ക്യൻസർ എന്ന മഹാവ്യാധി നേരിടുന്ന ചെറുപ്പക്കാരനാണ് നന്ദു മഹാദേവൻ. രോഗം പിടിമുറുക്കുമ്പോഴും അതിനെ ഉറച്ച മനക്കരുത്തുമായി നേരിടുകയാണ് നന്ദു. താനെ രോഗ വിവരത്തെ കൂട്ടുകാരുമായും പങ്കുവെക്കുന്ന സ്വഭാവവും നന്ദുവിനെ വേറിട്ടതാക്കുന്നു. ഒരു രോഗത്തിനും നന്ദുവിന്റെ മനോശക്തിയെ തകർക്കാൻ സാധിക്കില്ല എന്ന അറിവ് മറ്റു രോഗികൾക്ക് കൂടുതൽ ആത്മവിശ്വാസം പകരുന്നു. രോഗ വിവരത്തിനൊപ്പം കൂട്ടുകാരന്റെ വിശേഷവും കുറിക്കുന്നു നന്ദു… കുറിപ്പ് വായിക്കാം
ചങ്കുകളേ..
നാളെ എന്റെ രണ്ടാമത്തെ കീമോ തുടങ്ങുകയാണ്..!!
ഞാനും ട്യൂമറും സ്‌ട്രോങ് ആയതിനാല്‍ മരുന്ന് കുറച്ചു കൂടി സ്‌ട്രോങ് ആക്കിയിട്ടുണ്ട്..!!
വേദനകള്‍ക്കിടയിലും മറ്റൊരു സന്തോഷവാര്‍ത്ത കൂടി പങ്കുവയ്ക്കാനുണ്ട്..!!
എന്റെ പ്രിയ സുഹൃത്ത് വിജയകരമായ അവന്റെ സംരംഭത്തിന്റെ അടുത്ത ഘട്ടം എന്റെ കൈകൊണ്ട് തന്നെ തുടങ്ങണം എന്ന് ആഗ്രഹം പറഞ്ഞപ്പോള്‍ ശരിക്കും എന്റെ കണ്ണു നിറഞ്ഞു..!!
Royale Impero Clothing Co. എന്ന അവന്റെ Clothing ബ്രാന്‍ഡിന്റെ ഇകൊമേഴ്‌സ് വെബ് സൈറ്റിന്റെ തുടക്കമാണ്..
നമുക്ക് നല്ലൊരു സെലിബ്രിറ്റിയെ കൊണ്ട് തുടങ്ങി വയ്ക്കാം എന്നു പറഞ്ഞപ്പോള്‍ അവന്‍ പറയുകയാണ് എനിക്ക് നിന്നെക്കാള്‍ വലിയ വേറെ ആരെയാടാ കിട്ടുക എന്ന്..
എന്നെ അറിയുന്നവര്‍ക്കെല്ലാം അവനെ അറിയുമായിരിക്കും..
കാരണം അര്‍ജ്ജുനന് കൃഷ്ണന്‍ എന്ന പോലെയാണ് എനിക്ക് അവന്‍..
ഞാന്‍ എവിടെയൊക്കെ പോകണമെന്ന് പറഞ്ഞാലും എന്നെ കൊണ്ട് പോകുന്ന എന്റെ തേരാളിയാണ് പ്രിയ കൂട്ടുകാരന്‍ ശ്രീരാഗ് Shree Rakh !!
ഞാനുള്‍പ്പെടെ പ്രഭു ജസ്റ്റിന്‍ വിഷ്ണു അതിജീവനത്തിലെ ഞങ്ങള്‍ നാല് ചങ്കുകള്‍ക്ക് ഒന്നു കറങ്ങണം എന്നു പറഞ്ഞപ്പോള്‍ ഞങ്ങളെയും കൊണ്ട് മൂവായിരത്തില്‍ അധികം കിലോമീറ്റര്‍ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്ത് പൊന്നുപോലെ ഞങ്ങളെയും കൊണ്ടു നടന്നവന്‍ !!
ഞങ്ങള്‍ മൂന്നുപേര്‍ കാലുകള്‍ നഷ്ടപ്പെട്ടവര്‍ ആണ്..
വിഷ്ണുവിന് ബ്ലഡ് ക്യാന്‍സര്‍ ആയിരുന്നു..
ഞങ്ങളുടെ എല്ലാ കാര്യങ്ങളും നോക്കിയത് അവനാണ് !!
അവന്റെ കണ്ണ് നിറയുന്നതും അസ്വസ്ഥനാകുന്നതും ഞാന്‍ കണ്ടിട്ടുള്ളത് എനിക്ക് വയ്യാതെ ആകുമ്പോള്‍ മാത്രമാണ്..
അത്രയ്ക്ക് ഉയിരാണ് അവനെന്നോടുള്ള സ്‌നേഹം !!
എനിക്ക് 2 ദിവസമേ ആയുസ്സുള്ളൂ എന്ന് ഡോക്ടര്‍ അവനോട് പറഞ്ഞപ്പോള്‍ അവന്‍ ഡോക്ടറോട് പറഞ്ഞത് രണ്ട് ദിവസമല്ല രണ്ട് മണിക്കൂര്‍ ഡോക്ടര്‍ പറഞ്ഞാലും കാര്യമില്ല അവന്‍ തിരികെ വരും എന്നാണ്..!!
ഇത് തുടങ്ങുന്ന കാര്യം പറഞ്ഞപ്പോള്‍ ഞാന്‍ അവനോട് ഞാന്‍ ഒരേ ഒരു ആവശ്യമാണ് പറഞ്ഞത്..
എന്തെങ്കിലും ഒരു നന്മയുള്ള പ്രവര്‍ത്തനത്തോടെ ഇത് ആരംഭിക്കണം എന്ന്..
അപ്പോള്‍ തന്നെ നൂറോളം ടീഷര്‍ട്ട് എന്നെ ഏല്പിച്ചിട്ട് കഷ്ടത അനുഭവിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് നല്‍കാന്‍ പറഞ്ഞു..!!
ആ ടീഷര്‍ട്ടുകള്‍ സായീഗ്രാമത്തിലെ കുട്ടികള്‍ക്ക് നല്‍കുന്നതിനായി കൈവശം ഉണ്ടെന്ന് സയീഗ്രാമം ഡയറക്ടര്‍ ഈശ്വരതുല്യനായ K.N. Anandkumar സര്‍ നെ ഈ അവസരത്തില്‍ അറിയിക്കുന്നു..
അവന്റെ ഈ സംരംഭത്തിന് എല്ലാവിധ നന്മകളും ഉണ്ടാകട്ടെ..!!
ഇനിയും ഒരുപാട് പേര്‍ക്കും തൊഴിലും തണലും ആകുന്ന ഒരു പ്രസ്ഥാനമായി ഇത് വളരാന്‍ പ്രിയമുള്ളവരുടെ പ്രാര്‍ത്ഥനകള്‍ ഉണ്ടാകണം !!
എനിക്കേറ്റവും ഇഷ്ടപ്പെട്ടത് ഇതിന്റെ ക്യാപ്ഷന്‍ ആണ്..
‘ Only For The Few
Who Dare To Live
Their Dreams ‘
അതേ ജീവിതം പൊരുതുവാന്‍ ധൈര്യമുള്ളവര്‍ക്ക് ഉള്ളതാണ്..
അങ്ങനെയുള്ളവര്‍ തന്നെയാണ് ലോകത്തെ സ്വാധീനിക്കുക !!
ഈ ഓണ്‍ലൈന്‍ വെബ്‌സൈറ്റിന്റെ ഉല്‍ഘാടനം ഓണ്‍ലൈനായി തന്നെ പ്രഖ്യാപിക്കുന്നു !!
ഇതിന് എനിക്ക് കിട്ടുന്ന പ്രതിഫലമാണ് ആ കുട്ടികള്‍ക്ക് കിട്ടുന്ന ടീ ഷര്‍ട്ട് !!
ഒപ്പം അവരുടെ പ്രാര്‍ത്ഥനകളും…!
നന്മകള്‍ പൂക്കട്ടെ…
നന്മയുള്ളവര്‍ വളരട്ടെ..!!
www.royaleimpero.com
സമൂഹത്തില്‍ പ്രകാശം പകര്‍ന്നുകൊണ്ട് തുടങ്ങിയ ഈ സംരംഭത്തിന് പ്രിയപ്പെട്ടവരുടെ പ്രാര്‍ത്ഥനകളും ആശംസകളും മാത്രം മതി !!
സ്‌നേഹപൂര്‍വ്വം ??
ഞാന്‍ ഉഷാറാണ് ട്ടോ..
രണ്ടാം ഘട്ട യുദ്ധം നാളെ തുടങ്ങും..!!
https://www.facebook.com/nandussmahadeva/posts/2696872667061860
ഒറ്റത്തവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക് ഉല്‍പ്പനങ്ങള്‍ക്ക് നാളെ മുതല്‍ കേരളത്തില്‍ നിരോധനം. വ്യാപാരികളുടെ എതിര്‍പ്പ് ഉണ്ടെങ്കിലും നിരോധനവുമായി മുന്നോട്ടുപോകുമെന്ന നിലപാടിലാണ് സര്‍ക്കാര്‍. വിശദ മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ പുറത്തിറക്കും. ക്യാരിബാഗ് അടക്കം പതിനൊന്ന് ഇനം പ്ലാസ്റ്റിക് സാധനങ്ങള്‍ക്കാണ് നിരോധനം. ഇവ നിര്‍മിച്ചാലും വിറ്റാലും കുറ്റം. ആദ്യതവണ 10,000 രൂപയും ആവര്‍ത്തിച്ചാല്‍ 20,000 രൂപയും തുടര്‍ന്നാല്‍ 50,000 രൂപയും പിഴ ഈടാക്കും.നിതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യസൂചികയിൽ കേരളം വീണ്ടും ഒന്നാം സ്ഥാനത്ത്
പ്ലാസ്റ്റിക് മൂലം പരിസ്ഥിതിക്ക് ഉണ്ടാകുന്ന ആഘാതവും, ആരോഗ്യ പ്രശ്നങ്ങളും കണക്കിലെടുത്താണ് ജനുവരി ഒന്നു മുതൽ സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തുന്നത്. ഉത്തരവ് എല്ലാ പ്ലാസ്റ്റിക് വസ്തുക്കൾക്കും ബാധകമായിരിക്കും. പ്ലാസ്റ്റിക് വിൽപ്പനയും നിർമാണവും സൂക്ഷിക്കലും നിരോധിക്കും. വ്യക്തികൾക്കും കമ്പനികൾക്കുമൊക്കെ നിരോധനം ബാധകമാണ്.എന്നാൽ, ബ്രാന്റഡ് ഉൽപന്നങ്ങളുടെ പ്ലാസ്റ്റിക് ആവരണങ്ങൾക്കും വെള്ളവും മദ്യവും വിൽക്കുന്ന കുപ്പികൾക്കും പാൽക്കവറിനും നിരോധനം ബാധകമല്ല.
മുൻകൂട്ടി അളന്നുവച്ചിരിക്കുന്ന ധാന്യങ്ങൾ, ധാന്യപ്പൊടികൾ, പഞ്ചസാര, മുറിച്ച മീനും മാംസവും സൂക്ഷിക്കാൻ ഉപയോഗിക്കാവുന്ന പാക്കറ്റുകൾ എന്നിവയെയും നിരോധനത്തിൽനിന്ന് ഒഴിവാക്കി. പഴങ്ങളും പച്ചക്കറികളും പായ്ക്ക് ചെയ്യാൻ ഉപയോഗിക്കുന്ന പാക്കറ്റുകൾ നിരോധിച്ചു. നിരോധിച്ചവ നിർമിക്കാനോ വിൽക്കാനോ കൊണ്ടുപോകാനോ പാടില്ല.
നിരോധിക്കുന്നവ
അലങ്കാര വസ്തുക്കൾ
പ്ലാസ്റ്റിക് കോട്ടഡ് പേപ്പർ കപ്പ്,സ്ട്രോ എന്നിങ്ങനെയുള്ളവ
ക്യാരി ബാഗ്
ടേബിൾമാറ്റ്
വാഹനങ്ങളിൽ ഒട്ടിക്കുന്ന ഫിലിം
പ്ലേറ്റ്,കപ്പ്,സ്പൂൺ മുതലായവ
പ്ലാസ്റ്റിക് പതാക
പ്ലാസ്റ്റിക് ജ്യൂസ് പായ്ക്കറ്റ്
പിവിസി ഫ്ലക്സ് സാധനങ്ങൾ
ഗാർബേജ് ബാഗ്
300 മില്ലിക്കു താഴേയുള്ള പെറ്റ് ബോട്ടിൽ
ഓസ്ട്രേലിയയിലാണ് സംഭവം. എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ തൊണ്ടയിലാണ് ഭക്ഷണം കുടുങ്ങിയത്. ശ്വാസം കിട്ടാത പിടയുന്ന കുഞ്ഞുമായി പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറിയ അച്ഛനമ്മമാരിൽ നിന്നും ഒരു പൊലീസ് ഉദ്യോഗസ്ഥൻ കുഞ്ഞിനെ വാങ്ങി. ശേഷം പ്രാഥമിക ശുശ്രൂഷ നൽകി.
ജാസൺ ലീ എന്ന സർജെന്റാണ് കുഞ്ഞിനെ വാങ്ങി പ്രഥമ ശുശ്രൂഷ നൽകിയത്. പ്രഥമ ശുശ്രൂഷ നൽകി കുറച്ചു നിമിഷങ്ങൾക്കകം കുഞ്ഞിന്റെ തൊണ്ടയിൽ കുടുങ്ങിയ ഭക്ഷണം പുറത്തേക്കു തെറിച്ചു പോവുകയും, കുഞ്ഞ് സ്വാഭാവിക രീതിയിൽ ശ്വസിക്കാൻ ആരംഭിക്കുകയും ചെയ്തു. കുഞ്ഞ് നോർമൽ ആയതോടെ അദ്ദേഹം കുഞ്ഞിനെ അച്ഛന്റെ കൈയിൽ തിരികെയേൽപ്പിച്ചു
ദമ്പതികൾ കൈക്കുഞ്ഞിനെയുമെടുത്ത് പൊലീസ് സ്റ്റേഷനിൽ ഓടിക്കയറുന്നതിന്റെയും പൊലീസ് ഉദ്യോഗസ്ഥൻ കുഞ്ഞിനെ രക്ഷിക്കുന്നതിന്റെയും ദൃശ്യങ്ങൾ സിസിടിവി ഫൂട്ടേജിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ വിഡിയോ വൈറലായി.
സ്‌നേഹത്തിന് മുന്‍പില്‍ പ്രായം തോറ്റുപോകുന്നു എന്ന് തെളിയിച്ച ലക്ഷ്മിയമ്മളിന്റേയും കൊച്ചനിയന്റേയും വിവാഹം ഇന്ന് രാമവര്‍മപുരത്തെ വൃദ്ധസദനത്തില്‍ നടക്കും. 67 വയസ്സായ കൊച്ചനിയന്‍ മേനോനും 66കാരിയായ പി വി ലക്ഷ്മിയമ്മാളും ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ഇപ്പോള്‍ ഒരുമിക്കുന്നത്.
കല്യാണത്തിന്റെ ആവേശം ഇന്നലെതന്നെ തുടങ്ങിയിരുന്നു. മൈലാഞ്ചി കല്യാണം അന്തേവാസികള്‍ ഗംഭീരമായി നടത്തി. എല്ലാവരും ഒത്തുചേര്‍ന്ന് മൈലാഞ്ചി അണിയിച്ച് ലക്ഷ്മിയമ്മളിനെ വധുവാക്കി. കല്യാണച്ചെക്കനും അണിഞ്ഞൊരുങ്ങി മണവാളനായെത്തും.
ലക്ഷ്മി അമ്മാളിന്റെ ഭര്‍ത്താവ് ജി.കെ.കൃഷ്ണയ്യര്‍ എന്ന സ്വാമി 22 വര്‍ഷം മുന്‍പുമരിച്ചു. നഗരത്തില്‍ സദ്യ ഒരുക്കിയിരുന്ന ആളായിരുന്നു സ്വാമി. അദ്ദേഹത്തിന്റെ നിഴലായി നിന്നിരുന്ന ഇരിങ്ങാലക്കുടക്കാരന്‍ കൊച്ചനിയനോടു മരണക്കിടക്കയില്‍വെച്ച് അമ്മാളിനെ നോക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. ഒപ്പം കൈ പിടിച്ചേല്‍പിക്കുകയും ചെയ്തു.
അമ്മാള്‍ തനിച്ചാകുകയും രാമവര്‍മപുരത്തെ കോര്‍പറേഷന്‍ വൃദ്ധമന്ദിരത്തിലേക്കു താമസം മാറുകയും ചെയ്തു. കൊച്ചനിയന്‍ പാചകവുമായി നാടു ചുറ്റി. മനസ്സിലെ സ്‌നേഹം എന്തുകൊണ്ടോ ഇരുവരും തുറന്നു പറഞ്ഞില്ല. ഗുരുവായൂരില്‍വച്ചു കൊച്ചനിയന്‍ പക്ഷാഘാതം വന്നു തളര്‍ന്നുവീണു. പിന്നീടു വയനാട്ടിലെ ഒരു സന്നദ്ധ സംഘടന അങ്ങോട്ടു കൊണ്ടുപോയി. അവിടെവച്ചു കൊച്ചനിയന്‍ അമ്മാളിനോടുള്ള പ്രണയം ഉദ്യോഗസ്ഥരോടു പറയുകയായിരുന്നു.
അവര്‍ കൊച്ചനിയനെ തൃശൂര്‍ സാമുഹിക നീതി വകുപ്പ് വൃദ്ധ സദനത്തിലേക്കു മാറ്റി . അപ്പോഴേക്കും അമ്മാളും കോര്‍പറേഷന്‍ വൃദ്ധസദനത്തില്‍നിന്നു അവിടെയെത്തിയിരുന്നു. ശരീരം തളര്‍ന്നു ഒരു കാലും കയ്യും അനക്കാന്‍ പ്രയാസപ്പെടുന്ന സമയമായതിനാല്‍ അമ്മാള്‍ കൊച്ചനിയനു താങ്ങാകാന്‍ തീരുമാനിച്ചു. ചികിത്സയിലൂടെ കൊച്ചനിയന്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. വിവാഹം കഴിഞ്ഞതിനുശേഷം കൂടല്‍മാണിക്യത്തില്‍ ഭഗവാന് താമരമാലയുമായി പോകുമെന്ന് ലക്ഷ്മിയമ്മാള്‍ പറയുന്നു.
ചൈനയിലോ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലോ ഒക്കെ പുഴുവിനെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നവരുണ്ടെന്ന് പറഞ്ഞാല്‍, വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല. പക്ഷേ കേരളത്തില്‍ ഒരു കുടുംബം തങ്ങളുടെ ഭക്ഷണത്തിലെ അവിഭാജ്യ ഘടകമായി പുഴുക്കളെ മാറ്റിയിരിക്കുകയാണ് എന്നു പറഞ്ഞാല്‍ നെറ്റി ചുളിക്കുന്നവരാകും അധികവും. രുചിയുടെ പറുദീസയായ കോഴിക്കോട്ടെ ഒരു കുടുംബമാണ് ഈ വ്യത്യസ്തത പരീക്ഷിക്കുന്നത്.
കോഴിക്കോട് സ്വദേശികളായ ഫിറോസ്, ഭാര്യ ജസീല, മൂന്നു വയസുകാരന്‍ മകന്‍ ഷഹബാസ് എന്നിവരാണ് പുഴുവിനെ അകത്താക്കുന്ന മലയാളികള്‍. പൊരിച്ചും കറിവച്ചും സൂപ്പാക്കിയും എങ്ങനെ വേണമെങ്കിലും പുഴുവിനെ കഴിക്കാന്‍ ഇവര്‍ തയ്യാര്‍. മൂന്നു വയസുകാരന്‍ ഷഹബാസാണ് പുഴു ഭക്ഷണത്തെ ഏറ്റവുമധികം ഇഷ്ടപ്പെടുന്നത്.
എന്തുകൊണ്ട് പുഴുവിനെ കഴിക്കുന്നുവെന്നു ചോദിച്ചാല്‍ ഫിറോസിന് കൃത്യമായ മറുപടിയുണ്ട്. പുഴുവിലെ പ്രോട്ടീന്‍ സത്ത് തന്നെയാണ് ഒന്നാമത്തെ കാരണം. പലരിലും ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് പുഴുവിന്റെ രൂപവും ആകൃതിയുമാണ്. ഒരിക്കല്‍ കഴിച്ചു നോക്കിയാല്‍ പുഴുവിന്റെ രുചി മനസിലാകുമെന്നും ഫിറോസ് പറയുന്നു. ഓട്‌സും ഗോതമ്പും ഉള്‍പ്പെടുന്ന ഭക്ഷണം കൊടുത്താണ് ഈ പുഴുക്കളെ വളര്‍ത്തുന്നത്. മീനെല്ലാം വറുത്തെടുക്കുന്നത് പോലൊണ് പാചകമെങ്കിലും മസാലയൊന്നും ചേര്‍ക്കേണ്ടതില്ലെന്ന് ഇവര്‍ പറയുന്നു.
നിലവില്‍ വളര്‍ത്തുപക്ഷികള്‍ക്ക് ഭക്ഷണമായാണ് ഫിറോസിന്റെ കടയില്‍ നിന്ന് ഇപ്പോള്‍ പുഴുവിനെ കൊണ്ടു പോകുന്നത്. ഒരു പരീക്ഷണത്തിന് വേണ്ടി തുടങ്ങിയ പുഴുകൃഷിയാണ് ഫിറോസിന്റെ ഇപ്പോഴത്തെ ഉപജീവനമാര്‍ഗം. പുഴുകൃഷി അത്ര ജനകീയമായിട്ടില്ലെങ്കിലും ദിനംപ്രതി ഈ മേഖലയിലേയ്ക്ക് കടന്നുവരുന്നവരുടെ എണ്ണം കൂടുകയാണ്.
വീട്ടുകാരില്‍ നിന്നും നാട്ടുകാരില്‍ നിന്നും ആദ്യകാലത്ത് ഏറെ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നുവെങ്കിലും ഇപ്പോള്‍ ഇവരെല്ലാം പിന്തുണയുമായുണ്ട്. ലോകത്തെവിടെയമുള്ള ഭക്ഷണങ്ങളെ രുചിക്കാനിഷ്ടപ്പെടുന്ന മലയാളികള്‍ക്കിടയില്‍ പുതിയ ട്രെന്‍ഡ് ആകും പുഴു ഫ്രൈയും പുഴു സൂപ്പുമെല്ലാം എന്ന പ്രതീക്ഷയിലാണ് ഫിറോസും കുടുംബവും.
ഇന്തോനേഷ്യയിലെ സുലവേസി ദ്വീപില്‍ നിന്ന് നാല്‍പ്പത്തിനാലായിരം വർഷങ്ങൾ പഴക്കമുള്ള ഗുഹാചിത്രങ്ങള്‍ കണ്ടെത്തി. ലോകത്തിലെ ഏറ്റവും പഴക്കമുള്ള കലാസൃഷ്ടിയാകാം അതെന്നും, അത് കലാപരമായ ഒരു നൂതന സംസ്കാരത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും ഗവേഷകര്‍ പറയുന്നു. രണ്ട് വർഷം മുമ്പ്തന്നെ ഗുഹാചിത്രങ്ങള്‍ കണ്ടെത്തിയിരുന്നുവെങ്കിലും വിശദമായ പഠന റിപ്പോര്‍ട്ട് പുറത്തു വരുന്നത് ഇപ്പോഴാണ്. 4.5 മീറ്റർ (13 അടി) വീതിയുള്ള ചിത്രത്തില്‍ കുന്തവും കയറുമുപയോഗിച്ച് കാട്ടുമൃഗങ്ങളെ വേട്ടയാടുന്ന പകുതി മനുഷ്യന്‍റെ ചിത്രമാണ് ഗുഹാഭിത്തികളിലുള്ളത്. നേച്ചര്‍ മാസികയാണ് വിശദമായ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
4.5 മീറ്റര്‍ വീതിയുള്ള ചിത്രത്തില്‍ ആറ് പറക്കുന്ന ജീവികള്‍, സുലവേസി ദ്വീപില്‍ കാണപ്പെടുന്ന രണ്ട് പന്നികള്‍, നാല് ചെറിയ പോത്തുകള്‍ ഇവയെ കുന്തവും കയറുമായി പിന്തുടരുന്ന പകുതി മനുഷ്യനും പകുതി മൃഗവുമായ ജീവി എന്നിവയാണ് ഉള്‍പ്പെടുന്നത്. ഗ്രിഫിത് സര്‍വകലാശാലയിലെ പുരാവസ്തു ഗവേഷകന്‍ ആദം ബ്രും ആണ് രണ്ട് വര്‍ഷം മുമ്പ് ഈ ഗുഹാചിത്രങ്ങള്‍ കണ്ടെത്തിയത്. ഡേറ്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തിയ പഠനത്തില്‍ ഈ ചിത്രങ്ങള്‍ അപ്പർ പാലിയോലിത്തിക്ക് കാലഘട്ടത്തിൽ കുറഞ്ഞത് 43,900 വർഷങ്ങൾ പഴക്കമുള്ളതാണെന്ന് ഗവേഷകര്‍ സ്ഥിരീകരിച്ചു.
‘വേട്ടയാടലിന്‍റെ കഥപറയുന്ന ഈ ചിത്രങ്ങള്‍ നിലവില്‍ നാം കണ്ടെത്തിയിട്ടുള്ളതില്‍വെച്ച് ഏറ്റവും പഴക്കമുള്ളതാണ്’ എന്ന് ഗ്രിഫിത് സര്‍വകലാശാലയിലെ പുരാവസ്തു ഗവേഷകർ പറഞ്ഞു. പ്രദേശത്ത് ഇതിനു മുന്‍പും ഗുഹാചിത്രങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും ഇത്തരത്തിലൊന്ന് ആദ്യമാണ്. ചിത്രത്തിലെ മനുഷ്യരൂപത്തിന് മൃഗങ്ങളുമായി സാമ്യമുണ്ട്. അതിന് വാലുണ്ട്. വേട്ടയാടപ്പെടുന്ന തരത്തിലുള്ള ചിത്രം ആദ്യമായാണ് കണുന്നതെന്നും ആദം ബ്രും പറയുന്നു. ഇന്തോനേഷ്യൻ ദ്വീപായ ബോർണിയോയിലെ ഒരു ഗുഹയിൽനിന്നും നേരത്തേ കണ്ടെത്തിയ ചിത്രങ്ങള്‍ക്ക് കുറഞ്ഞത് 40,000 വർഷം പഴക്കമുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തിയിരുന്നു.
അമ്മയോടുള്ള ഇവന്റെ സ്നേഹത്തിന് മുന്നിൽ ലോകം തലകുനിക്കുകയാണ്. അതിനൊപ്പം തന്നെ വിഡിയോയുടെ കാഴ്ചക്കാരും പ്രശംസകരുടെയും എണ്ണം ദിനം പ്രതി ഏറി വരികയാണ്. ചൈനയിൽ നടന്ന ഒരു അപകടത്തിന്റെ വിഡിയോയാണിത്. അമ്മയുടെ കയ്യിൽ പിടിച്ച് റോഡ് മുറിച്ച് കടക്കുകയാണ് നാലുവയസുപ്രായം വരുന്ന ഇൗ ബാലൻ. പെട്ടെന്നാണ് ഒരു കാർ അമ്മയെയും അവനെയും ഇടിച്ചിട്ടത്. അമ്മയും മകനും തൊട്ടടുത്ത് തന്നെ തെറിച്ചുവീണു. നിലവിളിച്ച് കൊണ്ട് ഇൗ മകൻ ആദ്യം ഒാടി അമ്മയുടെ അടുത്തെത്തി. അമ്മ പതിയെ എഴുന്നേറ്റ് വരുന്നത് കണ്ട് മകന് ആശ്വാസമായി. പിന്നീടാണ് അവന്റെ സ്നേഹം.
ചാടിയെഴുന്നേറ്റ അവൻ ഇടിച്ചിട്ട കാറിന് ആദ്യം ഒരു ചവിട്ട് നൽകി. എന്നിട്ട് ഡ്രൈവറോടായി ദേഷ്യം. അവന് അറിയാവുന്ന രീതിയിലൊക്കെ ആ ദേഷ്യം അവൻ പ്രകടമാക്കി. ഒടുവിൽ കാറിന്റെ ഡ്രൈവർ പുറത്തിറങ്ങി അവനെ ആശ്വസിപ്പിച്ചു. പിന്നീട് മകനെയും അമ്മയെയും അതേ കാറിൽ കയറ്റി കൊണ്ടുപോവുകയും ചെയ്തു. അപകടത്തിൽ ഇവരുവർക്കും കാര്യമായ പരുക്കുകളില്ല. ഇൗ വിഡിയോ പുറത്തുവന്നതോടെ ഇങ്ങനെയാെരു മകനെ കിട്ടിയ അമ്മയെ പുകഴ്ത്തുകയാണ് ലോകം.വിഡിയോ കാണാം.
വടക്കേ അമേരിക്കയിലെ നദികളിലും വലിയ തടാകങ്ങളിലും കാണപ്പെടുന്ന ശുദ്ധജല മത്സ്യമായ ബിഗ് മൗത്ത് ബഫല്ലോയാണ് ആയുസ് കൂടിയ മൽസ്യം. ബോണ്‍ ഫിഷ് എന്ന ഇനത്തില്‍ പെടുന്ന ഈ മത്സ്യങ്ങളാണ് ലോകത്ത് ഏറ്റവുമധികം ആയുസ്സുള്ള ശുദ്ധജലമത്സ്യമായി ഇപ്പോള്‍ ഗവേഷകര്‍ അംഗീകരിച്ചിരിക്കുന്നത്.
മുന്‍പ് 30 വര്‍ഷമാണ് ഈ മത്സ്യങ്ങളുടെ ശരാശരി ആയുസ്സായി ഗവേഷകര്‍ കരുതിയത്. എന്നാല്‍ പുതിയ പഠനങ്ങളനുസരിച്ച് ഈ മത്സ്യത്തിന് 110 വര്‍ഷം വരെ ജീവിച്ചിരിക്കാന്‍ കഴിയും.
അതായത് മുന്‍പ് കണക്കാക്കിയതിലും 80 വര്‍ഷം വരെ അധികം കാലം.ഒക്‌ലഹോമയില്‍ നിന്ന് 1999 ല്‍ കണ്ടെത്തിയ ബഫല്ലോ മത്സ്യത്തില്‍ നടത്തിയ പഠനത്തെ അടിസ്ഥാനമാക്കിയാണ് ഈ ജീവികളുടെ ആയുസ്സ് 30 വര്‍ഷം വരെയാകാം എന്ന നിഗമനത്തിലെത്തിയത്.
എന്നാല്‍ ഇൗ കണ്ടെത്തല്‍ തെറ്റായിരുന്നു എന്ന് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു. ബോംബ് കാര്‍ബണ്‍ ഡേറ്റിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പുതിയ പഠനം ഗവേഷകര്‍ നടത്തിയത്. ഇതനുസരിച്ച് മിനിസോട്ട മേഖലയില്‍ കണ്ടുവരുന്ന ബഫല്ലോ മത്സ്യങ്ങള്‍ക്ക് 118 വരെ പ്രായം കണ്ടെത്തിയിട്ടുണ്ട്. ഇതോടെയാണ് ഈ മത്സ്യങ്ങളുടെ ശരാശരി ഉയര്‍ന്ന പ്രായം 110 – 120 വരെയാകാം എന്ന നിഗമനത്തിലേക്ക് ഗവേഷകരെത്തിയത്.
മുംബൈയിലെ പനവേൽ കിയ ഷോറൂമിലെ ഡ്രൈവർക്ക് പറ്റിയ അബദ്ധമാണ് അപകടത്തിലേക്ക് നയിച്ചത്.. ഷോറൂമിന്റെ ഒന്നാം നിലയിൽ പാർക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ അബദ്ധവശാൽ വാഹനം ചില്ലുകൾ തകർത്ത് താഴെ വീഴുകയായിരുന്നു.
ഷോറൂമിന് മുകളിൽ പ്രദർശനത്തിനായി വാഹനം തയാറാക്കുമ്പോൾ ഗിയർ ഇട്ടത് മാറിപ്പോയതാണ് അപകടകാരണം. അപകട സമയത്ത് ഡ്രൈവര്‍ മാത്രമേ കാറിലുണ്ടായിരുന്നുള്ളൂ. വീഴ്ചയില്‍ എയര്‍ബാഗ് പ്രവര്‍ത്തിച്ചതിനാല്‍ ഡ്രൈവര്‍ വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. താഴെ പാർക്ക് ചെയ്ത മറ്റൊരു സെൽറ്റോസിന് മുകളിലാണ് വാഹനം വീണത്. വിഡിയോ കാണാം
വീട്ടു കിണറ്റിൽ നിന്ന് പാമ്പിനെ പിടിച്ചത് വിവാദമാകുന്നു. പേരമംഗലം സ്വദേശി ശ്രീക്കുട്ടനാണ് പാമ്പിനെ പിടികൂടിയത്. വനംവകുപ്പ് റെസ്ക്യൂ വാച്ചറായ ശ്രീ കുട്ടൻ യാതോരു സുരക്ഷാ മുന്നൊരുക്കങ്ങളുമില്ലാതെയാണ് പാമ്പിനെ പിടികൂടിയത് എന്ന ആരോപണവുമായി രംഗത്തു വന്നിരിക്കുകയാണ് പാമ്പുപിടുത്ത വിദഗ്ധനായ വാവാസുരേഷ്. പാമ്പിനെ പിടിച്ച രീതി ശരിയായില്ലെന്നാണ് വാവാ സുരേഷ് പറയുന്നത്. കയറിൽ കെട്ടിതൂങ്ങി ഇറങ്ങി പെരുമ്പാമ്പിനെ കയ്യിൽ പിടിച്ച് കറിയ ശ്രീകുട്ടൻ മുകളിലെത്തിയപ്പോൾ പിടുത്തം വിട്ട് താഴേക്കു വീഴുകയുണ്ടായി. പാമ്പിനെ വലയിലോ ചാക്കിലോ ആക്കി സുരക്ഷിതമായ രീതിയിലായിരുന്നു മുകളിലെത്തിക്കേണ്ടിയിരുന്നതെന്നും എന്തെങ്കിലും അപകടം പറ്റിയിരുന്നെങ്കിൽ വനം വകുപ്പിനും സർക്കാരിനുമെതിരെ കാര്യങ്ങൾ തിരിയുമായിരുന്നു എന്നും ശ്രീക്കുട്ടനെതിരെ നിയമ നടപടി എടുക്കണമെന്നും വാവാ സുരേഷ് അഭിപ്രായപ്പെട്ടു.
ഫോറസ്റ്റിന്റെ കീഴിൽ എല്ലാ വിധ സുരക്ഷാ സന്നാഹങ്ങളുമായി വന്നാണ് പാമ്പിനെ രക്ഷിക്കേണ്ടിയിരുന്നത് എന്നും സുരക്ഷയ്ക്കായി ചെയ്യേണ്ട ഒരു മുന്നൊരുക്കങ്ങളും ഉണ്ടായിട്ടില്ലെന്നത് സങ്കടകരമായ കാര്യമാണെന്നും ഇതിനെതിരെ അധികൃതർക്ക് പരാതി നൽകുമെന്നും വാവാ സുരേഷ് പറഞ്ഞു. വീഴ്ച പരിഹരിക്കണമെന്നും ഇനി ഇത് ആവർത്തിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ തനിക്ക് നേരിട്ടു വന്ന ഒരു ഫോൺകോളിന്റെ അടിസ്ഥാനത്തിലാണ് പാമ്പിനെ പിടിക്കാൻ പോയതെന്നും തനിക്ക് ഇത് ശീലമുള്ളതാണെന്നും എന്ത് നിയമ നടപടിയും നേരിടാൻ തയ്യാറാണഎന്നും ശ്രീകുട്ടൻ പ്രതികരിച്ചു.