു. അതുകൊണ്ട് തന്നെ മോദിക്കെതിരെയുള്ള പ്രതിക്ഷേധം രാജ്യവ്യാപകമായി ദിനംപ്രതി കൂടി വരുകയാണ്. ഈ പ്രതിക്ഷേധ റാലിയില്‍ പങ്കെടുത്തവര്‍ വളരെ മോശമായ ഭാഷയിലാണ് മോദിക്കെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കിയത്.
വീഡിയോ കാണുക