കെറ്ററിംഗ്: യു.കെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ 16-ാമത് വാര്‍ഷിക സമ്മേളനം ജൂലൈ എട്ടിന് ചെല്‍ട്ടന്‍ഹാമിലെ ജോക്കി ക്ലബ്ബില്‍ നടത്തപ്പെടുമ്പോള്‍ യൂണിറ്റുകളുടെ നയനമനോഹരമായ കലാപരിപാടികള്‍ ക്ഷണിക്കുന്നു.
”സഭ – സമുദായ സ്‌നേഹം ആത്മാവില്‍ അഗ്നിയായി – ”ക്‌നാനായ ജനത എന്ന ആപ്തവാക്യത്തിലധിഷ്ഠിതമായി യു.കെ.കെ.സി.എ കണ്‍വെന്‍ഷന്‍ ഇത്തവണ രാജകീയ പ്രൗഢിയാര്‍ന്ന ജോക്കി ക്ലബ്ബില്‍ നടത്തപ്പെടുമ്പോള്‍ വിവിധ യൂണിറ്റുകളുടെ വര്‍ണമനോഹാരിതവും നയനാനന്ദകരവുമായ കലാപരിപാടികള്‍ കണ്‍വെന്‍ഷന് മാറ്റ് കൂട്ടും.
യു.കെ.കെ.സി.എ ജോയിന്റ് സെക്രട്ടറി സഖറിയ പുത്തന്‍കളം ചെയര്‍മാനായിട്ടുള്ള കള്‍ച്ചറല്‍ കമ്മിറ്റിയില്‍ സോജന്‍ ലിവര്‍പൂള്‍, സാജന്‍ മാഞ്ചസ്റ്റര്‍, ശുഭഉ കവന്‍ട്രി, സിന്റോ ലിവര്‍പൂള്‍, തങ്കച്ചന്‍ സ്വാന്‍സി എന്നിവര്‍ അംഗങ്ങളാണ്.
ഒരു യൂണിറ്റിന് പരമാവധി എട്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു കലാപരിപാടി മാത്രമേ അനുവദിക്കൂ. കലാപരിപാടി അവതരിപ്പിക്കുവാന്‍ താല്‍പര്യമുള്ള യൂണിറ്റുകള്‍, യൂണിറ്റ് പ്രസിഡന്റ്/സെക്രട്ടറി മുഖാന്തിരം മെയ് ഏഴിന് മുന്‍പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. അവതരിപ്പിക്കുന്ന കലാപരിപാടിയുടെ ഓഡിയോ/വീഡിയോ ജൂണ്‍ 10-നു മുന്‍പായി ലഭിച്ചിരിക്കണം.
കലാപരിപാടികള്‍ അവതരിപ്പിക്കുവാന്‍ താല്‍പര്യമുള്ള യൂണിറ്റുകള്‍ 07975555184 എന്ന നമ്പറില്‍ മെസേജ് അയക്കേണ്ടതാണ്.
യു.കെ.കെ.സി.എ ആരംഭിച്ചിരിക്കുന്ന ലെന്റ് അപ്പില്‍ ഏപ്രില്‍ 30-ന് അവസാനിക്കും. യൂണിറ്റുകള്‍ ലെന്റ് അപ്പീലിനായി സമാഹരിച്ച തുകകള്‍ ഏപ്രില്‍ 30-ന് മുന്‍പായി ”ലെന്റ് അപ്പീല്‍” എന്ന റഫറന്‍സോടെ യു.കെ.കെ.സി.എ അക്കൗണ്ടില്‍ നിക്ഷേപിക്കേണ്ടതാണ്.
16-ാമത് കണ്‍വെന്‍ഷന്‍ വിജയത്തിനായി ബിജു മടക്കക്കുഴി ചെയര്‍മാനായി, സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര, ട്രഷറര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി സഖറിയ പുത്തന്‍കളം, ജോ. ട്രഷറര്‍ ഫിനില്‍ കളത്തില്‍കോട്ട് ഉപദേശക സമിതി അംഗങ്ങളായ ബെന്നി മാവേലില്‍, റോയി സ്റ്റീഫന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.
ചങ്ങനാശേരി റോഡിൽ കുറിച്ചിയിൽനിന്നു കൈനടിയിലേക്കു പോകുന്ന ഗ്രാമീണറോഡ്. ഇളംകാറ്റിൽ ചാഞ്ചാടുന്ന പച്ചവിരിച്ച നെൽപ്പാടങ്ങളുടെ നടുവിലൂടെയുള്ള യാത്ര ആരുടെയും മനംകവരും. ഈരയിലെത്തുമ്പോൾ മുന്നിൽ തെളിയുന്ന പാത ഏതോ തുരുത്തിലേക്കുള്ള ഇടുങ്ങിയ വഴിയാണെന്ന് ഏതൊരു യാത്രക്കാരനും തോന്നിയേ ക്കാം… എന്നാൽ, ഒരുപിടി വിസ്മയങ്ങൾ ഒളിപ്പിച്ചുവച്ച ഒരു അദ്ഭുതലോകത്തേക്കുള്ള കവാടമാണിത്. അവിടെ നിങ്ങളെ കാത്തു പറുദീസയുണ്ട്… ഏദൻതോട്ടവും സമരിയ പട്ടണവുമുണ്ട്. കാനായിലെ ഭവനവും കർഷകരുടെ അമ്മയും… അങ്ങനെ ബൈബിൾ കലാസൃഷ്‌ടികളുടെ വിസ്മയച്ചെപ്പ് ഒരുക്കിയിരിക്കുന്നു ഈര എന്ന കുട്ടനാടൻ ഗ്രാമത്തിൽ. ഏതൊരാളുടെയും മനംകവരുന്ന ഓരോ കാഴ്ചയ്ക്കും ഒരായിരം അർഥങ്ങളും സന്ദേശങ്ങളുമുണ്ട്.
ഈര ലൂർദ്മാതാ പള്ളിയിലും അങ്കണത്തിലുമായി ഒരുക്കിയിരിക്കുന്ന ആത്മീയാനുഭവം പകരുന്ന കാഴ്ചകൾ കാണാൻ ഓരോ ദിവസവും കുട്ടികളും സ്ത്രീകളും സന്യസ്തരും ഉൾപ്പെടെ നിരവധിപേർ എത്തുന്നു. കലാഭംഗി തുളുമ്പുന്ന ഉദ്യാനവും രൂപസൃഷ്‌ടികളും ഈരയിൽ ആരും കാണാത്ത ചെടികളും കായ്കളുമുണ്ടെന്നറിഞ്ഞും കാണാൻ അന്യമതസ്‌ഥർ പോലും ദിനംപ്രതി എത്തുന്നു എന്നതാണ് ഇവയുടെ പ്രത്യേകത.
പ്രകൃതിയുടെ സൗന്ദര്യവും ഭക്‌തിയുടെ പവിത്രതയും ഇവിടെ ഒന്നുചേരുകയാണ്. ദേവാലയത്തിലും പരിസരത്തുമായി ബൈബിളിനെ അടിസ്‌ഥാനമാക്കി ഒരുക്കിയിരിക്കുന്ന ഉദ്യാനവും മറ്റു കാഴ്ചകളുമാണ് ഏവരിലും വിസ്മയം ജനിപ്പിക്കുന്നത്.
വെറും 74 കുടുംബങ്ങൾ മാത്രമുള്ള, ഈര എന്ന കുഗ്രാമത്തിൽ സ്‌ഥിതിചെയ്യുന്ന പള്ളിയിലാണ് അത്യധ്വാനം നടത്തി ഇതു രൂപപ്പെടുത്തുകയും ഭംഗിയായി പരിപാലിക്കുകയും ചെയ്യുന്നതെന്നതാണു മറ്റൊരു വിസ്മയം. ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന ഈര പ്രദേശം ഈ ഒറ്റക്കാഴ്ചകളുടെ പേരിൽ ഏറെ പെരുമ നേടിയിരിക്കുന്നു. നാലേക്കർ വരുന്ന സ്‌ഥലത്ത് ഒരുക്കിയിരിക്കുന്ന അതിമനോഹരമായ കാഴ്ചയിലേക്ക് ഒരു നിമിഷം മിഴിയോടിക്കാം.
കാനായിലെ ഭവനം
കാഴ്ചയിൽ ആദ്യം ദർശിക്കാനാവുക അതിദിവ്യമായ, പഴമയുടെ പ്രൗഢിയോടെ കാനായിലെ ഒരു ഭവനം അപ്പാടെ പുനരാവിഷ്കരിച്ചിരിക്കുന്നതാണ്. ഭവനത്തിനുള്ളിൽ ആറു കൽഭരണികൾ. അവയുടെ മീതെ കർത്താവിന്റെ കരം നീട്ടപ്പെട്ടിരിക്കുന്നു. കാനായിലെ കല്യാണവിരുന്നിൽ യേശു വെള്ളം വീഞ്ഞാക്കിയ കൽഭരണികളാണോയെന്നു തോന്നാം. കാഴ്ചക്കാരനിൽ ഏറെ ചിന്തകൾ ഉയർത്തുന്നതാണിത്.
വേരിൽനിന്നുയർന്ന കൊടിമരം
കെട്ടുപിണഞ്ഞ വേരുകളിൽനിന്നു വളർന്ന് ഉയർന്ന മരം പോലെയാണു കൊടിമരത്തിന്റെ നിൽപ്പ്. എമ്മാനുവേൽ എന്നു പേരിട്ടിരിക്കുന്ന കൊടിമരം വചനാധിഷ്ഠിതമായാണു നിർമിച്ചിരിക്കുന്നത്. സഭയുടെ ജീവിതത്തിലെ അടയാളങ്ങൾ സഭാ പാരമ്പര്യത്തിൽനിന്നുതന്നെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണു മരത്തിലെ കൊടിമരം. സഭയുടെ മക്കളിൽ ജ്വലിക്കേണ്ട നിർമലമായ ഐക്യത്തെയാണു കെട്ടുപിണഞ്ഞ വേരുകൾ സൂചിപ്പിക്കുന്നത്. ഹൃദയം അടച്ചു ദൈവസന്നിധിയിൽ നിഷ്കാസിതനാകുന്ന മനുഷ്യന്റെ പ്രതീകമാണു മരക്കുറ്റി. മരക്കുറ്റിയിലെ പ്രാവിൻകൂട് ത്രിത്വൈക തണലിൽ ഭൂവിൽ വസിക്കുന്ന നിഷ്കളങ്കരായ അരിപ്രാവുകളുടെ സമൂഹമായ സഭയുടെ കൂടാരത്തെ സൂചിപ്പിക്കുന്നു. കൊടിമരത്തിലെ അഞ്ചു ചുറ്റുകൾ എമ്മാനുവേലിന്റെ അഞ്ചു തിരുമുറിവുകളെ സൂചിപ്പിക്കുന്നു. കൊടിമരത്തിനു മുകളിലെ ത്രികോണാകൃതിയുള്ള കൂടാരം സൂചിപ്പിക്കുന്നതു ത്രിത്വൈക സാന്നിധ്യത്തെയാണ്.
തിരയിൽ ഉലയുന്ന ഹൗസ്ബോട്ട്
യാത്ര ഇനി ഹൗസ്ബോട്ടിലൂടെയാകാം. ഇവിടെയെത്തുന്ന സഞ്ചാരികളുടെ മനം കവരുന്ന ഒന്നാണിത്. ഒറിജിനലിനെ വെല്ലുന്ന തരത്തിലാണ് ഹൗസ് ബോട്ട് രൂപകല്പന ചെയ്തിരിക്കുന്നത്. നോഹയുടെ പെട്ടകവും പൂർവ ഔസേഫിനെ പൊട്ടക്കിണറ്റിൽ എറിയുന്നതുമെല്ലാം ഹൗസ് ബോട്ടിനുള്ളിൽ കൊത്തിവച്ചിരിക്കുന്നു. തിരമാലയിൽപ്പെട്ട് ഉലയുന്ന ഹൗസ്ബോട്ടിലേക്കു കയറുമ്പോൾ കത്തുന്ന ചൂടിനാശ്വാസമായി ശരീരവും മനസും കുളിരണിയുന്നു. ഹൗസ്ബോട്ടിന്റെ പ്രവേശന കവാടത്തിലൂടെ നെൽവയലുകളിലെ ഇളംകാറ്റും മറു വാതിലിലൂടെ പമ്പയാറ്റിലെ മന്ദമാരുതനും ഉന്മേഷം പകരുന്നു. സെന്റ് മൈക്കിൾ പോയിന്റ് എന്നാണ് ഇതിനു പേര്.
കർഷകരുടെ അമ്മ
കർഷകരുടെ അമ്മയായി പരിശുദ്ധ മറിയത്തെ ചിത്രീകരിച്ചിരിക്കുന്ന ഈ ശില്പവേല വ്യത്യസ്തമായ ഒരാശയമാണ്. കർഷകരുടെ മണ്ണിലെ ദേവാലയത്തിന്റെ മുൻഭാഗത്തു മുകളിലായി കർഷകരുടെ അമ്മ സ്‌ഥാനം പിടിച്ചിരിക്കുന്നു. കർഷകരുടെ അമ്മയായി മാധ്യസ്‌ഥം വഹിക്കുന്നവളായിട്ടാണു മറിയത്തെ ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്. ഒരു കൈയിൽ നെൽക്കതിരുകളും മറുകൈയിൽ ഉണ്ണിയെയും വഹിച്ചിരിക്കുന്നു. മദർ ഓഫ് ഫാർമേഴ്സ് എന്ന് ഇതറിയപ്പെടുന്നു.
സമരിയക്കാരിയും യേശുവും
ദേവാലയ മുറ്റത്തെ മറ്റൊരു അപൂർവ കാഴ്ചയാണു സമരിയ ഗ്രാമം. പള്ളിമുറ്റത്തെ കിണർ എങ്ങനെ ഒരു കലാസൃഷ്‌ടിയാക്കാം എന്ന ചിന്തയിൽനിന്നാണു സമരിയ പട്ടണം രൂപം കൊള്ളുന്നത്. നട്ടുച്ചനേരത്തു കിണറിന്റെ തീരത്തു വെള്ളത്തിനായി സമരിയാക്കാരിയുടെ മുന്നിൽ കൈനീട്ടുന്ന ഈശോയെ ഇവിടെ ചിത്രീകരിച്ചിരിക്കുന്നു. കിണറിന്റെ പശ്ചാത്തലത്തിൽ സമരിയ പട്ടണം അപ്പാടെ നിർമിച്ചിരിക്കുന്നു. ചെങ്കല്ലിലും കരിങ്കല്ലിലും തീർത്തിരിക്കുന്ന പട്ടണം സഞ്ചാരികളുടെ മനംമയക്കുന്ന കാഴ്ചയാണ്.
നെല്ല് വിളയുന്ന നാട്ടിൽ ആരും കാണാത്ത ഫലവൃക്ഷങ്ങളും
ഒരു അത്തിച്ചെടിയിൽനിന്നായിരുന്നു തുടക്കം. അത് ഈരയിൽ പള്ളിയുടെ പരിസരത്തുതന്നെ നട്ടു. കരുത്തോടെ വളർന്നു, പൂവിട്ടു, കായിട്ടു… അന്നു മുതൽ ചെടികൾ കടൽകടന്നെത്തിക്കൊണ്ടിരുന്നു. പള്ളിയിലും പരിസരങ്ങളിലും വേരുപിടിച്ച ഫലവൃക്ഷങ്ങളുടെ പേരുകളെഴുതിയാൽ ഈ പേജ് പോരാതെവരും.
തഴച്ചു വളരുന്ന ഒലിവ് മരം. ഒലിവ് വളരുന്ന കേരളത്തിലെ അപൂർവം ചില സ്‌ഥലങ്ങളിൽ ഒന്നാണ് ഇവിടം. ആമസോണിയൻ കാടുകളിൽനിന്നുള്ള അബിയു, ചൈനയിൽനിന്നുള്ള ലോങ്ങൻ, തെക്കുകിഴക്കൻ ഏഷ്യയിൽനിന്നുള്ള ദുരിയാൻ, മലയ് ദ്വീപ് സമൂഹങ്ങളിൽനിന്നുള്ള മാങ്കോസ്റ്റീൻ, ബ്രസീലിൽനിന്നുള്ള ജബോട്ടിക്കാ ബാ, ജമൈക്കയിൽനിന്നുള്ള ചെറി എന്നു തുടങ്ങി എത്രയെത്ര ഫലവൃക്ഷങ്ങൾ ഇവിടെ ഫലം തരുന്നു.
ലിലി പിലി, കാൻഡിൽസ്റ്റിക് ട്രീ, ബ്ലാക്ക് സപ്പോട്ട, ബറാബാ, തിളങ്ങുന്ന വയലറ്റ് നിറത്തിൽ കുലപോലെ കായ്ക്കുന്ന മുന്തിരിപ്പേര, പപ്പായകളുടെ രാജാവായ റെഡ് ലേഡി മുതൽ നിരവധി ഇനത്തിൽപ്പെട്ട പപ്പായകൾ, തായ്ലൻഡ് മാവ്, ഇസ്രയേലിൽനിന്നും ഇറാനിൽനിന്നുമുള്ള അത്തികൾ, ആത്ത, സബർജിൻ, പിസ്ത, ആപ്പിൾ, മിറക്കിൾ ഫ്രൂട്ട്, നാലിനം ചാമ്പകൾ, ഇലന്തപ്പഴം, മുസമ്പി, മധുര അമ്പഴം, ഇലകൾ കൈയിലിട്ട് തിരുമ്മിയാൽ പെരുംജീരകത്തിന്റെ പോലെ സുഗന്ധം നിറഞ്ഞ മരം, മൾബറിയും മാതളവും ദേവദാരുവും ലിച്ചിയും എന്നുവേണ്ട പലരും കണ്ടിട്ടില്ലാത്ത ഫലവൃക്ഷങ്ങൾ ഇവിടെ തണൽവിരിക്കുന്നു.
ഉണ്ണീശോയുടെ പൂന്തോട്ടം
ഉണ്ണീശോയുടെ പൂന്തോട്ടത്തിൽനിന്നാണ് കുട്ടികളുടെ ഒച്ചയും ബഹളവും കേൾക്കുന്നത്. ഇവിടെ എത്തുന്ന കുട്ടികൾക്കു കളിക്കാനുള്ളതാണ് ഈ പൂന്തോട്ടം. ശിശുക്കളെ സ്നേഹിച്ച ഈശോ കുട്ടികൾക്ക് ഒരുക്കിയപോലെ ഒരിടം.
ഏലിയാ പ്രവാചകനും കാക്കയും
ആയുസിൽ ആർക്കും ഒന്നും കൊടുക്കാത്ത കാക്ക, എല്ലാം തന്റെ കൊക്കിലൊതുക്കാൻ ശ്രമിക്കുന്ന കാക്ക ഏലിയാ പ്രവാചകന് അപ്പം കൊണ്ടുചെന്നു കൊടുക്കുന്ന കാഴ്ച അതിമനോഹരമാണ്. ഏലിയാ പ്രവാചകൻ ഭക്ഷണമില്ലാതെ തളർന്നു ജോർദാന്റെ കിഴക്കുള്ള അരുവിക്കരയിലുള്ള ഗുഹയിൽ ഒളിച്ചു താമസിക്കുമ്പോഴുള്ള സംഭവമാണ് ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്. അരുവിയും ഗുഹയുമെല്ലാം നമ്മെ വിശ്വാസത്തിന്റെ തീരത്തേക്ക് ആനയിക്കുന്നു.
നിന്റെ വഴി അടയുമ്പോൾ കർത്താവ് വ്യക്‌തികളിലൂടെയോ, വസ്തുക്കളിലൂടെയോ, ജീവജാലങ്ങളിലൂടെയോ വഴി തുറക്കുമെന്ന സന്ദേശം പകർന്നു നല്കുന്നു.
കൽക്കുളവും കൽക്കുരിശും
പാരമ്പര്യത്തിന്റെ ഭാഗമാണു പള്ളിമുറ്റത്തൊരു കൽക്കുരിശും കൽക്കുളവും ഉണ്ടായിരിക്കുക എന്നത്. കാൽ കഴുകി ദേവാലയത്തിൽ പ്രവേശിക്കുന്ന പഴയ ഒരു രീതി ഓർമിപ്പിക്കുന്നതാണിത്. വെറുപ്പ് ഉള്ളിൽനിന്നു കഴുകിക്കളഞ്ഞു ’അനുരഞ്ജിതരായി തീർന്നീടാം’ എന്ന ചിന്ത വിശ്വാസികളിൽനിറയ്ക്കുന്നതിനാണു കൽക്കുളവും ഒരുക്കിയിരിക്കുന്നത്. കൽക്കുളത്തിൽ നാലു സുവിശേഷകന്മാരുടെ അടയാളങ്ങൾ കല്ലിൽകൊത്തിയിരിക്കുന്നു.
പിയേത്തയും മണിമാളികയും
മൈക്കിൾ ആഞ്ചലോ കൊത്തിയ ലോകൈക ശില്പത്തിന്റെ മാതൃകയിലാണ് ഇവിടെ പിയേത്താ തീർത്തിരിക്കുന്നത്. ഇവിടെ എത്തുന്ന തീർഥാടകർ ഒരു നിമിഷമെങ്കിലും മൗനമായി പ്രാർഥിക്കാതെ പോകില്ല.
ഉന്നതമായ മണിമാളിക ആരെയും കാഴ്ചയുടെ കൊടുമുടി കയറ്റുന്നതാണ്. 25 അടി പൊക്കത്തിൽ തീർത്തിരിക്കുന്ന ഈ കൂറ്റൻ മണിമാളികയുടെ ഉള്ളിലൂടെ കയറി മുകളിലെത്തി കുട്ടനാടൻ കാഴ്ചകൾ കൺകുളിർക്കെ കാണാം.
മരിയൻ ആർട്ട് ഗാലറി
ലോകോത്തര മരിയൻ ചിത്രങ്ങൾ വീണ്ടും വരച്ചു പ്രതിഷ്ഠിച്ചിരിക്കുന്ന പ്രത്യേക ചിത്രശേഖരമാണു മരിയൻ ആർട്ട് ഗാലറിയിലുള്ളത്. സഞ്ചാരികൾക്ക് അവ മനസിലാക്കുന്നതിനു ഓരോ ചിത്രത്തിന്റെയും പ്രത്യേകതകൾ ചുവടെ ചേർത്തിരിക്കുന്നു. കലാമേന്മ അല്പം പോലും കുറയാത്ത ഈ ചിത്രങ്ങൾ തീർഥാടകർക്കു സ്വർഗീയ ആനന്ദം പകരും.
പുഴയും പുഴയുടെ തീരവും
പുഴയുടെ തീരത്താണ് ആരാധനാക്രമക്കാലങ്ങളുടെ പ്രത്യേക റിലീഫ് വർക്കുകൾ തയാറാക്കിയിരിക്കുന്നത്. പുഴയുടെ സൗന്ദര്യം ചോർന്നുപോകാതെതന്നെ ഇവ തയാറാക്കിയിരിക്കുന്നു.
വിസ്മയങ്ങൾക്കു പിന്നിലെ ശക്‌തി
ഇവിടത്തെ ഓരോ ചെടിയേയും തൊട്ടുതലോടി പരിപാലിക്കുന്നത് മനസിന് സാന്ത്വനം നല്കുന്ന ഒട്ടേറെ ഗാനങ്ങൾ രചിക്കുകയും ആലപിക്കുകയും ചെയ്ത ഷാജി തുമ്പേച്ചിറയിലച്ചനാണ്.
കർഷകത്തൊഴിലാളികളും സാധാരണക്കാരിൽ സാധാരണക്കാരായ കർഷകരുമടങ്ങുന്ന 74 കുടുംബങ്ങൾ മാത്രമുള്ള ഈര പള്ളിയിൽ വികാരിയായി 2007ൽ ഫാ.ഷാജി തുമ്പേച്ചിറയിൽ എത്തുമ്പോൾ ഓടുമേഞ്ഞ ഷെഡുപോലുള്ള ദേവാലയം മാത്രമാണ് ഉണ്ടായിരുന്നത്. ചുറ്റും നെൽപ്പാടങ്ങൾ. പള്ളിയുടെ സമീപത്തുകൂടി പുഴയൊഴുകുന്ന പ്രകൃതിരമണീയമായ പ്രദേശം.
എന്നാൽ, ഈ വൈദികന്റെ നേതൃത്വത്തിൽ ഇടവകയും നാടും ഒരേ മനസോടെ ഒന്നു ചേർന്നപ്പോൾ സ്വപ്നത്തിൽപോലും ചിന്തിക്കാൻ പറ്റാത്ത അദ്ഭുതങ്ങളാണ് ഈ മണ്ണിൽ വിരിഞ്ഞത്. മനോഹരമായ ഒരു ദേവാലയവും ഉദ്യാനവും മനംകവരുന്ന കലാസൃഷ്‌ടികളും. ‘മദർ ഓഫ് ഫാർമേഴ്സ്’ എന്ന പേരിലാണു മൂന്നുവർഷംകൊണ്ടു ദേവാലയം തീർത്തത്. ഇതോടൊപ്പം ഈര എന്ന ഗ്രാമം ആത്മീയമായും സാംസ്കാരികമായും സാമ്പത്തികമായും വളർന്നു. നാടിന്റെ മുഴുവൻ ശ്രദ്ധ ആകർഷിച്ച ലൈറ്റ് ആൻഡ് സൗണ്ട് ഷോകൾക്കും ദേവാലയം അരങ്ങൊരുക്കി. ഈശോ വസിക്കും കുടുംബം, മരിയൻ, ജീസസ്, മന്നാപേടകം, പളുങ്കുകടൽ, മഞ്ഞ് എന്നിവയടക്കം മൂവായിരത്തിലധികം ക്രിസ്തീയ ഗാനങ്ങളുടെ രചയിതാവും അറിയപ്പെടുന്ന ധ്യാനപ്രസംഗകനും കൂടിയാണു ഫാ. ഷാജി തുമ്പേച്ചിറയിൽ
മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 6 വരെ യുവജനങ്ങള്‍ക്കും കുടുംബങ്ങള്‍ക്കുമായി വെയില്‍സ് കെഫന്‍ലി പാര്‍ക്കില്‍ വച്ച് നടന്ന ധ്യാനം ആത്മീയ അഭിഷേകമായി. ദൈവത്തിന്റെ അത്ഭുതപ്രവാചകന്‍ റെജി കൊട്ടാരം ബ്രദറിലൂടെ ദൈവം ചെയ്ത അത്ഭുതങ്ങള്‍ കണ്ട് സ്തംബധരായ ജനം ഏകകണ്ഠമായി സര്‍വ്വശക്തനായ ദൈവത്തെ സ്തുതിച്ചു. പരിശുദ്ധാത്മ അഭിഷേകം നിറഞ്ഞുനിന്ന ധ്യാനത്തില്‍ ബിഷപ്പ് ജോസഫ് സ്രാമ്പിക്കല്‍ നിറസാന്നിധ്യമായി. കെയ്‌റോസ് മിഷന്റെ ആത്മീയ നേതൃത്വമായ ഫാ. അനില്‍ തോമസിന്റെ നേതൃത്വ പാടവം ഏറെ പ്രശംസനീയം തന്നെ. മഞ്ഞുമ്മേല്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ആന്‍ഡ്രൂസ് പുത്തന്‍പറമ്പില്‍ ശുശ്രൂഷയില്‍ ആദ്യാവസാനം പങ്കുചേര്‍ന്നു. നോമ്പുകാലം അനുതാപക്കൂട്ടില്‍ അണഞ്ഞ് നല്ല കുമ്പസാരം കഴിച്ച് വിശുദ്ധിയില്‍ ഉയരുവാന്‍ സഹായിക്കുന്ന അച്ചന്റെ ശുശ്രൂഷ ഏറെ മഹനീയമായിരുന്നു. അമേരിക്കന്‍ കെയ്‌റോസ് മിഷന്‍ കോര്‍ഡിനേറ്റര്‍ ബ്രദര്‍ ബബ്‌ളു ചാക്കോയുടെ നേതൃത്വത്തില്‍ അമേരിക്കയില്‍ നിന്നും എത്തിയ യൂത്ത് ടീം യുവജന ധ്യാനം നയിച്ചു. ദൈവം തങ്ങള്‍ക്കു ചെയ്ത അത്ഭുതപ്രവര്‍ത്തികളില്‍ വിസ്മയഭരിതരായ യുവതീയുവാക്കള്‍ തങ്ങളുടെ പഴയ കാല പാപ ജീവിതം ദൂരെ എറിഞ്ഞ് അള്‍ത്താരയുടെ മുമ്പില്‍ അണിനിരന്ന് പരിശുദ്ധനായ ദൈവത്തെ സ്തുതിക്കുന്ന മഹനീയ കാഴ്ച ഹൃദയ പ്രക്ഷോപിതമായിരുന്നു.
ആത്മീയതയുടെ പശിമയുള്ള പിതാവ് വി. അന്തോണീസിന്റെ ഉള്‍ക്കാഴ്ചകളോടെ വി. കുര്‍ബാന മധ്യേ നടത്തിയ പ്രഭാഷണത്തില്‍ സര്‍വ്വാധിപനായ ദൈവത്തിന്റെ പരിമിതി കുറിക്കുന്ന സ്‌നേഹകൂദാശയായ വി. കുര്‍ബാനയുടെ ആഴങ്ങളിലേക്ക് ഹൃദയങ്ങളെ നയിച്ചു. മഹത്വപൂര്‍ണ്ണനായ കര്‍ത്താവിന്റെ രണ്ടാം വരവിന്റെ മുന്നാസ്വാദനമാണ് വി. കുര്‍ബാന. വി. ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായുടെ ”സഭയും വി. കുര്‍ബാനയും” എന്ന ചാക്രിയ ലേഖനത്തെ ആസ്പദമാക്കി പിതാവ് തുടര്‍ന്നു വി. കുര്‍ബാനയില്‍ ‘ഞങ്ങള്‍’ എന്നും നാം ഉരുവിടുമ്പോള്‍ സൃഷ്ടിയുടെ ആരംഭം മുതല്‍ കര്‍ത്താവിന്റെ രണ്ടാം വരവുവരെയുള്ള സകല മനുഷ്യരും ഉള്‍പ്പെടുന്ന പ്രാര്‍ത്ഥനയാണ്. ഇത് ഈശോയുടെ പ്രാര്‍ത്ഥനയാണ്. ഒന്നിനേയും കുറിച്ച് ഉറപ്പ് പറയാനാവാത്ത ഈ ലോകത്ത് ഉറപ്പിച്ചു പറയാനാവുന്ന രണ്ടു കാര്യങ്ങളാണ് മരണവും സ്വര്‍ഗ്ഗരാജ്യവും. ഈശോയുടെ ശരീര രക്തങ്ങളോടു നമ്മെ അടുപ്പിക്കുന്ന ദൈവത്തിന്റെ കരുണയാണ് വിശുദ്ധ കുര്‍ബാന.
കെയ്‌റോസ് സ്വീകാര്യമായ സമയം ഇതാണ്. അതുകൊണ്ട് മാനസാന്തരത്തിനു യോജിച്ച ഫലങ്ങള്‍ പുറപ്പെടുവിക്കുന്നവരായി നമുക്ക് ജീവിക്കാം.
സ്റ്റോക്ക് ഓണ്‍ ട്രെന്ഡ് ST. JOHNS INDIAN ഓര്‍ത്തഡോക്സ് പള്ളിയിലെ ഹാശാ ആഴ്ച ശുശ്രൂഷകളും ഈസ്റര്‍ ആഘോഷവും ഏപ്രില്‍ മാസം 9 മുതൽ 16 വരെ നടത്തപ്പെടുന്നു. ഓശാനപ്പെരുന്നാള്‍ 09/ 04/ 2017 ഞായറാഴ്ച നടത്തപ്പെടുന്നു. അന്നേ ദിവസം രാവിലെ 9:00 മണിക്ക് പ്രഭാത നമസ്കാരത്തെ തുടർന്ന് വി. കുര്ബ്ബാനയും, ഓശാനപ്പെരുന്നാള്‍ ശുശ്രൂഷകളും നടത്ത പെടുന്നു. ഏപ്രില്‍ 12ബുധനാഴ്ച ( 12/04/2017 ) ഉച്ചക്ക് ശേഷം 3:00 മണിക്ക് പെസ്സഹാ ശുശ്രൂഷകളും, 14/04/2017 വെള്ളിയാഴ്ച രാവിലെ 9:00 മണി മുതല്‍ ദുഃഖവെള്ളിയാഴ്ച ശുശ്രുഷ കളും ക്രമീകരിച്ചിരിക്കുന്നു. 15/04/2017 ശനിയാഴ്ച വൈകിട്ട് 6:00 മണിക്ക് സന്ധ്യാ നമസ്കാരവും തുടര്‍ന്ന് ഉയിര്പ്പി ന്റെ ശുശ്രൂഷകളും ഈസ്റര്‍ പെരുന്നാളിനോടനുബന്ധിച്ചു ക്രമീകരിച്ചിട്ടുണ്ട്. 09/04/2017 ഞായറാഴ്ച്ച മുതല്‍ എല്ലാ ദിവസവും വൈകിട്ടു 6:00 മണിക്ക് ഇടവക അംഗങ്ങളുടെ ഭവനങ്ങളില്‍ സന്ധ്യാ നമസ്കാരം ഉണ്ടായിരിക്കുന്നതാണ്.
ബഹു. ഫാ. കുര്യന്‍ വര്‍ഗ്ഗീസ് കോര്‍-എപ്പിസ്കോപ്പ ചന്ദനപ്പള്ളി ആയിരിക്കും ഹാശാ ആഴ്ച ശിശ്രുഷ കൾക്ക് നേതൃത്വം നൽകുക . എല്ലാ ശിശ്രുഷ കൾക്കും സ്റ്റാഫോർഡ് ഷെയറിലെയും സമീപ പ്രദേശങ്ങളിലെയും എല്ലാ വിശ്വാസികളെയും സഹോദര സഭ കളിലെ അംഗങ്ങളെയും പ്രാര്ഥനനാ പൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു.
കൂടുതല്‍ വിവരങ്ങള്ക്ക് : ഫാ. ജോണ്‍ വര്ഗീ്സ് മണ്ണാഞ്ചേരി : 07908064000, ജെയിംസ് സി തോമസ് : 07539306436, ബിജു മാത്യു: 07809149635 എന്നിവരെ ബന്ധപ്പെടെണ്ടതാണ്.
ശിശ്രുഷകൾ നടക്കുന്ന അഡ്രസ്
Tittensor Village Hall
14 Winghouse Ln, Tittensor, Stoke-on-Trent ST12 9JG
ബാബു ജോസഫ്
ബര്‍മിംങ്ഹാം : ദൈവപരിപാലനയുടെ ജീവിക്കുന്ന അടയാളമായി, ദേശഭാഷാവ്യത്യാസമില്ലാതെ അനേകരെ ക്രിസ്തീയ വിശ്വാസത്തിലേക്കു നയിച്ചുകൊണ്ടിരിക്കുന്ന ലോകപ്രശസ്ത സുവിശേഷപ്രഘോഷകന്‍ റവ.ഫാ. ജെയിംസ് മഞ്ഞാക്കല്‍ തന്റെ അത്ഭുതാവഹകമായ ജീവിതസാക്ഷ്യവും , പ്രേഷിതദൌത്യവുമായി യു കെ യില്‍ എത്തുന്നു. ഫാ.സോജി ഓലിക്കല്‍ നേതൃത്വം നല്‍കുന്ന സെഹിയോന്‍ യൂറോപ്പ് അഭിഷേകാഗ്‌നി മിനിസ്റ്റ്രീസ് മെയ് 10,11,12 തിയതികളിലായി ഒരുക്കുന്ന ‘ ന്യൂ ലൈഫ് ഇന്‍ ക്രൈസ്റ്റ് ‘ കാത്തലിക് കോണ്‍ഫറന്‍സ് ഫാ.മഞ്ഞാക്കല്‍ നയിക്കും.
നവ സുവിശേഷവത്കരണത്തിന്റെ പാതയില്‍ ദൈവീക സ്‌നേഹത്തിന്റെ പര്യായമായ രണ്ടു ആത്മീയ നേതൃത്വങ്ങള്‍ ആദ്യമായി ഒരുമിക്കുന്ന കണ്‍വെന്‍ഷന്‍ സെഹിയോന്‍ യു കെ യുടെ സ്ഥിരം വേദിയായ ബര്‍മിംങ്ഹാം ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ മൂന്നു ദിവസങ്ങളിലും രാവിലെ 9 മുതല്‍ വൈകിട്ട് 7 വരെയാണ് നടക്കുക.മെയ് 13 ന് ബഥേലില്‍ നടക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനിലും മലയാളികളുടെ പ്രിയപ്പെട്ട മഞ്ഞാക്കലച്ചന്‍ പങ്കെടുക്കും.
ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ ,അന്യഭാഷാസംസ്‌കാരങ്ങളില്‍ പരിശുദ്ധാത്മാഭിഷേകത്താല്‍ സധൈര്യം കടന്നുകയറി യേശുക്രിസ്തുവില്‍ ആത്മാക്കളെ നേടിക്കൊണ്ടിരിക്കുന്ന രണ്ട് അഭിഷിക്തകരങ്ങള്‍ കൈകോര്‍ക്കുന്ന ഈ ശുശ്രൂഷയിലേക്ക് (10,11,12 തിയതികളിലേക്ക്) www.sehionuk.org എന്ന വെബ്‌സൈറ്റില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യാം. സെഹിയോന്‍ കുടുംബം ഫാ.സോജി ഓലിക്കല്‍,ഫാ ഷൈജു നടുവത്താനി എന്നിവരുടെ നേതൃത്വത്തില്‍ കണ്‍വെന്‍ഷനായുള്ള ഒരുക്കങ്ങള്‍ നടത്തിവരുന്നു.കണ്‍വെന്‍ഷനില്‍ ഒരാള്‍ക്ക് ഒരു ദിവസത്തേക്ക് 5 പൗണ്ട് നിരക്കിലാണ് രജിസ്‌ട്രേഷന്‍.
അഡ്രസ്സ്
ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍
കെല്‍വിന്‍ വേ
വെസ്റ്റ് ബ്രോംവിച്ച്
ബര്‍മിംങ്ഹാം .
കൂടുതല്‍ വിവരങ്ങള്‍ക്ക് .
സണ്ണി ജോസഫ്. 07877290779
പ്രോസ്പര്‍ ഡി ജോമൊ.07728921567
സാബു ചുണ്ടക്കാട്ടില്‍
സാല്‍ഫോര്‍ഡില്‍ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല നയിക്കുന്ന നോമ്പ് കാല ധ്യാനം ഇന്നും നാളെയുമായി നടക്കും. ഇന്ന് വൈകുന്നേരം 5 മുതല്‍ രാത്രി 9 വരെ എക്കിള്‍സിലെ സെന്റ് മേരീസ് ദേവാലയത്തിലും, നാളെ രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെ സെന്റ് ജെയിംസ് ഹാളിലുമായിട്ടാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. 1.00pm to 5pm.
ധ്യാന ദിവസങ്ങളില്‍ ആരാധനയും കുര്‍ബാനയും കുമ്പസാരവും ഉണ്ടായിരിക്കുന്നതാണ്. ശനിയാഴ്ച ഉച്ചഭക്ഷണം ക്രമീകരിച്ചു നല്‍കുന്നതാണ്. നോമ്പുകാല ധ്യാനത്തില്‍ പങ്കെടുത്തു അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും ഫാ.തോമസ് തൈക്കൂട്ടത്തില്‍ സ്വാഗതം ചെയ്യുന്നു.
31/03/17 Friday 5pm to 9 pm St. Mary’s church Eccles M30 0LU
01/04/2017 Saturday St.James hall M6 8EJ
സഖറിയ പുത്തന്‍കളംമാഞ്ചസ്റ്റര്‍: ആഗോള കത്തോലിക്കര്‍ ക്രിസ്തുവിന്റെ പീഢാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഉയിര്‍പ്പിന്റെയും ഓര്‍മ്മയാചരണത്തിനു മുന്നോടിയായി വലിയ നോമ്പ് ആചരിക്കുന്ന വേളയില്‍ ക്നാനായ ചാപ്ലയന്‍സിയില്‍ വലിയ നോമ്പ് ധ്യാനം നടത്തപ്പെടുന്നു.
പ്രാര്‍ത്ഥനയുടെയും ഉപവാസത്തിന്റെയും പ്രായ്ശ്ചിത്തത്തിന്റെയും പാതയില്‍ സഞ്ചരിക്കുന്ന വലിയ നോമ്പ് വേളയില്‍ തികഞ്ഞ ദൈവപണ്ഡിതനും ധ്യാനഗുരുവുമായ എം.എസ്.എഫ്.എസ് സന്ന്യാസ സമൂഹത്തിന്റെ സുപ്പീരിയല്‍ ജനറല്‍ ഫാ. എബ്രഹാം വെട്ടുവേലിയാണ് ധ്യാനം നയിക്കുന്നത്.
കോട്ടയം അതിരൂപതയിലെ കാരിസ് ഭവന്‍ ധ്യാനകേന്ദ്രത്തിലെ മുന്‍ ഡയറക്ടര്‍ ആയ ഫാ. എബ്രഹാം വെട്ടുവേലി നിലവില്‍ റോമിലാണ് സേവനമനുഷ്ഠിക്കുന്നത്.
വചന പ്രഘോഷണ വേദിയിലെ മികച്ച പ്രഭാഷകനും ഗഹനമായ വിഷയങ്ങള്‍ ലളിതമായ ഭാഷയില്‍ ബൈബിള്‍ വ്യാഖ്യാനം നല്‍കുന്ന ഫാ. എബ്രഹാം വെട്ടുവേലിയുടെ ധ്യാനത്തില്‍ പങ്കുചേര്‍ന്ന് ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ-മലബാര്‍ വികാരി ജനറല്‍ ഫാ. സജി മലയില്‍ പുത്തന്‍പുര ക്ഷണിച്ചു.
ഏപ്രില്‍ രണ്ടിന് (ഞായറാഴ്ച) രാവിലെ ഒന്‍പതര മുതല്‍ വൈകുന്നേരം ആറര വരെയാണ് വിതിന്‍ഷോയിലെ സെന്റ് ജോണ്‍സ് ആര്‍.സി. പ്രൈമറി സ്‌കൂളിലാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.
ഫാ. തോമസ് തൈക്കൂട്ടത്തില്‍ഡോ. സിബി വേകത്താനം
യുകെയിലെ വിവിധ സമൂഹങ്ങളില്‍ ഉള്ളവര്‍ക്ക് തിരുവചനം കലാരൂപങ്ങളിലൂടെ ആസ്വദിക്കുവാന്‍ മാഞ്ചസ്റ്റെറില്‍ വേദി ഒരുങ്ങുന്നു. സാല്‍ഫോര്‍ഡ് രൂപതയുടെ കീഴിലുള്ള സീറോ മലബാര്‍ കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രഥമ ‘സാല്‍ഫോര്‍ഡ് ബൈബിള്‍ കലോത്സവത്തിന്’ 2017 നവംബര്‍ 18-ാം തിയതി ശനിയാഴ്ച, 10 മണിക്ക്, മാഞ്ചസ്റ്റര്‍ ഫോറം സെന്റര്‍ സാക്ഷ്യം വഹിക്കുകയാണ്. സീറോ മലബാര്‍ സാല്‍ഫോര്‍ഡ് രൂപതയുടെ കീഴിലുള്ള എട്ടു സെന്ററിലെ ഏകദേശം 500ല്‍പരം കുടുംബങ്ങളില്‍ നിന്നുള്ള മുതിര്‍ന്നവരും കുട്ടികളും വിവിധ ബൈബിള്‍ കലായിനങ്ങളില്‍ മാറ്റുരക്കുന്നത് ഒരു അവിസ്മരണീയ സംഭവം ആയിരിക്കും. നോര്‍ത്ത് വെസ്റ്റില്‍ ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള ഒരു മഹോല്‍സവത്തിനു സീറോ മലബാര്‍ സഭ നേതൃത്വം വഹിക്കുന്നത്.
ബൈബിള്‍ നാടകം, ഗ്രൂപ്പ് ഡാന്‍സ്, ഗ്രൂപ്പ് സോങ്, ബൈബിള്‍ ക്വിസ്, ബൈബിള്‍ റീഡിങ്, പെയിന്റിംഗ് തുടങ്ങിയ വിവിധ ഇനങ്ങളില്‍ നടത്തുന്ന വ്യക്തിഗത, ഗ്രൂപ്പ് മത്സരങ്ങളില്‍ രൂപതയിലെ 8 സെന്ററുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ മാറ്റുരക്കുന്നതായിരിക്കും. ഏകദേശം 1000 ലധികം പേര്‍ക്ക് ഇരിക്കാവുന്ന മാഞ്ചസ്റ്റര്‍ ഫോറം സെന്ററിലെ വിവിധ വേദികളിലാണ് മത്സരം നടക്കുന്നത്. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുളള പ്രഗത്ഭരായ കലാകാരമാരാണ് ഈ മത്സരങ്ങളെ വിലയിരുത്തുന്നത്. കലോത്സവത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും, വ്യക്തിഗത സമ്മാനങ്ങളും, ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന സെന്ററുകള്‍ക്ക് എവര്‍ റോളിങ്ങ് ട്രോഫിയും നല്‍കുന്നതാണ്. കലോത്സവത്തിന്റെ നിര്‍ദേശങ്ങള്‍ അടങ്ങിയ മാര്‍ഗരേഖ വിവിധ സെന്ററിലെ ട്രസ്റ്റികള്‍ക്ക് ഉടന്‍ ലഭ്യമാക്കുന്നതാണ്.
കലോത്സവത്തെ പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ നിങ്ങളുടെ സെന്ററിലെ ട്രസ്റ്റിമാരുമായി ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് ചാപ്ലിന്‍ ഫാദര്‍ തോമസ് തൈക്കൂട്ടത്തിന്റെ നേതൃത്വത്തില്‍ ഡോ. സിബി വേകത്താനം ചീഫ് കോര്‍ഡിനേറ്ററും, ജെയ്‌സണ്‍ ജോസഫ്, അനീഷ് ചാക്കോ എന്നിവര്‍ കോര്‍ഡിനേറ്റര്‍മാരുമായ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. ബൈബിള്‍ കലോത്സവത്തിന്റെ സമാപന ചടങ്ങുകള്‍ക്കു സീറോ മലബാര്‍ രൂപതയുടെ മെത്രാന്‍ മാര്‍. ജോസഫ് സ്രാമ്പിക്കല്‍, വികാരി ജനറല്‍മാര്‍, വൈദികര്‍, മറ്റ് പ്രമുഖ വ്യക്തികള്‍ എന്നിവര്‍ പങ്കെടുക്കുന്നതായിരിക്കും. സമാപനത്തിന് സീറോ മലബാര്‍ സാല്‍ഫോര്‍ഡ് രൂപതയിലെ കലാകാരന്മാരും, മറ്റുള്ളവരും ഒരുക്കുന്ന ദൃശ്യ വിസ്മയം ഉണ്ടായിരിക്കും.
കലോത്സവത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് വേണ്ടി ഫോറം സെന്ററില്‍ വിശാലമായ കാര്‍ പാര്‍ക്കിംഗ് സൗകര്യം, ഫുഡ് സ്റ്റാളുകള്‍ എന്നിവ മിതമായ നിരക്കില്‍ ലഭ്യമാക്കുന്നതാണ്. ബൈബിള്‍ മാമാങ്കത്തിലേക്ക് ഏവര്‍ക്കും സ്വാഗതം. ബൈബിള്‍ കലോത്സവമായി ബന്ധപ്പെട്ട് സ്പോണ്‍സര്‍ഷിപ്പ് ചെയ്യുവാന്‍ താല്പര്യമുള്ള വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും താഴെ പറയുന്നവരുമായി ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഡോ. സിബി വേകത്താനം, ചീഫ് കോര്‍ഡിനേറ്റര്‍ – 07903748605, ജെയ്‌സണ്‍ ജോസഫ്, കോര്‍ഡിനേറ്റര്‍ – 07737881374, അനീഷ് ചാക്കോ – കോര്‍ഡിനേറ്റര്‍ – 07809736144
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ മീനഭരണി മഹോത്സവം ദേവി ഉപാസനയുടെ പൂര്‍ണതയില്‍ ആഘോഷിച്ചു. ഹൈന്ദവാചാര രഹസ്യങ്ങളെ പുതുതലമുറക്കും പകര്‍ന്നു നല്‍കുന്നതിനും അതിനോടൊപ്പം തന്നെ പ്രവാസജീവിതത്തിലും നാടിന്റെ നന്മയും ആഘോഷിക്കുന്നതോടൊപ്പം എല്ലാ ഹൈന്ദവ വിശ്വാസികള്‍ക്കും ഇതെല്ലാം തന്നെ സന്തോഷം നല്‍കുന്നു
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഭജന സംഘത്തിന്റെ അഷ്ടോത്തരാര്‍ച്ചന ഭഗവല്‍ പാദങ്ങളില്‍ സമര്‍പ്പിച്ചു കൊണ്ടാണ് മീന ഭരണി മഹോത്സവത്തിന് തുടക്കം കുറിച്ചത്. പിന്നീട് ഭഗവത് പാദങ്ങളില്‍ ഗാനാര്‍ച്ചനയായി ലണ്ടന്‍ ഹിന്ദു ഐക്യവേദി കുരുന്നുകളുടെ ഭജനയായിരുന്നു. കുട്ടിക്കാലത്തു സന്ധ്യനേരത്ത് മുത്തശ്ശിയുടെയും അമ്മയുടെയും മടിയിലിരുന്ന് നിലവിളക്കിന്റെ മുന്‍പില്‍ ഭഗവത് നാമങ്ങള്‍ ഉരുവിട്ട ഓര്‍മ്മകളായിരുന്നു കുട്ടികളുടെ ഭജനയിലൂടെ സാധ്യമായത്. പുതുതലമുറക്കും ഈശ്വരഭജനത്തിന്റെ നല്‍വഴികള്‍ തുറന്നു കൊടുക്കുകയാണ് ഇതിലൂടെ ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ സംഘാടകര്‍ ലക്ഷ്യം വയ്ക്കുന്നതും.
തുടര്‍ന്ന് ശ്രീ സദാ ദിവാകരനും സന്തോഷ് ക്രോയ്‌ഡോണും നേതൃത്വം നല്‍കിയ മുതിര്‍ന്നവരുടെ ഭജനയും അരങ്ങേറി അവരോടൊപ്പം തന്നെ കെന്റ് ഹിന്ദു സമാജത്തില്‍ നിന്നുള്ള ശ്രീ മിഥുന്‍ മോഹന്റെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. പിന്നീട് സര്‍വൈശ്വര്യ പൂജയും ഉണ്ടായിരുന്നു.ദേവി ഉപാസന എല്ലാവര്‍ക്കും സാധ്യമായത് എന്ന രീതിയില്‍ ആയിരുന്നു സര്‍വൈശ്വര്യ പൂജ നടന്നത്. ലളിതകമലത്തിലെ ലളിതാപരമേശ്വരി രൂപത്തെ ധ്യാനിച്ച് മന്ത്രാര്‍ച്ചന നടത്തി, സര്‍വ്വപാപങ്ങളെയും ദേവി സമക്ഷം അര്‍പ്പിച്ചപ്പോള്‍ ഭക്തര്‍ക്ക് ദേവി ദര്‍ശന സായൂജ്യം തന്നെ ലഭിച്ചു.
പൂജയുടെ അവസാനത്തില്‍ വെസ്റ്റ് മിനിസ്റ്ററില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ മരിക്കുകയും പരുക്കേല്‍ക്കുകയും ചെയ്തവര്‍ക്കായിട്ടുള്ള പ്രത്യേക പൂജയും പ്രാര്‍ത്ഥനയും നടന്നു. യുഗങ്ങള്‍ക്ക് മുന്‍പുതന്നെ ലോകത്തില്‍ സമാധാനം നല്‍കണമെന്ന പ്രാര്‍ത്ഥന ഈ ലോകത്തിനു സമ്മാനിച്ച ഹൈന്ദവ സംസ്‌കാര വിശ്വാസികള്‍ ഒന്നായി ചേര്‍ന്ന് ഓം ലോകസമസ്താഃ സുഖിനോഭവന്തു എന്നു ഉറക്കെ ചൊല്ലി. തുടര്‍ന്ന് മുരളി അയ്യരുടെ നേതൃത്വത്തില്‍ ദീപാരാധനയും അതിനു ശേഷം അന്നദാനവും നടന്നു.
മീനഭരണി മഹോത്സവം ഇത്രയധികം വിജയകരമാക്കിത്തീര്‍ത്ത എല്ലാ സത്ജനങ്ങള്‍ക്കും ലണ്ടന്‍ ഹിന്ദു ഐക്യവേദി ചെയര്മാന് ശ്രീ തെക്കുംമുറി ഹരിദാസ് പ്രത്യേക നന്ദി ഭഗവത് നാമത്തില്‍ രേഖപ്പെടുത്തി.അടുത്ത മാസത്തെ സത്സംഗം 29/04/2016 നു വിഷു ആഘോഷമായി നടത്തുമെന്ന് സംഘടകര്‍ അറിയിച്ചുെ
കുടുതല്‍വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനുമായി
07828137478, 07519135993, 07932635935.
Date: 25/03/2017
Venue Details:West Thornton Community Centre
731-735, London Road, Thornton Heath, Croydon. CR76AU
Email: [email protected]
Facebook.com/londonhinduaikyavedi
ബെന്നി മേച്ചേരിമണ്ണില്‍
റെക്‌സം രൂപതയിലെ ഹവാര്‍ഡന്‍ ചര്‍ച്ചില്‍ എല്ലാ മാസവും ആദ്യ ശനിയാഴ്ചകളിലും നടത്തിവരുന്ന പരിശുദ്ധ മാതാവിന്റെ നൊവേനയും ആഘോഷമായ മലയാളം പാട്ടുകുര്‍ബാനയും ഏപ്രില്‍ ഒന്നാം തിയതി 4.15നു കൊന്ത നമസ്‌കാരത്തോടെ ആരംഭിക്കുന്നു. തുടര്‍ന്നു മലയാളം പാട്ടുകുര്‍ബാനയും നൊവേനയും നടത്തപ്പെടുന്നു. റെക്‌സം രൂപതാ മലയാളി കമ്മ്യൂണിറ്റി കോര്‍ഡിനേറ്റര്‍ ഫാദര്‍ റോയ് കോട്ടയ്ക്കപ്പുറം SDV യുടെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കുന്ന ആഘോഷമായ പരിശുദ്ധ കുര്‍ബാനയിലും നൊവേനയിലും മറ്റു പ്രാര്‍ത്ഥനകളിലും പങ്കുചേര്‍ന്നു പരിശുദ്ധ അമ്മയുടെ അനുഗ്രഹം പ്രാപിക്കുവാന്‍ റെക്‌സം രൂപതയിലും പരിസര പ്രദേശത്തുമുള്ള എല്ലാ വിശ്വാസികളേയും സേക്രഡ് ഹാര്‍ട്ട് ചര്‍ച്ച് ഹവാര്‍ഡനിലേക്കു രൂപത കോര്‍ഡിനേറ്റര്‍ ഫാദര്‍ റോയ് കോട്ടക്കുപുറം സ്‌നേഹത്തോടെ സ്വാഗതം ചെയ്തുകൊള്ളുന്നു.
ഫാദര്‍ റോയ് കോട്ടയ്ക്ക് പുറം Sdv – 07763756881.
പള്ളിയുടെ വിലാസം പോസ്റ്റ് കോഡ് – SACRED HEART CHURCH, HAWARDEN, CH53DL .