ഓൺലൈനിൽ വിദൂര സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ അദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് ഉത്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ ആമുഖസന്ദേശം നൽകിയത് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ സെഞ്ചലൂസ് കുടുംബ കൂട്ടായ്മ കമ്മിഷൻ വികാരി ജെനറാൾ-ഇൻ-ചാർജ് ആയ മോൺസിഞ്ഞോർ ജോർജ്ജ് തോമസ് ചെലേയ്ക്കൽ. ആദിമ ക്രൈസ്തവ സമൂഹത്തിന്റെ സ്വഭാവ സവിശേഷതയെക്കുറിച്ച് മോൺസിഞ്ഞോർ ജോർജ്ജ് തോമസ്
ചേലയ്ക്കൽ ഊന്നി പറയുകയുണ്ടായി.
തുടർന്ന് കുടുംബ കൂട്ടായ്മ വർഷം 2020- 21 ന്റെ ഔദ്യോഗിക ഉത്ഘാടനത്തിന്റെ അനുഗ്രഹപ്രഭാഷണം, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അദ്ധ്യക്ഷനും കുടുംബ കൂട്ടായ്മ കമ്മീഷൻ രക്ഷാധികാരിയുമായ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് നൽകുകയുണ്ടായി. രൂപതയുടെ കർമ്മപദ്ധതിയായ ലിവിങ് സ്റ്റോണിന്റെ പ്രാധാന്യവും ആവശ്യകതയും എടുത്തു പറഞ്ഞ പിതാവ് കൂട്ടായ്മ അനുഭവത്തെ കുറിച്ചും അതിന്റെ പ്രത്യേകയേകുറച്ചും പരാമർശിച്ചു. കുടുംബ കൂട്ടായ്മ വർഷത്തിനായി പ്രത്യേകം തയ്യാറാക്കിയ പ്രാർത്ഥന ചൊല്ലിയതിനു ശേഷം ദീപം തെളിയിച്ചു പിതാവ് ഉത്ഘാടനം നിർവഹിച്ചു.
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപയുടെ പ്രോട്ടോസെഞ്ചലൂസ് മോൺസിഞ്ഞോർ ഡോ: ആന്റണി ചുണ്ടെലിക്കാട്ട്, സെഞ്ചലൂസ്മാരായ മോൺസിഞ്ഞോർ ജോർജ്ജ് തോമസ് ചെലേയ്ക്കൽ, മോൺസിഞ്ഞോർ സജിമോൻ മലയിൽപുത്തൻപുരയിൽ, മോൺസിഞ്ഞോർ ജിനോ അരീക്കാട്ട്, കുടുംബ കൂട്ടായ്മ കമ്മീഷൻ ചെയർമാൻ ഫാദർ ഹാൻസ് പുതിയകുളങ്ങര, കുടുംബ കൂട്ടായ്മ കമ്മീഷൻ കോർഡിനേറ്റർ ശ്രീ. ഷാജി തോമസ് എന്നിവർ മാർത്തോമാ സ്ലീവ ദീപം തെളിയിച്ചു ഉത്ഘാടനത്തിൽ പങ്കുചേർന്നു. തുടർന്ന് 8 റീജിയണൽ ഡയറക്ടർ അച്ചന്മാരും കമ്മീഷൻ അംഗങ്ങളും പ്രാർത്ഥനാപൂർവ്വം തിരി തെളിയിച്ചു.
കുടുംബ കൂട്ടായ്മ കമ്മീഷൻ ചെയർമാൻ ഫാദർ ഹാൻസ് പുതിയകുളങ്ങര നൽകിയ സമാപന സന്ദേശത്തിൽ ആദിമ ക്രൈസ്തവ സഭയുടെ കൂട്ടായ്മ ചൈതന്യം ഉൾകൊള്ളുവാനും അൾത്താരാ കേന്ദ്രീകൃതമായ സമൂഹങ്ങളെ വാർത്തെടുക്കുവാൻ യത്നിക്കുവാനും ആഹ്വാനം ചെയ്തു. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ അദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് സമാപന അശ്ലീർവാദം നൽകിയതോടുകൂടി ഔദ്യോഗിക ഉത്ഘാടനത്തിന് വിരാമമായി.
ലണ്ടൻ റീജിയണിലെ മാർ സ്ലീവ മിഷനിൽപ്പെട്ട കാന്റർബറി കുടുംബ കൂട്ടായ്മയുടെ യോഗത്തിൽ സജീവ സാന്നിധ്യമായി മാർ സ്രാമ്പിക്കൽ പിതാവും മോൺസിഞ്ഞോർ ജോർജ്ജ് ചേലയ്‌ക്കൽ, ഫാദർ ഹാൻസ് പുതിയ കുളങ്ങര, രൂപതാ കടുംബ കൂട്ടായ്മ കമ്മീഷൻ അംഗങ്ങൾ, ഇടവക /മിഷൻ /നിയുക്ത മിഷൻ കോർഡിനേറ്റർമാരും ഉണ്ടായിരുന്നു. മാർ സ്ലീവ മിഷൻ കുടുംബ കൂട്ടായ്മ കോർഡിനേറ്റർ ശ്രീ. സോണി കൊടക്കല്ലിൽ നന്ദി പ്രകാശിപ്പിച്ച കൂട്ടായ്മയോഗത്തിൽ ശ്രീമതി മെർലിൻ സിജു പ്രാർത്ഥനകക്ക് നേതൃത്വം നൽകി. ‘സഖറിയായെപ്പോലെ വിശ്വാസത്തിൽ മറവി ബാധിക്കുമ്പോൾ പ്രാർത്ഥനയിൽ ദൈവീക ശക്തി പ്രകടമാകാൻ വേണ്ടി ആഗ്രഹിച്ചു വേണം പ്രാർത്ഥിക്കുവാൻ’ എന്ന് വചനം പങ്കുവെച്ച് മാർ സ്രാമ്പിക്കൽ ഉദ്ബോധിപ്പിച്ചു.
സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ
ആരാധനക്രമ വത്സരത്തിലെ മംഗള വാര്‍ത്തക്കാലം. നൂറ്റാണ്ടുകളുടെ പ്രതീക്ഷയും പ്രവചനങ്ങളുടെ പൂര്‍ത്തീകരണവും തലമുറകളുടെ പ്രത്യാശ്യയുമായ രക്ഷകന്റെ ജനനത്തെക്കുറിച്ചുള്ള അറിയ്പ്പും അതിനുള്ള ഒരുക്കവുമാണ് ഈ കാലഘട്ടത്തിന്റെ സവിശേഷത. രക്ഷപെടണം എന്ന ആഗ്രഹം മനുഷ്യരില്‍ സ്വാഭാവീകമാണ്. മനുഷ്യന്റെ ഭൗതീകമായ ചിന്തകളുടെ ആകെ തുകയും കായീകമായ അധ്വാനത്തിന്റെ ക്രോഡീകരണവും യഥാര്‍ത്ഥത്തില്‍ രക്ഷപെടണം എന്ന ചിന്തയില്‍ മുഖരിതമാണ്.
സാധ്യതകളെ അസാധ്യതകളാക്കി മാറ്റുന്നവരാണ് മനുഷ്യര്‍. ദൈവം നേരെ തിരിച്ചും! നിന്റെ ജീവിതത്തില്‍ ഇടപെടാനുള്ള ഒരു ദൈവം നിനക്കുണ്ട്. ഈ ദൈവത്തെ ഉള്‍ക്കൊള്ളാന്‍ നമ്മെ ആഹ്വാനം ചെയ്യുന്ന കാലഘട്ടമാണ് മംഗളവാര്‍ത്തക്കാലം. രക്ഷകന്‍ വരുന്നു എന്നതിന്റെ മണിമുഴക്കം കേള്‍ക്കാം…
ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റ്യന്‍ കൂട്ടിയാനിയില്‍ കുറവിലങ്ങാട് മര്‍ത്തമറിയം ഫൊറോനാ പള്ളിയില്‍ ഇന്ന് നല്‍കിയ വചന സന്ദേശത്തിന്റെ പ്രസക്തഭാഗങ്ങളാണിത്. കുറവിലങ്ങാടിന്റെ സുവിശേഷത്തിന്റെ പൂര്‍ണ്ണരൂപം കേള്‍ക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.
ലണ്ടനിൽ ശ്രീ ഗുരുവായൂരപ്പ ക്ഷേത്രസാക്ഷാത്കാരത്തിനായി പ്രവർത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ ഏഴാമത് ലണ്ടൻ ചെമ്പൈ സംഗീതോത്സവം നവംബർ 28 ശനിയാഴ്ച്ച അരങ്ങേറും. കഴിഞ്ഞ വർഷം യുകെയിലെമ്പാടുമുള്ള ഇരുന്നൂറോളം സംഗീതോപാസകർ ലണ്ടൻ ചെമ്പൈ സംഗീതോത്സവത്തിൽ സംഗീതാർച്ചന നടത്തിയിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ ഇത്തവണ ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ഫേസ്ബുക് പേജ് വഴിയാണ് സംഗീതോത്സവം നടത്തുവാൻ നിശ്‌ചയിച്ചിരിക്കുന്നത്. നവംബർ 28 ന് യുകെ സമയം ഉച്ചക്ക് 2 മണിക്ക് (ഇന്ത്യൻ സമയം വൈകിട്ട് 7:30) സംഗീതോത്സവം സംപ്രേക്ഷണം ആരംഭിക്കും.
ചെമ്പൈ സ്വാമികളുടെ പരമ്പരയിൽ പെട്ട ആദിത്യൻ ശിവകുമാറിന്റെ തത്സമയ അഷ്ടപദി സംഗീതാർച്ചനയോടെ സംഗീതോത്സവം ആരംഭിക്കും. പ്ലസ് വൺ വിദ്യാർഥിയായ ആദിത്യൻ ഗുരുവായൂർ ദേവസ്വത്തിലെ കൃഷ്ണനാട്ടം കലാകാരൻ ഡോ.പി ആർ ശിവകുമാറിന്റെ മകനാണ്. ക്‌ളാസിക്കൽ കർണാടക സംഗീതത്തിലും അഷ്ടപദിയിലും പ്രാവീണ്യം തെളിയിച്ച ആദിത്യൻ 2019 കേരള സംസ്ഥാന കലോത്സവത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.
പിന്നണി ഗായകനും, കർണാടിക് സംഗീതജ്ഞനുമായ മുരളി രാമനാഥനും മകൾ ആദിത്യ മുരളിയും ചേർന്ന് അവതരിപ്പിക്കുന്ന സംഗീതാർച്ചന പിന്നീട് സംപ്രേക്ഷണം ചെയ്യും. ഏഴാം വയസ്സ് മുതൽ സംഗീതം അഭ്യസിക്കുന്ന മുരളി രാമനാഥൻ ഇപ്പോൾ പ്രശസ്ത സംഗീതജ്ഞൻ പെരുമ്പാവൂർ ജി രവീന്ദ്രനാഥിന്റെ ശിഷ്യനാണ്. വിവിധ തെന്നിന്ത്യൻ സിനിമകളിലും ആൽബങ്ങളിലും പാടിയിട്ടുള്ള മുരളി രാമനാഥൻ 2007 ലെ ഐഡിയ സ്റ്റാർ സിങ്ങർ മത്സരാർഥിയുമായിരുന്നു.
തന്റെ അഞ്ചാം വയസ്സിൽ അച്ഛൻ മുരളി രാമനാഥന്റെ ശിക്ഷണത്തിൽ സംഗീതാഭ്യാസം ആരംഭിച്ച ആദിത്യ മുരളി പിന്നീട് ശ്രീമതി ശ്രീകല രവീന്ദ്രൻ, വന്ദന കൃഷ്ണമൂർത്തി എന്നീവരുടെ ശിക്ഷണത്തിലും സുബ്രഹ്മണ്യം അക്കാദമി ഓഫ് പെർഫോമിംഗ് ആർട്ട്സിലും സംഗീതം അഭ്യസിച്ചു. എൻഐഇ ടൈംസ് ഗീത് സംഗീത് , ഗ്യാന സമാജ സഭ വാർഷിക മത്സരങ്ങൾ മുതലായ മത്സരങ്ങളിൽ വിജയിയായ ആദിത്യ എങ് ആർട്ടിസ്റ്റ് 2020 ഫോർ കർണാട്ടിക് മ്യൂസിക്കിൽ രാജ്യാന്തര തലത്തിൽ ആദ്യ 25 ഗായകരിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഈ വർഷം ഗുരുവായൂർ ഏകാദശിയോട് അനുബന്ധിച്ചു നടത്തിയ ഗുരുവായൂർ ചെമ്പൈ സംഗീതോത്സവം 2020 ലെ പഞ്ചരത്നകീർത്തനാലാപനം സംപ്രേക്ഷണം ചെയ്ത് ലണ്ടൻ ചെമ്പൈ സംഗീതോത്സവത്തിന് പരിസമാപ്തി കുറിക്കും. ഗുരുവായൂർ ഏകാദശി സംഗീതോത്സവത്തിനെ അനുസ്മരിച്ചു നടത്തുന്ന ലണ്ടൻ ചെമ്പൈ സംഗീതോത്സവത്തിൽ ഗുരുവായൂർ ചെമ്പൈ സംഗീതോത്സവത്തിലെ ത്യാഗരാജ സ്വാമി വിരചിതമായ പഞ്ചരത്ന കീർത്തനം സംപ്രേക്ഷണം ചെയ്യുവാൻ സാധിക്കുന്നതിൽ അതീവ സന്തോഷമുണ്ടെന്ന് സംഘാടകർ അറിയിച്ചു. സംപ്രേക്ഷണത്തിനു വേണ്ട സഹായങ്ങൾ നൽകിയ രഞ്ജിത്ത് ഗുരുവായൂരിനും ബാല ഗുരുവായൂരിനും ഭാരവാഹികൾ പ്രത്യേക നന്ദി അറിയിച്ചു. എല്ലാവര്ഷത്തെയും പോലെ രാജേഷ് രാമന്റെ നേതൃത്വത്തിലാണ് ലണ്ടൻ ചെമ്പൈ സംഗീതോത്സവം അരങ്ങേറുന്നത്.
ലോകൈശ്വര്യത്തിനും രോഗമുക്തിക്കും ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നതിനോടൊപ്പം എല്ലാ സഹൃദയരെയും ഏഴാമത് ലണ്ടൻ ചെമ്പൈ സംഗീതോത്സവത്തിലേക്ക് ഭഗവത് നാമത്തിൽ സ്വാഗതം ചെയ്യുന്നതായി ലണ്ടൻ ഹിന്ദു ഐക്യവേദിയെ പ്രതിനിധീകരിച്ച് ശ്രീ തെക്കുമുറി ഹരിദാസും, ശ്രീ തേമ്പലത്ത് രാമചന്ദ്രനും അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ദയവായി ബന്ധപ്പെടുക -: സുരേഷ് ബാബു: 07828137478, സുഭാഷ് സർക്കാര: 07519135993, ജയകുമാർ: 07515918523, ഗീത ഹരി: 07789776536, ഡയാന അനിൽകുമാർ : 07414553601.
പങ്കെടുക്കാൻ: ദയവായി LHA യുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കുക- https://www.facebook.com/londonhinduaikyavedi.org/
ഷൈമോൻ തോട്ടുങ്കൽ
പ്രെസ്റ്റൻ . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ഒരു വർഷമായി ( 2019 -2020 )ആചരിച്ചു പോരുന്ന ദമ്പതീ വർഷത്തിന്റെ സമാപനത്തോടനുബന്ധിച്ച് രൂപതാ ഫാമിലി അപ്പൊസ്‌തലേറ്റിന്റെ നേതൃത്വത്തിൽ നവംബർ 26 , 27 , 28 ( വ്യാഴം , വെള്ളി , ശനി ) ദിവസങ്ങളിൽ വൈകുന്നേരം 5.40 മുതൽ ഒൻപതു മണി വരെ സുപ്രസിദ്ധ വചന പ്രഘോഷകൻ റെവ . ഡോ . ഡാനിയേൽ പൂവണ്ണത്തിൽ അച്ചൻ” ദാമ്പത്യ ജീവിത വിശുദ്ധീകരണം വിശുദ്ധ കുർബാനയിലൂടെ ” എന്ന വിഷയത്തെ ആസ്പദമാക്കി ധ്യാനം നയിക്കുന്നു. ശനിയാഴ്ച രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകും.
ജപമാലയോടും, വിശുദ്ധ കുർബാനയോടും, ദിവ്യകാരുണ്യ ആരാധനയോടുമൊപ്പം ആരംഭിക്കുന്ന ഈ വിശുദ്ധ നിമിഷങ്ങളിൽ പങ്കു ചേരുന്നതിനും , ദൈവവചനം ശ്രവിച്ചു നമ്മുടെ ഓരോരുത്തരുടെയും ജീവിതങ്ങളെ വിശുദ്ധീകരിക്കുവാൻ ലഭിക്കുന്ന ഈ അവസരത്തിൽ ഭഗവാക്കാകുവാൻ എല്ലാ ദമ്പതികളെയും ക്ഷണിക്കുന്നതായി ദമ്പതീ വർഷ കോഡിനേറ്റർ വികാരി ജനറാൾ മോൺ . ജിനോ അരിക്കാട്ട് എം .സി . ബി എസ് ., ഫാമിലി അപ്പോസ്റ്റലേറ്റ് ഡയറക്ടർ റെവ. ഫാ. ജോസ് അഞ്ചാനിക്കൽ എന്നിവർ അറിയിച്ചു. രൂപതയുടെ യു ട്യൂബ് ചാനൽ വഴിയും , ഫേസ് ബുക്ക് വഴിയും എല്ലാവർക്കും പങ്കെടുക്കാവുന്ന രീതിയിൽ ആണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത് .
സെഹിയോൻ യുകെ യുടെ നേതൃത്വത്തിൽ എല്ലാ നാലാം വെള്ളിയാഴ്ചകളിലും നടത്തപ്പെടുന്ന നൈറ്റ് വിജിൽ ശുശ്രൂഷ ഈമാസം 27 ന് നടക്കും. ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഓൺലൈനിലാണ് നടക്കുക .
ഡയറക്ടർ റവ.ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന നൈറ്റ് വിജിൽ യുകെ സമയം രാത്രി 9 മുതൽ 12 വരെയാണ് നടക്കുക.
WWW.SEHIONUK.ORG/LIVE എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ലൈവ് ആയി കാണാവുന്നതാണ്.ജപമാല, വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന നൈറ്റ് വിജിലിലേക്ക് സെഹിയോൻ യുകെ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.
00447722328733 എന്ന ഫോൺ നമ്പറിലോ [email protected] എന്ന ഇമെയിൽ വഴിയോ പ്രാർത്ഥനാ അപേക്ഷകൾ സെഹിയോൻ നൈറ്റ് വിജിലിലേക്കായി അയയ്ക്കാവുന്നതാണ് .
ബർമിങ്ഹാം: അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി നയിക്കുന്ന ഡോർ ഓഫ് ഗ്രേയ്‌സ് യുവജന ബൈബിൾ കൺവെൻഷൻ ഓൺലൈനിൽ നവംബർ 28 ന് നടക്കും. പ്രശസ്ത വചനപ്രഘോഷകയും യുവജന ശുശ്രൂഷകയുമായ ഐനിഷ് ഫിലിപ്പ് കൺവെൻഷൻ നയിക്കും .
വർത്തമാനകാലത്തിന്റെ നന്മതിന്മകളെ വിവേചിച്ചറിയുവാൻ ,നാളെയുടെ വാഗ്ദാനമായ യുവജനതയെ ക്രിസ്തുമാർഗത്തിന്റെ പരിശുദ്ധാത്മ വഴിത്താരയിൽ നയിക്കാൻ ,ഓരോ ഹൃദയങ്ങളിലും ആഴമാർന്ന ദൈവ കരുണയുടെ വാതിൽ തുറക്കാൻ പ്രാപ്തമാക്കുന്ന “ഡോർ ഓഫ് ഗ്രേയ്‌സ് ” അഭിഷേകാഗ്നി കാത്തലിക് യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിലാണ് നടക്കുക.www.afcmuk.org/register എന്ന ലിങ്കിൽ ഈ ശുശ്രൂഷയിലേക്ക് പ്രത്യേകം രജിസ്റ്റർ ചെയ്യേണ്ടതാണ് .
സൂം ആപ്പ് വഴിയും afcm യൂട്യൂബ് ലിങ്ക് വഴിയും കൺവെൻഷനിൽ ലൈവ് ആയി പങ്കെടുക്കാവുന്നതാണ്.
ജീവിത വിശുദ്ധിയുടെ സന്മാർഗത്തെ ലക്ഷ്യമാക്കി നടക്കുന്ന കൺവെൻഷൻ 28 ശനിയാഴ്ച്ച ഉച്ച കഴിഞ്ഞ് 3 ന് ആരംഭിച്ച് വൈകിട്ട് 5 ന് സമാപിക്കും.
കോ ഓർഡിനേറ്റർ ജിത്തു ദേവസ്യയുടെ നേതൃത്വത്തിൽ പ്രാർത്ഥന ഒരുക്കങ്ങൾ പുരോഗമിക്കുന്നു.
യൂറോപ്യൻ നവസുവിശേഷവത്കരണരംഗത്ത് സുപ്രധാന മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കിയ രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ അനുഗ്രഹപാതയിലൂടെ യേശുവിൽ യുവജന ശാക്തീകരണം ലക്ഷ്യമാക്കി നടത്തപ്പെടുന്ന പ്രത്യേക ശുശ്രൂഷയാണ് ഡോർ ഓഫ് ഗ്രേയ്‌സ്.
ഏറെ അനുഗ്രഹീതമായ ഈ യുവജന ബൈബിൾ കൺവെൻഷനിലേക്ക് അഭിഷേകാഗ്നി കാത്തലിക് യൂത്ത് മിനിസ്ട്രി മുഴുവൻ യുവജനങ്ങളെയും യേശുനാമത്തിൽ ക്ഷണിക്കുന്നു.
മിശിഹായുടെ പീഡാനുഭവത്തെപ്പറ്റി ധ്യാനിക്കാൻ ‘കുരിശിന്റെ വഴി’ എന്നതുപോലെ അവിടുത്തെ മനുഷ്യാവതാരത്തെപ്പറ്റി ധ്യാനിക്കാനുള്ള പ്രാർത്ഥനാസമാഹാരം ‘രക്ഷയുടെ വഴി’ പുറത്തിറങ്ങി.
ദൈവത്തിന്റെ രക്ഷാകരപദ്ധതിയുടെ രണ്ടു വശങ്ങളാണ് മിശിഹായുടെ മനുഷാവതാരവും അവിടുത്തെ കുരിശുമരണവും. രക്ഷകനായ യേശുക്രിസ്തുവിന്റെ പീഡാസഹനത്തെയും കുരിശുമരണത്തെയും പറ്റി ധ്യാനിക്കാൻ കുരിശിന്റെ വഴി പ്രാർത്ഥനകൾ നമ്മുക്കു ലഭ്യമാണ്. അതുപോലെതന്നെ, അവിടുത്തെ മനുഷ്യാവതാരത്തെപ്പറ്റി ധ്യാനിക്കുവാനും നമ്മുക്ക് ഒരു പ്രാർത്ഥനാസമാഹാരം ആവശ്യമാണ്. കാരണം, മിശിഹാ ജഡപ്രകാരം ജനിച്ചിലായിരുന്നുവെങ്കിൽ, അവിടുന്ന് ക്രൂശിക്കപ്പെടുകയോ, പരിശുദ്ധാത്മാവിനെ അയക്കുകയോ ചെയ്യുമായിരുന്നില്ല . അതിനാൽ ഈശോയുടെ ജനനത്തെക്കുറിച്ച് നമ്മുക്ക് ആഴത്തിൽ പഠിക്കുകയും ധ്യാനിക്കുകയും ചെയ്യാം. ഇതിന് സഹായകമാകുന്ന വിധത്തിൽ പ്രാർത്ഥനകളും ഗാനങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് ദീർഘനാളത്തെ പ്രാർത്ഥനകൾക്കും പഠനങ്ങൾക്കും ശേഷം പ്രമുഖ ഓൺലൈൻ ക്രിസ്ത്യൻ മാധ്യമമായ പ്രവാചകശബ്ദം തയ്യാറാക്കിയിരിക്കുന്ന പ്രാർത്ഥനാസമാഹാരമാണ് ‘രക്ഷയുടെ വഴി’.
സഭയിലെ ദൈവശാസ്ത്ര പണ്ഡിതന്മാർ ഇതിലെ പ്രാർത്ഥനകളും ഗാനങ്ങളും വിശദമായി പരിശോധിച്ച ശേഷം, ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതാ മെത്രാൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ ഈ പ്രാർത്ഥനക്ക് ഇമ്പ്രിമത്തുർ (IMPRIMATUR) നൽകി ഇതിനെ അംഗീകരിക്കുകയുണ്ടായി. അങ്ങനെ ‘രക്ഷയുടെ വഴി’ എന്ന ഈ പ്രാർത്ഥന കത്തോലിക്കാ സഭ അംഗീകരിച്ച പ്രാർത്ഥനയായി മാറി. ഇതോടെ വിശ്വാസികൾ പൊതുവായി സമ്മേളിക്കുന്ന അവസരങ്ങളിലും വ്യക്തിപരമായും ഈ ‘രക്ഷയുടെ വഴി’ പ്രാർത്ഥനയിലൂടെ നമ്മുക്ക് ദൈവത്തിന്റെ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ സാധിക്കും.
കുരിശിന്റെ വഴിയിൽ പതിനാല് സ്ഥലങ്ങൾ നാം ധ്യാനിക്കുന്നതുപോലെ, രക്ഷയുടെ വഴിയിൽ പതിനാല് സംഭവങ്ങളാണ് നാം ധ്യാനിക്കുക. യേശുക്രിസ്തുവിന്റ മനുഷ്യാവതാരം അവിടുത്തെ തിരുപ്പിറവിയിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. ആദിമാതാപിതാക്കന്മാർക്ക് രക്ഷകനെ വാഗ്ദാനം ചെയ്തത് മുതൽ നിരവധി രക്ഷാകര സംഭവങ്ങൾ ലോകത്തിന്റെമേൽ പ്രകാശം പരത്തിക്കൊണ്ട്, ചരിത്രത്തിൽ തെളിഞ്ഞു നിൽക്കുന്നു. ഇവയിൽ പതിനാല് സുപ്രധാന സംഭവങ്ങളാണ് രക്ഷയുടെ വഴിയിൽ നാം ധ്യാനിക്കുക. ഓരോ സംഭവങ്ങളും ആഴത്തിൽ ധ്യാനിക്കുന്നതിനുവേണ്ടി ഇന്നുമുതൽ ഓരോ ദിവസവും ഓരോ സംഭവങ്ങളായിരിക്കും പ്രവാചക ശബ്ദം സംപ്രേഷണം ചെയ്യുക. ഇപ്രകാരം പതിനാലു സംഭവങ്ങളും പൂർത്തിയായതിനു ശേഷം എല്ലാ സംഭവങ്ങളും ഒരുമിച്ചുള്ള പ്രാർത്ഥനകളും ഗാനങ്ങളും ലഭ്യമാക്കുന്നതായിരിക്കും.
ഇതിലെ പ്രാർത്ഥനകളും ധ്യാനചിന്തകളും രചിച്ചിരിക്കുന്നത് ഡീക്കൻ അനിൽ ലൂക്കോസാണ്. അനുഗ്രഹീത കലാകാരനായ ഗിരീഷ് പീറ്റർ എഴുതി ഈണമിട്ട വരികൾ സ്വർഗ്ഗീയ ഗായകനായ കെസ്റ്റർ മനോഹരമായി ആലപിച്ചിരിക്കുന്നു. സഭയിലെ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയിലെ വൈദികനുമായ റവ. ഡോ. അരുൺ കലമറ്റമാണ് ഇതിലെ പ്രാർത്ഥനകളും ഗാനങ്ങളും പരിശോധിച്ച് നിഹിൽ ഒബ്സ്റ്റാറ്റ് (NIHIL OBSTAT) നൽകിയിരിക്കുന്നത്. ലോകം മുഴുവൻ കോവിഡ് മഹാമാരി മൂലം കഷ്ടപ്പെടുന്ന ഈ വർഷത്തെ ക്രിസ്തുമസ് കാലത്ത് ലോകമെമ്പാടുമുള്ള മലയാളികളായ വിശ്വാസികൾക്ക് ‘രക്ഷയുടെ വഴി’ പ്രാർത്ഥനയിലൂടെ തിരുപ്പിറവിയുടെ ആഴമായ രഹസ്യങ്ങൾ ധ്യാനിക്കുവാനും യേശുവിൽ വെളിപ്പെടുത്തപ്പെട്ട ദൈവത്തിന്റെ മുഖം വീണ്ടും ദർശിക്കുവാനും ഇടയാകട്ടെ.
ജർമ്മനിയിലെ സീറോ മലങ്കര സഭയുടെ ആഭിമുഖ്യത്തിൽ നവംബർ 27 മുതൽ 29 വരെ നടത്തപ്പെടുന്ന ഓൺലൈൻ ധ്യാനം ഡയറക്ടർ റവ. ഫാ. ഷൈജു നടുവത്താനിയിലിന്റെ നേതൃത്വത്തിൽ അഭിഷേകാഗ്നി യുകെ ടീം നയിക്കും.
യൂറോപ്യൻ സമയം വൈകിട്ട് 6 മുതൽ രാത്രി 9 വരെ നടക്കുന്ന ധ്യാനം (യുകെ , അയർലൻഡ് സമയം വൈകിട്ട് 5 മുതൽ 8 വരെയും, ന്യൂയോർക്ക് സമയം ഉച്ചയ്‌ക്ക് 12 മുതൽ 3 വരെയും, ) ഇതിന് ആനുപാതികമായി ലോകത്തിലെ വിവിധ രാജ്യങ്ങളിൽ വ്യത്യസ്ത സമയക്രമത്തിലായിരിക്കും. അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ പ്രശസ്ത വചന പ്രഘോഷകരായ ബ്രദർ സെബാസ്റ്റ്യൻ സെയിൽസ് , ബിജു മാത്യു , ജോൺസൻ ജോസഫ് , സൂര്യ ജോൺസൻ എന്നിവരും മൂന്ന് ദിവസത്തെ ധ്യാനത്തിൽ വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
AFCM GERMANY എന്ന യൂട്യൂബ് ലിങ്ക് വഴിയോ 85139719568 എന്ന ZOOM ഐഡി വഴിയോ പങ്കെടുക്കാവുന്ന ഈ ധ്യാനത്തിലേക്ക് സംഘാടകർ യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു .
റവ. ഡോ. അഗസ്റ്റിന്‍ കൂട്ടിയാനിയില്‍
ആരാധനാക്രമ വത്സരത്തിന്റെ പള്ളിക്കൂദാശക്കാലത്തിലെ അവസാന ഞായറാഴ്ച്ച. മിശിഹാ രാജാവാണെന്ന ബോധ്യത്തിന്റെ തിരുന്നാളാണിന്ന്. സമാധാനത്തിന്റെ രാജാവായ കര്‍ത്താവ് മനുഷ്യ ഹൃദയങ്ങളില്‍ ഭരണം നടത്തിയെന്നാല്‍, മതത്തിന്റെയും ജാതിയുടെയും വിഭാഗീയതയുടെയും രാജ്യത്തിന്റെയും സമുദായത്തിന്റെയുമൊക്കെ ചിന്തകളുടെ അതിര്‍വരമ്പ് കൊണ്ട് മനുഷ്യനെ മനുഷ്യനായി അംഗീകരിക്കാതെ മാറ്റി നിര്‍ത്തപ്പെടുന്ന വ്യവസ്ഥിതിക്ക് പരിഹാരം ഉണ്ടാക്കാന്‍ കഴിയുമെന്ന സുവിശേഷാധിഷ്ഠിതമായ ദൈവീക ചിന്തയുടെ പരിണിത ഫലമാണ് മിശിഹായായ രാജാവിന്റെ തിരുന്നാളിന്റെ അടിത്തറ. മനുഷ്യരുടെ ഹൃദയങ്ങളിലും ജീവിതങ്ങളിലും കുടുംബങ്ങളിലും സമൂഹങ്ങളിലും ലോകം മുഴുവനും നിറഞ്ഞു നില്ക്കുന്ന അധീശ്വാധം ദൈവത്തിന്റേതാണന്നുള്ള പ്രഖ്യാപിക്കലാണ് മിശിഹാ രാജാവ് എന്ന ചിന്തയുടെ പ്രേരകശക്തി. ഇതാവണം നമ്മുടെ ഹൃദയങ്ങളില്‍ നങ്കുരിക്കേണ്ട മിശിഹായെക്കുറിച്ചുള്ള കാഴ്ചപ്പാട്.
ജനാധിപത്യം എന്ന ശ്രീകോവിലിന്റെ അധികാരത്തിലെ ഏറ്റവും എളിയ പദവി പോലും എത്തിപ്പിടിക്കാന്‍ അഹോരാത്രം ചര്‍ച്ചകളും തീരുമാനമാകാത്ത വ്യവസ്ഥിതികളുമുള്ള നമ്മുടെ നാട്ടില്‍ രാജത്വത്തിന്റെ ഒരു പ്രകടനങ്ങളും ലോകത്ത് നടത്താത്ത ഒരേയൊരു വ്യക്തി കര്‍ത്താവാണ്. അധികാരമെന്ന രാജത്വത്തിന്റെ കഷണങ്ങള്‍ സ്വന്തമാക്കാനുള്ള വ്യഗ്രത ജനസമൂഹത്തില്‍ നാം ഇന്ന് കാണുന്നുണ്ട്.
22 11 2020 ഞായര്‍ വിശുദ്ധ കുര്‍ബാന മദ്ധ്യേ ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റിന്‍ കൂട്ടിയാനിയില്‍ കുറവിലങ്ങാട്ട് പള്ളിയില്‍ നല്‍കിയ വചന സന്ദേശത്തിന്റെ പ്രശസ്ത ഭാഗങ്ങളാണിത്. പൂര്‍ണ്ണരൂപം കാണുവാന്‍ താഴ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.
സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
നവംബര്‍ 21 പരിശുദ്ധ അമ്മയെ ജെറുസലേം ദേവാലയത്തില്‍ കാഴ്ചവെച്ച ദിവസമാണ്. വിമല ഹൃദയത്തിന്റെ മക്കള്‍ എന്നറിയപ്പെടുന്ന Cordis Mariae Filii (കൊര്‍ദിസ് മരിയെ ഫിലീ) ക്ലാരീഷ്യന്‍ സഭാംഗങ്ങളായ വൈദീക ശ്രേഷ്ഠര്‍ ചേര്‍ന്നൊരുക്കിയ ജപമണിക്കൂട്ട് എന്ന മനോഹര മരിയ ഭക്തിഗാന ആല്‍ബം ക്രൈസ്തവര്‍ക്ക് സമര്‍പ്പിക്കുന്നതും അതേ ദിവസം തന്നെ. സായംസന്ധ്യയില്‍ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുമ്പോള്‍ നമ്മുടെ കൈ പിടിച്ച് പരിശുദ്ധ അമ്മ നമ്മളെ ഈശോയിലേയ്ക്ക് വഴി നടത്തുന്നു. ഇതാണ് യഥാര്‍ത്ഥ ക്രൈസ്തവന്റെ വിശ്വാസം. അമ്മയുടെ സ്‌നേഹം പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടു കൊണ്ട് ജപമണികള്‍ കൂട്ടിന് വന്നെത്തിയ സന്ധ്യയില്‍… എന്നു തുടങ്ങുന്ന ഗാനം രചിച്ചത് ഫാ. ജിന്‍സണ്‍ മുകളേല്‍ CMF ആണ്. സജീവ് സി ദേവും ഫാ. ജിന്‍സനും ചേര്‍ന്ന് സംഗീത സംവിധാനം നിര്‍വ്വഹിച്ച ഈ ഗാനം പാടിയിരിക്കുന്നത് പ്രശസ്ത ഗായകനായ ജോണ്‍ തോമസ് ചേര്‍ത്തലയാണ്. മന്നാ ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിച്ച ഈ ആല്‍ബത്തിന്റെ സംവിധായകനും കോര്‍ഡിനേറ്ററും ക്ലാരിഷ്യന്‍ സഭാംഗമായ ഫാ. ബിനോയ് ആലപ്പാട്ടാണ്. ആഴം അളക്കാന്‍ പറ്റാത്ത അമ്മയുടെ സ്‌നേഹം ആസ്വദിക്കാന്‍ ഈ ഗാനം ഉപകാരപ്പെടും എന്ന് ഫാ. ബിനോയ് ആലപ്പാട്ട് അഭിപ്രായപ്പെട്ടു.
മന്നാ ക്രിയേഷന്‍സ് ഒരുക്കിയ ജപമണിക്കൂട്ട് എന്ന ആല്‍ബം ആസ്വദിക്കുവാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക. അതോടൊപ്പം മനോഹരമായ ഈ ഗാനം എല്ലാവരിലും എത്തിക്കുവാന്‍ പരമാവധി ഷെയര്‍ ചെയ്യുവാനും ക്ലാരീഷ്യന്‍ സഭാംഗങ്ങളുടെ വിനീതമായ അഭ്യര്‍ത്ഥനയുമുണ്ട്.
സ്പിരിച്ച്വല്‍ ഡെസ്‌ക് മലയാളം യുകെയുടെ ആശംസകള്‍.