സഖറിയ പുത്തന്‍കളം
ബര്‍മ്മിങ്ങ്ഹാം: യുകെയിലെ പ്രഥമ ക്നാനായ ചാപ്പല്‍ ഇന്നലെ ഭക്തിസാന്ദ്രമായ തിരുക്കര്‍മ്മങ്ങളോടെ കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരി വെഞ്ചിരിച്ചു. ഫാ. സജിമലയില്‍ പുത്തന്‍പുര, മാത്യു കട്ടിയാങ്കല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. വിശുദ്ധ മിഖായേലിന്റെ നാമത്തിലുള്ള പ്രഥ ക്നാനായ ചാപ്പല്‍ വ്യാഴാഴ്ച വൈകുന്നേരം ആറരയ്ക്കാണ് വെഞ്ചിരിച്ചത്. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ദിവ്യകാരുണ്യാശീര്‍വാദവും നടന്നു.
ചാപ്പല്‍ നിര്‍മ്മാണം ഏറ്റെടുത്ത സുനില്‍ ട്രിനിറ്റി ഇന്റീരിയറിന് മാര്‍ ജോസഫ് പണ്ടാരശ്ശേരി അനുമോദന ഫലകം നല്കി. ബര്‍മിങ്ങ്ഹാം യൂണിറ്റ് പ്രസിഡന്റ് ജെസിന്, സെക്രട്ടറി അഭിലാഷ്, ട്രഷറര്‍ അഭിലാഷ്, യു,കെ.കെ.സി.എ പ്രസിഡന്റ് ബിജു മടക്കക്കുഴി, സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര, ട്രഷറര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി സഖറിയ പുത്തന്‍കളം, ജോ. ട്രഷറര്‍ ഫിനില്‍ കളത്തില്‍കോട്ട്, അഡൈ്വസര്‍ ബെന്നി മാവേലില്‍, റോയി സ്റ്റീഫന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
ബാബു ജോസഫ്
ബിര്‍മിങ്ഹാം: ആത്മാഭിഷേക നിറവിനായി യുകെ യുടെ വിവിധ പ്രദേശങ്ങളില്‍നിന്നുമുള്ള വിശ്വാസികള്‍ ദേശഭാഷാ വ്യത്യാസമില്ലാതെ നാളെ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനായി ബിര്‍മിങ്ഹാം ബെഥേല്‍ സെന്ററില്‍ ഒത്തുചെരും. യുകെ കേന്ദ്രമാക്കി ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നവസുവിശേഷവത്ക്കരണം സാധ്യമാക്കുവാന്‍ ദൈവം തിരഞ്ഞെടുത്തുപയോഗിച്ചുകൊണ്ടിരിക്കുന്ന അനുഗ്രഹീത വചനപ്രഘോഷകനും സെഹിയോന്‍ യൂറോപ്പ് ഡയറക്ടറും, ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപത ഇവാന്‍ജലൈസേഷന്‍ കോ ഓര്‍ഡിനേറ്ററുമായ റവ.ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന കണ്‍വെന്‍ഷനില്‍ ഇത്തവണ ഞായറാഴ്ചയിലെ സാബത്താചരണത്തിന്റെ അനുഗ്രഹത്തിന്റെയും വിടുതലിന്റെയും സുവിശേഷം പങ്കുവയ്ക്കാന്‍ ഇറ്റലിയില്‍നിന്നും പ്രമുഖ സുവിശേഷപ്രവര്ത്തകന് ബ്രദര്‍ പ്രിന്‍സ് വിതയത്തില്‍ എത്തുമ്പോള്‍ യുകെയുടെ തെരുവുകളില്‍ ഒരു പടയാളിയെപ്പോലെ ഒറ്റയ്ക്കും കൂട്ടായും യേശുക്രിസ്തുവിനെ സധൈര്യം പ്രഘോഷിക്കുന്ന സെഹിയോന്‍ യൂറോപ്പിന്റെ ജോസ് ബ്രദറും പങ്കുചേരുന്നു.
യൂറോപ്പിലെ പ്രമുഖ സുവിശേഷ പ്രവര്ത്തകന് ഗാരി സ്റ്റീഫനും കണ്‍വെന്‍ഷനില്‍ വചനപ്രഘോഷണം നടത്തും. പ്രായത്തിന്റെ പൂര്‍ത്തീകരണത്തില്‍ വന്നുഭവിക്കുന്ന മാനസിക പിരിമുറുക്കങ്ങള്‍ എങ്ങനെ തരണംചെയ്യാമെന്നും ജീവിതവിശുദ്ധി യേശുക്രിസ്തുവിനെ മുന്‍നിര്‍ത്തി പ്രഘോഷിക്കുകയും ചെയ്യുന്ന ക്ലാസ്സുകള്‍ ഇത്തവണ ടീനേജുകാര്‍ക്കും കിഡ്സ് ഫോര്‍ കിംഗ്ഡം ഐറിഷ് ടീം നയിക്കുന്ന പ്രത്യേക ക്ലാസുകള്‍ കുട്ടികള്‍ക്കും ഉണ്ടായിരിക്കും.
അനേകം അത്ഭുതങ്ങളും രോഗശാന്തിയുമായിക്കൊണ്ട് ജീവിക്കുന്ന അടയാളങ്ങളിലൂടെ അനേകര്‍ക്ക് ജീവിതനവീകരണം സാധ്യമാകുവാന്‍ ഈ കണ്വെന്ഷന് ദൈവം ഉപയോഗിക്കുന്നു എന്നതിന് ഓരോതവണത്തേയും നിരവധിയായ സാക്ഷ്യങ്ങള്‍ തെളിവാകുന്നു. ഏതൊരാള്‍ക്കും ഇംഗ്ലീഷിലോ മലയാളത്തിലോ കുമ്പസാരിക്കുന്നതിനും സ്പിരിച്വല്‍ ഷെയറിംങിനും കണ്‍വെന്‍ഷനില്‍ സൗകര്യമുണ്ടായിരിക്കും.
കഴിഞ്ഞ അനേക വര്‍ഷങ്ങളായി കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും വിശ്വാസജീവിതത്തില്‍ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങള്‍ വിവിധശുശ്രൂഷകളിലൂടെ പകര്‍ന്നു നല്കാന് സാധിക്കുന്നത് കണ്‍വെന്‍ഷന്റെ പ്രധാന സവിശേഷതയാണ്. കുട്ടികള്‍ക്കായി ഓരോതവണയും ഇംഗ്ലീഷില്‍ പ്രത്യേക കണ്‍വെന്‍ഷന്‍തന്നെ നടക്കുന്നു. അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കണ്‍വെന്‍ഷനിലും മാതാപിതാക്കളോടോ മറ്റ് മുതിര്‍ന്നവര്‍ക്കൊപ്പമോ യുകെയുടെ വിവിധ പ്രദേശങ്ങളില്‍നിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റര്‍ എന്ന കുട്ടികള്‍ക്കായുള്ള മാസിക ഓരോരുത്തര്‍ക്കും സൌജന്യമായി നല്കിവരുന്നു.
രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും നടക്കുന്ന കണ്‍വെന്‍ഷനില്‍ കടന്നുവരുന്ന ആളുകള്‍ക്ക് ഇംഗ്ലീഷിലും മലയാളത്തിലും മറ്റുഭാഷകളിലുമുള്ള ബൈബിള്‍, പ്രാര്‍ത്ഥനാ പുസ്തകങ്ങള്‍, മറ്റ് പ്രസിദ്ധീകരണങ്ങള്‍ എന്നിവ കണ്വെന്ഷന് സെന്ററില്‍ ലഭ്യമാണ്. പതിവുപോലെ രാവിലെ 8 ന് മരിയന്‍ റാലിയോടെ തുടങ്ങുന്ന കണ്വെന്ഷന് വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും. കണ്‍വെന്‍ഷനായുള്ള പ്രാര്‍ത്ഥനാ ഒരുക്ക ശുശ്രൂഷ ബര്‍മിംങ്ഹാമില്‍ നടന്നു.
കണ്‍വെന്‍ഷന്റെ ആത്മീയവിജയത്തിനായി പ്രാര്‍ത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും യേശുനാമത്തില്‍ മുഴുവനാളുകളെയും നാളെ രണ്ടാം ശനിയാഴ്ച ബര്‍മിംങ്ഹാം ബഥേല്‍ സെന്ററിലേക്ക് വീണ്ടും ക്ഷണിക്കുന്നു.
അഡ്രസ്സ് :
ബഥേല്‍ കണ്വെന്ഷന് സെന്റര്‍
കെല്‍വിന്‍ വേ
വെസ്റ്റ് ബ്രോംവിച്ച്
ബര്‍മിംങ്ഹാം.( Near J1 of the M5)
B70 7JW.
കൂടുതല്‍ വിവരങ്ങള്‍ക്ക് ;
ഷാജി 07878149670.
അനീഷ്.07760254700
Sandwell and Dudley ട്രെയിന്‍ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കണ്വെന്ഷന് സെന്ററിലേക്ക് യുകെയുടെ വിവിധ പ്രദേശങ്ങളില്‍നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയും പറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക്,
ടോമി ചെമ്പോട്ടിക്കല്‍ 07737935424.
മലയാളംയുകെ ന്യൂസ് ടീം
സ്റ്റോക്ക് ഓണ്‍ ട്രെന്റ് : ‘വലിയൊരു ശൂലമെടുത്തൊരു ക്രൂരന്
ബലമായ് നെഞ്ചില്‍ ശ്ലീഹായെ
കുത്തികൊണ്ടവരോടിയൊളിച്ചു
എമ്പ്രാന്മാരായവരെല്ലാം
മാര്‍ത്തോമ്മാ കടലോരക്കാട്ടില്‍
കല്ലില്‍ വീണു പ്രാര്‍ത്ഥിച്ചു’
ഗുരുവിന്റെ മുറിവേറ്റ നെഞ്ചില്‍ തൊട്ടാലേ ഞാന്‍ വിശ്വസിക്കൂ എന്ന ശാഠ്യംപിടിച്ച തോമാ, ഗുരുവിനെപ്പോലെ കുന്തത്താല്‍ നെഞ്ചില്‍ മുറിവേറ്റുകൊണ്ട് തന്റെ രക്തത്താല്‍ ഉത്ഥിതനിലുളള വിശ്വാസത്തിന് പുതിയ സാക്ഷ്യം രചിച്ചതിന്റെ ഓര്‍മ്മയാണ് ദുക്റാന. ഒരു കാലത്ത് കേരളക്കരയില്‍ പ്രസിദ്ധമായിരുന്ന റമ്പാന് പാട്ടില്‍ ഭാരതത്തിന്റെ ശ്ലീഹായായ മാര്‍ത്തോമ്മ ശൂലത്താല്‍ നെഞ്ചില്‍ കുത്തേറ്റു രക്തസാക്ഷിത്വം വരിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്നു. ‘തോരാതെ മഴപെയ്യുന്ന തോറാന’ എന്നു കാരണവന്മാരുടെ പഴമൊഴിയില്‍ പറയുന്ന ദുക്റാന, ലോകമെമ്പാടുമുളള മാര്‍ത്തോമാ നസ്രാണികളെ സംബന്ധിച്ചിടത്തോളം വെറുമൊരു ഓര്‍മ്മദിനമല്ല. മറിച്ച് അത് അവര്‍ക്ക് സ്വന്തം അപ്പന്റെ ഓര്‍മ്മതിരുനാളാണ്.
വിശ്വാസത്തില്‍ തങ്ങള്‍ക്ക് ജന്മം നല്കിയ, അതിനായ് ഭാരതമണ്ണില്‍ സ്വന്തം രക്തം ചിന്തി, വിശ്വാസത്തിന് സാക്ഷ്യം നല്കിയ അപ്പന്റെ തിരുനാളാണ് ദുക്റാന. പൗരസ്ത്യ സുറിയാനി യാമപ്രര്‍ത്ഥനയില്‍ തോമാശ്ലീഹയെ ഇന്ത്യക്കാരുടെ പിതാവ് എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. അപ്പന്റെ ഓര്‍മ്മദിനത്തില്‍ മക്കളെല്ലാവരും ഒരുമിച്ചുകൂടി പ്രാര്‍ത്ഥിക്കുകയും അപ്പനെകുറിച്ചുളള സ്നേഹസ്മരണകള്‍ പങ്കുവെയ്ക്കുകയും ചെയ്യുക എന്നത് നല്ല കുടുംബങ്ങളില്‍ ഉണ്ടായിരുന്ന ഒരു പാരമ്പര്യമാണ്.
ഇതുപോലെ ലോകമെമ്പാടുമുളള മാര്‍ത്തോമാ ക്രിസ്ത്യാനികൾ ദേവാലയത്തില്‍ ഒരുമിച്ചുകൂടി, വിശ്വാസത്തില്‍ തങ്ങളുടെ പിതാവായ തോമാശ്ലീഹായുടെ ധീരമായ രക്തസാക്ഷിത്വത്തിന്റെ ദീപ്ത സ്മരണകള്‍ പുതുക്കുന്ന, ഒന്നിച്ച് പ്രാര്‍ത്ഥിക്കുന്ന, മാദ്ധ്യസ്ഥം യാചിക്കുന്ന, ആ നല്ല അപ്പന് കാണിച്ചുതന്ന ധീരമായ മാതൃക പിന്തുടരുമെന്ന് പ്രതിജ്ഞയെടുക്കുന്ന അവസരമാണ് ദുക്റാന തിരുന്നാള്‍.
ലോകത്തിന്റെ ഏതു കോണിലായാലും മലയാളികളെ സംബന്ധിച്ചു അവർ തങ്ങളുടെ വിശ്വാസത്തെ മുറുകെ പിടിക്കുവാനും അത് കുഞ്ഞുങ്ങളിലേക്ക് പകർന്നു നൽകുവാൻ എപ്പോഴും ശ്രമിക്കുന്നു എന്നത് ഒരു സത്യമാണ്. ഇത്തരത്തിൽ സ്റ്റോക്ക് ഓണ്‍ ട്രെന്റ് സീറോ മലബാര്‍ മാസ് സെന്ററിൽ ഭാരതത്തിന്റെ അപ്പസ്തോലനായ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാള്‍ ഭക്ത്യാദരപൂർവ്വം നടത്തപ്പെട്ടത്. ഉച്ചകഴിഞ്ഞ് 2.15 ന് എത്തിച്ചേര്‍ന്ന ഗ്രേറ്റ് ബ്രിട്ടന് രൂപതയുടെ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലിനെ ഇടവക വികാരി റവ.ഫാ. ജെയ്സണ്‍ കരിപ്പായി, സ്റ്റോക്ക് ഓൺ ട്രെന്റ് ട്രസ്റ്റിമാരായ റോയി ഫ്രാൻസിസ്, സുദീപ് എബ്രഹാം എന്നിവർക്കൊപ്പം ഇടവകാംഗങ്ങളും ചേര്‍ന്ന് ഹൃദ്യമായ സ്വീകരിച്ചു. തുടര്‍ന്ന് തിരുന്നാൾ കൊടിയേറ്റ്.. മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികനായി ആഘോഷപൂര്‍വമായ ദിവ്യബലി… ഫാ.ജയ്സണ്‍ കരിപ്പായി, ഫാ.അരുണ്‍ കലമറ്റത്തില്‍, ഫാ.ഫാന്‍സ്വാ പത്തില്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരായിരുന്നു.
ദിവ്യബലിക്ക് ശേഷം ഗ്രേറ്റ് ബ്രിട്ടന് രൂപതയില്‍ കുട്ടികള്‍ക്കായി വി. ഡൊമിനിക് സാവിയോയുടെ പേരില്‍ പുതിയതായി രൂപീകരിച്ച സംഘടനയായ ‘സാവിയോ ഫ്രണ്ട്സ് ഗ്രേറ്റ് ബ്രിട്ടന്റെ ‘ രൂപതാതല ഉദ്ഘാടനം അഭിവന്ദ്യ പിതാവ് നിര്‍വ്വഹിച്ചു. ‘പാപത്തേക്കാള്‍ മരണം ‘ എന്ന ഡൊമിനിക് സാവിയോയുടെ പ്രസിദ്ധമായ ആപ്ത വാക്യം ആണ് സംഘടനയുടെ ആപ്ത വാക്യവും ദര്‍ശനവും. ലദീഞ്ഞിനെ തുടർന്ന് കുരിശുകളുടെയും മുത്തുക്കുടകളുടെയും, വാദ്യമേളങ്ങളുടെയും അകമ്പടിയോടെ വിശുദ്ധന്റ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം. നൂറ് കണക്കിനാളുകള്‍ ഭക്തിപൂര്‍വ്വം പ്രദക്ഷിണത്തില്‍ പങ്ക് ചേർന്നപ്പോൾ സി.വൈ.എം ന്റെ ബാന്റ്, സ്കോട്ടീഷ് ബാന്റ് എന്നിവ അകമ്പടിയേകി.
[ot-video][/ot-video]
പ്രദക്ഷിണശേഷം സമാപനാശീര്‍വാദത്തോടെ തിരുക്കര്‍മ്മങ്ങള്‍ക്ക് സമാപനം കുറിച്ചു. തുടര്‍ന്ന് പൊതുസമ്മേളനവും സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെയും, കുടുംബ യൂണിറ്റുകളുടെയും സംയുക്ത വാര്‍ഷികാഘോഷവും നടന്നു. റവ.ഫാ.ജയ്സണ്‍ കരിപ്പായി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ തിരുനാള്‍ കമ്മിറ്റി കണ്‍വീനര്‍ സിറിള്‍ മാഞ്ഞൂരാന് സ്വാഗതം ആശംസിച്ചു. വാര്‍ഷികാഘോഷങ്ങള്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്തു. റവ.ഫാ.അരുണ്‍ കലമറ്റത്തില്‍, സി.ലിന്‍സി, റോയി ഫ്രാന്‍സീസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സണ്‍ഡേ സ്കൂള്‍ ഹെഡ്മാസ്റ്റര് തോമസ് വര്‍ഗ്ഗീസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
[ot-video][/ot-video]
ഫാമിലി യൂണിറ്റ് ഓര്‍ഗനൈസര്‍ സിബി പൊടിപാറ, വിമന്‍സ് ഫോറം പ്രസിഡന്റ് ലിജിന്‍ ബിജു, സാവിയോ ഫ്രണ്ട്സ് ആനിമേറ്റര്‍ ജോസ് വര്‍ഗ്ഗീസ്, സൺഡേ സ്കൂൾ പ്രതിനിധിയായി മോന്‍സി ബേബി, തുടങ്ങിയവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. സുദീപ് അബ്രഹാം നന്ദി പറഞ്ഞതോടുക്കൂടി പൊതുസമ്മേളനത്തിന് തിരശീലവീണു.
വെല്‍ക്കം ഡാന്‍സോട് കൂടി കലാപരിപാടികള്‍ക്ക് ആരംഭം കുറിച്ചു. സൺഡേ സ്കൂൾ കുട്ടികളുടെയും സ്റ്റോക്ക് ഓൺ ട്രെന്റിൽ ഉള്ള കുടുംബ യൂണിറ്റുകളെയും ഉൾപ്പെടുത്തിയുള്ള ഡാന്‍സ്, സ്കിറ്റ്, പാട്ട് തുടങ്ങിയ കലാപരിപാടികള്‍… സൺഡേ സ്കൂൾ ക്ലാസുകളിൽ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങി വിജയിച്ചവര്‍ക്കും, 100% ഹാജര്‍ ഉള്ളവർക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു. സമ്മാനദാനത്തിന് ശേഷം രുചികരമായ സ്നേഹവിരുന്നോടെ തിരുനാളാഘോഷങ്ങള്‍ സമാപനം കുറിച്ചു. തിരുനാൾ സാധാരണപോലെ നടത്തി നമ്മുടെ ജീവിതം പഴയപടി പോയാൽ തിരുനാളുകൾകൊണ്ട് ഒരു പ്രയോജനവും നമുക്ക് ലഭിക്കുകയില്ല. വിശുദ്ധ തോമാശ്ലീഹായുടെ ഓർമ്മനാളിൽ നമുക്കും ചില തീരുമാനങ്ങൾ നമ്മുടെ ജീവിതത്തിലും പകർത്തുമ്പോൾ പെരുന്നാൾ ആഘോഷങ്ങൾ അർത്ഥപൂർണ്ണമാകുന്നു.
കണ്ണാടിയില്‍ നോക്കി പുഞ്ചിരിച്ചാല്‍ പ്രതിഫലമായി നമുക്കും ഒരു പുഞ്ചിരി ലഭിക്കും. ലോകത്തെ നോക്കി പുഞ്ചിരിച്ചാല്‍ അതു തന്നെ നമുക്കും പ്രതിഫലമായി ലഭിക്കാതിരിക്കയില്ല. മറ്റുള്ളവര്‍ക്കുനേരെ നാം ഒരു വിരല്‍ ചൂണ്ടുമ്പോള്‍ നമ്മുക്ക് നേരെ മൂന്നു വിരലുകളാണ് തിരിഞ്ഞിരിക്കുന്നതെന്ന സത്യത്തിന് നേരെ കണ്ണടക്കുന്നവരാണ് നമ്മള്. തെറ്റായ വിധിയെഴുത്തുകള്‍ക്ക് മറ്റുള്ളവരെ ഇരയാക്കിയിട്ടുള്ളവരും തെറ്റായ വിധിയെഴുത്തുകള്‍ക്ക് ഇരയായിട്ടുള്ളവരുമാണ് നമ്മള് ഓരോരുത്തരും.
‘വിധിക്കപ്പെടാതിരിക്കാന്‍ നിങ്ങളും വിധിക്കരുത്’ (മത്തായി : 7:1)
എന്ന വളരെ സ്പഷ്ടമായ ഒരു കല്പനയാണ് നമുക്ക് നല്‍കുന്നത്.
ചിലര്‍ എല്ലാം കാര്യങ്ങളെയും പുഞ്ചിരിയോടെ സമീപിക്കുന്നവരാണ്. മറ്റുചിലരാകട്ടെ, വളരെ പൊട്ടിത്തെറിക്കുന്ന സ്വാഭാവക്കാരും. ഇതില്‍ ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവരുടെ പ്രലോഭനങ്ങള്‍ അത്രയ്ക്ക് ശക്തമാണ്. കുറ്റം പറയാൻ മാത്രമല്ല മറിച്ച് നല്ല പ്രവർത്തികൾ ചെയ്ത് മറ്റുള്ളവർക്ക് നാം മാതൃകയാവണം.. നമ്മുടെ ജീവിതത്തിലെ പോരായ്മകളെ നമ്മുക്ക് തിരുത്താം. മറ്റുള്ളവരുടെ കുറവുകള്‍ ദൈവത്തിനു സമര്‍പ്പിക്കാം. നമുക്ക് നന്മ പറയുന്നവരും നന്മ കാണുന്നവരുമാകാം. അങ്ങനെ ക്രിസ്തീയതയുടെ മഹിമ നമ്മുടെ ജീവിതത്തിലും നമ്മൾ ഉൾപ്പെടുന്ന സമൂഹത്തിലും പ്രതിഫലിക്കട്ടെ…
[ot-video][/ot-video]
ജോണ്സണ് ജോസഫ്
ലണ്ടന്‍: മലങ്കര കത്തോലിക്കാ സഭാ ശില്പിയും പുനരൈക്യത്തിന്റെ പുണ്യപിതാവുമായ ദൈവദാസന് ആര്‍ച്ച് ബിഷപ്പ് മാര്‍ ഇവാനിയോസ് മെത്രാപ്പൊലീത്തായുടെ ഓര്‍മ്മപ്പെരുന്നാള്‍ യു.കെ.യിലെ മലങ്കര കത്തോലിക്കാ സഭാ മിഷന് കേന്ദ്രങ്ങളില്‍ വിവിധ തിരുക്കര്‍മ്മങ്ങളോടെ ആചരിക്കുന്നു. പുനരൈക്യ പ്രസ്ഥാനത്തിന് നേതൃത്വം നല്കിയ ദൈവദാസന് മാര്‍ ഇവാനിയോസ് മെത്രാപ്പൊലീത്താ 1953 ജൂലൈ 15-ന് കാലം ചെയ്തു. മലങ്കര കത്തോലിക്കാ പ്രഥമ സഭാ മേലധ്യക്ഷനായിരുന്നു. സഭയില്‍ ദൈവദാസനായി വണങ്ങപ്പെടുന്നു. വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതിനുള്ള നാമകരണ നടപടികള്‍ റോമില്‍ നടന്നു വരുന്നു.
മലങ്കരയുടെ സൂര്യതേജസായിരുന്ന ദൈവദാസന് മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തായുടെ ഓര്‍മ്മപ്പെരുന്നാള്‍ ആചരിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നു. യു.കെ.യിലെ വിവിധ മലങ്കര കത്തോലിക്കാ സഭാ മിഷന് കേന്ദ്രങ്ങളെ സംഘടിപ്പിച്ചു കൊണ്ടുള്ള ക്രമീകരണമാണ് നടന്നു വരുന്നത്. ജൂലൈ 16 ഞായറാഴ്ച 2.30-ന് ഡെഗനത്തുള്ള സെന്റ് ആന്‍സ് ദേവാലയത്തില്‍ (മാര്‍ ഇവാനിയോസ് സെന്റര്‍) വിശുദ്ധ കുര്‍ബാന, അനുസ്മരണ പ്രാര്‍ത്ഥന എന്നിവ ക്രമീകരിച്ചിരിക്കുന്നു.
ജൂലൈ 30ന് ഞായറാഴ്ച 2 ന് ഷെഫീല്‍ഡ് സെന്റ് പാട്രിക് ദേവാലയത്തില്‍ പ്രത്യേക വി. കുര്‍ബാന, അനുസ്മരണ പദയാത്ര എന്നിവയും ക്രമീകരിച്ചിരിക്കുന്നു. തിരുക്കര്‍മ്മങ്ങള്‍ക്ക് മലങ്കര കത്തോലിക്കാ സഭ യു.കെ നാഷണല്‍ കോര്‍ഡിനേറ്റര്‍ ഫാ. തോമസ് മടുക്കംമൂട്ടിലും ചാപ്ലയിന്‍ ഫാ. രഞ്ജിത്ത് മഠത്തിറമ്പിലും നേതൃത്വം നല്‍കും.
യുകെ : കേരളത്തില്‍ നഴ്സുമാര്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി വന്ന ഫുജൈറയിലുള്ള ജോയി അച്ചന്റെ ഫേസ്ബുക്ക് പോസ്റ്റിന് പിന്തുണയേറുന്നു. ഫുജൈറയിലുള്ള ഈ അച്ചന് ഇട്ട ഫേസ്ബുക്ക് പോസ്റ്റില്‍ നഴ്സുമാര്‍ ജീവിതകാലം മുഴുവന്‍ അനുഭവിക്കുന്ന പ്രശ്നങ്ങളെപ്പറ്റി വളരെ സത്യസന്ധമായ നിരീക്ഷണങ്ങളാണ് നടത്തിയിരിക്കുന്നത്. അതോടൊപ്പം സമൂഹവും സഭയും സ്വീകരിക്കേണ്ട മാറ്റങ്ങളെപ്പറ്റിയും വ്യക്തമാക്കിയിട്ടുണ്ട്. സമൂഹത്തെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ ഇതുപോലെയുള്ള അച്ചന്മാര് നടത്തുന്ന ഇടപെടലുകള്‍ എന്തുകൊണ്ടും അഭിനന്ദനാര്‍ഹമാണ്.
ജോയി അച്ചന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെകൊടുക്കുന്നു
UNA യും കത്തോലിക്ക സഭയും സോഷ്യല്‍ മീഡിയ ട്രോളെഴ്സും ഞാനും പിന്നെ നിങ്ങളും !!!!
*************************************************
കൊച്ചി: കത്തോലിക്ക സഭയ്ക്ക് കീഴിലുള്ള ആശുപത്രികളില്‍ നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ വേതനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമായി എന്ന് ഇന്നലെ ടിവിയില്‍ കണ്ടു . നഴ്സുമാരുടെ കുറഞ്ഞ വേതനം നിശ്ചയിക്കുന്നതിനായി സഭ പതിനൊന്നംഗ കമ്മിറ്റി രൂപീകരിച്ചു. അടുത്തമാസം കൂടുതല്‍ ശമ്പള വര്‍ദ്ധന പ്രാബല്ല്യത്തില്‍ വരുമെന്നും സഭ വ്യക്തമാക്കിയിട്ടുണ്ട്. വേതന വര്‍ദ്ധനവിന്റെ കാര്യത്തില്‍ സര്‍ക്കാറിന്റെ തീരുമാനത്തിനായി കാത്തുനില്‍ക്കില്ലെന്നും സഭ അറിയിച്ചു. നിലവില്‍ സഭയുടെ കീഴിലുള്ള ആശുപത്രികളിലടക്കം മിനിമം വേതനം ആവശ്യപ്പെട്ട് നഴ്സുമാര്‍ പ്രതിഷേധത്തിലാണ്. കത്തോലിക്ക സഭയുടെ ആശുപത്രികളില്‍ നഴ്സുമാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കും… അത് കണ്ടപ്പോള്‍ മാളത്തില്‍ നിന്നും പുറത്തു വന്നതല്ല. എനിക്കുമുണ്ട് ഇനി ചിലത് ചെയ്യാന്‍ എന്ന് ഞാന്‍ തിരിച്ചറിയുന്നു പ്രിയ സഹോദരീ മക്കള്‍ മാലാഖമാരെ ….
മാലാഖമാരെന്നു നമുക്കിഷ്ടമുള്ളപ്പോള്‍ അവരെ വിളിക്കുകയും അല്ലാത്തപ്പോഴൊക്കെ നാം അവരെ നമുക്ക് തോന്നിയപോലെ വിളിച്ചൂ .. ചിത്രീകരിച്ചൂ .. സാഹിത്യത്തിലും സിനിമയിലും മാധ്യമങ്ങളിലും നാം അവരെ കണ്ടതും അവരെക്കുറിച്ച് കേട്ടതില്‍ ഭൂരിഭാഗവും ഇവരുടെ ജീവിതത്തിന്റെ സേവനത്തിന്റെ മഹാനീയതയല്ല …. മറിച്ചു അതിന്റെ വളരെ അപൂര്‍വ്വമായ വീഴ്ച്ചകളെയും വിഹ്വലതകളേയും പാര്‍വ്വതീകരിക്കുന്നതാണ്. സമൂഹ മനസാക്ഷി രൂപപ്പെടുത്തുന്ന ഈ വിദ്യാഭ്യാസ, മാധ്യമ, രാഷ്ട്രീയ, കലാ സാഹിത്യരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ ഒരു മനസാക്ഷി പരിശോധനക്ക് തയ്യാറാകണം. അല്ലാതെ ഇപ്പോള്‍ കിടന്നു സോഷ്യല്‍ മീഡിയ ട്രോളിംഗ് നടത്തുന്ന പലരും ആരെയും സഹായിക്കാനാണെന്നൊന്നും കരുതേണ്ടതില്ല.. കിട്ടിയ അവസരങ്ങളില്‍ അവര്‍ ആളാകാനും കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനും ശ്രമിക്കുന്ന കപട ബുദ്ധിജീവികളും ധാര്‍മ്മീകതയോന്നുമില്ലാത്ത ഫൈക് മീഡിയ വാരിയെഴ്സും മാത്രമാണെനും നാം തിരിച്ചറിയണം…
നഴ്സിംഗ് പരിശീലനത്തിന്റെ പേരില്‍ അവരെ കൊള്ളയടിച്ചവരും കീശ വീര്‍പ്പിച്ചവരും. ഇപ്പോള്‍ എവിടെ?. തരംതാണ സാഹചര്യങ്ങളില്‍ അവര്‍ക്ക് TRAINING കൊടുത്ത്.. കടുത്ത സാമ്പത്തീക മാനസീക പീഡനങ്ങളിലൂടെയും ചൂഷണങ്ങളിലൂടെയും അവരെ കടത്തിവിട്ടു പലപ്പോഴും മുറിവേല്പിച്ചു വേദനിപ്പിച്ചു. സേവന മേഘലകളിലേക്ക് അവരെ ഇറക്കിവിട്ടപ്പോഴും അവര്‍ക്ക് ഇക്കാലമത്രയും സഹിക്കേണ്ടി വന്നത് കണക്കെടുത്ത് തിരുത്തേണ്ടതാണ്.. ഇന്നവര്‍ ശമ്പളം പറഞ്ഞൂ ഒരു കുടക്കിഴില്‍ അണി നിരന്നപ്പോള്‍ കൂലിക്കാര്യത്തില്‍ മാത്രമല്ല ഈ നല്ല മാലാഖമാര്‍ തിരുത്ത് ആവശ്യപ്പെടുന്നത് എന്ന് കൂടി നമ്മുടെ സമൂഹവും ഭരണകൂടവും ന്യായാസനങ്ങളും ഏറ്റവും കൂടുതല്‍ നഴ്സിന്ഗ് സ്ഥാപനങ്ങളും ശുശ്രൂഷാ മേഘലകളും നടത്തുന്ന ക്രൈസ്തവ സഭയും അവരുടെ ആശ്രിത സന്ന്യാസ സഭകളും ഖേദപൂര്‍വ്വം ഓര്‍ക്കേണ്ടതുണ്ട്… ഈ സത്യം കൂടി കണക്കിലെടുത്തില്ലെങ്കില്‍.. ശമ്പളം കൂട്ടിയാലും ഈ മേഘലയിലുള്ള പ്രശ്നങ്ങള്‍ തീരില്ല.. അവര്‍ പരിശീലിക്കപ്പെടുന്ന ഇടങ്ങളും അവരുടെ പരിശീലകരും ഇതോടുകൂടി ശുദ്ധീകരിക്കപ്പെണം …
ഈ മാലാഖമാര്‍ നമ്മുടെ മക്കളാണ്.. നമ്മുടെ സഹോദരിമാരാണ്.. ഈ നാടിന്റെ അഭിമാന ഭാജനങ്ങളാണ്. ജീവിതത്തില്‍ പലപ്പോഴും നമ്മള് അവരുടെ പരിചരണം. അനുഭവിക്കുന്നവരാണ്… എപ്പോഴെങ്കിലും നമ്മള് അവരെക്കുറിച്ച് ചിന്തിച്ചോ? അവര്‍ക്കും കുടുംബമുണ്ട്.. മക്കളുണ്ട്.. ശരീരമുണ്ട് വേദനയുണ്ട് രോഗങ്ങളുണ്ട് എന്നൊക്കെ! സേവനകാലം കഴിഞ്ഞു റിട്ടയര്‍ ചെയ്യുമ്പോള്‍.. അതും പലരും അകാലത്തില്‍ പാതി വഴിയില്‍ നടുവേദനക്കാരും .. വെരിക്കോസ് രോഗികളും ഗര്‍ഭാശയ സംബന്ധമായ രോഗികളും ആയാണ് ഇറങ്ങി വരാറ്. അവര്‍ക്ക് ശിഷ്ടകാലത്ത് നല്ല പരിചരണം ആവശ്യ മുണ്ട്.. അതിനു നമ്മുക്ക് രാഷ്ട്രീയ സാമൂഹ്യനീതിന്യായ ആല്മീയ പദ്ധതികളും സ്ഥാപനങ്ങളും കര്‍മ്മപരിപാടികളും വേണം …
അതുകൊണ്ട് നമുക്ക് ഇപ്പൊ കാട്ടിയ വീറും വാശിയും ട്രോളിംഗ് പോസ്റ്റ് ഇട്ട വൈദീകരും ബുദ്ധിജീവികളും, വാരിയെഴ്സും സിനിമാ സാഹിത്യ മാധ്യമ ജീവനക്കാരും കലാകാരന്മാരും ഒക്കെ കാതും കണ്ണും ഹൃദയവും തുറന്നു ജാഗ്രതയോടെ തിരുത്തല്‍ ശക്തിയായി സോഷ്യല്‍ മീഡിയായില്‍ മാത്രമല്ല നമ്മുടെ പ്രസംഗ പീഠങ്ങളിലും ക്ലാസുകളിലും സെമിനാറുകളിലും കലാ സാഹിത്യ കര്‍മ്മ മണ്ഡലങ്ങളിലും ഈ നല്ല മാലാഖമാര്‍ക്ക് വേണ്ടി അവര്‍ നമ്മുടെ ICU WENTILATOR കിടക്കകള്‍ക്കരികില്‍
കാവലിരിക്കുന്ന പോലെ കാവലിരിക്കാം …
സുവിശേഷപ്പെട്ടി
ജോയി അച്ഛന് SDB
ജോയിസ് പള്ളിയ്ക്കമ്യാലില്‍
ഈ വര്‍ഷത്തെ എയില്‍സ്ഫോര്‍ഡ് തിരുനാള്‍ ജൂലൈ ഒന്‍പതിന് നടത്തപ്പെടുന്നു. ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതയുടെ മെത്രാന് അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിനു സതക്ക് ചാപ്ലയന്‍സിയുടെ സ്നേഹ നിര്‍ഭരമായ സ്വീകരണവും അന്ന് എയില്‍സ്ഫോര്‍ഡില്‍ വച്ച് നടത്തപ്പെടും.ഭാരതത്തിന്റെ അപ്പസ്തോലനും വിശ്വാസത്തിന്റെ പിതാവുമായ വി.തോമാശ്ലീഹായുടെയും, ഭാരത സഭയിലെ വിശുദ്ധരായ അല്‍ഫോന്‍സാമ്മയുടേയും എവുപ്രാസ്യാമ്മയുടേയും ചാവറ പിതാവിന്റേയും മദര്‍ തെരേസായുടേയും സംയുക്ത തിരുനാള്‍ ഭക്തിപുരസരം ആഘോഷിക്കുന്നതായ് ചാപ്ലൈന്‍ ഫാ ഹാന്‍സ് പുതിയാകുളങ്ങര അറിയിച്ചു.
ജൂലൈ മാസം 9-ആം തീയതി ഉച്ചയ്ക്ക് 1 മണിക്ക് എയില്‍സ്ഫോര്‍ഡിലെ പ്രസിദ്ധമായ ജപമാലാരാമത്തിലൂടെയുള്ള കൊന്ത പ്രദക്ഷിണത്തോടുകൂടി തിരുനാള്‍ ആരംഭിക്കും. അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് പ്രദക്ഷിണത്തില്‍ അജഗണത്തോട് ചേര്‍ന്ന് ദൈവമാതാവിന്റെ മാദ്ധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കും.ദേവാലയാങ്കണത്തില്‍ പ്രദക്ഷിണം എത്തിച്ചേരുമ്പോള്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന് ഇടയജനം സ്നേഹ നിര്‍ഭരമായ സ്വീകരണം നല്‍കും. തുടര്‍ന്ന് കൃത്യം 2:00 മണിക്ക് ഗ്രേറ്റ് ബ്രിട്ടന് രൂപതാദ്ധ്യക്ഷന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ കാര്‍മ്മികത്വത്തില്‍ ആഘോഷപൂര്‍വ്വമായ പൊന്തിഫിക്കല്‍ കുര്‍ബാന ആരംഭിക്കും.
വിശുദ്ധ ബലിയുടെ മദ്ധ്യേ അഭിവന്ദ്യ പിതാവ് തിരുനാള്‍ സന്ദേശം നല്കി അനുഗ്രഹപ്രഭാഷണം നടത്തും. രൂപതയുടെ വികാരി ജനറാള്‍ റവ.ഡോ. തോമസ് പാറയടിയില്‍ അച്ചനും, ചാപ്ലൈന്‍ ഫാ ഹാന്‍സ് പുതിയാകുളങ്ങരയും, ഫാ റോയി മുത്തുമാക്കലും, ഫാ ഫാന്്സ്വാ പത്തിലും, ഫാ ജോഷി തുമ്പക്കാട്ടും, ഫാ ഷൈജു വടക്കെമുറിയും പരിശുദ്ധ കുര്‍ബാനയില്‍ സഹകാര്‍മ്മികത്വം വഹിക്കും.പരിശുദ്ധ കുര്‍ബാനയ്ക്കു ശേഷം ലദീഞ്ഞും തുടര്‍ന്ന് തിരുസ്വരൂപങ്ങളും തിരുശേഷിപ്പും വഹിച്ചു കൊണ്ടുള്ളഭക്തിനിര്ഭരമായ പ്രദക്ഷിണവും നടക്കും. എല്ലാ കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നുള്ള പ്രതിനിഥികള്‍ തിരുസ്വരൂപങ്ങള്‍ വഹിക്കും. തുടര്‍ന്ന് അമ്പെഴുന്നള്ളിക്കുവാനും അടിമവയ്ക്കുവാനും അല്‍ഫോന്‍സാമ്മയുടെ തിരുശേഷിപ്പ് വണങ്ങുവാനുമുള്ള അവസരമുണ്ടാകും.
സതക്ക് ചാപ്ലയിന്‍സിയിലെ വനിതാ ഫോറത്തിന്റെയും, ചെറുപുഷ്പ്പ മിഷന് ലീഗിന്റേയും, സാവിയോ ഫ്രണ്ട്സിന്റേയും പ്രവര്‍ത്തനങ്ങളുടെ ഔദ്യോഗിക ഉത്ഘാടനം അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിര്‍വ്വഹിക്കും.
തിരുക്കര്‍മ്മങ്ങള്‍ക്കു ശേഷം തിരുനാളില്‍ പങ്കെടുക്കുന്ന എല്ലാവര്ക്കും സ്നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്. വിശുദ്ധ സൈമണ്‍ സ്റ്റോക്കിനു മാതാവ് പ്രത്യക്ഷപ്പെട്ട് വെന്തിങ്ങ നല്‍കിയെന്നാണ് ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്. എയില്‍സ്ഫോര്‍ഡ് പ്രയറിയിലെ റെലിക്സ് ചാപ്പലില്‍ വിശുദ്ധന്റെ തലയോട്ടി വണക്കത്തിനായ് പ്രതിഷ്ഠിച്ചിട്ടുണ്ട്. യുകെയിലെ ഏറ്റവും വലിയ രണ്ടാമത്തെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായാണ് എയില്‍സ്ഫോര്‍ഡിലെ പ്രയറി അറിയപ്പെടുന്നത്. പ്രകൃതി രമണീയമായ അന്തരീക്ഷത്തില്‍ ഭക്തി നിറഞ്ഞ പ്രാര്‍ത്ഥനകളും ഗാനങ്ങളും ഉയരുമ്പോള്‍ ആരാധനയുടെ പുത്തന്‍ ഉണര്‍വാണ് ഇവിടം സന്ദര്‍ശിക്കുന്നവര്‍ക്ക് ലഭിക്കുന്നത്.
സതക്ക് ചാപ്ലയന്‍സിയിലെ 13 സെന്ററുകളില്‍ നിന്നും യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ഭക്തജനങ്ങളും തിരുനാളില്‍ പങ്കെടുക്കും. എല്ലാ വര്‍ഷവും ഭക്തിസാന്ദ്രമായ രീതിയില്‍ നടത്തപ്പെടുന്ന തിരുനാളിന് അഭൂതപൂര്‍വ്വമായ തിരക്കാണ് അനുഭവപ്പെടാറ്. വാഹനങ്ങളും, കോച്ച് ബസുകളും പാര്‍ക്ക് ചെയ്യുവാനുള്ള വലിയ സൗകര്യം എയില്‍സ്ഫോര്‍ഡ് പ്രയറിയില്‍ ഒരുക്കിയിട്ടുണ്ടെന്ന് ജനറല്‍ കണ്‍വീനര്‍ റവ.ഡീക്കന്‍ ജോയിസ് പള്ളിയ്ക്കമ്യാലില്‍ അറിയിച്ചു.
തിരുനാളില്‍ സംബന്ധിച്ച് അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ എല്ലാവരേയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി ചാപ്ലൈന്‍ റവ. ഫാ ഹാന്‍സ് പുതിയാകുളങ്ങര അറിയിച്ചു
കൂടുതല്‍ വിവരങ്ങള്‍ക്ക് : 07440070420 (ഡീക്കന്‍ ജോയിസ് പള്ളിയ്ക്കമ്യാലില്‍), 07428658756 (ഫാ ഹാന്‍സ് പുതിയാകുളങ്ങര)
സുബി ജെയ്സണ്‍
സൗത്തെന്‍ഡ് സെന്റ് അല്‍ഫോന്‍സാ സെന്ററില്‍ ഇടവക മധ്യസ്ഥ ആയ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ജൂലൈ ഒന്ന്, രണ്ട് തീയതികളില്‍ സമുചിതമായി ആചരിച്ചു. രണ്ടായിരത്തി അഞ്ച് മുതല്‍ സീറോ മലബാര്‍ സെന്റര്‍ ആയി മുന്നോട്ട് പോകുന്ന സൗത്തെന്റിലെ വിശ്വാസ സമൂഹം രണ്ടായിരത്തി ഒന്‍പതു മുതല്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാമത്തില്‍ പ്രതിഷ്ഠിക്കപ്പെടുകയും തിരുന്നാളുകള്‍ ഭക്തിയാഡംബര പൂര്‍വം ആഘോഷിക്കുകയും ചെയ്യുന്നു. ജൂലൈ ഒന്നാം തീയതി കുട്ടികളുടെ ആഘോഷമായ വിശുദ്ധ കുര്‍ബാന സ്വീകരണം നടന്നു.
പ്രീസ്റ് ഇന്‍ ചാര്‍ജ് ഫാ. ജോസ് അന്തിയാംകുളം മുഖ്യ കാര്‍മികത്വം വഹിച്ച വിശുദ്ധ കുര്‍ബാനയില്‍ ഫാ. ജോണ്സന് വചന സന്ദേശം നല്കി. പ്രധാന തിരുനാള്‍ദിനമായ ജൂലൈ ഒന്നാം തിയതി പ്രീസ്റ് ഇന്‍ ചാര്‍ജ് ഫാ. ജോസ് അന്തിയാംകുളം തിരുനാള്‍ കൊടിയേറ്റത്തിന് കാര്‍മികത്വം വഹിച്ചു.ഫാ. വിന്‍സെന്റ് മേച്ചേരിയുടെ കാര്‍മികത്വത്തില്‍ നടന്ന ആഘോഷ പൂര്‍വമായ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം വിശ്വാസ പ്രഖ്യാപനമായി വാദ്യ മേള ഘോഷങ്ങളോടെ പ്രദക്ഷിണം നടന്നു. നേര്‍ച്ച വിളമ്പിനും സ്നേഹവിരുന്നിനും ശേഷം അടുത്ത വര്‍ഷം ഒരു പൂര്‍ണ ഇടവകയായി മാറി തിരുനാള്‍ ആഘോഷിക്കാം എന്ന പ്രതീക്ഷയില്‍ വിശ്വാസ സമൂഹം മടങ്ങി.
സഖറിയ പുത്തന്‍കളം
ബര്‍മിങ്ങ്ഹാം: യു.കെയിലെ ക്നാനായ കത്തോലിക്കര്‍ക്ക് ഇന്ന് അഭിമാന മുഹൂര്‍ത്തം. സ്വന്തമായി ഒരു ദേവാലയം വേണമെന്നുള്ള ആഗ്രഹ സാക്ഷാത്കാരം. സെന്റ് മൈക്കിള്‍സ് ചാപ്പലിന്റെ വെഞ്ചരിപ്പ് കര്‍മ്മം ഇന്ന് വൈകുന്നേരം ആറരയ്ക്ക് നടക്കും. കോട്ടയം അതിരൂപതാ സഹായ മെത്രാന് മാര്‍ ജോസഫ് പണ്ടാരശ്ശേരി സെന്റ് മൈക്കിള്‍ ചാപ്പല്‍ വെഞ്ചിരിക്കുമ്പോള്‍ വികാര്‍ ജനറല്‍ ഫാ. സജി മലയില്‍ പുത്തന്‍പുര, ഫാ. സജി തോട്ടം, ഫാ. മാത്യൂ കട്ടിയാങ്കെല്, ഫാ. ഫിലിപ്പ് കുഴിപ്പറമ്പില്‍, ഫാ. ജസ്റ്റിന് കാരയ്ക്കാട്ട്, ഫാ. എബ്രഹാം പറമ്പേട്ട് എന്നിവര്‍ സന്നിഹിതരായിരിക്കും.
ബര്‍മിങ്ങ്ഹാം യൂണിറ്റിന്റെ നേതൃത്വത്തില്‍ വിശിഷ്ടാതിഥികള്‍ക്ക് സ്വീകരണം നല്‍കും. വെഞ്ചിരിപ്പിനുശേഷം സ്നേഹവിരുന്ന് ഉണ്ടായിരിക്കും.
വിലാസം
UKKCA COMMUNITY CENTRE
WOODCROSS LANE
WV 14 9 BW
സഖറിയ പുത്തന്‍കളം
16-ാമത് യു.കെ.കെ.സി.എ കണ്‍വെന്‍ഷന്റെ മുഖ്യാതിഥി ക്നാനായക്കാരുടെ ദ്വിതീയ തലവന്‍, കോട്ടയം അതിരൂപതാ സഹായ മെത്രാന് മാര്‍ ജോസഫ് പണ്ടാരശ്ശേരിക്ക് യു.കെ.കെ.സി.എ ഭാരവാഹികളും മാഞ്ചസ്റ്റര്‍ യൂണിറ്റ് ഭാരവാഹികളും ഫാ. സജി മലയില്‍ പുത്തന്‍പുരയും ചേര്‍ന്ന് ഉജ്ജ്വല സ്വീകരണം മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ നല്കി.
യു.കെ.കെ.സി.എ കണ്വെന്ഷന് അതിഥികളായി വെസ്റ്റ് മിനിസ്റ്റര്‍ രൂപതാ ബിഷപ്പ് മാര്‍ പോള്‍ മക്ക്ലീന്‍, സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, ഗ്ലോസ്റ്റര്‍ ഷെയര്‍ മേയര്‍ ക്ലാര ഡഡ്വില്, കടുത്തുരുത്തി എം.എല്‍എ. മോന്‍സ് ജോസഫ് എന്നിവര്‍ സംബന്ധിക്കും.
ശനിയാഴ്ച രാവിലെ കൃത്യം 9.30-ന് പതാക ഉയര്‍ത്തല്‍ 9.45 ബിഷപ്പുമാരും വൈദികരും തിരുവസ്ത്രമണിഞ്ഞ് പ്രദക്ഷിണം, തുടര്‍ന്ന് 10-ന് ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലി 12.45-ന് 500ലധികം വനിതകള്‍ അണിയിച്ചൊരുക്കുന്ന നടന സര്‍ഗ്ഗം 1.30ന് യൂണിറ്റുകളുടെ കരുത്ത് തെളിയിക്കുന്ന പടുകൂറ്റന്‍ റാലി, ഉച്ചകഴിഞ്ഞ് 3.30ന് പ്രൗഢഗംഭീരമായ പൊതുസമ്മേളനം തുടര്‍ന്ന് 150-ലധികം യുവജനങ്ങള്‍ യു.കെ.കെ.സി.വൈ.എല്‍ അണിയിച്ചൊരുക്കുന്ന സ്വാഗതഗാന നൃത്തം തുടര്‍ന്ന് കലാസന്ധ്യ.
നാളെ വൈകുന്നേരം 6.30-ന് സെന്റ് മൈക്കിള്‍സ് ചാപ്പലിന്റെ വെഞ്ചരിപ്പ് കര്‍മ്മം യു.കെ.കെ.സി.എ ആസ്ഥാനമന്ദിരത്ത് നടക്കും. കണ്വെന്ഷന് പ്രവര്‍ത്തനങ്ങള്‍ക്ക് പ്രസിഡന്റ് ബിജു മടക്കക്കുഴി, സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര, ട്രഷറര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറയില്‍, ജോ. സെക്രട്ടറി സഖറിയ പുത്തന്‍കളം, ജോ. ട്രഷറര്‍ ഫിനില്‍ കളത്തില്‍കോട്, അഡൈ്വസേഴ്സ് ബെന്നി മാവേലില്‍, റോയി സ്റ്റീഫന്‍ എന്നിവര്‍ നേതൃത്വം നല്കുന്നു.
ചെല്‍ട്ടണ്‍ഹാം: 16-ാമത് യു.കെ.കെ.സി.എ കണ്വെന്ഷന് രണ്ട് നാളുകള്‍ മാത്രം ശേഷിക്കേ വീറും വാശിയും പകരുന്ന റാലി മത്സരം ഏറ്റവും മനോഹരമാക്കുവാന്‍ റാലി കമ്മിറ്റി സുസജ്ജമായി. യു.കെ.കെ.സി.എ ജോയിന്റ് ട്രഷറര്‍ ഫിനില്‍ കളത്തികോട്ട് ചെയര്‍മാനായി ഈസ്റ്റ് ലണ്ടന്‍ യൂണിറ്റിലെ സജി ഉതുപ്പ്, ബ്ലാക് പൂള് യൂണിറ്റിലെ ജോണി ചാക്കോ, കെന്റ് യൂണിറ്റിലെ സ്റ്റീഫന്‍ തെരുവത്ത്, ലിവര്‍പൂള്‍ യൂണിറ്റിലെ സാജു ലൂക്കോസ്, സ്റ്റിവനേജ് യൂണിറ്റിലെ ജോണി കല്ലടാന്തിയില്‍, ഈസ്റ്റ് സസെക്സ് യൂണിറ്റിലെ സണ്ണി തോമസ്, ബ്രിസ്റ്റോള്‍ യൂണിറ്റിലെ ബിജു എബ്രഹാം എന്നിവരാണ്.
മൂന്ന് കാറ്റഗറിയിലായിട്ടാണ് മത്സരം നടക്കുന്നത്. അക്ഷരമാല ക്രമത്തില്‍ ആദ്യം ഗ്രൂപ്പ് എ (25 കുടുംബങ്ങളില്‍ താഴെ) തുടര്‍ന്ന് മറ്റ് രണ്ട് ഗ്രൂപ്പുകളും അണിചേരും. റാലിയുടെ ഏറ്റവും മുന്‍നിരയില്‍ വിശിഷ്ടാതിഥികള്‍, തുടര്‍ന്ന് യു.കെ.കെ.സി.വൈ.എല്‍ ഭാരവാഹികള്‍, വനിതാഫോറം കമ്മിറ്റി അംഗങ്ങള്‍, തുടര്‍ന്ന് ശുഭ്രവസ്തധാരികളായി നാഷണല്‍ കൗണ്‍സില്‍ അംഗങ്ങളും അണിചേരും.
ശനിയാഴ്ച രാവിലെ കൃത്യം 9.20-ന് പതാക ഉയര്‍ത്തുന്നതോടുകൂടി കണ്വെന്ഷന് തുടക്കമാകും. കണ്വെന്ഷന് വേദി വിലാസം
JOCKEY CLUB
CHELTENHAM
G L 50 4 SH