കുട്ടികൾക്കായി സെഹിയോൻ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തിൽ സ്കൂൾ ഓഫ് ഇവാഞ്ചലൈസേഷൻ സ്കൂൾ അവധിക്കാലത്ത് ഏപ്രിൽ 12 മുതൽ 15 വരെ മാഞ്ചെസ്റ്ററിനടുത്ത് മക്ലസ്‌ഫീൽഡ് സാവിയോ ഹൗസിൽ നടക്കുന്നു .
ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ആയിരക്കണക്കിന് കുട്ടികൾക്ക് ക്രൈസ്തവ വിശ്വാസപാരമ്പര്യത്തിൽ വളരാനുതകുന്ന വിവിധങ്ങളായ ശുശ്രൂഷകൾ ചെയ്തുവരുന്ന സെഹിയോൻ മിനിസ്ട്രിയുടെ ഈ ധ്യാനത്തിലേക്ക് 9 മുതൽ 12വരെ പ്രായക്കാർക്ക് പങ്കെടുക്കാം .ഏപ്രിൽ 12 ബുധനാഴ്ച്ച തുടങ്ങി 15 ന് ശനിയാഴ്ച്ച അവസാനിക്കും .
താഴെയുള്ള ലിങ്കിൽ ഈ ധ്യാനത്തിലേക്ക് രജിസ്റ്റർ ചെയ്യേണ്ടതാണ് .
http://sehionuk.org/register
കൂടുതൽ വിവരങ്ങൾക്ക് ;
തോമസ് 07877 508926
റവ. ഫാ. ഹാപ്പി ജേക്കബ്ബ്
ആരും കാണില്ല എന്നു കരുതി പല പ്രവർത്തനങ്ങളും നാം നിവർത്തിക്കാറുണ്ട്; ചിലത് നല്ലതായിരിക്കാം, എന്നാൽ ചിലത് നല്ലതാവണമെന്നുമില്ല. നമുക്ക് ചുറ്റുമുള്ള നല്ല കാര്യങ്ങൾ കാണുവാൻ നമുക്ക് താല്പര്യമില്ല എങ്കിലും മോശം കാര്യങ്ങൾ കാണുകയും വ്യാപകമായ പ്രചാരണം നടത്തുവാൻ നമുക്ക് താല്പര്യം ഏറെയാണ്. ധാർമ്മികമായി ചിന്തിക്കുമ്പോൾ കാണേണ്ടത് കാണുകയും അരുതാത്തത് കാണാതിരിക്കുകയും വേണം. എന്നാൽ ഓരോ ചലനങ്ങളും, ആലോചനകളും ഹൃദയ നിരൂപണവും ദൈവമുൻപാകെ എണ്ണപ്പെട്ടിരിക്കുന്നു. വി. ലൂക്കോസ് 12 – 7ൽ വായിക്കുന്നത് “നിങ്ങളുടെ തലയിലെ മുടി പോലും എണ്ണപ്പെട്ടിരിക്കുന്നു. ഏറിയ കുരികാലിനേക്കാളും വിശേഷതയുള്ളവർ . ” ചുരുക്കത്തിൽ നാം എല്ലാവരും ദൈവദൃഷ്ടിയിൽ എണ്ണപ്പെട്ടവർ എന്ന് വ്യക്തം.
ആത്മീക തലങ്ങളിൽ നിന്ന് ചിന്തിക്കുമ്പോൾ നാം എല്ലാവരും ക്രിസ്തുവിനെ പിൻപറ്റുന്നവർ എന്ന് പറയുന്നതാകും എളുപ്പം. കർത്താവിൻറെ കൂടെ ഉള്ള ജീവിതം . ഇത് പലപ്പോഴും ഒരു ആഗ്രഹം മാത്രം. കാരണം യഥാർത്ഥമായി പിൻപറ്റുവാൻ ശ്രമിച്ചാൽ ഇന്ന് നാം കൈവശം വച്ചിരിക്കുന്നതും , സ്ഥാനമാനങ്ങളും എല്ലാം നഷ്ടമാകും. നഷ്ടപ്പെടുത്തുവാൻ താല്പര്യം ഇല്ലാത്തത് കൊണ്ട് നാമ മാത്ര ക്രിസ്ത്യാനികളായി നാം കഴിയുന്നു.
എന്നാൽ കർത്താവ് കണ്ട ചില വ്യക്തികളെ വേദപുസ്തകത്തിൽ നമുക്ക് കാണാം. അവയിൽ പ്രാധാന്യം ഉള്ള ഒരു സംഭവമാണ് ഇന്ന് ചിന്തിക്കുന്നത് . വി. ലൂക്കോസ് 13 : 10 – 17 പതിനെട്ട് സംവത്സരമായി ഒട്ടും നിവരുവാൻ കഴിയാതിരുന്ന ഒരു സ്ത്രീയെ സൗഖ്യപ്പെടുത്തുന്ന വേദഭാഗം . ധാരാളം ആളുകൾ അവിടെ കൂടിയിരിക്കാം. പ്രബലരും സൗന്ദര്യമുള്ളവരും, ധനാഢ്യരും എന്നു വേണ്ട സകലരും. എന്നാൽ നിവരുവാൻ പോലും സാധ്യമാകാത്ത ബലഹീനയായ ഒരു സ്ത്രീയെ ആണ് കർത്താവ് കണ്ടത്. അവളെ അടുത്ത് വിളിച്ച് കൈവെച്ച് സൗഖ്യമാക്കി. ഇത് കണ്ട ജനത്തിന് അസഹിഷ്ണുതയ്ക്ക് കാരണമായി. കാരണം സൗഖ്യത്തെക്കുറിച്ചല്ല. ശാബത്തിൽ ചെയ്തതിന് ആണ് .
ഇവളുടെ പാപം ആയിരിക്കും കൂനിന് കാരണം ആയത്. ഒട്ടും നിവരുവാൻ കഴിയാത്തത് എന്നത് കൊണ്ട് പാപഭാരം കാരണം ദൈവ മുഖത്തേയ്ക്ക് നോക്കുവാൻ കഴിയാത്തത്ര ഭാരമാകുന്ന ജീവിതം . എന്നിട്ടും കർത്താവ് മനസ്സലിഞ്ഞ് അവളെ കണ്ട് അവളുടെ പാപഭാരം നീക്കി നിവർന്ന് നിൽപാൻ ഇടയാക്കി. ഇത്രയും നാളും കൂടെ ഉണ്ടായിരുന്ന ആളുകൾക്ക് അവളെ രക്ഷിക്കുവാനോ നേർവഴി കാട്ടി കൊടുക്കുവാനോ തോന്നിയിരുന്നില്ല. ദരിദ്രരരും കുറവുള്ളവരും ജനിക്കുകയല്ല നാം ഉണ്ടാക്കി എടുക്കുക എന്ന് ആരേലും പറഞ്ഞാൽ എന്ത് ഉത്തരം നമുക്ക് ഉണ്ട് .
ഇത് പോലെ വേറെയും ചില ഉദാഹരണങ്ങൾ ഉണ്ട് . ഓരോരുത്തരും ദൈവാലയ ഭണ്ഡാരത്തിൽ ഇടുന്നത് കണ്ട് കൊണ്ടിരുന്ന കർത്താവ് വിധവയായ സ്ത്രീ ചില്ലിക്കാശ് ഇട്ടപ്പോൾ ശ്രദ്ധിച്ചു. കാരണം എല്ലാവരും അവർക്കുള്ളതിൽ നിന്ന് ഇട്ടപ്പോൾ , ഈ വിധവ തന്റെ സമ്പാദ്യം മുഴുവനും ഇട്ടു . നികുതി പിരിക്കുന്നവനായ സക്കായ് കർത്താവിനെ കാണണം എന്ന് ആഗ്രഹിച്ചു. എന്നാൽ തൻറെ ചെയ്തികൾ കാരണം ജനമധ്യത്തിൽ വരുവാൻ അവന് കഴിഞ്ഞില്ല. അവൻ മരത്തിൽ കയറി കർത്താവിനെ കാണുവാൻ ആഗ്രഹിച്ചു. എന്നാൽ അവൻ കാണുന്നതിലും മുൻപേ കർത്താവ് അവനെ കണ്ടു. അവൻറെ ചെയ്തികൾ എല്ലാം അവൻ ഉപേക്ഷിച്ചു. ഒന്നിന് നാല് വീതം പശ്ചാത്താപ കർമ്മവും അവൻ ചെയ്തു.
അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും അടുക്കൽ വരിക എന്ന് കർത്താവ് വിളിക്കുമ്പോൾ ആ വിളി ഉൾക്കൊള്ളുവാൻ കഴിയണം. പാപം കാരണം കൂനായി പോയവരും, ദരിദ്രരുമായ നമുക്ക് ആശ്വാസം ലഭിക്കാൻ ആ സന്നിധി മതി. കാണണം എന്നാഗ്രഹിക്കുമ്പോൾ നമ്മെ കാണുന്ന കർത്താവ് , കൂടെ ഉള്ളവർ കണ്ടില്ലേലും നമുക്ക് വിമോചനം തന്ന് ചേർത്ത് നിർത്തുന്ന കർത്താവ് നമുക്ക് സമീപസ്ഥനാണ്. എല്ലാവരും കൈവിട്ടാലും ഉപേക്ഷിക്കാത്തവനായ ദൈവം എന്ന യാഥാർത്ഥ്യം തിരിച്ചറിയുവാൻ ഈ നോമ്പുകാലം സാധ്യമാകട്ടെ . ആരൊക്കെ ഏതൊക്കെ കാരണം കൊണ്ട് എതിർത്താലും രക്ഷയും വിടുതലും അവൻറെ സന്നിധിയിൽ സൗജന്യമാണ്. നോമ്പിൻറെ യാത്ര നമ്മെ കർത്താവിന്റെ സന്നിധിയിൽ എത്തിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
സസ്റ്റേഹം
ഹാപ്പി ജേക്കബ് അച്ചൻ
റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ മലങ്കര ഓർത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനങ്ങളുടെ ഭദ്രാസന സെക്രട്ടറിയാണ്. ഇതുകൂടാതെ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂൾ, സെൻറ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് പ്രസ്റ്റൺ , സെന്റ് മേരീസ് കോൺഗ്രിഹേഷൻ സണ്ടർലാന്റ് എന്നിവയുടെ ചുമതലയും വഹിക്കുന്നു. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .
Mobile # 0044 7863 562907
ലീഡ്സ് : സീറോ മലബാർ സഭയുടെ ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ ഇടവകയായ ലീഡ്സിലെ സെന്റ് മേരീസ് ആന്റ് സെന്റ് വിൽഫ്രഡ് ദേവാലയത്തിൽ വിശ്വാസികൾക്കായുള്ള വാർഷിക ധ്യാനം മാർച്ച് 17, 18, 19 തീയതികളിൽ നടത്തപ്പെടുന്നതായിരിക്കും. പ്രമുഖ ധ്യാന പ്രഭാഷകൻ ഫാ. ടോണി കട്ടക്കയമാണ് വാർഷിക ധ്യാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നത്. ശനിയാഴ്ച കുമ്പസാരത്തിനുള്ള അവസരം ഉണ്ടായിരിക്കുന്നതായിരിക്കും . ധ്യാന ദിവസങ്ങളിലെ സമയ ക്രമീകരണം താഴെപ്പറയുന്ന വിധത്തിലായിരിക്കും.
മാർച്ച് 17 വെള്ളി :- 5 PM – 9 PM
മാർച്ച് 18 ശനിയാഴ്ച :- 10 AM – 5 PM
മാർച്ച് 19 ഞായറാഴ്ച :- 10 AM – 5 PM
ധ്യാനം സമാപിക്കുന്ന മാർച്ച് 19-ാം തീയതി ഞായറാഴ്ച വി. ഔസേപ്പിതാവിന്റെ ഓർമ്മദിവസം ആഘോഷിക്കുന്നതായിരിക്കും . കഴിഞ്ഞ ഏതാനും വർഷങ്ങളായി സെന്റ് മേരീസ് ആന്റ് സെൻറ് വിൽഫ്രഡ് ദേവാലയത്തിലെ വി. ഔസേപ്പിതാവിന്റെ തിരുനാളിന് നിരവധി വിശ്വാസികളാണ് പ്രാർത്ഥനാ നിയോഗങ്ങളുമായി എത്തുന്നത്. തിരുനാൾ തിരുക്കർമ്മങ്ങൾക്ക് ശേഷം വി. ഔസേപ്പിതാവിനോടുള്ള ഭകതിയാദരവ സൂചകമായി നേർച്ച വിതരണവും ഉണ്ടായിരിക്കുന്നതാണ്.
വാർഷിക ധ്യാനത്തിലും, വി. ഔസേപ്പിതാവിന്റെ തിരുനാളിലും പങ്കെടുത്ത് വിശ്വാസ തീഷ്ണത കൈവരിക്കുവാൻ ലീഡ്സ് , സെന്റ് മേരീസ് ആന്റ് സെൻറ് വിൽഫ്രഡ് വികാരി ഫാ. ജോസ് അന്ത്യംകുളം വിശ്വാസികളോട് അഭ്യർത്ഥിച്ചു. ശനി, ഞായർ ദിവസങ്ങളിൽ ധ്യാനത്തിൽ പങ്കെടുക്കുന്ന വിശ്വാസികൾക്കായി ഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ
ഫാ. ജോസ് അന്ത്യാംകുളം (വികാരി) : 07472801507
ജോജി തോമസ് (പി ആർ ഒ ) :- 07728374426
റവ. ഫാ. ഹാപ്പി ജേക്കബ്ബ്
തൻകാര്യവും, സ്വയംഭാവവും വച്ച് പുലർത്തുന്ന ആളുകളാണ് നാം എന്ന കാര്യം സംശയലേശമന്യേ ഉറപ്പിക്കാവുന്ന വസ്തുത ആണ് . ധാരാളം അനുഭവങ്ങളും , ഉദാഹരണങ്ങളും എടുത്തു കാട്ടുവാനും സാധ്യമാകും. പല അവസരങ്ങളിലും ഞാനും ചിന്തിച്ച് പോയിട്ടുണ്ട് എന്തിന് മറ്റുള്ളവരുടെ കാര്യങ്ങൾ ശ്രദ്ധിക്കണം. ഉള്ളതു കൊണ്ട് സ്വന്തം കാര്യം നോക്കി നടന്നാൽ പോരെ . അപ്രകാരം ജീവിക്കുന്ന ധാരാളം സ്നേഹം ബന്ധങ്ങൾ ഉണ്ട് താനും. എന്നാൽ ആ ചിന്ത മാറ്റിമറിക്കുന്നത് ദൈവവുമായുള്ള ബന്ധത്തിൽ അടുത്തു വരുമ്പോഴാണ് . ഏവരിലും അധികം എന്തിന് എനിക്ക് ദൈവം തരുന്നു. അർഹിക്കുന്ന തലത്തിൽ അധികം എന്തിന് എന്നെ ഭരമേൽപ്പിക്കുന്നു. നോമ്പു കാലത്തിൽ ഈ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കണമെങ്കിൽ കണ്ണു തുറന്ന് ചുറ്റുപാടും ഒന്ന് നോക്കണം. കുറച്ചു ദൈവ സൃഷ്ടികളെ ഒന്ന് കാണാൻ ശ്രമിക്കണം.
ഇന്നത്തെ വേദ ചിന്തയിൽ നാം കാണുന്നത് കർത്താവ് സ്വന്തം ദേശം വിട്ട് സോർ, സിദോൻ ദേശത്ത് സഞ്ചരിക്കുന്നതാണ്. വി. മത്തായി 15: 21- 34 വരെ വാക്യങ്ങൾ ഒരു യാഥാസ്ഥിതിക യഹൂദൻ സംസർഗം ഇഷ്ടപ്പെടാത്ത ദേശവും ആളുകളും . അവിടെ എന്ത് ചെയ്യാനാണ്. പാപങ്ങളുടെ അധിനിവേശത്താൽ നശിപ്പിക്കപ്പെട്ട ദേശങ്ങൾ . തലമുറയായി വൈരാഗ്യത്തോടെ മാത്രം കാണുന്ന ജനത. ഒരു രോഗസൗഖ്യം എന്നതിലുപരി തെറ്റിപ്പോയ ആളുകളെ അന്വേഷിച്ചിറങ്ങിയ കർത്താവും , വീണ്ടെടുപ്പുകാരനെ തിരിച്ചറിഞ്ഞ കനാന്യ സ്ത്രീയും തമ്മിലുള്ള സംസാരം നമുക്ക് ശ്രദ്ധിക്കാം ഈ ഭാഗത്തിൽ . സ്വന്തം കുടുംബങ്ങളെയോ സ്വന്തം ദേശങ്ങളെയോ പോലും കണ്ടാൽ തിരിച്ചറിയാത്ത ഈ തലമുറയ്ക്ക് ഇത് ചിലപ്പോൾ അത്രയ്ക്ക് ഉൾക്കൊള്ളാൻ സാധിച്ചെന്നു വരില്ല.
ആദ്യ വാക്യം ശ്രദ്ധിക്കുമ്പോൾ കന്യകയായ സ്ത്രീയുടെ അപേക്ഷയിൽ മൗനം പാലിക്കുകയാണ്. ഒരുത്തരവും പറയുന്നില്ല. രണ്ട് കാര്യങ്ങളാവാം അതിൻറെ കാരണം. അവളുടെ വിശ്വാസത്തിൻറെ ആഴം പരീക്ഷിച്ചതാവാം, അല്ലാ എങ്കിൽ തന്റെ കൂടെ ഉള്ളവർക്ക് ഒരു പാഠം നൽകിയതാവാം. ഒരു യാഥാസ്ഥിതിക യഹൂദന്റെ ധാരണകളിൽ നിന്ന് സഹതാപത്തിന്റെയും സ്നേഹത്തിന്റെയും ധാരയിലേക്ക് മാറുന്ന പഠനം . തുടർന്നുള്ള വാക്കുകൾ കേൾക്കുമ്പോൾ കർത്താവ് അവളെ ഒഴിവാക്കി വിടുവാൻ ശ്രമിക്കുന്നു എന്ന് തോന്നാം. ആത്യന്തികമായ ആവശ്യം അവളുടെ വിശ്വാസത്തെ ബലമാക്കി. ജാതികൾ തമ്മിലുള്ള വെറുപ്പും വിദ്വേഷവും മാറ്റി രക്ഷകനെ അഭയപ്പെടുത്തി അവൾ വിശ്വാസം പ്രകടിപ്പിച്ചു. രണ്ടാമത്തെ ഉത്തരമായി കർത്താവേ എന്നെ സഹായിക്കണമേ എന്നപേക്ഷിച്ച് അവൻറെ മുമ്പാകെ മുട്ടുകുത്തി . ഇത് ഒരു യാഥാർത്ഥ അനുതാപ സൂചനയാണ്. പുറ ജാതികളുടെ ആചരണവും മറ്റും ഉപേക്ഷിച്ച് അവൾ യഥാർത്ഥ അനുതാപത്തിലേക്ക് വരുന്നു. കർത്താവിലല്ലാതെ മറ്റെങ്ങും രക്ഷ ഇല്ല എന്ന് അവൾ മനസ്സിലാക്കുന്നു.
യഥാർത്ഥമായ അപേക്ഷയും നമസ്കാരവും കണ്ണുനീരും കണ്ടിട്ട് കർത്താവ് അവളോട് പറയുന്നു . “സ്ത്രീയേ നിൻറെ വിശ്വാസം വലുത് . ” ആ നാഴിക മുതൽ അവളുടെ മകൾക്ക് സൗഖ്യം വന്നു. നമ്മുടെ മുൻപിൽ അവളുടെ വിശ്വാസം ഒരു സത്യ വെല്ലുവിളി തന്നെ ആണ് . ഇസ്രയേലിലെ ആടുകളോ, ഇസ്രയേലിലെ കാണാതെപോയ ആടുകളോ ഒക്കെ ആയി നമ്മെ കാണാം. ദൈവികമായ കാര്യങ്ങളിലും മികവുകളിലും നാം അഗ്രഗണ്യരാകാം. എന്നാൽ ഇതുപോലൊരു വിശ്വാസം നമ്മളിൽ ഉണ്ടോ , നമുക്കിടയിൽ ഉണ്ടോ ?
ഈ വെല്ലുവിളി നാം സ്വീകരിച്ചേ മതിയാവൂ.. നമുക്ക് സൗഖ്യം വേണം, ജീവിതം വേണം , ഭൗതിക സുഖങ്ങൾ എല്ലാം വേണം. നമ്മുടെ ദൈവം നമുക്ക് യഥാസമയങ്ങളിൽ തരികയും വേണം. ഇല്ല എങ്കിൽ നാം പല ഇടങ്ങളിലേക്കും നാം മാറിപ്പോകും. എന്നാൽ നിലനിൽക്കുന്ന ഇടത്തിൽ തന്നെ വിശ്വാസത്തിൽ ഉറപ്പാൻ നമുക്ക് എന്തേ കഴിയാത്തത് . ആത്മീക ജീവിതത്തിൽ പലപ്പോഴും വിശ്വാസത്തിൽ നിലനിൽപ്പാൻ കഴിയുന്നില്ല, ആഴത്തിലുള്ള വിശ്വാസവും ഇല്ല.
നോമ്പുകാലം ആത്മസമർപ്പണത്തിന്റെ അനുഭവം ആണ്. പ്രാർത്ഥനയിലും നോമ്പിലും വിശ്വാസം ഉറപ്പിക്കാനും ബലപ്പെടുവാനും ഉള്ള കാലം. ജാതി മത ദേശ സംസ്കാര ഭേദമന്യേ സ്നേഹത്തിന്റെയും കരുണയുടെയും ദൈവം, നമ്മുടെ ആവശ്യങ്ങളിൽ കൂടെ ഇരിക്കുന്ന ദൈവം. ഈ കനാന്യ സ്ത്രീയുടെ വിശ്വാസം കണ്ടിട്ട് എങ്കിലും നമ്മുടെ കുറവുകളെ മനസ്സിലാക്കി പുതുക്കുക . ഭാരവും പ്രയാസവും ദുഃഖവും നമുക്ക് മാത്രമല്ല എല്ലാവർക്കുമുണ്ട്. കർത്താവ് ഏവർക്കും സമീപസ്ഥൻ.
നാമം വിശ്വാസത്തിൽ നിലനിന്ന് സത്യാ അനുതാപത്തോടും , അനുസരണത്തോടും കർത്താവിന്റെ സന്നിധിയിൽ വിലയപ്പെടുവാൻ ശ്രമിക്കാം. ശുദ്ധമുള്ള നോമ്പേ സമാധാനത്താലെ എന്നിലേക്ക് വരിക.
പ്രാർത്ഥനയോടെ
ഹാപ്പി ജേക്കബ് അച്ചൻ
റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ മലങ്കര ഓർത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനങ്ങളുടെ ഭദ്രാസന സെക്രട്ടറിയാണ്. ഇതുകൂടാതെ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂൾ, സെൻറ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് പ്രസ്റ്റൺ , സെന്റ് മേരീസ് കോൺഗ്രിഹേഷൻ സണ്ടർലാന്റ് എന്നിവയുടെ ചുമതലയും വഹിക്കുന്നു. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .
Mobile # 0044 7863 562907
ബിനോയ് എം. ജെ.
മനുഷ്യജീവിതം എപ്പോഴും അർത്ഥം അന്വേഷിക്കുന്നു. അർത്ഥം ഇല്ലാതെ ജീവിക്കുവാൻ മനുഷ്യനെക്കൊണ്ടാവില്ല.ജീവിതത്തിന് എന്തെങ്കിലും ലക്ഷ്യമുണ്ടാവണം. ഭാവി ഇപ്പോഴത്തെക്കാൾ മെച്ചപ്പെട്ടതും ശ്രേഷ്ഠവും ആയിരിക്കണം. ഇപ്പോൾ ഉള്ള പ്രശ്നങ്ങൾക്കും പ്രാരാബ്ധങ്ങൾക്കും പരിഹാരം ഉണ്ടാവണം. ഇപ്രകാരം നാം മെച്ചപ്പെട്ട ഒരു ജീവിതം സദാ സ്വപ്നം കാണുന്നു. അത് നമ്മുടെ ജീവിതത്തിന് അർത്ഥം പകരുന്നു.
നമ്മുടെ ജീവിതത്തിന് അർത്ഥം പകരുന്നതിൽ നല്ല ഒരു പങ്ക് ആഗ്രഹങ്ങൾക്കുണ്ട്. ആഴത്തിൽ പഠിച്ചു കഴിഞ്ഞാൽ ഇത് ഒരുതരം മഠയത്തരവും ആത്മവഞ്ചനയും ആണെന്ന് കാണാം. നാമെന്തിന്റെയൊക്കെയോ പിറകെ വെറുതെ ഓടിക്കൊണ്ടിരിക്കുന്നു. നാം പുരോഗമിക്കുകയാണെന്ന് കരുതുകയും ചെയ്യുന്നു. അങ്ങനെ നമ്മുടെ ജീവിതം അർത്ഥവ്യത്താണെന്ന് നമുക്ക് തോന്നുന്നു. വാസ്തവത്തിൽ മനുഷ്യജീവിതത്തിന് ഒരു ലക്ഷ്യമേയുള്ളൂ. അതാവട്ടെ എല്ലാവരിലും ഒന്നു തന്നെയാണുതാനും. ആ ലക്ഷ്യം മോക്ഷപ്രാപ്തിയാകുന്നു. മറ്റൊരു ലക്ഷ്യം മനുഷ്യജീവിതത്തിന് ഉണ്ടാകുക അസാധ്യം. തോണിയിൽ കയറി നദി കടക്കുന്നവന്റെ ഏക ലക്ഷ്യം മറുകരെ എത്തുക എന്നതാണ്. എന്നാൽ അങ്ങനെ ഒരു ലക്ഷ്യത്തെ മറന്നശേഷം വെറുതെ അങ്ങോട്ടും ഇങ്ങോട്ടും തോണി തുഴയുന്നവൻ ഒരിക്കലും മറുകരെയെത്തുന്നില്ല. അയാൾ സമയവും പരിശ്രമവും പാഴാക്കുക മാത്രം ചെയ്യുന്നു. ഇതാണ് നമുക്കും പിണയുന്ന അബദ്ധം.
ജീവിതത്തിൽ നാം വ്യാജമായ ലക്ഷ്യങ്ങളുടെ പിറകേ പോകുന്നു. അങ്ങനെ നമ്മുടെ ജീവിതത്തിന് വ്യാജമായ ഒരർത്ഥവും സിദ്ധിക്കുന്നു. ഇങ്ങനെ ജീവിതത്തിന് വ്യാജമായ ഒരർത്ഥം കണ്ടെത്തുന്നതിൽ വിജയിക്കുന്നതിനാൽ നിങ്ങൾ മാനസിക രോഗങ്ങളിലേക്ക് വഴുതി വീഴുന്നില്ല. ഈയർത്ഥത്തിൽ ഇതൊരു ‘ഡിഫൻസ് മെക്കാനിസം’ പോലെയുണ്ട്. ഒരിക്കൽ നാറാണത്തുഭ്രാന്തൻ ഈശ്വരനെ തപസ്സുചെയ്തു. ഒടുവിൽ ഈശ്വരൻ അയാൾക്ക് പ്രത്യക്ഷപ്പെട്ടു പറഞ്ഞു, “നിന്റെ തപസ്സിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു, ഇഷ്ടമുള്ള വരം ചോദിച്ചു കൊള്ളുക”. നാറാണത്തുഭ്രാന്തൻ പറഞ്ഞു,”എനിക്ക് എക്കാലവും മരിക്കാതെ അജയ്യനായി ജീവിക്കണം.” ഈശ്വരൻ മറുപടി പറഞ്ഞു. “അത് മാത്രം സാദ്ധ്യമല്ല. ഒരിക്കൽ ജനിച്ചവൻ മരിച്ചേതീരൂ. മറ്റെന്തെങ്കിലും വരം ചോദിച്ചു കൊള്ളൂ” അപ്പോൾ നാറാണത്തുഭ്രാന്തൻ പറഞ്ഞു “എന്റെ വലത്തെ കാലിലെ മന്ത് ഇടത്തെകാലിലേക്ക് മാറ്റിത്തരണം”.
ഏതാണ്ട് ഇതുപോലെയാണ് നമ്മുടെ കാര്യവും. എക്കാലവും മരിക്കാതെ അജയ്യനായി ജീവിക്കാൻ നാമെല്ലാവരും ആഗ്രഹിക്കുന്നു. അത് ഒട്ട് നടക്കുവാൻ പോകുന്നില്ലെന്ന് നമുക്കറിയുകയും ചെയ്യാം. ജീവിതം വ്യർത്ഥം! കടിച്ചു തൂങ്ങുവാൻ എന്തെങ്കിലും വേണ്ടേ? നാം പണത്തിന്റെയും, പ്രശസ്തിയുടെയും, അധികാരത്തിന്റെയും, വിദ്യാഭ്യാസയോഗ്യതകളുടെയും പിറകേ ഓടുന്നു. അങ്ങനെ ജീവിതത്തിന് വ്യാജമായ ഒരർത്ഥം കൈവരുന്നു. ഈ പറഞ്ഞ കാര്യങ്ങൾ ഒന്നും ജീവിതത്തെ ശ്രേഷ്ഠതയിലേക്ക് കൊണ്ടുവരുന്നില്ല. സാഹചര്യങ്ങൾ ഒന്ന് മാറുന്നു, അത്രമാത്രം. വലത്തെ കാലിലെ മന്ത് ഇടത്തേ കാലിലേക്ക് മാറുന്നു. നമ്മുടെ ലക്ഷ്യം സംസാരസാഗരം താണ്ടുക എന്നതാണെന്ന് നാം മറന്നു പോയതുപോലെ ഇരിക്കുന്നു. നാം സംസാരസാഗരത്തിൽ അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ സമയവും പ്രയത്നവും പാഴാവുകയും ചെയ്യുന്നു. നാമെങ്ങും എത്തിച്ചേരുന്നുമില്ല! ഇപ്രകാരം നാം ധാരാളം ജന്മങ്ങൾ പാഴാക്കിക്കളഞ്ഞിരിക്കുന്നു. ഇനിയെങ്കിലും നമുക്ക് ജീവിതത്തിന്റെ യഥാർത്ഥമായ അർത്ഥം കണ്ടെത്താം.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
മാർ യൗസേപ്പിനോടുള്ള പ്രത്യേക വണക്കത്തെ മുൻനിർത്തി മാർച്ച് മാസ അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ 11 ന് നാളെ ബർമിങ്ഹാം ബെഥേൽ കൺവെൻഷൻ സെന്റെറിൽ നടക്കും.പ്രമുഖ വചന പ്രഘോഷകനായ അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിലെ റവ ഫാ സാംസൺ മണ്ണൂർ പി ഡി എം കൺവെൻഷനിൽ ശുശ്രൂഷ നയിക്കും . നോർത്താംപ്ടൺ രൂപതയുടെ എപ്പിസ്കോപ്പൽ വികാരി റവ ഫാ ആൻഡി റിച്ചാർഡ്സൺ ഫാ ഷൈജു നടുവത്താനിയിലിനൊപ്പം കൺവെൻഷനിൽ പങ്കെടുക്കും . 2009 ൽ ഫാ. സോജി ഓലിക്കൽ തുടക്കമിട്ട സെഹിയോൻ യുകെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 2023 മുതൽ അഭിഷേകാഗ്നി എന്ന പേരിലായിരിക്കും പതിവുപോലെ എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും നടത്തപ്പെടുക. എന്നാൽ ദുഃഖശനി പ്രമാണിച്ച് ഏപ്രിൽ മാസ കൺവെൻഷൻ ആദ്യ ശനിയാഴ്ച്ച നടക്കുന്നതായിരിക്കും.
മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേക ശുശ്രൂഷകൾ ,5 വയസ്സുമുതലുള്ള കുട്ടികൾക്ക് ക്‌ളാസ്സ് അടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വൽ ഷെയറിങിനും സൗകര്യം എന്നിവയും അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ ഭാഗമാകും . ശുശ്രൂഷകൾ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും .
സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും സോജിയച്ചന്റെ നേതൃത്വത്തിൽ ആരംഭിച്ച വിവിധങ്ങളായ ശുശ്രൂഷകൾക്ക് അടിസ്ഥാനമായി നിലനിൽക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്‌ക്ക് താങ്ങായി നിലകൊള്ളുകയാണ്.
വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ് വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും . വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്നതും . മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും AFCM മിനിസ്ട്രിയുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും . കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ് . ഇംഗ്ലീഷ് , മലയാളം ബൈബിൾ , മറ്റ് പ്രാർത്ഥന പുസ്തകങ്ങൾ എന്നിവ ലഭ്യമാകുന്ന എല്‍ഷദായ് ബുക്ക് മിനിസ്ട്രി കൺവെൻഷനിൽ പ്രവർത്തിക്കും.
അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന ,ജപമാല , വി. കുർബാന,വചന പ്രഘോഷണം, ആരാധന, ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവ ഉൾപ്പെടുന്ന അഭിഷേകാഗ്നി കൺവെൻഷനിലേക്ക് ,അഭിഷേകാഗ്നി യുകെ മിനിസ്ട്രിയുടെ നേതൃത്വം ഫാ ഷൈജു നടുവത്താനിയിലും AFCM യുകെ കുടുംബവും ഏവരെയും ക്ഷണിക്കുന്നു .
കൂടുതൽ വിവരങ്ങൾക്ക്;
ഷാജി ജോർജ് 07878 149670
ജോൺസൺ +44 7506 810177
അനീഷ് 07760 254700
ബിജുമോൻ മാത്യു 07515 368239.
നിങ്ങളുടെ പ്രദേശങ്ങളിൽ നിന്നും കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ ;
ജോസ് കുര്യാക്കോസ് 07414 747573.
ബിജുമോൻ മാത്യു 07515 368239
അഡ്രസ്സ്
Bethel Convention Centre
Kelvin Way
West Bromwich
Birmingham
B707JW.
നോർത്ത് വെയിൽസിലെ റെക്സം ,ഫ്ളിൻറ്, കോൾവിൻബേ , ചെസ്റ്റർ മലയാളി സമൂഹം സംയുകതമായി കഴിഞ്ഞ ഏഴുവർഷ കാലമായി നടത്തി വരുന്ന യേശുവിന്റെ പീഡാനുഭവ സ്മരണയുടെ ഓർമ പുതുക്കുന്ന ദുഖ വെള്ളിയാഴിച്ച കുരിശിന്റെ വഴി ഏപ്രിൽ 7- തീയതി 10.30 – മണിക്ക് നോർത്ത് വെയിൽസിലെ പ്രശസ്ത തീർഥാടന കേന്ദ്രമായ പന്താസഫ് കുരിശുമാലയിലേക്ക് നടത്തപെടുന്നു .കുരിശിൻറെ വഴി പ്രാർഥനകൾക്ക് ഫാദർ എബ്രഹാം സി.എം .ഐ നേതൃത്വം നൽകുന്നതും നോർത്ത് വെൽസിലും പരിസര പ്രദേശത്തുമുള്ള മറ്റു വൈദീകരും പങ്കെടുക്കുന്നതാണ് .
കുരിശിൻറെ വഴി സമാപന ശേഷം ക്രൂശിതനായ ഈശോയുടെ തിരുരൂപം വണക്കവും . കൈപ്പുനീർ രുചിക്കലും, നേർച്ച കഞ്ഞി വിതരണവും ഉണ്ടായിരിക്കുന്നതാണ് .
നമ്മുടെ രക്ഷകനായ യേശുവിന്റെ പീഡാനുഭവ യാത്രയുടെ ഓർമ്മ മനസ്സിൽ ധ്യാനിച്ച് കൊണ്ട് ഈ നോമ്പുകാലം പ്രാർത്ഥനാ പൂർവം ആചരിക്കാൻ നോർത്തു വെയിൽസിലും പരിസര പ്രദേശത്തുമുള്ള എല്ലാ ക്രിസ്തീയ വിശ്വാസികളെയും പന്താസഫ് കുരിശു മലയിലേക്കു സ്വാഗതം ചെയ്യുന്നു .
കുരിശു മലയുടെ വിലാസം –
FRACISCAN FRIARY MONASTERY ROAD ,PANTASAPH . CH 88 PE .
കൂടുതൽ വിവരത്തിന്.
Manoj Chacko – 07714282764
Benny Thomas -07889971259
മാർച്ച് മാസ അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ 11 ന് ബർമിങ്ഹാം ബെഥേൽ കൺവെൻഷൻ സെന്റെറിൽ നടക്കും.പ്രമുഖ വചന പ്രഘോഷകനായ അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിലെ റവ ഫാ സാംസൺ മണ്ണൂർ പിഡിഎം കൺവെൻഷനിൽ ശുശ്രൂഷ നയിക്കും . നോർത്താംപ്ടൺ രൂപതയുടെ എപ്പിസ്കോപ്പൽ വികാരി റവ ഫാ ആൻഡി റിച്ചാർഡ്സൺ എഎഫ് സി എം യുകെയുടെ ആത്മീയ പിതാവ് ഫാ. ഷൈജു നടു വത്താനിയിലിനൊപ്പം കൺവെൻഷനിൽ പങ്കെടുക്കും .
2009 ൽ ഫാ. സോജി ഓലിക്കൽ തുടക്കമിട്ട സെഹിയോൻ യുകെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 2023 മുതൽ അഭിഷേകാഗ്നി എന്ന പേരിലായിരിക്കും പതിവുപോലെ എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും നടത്തപ്പെടുക. എന്നാൽ ദുഃഖശനി പ്രമാണിച്ച് ഏപ്രിൽ മാസ കൺവെൻഷൻ ആദ്യ ശനിയാഴ്ച നടക്കുന്നതായിരിക്കും.
മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേക ശുശ്രൂഷകൾ ,5 വയസ്സുമുതലുള്ള കുട്ടികൾക്ക് ക്‌ളാസ്സ് അടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വൽ ഷെയറിങിനും സൗകര്യം എന്നിവയും അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ ഭാഗമാകും . ശുശ്രൂഷകൾ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും .
സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും സോജിയച്ചന്റെ നേതൃത്വത്തിൽ ആരംഭിച്ച വിവിധങ്ങളായ ശുശ്രൂഷകൾക്ക് അടിസ്ഥാനമായി നിലനിൽക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്‌ക്ക് താങ്ങായി നിലകൊള്ളുകയാണ്.
വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ് വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും . വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്നതും . മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും . കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ് . ഇംഗ്ലീഷ് , മലയാളം ബൈബിൾ , മറ്റ് പ്രാർത്ഥന പുസ്തകങ്ങൾ എന്നിവ ലഭ്യമാകുന്ന എല്‍ഷദായ് ബുക്ക് മിനിസ്ട്രി കൺവെൻഷനിൽ പ്രവർത്തിക്കും.
അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന ,ജപമാല , വി. കുർബാന,വചന പ്രഘോഷണം, ആരാധന, ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവ ഉൾപ്പെടുന്ന അഭിഷേകാഗ്നി കൺവെൻഷനിലേക്ക് ,അഭിഷേകാഗ്നി യുകെ മിനിസ്ട്രിയുടെ ആത്മീയ പിതാവ് റവ ഫാ ഷൈജു നടുവത്താനിയും അഭിഷേകാഗ്നി യുകെ കുടുംബവും ഏവരെയും ക്ഷണിക്കുന്നു .
കൂടുതൽ വിവരങ്ങൾക്ക്;
ഷാജി ജോർജ് 07878 149670
ജോൺസൺ +44 7506 810177
അനീഷ് 07760 254700
ബിജുമോൻ മാത്യു 07515 368239.
നിങ്ങളുടെ പ്രദേശങ്ങളിൽ നിന്നും കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ ;
ജോസ് കുര്യാക്കോസ് 07414 747573.
ബിജുമോൻ മാത്യു 07515 368239
അഡ്രസ്സ്
Bethel Convention Centre
Kelvin Way
West Bromwich
Birmingham
B707JW.
റവ. ഫാ. ഹാപ്പി ജേക്കബ്ബ്
നാലാളുടെ ദൗത്യം നമ്മളുടേതും. കടമ , കർത്തവ്യം ഉത്തരവാദിത്വം എന്നീ പദങ്ങൾ ഉപദേശത്തിൽ അഗ്രഗണ്യരായ നാം ഉപയോഗിക്കുന്ന സ്ഥിരം പദങ്ങളാണ്. നമുക്ക് മനസ്സിലാത്തതും എന്നാൽ മറ്റുള്ളവർ അനുസരിക്കണമെന്ന് വ്യഗ്രത ഉള്ളതുമായതാണ്. നോമ്പുകാല ചിന്താശകലങ്ങളുടെ ഇടയിൽ ഒരു ഓർമ്മപ്പെടുത്തൽ മാത്രം , ഉപദേശം മാത്രമല്ല, കുറച്ചെങ്കിലും പാലിക്കാനുള്ള ഒരു ശ്രമം.
അത്യാധുനികതയുടെ പരകോടിയിൽ നിൽക്കുന്ന ഈ തലമുറയ്ക്ക് സ്വയം സ്വന്തം എന്നേ മനസ്സിലാവുകയുള്ളൂ. നാം നമ്മൾ എന്നത് കൂട്ടായ്മകൾക്കും ആഘോഷങ്ങൾക്കും വേണ്ടി മാറ്റി വച്ച് കഴിഞ്ഞു. മനസ്സുണ്ടെങ്കിലും ജീവിതക്രമം അനുവദിക്കില്ല. രോഗം മൂർച്ചിച്ച അയൽക്കാരൻ സഹായം അഭ്യർത്ഥിച്ചാൽ ഓടിച്ചെല്ലുന്ന ശീലമായിരുന്നെങ്കിൽ ഇന്ന് കാണുന്നത് ഒരു ചെറിയ മറുപടി ആയിരിക്കും – “ആംബുലൻസ് വിളിച്ച് ആശുപത്രിയിൽ പൊയ്ക്കോ “. ഇത്തരം ആശയങ്ങൾക്കുള്ളിൽ ജീവിക്കുന്ന നമ്മുടെ സമൂഹത്തോട് ഈ നോമ്പിന്റെ മൂന്നാം ആഴ്ച നൽകുന്ന സന്ദേശം വി. മർക്കോസ് 2: 1 – 12 വരെ ഭാഗങ്ങൾ .
കർത്താവ് ഒരു ഭവനത്തിൽ ആയിരിക്കുമ്പോൾ അവൻറെ വാക്കുകൾ കേൾക്കുവാൻ ധാരാളം ആളുകൾ കൂടി വന്നു. വാതിൽക്കൽ പോലും ജനക്കൂട്ടം . അപ്പോഴാണ് ഒരു തളർവാദ രോഗിയെ നാലാൾ ചുമന്നു കൊണ്ട് വരുന്നത്. പ്രതിബന്ധം അവർക്ക് മുൻപിൽ , തീരുമാനം കർത്താവിനെ കാണുക എന്നുള്ളതും . ശ്രമിച്ചു നോക്കി ആരും സ്ഥലം തരുന്നില്ല. തിരിഞ്ഞു പോകാനോ പ്രതിസന്ധികൾക്കിടയിൽ തളരുവാനോ അവർക്ക് സാധ്യമല്ലായിരുന്നു. അവർ വീടിൻറെ മേൽക്കൂര പൊളിച്ച് കട്ടിലോട് കൂടി അവനെ കർത്താവിൻറെ മുൻപിൽ എത്തിച്ചു. തങ്ങളുടെ ദൗത്യം പൂർത്തീകരിച്ച് കർത്താവിൻറെ പ്രവർത്തികൾക്കായി അവർ കാത്തിരുന്നു. അവരുടെ വിശ്വാസം കണ്ടിട്ട് കർത്താവ് ആ തളർവാദ രോഗിയുടെ പാപങ്ങൾ മോചിച്ചു. വിശ്വാസത്തോടെ നാലുപേരും , അവിശ്വാസികളായ ശാസ്ത്രിമാരും.
പലപ്പോഴും തീരുമാനങ്ങൾ ഭൂരിപക്ഷത്തിന്റെ എന്ന് നാം ധരിക്കാറുണ്ട്. നാം അത് അംഗീകരിക്കുകയും ചെയ്യും . എന്നാൽ ഭൂരിപക്ഷ അഭിപ്രായമാണോ അതോ സത്യവും നീതിയും ഉത്തരവാദിത്വ ബോധവുമാണോ നാം പിന്താങ്ങേണ്ടത്. അനേകർ സംശയാലുക്കളായി നിന്നിട്ടും നാലുപേരുടെ കഠിനമായ വിശ്വാസം അനേകർ ദൈവത്തെ മഹത്വപ്പെടുത്തുന്നതിന് കാരണമായി.
ഈ നാലുപേർ ആകാൻ നമ്മൾക്ക് സാധ്യമാകുമോ? വീണ് കിടക്കുന്ന, തകർന്നു പോകുന്ന അനേകർക്ക് ആശ്വാസം നൽകാനും , സൗഖ്യം നൽകാനും നമുക്ക് കഴിയണം. പ്രതിസന്ധികൾ ഏറെയുണ്ടാകാം, എന്നാൽ അതിനെ എല്ലാം അതിജീവിക്കുവാൻ വിശ്വാസവും പ്രാർത്ഥനയും ധാരാളം. ഇനി ഈ നാലുപേർ നമ്മിൽ തന്നെയുള്ള നാല് ഗുണങ്ങൾ ആയാലോ . സ്നേഹം, പ്രത്യാശ, അനുകമ്പ, വിശ്വാസം ഇവ ചേർന്നാലും അനേകർക്ക് ആശ്വാസമായി തീരുമല്ലോ.
ഇനി കുറച്ചുകൂടി വ്യാപ്യതമായി ചിന്തിക്കുമ്പോൾ ആകമാന ക്രൈസ്തവ സഭയുടെ സാക്ഷ്യമായി തീരുന്നു. എല്ലാ നമസ്കാരങ്ങളിലും ചൊല്ലുന്ന വിശ്വാസപ്രമാണം തന്നെയാണ് സഭയുടെ ഈ നാൽവർ . കാതോലികം, അപ്പസ്തോലികം, ഏകം, വിശുദ്ധം ഇവയിൽ അല്ലേ സഭയുടെ ദൗത്യവും നിലനിൽപ്പും .
നോമ്പിന്റെ നാളുകൾ വിശുദ്ധമാണ്. അപ്രകാരം ഉള്ള ജീവിതം അതിധന്യമാണ്. കെടുത്തി കളയുന്ന പൈശാചിക ബന്ധനങ്ങളെ എല്ലാം അഴിച്ച് ആത്മസമർപ്പണത്തോടെ ശുശ്രൂഷ വേദിയിലേക്ക് നമുക്ക് ഇറങ്ങാം ; അനേകരുടെ തിരിച്ച് വരവിനായി .
സ്നേഹത്തോടും പ്രാർത്ഥനയോടും
ഹാപ്പി ജേക്കബ് അച്ചൻ
റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ മലങ്കര ഓർത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനങ്ങളുടെ ഭദ്രാസന സെക്രട്ടറിയാണ്. ഇതുകൂടാതെ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂൾ, സെൻറ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് പ്രസ്റ്റൺ , സെന്റ് മേരീസ് കോൺഗ്രിഹേഷൻ സണ്ടർലാന്റ് എന്നിവയുടെ ചുമതലയും വഹിക്കുന്നു. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .
Mobile # 0044 7863 562907
അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുടെ നേതൃത്വത്തിൽ എഎഫ് സിഎം യുകെ വിഷൻ ടീം യേശു ഏക രക്ഷകൻ എന്ന് പ്രഘോഷിക്കുന്ന അതിമനോഹര ദൃശ്യാവതരണങ്ങളടങ്ങിയ വീഡിയോ ആൽബം പുറത്തിറക്കി.
പ്രത്യേകിച്ച് കുട്ടികൾക്കും യുവതീയുവാക്കൾക്കും അവരുടെ ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളിൽ ഈശോയിൽ അഭയം തേടുമ്പോൾ അത് പ്രത്യാശ പകർന്ന് ആത്യന്തികമായി ജീവിത വിജയത്തിലേക്കും നന്മയിലേക്കും നയിക്കുന്നതെങ്ങനെയെന്ന് വിവരിക്കുന്ന ഈ വീഡിയോ ആൽബത്തിൽ മനോഹര ഗാനങ്ങളുമായി ആത്മീയ നേതൃത്വത്തിന്റെ അനുഗ്രഹാശിസ്സുകളോടെ എഎഫ് സിഎം യുകെയ്ക്കുവേണ്ടി പങ്കെടുത്തിരിക്കുന്നത് ജിത്തു ദേവസ്യ , ക്ലെമെൻസ് നീലങ്കാവിൽ,കുരുവിള , ജോസ് , ബിജു , ബെർണാഡ് , റിനി ജിത്തു , നിമ്മി ബിജു , ഷാലന ഷാജി ,ജോയൽ ,ഷിജി , ജൂലിയ,ഷാജി , ഷാന്റി , ഷാലറ്റ് ,മൈക്കിൾ , ജോർജ് , പിയോ , ഡൊമിനിക് , റേച്ചൽ , ബിയാൻക ,എലേന , ജൂലിയറ്റ് , റിയ ,ഡീന,മെൽബിൻ , മെൽവിൻ ,ബ്രൈറ്റ് , ബ്ളയർ ,ഷാർലെറ്റ് ,അഞ്ജു , ഇമ്മാനുവേൽ എന്നിവരാണ്.