Spiritual

കീത്തിലി. ലീഡ്‌സ് രൂപത സെന്റ് മേരീസ് സീറോ മലബാര്‍ ചാപ്ലിന്‍സിയുടെ ഫീദെസ് ഫെസ്റ്റിന് കീത്തിലിയില്‍ തിരശ്ശീല ഉയര്‍ന്നു. ഫീദെസ് ഫെസ്റ്റിന് ലാറ്റിന്‍ ഭാഷയില്‍
‘ബൈബിള്‍ കലോത്സവം” എന്നാണര്‍ത്ഥം. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത രൂപീകൃതമായതിനു ശേഷം നവംബര്‍ 4ന് രൂപതയില്‍ അദ്യമായി നടക്കുന്ന രൂപതാ ബൈബിള്‍ കലോത്സവത്തിന് മുന്നോടിയായി ഇടവക തലത്തിലും ചാപ്ലിന്‍സി തലത്തിലും നടക്കുന്ന മത്സരത്തിന്റെ ഭാഗമായിട്ടാണ് ലീഡ്‌സ്
രൂപത സീറോ മലബാര്‍ ചാപ്ലിന്‍സിയില്‍ ഫീദെസ് ഫെസ്റ്റ് നടക്കുന്നത്. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത രൂപീകൃതമാകുന്നതിന് വളരെ മുമ്പ് തന്നെ ലീഡ്‌സ് രൂപത സീറോ മലബാര്‍ ചാപ്ലിന്‍സിയില്‍ ബൈബിള്‍ കലോത്സവം നടന്നു വന്നിരുന്നു. ചാപ്ലിന്‍ റവ. ഫാ. മാത്യൂ മുളയോലിയുടെ നേതൃത്വത്തില്‍ 260തില്‍പ്പരം കുട്ടികളും 34 അദ്ധ്യാപകരും അടങ്ങുന്ന വിശ്വാസ പരിശീലനമാണ് ലീഡ്‌സ് ചാപ്ലിന്‍സിയില്‍ നടക്കുന്നത്. കുട്ടികള്‍ക്കൊപ്പം മാതാപിതാക്കളും മത്സരങ്ങളുടെ ഭാഗമാകുന്നു എന്നത് ലീഡ്‌സിലെ കൂട്ടായ്മയുടെ പ്രത്യേകതയാണ്.

സെന്റ്. അല്‍ഫോന്‍സാ കമ്മ്യൂണിറ്റി കീത്തിലി ആതിഥേയത്വം വഹിക്കുന്ന ഫീദെസ് ഫെസ്റ്റ് കീത്തിലി ഹോളി ഫാമിലി സ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ രാവിലെ പത്ത് മണിക്ക് ലീഡ്‌സ് രൂപത സീറോ മലബാര്‍ ചാപ്ലിന്‍ റവ. ഫാ. മാത്യൂ മുളയോലില്‍ ഫീദെസ് ഫെസ്റ്റിന് ഭദ്രദീപം തെളിയിച്ചു. ചാപ്ലിന്‍സിയുടെ കീഴിലുള്ള 6 കമ്മൂണിറ്റികളില്‍ നിന്നുമായുള്ള മത്സരാര്‍ത്ഥികള്‍ രാവിലെ 9 മണിക്ക് തന്നെ രജിസ്‌ട്രേഷന്‍ ആരംഭിച്ചിരുന്നു. നാല് സ്റ്റേജുകളിലായി പതിനെട്ട് ഇനങ്ങളില്‍ മുന്നൂറില്‍പ്പരം പേര്‍ തങ്ങളുടെ കഴിവ് തെളിയ്ക്കും. രൂപതാ ബൈബിള്‍ കലാത്സവത്തിന്റെ അതേ പറ്റേണിലാണ് ഫീദെസ് ഫെസ്റ്റ് നടക്കുന്നത്. ഒന്നു മുതല്‍ ആറ് വരെ സെക്ക്ഷനായി തിരിച്ച് 6 വ്യത്യസ്ത പ്രായപരിധിയില്‍ സഭാ വിശ്വാസത്തിലുള്ള എല്ലാവരേയും ഉള്‍പ്പെടുത്തിയാണ് മത്സരം നടക്കുന്നത്. ഫീദെസ് ഫെസ്റ്റിന്റെ വിജയികള്‍ക്ക് ഒക്ടോബറില്‍ നടക്കുന്ന ലീഡ്‌സ് രൂപത സീറോ മലബാര്‍ ഇടവക വാര്‍ഷീകാഘോഷത്തില്‍ സമ്മാനങ്ങള്‍ നല്‍കും. മതാദ്ധ്യാപകരും കൈക്കാരന്മാരും കമ്മിറ്റക്കാരും മാതൃദീപ്തിയും യൂത്ത് വിംഗും സംയുക്തമായിട്ടാണ് ഫീദെസ് ഫെസ്റ്റിന് നേതൃത്വം നല്‍കുന്നത്.

നാല് സ്റ്റേജുകളിലായി മത്സരങ്ങള്‍ പുരോഗമിക്കുകയാണ്. സംപൂര്‍ണ്ണ ബൈബിളിലെ കഥാപാത്രങ്ങളായി ലീഡ്‌സിലെ കുട്ടികള്‍ മാറുന്ന കാഴ്ചയാണിപ്പോള്‍..

The Holy Family Catholic School.

Spring Gardens Ln

Keighley

BD20 6LH

പരിശുദ്ധ ദൈവമാതാവ് ഫാത്തിമായില്‍ പ്രത്യക്ഷപ്പെട്ടതിന്റെ ശതാബ്ദിയാഘോഷത്തില്‍ പങ്കെടുത്തുകൊണ്ട് സ്വര്‍ഗ്ഗീയ അമ്മയുടെ മാധ്യസ്ഥം വഴിയായി സ്വന്തമായൊരു രൂപത ലഭിച്ചതിന് നന്ദി പറയുന്നതിനും അമ്മയുടെ അനുഗ്രഹാശ്ശിസുകള്‍ രൂപതയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും യാചിക്കുന്നതിനുമായി എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടണ്‍ ഫാത്തിമാ തീര്‍ത്ഥാടനം ജൂലൈ 24 മുതല്‍ 27 വരെ തീയതികളിലായി ക്രമീകരിച്ചിരിക്കുന്നു. ആത്മീയ ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കിക്കൊണ്ടുള്ള സ്രാമ്പിക്കല്‍ പിതാവിന്റെ സാന്നിധ്യം ഈ തീര്‍ത്ഥാടനത്തിന്റെ പ്രത്യേകതയാണ്.

1917ലെ ജൂണ്‍, ജൂലൈ, സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലെ 13-ാം തീയതികളിലാണ് കന്യകനാഥ ഇടയക്കുട്ടികളായ ലൂസിയ, ജസീന്ത, ഫ്രാന്‍സിസ്‌കോ എന്നിവര്‍ക്ക് പ്രത്യക്ഷപ്പെട്ട് ലോകസമാധാനത്തിന്റെ സന്ദേശം നല്‍കിയത്. ശതാബ്ദി വര്‍ഷത്തിലെ ജൂലൈ മാസത്തില്‍ അവിടേയ്ക്ക് നടത്തുവാന്‍ സാധിക്കുന്നത് വലിയ ദൈവാനുഗ്രഹമായി കരുതി ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണില്‍ നിന്നും താല്‍പര്യമുള്ളവര്‍ ഈ രൂപതാ തീര്‍ത്ഥാടനത്തില്‍ പങ്കുചേരണമെന്ന് ബ്രിസ്റ്റോള്‍ കാര്‍ഡിഫ് കോര്‍ഡിനേറ്ററായ റവ. ഫാ. പോള്‍ വെട്ടിക്കാട്ട് അറിയിച്ചു.

Ashin City Tours & Travels LTD നയിക്കുന്ന ഈ തീര്‍ത്ഥാടനം ജൂലൈ 24-ാം തീയതി Manchester Airport ല്‍ നിന്നും 15.30ന് ആരംഭിച്ച് 27-ാം തീയതി വൈകിട്ട് തിരിച്ചെത്തും.

ഈ പാക്കേജ് താഴെപ്പറയും പ്രകാരമാണ്…

Three Star Hotel ല്‍ മൂന്ന് ദിവസത്തെ താമസവും ഭക്ഷണവും (Breakfast, Lunch, Dinner).
Guided Tour to Fathima and lisbon

യാത്രാനിരക്കുകള്‍
മുതിര്‍ന്നവര്‍ക്ക് 390 പൗണ്ട്
കുട്ടികള്‍ക്ക് (3-12 Yrs) 345 പൗണ്ട്
Infants – 75 പൗണ്ട്

തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും പെട്ടെന്ന് ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ ട്രസ്റ്റിമാര്‍ക്ക് പേരു നല്‍കേണ്ടതാണ്. ചുരുങ്ങിയ സീറ്റുകള്‍ മാത്രം ലഭ്യമാകയാല്‍ രജിസ്ട്രേഷന്റെ അവസാന ദിവസമായ മെയ് 1ന് മുമ്പായി പേര് കൊടുത്ത് ഈ രൂപതാ തീര്‍ത്ഥാടനം വിജയമാക്കണമെന്ന് റീജിയണല്‍ കോര്‍ഡിനേറ്റര്‍ റവ. ഫാ. പോള്‍ വെട്ടിക്കാട്ട് CST എല്ലാവരെയും ആഹ്വാനം ചെയ്യുന്നു.

Bristol Cardiff Trustees :
Philip Kandoth (Gloster – 07703063836)

Joint Trustees:
Roy sebastian (Bristol – 07862701046)
Josy Mathew – (Cardiff- 07916334286)
Shijo Thomas (Exeter- 075778594094)
Johnson Pazhampally (Zwansea – 07886755879)

ജോണ്‍സണ്‍ ഊരംവേലില്‍

ലോകപ്രശസ്ത വചനപ്രഘോഷകരും ഇന്ത്യന്‍ കരിസ്മാറ്റിക് പ്രസ്ഥാനത്തിന്റെ അമരക്കാരും ലോകത്തിലെ ഏറ്റവും വലിയ ധ്യാനകേന്ദ്രമായ ഡിവൈന്‍ ധ്യാനമന്ദിരങ്ങളുടെ സ്ഥാപകരുമായ മാത്യു നായിക്കംപറമ്പിലച്ചനും ജോര്‍ജ് പനക്കലച്ചനും ഒപ്പം ജോസഫ് എടാട്ട് അച്ചനും ടോമി എടാട്ട് അച്ചനും സിസ്റ്റര്‍ തെരേസായും നയിക്കുന്ന ഡിവൈന്‍ കണ്‍വന്‍ഷനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ധ്യാനകേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജോസഫ് എടാട്ട് അറിയിച്ചു.

നൂറുകണക്കിന് ആളുകളെ പ്രതീക്ഷിക്കുന്ന കണ്‍വന്‍ഷനുവേണ്ടി പ്രത്യേകം ഡിസൈന്‍ ചെയ്ത വേദിയും കണ്‍വന്‍ഷന്‍ പന്തലും തയ്യാറായിക്കഴിഞ്ഞു. യു.കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ധ്യാനകേന്ദ്രത്തിലേക്ക് പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന കോച്ചുകള്‍ ഉണ്ടായിരിക്കുന്നതാണെന്ന് വിവിധ സ്ഥലങ്ങളിലുള്ള ഡിവൈന്‍ പ്രാര്‍ത്ഥനാ ഗ്രൂപ്പ് അംഗങ്ങള്‍ അറിയിച്ചു.

മെയ് ഏഴാം തീയതി ഞായറാഴ്ച രാവിലെ ഒന്‍പത് മണിക്ക് ആരംഭിച്ച് വൈകിട്ട് അഞ്ച് മണിക്ക് സമാപിക്കുന്ന കണ്‍വന്‍ഷനില്‍ ദൈവപ്രഘോഷണം, ആരാധന, വി. കുര്‍ബാന, കുട്ടികള്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷ തുടങ്ങിയവ ഉണ്ടായിരിക്കുന്നതാണ്.

കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ക്കുവേണ്ടി വിപുലമായ പാര്‍ക്കിംഗ് സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ദൈവാനുഗ്രഹപ്രദമായ കണ്‍വന്‍ഷനില്‍ പങ്കുചേരാനും അനുഗ്രഹങ്ങള്‍ പ്രാപിക്കാനുമായി ഏവരേയും സ്വാഗതം ചെയ്യുന്നു.

ധ്യാനം നടക്കുന്ന ഡിവൈന്‍ കേന്ദ്രത്തിന്റെ വിലാസം:

Divine Retreat Centre, St. Augustines Abbey,
St. Augustines Road, Ramsgate, Kent – CT11 9PA
കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും ബന്ധപ്പെടുക:

Fr. Joseph Edattu VC , Phone : 07548303824, 01843586904
Email : [email protected]

ഡോ. ജോണ്‍സണ്‍ വാലയില്‍ ഇടിക്കുള

എടത്വാ: ദക്ഷിണേന്ത്യയിലെ പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ എടത്വാ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളി തിരുനാളില്‍ തീര്‍ത്ഥാകര്‍ക്ക് കൗതുകമായി കുടിവെള്ള മണ്‍കലങ്ങള്‍. പരിസ്ഥിതി സൗഹാര്‍ദ്ദ ചട്ടങ്ങള്‍ ഉള്‍കൊണ്ട തിരുനാളില്‍ കുടി വെള്ള വിതരണത്തിനായി ഒരുക്കിയ മണ്‍കലങ്ങള്‍ ആണ് കൗതുകമായത്. പള്ളി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ വികാരി വെരി.റവ.ഫാദര്‍ ജോണ്‍ മണക്കുന്നേല്‍ അദ്ധ്യക്ഷത വഹിച്ചു.പാലാ രൂപത സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ ഉദ്ഘാടനം ചെയ്തു. സഹ വൈദികരായ വര്‍ഗ്ഗീസ് പുത്തന്‍പുര, ആന്റണി തേവാരില്‍, ജോര്‍ജ്ജ് ചക്കുങ്കല്‍, വില്‍സണ്‍ പുന്നകാലയില്‍, റോജിന്‍ തുണ്ടിപറമ്പില്‍, ഇടവക ട്രസ്റ്റി വര്‍ഗ്ഗീസ് എം.ജെ. മണക്കളം, ജനറല്‍ കണ്‍വീനര്‍ ബില്‍ബി മാത്യു, ജോ.കണ്‍വീനര്‍ ജയന്‍ ജോസഫ്, ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റി സെക്രട്ടറി ഡോ. ജോണ്‍സണ്‍ വാലയില്‍ ഇടിക്കുള, പിതൃവേദി ചങ്ങനാശ്ശേരി അതിരൂപതാ പ്രസിഡന്റ് വര്‍ഗ്ഗീസ് മാത്യൂ നെല്ലിക്കന്‍, മനോജ് മാത്യു, സിബിച്ചന്‍ ജോസഫ് എന്നിവര്‍ സന്നിഹിതരായിരുന്നു. പള്ളി പരിസരങ്ങളിലും ജപമാല വീഥികളിലും പ്രധാന തിരുനാള്‍ ദിവസങ്ങളില്‍ മണകലങ്ങളിലുള്ള കുടിവെളളം ലഭ്യമാണ്.

തിരുനാള്‍ ഭാരവാഹികള്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ സര്‍ക്കാര്‍ വകുപ്പ് അധിക്യതര്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍ എന്നിവരടങ്ങിയതാണ് തിരുനാള്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റി. അന്യ സംസ്ഥാനങ്ങളിലെ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും എത്തുന്ന അരക്കോടിയോളം ഭക്തര്‍ക്ക് മുന്‍ വര്‍ഷങ്ങളെക്കാള്‍ വിപുലമായ സൗകര്യങ്ങള്‍ ആണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

പ്ലാസ്റ്റിക്ക് ക്യാരി ബാഗുകള്‍ ഉപേക്ഷിക്കുവാന്‍ ഉള്ള കര്‍ശന നടപടിയുടെ ഭാഗമായി പഞ്ചായത്ത അധികൃതര്‍ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധനയും ബോധവത്ക്കരണവും ആരംഭിച്ചു. പല സ്ഥാപനങ്ങളും തുണി സഞ്ചികള്‍ ഉപയോഗിക്കുവാനും തുടങ്ങി. ടെന്‍ഡര്‍ ക്ഷണിച്ചപ്പോള്‍ തന്നെ പ്ലാസ്റ്റിക്ക് ക്യാരി ബാഗുകള്‍ ഉപേക്ഷിക്കുവാന്‍ പ്രധാന വ്യവസ്ഥയായി നല്‍കിയത് ആദ്യ അനുഭവം ആണ്. നേര്‍ച്ചഭക്ഷണം സ്റ്റീല്‍ പ്‌ളേറ്റുകളില്‍ വിളമ്പും. പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ശേഖരിച്ച് പുനഃചക്രമണത്തിനായി അയയ്ക്കും.

തിരുനാള്‍ കാലയളവുകളില്‍ പൂര്‍ണ്ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കുകയും മികവ് പുലര്‍ത്തുകയും ചെയ്യുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് പ്രത്യേക പുരസ്‌കാരങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരിസ്ഥിതി സൗഹാര്‍ദ്ദ ചട്ടങ്ങള്‍ ഉള്‍ക്കൊണ്ട് ചരിത്രത്തില്‍ ആദ്യമായി എടത്വാ പള്ളി തിരുനാളില്‍ ഈ വര്‍ഷം പതാക ഉയര്‍ത്തിയത് പട്ടുനൂലില്‍ തീര്‍ത്ത കയറില്‍ ആണ്. പ്രധാന തിരുനാള്‍ മെയ് 7നും എട്ടാമിടം 14 നും ആണ്.

കേരളത്തിലെ ക്ഷേത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ ഭക്തര്‍ ദര്‍ശനത്തിനെത്തുന്ന പുണ്യസങ്കേതമാണ് ഗുരുവായൂര്‍. തൃശൂര്‍ ജില്ലയിലാണ് ഗുരുവായൂര്‍ സ്ഥിതി ചെയ്യുന്നത്. മഹാവിഷ്ണുവിന്റെ ഒമ്പതാമത്തെ അവതാരമായ വാസുദേവ കൃഷ്ണനാണ് ഇവിടുത്തെ പ്രതിഷ്ഠ. നാലു കൈകളിലായി പാഞ്ചജന്യം, ഗദ, സുദര്‍ശനചക്രം, താമര എന്നിവ ധരിച്ച് മാറില്‍ ശ്രീവത്സവും കൗസ്തുഭവുമണിഞ്ഞ് മഞ്ഞപ്പട്ടും ധരിച്ച് കിഴക്കോട്ട് ദര്‍ശനമായാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ശ്രീകൃഷ്ണ സങ്കല്‍പത്തില്‍ പൂജിക്കപ്പെടുന്ന ചതുര്‍ബാഹുവും ശംഖചക്രഗദാധാരിയുമായ മഹാവിഷ്ണു ഭഗവാനാണ്.

പാതാളാഞ്ജനം എന്ന അത്യപൂര്‍വവും വിശിഷ്ടവുമായ ശിലയില്‍ തീര്‍ത്തതാണ് ഇവിടുത്തെ അതിമനോഹരമായ വിഗ്രഹം. തന്മൂലം ഏറെ പവിത്രമായി കണക്കാക്കപ്പെടുന്നു. വിഗ്രഹത്തിന് ഏകദേശം നാലടി ഉയരം കാണും. ശ്രീകൃഷ്ണാവതാരസമയത്ത് വസുദേവര്‍ക്കും ദേവകിക്കും കാരാഗൃഹത്തില്‍ വച്ച് ദര്‍ശനം നല്‍കിയ മഹാവിഷ്ണുവിന്റെ രൂപമാണ് വിഗ്രഹത്തിനുള്ളതെന്ന് വിശ്വസിക്കപ്പെടുന്നു. കിഴക്കോട്ട് ദര്‍ശനമായി നില്‍ക്കുന്ന രൂപത്തിലാണ് ഇവിടുത്തെ പ്രതിഷ്ഠ.

ഹിന്ദു നിയമപ്രകാരം വിഷ്ണുവിഗ്രഹത്തിന് 24 ഭാവങ്ങളുണ്ട്. ഭാവവ്യത്യാസമനുസരിച്ച് ശംഖ്, ചക്രം, ഗദ, പദ്മം (താമര) എന്നിവ ധരിച്ച കൈകള്‍ക്കും വ്യത്യാസം കാണാന്‍ കഴിയും. പുറകിലെ വലതുകയ്യില്‍ ശംഖ്, മുമ്പിലെ ഇടതുകയ്യില്‍ ഗദ എന്നിവ ധരിച്ച രൂപത്തിലുള്ള വിഗ്രഹത്തിന് നിയമപ്രകാരം ജനാര്‍ദ്ദനന്‍ എന്നുപറയും. ഗുരുവായൂരിലെ വിഗ്രഹം ഈ രൂപത്തിലാണ്.

വിഷുവും ഗുരുവായൂരപ്പ ദര്‍ശനവും

വിഷു ദിനത്തില്‍ ഭഗവാനെ കണികാണാന്‍ ആയിരങ്ങള്‍ എത്തുന്നു. എല്ലാ ദിവസവും മൂന്ന് മണിക്ക് തുറക്കുന്ന ഗുരുവായൂര്‍ ക്ഷേത്രം. വിഷു ദിനത്തില്‍ രണ്ടരയ്ക്ക് തുറക്കും. അതിനു മുമ്പായി മേല്‍ശാന്തിയും കീഴ്ശാന്തിക്കാരും മറ്റും രുദ്രതീര്‍ത്ഥത്തില്‍ കുളിച്ച് വച്ച് കണിയ്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങും.

ശ്രീകോവിലിന്റെ മുഖ മണ്ഡപത്തില്‍ അഞ്ചുവെള്ളിക്കവര വിളക്കുകള്‍ കത്തുന്നതിന്റെ തെക്കുവശത്തായിട്ടാണ് കണി ഒരുക്കുന്നത്. സ്വര്‍ണസിംഹാസനത്തില്‍ ആനത്തലേക്കെട്ടുവച്ച് അതിന്മേലാണ് സ്വര്‍ണ്ണത്തിടമ്പ് എഴുന്നെള്ളിച്ചു വയ്ക്കുന്നു. അതിനു മുന്നിലായി ഒരു ഉരുളിയിലാണ് കണി ഒരുക്കുന്നത്.

സഖറിയ പുത്തന്‍കളം

സട്ടണ്‍ കോള്‍ഡ്ഫീല്‍ഡ്: യു.കെ ക്നാനായ കാത്തലിക് അസോസിയേഷന്റെ യൂണിറ്റ് അടിസ്ഥാനത്തിലുളള വാശിയേറിയ കായികമേള നാളെ ബര്‍മിങ്ങ്ഹാമിലെ സട്ടണ്‍ കോള്‍ഡ്ഫീല്‍ഡില്‍ നടക്കും. രാവിലെ പത്തരയ്ക്ക് വെന്‍ഡ്ലി ലിഷ്വര്‍ സെന്ററില്‍ ക്നാനായ കായികമേളയ്ക്ക് തിരിതെളിയും തുടര്‍ന്ന് വിവിധ പ്രായത്തിന്റെ അടിസ്ഥാത്തില്‍ 6 ഗ്രൂപ്പുകളായി തരംതിരിച്ച് പുരുഷ – വനിത മത്സരങ്ങള്‍ നടക്കും. അത്ലറ്റിക് മത്സരങ്ങള്‍ കൂടാതെ മൂന്നുകാലില്‍ ഓട്ടം, ഫാമിലി റിലേ, പെനാല്‍റ്റി ഷൂട്ടൗട്ട്, വടംവലി എന്നിവയും നടക്കും.

മത്സരയിനങ്ങള്‍

ആറ് വയസ്സുവരെ : മിഠായി പെറുക്ക്, 50 മീറ്റര്‍ ഓട്ടം

6 മുതല്‍ 11 വരെ: 50m, 100 m, 200 m ഓട്ടം
12 മുതല്‍ 17 വരെ: 100m, 200 m, റിലേ, ലോംഗ് ജമ്പ്
18 മുതല്‍ 30 വരെ: 100 m, 200m, റിലേ, ലോംഗ് ജമ്പ്, ഷോട്ട് പുട്ട്
30-40 വരെ : 100m, 200 m, റിലേ, ലോംഗ് ജമ്പ്, ഷോട്ട് പുട്ട്
40 ന് മുകളില്‍: 100 m, 200 m, റിലേ, ലോംഗ് ജമ്പ്, ഷോട്ട് പുട്ട്

യു.കെ.കെ.സി.എ വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. ട്രഷറര്‍ ഫിനില്‍ കളത്തില്‍കോട്ട് എന്നിവരാണ് സ്പോര്‍ട്സ് കോ- ഓര്‍ഡിനേറ്റര്‍മാര്‍. വിശദ വിവരങ്ങള്‍ക്ക് 07983417360, 078830090410 എന്നീ നമ്പറുകളില്‍ വിളിക്കാവുന്നതാണ്.

കായികമേള വിലാസം
WYNDLEM LEISURE CENTRE
CLIFTON ROAD
SUTTON COLDFIELD
B73 6 EB

ഡോ.ജോണ്‍സണ്‍ ഇടിക്കുള

എടത്വാ: ദക്ഷിണേന്ത്യയിലെ പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ എടത്വാ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍ പരിസ്ഥിതി സൗഹാര്‍ദ്ദ ചട്ടങ്ങള്‍ ഉള്‍കൊണ്ട ചരിത്രത്തില്‍ ആദ്യമായി ലക്ഷകണക്കിന് വിശ്വാസി സമൂഹത്തെ സാക്ഷിയാക്കി തിരുനാള്‍ പതാക ഉയര്‍ന്നു. ദൈവാനുഗ്രഹങ്ങള്‍ വ്യക്തിജീവിതം ഉള്‍പ്പെടെ സമസ്ത മേഖലകളിലും ഉണ്ടാക്കട്ടെയെന്ന പ്രാര്‍ത്ഥനാ മുഖരിതമായ അന്തരീക്ഷത്തില്‍ ഏപ്രില്‍ 27ന് രാവിലെ 7.30ന് വികാരി വെരി. റവ. ഫാദര്‍ ജോണ്‍ മണക്കുന്നേല്‍ ആശീര്‍വദിച്ച് പട്ടുനൂലില്‍ തീര്‍ത്ത കയറില്‍ വൈദികരുടെയും വിശ്വാസി സമൂഹത്തിന്റെയും രാഷ്ടീയ സാമൂഹിക സാംസ്‌കാരിക മാധ്യമ രംഗത്തെ അനേകരുടെ സാന്നി സാനിദ്ധ്യത്തിലും പതാക ഉയര്‍ത്തല്‍ കര്‍മ്മം നിര്‍വഹിച്ചു. തുടര്‍ന്ന് ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാന്‍ ആയി സ്ഥാനാരോഹണം ചെയ്ത മാര്‍ തോമസ് തറയില്‍ കുര്‍ബാന അര്‍പ്പിച്ചു. മെയ് 14ന് ആണ് എട്ടാമിടം.

വിവിധ വകുപ്പുകളെ ഏകോപിച്ച് ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റി രൂപികരിച്ചതും ഗ്രീന്‍ പ്രോട്ടോക്കോളിന്റെ ഭാഗമായി പ്ലാസ്റ്റിക്ക് കയര്‍ ഉപേക്ഷിക്കുന്നതും ചരിത്രത്തില്‍ ആദ്യമായിട്ടാണ്. തിരുനാള്‍ ഭാരവാഹികള്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ സര്‍ക്കാര്‍ വകുപ്പ് അധികൃതര്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍ എന്നിവരടങ്ങിയതാണ് തിരുനാള്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റി.

വികാരി വെരി.റവ.ഫാദര്‍ ജോണ്‍ മണക്കുന്നേലിന്റെയും ഇടവക ട്രസ്റ്റി വര്‍ഗ്ഗീസ് എം.ജെ. മണക്കളം, ജനറല്‍ കണ്‍വീനര്‍ ബില്‍ബി മാത്യം, ജോ. കണ്‍വീനര്‍ ജയന്‍ ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള വിവിധ കമ്മിറ്റികള്‍ കുറ്റമറ്റ നിലയില്‍ ഉള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി. ഗ്രീന്‍ പ്രോട്ടോക്കോളിന് എടത്വാ പഞ്ചായത്തും വ്യാപാരി സമൂഹവും വിവിധ സന്നദ്ധ സംഘടനകളും എടത്വാ വിഷനും പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

അന്യസംസ്ഥാനങ്ങളിലെ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും എത്തുന്ന അരക്കോടിയോളം ഭക്തര്‍ക്ക് മുന്‍ വര്‍ഷങ്ങളെക്കാള്‍ വിപുലമായ സൗകര്യങ്ങള്‍ ആണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഈ വര്‍ഷം ആദ്യമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ക്ലിനിക്ക് പള്ളിയുടെ കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കും. 24 മണിക്കൂറും അഗ്‌നിശമന സേനയുടെയും ആംബുലന്‍സിന്റെയും സേവനം ഉണ്ടാകും. കെ.എസ്.ആര്‍.ടി.സിയുടെ താത്ക്കാലിക ബസ് ഡിപ്പോ എടത്വാ കോളജ് ഗ്രൗണ്ടിലും പോലീസ് കണ്‍ട്രോള്‍ റൂം സ്‌കൂള്‍ ഗ്രൗണ്ടിലും ഉണ്ടാകും.

നേര്‍ച്ചഭക്ഷണം സ്റ്റീല്‍ പ്‌ളേറ്റുകളില്‍ വിളമ്പും. സൗജന്യ കുടിവെള്ള വിതരണത്തിനായി വിവിധ സ്ഥലങ്ങളിലും ജപമാല വീഥിയിലും മണ്‍കലങ്ങളില്‍ വെള്ളം സൂക്ഷിക്കും. മായവും വിഷകരമായ രാസ പദാര്‍ത്ഥങ്ങള്‍ ചേര്‍ക്കാത്തതും ഗുണനിലവാരമുള്ള സാധനങ്ങള്‍ കടകളിലൂടെ വില്‍ക്കുന്നത് ഉറപ്പു വരുത്തും.വില വര്‍ദ്ധനവ് നിയന്ത്രിക്കും. ബോധവത്ക്കരണ ലഘുലേഖ വിതരണം ചെയ്യുന്നതോടൊപ്പം അധികൃതരുടെ പരിശോധനയും ഉണ്ടായിരിക്കും. പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ശേഖരിച്ച് പുനഃചക്രമണത്തിനായി അയക്കും. പ്ലാസ്റ്റിക്ക് ക്യാരി ബാഗുകള്‍ ഉപേക്ഷികക്കുവാന്‍ വ്യാപരികള്‍ക്ക് ടെന്‍ഡര്‍ ക്ഷണിച്ചപ്പോള്‍ തന്നെ നിര്‍ദ്ദേശം നല്‍കിയത് ആദ്യ അനുഭവം ആണ്. 30000 ചതുരശ്ര അടി വിസ്ത്രീര്‍ണമുള്ള വാണിഭ പന്തല്‍ ഉയര്‍ന്നു കഴിഞ്ഞു.

തിരുനാള്‍ കാലയളവുകളില്‍ പൂര്‍ണ്ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കുകയും മികവ് പുലര്‍ത്തുകയും ചെയ്യുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് പ്രത്യേക പുരസ്‌കാരങ്ങളും ഏര്‍പ്പെടുത്തിയിട്ടുള്ളതായി തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ ബില്‍ബി മാത്യം, ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റി സെക്രട്ടറി ഡോ. ജോണ്‍സണ്‍ വാലയില്‍ ഇടിക്കുള എന്നിവര്‍ അറിയിച്ചു.

ബര്‍മിങ്ങ്ഹാം: യു.കെ.കെ.സി.എയുടെ കായികമേള ആഘോഷമാക്കുവാന്‍ ക്‌നാനായക്കാര്‍ ശനിയാഴ്ച ബര്‍മിങ്ങ്ഹാമിലേക്ക്. യൂണിറ്റ് അടിസ്ഥാനത്തിലുള്ള വടംവലി, പെനാല്‍റ്റി ഷൂട്ടൗട്ട് എന്നിവ വാശിയേറിയതാവും. കൂടാതെ വിവിധ പ്രായത്തിന്റെ അടിസ്ഥാനത്തിലുളള അത്‌ലറ്റിക് മത്സരങ്ങള്‍ കാണികളില്‍ ആവേശമുളവാക്കും.

വടംവലി മത്സര വിജയികള്‍ക്ക് യഥാക്രമം 351 പൗണ്ട്, 251 പൗണ്ട്, 151 പൗണ്ട്, 101 പൗണ്ട് എന്നീ ക്യാഷ് പ്രൈസുകളും ട്രോഫിയും ലഭിക്കും.
ഇത്തവണ യൂണിറ്റ് ചാമ്പ്യന്‍ഷിപ്പിനു പുറമെ വ്യക്തിഗത ചാമ്പ്യന്‍ഷിപ്പിനും സമ്മാനം ലഭിക്കും. ശനിയാഴ്ച രാവിലെ പത്തിന് കായികമേള ഉത്ഘാടനവും തുടര്‍ന്ന് വിവിധ മത്സരങ്ങളും ആരംഭിക്കും.

ഇത്തവണത്തെ സ്‌പോര്‍ട്‌സ് കോ-ഓര്‍ഡിനേറ്റര്‍മാര്‍ വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറയും (07983417360), ജോ.
ട്രഷറര്‍ ഫിനില്‍ കളത്തില്‍ കോട്ടുമാണ് (07883090410). വിശദ വിവരങ്ങള്‍ക്ക് ഇവരെ സമീപിക്കേണ്ടതാണ്.

കെറ്ററിങ്ങ്: തുടര്‍ച്ചയായി രണ്ടാം വര്‍ഷവും മുഴുവന്‍ ഫാമിലി ടിക്കറ്റ് വില യു.കെ.കെ.സി.എയ്ക്ക് കൈമാറി ചരിത്രഗാഥ സൃഷ്ടിച്ചിരിക്കുകയാണ്. കെറ്ററിങ്ങ് ക്‌നാനായ കാത്തലിക് അസോസിയേഷന്‍. പ്രസിഡന്റ് ബിജു കൊച്ചിക്കുന്നേല്‍, സെക്രട്ടറി ബിജു അലക്‌സ് വടക്കേക്കര എന്നിവരുടെ നേതൃത്വത്തില്‍ ശക്തമായ പ്രവര്‍ത്തനമാണ് യു.കെ.കെ.സി.എ കണ്‍വെന്‍ഷനു വേണ്ടി നടക്കുക. കഴിഞ്ഞ വര്‍ഷം ഗ്രൂപ്പ് ‘സി’യില്‍ റാലിയില്‍ ഒന്നാം സ്ഥാനം നേടിയ കെറ്ററിങ്ങ് ഇത്തവണയും റാലിയില്‍ ഒന്നാം സ്ഥാനം നേടുന്നതിനുള്ള പരിശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.

പ്രഥമ മിഡിലാന്‍ഡ്‌സ് റീജിയണ്‍ കണ്‍വന്‍ഷനില്‍ ശ്രദ്ധേയമായ യൂണിറ്റുകളില്‍ ഒന്നായിരുന്നു കെറ്ററിങ്ങ്. നടവിളിയില്‍ മൂന്നാം സ്ഥാനവും മൂന്ന് കലാപരിപാടികള്‍ അവതരിപ്പിച്ചും സദസ്സിന്റെ കയ്യടി നേടിയ യൂണിറ്റാണ് കെറ്ററിങ്ങ്. ഇത്തവണത്തെ യു.കെ.കെ.സി.എ കണ്‍വെന്‍ഷനില്‍ അത്യന്തം വ്യത്യസ്തമായ കലാപരിപാടിയാണ് കെറ്ററിങ്ങ് യൂണിറ്റ് അവതരിപ്പിക്കുന്നത്. എല്ലാ മാസവും കുട്ടികള്‍ക്കായി വേദപാഠവും കുടുംബങ്ങള്‍ക്കായി പ്രാര്‍ത്ഥനാ സമ്മേളനവും നടത്തുന്ന യൂണിറ്റാണ് കെറ്ററിങ്ങ്.

തുടര്‍ച്ചയായി രണ്ടാം വര്‍ഷവും മുഴുവന്‍ അംഗങ്ങളുടെയും ഫാമിലി ടിക്കറ്റ് തുക കൈമാറി മറ്റു യൂണിറ്റുകള്‍ക്ക് മാതൃക കാട്ടിയ കെറ്ററിങ്ങ് യൂണിറ്റിനെ സെന്‍ട്രല്‍ കമ്മിറ്റി അഭിനന്ദിച്ചു.

ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള

എടത്വാ: ദക്ഷിണേന്ത്യയിലെ പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ എടത്വാ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍ ഗ്രീന്‍ പ്രോട്ടോക്കോളിന് പ്രാധാന്യം നല്‍കി കൊണ്ട് ചരിത്രത്തില്‍ ആദ്യമായി നടത്തുന്ന തിരുനാളില്‍ ലക്ഷകണക്കിന് വിശ്വാസി സമൂഹത്തെ സ്വീകരിക്കാന്‍ പുണ്യഭൂമി ഒരുങ്ങി. ഏപ്രില്‍ 27ന് രാവിലെ 7.30ന് വികാരി വെരി.റവ.ഫാദര്‍ ജോണ്‍ മണക്കുന്നേല്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വഹിക്കും. ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാന്‍ തോമസ് തറയില്‍ മെത്രാപോലീത്ത കുര്‍ബാന അര്‍പ്പിക്കും. മെയ് 14ന് ആണ് എട്ടാമിടം.

തിരുനാള്‍ കൊടി ഉയര്‍ത്തുന്നത് പോലും പ്രത്യേക പട്ടു നൂല്‍ കൊണ്ട് പിരിച്ച് എടുത്ത കയറില്‍ ആണ്. വിവിധ വകുപ്പുകളെ ഏകോപിച്ച് ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റി രൂപികരിച്ചതും ഗ്രീന്‍ പ്രോട്ടോക്കോളിന്റെ ഭാഗമായി പ്ലാസ്റ്റിക്ക് കയര്‍ ഉപേക്ഷിക്കുന്നതും ചരിത്രത്തില്‍ ആദ്യമായിട്ടാണ്. തിരുനാള്‍ ഭാരവാഹികള്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ സര്‍ക്കാര്‍ വകുപ്പ് അധികൃതര്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍ എന്നിവരടങ്ങിയതാണ് തിരുനാള്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റി.

വികാരി വെരി.റവ.ഫാദര്‍ ജോണ്‍ മണക്കുന്നേലിന്റെയും ജനറല്‍ കണ്‍വീനര്‍ ബില്‍ബി മാത്യു, ജോ. കണ്‍വീനര്‍ ജയന്‍ ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള വിവിധ കമ്മിറ്റികള്‍ കുറ്റമറ്റ നിലയില്‍ ഉള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി. ഗ്രീന്‍ പ്രോട്ടോക്കോളിന് എടത്വാ പഞ്ചായത്തും വ്യാപാരി സമൂഹവും വിവിധ സന്നദ്ധ സംഘടനകളും എടത്വാ വിഷനും പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

അന്യസംസ്ഥാനങ്ങളിലെ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും എത്തുന്ന അരക്കോടിയോളം ഭക്തര്‍ക്ക് മുന്‍ വര്‍ഷങ്ങളെക്കാള്‍ വിപുലമായ സൗകര്യങ്ങള്‍ ആണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഈ വര്‍ഷം ആദ്യമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ക്ലിനിക്ക് പള്ളിയുടെ കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കും. 24 മണിക്കൂറും അഗ്നിശമന സേനയുടെയും ആംബുലന്‍സിന്റെയും സേവനം ഉണ്ടാകും. കെ.എസ്.ആര്‍.ടി.സിയുടെ താത്ക്കാലിക ബസ് ഡിപ്പോ എടത്വാ കോളജ് ഗ്രൗണ്ടിലും പോലീസ് കണ്‍ട്രോള്‍ റൂം സ്‌കൂള്‍ ഗ്രൗണ്ടിലും ഉണ്ടാകും.

നേര്‍ച്ചഭക്ഷണം സ്റ്റീല്‍ പ്‌ളേറ്റുകളില്‍ വിളമ്പും. സൗജന്യ കുടിവെള്ള വിതരണത്തിനായി വിവിധ സ്ഥലങ്ങളില്‍ മണ്‍കലങ്ങളില്‍ വെള്ളം സൂക്ഷിക്കും. മായവും വിഷകരമായ രാസ പദാര്‍ത്ഥങ്ങള്‍ ചേര്‍ക്കാത്തതും ഗുണനിലവാരമുള്ള സാധനങ്ങള്‍ കടകളിലൂടെ വില്‍ക്കുന്നത് ഉറപ്പു വരുത്തും. വില വര്‍ദ്ധനവ് നിയന്ത്രിക്കും. ബോധവത്ക്കരണ ലഘുലേഖ വിതരണം ചെയ്യുന്നതോടൊപ്പം അധികൃതരുടെ പരിശോധനയും ഉണ്ടായിരിക്കും. പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ശേഖരിച്ച് പുനഃചക്രമണത്തിനായി അയക്കും. പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ ഉപേക്ഷിക്കുവാന്‍ വ്യാപാരികള്‍ക്ക് ടെന്‍ഡര്‍ ക്ഷണിച്ചപ്പോള്‍ തന്നെ നിര്‍ദ്ദേശം നല്‍കിയത് ആദ്യ അനുഭവം ആണ്. 30000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വാണിഭപ്പന്തല്‍ ഉയര്‍ന്നു കഴിഞ്ഞു.

തിരുനാള്‍ കാലയളവുകളില്‍ പൂര്‍ണ്ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കുകയും മികവ് പുലര്‍ത്തുകയും ചെയ്യുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് പ്രത്യേക പുരസ്‌കാരങ്ങളും ഏര്‍പ്പെടുത്തിയിട്ടുള്ളതായി തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ ബില്‍ബി മാത്യം, ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റി സെക്രട്ടറി ഡോ. ജോണ്‍സണ്‍ വാലയില്‍ ഇടിക്കുള എന്നിവര്‍ അറിയിച്ചു.

Copyright © . All rights reserved