Spiritual

അപ്പച്ചൻ കണ്ണഞ്ചിറ

വാത്സിങ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പത്താമത് വാത്സിങ്ഹാം തീർത്ഥാടനം കൂടുതൽ പ്രൗഢിയോടെയും ഭക്തിപുരസ്സരവുമായി ജൂലൈ 18 ന് ശനിയാഴ്ച്ച കൊണ്ടാടും. ഗ്രേറ്റ് ബ്രിട്ടനിലുടനീളമുള്ള സീറോ മലബാർ ഇടവകകളിൽ നിന്നുമെത്തുന്ന പതിനായിരത്തിലധികം മരിയഭക്തരെയാണ് ഇത്തവണ വാത്സിങ്ഹാം തീർത്ഥാടനത്തിലേക്ക് പ്രതീക്ഷിക്കുന്നത്. യൂറോപ്പിലെ ഏറ്റവും വലിയ മാതൃഭക്തരുടെ സംഗമത്തിലും, മരിയൻ പ്രഘോഷണ തിരുന്നാളിലൂം പങ്കു ചേരുവാനുള്ള അനുഗ്രഹാവസരമാവും ശനിയാഴ്ച്ച നടക്കുന്ന സീറോ മലബാർ സഭയുടെ തീർത്ഥാടനം.

ആഗോളതലത്തിൽ ‘അനുഗ്രഹങ്ങളുടെ പറുദീസ’യെന്ന ഖ്യാതി നേടിയിട്ടുള്ള ഇംഗ്ലണ്ടിലെ നസ്രേത്തിൽ പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്തതക്കും, അനുഗ്രഹ സാഫല്യത്തിനും നന്ദി നേരുന്നതിന് നിത്യേന നിരവധി ആളുകൾ സന്ദർശിക്കുകയും, പ്രാർത്ഥിക്കുകയും ചെയ്യുന്ന പ്രമുഖ മരിയൻ അഭയ കേന്ദ്രമാണ് വാത്സിങ്ഹാം. ഈ വർഷത്തെ തീർത്ഥാടനത്തിനു ആതിഥേയത്വം വഹിക്കുന്നത് കേംബ്രിഡ്ജ് റീജണൽ സീറോ മലബാർ സമൂഹം ആണ്.

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ വിവിധ ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നുമുള്ള പ്രസുദേന്തിമാരുടെ വിപുലമായ പങ്കാളിത്തം, ചടങ്ങിനെ കൂടുതൽ ഭക്തിസാന്ദ്രവും, ആകർഷകവുമാക്കും. ഇനിയും പ്രസുദേന്തിമാരാകുവാൻ ആഗ്രഹിക്കുന്നവർക്ക് https://forms.office.com/e/5CmTvcW6p7 എന്ന ലിങ്കിലൂടെ രെജിസ്റ്റർ ചെയ്യുവാനുള്ള അവസരം നീട്ടിയിട്ടുണ്ട്.

രാവിലെ ഒമ്പതരയ്ക്ക് സപ്രാ, ആരാധന തുടർന്ന് പത്തേകാലിന് എപ്പാർക്കിയുടെ വികാരി ജനറാളും, പ്രോട്ടോ സെഞ്ചുല്ലോസുമായ റവ.ഡോ.ആന്റണി ചുണ്ടെലിക്കാട്ട് നയിക്കുന്ന മരിയൻ പ്രഭാഷണവും, പതിനൊന്നിന് തിരുന്നാൾ കൊടിയേറ്റവും നടക്കും. ഇടവേളയിൽ ഭക്ഷണത്തിനും, അടിമവെക്കലിനുമുള്ള സമയമാണ്. പന്ത്രണ്ട് മണിക്ക് നടക്കുന്ന പ്രസുദേന്തി വാഴ്ചക്കു ശേഷം, പന്ത്രണ്ടരയോടെ മാതൃഭക്തി നിറവിൽ തീർത്ഥാടന പ്രദക്ഷിണം നടക്കും. ഓരോ മിഷനുകളും തങ്ങളുടെ ഗ്രൂപ്പുകളോടോടൊപ്പം ‘പിൽഗ്രിമേജ് സ്പിരിച്വൽ മിനിസ്ട്രി’ ചൊല്ലിത്തരുന്ന പ്രാർത്ഥനകളും ഭക്തിഗാനങ്ങളും ആലപിച്ച് ഭയ ഭക്തി ബഹുമാനത്തോടെ പ്രദക്ഷിണത്തിൽ അണിചേരേണ്ടതാണ്.

ഉച്ചക്ക് ഒന്നേമുക്കാലിന് രൂപതാ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ തിരുന്നാൾ ദിവ്യബലി അർപ്പിക്കും.പ്രോട്ടോ സെഞ്ചുലോസ് റവ.ഡോ. ആന്റണി ചുണ്ടെലിക്കാട്ടിൽ, ചാൻസലർ റവ.ഡോ. മാത്യു പിണക്കാട്ട്, വൈസ് ചാൻസലർ ഫാ. ഫാൻസ്വാ പത്തിൽ, ഫിനാൻസ് ഡയറക്ടർ ഫാ. ജോ മാത്യു, ഫാ. ജിനു മുണ്ടുനടക്കൽ കൂടാതെ വിവിധ മിഷനുകളിൽ നിന്നുള്ള വൈദികരും സഹകാർമ്മികരായി ആഘോഷപൂർവ്വമായ തിരുന്നാൾ സമൂഹബലിയിൽ പങ്കുചേരും.

സാധാരണയായി തീർത്ഥാടനത്തിൽ എത്തുമ്പോൾ വഴിയിലുണ്ടാകാറുള്ള ഗതാഗതകുരുക്കൊഴിവാക്കുവാനായി ഇത്തവണ മിക്ക ദേവാലയങ്ങളിൽ നിന്നും പരമാവധി കോച്ചുകൾ ക്രമീകരിച്ചു വരാനുള്ള രൂപതയുടെ നിർദ്ദേശം ഫലം കാണും. വോളണ്ടിയേഴ്‌സ് നൽകുന്ന നിർദ്ദേശങ്ങൾ നിർബ്ബന്ധമായും പാലിക്കണമെന്ന് തീർത്ഥാടന കമ്മിറ്റി അറിയിച്ചു.

തീർത്ഥാടകർക്കായി മിതമായ വിലയിൽ രുചികരമായ ചൂടുള്ള നാടൻ വിഭവങ്ങൾ ലഭ്യമാക്കുവാൻ ജേക്കബ്‌സ് കാറ്ററിംഗ്‌സ് നോർവിച്ച് & ‘ഇന്ത്യൻ ഫുഡ് ക്ലബ്ബ്’ ഭക്ഷണ ശാലകൾ ഒരുക്കുന്ന മലയാളി സ്റ്റാളുകൾ തീർത്ഥാടന വേദിയിൽ ഉണ്ടായിരിക്കുന്നതാണ്. തീർത്ഥാടകരായ വൻജനാവലിയുടെ തിരക്കിനിടയിൽ ഭക്ഷണം താമസം കൂടാതെ ഗ്രൂപ്പുകളായി വരുന്നവർക്കായി മുൻകൂട്ടി ഓർഡർ ചെയ്യുവാനുള്ള സൗകര്യവും കാറ്ററേഴ്‌സ് ഒരുക്കുന്നുണ്ട്. കാറ്ററേഴ്‌സുമായി ബന്ധപ്പെടുവാൻ : ജേക്കബ്‌സ് കാറ്ററിംഗ്‌സ് നോർവിച്ച് -07869212935,
ഇൻഡ്യൻ ഫുഡ് ക്ലബ്ബ് -07720614876

വാത്സിങ്ഹാം തീർത്ഥാടനത്തിരുന്നാളിലേക്ക് ഏവരെയും സ്നേഹപൂർവ്വം ക്ഷണിച്ചു കൊള്ളുന്നതായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അറിയിച്ചു.

തീർത്ഥാടനത്തിന്റെ സമയക്രമം താഴെപ്പറയുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

9:30 AM – സപ്രാ, ആരാധന
10:15 – മരിയൻ പ്രഭാഷണം – റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് ( പ്രോട്ടോ സിഞ്ചെല്ലൂസ്‌)
11:00 – കൊടിയേറ്റ്
12:00 – പ്രസുദേന്തി വാഴിയ്ക്കൽ .
12:30 – ആഘോഷമായ ദിവ്യകാരുണ്യ പ്രദക്ഷിണം.
13:45 – ആഘോഷമായ തിരുന്നാൾ കുർബ്ബാന- മാർ ജോസഫ് സ്രാമ്പിക്കൽ.
15:45 – നന്ദി പ്രകാശനം

For Prasudenthi Registration :https://forms.office.com/e/5CmTvcW6p7

Caterers Contacts:
Jacob’s Caterings, Norwich -07869212935
Indian Food Club-07720614876

Catholic National Shrine of Our Lady Walshingham, Houghton, St. Giles,
Norfolk, NR22 6AL

ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ കർക്കിടക മാസ പൂജ 2026 ജൂലൈ 18 -ാം തീയതി ശനിയാഴ്ച നടക്കും. അന്നേ ദിവസം രാവിലെ 8:30 ന് ഗണപതി ഹോമം, വൈകുന്നേരം 6 മുതൽ അഭിഷേകം, ധാര, ദീപാരാധന, വിളക്ക് പൂജ, ലളിത സഹസ്ര നാമ അർച്ചന, ഭജന, നീരാഞ്ജനം, പടിപൂജ, ഹരിവരാസനം എന്നിവ നടത്തപ്പെടുന്നതാണ്. വിളക്ക് പൂജയിൽ പങ്കെടുക്കുന്ന ഭക്തർ അതിനു ആവശ്യമായ പൂക്കളും, ഒരു നിലവിളക്കും, നീരാഞ്ചനത്തിന് ഒരു നാളികേരവും കൊണ്ട് വരേണ്ടതാണ്.പൂജകൾക്ക് താഴൂർ മന ഹരിനാരായണൻ നമ്പിടിശ്വർ പ്രധാന കാർമികത്വവും വെള്ളിയോട്ടില്ലം ശ്രീ അദ്രിത് വാസുദേവ് സഹ കർമികത്വവും വഹിക്കും.

അമ്പലത്തിന്റെ വിലാസം
KENT AYYAPPA TEMPLE
1 Northgate, Rochester ME1 1LS

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക
07838170203, 07985245890, 07507766652, 07906130390,
07973 151975

ബെർമിംഗ്ഹാം ∙ പരിശുദ്ധ ത്രിത്വത്തിന്റെ മഹത്ത്വം ആലപിക്കുന്ന പുതിയ ക്രിസ്തീയ ഭക്തിഗാനമായ ‘സർവേശ നാമം ജയ’ സംഗീതാസ്വാദകരുടെയും വിശ്വാസികളുടെയും ശ്രദ്ധ നേടുന്നു. സീറോ മലബാർ സഭയുടെ സെന്റ് ബെനഡിക്ട് മിഷൻ സട്ട്ലി ഇടവകാംഗങ്ങളുടെ നേതൃത്വത്തിൽ പുറത്തിറക്കിയ ഗാനത്തിന്റെ നിർമാതാവ് രാജു ജേക്കബാണ്. ഡോ. ഷെറിൻ ജോസാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഫാ. ജോയി ചെഞ്ചേരിൽ എംസിബിഎസിന്റെ വരികൾക്ക് ജോർജ് ചെമ്പേരി സംഗീതം പകർന്നപ്പോൾ സംഗീതസംവിധാനം നിർവഹിച്ചത് ജയപ്രകാശാണ്. ‘Joy Chencheril’ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്.

മൂന്ന് വ്യത്യസ്ത രാഗങ്ങളിൽ ചിട്ടപ്പെടുത്തിയ അപൂർവ ത്രിത്വകീർത്തനമെന്ന പ്രത്യേകതയാണ് ഗാനത്തെ വേറിട്ടുനിർത്തുന്നത്. പല്ലവി മോഹനരാഗത്തിലും അനുപല്ലവി വാസന്തി രാഗത്തിലും ചരണം മലയമാരുതം രാഗത്തിലുമാണ് ഒരുക്കിയിരിക്കുന്നത്. സെമി ക്ലാസിക്കൽ ശൈലിയിൽ അവതരിപ്പിച്ചിരിക്കുന്ന ഗാനം സംഗീത മത്സരങ്ങൾക്കും നൃത്താവിഷ്കാരങ്ങൾക്കും അനുയോജ്യമാണെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. രംഗപൂജയ്ക്ക് പത്തും ഇരുപതും വർഷം മുമ്പുള്ള പാട്ടുകളായിരുന്നു ഉപയോഗിച്ചിരുന്നത് . രണ്ട് ദശാബ്ദങ്ങൾക്ക് ശേഷം രംഗപൂജയ്ക്ക് ഉതകുന്ന ഒരു പാട്ടുമായി എത്തിയിരിക്കുകയാണ് ജോയി അച്ചനും  രാജു ജേക്കബും ഷെറിൻ ജോസും.

“ജയ ജയ താതൻ, ജയ ജയ സൂനു, ജയ ജയ റൂഹാ നമാമ്യഹം” എന്ന വരികളിലൂടെ പരിശുദ്ധ ത്രിത്വത്തെ വണങ്ങുന്ന ഗാനം വിശ്വാസജീവിതത്തിന്റെ സാരവും ആത്മീയ സന്ദേശവും ഉൾക്കൊള്ളുന്നതാണ്. പരിശുദ്ധ ത്രിത്വത്തെ മഹത്ത്വപ്പെടുത്തുന്ന ഒരു പ്രത്യേക ഭക്തിഗാനം ഒരുക്കണമെന്ന രാജു ജേക്കബിന്റെ ആഗ്രഹമാണ് ഈ സൃഷ്ടിക്ക് പിന്നിലെ പ്രചോദനമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി. ഗാനത്തിന്റെ വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത് വൈശാഖ് വി. എം. ആണ്.

ഗാനത്തിന്റെ വീഡിയോ കാണാനും കേൾക്കാനുമായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക .

https://youtu.be/zRzhdvWAljk?si=AG7oAdTx1laMscqk

 

ബെർമിംഗ്ഹാമിലെ സീറോ മലബാർ സഭയുടെ കീഴിലുള്ള സെന്റ് ബെനഡിക്ട് മിഷൻ സട്ട്ലി ഇടവകയിൽ വിശുദ്ധ തോമസ് ശ്ലീഹായുടെയും വിശുദ്ധ അൽഫോൻസാമ്മയുടെയും വിശുദ്ധ ബെനഡിക്ടിന്റെയും സംയുക്ത തിരുനാൾ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ആഘോഷിച്ചു.

മൂന്ന് ദിവസങ്ങളിലായി നടന്ന തിരുനാൾ ശുശ്രൂഷകളിൽ ഇടവകാംഗങ്ങൾക്കൊപ്പം വിശിഷ്ട അതിഥികളും സമീപ ഇടവകകളിൽ നിന്നെത്തിയ അനേകം വിശ്വാസികളും ഭക്തിപൂർവം പങ്കെടുത്തു. വിശുദ്ധ കുർബാന, പ്രത്യേക പ്രാർത്ഥനകൾ, തിരുനാൾ പ്രദക്ഷിണം എന്നിവയിലൂടെ വിശ്വാസികൾ ദൈവാനുഗ്രഹത്തിനായി ഒരുമിച്ച് പ്രാർത്ഥിച്ചു.

ജൂലൈ 3-ന് വൈകിട്ട് 7 മണിക്ക് വിശുദ്ധ തോമസ് ശ്ലീഹായുടെ തിരുനാൾ ദിനാചരണത്തോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. ബർമിംഗ്ഹാം അതിരൂപതയുടെ വികാരി ജനറലായ റെവ. ഫാ. കാനൻ ജോനാഥൻ വിസി മുഖ്യകാർമികത്വം വഹിച്ച ദിവ്യബലിയും തുടർന്ന് നവനാൾ, ലദീഞ്ഞ്, നേർച്ച വിതരണവും നടന്നു.

ജൂലൈ 4-ന് വൈകിട്ട് 6.30-ന് സീറോ മലങ്കര റീത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. യൂറോപ്പിലെ സീറോ മലങ്കര സഭയുടെ അപ്പസ്തോലിക് വിസിറ്ററായ ബിഷപ്പ് കുര്യാക്കോസ് മാർ ഒസ്താത്തിയോസ് മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് നവനാൾ, ലദീഞ്ഞ്, നേർച്ച എന്നിവയും ഭക്തിപൂർവം നടന്നു.

ജൂലൈ 5-ന് രാവിലെ 11 മണിക്ക് ആഘോഷപൂർവം അർപ്പിച്ച പൊന്തിഫിക്കൽ റാസയ്ക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ ആദ്യ വൈദികനായ റവ. ഫാ. മൈക്കിൾ (ടോണി) കൊച്ചേരി മുഖ്യകാർമികത്വം വഹിച്ചു.

ഇടവകയിലെ വിവിധ ഫാമിലി യൂണിറ്റുകളുടെ നേതൃത്വത്തിൽ നടന്ന തിരുനാൾ ഒരുക്കങ്ങളിൽ എല്ലാ കുടുംബങ്ങളും ആത്മാർത്ഥമായും ആവേശപൂർവമായും പങ്കാളികളായി. നൂറ്റിപ്പന്ത്രണ്ട് പ്രസുദേന്തിമാർ കുടുംബസമേതം തിരുനാളിൽ പങ്കെടുത്തത് ആഘോഷത്തിന് കൂടുതൽ ഭംഗിയും ആത്മീയ ചൈതന്യവും പകർന്നു.

മെൻസ് ഫോറം, വിമൻസ് ഫോറം, യുവജന സംഘടനകൾ, ഫാമിലി യൂണിറ്റുകൾ, വിവിധ കമ്മിറ്റികൾ എന്നിവയുടെ മാതൃകാപരമായ സഹകരണമാണ് തിരുനാളിന്റെ വിജയത്തിന് ശക്തിപകർന്നത്. ജൂലൈ അഞ്ചിന് ആഘോഷപൂർവം അർപ്പിച്ച സമാപന ദിവ്യബലിയോടെയാണ് തിരുനാൾ സമാപിച്ചത്.

തിരുനാളിനോടനുബന്ധിച്ച് നേർച്ചവിരുന്ന്, മാതാവിന്റെ ഗ്രോട്ടോ വെഞ്ചരിപ്പ്, ചെണ്ടമേളം, കുട്ടികൾക്കായുള്ള പ്രത്യേക വിനോദപരിപാടികൾ, ഭക്തിസാന്ദ്രമായ തിരുനാൾ പ്രദക്ഷിണം എന്നിവയും നടന്നു. എല്ലാ പരിപാടികളും വിശ്വാസികളുടെ വലിയ പങ്കാളിത്തത്തോടെയും സന്തോഷത്തോടെയും നടന്നു. തുടർന്ന് നടന്ന സ്നേഹവിരുന്നിൽ എല്ലാ ഇടവകാംഗങ്ങളും പങ്കുചേർന്ന് സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം പങ്കുവച്ചു.

ഇടവക ഡയറക്ടറും വികാരിയുമായ ഫാ. ഫാൻസോ പത്തിൽ, തിരുനാളിന്റെ വിജയത്തിനായി അശ്രാന്തമായി പ്രവർത്തിച്ച എല്ലാ ഇടവകാംഗങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു. തിരുനാൾ കമ്മിറ്റി കൺവീനർ ജിമ്മി മൂലംകുന്നം നന്ദിപ്രസംഗം നടത്തി. കൈക്കാരന്മാർ, തിരുനാൾ കമ്മിറ്റി അംഗങ്ങൾ, ഫാമിലി യൂണിറ്റുകളുടെ ഭാരവാഹികൾ, മെൻസ് ഫോറം, വിമൻസ് ഫോറം, വിവിധ സംഘടനകളുടെ പ്രവർത്തകർ എന്നിവരോടൊപ്പം തിരുനാളിന്റെ വിജയത്തിനായി സഹകരിച്ച എല്ലാ വിശ്വാസികളോടും അദ്ദേഹം ആത്മാർത്ഥമായ നന്ദി രേഖപ്പെടുത്തി.

ദൈവത്തിന്റെ സമൃദ്ധമായ അനുഗ്രഹവും വിശുദ്ധ തോമസ് ശ്ലീഹായുടെയും വിശുദ്ധ അൽഫോൻസാമ്മയുടെയും വിശുദ്ധ ബെനഡിക്ടിന്റെയും മാധ്യസ്ഥവും സെന്റ് ബെനഡിക്ട് മിഷൻ സട്ട്ലി ഇടവകയെ വിശ്വാസത്തിലും ഐക്യത്തിലും സേവനത്തിലും കൂടുതൽ ശക്തിപ്പെടുത്തട്ടെയെന്ന് ആശംസിച്ചുകൊണ്ട് എല്ലാ ഇടവകാംഗങ്ങൾക്കും സംഘാടകർ സ്നേഹപൂർവം നന്ദി അറിയിച്ചു.

തിരുനാൾ സംബന്ധമായ ഫോട്ടോ ആൽബം കാണുന്നതിനായി താഴെ പറയുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

https://photos.app.goo.gl/YRWTQsHWvUncaYvm7

 1201 കർക്കിടകം 27 (2026 ഓഗസ്റ്റ് 12) രാവിലെ 11:30 മുതൽ റിവർ മെഡ്‌വേ, (ചരിത്രപ്രസിദ്ധമായ റോച്ചെസ്റ്ററിലെ, ആചാരപരമായും ആത്മീയമായും സുപ്രധാനമായ മെഡ്‌വേ നദിയുടെ വിശിഷ്ടതയും പവിത്രതയും നിറഞ്ഞ തീരത്തിലാണ് ബലി തർപ്പണ ചടങ്ങ് നടത്തപ്പെടുന്നത്). കെന്റ് അയ്യപ്പ ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ,
 ശ്രീ. അഭിജിത്ത് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ, പരമ്പരാഗത രീതിയിൽ ബലി തർപ്പണചടങ്ങ് നടത്തപ്പെടും. ബലി തർപ്പണത്തിന് ശേഷം ഭക്തജനങ്ങൾക്ക് തിലഹവനം, പിതൃപൂജ, സായൂജ്യ പൂജ, സുകൃത ഹോമം തുടങ്ങിയ വഴിപാടുകൾ നടത്തുന്നതിനുള്ള അവസരവും സൗകര്യവും ഉണ്ടാവുന്നതാണ്.
 വടക്കേവെളിയില്ലം ശ്രീ. വിഷ്ണുരവി  തിരുമേനിയുടെ കാർമികത്വത്തിൽ തിലഹവനവും, താഴൂർ മന ശ്രീ. ഹരിനാരായണൻ തിരുമേനിയുടെ മേൽനോട്ടത്തിൽ സായൂജ്യ പൂജയും സുകൃത ഹോമവും നടക്കും.ബലി തർപ്പണത്തിന് ശേഷം ഭക്തജനങ്ങൾക്ക് കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ ക്ഷേത്രദർശനം നടത്താനും വഴിപാടുകൾ നടത്താനും അവസരം ലഭിക്കും.

പ്രാർത്ഥനയും ഭക്തിനിർഭരമായ പ്രദക്ഷിണവും സ്നേഹവിരുന്നുംകൊണ്ട് അനുഗ്രഹീതമായിരുന്നു ഭാരതത്തിന്റെ അപ്പസ്തോലനായ മാർ തോമാശ്ലീഹായുടെയും, ഭാരതത്തിന്റെ പ്രഥമ വിശുദ്ധയായ അൽഫോൻസാമ്മയുടെയും, വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ ആഘോഷം. ഈ പുണ്യാഘോഷത്തിൽ സ്റ്റോക്ക്-ഓൺ-ട്രെന്റിലെയും സമീപപ്രദേശങ്ങളിലെയും സീറോ-മലബാർ നസ്രാണി കുടുംബങ്ങൾ വിശ്വാസത്തിന്റെയും സഹോദരസ്നേഹത്തിന്റെയും ആത്മീയ ഐക്യത്തിന്റെയും ബന്ധത്തിൽ ഒരുമിച്ചുകൂടി, തിരുനാളിന് കൂടുതൽ പ്രൗഢിയും ഭക്തിസാന്ദ്രതയും പകർന്നു. ജൂൺ 28-ന് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഫിനാൻസ് ഓഫീസർ റവ. ഫാ. ജോസഫ് മൂലേച്ചേരിയും ഇടവക വികാരി റവ. ഫാ. ജോർജ്ജ് എട്ടുപറയിലും ചേർന്ന് കൊടിയേറ്റ കർമ്മം നിർവഹിച്ചതോടെയാണ് ഈ വർഷത്തെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായത്.

തിരുനാൾ ദിനമായ ജൂലൈ 5-ന്റെ പ്രഭാതം വിശ്വാസികളുടെ ഹൃദയങ്ങളിൽ ആത്മീയ ആനന്ദത്തിന്റെ പുതുവെളിച്ചം വിരിയിച്ച നിമിഷങ്ങളോടെയാണ് ഉദിച്ചത്. രാവിലെ 9.30-ന് നിത്യസഹായ മാതാവിന്റെ തിരുസ്വരൂപ പ്രതിഷ്ഠയോടെയാണ് പ്രധാന തിരുനാൾ ആഘോഷങ്ങൾക്ക് ഭക്തിസാന്ദ്രമായ തുടക്കമായി. ദൈവമാതാവിനോടുള്ള വിശ്വാസസമൂഹത്തിന്റെ സ്നേഹത്തിന്റെയും സമർപ്പണത്തിന്റെയും ഭക്തിനിർഭരമായ പ്രകടനമായി മാതാവിന്റെ തിരുസ്വരൂപം പ്രാർത്ഥനാപൂർവം പ്രതിഷ്ഠിക്കപ്പെട്ടപ്പോൾ, ഒരേ മനസ്സോടെയും ഒരേ സ്വരത്തോടെയും ദൈവത്തെ മഹത്വപ്പെടുത്തിയ വിശ്വാസിസമൂഹം, ദേവാലയാങ്കണം മുഴുവൻ ദൈവസാന്നിധ്യത്തിന്റെ അനുഭവത്താൽ നിറഞ്ഞു.

രാവിലെ 10 മണിക്ക് ഗായകനും വാഗ്മിയും ധ്യാനഗുരുവുമായ റവ. ഫാ. ജോസ് അഞ്ചാനിക്കലിന്റെ മുഖ്യകാർമ്മികത്വത്തിലും റവ. ഫാ. ജോർജ്ജ് എട്ടുപറയിലിന്റെ സഹകാർമ്മികത്വത്തിലും ആഘോഷമായ തിരുനാൾ പാട്ടുകുർബാനയും ലദീഞ്ഞും അർപ്പിക്കപ്പെട്ടു. സ്നേഹിക്കുന്നവനിലാണ് ദൈവം വസിക്കുന്നത് എന്ന സുവിശേഷസത്യം, തിരുക്കുർബാനയിൽ നൽകിയ സന്ദേശത്തിൽ, ക്രിസ്തീയ ജീവിതത്തിന്റെ ഹൃദയമായ സ്നേഹത്തെക്കുറിച്ചും വിശ്വാസത്തെ പ്രവൃത്തിയിലൂടെ സാക്ഷ്യപ്പെടുത്തേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചും ഫാ. ജോസ് അഞ്ചാനിക്കൽ ഹൃദയസ്പർശിയായി ഉദ്ബോധിപ്പിച്ചു. ദൈവത്തെ സ്നേഹിക്കുന്നവൻ സഹോദരനെയും സ്നേഹിക്കണം, ക്ഷമയും കരുണയും പങ്കുവെക്കുന്നതിലൂടെയാണ് ക്രിസ്തുവിന്റെ യഥാർഥ ശിഷ്യത്വം വെളിപ്പെടുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

തുടർന്ന് വിശ്വാസം ജീവിതത്തിലൂടെ പരസ്യമായി ഏറ്റുപറയുകയും ക്രിസ്തുവിന്റെ സ്നേഹത്തിന് സാക്ഷികളാകുകയും ചെയ്യുന്ന ദൈവജനത്തിന്റെ ആത്മീയയാത്രയായി ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷിണം ആരംഭിച്ചു. വിശ്വാസത്തിലും സ്നേഹത്തിലും വളരുവാൻ ദൈവം തന്റെ ജനത്തെ നിരന്തരം വിളിച്ചുകൊണ്ടിരിക്കുന്നു എന്ന ആത്മീയ സന്ദേശം ഹൃദയങ്ങളിൽ ഏറ്റുവാങ്ങിക്കൊണ്ട്, ചെണ്ടമേളത്തിന്റെയും ബാൻഡ് മേളത്തിന്റെയും മംഗളനാദം അന്തരീക്ഷത്തെ ഭക്തിസാന്ദ്രമാക്കിയപ്പോൾ, പ്രാർത്ഥനയുടെയും സ്തുതിഗീതങ്ങളുടെയും അകമ്പടിയോടെ ദൈവജനത്തിന്റെ വിശ്വാസസാക്ഷ്യം ഗ്രാമവീഥികളിലൂടെ ഒഴുകി. ഓരോ ചുവടും മാതാവിന്റെ മാധ്യസ്ഥം തേടിയുള്ള സമർപ്പണത്തിന്റെ അടയാളമായിരുന്നു, ഓരോ പ്രാർത്ഥനയും ദൈവകരുണയിലുള്ള അചഞ്ചലമായ പ്രത്യാശയുടെ ഏറ്റുപറച്ചിലായിരുന്നു.

സെന്റ് തോമസ് കുരിശേന്തിയുടെ ജനറൽ കൺവീനർ അനൂപ് ജേക്കബിന്റെ നേതൃത്വത്തിലാണ് ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷിണം മുന്നേറിയത്. അദ്ദേഹത്തെ അനുഗമിച്ച് കൊടികളേന്തിയ കൊയർ കുട്ടികൾ അണിനിരന്നപ്പോൾ, ആഘോഷത്തിന് വർണശോഭയും ആത്മീയചൈതന്യവും പകർന്നു. തുടർന്ന് മരക്കുരിശും പൊൻകുരിശും വെള്ളിക്കുരിശും ഭക്തിപൂർവം വഹിച്ച ഇടവകാംഗങ്ങളും, നിത്യസഹായ മാതാവിന്റെ തിരുസ്വരൂപം ചുമന്ന യുവജനങ്ങളും, വിശുദ്ധ യൗസേപ്പ് പിതാവ്, വിശുദ്ധ അൽഫോൻസാമ്മ, വിശുദ്ധ തോമാശ്ലീഹാ, വിശുദ്ധ സെബസ്ത്യാനോസ് എന്നിവരുടെ തിരുസ്വരൂപങ്ങൾ വഹിച്ചു പ്രായഭേദമന്യേ വിശ്വാസികൾ ഒരേ മനസ്സോടെയും ഒരേ പ്രാർത്ഥനയോടെയും പ്രദക്ഷിണത്തെ കൂടുതൽ പ്രൗഢമാക്കി. മാർ തോമാശ്ലീഹായുടെ വിശ്വാസപാരമ്പര്യത്തിന്റെ പിൻഗാമികളാണെന്ന ആത്മബോധവും സഭൈക്യത്തിന്റെ സാക്ഷ്യവും ആ പ്രദക്ഷിണത്തിൽ വ്യക്തമായി ദൃശ്യമായി.

സമാപന പ്രാർത്ഥനയുടെയും ആശീർവാദത്തിന്റെയും ശേഷം കഴുന്ന്, നേർച്ച, സ്നേഹവിരുന്ന്, ലഘുഭക്ഷണം എന്നിവയും നടന്നു. പരസ്പരം പങ്കുവെച്ച സ്നേഹവും സൗഹൃദവും തിരുനാളിന് കൂടുതൽ അർഥവത്തായ മാനുഷിക മാനം നൽകി. “നിങ്ങൾ പരസ്പരം സ്നേഹിക്കുവിൻ” എന്ന യേശുവിന്റെ കല്പന തിരുനാളിന്റെ ഓരോ നിമിഷത്തിലും ജീവിതസാക്ഷ്യമായി പ്രതിഫലിച്ചു. തുടർന്ന് ഇടവക ഗായകസംഘം അവതരിപ്പിച്ച സംഗീതശുശ്രൂഷ തിരുനാളാഘോഷങ്ങൾക്ക് ആത്മീയ മാധുര്യവും ഭക്തിനിർഭരമായ അന്തരീക്ഷവും സമ്മാനിച്ചു. പ്രാർത്ഥനയും സംഗീതവും സമന്വയിച്ച ഈ അനുഭവം വിശ്വാസികളുടെ ഹൃദയങ്ങളിൽ ദൈവസാന്നിധ്യത്തിന്റെ ആഴമേറിയ അനുഭൂതി ഉണർത്തുകയും തിരുനാളിന് കൂടുതൽ ആത്മീയ പ്രഭ പകരുകയും ചെയ്തു.

ഇടവക വികാരി റവ. ഫാ. ജോർജ് എട്ടുപറയിലിന്റെ ദീർഘദർശനപരമായ നേതൃത്വത്തിലും ആത്മീയ മാർഗനിർദേശത്തിലും ജനറൽ കൺവീനർ അനൂപ് ജേക്കബിന്റെയും ജോയിന്റ് കൺവീനർമാരായ ജിയോ ടോം റാത്തപ്പള്ളി, ജോൺസ് ജോസഫ്, ജോസ് ജോൺ എന്നിവരുടെയും സമർപ്പിതമായ ഏകോപനവും കൈക്കാരന്മാരായ സോണി ജോൺ, സജി ജോസഫ്, ഫെനിഷ് വിൽസൺ എന്നിവരുടെ ആത്മാർത്ഥ സഹകരണവും തിരുനാളാഘോഷങ്ങൾക്ക് ശക്തമായ അടിത്തറയായി. അൾത്താര ശുശ്രൂഷകർ, ഇടവക ഗായകസംഘങ്ങൾ, മെൻസ് ഫോറം, വിമൺസ് ഫോറം, സൺഡേ സ്കൂൾ അധ്യാപകരും വിദ്യാർത്ഥികളും, വിവിധ ഫാമിലി യൂണിറ്റുകൾ, സന്നദ്ധസേവകർ എന്നിവരുടെ നിസ്വാർഥമായ സേവനവും അക്ഷീണമായ പരിശ്രമവും കൂട്ടായ്മയുടെ മനോഹരമായ മാതൃകയായി മാറി. ഓരോ വിഭാഗവും തങ്ങളുടെ ഉത്തരവാദിത്വങ്ങൾ ഭക്തിയോടെയും അർപ്പണബോധത്തോടെയും നിർവഹിച്ചതിലൂടെ തിരുനാളിന്റെ എല്ലാ ചടങ്ങുകളും ക്രമബദ്ധമായും ചിട്ടയോടെയും ആത്മീയ പ്രൗഢിയോടെയും നടത്താൻ സാധിച്ചു.

ഐക്യത്തിന്റെയും സേവനസന്നദ്ധതയുടെയും വിശ്വാസസാക്ഷ്യത്തിന്റെയും ഉജ്ജ്വല പ്രതീകമായി മാറിയ ഈ തിരുനാളാഘോഷം, ഇടവകയുടെ കൂട്ടായ പ്രവർത്തനശേഷിയും സഭൈക്യത്തിന്റെ കരുത്തും ഒരിക്കൽക്കൂടി വിളിച്ചോതുന്നതായിരുന്നു. വൈകുന്നേരം 6.00മണിക്ക് കൊടി മരത്തിൽ നിന്ന് തിരുനാൾകൊടി ആദരപൂർവം ഇറക്കിയതോടെ ദിവസങ്ങളോളം നീണ്ടുനിന്ന ഭക്തിനിർഭരമായ തിരുനാൾ തിരുക്കർമ്മങ്ങൾക്ക് ഔപചാരിക സമാപനമായി.

“സ്നേഹിക്കുന്നവനിൽ ദൈവം വസിക്കുന്നു; അവൻ ദൈവത്തിൽ വസിക്കുന്നു” (1 യോഹ. 4:16). എന്ന ദൈവവചനത്തിന്റെ അനശ്വരസത്യം, പരിശുദ്ധ കന്യകാമറിയത്തിന്റെ മാധ്യസ്ഥത്തിലൂടെ ഓരോ വിശ്വാസഹൃദയത്തിലും പുതുജീവൻ പകർന്നു. തിരുനാൾ നിമിഷങ്ങൾ വിശ്വാസയാത്രയിലെ അനുഗ്രഹീതമായ ആത്മീയ അനുഭവമായി എന്നും ഓർമിക്കപ്പെടുന്നതായി.

യുകെയിലും യൂറോപ്പിലും അനേകം വ്യക്തികളെയും കുടുംബങ്ങളെയും ക്രിസ്തുവിശ്വാസത്തിൽ ആഴപ്പെടുവാൻ ദൈവം ഉപകരണമാക്കിയ പ്രമുഖ വചന പ്രഘോഷകൻ ഡോ.ജോൺ ഡി സാൽഫോഡിൽ ഫയർ അനോയിന്റിംഗ് ശുഷ്രൂഷ നയിക്കുന്നു .സാൽഫോഡ് സെന്റ് എവുപ്രാസ്യ സീറോ മലബാർ കാത്തലിക് മിഷൻ പള്ളിയിൽ ആത്മാഭിഷേകത്തിന്റെ പുത്തനുണർവ്വിൽ ജീവിത നവീകരണം സാധ്യമാക്കുന്ന ഈ അനുഗ്രഹീത ശുശ്രൂഷ ഈമാസം13ന് തിങ്കൾ വൈകിട്ട് 5 മുതൽ രാത്രി 9 വരെയാണ് നടക്കുക .

അഡ്രസ്സ് ;

സെന്റ് എവുപ്രാസ്യ സീറോ മലബാർ കാത്തലിക് ചർച്ച്
ഓക്സ്ഫോഡ് സ്ട്രീറ്റ്
സാൽഫോഡ്
M30 0FW.

കൂടുതൽ വിവരങ്ങൾക്ക് ; ഫാ.സാന്റോ. 07918266158
സാജു വർഗീസ്
07809 827074.

ജെഗി ജോസഫ്

ഗ്ലോസ്റ്റര്‍ സെന്റ് മേരീസ് കാത്തലിക് മിഷനില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ തോമാശ്ലീഹായുടേയും സംയുക്ത തിരുന്നാള്‍ മാറ്റ്സണ്‍ സെന്റ് അഗസ്തിന്‍സ് ചര്‍ച്ചില്‍ ഭക്ത്യാദര പൂര്‍വ്വം കൊണ്ടാടി. കഴിഞ്ഞ ഒമ്പതു ദിവസമായി നടന്നുവരുന്ന നൊവേന ഒരുക്കങ്ങള്‍ക്ക് ശേഷം പ്രധാന തിരുന്നാൾ ദിവസമായ ഞായറാഴ്ച ഉച്ചക്ക് 2.45 ന് മാത്സണ്‍ ചര്‍ച്ച് വികാരി ഫാ ജെറി തിരുന്നാള്‍ കൊടിയേറ്റം നടത്തിയതോടെ പെരുന്നാള്‍ ആഘോഷം തുടങ്ങി.സീറോ മലബാര്‍ കമ്യൂണിറ്റിയോട് എപ്പോഴും ചേര്‍ന്ന് നില്‍ക്കുന്ന ഫാ ജെറി കമ്യൂണിറ്റിക്ക് എല്ലാ വിധ ആശംസകളും നേര്‍ന്നു. തുടര്‍ന്ന് നടന്ന ആഘോഷമായ പാട്ടുകുര്‍ബാനയ്ക്ക് ഫാ ജിന്‍സണ്‍ മുട്ടത്തുകുന്നേല്‍ കാര്‍മ്മികത്വം വഹിച്ചു.

പ്രവാസികളായ നമ്മളുടെ ജീവിതലക്ഷ്യം നമ്മൾ ആയിരിക്കുന്ന സഭാ സമൂഹത്തില്‍ ക്രിസ്തുവിനെ വിളംബരം ചെയ്യുകയാണെന്നും സ്വജീവിതത്തിലൂടെ ആ മഹത്വം കാണിച്ചു നല്‍കണമെന്നും ഫാ ജിന്‍സണ്‍ മുട്ടത്തുക്കുന്നേല്‍ ആഹ്വാനം ചെയ്തു. കുഞ്ഞുങ്ങളെ കൂടെ നിര്‍ത്തി സഭയ്ക്ക് പുതിയ മുഖം നല്‍കാന്‍ ഗ്ലോസ്റ്റര്‍ സമൂഹത്തിന് കഴിയട്ടയെന്ന് അദ്ദേഹം ആശംസിച്ചു.

വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം വിശ്വാസ സമൂഹം അണിനിരന്ന പ്രദക്ഷിണം നടന്നു. മുത്തുകുടയും കൊടിയും തിരുസ്വരൂപവും വഹിച്ചു കൊണ്ട് വിശ്വാസികള്‍ പങ്കെടുത്ത പ്രദക്ഷിണം പെരുന്നാളിന്റെ പ്രധാന ആകര്‍ഷണമായി.

തുടര്‍ന്ന് ലദീഞ്ഞും സ്നേഹവിരുന്നുമുണ്ടായി. സെന്റ് സെബാസ്റ്റ്യന്‍ ഫാമിലി യൂണിറ്റ് തയ്യാറാക്കിയ രുചികരമായ ഭക്ഷണമാണ് എവര്‍ക്കും ഒരുക്കിയത്. ചെറുപുഷ്പ മിഷന്‍ ലീഗിന്റെ നേതൃത്വത്തില്‍ നാടന്‍ പലഹാരങ്ങള്‍ ഉള്‍പ്പെടുത്തിയ തട്ടുകട ഒരുക്കിയിരുന്നു. ചെറിയതും രസകരവുമായ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.

എസ്എംസിസി വികാരി ഫാ ജിബിന്‍ പോള്‍ വാമറ്റത്തില്‍ തിരുന്നാളില്‍ പങ്കെടുത്തവര്‍ക്കും തിരുന്നാള്‍ വിജയകരമാക്കാന്‍ പ്രയത്നിച്ച ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.

ഫാ ജിബിന്‍ പോള്‍ വാമറ്റത്തിലിൻ്റെ നേതൃത്വത്തിൽ തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് കൈക്കാരന്മാരായ ബിജു തോമസ്, ആന്റണി ജെയിംസ്, ബില്‍ജി ലോറന്‍സ് ഷാജി ജോസഫ് എന്നിവരും പാരിഷ് കമ്മറ്റി അംഗങ്ങളും തിരുന്നാള്‍ വോളന്റിയേഴ്സും ചേര്‍ന്ന് വളരെ മനോഹരമായാണ് ഈ വര്‍ഷത്തെ തിരുനാൾ സംഘടിപ്പിച്ചത്.

 

അപ്പച്ചൻ കണ്ണഞ്ചിറ

ലണ്ടൻ: പ്രമുഖ മരിയൻ ധ്യാന കേന്ദ്രവും, ആത്മീയ കൃപകൾക്കും, നവീകരണത്തിനും, അനുഗ്രഹീത സന്നിധിയുമായ ‘കൃപാസനം മരിയൻ സെന്റർ’ ലണ്ടനിൽ വെച്ച് ത്രിദിന കൃപാസനം ഉടമ്പടി ധ്യാനം സംഘടിപ്പിക്കുന്നു. ലണ്ടനിലെ ഹാരോയിൽ, ബയറൺ ഹാളിൽ വെച്ച് ആഗസ്റ്റ് 29,30,31 തീയതികളിലായാണ് കൃപാസനം ഉടമ്പടി ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം യു കെ യിൽ സംഘടിപ്പിച്ച മരിയൻ കൃപാസന ഉടമ്പടി ധ്യാനങ്ങൾ നിരവധിയായ അനുഗ്രഹ സാക്ഷ്യങ്ങൾക്കും, മാതൃഭക്തി പ്രഘോഷങ്ങൾക്കും അനുഭവ വേദിയായിരുന്നു.

കോഴിക്കോട് റോമൻ കത്തോലിക്കാ അതിരൂപതയുടെ മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പ് മാർ വർഗീസ് ചക്കാലക്കൽ, കൃപാസനം മരിയൻ റിട്രീറ്റ് സെന്ററിന്റെ സ്ഥാപകനും, ഡയറക്ടറുമായ റവ.ഡോ ജോസഫ് വലിയവീട്ടിൽ, കദോഷ് മരിയൻ മിനിസ്ട്രികളുടെ സ്‌പിരിച്ച്വൽ ഡയറക്ടറും, സെന്റ് ജോർജ്ജ് കത്തീഡ്രലിന്റെ സബ് ഡീനുമായ ഫാ. ജാക്‌സൺ സെബാസ്റ്റ്യൻ, കദോഷ് മരിയൻ മിനിസ്ട്രീസ് ചെയർമാൻ ബ്രദർ തോമസ് ജോർജ്ജ് എന്നിവരാവും കൃപാസനം ഉടമ്പടി ധ്യാനത്തിന് ലണ്ടനിലെ ഹാരോയിൽ നേതൃത്വം വഹിക്കുക.

പരിശുദ്ധ കന്യാമറിയത്തിന്റെ അഭീഷ്‌ഠ പ്രകാരം തുടങ്ങിയ ‘കൃപാസനം മരിയൻ റിട്രീറ്റ് സെന്ററിൽ’ പരിശുദ്ധ അമ്മയോട് ചേർന്ന് എടുക്കുന്ന ഉടമ്പടി പ്രകാരം, ജീവിതം നയിക്കുമ്പോൾ ലഭിക്കുന്ന അത്ഭുതാനുഭവങ്ങൾക്കും, രോഗശാന്തികൾക്കും, അനുഗ്രഹങ്ങൾക്കും നിത്യേന ലഭിക്കുന്ന അനുഭവ സാക്ഷ്യങ്ങൾ അനവധിയാണ്.

രാവിലെ എട്ടുമണിക്ക് ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന പ്രതിദിന ശുശ്രൂഷകളിൽ തുടർന്ന് ആരാധന, സ്തുതിപ്പ്, വിശുദ്ധ കുർബാന, തിരുവചന ശുശ്രൂഷ, അനുരഞ്ജന ശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും. ദിവ്യകാരുണ്യ ആരാധനയോടെ പ്രതിദിന ധ്യാന ശുശ്രുഷകൾ വൈകുന്നേരം അഞ്ചു മണിയോടെ സമാപിക്കുന്നതാണ്.

കൃപാസനം മരിയൻ ഉടമ്പടി ധ്യാനത്തിൽ പങ്കെടുക്കുവാൻ ലഭിക്കുന്ന ഈ അവസരം ഉപയോഗിക്കുവാനും, അനുഗ്രഹങ്ങളുടെ വാതായനങ്ങൾ തുറന്നു കിട്ടുന്ന തിരുവചന ശുശ്രൂഷയിലും, തിരുക്കർമ്മങ്ങളിലും പങ്കുചേരുവാനും, കാദോഷ് മരിയൻ മിനിസ്ട്രീസ് ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മുൻകൂറായി പേരുകൾ രെജിസ്റ്റർ ചെയ്തു സീറ്റുകൾ ഉറപ്പാക്കുവാൻ അഭ്യർത്ഥിക്കുന്നു.

London – https://www.tickettailor.com/events/kadoshmarianministries/2076878

For More Details:
07770 730769, 07459 873176
Bryron Hall, Harrow Leisure Centre,Christchurch Avenue, Harrow, HA3 5BD

അപ്പച്ചൻ കണ്ണഞ്ചിറ

വാത്സിങ്ങാം: ഇംഗ്ലണ്ടിലെ നസ്രേത്ത് എന്ന് വിഖ്യാതമായ വാത്സിങ്ങ്ഹാം മരിയന്‍ പുണ്യകേന്ദ്രത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാര്‍ സഭ നയിക്കുന്ന തീര്‍ത്ഥാടനത്തിനു ഇനി രണ്ടാഴ്ച്ച. ജൂലൈ 18 നു ശനിയാഴ്ച നടക്കുന്ന തീർത്ഥാടനത്തിൽ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാർമ്മികത്വം വഹിക്കും. ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കിയുടെ വികാരിജനറാളും, പ്രോട്ടോ സെഞ്ചുലോസും, സഭാ പണ്ഡിതനുമായ റവ. ഡോ. ആൻറണി ചുണ്ടെലിക്കാട്ട് മരിയൻ സന്ദേശം നൽകും.

ഫാ. ജിനു മുണ്ടുനടക്കലിന്റെ അജപാലന നേതൃത്വത്തിൽ, കേംബ്രിഡ്ജ് റീജിയണിലെ സീറോ മലബാര്‍ വിശ്വാസ സമൂഹം മുൻവർഷങ്ങളിലെ പോലെ തീർത്ഥാടകർക്ക് വേണ്ടിയുള്ള സൗകര്യങ്ങൾ ക്രമീകരിക്കുകയും, അലങ്കാരങ്ങളും, തിരുന്നാൾ ഒരുക്കങ്ങളും നടത്തുകയും ചെയ്യും. തീർത്ഥാടനത്തിന്റെ വിജയത്തിനായി ഭവനങ്ങൾ കേന്ദ്രീകരിച്ച് മദ്ധ്യസ്ഥ പ്രാർത്ഥനകൾ നടത്തിവരുന്ന കേംബ്രിഡ്‌ജ് റീജണൽ സീറോമലബാർ സമൂഹമാണ് തീർത്ഥാടനത്തിന് ആതിഥേയത്വം വഹിക്കുന്നതും.

ഗബ്രിയേൽ മാലാഖ ഉണ്ണിയേശുവിന്റെ ജനനത്തെ കുറിച്ച്, മംഗള വാർത്ത നൽകിയ നസ്രത്തിലെ ഭവനത്തിന്റെ തനി പകർപ്പ് ഇംഗ്ലണ്ടിൽ നിർമ്മിക്കണമെന്ന പരിശുദ്ധ അമ്മയുടെ ഇംഗിതത്തിൽ ഇംഗ്ലണ്ടിലേക്ക് നസ്രേത്ത് അത്ഭുതകരമായി പറിച്ചു നടപ്പെട്ടു എന്ന് വിശ്വസിക്കുന്ന പ്രശസ്ത ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമാണ് വാത്സിങ്ങാം.

വാത്സിങ്ഹാം തീർത്ഥാടനത്തിൽ പ്രസുദേന്തിമാരായി പങ്കുചേരുവാൻ ഉള്ള അനുഗ്രഹീത അവസരം ഉപയോഗിക്കുവാൻ ഇതോടൊപ്പം കൊടുത്തിട്ടുള്ള ഫ്ലയറിലെ QR-CODE സ്കാൻ ചെയ്തു രജിസ്റ്റർ ചെയ്യാവുന്നതാണ്.

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ ഇത് പത്താം തവണയാണ് തീര്‍ത്ഥാടനം നടക്കുക. യൂറോപ്പിലെമ്പാടുമുള്ള സീറോ മലബാര്‍ വിശ്വാസികളുടെ ഏറ്റവും വലിയ വിശാസ സംഗമവേദികൂടിയായ വാത്സിങ്ങാം മരിയൻ തീര്‍ത്ഥാടനം, അനുഗ്രഹ സാഫല്യങ്ങളുടെ കലവറയും, പുണ്യഭുമിയുമാണ്.

വര്‍ഷം തോറും മുടങ്ങാതെ, ഭക്തജനങ്ങളുടെ ബാഹുല്യം കൊണ്ടും, മരിയ ഭക്തിയുടെ ഉറച്ച പ്രഘോഷണപ്പൊലിമ കൊണ്ടും, അത്യാഘോഷപൂര്‍വ്വം നടത്തപ്പെടുന്ന ഈ മഹാ മരിയൻ സംഗമം, സഭയുടെ പാശ്ചാത്യ നാടുകളിലെ വളര്‍ച്ചയുടെ ചരിത്രവഴിയിലെ വലിയ നാഴികക്കല്ലായി വിലയിരുത്തപ്പെടുന്നു.

വാത്സിങ്ഹാം തീർത്ഥാടന തിരുക്കർമ്മങ്ങളിലും, ശുശ്രൂഷകളിലും പങ്കു ചേര്‍ന്ന് മാതൃമാദ്ധ്യസ്ഥതയിൽ ദൈവീക കൃപാകൾക്കും, അനുഗ്രഹങ്ങൾക്കും, ഉദ്ദിഷ്‌ഠ കാര്യ സാഫല്യത്തിനും, പ്രാർത്ഥനാ നിറവിൽ ആയിരിക്കുവാൻ തിരുനാള്‍ കമ്മിറ്റി ഭാരവാഹികള്‍ വിശ്വാസികളോട് അഭ്യർത്ഥിച്ചു.

തീർത്ഥാടനത്തിന്റെ സമയക്രമം താഴെപ്പറയുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

9:30 AM – സപ്രാ, ആരാധന
10:15 – മരിയൻ പ്രഭാഷണം – റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് ( പ്രോട്ടോ സിഞ്ചെല്ലൂസ്‌)
11:00 – കൊടിയേറ്റ്
12:00 – പ്രസുദേന്തി വാഴിയ്ക്കൽ .
12:30 – ആഘോഷമായ ദിവ്യകാരുണ്യ പ്രദക്ഷിണം.
13:45 – ആഘോഷമായ പരിശുദ്ധ കുർബ്ബാന- മാർ ജോസഫ് സ്രാമ്പിക്കൽ.
15:45 – നന്ദി പ്രകാശനം

തീർത്ഥാടന കേന്ദ്രത്തിന്റെ വിലാസം:
Catholic National Shrine of Our Lady
Walshingham, Houghton St. Giles
Norfolk,NR22 6AL

Copyright © . All rights reserved