ബിനോയ് എം. ജെ.
നിങ്ങളുടെ പ്രശ്നങ്ങളെ അവഗണിക്കുവാൻ പഠിക്കുവിൻ എന്ന് പറയുമ്പോൾ ഇതെന്തൊരസംബന്ധമാണെന്ന് നിങ്ങൾ ചിന്തിച്ചേക്കാം. പ്രശ്നങ്ങളെ അവഗണിച്ചുകൊണ്ട് നാമെങ്ങിനെ ജീവിക്കും. നമുക്ക് ഭ്രാന്ത് പിടിക്കില്ലേ?പക്ഷേ ശരിക്കും നാം കാട്ടിക്കൂട്ടുന്ന അസംബന്ധത്തെക്കുറിച്ച് ബോധവാന്മാരാവുമ്പോൾനാം ഞെട്ടും. നാം കാണുന്ന ഈ ജീവിതവും അതിലെ പ്രശ്നങ്ങളും നമുക്ക് പണിയൊന്നുമില്ലാത്തത്കാരണം നാം കാട്ടിക്കൂട്ടുന്ന അസംബന്ധങ്ങൾ മാത്രം. ജീവിതം എന്ന് ഒന്നവിടെ സംഭവിക്കുന്നില്ല. പ്രശ്നങ്ങൾക്കാവട്ടെ സാധുതയുമില്ല. എല്ലാം കൃത്രിമം! എല്ലാം നമ്മുടെ തന്നെ സൃഷ്ടി.
ഈ പ്രപഞ്ചത്തിന് രൂപം കൊടുക്കുന്നത് നമ്മുടെ മനസ്സ് തന്നെയാണെങ്കിൽ മനസ്സ് എന്തുകൊണ്ട് അത്തരം ഒരു സാഹസത്തിന് മുതിരണം? അതിന് അതിൽനിന്നും വിട്ടുനിന്നുകൂടേ? എത്രയോ അർത്ഥവ്യത്തായ ചോദ്യം! എന്നാൽ കാര്യത്തോടടുക്കുമ്പോൾ കളി മാറുന്നു. മനസ്സിന് അതിനൊട്ടും തന്നെ താത്പര്യമില്ല. പ്രശ്നം മനസ്സിലാണ് കിടക്കുന്നത്. മനസ്സ് പറയുന്നു “ഈ പ്രശ്നങ്ങളൊക്കെ യാഥാർഥ്യമാണ്. നീയവക്ക് പരിഹാരം കണ്ടുപിടിക്കുക. അപ്പോൾ അവ തിരോഭവിക്കും” വാസ്തവത്തിൽ മനസ്സിന് വേണ്ടത് പ്രശ്നങ്ങളേക്കാളുപരി പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ്. പരിഹാരം കണ്ടുപിടിക്കുന്നതിനുവേണ്ടി പ്രശ്നങ്ങൾ തുടരെ തുടരെ മനസ്സിൽ സൃഷ്ടിക്കപ്പെടുന്നു. ഇപ്രകാരം പ്രശ്നങ്ങളുടെ ഒരു ഘോഷയാത്ര തന്നെ മനസ്സിൽ സംഭവിക്കുന്നു. എന്നാൽ ശരിക്കുമുള്ള പരിഹാരമുണ്ടോ കണ്ടുപിടിക്കപ്പെടുന്നു! പ്രശ്നം കപടമാണെങ്കിൽ പിന്നെ പരിഹാരം എങ്ങനെയാണ് സത്യമാകുന്നത്? പരിഹാരം എപ്പോഴും അപൂർണ്ണവും അസത്യവും കപടവും ആയിരിക്കും. അപൂർണ്ണതയുമായി പൊരുത്തപ്പെടുവാൻ മനസ്സിനാവില്ല. അതിനാൽതന്നെ ഈ പ്രക്രിയ അനന്തമായി നീളുന്നു.
ഇവിടെയാണ് പ്രശ്നങ്ങളെ അവഗണിച്ച് തുടങ്ങേണ്ടുന്നതിന്റെ ആവശ്യകതയിലേക്ക് ഞാൻ വിരൽ ചൂണ്ടുന്നത്. കപടമായ പ്രശ്നങ്ങളെ താലോലിക്കുവാനുള്ള വാസന മനസ്സിനുണ്ടെങ്കിൽ ആദ്യമേ തന്നെ അതിനൊരു വിരാമമിടുക. പ്രശ്നങ്ങളുടെ തള്ളിക്കയറ്റവും പരിഹാരങ്ങൾ കണ്ടുപിടിക്കുവാനുള്ള വ്യഗ്രതയും മൂലം പ്രക്ഷുബ്ധമായിക്കൊണ്ടിരിക്കുന്ന മനസ്സിന് അൽപം ശാന്തി കിട്ടട്ടെ!നാം തന്നെയാണ് മനസ്സിനെ പ്രക്ഷുബ്‌ധമാക്കുന്നത്. അതിനാൽതന്നെ പ്രക്ഷുബ്ധതയുടെ പരിഹാരവും നമ്മുടെ കയ്യിൽ തന്നെയാണ് ഇരിക്കുന്നതും. ഇവിടെയാണ് പ്രശ്നങ്ങളെ അവഗണിച്ച് തുടങ്ങേണ്ടുന്നതിന്റെ ആവശ്യകത കുടികൊള്ളുന്നതും. പ്രശ്നങ്ങൾ നാം തന്നെ സൃഷ്ടിക്കുന്നതാണെങ്കിൽ അതിനൊരു വിരാമമിടുവാനും നമുക്ക് കഴിയും. ഇപ്രകാരം എല്ലാ പ്രശ്നങ്ങളിൽനിന്നും മോചനം സമ്പാദിച്ച് അനന്താനന്ദത്തിലേക്ക് വരുവാൻ മനുഷ്യന് കഴിയും.
എല്ലാ പ്രശ്നങ്ങളെയും ദൂരെയെറിയുവിൻ. നിങ്ങൾ അനുവദിക്കാതെ നിങ്ങളെ ബാധിക്കുവാൻ ഒരു പ്രശ്നത്തിനും കഴിയുകയില്ല! നിങ്ങൾ ശുദ്ധമായ ആത്മാവാണ് അല്ലെങ്കിൽ ഈശ്വരനാണ്. ഈശ്വരനെ പ്രശ്നങ്ങൾ ബാധിക്കുകയെന്നോ? ഒരിക്കലും ഇല്ല. ബാധിക്കുന്നതായി തോന്നുക മാത്രം ചെയ്യുന്നു. അതിനാൽ നിങ്ങളുടെ പ്രശ്നങ്ങളെയെല്ലാം കുടഞ്ഞ് കളയുവിൻ! ഒരിക്കൽ നിങ്ങളതിൽ വിജയിച്ചാൽ നിങ്ങൾ പ്രശ്നങ്ങളാകുന്ന മായാബന്ധനത്തിൽ നിന്നും എന്നെന്നേക്കുമായി മോചനം നേടുന്നു. തെറ്റായ ശീലമാണ് മനുഷ്യന് ക്ലേശങ്ങൾ കൊടുക്കുന്നത്. പ്രശ്നങ്ങൾ യഥാർത്ഥമാണെന്ന് അവൻ ധരിച്ച് വച്ചിരിക്കുന്നു. മറിച്ച് അത് വെറും മായയാണ്. പ്രശ്നങ്ങൾക്കുള്ള യഥാർത്ഥമായ പരിഹാരം അത്തരം ഒരു പരിഹാരം അന്വേഷിക്കുവാതിരിക്കുമ്പോൾ മാത്രമാണ് ലഭിക്കുന്നത്. പരിഹാരം അന്വേഷിക്കുന്നിടത്തോളം കാലം പ്രശ്നങ്ങൾ മനസ്സിലേക്ക് വന്നുകൊണ്ടിരിക്കും
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
ഷിബു മാത്യൂ. മലയാളം യുകെ ന്യൂസ്
പുതുമകൾ തേടുന്ന യോർക്ഷയറിലെ കീത്തിലി മലയാളി അസ്സോസിയേഷൻ്റെ (KMA) ഈസ്റ്റർ വിഷു ആഘോഷങ്ങളുടെ ഭാഗമായി അവതരിപ്പിച്ച ഈസ്റ്റർ സ്കിറ്റ് “അമ്മ വിലാപം” ജനശ്രദ്ധ നേടുന്നു. ഈസ്റ്ററുമായി ബന്ധപ്പെട്ട് സാധാരണ അവതരിപ്പിക്കുന്ന സ്കിറ്റുകളിലധികവും കർത്താവിൻ്റെ ഉയിർപ്പാണ് ആധാരം. എന്നാൽ അതിൽ നിന്നൊക്കെ വിഭിന്നമായി മിശിഹാ ഉയിർക്കുന്നതിന് മുമ്പ് കാൽവരിയുടെ നെറുകയിൽ നടന്ന സംഭവ കഥയുടെ ദൃശ്യാവിഷ്കാരമാണ് സിമ്പോളിക്കായി കീത്തിലി മലയാളി അസ്സോസിയേഷൻ അവതരിപ്പിച്ചത്.
സ്ത്രീയേ, ഇതാ നിൻ്റെ മകൻ എന്ന് മറിയത്തോടും, ഇതാ നിൻ്റെ അമ്മയെന്ന് യോഹന്നാനോടും ജീവൻ വെടിയുന്നതിന് തൊട്ട്മുമ്പുള്ള കർത്താവിൻ്റെ വാക്കുകൾ. അനന്തരം പടയാളികൾ ഈശോയുടെ തിരുശരീരം കുരിശ്ശിൽ നിന്നിറക്കി മാതാവിൻ്റെ മടിയിൽ കിടത്തി. ഈ രണ്ട് സംഭവങ്ങളെയും കോർത്തിണക്കി സംസാരമില്ലാതെ അവതരിപ്പിച്ച സ്കിറ്റാണ് ജനശ്രദ്ധ നേടുന്നത്. കർത്താവിനെ കുരിശിൽ നിന്നിറക്കുന്ന, അധികമാരും കാണാത്ത രംഗമായിരുന്നു സ്കിറ്റിന്റെ കാതലായ ഭാഗം. ആണികളിൽ നിന്നും കൈകൾ വേർപെടുത്തിയ കർത്താവിൻ്റെ തിരുശരീരം പടയാളികളിലൊരുവൻ്റെ തോളിലേയ്ക്ക് വീണത് ഞെട്ടലോടെയാണ് പ്രേക്ഷകർ കണ്ടത്. തുടർന്ന് പടയാളികൾ ചേതനയറ്റ മകനെ മാതാവിൻ്റെ മടിയിൽ കിടത്തി. മടിയിൽ കിടക്കുന്ന മകനെ മൗന ഭാഷയിൽ തലോടുമ്പോൾ മാതാവിൻ്റെ കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ഇത് കണ്ടു നിന്ന പ്രേക്ഷകരുടെ കണ്ണുകളും നിറഞ്ഞൊഴുകി. മാതാവിൻ്റെ മടിയിൽ നിന്നും പടയാളികൾ കർത്താവിനെയെടുത്ത് വെള്ളക്കച്ചയിൽ പൊതിഞ്ഞ് കല്ലറയിലേയ്ക്ക് കൊണ്ടു പോകുന്ന രംഗം ഏതൊരു അമ്മമാരുടെയും ഹൃദയം നുറുങ്ങുന്നതായിരുന്നു.
കേവലം വെറുമൊരു സ്കിറ്റായിരുന്നെങ്കിലും അവതരണ ശൈലി കൊണ്ട് കാണികളും അഭിനേതാക്കളും അഭിനയത്തേക്കാളുപരി, നടന്ന ഒരു സംഭവത്തോടൊപ്പം ജീവിക്കുകയായിരുന്നു. കർത്താവ് ഉയിർത്തു എന്ന നഗ്ന സത്യം ലോകത്തിലുള്ള എല്ലാവർക്കുമറിയാം. എന്നാൽ കർത്താവിൻ്റെ അമ്മയുടെ ദു:ഖം എത്രമാത്രമെന്ന് ലോകത്തെയറിയ്ക്കാനാണ് ഇങ്ങനെയൊരു ശ്രമം നടത്തിയതെന്ന് സ്കിറ്റിൻ്റെ സംവിധായകൻ സോജൻ മാത്യൂ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. ലോക പ്രശസ്തനായ മൈക്കളാഞ്ചലോയുടെ “പിയാത്ത” എന്ന അത്ഭുതകരമായ കലാസൃഷ്ടിയിൽ നിന്ന് പ്രജോദനം ഉൾക്കൊണ്ടു കൊണ്ടാണ് ഇങ്ങനെയൊരു സൃഷ്ടി രൂപപ്പെട്ടതെന്ന് സോജൻ മാത്യൂ കൂട്ടിച്ചേർത്തു.
ഡോ. അഞ്ചു ഡാനിയേൽ, ഗോഡ്സൺ ആൻ്റോ, ജോയൽ ജേക്കബ്, തോമസ്സ് മാത്യൂ, നേഥൻ ജോസഫ് എന്നിവർ പ്രധാന വേഷമണിഞ്ഞു. രംഗപടം ഫെർണാണ്ടെസ് വർഗ്ഗീസും, റോബി ജോൺ, ബാബു സെബാസ്റ്റ്യൻ, പൊന്നച്ചൻ തോമസ്സ്, ടോം ജോസഫ് എന്നിവർ സാങ്കേതിക നിയന്ത്രണം നിർവ്വഹിച്ചു. നൂതന സാങ്കേതിക വിദ്യകളൊന്നുമില്ലാതെ രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവ കഥയുടെ ദൃശ്യാവിഷ്ക്കാരമാണ് സംവിധായകൻ സോജൻ മാത്യുവും ടീമും അമ്മ വിലാപമെന്ന സ്കിറ്റിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.
അമ്മ വിലാപം സ്ക്കിറ്റിൻ്റെ പൂർണ്ണരൂപം കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യുക.
ലണ്ടൻ : സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൺ രൂപത, നോട്ടിങ്ഹാം സെയ്ന്റ് ജോൺ മിഷന്റെ ഭാഗമായ ചെസ്റ്റർഫീൽഡ് കൂട്ടായ്‌മയിൽ ഈസ്റ്റർ സമുചിതമായി ആഘോഷിച്ചു. ഏപ്രിൽ 23 ന് ഞായറാഴ്ച വൈകുന്നേരം 4.30 ന് വി. കുർബാനക്കു ശേഷം ആരംഭിച്ച ആഘോഷങ്ങൾ, കലാപരിപാടികൾ, സ്നേഹ വിരുന്ന് എന്നിവയോടെ കൂടുതൽ മനോഹരമായി. ഫാ. ജോബി ഇടവഴിക്കൽ, കമ്മിറ്റി അംഗങ്ങൾ, മതാദ്ധ്യപകർ എന്നിവർ നേതൃത്വം നൽകിയ ഈസ്റ്റർ സായാഹ്നം ചെസ്റ്റർഫീൽഡ് സീറോ മലബാർ കൂട്ടായ്‌മക്ക് കൂടുതൽ ഉണർവ്വും ആവേശവും നൽകിയ അവസരമായിമാറി.
ലണ്ടൻ ● ആകമാന യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ 2023 മെയ് 12 മുതൽ 15 വരെ UK (യുണൈറ്റഡ് കിങ്ഡം) സന്ദർശിക്കും.
ഇഗ്ലണ്ടിലെ മാഞ്ചസ്റ്റർ വിമാനത്താവളത്തിൽ മെയ് 11 വ്യാഴാഴ്ച എത്തുന്ന പരിശുദ്ധ പിതാവിന് അഭിവന്ദ്യ മെത്രാപ്പോലീത്തമാരും, MSOC യുകെ കൗൺസിലും, മാഞ്ചസ്റ്റർ സെന്റ് മേരീസ് പള്ളി അംഗങ്ങളും ചേർന്ന് ആവേശോജ്ജ്വലമായ സ്വീകരണം നൽകും. മെയ് 12-ാം തീയതി പരിശുദ്ധ പിതാവ് മാഞ്ചസ്റ്റർ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് ഇടവകാംഗങ്ങളുമായി സ്നേഹ സംഗമം നടത്തും.
മെയ് 13-ാം തീയതി ശനിയാഴ്ച രാവിലെ 10 മണിക്ക് UK യിലെ യാക്കോബായ സുറിയാനി വിശ്വാസികൾക്ക് വേണ്ടി യൂണിവേഴ്സിറ്റി ഓഫ് ബോൾട്ടൻ സ്റ്റേഡിയത്തിൽ പ്രത്യേകം ക്രമീകരിച്ച വിശുദ്ധ മദ്ബഹായിൽ പരിശുദ്ധ പിതാവ് വിശുദ്ധ കുർബ്ബാന അർപ്പിച്ച് അനുഗ്രഹ പ്രഭാഷണം നടത്തും. തുടർന്ന് UK യിലെ സഭയുടെ 36 പള്ളികളിൽ നിന്നും പങ്കെടുക്കുന്ന ആത്മീയ മക്കളുമായി കുടിക്കാഴ്ച നടത്തും.
13 ന് വൈകിട്ട് 4 മണിയോട് കൂടി മാഞ്ചസ്റ്റർ സെൻ്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പളളിയുടെ വിശുദ്ധ മൂറോൻ അഭിഷേക കൂദാശയ്ക്കുള്ള ആരംഭം കുറിക്കുകയും ഏകദേശം 9 മണിയോട് കൂടി പ്രാർത്ഥനാ ശുശ്രൂഷകൾക്ക് വിരാമം കുറിക്കുകയും ചെയ്യും.
മെയ് 14-ാം തീയതി ഞായറാഴ്ച രാവിലെ 9 മണിയ്ക്ക് പരിശുദ്ധ പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന അർപ്പിക്കപ്പെടും. തുടർന്ന് പൊതുസമ്മേളനം നടക്കും. മെയ് 14 ഞായറാഴ്ച വൈകിട്ട് പരിശുദ്ധ പിതാവിൻ്റെ അധ്യക്ഷതയിൽ MS0C യുകെ കൗൺസിൽ യോഗം ചേരും.
പരിശുദ്ധ പിതാവിന്റെ നേതൃത്വത്തിൽ നടക്കുന്ന എല്ലാവിധ ആത്മീയ-സാമൂഹിക പരിപാടികൾക്കു ശേഷം മെയ് 15-ാം തീയതി ശ്ലൈഹീക സന്ദർശനം പൂർത്തിയാക്കും
യു.കെ പാത്രിയാർക്കൽ വികാരി അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ ശ്ലൈഹീക സന്ദർശനത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ഭദ്രാസനത്തിലെ വൈദികരും കൗൺസിൽ അംഗങ്ങളും ചടങ്ങുകൾക്ക് നേതൃത്വം നൽകും.
ബിനോയ് എം. ജെ.
മനുഷ്യന്റെ ക്ലേശങ്ങളുടെയെല്ലാം കാരണമെന്താണ് ? മനുഷ്യന്റെ ക്ലേശങ്ങളുടെയെല്ലാം കാരണം അവൻതന്നെയാണെന്ന് പറയപ്പെടുന്നു . എന്നാൽ ഇത് എല്ലാവർക്കും അറിവുള്ളതും പഴകിയതുമായ ഒരാശയമാണ്. എന്നാൽ ഞാൻ നിങ്ങളോട് പുതിയ ഒരാശയം പങ്കുവെക്കാം. അതനുസരിച്ച് മനുഷ്യന്റെ ക്ലേശങ്ങളുടെയെല്ലാം കാരണം അവൻ ജീവിക്കുന്ന സമൂഹമാണ്. ഒന്നോർത്തുനോക്കുവിൻ നിങ്ങളുടെ ഇന്നേവരയുള്ള എല്ലാ കണ്ണീരുകളുടെയും ദുഃഖങ്ങളുടെയും പിമ്പിലുള്ള ഒരു കക്ഷി സമൂഹം തന്നെയാണെന്ന് കാണാം. പക്ഷേ നിങ്ങളത് ശ്രദ്ധിക്കാതെ പോകുന്നു. നിങ്ങൾ അതിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുന്നതിനാൽ സമൂഹം വിജയകരമായി രക്ഷപെടുന്നു. കഥ തുടരുകയും ചെയ്യുന്നു.
സമൂഹം തെറ്റില്ലാത്ത ഒരു സത്തയാണെന്ന മിഥ്യാസങ്കൽപം ആധുനിക മനശ്ശാസ്ത്രത്തിലും സമൂഹശാസ്ത്രത്തിലും കടന്നുകൂടിയിരിക്കുന്നു. സമൂഹത്തിന്റെ മേൽ കുറ്റാരോപണം നടത്തുവാനുള്ള ശക്തി ആധുനിക മനുഷ്യന് നഷ്ടപ്പെട്ടു പോയിരിക്കുന്നു. പകരം കുറ്റങ്ങളെല്ലാം വ്യക്തിയുടെ മേൽ ആരോപിക്കപ്പെടുന്നു. വ്യക്തിയാവട്ടെ പ്രശ്നങ്ങളുടെ ഭാരം ചുമക്കാനാവാതെ മുടന്തി താഴെ വീഴുകയും ചെയ്യുന്നു. എന്നാൽ സമൂഹമാവട്ടെ യാതൊരു ഉത്തരവാദിത്വവും ഇല്ലാതെ തോന്നുന്ന മാതിരി പോവുകയും ചെയ്യുന്നു. ഇതിനോട് പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അങ്ങനെ ചെയ്യാത്ത പക്ഷം നാം നാശത്തിലേക്കാവും പോവുക! ഈ സമൂഹം എന്താണ് ചെയ്യുന്നത് എന്ന് നമുക്കൊന്ന് സൂക്ഷമപരിശോധന ചെയ്യാം.
നാം പകുതി ചെയ്യുന്നു, സമൂഹം മറ്റേ പകുതി ചെയ്യുന്നു. നാം ചെയ്യുന്നതിന്റെ ബാക്കി സമൂഹം ചെയ്യുന്നു. നമുക്കൽപം ഭയമോ, ഉത്കണ്ഠയോ, കുറ്റബോധമോ മറ്റെന്തെങ്കിലും നിഷേധാത്മക വികാരമോ ഉണ്ടെങ്കിൽ സമൂഹം അതിനെ ആളിക്കത്തിക്കുന്നു. ഇത്തരം വികാരവിചാരങ്ങൾ ചീത്തയാണെന്നുള്ള സന്ദേശം അതിൽ തീർച്ചയായും ഉണ്ട്. എന്നിരുന്നാലും സമൂഹവുമായുള്ള സംഗം നമുക്ക് വിനയായി ഭവിക്കുന്നു. കർമ്മം ചെയ്യുന്നവൻ അതിന്റെ പ്രതിഫലം അനുഭവിച്ചേ തീരൂ. പ്രതിഫലം തരുന്നതാവട്ടെ സമൂഹവും. സമൂഹവുമായുള്ള നമ്മുടെ കൂട്ടുകെട്ട് പ്രതിഫലത്തെയും ശിക്ഷയെയും ക്ഷണിച്ചു വരുത്തുന്നു. ശിക്ഷയെ ഒഴിവാക്കുവാനുള്ള ഏക മാർഗ്ഗം പ്രതിഫലത്തെ ത്യജിക്കുക എന്നതാകുന്നു.
സമൂഹം എന്നെ പീഡിപ്പിക്കുന്നു എന്ന് പരാതി പറഞ്ഞിട്ടോ സമൂഹത്തെ വെറുത്തിട്ടോ കാര്യമൊന്നുമില്ല. നിങ്ങൾ അനുവദിക്കാതെ നിങ്ങളെ ഒന്ന് സ്പർശിക്കുവാൻ പോലും സമൂഹത്തിന് കഴിയുകയില്ല. നിങ്ങൾ അനുവാദം കൊടുക്കുന്നു. അതുതന്നെ ഇവിടുത്തെ പ്രശ്നം. നിങ്ങൾ സ്വയം നിന്നുകൊടുക്കുന്നു, സമൂഹം പ്രഹരിക്കുകയും ചെയ്യുന്നു. നിങ്ങൾ പ്രതിഫലത്തിനു വേണ്ടി കൈനീട്ടുന്നു, സമൂഹം നിങ്ങളുടെ കയ്യിൽ തുപ്പിവക്കുകയും ചെയ്യുന്നു.
ഇങ്ങനെ ഒക്കെ സംഭവിക്കുന്നത് തീർച്ചയായും ഒരു ചീത്തകാര്യം തന്നെയാണ്. നാം സമൂഹത്തിന്റെ അടിമകളാവേണ്ടവരല്ല, മറിച്ച് സമൂഹം നമ്മുടെ അടിമയാവേണ്ടതാണ്. എന്നാൽ നാം സമൂഹത്തിന്റെ അടിമകളായ് തീർന്നിരിക്കുന്നു. ഇതാണ് മനുഷ്യന്റെ ഏറ്റവും വലിയ പ്രശ്നം. ഇതിൽനിന്ന് കരകയറിയാൽ നമുക്ക് അനന്താനന്ദം ലഭിക്കും. നമ്മെ ആശയക്കുഴപ്പത്തിലാക്കുന്നത് സമൂഹം തന്നെയാണ്. ആശയക്കുഴപ്പത്തിൽ നിന്നും വ്യഥയും ഉണ്ടാകുന്നു.
നമ്മെ പ്രഹരിക്കുന്നത് സമൂഹത്തിന്റെ കുറ്റമാണെങ്കിൽ ആ സമൂഹത്തെ നമ്മുടെ ജീവിതത്തിലേക്ക് ക്ഷണിച്ചു വരുത്തുന്നത് നമ്മുടെയും കുറ്റമാണ്. സമൂഹമില്ലാത്ത ഒരു ജീവിതത്തെ കുറിച്ച് ചിന്തിക്കുവാൻ പോലും നമുക്ക് സാധിക്കുന്നില്ല. എന്നാൽ സമൂഹമെന്നത് ഇല്ലാത്ത ഒരു സത്തയാണ്. വ്യക്തികൾ മാത്രമേ അവിടെയുള്ളൂ. സമൂഹം മായയാണ്. നിങ്ങൾ സമൂഹത്തെ കാണുന്നുണ്ടെങ്കിൽ നിങ്ങൾ മായാബന്ധനത്തിലാണ്. നിങ്ങൾ അതിന്റെ അടിമയുമാണ്. വ്യക്തികളെ മാത്രമേ നിങ്ങൾ കാണുന്നുള്ളെങ്കിൽ നിങ്ങൾ മായാബന്ധനത്തെ ജയിച്ചുകഴിഞ്ഞിരിക്കുന്നു. പിന്നീട് നിങ്ങളെ ബന്ധിക്കുവാൻ സമൂഹത്തിനാവില്ല! നിങ്ങൾ സ്വാതന്ത്ര്യം പ്രാപിച്ചിരിക്കുന്നു! സ്വാതന്ത്ര്യത്തോടൊപ്പം അനന്താനന്ദവും വന്നുചേരുന്നു.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി (AFCM )യുകെയുടെ നേതൃത്വത്തിൽ എല്ലാ മൂന്നാം ശനിയാഴ്ച്ചയും നടക്കുന്ന ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും 15 -ന് നാളെ നടക്കും.
റവ. ഫാ. സേവ്യർ ഖാൻ വട്ടായിൽ ആത്മീയ നേതൃത്വം നൽകുന്ന അഭിഷേകാഗ്നി മിനിസ്ട്രിക്കുവേണ്ടി റവ.ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന ഈ പ്രത്യേക ശുശ്രൂഷയിൽ AFCM മിനിസ്ട്രിയുടെ മുഴുവൻ സമയ ആത്മീയ രോഗശാന്തി ശുശ്രൂഷകനും വചന പ്രഘോഷകനുമായ ബ്രദർ സെബാസ്റ്റ്യൻ സെയിൽസ് , ബ്രദർ ജോർജ് തരകൻ എന്നിവർക്കൊപ്പം അനുഗ്രഹീത ആത്മീയ സുവിശേഷ പ്രവർത്തകനും യൂറോപ്പിലെ സ്ലോവാക്യൻ മിനിസ്ട്രിയുടെ ലീഡറുമായ ബ്രദർ സണ്ണി ജോസഫ് വചന ശുശ്രൂഷ നയിക്കും . ബ്രദർ ക്ലമെൻസ് നീലങ്കാവിൽ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും .
യുകെ സമയം വൈകിട്ട് 7 മുതൽ രാത്രി 8.30 വരെയാണ് ശുശ്രൂഷ . വൈകിട്ട് 6.30 മുതൽ സൂമിൽ ഓരോരുത്തർക്കും പ്രത്യേകം പ്രാർത്ഥനയ്ക്കും സൗകര്യമുണ്ടായിരിക്കും . യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും.
ഓൺലൈനിൽ സൂം പ്ലാറ്റ്‌ഫോം വഴി 86516796292 എന്ന ഐഡിയിൽ ഈ ശുശ്രൂഷയിൽ ഏതൊരാൾക്കും പങ്കെടുക്കാവുന്നതാണ്.
താഴെപ്പറയുന്ന ലിങ്ക് വഴി AFCM യുകെ യുടെ പ്രത്യേക വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗങ്ങളാകുന്നതിലൂടെ ഏതൊരാൾക്കും പ്രാർത്ഥനയും രോഗശാന്തി ശുശ്രൂഷയും , സ്പിരിച്ച്വൽ ഷെയറിങ്ങും സാധ്യമാകുന്നതാണ്.
https://chat.whatsapp.com/CT6Z3qBk1PT7XeBoYkRU4N
Every Third Saturday of the month
Via Zoom
https://us02web.zoom.us/j/86516796292
വിവിധ രാജ്യങ്ങളിലെ സമയക്രമങ്ങൾ ;
യുകെ & അയർലൻഡ് 7pm to 8.30pm.
യൂറോപ്പ് : 8pm to 9.30pm
സൗത്ത് ആഫ്രിക്ക : 9pm to 10.30pm
ഇസ്രായേൽ : 9pm to 10.30pm
സൗദി : 10pm to 11.30pm.
ഇന്ത്യ 12.30 am to 2am
Please note timings in your country.
This Saturday 15 th April .
UK time 7pm
Europe : 8pm
South Africa: 9pm
Israel : 9pm
Saudi / Kuwait : 10pm
India 12.30 midnight
Sydney: 6am
New York: 2pm
Oman/UAE 11pm.
https://chat.whatsapp.com/LAz7btPew9WAAbbQqR53Ut
ഓസ്‌ട്രേലിയ( സിഡ്നി ) : 6am to 7.30am.
നൈജീരിയ : 8pm to 9.30pm.
അമേരിക്ക (ന്യൂയോർക്ക് ): 2pm to 3.30pm
എല്ലാ മൂന്നാം ശനിയാഴ്ച്ചകളിലും നടക്കുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് AFCM (അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി ) മിനിസ്ട്രി ഏവരെയും യേശുനാമത്തിൽ ക്ഷണിക്കുന്നു .
ശ്രീ ഗുരുവായൂരപ്പൻ്റെ പരമ ഭക്തനും ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ചെയർമാനുമായിരുന്ന ശ്രീ തെക്കുമുറി ഹരിദാസ് എന്ന യുകെ മലയാളികളുടെ സ്വന്തം ഹരിയേട്ടൻ യശശ്ശരീരനായിട്ട് മാർച്ച് 24 ന് രണ്ട് വർഷം തികയുന്നു. ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിൽ 29 വർഷങ്ങളായി മുടക്കമില്ലാതെ വിഷുവിനോടനുബന്ധിച്ച്, വിഷുദിനത്തിൽ പ്രത്യേക വിഷുവിളക്ക് നടത്തുവാൻ അത്യപൂർവ്വ ഭാഗ്യം സിദ്ധിച്ച പുണ്യാത്മാവായിരുന്നു ഹരിയേട്ടൻ. വർഷങ്ങൾക്കുമുമ്പ്, എല്ലാ വർഷവും, ഉദാരമതികളായ ഭക്തജനങ്ങളിൽ നിന്നും സ്വരൂപിക്കുന്ന സംഭാവനകളിലൂടെയും , ഗുരുവായൂരിലെ ചില വ്യക്തികളുടെ അശ്രാന്ത പരിശ്രമത്തിലൂടെയും ചെറിയ തോതിൽ നടത്തിവന്നിരുന്ന വിഷുവിളക്ക് പിന്നീട് ഭഗവാന്റെ നിയോഗം എന്നപോലെ ഹരിയേട്ടൻ മുൻകൈയെടുത്തു സ്ഥിരമായി സ്പോൺസർ ചെയ്തു വിപുലമായി നടത്തി വരികയായിരുന്നു.
ലണ്ടനിലെ ഇന്ത്യൻ എംബസിയിലെ ഔദ്യോഗികതിരക്കും, കുടുംബ-ബിസിനസ്സ് തിരക്കും, പൊതുകാര്യ സന്നദ്ധ പ്രവർത്തനങ്ങളുമെല്ലാം എത്രയേറെയുണ്ടെങ്കിലും, 29 വർഷവും മുടങ്ങാതെ വിഷുദിനത്തിൽ ഗുരുവായൂരപ്പനെ കാണുവാനും വിഷുവിളക്കു ഭംഗിയായി നടത്തുവാനും ഭഗവത് സന്നിധിയിൽ എത്തിയിരുന്നു ഹരിയേട്ടൻ. ഗുരുവായൂർ ചേംബർ ഓഫ് കോമേഴ്‌സ് സംഘടിപ്പിക്കാറുള്ള പാവങ്ങൾക്കായുള്ള വിഷുസദ്യയും വർഷങ്ങളായി അമ്മയുടെ പേരിൽ മുടങ്ങാതെ സ്പോൺസർ ചെയ്ത് നടത്തിയിരുന്നതും ഹരിയേട്ടനായിരുന്നു.
2020ലെ വിഷുവിളക്ക് പൂർവ്വാധികം ഭംഗിയായി നടത്തുവാനുള്ള ശ്രമത്തിനിടയിലാണ്, നിർഭാഗ്യവശാൽ, യുകെയിലും ഇന്ത്യയിലുമടക്കം ഒട്ടനവധി രാജ്യങ്ങളിൽ കോവിഡ് നിയന്ത്രണങ്ങൾ നിലവിൽ വരുന്നത്. 30 വർഷത്തിനിടയിൽ 2020ൽ ആദ്യമായി ഹരിയേട്ടന് കോവിഡ് നിയന്ത്രണങ്ങൾ മൂലം ഗുരുവായൂരിൽ എത്തുവാൻ സാധിച്ചിരുന്നില്ല. ഹരിയേട്ടൻ്റെ ഓർമ്മക്കായി 2022 ഏപ്രിൽ മുതൽ ലണ്ടനിൽ എല്ലാ വർഷവും ലണ്ടൻ വിഷു വിളക്കും സൗജന്യ വിഷു സദ്യയും ഹരിയേട്ടൻ്റെ കുടുംബവും ലണ്ടൻ ഹിന്ദു ഐക്യവേദിയും ഒരുമിച്ചുചേർന്ന് സംഘടിപ്പിച്ചുവരുന്നു.
കുട്ടികളും മുതിർന്നവരും ചേർന്ന് സമർപ്പിക്കുന്ന നൃത്താവിഷ്കാരം, ഹരിയേട്ടന്റെ ഇഷ്ടഭക്തിഗാനങ്ങൾ കോർത്തിണക്കി കുട്ടികൾ അവതരിപ്പിക്കുന്ന ഭക്തിഗാന സുധ- “ഓർമ്മകളിൽ ഹരിയേട്ടൻ”, നവധാര സ്കൂൾ ഓഫ് മ്യൂസിക്കിൻ്റെ ആഭിമുഖ്യത്തിൽ സുപ്രസിദ്ധ വാദ്യകലാകാരൻ വിനോദ് നവധാരയുടെ നേതൃത്വത്തിൽ അവതരിപ്പിക്കുന്ന മേജർ സെറ്റ് ചെണ്ടമേളം, ഗുരുവായൂർ ദേവസ്വം കിഴേടം പുന്നത്തൂർ കോട്ട മേൽശാന്തി ബ്രഹ്മശ്രീ വാസുദേവൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ സ്‌പെഷ്യൽ വിഷു പൂജ, ഹരിയേട്ടൻ്റെ ഓർമ്മക്കായ് തെളിയിക്കുന്ന വിഷു വിളക്ക്, മുരളി അയ്യരുടെ മുഖ്യ കാർമികത്വത്തിൽ നടത്തുന്ന ദീപാരാധന, വിഷു സദ്യ (അന്നദാനം) എന്നിവയാണ് ലണ്ടൻ വിഷുവിളക്കിനോടനുബന്ധിച് 2023 ഏപ്രിൽ 29 ന് നടത്തുവാനുദ്ദേശിച്ചിരിക്കുന്ന കാര്യപരിപാടികൾ. 2023 ഏപ്രിൽ 29ന് ലണ്ടൻ വിഷു വിളക്കിനോടാനുബന്ധിച്ച് ഹരിയേട്ടന്റെ ഓർമ്മക്കായി ആലുവ ശ്രീമൂലനഗരം മാതൃഛായ ബാലാഭവനിലും ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ അന്നദാനം നടക്കും.
ഹരിയേട്ടനോട് അടുത്ത് നിൽക്കുന്നവരും യുകെയിലെ പ്രമുഖ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ പ്രമുഖരും പങ്കെടുക്കുന്ന ലണ്ടൻ വിഷു വിളക്കിലേയ്ക്ക് എല്ലാ സഹൃദയരെയും ഭഗവത് നാമത്തിൽ സ്വാഗതം ചെയ്തുകൊള്ളുന്നതായി ഹരിയേട്ടന്റെ കുടുംബത്തോടൊപ്പം ലണ്ടൻ ഹിന്ദു ഐക്യവേദി അറിയിച്ചു.
For further details please contact
Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536
Vishu Vilakku Venue: West Thornton Communtiy Cetnre, London Road, Thornton Heath, Croydon CR7 6AU
Date and Time: 29 April 2023, 5:30 pm onwards
Email: [email protected]
അപ്പച്ചൻ കണ്ണഞ്ചിറ
സ്റ്റീവനേജ്: ഗ്രെയ്റ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ സെന്റ് സേവ്യർ പ്രൊപോസ്ഡ് മിഷനിൽ വിശുദ്ധ വാര തിരുക്കർമ്മങ്ങൾ ഭക്തിസാന്ദ്രമായി. ഓശാന ഞായറോടെ ആരംഭിച്ച വിശുദ്ധ വാര തിരുക്കർമ്മങ്ങൾക്ക് ശേഷം നടന്ന പെസഹാ തിരുന്നാൾ, ദുഃഖവെള്ളി ശുശ്രൂഷ, ഉത്ഥാനത്തിരുന്നാൾ എന്നിവ പീഡാനുഭവ വാരത്തിന്റെ ഓർമ്മ പുതുക്കലായി.
പെസഹ തിരുന്നാളിനോട് അനുബന്ധിച്ച് കാൽ കഴുകൽ ശുശ്രൂഷ, വിശുദ്ധ ബലി സ്ഥാപിച്ച അന്ത്യത്താഴ വിരുന്ന്, ദിവ്യകാരുണ്യ ആരാധന എന്നിവ നടന്നു. ദുഃഖവെള്ളി ശുശ്രൂഷകളിൽ കുരിശിന്റെ വഴി, യേശുവിന്റെ മേൽ ചാർത്തിയ കുറ്റാരോപണവും ശിക്ഷാ വിധിയും, കുരിശുമരണവും സംസ്കാരവും ഉൾപ്പെടെയുള്ള ശുശ്രൂഷകൾ നടന്നു. എന്നിവയും നടന്നു. തുടർന്ന് കയ്പുനീർ പാനവും നേർച്ചകഞ്ഞി വിതരണവും നടത്തി. ഈസ്റ്റർ ദിനമായ ഞായറാഴ്ച ഉത്ഥാനത്തിരുന്നാൾ നടത്തി. വിശുദ്ധവാര ശുശ്രൂഷകൾക്ക് ഫാ. അനീഷ് നെല്ലിക്കൽ മുഖ്യ കാർമ്മികത്വം വഹിച്ചു.
സ്റ്റീവനേജിന് പുറമെ ലൂട്ടൻ, എൻഫീൽഡ്, ഹാറ്റ്‌ഫീൽഡടക്കം സ്ഥലങ്ങളിൽ നിന്നുള്ള നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. വിശുദ്ധവാര ശുശ്രുഷകളിൽ ആത്മീയ സംഗീതസാന്ദ്രമായി ജെസ്ലിൻ, ജോർജ്ജ്, സൂസൻ, ഓമന എന്നിവർ ഉൾപ്പെടുന്ന ജൂഡ് ടീം നയിച്ച ഗാന ശുശ്രൂഷയും ക്യാറ്റകിസം അധ്യാപകരുടെ വായനയും ഉണ്ടായിരുന്നു. കൈക്കാരൻ സാംസൺ ജോസഫ്, ലിറ്റർജി ബെന്നി ജോസഫ് എന്നിവർ വിശുദ്ധവാരത്തിന്റെ ക്രമീകണരങ്ങൾക്ക് നേതൃത്വം നൽകി.
ബാബു മങ്കുഴിയിൽ
ഫാ . ജോമോൻ പുന്നൂസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ 17 വർഷമായി സെന്റ്മേരീസ് എക്യുമെനിക്കൽ ചർച്ചിൽ വിശുദ്ധ കുർബാന അനുഷ്ടിച്ചു വരികയാണ് . കഴിഞ്ഞ ഒരാഴ്ചയായി ഓശാനയും പെസഹായും ദുഃഖശനിയും കഴിഞ്ഞ് ഉയര്‍പ്പിന്റെ തിരുന്നാള്‍ വിശ്വാസികള്‍ ഭക്തിപൂര്‍വ്വം ആഘോഷിച്ചു.
വിശുദ്ധവാര കര്‍മ്മങ്ങള്‍ക്ക് വിവിധ പള്ളികളില്‍ നിന്നുള്ള പുരോഹിതര്‍ നേതൃത്വം നല്‍കി.
ഓശാന ഞായറാഴ്ചയും പെസഹാ വ്യാഴാഴ്ചയും ഫാ. ജോമോൻ പുന്നൂസിന്റെ കാര്‍മികത്വത്തിലാണ് നടത്തപ്പെട്ടത് . ദുഃഖ വെള്ളിയും,ഉയിർപ്പിന്റെ ശുശ്രൂഷകളും ബെൽഫാസ്റ്റിൽ നിന്നുള്ള റവ ഫാ . എൽദോയുടെ കാർമ്മികത്വത്തിലാണ് നടത്തപ്പെട്ടത് .
റവ ഫാ . ജോമോൻ പുന്നൂസിന്റെ കാർമികത്വത്തിൽ ഇപ്സ്വിച്ചിലെ സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ നടന്ന ഓശാന,പെസഹ ശുശ്രുഷകളും ഭക്തി സാന്ദ്രമായ പ്രദക്ഷിണവും ഏവർക്കും ഹൃദ്യാനുഭവമായി .
വിശ്വാസ സമൂഹത്താൽ നിറഞ്ഞ ഇപ്സ്വിച്ചിലെ സെന്റ് അഗസ്റ്റിൻസ് ചർച്ചിൽ ഓരോ ശുശ്രൂഷകൾക്കും വിശ്വാസികൾ നേർച്ചയായി കൊണ്ടുവന്ന സ്വാദിഷ്ടമായ ഭക്ഷണപദാർത്ഥങ്ങൾ ഈ കൂട്ടായ്മയുടെ ഐക്യം വിളിച്ചോതുന്നു .
പെസഹ ആചാരണത്തിനുശേഷം വിശ്വസികളുടെ സൗകര്യാർത്ഥം ദുഃഖ വെള്ളിയുടെ ശുശ്രൂഷകൾ നടത്തപ്പെട്ടത് ഇപ്‌സ്വിച്ചിലെ ഗ്രേറ്റ് ബ്ലെകെൻഹാം ഹാളിൽ വച്ചായിരുന്നു.
ദുഃഖവെള്ളിയാഴ്ചയിലെ പീഡാനുഭവ വായനകളും ,പ്രദക്ഷിണവും ഭക്തിസാന്ദ്രമായി ആഘോഷിച്ച ഇപ്‌സ്വിച് സമൂഹം ഏകദേശം 300 ഓളം പേര്‍ക്ക് നേര്‍ച്ചഭക്ഷണമായി കഞ്ഞിയും പയറും നല്‍കി ഉത്തവണ ചരിത്രം കുറിച്ചു.
വൈകിട്ട് ആറ് മണിയോടെ നടന്ന ഉയിർപ്പിന്റെ ശുശ്രുഷകൾക്കു റവ .ഫാ . എൽദോ നേതൃത്വം നൽകി .
ഉയര്‍പ്പിന്റെ ചടങ്ങുകള്‍ക്ക് ശേഷം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെഹൃദ്യവും ആകർഷകവുമായുള്ള മനോഹരമായ സന്ദേശം നല്‍കിയ റവ .ഫാ . എൽദോ യുടെ പ്രസംഗം ഏവർക്കും നവ്യാനുഭവമായി .
എല്ലാവരോടും ക്ഷമിക്കാനും സ്‌നേഹിക്കാനും ഉത്‌ബോധിപ്പിക്കുന്ന ഉയിര്‍പ്പിന്റെതിരുന്നാളിന് ഏവര്‍ക്കും മംഗളാശംസകള്‍ നേര്‍ന്നാണ് അദ്ദേഹം ബെല് ഫാസ്റ്റിലേക്ക് മടങ്ങിയത്.
നിരവധി വിശ്വാസികള്‍ പങ്കെടുത്ത ഹാശാ ആഴ്ച്ചയിലെ ശുശ്രുഷകൾക്കു ട്രസ്റ്റിബാബു മത്തായി,സെക്രട്ടറി ജെയിൻ കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകിചടങ്ങുകൾ ഏകോപിപ്പിച്ചു .
ശുശ്രൂഷകൾ അനുഷ്ടിച്ച വൈദീകർക്കൊപ്പം, ശുശ്രൂഷക്കാരുടെയും, കമ്മറ്റിഅംഗങ്ങളുടേയും, ഗായക സംഘത്തിന്റെയും, സർവ്വോപരി സഹകരിച്ച എല്ലാവിശ്വാസികളുടെയും സാന്നിധ്യ സഹായങ്ങൾക്കും ,
നേർച്ച ഭക്ഷണം തയ്യാറാക്കിയ എല്ലാ കുടുംബങ്ങൾക്കും ,ദുഃഖ വെള്ളിയാഴ്ചയിൽ ഭക്ഷണം ക്രമീകരിച്ച കമ്മിറ്റി അംഗങ്ങളോടും , ട്രസ്റ്റി ബാബു മത്തായി ,സെക്രട്ടറിജെയിൻ കുര്യാക്കോസ് എന്നിവർ നന്ദി രേഖപ്പെടുത്തി.
ജെഗി ജോസഫ്
ഗ്ലോസ്റ്റര്‍ സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക് മിഷനില്‍ വിശുദ്ധ വാര തിരുകര്‍മ്മങ്ങള്‍ക്ക് ഭക്തിസാന്ദ്രമായ പരിസമാപ്തി. ഗ്ലോസ്റ്ററിലെ സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക് മിഷനില്‍ മിശിഹായുടെ പീഡാസഹനത്തിന്റെയും ഉയര്‍ത്തെഴുന്നേല്‍പ്പിന്റെയും അനുസ്മരണ ചടങ്ങുകള്‍ നടന്നു.
കഴിഞ്ഞ ഒരാഴ്ചയായി ഓശാനയും പെസഹായും ദുഃഖശനിയും കഴിഞ്ഞ് ഉയര്‍പ്പിന്റെ തിരുന്നാള്‍ വിശ്വാസികള്‍ ഭക്തിപൂര്‍വ്വം ആഘോഷിച്ചു.
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ വികാരി ജനറാല്‍ ഫാ. ആന്റണി ചുണ്ടലിക്കാട്ട് മുഖ്യ കാര്‍മികനായിരുന്നു. എസ്എംസിസി വികാരി ഫാ. ജിബിന്‍ വാമറ്റത്തില്‍ ചിക്കന്‍പോക്‌സ് ബാധിതനായി വിശ്രമത്തിലായിരുന്നു. അതിനാല്‍ വിശുദ്ധ വാര കര്‍മ്മങ്ങള്‍ വിവിധ പള്ളികളില്‍ നിന്നുള്ള പുരോഹിതര്‍ നേതൃത്വം നല്‍കി. ഓശാന ഞായറാഴ്ച ഫാ. ജോബിന്‍ എസ്.ബി.ഡിയുടെ കാര്‍മികത്വത്തിലാണ് ഓശാന തിരുകര്‍മ്മങ്ങള്‍ ആഘോഷിച്ചത്. പെസഹവ്യാഴാഴ്ചയും ദുഖവെള്ളിയാഴ്ചയും ഫാ. ബിജു ചിറ്റുപറമ്പന്റെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്.
കാല്‍ കഴുകല്‍ ശുശ്രൂഷയ്ക്കും പെസഹ ആചരണത്തിനും ശേഷം ദുഃഖവെള്ളിയാഴ്ചയിലെ കുരിശിന്റെ വഴിയും പീഡാനുഭവ വായനയും ഭക്തിസാന്ദ്രമായി ആഘോഷിച്ച ഗ്ലോസ്റ്റര്‍ സമൂഹം ഏകദേശം 550 ഓളം പേര്‍ക്ക് നേര്‍ച്ച ഭക്ഷണമായി കഞ്ഞിയും പയറും നല്‍കി ഉത്തവണ ചരിത്രം കുറിച്ചു. ശനിയാഴ്ച രാവിലെ നടന്ന തിരു കര്‍മ്മങ്ങള്‍ക്ക് ഫാ. ജോബി വെള്ളപ്ലാക്കൽ സി.എസ്.ടി നേതൃത്വം നല്‍കി. വൈകിട്ട് നാലു മണിയോടെ നടന്ന ഉയിര്‍പ്പിന്റെ തിരു കര്‍മ്മങ്ങള്‍ക്ക് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ വികാരി ജനറല്‍ ആന്റണി ചുണ്ടെലിക്കാട്ട് നേതൃത്വം നല്‍കി. ഉയര്‍പ്പിന്റെ ചടങ്ങുകള്‍ക്ക് ശേഷം ഏവര്‍ക്കും മനോഹരമായ സന്ദേശം നല്‍കി. പേരെടുത്ത് വിളിക്കുന്ന ദൈവത്തിന്റെ ശക്തി അനുഭവിച്ചറിയാന്‍, എല്ലാവരോടും ക്ഷമിക്കാനും സ്‌നേഹിക്കാനും ഉത്‌ബോധിപ്പിക്കുന്ന ഉയിര്‍പ്പിന്റെ തിരുന്നാളിന് ഏവര്‍ക്കും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ മംഗളാശംസകള്‍ നേര്‍ന്നാണ് അദ്ദേഹം മടങ്ങിയത്.
ചെറുപുഷ്പം മിഷന്‍ ലീഗിന്റെ നേതൃത്വത്തില്‍ റാഫിള്‍ സമ്മാനത്തിന്റെ നറുക്കെടുപ്പും നടന്നു.
ഗ്ലോസ്റ്ററിലെ എല്ലാ ദിവസവും നടന്ന വിശുദ്ധ വാര തിരുകര്‍മ്മങ്ങളില്‍ ഏകദേശം അഞ്ഞൂറിലേറെ വിശ്വാസികള്‍ പങ്കെടുത്തു. ട്രസ്റ്റിമാരായ ബാബു അളിയത്ത്, ആന്റണി എന്നിവര്‍ ചടങ്ങുകള്‍ ഏകോപിപ്പിച്ചു. കമ്മറ്റി അംഗങ്ങളുടേയും ഗായക സംഘത്തിന്റെയും വിമണ്‍സ് ഫോറത്തിന്റെയും സഹായം എടുത്തുപറയേണ്ടതാണ്. ദുഃഖവെള്ളിയാഴ്ച നേര്‍ച്ച ഭക്ഷണം ഒരുക്കാനും കമ്മറ്റിയ്ക്ക് കഴിഞ്ഞു.