Spiritual

ഷൈമോൻ തോട്ടുങ്കൽ

എയിൽസ്‌ഫോർഡ് . വിശുദ്ധ സൈമൺ സ്റ്റോക്കിന് ഉത്തരീയം നൽകികൊണ്ട് പരിശുദ്ധ ‘കന്യകാമറിയം നൽകിയ പ്രത്യക്ഷീകരണത്തിന്റെ സജീവ അടയാളമായി നിലകൊള്ളുന്ന എയിൽസ്‌ഫോർഡ് മരിയൻ തീർഥാടന കേന്ദ്രത്തിലേക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ നടത്തിയ എയിൽസ്‌ഫോർഡ് തീർഥാടനം ഭകതിസാന്ദ്രമായി . രൂപതയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും എത്തിച്ചേർന്ന ആയിരക്കണക്കിന് വിശ്വാസികൾ അണിചേർന്ന തീർഥാടനത്തിന് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നേതൃത്വം നൽകി .

രാവിലെ കൊടിയേറ്റിനെ തുടർന്ന് ജപമാല പ്രാർഥനയോടെയാണ് തീർഥാടന പരിപാടികൾ ആരംഭിച്ചത്. തുടർന്ന് രൂപത എസ് എം വൈ എമ്മിൻറെ ഔദ്യോഗിക മ്യൂസിക് ബാൻഡ് ആയ സമയം ബാൻഡ് അവതരിപ്പിച്ച ഭക്തി നിർഭരമായ സൗണ്ട് ഓഫ് ഹെവൻ വർഷിപ്പ് നടന്നു. തുടർന്ന് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. പ്രോട്ടോ സിഞ്ചെല്ലൂസ് റെവ. ഡോ ആന്റണി ചുണ്ടെലികാട്ട് , ചാൻസിലർ റെവ ഡോ. മാത്യു പിണക്കാട്ട് , രൂപതയുടെ വിവിധ മിഷനുകളിൽ നിന്നുമെത്തിയ ഇരുപത്തി അഞ്ചോളം വൈദികർ എന്നിവർ സഹകാർമികരായിരുന്നു . “രക്ഷാകര രഹസ്യത്തിന്റെ അനുസ്മരണവും ആഘോഷവുമാണ് വിശുദ്ധ കുർബാന , ഈ രക്ഷാകര രഹസ്യത്തെ ഭൂമിയിൽ അവതരിപ്പിക്കാൻ കാരണമായതും അതിനു ഭാഗ്യം ലഭിച്ചതും പരിശുദ്ധ ‘മറിയം വഴിയാണ് . ഈ അമ്മയെ നാം എല്ലാവരും അമ്മയായി സ്വീകരിക്കണം.

പരിശുദ്ധ അമ്മയെ സ്വീകരിക്കുമ്പോൾ എല്ലാ കുറവുകളും നിറവുകളായി മാറും”. വിശുദ്ധ കുർബാന മധ്യേയുള്ള വചന സന്ദേശത്തിൽ മാർ ജോസഫ് സ്രാമ്പിക്കൽ വിശ്വാസികളെ ഉത്‌ബോധിപ്പിച്ചു . വിശുദ്ധ കുർബാനയ്ക്ക് ശേഷം സീറോ മലബാർ സഭയുടെ പരമ്പരാഗത ശൈലിയിൽ തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ടുള്ള തിരുന്നാൾ പ്രദക്ഷിണം നടന്നു. സ്നേഹ വിരുന്നോടെയാണ് ഈ വർഷത്തെ തീർഥാടന പരിപാടികൾ അവസാനിച്ചത്. തീർഥാടനത്തിന്റെ ചീഫ് കോഡിനേറ്റർ ഫാ. സിനോജ് കളരിക്കലിന്റെ നേതൃത്വത്തിൽ ഉള്ള വിപുലമായ കമ്മറ്റിയാണ് തീർഥാടന പരിപാടികൾ ഏകോപിപ്പിച്ചത് .

അപ്പച്ചൻ കണ്ണഞ്ചിറ

വാത്സിങ്ങാം: ഇംഗ്ലണ്ടിലെ നസ്രേത്ത് എന്ന് വിഖ്യാതമായ വാത്സിങ്ങ്ഹാം മരിയന്‍ പുണ്യകേന്ദ്രത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാര്‍ സഭ നയിക്കുന്ന തീര്‍ത്ഥാടനം ജൂലൈ 19 നു ശനിയാഴ്ച നടക്കും. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാർമ്മികത്വം വഹിക്കുന്ന തീര്‍ത്ഥാടനത്തിന്, ഫാ. ജിനു മുണ്ടുനാടക്കലിന്റെ അജപാലന നേതൃത്വത്തിൽ, കേംബ്രിഡ്ജ് റീജിയണിലെ സീറോ മലബാര്‍ വിശ്വാസ സമൂഹം ആതിഥേയത്വം വഹിക്കും.

ഗബ്രിയേൽ മാലാഖ ഉണ്ണിയേശുവിന്റെ ജനനത്തെ കുറിച്ച്, മംഗള വാർത്ത നൽകിയ നസ്രത്തിലെ ഭവനത്തിന്റെ തനി പകർപ്പ് ഇംഗ്ലണ്ടിൽ നിർമ്മിക്കണമെന്ന പരിശുദ്ധ അമ്മയുടെ ഇംഗിതത്തിൽ ഇംഗ്ലണ്ടിലേക്ക് നസ്രേത്ത് അത്ഭുതകരമായി പറിച്ചു നടപ്പെട്ടു എന്ന് വിശ്വസിക്കുന്ന മരിയൻ തീർത്ഥാടന കേന്ദ്രമാണ് വാത്സിങ്ങാം.

ജൂലൈ പത്തൊന്‍പതിനു രാവിലെ ഒന്‍പതുമണിയോടെ ആരംഭിക്കുന്ന വാത്സിങ്ങാം തീർത്ഥാടന തിരുന്നാൾ ശുശ്രൂഷകളില്‍, ജപമാല, കൊടിയേറ്റ്, മരിയന്‍ പ്രഭാഷണം, ആരാധന, പ്രദക്ഷിണം എന്നിവയും ഉള്‍പ്പെടും. ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ അർപ്പിക്കുന്ന ആഘോഷമായ തിരുന്നാൾ സമൂഹ ദിവ്യബലിക്ക് ശേഷം തീർത്ഥാടന തിരുന്നാൾ സമാപിക്കും.

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ ഇത് ഒമ്പതാം തവണയാണ് തീര്‍ത്ഥാടനം നടക്കുക. യൂറോപ്പിലെമ്പാടുമുള്ള സീറോ മലബാര്‍ വിശ്വാസികളുടെ ഏറ്റവും വലിയ സംഗമവേദികൂടിയാണ് വാത്സിങ്ങാം മരിയൻ തീര്‍ത്ഥാടനം. വര്‍ഷം തോറും മുടങ്ങാതെ, ഭക്തജനങ്ങളുടെ ബാഹുല്യം കൊണ്ടും, മരിയ ഭക്തിയുടെ ഉറച്ച പ്രഘോഷണപ്പൊലിമ കൊണ്ടും അത്യാഘോഷപൂര്‍വ്വം നടത്തപ്പെടുന്ന ഈ മഹാ മരിയൻ സംഗമം, സഭയുടെ പാശ്ചാത്യ നാടുകളിലെ വളര്‍ച്ചയുടെ ചരിത്രവഴിയിലെ വലിയ നാഴികക്കല്ലായി വിലയിരുത്തപ്പെടുന്നു.

ആഗോള കത്തോലിക്കാ സഭ ആഘോഷിക്കുന്ന ജൂബിലി വർഷത്തിലെ പ്രത്യാശയുടെ തീർത്ഥാടനത്തിൽ നടക്കുന്ന തിരുക്കർമ്മങ്ങളിലും, ശുശ്രൂഷകളിലും പങ്കു ചേര്‍ന്ന് അനുഗ്രഹപൂരീകരണത്തിനായി , അവധി ദിനം ക്രമീകരിച്ച് തീർത്ഥാടനത്തിനായി പ്രാർത്ഥനയിൽ ഒരുങ്ങുവാൻ തിരുനാള്‍ കമ്മിറ്റി ഭാരവാഹികള്‍ വിശ്വാസികളോട് അഭ്യർത്ഥിച്ചു.

തീര്‍ത്ഥാടന കേന്ദ്രത്തിന്റെ വിലാസം:
Catholic National Shrine Of Our Lady, Walshingham, Houghton St.Giles, Norfolk,
NR22 6AL

ബിനു ജോർജ്

എയ്‌ൽസ്‌ഫോർഡ്: പരിശുദ്ധ ദൈവമാതാവ് വിശുദ്ധ സൈമൺ സ്റ്റോക്കിന് പ്രത്യക്ഷപ്പെട്ട് ഉത്തരീയം (വെന്തിങ്ങ) സമ്മാനിച്ചതിലൂടെ വിഖ്യാതമായ എയിൽസ്‌ഫോർഡിലേക്ക് ഗ്രേറ്റ് ബ്രിട്ടൺ രൂപത ക്രമീകരിക്കുന്ന മരിയൻ തീർത്ഥാടനം നാളെ, ശനിയാഴ്ച മെയ് 31ന് നടക്കും. കർമല നാഥയുടെ സന്നിധിയിലേക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നേതൃത്വം നൽകുന്ന തീർത്ഥാടനത്തിൽ ആയിരക്കണക്കിന് വിശ്വാസികൾ അണിചേരും. ഇത് എട്ടാം തവണയാണ് രൂപതയുടെ ആഭിമുഖ്യത്തിൽ എയിൽസ്‌ഫോർഡിലേക്ക് തീർത്ഥാടനം നടത്തുന്നത്.

രൂപതയുടെ ലണ്ടൻ, കാന്റർബറി റീജിയനുകളും, എയ്‌ൽസ്‌ഫോർഡ് ഔർ ലേഡി ഓഫ് മൌണ്ട് കാർമൽ മിഷനുമാണ് തീർത്ഥാടനത്തിന്റെ ചുമതല വഹിക്കുന്നത്. മെയ് 31 രാവിലെ 11 ന് കൊടിയേറ്റ്, നേർച്ച സ്വീകരണം, 11.15ന് ജപമാല പ്രദക്ഷിണം, 1.15ന് പ്രസുദേന്തി വാഴ്ച എന്നിവ നടക്കും. 1.30 നാണ് ആഘോഷമായ വിശുദ്ധകുർബാന. തുടർന്ന് 3.30ന് ലദീഞ്, ആഘോഷമായ തിരുനാൾ പ്രദക്ഷിണം. 4.30 ന് സമാപനാശീർവാദം, ഫ്ളോസ് കാർമലി പ്രദക്ഷിണം, 5 .00 മണിക്ക് സ്നേഹവിരുന്ന്.

തീർത്ഥാടനത്തോടനുബന്ധിച്ചു തിരുനാൾ പ്രസുദേന്തിയാകുന്നതിനും നേർച്ചകാഴ്ചകൾ സമർപ്പിക്കുന്നതിനും, കഴുന്ന്, മുടി, എന്നിവ എഴുന്നള്ളിക്കുന്നതിനും അടിമ വയ്ക്കുന്നതിനും കുമ്പസാരത്തിനും പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. തീർത്ഥാടകർക്കായി കാറുകളും കോച്ചുകളും പാർക്ക് ചെയ്യുന്നതിന് വിശാലമായ പാർക്കിങ് സൗകര്യം ഉണ്ടായിരിക്കും. വിമൻസ് ഫോറത്തിന്റെയും SMYM ന്റെയും നേതൃത്വത്തിൽ മിതമായ നിരക്കിൽ സ്നാക്ക്, ടീ, കോഫീ കൗണ്ടറുകളും ക്രമീകരിച്ചിട്ടുണ്ട്.

കർമലീത്താ സഭയുടെ പ്രിയോർ ജനറലായിരുന്ന വിശുദ്ധ സൈമൺ സ്റ്റോക്കിന് 1251 ജൂലൈ 16 ണ് ആണ് പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട് ഉത്തരീയം നൽകിയത്. വെന്തിങ്ങ ധരിക്കുന്നവരെ രോഗപീഡ, ആപത്തുകൾ എന്നിവയിൽനിന്ന് പ്രത്യേകമായി സംരക്ഷിക്കുമെന്ന വാഗ്ദാനം നൽകപ്പെട്ടതും ഇവിടെ വെച്ചുതന്നെ. ഉത്തരീയ ഭക്തിയുടെ ആരംഭവും ഇവിടെ നിന്നുതന്നെയായിരുന്നു.

കർമലമാതാവിന്റെ അനുഗ്രഹാരാമത്തിലേക്ക് നടത്തപ്പെടുന്ന തീർത്ഥാടനത്തിലേക്കും തിരുക്കർമങ്ങളിലേക്കും ഏവരെയും സ്‌നേഹപൂർവം ക്ഷണിക്കുന്നതായി പിൽഗ്രിമേജ് കോർഡിനേറ്റർ ഫാ. ഷിനോജ് കളരിക്കൽ അറിയിച്ചു.

പ്രസുദേന്തി ആകുവാൻ താല്പര്യം ഉള്ളവർ താഴെകാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

https://forms.gle/wJxzScXoNs6se7Wb6

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ഫാ. ഷിനോജ് കളരിക്കൽ – 07920690343

Address of the Venue: The Friars, Aylesford, Kent, ME20 7BX

ഷൈമോൻ തോട്ടുങ്കൽ

പ്രെസ്റ്റൻ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ വിവിധ ഇടവകകളിലും . മിഷനുകളിലുമുള്ള ദേവാലയങ്ങളിൽ ശുശ്രൂഷകൾക്കായി ഉപയോഗിക്കുവാനുള്ള മൂറോൻ (വിശുദ്ധ തൈലത്തിന്റെ )കൂദാശ കർമ്മം പ്രെസ്റ്റൻ സെന്റ് അൽഫോൻസാ കത്തീഡ്രലിൽ നടന്നു , , രൂപതാധ്യക്ഷൻ മാർ ജോസഫ് ജോസഫ് സ്രാമ്പിക്കലിന്റെ കാർമികത്വത്തിൽ നടന്ന തിരുക്കർമ്മങ്ങളിൽ ഉജ്ജയ്ൻ രൂപത അധ്യക്ഷൻ മാർ സെബാസ്റ്റ്യൻ വടക്കേൽ , രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് റെവ ഡോ ആന്റണി ചുണ്ടെലിക്കാട്ട് , ചാൻസിലർ റെവ ഡോ മാത്യു പിണക്കാട് , കത്തീഡ്രൽ വികാരി റെവ ഡോ ബാബു പുത്തന്പുരയ്ക്കൽ , പ്രൊക്യൂറേറ്റർ റെവ ഫാ ജോ മൂലശ്ശേരി , വൈസ് ചാൻസിലർ റെവ ഫാ ഫാൻസ്വാ പത്തിൽ രൂപതയുടെ വിവിധ ഭാഗങ്ങളിൽ സേവനം ചെയ്യുന്ന വൈദികർ എന്നിവർ സഹകാർമ്മികർ ആയിരുന്നു.

കൂദാശ കർമ്മത്തോടനുബന്ധിച്ചു നടന്ന വിശുദ്ധ കുർബാനയിൽ മാർ സെബാസ്റ്റ്യൻ വടക്കേൽ വചനസന്ദേശം നൽകി ,ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ വളർച്ചയും , ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിൽ കെട്ടുറപ്പോടെ സഭാ സംവിധാനങ്ങൾ പ്രവർത്തിക്കുന്നതും കാണുമ്പോൾ ഏറെ സന്തോഷമുണ്ടെന്നും ,തൈലാഭിഷേക ശുശ്രൂഷയിൽ സഭയുടെ പൂർണത യാണ് ദൃശ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു ,സഭ ഈശോയിൽ ഒന്നാണ് ഈശോ കുരിശു മരണത്തിലൂടെയും ഉത്ഥാന ത്തിലൂടെയും നേടിത്തന്നത് നിത്യ രക്ഷയാണ് ,അത് നിരന്തരം നടക്കേണ്ടതുമുണ്ട്.

കൂദാശ ചെയ്യപ്പെട്ട തൈലം വിവിധ ഇടവകകളിലെ ശുശ്രൂഷക്കായി നൽകപ്പെടുകയും ഉപയോഗിക്കപ്പെടുകയും ചെയ്യുമ്പോൾ സഭ ഒന്നാണെന്നുള്ള കാര്യവും , വിശ്വാസത്തിലുള്ള ഐക്യവും പ്രഖ്യാപിക്കപ്പെടുകയുമാണ് ചെയ്യുന്നത് അദ്ദേഹം കൂട്ടിച്ചേർത്തു . കത്തീഡ്രൽ വികാരിയായി കഴിഞ്ഞ ഏഴ് വർഷക്കാലം ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ സ്തുത്യർഹമായ സേവനമനുഷ്ഠിച്ച ശേഷം മാതൃ രൂപതയിലേക്ക് തിരികെ പോകുന്ന റെവ ഡോ ബാബു പുത്തെൻപുരക്കലിന് അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് നന്ദി അർപ്പിക്കുകയും യാത്രാ മംഗളങ്ങൾ നേരുകയും ചെയ്തു .

വിശുദ്ധ കുർബാനയ്ക്കു ശേഷം രൂപതയുടെ വിവിധ മിഷനുകളിൽ നിന്നും എത്തിയ വൈദികരുടെയും കൈക്കാരൻമാരുടെയും , പ്രതിനിധികളുടെയും യോഗം ചേർന്നു , യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് രൂപത അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ സഭാഗാത്രത്തിന്റെ ഏകനാവായി വിശ്വാസ സമൂഹം മാറേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഉത്‌ബോധിപ്പിച്ചു .ഒരാൾക്കും ഒഴിവ് കഴിവില്ലാത്ത ദൗത്യ നിർവഹണമാണിതെന്നും തങ്ങളുടെ ഭാഗധേയം നിർവഹിക്കുന്നതിൽ ഓരോരുത്തരും ഉത്സാഹികൾ ആകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

വിവിധ കമ്മീഷനുകളുടെ നേതൃത്വത്തിൽ വരാൻ പോകുന്ന പരിപാടികളെ പറ്റി കമ്മീഷൻ ചെയർമാൻമാരായ വൈദികരും , ആധ്യാത്മിക വർഷാചരണത്തെ സംബന്ധിച്ചുള്ള പ്രവർത്തനങ്ങളെ പറ്റി രൂപത പാസ്റ്ററൽ കൗൺസിൽ സെക്രെട്ടറി റോമിൽസ് മാത്യു എന്നിവർ യോഗത്തിൽ വിശദീകരിച്ചു , വിവിധ മിഷനുകളിൽ നിന്നെത്തിയ പ്രതിനിധികൾ രൂപതയുടെ പ്രവർത്തനങ്ങളെ പറ്റിയുള്ള നിർദേശങ്ങളും , അവലോകനവും യോഗത്തിൽ അവതരിപ്പിച്ചു .

ബിനോയ് എം. ജെ.

തത്വ ശാസ്ത്രജ്ഞന്മാർ ഭരണാധികാരികൾ ആകണമെന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് സോക്രട്ടീസും
പ്ലേറ്റോയും മറ്റുമാണ്. അറിവില്ലാത്തവർ അധികാരത്തിൽ വരുന്നത് സർവ്വനാശം ആണെന്ന് എല്ലാവർക്കും അറിവുള്ള കാര്യമാണല്ലോ. ആധുനികലോകം അധ:പതിക്കുന്നതിന്റെ പ്രധാന കാരണവും ഇതുതന്നെയാണ്.
അറിവുള്ളവർ തങ്ങളുടെ അറിവിനാൽ തന്നെ അധികാരത്തിലേക്ക് വരണമെന്നാണ് സോക്രട്ടീസ് ഉദ്ദേശിച്ചത്. എന്നാൽ നിലവിലുള്ള സാമൂഹിക രാഷ്ട്രീയ വ്യവസ്ഥിതിയിൽ ഇത് അസാധ്യവുമാണ്. ബ്രാഹ്മണർ, ക്ഷത്രിയര്‍, വൈശ്വർ, ശൂദ്രർ എന്ന നാല് ഗണങ്ങളായി ഭാരതീയർ മനുഷ്യവർഗ്ഗത്തെ വിഭജിക്കുന്നു. മറ്റൊരു ഭാഷയിൽ പറഞ്ഞാൽ ഇവരിൽ ബ്രാഹ്മണരും ക്ഷത്രിയരും കൂടി ചേർന്ന് ഒന്നാകണം എന്നാണ് സോക്രട്ടീസ് ഉദ്ദേശിക്കുന്നത്. ഇത് ശരിയാണെങ്കിൽ നാലു വണ്ണങ്ങളും കൂടി ചേർന്ന് ഒന്നായിത്തീരുന്നത് അത്യുത്തമം ആയിരിക്കുകയില്ലേ? അപ്പോൾ മാർക്സും മറ്റും വാദിച്ച മാതിരി അടുക്കുകളില്ലാത്ത സമൂഹം നിലവിൽ വരുന്നു.

മുകളിൽ സൂചിപ്പിച്ച മാതിരി അറിവുള്ളവർക്ക് അവരുടെ അറിവിനാൽ തന്നെ അധികാരത്തിൽ വരുവാൻ
അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ അഗാധപ്രതിഭകൾക്ക് അത് സാധ്യവുമാണ്. അധികാരം കർമ്മം ചെയ്യുന്നതിനുള്ള മുൻപാധി കൂടിയാണ്. അധികാരം ഇല്ലാതെയുള്ള കർമ്മാനുഷ്ഠാനം അടിമപ്പണിയാണ്. ലോകമെമ്പാടും അടിമപ്പണി അരങ്ങേറുന്നു. ഈ വസ്തുത തത്വശാസ്ത്രജ്ഞന്മാരുടെ ശ്രദ്ധയിൽ
പെട്ടിട്ടില്ല എന്ന് തോന്നുന്നു. കർമ്മം ചെയ്യുന്നവരിൽ നിന്നും അധികാരം തട്ടിത്തെറിപ്പിക്കുന്ന ഈ പ്രതിഭാസത്തിന് ഒരു വിരാമം ഉണ്ടാകണമെങ്കിൽ മുകളിൽ പറഞ്ഞ മാതിരി നാല് വർണ്ണങ്ങളും കൂടി ഒന്നാ
കേണ്ടിയിരിക്കുന്നു.

ആധുനിക സാമൂഹിക വ്യവസ്ഥിതിയിലേക്ക് നോക്കിയിട്ട് നമ്മുടെയൊക്കെ അധികാരം എവിടെ നിന്നും വരുന്നു എന്ന് പരിശോധിക്കാം. എല്ലാവരുടെയും അധികാരം പുറമേ നിന്നാണ് വരുന്നത്. സമൂഹം ചിലർക്കൊക്കെ അധികാരം കൊടുക്കുകയും മറ്റു ചിലർക്കൊക്കെ അധികാരം കൊടുക്കാതെ ഇരിക്കുകയും
ചെയ്യുന്നു. ഉദാഹരണത്തിന് രാഷ്ട്രതന്ത്രജ്ഞന്മാർക്കും ബിസിനസ്സുകാർക്കും അധികാരം വേണ്ടുവോളം ഉണ്ട്.
തത്വശാസ്ത്രജ്ഞന്മാർക്കും തൊഴിലാളികൾക്കും അധികാരം സ്വപ്നം കാണുവാനേ കഴിയൂ. എന്നാൽ പുറമേ നിന്നും സമൂഹം അധികാരം കൊടുക്കുന്നില്ലെങ്കിലും തങ്ങളുടെ ചുറ്റും ഉള്ളവരിൽ ആന്തരികമായ അധികാരത്തിന്റെ ദിവ്യ പ്രഭ ചൊരിയുന്ന അപൂർവം ചിലരെ ചരിത്രത്തിന്റെ ഏടുകൾ പരിശോധിച്ചാൽ കണ്ടെത്തുവാൻ കഴിയും. ഉദാഹരണത്തിന് മഹാത്മാഗാന്ധി. അവരുടെ അധികാരം ഉള്ളിൽ നിന്നും
വരുന്നു. ആ അധികാരത്തെ അവരിൽ നിന്നും പിടിച്ചെടുക്കുവാൻ സമൂഹത്തിന് കഴിയുന്നില്ല. അവരുടെ അധികാരം സ്ഥായിയും ശാശ്വതവും ആണ്.

എല്ലാവരും ബാഹ്യമായ അധികാരത്തിന്റെ പിറകെ ഓടുന്നു. അതുകൊണ്ടുതന്നെയാണ് സമൂഹത്തിൽ ആർക്കും ശാന്തി കിട്ടാത്തത്. സമൂഹം സമ്മാനിക്കുന്ന അധികാരം ആപേക്ഷികമാണ്. ജനാധിപത്യം
ബാഹ്യമായി വരുന്ന അധികാരത്തിന് ഒന്നാം സ്ഥാനം കൊടുക്കുന്നു. അതാണ് ജനാധിപത്യത്തിന്റെ ഏറ്റവും
വലിയ വൈകല്യവും. തെരഞ്ഞെടുപ്പുകളും ഭരണഘടനയും നിയമങ്ങളും എല്ലാം ബാഹ്യമായി വരുന്ന
അധികാരത്തിൽ അധിഷ്ഠിതമാണ്. എന്നിരുന്നാലും ജനാധിപത്യത്തിന്റെ ചട്ടക്കൂടിൽ ഒതുങ്ങിക്കൊണ്ട് കേവല
അധികാരിയായി മാറുവാൻ ആർക്കും കഴിയും. ഈ കേവല അധികാരത്തിലേക്ക് വരുവാൻ ഒരാൾക്ക് രണ്ട് പടവുകൾ കയറേണ്ടതുണ്ട്. ഈ രണ്ട് പടവുകളും അത്യന്തം സാമ്യമുള്ളതും അനായാസം കയറാവുന്നതും ആണ്. അതിലേക്ക് വരുന്നതിനായി ഒരാൾ സാമൂഹികമായ ആപേക്ഷിക അധികാരത്തെ ത്യജിക്കേണ്ടിയിരിക്കുന്നു. അയാൾ സമൂഹത്തെ തന്നെ പരിത്യജിക്കുന്നു. കാരണം അധികാരം ലക്ഷ്യം വച്ചുകൊണ്ടാണ് ഒരാൾ സമൂഹത്തിന്റെ പിറകെ ഓടുന്നത്. സമൂഹത്തിൽ എത്തിയാൽ അധികാരം ലഭിക്കുമെന്ന് അയാൾ വ്യാമോഹിക്കുന്നു. പിന്നീടുള്ള ജീവിതം അത് നേടിയെടുക്കുന്നതിനുള്ള പരിശ്രമമാണ്. അവിടെ ആരൊക്കെ ചവിട്ടിയെരിക്കപ്പെടുന്നു. എന്നാൽ ശരിയായ അധികാരം ഒട്ടു കിട്ടുന്നുമില്ല. എങ്ങും അശാന്തിയും അസ്വസ്ഥതയും. ലോകം ഒരു യുദ്ധക്കളം പോലെ ആയിരിക്കുന്നു. ഇത് അത്യന്തം ശാസ്ത്രീയവും അനാരോഗ്യകരവും ആണ്.

അധികാരം ഉള്ളിൽ നിന്നും വരട്ടെ. അത് ദൈവികമായ അധികാരമാണ്. അതിനെ കണ്ടെത്തുവിൻ. ബാഹ്യമായ അധികാരത്തിന്റെ മുന്നിൽ- അത് എത്രമാത്രം ശക്തമാണെങ്കിലും- തലകുനിക്കാതെ ഇരിക്കുവിൽ. നിങ്ങൾ അനുവദിക്കാതെ നിങ്ങളെ ബാധിക്കുവാൻ ബാഹ്യമായ അധികാരത്തിനോ ബാഹ്യലോകത്തിനോ കഴിയുകയില്ല. ആദ്യമേ നിങ്ങൾ ബാഹ്യമായ അധികാരത്തിനു മുമ്പിൽ തല കുനിക്കുന്നു. കാരണം നിങ്ങൾക്കും അതിൽ ഒരു കണ്ണുണ്ട്. നിങ്ങൾ സമൂഹത്തിന്റെ പിറകെ പോകേണ്ടതില്ല. നിങ്ങൾ നിങ്ങളിൽത്തന്നെ നിലയുറപ്പിക്കുവിൻ. നിങ്ങൾ നിങ്ങളോട് തന്നെ കൂട്ടുകൂടുവിൻ. ഇത് ആവോളം അനുഷ്ഠിച്ചു

കഴിഞ്ഞാൽ, പതിയെ പതിയെ സമൂഹം നിങ്ങളിലേക്ക് ഒഴുകിത്തുടങ്ങും. അപ്പോൾ നിങ്ങൾ സമൂഹത്തിന്റെ
കേന്ദ്രമായി മാറുന്നു. അപ്പോൾ നിങ്ങൾക്ക് ശാശ്വതമായ അധികാരത്തെക്കുറിച്ചുള്ള ദർശനങ്ങളും ഉൾക്കാഴ്ചകൾ
ലഭിച്ചു തുടങ്ങുന്നു. പിന്നീടങ്ങോട്ട് അനന്താനന്ദത്തിന്റെ വേലിയേറ്റമായിരിക്കും. നിങ്ങളിലുള്ള ഈശ്വരൻ
പ്രകാശിച്ചു തുടങ്ങുന്നു. അവിടെ തത്വശാസ്ത്രജ്ഞന്മാർ ഭരണാധികാരികളായി മാറുന്നു. സോക്രട്ടീസ്സിന്‍റെ സ്വപ്നം അവിടെ സാക്ഷാത്കരിക്കപ്പെടുന്നു.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു . 28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

ഷൈമോൻ തോട്ടുങ്കൽ

ബർമിംഗ്ഹാം . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ചെറുപുഷ്പ മിഷൻ ലീഗിന്റെ ഈ വർഷത്തെ രൂപത വാർഷിക കൂട്ടായ്മ “സൗറൂത്ത ” 2025 ജൂൺ ഒന്നിന് ബിർമിംഗ് ഹാമിലെ വാഷ് വുഡ് ഹീത്ത് അക്കാദമിയിൽ വച്ച് നടത്തപ്പെടും . രാവിലെ 8 .30 ന് തുടങ്ങി വൈകുന്നേരം 4 മണി വരെ നീളുന്ന സമ്മേളനം രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉത്‌ഘാടനം ചെയ്യും , രൂപതയുടെ വിവിധ ഇടവക , മിഷൻ പ്രൊപ്പോസഡ്‌ മിഷൻ എന്നിവിടങ്ങളിൽ നിന്നുമായി നൂറു കണക്കിന് കുഞ്ഞു മിഷനറിമാർ പങ്കെടുക്കുന്ന സമ്മേളനത്തിൽ അഭിവന്ദ്യ പിതാവിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന , വിശ്വാസ പ്രഘോഷണ റാലി , പ്രയ്‌സ് ആൻഡ് വർഷിപ് ,രൂപത എസ് എം വൈ എം ബാൻഡ് അവതരിപ്പിക്കുന്ന മ്യൂസിക് ബാൻഡ് എന്നിവയാണ് പ്രധാന പരിപാടികൾ .

ചെറുപുഷ്പ മിഷൻ ലീഗ് കമ്മീഷൻ ചെയർമാൻ റെവ ഫാ മാത്യു പാല ര ക്കരോട്ട് സി ആർ എം സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ രൂപത ചാൻസിലർ റെവ ഡോ മാത്യു പിണക്കാട്ട് , ചെറുപുഷ്പ മിഷൻ ലീഗ് പ്രസിഡന്റ് എന്നിവർ ആശംസകൾ അർപ്പിക്കും . വൈകുന്നേരം മിഷൻ ലീഗ് ആന്തത്തോടെ അവസാനിക്കുന്ന പരിപാടിക്ക് കമ്മീഷൻ പ്രസിഡന്റ് ജെൻ റ്റിൻ ജെയിംസ് നന്ദി അർപ്പിക്കും.രൂപത ചെറുപുഷ്പ മിഷൻ ലീഗ് കമ്മീഷൻ സെക്രെട്ടറി ജോജിൻ പോൾ , എക്സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങളായറെവ സി ലീനാ മരിയ ,റെവ സി കരുണ സി എം സി , ജിൻസി പോൾ ടിറ്റോ തോമസ് , സജി വർഗീസ് ,ജിബിൻ മാത്യു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും .

ബിനു ജോർജ്

എയ്‌ൽസ്‌ഫോർഡ്: പരിശുദ്ധ അമ്മ വിശുദ്ധ സൈമൺ സ്റ്റോക്കിന് പ്രത്യക്ഷപ്പെട്ട് നൽകിയ ഉത്തരീയത്തിന്റെ ഉറവിടഭൂമിയായ എയ്‌ൽസ്‌ഫോഡിൽ മെയ് 31 ശനിയാഴ്ച നടത്തുന്ന എട്ടാമത് തീർത്ഥാടനത്തിന് വിപുലമായ ഒരുക്കങ്ങൾ. കർമ്മലനാഥയുടെ സന്നിധിയിലേക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഈ തീർത്ഥാടനം ബ്രിട്ടനിലെ ക്രൈസ്തവ വിശ്വാസികളുടെയും മരിയഭക്തരുടെയും ആത്മീയ സംഗമവേദിയാകും. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ തീർത്ഥാടനത്തിന് നേതൃത്വം നൽകും. രൂപതയുടെ ലണ്ടൻ, കാന്റർബറി റീജിയനുകളും, എയ്‌ൽസ്‌ഫോർഡ് ഔർ ലേഡി ഓഫ് മൌണ്ട് കാർമൽ മിഷനുമാണ് തീർത്ഥാടനത്തിന്റെ ചുമതല വഹിക്കുന്നത്.

മെയ് 31 ശനിയാഴ്ച രാവിലെ 11 മണിക്ക് കൊടിയേറ്റ്, നേർച്ചകാഴ്ചകളുടെ സ്വീകരണം, തുടർന്ന് 11.15 ന് എയ്‌ൽസ്‌ഫോർഡിലെ പ്രശസ്തമായ ജപമാലാരാമത്തിലൂടെ വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ കർമ്മലമാതാവിന്റെ രൂപവും സംവഹിച്ചുകൊണ്ടുള്ള ഭക്തിനിർഭരമായ കൊന്തപ്രദിക്ഷണം നടക്കും. 12.15 ന് SMYM രൂപതാ മ്യൂസിക് ബാൻഡിന്റെ നേതൃത്വത്തിൽ ലൈവ് മ്യൂസിക്കൽ പെർഫോമൻസ്, ഉച്ചക്ക് 1.30 ന് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാർമികത്വത്തിൽ രൂപതയിലെ വൈദികരും ചേർന്ന് അർപ്പിക്കപ്പെടുന്ന ആഘോഷമായ വിശുദ്ധ കുർബാന, ലദീഞ്ഞ്, തുടർന്ന് വിശ്വാസപ്രഘോഷണത്തിന്റെ പ്രതീകമായി വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടിയുള്ള ആഘോഷമായ തിരുന്നാൾ പ്രദിക്ഷണം എന്നിവ നടക്കും. എയ്‌ൽസ്‌ഫോഡിൽ തീർത്ഥാടകരായി എത്തിച്ചേരുന്ന എല്ലവർക്കും സ്നേഹക്കൂട്ടായ്മയുടെ ഭാഗമായി സ്‌നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്.

തീർത്ഥാടനത്തോടനുബന്ധിച്ചു തിരുനാൾ പ്രസുദേന്തിയാകുന്നതിനും നേർച്ചകാഴ്ചകൾ സമർപ്പിക്കുന്നതിനും, കഴുന്ന്, മുടി, എന്നിവ എഴുന്നള്ളിക്കുന്നതിനും അടിമ വയ്ക്കുന്നതിനും കുമ്പസാരത്തിനും പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. തീർത്ഥാടകർക്കായി കാറുകളും കോച്ചുകളും പാർക്ക് ചെയ്യുന്നതിന് വിശാലമായ പാർക്കിങ് സൗകര്യം ഉണ്ടായിരിക്കും. വിമൻസ് ഫോറത്തിന്റെയും SMYM ന്റെയും നേതൃത്വത്തിൽ മിതമായ നിരക്കിൽ സ്നാക്ക്, ടീ, കോഫീ കൗണ്ടറുകളും ക്രമീകരിച്ചിട്ടുണ്ട്.

കർമ്മലമാതാവിന്റെ അനുഗ്രഹാരാമത്തിലേക്ക് നടത്തപ്പെടുന്ന തീർത്ഥാടനത്തിലേക്കും തിരുക്കർമ്മങ്ങളിലേക്കും ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി പിൽഗ്രിമേജ് കോ-ഓർഡിനേറ്റർ ഫാ.ഷിനോജ് കളരിക്കൽ അറിയിച്ചു.

പ്രസുദേന്തി ആകുവാൻ താല്പര്യം ഉള്ളവർ താഴെകാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

https://forms.gle/wJxzScXoNs6se7Wb6

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ഫാ. ഷിനോജ് കളരിക്കൽ – 07920690343

Address of the Venue: The Friars, Aylesford, Kent, ME20 7BX

അപ്പച്ചൻ കണ്ണഞ്ചിറ

റാംസ്‌ഗേറ്റ്: യു കെ യിൽ ആത്മീയ നവീകരണത്തിനും, വിശ്വാസ ദീപ്തി പകരുന്നതിനും അനുഗ്രഹവേദിയായ റാംസ്‌ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്ററിൽ വെച്ച് ജൂൺ 7 ന് ‘ഡിവൈൻ പെന്തെക്കോസ്ത്,’ പരിശുദ്ധാത്മ അഭിഷേക ശുശ്രുഷകളും, രാത്രി ആരാധനയും സംഘടിപ്പിക്കുന്നു. റാംസ്‌ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്ററിന്റെ ഡയറക്ടർ ഫാ. ജോസഫ് എടാട്ട്, പ്രശസ്ത ധ്യാന ഗുരു ഫാ. പോൾ പള്ളിച്ചാൻകുടിയിൽ എന്നിവർ സംയുക്തമായിട്ടാവും ശുശ്രുഷകൾ നയിക്കുക.

“പരിശുദ്ധാത്മാവ് നിന്റെ മേൽ വരും, അത്യുന്നതന്റെ ശക്തി നിന്റെമേൽ ആവസിക്കും” (ലുക്കാ 1:35).

യേശുക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണത്തിന് ശേഷം പത്താംനാൾ, സെഹിയോൻ ഊട്ടുശാലയിൽ ധ്യാനിച്ചിരുന്ന പരിശുദ്ധ അമ്മക്കും, അപ്പോസ്തോലന്മാർക്കും, ശിഷ്യന്മാർക്കും തീനാളത്തിന്റെ രൂപത്തിൽ പരിശുദ്ധാത്മാവിന്റെ അഭിഷേകമുണ്ടായ ദിനം, ആഗോള കത്തോലിക്കാ സഭ, പെന്തക്കോസ്ത്ത് തിരുന്നാളായി ആചരിക്കുന്ന ദിനത്തിലാണ് പരിശുദ്ധാത്മാ അഭിഷേക ശുശ്രുഷകൾ റാംസ്‌ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്ററിൽ ഒരുക്കിയിരിക്കുന്നത്.

ജൂൺ 7 ന് വൈകുന്നേരം ഏഴു മണിക്ക് ആരംഭിക്കുന്ന ‘ഡിവൈൻ പെന്തക്കോസ്റ്റ്’ രാത്രി പന്ത്രണ്ടു മണിയോടെ സമാപിക്കും.

ആത്മീയ നവീകരണത്തിനും, അഭിഷേക നിറവിനും അനുഗ്രഹദായകമായ “ഡിവൈൻ പെന്തകോസ്റ്റ്” ശുശ്രുഷകളിലും ആരാധനയിലും പങ്കുചേരുവാൻ ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

Contact : +447474787870,
Email: [email protected],
Website: www.divineuk.org

Venue: Divine Retreat Centre, St. Augustine’s Abbey, Ramsgate,
Kent, CT11 9PA

ലണ്ടനിൽ ഒരു ഗുരുവയുരപ്പ ക്ഷേത്രം എന്ന സാക്ഷത്കാരത്തിനു വേണ്ടി പ്രയത്നിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയും മോഹൻജി ഫൗണ്ടേഷനും ചേർന്ന് വൈശാഖ മാസ ആചാരണം നടത്തുന്നു, വെസ്റ്റ് തൊണ്ടൺ കമ്മ്യൂണിറ്റി സെന്ററിൽ വച്ചു അന്നേ ദിവസം വൈകുന്നേരം ആറു മണിമുതൽ ആണ് ചടങ്ങുകൾ തുടങ്ങുന്നത്. ഭജന, പ്രഭാഷണം, ദീപാരാധന, അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്. ജാതി മത ഭേദമന്യേ എല്ലാവർക്കും ഈ ചടങ്ങിൽ പങ്കെടുക്കാമെന്നു സംഘടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

SURESH BABU – 07828137478
GANESH SIVAN – 07405513236
SUBASH SARKARA -07519135993
JAYAKUMAR UNNITHAN – 07515918523

 വത്തിക്കാൻ: പ്രാർഥനാ നിർഭരമായ അന്തരീക്ഷത്തിൽ വിശ്വാസികളെയും തീർത്ഥാടകരെയും സാക്ഷിയാക്കി ലിയോ പതിനാലാമൻ മാർപ്പാപ്പ വാഴിക്കപ്പെട്ടു. ചടങ്ങു നടന്ന സെൻറ് പീറ്റേഴ്‌സ് ബസലിക്ക അംഗനത്തിനു അഞ്ചു കിലോമീറ്ററോളം ദൂരെവരെ ഗതാഗതം നിയത്രിച്ചിരുന്നു. വളരെ ദൂരം നടന്നാണ് ആളുകൾ തിരുകർമ്മങ്ങൾക്കെത്തിയത്. ഇറ്റാലിയൻ സമയം പത്തിന് തിരുകർമ്മങ്ങൾ ആരംഭിച്ചു. അതിനുമുമ്പ് പാപ്പാ മൊബൈലിൽ വത്തിക്കാൻ ചതുരത്തിലെത്തി മാർപ്പാപ്പ വിശ്വാസികളെ ആശീർവദിച്ചു. മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടശേഷം ആദ്യമായാണ് ലിയോ മാർപാപ്പ പതിനാലാമൻ പാപ്പാ മൊബൈൽ ഉപയോഗിച്ചത്. വേദിയുടെ ഇരുവശങ്ങളിലായി വിശിഷ്ടാതിഥികളും കാർമ്മികരും സന്നിഹിതരായിരുന്നു. ദിവ്യബലിക്ക് ശേഷം പാപ്പയെ സ്ഥാനചിഹ്നങ്ങൾ അണിയിച്ചു. തുടർന്ന് അദ്ദേഹം നടത്തിയ സുവിശേഷപ്രഘോഷണത്തിൽ ഫ്രാൻസിസ് പാപ്പയെക്കുറിച്ചു പരാമർശിച്ചപ്പോഴെല്ലാം വലിയ കൈയ്യടി ഉയർന്നു.

Copyright © . All rights reserved