മാൽഡീവ്സിലെ ഫുവാമുള്ള ദ്വീപിലാണ് സംഭവം നടന്നത്. അപൂർവമായ ഇൗ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മകാന മാൽഡീവ്സ് ടൂർ ഏജൻസിയിലെ മുങ്ങൽ വിദഗ്ധരായ സൈമൺ മുസുമേസിയും അന്റോണിയോ ഡി ഫ്രാങ്കോയും ചേർന്നാണ് വിനോദസഞ്ചാരിളുമായി ബോട്ടിൽ ആഴക്കടലിലേക്ക് സഞ്ചരിക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി കൂറ്റൻ തിമിംഗലസ്രാവിനെ കണ്ടത്.
ബോട്ടിനു സമീപമെത്തിയ തിമിംഗലസ്രാവിന്റെ കഴുത്തിനു സമീപത്തായി കൂറ്റൻ വടം കുടുങ്ങിക്കിടക്കുന്നത് ഇവർ കാണുന്നത്. ഉടൻ തന്നെ സൈമണും അന്റേണിയോയും കടലിലേക്ക് ചാടി തിമിംഗലസ്രാവിന്റെ ശരീരത്തിൽ മുറുകിക്കിടന്ന കയർ അറുത്തുമാറ്റാൻ ശ്രമിച്ചു. തിംമിംഗലം വേഗത്തിൽ നീന്തുന്നതിനാൽ കയർ അറുത്തുമാറ്റുന്നത് ശ്രമകരമായിരുന്നു. പത്ത് മിനിട്ടോളമെടുത്താണ് തിമിംഗലസ്രാവിന്റെ ശരീരത്തിൽ കുടുങ്ങിയ കൂറ്റൻ വടം ഇവർ അറുത്തുമാറ്റിയത്.
കയർ ശരീരത്തിൽ നിന്നും അറുത്തുമാറ്റിയപ്പോൾ തിമിംഗലസ്രാവിന്റെ ശരീരത്തിൽ അത് മുറുകിക്കിടന്നിടത്ത് വെളുത്ത പാട് അവശേഷിച്ചിരുന്നു. ശരീരത്തിൽ കുടുങ്ങിയ വടം മാറ്റിയപ്പോൾ അൽപ നിമിഷം തിമിംഗലസ്രാവ് ചലിക്കാതെ നിന്നു. പിന്നീട് മെല്ലെ കടലിനടിയിലേക്ക് നീന്തി മറഞ്ഞു.കുറച്ച് കഴിഞ്ഞപ്പോൾ വീണ്ടും തിമിംഗലസ്രാവ് നന്ദി പ്രകടിപ്പിക്കാനെന്നപോലെ ഇവർക്കരികിലേക്ക് നീന്തിയെത്തി. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമെന്നാണ് അവർ ഇതിനെ വിശേഷിപ്പിച്ചത്.
ഒരു വേദിയിൽ വിശിഷ്ടാതിഥിക്ക് പതിനായിരത്തിലധികം പുസ്തകം സമ്മാനിച്ച് റെക്കോർഡ് ഇട്ടിരിക്കുകയാണ് അധ്യാപക സംഘടനയായ കെപിഎസ്ടിഎ. തൃശ്ശൂരിൽ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് അധ്യാപകർ ടി.എൻ.പ്രതാപൻ എംപിക്ക് പുസ്തകങ്ങൾ സമ്മാനിച്ചത്.
എംപിയായ മുതൽ ടി എൻ പ്രതാപൻ പൊതുപരിപാടികളിൽ പൂച്ചെണ്ടോ ഷാളോ സ്വീകരിക്കുന്നില്ല. പകരം ഒരു പുസ്തകമാണ് എംപിക്കിഷ്ടം. ഇത് തിരിച്ചറിഞ്ഞാണ് സംഘടനയുടെ സംസഥാന സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയവരെല്ലാം ഒരു പുസ്തകം കയ്യിൽ കരുതിയത്. ഇതു വരെ കിട്ടിയ പതിനായിരത്തോളം പുസ്തകങ്ങൾ വിവിധ ലൈബ്രറികള്‍ക്ക് എംപി കൈമാറിക്കഴിഞ്ഞു.
വിയ്യൂരിലെ അതി സുരക്ഷാ ജയിലിൽ ഒരു ലൈബ്രറിയും സ്ഥാപിച്ചു. ഇത്രയധികം പുസ്തകങ്ങൾ കൈമാറിയതോടെ യുണിവേഴ്സൽ റെക്കോഡ് ഫോറത്തിന്റെ പുരസ്ക്കാരവും ഇവരെ തേടിയെത്തി.
നുഷ്യത്വം എന്ന വാക്ക് പരിഷ്കരിക്കേണ്ട സമയം കഴിഞ്ഞുവെന്നാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഈ ചിത്രം കണ്ടാൽ നിങ്ങൾക്കും തോന്നിയേക്കാം. നദിയിലെ ചെളിയിൽ പുതഞ്ഞ് നിൽക്കുന്ന മനുഷ്യനെ രക്ഷിക്കാൻ കൈ നീട്ടി നിൽക്കുന്ന ആൾക്കുരങ്ങിന്റേതാണ് ചിത്രം. ബോർണിയോയിലെ സംരക്ഷിത വനപ്രദേശത്ത് നിന്നുമാണ് ചിത്രം പകർത്തിയിരിക്കുന്നത്. ബോർണിയോയിലെ വനത്തിൽ സുഹൃത്തുക്കൾക്കൊപ്പം ചുറ്റിക്കറങ്ങുന്നതിനിടെ മലയാളിയായ അനിൽ പ്രഭാകറിന്റെ ക്യാമറയാണ് ഈ നിമിഷം ഒപ്പിയെടുത്തത്.
ബോർണിയോ ഒറാങ്ങുട്ടാൻ സംരക്ഷണ സമിതിയിലെ അംഗമാണ് ചെളിയിൽ പുതഞ്ഞയാളെന്ന് അനിൽ പ്രഭാകർ പറയുന്നു. രക്ഷിക്കാൻ കൈ നീട്ടിയെങ്കിലും ആൾക്കുരങ്ങിന്റെ സഹായം നദിയിൽ വീണയാൾ സ്വീകരിച്ചില്ല. വന്യജീവി ആയതിനാലാണ് സഹായം സ്വീകരിക്കാതിരുന്നതെന്ന് ഇയാൾ അനിലിനോടും സുഹൃത്തുക്കളോടും വെളിപ്പെടുത്തി.
ആൾക്കുരങ്ങുകൾ കഴിയുന്നഭാഗത്ത് പാമ്പിനെ കണ്ടതായി വാർഡൻ അറിയിച്ചതോടെ തിരഞ്ഞ് ഇറങ്ങിയതായിരുന്നു പരിസ്ഥിതി സംരക്ഷണ പ്രവർത്തകൻ.
അഹമ്മദാബാദ് സർദാർ വല്ലഭായി പട്ടേൽ വിമാനത്താവളത്തിൽനിന്ന് വളരെ രസകരമായൊരു വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. കുരങ്ങൻമാരുടെ ശല്യം കാരണം പൊറുതിമുട്ടിയ വിമാനത്താവളത്തിലെ ജീവനക്കാർ വ്യത്യസ്തമായ വഴിയിലൂടെ അവയെ തുരത്തുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. കരടിയുടെ വേഷമണിഞ്ഞാണ് ജീവനക്കാർ കുരങ്ങൻമാരെ തുരത്തുന്നതിനായി ഇറങ്ങിയത്.
വിമാനത്താവളത്തിലും പരിസരത്തുമായി കുരങ്ങ് ശല്യം വർധിച്ചതോടുകൂടിയാണ് ഇത്തരത്തിലൂള്ള പരീക്ഷണത്തിന് അധികൃതർ മുതിർന്നത്. ജീവനക്കാരിൽ ഒരാൾ കരടിയുടെ വേഷമണിയുകയും അവയെ തുരത്തുന്നതിനായി ശ്രമിക്കുകയും ചെയ്തത് വൻ വിജയമായിരുന്നു. കരടിയുടെ വേഷത്തിലെത്തിയ ജീവനക്കാരെനെ കണ്ട് കുരങ്ങൻമാർ പേടിച്ച് ഓടുകയായിരുന്നു. പിന്നീടങ്ങോട്ട് ഇതേ തന്ത്രം പയറ്റുകയായിരുന്നുവെന്നും എയർപോർട്ട് ഡയറക്ടർ മനോജ് ഗംഗൽ പറഞ്ഞു.
കുരങ്ങൻമാരെ വിമാനത്താവളത്തിന്റെ പരിസരത്തേക്ക് കടക്കുമ്പോൾ തന്നെ ജീവനക്കാർ കരടിയുടെ വേഷമണിഞ്ഞ് അവയെ തുരത്താനായി ഓടും. കരടി തങ്ങളെ ആക്രമിക്കാനായി വരുകയാണെന്ന് കരുതിയാവണം കരടിയുടെ വേഷമണിഞ്ഞ് പാഞ്ഞടുക്കുന്ന ജീവനക്കാരെ കാണുമ്പോൾ തന്നെ കുരങ്ങൻമാർ സ്ഥലംവിടുന്നതെന്നും മനോജ് ഗംഗൽ കൂട്ടിച്ചേർത്തു.
അതേസമയം, കരടിയുടെ വേഷമണിഞ്ഞ് വിമാനത്താവളത്തിന്റെ പരിസരത്തുകൂടി ഓടി നടക്കുന്ന ജീവനക്കാരുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. വളരെ നല്ലൊരു മാർഗമാണിതെന്നും ഈ പരീക്ഷണത്തിൽ കുരങ്ങൻമാർക്ക് യാതൊരുവിധ ഉപദ്രവവും ഏൽക്കുന്നില്ലെന്നുമാണ് ആളുകൾ പറയുന്നത്.
ഉത്തർപ്രദേശിലെ ഒരു ഗ്രാമത്തിലുള്ളവർ കുരങ്ങൻമാരെ തുരത്തുന്നതിനായി ഇത്തരത്തിൽ കരടിയുടെ വേഷം ധരിക്കാറുണ്ട്. കാടിനു സമീപമുള്ള ഗ്രാമമായതിനാൽ ആയിരക്കണക്കിന് കുരങ്ങൻമാരാണ് ഗ്രാമത്തിൽ എത്താറുള്ളത്. അവ പ്രദേശവാസികളെ ശല്യം ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്യുന്നത് പതിവാണ്. ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് നാട്ടുകാർ കരടിയുടെ വേഷമണിഞ്ഞ് നടക്കുന്നത്.
#WATCH Gujarat: An airport official at Sardar Vallabhai Patel International Airport in Ahmedabad dressed in ‘bear’ costume to scare away langoors on the premises. (Source-Airport Authority of India) pic.twitter.com/Qa6iIPFoLq
— ANI (@ANI) February 7, 2020
മുസ്ലിം സമുദായത്തിനെതിരെ വർഗീയ വിഷം തുപ്പി യുവാവിൻ്റെ ഫേസ്ബുക്ക് വീഡിയോ. ആൽബിച്ചൻ മുരിങ്ങയിൽ എന്ന യുവാവാണ് തുടർച്ചയായി വർഗീയ വിഷം തുപ്പുന്ന വീഡിയോകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. കൃസ്ത്യൻ ലീഗ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് പ്രചാരണം നടക്കുന്നത്. മുസ്ലിം വിരുദ്ധ വീഡിയോകൾക്കൊപ്പം ഹിന്ദു വിരുദ്ധതയും ഇയാൾ പ്രചരിപ്പിക്കുന്നുണ്ട്.
‘ഡിഫൻഡേഴ്സ് ഓഫ് കൃസ്ത്യാനിറ്റി’ എന്ന വിശേഷണത്തോടെയാണ് കൃസ്ത്യൻ ലീഗ് എന്ന പേജ്. ഈ പേജിലാണ് ആൽബിച്ചൻ തൻ്റെ വീഡിയോകളും പോസ്റ്റുകളും അപ്ലോഡ് ചെയ്യുന്നത്. മനപൂർവം വർഗീയ കലാപങ്ങൾ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് വീഡിയോകളെല്ലാം പോസ്റ്റ് ചെയ്തിരിക്കുന്നത്. അടിസ്ഥാനരഹിതമായ ആരോപണങ്ങളും വർഗീയതയും പ്രചരിപ്പിക്കുന്ന വീഡിയോകൾക്ക് ലഭിക്കുന്ന കമൻ്റുകൾക്കെല്ലാം കൃസ്ത്യൻ ലീഗ് മറുപടി നൽകുന്നുമുണ്ട്. പേജ് 3540 പേർ ലൈക്ക് ചെയ്തിട്ടുണ്ട്.
2019 ഏപ്രിൽ മുതലാണ് പേജിൽ വീഡിയോകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. പിന്നീട് കൃത്യമായ ഇടവേളകളിൽ പേജിൽ വീഡിയോകൾ വന്നു തുടങ്ങി. പലയിടങ്ങളിൽ നിന്നുള്ള ക്ലിപ്പുകളായിരുന്നു ഇത്. ജനുവരി 27 മുതൽ ആൽബിച്ചൻ സ്വയം വീഡിയോകൾ അവതരിപ്പിക്കാൻ തുടങ്ങി. കടുത്ത ഇസ്ലാം വിരുദ്ധത ഇങ്ങനെയാണ് ഇയാൾ പ്രചരിപ്പിക്കുന്നത്. വിവിധ തരം ലവ് ജിഹാദുകൾ എന്ന പേരിലാണ് ഇയാൾ അവസാനത്തെ വീഡിയോ അപ്ലോഡ് ചെയ്തത്.
രണ്ട് ഭാഗങ്ങളായി പോസ്റ്റ് ചെയ്തിരിക്കുന്ന ഈ വീഡിയോയിലൂടെ ഇയാൾ കടുത്ത വിദ്വേഷ പരാമർശങ്ങളാണ് നടത്തുന്നത്. പൊളിറ്റിക്കൽ ജിഹാദ്, ലവ് ജിഹാദ്, ഫുഡ് ജിഹാദ്, നേഴ്സിംഗ് ജിഹാദ് തുടങ്ങി പല പേരുകൾ ഉന്നയിച്ച് ഇയാൾ മുസ്ലിങ്ങൾക്കെതിരെ പ്രചാരണം നടത്തുന്നു. ഇതിലൂടെയൊക്കെ മുസ്ലിങ്ങൾ മതം പ്രചരിപ്പിക്കുകയാണെന്നാണ് ഇയാളുടെ വാദം.
ഇയാളുടെ ഫേസ്ബുക്ക് പ്രൊഫൈലിൽ കൃസ്ത്യൻ ലീഗ് സ്ഥാപകൻ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ പാലാ സ്വദേശിയായ ഇയാൾ കെഎം മാണിയുടെ മരണ ദിവസം വിവാദ വിഡിയോയിട്ടു നാട്ടുകാർ കൈകാര്യം ചെയ്തതായിരുന്നു. സമീപപ്രദേശമായ ഈരാറ്റുപേട്ടയെപ്പറ്റിയും വർഗീയ ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്.
ജയേഷ് കൃഷ്ണൻ വി ആർ
ഭൂരിഭാഗം കുട്ടികളും തങ്ങളുടെ കിടക്കയ്ക്കരികിൽ മൊബൈൽ ഫോൺ ഉപയോഗിച്ചാണ് ഉറങ്ങുന്നതെന്ന്പഠന റിപ്പോർട്ട് . കുട്ടികൾക്ക് വളരെ ചെറു പ്രായത്തിൽ തന്നെ മൊബൈൽ ലഭ്യമാണ്. ഏഴ് മുതൽ 16 വയസ്സ് വരെ പ്രായമുള്ളവർ മൊബൈലുകൾക്കായി ചെലവഴിക്കുന്ന ശരാശരി സമയം പ്രതിദിനം മൂന്ന് മണിക്കൂറും 20 മിനിറ്റും ആണ്. കുട്ടികളുടെ ജീവിതത്തിൽ ആധിപത്യം സ്ഥാപിക്കാൻ മൊബൈലുകൾക്ക് കഴിയുമെന്ന് ഗവേഷകൻ സൈമൺ ലെഗെറ്റ് പറയുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഫോണുകൾ എല്ലായ്പ്പോഴും വളരെ അടുത്തായിരിക്കുമ്പോൾ, കുട്ടികൾ അവ എങ്ങനെ ഉപയോഗിക്കുമെന്നതിന് മാതാപിതാക്കൾക്ക് പരിധി ഏർപ്പെടുത്തുന്നത് ബുദ്ധിമുട്ടാണ്.
അഞ്ച് മുതൽ 16 വയസ്സ് വരെ പ്രായമുള്ള 2,200 കുട്ടികളുമായുള്ള അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ സർവേ, കുട്ടികളുടെ ജീവിതത്തിൽ മൊബൈൽ ഫോണിന്റെ പ്രധാന സ്ഥാനം കാണിക്കുന്നു.
കിടക്കയ്ക്കരികിൽ എല്ലായ്പ്പോഴും ഫോൺ ഉള്ള 57% പേരും ഫോൺ സിഗ്നൽ ഇല്ലാതെ “അസ്വസ്ഥത” തോന്നുന്ന 44% പേരും ഉണ്ട്. എല്ലായ്‌പ്പോഴും തങ്ങളുടെ ഫോൺ അവരുടെ പക്കലുണ്ടെന്നും അത് ഒരിക്കലും ഓഫാക്കില്ലെന്നും പറയുന്ന 42% പേരുണ്ട്. പതിനൊന്ന് വയസ്സുള്ളപ്പോൾ സെക്കൻഡറി സ്കൂളിലേക്ക് എത്തുമ്പോൾ തന്നെ പല കുട്ടികൾക്കും ഫോൺ ലഭിക്കുകയും ചെയ്യുന്നു.
70% കുട്ടികളിലും അവരുടെ ഫോണുകളിൽ ഇന്റർനെറ്റ് സംവിധാനം ഉള്ളതാണ്. യൂട്യൂബ് എല്ലാ ദിവസവും 61% കുട്ടികൾ ഉപയോഗിക്കുന്നു. അതുപോലെതന്നെ ഭൂരിപക്ഷം കുട്ടികളും സ്‌നാപ്ചാറ്റ്, ഇൻസ്റ്റാഗ്രാം, ടിക് ടോക്കും വാട്‌സ്ആപ്പും തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ വളരെയേറെ സമയം ചിലവഴിക്കുന്നതായി പഠനം കണ്ടെത്തി .
“ഒരു കുട്ടിക്ക് ഒരു മൊബൈൽ ഫോൺ ഉള്ള നിമിഷം, നിങ്ങളുടെ കുട്ടി ഓൺലൈനിൽ എന്താണ് ചെയ്യുന്നതെന്ന് നിരീക്ഷിക്കുന്നത് ഒരു വെല്ലുവിളിയാകും”. ഗവേഷണ ഡയറക്ടർ മിസ്റ്റർ ലെഗെറ്റ് പറഞ്ഞു
പാഗ്പാഗ് ….ആയിരങ്ങളുടെ ഇഷ്ട വിഭവം ..ഉണ്ടാക്കുന്നത് ചവറ്റുകൂനയില്‍ ഉപേക്ഷിക്കുന്ന മാംസാവശിഷ്ടം ഉപയോഗിച്ച്…ലോകം ഇത്രയധികം പുരോഗമിച്ചെങ്കിലും പാഗ്പാഗ് എന്ന ഭക്ഷണം സ്വാദോടെ കഴിക്കുന്നവർ ഏറെ.
മറ്റുള്ളവർ കഴിച്ചു കഴിഞ്ഞ ഭക്ഷണം കഴിക്കാൻ എല്ലാവർക്കും മടിയാണ് …എന്നാൽ പാഗ്പാഗ് കഴിക്കുന്നത് ഏറെ സ്വാദോടെ ആസ്വദിച്ചു തന്നെയാണെന്നാണ് പറയുന്നത് ..വലിയ വില കൊടുത്ത വാങ്ങിക്കുന്ന ഭക്ഷണം പോലും രുചി പോരായെന്നു പറഞ്ഞ് വലിച്ചെറിയുന്നവരുടെ എണ്ണം കൂടുന്തോറുംമാലിന്യ കൂമ്പാരത്തിൽ നിന്ന് അവ പെറുക്കി എടുത്ത് ഭക്ഷിക്കുന്നവരുടെ എണ്ണവും കൂടുന്നു എന്നതാണ് വിരോധാഭാസം. ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്കിന്റെ ആസ്ഥാനമായ ഫിലിപ്പീന്‍സിന്റെ തലസ്ഥാനമായ മനിലയിലാണ് പാഗ്പാഗ് എന്ന വിഭവം ഉള്ളത് .. ഇവിടുത്തെ ചേരികളില്‍ താമസിക്കുന്ന ജനവിഭാഗങ്ങളുടെ അവസ്ഥ പരമദയനീയമാണ്. എല്ലാ ദിവസവും ആഹാരം കണ്ടെത്തുക എന്നത് അവരെ സംബന്ധിച്ചിടത്തോളം ഒരിക്കലും നടക്കാത്ത കാര്യമാണ് . അതിനായി അവര്‍ കണ്ടുപിടിച്ച മാര്‍ഗ്ഗം ആണ് ഈ വിഭവം
ചേരികളില്‍ താമസിക്കുന്ന ആളുകള്‍ വിശപ്പടക്കാനായി മാലിന്യക്കൂമ്പാരത്തില്‍നിന്ന് മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ഒപ്പം മത്സരിച്ച് ഭക്ഷണാവശിഷ്ടങ്ങൾ പെറുക്കി എടുക്കുന്നത് നിത്യ കാഴ്ചയാണ് ഇങ്ങനെ പെറുക്കി എടുത്ത മാംസം ഇവർ പാകം ചെയ്ത് ഉപയോഗിക്കുകയാണ് ചെയ്യുന്നത് .
‘പാഗ്പാഗ്’ എന്ന് വിളിക്കുന്ന ഈ വിഭവം അവിടെ വളരെ ജനപ്രിയമാണ്. പാഗ്പാഗ് വളരെക്കാലമായി ഫിലിപ്പിനോ ചേരികളിലെ ആളുകളുടെ പ്രധാന ഭക്ഷണമാണ്. എന്നാല്‍, സമീപ വര്‍ഷങ്ങളില്‍ ഇത് മാലിന്യം ശേഖരിക്കുന്നവര്‍ക്കും, ചെറിയ റെസ്റ്റോറന്റ് ഉടമകള്‍ക്കും ലാഭകരമായ ഒരു ബിസിനസ്സായി മാറിയിട്ടുണ്ട് എന്നതാണ് നടുക്കുന്ന യാഥാർഥ്യം .
ആളുകള്‍ ഉപേക്ഷിച്ച മാംസം കുറഞ്ഞ വിലയ്ക്ക് വാങ്ങി വിവിധ വിഭവങ്ങള്‍ ഉണ്ടാക്കി വില്‍ക്കുകയാണിവര്‍. മുമ്പ് ലോഹവും, പ്ലാസ്റ്റിക്ക് മാലിന്യവും ശേഖരിച്ചിരുന്ന മാലിന്യം ശേഖരിക്കുന്ന തൊഴിലാളികള്‍ ഇന്ന് ഫാസ്റ്റ്ഫുഡ് ശൃംഖലകളില്‍ നിന്നും സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും അവശേഷിക്കുന്നതും കാലഹരണപ്പെട്ടതുമായ ഭക്ഷണം ശേഖരിക്കുകയാണ് ചെയ്യുന്നത് . പൂച്ചകള്‍ക്കും, പാറ്റകള്‍ക്കും, എലികള്‍ക്കും ആഹാരമാകുന്ന അത് അവര്‍ ശേഖരിച്ചശേഷം പ്ലാസ്റ്റിക് ബാഗുകളില്‍ പാക്ക് ചെയ്ത്, ചെറിയ ലാഭത്തിന് വില്‍ക്കുന്നു.
ഇത്തരത്തില്‍ ഭക്ഷണം ശേഖരിക്കുന്ന ജോലി ചെയ്യുന്ന നിരവധി ആളുകളുമുണ്ട്. രാത്രി 12 മണിക്ക് തുടങ്ങുന്ന ജോലി വെളുക്കുംവരെ തുടരുന്നു. ‘ആഴ്ചയില്‍ 400 രൂപയാണ് ഇവർക്ക് കൂലി. ഇതിനായി അവര്‍ രാവും പകലും ജോലിചെയ്യുന്നു, തെരുവുകളില്‍ കറങ്ങുന്നു, മാലിന്യങ്ങള്‍ ശേഖരിക്കുന്നു.
ഇങ്ങനെ ശേഖരിച്ച മാംസത്തുണ്ടുകള്‍ കടക്കാര്‍ക്ക് വില്‍ക്കുകയാണ് ചെയ്യുന്നത് . കടക്കാര്‍ അത് പാകം ചെയ്യുന്നതിന് മുന്‍പ് എല്ലുകള്‍ മാറ്റി മാംസം മാത്രമാക്കുന്നു. അതിനുശേഷം അഴുക്കുകള്‍ കളയുന്നതിനായി നല്ല വെള്ളത്തില്‍ കഴുകി എടുക്കും.
പിന്നീട് ഇത് വിവിധ സോസുകള്‍, പച്ചക്കറികള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവ ചേര്‍ത്ത് റെസ്റ്റോറന്റില്‍ വിളമ്പുന്നു. ഒരു പ്ലേറ്റിന് 19 രൂപയാണ് പഗ്പാഗിന്റെ വില. ഐസ് കച്ചവടക്കാരനായ നോനോയ് മൊറാല്ലോസ് സ്ഥിരമായി ഇത് കഴിക്കുന്നയാളാണ്. ‘എനിക്ക് ഇത് വളരെ ഇഷ്ടമാണ്. വളരെ സ്വാദുള്ള ഒരാഹാരമാണ് ഇത്’ എന്നാണ് നോനോയ് പറയുന്നത്. ഇവിടെയുള്ള മിക്ക ചേരി നിവാസികളുടെയും ദൈനംദിന ഭക്ഷണമാണിത്. കഴുകി എടുത്ത ഭക്ഷണാവശിഷ്ടം കഴിക്കുന്നത് കുട്ടികളില്‍ പോഷകകുറവുണ്ടാക്കുമെന്നും, ഭക്ഷണവുമായി ബന്ധപ്പെട്ട രോഗങ്ങളായ ഹെപ്പറ്റൈറ്റിസ് എ, ടൈഫോയ്ഡ്, വയറിളക്കം, കോളറ എന്നിവ കുട്ടികളില്‍ ഉണ്ടാകുമെന്നും ദേശീയ ദാരിദ്ര്യ വിരുദ്ധ കമ്മീഷന്‍ (എന്‍എപിസി) മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
പക്ഷേ, വിശപ്പിന്റെ കാഠിന്യത്തിൽ ആരും ഇതൊന്നും കേൾക്കാറില്ല … ഒന്നുമില്ലാത്തതിലും എത്രയോ ഭേദമാണ് ഈ ഭക്ഷണം എന്നവര്‍ വിശ്വസിക്കുന്നു. പാഗ്പാഗ് കഴിച്ച് ആരും ഇതുവരെ മരിച്ചിട്ടില്ലെന്നാണ് ഒരു പാഗ്പാഗ് വില്‍പ്പനക്കാരും കഴിക്കുന്നവരും പറയുന്നത് ..വിശന്നു മരിക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് ഇതെന്ന് അവർ ഉറച്ചു വിശ്വസിക്കുന്നു ..ഒരു വയസ്സുള്ള കുഞ്ഞിനുപോലും ഈ ഭക്ഷണം കൊടുക്കാന്‍ അവര്‍ക്ക് ഭയമില്ല. കാരണം അവര്‍ക്ക് ജീവന്‍ നിലനിര്‍ത്താന്‍ ഇതല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ല. ഇനിയെങ്കിലും വില കൂടിയ ഭക്ഷണം വാങ്ങി സ്വാദ് കുറഞ്ഞതിന്റെ പേരിൽ വലിച്ചെറിയുന്നവർ ഇതൊന്നു ഓർത്താൽ നല്ലത്
ടൂറിസ്റ്റ് ബസ്സിനെ മറികടക്കാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവർക്ക് ബസ് ജീവനക്കാരുടെ മര്‍ദ്ദനം. കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപത്തുള്ള ‘സഹായി’ ആംബുലൻസ് ഡ്രൈവർ സിറാജാണ് ആക്രമിക്കപ്പെട്ടത്. താമരശ്ശേരിക്ക് സമീപം ഈങ്ങാപ്പുഴയിൽ ആയിരുന്നു സംഭവം.
തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെ ആയിരുന്നു സംഭവം. ബസ്സിനെ മറികടക്കാൻ ശ്രമിച്ച ആംബുലൻസ് തടയുകയും പിന്നാലെ കയ്യേറ്റം ചെയ്യുന്നതുമാണ് വീഡിയോയിൽ ഉള്ളത്. ഇരുവാഹനങ്ങൾക്കും പിറകിലെത്തിയ ബൈക്ക് യാത്രികരാണ് അക്രമത്തിന്റെ ദൃശ്യങ്ങൾ പകർത്തിയത്. ബാംഗ്ലൂരിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന DLT കമ്പനിയുടെ NL – 01-1671 എന്ന ബസ്സിലെ ജീവനക്കാരാണ് ആക്രമണം നടത്തിയത്. രോഗിയുമായി മെഡിക്കൽ കോളേജിലേക്ക് പോകുകയായിരുന്നു sys സാന്ത്വനത്തിന്റെ ആംമ്പുലൻസ്.
സംഭവത്തിന് പിന്നാലെ നാട്ടുകാർ ബസ്സ് തടഞ്ഞുവെച്ചു പോലീസിൽ ഏൽപ്പിച്ചു. അക്രമത്തിൽ പരിക്കേറ്റ ആംബുലൻസ് ഡ്രൈവറെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതിനിടെ, ബസ്സ് ക്ലീനർ കൊടുവള്ളി പറക്കുന്നുമ്മൽ ലിജേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ആമ്പുലൻസിന് സൈഡ് കൊടുക്കാതെ ഏറെ ദൂരം സഞ്ചരിക്കുകയും, പിന്നീട് ചോദ്യം ചെയ്തതിനെ തുടർന്ന് ആമ്പുലൻസ് ഡ്രൈവറെ മർദ്ദിക്കുകയും ചെയ്തെന്ന പരാതിയിലാണ് നടപടി.
പ്രശസ്ത അമേരിക്കൻ വ്യവസായിയും സാമൂഹ്യപ്രവർത്തകനും ലോകത്തെ ഏറ്റവും വലിയ പേഴ്സണൽ കമ്പ്യൂട്ടർ സോഫ്റ്റ്‌വേർ കമ്പനിയായ മൈക്രോസോഫ്റ്റിന്റെ സ്ഥാപകരിലൊരാളുമായ ബിൽ ഗേറ്റ്സിന്റെ മകൾ ജെന്നിഫർ ഗേറ്റ്സ് വിവാഹിതയാകുന്നു. കാമുകൻ നയേൽ നാസറുമായുള്ള തന്റെ വിവാഹനിശ്ചയം ഇന്‍സ്റ്റാഗ്രാം വഴിയാണ് ജെന്നിഫർ ലോകത്തെ അറിയിച്ചത്. സ്റ്റാൻഫോർഡ് സർവ്വകലാശാലയിൽ പഠനം പൂര്‍ത്തിയാക്കിയ ഈജിപ്ഷ്യൻ കോടീശ്വരനുമായുള്ള മകളുടെ വിവാഹനിശ്ചയത്തില്‍ ബില്‍ ഗേറ്റ്സും സന്തോഷം അറിയിച്ചു.
ജാതി മത ബെതമന്യേ മലയാളികളുടെ ആകെ പ്രീതി പിടിച്ചുപറ്റിയ ധ്യാനഗുരുവാണ് കപ്പൂച്ചിൻ വൈദികനായ ഫാ.ജോസഫ് പുത്തൻപുരയ്ക്കൽ. ഇടുക്കിക്കാരുടെ ഈ കാപ്പിപ്പൊടി അച്ചൻ യൂടൂബിലും സോഷ്യൽ മീഡിയയിലും വൈറലായത് നർമരസം തുളുമ്പുന്ന സംഭാഷണങ്ങളിലൂടെയാണ്. എന്നാൽ കഴിഞ്ഞ ദിവസം ഇറങ്ങിയ അദ്ദേഹത്തിന്റെ പ്രസംഗത്തിലെ വാക്കുകൾ നർമ്മത്തിനപ്പുറം വിവാദമായിരിക്കുകയാണ്. ബിഎംപി മീഡിയ പുറത്തുവിട്ട വീഡിയോയിലാണ് പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് ചില കടുത്ത പരാമർശങ്ങൾ അച്ചൻ നടത്തുന്നത്. പരാമർശങ്ങൾ വിവാദമായപ്പോൾ വീഡിയോ പിൻവലിച്ചു.
തീർച്ചയായും ടിപ്പു സുൽത്താൻ ബ്രിട്ടീഷുകാർക്കെതിരെ ആജീവനാന്തം പോരാടിയ പരാക്രമശാലിയായ ഒരു ഭരണാധികാരിയാണ് പക്ഷെ ഒരു സ്വാതന്ത്ര്യ സമരപ്പോരാളിയല്ല. ബ്രിട്ടീഷുകാർക്കെതിരെ യുദ്ധം ചെയ്തതു കൊണ്ടു മാത്രം ഒരാൾ ഇന്ത്യൻ സ്വാതന്ത്ര്യ സമരസേനാനിയും ദേശസ്‌നേഹിയും ആകുമോ? കുതിരപ്പുറത്ത് പാഞ്ഞു ചെന്ന് അമ്പലക്കാളകളെ കൊല്ലുന്നത് വിനോദമാക്കിയ ടിപ്പു ഈ മാംസം കൂട്ടുകാരെ കൊണ്ട് തീറ്റിക്കുമായിരുന്നു, ടിപ്പുവിന്റെ പ്രവൃത്തികളിൽ പിതാവ് ഹൈദരും ദുഃഖിതനായിരുന്നു.
വാടിയ രാജാവിന് സൈന്യാധിപനായ ടിപ്പു സുൽത്താൻ മലബാറിൽ വന്നു. കുതിരപ്പുറത്ത് വന്ന ടിപ്പും പട്ടാളവും ക്രിസ്ത്യാനികളെ വെടിവച്ചുകൊന്നു. ഹിന്ദുക്കളെ ഇല്ലാതാക്കി. പേടിപ്പിച്ച് വിരട്ടി മുസ്ലീങ്ങളാക്കി. ഇതല്ലാതെ മുസ്ലിം സ്വീകരിച്ചതൊന്നുമല്ല. ഇത് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും പേടിപ്പിച്ച് മതം മാറ്റിയതാ. 515 വർഷങ്ങൾക്ക് അപ്പുറത്ത്. പിന്നീട് മുസ്ലീങ്ങളുടെ…പൗരത്വ ബില്ലൊക്കെ വരുമ്പോൾ, കാണിച്ചത് തെറ്റാണ്..പക്ഷേ ഒരുകാര്യം നമ്മൾ ഓർക്കണം. മുസ്ലീങ്ങളുടെ നീതി നിഷേധിക്കപ്പെടുന്നത് പോലെ നമുക്കും നിഷേധിക്കപ്പെടാം. പക്ഷേ മുസ്ലീങ്ങളെയും നമുക്ക് വിശ്വസിക്കാൻ പറ്റുന്നവരല്ല.
ബോംബെയിൽ നമ്മൾ നിൽക്കുന്നത് ശിവസേന ഉള്ളതുകൊണ്ടാ. അല്ലെങ്കിൽ മുസ്ലീങ്ങൾ നമ്മളെ ഇല്ലാതാക്കും. രണ്ടുമാസം മുമ്പ് ചെന്നപ്പോൾ കണ്ടുഇവരുടെ പ്രവൃത്തികൾ. ലോകത്ത് ഒരുരാജ്യത്തെ ഉള്ളു മുസ്ലീമിന് മാത്രം സഞ്ചരിക്കാവുന്ന റോഡ്. സൗദിയിൽ, മെക്കയിൽ. മുസ്ലിം റോഡാ..നമ്മൾ വണ്ടിയോടിച്ചാ ശിക്ഷയാ. അങ്ങനെയുള്ള വ്യത്യാസം കാണിക്കുന്ന മതഭ്രാന്ത് ഹിന്ദുക്കളേക്കാൾ കൂടുതൽ മുസ്ലീങ്ങൾക്കാ. അതുപറയാതിരിക്കാൻ പറ്റുകേല. പക്ഷേ ഇന്നുകേന്ദ്രം അവരോട് കാണിച്ചത് അനീതിയാ..അതുമറ്റൊരുകാര്യം. പക്ഷേ അവരും അത്ര പുണ്യവാളന്മാരൊന്നുമല്ല. നമ്മൾ സഹിക്കുന്ന ഒരുഭാഗമുണ്ട്. ഏറ്റവും കൂടുതൽ നമ്മളെ കൊല്ലുന്നത് ആരാ? ഹിന്ദുക്കളാണോ? ഇറാഖിൽ, സിറിയയിൽ..മുസ്ലീങ്ങളാ..അപ്പോ..അതും നമ്മൾ ഓർക്കണം..കൂട്ടി വായിക്കണം.
ഒരുപക്ഷം പിടിച്ച് വികാരം കൊള്ളുമ്പോൾ ഓർക്കണം മറുഭാഗം കൂടിയുണ്ടെന്ന്. നമ്മളെ കൊല്ലുന്നത് മുഴുവൻ മുസ്ലീങ്ങളാ ലോകത്ത്. എവിടെ ചെന്നാലും. ഇന്ത്യയിൽ നമ്മൾ ഒത്തിരി ക്ഷമ കാണിച്ച് കഴിയുന്നവരാ. അടുത്ത കാലത്ത് ഈ മതഭ്രാന്തന്മാർ വന്ന ശേഷമാണ് ഈ ബഹളം. അല്ലെങ്കിൽ നമ്മളെ ഏറ്റവും വേദനിപ്പിച്ചിട്ടുള്ളത് ചേർത്ത് വായിക്കുക. അന്ന് ടിപ്പുവിന്റെ പട്ടാളം ഇങ്ങനെ വന്നു. ആലുവ കഴിഞ്ഞ് പോരുമ്പോഴത്തേക്കും, ആലങ്ങാട് പ്രദേശത്ത് വരുന്ന സമയത്ത് അവിടുത്തെ മാവ് പെട്ടെന്ന് അങ്ങനെ വളഞ്ഞു. മാവ് വളഞ്ഞപ്പോൾ ടിപ്പുവിന്റെ പടയ്ക്ക് മുന്നോട്ട് പോകാൻ പറ്റിയില്ല. ആ സ്ഥലമാണ് കൂനമ്മാവ് എന്നറിയപ്പെടുക.
അങ്ങനെ പട്ടാളം വരുമ്പോൾ ചെറായി ബീച്ചിൽ ഒരുപള്ളിക്ക് വരുമ്പോൾ, ശക്തമായ മഞ്ഞ്….എട്ടുനോമ്പിന്റെ കാലമാ..ആൾക്കാര് പള്ളീൽ പ്രാർത്ഥിക്കുവാ..അവിടെ ശക്തമായ മഞ്ഞിൽ, ഈ പള്ളി അങ്ങനെ മറഞ്ഞുപോയി. അപ്പോൾ ടിപ്പുവിന്റെ പട്ടാളം പള്ളി കാണാതെ മുന്നോട്ടുപോയി. അപ്പോഴാണ് മറ്റൊരു യുദ്ധം ടിപ്പുവിനെ തിരിച്ചുവിളിച്ചത്. അങ്ങനെ പോയിരുന്നില്ലെങ്കിൽ 500 വർഷം മുമ്പ് ആ പട്ടാളം വന്നേനെ. കോട്ടയം, അടൂർ, പത്തനംതിട്ട, ദേവലോകം, വകയാർ, റാന്നി ഇതിലെ ഒറ്റപോക്ക് പോയേനെ. അങ്ങനെ എങ്ങാനും പോയിരുന്നെങ്കിൽ നിങ്ങളുടെയൊക്കെ പേര് ഫാത്തിമ, സുലൈഖ, ബഷീർ, മുസ്തഫ…
അച്ചന്റെ സംഭാഷണം ഇങ്ങനെ: