Social Media

ശ്രീനഗര്‍: പാഞ്ഞടുക്കുന്ന ട്രയിനിനെ വകവെക്കാതെ ട്രാക്കില്‍ അഭ്യാസം കാണിക്കുന്ന യുവാവിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. യുവാവ് ആരാണ് എന്നതു സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇന്നലെ മുതലാണ് വീഡിയോ സോഷ്യല്‍ മീഡയകളില്‍ വൈറലാവാന്‍ തുടങ്ങിയത്. തീവണ്ടി കടന്നു പോകുമ്പോള്‍ ട്രാക്കില്‍ കമഴ്ന്നു കിടന്നുകൊണ്ടായിരുന്നു യുവാവിന്റെ അഭ്യാസം പ്രകടനം.

അതേസമയം യുവാവ് വലിയ മണ്ടത്തരമാണ് കാണിക്കുന്നെതെന്നും ഇത്തരത്തിലുള്ള അതിസാഹസികത അപകടങ്ങള്‍ വിളിച്ചു വരുത്തുമെന്നും സോഷ്യല്‍ മീഡയകളില്‍ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. വലിയ മണ്ടത്തരമാണ് ഈ യുവാവ് കാണിക്കുന്നതെന്നും വിശ്വസിക്കാന്‍ ആവുന്നില്ലെന്നുമായിരുന്നു ജമ്മുകാശ്മീര്‍ മുന്‍മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ ട്വീറ്റ് ചെയ്തു. ഇത്തരം സാഹസികത തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു.

യുവാവിന്റെ അഭ്യാസ പ്രകടനം വൈറലായതോടെ ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവിശ്യപ്പെട്ട് ആളുകള്‍ രംഗത്ത് വന്നിട്ടുണ്ട്. ഇത്തരം അപകടകരമായ മണ്ടത്തരങ്ങള്‍ ആവര്‍ത്തിക്കരുതെന്നും സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ ആവശ്യപ്പെട്ടു.

വീഡിയോ കാണാം;

സിനിമയിലെ താരങ്ങളുടെ പ്രതിഫലം എപ്പോഴും ചര്‍ച്ചാ വിഷയമാണ്. നായകന്റെയും നായികയുടെയും പ്രതിഫലത്തുകയെപ്പറ്റിയുള്ള വേര്‍തിരിവ് മിക്ക സംവാദങ്ങളിലും വിവാദത്തിന് വഴിതെളിയാറുമുണ്ട്. കാര്യം നായികയെക്കാള്‍ എത്രയോ മടങ്ങ് കൂടുതലാണ് നായകന്‍മാര്‍ കൈപറ്റുന്ന പ്രതിഫല തുക. വിഷയത്തില്‍ പലരും തങ്ങളുടെ അഭിപ്രായം വെട്ടിത്തുറന്ന് പറഞ്ഞിട്ടുമുണ്ട്. ഇക്കാലത്തും സ്ത്രീകള്‍ക്ക് പുരുഷന്മാര്‍ക്ക് ലഭിക്കുന്നതിന്റെ മൂന്നിലൊന്ന് പ്രതിഫലം മാത്രമാണ് ലഭിക്കുന്നതെന്നും നടിമാരെ കാണുന്നത് ഉപകരങ്ങളായിട്ട് മാത്രമാണെന്നും റിമാ കല്ലിങ്കല്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഇക്കാര്യത്തില്‍ നടി അനുഷ്‌കയുടെ അഭിപ്രായം നേരെ മറിച്ചാണ്. നായകന്‍മാര്‍ കൂടുതല്‍ പ്രതിഫലം അര്‍ഹിക്കുന്നുവെന്നാണ് അനുഷ്‌ക പറയുന്നത്. ‘നടന്‍മാര്‍ക്ക് പ്രധാന്യമുള്ള ചിത്രങ്ങളില്‍ അവര്‍ക്ക് ഒരുപാട് ചെയ്യേണ്ടി വരും. ഒരു സിനിമ പരാജയപ്പെട്ടാല്‍ നടനെ മാത്രമേ പ്രേക്ഷകര്‍ കുറ്റം പറയൂ. നായികയുടെ പ്രതിഛായക്ക് കാര്യമായ തകരാറ് സംഭവിക്കുന്നില്ല.’- അനുഷ്‌ക പറഞ്ഞു. പുതിയ ചിത്രമായ ഭാഗ്മതിയുടെ പ്രചരണവുമായി ബന്ധപ്പെട്ട പരിപാടിയിലായിരുന്നു അനുഷ്‌കയുടെ പ്രതികരണം.

കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ നിന്ന് വീണ് സണ്‍ഷെയ്ഡില്‍ തൂങ്ങി കിടന്ന പെണ്‍കുട്ടിയെ യുവാവ് അതിസാഹസികമായി രക്ഷിച്ചു. ചൈനയിലെ സെജിയാങ് മേഖലയിലാണ് സംഭവം. കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നും ജനലിലൂടെ താഴേക്ക് വീണ കുട്ടിയെയാണ് വ്യാപാരിയായ യുവാവ് രക്ഷിച്ചത്.

നാലുവയസുകാരിയായ പെണ്‍കുട്ടി കളിച്ച് കൊണ്ടിരിക്കെ താഴേക്ക് വീഴുകയായിരുന്നു, കുട്ടിയുടെ കരച്ചില്‍ കേട്ട് സമീപത്തുണ്ടായിരുന്ന വ്യാപാരി ഓടിയെത്തി. ഭിത്തിയിലൂടെ വലിഞ്ഞ് കയറിയ ഇയാള്‍ ജനലിനുള്ളിലൂടെ കുട്ടിയെ എടുത്ത് പൊക്കി രക്ഷിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന വ്യാപാരിയും ഇയാളുടെ സഹായത്തിനായി എത്തി.

അതിസാഹസികമായി കുട്ടിയെ രക്ഷപ്പെടുത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. സ്‌പൈഡര്‍മാന്‍ ടു ദി റെസ്‌ക്യു എന്ന പേരിലാണ് ഒട്ടേറെയാളുകള്‍ ഫേസ്ബുക്കില്‍ വീഡിയോ ഷെയര്‍ ചെയ്യുന്നത്.

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന പ്രതിയായ ദിലീപിന് ജാമ്യം കിട്ടിയ ദിവസം ആലുവ സബ് ജയിലിന് മുന്നിലെത്തിയത് മദ്യപിച്ചെന്ന് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. ദിലീപിന് ജാമ്യം ലഭിച്ച ദിവസം മാധ്യമങ്ങളോട് സംസാരിക്കവെ ധര്‍മ്മജന്‍ പൊട്ടിക്കരഞ്ഞിരുന്നു. ധര്‍മ്മജന്‍ കരയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തുടര്‍ന്ന് നിരവധി ട്രോളുകളും താരത്തിനെതിരെ പ്രചരിച്ചു.

സംഭവത്തെക്കുറിച്ച് കൈരളി ചാനലിലെ ജെബി ജംഗ്ഷന്‍ പരിപാടിയില്‍ ധര്‍മ്മജന്‍ പറയുന്നതിങ്ങനെ:

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് ജാമ്യം ലഭിച്ചെന്ന വാര്‍ത്ത അറിയുന്നത് നാദിര്‍ഷായുടെ ഫോണ്‍ കോളിലൂടെയാണ്. ആ സന്തോഷത്തില്‍ മൂന്നാലെണ്ണം അടിച്ചു. കുടിച്ചത് അറിയാതിരിക്കാന്‍ കൂളിംഗ് ഗ്ലാസ് വച്ചാണ് ജയില്‍ പരിസരത്തേക്ക് പോയത്. അന്ന് കള്ളുകുടിച്ച് ജയിലിലിന് മുന്‍പില്‍ പോയതിനു എന്നെ ഒരുപാടു പേര് കുറ്റം പറഞ്ഞു. പിഷാരടിയൊക്കെ ഒരുപാട് ചീത്ത പറഞ്ഞു. എനിക്കതു വലിയ കുറ്റമായി തോന്നിയിട്ടില്ല. എനിക്ക് ഭയങ്കര സങ്കടമായിരുന്നു. അന്ന് നിര്‍ത്തിയതാണ്. പിന്നെ തൊട്ടിട്ടില്ല.

ഞാന്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ കാണുന്നത് ദിലീപേട്ടന്‍ വാങ്ങിത്തന്ന എസിയാണ്. എനിക്കതു കണ്ട് കിടക്കാന്‍ പറ്റാത്തത് കൊണ്ട് ഞാനും ഭാര്യയും മക്കളും നിലത്തു പായ് വിരിച്ചാണ് ദിലീപേട്ടന്‍ പുറത്തിറങ്ങുന്നത് വരെ കിടന്നത്. ട്രോളന്‍മാര്‍ എന്ത് പറഞ്ഞാലും എനിക്കിത് പറയാതിരിക്കാന്‍ പറ്റില്ല.

വീഡിയോ കാണാം..

സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞയാഴ്ച വൈറലായ ഒരു ക്യാംപെയിനാണ് ടൈഡ് പോഡ് ക്യാംപെയിന്‍. ഡിറ്റര്‍ജന്റ് പോഡുകള്‍ കഴിക്കാന്‍ ശ്രമിക്കുകയും അതിന്റെ വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയുമായിരുന്നു ഇതിന്റെ രീതി. എന്നാല്‍ ഇത് വളരെ അപകടം പിടിച്ചതാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ദി ഒനിയന്‍ എന്ന സറ്റയര്‍ പേജില്‍ പ്രത്യക്ഷപ്പെട്ട ഈ ചാലഞ്ച് പിന്നീട് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ഒട്ടേറെ വീഡിയോകള്‍ പിന്നീട് പ്രത്യക്ഷപ്പെടുകയുമായിരുന്നു. ചില വീഡിയോകള്‍ക്ക് ഒന്നര ലക്ഷത്തിലേറെ സന്ദര്‍ശകരെയും ലഭിച്ചു.

ഡിറ്റര്‍ജന്റ് പോഡുകള്‍ കഴിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാമെന്ന് ഡോക്ടര്‍മാരും ആരോഗ്യ വിദഗ്ദ്ധരും പറയുന്നു. ഇവ ജീവന് തന്നെ അപകടകരമായേക്കാം. ടൈഡ് ഡിറ്റര്‍ജന്റില്‍ എഥനോല്‍, പോളിമറുകള്‍, ഹൈഡ്രജന്‍ പെറോക്‌സൈഡ് മുതലായവ അടങ്ങിയിട്ടുണ്ട്. ഇവ വിഷാംശമുള്ളവയായതിനാല്‍ ആദ്യം ഛര്‍ദ്ദി, വയറിളക്കം എന്നിവക്ക് കാരണമാകുകയും ചില സംഭവങ്ങളില്‍ മരണം പോലും ഉണ്ടാകാമെന്നും വിദഗ്ദ്ധര്‍ പറയുന്നു.

തങ്ങളുടെ ഉല്‍പന്നം വസ്ത്രങ്ങള്‍ വൃത്തിയാക്കാന്‍ മാത്രം ഉദ്ദേശിച്ച് തയ്യാറാക്കിയിരിക്കുന്ന ഡിറ്റര്‍ജന്റ് കോണ്‍സണ്‍ട്രേറ്റ് ആണെന്നും അവ തമാശക്ക് പോലും കഴിക്കാന്‍ പാടില്ലെന്നും പ്രോക്ടര്‍ ആന്‍ഡ് ഗാംബിള്‍ പ്രസ്താവനയില്‍ അറിയിച്ചു. ഈ അപകടകരമായ ക്യാംപെയിനിനെതിരെ അമേരിക്കന്‍ കണ്‍സ്യൂമര്‍ പ്രോഡക്ട് സേഫ്റ്റി കമ്മീഷന്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

ഫോട്ടോഗ്രാഫറായ ലൂസി ഷൂല്‍റ്റ്‌സ് ഒരു പൂച്ച പ്രേമിയാണ്. എന്നാല്‍ അടുത്തകാലം വരെ ഇവര്‍ സ്വന്തമായി ഒരു പൂച്ചയെ വളര്‍ത്തിരുന്നില്ല. ലോക്കല്‍ ഷെല്‍റ്ററുകളില്‍ പോയി പൂച്ചകളെ പരിപാലിക്കുകയായിരുന്നു ചെയ്തിരുന്നത്. എന്നാല്‍ ലൂസിയും സ്റ്റീവനും ഒരുമിച്ച് ജീവിച്ചു മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം ജീവിതത്തിലേയ്ക്കു പുതിയൊരു അംഗത്തെ കൊണ്ടുവരാന്‍ അവര്‍ തീരുമാനിച്ചു. ഇതേ തുടര്‍ന്ന് ഓറഞ്ചും വെള്ളയും നിറത്തിലുള്ള ഒരു പൂച്ച കുഞ്ഞിനെ ഇരവരും ചേര്‍ന്നു വാങ്ങി.

uploads/news/2018/01/184412/poocha.jpg
തങ്ങളുടെ പുതിയ അഥിതിയുടെ വരവ് അറിയിക്കാന്‍ ഒരു ഗംഭീര ഫോട്ടോഷൂട്ടും നടത്തി. ഒരു പ്രസവത്തിന്റെ രീതിയിലായിരുന്നു ഫോട്ടോഷൂട്ട്. നിറവയറുമായി ഇരിക്കുന്ന ലൂയി. ഒപ്പം സ്വാന്തനിപ്പിച്ച് സ്റ്റീവന്‍. തുടര്‍ന്നു ലൂസിക്കു പ്രസവവേദന വരുന്നു. സ്റ്റീവ് കുഞ്ഞിനെ പുറത്തെടുക്കുന്നു. ദാ ഒരു തക്കിടി മുണ്ടന്‍ പൂച്ച കുഞ്ഞ്. തുടര്‍ന്ന് ഇരുവരും ചേര്‍ന്നു ഫേസ്ബുക്കില്‍ പോസ്റ്റും ഇട്ടു. ഞങ്ങള്‍ ഞങ്ങളുടെ ആദ്യ പൂച്ച കുഞ്ഞിനെ സ്വഗതം ചെയ്തു. ഒരു ആണ്‍ പൂച്ചകുഞ്ഞ്. ലൂസി ചിത്രങ്ങളും ഷെയര്‍ ചെയ്തിട്ടുണ്ട്.

നഴ്സുമാർ ഭൂമിയിലെ മാലാഖമാരല്ലേ? അതെ യഥാര്‍ത്ഥത്തില്‍ സത്യം അത് തന്നെയാണ്. എന്നാല്‍ അവര്‍ക്കു പേരുദോഷം കേള്‍പ്പിക്കാനായും ചിലരുണ്ടാകും. അത്തരത്തിലുള്ള ഒരു നേഴ്‌സിനെ കുറിച്ച് ശ്രീജിത എന്ന യുവതി എഴുതിയ കുറിപ്പുകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്

ശ്രീജിതയുടെ വൈറലാകുന്ന കുറിപ്പ് ഇങ്ങനെ:

മലര്‍ന്ന് കെടന്ന് കൊടുക്കുമ്പോള്‍ ആലോചിക്കണമായിരുന്നു, ഇങ്ങനെയൊക്കെ ഉണ്ടാവുമെന്ന്’, പ്രസവത്തിനായി ആശുപത്രിയിലെത്തിയ ശ്രീജിതയ്ക്ക് കേള്‍ക്കേണ്ടി വന്ന വാക്കുകളാണിത്. ‘പ്രസവത്തിന് ഡേറ്റ് ആയപ്പോഴാണ് അഡ്മിറ്റ് ആയത്. പ്രസവവേദന തുടങ്ങുന്നത് രാത്രിയാണ്. വേദന തുടങ്ങിയപ്പോള്‍ തന്നെ കൂടെ നിന്ന അമ്മ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാരെ വിവരമറിയിച്ചു. അവര്‍ പരിശോധനയ്ക്കെത്തിയപ്പോഴേക്കും എനിക്ക് വല്ലാതെ വേദനയായിരുന്നു. സ്വാഭാവികമായും അത്തരം കടുത്ത വേദന വരുമ്പോള്‍ എല്ലാവരും ചെയ്യുന്നത് പോലെ ഞെരങ്ങുകയും നെലവിളിക്കുകയും ചെയ്ത എന്നോട്, ”എന്തോന്നാ ഇങ്ങനെ കെടന്ന് കീറുന്നത്. ഇപ്പഴേ നിലവിളി തുടങ്ങിയോ? അപ്പഴിനി പ്രസവിക്കാന്‍ മുട്ടുമ്പോ എന്തായിരിക്കും. ഈ ആശുപത്രി പൊളിക്കുവോ?’ എന്നാണ് എടുത്തപടി ഒരു സിസ്റ്റര്‍ ചോദിച്ചത്. 25 വയസ്സായ എന്റെ ആദ്യ പ്രസവമായിരുന്നു. ഒന്നര വര്‍ഷം മുമ്പ്. ലേബര്‍ റൂമിലേക്ക് മാറ്റിയപ്പോള്‍ ഒറ്റയ്ക്കായത് പോലെ തോന്നി. വേദന സഹിക്കാന്‍ കഴിയുന്നില്ലായിരുന്നു. അമ്മയോ മറ്റോ അടുത്തുണ്ടായിരുന്നെങ്കിലെന്ന് തോന്നി.

എനിക്ക് തോന്നുന്നത് പ്രസവിക്കാന്‍ പോവുന്ന എല്ലാ സ്ത്രീകള്‍ക്കും ആരെങ്കിലും സ്നേഹത്തോടെ അടുത്തുണ്ടാവണമെന്ന് തോന്നുമെന്നാണ്. വേദനകൊണ്ട് കരച്ചിലടക്കാന്‍ കഴിഞ്ഞിരുന്നില്ല. ആദ്യം ശകാര വാക്കുകളായിരുന്നു കേട്ടത്. പിന്നെ അത് കേട്ടാലറയ്ക്കുന്ന വാക്കുകളായി. ”അതേ, നല്ല അന്തസ്സില്‍ മലര്‍ന്ന് കെടന്ന് കൊടുത്തല്ലോ, അപ്പോ കൊച്ചിന് സംഗതി നല്ല രസമായിരുന്നല്ലേ, എന്നിട്ടിപ്പോ പ്രസവിക്കാന്‍ വന്നപ്പോള്‍ കെടന്ന് ഈ നെലവിളി ആരെ കേള്‍പ്പിക്കാനാ. കെടന്ന് കൊടുക്കുമ്പോള്‍ ഓര്‍ക്കണായിരുന്നു, ഇങ്ങനെയൊക്കെയുണ്ടാവുമെന്ന്. ദേ,പിന്നെ, വായടച്ച് നേരെ മര്യാദയ്ക്ക് കെടന്നാല്‍ നല്ല രീതിയില്‍ കൊച്ച് പുറത്ത് വരും. ഇല്ലേല്‍ ഇവിടെ നിന്ന് പുറത്തിറക്കി വിടും. നിന്റെയൊന്നും അലമുറ കേള്‍ക്കാനല്ല ഞങ്ങളൊന്നും ഇവിടെ നില്‍ക്കുന്നത്. പ്രസവിക്കാന്‍ വന്നാല്‍ പ്രസവിച്ചിട്ട് പൊക്കോളണം. കൂടുതല്‍ വേഷംകെട്ട് ഇറക്കാന്‍ വന്നേക്കരുത്”, ഇങ്ങനെയായിരുന്നു അവരില്‍ ഒരാളുടെ പ്രതികരണം. ഇത് കേട്ട് ഞാന്‍ തളര്‍ന്ന് പോയി. കയ്യും കാലും വിറയ്ക്കാന്‍ തുടങ്ങി.

മരിച്ചാലും വേണ്ടില്ല അവിടെ നിന്ന് ഓടിപ്പോവാനാണ് തോന്നീത്. ഇങ്ങനെ ഇതൊക്കെ കേള്‍ക്കാന്‍ ഞാനെന്ത് തെറ്റ ചെയ്തെന്ന് എനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല. ജയിലിലായത് പോലെയാണ് എനിക്ക് തോന്നിയത്. അവിടെപ്പോലും മാനുഷിക പരിഗണനകള്‍ കിട്ടും. ഞാന്‍ മാത്രമല്ല, അവിടെ ലേബര്‍ റൂമില്‍ കിടന്നിരുന്ന ഒരാളെ പോലും അവര്‍ വെറുതെ വിട്ടില്ല. ചീത്തവിളി മാത്രമാണെങ്കില്‍ പോട്ടേന്ന് വക്കാം, ഇത് നമുക്ക് ഛര്‍ദ്ദിക്കാന്‍ വരുന്ന പോലത്തെ അസഭ്യമാണ് പറയുന്നത്. ഇതൊക്കെ കേട്ട് എന്തിനാണ് ഒരു കൊച്ച് ഉണ്ടാവുന്നതെന്ന് പോലും ചിന്തിച്ച് പോയി’; ഇത് എന്റെ ഒരു അനുഭവമാണ്. ഇതുപോലെ അനുഭവമുള്ളവര്‍ ധാരാളം ആളുകള്‍ക്കുണ്ടെന്നും എന്നാല്‍ പലരും അത് പുറത്ത് പറയാത്തതുമാണെന്നും ശ്രീജിത കുറിപ്പില്‍ പറയുന്നു.

ചങ്ങനാശേരി മടപ്പള്ളി മാമ്മൂട് സ്വദേശിയായ കലേഷ് ശ്രീനിവാസ് എന്ന യുവാവിനാണ്‌ നിനച്ചിരിക്കാതെ ഈ ഭാഗ്യം തേടിവന്നത്. അനുകരണ കലയിലെ കഴിവ് കൊണ്ട് സൂപ്പർ താരം സൂര്യയോടൊപ്പം വേദി പങ്കിടുക. അതും കേരള മണ്ണിൽ. എറണാകുളത്തു താനാ സേർന്ത കൂട്ടം എന്ന സിനിമയുടെ പ്രെമോഷനു വേണ്ടി സൂര്യ വന്നപ്പോൾ ആണ് സൂര്യയുടെ മുൻപിൽ തന്നെ സൂര്യയുടെ ശബ്ദം അനുകരിക്കാൻ ഭാഗ്യം ലഭിച്ചത്. സൂര്യ പിന്നീട് കലേഷിനെ പ്രതേകം അഭിന്ദിക്കുകയും ചെയ്‌തു. അതിന്റെ വീഡിയോയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ വൈറൽ ആയികൊണ്ടിരിക്കുകയാണ്.

യുവാവിന്റെ വാക്കുകൾ ഇങ്ങനെ :

തന്നെ ഇ അവസരം വിളിച്ചു പറഞ്ഞത് സനൽ തിരുവല്ല ആയിരുന്നു എന്നും. സനലേട്ടൻ എന്നെ വിളിക്കുമ്പോ എന്റെ ഫോൺ ഓഫ് ആയിരുന്നു എന്നും സനലേട്ടൻ മനോജ് കോട്ടയത്തെയും, അജീഷ് കോട്ടയത്തെയും വിളിക്കുകയും കിട്ടാതെ വരികയും ,അവസാനം ബിബിൻ ചേട്ടൻ എന്റെ നമ്പർ കൊടുക്കുകയും ഞാൻ വീട്ടിൽ വന്നപ്പോ മനോജേട്ടനെ വിളിക്കാൻ പറഞ്ഞു വിളിച്ചപ്പോൾ മനോജേട്ടൻ എടാ നീ എത്രയും വേഗം സനൽ തിരുവല്ലയെ വിളിക്കാൻ പറഞ്ഞു.
ഞാൻ സനലേട്ടനെ വിളിച്ചപ്പോൾ സനലേട്ടൻ പറഞ്ഞു ടാ നീ സൂര്യയുടെ വോയിസ് ഒന്ന് അയക്കാൻ പറഞ്ഞു.. സൂര്യ നാളെ എറണാകുളത്ത് വരുന്നുണ്ട് ഭാഗ്യമുണ്ടെൽ നിനക്ക് സൂര്യയുടെ മുന്നിൽ ചെയ്യാം എന്ന പറഞ്ഞു .ഒരു ഞെട്ടലോടെ ഞാൻ കേൾക്കുകയും അപ്പോ തന്നെ സൂര്യയുടെ വോയിസ് റെക്കോഡ് ചെയ്ത് അയച്ചുകൊടുത്തു..
വെളുപ്പിനെ 5 മണിക്കും എണിറ്റു വീണ്ടും റെക്കോഡ് ചെയ്ത് അയച്ചുകൊടുത്തു . പിന്നീട് രാവിലെ 9. ആയപ്പോൾ മഴവിൽ മനോരമ പ്രൊഡ്യൂസർ അർജുൻചേട്ടൻ എന്നെ വിളിക്കുന്നു എത്രയും വേഗം മനോരമ സ്റ്റഡീയോയിൽ എത്തണം എന്ന് പറഞ്ഞു
പിന്നീട് നടന്നതെല്ലാം ഒരു സ്വപ്നം പോലെ മാത്രം …. എല്ലാവരുടെയും പ്രാർത്ഥനയോടു കൂടി എനിക്ക് ആ അവസരം ലഭിക്കുകയും ചെയ്തു .. സനലേട്ടനോടുള്ള നന്ദി എത്ര പറഞ്ഞാലും മതിയാവില്ല …. എന്ന് കലേഷ് പറഞ്ഞു നിർത്തി

മടപ്പള്ളി മാമ്മൂട് സ്വദേശിയായ കലേഷ് ഈ ചെറുപ്രായത്തിൽ തന്നെ മിമിക്രിയിൽ പല സൂപ്പർ സ്റ്റേജ് ആർട്ടിസ്റ്റുകളോടൊപ്പം ഇന്ത്യയിലെ തന്നെ 400 ഓളം സ്റ്റേജുകളിൽ തന്റെ അനുകരണ കലയിലൂടെ കാണികളെ രസിപ്പിച്ചു. കൂടാതെ ഫ്ളവർസ് ചാനൽ കോമഡി സർക്കസ് മുതലായ ടീവീ പ്രോഗ്രാമിലും പങ്കെടുത്തു. ഒരു നിവിൻ പോളി ചിത്രത്തിലും അഭിനയിച്ച ഈ പ്രതിഭ നിറഞ്ഞ കാലകാരൻ സിനിമയിൽ നല്ല നല്ല അവസരങ്ങൾക്കായി കാത്തിരിക്കുന്നു

ഒട്ടാവ: ഇന്ത്യന്‍ വംശജരുടെ പൊങ്കല്‍ ആഘോഷങ്ങളില്‍ പങ്കുചേര്‍ന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. തനി നാടന്‍ തമിഴ് വസ്ത്രങ്ങളായ മുണ്ടും മഞ്ഞ നിറമുള്ള ഷര്‍ട്ടും ധരിച്ചാണ് ട്രൂഡോ ആഘോഷ വേദിയിലെത്തിയത്. നേരത്തെ തമിഴില്‍ പൊങ്കല്‍ ആശംസകള്‍ നേര്‍ന്ന് ട്രൂഡോ സോഷ്യല്‍ മീഡിയയില്‍ താരമായിരുന്നു.

ട്രൂഡോ തന്റെ ട്വിറ്ററില്‍ പങ്കുവെച്ച ആഘോഷങ്ങളുടെ ചിത്രങ്ങള്‍ ഇതിനാലകം വൈറലായി മാറിയിട്ടുണ്ട്. പഞ്ചാബികളുടെ പ്രധാന ആഘോഷമായ വൈശാഖിക്കും ദീപാവലിക്കും ബലി പെരുന്നാളിനും മറ്റ് വിവിധ ആഘോഷങ്ങളിലും ആശംസയറിയിച്ചും പങ്കെടുത്തും ട്രൂഡോ ലോകശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. ധാരളം വിദേശീയരുള്ള കാനഡ തങ്ങളുടെ ആഘോഷമായിട്ടാണ് ഇത്തരം വൈവിധ്യങ്ങളായ ആഘോഷങ്ങളെ കാണുന്നത്.

അഭയാര്‍ഥി പ്രശ്നങ്ങളിലും ലൈംഗിക ന്യുനപക്ഷ വിഷയങ്ങളിലും ലോകത്തിന് തന്നെ മാതൃകപരമായി ഇടപെടുന്ന ട്രൂഡോയുടെ നിലപാടുകള്‍ ഏറെ പ്രശംസ നേടിയിട്ടുള്ളവയാണ്. തൈപ്പൊങ്കല്‍ ആഘോഷിച്ചതിനൊപ്പം ജനുവരി തമിഴ് ഹെറിറ്റേജ് മാസമായി ആചരിക്കുകയാണെന്നും ട്രൂഡോ അറിയിച്ചിരുന്നു.

ആദ്യപ്രണയത്തെ ഒരിക്കലും മറക്കാൻ കഴിയില്ലെന്നാണ് പൊതുവേ പറയാറുള്ളത്. ആദ്യമായി മനസ്സിൽ കാണ്ടുനടന്ന, സ്വപ്നങ്ങൾ ഏറെ കണ്ട ആ മുഖം  പിന്നീട് എത്ര  പ്രണയങ്ങൾ പോയ്മറഞ്ഞാലും ഹൃദയത്തിന്റെ ഏതെങ്കിലും കോണിൽ സുഖമുള്ള ഒരു വേദനയായി നിലകൊള്ളും എന്നൊക്കെ പറയുന്നവരുണ്ട്. സിൽവിന ജെന്നിഫർ എന്ന പെൺകുട്ടിക്കും പറയാനുള്ളത് അതുപോലൊരു മനോഹരമായ പ്രണയത്തെക്കുറിച്ചായിരുന്നു. ഒരിക്കലും സ്വന്തമാക്കാൻ കഴിയാതിരുന്ന, പാതിവഴിയില്‍ വച്ചുതന്നെ വീണുപോയ ഒരു നഷ്ടപ്രണയത്തെക്കുറിച്ച്.

സമൂഹമാധ്യമത്തിൽ വൈറലാകുന്ന ജെന്നിഫറുെട പ്രണയകഥ ഇരുത്തി ചിന്തിപ്പിക്കുന്നതും പ്രചോദിപ്പിക്കുന്നതും ബ്രേക്കപ്പുകളിൽ തകർന്നിരിക്കുന്നവർക്കൊരു കരുത്തു നൽകുന്നതുമാണ്. കുട്ടിക്കാലത്ത് കളിയായി തോന്നിയ ഇഷ്ടം വളർന്നു വലുതായപ്പോഴും കാത്തു സൂക്ഷിച്ചെങ്കിലും വിധി കാത്തുവച്ചത് മറ്റൊന്നായിരുന്നു. പ്രണയം തുറന്നു പറയാൻ കാത്തിരുന്ന ദിവസം തന്നെ കാമുകന്‍ മരിച്ചു പോയെന്നറിയുകയായിരുന്നു. തകർന്നു പോയ ആ നാളുകളെക്കുറിച്ച് ജെന്നിഫർ വിതുമ്പലോടെ ഒപ്പം മനസ്സുനിറഞ്ഞ പോസിറ്റീവ് എനർജിയോടെ പങ്കുവെക്കുകയാണ്.

പത്തുവയസ്സു പ്രായമുള്ളപ്പോൾ ട്രിച്ചിയിൽ വച്ചു നടന്ന ഒരു വിവാഹത്തിനിടെയാണ് ജെന്നിഫർ അവനെ ആദ്യമായി കണ്ടുമുട്ടുന്നത്. തന്നോടും സഹോദരനോടും വന്നു സംസാരിച്ച ആ ആൺകുട്ടിയുമായി അവൾ വളരെപെട്ടെന്നു തന്നെ കൂട്ടായി. ഒന്നിച്ചു സൈക്കിളിൽ പോയതും ഒന്നിച്ചു ഹോളിവുഡ് സിനിമകൾ കണ്ടതും കളിചിരികളുമായി നടന്നതുമൊക്കെ ജെന്നിഫറിന് ഇന്നും ഓർമയുണ്ട്. പക്ഷേ വളർന്നതോടെ ഇരുവർക്കുമിടയിലുള്ള സൗഹൃദം പതിയെ നഷ്ടമാകുകയും ബന്ധം പൂർണമായും ഇല്ലാതാവുകയും ചെയ്തു.

പിന്നീട് 2011ലാണ് ജെന്നിഫർ വീണ്ടും തന്റെ കൂട്ടുകാരനെക്കുറിച്ച് അറിയുന്നത്. അപ്പോഴേക്കും അവൻ ബംഗളൂരുവിലേക്കു ചേക്കേറിയിരുന്നു. തുടർന്ന് സമൂഹമാധ്യമം വഴിയുമെല്ലാം ജെന്നിഫർ അവനുവേണ്ടിയുള്ള തിരച്ചിൽ തുടങ്ങി. ഒടുവിൽ കണ്ടെത്തിയപ്പോഴേക്കും പണ്ടത്തെ ആ ആൺകുട്ടിയിൽ നിന്നും എത്രയോ മാറിയിരുന്നു, മുടിയെല്ലാം നീട്ടിവളർത്തി ബൈക്ക് റൈഡിങ് ക്ലബിലെല്ലാം അംഗമായിക്കഴിഞ്ഞിരുന്നു അവൻ.

പിന്നീ‌ട് മാതാപിതാക്കൾ വിവാഹത്തെക്കുറിച്ചു സംസാരിച്ചപ്പോഴെല്ലാം അവനെക്കുറിച്ചായിരുന്നു മനസ്സിൽ ചിന്ത. തന്റെ വിവാഹം ഏതാണ്ട് ഉറപ്പിക്കുന്ന ഘട്ടമെത്തിയപ്പോഴേക്കും എന്തോ കാരണത്താൽ മു‌ടങ്ങിപ്പോയി. അന്ന് സന്തോഷാധിക്യത്തിലായിരുന്നു താൻ. വീണ്ടും ഒരു വർഷത്തിനുശേഷമാണ് അവൻ ഫേസ്ബുക്കിലൂടെ ഫ്രണ്ട് റിക്വസ്റ്റ് അയക്കുന്നതും സൗഹൃദത്തിലാകുന്നതും. പതിയെ പണ്ടു പിരിഞ്ഞ അതേ സൗഹൃദത്തിലേക്കു തങ്ങൾ തിരികെയെത്തിയിരുന്നു.

അവനു തന്നോ‌ടു പ്രണയമുണ്ടെന്നു പലപ്പോഴും തോന്നിയിരുന്നു, പക്ഷേ ഉള്ളിൽ ഒളിപ്പിച്ചു നടക്കുകയായിരുന്നു കക്ഷി. ഒരുരാത്രി പതിനൊന്നരയ്ക്ക് അവൻ ജെന്നിഫറിനു മെസേജ് അയച്ചു. താൻ ഉണർന്നിരിക്കുകയാണോ എന്നതായിരുന്നു അത്. അതെ എന്നു മറുപടി അയച്ചെങ്കിലും നെറ്റ്‌വർക്ക് ഇല്ലാതിരുന്നതിനാൽ അതു പോയില്ലായിരുന്നു. അവൻ ഉറങ്ങിക്കാണും ശല്യം ചെയ്യേണ്ടെന്നു കരുതി പിന്നീടൊന്നും അയച്ചതുമില്ല.

അടുത്ത ദിവസം നെറ്റ്‌വർക്ക് വരാൻ കാത്തിരിക്കുകയായിരുന്നു താൻ, എ​ന്നാലേ അവന്റെ മറുപടി എന്താണെന്ന് കാണാൻ കഴിയൂ. എന്നാൽ ആ സമയത്താണ് തന്റെ അരികിലേക്ക് അലറി വിളിച്ചുകൊണ്ട് സഹോദരൻ വരുന്നതു കണ്ടത്. അദ്ദേഹത്തിന്റെ നോട്ടത്തിൽ നിന്നു തന്നെ അതൊരു അശുഭ വാർത്തയാണെന്നു മനസ്സിലായിരുന്നു. താൻ സ്നേഹിക്കുന്ന യുവാവ് അപക‌ടത്തിൽ പെട്ടുവെന്നും തൽക്ഷണം മരിച്ചുവെന്നുമായിരുന്നു സഹോദരൻ പറഞ്ഞത്. തന്റെ ലോകം തലകീഴായി മറിയുന്നതു പോലെയായിരുന്നു അപ്പോൾ തോന്നിയത്.

ആശുപത്രിയിലേക്കു പോകുന്ന വഴിയിലൊക്കെയും അത് അവനാകരുതേയെന്നായിരുന്നു പ്രാർഥന. അവന്റെ മരവിച്ച ശരീരം കാണരുതെന്നായിരുന്നു മനസ്സിൽ മുഴുവൻ. ശേഷം ശരീരം ട്രിച്ചിയിലേക്കു തിരികെ കൊണ്ടുപോരുന്നതിനിടെ ആമ്പുലൻസിനു പുറകിലൊരു വണ്ടിയിൽ സൈറണിലേക്കു മാത്രം നോക്കി എട്ടുമണിക്കൂറോളം ഒരു തുള്ളി കണ്ണുനീർ പോലും ഒഴുക്കാതെ അവന്റെ മാതാപിതാക്കൾക്കൊപ്പമിരുന്നു.

വീട്ടിലെത്തിയപ്പോൾ അവന്റെ അച്ഛന്‍ പറഞ്ഞ കാര്യം ഹൃദയം തകർക്കുന്നതായിരുന്നു. മരിക്കുന്നതിന്റെ തലേദിവസം തന്നെക്കുറിച്ചു സംസാരിച്ചുവെന്നും തന്നെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നും പറഞ്ഞുവെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതെക്കുറിച്ച് ഒരു സുഹൃത്തിനോടു സംസാരിക്കാൻ അതിരാവിലെ ബൈക്കിൽ പോകുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്.ഇന്ന് താൻ സന്തുഷ്ടയായ വിവാഹജീവിതം നയിക്കുകയാണ്. ബ്രേക്കപ്പുകളോ മറ്റെന്തെങ്കിലും കാരണമോ ജീവിതം മടുത്തുവെന്നു തോന്നുന്നവർ ഒരിക്കലും തളരരുതെന്നും ജീവിതത്തെ കരുത്തോടെ നേരിടണമെന്നും പറഞ്ഞുകൊണ്ടാണ് ജെന്നിഫർ വിഡിയോ അവസാനിപ്പിക്കുന്നത്.

RECENT POSTS
Copyright © . All rights reserved