സോഷ്യല്‍ മീഡിയയില്‍ താരമാകുന്നത് ഒരു നായയാണ്. നഖം വെട്ടാതിരിക്കുന്നതിനായി ബോധംകെട്ട് വീഴുന്നതായി അഭിനയിക്കുന്ന നായയുടെ വീഡിയോയാണ് വൈറലാകുന്നത്. അതേസമയം ഇത്തരത്തിൽ നഖം വെട്ടാതിരിക്കാൻ തലകറക്കം അഭിനയിക്കുന്ന മറ്റൊരു നായയുടെ വീഡിയോയും അടുത്തിടെ വൈറലായിരുന്നു.
നിരവധി ആളുകള്‍ നായയുടെ ഈ അഭിനയത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നുണ്ട്. ഇതിനോടകം തന്നെ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ആളുകൾ പങ്കുവച്ചു.
ഉടമയുടെ അടുത്ത് അനുസരണയോടെ ഇരിക്കുന്ന നായയെയാണ് വീഡിയോയിൽ കാണുന്നത്. പിന്നീട് നഖം വെട്ടുന്നതിനായി നായയുടെ മുൻകാലുകൾ കയ്യിലെടുക്കുന്ന ഉടനെ നിലത്തേക്ക് തലകറങ്ങി വീഴുന്ന നായയെയും വീഡിയോയിൽ കാണാം. ഇത് അഭിനയമാണെന്ന് ആദ്യ കാഴ്ചയില്‍ തന്നെ വ്യക്തം. എന്തായാലും സാമൂഹ്യ മാധ്യമങ്ങളില്‍ ചിരി നിറയ്ക്കുകയാണ് ഈ നായയുടെ അഭിനയം.
ആലപ്പുഴ മെഡിക്കൽ കോളേജ് സര്‍ജൻ ആയ കൃഷ്ണൻ ബാലേന്ദ്രൻ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് വൈറലാവുകയാണ് ,പ്രിയപ്പെട്ടവരെ നഷ്ടപ്പെടുന്നത് താങ്ങാനാവില്ല.അത് മറ്റുള്ളവർക്ക് സംഭവിക്കുന്നത് കണ്ടുകൊണ്ട് ഒരു ഡിസ്പാഷനേറ്റ് ബൈസ്റ്റാന്ററാവാനും ഇത് വരെ കഴിഞ്ഞിട്ടില്ലെ’ന്നും ഡോക്ടര്‍.
ഫേസ്ബുക്ക് കുറിപ്പ് വായിക്കാം മരണം പൊലെ തണുത്തൊരു കഷ്ണം കടലാസും, പിന്നെ പലതും.പൊതുവേ ആരും പോകാനും ചെല്ലാനുമിഷ്ടപ്പെടാത്ത ഒരു സ്ഥലമാണ് മോർഗ് അഥവാ മോർച്ചറി. മിക്കവാറും അത് ഒരു ആശുപത്രിയുടെ ബേസ്മന്റിലോ അല്ലെങ്കിൽ ആശുപത്രിവളപ്പിൽ എല്ലാവരാലും തിരസ്കരിച്ചവഗണിക്കപ്പെട്ട നിലയിലൊരു ഗോഡ്ഫൊർസേക്കൻ മൂലയിലായിരിക്കും മിക്കവാറുമെപ്പോഴും.അതങ്ങനെയാവാൻ കാരണവുമുണ്ട്. സ്വന്തം മൃത്യുവും നശ്വരതയും അസുഖകരമാംവിധം നമ്മെ മോർച്ചറികൾ ഓർമ്മപ്പെടുത്തും. അങ്ങനെ ഓർമ്മപ്പെടുത്തുന്നത് ഇഷ്ടമല്ലാത്തത് കൊണ്ട് വൈരാഗ്യബുദ്ധിയോടെന്നപോലെ നമ്മൾ തിരിച്ചടിക്കുന്നതാണ് ഈ മൂലയ്ക്ക് തള്ളൽ.
പോസ്റ്റുമോർട്ടം പരിശോധനയ്ക്കായി ശരിരത്തോടൊപ്പം മോർച്ചറിയിൽ എത്തുന്നത് പരേതരുടെ ഏറ്റവും അടുത്ത ബന്ധുക്കളാവില്ല, ഭൂരിപക്ഷം സന്ദർഭങ്ങളിലും.അത് ഒരു തരത്തിൽ നല്ലതാണ്.പോസ്റ്റുമോർട്ടം വേണ്ടിവരുന്നതരം മരണങ്ങൾ പൊതുവേ അപ്രതീക്ഷിതവും വളരെ കുറച്ച് സമയം കൊണ്ട് സംഭവിക്കുന്നതുമാണല്ലോ (sudden and unexpected). അത് കൊണ്ട് തന്നെ മരിച്ച ആളുടെ പ്രിയപ്പെട്ടവർക്ക് ഒരു നമ്പിങ്ങ് എക്സ്പീരിയൻ്സാവും ഇത്തരം മരണങ്ങൾ.ഇത്, ഈ മരവിപ്പ് നല്ലതിനാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
എന്റെ അച്ഛൻ പോകുന്നത് 1984 ഡിസംബർ 22ന് ഉച്ചയോടെയാണ്.കഷ്ടിച്ച് 24 മണിക്കൂര്‍ സമയം കൊണ്ടാണ് ലോകം മാറി മറിഞ്ഞത്.പ്രത്യക്ഷത്തില്‍ ആരോഗ്യവാനായിരുന്ന അച്ഛന് ഞങ്ങളെ (അമ്മയേയും ചേച്ചിയും എന്നേയും) ഭീകരമായ ഒരുതരം അനാഥത്വത്തിലേക്ക് തള്ളിവിടാൻ കൂട്ടിന് കിട്ടിയത് acute hemorrhagic pancreatitis എന്ന മാരക രോഗം.
ഓം നമോ രാരായണായ…എന്നൊരു മംമ്പ്ലിങ്ങ് മാത്രമായിരുന്നു ആദ്യത്തെ ഒരു ദിവസം മരവിപ്പ് അല്ലാതെ അമ്മയുടെ ഇമ്മിഡിയറ്റ് റിസ്പോൺസ്.തണുത്ത നിർവികാരമായ ഈ പ്രതികരണം ഒരുതരം അതിജീവന മാർഗ്ഗമാണെന്ന് അന്ന് വെറും പതിമൂന്ന് വയസ്സുകാരനായ എനിക്ക് അറിയില്ലായിരുന്നു. വൈകിട്ടോടെ അച്ഛന്റെ ചിതയ്ക്കരികിൽ നിൽക്കുമ്പോൾ വിജയകരമായി ഈ മരവിപ്പ് അമ്മ എനിക്കും പകർന്നു തന്നിരുന്നു. അച്ഛൻ മരിച്ചയന്ന് പോട്ടിക്കരഞ്ഞ ഓർമ്മയൊന്നും എനിക്കില്ല. രണ്ടിന്റെയോ മൂന്നിന്റെയോ അന്നാണ് അൺകണ്ട്രോളബിളായി അച്ഛൻ പോയതോർത്ത് ഞാൻ പിന്നെ കരയുന്നത്.അമ്മ, അപ്പോഴൊന്നും, എന്റേയോ ചേച്ചിയുടേയോ മുന്നിൽ കരഞ്ഞതായിട്ട് എനിക്കോർമ്മയില്ല.
പറഞ്ഞു വന്നത് ഈ തണുപ്പിനേപ്പറ്റിയാണ്. മരണം അവശേഷിപ്പിക്കുന്ന ഈ തണുപ്പ്. ഈ തണുപ്പിനും വേണം ഒരു ഭാഗ്യം. നമ്മുടെ മോർച്ചറികളിൽ വന്നെത്തുന്ന ദുഖപീഡിതരായ ബന്ധുക്കൾക്ക്, അപ്രതീക്ഷിതമരണത്തിനുമുന്നിൽ പകച്ചു തകർന്ന് തരിപ്പമണായിപ്പോകുന്നവർക്ക്, ഒരു താത്കാലിക അഡഹെസിവ് പ്ലാസ്റ്റർ ഗ്ലൂ ആണ് ഈ തണുത്ത മരവിപ്പ്. ഇതല്ലാതെ ഒന്നും അവരുടെ രക്ഷയ്ക്കില്ല.
സ്വസ്ഥമായി ഇരിക്കാനൊരു കസേര. ഒരു നിമിഷത്തേതെങ്കിൽ ഒന്ന്, ഒരു സ്വകാര്യ നിമിഷത്തിൽ, തന്നെത്തന്നെ നോക്കി നിൽക്കുന്ന പുരുഷാരത്തിന്റെ മുന്നിൽ നിന്നല്ലാതെ ഒരിറ്റ് കണ്ണീർവാർക്കാൻ എവിടെ ഒരിത്തിരി സ്ഥലം? ആലോചിച്ചിട്ടുണ്ടോ നിങ്ങളാരെങ്കിലും? ഒന്ന് അന്തസ്സോടെ മാന്യമായി കരയുവാനും, അതിന് ശേഷം ഒരിത്തിരി വെള്ളമൊഴിച്ചൊന്ന് മുഖം കഴുകി ലോകത്തേ ഒന്ന് ഡിഗ്നിഫൈഡായിട്ട് തിരിഞ്ഞ് നോക്കുവാനും എന്തെങ്കിലും സൗകര്യം ഒരു മോർച്ചറിയിൽ വേണമെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?
ഇതിനൊന്നുമുള്ള സൗകര്യങ്ങളൊന്നും നമ്മുടെ മോർച്ചറികളിലില്ല. അതിന്റെയൊക്കെ ആവശ്യമുണ്ടെന്ന് ഒരു ബോധം പോലും പൊതുസമൂഹത്തിലില്ല. അത്ര dehumanised ആയിട്ടുള്ള ഒരു സമീപനമാണ് മരണത്തോടും അതുണ്ടാക്കുന്ന ക്രൈസിസിനോടും നമുക്കുള്ളത്.അപ്പോ പിന്നെ ആ തണുത്ത മരവിപ്പ് തന്നെ ആശ്രയം….ഏക ആശ്രയം.
പോസ്റ്റുമോർട്ടം റിപ്പോർട്ടുകൾക്ക് രഹസ്യ സ്വഭാവമുണ്ടാകണമെന്നാണ്, ഉണ്ടെന്നാണ് എനിക്കറിയാവുന്ന ഒരു പാട് പേർക്കുള്ള വിശ്വാസം. പോസ്റ്റുമോർട്ടം ചെയ്യുന്ന ഡോക്ടർ ആരോടും സംസാരിക്കാത്ത, പോലീസിനും നിയമം കൈകാര്യം ചെയ്യുന്നവരോട് മാത്രമോ സംസാരിക്കാൻ പാടുള്ള ഒരു inaccessible കഥാപാത്രം…. പോലീസ് സർജ്ജൻ…!!!
വാസ്തവമെന്താണെന്ന് വച്ചാൽ നിയമപ്രകാരം ഒരു പോസ്റ്റുമോർട്ടം പരിശോധന കഴിഞ്ഞാൽ 72 മണിക്കൂറിനകം റിപ്പോർട്ട് തയ്യാറാക്കിയിരിക്കണം. അത് പോലീസിനും കോടതികൾ ക്കും അയച്ചിരിക്കണം, അല്ലെങ്കിൽ അയക്കാൻ പാകത്തിലായിരിക്കണം. ഒരു പരിശോധന കഴിഞ്ഞാൽ റിപ്പോർട്ടിന്റെ ഒറിജിനൽ (അക്കാര്യത്തിൽ അന്വഷണാധികാരമുള്ള) മജിസ്ട്രേറ്റിനും പകർപ്പ് അന്വേഷണ ഉദ്യോഗസ്ഥനും, മൂന്നാമതൊരു പകർപ്പ് ഓഫീസ് കോപ്പിയും, നാലാമതൊരു പതിപ്പ് (prescribed form ൽ അപേക്ഷിച്ചാൽ ) ബന്ധുക്കൾക്കും കൊടുക്കാനുള്ളതാണ്.നിർദ്ദിഷ്ട ഫോംമിൽ അപേക്ഷിച്ച് അന്വേഷണ ഉദ്യോഗസ്ഥന്റെ NOC ലഭിച്ചു കഴിഞ്ഞാൽ അത് അടുത്ത ബന്ധുവിന് കിട്ടും… അത് ഒരു പബ്ലിക് document ആയി കഴിഞ്ഞിരിക്കുന്നു. പിന്നെയും അതിന് ഒരു രഹസ്യ സ്ഭാവമുണ്ടെന്ന് വിചാരിച്ചിരിക്കുന്നവർ വിഡ്ഢികളാണ്, ഒബ്വിയസ്ലി.
പ്രാഥമികമായി CrPC section 174 പ്രകാരമുള്ള ഒരു പരിശോധനയായ പോസ്റ്റുമോർട്ടം പരിശോധന കഴിഞ്ഞ് തയ്യാറാക്കപ്പെടുന്ന ഈ രേഖയുടെ പ്രധാന ഉപഭോക്താക്കൾ ക്രിമിനൽ കോടതികളും പോലീസുമാണെങ്കിലും ബന്ധുക്കൾക്ക് ഇതും കൊണ്ട് വേറേയും ചില ആവശ്യങ്ങളുണ്ടാകും. അതിൽ പ്രധാനമായ ഒന്നാണ് ഇന്ഷുറന്സ് സംബന്ധമായ വിഷയങ്ങൾ. ചിലർ ഓഫീസിൽ വന്ന് അവരുടെ കോപ്പിയും മേടിച്ചോണ്ടങ്ങ് പോകും. ഞാനറിയത്തുപോലുമില്ല. ചിലർക്ക് insurance form ഒക്കെ പൂരിപ്പിച്ച് കൊടുക്കേണ്ടി വരാറുണ്ട്.
മോര്‍ച്ചറിയിൽ വരുന്നവരിൽ നിന്നും വ്യത്യസ്തമാണ് ബന്ധുവിനവകാശപ്പെട്ട ഈ പകർപ്പ് വാങ്ങാനെത്തുന്നവർ. മിക്കപ്പോഴും മരിച്ചയാളുടെ അച്ഛൻ, അമ്മ, ഭാര്യ, മകൻ, മകൾ, സഹോദരനങ്ങൾ തുടങ്ങിയ ഏറ്റവും അടുത്ത രക്തബന്ധുക്കളാണ്.പോസ്റ്റുമോർട്ടം ഒക്കെ ചെയ്യുമെങ്കിലും ആ മരണത്തോട് ചേർന്ന് നിൽക്കുന്ന വികാരങ്ങളും നഷ്ടബോധങ്ങളുമൊന്നും കൈകാര്യം ചെയ്യുവാൻ എനിക്കറിയില്ല. അറിയുകയും വേണ്ട.
കാരണം, അതൊന്നും താങ്ങാനൊന്നും എന്നേക്കൊണ്ട് കഴിയില്ല.ആകെ ഒരിക്കൽ മാത്രമാണ് എന്റെ പ്രൊഫഷണൽ ജീവിതത്തിൽ ഞാൻ പോസ്റ്റുമോർട്ടം ചെയ്ത ഒരു കേസ്സിൽ മൃതശരീരം പിന്നീട് കാണുന്നത്. പരിചയമുണ്ടായിരുന്ന ഒരാളായിരുന്നത് കൊണ്ട് മരണാനന്തര ചടങ്ങിന് പോകേണ്ടി വന്നു.
ഒരു അച്ഛന്റെ മൃതശരീരത്തിന്റെ അരികിൽ നിൽക്കുന്ന ഒരു കുഞ്ഞിന്റെ കണ്ണുനീരും കരച്ചിലുമൊന്നും എനിക്ക് കണ്ടുകൊണ്ട് നിൽക്കാൻ കഴിയില്ല. ചേതനയറ്റ് തണുത്ത് കിടക്കുന്ന ഒരു മനുഷ്യന്റെ അരികിലിരിക്കുന്ന ഒരു ഭാര്യയിൽ എനിക്ക് ഒരു നിമഷത്തേക്ക്, ഒരു ഫ്ലീറ്റിങ്ങ് മോമന്റിൽ, എന്റെ പാറുവിനേയോ അമ്മയേയോ കാണുവാൻ പറ്റും. ഇതിന്റെ, ഈ നിമിഷത്തിന്റെയൊന്നും പ്രഫൗണ്ട്നസ്സ് താങ്ങാനുള്ള കരുത്തോ ആഴമോ കപ്പാസിറ്റിയോ… ഒന്നും… ഇത്രയും കാലം, ഇത്രയും പോസ്റ്റുമോർട്ടങ്ങൾ ചെയ്തിട്ടും എനിക്ക് കൈക്കലാക്കുവാൻ പറ്റിയിട്ടില്ല.
നഷ്ടപ്പെടലുകൾ അത്ര ഭീകരമാണ്.പ്രിയപ്പെട്ടവരെ നഷ്ടപ്പെടുന്നത് താങ്ങാനാവില്ല.അത് മറ്റുള്ളവർക്ക് സംഭവിക്കുന്നത് കണ്ടുകൊണ്ട് ഒരു ഡിസ്പാഷനേറ്റ് ബൈസ്റ്റാന്ററാവാനും ഇത് വരെ കഴിഞ്ഞിട്ടില്ല.
പറഞ്ഞുവന്നത്,പോസ്റ്റുമോർട്ടം റിപ്പോർട്ട് വാങ്ങി, insurance ആവശ്യങ്ങൾ ഒക്കെ പറഞ്ഞിട്ട്, അപൂര്‍വ്വം ചിലര്‍ പോസ്റ്റ്മോർട്ടം റിപ്പോർട്ടുമായിട്ട് കാണാൻ വരും.മരണത്തിന്റെ തണുപ്പും മരവിപ്പും വാക്കുകളായി എഴുതിപ്പിടിപ്പിച്ചിരിക്കുന്ന റിപ്പോർട്ടും കൊണ്ട് വന്നിട്ട്, ഒരു തരം ഭീകരമായ നിസ്സാഹയതയും വൾനറബിലിറ്റിയും നിറഞ്ഞ കണ്ണുകളുടെ അവർ പോസ്റ്റുമോർട്ടം റിപ്പോർട്ട് നമുക്കതിരേ നീട്ടിയിട്ട് നമ്മളോട് ചോദിക്കും… ഡോക്ടറേ… ഇത് വായിച്ചിട്ട് എനിക്ക് ഒന്നു പറഞ്ഞു താ എന്ന്….
സ്വന്തം അച്ഛനോ അമ്മയോ മകനോ ഭർത്താവോ ആരെങ്കിലുമായിരിക്കും ഒരു PM നമ്പരായോ അക്ഷരങ്ങളോ വാക്യങ്ങളായോ ചുരുങ്ങി തണുത്ത് മരവിച്ച് ഒരു കടലാസിൽ ഒതുങ്ങിയിരിക്കുന്നത്.കടലാസ്സിലെ തണുപ്പ് അത് പിടിച്ചിരിക്കുന്ന കൈകളേയും, അത് വായിച്ച കണ്ണുകളേയും മിക്കപ്പോഴും പാൽപബ്ലി തണുപ്പിച്ച് മരവിപ്പിച്ചിരിക്കും.
കാര്യങ്ങൾ വിശദീകരിക്കുമ്പോൾ,മരണത്തിന്റെയും വേർപാടിന്റേയും തീർത്താലും തീരാത്ത നഷ്ടബോധത്തിന്റേയും ഇടയിൽ ഞാൻ പറയാറുണ്ട് മരിച്ചു പോയ ആ മനുഷ്യന്റെ അവസാന നിമിഷങ്ങളെ പറ്റി.
ചില കേസുകളിലെങ്കിലും എനിക്ക് ഒരു ഭാഗ്യം സിദ്ധിക്കാറുണ്ട്. IMMEDIATELY FATAL – ക്ഷണ നേരം കൊണ്ട്- ഒരു ഞൊടിയിടയിൽ മരണം സംഭവിച്ചിട്ടുണ്ടാകാം എന്നും,
അല്ലെങ്കിൽ പരിക്കുണ്ടായ അതേ നിമിഷം തന്നെ അബോധാവസ്ഥയിലായി പോയിരുന്നിരിക്കാമെന്നും, അക്കാരണങ്ങൾ കൊണ്ടുതന്നെ പരേതൻ മരണഭയമോ വേദനയോ ഇല്ലാതെ അപ്പോൾ തന്നെയോ അല്ലെങ്കിൽ അബോധാവസ്ഥയിലായപ്പോഴോ ആയിരിക്കാം മരണം പുൽകിയത് എന്നത് മരണത്തിന്റെ ഗ്ലൂമിലും വേദനയിലും, അർത്ഥമില്ലാത്തതെങ്കിലും അർത്ഥമുള്ള ഒരു ആശ്വാസമാകുന്നു.
തണുത്ത് മരവിച്ച കണ്ണുകളിൽ നിന്നും ചൂടുള്ള ചില തുള്ളി കണ്ണുനീര് വീഴും കൈകളിൽ,അപ്പോൾ.കൈകൾ ഒരാളുടേത് മാത്രമാവില്ല.പലപ്പോഴും എന്റെ കൈകൾ ഇവർ ഇറുക്കി പിടിക്കും. തന്റെ പ്രിയപ്പെട്ടവരേ ഇത്രയും കരുതലോടെ തൊട്ടറിഞ്ഞ എന്റെ കൈകൾ ഇങ്ങനെ അവർ ആശ്വാസത്തിന്റേയും സ്നേഹത്തിന്റെയും കണ്ണുനീര് കൊണ്ട് ചിലപ്പോഴൊക്കെ നനയ്ക്കാറുണ്ട്
ഞാനതിന് ഇരുന്ന് കൊടുക്കാറുമുണ്ട്.ഫോറെൻസിക്ക് പ്രാക്ടീസിന്റെ വില മതിക്കാനാവാത്ത നിമിഷങ്ങളാണത്.അപ്പോഴും ഒരു കാര്യം ഞാൻ ആണയിട്ട് പറയാം. കേൾക്കുന്നത് ഒരു ആശ്വാസമായിക്കോട്ടെ എന്ന് വിചാരിച്ചിട്ട് ഒരിക്കലും ഞാൻ അസത്യം പറഞ്ഞിട്ടില്ല. പറയാൻ കഴിയില്ല എന്നതാണ് വാസ്തവം.
ആ നിമിഷത്തിന് അത്രയും ഡെൻസിറ്റിയുണ്ട്.സത്യത്തിന്റെ ഡെൻസിറ്റി.അവിടെ സത്യം മാത്രമേ വരൂ…സത്യത്തിന് അങ്ങനെയൊരു സവിശേഷതയുണ്ട്.അത് എല്ലാത്തരം മുറിവുകളും ഉണക്കും.അത് ഏത് തണുത്ത മരവിപ്പിനേയും ഉരുക്കി, തണുത്ത ഹൃദയങ്ങളെ ഊഷ്മളമാക്കും.സ്നേഹനിർഭരമാക്കും.ഏത് കടുത്ത നഷ്ടബോധത്തിനിടയിലും…
മദ്യലഹരിയില്‍ വിമാനത്തിനുള്ളില്‍ ബഹളം വെച്ച യുവാവിനെ അറസ്റ്റ് ചെയ്തു. എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിക്കുകയും മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുക്കാക്കുയും ചെയ്തതിനാണ് അറസ്റ്റ്. മോസ്കോയില്‍ നിന്ന് തായ്ലാന്‍ഡിലെ ഫുക്കറ്റിലേക്ക് പോകുകയായിരുന്ന നോര്‍ഡ് വിന്റ് എയര്‍ലൈന്‍സിന്റെ വിമാനത്തിലാണ് സംഭവം.
വിമാനം 33000 അടി ഉയരത്തില്‍ സഞ്ചരിക്കുമ്പോഴായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന യുവാവ് ആദ്യം എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ചു. ഒരു ഡോക്ടറെത്തി യുവാവിനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടക്കാത്തതിനെ തുടർന്ന് മറ്റ് ഏഴു യാത്രക്കാർ ചേർന്ന് യുവാവിന്റെ കീഴ്പ്പെടുത്തി ഫോണിന്റെ വയർ കൊണ്ട് ബന്ധിക്കുകയായിരുന്നു. തുടർന്ന് ഉസ്ബക്കിസ്ഥാനിൽ ലാൻഡ് ചെയ്ത് യുവാവിനെ പൊലീസിന് കൈമാറി.
ഇതിന് പിന്നാലെ മദ്യലഹരിയിലായിരുന്ന മറ്റ് രണ്ട് യാത്രക്കാര്‍ തമ്മില്‍ വാക്കേറ്റമുണ്ടായതോടെ വീണ്ടും ബഹളം. വിമാനത്തിന്റെ ടൊയ്ലറ്റില്‍ സിഗരറ്റ് വലിച്ചുകൊണ്ടിരുന്ന മറ്റൊരു മദ്യപനേയും ജീവനക്കാര്‍ പിടികൂടി. മൂവരെയും തായ്ലാന്‍ഡ് പൊലീസ് പിടികൂടി.
വിമാനത്തിലുണ്ടായ ബഹളത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മാധ്യമപ്രവര്‍ത്തകയാണ് സംഭവം പുറംലോകത്തെ അറിയിച്ചത്.
കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ വൈദ്യ ശാസ്ത്രജ്ഞനെതിരെ രംഗത്തെത്തിയ ക്രിസ്ത്യൻ ധ്യാനഗുരു ജോസഫ് മാരിയോയ്ക്കെതിരെ സോഷ്യൽ മീഡിയ. മെഡിക്കൽ സയൻസ് ഒരുപാട് രോഗികളെ കൊന്നിട്ടുണ്ടെന്നും ചിക്കൻ പോക്സിന്‍റെ വാക്സിനേഷൻ എച്ച്ഐവി പരത്തുമെന്നും തുടങ്ങിയ വാദങ്ങളാണ് ജോസഫ് മാരിയോ ഫേസ്ബുക്കിലൂടെ നടത്തിയത്.
അമേരിക്കയുടെ ആദ്യ പ്രസിഡണ്ട് ജോർജ് വാഷിങ്ടണിനെ തെറ്റായ രോഗ നിർണയത്തിലൂടെയും ചികിത്സയിലൂടെയുമാണ് കൊന്നതെന്നാണ് ജോസഫ് മാരിയോ പറയുന്നത്. എല്ലാ രോഗവും കണ്ടു പിടിക്കാൻ ശാസ്ത്രത്തിനു പറ്റിയില്ലെന്നും അദ്ദേഹം വീഡിയോയിലൂടെ വിമർശിക്കുന്നു. ‘ചിക്കന്‍ പോക്സിന് വാക്സിനേഷന്‍ കണ്ടുപിടിച്ച് എച്ച്ഐവി ഉണ്ടാക്കുന്ന ടീമാണ് നമ്മളെന്നും’ ജോസഫ് മാരിയോ വീഡിയോയിൽ പറയുന്നുണ്ട്. കാനഡയിൽ വെച്ചായിരുന്നു ഇദ്ദേഹം ഫേസ്ബുക്ക് വീഡിയോയിലൂടെ രംഗത്തെത്തിയത്.
കഴിഞ്ഞദിവസം ഭാരതത്തിൽ നിന്ന് ഒരു വിശുദ്ധയെ സഭ പ്രഖ്യാപിച്ചപ്പോൾ ഒരു ഡോക്ടർ അതിനെ പുച്ഛത്തോടെയാണ് സമീപിച്ചതെന്ന് പറഞ്ഞായിരുന്നു മെഡിക്കൽ സയൻസിനെതിരായ ജോസഫ് മാരിയോയുടെ വിമർശനങ്ങൾ. മെഡിക്കൽ ശാസ്ത്രം നൂറു ശതമാനം ശരിയല്ലെന്നും എന്നാൽ നൂറു ശതമാനം തെറ്റല്ലെന്നും ഇയാൾ വീഡിയോയിലൂടെ പറയുന്നു.
വിശ്വാസം രോഗിയെ സൗഖ്യാവസ്ഥയിലെത്തിക്കുമെന്നും ദൈവ വിശ്വാസം ഇതിന് ആവശ്യമാണെന്നുമാണ് ജോസഫ് മാരിയോ പറയുന്നത്. സഭയ്ക്കും വിശ്വസത്തിനും എതിരെ സംസാരിക്കുന്നവർക്കുള്ള മറുപടിയായിട്ടായിരുന്നു മാരിയോയുടെ ഈ വീഡിയോ. എന്നാൽ വീഡിയോ പ്രചരിച്ചതിനു പിന്നാലെ നിരവധിയാളുകൾ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
ആധുനിക വൈദ്യശാസ്ത്രത്തെ തെറ്റിധരിപ്പിക്കുന്നതാണ് വീഡിയോയെന്നും പൊതുജനങ്ങളെ ഭയപ്പെടുത്തുന്ന ഇത്തരം വീഡിയോ പ്രചരിപ്പിക്കുന്നതിനെതിരെ കേസെടുക്കണമെന്നുമാണ് ഒരുവിഭാഗം ആവശ്യപ്പെടുന്നത്. ഇത്രയധികം ഭയം ജനിപ്പിക്കാന് മോഹനന് വൈദ്യനു പോലും കഴിഞ്ഞിട്ടുണ്ടോ എന്നറിയില്ലെന്ന് ഇവർ പറയുന്നു.
പാരീസ് – പാരിസ് മൃഗശാലയുടെ ഏറ്റവും പുതിയ ആകർഷണം തലച്ചോറില്ലാത്ത, കണ്ണില്ലാത്ത, ഒറ്റ-സെൽ ജീവിയാണ്, അവയവങ്ങളോ വയറുകളോ ഇല്ലാതെ 700 ലധികം ലിംഗഭേദം.ഫിസറം പോളിസെഫാലം അല്ലെങ്കിൽ “അനേകം തലയുള്ള സ്ലിം” എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്ന “ബ്ലോബ്”
ഏകദേശം 500 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ മനുഷ്യർക്ക് മുമ്പുള്ള ഈ ജീവി ഒരുതരം സ്ലിപ്പറി സ്പോഞ്ചിനോട് സാമ്യമുള്ളതാണ്.ഇത് നിശ്ചലമായി കാണപ്പെടുന്നു, മണിക്കൂറിൽ ഒരു സെന്റീമീറ്റർ വരെ വേഗതയിൽ – ഇരയെ തേടുന്നു, കൂൺ ബീജങ്ങൾ, ബാക്ടീരിയകൾ, മറ്റ് സൂക്ഷ്മാണുക്കൾ എന്നിവയെ ആഹാരമാക്കുന്നു
പാരീസിലെ ബോയിസ് ഡി വിൻസെൻസ് പാർക്കിലെ മൃഗശാലയിലെ ഒരു വലിയ ടാങ്കിൽ താമസിക്കുന്ന “ബ്ലോബ്” ശനിയാഴ്ച മുതൽ പൊതുജനങ്ങൾക്ക് കഴിയും.
ഭൂമിയിലേക്ക് തകർത്തു പെൻസിൽവാനിയ നിവാസികളെ വിഴുങ്ങുന്ന ഒരു അന്യഗ്രഹജീവിയെക്കുറിച്ചുള്ള 1958 ലെ സയൻസ് ഫിക്ഷൻ ഹൊറർ സിനിമയുടെ പേരിൽ അറിയപ്പെടുന്ന യഥാർത്ഥ ജീവിയെ പോലുള്ള ബ്ലോബിന് ഒരൊറ്റ സെൽ അടങ്ങിയിരിക്കുന്നു, ചിലപ്പോൾ പല ന്യൂക്ലിയസ്സുകളും അവയുടെ ഡിഎൻഎ ആവർത്തിക്കാനും വിഭജിക്കാനും കഴിയും.
കൂടുതലും മഞ്ഞ, മാത്രമല്ല ചുവപ്പ്, വെള്ള, പിങ്ക് എന്നീ ഇനങ്ങളിലും ചീഞ്ഞളിഞ്ഞ ഇലകളിലും മരച്ചില്ലകളിലും തണുത്തതും ഈർപ്പമുള്ളതുമായ മരങ്ങളിൽ കാണപ്പെടുന്നു.
“ഇന്ന് ഭൂമിയിൽ വസിക്കുന്ന ഏറ്റവും അസാധാരണമായ ഒന്നാണ് ബ്ലോബ്,” പാരീസ് മൃഗശാലയുടെ പ്രസിഡന്റ് ബ്രൂണോ ഡേവിഡ് ഫ്രഞ്ച് തലസ്ഥാനത്തെ മാധ്യമപ്രവർത്തകർക്ക് ഈ സൃഷ്ടിയെ പരിചയപ്പെടുത്തുമ്പോൾ പറഞ്ഞു.
“ഇത് ദശലക്ഷക്കണക്കിന് വർഷങ്ങളായി ഇവിടെയുണ്ട്, അത് എന്താണെന്ന് ഞങ്ങൾക്ക് ഇപ്പോഴും അറിയില്ല. ഇത് ഒരു മൃഗമാണോ, ഇത് ഒരു ഫംഗസ് ആണോ അല്ലെങ്കിൽ ഇത് രണ്ടിനുമിടയിലുള്ള എന്തെങ്കിലും ആണോ എന്ന് ഞങ്ങൾക്ക് ശരിക്കും അറിയില്ല,”
വളരെക്കാലമായി ഒരു ഫംഗസ് ആയി കണക്കാക്കപ്പെട്ടിരുന്ന ഈ ബ്ലോബ് 1990 കളിൽ അമീബ കുടുംബത്തിന്റെ ഒരു ഉപവിഭാഗമായ മൈക്സോമൈസീറ്റുകൾ അല്ലെങ്കിൽ സ്ലൈം അച്ചുകളായി കരുതപ്പെടുന്നു.
“ഇത് മെമ്മറിക്ക് പ്രാപ്തിയുള്ളതാണ്, അതിന്റെ സ്വഭാവത്തെ പൊരുത്തപ്പെടുത്താൻ കഴിവുള്ളതാണ്, പ്രശ്നങ്ങൾ പരിഹരിക്കാൻ, ഒരു ചുറ്റുപാടിൽ സഞ്ചരിക്കാനും, പരിഹാരങ്ങൾ ഒപ്റ്റിമൈസ് ചെയ്യാനും, ഒരു മൃഗത്തെപ്പോലെ അല്പം പെരുമാറാനും ഇത് പ്രാപ്തമാണ്.
“ഇതിന് വായ, വയറ്, കണ്ണുകൾ ഇല്ലെങ്കിലും, ഭക്ഷണത്തിന്റെ സാന്നിധ്യം കണ്ടെത്താനും അത് കഴിക്കാനും കഴിയും … രണ്ടായി മുറിച്ച ബ്ലോബ് രണ്ട് മിനിറ്റിനുള്ളിൽ സ്വയം കുടിച്ചേരും ! ഇതിന് രണ്ട് വ്യത്യസ്ത ലിംഗങ്ങളില്ല, അതിനാൽ പുനരുൽപാദനം ഒരു പ്രശ്നമല്ല, ”അത് വിശദീകരിക്കുന്നു.
സൃഷ്ടിക്ക് സ്വന്തമായി പ്രജനനം നടത്താൻ കഴിയും.
എന്നാൽ മറ്റ് ജീവജാലങ്ങളെപ്പോലെ, ജനിതക വൈവിധ്യത്താൽ അതിജീവനത്തിന് ആക്കം കൂട്ടുന്നു, ജനിതക വൈവിധ്യമാർന്ന രണ്ട് ജീവികൾ കണ്ടുമുട്ടുകയും പുതിയതും ഒറ്റത്തവണയായി കൂടിച്ചേരുകയും ചെയ്യുന്നതിലൂടെയാണ് ഇത് സംഭവിക്കുന്നത്.
കേന്ദ്ര നാഡീവ്യൂഹം ഇല്ലാത്ത ഒരു ജീവിയായ ബ്ലോബിന് അനുഭവത്തിൽ നിന്ന് “പഠിക്കാനും” അതിനനുസരിച്ച് അതിന്റെ സ്വഭാവത്തിൽ മാറ്റം വരുത്താനും കഴിയുമെന്ന് നിഗമനം ചെയ്തുകൊണ്ട് 2016 ൽ പ്രസിദ്ധീകരിച്ച ഒരു പഠനം ബുദ്ധിയെക്കുറിച്ചുള്ള നമ്മുടെ ധാരണയെ പുനർനിർവചിച്ചു. 10 മീറ്റർ വരെ വീതിയുള്ള ബ്ലോബുകൾ ലാബിൽ വളർത്തിയിട്ടുണ്ട്.
ആഫ്രിക്കയിലെ ഏറ്റവും ഉയരമുള്ള പർവതമായ കിളിമഞ്ചാരോ വലതുകാൽ വച്ച് കീഴടക്കിയശേഷം നീരജ് ജോർജ് ബേബി (32) ഫെയ്സ്ബുക്കിൽ ഇങ്ങനെ കുറിച്ചു: ‘ 5 വർഷത്തെ എന്റെ സ്വപ്നം സഫലമാക്കി, എല്ലാ ഭിന്നശേഷിക്കാർക്കും വേണ്ടി. ഏറെ വേദന സഹിച്ചു. ഒറ്റക്കാലിൽ ജീവിക്കുന്നവർക്കും ഇനി എല്ലാ സ്വപ്നങ്ങളും കാണാം.’
അർബുദം ബാധിച്ച് എട്ടാം വയസ്സിൽ ഇടതുകാൽ നഷ്ടപ്പെട്ടിട്ടും ഉയരങ്ങളിലേക്കു യാത്ര തുടർന്ന നീരജല്ലാതെ മറ്റാരാണിതു പറയേണ്ടത്? ഇടതുകാലിന്റെ സ്ഥാനത്ത്, നിറഞ്ഞ ആത്മവിശ്വാസത്തിലൂന്നി, 19,341 അടിയാണു നീരജ് കയറിയത്. അടുത്ത സുഹൃത്തുക്കളായ ചാന്ദ്നി അലക്സ്, പോൾ, ശ്യാം ഗോപകുമാർ, സിജോ, അഖില എന്നിവർക്കൊപ്പം ഈ മാസം 10നാണു കിളിമഞ്ചാരോ കയറിത്തുടങ്ങിയത്. ഒപ്പം 2 സഹായികളും.
ആലുവ സ്വദേശി നീരജ് േജാർജിനു ബാഡ്മിന്റൻ പാഷനാണ്. ഒട്ടേറെ മത്സരങ്ങളിൽ സമ്മാനം വാങ്ങിയിട്ടുണ്ട്. യാത്രകൾ ഹരമാണ്. കുന്നും കാടും താണ്ടി ഇടയ്ക്കിടെ ട്രെക്കിങ്ങിനു പോകും. നീലക്കുറിഞ്ഞി പൂത്തതു കാണാൻ മാത്രമായി മൂന്നാറിൽ േപായി… നീന്തൽ അറിയില്ലെങ്കിലും നീരജ് സ്കൂബാ ഡൈവിങ്ങ് െചയ്തു… ഇതൊക്കെ വായിക്കുമ്പോൾ മനസ്സിൽ വരുന്നത് എന്താണ്? – ഇതെല്ലാം അത്ര വല്യ കാര്യമാണോ? ധാരാളം േപർ െചയ്യുന്നതല്ലേ? അതേ… എല്ലാവർക്കും െചയ്യാൻ കഴിയുന്നതാണ് ഇതൊക്കെ. പക്ഷേ നീരജ് ഇതെല്ലാം െചയ്തു എന്നു പറയുന്നതിൽ ഒരു പ്രത്യേകതയുണ്ട്. ഒറ്റക്കാലിൽ നിന്നുെകാണ്ടാണ് അദ്ദേഹം ഈ നേട്ടങ്ങളും ആഗ്രഹങ്ങളും സ്വന്തമാക്കിയത്. ഒൻപതാം വയസ്സിൽ, േബാൺ ട്യൂമർ വന്ന് നീരജിന്റെ ഇടതുകാൽ മുട്ടിനു മുകളിൽ മുറിച്ചു നീക്കേണ്ടി വന്നു. ഇപ്പോൾ 32ാം വയസ്സിലും നീരജ് ജീവിതത്തിൽ ആഗ്രഹിച്ചതൊക്കെ നേടിയത് തന്റെ ശരീരത്തിന്റെ ഈ കുറവ് മറികടന്നുതന്നെയാണ്. നീരജ് തന്റെ ജീവിതം പങ്കുവയ്ക്കുന്നു.
കുറവെന്ന് തോന്നാറില്ല
എന്റെ ശരീരത്തിൽ ഒരു കുറവുണ്ട് എന്ന വിധത്തിൽ പെരുമാറാത്ത വീട്ടുകാരും കൂട്ടുകാരുമാണ് എന്റെ ശക്തി. അതിലുമുപരി ദൈവം എന്ന വലിയ ശക്തിയിലും ഞാൻ വിശ്വസിക്കുന്നു. ഇതെല്ലാമാണ് എന്റെ കരുത്ത്. വെല്ലൂർ മെഡിക്കൽ േകാളജിലായിരുന്നു ചികിത്സ. ശസ്ത്രക്രിയയ്ക്കു ശേഷം മൂന്നാം ദിവസം ഞാൻ ക്രച്ചസിൽ നടക്കാൻ തുടങ്ങി. ആദ്യമെല്ലാം നല്ല വേദനയായിരുന്നു. പിന്നെ ശാരീരികവേദന മാനസികമായി മാറി. ആശുപത്രിയിൽ േരാഗികളുെട പക്കൽ പ്രാർഥനയ്ക്കായി പുരോഹിതരും മറ്റും വരും. അവർ എന്റെ അടുത്തു വന്നാൽ നല്ല കഥകൾ പറഞ്ഞുതരും. പതിയെ ഞാനും മറ്റുള്ളവരെ േപാലെയാണ് എന്ന വിശ്വാസം വന്നു. കീമോതെറപ്പി കഴിഞ്ഞ് മുടി കൊഴിഞ്ഞശേഷം സ്കൂളിൽ എത്തിയപ്പോൾ മൊട്ട എന്നൊക്കെ കളിയാക്കൽ കേട്ടിട്ടുണ്ട്.
ക്രിക്കറ്റ് ആയിരുന്നു താൽപര്യം. േരാഗം അറിയുന്നതിനു മുൻപ് ക്രിക്കറ്റ് കളിക്കിടെ വേദനയും ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടിരുന്നു. അതുെകാണ്ടു തന്നെ ചികിത്സയ്ക്കു ശേഷം ക്രിക്കറ്റ് എന്ന േകൾക്കുമ്പോൾ മനസ്സിൽ ഒരു വിഷമം. േരാഗത്തെ കുറിച്ചുള്ള ഒാർമപ്പെടുത്തൽ േപാലെ. ടിവിയിൽ ബാഡ്മിന്റൻ കണ്ടാണ് അതിനോട് താൽപര്യം തുടങ്ങിയത്. അങ്ങനെ 12ാം വയസ്സിൽ വീടിനടുത്തുള്ള മണ്ണ് േകാർട്ടിൽ ബാഡ്മിന്റൻ പരിശീലിക്കാൻ തുടങ്ങി. ക്രച്ചസ് െകാണ്ടായിരുന്നു കളിച്ചിരുന്നത്. ഇന്റർനെറ്റിൽ ഒക്കെ േനാക്കിയാണ് കളിയുെട നിയമവും മറ്റും മനസ്സിലാക്കിയത്.
ആലുവ യുസി േകാളജിൽ പഠിക്കുമ്പോഴാണ് ബാഡ്മിന്റനിൽ പ്രഫഷനൽ ട്രെയിനിങ് കിട്ടുന്നത്. റിനോഷ് ജയിംസ് എന്ന ഗസ്റ്റ് ലക്ചറർ ആയിരുന്നു എനിക്കു ബാലപാഠങ്ങൾ പറഞ്ഞുതന്നത്. കുറച്ചു കാലം കഴിഞ്ഞപ്പോൾ അദ്ദേഹം ഉപരിപഠനത്തിനായി േകാളജ് വിട്ടുപോയി. 2007ൽ ഒറിസയിൽ നടന്ന പാരാ ബാഡ്മിന്റൻ ആയിരുന്നു എന്റെ കന്നി മത്സരം. ഇന്റർനെറ്റിൽ മത്സരത്തെ കുറിച്ച് അറിഞ്ഞിട്ട്, സംഘാടകരെ നേരിട്ട് വിളിക്കുകയായിരുന്നു. ഡബിൾസ് കളിച്ച് വെള്ളി മെഡലും കിട്ടി. ഈ കളി എനിക്കു നൽകിയ ആത്മവിശ്വാസം വളരെ വലുതാണ്. പരിശീലനത്തിനിെട ക്രച്ചസ് അമർന്നിരുന്ന് കക്ഷത്തിലെ െതാലി അടരും. എന്നാലും നിർത്തില്ല. മുറിവുള്ള ഇടത്ത് പ്ലാസ്റ്റർ ഒട്ടിച്ച് കളിക്കും. സാധാരണക്കാരുെട കൂടെയാണ് പരിശീലനം നടത്തുന്നത്. പ്രോസ്തെറ്റിക് കാലും ഉപയോഗിക്കുന്നുണ്ട്. എന്നാലും ക്രച്ചസാണ് കൂടുതൽ കംഫർട്ടബിൾ. ഇതുവരെ എട്ടോളം നാഷനൽ മത്സരങ്ങളിലും അന്താരാഷ്ട്ര മത്സരങ്ങളിലും പങ്കെടുത്ത് സമ്മാനം വാങ്ങി.
യാത്രകൾ എന്ന ഹരം
ട്രെക്കിങ് എന്റെ മറ്റൊരു ഹരമാണ്. ആദ്യം വീട്ടുകാർക്കു ട്രെക്കിങ്ങിനു വിടാൻ സമ്മതമല്ലായിരുന്നു. ആദ്യമെല്ലാം െചറിയ യാത്രകൾ േപായി. സ്കൂട്ടറിൽ. ആതിരപ്പള്ളി, വാഴച്ചാൽ… പഠനം കഴിഞ്ഞ് േജാലി. കിട്ടിയപ്പോൾ നമുക്ക് നമ്മുടേതായ സ്വാതന്ത്ര്യം കിട്ടുമല്ലോ? അപ്പോൾ യാത്രകളുെട ദൂരം കൂട്ടി. ട്രെക്കിങ് എന്നു പറയുമ്പോൾ ഞാൻ ശരിക്കും ആസ്വദിക്കുന്നത് ക്രച്ചസിന്റെ ചലനങ്ങളാണ്. പാറകളിൽ കൂടിയെല്ലാം വലിഞ്ഞു കയറും. ചിലപ്പോൾ ക്രച്ചസ് മാറ്റിവച്ചശേഷം അള്ളിപ്പിടിച്ചു കയറും. ഇതുവരെ നടത്തിയതിൽ മൂന്നാറിൽ നിന്ന് െകാടൈക്കനാലിലേക്കുള്ള യാത്രയാണ് ഏറ്റവും ദൈർഘ്യമേറിയത്. ഇത്രയും ദൂരം േപാകുമ്പോൾ വീട്ടുകാർക്ക് സ്വാഭാവികമായും െടൻഷൻ ഉണ്ടാകും. എന്നാലും േപാകരുത് എന്ന് പറയില്ല. അങ്ങനെ പറഞ്ഞാലും ഞാൻ േപാകും എന്ന് അവർക്ക് അറിയാം. പിന്നെ അവരുെട പ്രാർഥനയാകാം അപകടം ഒന്നും വരുത്താതെ കാക്കുന്നത്. യാത്ര േപാകാൻ തീരുമാനിച്ചാൽ പിന്നെ േപാകണം, അതാണ് എന്റെ േപാളിസി.
വെള്ളത്തോടുള്ള േപടി പകുതി കുറഞ്ഞത് സ്കൂബാ ഡൈവിങ് നടത്തിയപ്പോഴാണ്. നീന്തൽ ഒന്നും അറിയില്ല. തിരുവനന്തപുരത്തെ േകാവളത്തുള്ള ഒരു ഗ്രൂപ്പാണ് എന്റെ പ്രൊഫൈൽ കണ്ട് സ്കൂബാ ഡൈവിങ്ങിന് ക്ഷണിച്ചത്. ടൂറിസം പ്രൊമോഷന്റെ ഭാഗമായിട്ടായിരുന്നു പരിപാടി.
ശാരീരിക വൈകല്യങ്ങൾ ഉൾപ്പെടെയുള്ളവർ എന്നോട് സംസാരിക്കാൻ വരാറുണ്ട്. അവരുെടയെല്ലാം പ്രശ്നങ്ങൾ ക്ഷമയോെട േകൾക്കും. എന്നാൽ കഴിയുംവിധം അവരെ ആശ്വസിപ്പിക്കും. ഇത്തരക്കാർക്ക് ഒാഫിസ്, പാർക്ക് ഉൾപ്പെടെയുള്ള െപാതു ഇടങ്ങളിൽ സൗകര്യങ്ങൾ കുറവാണ്. എത്ര ഒാഫിസുകളിൽ ലിഫ്റ്റ് സൗകര്യമുണ്ട്? എത്ര ഇടങ്ങളിൽ വീൽചെയറിനു േപാകാനുള്ള പ്രത്യേക പാതയുണ്ട്? അതിനുേവണ്ടി പ്രവർത്തിക്കണം എന്ന് മനസ്സിലുണ്ട്.
സ്കോട്ട്ലണ്ടിൽ നിന്നാണ് പിജി പൂർത്തിയാക്കിയത്. ആഗ്രഹിച്ച സ്ഥലങ്ങൾ എല്ലാം കണ്ടു, ഇഷ്ട സ്പോർട്സിൽ സമ്മാനങ്ങൾ വാങ്ങി… െചറിയൊരു ശാരീരിക വൈകല്യം വന്നവർ വിഷാദത്തിലേക്കു കൂപ്പുകുത്തുന്നതായി കാണാറുണ്ട്. തങ്ങളെ കൊണ്ട് ഒന്നിനും കഴിയില്ല എന്ന േതാന്നലിൽ. എന്നാൽ ഒന്നും അസാധ്യമല്ല എന്ന് പറഞ്ഞുെകാണ്ട് , എന്നെ തന്നെ, എന്റെ ജീവിതം തന്നെ മുന്നോട്ടു വയ്ക്കുന്നു…
സുന്ദരിയായ ഒരു പെണ്ണ് അടുത്തു കിടക്കുമ്പോൾ കൈ വെക്കാതിരിക്കാൻ ഞാൻ മാലാഖയൊന്നുമല്ലല്ലോ..!!
നിങ്ങൾ ആരെയെങ്കിലും ആത്മാർത്ഥമായി പ്രണയിച്ചിരുന്നു എങ്കിൽ ഈ കഥ മുഴുവൻ വായിക്കണം. വായിക്കാതെ പോയാൽ നിങ്ങൾക്ക് അതൊരു നഷ്ടം തന്നെയാണ്. കാരണം രക്തത്തിന്റെ ഗന്ധമുള്ള ഒരു പ്രണയ കഥയാണിത്..
ഡോക്റ്റർ എനിക്ക് മരിക്കണം!
തന്റെ മുന്നിലിരിക്കുന്ന ചെറുപ്പക്കാരനെ ഡോക്റ്റർ കൗതുകത്തോടെ നോക്കി ഒന്നു പുഞ്ചിരിച്ചു.നീ നിന്റെ നാടിനു വേണ്ടിയാണ് മരിക്കുന്നതെങ്കിൽ നീ വീരമൃത്യു അടയും,നീ വിശ്വസിക്കുന്ന മതത്തിനു വേണ്ടിയാണ് നീ മരിക്കുന്നതെങ്കിൽ നിന്നെ ശഹീദ് എന്നു വിളിക്കും,നിന്റെ പാർട്ടിക്ക് വേണ്ടിയാണ് നീ മരിക്കുന്നത് എങ്കിൽ നിന്നെ രക്തസാക്ഷി എന്ന് വിളിക്കും,പക്ഷെ കേവലം ഒരു പെണ്ണിന് വേണ്ടി നീ മരിച്ചാൽ നിന്നെ ഈ ലോകം വിളിക്കുന്നത് പമ്പര വിഡ്ഢി എന്നായിരിക്കും.
“കേവലം ഒരു പെണ്ണ് .. ഡോക്ടർ എത്ര നിസ്സാരമായിട്ടാണ് പറഞ്ഞത്. അവളെ ഞാനെത്ര മാത്രം സ്നേഹിച്ചിരുന്നെന്നു അറിയാമോ നിങ്ങൾക്ക്?’””മറക്കണം ..എത്ര സ്നേഹം കൊടുത്തവളായാലും കൈവിട്ടുപോയാൽ മറന്നു കളയണം””അങ്ങനെ മറക്കാൻ കഴിയുമായിരുന്നെങ്കിൽ ഞാനൊരിക്കലും സൈക്കാട്രിസ്റ്റ് ആയ താങ്കളുടെ സഹായം തേടില്ലായിരുന്നു.പണ്ട് പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ പരീക്ഷ ഏഴുതുന്ന സമയത്തു ഉത്തരങ്ങൾ മറന്നു പോയപ്പോൾ മറവി ഒരു ശാപമാണെന്നു ഞാൻ കരുതി.പക്ഷെ ഇന്ന് ഞാൻ മനസ്സിലാക്കുന്നു,ദൈവം നൽകിയ ഏറ്റവും വലിയ അനുഗ്രഹമാണ് മറവിയെന്നു. പക്ഷെ ആ അനുഗ്രഹം ലഭിക്കാതെ പോയ ഹതഭാഗ്യനാണ് ഡോക്റ്റർ ഞാൻ”
“കള്ളും കഞ്ചാവും ഉപയോഗിച്ചു ലഹരിയുടെ വഴിയേ നടന്നു നോക്കി,ആരാധനകളും പ്രാർത്ഥനകളുമായി ആത്മീയതയുടെ വഴിയേ നടന്നു പക്ഷെ കഴിയുന്നില്ല ഡോക്റ്റർ അവളെ മറക്കാൻ..എനിക്ക് മരിക്കണം!!
പ്രണയ നൈരാശ്യം വന്നവരൊക്കെ മരിക്കാൻ നിൽക്കുകയാണെങ്കിൽ ഈ ഭൂമിയിൽ ഒരാളും ജീവനോടെ ഉണ്ടാവില്ല,കാരണം ജീവിതത്തിൽ ഒരിക്കലെങ്കിലും പ്രണയിക്കാത്തവരോ പ്രണയം തകരാത്തവരോ ആയിട്ട് ആരുമുണ്ടാവില്ല.എന്നിട്ടും അവരൊക്കെ സന്തോഷത്തോടെ ജീവിക്കുന്നില്ലേ.. then why not you?”
“പ്രണയം തുടങ്ങുന്നത് കണ്ണുകളിലൂടെയാണ് ഡോക്റ്റർ,ഭൂരിഭാഗം പേരും കണ്ണുകളിലൂടെ തന്നെ പ്രണയിക്കുന്നു.പക്ഷെ എന്നെപ്പോലെ ചിലർ ഹൃദയം കൊണ്ട് പ്രണയിക്കുന്നു.ഒരാളുടെ ശരീരത്തിൽ നിന്നും ഹൃദയം മുറിച്ചു മാറ്റിയാൽ അയാൾക്ക് ജീവനോടെയിരിക്കാൻ കഴിയില്ലല്ലോ ഡോക്റ്ററെ ..അതു പോലെയാണ് ഇപ്പോൾ എന്റെ അവസ്ഥ,അവൾ പോയത് എന്റെ ഹൃദയം കൊണ്ടാണ്..എനിക്കെങ്ങനെ ജീവിക്കാൻ കഴിയും.
“ഹഹഹ “ഡോക്റ്റർ ഉറക്കെ ചിരിച്ചു.”എന്നിട്ടു ഞാൻ സ്റ്റെതസ്കോപ് വച്ചു നോക്കിയപ്പോൾ നിന്റെ ഹൃദയം അവിടെ തന്നെ ഉണ്ടല്ലോ”
“അതേ ഡോക്റ്റർ പ്രണയിച്ചവന്റെ വേദന അവനു മാത്രമേ മനസ്സിലാവൂ.മറ്റുള്ളവർക്ക് അതു തമാശയാവും.പത്തു മാസം ഉദരത്തിൽ ചുമന്നു പേറ്റു നോവറിഞ്ഞു നമ്മെ പ്രസവിക്കുന്ന ഉമ്മ,28 വർഷത്തോളം നമ്മെ പൊന്നു പോലെ വളർത്തി വലുതാക്കിയ ഉപ്പ,കൂടെ നിന്നാൽ ചങ്ക് പറിച്ചു തരുന്ന ചങ്ങായിമാർ ഇവർ പിണങ്ങി എന്നും പറഞ്ഞു ആത്മഹത്യ ചെയ്ത ആരെങ്കിലും ഉണ്ടോ ഇവിടെ,മറിച്ചു സ്നേഹിച്ച പെണ്ണ് കൈവിട്ടു പോയതിന്റെ പേരിൽ കഴുത്തിൽ കയറിയിട്ടും,ട്രെയിനിന് തല വച്ചും,വിഷം കുടിച്ചും മരിച്ച ആയിരം പേരെ എനിക്ക് കാണിച്ചു തരാൻ കഴിയും,അവരൊന്നും പ്രാന്തന്മാരായിരുന്നില്ല ഡോക്റ്റർ,ജീവന് തുല്യം സ്നേഹിച്ചവൾ കൈവിട്ടു പോവുമ്പോൾ സഹിക്കാൻ കഴിയാതെ മരണം വരിച്ചവരാണവർ, അതാണ് ഡോക്റ്ററെ സ്നേഹം,അവനാണ് രക്തസാക്ഷി,അല്ലാതെ വിടുവായത്തം വിടുന്ന നേതാക്കന്മാരുടെ ജല്പനം കേട്ടു സ്വന്തം കുടുംബത്തെ മറന്നു തോക്കിന് മുന്നിൽ വിരിമാറു കാണിച്ചു കൊടുക്കുന്ന വിഡ്ഢികളല്ല രക്തസാക്ഷികൾ”
ഡോക്റ്റർ എഴുന്നേറ്റു നിന്നു കയ്യടിച്ചു.. നന്നായി സംസാരിക്കുന്നു നീ.. പ്രണയം പ്രണയം എന്നു പറയുകയല്ലാതെ നിന്റെ പ്രണയത്തെ കുറിച്ചു നീ ഒന്നും പറഞ്ഞില്ല””പറയാം ഡോക്റ്റർ അതൊരു വലിയ കഥയാണ്””എനിക്ക് സമയമുണ്ട്,പക്ഷെ എഴുതി എഫ് ബി യിലിട്ടാൽ ലൈക്ക് കുറയും,നീളക്കൂടുതൽ കാരണം അധികമാരും വായിക്കില്ല, any way തുടങ്ങിക്കോളൂ.
“ഒരു ശരാശരിക്കും താഴെയുള്ള കുടുംബത്തിലെ അംഗമായിരുന്നു ഞാൻ.സാമ്പത്തിക പ്രശ്നം കാരണം പഠനം പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു.പല ജോലിയും നോക്കി.ഒടുവിൽ ബാംഗ്ലൂരിൽ നിന്നുംഹോൾസെയിൽ റേറ്റിൽ ചെരിപ്പെടുത്തു ഇവിടെ സപ്പ്‌ളൈ ചെയ്യാൻ തുടങ്ങി.മാസത്തിൽ രണ്ട് പ്രാവശ്യം ബാൻഗ്ലൂരിൽ പോവും.വഴിക്കടവ് ഗൂഡല്ലൂർ വഴിയുള്ള ksrtc ഡീലക്സിലാണ് യാത്ര ചെയ്യാറുള്ളത്.ദിവസത്തിന്റെ പകുതിയോളം എടുക്കുന്ന വിരസത നിറഞ്ഞ ആ യാത്രയെ ഞാൻ വെറുത്തിരുന്നു.
ഏപ്രിൽ 13!! മറക്കാൻ കഴിയാത്ത ആ ദിവസം.അന്നത്തെ യാത്രയിൽ എന്റെ സീറ്റിൽ അവളുണ്ടായിരുന്നു. ഒരു തവണയെ ഞാൻ നോക്കിയുള്ളൂ ..തരിച്ചിരുന്നു പോയി .അത്രക്ക് മനോഹരിയായിരുന്നു അവൾ.സിനിമയിലും സീരിയലിലും ഒക്കെ കണ്ടിട്ടുള്ള ഏതോ സെലിബ്രിറ്റി യെ പോലെ തോന്നി എനിക്ക്.ഇളം റോസ് നിറത്തിലുള്ള ചുരിദാറും വെള്ള ഷോളുമണിഞ് ഹെഡ്‌ഫോണിൽ പാട്ടും കേട്ടു വിൻഡോയിലേക്കു തലയും ചായ്ച്ചു കണ്ണടച്ചു ഇരിക്കുകയായിരുന്നവൾ. മുന്നോട്ടു നീങ്ങുന്ന ബസ്സിന്റെ വേഗതക്കനുസരിച്ചു പാതി തുറന്ന ജനാലയിലൂടെ വീശിയടിക്കുന്ന കാറ്റിൽ സ്‌ട്രൈട്ടൻ ചെയ്ത അവളുടെ മുടിയിഴകൾ എന്റെ മുഖത്തേക്ക് പാറി വന്നപ്പോൾ മുടിയിൽ അവൾ തേച്ചു പിടിപ്പിച്ച ക്രീമിന്റെയും അവൾ പൂശിയ പെർഫ്യുമിന്റെയും ഗന്ധം എന്റെ മൂക്കിലേക്കു അടിച്ചു കയറി.
ഡോക്റ്റർ കുറച്ചു കൂടെ അവനടുത്തേക്ക് നീങ്ങിയിരുന്നു. “എന്നിട്ടു എങ്ങനെയാ നീയവളെ വളച്ചത്’
“പറയാം ഡോക്റ്റർ ,അവളെപോലെ സുന്ദരിയായ,എജ്യൂക്കേറ്റഡ് ആയ ഒരു പെണ്കുട്ടിയേയൊന്നും എനിക്ക് സ്വപ്നം പോലും കാണാൻ കഴിയില്ല ഡോക്റ്റർ.യാത്ര ഏകദേശം നാലു മണിക്കൂറോളം പിന്നിട്ടു.വഴിക്കടവ് കഴിഞ്ഞു ബസ്സ് ചുരം കയറാൻ തുടങ്ങി.അത്ര സമയം അവളുടെ അടുത്തിരുന്നിട്ടും അവൾ എന്നെ ഒന്ന് നോക്കുക പോലും ചെയ്തില്ല.ചുരം കയറുന്നതിനനുസരിച്ചു കാറ്റിന്റെ തണുപ്പും കൂടി കൂടി വന്നു.പെട്ടെന്നാണ് അവൾ വിൻഡോ വലിച്ചു തുറന്നതും ചർദ്ധിച്ചതും, അവളുടെ ടൈമിംഗ് തെറ്റിയത് കൊണ്ടായിരിക്കണം എന്റെ നെഞ്ചിലും ഷർട്ടിലുമെല്ലാം അവളുടെ ചർദ്ധിൽ തെറിച്ചു.പെണ്ണെത്ര സുന്ദരിയാണെങ്കിലും വാള് വെച്ചാൽ അമേധ്യം തന്നെയാണല്ലോ.അവളുടെ ചർദ്ധിലിന് അവൾ പൂശിയ പെർഫ്യുമിന്റെ മണമില്ലായിരുന്നു. അതു കൊണ്ടു തന്നെ മറ്റു യാത്രക്കാർ അറപ്പോടെ അവളിൽ നിന്നും മുഖം തിരിച്ചു.
കയ്യിലുണ്ടായിരുന്ന മിനറൽ വാട്ടർ ഞാനവൾക്കു നേരെ നീട്ടി.അതിൽ പകുതിയും അവൾ കുടിച്ചു. പിന്നെ ബാഗിൽ നിന്നും കർച്ചീഫ് എടുത്തു എന്റെ ഷർട്ട് അവൾ തുടച്ചു തന്നു. അപ്പോഴെല്ലാം പദ്യ പാരായണം പോലെ സോറി സോറി എന്നു പറഞ്ഞു കൊണ്ടിരുന്നു. എന്തോ വലിയ തെറ്റു ചെയ്തു എന്ന കുറ്റ ബോധം അവർക്കുണ്ടായിരുന്നു.സാരമില്ലെന്നു പറഞ്ഞു ഞാനവളെ ആശ്വസിപ്പിച്ചു.അവളുടെ മുഖത്തെ നിഷ്കളങ്കത എനിക്ക് വല്ലാതെ ഇഷ്ട്ടപ്പെട്ടു.
പിന്നീട് അവൾ സംസാരിച്ചു തുടങ്ങി അവളെ കുറിച്ച്. റിട്ടയേഡ് തഹസീല്ദാരായ അപ്പന്റെയും കോളേജ് പ്രൊഫസറായ അമ്മച്ചിയുടെയും പുന്നാര മകൾ, U K യിൽ സോഫ്റ്റ് വെയർ എൻജിനീയർ ആയ ചേട്ടന്റെ ഏക പെങ്ങൾ,കോടിക്കണക്കിനു രൂപയുടെ സമ്പാദ്യമുള്ള കുടുംബത്തിലെ ഇളയ കുട്ടിയായ കട്ടപ്പനക്കാരി.ബാൻഗ്ലൂറിലേ പ്രശസ്തമായ ഒരു കോളേജിൽ MBA ചെയ്യുന്നു.ഗുരുവായൂരിൽ വച്ചു നടന്ന കൂട്ടുകാരിയുടെ കല്യാണത്തിൽ പങ്കെടുത്തു ബാംഗ്ളൂരിലേക്കു മടങ്ങുന്ന വഴിയാണ് ഇതു..
അവളുടെ ബയോഡാറ്റ കേട്ടതോടെ കാറ്റു പോയ ബലൂണിനെ പോലെയായി ഞാൻ.എങ്കിലും ഡോക്റ്റർ പോലെ നന്നായി സംസാരിക്കാൻ എനിക്കറിയാമായിരുന്നു.അങ്ങനെ ചെരുപ്പ് വില്പനക്കാരനായ ഞാൻ പ്രശസ്ത പരസ്യ സംവിധായകനായി,ഇട്ടു മൂടാനുള്ള സ്വത്ത് ഉണ്ടായിട്ടും സ്വന്തം അദ്ധ്വാനത്തിൽ ജീവിക്കണം എന്നു പ്രതിജ്ഞ എടുത്ത മകനായി..കള്ളത്തരങ്ങൾ കൊണ്ടെന്റെ നാവു കൊട്ടാരം പണിതപ്പോൾ ഞാനുമൊരു പണക്കാരൻ ആണെന്ന് അവളെ വിശ്വസിപ്പിക്കാൻ എനിക്ക് കഴിഞ്ഞു.
ഡോക്റ്റർ ഒന്നു കൂടെ അവനരികിലേക്കു നീങ്ങിയിരുന്നു. “നീ മിടുക്കാനാടാ ..എന്നിട്ടു”
“8 മണിക്കൂർ നീണ്ട ആ യാത്ര അവസാനിക്കുമ്പോഴേക്കും ഞങ്ങൾ നല്ല സുഹൃത്തുക്കളായി കഴിഞ്ഞിരുന്നു.അതി സുന്ദരിയായ ഒരു പെണ്ണ് കൂടെ ഉണ്ടായിട്ടും ബസ്സിലെ മുഴുവൻ ലൈറ്റുകൾ അണച്ചിട്ടും തണുപ്പിന്റെ ശക്തി കൂടിയിട്ടും ഒരു നോട്ടം കൊണ്ടു പോലും തെറ്റ് ചെയ്യാൻ മുതിരാത്ത എന്നോട് അവൾക്കു ഭയങ്കര ബഹുമാനം തോന്നി.”
ഇറങ്ങാൻ നേരം അവൾ നമ്പർ തന്നു,വീണ്ടും കാണണം എന്ന് പറഞ്ഞു ഷേക്ക് ഹാൻഡും. മണിക്കൂറുകളോളം ദിവസവും ഞങ്ങൾ ഫോൺ ചെയ്യും.സൈക്കിൾ ഓടിക്കുമ്പോൾ,കാറിലാണെന്നും, പുഴയിൽ കുളിക്കുമ്പോൾ സ്വിമ്മിങ് പൂളിൽ ആണെന്നും, റോഡ് സൈഡിൽ ചെരിപ്പു വിൽക്കുമ്പോൾ ഷൂട്ടിങ്ങിൽ ആണെന്നുമൊക്കെ പറഞ്ഞു ഞാനവളെ പറ്റിച്ചു കൊണ്ടേ ഇരുന്നു. ഒരു കള്ളം പറഞ്ഞ കാരണം അത് നിലനിർത്താൻ വീണ്ടും ഒരായിരം കള്ളങ്ങൾ എനിക്ക് പറയേണ്ടി വന്നു.
ദിവസങ്ങൾ കഴിയും തോറും ഞങ്ങൾ കൂടുതൽ കൂടുതൽ അടുത്തു വന്നു.. ഡോക്റ്ററെ പോലെ…
ഡോക്റ്റർ ഒന്നു ചിരിച്ചു കസേര പിറകിലേക്കിട്ടു.
അങ്ങനെ എന്റെ ഇഷ്ട്ടം ഞാനവളോട് പറയാൻ തീരുമാനിച്ചു.അന്നു പുഴയിൽ ക്രിക്കറ്റ് കളിക്കുമ്പോൾ ഞാൻ നല്ല ഫോമിലായിരുന്നു. ഓപ്പണർ ആയി ഇറങ്ങിയ ഞാൻ മുഴുവൻ ഓവറും ഔട്ട് ആവാതെ ബാറ്റു ചെയ്തു ..കളിയും കുളിയും കഴിഞ്ഞു ഞാനവളെ ഫോണിൽ വിളിച്ചു.മനസ്സിൽ ടെൻഷൻ ആയിരുന്നു.ഇഷ്ടമാണെന്ന് പറഞ്ഞാൽ അവളെങ്ങനെ പ്രതികരിക്കും എന്ന ഭയം എനിക്കുണ്ടായിരുന്നു.
എന്റെ നമ്പർ കണ്ടാൽ ആദ്യ ബെല്ലിനെ ചാടി എടുക്കുന്ന അവൾ ഒത്തിരി നേരം വിളിച്ചിട്ടും ഫോൺ എടുത്തില്ല.പെട്ടെന്നാണ് ഒരു മെസ്സേജ് വന്നത്.അവളുടേതായിരുന്നു മെസ്സേജ് ..ഇനി മേലാൽ എന്നെ വിളിക്കരുത്. I hate you.
തകർന്നു പോയി ഡോക്റ്റർ ഞാൻ.
“എന്താണ് സംഭവിച്ചത്”
എനിക്കും അറിയില്ലായിരുന്നു എന്താണ് സംഭവിച്ചത് എന്നു.സംശയം തോന്നിയ ഞാൻ call log നോക്കിയപ്പോൾ അവളെനിക്കു 5.10 നു വിളിച്ചിട്ടുണ്ട്.കോൾ അറ്റൻഡ് ചെയ്തിട്ടുണ്ട്.12 മിനുട്ട് സംസാരിച്ചിട്ടുണ്ട്. ആ സമയത്തു ഞാൻ ബാറ്റു ചെയ്യുകയായിരുന്നു.മൊബൈലും പേഴ്‌സും പുഴക്കരയിൽ വച്ചിരിക്കുകയായിരുന്നു. ആരാണ കോൾ എടുത്തത്, എന്താണ് സംസാരിച്ചത്, ഒന്നുമറിയില്ല.
എന്റെ അനുവാദമില്ലാതെ എന്റെ ഫോണ് എടുക്കാൻ സ്വാതന്ത്ര്യം ഞാൻ നൽകിയ ഒരേ ഒരു സുഹൃത്തേ എനിക്കുള്ളൂ.അപ്പോൾ തന്നെ ഞാനവന്റെ വീട്ടിലേക്കു പോയി.വീട്ടിൽ നിന്നും വിളിച്ചിറക്കി അവന്റെ കുത്തിന് പിടിച്ചപ്പോൾ അവൻ സത്യം പറഞ്ഞു.
ഫോൺ അറ്റൻഡ് ചെയ്തത് അവനാണ്.ഞാൻ പുഴയിൽ ക്രിക്കറ്റ് കളിക്കുകയാണെന്നു അവൻ പറഞ്ഞപ്പോൾ അവൾക്കു സംശയം തോന്നി.കാരണം ഞാൻ ക്ലബ്ബിൽ പോയി ബില്ല്യാർഡ്‌സ് കളിക്കാറുണ്ട് എന്നാണ് പറയാറുള്ളത്.പുഴയിലെ ലോക്കൽസിന്റെ ഒപ്പമുള്ള ക്രിക്കറ്റ് കളി ഞാൻ മനപ്പൂർവം അവളിൽ നിന്നും മറച്ചിരുന്നു. ഞാൻ കാറിലാണോ വന്നിരിക്കുന്നത് എന്നു അവൾ ചോദിച്ചപ്പോൾ അവൻ പൊട്ടിച്ചിരിച്ചു കൊണ്ടു പറഞ്ഞത്രേ സൈക്കിൾ വാങ്ങാൻ കാശില്ലാത്ത അവനാണോ കാർ എന്ന്. ഒപ്പം റോഡ് സൈഡിൽ ചെരുപ്പ് വിൽക്കുന്നതും,വീട് ജപ്തിയിലുള്ള കാര്യമൊക്കെ അവൻ പറഞ്ഞു.ഇതിന്റെ സീരിയസ്നെസ് അവനറിയില്ലായിരുന്നു.
തകർന്നു പോയി ഡോക്റ്ററെ ഞാൻ..എന്റെ സ്വപ്നങ്ങൾ അത്രയും പാഴ്കിനാവായി മാറി.സഹിക്കാൻ കഴിഞ്ഞില്ല എനിക്ക്.
“ഓ അപ്പോൾ നീ മരിക്കണം എന്നു പറയുന്നത് ഈ പ്രേമം പൊളിഞ്ഞിട്ടാണല്ലേ”
അല്ല ഡോക്റ്റർ കഥ പകുതി ആയിട്ടെ ഉള്ളൂ..അപ്പോൾ തന്നെ ഞാൻ ബ്ളാക്കിന്നു മദ്യം വിൽക്കുന്ന ചേട്ടനെ വിളിച്ചു വരുത്തി ഒരു ഫുൾ ബോട്ടിൽ കട്ട റം വാങ്ങി.വെള്ളം കൂടെ ചേർക്കാതെ കുടി തുടങ്ങി.
അങ്ങനെ അവൾക്കു ഞാൻ ഒരു മെസ്സേജ് അയച്ചു .ഒരേ ഒരു തവണ എന്റെ കോൾ എടുക്കാമോ എന്ന്.അപ്പോൾ അവൾ തിരിച്ചു വിളിച്ചു. ഇനി എന്തു കള്ളത്തരം പറയാനാ നീ വിളിക്കുന്നത് എന്നു ചോദിച്ചു. പൊട്ടിക്കരഞ്ഞു ഞാൻ…പറയാൻ വാക്കുകളില്ലായിരുന്നു.എങ്കിലും പറയേണ്ടത് അത്യാവശ്യമായിരുന്നു .”മഞ്ചൂ ആദ്യം കണ്ടപ്പോൾ തന്നെ എനിക്ക് നിന്നെ ഒത്തിരി ഇഷ്ട്ടപ്പെട്ടു പോയി.ഒരു നിയോഗം പോലെ നീയെന്റെ സുഹൃത്തായി.പക്ഷെ നീ നിന്റെ ബാക്ക്ഗ്രൗണ്ട് പറഞ്ഞപ്പോൾ ഞാൻ പേടിച്ചു പോയി.നിന്നെ പോലെ സുന്ദരിയായ പണക്കാരിയായ ഒരു പെണ്കുട്ടിയെ സ്വപ്നം കാണാനുള്ള യോഗ്യത പോലും പ്ലാറ്റ്ഫോമിൽ ചെരിപ്പു വിറ്റു ജീവിക്കുന്ന എനിക്കില്ല.
നീ പൂശിയ പെർഫ്യൂം വാങ്ങിത്തരൻ പോലും ഞാൻ മൂന്നു നാലു ദിവസം ജോലി ചെയ്യേണ്ടി വരും.നിന്നെ പറ്റിക്കാനോ ചതിക്കാനോ വേണ്ടി അല്ല ഞാൻ കള്ളം പറഞ്ഞതു.ഞാൻ ഒരു ലോക്കൽ ആണെന്നറിഞ്ഞാൽ എന്നോടുള്ള ബന്ധം നീ ഒഴിവാക്കുമോ എന്നു പേടിച്ചിട്ടാണ്..ഞാനൊരു ദരിദ്ര നാരായണൻ ആണെന്നറിഞ്ഞാൽ കാശുള്ള നീയെന്നെ പ്രണയിക്കാൻ ഇതു സിനിമയൊന്നുമല്ലല്ലോ ..ഞാൻ കള്ളം പറഞ്ഞതത്രയും നിന്നെ കിട്ടാൻ വേണ്ടിയാണ്..നിന്റെ സ്നേഹത്തിനു വേണ്ടിയാണ്..അത്രക്ക്..അത്രക്ക്.. നിന്നെ സ്നേഹിക്കുന്നുണ്ട് ഞാൻ..ഞാനൊരു പാവമാണ് മഞ്ചൂ.നിനക്കു ഫോണ് ചെയ്യാൻ വേണ്ടി റീചാർജ് ചെയ്യാൻ പോലും മറ്റുള്ളവരുടെ മുന്നിൽ ഇരക്കേണ്ടി വരുന്ന കയ്യിൽ കാശില്ലാത്ത തെണ്ടി…
പൊട്ടിക്കരഞ്ഞു പോയി ഡോക്റ്ററെ ഞാൻ..
കർച്ചീഫ് എടുത്തു മുഖം തുടച്ചു ഡോക്റ്റർ പറഞ്ഞു. “ഞാനും”.. എന്നിട്ട് അവൾ എന്തു പറഞ്ഞു.
“I love you എന്ന്.. എന്റെ സംസാരത്തിലെ കണ്ണീരിലെ ആത്മാർത്ഥത അവൾക്കിഷ്ടപ്പെട്ടു. ഷാ അന്നത്തെ ആ യാത്രയിൽ വച്ചു തന്നെ എനിക്ക് നിന്നെ ഇഷ്ടപ്പെട്ടിരുന്നു.അതു നീ വല്യ പരസ്യ സംവിധായകൻ ആണെന്ന് പറഞ്ഞതു കൊണ്ടോ..നിന്റെ വീട്ടിൽ ഒരു പാട് സ്വത്തു ഉണ്ടായത് കൊണ്ടോ അല്ല.നിന്റെ ക്യാരക്റ്റർ അതാണെനിക്കിഷ്ട്ടായത്.നീയെന്താ വിചാരിച്ചത്.ഒരു പാട് പണമുണ്ടായാൽ പെണ്കുട്ടികൾ പെട്ടെന്ന് വളയുമെന്നോ..അങ്ങനെയാണെങ്കിൽ ഈ ബാംഗ്ലൂരിൽ ഒരു പാട് പണക്കാരുണ്ട,നിന്നെക്കാൾ സൗന്ദര്യം ഉള്ളവരുണ്ടു.ദിവസം മൂന്നും നാലും പേർ വീതം പിറകെ നടക്കുന്നുമുണ്ട്.എന്നിട്ടും അവരൊടുന്നും തോന്നാത്ത ഇഷ്ട്ടം നിന്നോട് തോന്നണം എന്നുണ്ടെങ്കിൽ അതു നിന്റെ കയ്യിലെ കാശു കണ്ടിട്ടല്ല. നിന്നോടുള്ള ഇഷ്ട്ടം കൊണ്ടാണ് ഷാ..അതു പോലും മനസ്സിലാക്കാൻ കഴിയാതെ പോയല്ലോ നിനക്കു.കഷ്ട്ടം.
ഡോക്റ്റർ പുറത്തു പെഷ്യൻറ്‌സ് വെയ്റ്റ് ചെയ്യുന്നു.
സിസ്റ്റർ op ക്ളോസ് ചെയ്തോളൂ അവരോടു നാളെ വരാൻ പറയൂ.
സിസ്റ്റർ വാതിലടച്ചു പോയി.
“നിനക്കു എന്താ കുടിക്കാൻ വേണ്ടത് ചായയോ കാപ്പിയോ”
ഡോക്റ്റർ എനിക്കിത്തിരി വിഷം വാങ്ങിത്തരാമോ?
“ഈ കഥ മുഴുവനാക്കാതെ നിന്നെ ഞാൻ മരിക്കാൻ സമ്മതിക്കില്ല.ബാക്കി പറ”
എന്തു പറയാൻ ഡോക്റ്ററെ.. അങ്ങനെ ഒരു ക്രിസ്തുമസ് ദിവസം അവളെന്നെ ബാംഗ്ളൂരിലേക്കു വിളിച്ചു.അവളും കൂട്ടുകാരികളും കൂടി ഒരു വീട് വാടകക്കെടുത്തു അവിടെ താമസിച്ചു വരുകയായിരുന്നു.ക്രിസ്തുമസ് വെക്കേഷന് കൂട്ടുകാരികൾ എല്ലാം നാട്ടിൽ പോയി.അവളെനിക്കു വേണ്ടി കാത്തിരുന്നു.അവളോട് കൂടെയുള്ള ആ പത്തു ദിവസങ്ങൾ എന്റെ മുപ്പതു വർഷം നീണ്ട ജീവിതത്തിലെ അമൂല്യമായ ദിനങ്ങൾ.ഞാനൊരു പ്രാന്തനായി മാറിയാൽ പോലും ആ ദിവസങ്ങൾ എനിക്ക് മറക്കാൻ കഴിയില്ല.
Did you sex with her? ഡോക്റ്റർ കസേര വലിച്ചിട്ടു ഒന്നു കൂടെ അടുത്തേക്കിരുന്നു.
ഉം.അവളെപ്പോലെ സുന്ദരിയായ ഒരു പെണ്ണ് അടുത്തു കിടക്കുമ്പോൾ കൈ വെക്കാതിരിക്കാൻ ഞാൻ മാലാഖയൊന്നുമല്ലല്ലോ മനുഷ്യനല്ലേ..പക്ഷെ അത് ഡോക്റ്റർ കരുതുന്ന അത്ര എളുപ്പമായിരുന്നില്ല.
“അല്ലെങ്കിലും ആദ്യമൊന്നും അത്ര എളുപ്പമാവില്ല.ഡോക്റ്റർ ഒരു കള്ളച്ചിരി ചിരിച്ചു.
“ആദ്യത്തെ ദിവസം അവൾ താഴെയും ഞാൻ ബെഡിലുമാണ് കിടന്നത്.രാത്രിയായപ്പോൾ ഞാൻ പതിയെ താഴേക്കിറങ്ങി അവളെ കെട്ടിപ്പിടിച്ചു..
ഡോക്റ്റർ ഒരു മെഡിക്കൽ റപ്പ് കാണാൻ വന്നിരിക്കുന്നു. നഴ്സ് വാതിൽ തുറന്നു പറഞ്ഞു.
“ഹോ അവനോടു പോയി തൂങ്ങി ചാവാൻ പറ. ഒരു മെഡിക്കൽ റപ്പ്’
ശരി ഡോക്റ്റർ നഴ്സ് വാതിലടച്ചു. “നീ പറ’
അവളെന്റെ കൈ എടുത്തു മാറ്റി..ഷാ നാളെ മതി..നാളെ നമുക്കൊരു സ്ഥലം വരെ പോണം.
“എങ്ങോട്ടാ പോയത്”
ജനതാ ബസാറിൽ ഉള്ള ഒരു പഴയ ക്രിസ്ത്യൻ പള്ളി.അതിനുള്ളിലെ യേശുവിന്റെ ക്രൂശിത രൂപത്തിന് മുന്നില് വച്ചു അവളെനിക്കു ഒരു സമ്മാനം തന്നു.തുറന്നു നോക്കിയപ്പോൾ ഒരു സ്വർണ്ണചെയിൻ ആയിരുന്നു.അവളുടെ കഴുത്തിൽ കെട്ടാൻ പറഞ്ഞപ്പോൾ എനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.കാരണം എനിക്കവളെ അത്രക്ക് ഇഷ്ടമായിരുന്നു.അങ്ങനെ ആ പള്ളിയിൽ വച്ചു മുസ്ലിമായ ഞാൻ ക്രിസ്ത്യാനിയായ അവളുടെ കഴുത്തിൽ മിന്നു ചാർത്തി.ഒരു മോതിരം അവളെന്റെ കയ്യിലുമണിഞ്ഞു.
പിന്നീടുള്ള ഒമ്പതു ദിവസവും ഞങ്ങൾ ഭാര്യാ ഭർത്താക്കന്മാരെ പോലെ ജീവിച്ചു.അവളെനിക്കു ഭക്ഷണം ഉണ്ടാക്കി തന്നു,വസ്ത്രങ്ങൾ അലക്കി തന്നു,അവളുടെ ചുമലിലേക്കു ചാരി നിർത്തി കുട്ടികളെ പോലെ കയ്യിലെയും കാലിലെയും നഖം വെട്ടി തന്നു..ആ ദിവസങ്ങളത്രയും അവളെന്റെ ഭാര്യയായിരുന്നു ഡോക്റ്റർ..പറഞ്ഞു മുഴുവിക്കാൻ കഴിയാതെ സങ്കടം കൊണ്ടവൻ പൊട്ടിക്കരഞ്ഞു.
“ഏയ് കരയാതെ പറയൂ പിന്നീടെന്ത് സംഭവിച്ചു.”
വീട്ടുകാരുടെ സമ്മതത്തോടെ ഞങ്ങൾക്ക് ഒന്നാവാൻ കഴിയില്ലെന്ന് ഉറപ്പായിരുന്നു.അങ്ങനെ അവളുടെയും എന്റെയും കൂട്ടുകാരികളുടെ സഹായത്തോടെ ഞങ്ങൾ രെജിസ്റ്റർ മാരേജ് ചെയ്യാൻ തീരുമാനിച്ചു.വീട്ടിലുള്ള അവളുടെ സ്വർണ്ണവും ബാക്കി അവശ്യ സാധനങ്ങളും എടുക്കാൻ അവൾ നാട്ടിലേക്ക് പോയി..
പക്ഷെ വിവാഹം രെജിസ്റ്റർ ചെയ്യാൻ നിന്ന ദിവസം അവൾ വന്നില്ല.ഫോണ് സ്വിച്ച് ഓഫുമായിരുന്നു.
“അവൾ ചതിച്ചു അല്ലെ.. അതു കൊണ്ടാണോ നീ മരിക്കാൻ തീരുമാനിച്ചത്?’
അല്ല ഡോക്റ്റർ.രണ്ടാഴ്ച കഴിഞ്ഞു അവൾ വിളിച്ചു .വീട്ടിൽ വച്ചു അവളുടെ ഫോണിലെ മെസ്സേജുകളും ഞങ്ങളുടെ ഫോട്ടോയും അവളുടെ അച്ഛൻ കണ്ടു.അവളെ വീട്ടു തടങ്കലിൽ ആക്കിയിരിക്കുകയായിരുന്നു.എനിക്കെതിരെ കള്ള കേസുണ്ടാക്കാനും ശ്രമം നടത്തുന്നുണ്ടത്രേ.. ഒരു അവസരം കിട്ടിയപ്പോൾ അവൾ വീട് വിട്ടിറങ്ങിയതായിരുന്നു.പക്ഷെ അവൾ അവസാനം പറഞ്ഞതു കേട്ടു ഞാൻ ഞെട്ടി ഡോക്റ്ററെ…എന്റെ കുഞ്ഞു അവളുടെ വയറ്റിൽ വളരുന്നുണ്ടെന്നു.അവളപ്പോൾ എന്റെ അരികിൽ ഉണ്ടായിരുന്നെങ്കിൽ ഞാനവളെ കെട്ടിപ്പിടിച്ചു ഉമ്മ വെക്കുമായിരുന്നു.എന്റെ കുഞ്ഞ്.. എന്റെ..കുഞ്ഞാ.. ഡോക്റ്ററെ അവളുടെ വയറ്റിൽ..ചിരിക്കണോ കരയണോ എന്ന് എനിക്കറിയില്ലായിരുന്നുഈ ലോകത്തെ ഏറ്റവും വലിയ സന്തോഷവാൻ ആ സമയത്തു ഞാനായിരിക്കും ഡോക്റ്റർ.
.ഞാൻ അടുത്ത ബസ്സിൽ തന്നെ കയറി അവളെ കാണാൻ..
ആണ്‌കുഞ്ഞു ആവുമോ അതോ അവളെ പോലെ പെണ്കുഞ് ആവുമോ..ബസ്സിലിരുന്നു ഒരു പ്രാന്തനെ പോലെ ഞാനൊറ്റക്ക് ഓരോന്നോർത്തു ചിരിക്കുകയായിരുന്നു.പക്ഷെ ആ ചിരിക്കു അധികം ആയുസ്സു ഉണ്ടായിരുന്നില്ലെന്ന് മാത്രം.
കോൾ ട്രെസ് ചെയ്തു വന്ന പൊലീസുകാർ അവളെ പൊക്കി.ഒരു IPS കാരൻ അവളുടെ കുടുംബത്തിൽ തന്നെ ഉണ്ടായത് കൊണ്ടു കാര്യങ്ങൾ എളുപ്പമായിരുന്നു.എന്റെ കുഞ്ഞിനെ ചുമക്കുന്ന അവളുടെ മുഖം എനിക്കൊന്നു കാണാൻ കഴിഞ്ഞില്ല ഡോക്റ്ററെ…
എന്നെയും പോലീസ് പിടിച്ചു.എന്തൊക്കെ കേസുകളാണ് ചാർജ് ചെയ്തത് എനിക്കറിയില്ലായിരുന്നു.14 ദിവസത്തെ റിമാൻഡ്..അന്നാ ജഡ്ജിയോട് ഞാൻ കരഞ്ഞു പറഞ്ഞതാ അവളുടെ മുഖം ഒന്നു കണ്ടിട്ടു എന്നെ തൂക്കിക്കൊന്നാലും കുഴപ്പമില്ലെന്നു.ആരു കേൾക്കാൻ..
സബ് ജയിലിൽ ക്രൂരമായ പീഡനമായിരുന്നു എന്നെ കാത്തിരുന്നത്..ലോക്കപ്പിനുള്ളിലെ തറയിൽ കുരുമുളക് പൊടി വിതറും. എന്നിട്ടു മുട്ടിൻ കാലിനു ലാത്തി കൊണ്ടടിച്ചു നിലത്തു വീഴിക്കും..നിലത്തു വീണ എന്റെ കവിളിൽ ബൂട്സിട്ടമർത്തുമ്പോൾ തുറന്നു പിടിച്ച വായിലേക്കും മൂക്കിലേക്കും കുരുമുളക് പൊടി കയറും
എന്നെ കൊല്ലാക്കൊല ചെയ്യുകയായിരുന്നവർ.ഓരോ അടി വീഴുമ്പോഴും ഞാൻ മഞ്ചൂ എന്നു അലറി വിളിച്ചു.മനസ്സിൽ അവളുടെ മുഖം മാത്രമായിരുന്നു.ഞങ്ങൾക്ക് പിറക്കാൻ പോവുന്ന കുഞ്ഞിന്റെയും.14 ദിവസവും അവരെന്നെ ക്രൂരമായി മർദ്ധിച്ചു.. അവളെ മറക്കാൻ പറഞ്ഞു..എന്നെ കൊന്നാലും എനിക്കവളെ മറക്കാൻ കഴിയില്ലെന്ന് ഞാൻ തീർത്തു പറഞ്ഞു.പോലീസുകാരുടെ പല ലാത്തിയും അവളോടുള്ള എന്റെ സ്നേഹത്തിനു മുന്നിൽ മുറിഞ്ഞു പോയി.ഒരു പോലീസുകാരൻ എന്നോട് ചോദിച്ചു . എന്തിനാടാ ഇങ്ങനെ അടിവാങ്ങി ചാവുന്നെ അവളെ മറന്നൂടെന്നു.. ചുണ്ടു പൊട്ടി തടിച്ചു വീർത്തത് കാരണം സംസാരിക്കാൻ എനിക്ക് കഴിയില്ലായിരുന്നു.എങ്കിലും ഞാൻ പറഞ്ഞു.നിങ്ങൾ ഇനിയും തച്ചാൽ ഞാൻ മരിക്കും.മരിക്കുന്നത് ഞാനാണ്..അവളോടുള്ള സ്നേഹമല്ല.. മഞ്ജു എന്റെ പെണ്ണാ.. എന്റെ കുഞ്ഞിനെ വയറ്റിൽ ചുമക്കുന്ന പെണ്ണ്..എന്റെ ശരീരത്തിൽ ഒരിഞ്ച് ജീവൻ ബാക്കിയുണ്ടെങ്കിൽ അവളെന്റെ ഭാര്യയായി ജീവിക്കും..അടിച്ചടിച്ചു അവരുടെ കൈ കുഴഞ്ഞു,വടി മുറിഞ്ഞു,ശരീരത്തിൽ നിന്നും രക്തം ചാലിട്ടൊഴുകി..എന്റെ മഞ്ജുവിന് വേണ്ടി ഞാനെല്ലാ പീഡനവും ഏറ്റു വാങ്ങി.
“എന്നിട്ട്”
പോയി ഡോക്റ്ററെ അവൾ പോയി..അബോർഷൻ ചെയ്യാൻ അവൾ സമ്മതിക്കാത്തത് കാരണം ഭക്ഷണത്തിൽ മെഡിസിൻ കലക്കിക്കൊടുത്തു അവർ എന്റെ കുഞ്ഞിനെ കൊന്നു ഡോക്റ്ററെ..ആ പാവം എന്തു തെറ്റാണ് ഡോക്റ്ററെ ചെയ്തത്..എന്റെ കുഞ്ഞിനെ അവർ കൊന്നു .. ഞാൻ ജയിലിൽ ആയതിന്റെയും കുഞ്ഞു പോയതിന്റെയും സങ്കടം സഹിക്കാൻ കഴിയാതെ അവൾ വെയിൻ കട്ട് ചെയ്തു ആത്മഹത്യ ചെയ്തു..അല്ല അവളുടെ വീട്ടുകാർ അവളെ കൊന്നു…ന്റെ മഞ്ചൂനെ അവസാനായിട്ടു ഒന്നു കാണാൻ…പോലും..പറ്റിയില്ല ഡോക്റ്ററെ..അവൾ മരിച്ചു കിടക്കുമ്പോഴും അവളുടെ കഴുത്തിൽ ഞാൻ കെട്ടിയ മിന്ന് ഉണ്ടായിരുന്നു.. എന്തൊക്കെ സ്വപ്നങ്ങളായിരുന്നു.ഞാൻ..അവൾ..മക്കൾ..ചെറിയ വാടക വീട് സന്തോഷം നിറഞ്ഞ ജീവിതം..എല്ലാം..എല്ലാം..തകർത്തു കളഞ്ഞില്ലേ…
ഞാൻ ജീവിച്ചിരിക്കുമ്പോൾ തന്നെ അവൾ മരിക്കണം എന്നുണ്ടെങ്കിൽ അവൾ..എത്ര..മാത്രം അനുഭവിച്ചിരിക്കണം.. അവളാ ഞരമ്പ് കട്ട് ചെയ്യുന്നതിന്മുമ്പ് എത്ര തവണ എന്റെ പേര് ചൊല്ലി വിളിച്ചിട്ടുണ്ടാവും,ഇച്ചിരി ചർദിൽ ദേഹത്തു തെറിച്ചതിനു നൂറു തവണ മാപ്പു പറഞ്ഞ അവൾ എത്ര തവണ മരിക്കുന്നതിന് മുമ്പ് എന്നോട് മാപ്പു പറഞ്ഞിട്ടുണ്ടാവും.രക്തം വാർന്നു മരണത്തോട് അടുക്കുമ്പോഴെല്ലാം അവൾ ചിന്തിച്ചിട്ടുണ്ടാവില്ലേ ഡോക്റ്റർ അവൾക്കിനി എന്നെ കാണാൻ കഴിയില്ലെന്നും,എന്റെ കൂടെ ജീവിക്കാൻ കഴിയില്ലെന്നും..അവന്റെ കണ്ണിൽ നിന്നും കണ്ണു നീര് തുള്ളികൾ ഒലിച്ചിറങ്ങി.
നമ്മുടെ നാട്ടിൽ കള്ളനാവാം,കൊലപാതകിയാവാം,വേണമെങ്കിൽ തീവ്രവാദിയുമാവാം..പിന്തുണക്കാൻ ആളുണ്ടാവും പക്ഷെ കാമുകനാവരുത്…അതാണ് നമ്മുടെ മത നിരപേക്ഷ ഇന്ത്യ അല്ലെ ഡോക്റ്ററെ…
ഡോക്റ്ററുടെ കണ്ണുകൾ നിറഞ്ഞൊലിക്കുകയായിരുന്നു.
എന്റെ കഥ കേട്ട് ഡോക്റ്റർക്കു കണ്ണുനീർ വന്നെങ്കിൽ അതു അനുഭവിച്ച ഞാൻ എത്ര കണ്ണു നീര് ഒഴുക്കിയിരിക്കും..ഇനി പറ ഡോക്റ്ററെ ഞാൻ ഇനിയും ജീവിച്ചിരിക്കണോ..
വേണം..നീയൊരു പ്രതിരൂപമാണ് പരിശുദ്ധ പ്രണയത്തിന്റെ പ്രതിരൂപം.പ്രണയം എന്ന വാക്കിനെ വ്യഭിച്ചരിച്ചു തങ്ങളുടെ ആവശ്യപൂർത്തീകരണത്തിന് വേണ്ടി മാത്രം സ്നേഹം ഒരു കരുവാക്കുന്നവർക്കിടയിൽ നീ തലയിയർത്തിപ്പിടിച്ചു ജീവിക്കണം..നീ മരിക്കേണ്ടവനല്ല..ജീവിക്കേണ്ടവനാണ്..ജീവിച്ചിരിക്കുന്ന പലർക്കും നീയൊരു പാഠമാണ്..അനശ്വരമായ പ്രണയം കൊത്തിവച്ചിട്ടുള്ളത് താജ്‌മഹളിലെ മാർബിളിലല്ല..നിന്നെ പോലുള്ളവരുടെ ഹൃദയത്തിലാണ്.ഒരു ദിവസം പരിചയപ്പെട്ട്, പിറ്റേ ദിവസം ഫോൺ ചെയ്തു മൂന്നാം ദിവസം “ആവശ്യവും കഴിഞ്ഞു” യൂസ് ആൻഡ് ത്രോ പ്രണയം ആഘോഷിക്കുന്നവർക്കിടയിൽ വ്യത്യസ്‌ഥനാണ് നീ.ചികിത്സ വേണ്ടത് നിനക്കല്ല, ജാതിയും,മതവും,സാമ്പത്തികവും,നോക്കി ജനങ്ങളെ വേർതിരിക്കുന്ന ഹൃദയ ശൂന്യരായ ഇവിടത്തെ സമൂഹത്തിനാണ്.ന്യൂനപക്ഷമെന്നും,BPL എന്നും,obc പട്ടിക ജാതി തുടങ്ങിയ ഓമനപ്പേരിട്ടു മനുഷ്യരെ തരം തിരിക്കുന്ന ഇവിടത്തെ ഭരണ കർത്താക്കൾക്കാണ്.. നീ പോ..മരിക്കാനല്ല. ജീവിക്കാൻ..
അവൻ ഡോക്റ്ററെ ഒന്നു നോക്കി ..പിന്നെ വാതിൽ തുറന്നു പതിയെ നടന്നകന്നു.
വാതിൽ തുറന്നു അവൻ നടന്നുകലുന്നതും നോക്കി ഡോക്റ്റർ നേടുവീർപ്പെട്ടു.
കടപ്പാട് : ഷാഹുൽ മലയിൽ
പ്രഭു എന്ന ചെറുപ്പക്കാരന്റെ ജീവിതത്തില്‍ നടന്ന സംഭവ ബഹുലമായ യാഥാര്‍ത്ഥ്യങ്ങള്‍ ആണ് ഇന്നലെ വൈകുന്നേരം മുതല്‍ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്.അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ച് ആ കുറിപ്പില്‍ അദ്ദേഹത്തിന്റെ ചരിത്രവും ജീവിതവും പാഠവും എല്ലാമുണ്ട്.
കുറിപ്പിന്റെ പൂർണ്ണ രൂപം
“ക്യാന്‍സര്‍ വന്നത് കാരണം 27 വര്‍ഷം എന്നെ കൊണ്ട് നടന്ന എന്റെ കാലുപോയി.കാലുപോയത് കാരണം കരളു പങ്കിട്ടു സ്നേഹിച്ച പെണ്ണും പോയി.പിന്നെയും ഒരുപാടൊരുപാട് പോയി.ഞാനേറെ സ്നേഹിച്ച എന്നെ ഏറെ സ്നേഹിച്ച കളിക്കളവും ഫുട്‌ബോളും കബഡിയും എന്നെ വിട്ടുപോയി.കുടുംബത്തിന്റെ വരുമാനം പോയി.അതുവരെയുള്ള സമ്പാദ്യം പോയി. ഞാനെന്ന ശരീരത്തില്‍ നിന്ന് ജീവന്‍ പോലും പുറത്തു പോകാന്‍ വെമ്പൽ കൊണ്ടു.
പക്ഷെ ഇതൊക്കെ പോയപ്പോഴും ഞാന്‍ പിടിച്ചു നിന്നു.ജീവന്‍ തന്ന് കൂടെയുണ്ടാകുമെന്ന് പറഞ്ഞവള്‍ ഒരു കാലില്ലാത്ത എന്നെ വേണ്ടെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ തകര്‍ന്നു പോയി.പല രാത്രികളിലും എന്റെ തലയിണകള്‍ നനഞ്ഞു കുതിര്‍ന്നു.രണ്ടുകാലില്‍ നിന്നപ്പോള്‍ ഞാന്‍ വാങ്ങി കൊടുത്ത കുപ്പിവളകളും വസ്ത്രങ്ങളും ഒക്കെ അവള്‍ക്ക് ഒത്തിരി ഇഷ്ടമായിരുന്നു. നിറഞ്ഞ ഭാരമുള്ള ഗ്യാസ് സിലിണ്ടര്‍ ലോറിയിലേക്ക് കയറ്റുന്ന ജോലി ചെയ്ത് ചോര നീരാക്കി ഞാനുണ്ടാക്കിയ പൈസ അവളുടെ ഓരോരോ ആവശ്യങ്ങള്‍ക്ക് കൊടുക്കുമ്പോൾ എന്റെ മനസ്സില്‍ ഒരു ഭര്‍ത്താവിന്റെ സന്തോഷമായിരുന്നു. കയ്യും നടുവും വേദനിച്ചു ചൂടുവെള്ളത്തില്‍ ആശ്വാസം കണ്ടെത്തുമ്പോഴും അവള്‍ക്ക് ഒരു കുറവും വരരുത് എന്നത് എന്നിലെ ആണിന്റെ വാശിയായിരുന്നു.എന്തിനേറെ പറയുന്നു അവളുടെ പീരിയഡ്സ് സമയത്ത് അവള്‍ക്ക് വേണ്ട നാപ്കിന്‍ വാങ്ങാന്‍ പോലും അവളുടെ വീട്ടുകാരെ ഞാന്‍ സമ്മതിച്ചിരുന്നില്ല. പക്ഷെ അവളെന്നോട് പറഞ്ഞ വാക്കുകള്‍ ഒരു വെള്ളിടി പോലെ എന്റെ കാതില്‍ ഇപ്പോഴും മുഴങ്ങിക്കൊണ്ടിരിക്കുന്നു.ഈ ഒരു കാലില്‍ നിങ്ങള്‍ എന്തു ചെയ്യാനാണ്.”
“സ്വന്തം കാര്യത്തിന് പോലും ഇനി മറ്റൊരാളെ ആശ്രയിക്കേണ്ടി വരുന്ന നിങ്ങള്‍ക്ക് എങ്ങനെ എന്നെ സംരക്ഷിക്കാന്‍ കഴിയും.ഈ ഒറ്റക്കാലുള്ള നിങ്ങളെ ഞാന്‍ കല്യാണം കഴിച്ചാല്‍ നമ്മളെങ്ങനെ മുന്നോട്ട് ജീവിക്കും.ഞാന്‍ കുറച്ചു പ്രാക്ടിക്കല്‍ ആകുകയാണ്.എന്നു പറഞ്ഞിട്ട് ഞാന്‍ വാങ്ങിക്കൊടുത്ത പുടവയും ഉടുത്തുകൊണ്ട് അവള്‍ മറ്റൊരാളുടെ ജീവിതത്തിലേക്ക് നടന്നുകയറി.ഞാന്‍ ആ ഹതഭാഗ്യന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു.അവളെ ഒരു മാലാഖയെപ്പോലെ നോക്കിയ എന്നെ സ്നേഹിക്കാത്ത അവള്‍ നിന്നെയെങ്കിലും ആത്മാര്‍ത്ഥമായി സ്നേഹിക്കട്ടെ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.പ്രാക്ടിക്കല്‍ ആയി ചിന്തിക്കേണ്ടി വരുന്ന സാഹചര്യങ്ങള്‍ നിങ്ങളുടെ രണ്ടാളുടെയും ലൈഫില്‍ ഉണ്ടാകരുതെ എന്നും ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.”
“നിന്റെ വാക്കുകള്‍ എനിക്കൊരു ഊര്‍ജ്ജമാണ് തന്നത് മോളേ.നല്ല നട്ടെല്ലുള്ള ആണ്‍പിള്ളേര്‍ക്ക് ഒരു കാല്‍ തന്നെ ധാരാളമാണ് മുത്തേ.രണ്ടു കാലില്‍ നിന്നതിനെക്കാള്‍ സ്‌ട്രോങ് ആണ് ഇപ്പോഴത്തെ ഞാന്‍.ഇനി എന്റെ ഓരോ വിജയങ്ങളും നീ കണ്ണ് തുറന്ന് കണ്ടോളൂ.എന്നെ ഉപേക്ഷിച്ചു പോയപ്പോള്‍ ഞാനങ്ങു തകര്‍ന്നു പോകുമെന്ന് നീ കരുതിയല്ലേ.ഞാന്‍ അധികനാള്‍ ജീവിക്കില്ല എന്നു നീ വിചാരിച്ചിട്ടുണ്ടാകും അല്ലേ.ജീവനെടുക്കാന്‍ വന്ന ക്യാന്‍സറിനെ തോല്‍പ്പിച്ച് ഇങ്ങനെ നെഞ്ചു വിരിച്ചു നില്‍ക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ടെങ്കില്‍ മരണത്തിനെ പോലും പേടിയില്ലാത്ത മനസ്സ് വാര്‍ത്തെടുക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ടെങ്കില്‍ നിനക്ക് എന്നെ തകര്‍ക്കാന്‍ പോയിട്ട് ഒന്നു തളര്‍ത്താന്‍ പോലും ആകില്ല.നിന്നോട് എനിക്കൊന്നേ പറയാനുള്ളൂ പെണ്ണേ.എന്റെ ഒപ്പം ജീവിക്കാനുള്ള യോഗ്യത നിനക്കില്ല.”
“നിന്റത്ര തൊലിവെളുപ്പും ഭംഗിയും ഇല്ലെങ്കിലും മനസ്സ് കൊണ്ട് ദേവിയായ ഒരു കുട്ടി എന്നെങ്കിലും എന്റെ ജീവിതത്തിലേക്കും വരും.അവളുടെ കാലില്‍ തൊടാനുള്ള യോഗ്യത പോലും നിനക്കില്ല.എന്നെ തള്ളിപ്പറഞ്ഞ നിന്റെ വായ് കൊണ്ട് എന്നെ നഷ്ടപെടുത്തിയത്തിന് നീ കരയുന്ന ഒരു ദിവസം വരും.ഒരു പക്ഷെ പ്രണയത്തേക്കാള്‍ ആത്മാര്‍ത്ഥത സൗഹൃദത്തിനാണെന്ന് എന്റെ കൂട്ടുകാരും വേണ്ടപ്പെട്ടവരും എന്നെ പഠിപ്പിച്ചു.ഇന്ന് ഞാനിങ്ങനെ ജീവനോടെ ചിരിച്ചു നില്‍ക്കുന്നത് ആ സ്നേഹം ഒന്നുകൊണ്ടു മാത്രമാണ്. ചങ്ക് തന്ന് നമ്മളെ സ്നേഹിക്കാന്‍ നമ്മുടെ കൂട്ടുകാര്‍ കൂടെയുണ്ടെങ്കില്‍ എന്ത് ക്യാന്‍സര്‍.എന്തിന് കാല്.”
രാത്രിയിൽ ഞാൻ ഞെട്ടി ഉണർന്നപ്പോൾ ആ ഭീകര രൂപം എന്റെ കണ്മുൻപിൽ നോട്ടം എന്റെ മകളിലേക്കും… കോഴിക്കോട് നിന്നും മുബൈയിലേക്കുള്ള യാത്രയിലാണ് അത് സംഭവിച്ചത് ഞാനും ഭർത്താവും എന്റെ രണ്ടു കുട്ടികളുമാണ് കൂടെയുണ്ടായിരുന്നത് റിസേർവേഷനിലെ സ്ലീപ്പർ കംപാർട്മെന്റിൽ ആയിരുന്നു ഞങ്ങളുടെ യാത്ര. ട്രെയിൻ യാത്രക്കിടെ സംഭവിച്ച ഒരു വാർത്തകൾ കേട്ടിട്ടുണ്ടെങ്കിലും ജീവിതത്തിൽ ആദ്യമായിട്ടാണ് നേരിൽ അനുഭവിക്കുന്നത്. ടോട്ടൽ മൂന്ന് ബെർത്ത് ആയിരുന്നു ഞങ്ങൾക്ക് ഉണ്ടായിരുന്നത് എന്നിരുന്നാലും എന്റെയും ഭർത്താവിന്റെയും കൂടെ ഞങ്ങളുടെ ഓരോ കുട്ടികളുമായി ഭക്ഷണം കഴിച്ച ശേഷം ഞങ്ങൾ കിടന്നുറങ്ങി സമയം ഏകദേശം ഒൻപത് മണി കഴിഞ്ഞിരുന്നു കിടക്കുമ്പോൾ കുട്ടികൾ പെട്ടന്ന് ഉറങ്ങിയതുകൊണ്ടും ഞങ്ങൾ കയറിയ കംപാർട്മെന്റിലെ ഒരു ‘അമ്മ ലൈറ്റ് ഓഫ് ചെയ്യാൻ പറഞ്ഞത് കൊണ്ടും നേരത്തെ ഭക്ഷണം കഴിച്ചു കിടക്കാമെന്നു കരുതി ഞങ്ങൾ കിടക്കുന്നതിന്റെ നേരെ എതിർവശത്തെ സൈഡ് സീറ്റിൽ ആയിരുന്നു അയാളുടെ ബെർത്ത് അയാളുടെ ഇടയ്ക്കിടെ ഉള്ള നോട്ടത്തിൽ തന്നെ എനിക്ക് വല്ലാത്ത ഭയം ഉണ്ടായിരുന്നു ഞാൻ അല്പം പേടിയുള്ള കൂട്ടത്തിൽ ആയതുകൊണ്ട് എനിക്കു തോന്നുന്നത് ആയിരിക്കുമെന്ന് കരുതി ഞാൻ ആ കാര്യം ഭർത്താവിനോട് പറയാൻ നിന്നില്ല. ഞങ്ങളും അടുത്ത കംപാർട്മെണ്റ്റിലെ ആളുകളും ലൈറ്റ് ഓഫ് ചെയ്തു കിടന്നു അപ്പോൾ സമയം ഏകദേശം പത്തു മണി കഴിഞ്ഞെന്ന് തോന്നുന്നു ഒരു വിധം ആളുകൾ എല്ലാം നല്ല ഉറക്കത്തിലായി എനിക്കെന്തോ മനസ്സിൽ വല്ലാത്തൊരു ഭയം അയാൾ വീണ്ടും നോക്കുന്നതുപോലെ തോന്നി മിഡിൽ ബെർത്തിലാണ് ഞാനും എന്റെ ചിന്നുമോളും കിടക്കുന്നത്.
നേരെ താഴെ എന്റെ ഭർത്താവും മറ്റൊരു മകളും സമയം കടന്നുപോയി ക്ഷീണം കാരണം എന്റെ കണ്ണുകളിലും ഉറക്കം വന്നെത്തി പെട്ടന്ന് ഉറക്കത്തിൽ ഞാൻ എന്തോ ശബ്ദം കേട്ടു ഞെട്ടി കണ്ണ് തുറന്നപ്പോൾ കണ്ടത് എന്റെ നെഞ്ച് പിടക്കുന്ന കാഴ്ചയായിരുന്നു കണ്ണ് തുറന്നപ്പോൾ എന്റെ തലയുടെ ഭാഗത്തു ആ ഭീകര രൂപം എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം ഞാൻ വിറച്ചുപോയി ഞാൻ കണ്ണ് തുറക്കുമ്പോൾ അയാൾ നോക്കുന്നത് എന്റെ ചിന്നുമോളുടെ കാലിലേക്കാണ് പെട്ടന്ന് ദൈവവത്തിന്റെ അനുഗ്രഹം പോലെ ഞാൻ നിലവിളിച്ചു ഇത് കേട്ടയുടെ അയാൾ അടുത്ത കംപാർട്മെന്റിലേക്കു ഓടി എന്റെ നിലവിളി കേട്ട് എല്ലാവരും ഓടിക്കൂടി ശേഷം പോലീസും വന്നു അപ്പോൾ ട്രെയിൻ കാസർഗോഡ് കഴിഞ്ഞിരുന്നു പോലീസ് ഒരുപാട് തിരഞ്ഞെങ്കിലും അയാളെ പിടികൂടാൻ ആയില്ല എന്റെ നാവിറങ്ങിപോയപോലെ തോന്നിയ ആ നിമിഷം എനിക്ക് നിലവിളിക്കാൻ കഴിഞ്ഞത് എന്റെ കുട്ടികളുടെ ഭാഗ്യമാണ് കൃത്യ സമയത്തു ഓടിയെത്തിയ റെയിൽവേ പൊലീസിന് ഒരുപാട് നന്ദി സംഭവം നടന്ന് ഇത്രേം നാളായെങ്കിലും എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ഒരു അനുഭവമാണത്. ട്രെയിനിൽ കുടുംബവുമായോ യാത്ര ചെയ്യുന്നവർ പരമാവധി ശ്രദ്ധിക്കുക ഇങ്ങനെയുള്ള ആളുകൾ എന്ത് ഉദ്ദേശത്തോടുകടിയാണ് കടന്നു വരുന്നത് എന്ന് ആർക്കും അറിയില്ലല്ലോ അയാളെ പിടികൂടാൻ റിസർവേഷൻ ടിക്കറ്റ് വിവരങ്ങൾ നോക്കിയപ്പോൾ അയാൾ കിടന്നിരുന്ന ബെർത്തിലെ യാത്രക്കാരൻ കയറുന്ന സ്ഥലം ആയിട്ടില്ല എന്നാണു അറിയാൻ കഴിഞ്ഞത് അതായത് അയാൾ അവസരം കാത്ത് കിടന്നിരുന്നത് മറ്റൊരാളുടെ ബെർത്തിൽ ആയിരുന്നു ദൈവാനുഗ്രഹം കൊണ്ട് ഞാനും എന്റെ കുടുംബവും രക്ഷപെട്ടു ഇനിയാർക്കും ഇങ്ങനെ സംഭവിക്കാതിരിക്കട്ടെ. ശ്രദ്ധിക്കുക……
ഭര്‍ത്താവ് ഗള്‍ഫിലുള്ള , അയാളുടെ ഭാര്യയും മൂന്നു കുട്ടികളും മാത്രം താമസിക്കുന്ന ആ വീടിന്റെ മുറ്റത്ത് രാത്രികാലങ്ങളില്‍ ഒരു ബൈക്ക് നിര്‍ത്തിയിട്ടിരിക്കുക പതിവായിരുന്നു .രാത്രി വളരെ വൈകി അവിടെ കാണാം.അതി രാവിലെ കാണില്ലനാട്ടിലെ പ്രധാനപ്പെട്ട ഒരു നാരദന്‍ ഇത് എങ്ങനെയോ മണത്തറിഞ്ഞു .
അവളുടെ അടുത്തേക്ക് രാത്രി ഒരുത്തന്‍ വരുന്നുണ്ട് . നാടുണരും മുന്‍പേ ‘എല്ലാം കഴിഞ്ഞ് ‘കുളിച്ചു കുട്ടപ്പനായി ‘അവന്‍ ‘ തിരിച്ചു പോകുന്നു .അയാള്‍ കണ്ടു പിടിച്ചു പറഞ്ഞു പരത്തി കഥ നാടാകെ പരന്നു .വിശേഷം വിദേശത്തും എത്തി. ഭര്‍ത്താവിന്റെ പല സുഹൃത്തുക്കളും അറിഞ്ഞു .ഏറ്റവും ഒടുവിലാണ് ഭര്‍ത്താവിന്റെ ചെവിയിലെത്തിയത്.
സാധാരണ ഗതിയില്‍ ഇത്തരം അപവാദ കഥകള്‍ ആദ്യം അറിയേണ്ടവര്‍ അതറിയുക നാട് മുഴുവന്‍ അറിഞ്ഞ ശേഷം ഏറ്റവും അവസാനം ആയിരിക്കും.ഭാഗ്യത്തിന് ആ ഭര്‍ത്താവ് ഒരു മന്തനായിരുന്നില്ല .അയാള്‍ക്ക് വിദ്യാഭ്യാസമുണ്ട് .ലോകവിവരവും .
അയാള്‍ കേട്ടത് അപ്പടി വിശ്വസിച്ചില്ല.ചാടിപ്പുറപ്പെട്ടു ഒന്നും ചെയ്തില്ല.വിഷയം ഒന്ന് പഠിക്കാന്‍ നാട്ടിലുള്ള തന്റെ ആത്മ സുഹൃത്തിനെ ചുമതലപ്പെടുത്തി.നാട്ടിലും മറുനാട്ടിലും നടക്കുന്ന ഈ പുകിലൊന്നും ആ പെണ്ണ് അറിയുന്നുണ്ടായിരുന്നില്ല .അധികം വൈകാതെ സുഹൃത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് വന്നു അതിങ്ങനെയായിരുന്നു.അവന്‍ ബൈക്കുകാരന്‍ അതിരാവിലെ പുറപ്പെട്ട് രാത്രിയില്‍ തിരിച്ചെത്തുന്ന ഒരു ദീര്‍ഘ ദൂര ബസ്സിലെ കണ്ടക്റ്റര്‍ ആണ്.
ബസ്സ് തൊട്ടടുത്ത നഗരത്തില്‍ ഹാള്‍ട്ട് ആക്കി രാത്രി തന്റെ വീട്ടിലേക്കു വരുന്നതും അതി രാവിലെ തിരിച്ചു പോകുന്നതും ബൈക്കിലാണ്.അവന്റെ വീട്ടിലേക്ക് വയലുകളും ഊട് വഴികളും കടന്നു കുറച്ചു ഉള്ളോട്ട് പോകണം.രാത്രിയില്‍ ബൈക്ക് ആ വീടിന്റെ മുറ്റത്ത് ഒരരികില്‍ നിര്‍ത്തിയിടും.വരാനും കാത്തിരിക്കാനും ആരുമില്ലാത്തത് കൊണ്ട് മൂന്നു കുട്ടികളും അവളും നേരത്തെ ഉറങ്ങും.അവര്‍ ഉറങ്ങിയിട്ടാണ് അവന്‍ വരിക.അവരുണരും മുന്‍പേ അവന്‍ ബൈക്കെടുത്ത് പോവുകയും ചെയ്യും.സത്യം അതായിരുന്നു.പ്രത്യുല്പ്പ ന്നമതിയും ദീര്‍ഘ വീക്ഷണവും ഉള്ള ഒരു ഭര്‍ത്താവ് ആയതു കൊണ്ടാണ് ഈ കഥാന്ത്യം ഇങ്ങനെ ആയത്.
അപവാദ കഥകള്‍ക്ക് നമ്മുടെ നാട്ടില്‍ പഞ്ഞമൊന്നും ഇല്ല.അവിഹിത ബന്ധങ്ങളും ജാര കഥകളും ഇഷ്ടം പോലെ നടക്കുന്നുണ്ട് .പക്ഷേ ‘കേട്ടീമേ കേട്ട’ കഥകളില്‍ കുറെയേറെ കാര്യം എന്തെന്നറിയാതെ കെട്ടിച്ചമക്കുന്നവയാണ് . അത്തരം കഥകള്‍ പറയാനും പ്രചരിപ്പിക്കാനും എല്ലാവര്‍ക്കും വല്ലാത്ത ഒരു ആവേശമാണ് . ആര്‍ക്കു കിട്ടിയാലും അത് ആഘോഷിക്കും.അവ പരത്താനും സംപ്രേക്ഷണം ചെയ്യാനും ആയിരം പേരുണ്ടാവും കഥാ നായിക പ്രവാസി ഭാര്യ കൂടി ആണെങ്കില്‍ ആവേശം ഒന്നു കൂടി കൂടും.എന്നാല്‍ സത്യം വെളിച്ചത്തു വരുമ്പോഴാവട്ടെ എല്ലാവരുടെയും നാവിറങ്ങിപ്പോവും .
അന്നേരം അവരൊക്കെ മൌനം പാലിച്ചു വിദ്വാന്മാര്‍ ആവും .അല്ലെങ്കിലും പരത്തുന്നതിനു കിട്ടുന്ന സുഖം തിരുത്തുന്നതിന് കിട്ടില്ലല്ലോ .
പതിവ്രതകളായ സ്ത്രീകളെ അപവാദം പറയുന്നത് സപ്ത മഹാ പാപങ്ങളില്‍ ഒന്നായാണ് മതം ഗണിക്കുന്നത്. പല ഊഹങ്ങളും തെറ്റാണ്.നിങ്ങള്‍ മറ്റുള്ളവരുടെ കാര്യങ്ങള്‍ ചുഴിഞ്ഞന്വേഷിക്കരുത്.പരസ്പരം പരദൂഷണം പറയരുത് .എന്ന് ഖുര്‍ആന്‍ ഇത്തരക്കാരോട് വിശുദ്ധ ഗ്രന്ഥം ചോദിക്കുന്നഒരു ചോദ്യം ഉണ്ട് . നിങ്ങളാരെങ്കിലും നിങ്ങളുടെ സഹോദരന്റെ ശവം തിന്നാന്‍ ഇഷ്ടപ്പെടുമോ ? എന്ന് അത് കൊണ്ട്കുറ്റപ്പെടുത്തും മുമ്പ് തിട്ടപ്പെടുത്തുക കൊതുകുകള്‍ ആവാതെ
കുതുകികള്‍ ആവുക.
കടപ്പാട് : ഹെൽത്തി ടിവി ഉസ്മാൻ ഇരിങ്ങാട്ടിരി