അപ്പച്ചൻ കണ്ണഞ്ചിറ
റയിൻഹാം: ഗ്രെയ്റ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ, ലണ്ടനിൽ സംഘടിപ്പിക്കുന്ന ‘ആദ്യ ശനിയാഴ്ച്ച’ ബൈബിൾ കൺവെൻഷൻ മാർച്ച് 1 ന് നടത്തപ്പെടും. ലണ്ടനിൽ റൈൻഹാം ഔർ ലേഡി ഓഫ് ലാസലേറ്റ് കത്തോലിക്കാ ദേവാലയത്തിലാണ് ബൈബിൾ കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നത്.
ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി യൂത്ത് ആൻഡ് മൈഗ്രൻറ് കമ്മീഷൻ ഡയറക്ടറും, ലണ്ടൻ റീജണൽ ഇവാഞ്ചലിസേഷൻ ഡയറക്ടറും, പ്രശസ്ത ധ്യാനഗുരുവുമായ ഫാ. ജോസഫ് മുക്കാട്ട് വിശുദ്ധബലിയിൽ മുഖ്യ കാർമ്മികത്വം വഹിക്കുകയും, കൺവെൻഷൻ നയിക്കുകയും ചെയ്യും.
ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയർ പേഴ്സണും, കൗൺസിലറും, പ്രശസ്ത തിരുവചന പ്രഘോഷകയുമായ സിസ്റ്റര് ആന് മരിയ എസ്.എച്ച്, വിശുദ്ധഗ്രന്ഥ സന്ദേശങ്ങള് പങ്കുവെക്കുകയും, സ്പിരിച്ച്വൽ ഷെയറിങ്ങിനു നേതൃത്വം നൽകുകയും ചെയ്യുന്നതാണ്.
ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി മിഷനുകളിൽ അജപാലന ശുശ്രുഷ നയിക്കുന്ന ഫാ.ഷിനോജ് കളരിക്കൽ, കടുത്തുരുത്തി SVD പ്രാർത്ഥനാ നികേതൻ ഡയറക്ടറും സുപ്പീരിയറുമായ ഫാ. ടൈറ്റസ് ജെയിംസ് SVD എന്നിവർ സഹകാർമ്മികത്വം വഹിക്കുകയും, ശുശ്രൂഷകളിൽ പങ്കുചേരുന്നതുമാണ്.
2025 മാർച്ച് 1 ന് ശനിയാഴ്ച്ച രാവിലെ 9:30 ന് ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന കൺവെൻഷനിൽ വിശുദ്ധബലി, തിരുവചന ശുശ്രുഷ, തുടർന്ന് ആരാധനക്കുള്ള സമയമാണ്. കുമ്പസാരത്തിനും, സ്പിരിച്വൽ ഷെയറിങ്ങിനും അവസരം ഒരുക്കുന്ന കൺവെൻഷൻ വൈകുന്നേരം നാലു മണിയോടെ സമാപിക്കുന്നതാണ്.
കുട്ടികൾക്കായി പ്രത്യേക ശുശ്രുഷകൾ ഒരുക്കുന്നുണ്ട്. കൺവെൻഷനിൽ പങ്കുചേരുന്നവരുടെ സൗകര്യാർത്ഥം ഇംഗ്ലീഷ് ഭാഷയിലും ശുശ്രുഷകൾ ക്രമീകരിക്കുന്നുണ്ട്.
വലിയ നോമ്പിലേക്കുള്ള ആത്മീയ നവീകരണത്തിനും, സൗഖ്യ ശാന്തിക്കും, വിടുതലിനും അനുഭവദായകമായ ആദ്യ ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലെ തിരുക്കർമ്മങ്ങളിലും ശുശ്രുഷകളിലും പങ്കുചേരുവാൻ ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
കൂടുതല് വിവരങ്ങള്ക്ക് ബന്ധപ്പെടുക:
മനോജ് തയ്യിൽ-
07848 808550
മാത്തച്ചൻ വിളങ്ങാടൻ-
07915 602258
March1st Saturday 9:00 – 16:00 PM.
Our lady Of La Salette R C Church,1 Rainham Road, Rainham, Essex,
RM13 8SR, UK.
ബിനോയ് എം. ജെ.
മനസ്സ് എല്ലാറ്റിനെയും രണ്ടായി മുറിക്കുന്നു. അപഗ്രഥനത്തിനു വേണ്ടിയാണ് മനസ്സ് ഇപ്രകാരം ചെയ്യുന്നത്. ബ്രഹ്മത്തെയും മനസ്സ് രണ്ടായി മുറിക്കുന്നു. ബ്രഹ്മത്തെ രണ്ടായി മുറിക്കുവാൻ പാടില്ലാത്തതാണ്. കാരണം അത് അഖണ്ഡാദ്വൈതമാണ്. അതിന് രണ്ടാകുവാൻ ആവാത്തതാണ്. എന്നാൽ മനസ്സ് അതിനെയും രണ്ടാക്കുന്നു. നാം മനസ്സിലൂടെയാണല്ലോ എല്ലാറ്റിനെയും നോക്കി കാണുന്നത്. അങ്ങനെ ദ്വൈതം പ്രത്യക്ഷപ്പെടുന്നു. പരബ്രഹ്മമാകുന്ന സത്തയെ മനസ്സ് ഞാനെന്നും പ്രപഞ്ചമെന്നും രണ്ടായി വിഭജിക്കുന്നു. രണ്ടനന്തത ഉണ്ടാവുക അസാധ്യം. അതുകൊണ്ട് ഞാനും പ്രപഞ്ചവും പരിമിതമായി കാണപ്പെടുന്നു. ഇതോടെ മനുഷ്യന്റെ കഷ്ടതകൾ ആരംഭിക്കുകയായി. കാരണം അവന് ഒരു കാലത്തും പരിമിതിയുമായി പൊരുത്തപ്പെടുവാനാകില്ല. വിരസതയും, ദുഃഖങ്ങളും കഷ്ടപ്പാടുകളും എന്നുവേണ്ട സകലമാന അസ്വസ്ഥതകളും അവന്റെ മനസ്സിൽ ചേക്കേറുന്നു. ഈശ്വരനെ അനുഭവിക്കുവാനുള്ള അടക്കാനാവാത്ത ദാഹവും അതിൽ സംഭവിക്കുന്ന പരാജയവും ഈ അസ്വസ്ഥതകളിലൂടെ പ്രതിഫലിക്കുന്നു.
ഇവിടെയാണ് അദ്വൈത ദർശനത്തിന്റെ പ്രസക്തി. കാരണം ദ്വൈതം ദുഃഖമാണ്. രണ്ടായി വിഭജിക്കപ്പെടുന്ന സത്തയെ കൂട്ടിച്ചേർത്ത് വീണ്ടും ഒന്നാക്കേണ്ടിയിരിക്കുന്നു. ഈശ്വരൻ കേവലം ആന്തരികമാണോ കേവലം ബാഹ്യമാണോ എന്ന് പറയുവാനികില്ല. അവിടെയും ഈശ്വരൻ ബാഹ്യസത്തയെന്നും ആന്തരിക സത്തയെന്നും രണ്ടായി വിഭജിക്കപ്പെടുന്നു. ഒന്നാമതായി നാമീ കാണുന്ന പ്രപഞ്ചത്തെ ഈശ്വരനിൽ ലയിപ്പിക്കുവിൻ. പ്രപഞ്ചത്തിൽ ആകമാനം ഈശ്വരനെ കാണുവിൻ. സർവ്വചരാചരങ്ങളിലും ഈശ്വരനെ ദർശിക്കുവിൻ. പ്രപഞ്ചം അനന്തസത്തയായി രൂപാന്തരപ്പെടട്ടെ. അതിൽ നിന്നും അനന്താനന്ദം പ്രതിഫലിക്കട്ടെ. എവിടെയും സന്തോഷവും ഐശ്വര്യവും മാത്രം. അനന്തമായ ഭാവാത്മകത. സ്നേഹം അനന്തതയിലേക്കുയരട്ടെ. സൗന്ദര്യവും അപ്രകാരം തന്നെ. ശാന്തിയും സമാധാനവും എങ്ങും പ്രസരിക്കട്ടെ. ഈശ്വരചൈതന്യം സകലതിലും പ്രകാശിക്കട്ടെ. വേദനപോലും ഒരു സുഖമായി മാറട്ടെ. ഇപ്രകാരം പ്രപഞ്ചവും ഈശ്വരനും ഒന്നാകുമ്പോൾ നിങ്ങൾ ഏറെക്കുറെ ഒരു അദ്വൈത ബോധത്തിലേക്ക് വരും. എന്നാൽ സാധന ഇവിടെയും അവസാനിക്കുന്നില്ല. കാരണം നിങ്ങളാകുന്ന സത്ത ഇനിയും അതിൽ ലയിച്ചിട്ടില്ല.
എന്റെയും നിങ്ങളുടെയും ആന്തരിക ലോകം പരിശോധിച്ചാൽ അവിടെയും ഒരുതരം ദ്വൈതം കാണുവാൻ കഴിയും. ‘ഞാൻ ചിന്തിക്കുന്നു’. സ്വന്തം സത്ത രണ്ടായി പിരിഞ്ഞ് പരസ്പരം ആശയവിനിമയം നടത്തുമ്പോഴാണല്ലോ ചിന്ത സംഭവിക്കുന്നത്. ആന്തരിക സംഘർഷം എങ്ങനെയാണ് ഉണ്ടാകുന്നത്? രണ്ടായി പിരിയുന്ന ആത്മസത്ത പരസ്പരം കലഹിക്കുമ്പോഴാണല്ലോ അത് സംഭവിക്കുന്നത്. മനുഷ്യന്റെ ഉള്ളിൽ രണ്ടു സത്തകൾ ഉണ്ടാകുന്നത് എങ്ങനെ? ഒന്നാമത്തേത് ആത്മാവ്; രണ്ടാമത്തേത് (മനുഷ്യ) പ്രകൃതി. ഇതിൽ, പ്രകൃതിയെന്ന് പറയപ്പെടുന്ന സത്തയിൽ അഹവും, മനസ്സും, ബുദ്ധിയും, ശരീരവും ഉൾപ്പെടുന്നു. മനുഷ്യപ്രകൃതിയെ മനുഷ്യാത്മാവിൽ ലയിപ്പിക്കുവിൻ! നിങ്ങൾ, നിങ്ങളിൽ തന്നെ ലയിച്ചു ചേരുവിൻ. ഏതാണ് പ്രകൃതി എന്നും ഏതാണ് ആത്മാവ് എന്നും വേർതിരിവ് വേണ്ട. രണ്ടും ഒന്നാകട്ടെ! അവിടെ ചിന്തകൾ നിലക്കുന്നു; ആശയക്കുഴപ്പങ്ങൾ തിരോഭവിക്കുന്നു; മനോസംഘർഷങ്ങൾ ഉന്മൂലനം ചെയ്യപ്പെടുന്നു; ഈഗോയും മനസ്സും തിരോഭവിക്കുന്നു. നിങ്ങൾ ഈശ്വരനായി മാറുന്നു. അവിടെ പരമമായ ശാന്തി കളിയാടുന്നു.
ഇപ്രകാരം നിങ്ങൾ ആന്തരിക ലോകത്തും ബാഹ്യലോകത്തും ഈശ്വരനെ തന്നെ ദർശിക്കുന്നു. ഈശ്വരൻ ലണ്ടില്ല, ഒന്നേയുള്ളൂവെന്ന് നമുക്കറിവുള്ള കാര്യമാണല്ലോ. ക്രമേണ ആന്തരിക സത്തയും ബാഹ്യസത്തയും ഒന്നായി മാറിക്കൊള്ളും. അവിടെ നിങ്ങൾ ആത്മസാക്ഷാത്കാരത്തിലേക്ക് പ്രവേശിക്കുന്നു. എവിടെയും ഈശ്വരൻ മാത്രം. രണ്ടാമതൊന്നില്ല.
രണ്ടാകുന്ന സത്തകളെ കൂട്ടിച്ചേർത്ത് ഒന്നാക്കുന്ന പ്രക്രിയയാണ് മുകളിൽ പ്രതിപാദിച്ചത്. അതുപോലെ തന്നെ രണ്ടു സത്തകൾ ഉള്ളതിൽ ഒന്നിനെ സ്വീകരിച്ച് മറ്റതിനെ തള്ളിക്കളഞ്ഞുകൊണ്ടും നമുക്ക് നമുക്ക് അദ്വൈത ബോധത്തിലേക്ക് വരുവാൻ കഴിയും. ഇവിടെ സത്യമായതിനെ സ്വീകരിക്കുന്നു; മിഥ്യയായതിനെ തള്ളിക്കളയുന്നു. ഏതാണ് സത്യം? ഏതാണ് മിഥ്യ? സത്യം ശുദ്ധ ചൈതന്യവും മിഥ്യ പ്രകൃതിയുമാണ്. ഇവിടെ മിഥ്യയെ തള്ളിക്കളയണമെങ്കിൽ അത് മിഥ്യാണെന്നതിന് തെളിവ് ഹാജരാക്കേണ്ടിയിരിക്കുന്നു. പ്രകൃതിയെ മിഥ്യയാണെന്ന് തെളിയിക്കുന്നത് എത്രയോ ദുഷ്കരം! നൂറു പേർ പരിശ്രമിച്ചാൽ ഒരാൾ പോലും അതിൽ വിജയിക്കുമെന്ന് ഞാൻ കരുതുന്നില്ല. മാത്രവുമല്ല കടിച്ചാൽ പൊട്ടാത്ത ഈ ആശയം സമൂഹമനസ്സിൽ (cosmic mind) സൃഷ്ടിക്കുന്ന അസ്വസ്ഥതകളെക്കുറിച്ച് നാം ബോധവാന്മാരാകേണ്ടിയിരിക്കുന്നു. പ്രകൃതി മായയാണെന്നും അതിനെ തള്ളിക്കളയണമെന്നും ഉള്ള വാദം (മായാവാദം) സമൂഹത്തിന് ഗുണത്തേക്കാളേറെ ദോഷമേ ചെയ്തിട്ടുള്ളൂ എന്ന് ഞാൻ വിശ്വസിക്കുന്നു. എല്ലാം മായയാണെങ്കിൽ പിന്നെ എന്തിനുവേണ്ടി ജീവിക്കണം? പണിയെടുക്കണം? സാഹസികതയ്ക്കും സ്നേഹത്തിനും എന്തർത്ഥമാണിവിടെ? ഒരു കാലത്ത് സാമ്പത്തിക രംഗത്ത് ഭാരതം ഗുരുതരമായി പിന്നോക്കം പോയതിനു കാരണവും മറ്റൊന്നുമല്ല. പ്രൗഢഗംഭീരമായ ഒരു തത്വചിന്ത വിളയാടുന്ന ഈ ദേശം തമസ്സിലേക്ക് വീണതെങ്ങിനെ? ബ്രിട്ടീഷ് അധിനിവേശവും പാശ്ചാത്യ ചിന്തയുടെ സ്വാധീനവും നിമിത്തം നാമതിൽനിന്നും കരകയറിക്കൊണ്ടിരിക്കുന്നു. ഇനിയും നാം കൂടുതൽ ജീവിതോത്മുഖരാകേണ്ടിയിരിക്കുന്നു. ജീവിതം ആസ്വദിക്കുന്നത് ഒരു പാപമല്ലെന്നും അത് പരമമായ ഈശ്വരപൂജയാണെന്നും നാം ഇനിയും അറിയേണ്ടിയിരിക്കുന്നു.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു . 28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
അപ്പച്ചൻ കണ്ണഞ്ചിറ
ബാസിൽഡൺ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി ലണ്ടൻ റീജണൽ നൈറ്റ് വിജിൽ ഫെബ്രുവരി 21 ന്, വെള്ളിയാഴ്ച ബാസിൽഡണിൽ മേരി ഇമ്മാക്കുലേറ്റ് സീറോമലബാർ മിഷന്റെ ആതിഥേയത്വത്തിൽ നടത്തപ്പെടും. പ്രശസ്ത ധ്യാന ഗുരുവും, സീറോമലബാർ ലണ്ടൻ റീജിയൻ കോർഡിനേറ്ററുമായ ഫാ.ജോസഫ് മുക്കാട്ടും, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ എപ്പാർക്കിയുടെ ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്ടറും, പ്രശസ്ത ഫാമിലി കൗൺസിലറുമായ സിസ്റ്റർ ആൻ മരിയായും സംയുക്തമായിട്ടാവും നൈറ്റ് വിജിൽ ശുശ്രുഷകൾ നയിക്കുക. ബാസിൽഡനിലെ മോസ്റ്റ് ഹോളി ട്രിനിറ്റി ദേവാലയത്തിലാണ് അടുത്ത വെള്ളിയാഴ്ചയിലെ നൈറ്റ് വിജിലിനോടനുബന്ധിച്ചുള്ള തിർക്കർമ്മങ്ങളും ശുശ്രുഷകളും ക്രമീകരിച്ചിരിക്കുന്നത്.
മാനവ രക്ഷാകരദൗത്വത്തിൽ, ദൈവപുത്രന്റെ പീഡാനുഭവങ്ങളും, കുരിശുമരണവും, പ്രത്യാശ പകർന്ന ഉദ്ധാനവും അനുസ്മരിച്ചുകൊണ്ടുള്ള വിശ്വാസ തീർത്ഥാടനയാത്രയിൽ ഒരുങ്ങി പങ്കുചേരുവാൻ അനുഗ്രഹീതമാവുന്ന ശുശ്രുഷകളാവും നൈറ്റ് വിജിലിൽ ക്രമീകരിക്കുക. ക്രിസ്തുവിൽ സ്നേഹവും, വിശ്വാസവും, പ്രത്യാശയും അർപ്പിച്ച് ദിനാന്ത യാമങ്ങളിൽ ഉണർന്നിരുന്നുള്ള പ്രാർത്ഥനക്കും അതോടൊപ്പം കുമ്പസാരത്തിനും, സ്പിരിച്വൽ ഷെയറിങ്ങിനും ബാസിൽഡനിൽ അവസരമൊരുങ്ങും.
വെള്ളിയാഴ്ച വൈകുന്നേരം ഏഴരയോടെ പരിശുദ്ധ ജപമാല സമർപ്പണത്തോടെ നൈറ്റ് വിജിൽ ശുശ്രുഷകൾ ആരംഭിക്കും. വിശുദ്ധ കുർബ്ബാന,പ്രെയ്സ് & വർഷിപ്പ്, തിരുവചന ശുശ്രുഷ, രോഗശാന്തി ശുശ്രുഷ, ആരാധന തുടർന്ന് സമാപന ആശീർവ്വാദത്തോടെ രാത്രി പതിനൊന്നരയോടെ തിരുക്കർമ്മങ്ങളും ശുശ്രുഷകളും സമാപിക്കും.
ദൈവീക കൃപകളും, അനുഗ്രഹങ്ങളും, നവീകരണവും പ്രാപിക്കുവാൻ അനുഗ്രഹദായകമായ നൈറ്റ് വിജിലിലേക്ക് ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:-
മനോജ് തയ്യിൽ- 07848808550,
മാത്തച്ചൻ വിളങ്ങാടൻ- 07915602258
നൈറ്റ് വിജിൽ സമയം:
ഫെബ്രുവരി 21, വെള്ളിയാഴ്ച, രാത്രി 19:30 മുതൽ 23:30 വരെ.
Venue: The Most Holy Trinity Church, Wickhay, Basildon, SS15 5DS
ഷൈമോൻ തോട്ടുങ്കൽ
ബിർമിംഗ് ഹാം . തപസിന്റെയും ആത്മ വിശുദ്ധീകരണത്തിന്റെയും നാളുകളായ വലിയ നോമ്പിനോടനുബന്ധിച്ചു ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ എല്ലാ ഇടവകകളിലും ,മിഷൻ,പ്രൊപ്പോസഡ് മിഷൻ കേന്ദ്രങ്ങളിലും നോമ്പ് കാല ധ്യാനങ്ങൾ നടത്തുന്നു .രൂപതയുടെ രൂപീകരണത്തിനുശേഷം എല്ലാ നോമ്പുകാലത്തും നടത്തുന്ന ഗ്രാൻഡ് മിഷൻ ധ്യാനങ്ങളുടെ ഭാഗമായി ഈവർഷം നടത്തുന്ന ഗ്രാൻഡ് മിഷൻ 2025ൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അനുഗ്രഹീതരായ 23 വചന പ്രഘോഷകർ നേതൃത്വം നൽകുന്ന ധ്യാനങ്ങൾ ആണ് ഫെബ്രുവരി മാസം 28 മുതൽ ഏപ്രിൽ മാസം 13 വരെ ക്രമീകരിച്ചിരിക്കുന്നത് . ധ്യാന ശുശ്രൂഷകൾക്ക് ഒരുക്കമായി എല്ലാ ഇടവക , മിഷൻ , പ്രൊപ്പോസഡ് മിഷൻ കേന്ദ്രങ്ങളിലും പ്രത്യേക [പ്രാർത്ഥനകളും നടന്നു വരുന്നു , രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ സാദ്ധ്യമായ എല്ലാ മിഷനുകളിലും ധ്യാന സമയത്ത് എത്തിച്ചേരുകയും സന്ദേശം നൽകുകയും ചെയ്യും , ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ഭാഗമായ 109 കേന്ദ്രങ്ങളിൽ നടക്കുന്ന ഈ നോമ്പുകാല വിശുദ്ധീകരണ ധ്യാനത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി രൂപതാ ഇവാഞ്ചലൈസേഷൻ ടീം അറിയിച്ചു . വിവിധ ഇടവക , മിഷൻ , പ്രൊപ്പോസഡ് മിഷൻ കേന്ദ്രങ്ങളിൽ നടക്കുന്ന ധ്യാനങ്ങളുടെ സമയക്രമവും , സ്ഥലങ്ങളും സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു .ഈ നോമ്പുകാല വിശുദ്ധീകരണ ധ്യാനത്തിൽ പങ്കെടുക്കുവാനും ആത്മ വിശുദ്ധീകരണം പ്രാപിക്കുവാനും എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും രൂപത ഇവാഞ്ചലൈസേഷൻ ടീം അറിയിച്ചു .
Sent from my iPhone
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിൽ ഒരു ഗുരുവായൂരപ്പക്ഷേത്രം എന്ന സാക്ഷാത്കാരത്തിന് വേണ്ടി സംയുകതമായി പ്രയത്നിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യ വേദിയും മോഹൻജി ഫൗണ്ടേഷനും ചേർന്ന് പന്ത്രണ്ടാമത് ശിവരാത്രി നൃത്തോത്സവം വിപുലമായ രീതിയിൽ സംഘടിപ്പിക്കുന്നു. ഈ വരുന്ന ഫെബ്രുവരി ഇരുപത്തിരണ്ടാം തീയതി ശനിയാഴ്ച മൂന്ന് മുപ്പത് മുതൽ സറെയിലെ കാർഷെൽട്ടൻ ബോയ്സ് സ്പോർട്സ് കോളേജ് അങ്കണത്തിൽ വച്ചാണ് ചടങ്ങുകൾ നടത്തപ്പെടുന്നത്. ലണ്ടനിലെ പ്രമുഖ നൃത്ത അധ്യാപികയായ ശ്രീമതി ആശ ഉണ്ണിത്താന്റെ നേതൃത്വത്തിലുള്ള നൃത്തോത്സവവും തുടർന്ന് ദീപാരാധന അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്. ജാതി മത ഭേദമന്യേ എല്ലാവരും ഈ ചടങ്ങുകളിൽ പങ്കെടുക്കണമെന്ന് ശ്രീ ഗുരുവായൂരപ്പന്റെ നാമത്തിൽ സംഘടകർ അറിയിച്ചു.
മഹാശിവരാത്രി ദിനമായ 2025 ഫെബ്രുവരി 26 ന് ബുധനാഴ്ച ശിവഗിരി ആശ്രമം യുകെയിൽ “മഹാശിവരാത്രി ” സമു ചിതമായി ആഘോഷിക്കുന്നു. കുംഭ മാസത്തിലെ കൃഷ്ണപ ക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്.
1888 മാർച്ച് മാസം പതിനൊന്നാം തീയതി അരുവിപ്പുറത്ത് ഭഗവാൻ ശ്രീനാരായണ ഗുരുദേവൻ ശിവപ്രതിഷ്ഠ നടത്തിയതിന്റെ 137 മത് വാർഷിക ദിനം.
ആശ്രമത്തിൽ വൈകുന്നേരം 7 മണിമുതൽ ഗുരുപൂജയോടെ തുടക്കം കുറിക്കുന്നു, തുടർന്ന് ശിവപൂജയും മൃത്യുഞ്ജയ ഹോമവും അഖണ്ഡ നാമജപവും ശ്രീ സുനീഷ് ശാന്തിയുടെയും സിറിൽ ശാന്തിയുടെയും നേതൃത്വത്തിൽ നടക്കുന്നു. ഈ പുണ്യ ദിനത്തിലേക്ക് എല്ലാ ഭക്തജനങ്ങളെയും സ്വാഗതം ചെയ്യുന്നു.
ബിനോയ് എം. ജെ.
നാം പുറത്തേക്ക് നോക്കുമ്പോൾ ജഗത്തിനെ കാണുന്നു. ഈ ജഗത്താവട്ടെ നാനാത്വത്തിൽ അധിഷ്ഠിതവും, വൈരുധ്യങ്ങൾ നിറഞ്ഞതും, അപേക്ഷികവും ആണ്. അത് ദ്വൈതമാണ്. എവിടെ നോക്കിയാലും പ്രശ്നങ്ങൾ! ആ പ്രശ്നങ്ങൾക്ക് പരിഹാരവും ഉണ്ടാവാം. എന്നിരുന്നാലും ആ പരിഹാരങ്ങളും ശാശ്വതങ്ങളല്ല.ഇവിടുത്തെ സുഖദു:ഖങ്ങൾ പരിമിതങ്ങളാണ്. സുഖം ദു:ഖത്തിനും ദു:ഖം സുഖത്തിനും വഴിമാറുന്നു. എല്ലാം മാറി മറിയുന്നു. ശാശ്വതമായി യാതൊന്നുമില്ല. ഈശ്വരൻ എവിടെയോ തിരോഭവിച്ചിരിക്കുന്നു. ചിലർ ഈശ്വരൻ ഉണ്ടെന്ന് വാദിക്കുന്നു; ചിലർ ഈശ്വരൻ ഇല്ലെന്ന് വാദിക്കുന്നു. രണ്ടു കൂട്ടർക്കും സത്യസന്ധത പോരാ.ഈശ്വരൻ ഉണ്ടെങ്കിൽ അതിനെ ഒന്ന് കാട്ടിത്തരൂ… ഇല്ലെങ്കിൽ ഈ നാനാത്വത്തിന്റെ പിറകിലത്തെ ഏകത്വമെന്താണ്?
സംഘർഷഭരിതമായ ഈ ജഗത് എവിടെ നിന്നും വരുന്നു?അത് ഈശ്വരന്റെ സൃഷ്ടിയൊന്നുമല്ല. മറിച്ച് അത് നമ്മുടെ മനസ്സിന്റെ സൃഷ്ടിയാണ്. മനസ്സുള്ളിടത്തൊക്കെ ജഗത്തും ഉണ്ട്. ജഗത് ഉള്ളിടത്തൊക്കെ മനസ്സും ഉണ്ട്. ജഗത്തിനെ ഇല്ലാതാക്കുവാനുള്ള കഴിവ് മനസ്സിനുണ്ട്. കാരണം ജഗത്തിന്റെ നിലനിൽപ്പ് നിങ്ങളുടെ മനസ്സിനെ ആശ്രയിച്ചാണ് കിടക്കുന്നത്. മനസ്സ് എല്ലാറ്റിനെയും വിഭജിക്കുന്നു. അത് മനസ്സിന്റെ പ്രകൃതമാണ്. മനസ്സ് അദ്വൈതത്തെ വിഭജിച്ച് ദ്വൈതമാക്കുന്നു. ഒന്നിനെ വിഭജിക്കുമ്പോൾ രണ്ടുണ്ടാകുന്നു. രണ്ടിൽ നിന്നും നാനാത്വം ജനിക്കുന്നു. ഇപ്രകാരം മനസ്സ് ജഗത്തിന് രൂപം കൊടുക്കുന്നു. പിന്നീട് അങ്ങോട്ട് പ്രശ്നങ്ങളുടെ ഒരു ഘോഷയാത്രയാണ്. അവ ഒരിക്കലും അവസാനിക്കുന്നില്ല. പ്രശ്നങ്ങളെ നേരിട്ട് മനുഷ്യന്റെ മനസ്സ് കല്ലുപോലെ ആയിരിക്കുന്നു. ഭൂരിപക്ഷം ആളുകളും ജീവിതം മടുത്തു. ഇതിൽ നിന്നൊക്കെ ഒരു മോചനം എല്ലാവരും ആഗ്രഹിക്കുന്നു. പക്ഷേ അതെങ്ങിനെ സാധിക്കും? ഇതൊരു വലിയ ചോദ്യമാണ്. ജഗത്തിനെ ജയിക്കുക! നാനാത്വത്തെ ജയിക്കുക! ദ്വൈതത്തെ ജയിക്കുക! മനസ്സിനെ ജയിക്കുക! ചിന്തയെ ജയിക്കുക! മായ തിരോഭവിക്കുമ്പോൾ യഥാർത്ഥ സത്യം പ്രകാശിക്കുന്നു. ജഗത് തിരോഭവിക്കുമ്പോൾ ഈശ്വരൻ പ്രകാശിക്കുന്നു. രണ്ടില്ലാതാകുമ്പോൾ ഒന്ന് മാത്രം ശേഷിക്കുന്നു. ആ ശേഷിക്കുന്ന തത്വം നിങ്ങൾ തന്നെയാണ്.
‘ജഗത്’ എന്നു പറയുന്ന ഒന്നവിടില്ല. ഉള്ളത് ഈശ്വരൻ മാത്രം. ദുഃഖം ഒരു മിഥ്യയാണ്. ഉള്ളത് അനന്താനന്ദം മാത്രം. ഈശ്വരൻ എന്ന ആ ഭാവാത്മക സത്തയെ ഒന്നു കണ്ടാൽ മതി സകല ക്ലേശങ്ങളും തിരോഭവിക്കും. സുഖ- ദു:ഖങ്ങൾ ദ്വൈതമാണ്. അത് ജഗത്തിലേ ഉള്ളൂ; ഈശ്വരനിൽ ഇല്ല. പരിമിത സത്തയിൽ(ജഗത്തിൽ) അനന്താനന്ദം അസാധ്യം. അനന്ദ സത്തയിൽ(ഈശ്വരനിൽ) ദുഃഖങ്ങളും അസാധ്യം. ഈശ്വരനെ അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്യുവിൻ. ഈശ്വരനെ കാണുമ്പോൾ ജഗത് തിരോഭവിച്ചുകൊള്ളും. പ്രശ്നവും അതിന്റെ പരിഹാരവും നിങ്ങളുടെ കാഴ്ചപ്പാടിൽ ആണ് കിടക്കുന്നത്. ഈശ്വരനെ കാണേണ്ടിടത്ത് ജഗത്തിനെ കാണുന്നതാണ് നമ്മുടെ പ്രശ്നം. രണ്ടുള്ളിടത്തൊക്കെ സംഘർഷവും ഉണ്ട്. പാശ്ചാത്യ ചിന്തകനായ ഹേഗൽ ഈ സംഘട്ടനത്തെ കുറിച്ച് സംസാരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഏതൊരാശയത്തിനും (Thesis)എതിരായി മറ്റൊരാശയം(Anti-thesis) നിലനിൽക്കുന്നു. ഇവ തമ്മിലുള്ള സംഘട്ടനത്തിൽ നിന്നും മൂന്നാമതൊരാശയം(Synthesis) ജന്മമെടുക്കുന്നു. എന്നാൽ ഈ പുതിയ ആശയത്തിനെതിരെയും ഒരു വിപരീതാശയം ജനിക്കുന്നു. അവ തമ്മിലുള്ള സംഘട്ടനത്തിൽ നിന്നും പിന്നെയും പുതിയ ഒരാശയം ജനിച്ചു വീഴുന്നു. ഈ പ്രക്രിയ അനന്തമായി നീളുന്നു. ഈ സംഘട്ടനത്തിനും പ്രശ്നങ്ങൾക്കും എന്താണ് പരിഹാരം? രണ്ടിനെ തള്ളിക്കളയുവിൻ! അപരിമിതമായ ആ ഏക ആശയത്തെ അന്വേഷിക്കുവിൻ! നിങ്ങൾ പരിമിതമായ ഒരാശയത്തെ യാണ് തിരയുന്നതെങ്കിൽ തീർച്ചയായും നിങ്ങൾ പരാജയപ്പെടും. കാരണം എല്ലാ പരിമിതികളും മിഥ്യയാണ്.
ഒന്നിനെ കാണുമ്പോൾ മനസ് അത്യധികം ഏകാഗ്രമാകുന്നു. രണ്ടിനേയും, നാനാത്വത്തെയും കാണുമ്പോൾ നമ്മുടെ ഏകാഗ്രത തകരുന്നു. ഏകാഗ്രത തകരുമ്പോൾ സംഘർഷങ്ങൾ മനസ്സിൽ അരങ്ങേറുന്നു. മനസ്സിനെ സ്വരച്ചേർച്ചയിൽ എത്തിക്കുക എന്നതാണ് നമ്മുടെ ദൗത്യം. അവിടെ നാം സ്വയം മറക്കുന്നു. പിന്നീട് നിങ്ങളെ ബാധിക്കുവാൻ ജഗത്തിനാവില്ല. ജഗത് നിങ്ങളെ ബാധിക്കുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ പിടിപ്പുകേട് കൊണ്ടാണ്. നിങ്ങൾ ജഗത്തിനെ കാണുന്നതുകൊണ്ടാണ് അത് നിങ്ങളെ ബാധിക്കുന്നത്. ഇല്ലാത്ത ഒരു സത്തയ്ക്ക് ജന്മം കൊടുത്താൽ അത് ഒരു ഭൂതം പോലെ നിങ്ങളെ ബാധിക്കുകയും പിന്തുടരുകയും ചെയ്യും.
അദ്വൈതവും ദ്വൈതവും തമ്മിലുള്ള വ്യത്യാസം അനന്താനന്ദവും അനന്ത ദുഃഖവും തമ്മിലുള്ള വ്യത്യാസമാണ്. അവ സ്വർഗ്ഗവും നരകവും പോലെ വ്യത്യസ്തങ്ങളാണ്. ഈശ്വരനെ അറിയുമ്പോൾ – അല്ല ഈശ്വരനാകുമ്പോൾ – അദ്വൈതം സാക്ഷാത്കരിക്കപ്പെടുന്നു. അവിടെ ക്ലേശങ്ങൾക്ക് ഒന്നെത്തിനോക്കുവാൻ പോലും കഴിയുന്നില്ല. അവിടെ എല്ലാം അതിന്റെ പൂർണ്ണതയിലാണ്. അതിന്റെ സൗന്ദര്യം വർണ്ണനകൾക്കും അതീതമാണ്. അതിനെക്കുറിച്ച് പറയുവാൻ ഭാഷ അശക്തമാണ്. അവിടെ ഞാനെന്നും നീയെന്നുമുള്ള ഭേദഭാവനയില്ല. സമസ്തവും ഈശ്വരനിൽ ലയിക്കുന്നു.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
ഷൈമോൻ തോട്ടുങ്കൽ
ബർമിംഗ്ഹാം . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ മൂന്ന് നോയമ്പിനോടനുബന്ധിച്ച് ഫെബ്രുവരി ഒൻപതാം തീയതി രാത്രി ഒൻപത് മണി മുതൽ ഫെബ്രുവരി പതിമൂന്നാം തീയതി എട്ട് മണി വരെ അഖണ്ഡ ബൈബിൾ പാരായണം നടത്തുന്നു . രൂപതയുടെ പന്ത്രണ്ട് റീജിയനുകളിൽ നിന്നുമുള്ള ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നുമുള്ള പ്രതിനിധികൾ സൂം പ്ലാറ്റ്ഫോമിൽ കൂടി ഈ അഖണ്ഡ വിശുദ്ധ ഗ്രന്ഥ പാരായണത്തിൽ പങ്ക് ചേരും , രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉത്ഘാടന, സമാപന കർമ്മങ്ങൾ നിർവഹിക്കുമെന്ന് വിമൻസ് ഫോറം കമ്മീഷൻ ചെയർമാൻ റെവ ഫാ ജോസ് അഞ്ചാനിക്കൽ ഡയറക്ടർ റെവ സി ഡോ ജീൻ മാത്യു എസ് എച്ച് പ്രസിഡന്റ് ട്വിങ്കിൾ റെയ്സൺ , സെക്രട്ടറി അൽഫോൻസ കുര്യൻ എന്നിവർ അറിയിച്ചു.
അപ്പച്ചൻ കണ്ണഞ്ചിറ
റാംസ്ഗേറ്റ്: യു കെ യിൽ ആത്മീയ നവീകരണത്തിനും, വിശ്വാസ ദീപ്തി പകരുന്നതിനും, ഒട്ടേറെ അനുഭവസാക്ഷ്യങ്ങൾക്കും അനുഗ്രഹവേദിയായ റാംസ്ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്ററിൽ വെച്ച് മാർച്ച് മാസം 21,22, 23 തീയതികളിലായി താമസിച്ചുള്ള ‘വരദാന അഭിഷേക ധ്യാനം’ സംഘടിപ്പിക്കുന്നു. ആഗോളതലത്തിൽ തിരുവചന ശുശ്രുഷക്കായി നിലകൊള്ളുന്ന വിൻസൻഷ്യൽ സഭാ സമൂഹം, കെന്റിലെ റാംസ്ഗേറ്റ് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ വെച്ച്, വിശുദ്ധവാരത്തിനു മുന്നോടിയായി ക്രമീകരിക്കുന്ന റെസിഡൻഷ്യൽ റിട്രീറ്റ് മാർച്ച് 21 ന് വെള്ളിയാഴ്ച രാവിലെ എട്ടു മണിക്ക് ആരംഭിച്ച് 23 ന് ഞായറാഴ്ച വൈകുന്നേരം നാലു മണിയോടെ സമാപിക്കും.
താമസിച്ചുള്ള വരദാന അഭിഷേക ധ്യാനത്തിൽ ഡിവൈൻ റിട്രീറ്റ് സെന്ററിന്റെ ഡയറക്ടർമാരും, പ്രശസ്ത ധ്യാന ഗുരുക്കളുമായ ഫാ. ജോസഫ് എടാട്ട്, ഫാ. പോൾ പള്ളിച്ചാൻകുടിയിൽ, അഭിഷിക്ത തിരുവചന പ്രഘോഷകനും, കൗൺസിലറുമായ ബ്രദർ ജെയിംസ് ചമ്പക്കുളം എന്നിവർ സംയുക്തമായിട്ടാവും നയിക്കുക.
“എന്നാൽ, പരിശുദ്ധാത്മാവ് നിങ്ങളുടെ മേൽ വന്നു കഴിയുമ്പോൾ, നിങ്ങൾ ശക്തി പ്രാപിക്കും” (അപ്പ.പ്രവർത്തനങ്ങൾ 1:8).
ദൈവീകമായ സത്യവും നീതിയും വിവേചിച്ചറിയുവാനുള്ള ജ്ഞാനവും, കൃപകളും, ദാനങ്ങളും ആർജ്ജിക്കുവാനും, ആത്മീയ നവീകരണ ചൈതന്യത്തിൽ, വിശുദ്ധ വാരത്തിലേക്കു പ്രവേശിക്കുവാനും ഈ ധ്യാനം അനുഗ്രഹദായകമാവും.
വരദാന അഭിഷേക റെസിഡൻഷ്യൽ ധ്യാനത്തിനു പങ്കു ചേരുന്നവർക്കായി മാർച്ച് 20 ന് വ്യാഴാഴ്ച വൈകുന്നേരത്തോടെ താമസവും ഭക്ഷണവും സജ്ജീകരിക്കുന്നതും, വാഹനങ്ങൾക്കുള്ള പാർക്കിങ് സൗകര്യം ഒരുക്കുന്നതുമാണ്. വ്യാഴാഴ്ച എത്തുന്നവർക്കു വൈകുന്നേരത്തെ സന്ധ്യാ ശുശ്രുഷകളിൽ പങ്കു ചേരുവാൻ സാധിക്കുന്നതുമാണ്.
വരദാന അഭിഷേക ധ്യാനത്തിൽ പങ്കുചേരുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ മുൻകൂറായി രജിസ്റ്റർ ചെയ്യുവാൻ അഭ്യർത്ഥിക്കുകയും, ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുകയും ചെയ്യുന്നു.
Contact : +447474787870,
Email:
[email protected], Website:
www.divineuk.org
Venue: Divine Retreat Centre, St. Augustine’s Abbey, Ramsgate, Kent, CT11 9PA