Spiritual

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ ഏറ്റവും വലിയ വിശ്വാസ സമൂഹങ്ങളിലൊന്നായ ബ്രിസ്റ്റോള്‍ സെന്റ് തോമസ് ഇടവക സമൂഹം ജൂലൈ 6,7 തിയതികളില്‍ പ്രധാനപ്പെട്ട മൂന്നു കാര്യങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്.

27 കുരുന്നുകള്‍ ആദ്യകുര്‍ബാന സ്വീകരണത്തിനുള്ള വിശ്വാസ പരിശീലനം പൂര്‍ത്തിയാക്കി അതില്‍ 21 പേര്‍ ദിവ്യകാരുണ്യ ഈശോയെ ഹൃദയത്തില്‍ സ്വീകരിച്ചു ആഘോഷമായ ആദ്യകുര്‍ബാന സ്വീകരണ ദിവസമായ ജൂലൈ ആറാം തിയതി മുമ്പ് പ്രഖ്യാപിച്ചിുന്നതുപോലെ ദേവാലയ പദ്ധതിയുടെ ധനശേഖരണാര്‍ത്ഥം നടത്തിയ മെഗാ റാഫിള്‍ ടിക്കറ്റിന്റെ നറുക്കെടുപ്പും നടത്തി. ബ്രിസ്റ്റോള്‍ ഫിഷ്‌പോണ്ട്‌സിലെ സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ നടന്ന ചടങ്ങുകള്‍ക്ക് ഇടവക വികാരി ഫാ പോള്‍ ഓലിക്കല്‍ മുഖ്യകാര്‍മ്മികനായിരുന്നു.

ദേവാലയ പദ്ധതിക്ക് ആരംഭം കുറിച്ച ഇടവകയുടെ ആദ്യ വികാരി ഫാ പോള്‍ വെട്ടിക്കാട്ട് വചന സന്ദേശം നല്‍കി.
ആദ്യ കുര്‍ബാന സ്വീകരണ ശേഷം നടന്ന നറുക്കെടുപ്പില്‍ വച്ച് അഞ്ചു വിജയികളെ കണ്ടെത്തി.

ബ്രിസ്റ്റോള്‍ സമൂഹത്തിന്റെ മുന്‍ ട്രസ്റ്റി കൂടിയായ ജെഗി ജോസഫ് നേതൃത്വം നല്‍കുന്ന യു കെയിലെ പ്രമുഖ മോര്‍ട്ട് ഗേജ് അഡ്വൈസിംഗ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്ന 25000 പൗണ്ട് ഒന്നാം സമ്മാനമായി ലഭിച്ചിരിക്കുന്നത് ടിക്കറ്റ് നമ്പര്‍ A41094 ന് ആണ്. യുകെയിലെ പ്രമുഖ മലയാളി സോളിസ്‌റ്റേഴ്‌സ് സ്ഥാപനമായ ലോ ആന്‍ഡ് ലോയേഴ്‌സ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്ന രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത് ടിക്കറ്റ് നമ്പര്‍ A19105 ന് ആണ്. ഓണ്‍ലൈന്‍ ട്യൂഷന്‍ രംഗത്ത് പ്രശസ്തമായ വീതിയില്‍ സേവനം ചെയ്യുന്ന എംജി ട്യൂഷന്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്ന മൂന്നാം സമ്മാനമായ ആയിരം പൗണ്ട് വീതം മൂന്നു വിജയികള്‍ A24431, A10213,A10238 എന്നീ ടിക്കറ്റുകള്‍ വാങ്ങിയവരാണ്.

സമ്മാന വിജയികള്‍ ഇടവക നേതൃത്വത്തെ ബന്ധപ്പെടേണ്ടതാണ്. സമ്മാനം ക്ലെയിം ചെയ്യുന്നതിന് നറുക്കെടുപ്പ് തിയതിയായ 2024 ജൂലൈ 6ാംതിയതി മുതല്‍ ആറു മാസം കാലാവധിയാണ് ഉള്ളത്. ഒട്ടേറെ തടസങ്ങളിലൂടെ കടന്നുപോയ ഈ ധനശേഖരണ പദ്ധതി വിജയമാക്കാന്‍ സഹകരിച്ച രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിനും രൂപതിയിലെ മറ്റ് ഇടവക, മിഷന്‍ സമൂഹങ്ങള്‍ക്കും സഹകരിച്ചു വൈദീകര്‍ക്കും നാനാജാതി മതസ്ഥരായ മറ്റു സമൂഹങ്ങള്‍ക്കും ഇതിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച കമ്മറ്റി അംഗങ്ങള്‍ക്കും നന്ദി അറിയിച്ചു. പ്രഖ്യാപിച്ചിരുന്നതു പോലെ 6ാം തിയതി തന്നെ റിസല്‍റ്റ്‌സ് ഇടവകയുടെ വെബ്‌സൈറ്റ് syromalabarchurchbristol ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ജുലൈ 7ാം തിയതി ഞായറാഴ്ച ഇടവക മധ്യസ്ഥനായി വി. തോമാശ്ലീഹാ ദുക്‌റാന തിരുന്നാള്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെ ലഭിതമായ രീതിയില്‍ ഭക്തിപൂര്‍വ്വം ആഘോഷിച്ചു. പുതിയ ദേവാലയ പദ്ധതിയുടെ ധനശേഖരണാര്‍ത്ഥം റോഡ് മേളയും നടന്നു.

സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ തെരുവുകള്‍ ശബ്ദായമാനമായി ഇരുണ്ടുമൂടിയ ആകാശം കോരിച്ചൊരിയുന്ന മഴ, മഴയെ വകവയ്ക്കാതെ പ്രാർത്ഥനയോടെ വിശ്വാസികൾ , അത്ഭുതകരമായ സംഭവങ്ങൾ.

ഒരു ഇടവകയുടെ പ്രാർത്ഥനയ്ക്ക് മുൻപിൽ മാലാഖ വൃന്ദങ്ങൾ ഒപ്പം പരിശുദ്ധ അമ്മയുടെ ഇടപെടൽ, സ്റ്റോക്ക് ഓൺ ട്രെൻഡിൽ പ്രകൃതിയും മഴയുംവഴിമാറി. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും കൂട്ടായ്മയില്‍ യേശുവിൻറെ സാന്നിധ്യം അനുഭവിച്ചറിഞ്ഞ സ്വർഗീയ നിമിഷങ്ങൾ.

ജൂണ്‍ 30 ന് കൊടിയേറ്റതോടുകൂടി ഈ വര്‍ഷത്തെ തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് എല്ലാ ദിവസവും ദിവ്യബലിയും നൊവേനയും ലദീഞ്ഞും പ്രധാന തിരുനാള്‍ ദിവസമായ ജൂലൈ 7 ഞായറാഴ്ച രാവിലെ 9 30ന് നിത്യസഹായ മാതാവിൻറെ തിരുസ്വരൂപ പ്രതിഷ്ഠയോടെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായി 10 മണിക്ക് ആഘോഷപൂർവ്വമായ തിരുനാൾ പാട്ടുകുർബ്ബാന റവ. ഫാ . ജോജോ പ്ലാപ്പള്ളിയുടെ മുഖ്യകാര്‍മ്മികത്വത്തിലും ഇടവക വികാരി റവ. ഫാ . ജോര്‍ജ്ജ് എട്ടുപാറയിലിന്റെ സഹകാര്‍മ്മികത്വത്തിലുമാണ് നടന്നത്. തിരുനാൾ സന്ദേശത്തിൽ. മാതാപിതാക്കളും മുതിർന്നവരും. വരുംതലമുറയ്ക്ക് മാതൃകയാകേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും, തോമാശ്ലീഹായുടെ വിശ്വാസ തീക്ഷ്ണതയെ കുറിച്ചും പ്രതിപാദിക്കുക ഉണ്ടായി തുടർന്ന് ലദീഞ്ഞ്.

കാതോലികവും ശ്ളൈഹികവും ഏകവമായ സീറോമലബാർ സഭയെ നെഞ്ചോട് ചേർത്ത് ഇടവക അംഗങ്ങൾ, എൻറെ കർത്താവേ എൻറെ ദൈവമേ എന്ന വിശ്വാസം ഉറക്കെ പ്രഖ്യാപിക്കുന്ന തിരുന്നാൾ പ്രദക്ഷിണം, ദൈവാലയ മുറ്റത്തെ കൊടി മരച്ചുവട്ടിൽ നിന്ന്.

സെയിന്റ് തോമസ് കുരിശും മലയാറ്റൂർ മുത്തപ്പൻ വിളിയുമായി നടത്തിപ്പ് കൈക്കാരകാരനും തിരുനാൾ ജനറൽ കൺവീനർമയ സോണി ജോൺ മാളിയേക്കൽ, തിരികളുമായി കുട്ടികൾ, കൊടികൾ ഏന്തിയ കോയർ കുട്ടികൾ, മുത്തുക്കുടകൾ, ചെണ്ടമേളം, എസ് വൈ എം വൈ ബാൻഡ് തുടർന്ന് മുത്തുക്കുടകൾ പിടിച്ച വിശ്വാസികൾ, മരക്കുരിശ്, പൊന്‍ കുരിശ്, വെള്ളിക്കുരിശ് ഏന്തി ഇടവക അംഗങ്ങൾ, കൊടിതോരണങ്ങള്‍ക്കൊപ്പം വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ വിശുദ്ധ അല്‍ഫോന്‍സാമ്മടെയും ,വിശുദ്ധ തോമാശ്ലീഹായുടെയും, വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും തിരുസ്വരൂപങ്ങള്‍. പരിശുദ്ധ അമ്മ സ്വര്‍ഗ്ഗത്തില്‍ നിന്ന് സമ്മാനമായി നല്‍കിയ സഭയുടെ ഉത്തരീയവും ജപമാലയും കൈയിലേന്തി നിത്യസഹായ മാതാവിന്റെ തിരുസ്വരൂപഏന്തിയ വിമന്‍സ് ഫോറവും തുടർന്ന് പ്രസുദേന്തിമാർ. അൾത്താര ബാലന്മാർ. കോയർ, ഏറ്റവും പിന്നിലായി വിശുദ്ധ തിരുശേഷിപ്പ് ഏന്തിയ പാലികാ വാഹക സംഘവും വൈദികരും. തെരുവീഥികളെ പ്രകമ്പനം കൊള്ളിച്ച് യൂദയായിലെ ഗലീലയിൽ ജനിച്ച യേശുവിന്‍റെ ധീരനായ അനുഗാമി പരി.തോമാശ്ളീഹായുടെ പാരമ്പര്യവും പൈതൃകവും പേറുന്ന പിന്മുറക്കാരാണ് തങ്ങളെന്ന വിശ്വാസവെളിച്ചവുമായി സ്റ്റോക്ക് ഓൺ ട്രെന്റിലെ പരസ്പരം പിന്തുണയ്ക്കുന്ന ഇടവക അംഗങ്ങൾ ആഘോഷമായി കോ-ഓപ്പറേറ്റീവ് അക്കാദമിയിലേക്ക്. തുടർന്ന് സമാപന പ്രാത്ഥനയുടെ ആശിര്‍വാദം, കഴുന്ന് നേർച്ച, സ്നേഹവിരുന്ന്, ലഘുഭക്ഷണം മെന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ കരിമരുന്നു കലാപ്രകടനവും. വിമന്‍സ് ഫോറത്തിന്റെ അടിപൊളി പലഹാരക്കട & കൂൾഡ്രിങ്ക്സ് സ്റ്റാൾ.

തിരുനാൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടിക്കൊണ്ട് ഭക്തിഗാനങ്ങളും ലളിതഗാനങ്ങളും വാദ്യസംഗീതം ഉൾപ്പെടെ വിവിധ തരത്തിലുള്ള ശ്രുതിമധുരമായ ഗാനങ്ങൾമായി പ്രശസ്ത ഗായകരും സംഗീതജ്ഞരുമായി ശ്രീ. റെക്സ് ജോസും സംഘവും


സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും കൂട്ടായ്മയില്‍ തിരുനാ ള്‍ കര്‍മ്മങ്ങള്‍ എല്ലാം അത്യധികം ഭക്തിയോടെയും ഭംഗിയോടെയും വലിയ വിജയപ്രദമാക്കുവാന്‍ പ്രയത്‌നിച്ച വിവിധ കമ്മിറ്റിയംഗങ്ങള്‍ ജനറൽ കൺവീനർ സോണി ജോൺ , കൈക്കാരന്മാരായ സജി ജോസഫ്, അനൂപ് ജേക്കബ്, ഫൈനിഷ് വിൽസൺ, ജോയിന്റ് കണ്‍വീനര്‍മാരായ, ഡേവിസ് പാപ്പു പുതുശ്ശേരി, സുദീപ്. ജോസഫ്, സിബി ജോസ് , മെന്‍സ് ഫോറം, വിമണ്‍സ് ഫോറം, സണ്‍ഡേ സ്‌കൂള്‍ ടീച്ചേഴ്‌സ്, ഫാമിലി യൂണിറ്റ്‌സ്, ലിറ്റർജി കമ്മിറ്റി, ലിറ്റർജി സക്രിസ്റ്യൻസ്‌ , ലിറ്റർജി അൾടാർ സെർവെഴ്സ് , ലിറ്റർജി ഗായകസംഘങ്ങള്‍ , സൗണ്ട് ഓപ്പറേറ്റർസ്, തിരുനാൾ ചർച്ച് ഡെക്കറേഷൻ കമ്മിറ്റി, പ്രദക്ഷിണ ഘോഷയാത്ര കമ്മിറ്റി, ഭക്ഷണ വിതരണ കമ്മിറ്റി ഫിനാൻസ് കമ്മിറ്റി, പ്രോഗ്രാം കമ്മിറ്റി, എന്നിവർക്കും പങ്കെടുത്ത ഓരോ വിശ്വാസികള്‍ക്കും മിഷന്‍ വികാരി റവ .ഫാ. ജോര്‍ജ്ജ് എട്ടുപാറയില്‍ ഒരിക്കൽക്കൂടി ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി.

ആഘോഷമായ മലയാളം പാട്ടു കുർബാനയിൽ ഫാദർ ജോർജ് സി. എം. ഐ മുഖ്യ കാർമികനും ഫാദർ ജോൺസൺ കാട്ടിപ്പറമ്പിൽ , ഫാദർ ഫിലിപ്പ് സി. എം. ഐ, കതീഡ്രൽ അസിസ്റ്റന്റ് വികാരി ഫാദർ ജാസ്‌ഫെർ എന്നിവർ സഹ കാർമികരുമായി പങ്കെടുത്തു. പാട്ടുകുർബാനയിൽ പള്ളിയുടെ ഗായക സംഘം ആലപിച്ച ഭക്തി ഗാനങ്ങൾ കുർബാനയും പ്രതിക്ഷ ണവും കൂടുതൽ ഭക്തി സാന്ദ്രമാക്കി.

പരിശുദ്ധ കുർബാനയിൽ റെക്സം രൂപതാ ബിഷപ്പ് റവ. പീറ്റർ ബ്രിഗ്നൽ തിരുന്നാൾ സന്ദേശം നൽകി. അന്യനാട്ടിൽ ആയിരിക്കുമ്പോഴും തങ്ങൾക്ക് പകർന്നു കിട്ടിയ വിശുവാസം പിന്തുടരുന്നതിൽ റെക്സം രൂപത എപ്പോഴും കൂടെ ഉണ്ടാകുമെന്നും നിങ്ങൾ എല്ലാവരും ഈ രൂപതയുടെ മുഖ്യ ഭാഗം ആണെന്നും ഓർമ്മപ്പെടുത്തി . കഴിഞ്ഞ 22 വർഷമായി റെക്സം രൂപതയിൽ നടക്കുന്ന സെന്റ് തോമസ് ആചരണത്തിന്റെ ഭാഗമാകാൻ സാധിക്കുന്നത് നല്ലൊരു അനുഭമായി പ്രസംഗത്തിൽ സൂചിപ്പിക്കുക ഉണ്ടായി. കുർബാനയിൽ കാഴ്ച സമർപ്പണവും തുടർന്ന് മധ്യസ്ഥ പ്രാർത്ഥന, ലദീഞ്ഞ്, പ്രദീഷണം, സമാപന പ്രാത്ഥനയുടെ ആശീർവാദവും നേർച്ച പാച്ചോർ നടത്തപെട്ടു.

ഭാരതഅപ്പസ്തോലൻ വിശുദ്ധ തോമാശ്ലീഹയുടെ തിരുനാളിൽ പങ്കു ചേർന്ന് വിശുദ്ധന്റെ അനുഗ്രഹം പ്രാപിക്കാൻ രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്ന എല്ലാ വിശു വാസികളോടും റെക്സം രൂപതാ കേരളാ കമ്മ്യൂണിറ്റിയും, ഫാദർ ജോൺസൺ കാട്ടിപ്പറമ്പിലും പ്രത്യേക നന്ദി നേർന്നു.

നോട്ടിങ്ങ്ഹാം സെൻറ് ജോൺ മിഷനിൽ വി. തോമാശ്ലീഹയുടെയും വി. അൽഫോൺസാമ്മയുടെയും. വി. യോഹന്നാൻ ശ്ലീഹായുടെയും. പരി കന്യാമറിയത്തിൻ്റെയും സംയുക്ത തിരുനാൾ ഭക്തി നിർഭരമായി ആഘോഷിച്ചു. റവ. ഫാ. നിധിൻ ഇലഞ്ഞി മറ്റം മുഖ്യകാർമികത്വം നിർവഹിച്ചു . മിഷൻ ഡയറക്ടർ . ഫാദർ.ജോബി ജോൺ , കൈക്കാരൻമാരായ . രാജു ജോസഫ്, ഷാജു തോമസ് എന്നിവരും തിരുനാൾ കമ്മിറ്റി കൺവീനർമാരായ ‘ ഷൈജു ജോസഫ്, പ്രിൻസി ജിഷ് മോൻ എന്നിവരും നേതൃത്വം നൽകി.

നോട്ടിങ്ങ്ഹാം സെന്റ് ജോൺ മിഷനിൽ ശനിയാഴ്ച നടന്ന ആദ്യകുർബാന സ്വീകരണത്തിന് ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യ കാർമികത്വം വഹിച്ചു. 13 കുട്ടികൾ ആദ്യകുർബാന സ്വീകരിച്ചു.

മിഷൻ ഡയറക്ടർ ഫാദർ ജോബി ജോൺ, പാസ്റ്ററൽ കോർഡിനേറ്റർ ഫാദർ ടോം ഓലിക്കരോട്ട് എന്നിവർ സഹ കാർമികത്വം വഹിച്ചു . വേദപാഠം പ്രധാനാധ്യാപകനായ ജെയിൻ സെബാസ്റ്റ്യൻ്റെ നേതൃത്വത്തിൽ എയിസൽ ജെയിൻ, സ്റ്റെഫി ഷാജു എന്നിവരാണ് കുട്ടികളെ കുർബാന സ്വീകരണത്തിനായി പഠിപ്പിച്ചത്.

ബർമിംഗ്ഹാമിനടുത്തു വോൾവർഹാംപ്ടണിലെ OLPH സീറോ മലബാർ മിഷനിലെ തിരുനാൾ ജൂലൈ 7 ഞായറാഴ്ച ആഘോഷപൂർവം കൊണ്ടാടുന്നു . മിഷൻ മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സെന്റ് ജോർജ്ജിന്റെയും മറ്റു വിശുദ്ധരുടെയും തിരുനാൾ സംയുക്തമായി ആണ് നടത്തുന്നത് .ഉച്ചകഴിഞ്ഞു മൂന്നുമണിക്ക് കോടിയേറ്റൊടുകൂടി ആരംഭിക്കുന്ന പരിപാടികളെ തുടർന്ന് പ്രസുദേന്തി വാഴ്ചയും ആഘോഷമായ ദിവ്യബലിയും വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടിയുള്ള പ്രക്ഷിണവും ഉണ്ടായിരിക്കുന്നതാണ്.

തിരുനാളിൽ പങ്കുചേർന്നു ദൈവാനുഗ്രഹം പ്രാപിക്കുവാനും നമ്മുടെ വിശ്വാസ സത്യങ്ങളെ ഉയർത്തിപ്പിടിക്കുവാനും വളർന്നുവരുന്ന തലമുറയ്ക്ക് പകർന്നുകൊടുക്കുവാനുമുള്ള അവസരമായി വിനിയോഗിക്കുവാനും വേണ്ടി എല്ലാ ഇടവക അംഗങ്ങളെയും സ്നേഹപൂർവ്വം ക്ഷണിച്ചുകൊള്ളുന്നതായി വികാരി ഫാദർ ജോർജ് ചേലയ്ക്കൽ, കൈക്കാരന്മാരായ ജോർജ്‌കുട്ടി,സെബാസ്റ്റ്യൻ,നോബി എന്നിവർ അറിയിച്ചു .

തിരുനാൾ തിരുക്കർമ്മങ്ങൾ:

കോടിയേറ്റ് -3pm

പ്രസുദേന്തി വാഴ്ച്ച

ബാന്റുമേളത്തോടെയുള്ള തിരുനാൾ പ്രദക്ഷിണം

ലദീഞ്ഞ്

സ്നേഹവിരുന്ന്

ബിനോയ് എം. ജെ.

ആസ്വാദനത്തേക്കാൾ കൂടുതൽ പ്രാധാന്യം നേട്ടങ്ങൾക്ക് കൊടുക്കുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. അതിന്റെ സ്വാധീനം നമ്മുടെ വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും നന്നായി പ്രതിഫലിക്കുന്നുമുണ്ട്. ചെറുപ്പം മുതലേ നാം ചില ലക്ഷ്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുവാൻ പഠിച്ചു വരുന്നു. നമ്മുടെ സന്തോഷങ്ങളെ നാം അവക്കു വേണ്ടി ബലികഴിക്കുന്നു. ഈ ലക്ഷ്യങ്ങൾ നമ്മുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ചുള്ളവ ആയിരുന്നാൽ വലിയ പ്രശ്നമില്ല. പക്ഷേ പലപ്പോഴും അവ അങ്ങനെ അകണമെന്നില്ല. തങ്ങളുടെ കുട്ടികൾ ഡോക്ടർ ആകണമെന്നും എൻജിനീയർ ആകണമെന്നും അവർ ജനിക്കുമ്പോൾ തന്നെ മാതാപിതാക്കൾ തീരുമാനിക്കുന്നു. പിന്നീടങ്ങോട്ട് അതിനുള്ള പരിശീലനമാണ് നടക്കുന്നത്. നമ്മുടെ കുട്ടികളിൽ ഭൂരിഭാഗവും (പഠനത്തിൽ മികവു കാണിക്കുന്നവർ പ്രത്യേകിച്ച് ) തങ്ങൾ ഇഷ്ടപ്പെടാത്ത കോഴ്സുകൾ പഠിക്കുകയും തങ്ങൾ ഇഷ്ടപ്പെടാത്ത ജോലികൾ ചെയ്യുകയും ചെയ്യുന്നുവെന്നതാണ് സത്യം. അതിൽ പോലും ഒരു ന്യൂനപക്ഷം തങ്ങൾ തിരഞ്ഞെടുക്കുന്ന ജീവീതവൃത്തി തങ്ങൾക്ക് യോജിക്കാത്തതാണെന്ന് തിരിച്ചറിയുക പോലും ചെയ്യുന്നില്ലെന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്.

ഇതിനേക്കാൾ ഗുരുതരമായ പ്രശ്നം, മുമ്പ് സൂചിപ്പിച്ചതുപോലെ, അവർ തങ്ങളുടെ പ്രവർത്തന മണ്ഠലങ്ങളിൽ വിജയം വരിക്കുന്നതിനുവേണ്ടി സ്വന്തം സന്തോഷങ്ങളെ ബലി കഴിക്കുന്നുവെന്നുള്ളതാണ്. അതിനെ ‘ഹീറോയിസ’ മായി സമൂഹം വാഴ്ത്തുന്നു. ഇത് നമ്മുടെ ഉള്ളിന്റെയുള്ളിൽ ഒരുതരം ആശയക്കുഴപ്പത്തിന്റെ വിത്തുകൾ പാകുന്നു. അതുപോലെ തന്നെ നമ്മുടെ കുട്ടികളും യുവാക്കളും തങ്ങളുടെ കർമ്മം സമ്മാനിക്കുന്ന ആസ്വാദനത്തേക്കാൾ ഉപരിയായി അവ സമ്മാനിക്കുന്ന നേട്ടങ്ങൾക്ക് (പ്രതിഫലം) പ്രാധാന്യം കൊടുക്കുന്നു. ഇവർക്ക് തങ്ങളുടെ കർമ്മ മണ്ഡലങ്ങളിൽ വെട്ടിത്തിളങ്ങുവാൻ ആവില്ലെന്ന് മാത്രമല്ല കർമ്മം എന്നും ഒരു ഭാരമായി അനുഭവപ്പെടുകയും ചെയ്യുന്നു. ഇത് നമ്മുടെ സമൂഹത്തെ ദുഷിപ്പിക്കുകയും സമ്പത് വ്യവസ്ഥയെ താറുമാറാക്കുകയും ചെയ്യുന്നു. കർമ്മം ചെയ്യേണ്ടത് ആസ്വാദനത്തിനു വേണ്ടിയാണെന്നും പ്രതിഫലത്തിനുവേണ്ടിയല്ലെന്നുമുള്ള കർമ്മയോഗസിദ്ധാന്തത്തെ കാറ്റിൽപ്പറത്തിക്കൊണ്ട് സ്ഥാനമാനങ്ങൾക്കുവേണ്ടിയും, പണത്തിനുവേണ്ടിയും, അധികാരത്തിനുവേണ്ടിയും പൗരന്മാർ ജീവിച്ചു തുടങ്ങുമ്പോൾ നമ്മുടെ സമൂഹം ഒരു ഭ്രാന്താലയമായി മാറുന്നതിൽ അത്ഭുതപ്പെടേണ്ടതില്ല. ആസ്വാദനവും ആനന്ദവും എന്നേ തിരോഭവിച്ചു കഴിഞ്ഞിരിക്കുന്നു. പകരം കിടമത്സരവും, അസൂയയും, സ്പർദ്ധയും, അസംതൃപ്തിയും നമ്മുടെ കൂടപ്പിറപ്പുകളായി മാറിയിരിക്കുന്നു. ഉള്ളിൽ നിന്നും വരുന്ന ആനന്ദത്തെ സർവാത്മനാ സ്വീകരിക്കുന്നതിന് പകരം പുറമേ നിന്നും വരുന്ന പ്രതിഫലത്തിന്റെ പിറകേ ഓടുമ്പോൾ ഉണ്ടാവുന്ന അസംതൃപ്തിയും നിരാശയും നമ്മുടെ ജീവിതത്തെ നരകതുല്യമാക്കിയിരിക്കുന്നു.

ചെറു പ്രായം മുതലേ സമൂഹം നമ്മെ വഴി തെറ്റിക്കുന്നു. മാതാപിതാക്കളിൽ നിന്നും, അദ്ധ്യാപകരിൽ നിന്നും, കൂട്ടുകാരിൽ നിന്നും, സമൂഹത്തിൽ നിന്നും നാം തെറ്റായ കാര്യങ്ങൾ പഠിക്കുന്നു. നമ്മെ സംബന്ധിച്ചിടത്തോളം ജീവിതമെന്നത് പണം സമ്പാദിക്കലോ, പ്രശസ്തിയാർജ്ജിക്കലോ, അധികാരത്തിലെത്തുന്നതോ മാത്രമായി മാറിയിരിക്കുന്നു. ഇപ്രകാരം ജീവിതം പാഴായി പോയല്ലോ എന്ന് നാം മനസ്സിലാക്കുന്നതാവട്ടെ നമ്മുടെ മരണസമയത്തും. അടുത്ത ജന്മത്തിലും ഇതേ കഥ തന്നെ ആവർത്തിക്കുന്നു. ഈ ലോകത്തിൽ ആയിരിക്കുമ്പോൾ ശാശ്വതമായി നിലനിൽക്കുന്ന കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. നേട്ടങ്ങൾ ഒന്നും ശാശ്വതമല്ല. അത്രയും പ്രയത്നമില്ലാതെ ലഭിക്കുന്ന ആസ്വാദനവും ആനന്ദവും എക്കാലവും നിലനിൽക്കുന്നു. കാട്ടിലെ മൃഗങ്ങൾക്കും ആകാശത്തിലെ പക്ഷികൾക്കും ജീവിതം ആസ്വദിക്കുവാൻ അറിയാം. ചെറു പ്രായത്തിൽ നമ്മുടെ കുട്ടികൾക്കും അതറിയാം. സമൂഹത്തിന്റെ സ്വാധീനം മൂലമാണ് നമുക്കത് നഷ്ടമാകുന്നതെന്ന് സ്പഷ്ടം.

ഇപ്രകാരം നേട്ടങ്ങളെ കുറിച്ച് ചിന്തിക്കാതെ ജീവിതം ആസ്വദിക്കുക മാത്രം ചെയ്യുന്നവർക്ക് നേട്ടങ്ങൾ ഒന്നും കിട്ടുന്നില്ലേ? അവർ അത്യന്തികമായ ജീവിതവിജയം കൈവരിക്കുന്നു! നിങ്ങൾ ഒരു കലാകാരൻ ആണെങ്കിൽ, ആ കല സമ്മാനിക്കുന്ന ആസ്വാദനത്തിനു വേണ്ടി മാത്രമാണ് നിങ്ങൾ കലയിൽ ഏർപ്പെടുന്നതെങ്കിൽ, കാലക്രമേണ നിങ്ങൾ ലോകത്തിലെ ഏറ്റവും വലിയ കലാകാരൻ ആയി മാറും. നിങ്ങൾ ഒരു ശാസ്ത്രകാരനാണെങ്കിൽ, അറിവിനും ആസ്വാദനത്തിനും വേണ്ടി മാത്രമാണ് നിങ്ങൾ ആ കർമ്മത്തിൽ ഏർപ്പെടുന്നതെങ്കിൽ താമസമില്ലാതെ നിങ്ങൾ പ്രഗത്ഭനായ ഒരു ശാസ്ത്രജ്ഞനായി മാറും. മറിച്ച് നിങ്ങളുടെ കണ്ണ് കർമ്മം സമ്മാനിക്കുന്ന പേരിലും പ്രശസ്തിയിലും (പ്രതിഫലം) ആണെങ്കിൽ നിങ്ങൾക്ക് കർമ്മത്തിലും അതു നൽകുന്ന ആസ്വാദനത്തിലും ശ്രദ്ധിക്കുവാനാവാതെ വരികയും നിങ്ങൾക്ക് അസാരണമായ വിജയങ്ങൾ ഒന്നും കൈവരിക്കുവാനാവാതെ വരികയും ചെയ്യുന്നു. ആസ്വാദനം തന്നെ കർമ്മം. നിങ്ങൾ ഒരു പാട്ട് കേൾക്കുകയോ ഒന്ന് നടക്കാൻ പോകുകയോ ചെയ്യുമ്പോൾ ആ സമയം പാഴായി പോകുന്നതായി നിങ്ങൾ കരുതുന്നുണ്ടോ? അത്തരം സമയങ്ങളിലാണ് ഏറ്റവും ശ്രേഷ്ഠമായ കർമ്മാനുഷ്ഠാനം നടക്കുന്നത്. വിനോദങ്ങളിൽ ഏർപ്പെടുമ്പോഴും വിശ്രമിക്കുമ്പോഴും മനുഷ്യൻ ഏറ്റവും അർത്ഥവ്യത്തായി കർമ്മം ചെയ്യുന്നു. നിങ്ങൾ ഒരു മിടുക്കൻ ആകണമെന്ന് സമൂഹം ആഗ്രഹിക്കുന്നില്ല. മറിച്ച് നിങ്ങൾ ഒരു വാലാട്ടിയായി കാണുവാനാണ് സമൂഹത്തിന് കൂടുതൽ താത്പര്യം. കാരണം അപ്പോൾ മാത്രമേ നിലവിലുള്ള സാമൂഹിക വ്യവസ്ഥിതി കേടുകൂടാതെ തുടർന്നുപോകൂവാൻ സമൂഹത്തിന് കഴിയൂ. നിങ്ങൾ മിടുക്കനായാൽ നിലവിലുള്ള സാമൂഹിക വ്യവസ്ഥിതിയെ നിങ്ങൾ തൂത്തെറിയുമെന്ന് സമൂഹത്തിന് നന്നായി അറിയാം. അതിനാൽ നിങ്ങളുടെ ജീവിതം ക്ലേശപൂർണ്ണമായി മാറുന്നതിന് സമൂഹം തന്നെ ഉത്തരവാദി. നിങ്ങൾ വിചാരിച്ചാൽ നിങ്ങൾക്ക് അതിനെ ഒരാനന്ദലഹരിയാക്കി മാറ്റുവാൻകഴിയും.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

ക്രോളി : ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ വെസ്റ്റ് സസ്സെക്സിലെ ഏക ഇടവകയായ ക്രോളി ഹോളി ട്രിനിറ്റി പള്ളിയുടെ വാർഷിക പെരുന്നാളും ഇടവക പത്താം വർഷത്തിലേയ്ക്ക് കടക്കുന്നതിന്റെ പ്രവർത്തനോദ്ഘാടനവും 2024 ജൂലൈ 6, 7 (ശനി, ഞായർ) തീയതികളിൽ നടത്തപ്പെടുന്നു. 2024 ജൂലൈ 6 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് കൊടിയേറ്റോട് കൂടി പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. കൊടിയേറ്റിനെ തുടർന്ന് എം. ജി. ഓ. സി .എസ് . എം മീറ്റും , സന്ധ്യ പ്രാർത്ഥന, കുടുംബ സംഗമം എന്നീ പരിപാടികളും നടത്തപ്പെടുന്നു.

പെരുന്നാളിന്റെ മുഖ്യ ദിനമായ ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാത നമസ്കാരവും, ഗ്ലാസ്‌ഗോ സെന്റ് ഗ്രീഗോറിയോസ് ഇടവക വികാരി ബഹു: ഡോ: സജി സി ജോൺ അച്ചന്റെ മുഖ്യ കാർമികത്വത്തിൽ വി.കുർബാനയും , പ്രദിക്ഷണവും ഉണ്ടായിരിക്കുന്നതാണ്. തുടർന്ന് നടക്കുന്ന പൊതുയോഗത്തിൽ മലങ്കര സഭയുടെ പ്രിയ പുത്രൻ അഡ്വ: ചാണ്ടി ഉമ്മൻ ഉദ്ഘാടന കർമ്മം നിർവഹിക്കുന്നതാണ്. പൊതുയോഗത്തിൽ ഇടവകയിൽ നിന്നും വിവിധ മേഖലകളിൽ ഉന്നത സ്ഥാനം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കുകയും ചെയ്യും. ഇടവക വികാരി ബഹു; ഫാ. മോബിൻ വർഗീസ് അടുത്ത വർഷത്തെ കർമ പരിപാടി പ്രഖ്യാപിക്കുന്നതുമാണ്.

അതെ തുടർന്ന് ആശീർവാദം , ആദ്യഫല ലേലം, സ്നേഹവിരുന്ന്, കൊടിയിറക്കോട് കൂടി ഈ വർഷത്തെ പെരുന്നാൾ ആഘോഷങ്ങൾക്ക് പരിസമാപ്തി കുറിക്കും. വെസ്റ്റ് സസ്സെക്സിലുള്ള എല്ലാ സഭാ വിശ്വാസികളും നേർച്ച കാഴ്ചകളോട് കൂടി പെരുന്നാളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്ന് വികാരി ഫാ.മോബിൻ വർഗീസ് അറിയിച്ചു.

സോണി ജോൺ

കൂട്ടായ്മയുടെയും സ്നേഹത്തിന്റെയും ഐക്യത്തിന്റെയും പുണ്യദിനങ്ങൾ സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡില്‍ വീണ്ടും എത്തിയെത്തി. സ്റ്റോക്ക് ഓൺ ട്രെന്റിലെ നിത്യസഹായ മാതാവിന്റെ പള്ളിയിൽ തിരുനാൾ ജൂലൈ 7 ഞായറാഴ്ച.

ഇതാ പരസ്പരം പിന്തുണയ്ക്കുന്ന ദൈവജനത്തിന്റെ ഒരു സമൂഹം ഒന്നിക്കുന്നതിന്റെ ആഘോഷം നമ്മുടെ പ്രിയപ്പെട്ട നാടും സംസ്കാരവും വിട്ടുപിരിഞ്ഞതിന്റെ വേദന, ഗൃഹാതുരത്വത്തിന്റെ നൊമ്പരം, ഈ തിരുന്നാൾ നമ്മുടെ വേരുകളിലേക്കുള്ള തിരിച്ചുവരവാണ്, നമ്മുടെ പൈതൃകത്തിൽ അഭിമാനിക്കാനും അത് വരും തലമുറകൾക്ക് കൈമാറാനും

*തിരുനാൾ ദിനമായ ഞായറാഴ്ച രാവിലെ 9 30ന് തിരുസ്വരൂപ പ്രതിഷ്ഠ 10 മണിക്ക് ആഘോഷപൂർവ്വമായ തിരുനാൾ പാട്ടുകുർബ്ബാന ( Rev.Fr. ജോജോ പ്ലാപ്പള്ളി) തിരുനാൾ സന്ദേശം (Rev. Fr. ജോസഫ് മൂലേച്ചേരി) ലദീഞ്ഞ്*

തുടർന്ന് കൊടി തോരണങ്ങളാലും ദീപങ്ങളാലും അലങ്കൃതമായ ദൈവാലയ മുറ്റത്തെ കൊടി മരച്ചുവട്ടിൽ നിന്ന്, തനിച്ചല്ല ദൈവ ജനത്തിന്റെ ഒരു സമൂഹമാണ് സ്റ്റോക്ക് ഓൺ ട്രെന്റിലെ സീറോമലബാർ നസ്രാണികൾ എന്ന വിശ്വാസം ഉറക്കെ ഉറക്കെ പ്രഖ്യാപിക്കുന്ന തിരുന്നാൾ പ്രദക്ഷിണം*

മരക്കുരിശ്, പൊന്‍ കുരിശ്, വെള്ളിക്കുരിശ് വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ വിവിധയിനം മുത്തുക്കുടകളും, ചെണ്ടമേളക്കാര്‍, ബാന്റ് സെറ്റുകള്‍ കൊടിതോരണങ്ങള്‍ക്കൊപ്പം തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ട് തെരുവീഥികളിലൂടെ തിരുന്നാൾ പ്രദക്ഷിണം കോ-ഓപ്പറേറ്റീവ് അക്കാദമിയിലേക്ക്.

തുടർന്ന് സമാപന പ്രാത്ഥനയുടെ ആശിര്‍വാദം, കഴുന്ന് നേർച്ച, സ്നേഹവിരുന്ന്. അതോടൊപ്പം ഈ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടിക്കൊണ്ട് ശ്രുതിമധുരമായ സംഗീത വിരുന്ന്.

നിർമ്മലയയ നിത്യസഹായ മാതാവിന്റെയും, മാര്‍ത്തോമ്മാ ശ്ലീഹായുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും തിരുനാൾ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളേയും ഏറ്റവും സ്‌നേഹത്തോടെ ക്ഷണിക്കുന്നു ഈ തിരുന്നാൾ നിങ്ങൾക്ക് ദൈവത്തിന്റെ അനുഗ്രഹം നിറഞ്ഞതാകട്ടെ.

ബെർമിംഗ്ഹാം സീറോ മലബാർ മിഷനായ സെൻറ് ബെനഡിക് മിഷൻ , സാറ്റിലി, ഇടവകയിൽ വിശുദ്ധ സെന്റ് തോമസ്, വിശുദ്ധ സെന്റ് അൽഫോൻസാ , വിശുദ്ധ സെന്റ് ബെനഡിക് എന്നീ വിശുദ്ധൻമാരുടെ തിരുനാൾ ജൂലൈ മാസം 5, 6, 7 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ അത് വിപുലമായി ആഘോഷിക്കുന്നു .

തിരുന്നാളിന്റെ വിജയത്തിനായി ഫാ. ടെറിൻ മുല്ലക്കരയുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. വെള്ളിയാഴ്ചയും ശനിയാഴ്ചയും വൈകിട്ട് 7 മണിക്കാണ് പള്ളിയിൽ ചടങ്ങുകളും കുർബാനയും ആരംഭിക്കുന്നത്. ഞായറാഴ്ച രാവിലെ 11 മണിക്കാണ് ആഘോഷമായ തിരുനാൾ കുർബാന.

നാളെ വെള്ളിയാഴ്ച പ്രസുദേന്തി വാഴ്ചയോടെയാണ് തിരുനാൾ ആരംഭിക്കുന്നത് . തുടർന്ന് കൊടിയേറ്റവും തിരുനാൾ പ്രതിഷ്ഠയും വിശുദ്ധ കുർബാനയും നൊവേനയും പാച്ചോറ് നേർച്ചയും ഉണ്ടാകും.

ശനിയാഴ്ച വൈകിട്ട് 7:00 മണിക്ക് വിശുദ്ധ കുർബാനയോടെയാണ് തിരുകർമ്മങ്ങൾ ആരംഭിക്കുന്നത്. തുടർന്ന് ലദീഞ്ഞും നേർച്ചയും ഉണ്ടാകും. ജൂലൈ 7-ാം തീയതി ഞായറാഴ്ച രാവിലെ 11 മണിക്ക് ആഘോഷമായ കുർബാനയോടെയാണ് തിരുകർമ്മങ്ങൾ ആരംഭിക്കുന്നത്. തുടർന്ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണം, നൊവേന , ലദീഞ്ഞ്, നേർച്ച എന്നിവ ഉണ്ടാകും. മേള പൊലിമ അവതരിപ്പിക്കുന്ന മേള സംഗമം തിരുനാളിന്റെ പ്രധാന ആകർഷണമാണ് . വിഭവസമൃദ്ധമായ സദ്യകൊണ്ടുള്ള സ്നേഹവിരുന്നിനെ തുടർന്നുള്ള കൊടിയിറക്കത്തോടെയാവും തിരുനാൾ സമാപിക്കുക

RECENT POSTS
Copyright © . All rights reserved