കൊളംബോയിൽ നടന്ന ടി20 ലോകകപ്പ് മത്സരത്തിൽ പാകിസ്താനെതിരെ ഇന്ത്യ ശക്തമായ പ്രകടനമാണ് കാഴ്ചവെച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 175 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ തുടക്കത്തിലേ പതറിയ പാകിസ്താൻ 18 ഓവറിൽ 114 റൺസിന് പുറത്താകുകയായിരുന്നു. ഈ ജയത്തോടെ ഇന്ത്യ സൂപ്പർ എട്ടിൽ പ്രവേശനം ഉറപ്പിച്ചു.
ഇന്ത്യൻ ബൗളർമാരുടെ കൃത്യതയാർന്ന ആക്രമണമാണ് മത്സരത്തിന്റെ ഗതി നിർണയിച്ചത്. ആദ്യ ഓവറിൽ തന്നെ ഹാർദിക് പാണ്ഡ്യ സാഹിബ്‌സാദ ഫർഹാനെ പുറത്താക്കി ഇന്ത്യക്ക് മികച്ച തുടക്കം നൽകി. പിന്നാലെ ജസ്പ്രീത് ബുംറ തന്റെ ഇൻസ്വിങ്ങറിലൂടെ സയിം അയൂബിനെയും ക്യാപ്റ്റൻ സൽമാൻ ആഗയെയും പുറത്താക്കി പാക് നിരയുടെ നട്ടെല്ലൊടിച്ചു. അക്ഷർ പട്ടേൽ ബാബർ അസമിനെ മടക്കിയതോടെ പാകിസ്താൻ വലിയ സമ്മർദത്തിലായി. ബുംറ, അക്ഷർ, വരുൺ ചക്രവർത്തി എന്നിവർ രണ്ടുവീതം വിക്കറ്റ് വീഴ്ത്തി ഇന്ത്യൻ ആധിപത്യം ഉറപ്പിച്ചു.
ബാറ്റിങ്ങിൽ ഇന്ത്യക്ക് കരുത്തായത് ഇഷാൻ കിഷന്റെ തകർപ്പൻ പ്രകടനമാണ്. വെറും 40 പന്തിൽ 77 റൺസ് നേടിയ ഇഷാൻ 10 ഫോറും മൂന്ന് സിക്സും നേടി പാകിസ്താൻ ബൗളർമാരെ സമ്മർദത്തിലാക്കി. സൂര്യകുമാർ യാദവ്, ശിവം ദുബെ, തിലക് വർമ എന്നിവർ നിർണായക സംഭാവന നൽകി സ്കോർ ഉയർത്തി. പവർപ്ലേയിൽ തന്നെ ആക്രമണ ശൈലി സ്വീകരിച്ച ഇഷാൻ മത്സരം ഇന്ത്യയുടെ നിയന്ത്രണത്തിലാക്കി, ഒടുവിൽ വലിയ ജയത്തിന് വഴിയൊരുക്കി.
കളത്തിന്റെ മുഴുവൻ നിയന്ത്രണവും കൈവശംവെച്ചാണ് സന്തോഷ് ട്രോഫി ഫൈനലിൽ കേരളം ഇറങ്ങിയത്. പന്തടക്കത്തിലും മുന്നേറ്റത്തിലും വ്യക്തമായ ആധിപത്യം പുലർത്തിയെങ്കിലും, ലഭിച്ച മികച്ച അവസരങ്ങൾ ഗോൾ ആക്കാൻ സാധിക്കാതിരുന്നത് കേരളത്തിന് തിരിച്ചടിയായി.
ആദ്യ പകുതിയിലും രണ്ടാം പകുതിയിലും കേരളത്തിന്റെ ആക്രമണങ്ങൾ സർവീസസ് പ്രതിരോധത്തിൽ പലവട്ടം വന്നു . ഗോൾകീപ്പർ ഗഗൻദീപിന്റെ മികവാർന്ന സേവുകളും പോസ്റ്റിലിടിച്ച മടങ്ങിയ ഷോട്ടുകളും കേരളത്തിന്റെ പ്രതീക്ഷകൾക്ക് വിലങ്ങായി.
ഗോൾരഹിതമായ മത്സരത്തിൽ വിധിയെഴുതിയത് എക്‌സ്ട്രാ ടൈമിലെ ഒരു നിമിഷം മാത്രമാണ്. 109-ാം മിനിറ്റിൽ അഭിഷേക് പവാർ നേടിയ ഗോൾ സർവീസസിന് എട്ടാം സന്തോഷ് ട്രോഫി കിരീടം സമ്മാനിച്ചപ്പോൾ, തുടർച്ചയായ രണ്ടാംവട്ടം ഫൈനലിൽ തോൽവി കേരളത്തെ നിരാശയിൽ ആഴ്ത്തി.
ഹരാരെയിൽ നടന്ന അണ്ടർ 19 ഏകദിന ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ 100 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ ആറാം തവണയും കിരീടം സ്വന്തമാക്കി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 411 റൺസ് നേടി. 80 പന്തിൽ 175 റൺസ് നേടിയ വൈഭവ് സൂര്യവൻഷിയാണ് ഇന്ത്യൻ ഇന്നിംഗ്‌സിന്റെ കരുത്ത്. ആയുഷ് മാത്രെ 53 റൺസുമായി പിന്തുണ നൽകി. മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ട് 40.2 ഓവറിൽ 311 റൺസിന് എല്ലാവരും പുറത്തായി.
കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന് തുടക്കത്തിൽ തന്നെ തിരിച്ചടി നേരിട്ടു. ജോസഫ് മൂർസ്, ബെൻ മയേസ്, തോമസ് റ്യൂ എന്നിവരെ തുടർച്ചയായി പുറത്താക്കി ഇന്ത്യ മത്സരത്തിൽ മേൽക്കൈ നേടി. കലേബ് ഫാൽക്കോണർ 115 റൺസുമായി ചെറുത്തുനിന്നെങ്കിലും മറ്റ് ബാറ്റ്സ്മാൻമാർക്ക് പിന്തുണ നൽകാൻ സാധിച്ചില്ല. ഇന്ത്യക്കായി ആർ.എസ്. ആംബ്രിഷ് മൂന്ന് വിക്കറ്റും ദീപേഷ് ദേവേന്ദ്രൻ രണ്ട് വിക്കറ്റും വീഴ്ത്തി.
നേരത്തെ ഇന്ത്യയുടെ ബാറ്റിംഗ് ഇന്നിംഗ്‌സിൽ വൈഭവിനൊപ്പം ആയുഷ് മാത്രെയും ശക്തമായ അടിത്തറ ഒരുക്കി. വേദാന്ത് ത്രിവേദി, വിഹാൽ മൽഹോത്ര, അഭിഗ്യാൻ കുണ്ടു എന്നിവരും വിലപ്പെട്ട സംഭാവന നൽകി. അവസാന ഓവറുകളിൽ കനിഷ് ചൗഹാന്റെ വേഗമേറിയ 37 റൺസ് സ്കോർ 400 കടക്കാൻ സഹായിച്ചു. ശക്തമായ ബാറ്റിംഗും കൃത്യമായ ബൗളിംഗും ഒരുമിച്ചപ്പോൾ ഇന്ത്യ യുവരാജാക്കന്മാരായി വീണ്ടും ചരിത്രം കുറിച്ചു.
അപ്പച്ചൻ കണ്ണഞ്ചിറ
വാർവിക്ക്ഷയർ: വാർവിക്ക്ഷയർ യൂണിവേഴ്സിറ്റി ഇൻഡോർ സ്പോർട്സ് സെന്ററിൽ വെച്ച് നടന്ന ഇംഗ്ലീഷ് നാഷണൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡലുകൾ തൂത്തുവാരി മലയാളികൾക്ക് അഭിമാനമായി കുന്നംകുളത്തുകാരൻ, നിഖിൽ പുലിക്കോട്ടിൽ. ഇംഗ്ളീഷ് നാഷണൽസിൽ പതിനഞ്ചു വയസ്സിൽ താഴെയുള്ളവരുടെ വിഭാഗത്തിൽ സിംഗ്ൾസിൽ ചാമ്പ്യൻ ആവുകയും, ഡബിൾസിൽ യോർക്‌ഷെയർ, ഹാലിഫാക്സിൽ നിന്നുള്ള ഫിൽ ഡാനിയേലുമായി കൂട്ടൂചേർന്ന് ഡബിൾസിൽ സ്വർണ്ണം നേടുകയും, മിക്സഡ് ഡബിൾസിൽ മുൻ ഇൻഡോനേഷ്യൻ നാഷണൽ താരത്തിന്റെ മകളും, ലൗഗ്ബോറോ, ലെസ്റ്ററിൽ നിന്നുള്ള മുത്തിയാര മണ്ഡേലയുമായി ചേർന്ന് പ്രസ്തുത ഇനത്തിലും ചാമ്പ്യൻഷിപ്പ് നേടിക്കൊണ്ട് ട്രിപ്പിൾ ഗോൾഡ് മെഡലുകൾ ഉയർത്തി നിഖിൽ ടൂർണമെന്റിലെ സുവർണ്ണ താരമാവുകയായിരുന്നു.


2023 ൽ നിഖിൽ U13 ഇംഗ്ലീഷ് ബാഡ്mമിന്റൺ ദേശീയ ചാമ്പ്യൻഷിപ്പിൽ സിംഗിൾസ്, ഡബിൾസ്, മിക്‌സഡ് ഡബിൾസിൽ ട്രിപ്പിൾ സ്വർണം നേടികൊണ്ടാണ് അന്ന് തന്റെ നാമം ഇംഗ്ളീഷ് നാഷണൽസിൽ എഴുതിച്ചേർത്തത്. നാലുവർഷമായി തുടർച്ചയായി നാഷണൽ ചാമ്പ്യൻഷിപ്പിൽ ശ്രദ്ധേയമായി ഉയർന്നുവരുന്ന നിഖിലിന് ഈ വിജയം തന്റെ കിരീടത്തിൽ മറ്റൊരു പൊൻതൂവൽക്കൂടി ചാർത്തിയിരിക്കുകയാണ്.
സിംഗിൾസ് ഫൈനൽ മത്സരത്തിൽ നിഖിൽ അനായാസേന 21 -14, 21 -16 എന്നീ സ്കോറുകൾക്കു എതിരാളിയായ വാർവിക്ഷയറിൽ നിന്നുള്ള ശുചിർ കൃഷ്ണ അദ്ദഗോണ്ടലയെ നേരിട്ടുള്ള സെറ്റുകളിൽ തളക്കുകയായിരുന്നു. ഡബിൾസിൽ യോർക്ക്ഷയറിലെ ഹാലിഫാക്‌സിൽ നിന്നുള്ള ഫിൽ ഡാനിയേലുമായി ചേർന്നുണ്ടാക്കിയ ഡബിൾസ് പാർട്ണർഷിപ്പിലും, മിക്സഡ് ഡബിൾസ്സിൽ മുൻ ഇന്തോനേഷ്യൻ ചാമ്പ്യന്റെ മകളും, ലെസ്റ്ററിൽ നിന്നുള്ള മുത്തിയാര മണ്ഡേലയുമായി കൈകോർത്തും സ്വർണ്ണ മെഡലുകൾ തൂത്തുവാരുക ആയിരുന്നു നിഖിൽ. ഡബിൾസിലും, മിക്സഡ് ഡബിൾസിലും ശക്തമായ വെല്ലുവിളികൾ ഉയർത്തുവാൻ എതിർ ടീമുകൾക്കവസരം നൽകാത്ത കായിക മികവാണ് നിഖിലും കൂട്ടാളികളും ഇംഗ്ലീഷ് നാഷണൽസിൽ പുറത്തെടുത്തത്.

മുൻ ഇംഗ്ളീഷ് താരം റോബർട്ട് ഗോഡ്ലിങ് നടത്തുന്ന OPBC അക്കാഡമിയിലാണ് ബാഡ്മിൻറൺ പരിശീലനം നടത്തുന്നത്. അക്കാഡമിയിലെ ഹെഡ് കോച്ച് ഷെനുസുവിന്റെ കീഴിൽ വിദഗ്ധ പരിശീലനം നേടുന്ന നിഖിൽ ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ച് കളിച്ചിട്ടുള്ള പല ഇന്റർനാഷണൽ ടൂർണമെന്റുകളിൽ നിന്നും മെഡലുകൾ കരസ്ഥമാക്കുവാനും, അങ്ങിനെ അന്തർദേശീയ രംഗത്തും തന്റെ നാമം എഴുതി ചേർക്കുവാനും ഈ കൊച്ചുപ്രായത്തിനിടയിൽത്തന്നെ സാധിച്ചിട്ടുണ്ട് എന്നത് വിജയത്തിന്റെ പ്രൗഢിയാണ് വിളിച്ചോതുക.

നിഖിലിന്റെ ജ്യേഷ്‌ഠ സഹോദരൻ സാമൂവൽ പുലിക്കോട്ടിലും, ഇംഗ്ലണ്ടിലെ ബാഡ്മിന്റൻ കളിക്കളങ്ങളിലെ ‘പുലിക്കുട്ടി’യാണ്. ഈ വർഷം U19 കാറ്റഗറിയിൽ മാറ്റുരച്ച സാമുവൽ പുലിക്കോട്ടിൽ നാഷണൽസിൽ ബ്രോൺസ് മെഡൽ നേടിയിരുന്നു. മുൻപ് അണ്ടർ 15 ,17 ,19 കാറ്റഗറികളിൽ ചാംപ്യൻഷിപ്പുകൾ നേടിയിട്ടുള്ള സാമുവേൽ ആണ് അനിയൻ നിഖിലിന്റെ ബാഡ്മിന്റൺ കായിക തലത്തിലെ മോഡലും ഇൻസ്പിരേഷനും. അപ്‍മിനിസ്റ്റർ കൂപ്പർ ആൻഡ് കോബോൺ സ്ക്കൂളിൽ വിദ്യാർത്ഥികളാണ് സാമുവലും, നിഖിലും. പത്താം ക്ലാസ്സിൽ പഠിക്കുന്ന നിഖിൽ പഠനത്തിൽ ഉന്നത നിലവാരം പുലർത്തുന്നതോടൊപ്പം സ്കൂൾ തലത്തിലുള്ള ഇതര ആക്റ്റിവിറ്റികളിലും സജീവവും, മിടുക്കനുമാണ്.

ലണ്ടനിൽ താമസിക്കുന്ന ദീപക് – ബിനി പുലിക്കോട്ടിൽ ദമ്പതികളുടെ ഇളയ മകനാണ് നിഖിൽ ദീപക് പുലിക്കോട്ടിൽ. പിതാവ് ദീപക് എൻഎച്ച്എസിൽ ബിസിനസ് ഇന്റലിജൻസ് മാനേജറായും, അമ്മ ബിനി ദീപക് NHS ൽ തന്നെ പീഡിയാട്രിക് ഫിസിയോതെറാഫിസ്റ്റ് ആയും ജോലി ചെയ്തു വരികയാണ്. നിഖിലിന്റെ കായിക മികവ് മുൻ തലമുറകളുടെ സ്പോർട്സ് രംഗത്തുള്ള പിന്തുടർച്ച കൂടിയാണെന്നാണ് കുടുംബാംഗങ്ങളുടെ വിലയിരുത്തൽ. നിഖിലിന്റെ മുതുമുത്തച്ഛൻ ഒക്കുറു, മുത്തച്ഛൻ വിന്നി എന്നിവർ ബാഡ്മിന്റൺ കായിക ഇനത്തിലെ കേരളം കണ്ട മികവുറ്റ കളിക്കാരായിരുന്നു. പിതാവ് ദീപകും നല്ലൊരു ബാഡ്‌മിന്റൺ താരമാണ്.
ഇംഗ്ലണ്ടിൽ ബാഡ്മിന്റൺ കായിക രംഗത്ത് രാജീവ് ഔസേഫിലൂടെ മലയാളി സാന്നിദ്ധ്യവും, താരത്തിളക്കത്തിനും തുടക്കം കുറിച്ച കായിക ഇനത്തിൽ ദേശീയ തലത്തിലും, അന്താരാഷ്ട്ര രംഗത്തും അറിയപ്പെടുന്ന ഒരു ബാഡ്മിന്റൺ കളിക്കാരനാവണം എന്നാണ് ഈ മിടുമിടുക്കന്റെ വലിയ അഭിലാഷം. അതിനു ശക്തമായ പിന്തുണയും പ്രോത്സാഹനവുമായി കുടുംബവും, സ്‌ക്കൂളും, കോച്ചും, ഒപ്പം മലയാളി സമൂഹവും.
റെക്കോർഡ് പങ്കാളിത്തത്തോടെ എട്ടാമത് ഓൾ-യുകെ നോർത്താംപ്ടൺ ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു; കൗൺസിലർ പീറ്റർ യോർക്ക് മുഖ്യാതിഥിയായി.
നോർത്താംപ്ടൺ: യുകെയിലെ മലയാളി സമൂഹത്തിനായി സംഘടിപ്പിച്ച എട്ടാമത് ഓൾ യുകെ നോർത്താംപ്ടൺ ബാഡ്മിന്റൺ ടൂർണമെന്റ് ഉജ്ജ്വല വിജയമായി. ഡിസംബർ 20-ന് നോർത്താംപ്ടണിലെ കരോലിൻ ചിഷോം സ്കൂളിൽ വെച്ച് നടന്ന മത്സരങ്ങളിൽ മികച്ച കായികക്ഷമതയും കമ്മ്യൂണിറ്റി സ്പിരിറ്റുമാണ് ദൃശ്യമായത്.

ജിനി തോമസിന്റെ നേതൃത്വത്തിൽ പയസ് ജോസഫ്, അജു ലൂയിസ്, ജിത്തു തോമസ്, നിധിൻ പൗലോസ്, സിമി ജോസ്, സുജ ജിനി, മിധു വർഗീസ് എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് ടൂർണമെന്റിന് ചുക്കാൻ പിടിച്ചത്. അച്ചടക്കത്തോടെയുള്ള സംഘാടനവും കൃത്യനിഷ്ഠയും ടൂർണമെന്റിനെ പ്രൊഫഷണൽ തലത്തിലേക്ക് ഉയർത്തി.
പ്രധാന അതിഥികൾ
നോർത്താംപ്ടൺ കൗൺസിൽ വൈസ് ചെയർമാൻ കൗൺസിലർ പീറ്റർ യോർക്കിന്റെ സാന്നിധ്യം ഈ വർഷത്തെ ടൂർണമെന്റിന് മാറ്റുകൂട്ടി. ഇത്തരമൊരു ബാഡ്മിന്റൺ ടൂർണമെന്റിൽ ആദ്യമായാണ് ഒരു കൗൺസിലർ പങ്കെടുക്കുന്നത് എന്നത് സംഘാടകർക്കും കായികതാരങ്ങൾക്കും വലിയ ആവേശമായി.
വിജയികൾ
വാശിയേറിയ ഫൈനൽ പോരാട്ടത്തിനൊടുവിൽ അനിൽ – ജോഹാൻ സഖ്യം ചാമ്പ്യന്മാരായി. അബിൻ – ഷാൻ ടീം റണ്ണേഴ്സ് അപ്പ് ട്രോഫി സ്വന്തമാക്കിയപ്പോൾ, അനോൻ – ലെവിൻ സഖ്യം മൂന്നാം സ്ഥാനം നേടി. വിജയികൾക്ക് ട്രോഫികളും ക്യാഷ് പ്രൈസുകളും സമ്മാനിച്ചു.

സമാപന ചടങ്ങ്
സമാപന ചടങ്ങിൽ അജു ലൂയിസ്, ഹേസൽവുഡ് ഗ്രൂപ്പ് സ്ഥാപകനും റിഫോം നോർത്താംപ്ടൺ ട്രഷററുമായ റോസ്ബിൻ രാജൻ, നോർത്താംപ്ടൺ കൗൺസിൽ വൈസ് ചെയർമാൻ കൗൺസിലർ പീറ്റർ യോർക്ക് എന്നിവർ സംസാരിച്ചു. മലയാളി സമൂഹത്തിനിടയിൽ ഐക്യവും സ്നേഹബന്ധവും ഊട്ടിയുറപ്പിക്കാനും കായികപരമായ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാനും ഇത്തരമൊരു ടൂർണമെന്റ് വലിയ പങ്കുവഹിച്ചുവെന്ന് അവർ അഭിപ്രായപ്പെട്ടു. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കായിക പ്രേമികളുടെയും കാണികളുടെയും വലിയ സാന്നിധ്യം കൊണ്ട് ഈ വർഷത്തെ ടൂർണമെന്റ് ചരിത്ര വിജയമായി മാറി. വരും വർഷങ്ങളിലും കൂടുതൽ മികവോടെ ടൂർണമെന്റ് തുടരാനുള്ള ഒരുക്കത്തിലാണ് സംഘാടക സമിതി
ന്യൂസ് ഡെസ്ക്, മലയാളം യുകെ
2027-ലെ റഗ്ബി വേൾഡ് കപ്പിന്റെ ഡ്രോയിൽ ഇംഗ്ലണ്ടും വെയിൽസും ഒരേ ഗ്രൂപ്പിലായി. ഓസ്‌ട്രേലിയയിൽ നടക്കാനിരിക്കുന്ന ടൂർണമെന്റിലെ പൂൾ F -ൽ ഇവരോടൊപ്പം ടോംഗയും 1991-ന് ശേഷം ആദ്യമായി യോഗ്യത നേടിയ സിംബാബ്‌വേയും ഉൾപ്പെടുന്നു. 2015ലും ഗ്രൂപ്പ് ഘട്ടത്തിൽ ഇംഗ്ലണ്ടും വെയിൽസും ഏറ്റുമുട്ടിയിരുന്നു; ആ മത്സരത്തിലെ വെയിൽസിന്റെ വിജയം ഇംഗ്ലണ്ടിന്റെ പുറത്താകാലിന് കാരണമായിരുന്നു.

അയർലൻഡും സ്‌കോ ട്ട്ലൻഡും ഫ്രാൻസിൽ നടന്ന 2023 ലോകകപ്പിലെ പോലെ തന്നെ വീണ്ടും ഒരേ ഗ്രൂപ്പിലാണ്, ഇവരോടൊപ്പം ഉറുഗ്വേയും പോർച്ചുഗലും പൂൾ D യിലുണ്ട്. റാങ്കിംഗുകൾ അനുസരിച്ച് ഗ്രൂപ്പുകൾ മുന്നോട്ടുപോയാൽ, ഇംഗ്ലണ്ട്, അയർലൻഡ് എന്നിവരെ ദക്ഷിണാഫ്രിക്ക, ന്യൂസിലാൻഡ്, ഫ്രാൻസ് എന്നിവരിൽ നിന്ന് ഫൈനൽ വരെ ഒഴിവാക്കാനാകും. ആതിഥേയരായ ഓസ്‌ട്രേലിയയും ന്യൂസിലാൻഡും പൂൾ A-യിൽ ആണ് കളിക്കുന്നത് . കളികളുടെ പൂർണ്ണ രൂപം ഫെബ്രുവരിയിൽ പ്രസിദ്ധീകരിക്കും.

വെയിൽസിന്റെ ഇപ്പോഴത്തെ പ്രകടനങ്ങൾ മോശമാണെങ്കിലും, ടോംഗയും സിംബാബ്‌വേയുമുള്ള ഗ്രൂപ്പിൽ നിന്ന് കുറഞ്ഞത് രണ്ടാമതായി മുന്നേറാനുള്ള സാധ്യത ഉണ്ടെന്നാണ് വിലയിരുത്തുന്നത് . പൂൾ F-ലെ രണ്ടാമതുകാരൻ, അർജന്റീന, ഫിജി, കാനഡ, സ്പെയിൻ എന്നിവരുള്ള പൂൾ C -യിലെ രണ്ടാമതുകാരനെ പ്രീ–ക്വാർട്ടറിൽ നേരിടേണ്ടിവരും. 24 ടീമുകളോടെ ആദ്യമായി നടക്കുന്ന ലോകകപ്പിൽ 16 ടീമുകൾ നോക്‌ഔട്ട് ഘട്ടത്തിലെത്തും.
സമീക്ഷ യുകെയുടെ നേതൃത്വത്തിൽ യുകെയിലെ 17 റീജണുകളിലായി ആവേശകരമായി സംഘടിപ്പിച്ച പ്രാദേശിക ബാഡ്മിന്റൺ ടൂർണമെന്റുകൾ വിജയകരമായി പൂർത്തിയായി. ഈ വിജയത്തിന്റെ കൊടുമുടിയായി സമീക്ഷ യുകെ മൂന്നാമത് നാഷണൽ ബാഡ്മിന്റൺ ടൂർണമെന്റ് 32 ടീമുകളെ മത്സരിപ്പിച്ച് കൊണ്ടുള്ള ഗ്രാൻഡ്ഫിനാലെ 2025 നവംബർ 9-ന് ഞായറാഴ്ച ഷെഫീൽഡിലെ പ്രശസ്തമായ English Institute of Sport (EIS), Sheffield വെച്ച് സംഘടിപ്പിക്കുന്നു.
യുകെയിലെ 35-ത്തിലധികം സമീക്ഷ യൂണിറ്റുകളിൽ നിന്നും പ്രവർത്തകരും മത്സരാർത്ഥികളും എത്തിച്ചേരുന്നു ഈ മത്സര വേദിയിലേക്ക് മുഴുവൻ സ്പോർട്സ് പ്രേമികളെയും ബാഡ്മിന്റൺ ആസ്വാദകരെയും സ്വാഗതം ചെയ്യുന്നു..

പരിപാടി സമയക്രമം
08:30 AM – രജിസ്ട്രേഷൻ
09:00 AM – ഔപചാരിക ഉദ്ഘാടനം
09:30 AM – ആദ്യ റൗണ്ട് മത്സരങ്ങൾ ആരംഭം
04:30 PM – വിജയികൾക്കും റണ്ണേഴ്സിനും സമ്മാനദാനം
ഈ വർഷം സമീക്ഷ uk ആദ്യമായി അവതരിപ്പിക്കുന്ന Ever-Rolling Trophy കൈവരിക്കാൻ ശക്തമായ മത്സരം നടക്കും.
ഇവന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി
ടൂർണമെന്റ് കോ-ഓർഡിനേറ്റർമാരായ ശ്രീ. സ്വരൂപ് കൃഷ്ണൻ, ശ്രീ. ആന്റണി ജോസഫ്,
മീഡിയ കമ്മിറ്റി ചെയർമാൻ ശ്രീ. ഗ്ലിറ്റർ കോട്ട്പോൾ,
പ്രോഗ്രാം കോൺവീനർ ശ്രീ. ഷാജു ബേബി,
റിസപ്ഷൻ കമ്മിറ്റി ചെയർമാൻ ശ്രീ. അജേഷ് ഗാനപതിയൻ,
വെന്യു കമ്മിറ്റി ചെയർമാൻ ശ്രീ. ജോഷി ഇറക്കത്തിൽ,
ഫുഡ് കമ്മിറ്റി ചെയർപേഴ്സൺ അതിര രാമകൃഷ്ണൻ
എന്നിവർ അറിയിച്ചു.
Venue
English Institute of Sport (EIS), Sheffield
Coleridge Rd, Sheffield S9 5DA
📍 Google Maps:
https://www.google.com/maps/place/English+Institute+of+Sport+Sheffield/data=!4m2!3m1!1s0x487977f0df9038e9:0x8802a136286ad509?sa=X&ved=1t:155783&ictx=111
Travel Information
🚆 Nearest Railway Station:
Sheffield Station
Map: https://goo.gl/maps/3bG8pmZyoL2q8v4C6
✈️ Nearest Airports:
Manchester Airport (MAN)
Map: https://goo.gl/maps/B8rA3d9gx1WZUNa18
🏨 Nearby Accommodation
Premier Inn – Attercliffe Common Rd, Sheffield S9 2FA
https://goo.gl/maps/tUfuXH1X5UxTfvdr7
Travelodge Sheffield Meadowhall – 299 Barrow Rd, Sheffield S9 1JQ
https://goo.gl/maps/KFt1Xxn9VFkKMjZu6
Contact
കൂടുതൽ വിവരങ്ങൾക്ക്, സമീക്ഷ UK നാഷണൽ സ്‌പോർട് കോർഡിനേറ്റർമാരായ
ശ്രീ. സ്വരൂപ് കൃഷ്ണൻ – +44 7500 741789
ശ്രീ. ആന്റണി ജോസഫ് – +44 7474 666050
എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
Sameeksha uk
National badminton tournament
Meedia & publicity.

മുംബൈ: വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്ക് അഭിമാന നിമിഷം. നവി മുംബൈയിലെ ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ ചരിത്രമെഴുതി. ആദ്യമായാണ് വനിതാ ടീം ലോകകിരീടം സ്വന്തമാക്കുന്നത്. ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിൽ ഇന്ത്യ 298 റൺസെന്ന ഭീമൻ സ്കോർ ഉയർത്തി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 246 റൺസിന് ഓൾഔട്ടായി. രണ്ട് തവണ ഫൈനലിൽ പരാജയപ്പെട്ട ഇന്ത്യ ഈ തവണ തിളങ്ങി മറുപടി എഴുതി.
ഇന്ത്യയുടെ ബാറ്റിംഗിൽ ഷഫാലി വർമ്മ (87), സ്മൃതി മന്ദാന (45), ദീപ്തി ശർമ്മ (58), റിച്ചാ ഘോഷ് (34) എന്നിവരാണ് തിളങ്ങിയത‌്. ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ സ്ഥിരതയുള്ള തുടക്കം നേടി. ഷഫാലിയും സ്മൃതിയും ചേർന്ന് ഓപ്പണിംഗ് വിക്കറ്റിൽ മികച്ച കൂട്ടുകെട്ട് കെട്ടിപ്പടുത്തു. മന്ദാനയും ഷഫാലിയും പുറത്തായെങ്കിലും മധ്യനിരയിലെ താരങ്ങൾ ഇന്ത്യയെ കരകയറ്റി. ദീപ്തി ശർമയുടെ അർധസെഞ്ചുറിയും അവസാന ഓവറുകളിലെ ആക്രണബാറ്റിംഗും ഇന്ത്യയെ 298 റൺസിലേക്ക് എത്തിച്ചു.
ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗിൽ ക്യാപ്റ്റൻ ലോറ വോൾവാർത്തിന്റെ സെഞ്ചുറി (101) മാത്രമായിരുന്നു പ്രതീക്ഷ നൽകിയത്. തുടക്കത്തിൽ വോൾവാർത്തും ടാസ്മിൻ ബ്രിറ്റ്സും നല്ല തുടക്കം നൽകിയെങ്കിലും മധ്യനിര പാളി. ദീപ്തി ശർമ്മ നിർണായക നിമിഷങ്ങളിൽ വിക്കറ്റുകൾ വീഴ്ത്തി കളിയുടെ ഗതി ഇന്ത്യക്ക് അനുകൂലമാക്കി മാറ്റി. വോൾവാർത്തിന്റെ പുറത്താകലോടെ ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷ തകർന്ന്, 246 റൺസിൽ ഒതുങ്ങി. ദീപ്തി ശർമ്മയുടെ ഓൾറൗണ്ട് പ്രകടനത്തോടൊപ്പം, ഷഫാലി വർമ്മയുടെ ഉജ്ജ്വല ബാറ്റിംഗും ഇന്ത്യയെ ലോകകിരീടത്തിലെത്തിച്ചു.
മീക്ഷ യു.കെ സംഘടിപ്പിക്കുന്ന മൂന്നാമത് ഡബിള്‍സ് നാഷണൽ ബാഡ്മിന്റൺ ടൂർണമെന്റിന് മുന്നോടിയായി ഷെഫീൽഡ് റീജിയണൽ മത്സരങ്ങൾ 2025 ഒക്ടോബർ 12-ന് ഇ.ഐ.എസ് ഒളിമ്പിക് സ്റ്റേഡിയത്തിൽ നടന്നു. മത്സരങ്ങൾ സമീക്ഷ യു.കെ ഷെഫീൽഡ് യൂണിറ്റ് പ്രസിഡന്റ് ശ്രീ. ഷാജു സി. ബേബി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിൽ സമീക്ഷ യു.കെ മുൻ നാഷണൽ സെക്രട്ടേറിയറ്റ് അംഗം ശ്രി. ജോഷി ഇറക്കത്തിൽ, നാഷണൽ കമ്മിറ്റി അംഗവും സ്പോർട്സ് കോർഡിനേറ്ററുമായ ശ്രി. സ്വരൂപ് കൃഷ്ണൻ എന്നിവർ പങ്കെടുത്തു.

സമീക്ഷ യു.കെ യുടെ 32 യൂണിറ്റുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 17 ഓളം റീജിയണുകളിൽ ഈ വർഷം മത്സരങ്ങൾ നടക്കും. ഇതിലൂടെ നവംബർ 9-ന് ഷെഫീൽഡിൽ വച്ച് നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരയ്ക്കാനിരിക്കുന്ന മികച്ച ഡബിള്‍സ് ടീമുകളെ കണ്ടെത്തുകയാണ് ലക്ഷ്യം. പ്രസ്തുത ടൂർണമെന്റിൽ മത്സര വിജയികളായവർ
1ാം സ്ഥാനം –Abin Baby & Praveenkumar ravi.
2ാം സ്ഥാനം – Twinkle Jose & Bennet varghese
3ാം സ്ഥാനം – Shane Thomas & Ebin thomas
4ാം സ്ഥാനം – Jince Devesya & vinoy
വിജയികൾക്ക് ട്രോഫികൾ സമീക്ഷ നാഷണൽ സെക്രട്ടേറിയറ്റ് അംഗം ശ്രി. ശ്രീകാന്ത് കൃഷ്ണൻ, നാഷണൽ കമ്മിറ്റി അംഗം ശ്രി. സ്വരൂപ് കൃഷ്ണൻ, യൂണിറ്റ് പ്രസിഡന്റ് ശ്രി. ഷാജു സി. ബേബി, യൂണിറ്റ് ട്രഷറർ ശ്രി. സ്റ്റാൻലി ജോസഫ്, ശ്രീമതി ജൂലി ജോഷി, ശ്രി. ജോഷി ഇറക്കത്തിൽ, ശ്രി. സനോജ് സുന്ദർ, യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം ശ്രി. വിജേഷ് വിവാഡ എന്നിവർ ചേർന്ന് സമ്മാനിച്ചു.
പ്രോഗ്രാമിന്റെ ഐ.ടി. കോ-ഓർഡിനേഷൻ ശ്രി. അരുൺ മാത്യുവും സൗണ്ട് സംവിധാനങ്ങൾ ലിജോ കോശിയും (Music Mist) നിർവഹിച്ചു. സമീക്ഷ യു.കെ ഷെഫീൽഡ് റീജിയണൽ ടൂർണമെന്റിൽ പങ്കെടുത്ത എല്ലാ ടീമുകൾക്കും, സംഘാടകർക്കും സമീക്ഷ യു.കെ നാഷണൽ കമ്മിറ്റി അഭിനന്ദനങ്ങൾ അറിയിച്ചു.

ലണ്ടൻ: സമീക്ഷ യുകെ സംഘടിപ്പിക്കുന്ന മൂന്നാമത് ഡബിള്‍സ് നാഷണൽ ബാഡ്മിന്റൺ ടൂർണമെന്റിന് മുന്നോടിയായുള്ള റീജിയണൽ മത്സരങ്ങൾക്ക് ചെംസ്ഫോർഡിൽ ആവേശകരമായ തുടക്കം കുറിച്ചു. 2025 ഒക്ടോബർ 5-ന് മിഡ്മേ സ്പോർട്സ് സെന്ററിൽ നടന്ന വാശിയേറിയ മത്സരത്തിൽ 12 ഓളം ടീമുകൾ പങ്കെടുത്തു. സമീക്ഷ യുകെ നാഷണൽ കമ്മിറ്റി അംഗം ശ്രി. ആന്റണി ജോസ് ഔപചാരികമായി മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിൽ യൂണിറ്റ് സെക്രട്ടറി വിപിൻ രാജ്, അർജുൻ മുരളി, ഷോണി ജോസഫ്, വിനു സർദാർ, ജോസ് അഗസ്റ്റിൻ എന്നിവർ പങ്കെടുത്തു.

സമീക്ഷ യുകെ യുടെ 32 യൂണിറ്റുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 17 ഓളം റീജിയണുകളിൽ ഈ വർഷം റീജിയണൽ ലീഗ് മത്സരങ്ങൾ നടക്കും. ഇതിലൂടെ നവംബർ 9-ന് ഷെഫീൽഡിൽ വെച്ച് നടക്കുന്ന ഗ്രാൻഡ്ഫിനാലെയിൽ മാറ്റുരയ്ക്കാനുള്ള മികച്ച ഡബിള്‍സ് ടീമുകളെ കണ്ടെത്തുകയാണ് ലക്ഷ്യം.

വാശിയേറിയ മത്സരം നടന്ന ചെംസ്ഫോർഡ് റീജിയണൽ ടൂർണമെന്റിൽ ആൽവിൻ – ദീപു കൂട്ടുകെട്ട് ഒന്നാം സ്ഥാനവും, സാം – ബാലു കൂട്ടുകെട്ട് രണ്ടാം സ്ഥാനവും, ആരുഹ്യ & ലവ് ഗോയൽ ടീമുകൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് ട്രോഫികൾ സമീക്ഷ നാഷണൽ കമ്മിറ്റി അംഗം ശ്രീ. ആന്റണി ജോസഫ് യൂണിറ്റ് സെക്രട്ടറി വിപിൻ രാജ്, അർജുൻ മുരളി, ഷോണി ജോസഫ്, വിനു സർദാർ, ജോസ് അഗസ്റ്റിൻ എന്നിവർ ചേർന്ന് സമ്മാനിച്ചു.

മത്സരത്തിന്റെ മുഴുവൻ നിയന്ത്രണം സമീക്ഷ ചെംസ്ഫോർഡ് യൂണിറ്റ് നേതൃത്വം മികച്ച രീതിയിൽ കൈകാര്യം ചെയ്തു. ഈ വിജയകരമായ തുടക്കം സമീക്ഷ യുകെയുടെ തുടർന്നുള്ള കായിക പ്രവർത്തനങ്ങക്ക് പുതിയ ഊർജ്ജം പകർന്നതായി സംഘാടകർ അഭിപ്രായപ്പെട്ടു.