Spiritual

ഗ്രേറ്റർ മാൻഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്മ്യുണിറ്റിയുടെ വിഷു ആഘോഷം രാധാകൃഷ്ണ ക്ഷേത്ര സന്നിധിയിൽ ആഘോഷിച്ചു പൂജാരി കൃഷൻ ജോഷി ഭദ്രദീപം തെളിച്ച് വിഷു കണി യോടെ ആരംഭിച്ച ആഘോഷങ്ങളിൽ മിഴിവേകി ശ്രീ വിശ്വജിത്ത് തൃക്കാക്കര സോപാന സംഗീതം ആലപിച്ചു തുടർന്ന് അംഗങ്ങൾ അവതരിപ്പച്ച കലാപരി പാടികൾ വിഷു സദ്യ ഭക്തി ഗാനസുധ എന്നിവ നടന്നു ശ്രീ സുധീർ, ശ്രീജിത്ത് നായർ, വിനോദ് ചന്ദ്രൻ, ഹരികുമാർ , ചന്ദ്രശേഖരൻ നായർ , ബിജു നായർ , വരുൺ കണ്ണൂർ , ഷാജി മോൻ , അനി രുദ്ധൻ , രാഗേഷ് നായർ സിജി സുധീർ , സിനി ബിജു എന്നിവർ നേതൃത്വം നൽകി.

ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിമായി പ്രവർത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയും മോഹൻജി ഫൗണ്ടേഷനും ചേർന്ന് ലണ്ടൻ വിഷു വിളക്ക് സംഘടിപ്പിക്കുന്നു. ഏപ്രിൽ 26-ാം തീയതി വൈകുന്നേരം 5.30 മുതൽ ലണ്ടനിലെ തൊണ്ടോൻ ഹീത്തിലെ വെസ്റ്റ് തൊണ്ടോൻ കമ്മ്യൂണിറ്റി സെൻഡറിൽ വച്ചാണ് ചടങ്ങുകൾ നടത്തപ്പെടുന്നത്.ലൈവ് ഓർക്കസ്ട്രയോട് കൂടിയ ഭക്തി ഗാനസുധ,വിഷുക്കണി,ഉപഹാർ സ്കൂൾ ഓഫ് ഡാൻസ്, ശങ്കരി സ്കൂൾ ഓഫ് ഡാൻസ് അവതരിപ്പിക്കുന്ന നൃത്തങ്ങൾ ,അകാലത്തിൽ ലണ്ടൻ മലയാളികളെ വിട്ടു പോയ ഹരിയേട്ടനെ അനുസ്മരിക്കുന്ന ചടങ്ങായ ഓർമകളിൽ ഹരിയേട്ടൻ , ശേഷം ദീപാരാധന,വിഷുസദ്യ എന്നിവ ഉണ്ടായിരിക്കുന്നതാണ് .സാമൂഹ്യ ,സാംസ്‌കാരിക രംഗത്തെ പ്രമുഖർ ഈ ചടങ്ങിൽ പങ്കെടുക്കും.ഈ സായം സന്ധ്യയിലേക്കു എല്ലാ വിഭാഗം ആളുകളെയും സ്വാഗതം ചെയ്യുന്നതായി സംഘടകർ അറിയിച്ചു .

ഫാ. ഹാപ്പി ജേക്കബ്ബ്

ഈ ആഴ്ചയിൽ 4 പ്രധാന സംഭവങ്ങളാണ് ചിന്തയായ് വന്ന് ഭവിക്കുന്നത്. ദാവീദിന്റെ വംശത്തിലെ രാജാവായി അഭിഷിക്തനും രക്ഷിതാവുമായി കർത്താവിനെ ആനയിക്കുന്ന ഓശാന പെരുന്നാൾ. പിന്നീട് നന്ദി സൂചകമായ പെസഹാ പെരുന്നാളും, ദുഃഖവെള്ളിയും ഉയിർപ്പ് പെരുന്നാളും. സാധാരണ ചിന്തയിൽ ദുഃഖവെള്ളിയും ഈസ്റ്ററും പ്രാധാന്യം ഏറെ കൽപ്പിക്കപ്പെടുകയും ചെയ്യുന്നു. എന്നാൽ യഥാർത്ഥമായും പെസഹായുടെ ഈ ദിനം വളരെ സൂക്ഷ്മതയോടെ നാം ആചരിക്കുമ്പോൾ അതിവേദനയുടെയും, ചതിവിന്റെയും ഇതെല്ലാം അറിഞ്ഞിട്ടും ശുശ്രൂഷ എന്താണെന്നും കാൽവരിയിൽ അനുഭവിപ്പാൻ പോകുന്ന ബലി മനസ്സിലാകുന്ന ഭാഷയിൽ വ്യാഖ്യാനിക്കുകയും ചെയ്യുന്ന ദിനമാണ്. ആദ്യം ശിഷ്യഗണത്തിൽ ചേർക്കപ്പെട്ട പത്രോസും കൂടെ ഇരുന്ന് ഒരേ പാത്രത്തിൽ ഭക്ഷണം കഴിച്ച യൂദാസും ഒക്കെ തന്റെ ഗുരുവിനെ ഒറ്റുകയും തള്ളി പറയുകയും ചെയ്യുമ്പോൾ അനുഭവിച്ച വേദന കൂർത്ത മുള്ളുകളെക്കാൾ വേദനാജനകമായിരുന്നു. ഞാൻ വരുന്നതുവരെയും നിങ്ങൾക്ക് ആത്മീയ ആഹാരമായി ഈ ശരീരവും രക്തവും ആത്മീയ ഭക്ഷണം ആയി അവർക്ക് നൽകപ്പെട്ടു. വി. ലൂക്കോസ് 22: 7- 23. ദൈവം തൻറെ ജനത്തെ നൂറ്റാണ്ടുകളുടെ അടിമത്വത്തിൽ നിന്നും വിടുവിച്ചതിന്റെ നന്ദി സമർപ്പണം ആയിരുന്നു പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ. പ്രായപൂർത്തിയായ ഏതൊരു യഹൂദനും തൻറെ പാപത്തിന്റെ പ്രായശ്ചിതമായി ആടുകളെയും, പ്രാവിനെയും ചെങ്ങാലികളേയും പാപപരിഹാര ബലിയായി സമർപ്പിക്കപ്പെടുന്ന ദിവസം തന്നെ രക്ഷകനെ ഒറ്റി കൊടുക്കുന്നു. വിടുതൽ ആണ് പെസഹായെങ്കിൽ വീണ്ടെടുക്കും പെസഹാ തന്നെ. പുറപ്പാട് : 12: 1- 14. മരണത്തിൽ നിന്നും മക്കളെ വീണ്ടും കൊള്ളുവാൻ കട്ടളപ്പടിമേൽ പൂശിയ രക്തം ഇടയാക്കി. ഇന്നിതാ പുതിയ കുഞ്ഞാട് ബലി ആകുന്നു. ഒറ്റുകാരും ചതിയന്മാരും നീചന്മാരും ആയ നമുക്ക് രക്ഷ നൽകുവാൻ, സംഹാര ദൂതനിൽ നിന്ന് മുദ്ര ഇടുവാൻ ദൈവത്തിൻറെ കുഞ്ഞാട് അറുക്കപ്പെടുന്നു . ഇതാ ലോകത്തിൻറെ പാപത്തെ ചുമക്കുന്ന ദൈവത്തിൻറെ കുഞ്ഞാട്’ യോഹന്നാൻ 1 : 29 . അപ്പം എടുത്ത് അവർക്ക് കൊടുക്കുമ്പോഴും വീഞ്ഞ് കൊടുക്കുമ്പോഴും വരും ദിവസങ്ങളിൽ തന്റെ ശരീരം ഇത് പോലെ ഭാഗിക്കപ്പെടുമെന്നും അവർക്ക് അറിയിപ്പ് കൊടുക്കുന്നു. എന്നിട്ടും അവരിൽ യാതൊരു ഭാവ വ്യത്യാസവും കാണുന്നില്ല. ഓരോ വിശുദ്ധ കുർബാന നാം അനുഭവിക്കുമ്പോഴും വീണ്ടെടുപ്പിന്റെയും വിടുതലിന്റെയും പുതിയ ഉടമ്പടി ആയും വ്യക്തിപരമായി രക്ഷകൻ അനുഭവിച്ച വേദനയും മരണവും ആണ് തന്നെ നിലനിർത്തുന്ന വസ്തുത എന്ന് നാം തിരിച്ചറിയുക.

ഈ പെസഹ വിശുദ്ധ സംസർഗത്തിലേയ്ക്കുള്ള വിളിയാണ്. കർത്താവ് തന്നെ മുന്നമേ ഒരുക്കിയിട്ടുള്ള വിരുന്നിലേക്കാണ് ക്ഷണിക്കുന്നത്. സാധാരണ സുഹൃത്തുക്കളും സ്നേഹിതന്മാരും നമ്മെ വിളിക്കുമ്പോൾ എന്തെങ്കിലും ഒരു പങ്ക് നാം കൊണ്ട് പോകാറുണ്ട്. ഒന്നും ആവശ്യമല്ലെങ്കിൽ ഒരു പൂവോ ഒരു സമ്മാനമോ നാം കരുതും. എന്നാൽ ഈ വിരുന്നിന് നാം കടന്ന് വരുമ്പോൾ നമ്മുടെ പാപങ്ങളും, ഭാരങ്ങളും രോഗങ്ങളും വേദനകളും എല്ലാം ആ മേശമേൽ വയ്ക്കാം. മറ്റൊരു തരത്തിൽ പറഞ്ഞാൽ നമ്മെ തന്നെ സമർപ്പിക്കുക. ഉദയം അസ്തമയത്തോടെ അകന്നിരിക്കുന്നത് പോലെ അവൻ നമ്മുടെ പാപങ്ങളെ അകറ്റും. സങ്കീർത്തനം 103: 12 . സകല സമൃദ്ധിയെയും കവിയുന്ന ദൈവ സമാധാനം ഫിലിപ്പിയർ 4 : 7 , നമുക്ക് വേണ്ടി ക്രിസ്തു മരിച്ച് ദൈവസ്നേഹം നമ്മിൽ നിറച്ചു. റോമര്‍ 5 : 8.

ഒറ്റിക്കൊടുത്തവനേയും നമ്മേയും കർത്താവ് അറിയുന്നു. നാം എല്ലാവരെയും പാപം ചെയ്ത് ദൈവ തേജസ്സ് നഷ്ടപ്പെടുത്തിയിരിക്കുന്നു . നാല്പത് ദിവസം നോമ്പും ഉപവാസവും ആത്മ തപനത്തിന് നമുക്ക് ഇടയായെങ്കിൽ ഈ പെസഹാ വീണ്ടെടുപ്പ് ആയിരിക്കും. അല്ലാത്തപക്ഷം ഒറ്റുകാരോടും അവിശ്വാസികളോടും ഉള്ള കൂട്ടായ്മ ആയിത്തീരും. സർവ്വ ജനത്തേയും വീണ്ടെടുക്കുവാൻ മാനവേഷൻ ധരിച്ച ദൈവപുത്രൻ വേദനയും നിരാശയും അല്ല ദൈവഹിതവും മാനവ സ്നേഹവും ആണ് കാട്ടി തന്നത്. ആ സ്നേഹം പറയുന്നത് നീ സ്വീകരിച്ചാൽ ഇനിമുതൽ പാപി അല്ല ദൈവ മക്കളാണ്. അന്നത്തെ പോലെ തന്നെ ആ വിരിച്ചൊരുക്കിയ മാളിക ഇന്നും നമ്മെ വിളിക്കുന്നു. ക്ഷമിക്കുവാൻ, ശുശ്രൂഷിക്കുവാൻ, ദൈവമക്കളാകുവാൻ.

ഹാപ്പി ജേക്കബ് അച്ചൻ

റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .

Mobile # 0044 7863 562907

ഷൈമോൻ തോട്ടുങ്കൽ 
 ബർമിങ്ഹാം  വലിയ നോമ്പിനൊരുക്കമായി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ  എല്ലാ ഇടവകകളിലും , മിഷൻ പ്രൊപ്പോസഡ്‌ മിഷനുകളിലും നടന്ന ഗ്രാൻഡ് മിഷൻ  2025 ധ്യാനം സമാപിച്ചു , രൂപത ഇവാഞ്ചെലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ ഫെബ്രുവരി 28 ന്  ആരംഭിച്ച ധ്യാനം ഓശാന ഞായറാഴ്ച ആണ്  സമാപിച്ചത് . രൂപതയുടെ 109  കേന്ദ്രങ്ങളിൽ നടന്ന ധ്യാനത്തിന്  ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ശുശ്രൂഷ ചെയ്യുന്ന അനുഗ്രഹീതരായ  വചന പ്രഘോഷകർ  ആണ് നേതൃത്വം നൽകിയത് . ധ്യാനങ്ങൾ നടന്ന സാദ്ധ്യമായ  എല്ലാ സ്ഥലങ്ങളിലും രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ എത്തുകയും സന്ദേശം നൽകുകയും ചെയ്തിരുന്നു .ഗ്രാൻഡ് മിഷൻ ധ്യാനം ഏറെ ദൈവാനുഗ്രഹപ്രദമായി സംഘടിപ്പിക്കുവാൻ നേതൃത്വം നൽകുകയും ,അനുതാപത്തിന്റെയും പ്രായശ്ചിത്തത്തിന്റെയും വഴികളിലൂടെ വലിയ നോമ്പിലേക്കു ഒരുങ്ങുവാൻ ധ്യാനങ്ങളിൽ പങ്കെടുക്കുകയും ചെയ്ത എല്ലാവര്ക്കും നന്ദി അർപ്പിക്കുകയും ചെയ്യുന്നതായി രൂപത പി ആർ ഓ റെവ ഡോ  ടോം ഓലിക്കരോട്ട് , ഇവാഞ്ചെലൈസേഷൻ കമ്മീഷൻ ചെയർമാൻ സിസ്റ്റർ ആൻ മരിയ എസ് എച്ച് എന്നിവർ അറിയിച്ചു .

അപ്പച്ചൻ കണ്ണഞ്ചിറ

ഹെമൽ ഹെംസ്റ്റഡ്: സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ വിശുദ്ധ വാര തിരുക്കർമ്മങ്ങൾക്ക് തുടക്കമായി. ഇടവക വികാരി റവ. ഫാ. അനൂപ് മലയിൽ എബ്രഹാമിന്റെ കാർമ്മികത്വത്തിൽ കൊണ്ടാടിയ ആഘോഷമായ ഓശാന ഞായർ ആചരണം ഭക്തിസാന്ദ്രമായി. നോമ്പുകാലത്തിന്റെ അവസാന ഞായറാഴ്ചയും, വിശുദ്ധവാരത്തിന്റെ ആരംഭവുമായ ഓശാന ഞായർ തിരുക്കർമ്മങ്ങളിലും അനുബന്ധ ശുശ്രുഷകളിലും നിരവധി വിശ്വാസികളാണ് പങ്കുചേർന്നത്.

ക്രൂശീകരണത്തിന് ഏതാനും ദിനങ്ങൾക്ക് മുമ്പ് കഴുതക്കുട്ടിയുടെ പുറത്തുകയറി വിനയാന്വിതനായി നടത്തിയ യാത്രയും ജെറുശലേമിലേക്കുള്ള യേശുവിന്റെ രാജകീയമായ പ്രവേശനവും അവിടെ വരവേൽക്കുവാൻ വീഥികളിൽ തടിച്ചു കൂടിയവർ ഒലിവു ശിഖരങ്ങളും, പനയോലകളും വീശിക്കൊണ്ട് ‘ഹോശാന, ഇസ്രായേലിന്റെ രാജാവായ കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ’ എന്നു ആർത്തുവിളിച്ചു കൊണ്ടും, വസ്ത്രങ്ങളും, ചില്ലകളും നിരത്തിൽ വിരിച്ചു കൊണ്ടും പ്രൗഢിയോടെ വരവേറ്റതിന്റെ അനുസ്മരണം ഉണർത്തുന്നതായി ഓശാന ദിന ശുശ്രുഷകളും, തിരുന്നാൾ സന്ദേശവും.

ദേവാലയത്തിൽ ഒരുക്കിവെച്ചിരുന്ന കുരുത്തോലകൾ അനൂപ് അച്ചൻ വെഞ്ചിരിച്ചു വാഴ്ത്തി വിശ്വാസികൾക്ക് നൽകുകയും തുടർന്ന് ദേവാലയത്തിനു ചുറ്റും കുരുത്തോലകൾ വീശി ഓശാന കീർത്തനങ്ങൾ ആലപിച്ച് ഘോഷയാത്ര നടത്തുകയും ചെയ്തു. ദേവാലയത്തിന്റെ പ്രധാനകവാടം യേശുവിന്റെ പ്രവേശനം അനുസ്മരിച്ചു കൊണ്ട് അച്ചൻ ആചാരപ്രകാരം മുട്ടിത്തുറന്നുകൊണ്ടു വിശ്വാസികളോടൊപ്പം ദേവാലയത്തിനകത്തു പ്രവേശിച്ച് തുടർ തിരുക്കർമ്മങ്ങളും,അനുബന്ധ വായനകളും ശുശ്രുഷകളും നടത്തി. ഫാ. അനൂപ് മലയിൽ നൽകിയ ഓശാനത്തിരുന്നാൾ സന്ദേശം ചിന്തോദ്ധീപകവും ആൽമീയോർജ്ജം പകരുന്നതുമായി.

വിശുദ്ധവാരത്തിലേക്കു പ്രവേശിക്കുന്നതിന് ആമുഖമായി ധ്യാനവും അനുതാപ ശുശ്രുഷക്ക് അവസരവും ഒരുക്കിയിരുന്നു. തിങ്കൾ, ചൊവ്വ, വ്യാഴം ദിവസങ്ങളിൽ പാസ്റ്ററൽ ഹൌസ് സന്ദർശനവും, സന്ധ്യാ പ്രാർത്ഥനാ നമസ്ക്കാരവും ഉണ്ടായിരിക്കും. ഏപ്രിൽ 16 ബുധനാഴ്ച പെസഹാ തിരുക്കർമ്മങ്ങളും അനുബന്ധ ശുശ്രുഷകളും നടക്കും. ഏപ്രിൽ 18 ന് ദുംഖവെള്ളി ശുശ്രുഷകളും പീഡാനുഭവ വായനകളും തിരുക്കർമ്മങ്ങൾക്ക് ശേഷം നേർച്ചകഞ്ഞി വിതരണവും ഉണ്ടായിരിക്കുന്നതാണ്. ഏപ്രിൽ 19 ന് ശനിയാഴ്ച ശുശ്രുഷകൾ രാവിലെ എട്ടു മണിക്ക് വലിയ ശനിയാഴ്ച തിരുക്കർമ്മങ്ങൾ ആരംഭിക്കുന്നതാണ്. ശനിയാഴ്ച വൈകുന്നേരം ആറരക്ക് പ്രതീക്ഷയുടെയും പ്രത്യാശയുടെയും വിശ്വാസത്തിന്റെയും മുഖമുദ്രയായ ഉത്ഥാനത്തിരുന്നാൾ ആരംഭിക്കും.

വിശുദ്ധ വാര തിരുക്കർമ്മങ്ങളിൾ പങ്കു ചേർന്ന് ക്രൂശിതന്റെ പീഡാനുഭവ യാത്രയോട് ചേർന്ന് അനുതാപത്തിലൂന്നിക്കൊണ്ട് പ്രാർത്ഥനാനിർഭരം ചരിക്കുവാനും, ഉദ്ധിതനായ ക്രിസ്തുവിലൂടെ അനുഗ്രഹങ്ങൾ പ്രാപിക്കുന്നതിനും ഏവരെയും തിരുക്കർമ്മങ്ങളിലേക്കും ശുശ്രുഷകളിലേക്കും സ്നേഹപൂർവ്വം അനൂപ് അച്ചനും പള്ളിക്കമ്മിറ്റിയംഗങ്ങളും ക്ഷണിക്കുന്നു.

ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ടെമ്പിളും കെന്റ് ഹിന്ദു സമാജവും സംയുകതമായി നടത്തിയ വിഷു ആഘോഷം വർണ്ണാഭമായി. കെന്റിലെ റോചെസ്റ്റർ എന്ന സ്ഥലത്തുള്ള അമ്പലത്തിൽ വച്ചാണ് വിഷു ആഘോഷിച്ചത്. വിഷു കണി, വിഷു കൈനീട്ടം, വിഷു സദ്യ എന്നിവ വിഷു ആഘോഷങ്ങൾക്ക് പകിട്ടേകി. ക്ഷേത്രം പൂജാരി വിഷ്ണു രവി, വാണി സിബികുമാർ, സിന്ധു രാജേഷ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. കെന്റ് ഹിന്ദു സമാജം കൂട്ടായ്മയിലെ കുടുംബങ്ങൾ അവരവരുടെ വീടുകളിൽ നിന്ന് പാചകം ചെയ്ത് കൊണ്ടുവന്ന സദ്യ വട്ടങ്ങൾ ആഘോഷത്തിന് മാറ്റു കൂട്ടി. വിഷു ആഘോഷങ്ങൾക്ക് ശേഷം എല്ലാ മാസവും നടത്തി വരാറുള്ള അയ്യപ്പ പൂജയും നടത്തപ്പെട്ടു. ലണ്ടന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒട്ടനവധി പേർ വിഷു ആഘോഷങ്ങളിൽ പങ്കെടുത്തു.

റെക്സം സിറോ മലബാർ കുർബാന സെന്ററിൽ വിശുദ്ധവാര തിരുകർമ്മങ്ങൾ പെസഹാ വ്യാഴം പരിശുദ്ധ കുർബാന കാൽകഴുകൽ ശുശ്രുഷ മറ്റ് പ്രാർത്ഥനകൾ വൈകിട്ട് 4.30 മണിക്ക് റെക്സം ഹോളി ട്രിനിറ്റി ചർച്ചിൽ നടത്തപെടുന്നു. കുർബാനക്കും മറ്റ് ശുശ്രൂഷകൾക്കും ബഹുമാനപെട്ട ഫാദർ മാത്യു പിണക്കാട്ട് കാർമികത്വം വഹിക്കുന്നതാണ്.

പള്ളിയുടെ വിലാസം ഹോളി ട്രിനിറ്റി ചർച്ച്, 114 റെക്സം റോഡ് LL144 DN.

പതിനെട്ടാം തിയതി ദു:ഖവെള്ളിയാഴിച കുരിശിന്റെ വഴി (പതിനാലാം സ്ഥലം) രാവിലെ 10.40-ന് യുകെയിലെ മലയാറ്റൂർ എന്നറിയപെടുന്ന പന്ദാസഫ് കുരിശുമലയിൽ. കുരിശിന്റെ വഴി പ്രാർത്ഥനകൾക്ക് ബഹുമാനപ്പെട്ട ഫാദർ ജോർജ് അരീക്കുഴി CM I നേതൃത്വം നല്കി ദു:ഖവെള്ളിയാഴ്ച സന്ദേശo നല്ക്കുനതുമാണ്. സമാപന പ്രാർത്ഥനക്ക് ശേഷം ക്രൂശിതനായ കർത്താവിന്റെ കുരിശു രൂപം ചുംബിക്കലും കൈയ്പുനീർ രുചിക്കലും നേർച്ച കഞ്ഞി വിതരണവും ഉണ്ടായിരിക്കുന്നതാണ്.

പന്ദാസഫ് കുരിശുമലയുടെ വിലാസം.

ഫ്രാൻസിസ്കൻ ഫെയറി, മൊണസ്റ്ററി റോഡ്, പന്ദാസഫ്. CH8 8 PE.

പത്തൊൻപതാം തിയതി ശനിയാഴ്ച 2.30 ന് കർത്താവിന്റെ ഉയർപ്പ് തിരുനാൾ പരിശുദ്ധ കുർബാനയും, ഉയർപ്പുദിന സന്ദേശവും മറ്റ് തിരുകർമ്മങ്ങളും ബഹുമാനപെട്ട ഫാദർ മാത്യു പിണക്കാട്ട് മുഖ്യ കാർമ്മികനായി നടത്തപെടുന്നു.

പളളിയുടെ വിലാസം. ഹോളി ട്രിനിറ്റി ചർച്, 1 14 റെക്സം റോഡ്, LL144 DN.

നമുടെ കർത്താവായ ഈശോമിശിഹാ പരിശുദ്ധ കുർബാന സ്ഥാപിച പെസഹാ ദിനത്തിന്റെ ഓർമ്മയും, ഈശോയുടെ കുരിശുമരണം ഓർമ്മിക്കുന്ന ദു:ഖവെള്ളിയും. പാപത്തിൽ നിന്നും മരണത്തിൽ നിന്നും ഉയർത്തെഴുന്നേറ്റതിന്റെ നല്ല ദിനം സ്മരിക്കുന്ന ഉയർപ്പു തിരുന്നാൾ കുർബാനയിലും മറ്റ് എല്ലാ തിരുകർമ്മങ്ങളിലും പങ്കു ചേർന്ന് ആത്മീയ ചൈതന്യം ഉൾക്കൊള്ളാൻ എല്ലാ വിശ്വാസികളേയും സ്നേത്തോടെ ഹോളി ട്രിനിറ്റി ചർച്ചിലേക്ക് ക്ഷണിച്ചു കൊളളുന്നു.

ഷൈമോൻ തോട്ടുങ്കൽ

ബർമിംഗ് ഹാം . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ എല്ലാ ഇടവകകളിലും , മിഷനുകളിലും , പ്രൊപ്പോസഡ്‌ മിഷനുകളിലും വിശുദ്ധ വാര തിരുക്കർമ്മങ്ങൾക്ക് വിപുലമായ ഒരുക്കങ്ങൾ ക്രമീകരിച്ചതായി രൂപത കേന്ദ്രത്തിൽ നിന്നും അറിയിച്ചു , ഓശാനാ ഞായർ മുതൽ ഉയിർപ്പ് തിരുന്നാൾ വരെയുള്ള ദിവസങ്ങളിൽ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന തിരുക്കർമ്മങ്ങളുടെ സമയ ക്രമവും ദേവാലയങ്ങളുടെ മേൽവിലാസവും , കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട വൈദികരുടെ വിശദ വിവരങ്ങൾ രൂപത വെബ്‌സൈറ്റിലും ഔദ്യോഗിക സമൂഹ മാധ്യമ പ്ലാറ്റ് ഫോമുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്ന് രൂപത പി ആർ ഓ റെവ ഡോ ടോം ഓലിക്കരോട്ട് അറിയിച്ചു .കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന രൂപത വെബ്സൈറ്റ് സന്ദർശിക്കുക .

ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാര്‍ രൂപതയിലെ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍

ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാര്‍ രൂപതയിലെ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ – Eparchy Of Great Britain
Bible Apostolate Commission For Altar Servers Commission For Catechesis Christian Unity, Faith & Justice Doctor’s Forum Family Apostolate Health & Safety Information Governance Kudumbakootayma
eparchyofgreatbritain.org

 

നോട്ടിംഗ്ഹാം: യുകെയിലെ നോട്ടിംഗ്ഹാം സെന്റ് ജോണ്‍സ് മിഷന്റെ ആഭിമുഖ്യത്തില്‍ ഓശാനത്തിരുനാള്‍ ഭക്തിപൂര്‍വം കൊണ്ടാടി. ക്രിസ്തുവിന്റെ രാജകീയ പ്രവേശനത്തെ അനുസ്മരിച്ചുകൊണ്ടുള്ള ഓശാനത്തിരുനാളില്‍ വിശ്വാസപൂര്‍വം ഭക്തസമൂഹം പങ്കെടുത്തു. ഫാ. ജോബി തിരുന്നാള്‍ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്കി. നോട്ടിംഗ്ഹാമിലും സമീപ സ്ഥലങ്ങളില്‍ നിന്നുമുള്ള നൂറുകണക്കിന് സീറോമലബാര്‍ സഭാംഗങ്ങള്‍ വിശ്വാസത്തോടെ തിരുന്നാള്‍ കര്‍മങ്ങളില്‍ പങ്കുചേരുകയും ആശീര്‍വദിച്ച കുരുത്തോലകള്‍ ഏറ്റുവാങ്ങി പ്രദക്ഷിണത്തില്‍ പങ്കെടുത്ത് അനുഗ്രഹവും നേടി. തിരുന്നാളിന്റെ ഭാഗമായുള്ള ക്രമീകരണങ്ങള്‍ക്ക് സാജു, സോയി ജെയിന്‍, രാജു ജോര്‍ജ്, ബിനോയ്, ജോബി തുടങ്ങിയ കമ്മിറ്റിയംഗങ്ങള്‍ നേതൃത്വം നല്കി. തിരുന്നാളിനു പകിട്ടേകാനായി ഗായകസംഘത്തിന്‍രെ ഭക്തിസാന്ദ്രമായ ഗാനങ്ങള്‍ മികവേകി.

ഫാ. ഹാപ്പി ജേക്കബ്ബ്

നോമ്പിലെ ഓരോ ദിനങ്ങളും ഒരുക്കത്തിന്റെയും ഒതുക്കത്തിന്റെയും നിയന്ത്രണത്തിന്റെയും അതനുസരിച്ചുള്ള ജീവിതക്രമങ്ങളുമാണല്ലോ നാം പിൻപറ്റുന്നത്. ഈ ദിവസം കൂടി കഴിഞ്ഞാൽ ദേവാലയവും പ്രാർത്ഥനാ ഇടങ്ങളും കറുപ്പും ദുഃഖവും വിളിച്ചറിയിക്കുന്നു. പ്രാർത്ഥനകളിൽ പൂർണ്ണ അനുതാപവും ഏറിയ സമയവും പഴയ നിയമപ്രവചനങ്ങളും നാം ആവർത്തിക്കുന്നു. ഒട്ടനവധി പ്രാർത്ഥനകളിൽ “ഞങ്ങൾക്കായി നീ ഏറ്റ ഒരു പീഡാ , താഴ്ച്ചകളേറ്റം ധന്യം നാഥാ ” എന്ന് ഉരുവിടുന്നു. ഓശാന ഞായർ വ്യത്യസ്തമായ ഒരു അനുഭവം ആണ് തരുന്നത്. ബാലികാ ബാലന്മാരുടെ ആർപ്പ് വിളികളും, പുരുഷാരത്തിന്റെ ധാരാളിത്വവും, പ്രതീക്ഷിച്ചിരുന്ന രാജകീയ എഴുന്നള്ളിപ്പും, എല്ലാം ശബ്ദമുഖാന്തിരം ആകുന്ന പ്രതീതി. വി. ലൂക്കോസ് 19 : 28 – 44. നമ്മുടെ കാഴ്ചപ്പാടിൽ ഒരു രാജകീയ ഘോഷയാത്ര, അവൻ രാജാധി രാജനെ പോലെ കടന്നു വരുന്നു. ജനസാഗരം വരവേൽപ്പിനോടൊപ്പം ദൈവത്തെ സ്തുതിക്കുന്നു. യാത്ര കുന്നിൻ മുകളിലായപ്പോൾ കർത്താവ് അവിടെ നിന്ന് താഴേക്ക് നോക്കുന്നു. ദേവാലയവും യെരുശലേമും അവൻ കാണുന്നു. ജനം ഹോശന്നാ ഹോശന്നാ പാടുന്നു; കർത്താവ് കണ്ണ് നിറഞ്ഞ് നിൽക്കുന്നു. “ഈ നാളിലെങ്കിലും നിൻറെ സമാധാനത്തിനുള്ളത് നീ അറിഞ്ഞിരുന്നുവെങ്കിൽ കൊള്ളാമായിരുന്നു. ഇപ്പോഴോ അത് നിൻറെ കണ്ണിന് മറഞ്ഞിരിക്കുന്നു”. വി. ലൂക്കോസ് 19: 42 . എന്താണ് പ്രശ്നം. യെരുശലേമേ നീ നിൻറെ സാധ്യത നഷ്ടപ്പെടുത്തിയിരിക്കുന്നു.

ഇനി നാം കാണേണ്ട ഓശാന എന്തെന്ന് നോക്കാം. കർത്താവ് ആ സമയം നോക്കി കണ്ടത് ഇപ്രകാരം ആയിരുന്നു. 19: 43, 44 വാക്യങ്ങൾ ശ്രദ്ധിക്കുക. കൂടെ ഉണ്ടായിരുന്നവർ ദേവാലയത്തിന്റെ പ്രൗഡിയും, മനോഹാരിതയും, പണിതിരിക്കുന്ന കല്ലുകളുടെ ഭംഗിയും വർണ്ണിക്കുന്നു. എന്നാൽ കർത്താവ് കണ്ടത് കള്ളന്മാരുടെ ഗുഹ ആയിരുന്നു. തന്നെ പിൻപറ്റിയിരുന്ന ജനസമൂഹത്തിന് അവൻ വൈദ്യനായിരുന്നു, സൗഖ്യദായകൻ ആയിരുന്നു, അപ്പം നൽകുന്നവൻ ആയിരുന്നു, ജീവൻ നൽകുന്നവൻ ആയിരുന്നു. രോഗിക്ക് വൈദ്യൻ ആവശ്യമുണ്ടെന്നും, തെറ്റി പോയവർക്ക് നല്ലിടയൻ എന്നും അവരെ പഠിപ്പിച്ചപ്പോൾ അവർക്ക് മനസ്സിലായില്ല. താൻ കൂടെ ഇരുന്നിട്ടും സ്വന്തം ജനം തിരിച്ചറിഞ്ഞില്ല എന്ന അനുഭവം വ്യഥയായി. എത്ര അത്ഭുതങ്ങൾ അവൻ ഈ ദേവാലയത്തിലും പരിസരത്തിലും നടത്തി. അന്നൊക്കെ അവനെ അറിഞ്ഞ് തിരിച്ച് വരുവാൻ അവസരം ഉണ്ടായിരുന്നു. എന്നാൽ എല്ലാ അവസരങ്ങളും അവർ വൃഥാവിലാക്കി.

അന്നത്തെ കാലത്തിൽ മാത്രമല്ല; ഇന്നും എത്ര അവസരങ്ങൾ നാം പാഴാക്കി. നാശത്തിൽ നിന്നും കരകയറുവാൻ ഇനിയും അവസരം പാഴാക്കല്ലേ. ആദിമകാലം മുതൽ തന്നെ നാം പഠിക്കുന്ന അനുഭവങ്ങളും, അഭിമുഖീകരിച്ച ജീവിതവും ഒക്കെ എത്ര വലിയ പാഠങ്ങളാണ്. നമ്മെ ഓർത്ത് നമ്മുടെ രക്ഷകന്റെ കണ്ണ് നിറയുവാൻ ഇടയാക്കരുത്. ആർപ്പു വിളികളേക്കാൾ ആത്മസമർപ്പണം നിർവഹിക്കുക .

മറ്റൊരു ചിന്ത കൂടി നമ്മെ സ്പർശിക്കണം. മറ്റുള്ളവർ നമ്മെപ്പറ്റി എന്ത് കരുതും എന്നുള്ളത്. എന്ത് മോശം കാര്യം ചെയ്താലും ഈ ചിന്ത വരില്ല. എന്നാൽ ദൈവികമായി മാറ്റപ്പെടണം എന്ന ചിന്ത വരുമ്പോൾ മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് നാം ഓർക്കാറുണ്ട്. എന്നാൽ സമൂഹത്തിൽ പല പ്രാവശ്യം പലരും അവനെ സ്വീകരിച്ചതായി കേൾക്കുമ്പോൾ നാം ഉത്തരം മുട്ടി നിൽക്കേണ്ടിവരും. വി. യോഹന്നാൻ 7: 40- 53. കർത്താവിനെ പിടിച്ച് കൊണ്ടു വരുവാനായി അയക്കപ്പെട്ടവർ വെറുംകൈയായി തിരിച്ചു വന്നപ്പോൾ അവർ പറയുകയാണ് “ഇവനെപ്പോലെ നന്നായി സംസാരിക്കുന്നവനെ ഞങ്ങൾ കണ്ടിട്ടില്ല. മറ്റുള്ളവർ കർത്താവിനെ സാക്ഷിക്കുമ്പോഴും സ്വന്തം എന്ന് കരുതുന്ന നാം അവനെ തിരസ്കരിക്കുകയല്ലേ.

പല പ്രാവശ്യം ലഭിച്ച കൃപകളും അവസരങ്ങളും നാം നിഷേധിക്കുമ്പോൾ കല്ല് കല്ലിൻമേൽ ശേഷിക്കാത്ത കാലം വരും എന്ന ഓർമ്മപ്പെടുത്തൽ നമ്മുടെ ഉള്ളിൽ തിരിച്ചറിയപ്പെടണം. കാൽവരിയിൽ വേദനയിൽ കഴിയുമ്പോഴും അവൻ പ്രാർത്ഥിച്ചത് പിതാവ് ഇവരോട് പൊറുക്കണമേ എന്നാണ്. അധികാരവും പ്രൗഡിയും അഴിഞ്ഞ് പോയാലും ദൈവകൃപ അത് മാത്രം മതി എന്ന് നാം കാംക്ഷിക്കുക. 2 പത്രോസ് 3 : 9 “ചിലർ താമസം എന്ന് വിചാരിക്കുന്നത് പോലെ കർത്താവ് തന്നെ വാഗ്ദത്തം നിവർത്തിക്കുവാൻ താമസിക്കുന്നില്ല. ആരും നശിച്ചു പോകാതെ എല്ലാവരും മാനസാന്തരപ്പെടുവാൻ അവൻ ഇച്ഛിച്ച് നിങ്ങളോട് ദീർഘ ക്ഷമ കാണിക്കുന്നതേയുള്ളൂ.

ഓശാന പെരുന്നാളിൽ സംബന്ധിക്കുമ്പോൾ ആർപ്പും ആരവും നിമിഷം കൊണ്ടവസാനിക്കും, എന്നാൽ ദൈവത്തിന് പ്രീതി ഉള്ളവരായി അവനെ രക്ഷകനായി സ്വീകരിപ്പാനും അവനോടൊപ്പം കുരിശിന്റെ പാതയിൽ നടപ്പാനും ഉയിർപ്പിന്റെ ജീവൻറെ ഫലം പ്രാപിപ്പാനും സംഗതിയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. കഴിഞ്ഞ നാല്പത് ദിനങ്ങളിലും പ്രാർത്ഥനയും ഉപവാസവും നോമ്പും നമ്മെ ശക്തീകരിച്ച് ശുദ്ധീകരിച്ചത് പോലെ ഈ ആഴ്ചയിലെ ആത്മീക അനുഭവങ്ങൾ ദൈവത്തോട് ചേരുവാൻ നമുക്ക് ബലം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

ഹാപ്പി ജേക്കബ് അച്ചൻ

റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .

Mobile # 0044 7863 562907

RECENT POSTS
Copyright © . All rights reserved