Spiritual

ലണ്ടനില്‍ ഒരു ഗുരുവായൂരപ്പ ക്ഷേത്ര സാക്ഷാത്കാരം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ എട്ട് വർഷമായി നടത്തി വരുന്ന ലണ്ടന്‍ ശിവരാത്രി നൃത്തോത്സവം പൂര്‍വാധികം ഭംഗിയായി ആഘോഷിക്കുവാന്‍ ഒരുങ്ങുകയാണ് ലണ്ടന്‍ നഗരം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രഗത്ഭരായ നര്‍ത്തകര്‍ പങ്കെടുക്കുന്ന ഒൻപതാമത് ലണ്ടന്‍ ശിവരാത്രി നൃത്തോത്സവത്തിന്, 2022 മാർച്ച് 26 ന് വൈകിട്ട് ക്രോയ്ടോൻ തോൺട്ടൻ ഹീത്ത് കമ്മ്യൂണിറ്റി സെൻറ്ററിൽ തിരിതെളിയും.

സെമിക്ലാസ്സിക്കല്‍ നൃത്തരൂപങ്ങള്‍ അവതരിപ്പിക്കാതെ തനതു ക്ലാസ്സിക്കല്‍ നൃത്തരൂപങ്ങള്‍ മാത്രം അവതരിപ്പിക്കുന്ന നൃത്തോത്സവങ്ങളില്‍ ഒന്നാണ് ലണ്ടന്‍ ശിവരാത്രി നൃത്തോത്സവം.

കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനുമായി ബന്ധപ്പെടുക,

Asha Unnithan: 07889484066, Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601

Nritholsavam Venue: West Thornton Communtiy Cetnre, London Road, Thornton Heath, Croydon CR7 6AU
Nritholsavam Date and Time: 26 March 2022

Email: [email protected]
Facebook: https://www.facebook.com/londonhinduaikyavedi.org
London Hindu Aikyavedi is working towards the fulfilment of our mission of building a Sree Guruvayoorappan Temple in the United Kingdom.

മെട്രിസ് ഫിലിപ്പ്

കാൽവരി കുന്നിൽമേൽ,കാരുണ്യമേ, കാവൽവിളക്കാണ് നീ..

വിഭൂതി തിരുനാൾ മുതൽ വലിയനോമ്പുകാലം ആരംഭിക്കുന്നു. കാൽവരിയിലേക്കുള്ള യാത്രയുടെ ആരംഭദിനം. നോമ്പു കാലത്തിലേക്ക് പ്രവേശിക്കുന്ന ദിവസം, വിശ്വാസികൾ, നെറ്റിയിൽ കുരിശാകൃതിയിൽ ചാരം പൂശി, അനുതാപത്തിന്റെയും, പ്രാർത്ഥനയുടെയും നീണ്ട 50 ദിവസങ്ങൾ.

കുരിശിന്റെ വഴിയെന്നത്, കുരിശിലേക്കുള്ള വഴിയെന്ന് മാറ്റി ചിന്തിച്ചുനോക്കു. കുരിശിലേക്ക് സൂക്ഷിച്ചുനോക്കാറുണ്ടോ. ആ കുരിശിൽ ഒരു ജീവൻ പിടഞ്ഞു മരിച്ചതാണെന്ന് ഓർക്കാറുണ്ടോ. പീലാത്തോസിന്റെ അരമന മുതൽ ഗാഗുൽത്താവരെ നീണ്ട യാത്രയിൽ, യേശു എന്ത് മാത്രം വേദന അനുഭവിച്ചുണ്ടാകും. മുൾമുടി അണിഞ്ഞു, മരണത്തിലേക്കുള്ള യാത്രയിൽ, തന്റെ കൂടെ ഉണ്ടായിരുന്നവർ ആരുമില്ല എന്ന് യേശു ഓർത്തിരിക്കും. ശരിക്കും ഒരു ഒറ്റപ്പെടൽ. കുറ്റമില്ലാത്തവൻ, കുറ്റം ചെയ്ത, രണ്ട് കള്ളൻമാരോടൊപ്പം കുരിശിൽ തറച്ചു കൊന്നില്ലേ. യേശുവിനെ കുരിശിലേക്ക്, എടുത്ത്, ഇട്ടശേഷം, ആ വിറക്കുന്ന കൈകളിലേക്ക് , ആണികൾ തറച്ചുകയറ്റിയപ്പോൾ, പിതാവേ, എന്ന് വിളിച്ചു, കരഞ്ഞപേക്ഷിക്കുയും, എന്നാൽ എന്റെ ഇഷ്ട്ടം അല്ല, അങ്ങയുടെ ഇഷ്ട്ടം നിറവേറട്ടെ എന്ന് പ്രാർത്ഥിക്കുന്നു. കുരിശിൽ കിടന്നുകൊണ്ട് അലറികരയുന്ന യേശുവിന്റെ വേദന, നമ്മൾ സ്വീകരിച്ചാൽ, ഈ നോമ്പുകാലം ഫലദായകമാകും. നമ്മളൊക്കെ മറ്റുള്ളവരുടെ വേദന അറിയുന്നവർ ആയിരിക്കണം. , യേശുനാഥൻ ഒരു തെറ്റും ചെയ്യാതെ കുരിശിൽ കിടന്നു മരണപ്പെട്ടതാണെന്ന് നമ്മളോർക്കണം.

മനുഷ്യന് സങ്കൽപ്പിക്കാൻ കഴിയാത്ത വേദനയാണ് യേശു അനുഭവിച്ചത്. കുരിശിന്റെ ഭാരം, ഇടയ്ക്കുള്ള ചാട്ടവാർ കൊണ്ടുള്ള അടികൾ, കല്ലിൽ തട്ടിയുള്ള മൂന്ന് വീഴ്ചകൾ, തന്റെ പ്രീയ ശിഷ്യൻമാരുടെ ഓടിഒളിക്കൽ, കുരിശിൽ കിടന്നപ്പോൾ ഉണ്ടായ വേദന, രക്തത്തിൽ മുങ്ങിയ ശരിരം, മുൾകിരീടം കൊണ്ട്, തലയിൽ നിന്നും ഒലിക്കുന്ന രക്തവും, വിലാപുറത്തുള്ള കുന്തം കൊണ്ടുള്ള കുത്തിൽനിന്നുമുണ്ടായ വേദനയെല്ലാം അനുഭവിച്ച യേശുവേ, ആ വേദനയിൽ ചേർക്കണമേ എന്ന് പ്രാർത്ഥിക്കാം. നൊന്തുപ്രസവിച്ച, മാതാവിന്റെ മടിയിലേക്കു യേശുവിനെ കിടത്തിയപ്പോൾ ഉണ്ടാകുന്ന നൊമ്പരം.

നോമ്പുകാലം, പരിവർത്തനത്തിനിടയാകട്ടെ, സഹോദരങ്ങളോട് കരുണചെയ്തും, അവരെ നെഞ്ചോട്ചേർത്തുപിടിച്ചും, വിട്ടുവീഴ്ച്ചകൾ ചെയ്തും, അഹങ്കാരംമാറ്റിവെച്ചും, സഹായങ്ങൾ ചെയ്തും, അവശത അനുഭവിക്കുന്നവർക്ക്, ഒരു നേരത്തെ ആഹാരം എങ്കിലും നൽകി, പരസ്നേഹം നൽകി, ഈ നോമ്പുകാലം അനുഷ്ഠിക്കാം. പ്രാർത്ഥനകൾ …

ഇനിയുള്ള ദിവസങ്ങൾ വീടുകളിൽമുഴങ്ങുന്നത് “കുരിശിൽ മരിച്ചവനെ, കുരിശാലെ വിജയം വരിച്ചവനെ എന്നുള്ള ഗാനമായിരിക്കും.

 

ലിവർപൂൾ :ലിവർപൂൾ പയസ് X ക്നാനായ കാത്തലിക് മിഷൻ സ്ഥാപനവും ഇടവക മധ്യസ്ഥനായ വിശുദ്ധ പത്താം പീയൂസിൻറെ തിരുനാളും മാർച്ച് 5 ശനിയാഴ്ച നടത്തപ്പെടുന്നു. ലിവർപൂളിലെ ക്നാനായ മക്കളുടെ ചിരകാല അഭിലാഷമായ മിഷൻ സ്ഥാപനം, 1911-ൽ ക്നാനായക്കാർക്ക് മാത്രമായി ഒരു രൂപത സ്ഥാപിച്ചു നൽകിയ വിശുദ്ധ പത്താം പീയൂസിൻറെ നാമധേയത്തിലാണ് എന്നത് ഏറെ ശ്രദ്ധേയമാണ്.

തിരുനാളിനു മുന്നോടിയായി പ്രസിദേന്തി വാഴ്ച്ച 2022 ഫെബ്രുവരി 27 ഞായറാഴ്ച വിസ്റ്റൺ സെൻറ് ലിയോ ദേവാലയത്തിൽ (St. Leos Church, Lickers La, Prescot L35 3PN) നടക്കും. പ്രധാന തിരുനാൾ ദിനമായ മാർച്ച് 5 ശനിയാഴ്ച രാവിലെ 10 മണിക്ക് കൊടിയേറ്റവും, തുടർന്ന് നടക്കുന്ന ഭക്തിസാന്ദ്രമായ പൊന്തിഫിക്കൽ തിരുനാൾ കുർബാനയിൽ ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാ ബിഷപ്പ് മർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമികനായിരിക്കും.

യുകെയിൽ അങ്ങോളമിങ്ങോളമുള്ള മറ്റ് മിഷനുകളിലെ വൈദികർ സഹ കാർമികർ ആയിരിക്കും. കുർബാനമധ്യേ ലിവർപൂൾ ആർച്ച് ബിഷപ്പ് മോസ്റ്റ് റവ: മാൽക്കം മക്ക് മഹാൻ തിരുനാൾ സന്ദേശം നൽകി മിഷൻ ഉദ്ഘാടനം നിർവഹിക്കും ദേവാലയത്തിലെ തിരുകർമ്മങ്ങൾക്ക് ശേഷം സ്നേഹവിരുന്നും വേദപാഠം വാർഷികവും ഇടവകദിനവും കുട്ടികളുടെയും മാതാപിതാക്കളുടെയും വൈവിധ്യമാർന്ന കലാപരിപാടികളോടെ കൊണ്ടാടുന്നു. മുൻ മിഷൻ ഡയറക്ടർ ഫാദർ ജോസ് തേക്ക് നിൽക്കുന്നതിൽ ആശംസ പ്രഭാഷണം നടത്തും. പരിപാടികളുടെ വിജയത്തിനായി പാരിഷ് കൗൺസിൽ അംഗങ്ങളുടെയും വേദപാഠ അധ്യാപകരുടെയും നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.

ഈ പുണ്യ ദിനത്തിൽ ഇടവക അംഗങ്ങളുടെ സന്തോഷത്തിൽ പങ്കു ചേരുവാൻ നിങ്ങളെ എല്ലാവരെയും കുടുംബസമേതം ക്ഷണിക്കുന്നതായി മിഷൻ ഡയറക്ടർ റവ ഫാദർ സജി മലയിൽ പുത്തൻപുര, കൈക്കാരന്മാരായ മോൾസി ഫിലിപ്പ്, ബേബി ജോസഫ്, സജി തോമസ് എന്നിവർ അറിയിച്ചു.

തിരുനാൾ നടക്കുന്ന പള്ളിയുടെ അഡ്രസ്സ്

St. Luke Catholic Church,147 Shaw Ln, Prescot L35 5AT

 

ഫാ. ഹാപ്പി ജേക്കബ്

വലിയ നോമ്പിൻറെ അനുഭവത്തിലേക്ക് നാം വീണ്ടും കടന്നു വരികയാണല്ലോ. ആത്മീകതയുടെ ബലം നൽകുന്ന അനുഭവം ആയ നോമ്പും ഉപവാസവും ഈ ദിനങ്ങളുടെ പ്രത്യേകതയാണ്. എന്തിനുവേണ്ടി എന്നൊരു ചോദ്യം നമ്മളിൽ ഉയരുകയാണെങ്കിൽ അതിൻറെ ഉത്തരം ആത്മീയമായ ഒരു ശിക്ഷണമാണ് നോമ്പ് നമുക്ക് തരുന്നത് . അതിൻറെ ഗുണഭോക്താവും നമ്മൾ തന്നെ. എന്നാൽ സഭയുടെ കല്പന മറന്ന് പിതാക്കന്മാരുടെ പഠിപ്പിക്കലുകളും പ്രമാണങ്ങളും മാറ്റി നമ്മുടെതായ ചിന്താഗതികളും നിൽക്കുമ്പോൾ വലിയ പ്രാധാന്യം കാണാൻ കഴിയില്ല. എന്നാൽ പാലിക്കുന്നവർക്ക് ഇത് പരിവർത്തനത്തിന്റെ ദിനങ്ങളാണ്.

ഏതൊരുവനും നോമ്പിലൂടെ യാത്ര ചെയ്താൽ അവന് ലഭിക്കുന്ന പരിവർത്തനത്തിന്റെ മൂല്യമാണ് ആദ്യദിനത്തിലെ വായനയിൽ നാം കാണുന്നത്. വി. യോഹന്നാൻ 2 : 1-11 വരെയുള്ള ഭാഗങ്ങളാണ് വായനാ ഭാഗം. രണ്ട് പ്രധാന ചിന്തകൾ നാം കാണുന്നു. എല്ലാവിധ പ്രശ്നങ്ങളിലൂടെ നാം കടന്നു പോകുമ്പോഴും അതിന്റെ പരിഹാരം ക്രിസ്തുവിൽ ഉണ്ട് എന്നുള്ളതും രണ്ടാമതായി നാം അവന്റെ ഹിതം അനുസരിച്ച് നമ്മെ തന്നെ ഏൽപ്പിച്ച് കൊടുത്താൽ അത്ഭുതകരമാംവിധം നമ്മുടെ മൂല്യത വർദ്ധിക്കുംഎന്നുള്ളതും ഈരണ്ട് കാര്യങ്ങളും നോമ്പിൻറെ അവസാനം ആണ് നാം മനസ്സിലാക്കുന്നതെങ്കിലും ആദ്യ ദിനത്തിൽ തന്നെ ഈ ചിന്തകൾ നമ്മെ നോമ്പിലേക്ക് കടത്തുന്നു.

കേവലം ജീവിതവുമായി പോകുന്ന ഓരോ ക്രിസ്ത്യാനിയും താൻ വെറും വെള്ളമായി ജീവിച്ച് പോകുമ്പോൾ എപ്പോഴെങ്കിലും നാം കർത്താവിന്റെ സന്നിധിയിൽ ആകുമ്പോൾ ഇതുവരെയും രുചിച്ചിട്ടില്ലാത്ത മേൽത്തരം വീഞ്ഞിന്റെ ഗുണങ്ങളിലേക്ക് നാം എത്തുന്നു. പടിവാതിൽക്കൽ വരെ മാത്രം കടന്നു ചെല്ലുവാൻ കഴിയുമായിരുന്ന നമ്മെ അകത്തളങ്ങളിലേക്ക് കൊണ്ടെത്തിക്കുന്നു . നമ്മുടെ മൂല്യവർധന ഏവരാലും പ്രശംസിക്കപ്പെടുന്നതിന് കാരണവുമാകുന്നു. ഇവിടെ നാം കാണുന്നത് രൂപാന്തരം ക്രിസ്തുവിലൂടെ സാധ്യമാകുന്നതായിട്ടാണ്. നമ്മുടെ മൂന്നാം തിരിവും അത് ദൈവത്തിങ്കലേക്കുമാകുമ്പോൾ പരിവർത്തനം നമ്മിൽ സാധ്യമാകും.

രണ്ടാമതായി സ്വയത്തിലും ധനത്തിലും ഒക്കെയാണ് നാം ഇന്ന് പ്രശംസക്ക് പാത്രിഭവിക്കുന്നത്. എന്നാൽ ഈ ദിനം നമ്മെ പഠിപ്പിക്കുന്നത് പരിശുദ്ധ മാതാവിന്റെ വാക്കുകളിലൂടെയാണ് . അവൻ പറയുന്നത് പോലെ നിങ്ങൾ പ്രവർത്തിക്കുവിൻ. അനുസരണവും വിധേയത്വവും വിശ്വസ്തതയും ഒക്കെ ഇതിൻറെ വശങ്ങളാണ്. എവിടെ ഒക്കെ നാം സ്വയത്തിൽ പ്രശംസിക്കുന്നുവോ അവിടെയൊക്കെ ബലഹീനതയാണ് ഫലം .

അത്തരുണത്തിൽ നാം ചിന്തിക്കുമ്പോൾ ഈ നോമ്പ് നമ്മുടെ അനുഗ്രഹവും , നമ്മളിലൂടെ ദൈവം പ്രവർത്തിക്കുന്ന ദിനങ്ങളുമാണ്. അനുഗ്രഹത്തോടെ ഈ നോമ്പിനെ നമുക്ക് വരവേൽക്കാം. പ്രാർത്ഥനയിൽ
ഹാപ്പി ജേക്കബ് അച്ചൻ

  

റവ. ഫാ. ഹാപ്പി ജേക്കബ്ബ്

മലങ്കര ഓർത്ത്ഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ ഭദ്രാസ   സെക്രട്ടിയായി ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു. കൂടാതെ മാഞ്ചെസ്റ്റർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവകയിലും, ന്യൂകാസിൽ സെൻറ് തോമസ്സ് ഇടവകയിലും, നോർത്ത് വെയിൽസ് സെൻറ് ബെഹന്നാൻസ് ഇടവകയിലും വികാരിയായിട്ട് ശുശ്രൂഷിക്കുന്നു. യോർക്ക്ഷയറിലെ ഹറോഗേറ്റിലാണ് താമസം.

ബിനോയ് എം. ജെ.

ശാസ്ത്രം എന്നാൽ എന്ത്?പ്രകൃതിയുടെ സഹായത്താൽ പ്രകൃതിയെ ജയിക്കുവാനുള്ള മനുഷ്യന്റെ ഇച്ഛയിൽ നിന്നും ഉരുത്തിരിയുന്ന ആപേക്ഷികജ്ഞാനത്തെ ‘ശാസ്ത്രം’ എന്ന് വിളിക്കാം. ഇതിൽ ഒന്നാം സ്ഥാനം മനുഷ്യന്റെ ഇച്ഛയ്ക്കാണ് കൊടുക്കേണ്ടത്. ഇച്ഛയില്ലാതെ ഇതൊന്നും സാധിക്കുകയില്ല. പ്രകൃതിയെ ജയിക്കുവാനുള്ള ഇച്ഛ മനുഷ്യനിൽ രൂഢമൂലമായി കിടക്കുന്നു. അതാണ് മനുഷ്യന്റെ എല്ലാ പരിശ്രമങ്ങളുടെയും അടിസ്ഥാനം. എന്നാൽ പ്രകൃതിയെ ജയിക്കേണ്ടത് എങ്ങനെയെന്ന് അവന് നല്ല തിട്ടമില്ല. തുടക്കത്തിൽ അവൻ പ്രകൃതിയുടെ സഹായത്താൽ പ്രകൃതിയെ ജയിക്കുവാൻ ശ്രമിക്കുന്നു. പക്ഷേ ഇതൊരു പാഴ് വേല ആകുവാനേ വഴിയുള്ളൂ. ഇത് കോഴിക്ക് കാവൽ കുറുക്കനെ ഏൽപിക്കുന്നത് പോലേ ഉള്ളൂ. പ്രകൃതിയെ നമുക്ക് വിശ്വസിക്കുവാൻ ആവില്ല.

ഇച്ഛാശക്തി മനുഷ്യനേയുള്ളൂ, പ്രകൃതിയ്ക്കതില്ല. മനുഷ്യനിൽതന്നെ പ്രകൃതിയും ഇച്ഛയും കുടികൊള്ളുന്നു. ഇച്ഛ ആത്മവിൽ കൂടികൊള്ളുമ്പോൾ ശരീരവും മനസ്സും ബുദ്ധിയും പ്രകൃതിയുടെ രചനകളാണ്. ആത്മാവിന് മോക്ഷം കിട്ടണമെങ്കിൽ പ്രകൃതിയെ ജയിക്കേണ്ടിയിരിക്കുന്നു. പ്രകൃതിയുടെ സഹായത്താൽ പ്രകൃതിയെ ജയിക്കുക എന്ന ആശയം യുക്തിഹീനമാണ്. അതിൽ നാമൊരിക്കലും വിജയിക്കുവാൻ പോകുന്നില്ല. അതിനാൽതന്നെ ശാസ്ത്രത്തിലൂടെയും ആപേക്ഷികജ്ഞാനത്തിലൂടെയും മോക്ഷം സമ്പാദിക്കുവാൻ നമുക്കാവില്ല. അതിനുള്ള ഓരോ ശ്രമവും നമ്മെ ആശയക്കുഴപ്പത്തിലാക്കുകയേയുള്ളൂ.
ഇതാണ് മനുഷ്യന്റെ പ്രശ്നം.

അപ്പോൾ പിന്നെ പ്രകൃതിയെ എങ്ങനെയാണ് നിയന്ത്രിക്കുകയും ജയിക്കുകയും ചെയ്യേണ്ടത്? ഇച്ഛാശക്തിയെ വേണ്ടവണ്ണം വിനിയോഗിക്കുക. ആത്മാവ് ഇച്ഛിക്കുകയോ കൽപിക്കുയോ ചെയ്താൽ പ്രകൃതി അതനുസരിക്കുവാൻ ബാധ്യസ്തമാണ്. പ്രകൃതി അതനുസരിക്കുകയും ചെയ്യും. ഈ ഇച്ഛാശക്തിയെ വേണ്ടവണ്ണം വിനിയോഗിക്കുവാൻ ആവാതെ വരുമ്പോൾ നമുക്ക് പ്രശ്നങ്ങൾ അനുഭവപ്പെട്ടു തുടങ്ങുന്നു.

അനന്തമായ ഇച്ഛാശക്തി- താനിച്ഛിക്കുന്നതെല്ലാം സംഭവിക്കുമെന്നുള്ള ഉറച്ച വിശ്വാസം- ഇതാണ് അനന്താനന്ദത്തിലേക്കും മോക്ഷത്തിലേക്കുമുള്ള ഏകമാർഗ്ഗം. നമുക്ക് നഷ്ടപ്പെട്ടു പോകുന്നതും ഈയാത്മവിശ്വാസം തന്നെ. താൻ കൽപിക്കുന്നതൊക്കെ എങ്ങനെ സംഭവിക്കുമെന്ന് മനുഷ്യൻ അത്ഭുതപ്പടുന്നു. അവന്റെ ഇച്ഛാശക്തിയും ആത്മവിശ്വാസവും പൂജ്യത്തിൽ കിടക്കുന്നു. പരിശ്രമിച്ചാൽ നമുക്ക് ഇതിനെ വളർത്തിക്കൊണ്ടുവരുവാൻ കഴിയും. ഇച്ഛിക്കുകയും കൽപിക്കുകയുമല്ലാതെ കാര്യങ്ങൾ നേടിയെടുക്കുവാൻ മറ്റെന്തുമാർഗ്ഗമാണ് ആത്മാവിന്റെ പക്കലുള്ളത്? അതുണ്ടെങ്കിൽ പിന്നെ മറ്റെന്തുമാർഗ്ഗമാണ് ആത്മാവിന് വേണ്ടത്?

ശാസ്ത്രത്തിലും ശാസ്ത്രീയ വിജ്ഞാനത്തിലും വലിയ കാര്യമൊന്നുമില്ല. ആ വിജ്ഞാനം എല്ലായിടത്തും തെറ്റുന്നതായാണ് നാം കാണുന്നത്. യഥാർത്ഥ വിജ്ഞാനം ആത്മാവിലാണ് കിടക്കുന്നത്,പ്രകൃതിയിലല്ല! പ്രകൃതിയിൽ നിന്ന് കിട്ടുന്ന വിജ്ഞാനം സത്യത്തിന്റെ ഒരനുകരണം മാത്രമാണ്. അത് സത്യമല്ല. പ്രകൃതിയിൽ നിന്ന് പഠിക്കുക എന്ന ശാസ്ത്രത്തിന്റെ സമീപനം തെറ്റാണ്. അത് നമ്മുടെ പ്രകൃതിയുമായുള്ള ബന്ധനത്തെ ശക്തിപ്പെടുത്തുകയേയുള്ളൂ. പ്രകൃതിയുമായുള്ള ബന്ധനത്തെ ജയിക്കുക എന്നതാണ് മനുഷ്യന്റെ അത്യന്തികമായ ലക്ഷ്യം. അത് സാധിക്കണമെങ്കിൽ ആത്മാവിലേക്കും അതിന്റെ ഇച്ഛാശക്തിയിലേക്കും അനന്തജ്ഞാനത്തിലേക്കും നാം ശ്രദ്ധ തിരിച്ചു വിടേണ്ടിയിരിക്കുന്നു.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

 

സീറോ മലബാര്‍ എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റിജിയന്‍ കണ്‍വെന്‍ഷന്‍ മാര്‍ച്ച് 5ന് രാവിലെ 9 മണി മുതല്‍ വൈകീട്ട് നാലു മണിവരെ കാര്‍ഡിഫിലെ സെന്റ് ജൂലിയന്‍സ് സ്‌കൂളില്‍ വച്ച് നടത്തുന്നു. ധ്യാനം നയിക്കുന്നത് ഈയിടെ നാട്ടില്‍ നിന്നെത്തിയ ഫാദര്‍ ജോബി വെള്ളപ്ലാക്കല്‍ CST യും സീറോ മലബാര്‍ രൂപതാ ഇവാഞ്ചലൈസേഷന്‍ ചെയര്‍ പേഴ്‌സണ്‍ സിസ്റ്റര്‍ ആന്‍ മരിയയും ചേര്‍ന്നാണ്. കുട്ടികള്‍ക്കായി പ്രത്യേക സെക്ഷനും ഒരുക്കിയിട്ടുണ്ട്. കോവിഡിന് ശേഷം നടക്കുന്ന ആദ്യ ലൈവ് കണ്‍വെന്‍ഷനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുകയാണ്.

സീറോ മലബാര്‍ രൂപതാ മോണ്‍സിന്യോര്‍ ഫാ സജി മലയില്‍ പുത്തന്‍പുരയുടെ നേതൃത്വത്തില്‍ ഫാ ഫാന്‍സ്വാ പത്തില്‍, ഫാ പോള്‍ വെട്ടിക്കാട്ട്, ഫാ സിറില്‍ തടത്തില്‍, ഫാ അഗസ്റ്റിന്‍ വാമറ്റത്തില്‍, ഫാ സണ്ണി പോള്‍, ഫാ ഷന്‍ജു, ഫാ ജിമ്മി സെബാസ്റ്റ്യന്‍ എന്നീ വൈദീകരുടെ നേതൃത്വത്തിലും വിവിധ ഇടവക കൂട്ടായ്മകളില്‍ ധ്യാനത്തിനായുള്ള ഒരുക്കങ്ങള്‍ തുടങ്ങി.

അഡ്രസ്

സെന്റ് ജൂലിയന്‍സ് സ്‌കൂള്‍ ഹിതര്‍ റോഡ്

ന്യൂപോര്‍ട്ട്, NP 19 7XU

ഫ്രീ കാര്‍ പാര്‍ക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. നേരത്തെ തന്നെ നിങ്ങളുടെ ഒഴിവ് ദിവസം ക്രമീകരിക്കാനും വലിയ നോമ്പു വേളയില്‍ നടക്കുന്ന ഈ ഏക ദിന കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കാനും ഏവരേയും സ്വാഗതം ചെയ്യുന്നതായി ഫാ പോള്‍ വെട്ടിക്കാട്ടും ഫാ ഫാന്‍സ്വാ പത്തിലും അറിയിച്ചു.

 

 

ലണ്ടൻ : ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ ഭാഗമായ പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ യു.കെ.ഭദ്രാസനം സംഘടിപ്പിക്കുന്ന രണ്ടാമത് നോമ്പ്കാല കൺവൻഷൻ മാർച്ച് മാസം 4 – തീയതി വെള്ളിയാഴ്ച 6.30pm (യുകെ സമയം) ന് ആരംഭിക്കുന്നു. വലിയ നോമ്പിലെ എല്ലാ വെള്ളിയാഴ്ചകളിലുമായി നടത്തപ്പെടുന്ന ഈ ഓൺലൈൻ ( Zoom ID: 213 313 4130; Passcode: Lent) കൺവൻഷനിൽ പതിവുപോലെ സുറിയാനി സഭയിലെ അഭിവന്ദ്യ മെത്രാപ്പോലീത്തന്മാർക്കും ശ്രേഷ്ഠ വൈദീകർക്കും പുറമേ മറ്റു സഹോദരി സഭകളിലെ അഭിവന്ദ്യ പിതാക്കന്മാരും പ്രമുഖ വചനപ്രഘോഷകരും പങ്കുചേരുന്നു.

അന്ത്യോഖ്യാ പാത്രിയർക്കീസ് പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ ബാവയുടെയും മലങ്കരയുടെ ശ്രേഷ്ഠ കാതോലിക്കാ ആബൂൻ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവയുടെയും അനുഗ്രഹാശിസ്സുകളോടെ നടത്തപ്പെടുന്ന ഈ നോമ്പുകാല കൺവൻഷന് യു.കെ. പാത്രിയർക്കൽ വികാരി അഭിവന്ദ്യ ഡോ. മോർ അന്തീമോസ് മാത്യൂസ് മെത്രാപ്പോലീത്തയും യു.കെ. ഭദ്രാസന കൗൺസിലും നേതൃത്വം കൊടുക്കുന്നു. ഈ വർഷത്തെ കൺവൻഷൻ ചിന്താവിഷയം “നാം പാപം സംബന്ധിച്ചു മരിച്ചു നീതിയ്ക്കായി ജീവിയ്ക്കേണ്ടതിന് അവൻ തൻ്റെ ശരീരത്തിൽ നമ്മുടെ പാപങ്ങൾ ചുമന്നുകൊണ്ട് ക്രൂശിന്മേലേറി. അവൻ്റെ മുറിവുകളാൽ നിങ്ങൾ സൗഖ്യം പ്രാപിച്ചിരിയ്ക്കുന്നു (1 പത്രോസ് 2:24) എന്നതാണ്. എല്ലാ വിശ്വാസികളേയും ഈ കൺവൻഷനിൽ സംബന്ധിച്ച് അനുഗ്രഹകരാകുവാൻ വിനീതമായി ക്ഷണിച്ചുകൊള്ളുന്നു.

 

 

ഫാ. മാത്യു നെരിയാട്ടിൽ

ചുരുങ്ങിയ സമയം കൊണ്ട് തന്നെ യുകെയിൽ ശക്തമായ സാന്നിധ്യമുറപ്പിച്ചു കൊണ്ടിരിക്കുന്ന സീറോ മലങ്കര കത്തോലിക്കാ സഭയുടെ പുതിയ നാഷണൽ കൗൺസിൽ ഔദ്യോഗികമായി നിലവിൽ വന്നു. യുകെയിലെ മലങ്കര സഭയുടെ കോഓർഡിനേറ്റർ റവ. ഡോ. കുര്യാക്കോസ് തടത്തിൽ അച്ചനാണ് കൗൺസിൽ പ്രസിഡന്റ്‌. റെജി മാണികുളം നാഷണൽ വൈസ്പ്രസിഡന്റ്‌ ആയി തെരഞ്ഞെടുക്കപ്പെട്ടു. ഷാജി കൂത്ത്നേത്ത് (സെക്രട്ടറി), സോണി കൊച്ചുവിളയിൽ (ട്രഷറർ), വിഭ ജോൺസൻ (ജോയിന്റ് സെക്രട്ടറി), ക്രൈസ്റ്റൻ ഫ്രാൻസിസ് (ലീഗൽ അഡ്വൈസർ) എന്നിവരാണ് മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ.

ജനുവരി 30ന് കവന്ററിയിൽ വച്ച് നടന്ന, യുകെയിലെ മലങ്കര മിഷനുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നാഷണൽ കൗൺസിൽ അംഗങ്ങളുടെ യോഗത്തിലാണ് പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തത്. കോർഡിനേറ്റർ ഫാ.കുര്യാക്കോസ് തടത്തിൽ അദ്ധ്യക്ഷ്യം വഹിച്ച മീറ്റിംഗിൽ വിവിധ മിഷൻ ചാപ്ലൈൻസ് ആയി സേവനമനുഷ്ടിക്കുന്ന ഫാ. രഞ്ജിത്ത് മടത്തിറമ്പിൽ, ഫാ. ജോൺ അലക്സ്‌ പുത്തൻവീട്, ഫാ. മാത്യു നെരിയാട്ടിൽ, ഫാ. ഡാനിയേൽ പ്ലാവിളയിൽ എന്നിവർ പങ്കെടുത്തു. യുകെ മലങ്കര നാഷണൽ കൗൺസിൽ രക്ഷാധികാരി ആയ മോറാൻ മോർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ പ്രസ്തുത തെരഞ്ഞെടുപ്പിനെ ഓദ്യോഗികമായി അംഗീകരിച്ച് കല്പന നൽകിയതോടെയാണ് പുതിയ കൗൺസിൽ നിലവിൽ വന്നത്.

 

 

സെഹിയോൻ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തിൽ എല്ലാ മൂന്നാം ശനിയാഴ്ച്ചയും നടക്കുന്ന ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും 19 ന് ഇന്ന് നടക്കും.

ഡയറക്ടർ റവ.ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന ശുശ്രൂഷയിൽ സെഹിയോൻ മിനിസ്ട്രിയുടെ മുഴുവൻ സമയ ആത്മീയ രോഗശാന്തി ശുശ്രൂഷകരും വചന പ്രഘോഷകരുമായ ബ്രദർ ജോസ് കുര്യാക്കോസ്, ബ്രദർ സെബാസ്റ്റ്യൻ സെയിൽസ് , എന്നിവർക്കൊപ്പം ബ്രദർ ലിജോ കാർഡിഫ് വചന ശുശ്രൂഷ നയിക്കും .

 

സത്‌സംഗം ആദ്ധ്യാത്മിക സാധ്യതകൾ സ്വാംശീകരിക്കുന്നതിന് ഏറ്റവും ഉപകരിക്കുന്ന ഒന്നാണ്. ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ഈ മാസത്തെ സത്‌സംഗം ആഘോഷമായി ഫെബ്രുവരി 26-ാം തീയതി ക്രോയിഡോണിലെ വെസ്റ്റ് തോൺടൺ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് വൈകുന്നേരം 5.30 മുതൽ ആഘോഷിക്കുന്നതായിരിക്കും.

വൈകിട്ട് 5.30 മുതൽ ഭജന, ദീപാരാധന, അന്നദാനം എന്നിവയാണ് ഈ മാസത്തെ കാര്യപരിപാടികൾ.

നിങ്ങളുടെ പരമമായ പ്രകൃതത്തെ തിരിച്ചറിയാൻ സഹായിക്കുന്ന, ആരോഗ്യത്തിലേക്കും ആനന്ദത്തിലേക്കും വിജയത്തിലേക്കും നയിക്കുന്ന ഈ സത്‌സംഗ ആഘോഷ പരിപാടികളിൽ പങ്ക് ചേരുവാൻ നിങ്ങൾ ഏവരെയും ലണ്ടൻ ഹിന്ദു ഐക്യവേദി സഹൃദയം ക്ഷണിക്കുന്നു.

ഫെബ്രുവരി മാസത്തെ പരിപാടികളുടെ കൂടുതൽ വിവരങ്ങൾക്കും പങ്കെടുക്കുന്നതിനുമായി സംഘാടകരുമായി ബന്ധപ്പെടുക -സുരേഷ് ബാബു: 07828137478, സുഭാഷ് സർക്കാര : 07519135993, ജയകുമാർ: 07515918523, ഗീത ഹരി: 07789776536, ഡയാന അനിൽകുമാർ: 07414553601
Event will be conducted in line with government and public health guidance.

Venue: 731-735, London Road, Thornton Heath, Croydon CR7 6AU

Email: [email protected]

Facebook: https://www.facebook.com/londonhinduaikyavedi.org

RECENT POSTS
Copyright © . All rights reserved