ഫ്രഞ്ച് ലീഗ് മത്സരത്തിനിടെ പരിക്കേറ്റ് പുറത്തുപോയ പിഎസ്ജിയുടെ ബ്രസീലിയന്‍ സൂപ്പര്‍ താരത്തിന്റെ ലോകകപ്പ് പോലും സംശയത്തിലെന്ന് റിപ്പോര്‍ട്ട്. താരത്തിന്റെ പരിക്ക് അതീവ ഗുരുതരമാണെന്നും രണ്ട് മാസത്തോളം വിശ്രമം വേണ്ടി വരുമെന്നാണ് സ്പാനിഷ് ഫുട്‌ബോളിലെ മുന്‍നിര മാധ്യമമായ മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്യുന്നത്.
ലീഗ് വണ്ണില്‍ ഓളിംപിക്കോ മാഴ്‌സെയുമായുള്ള മത്സരത്തിനിടെയാണ് നെയ്മറിന് പരിക്കേറ്റത്. മാഴ്‌സെ താരം ബൗന സാറെ നെയ്മറില്‍ നിന്ന് പന്തെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് കാലിന്റെ ആങ്കിളിന് പരിക്കേറ്റത്. മെഡിക്കല്‍ സംഘമെത്തി പരിശോധിച്ച ശേഷം താരത്തെ സ്‌ട്രെച്ചറിലാണ് പുറത്തു കൊണ്ടുപോയത്. താരത്തിന്റെ പരിക്ക് പ്രതീക്ഷിച്ചതിലും ഗുരുതരമാണെന്നും ശസ്ത്രിക്രയ്ക്ക് ശേഷമാണ് വിശ്രമം എത്ര വേണെന്ന് നിശ്ചയിക്കാന്‍ സാധിക്കുകയൊള്ളൂവെന്നും സൂചനയുണ്ട്.
വലതു കാലിന്റെ ആങ്കിളിനേറ്റ പരിക്ക് പൂര്‍ണമായും ഭേദമായില്ലെങ്കില്‍ താരത്തിന്റെ ലോകകപ്പ് പങ്കാളിത്തം സംശയത്തിലാണെന്നാണ് മാര്‍ക്കയില്‍ ചൂണ്ടിക്കാണിക്കുന്നത്. അടുത്ത ജൂണില്‍ റഷ്യല്‍ വെച്ചാണ് ലോകകപ്പ് നടക്കുന്നത്. ലോകകപ്പില്‍ ബ്രസീലിന്റെ സാധ്യതകളില്‍ 50 ശതമാനവും നെയ്മറിനെ ആശ്രയിച്ചാണെന്നിരിക്കേ കാനറി ആരാധകര്‍ക്ക് കനത്ത തിരിച്ചടിയാണ് താരത്തിന്റെ പരിക്ക് റിപ്പോര്‍ട്ട്.
അതേസമയം, അടുത്ത മാസം ആറിന് ചാംപ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിനെതിരേ നിര്‍ണായക മത്സരത്തില്‍ താരത്തിന് കളിക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്.
പരിക്കേറ്റ് മൈതാനത്ത് വീണ് വേദനകൊണ്ട് പൊട്ടികരഞ്ഞ താരത്തെ ആശ്വസിപ്പിച്ച് സിദാന്‍ അടക്കമുള്ള പ്രമുഖര്‍ രംഗത്തു വന്നിരുന്നു. ആരാധകര്‍ പേടിച്ചിരുന്ന അത്രയും പരിക്ക് താരത്തിന് പറ്റിയിട്ടില്ലെന്ന് ഇതിനിടയില്‍ പിഎസ്ജി പരിശീലകന്‍ ഉനയ് എംറി വ്യക്തമാക്കിയിരുന്നെങ്കിലും പുതിയ റിപ്പോര്‍ട്ടുകള്‍ ആശങ്കയുളവാക്കുന്നതാണ്. ആദ്യം നടത്തിയ പരിശോധനയില്‍ പരിക്ക് അത്ര ഗുരുതരമല്ലെന്നാണ് വ്യക്തമായത്. എന്നാല്‍, ഇക്കാര്യം ഉറപ്പ് വരുത്തണമെങ്കില്‍ ഇനിയും പരിശോധനകള്‍ നടത്തേണ്ടതുണ്ടെന്നായിരുന്നു മത്സര ശേഷം എംറി പറഞ്ഞത്.
ലീഗ് വണ്ണിന് പുറത്ത് യൂറോപ്പില്‍ പുതിയ അടയാളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോകറെക്കോര്‍ഡ് തുകയ്ക്ക് ബാഴ്സലോണയില്‍ നിന്നും കഴിഞ്ഞ ഓഗസ്റ്റില്‍ നെയ്മറിനെ പിഎസ്ജി സ്വന്തമാക്കിയത്. എന്നാല്‍, താരത്തിനേറ്റ പരിക്കോടെ ആരാധകരുടെ സ്വപ്നമെല്ലാം തകര്‍ന്ന മട്ടാണ്. എങ്കിലും തിരിച്ചുവരുമെന്ന പ്രതീക്ഷയും ആരാധകര്‍ക്കുണ്ട്. ആദ്യ പാദത്തില്‍ 3-1ന് തോറ്റ പിഎസ്ജിക്ക് അടുത്ത പാദത്തില്‍ 2-0ന് എങ്കിലും ജയിക്കണം.
ദേശീയ വോളിബോള്‍ ടൂര്‍ണമെന്റില്‍ കേരളം ഫൈനലിൽ. ഇന്ന് നടന്ന സെമി ഫൈനലിൽ തമിഴ്നാടിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് കേരളം കലാശപോരാട്ടത്തിന് യോഗ്യത നേടിയത്. നേരത്തെ കേരളത്തിന്റെ വനിതാ ടീമും ഫൈനലിൽ കടന്നിരുന്നു. സെമിയിൽ മികച്ച പ്രകടനമാണ് കേരളം നടത്തിയത്. തമിഴ്നാടിന്റെ ശക്തമായ വെല്ലുവിളി മറികടന്നാണ് കേരളത്തിന്റെ മുന്നേറ്റം.
സ്കോര്‍: 25-22, 30-28, 25-22. നാളെ നടക്കുന്ന ഫൈനലിൽ റെയില്‍വേസാണ് കേരളത്തിന്റെ എതിരാളികള്‍.കേരളത്തിന്റെ വനിതാ ടീമും തമിഴ്നാടിനെ പരാജയപ്പെടുത്തിയാണ് ഫൈനലിലേക്ക് മുന്നേറിയത്. റെയില്‍വേസ് തന്നെയാണ് വനിതകളുടെയും എതിരാളി.
ശ്രീലങ്കയില്‍ അടുത്ത മാസം ആരംഭിക്കുന്ന നിദാഹാസ് ട്രോഫി ത്രിരാഷ്ട്ര ടി20 ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. കോഹ്ലി വിശ്രമം ആവശ്യപ്പെട്ടതിനാല്‍ രോഹിത് ശര്‍മ്മയ്ക്കാണ് ടീമിന്റെ നായകത്വം. ശിഖര്‍ ധവാനാണ് വൈസ്‌ക്യാപ്റ്റന്‍.
അതേസമയം കോഹ്ലിയെ കൂടാതെ അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ക്കും മത്സരത്തില്‍ വിശ്രമം അനുവദിച്ചു. എംഎസ് ധോണി, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രിത് ഭുംറ, ഹാര്‍ദ്ദിക്ക് പാണ്ഡ്യ, കുല്‍ദിപ് യാദവ് എന്നിവര്‍ക്കാണ് വിശ്രമം അനുവദിച്ചിരിക്കുന്നത്. പകരം ദീപക് ഹൂഡയേയും, വാഷിംഗ് ടണ്‍ സുന്ദറിനേയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലയാളി താരം ബേസില്‍ തമ്പി ടീമിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും മുഹമ്മദ് സിറാജിനെയാണ് സെലക്ടന്മാര്‍ തിരഞ്ഞെടുത്തത്.
ഇന്ത്യയ്ക്കു പുറമേ ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ ടീമുകളാണ് നിദാഹാസ് ട്രോഫിയില്‍ മാറ്റുരയ്ക്കുക. മാര്‍ച്ച് അറ് മുതല്‍ 18 വരെയാണ് ടൂര്‍ണമെന്റ്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ശ്രീലങ്കയെ നേരിടും. മാര്‍ച്ച് ആറിന് കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം നടക്കുക.
ടീം ഇന്ത്യ : രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശിഖാര്‍ ധവാന്‍, രാഹുല്‍, റെയ്‌ന, മനീഷ് പാണ്ടെ, ദിനേഷ് കാര്‍ത്തിക്ക്, ദീപക് ഹൂഡ, വാഷിംഗ് ടണ്‍ സുന്ദര്‍, ചഹല്‍, അക്ഷര്‍ പട്ടേല്‍, വിജയ് ശങ്കര്‍, ഷര്‍ദുല്‍ താക്കൂര്‍, ജയ്‌ദേവ് ഉനദ്കട്ട്, മൊഹമ്മദ് സിറാജ്, ഋഷഭ് പന്ത് ( വിക്കറ്റ് കീപ്പര്‍).
മധുവിന്റെ കൊലപാതകത്തെ കുറിച്ചുള്ള ട്വീറ്റ് വിവാദമായതിനെ തുടർന്ന് ക്രിക്കറ്റ് താരം വീരേന്ദർ സേവാഗ് മാപ്പു പറഞ്ഞു. മധുവിന്റെ കൊലപാതകത്തെക്കുറിച്ചുള്ള ട്വീറ്റില്‍ വര്‍ഗ്ഗീയാരോപണം ഉയരുകയും സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്ന് സേവാഗ് ട്വീറ്റ് പിൻവലിച്ച് മാപ്പു പറയുകയായിരുന്നു.
മധു ഒരു കിലോ അരിയാണു മോഷ്ടിച്ചത്. ഇതിന്റെ പേരിൽ ഉബൈദ്, ഹുസൈൻ, അബ്ദുല്‍ കരീം എന്നിവരുടെ നേതൃത്തിൽ പാവപ്പെട്ട ഒരു ആദിവാസിയെ മര്‍ദ്ദിച്ച്കൊല്ലുകയായിരുന്നു. സംസ്കാര സമ്പന്നമായ സമൂഹത്തിനിത് അപമാനകരമാണ്. ഇങ്ങനെയൊരു സംഭവം നടന്നതിൽ നാണക്കേടു തോന്നുന്നു എന്നാണ് സേവാഗ് ട്വിറ്ററിൽ കുറിച്ചത്.
ട്വീറ്റ് വിവാദമായതോടെ മാപ്പു പറഞ്ഞ് തിരുത്തുമായി സേവാഗ് രംഗത്തെത്തി. അപൂര്‍ണമായ വിവരത്തെ തുടര്‍ന്നാണ് കൂടുതല്‍ പേരുകള്‍ വിട്ടു പോയതെന്ന് സേവാഗ് പറഞ്ഞു. വർഗീയത ഉദ്ദേശിച്ചിട്ടില്ലെന്നും എല്ലാ കൊലയാളികളും മതത്താല്‍ വിഭജിക്കപ്പെട്ടിരിക്കുകയും അക്രമാസക്തമായ മാനസികാവസ്ഥകൊണ്ട് യോജിക്കുകയും ചെയ്തിരിക്കുകയാണെന്നും സേവാഗ് കൂട്ടിച്ചേർത്തു.
‘തെറ്റ് അംഗീകരിക്കാതിരിക്കുന്നത് രണ്ടാമത്തെ തെറ്റാണ്, അപൂര്‍ണമായ വിവരമായിരുന്നതിനാല്‍ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടവരുടെ കൂടുതല്‍ പേരുകള്‍ വിട്ടുപോയതില്‍ ഖേദിക്കുന്നു. അതില്‍ ആത്മാര്‍ഥമായ ക്ഷമാപണം നടത്തുന്നു. ആ ട്വീറ്റ് വര്‍ഗീയമായിരുന്നില്ല. എല്ലാ കൊലയാളികളും മതത്താല്‍ വിഭജിക്കപ്പെട്ടിരിക്കുകയും അക്രമാസക്തമായ മാനസികാവസ്ഥകൊണ്ട് യോജിക്കുകയും ചെയ്തിരിക്കുകയാണ്. അവിടെ സമാധാനമുണ്ടാവട്ടെ.’ – എന്നാണ് സേവാഗിന്റെ ട്വീറ്റ്.
നേരത്തെ മധുവിന്റെ മരണത്തിൽ പ്രതിഷേധിച്ചു മമ്മൂട്ടി, മഞ്ജു വാരിയർ, ജയസൂര്യ, ടൊവിനോ തോമസ് ഉൾപ്പെടെയുള്ള ചലച്ചിത്രതാരങ്ങൾ രംഗത്തെത്തിയിരുന്നു. വ്യാഴാഴ്ചയാണു മധുവിനെ മോഷണക്കുറ്റം ആരോപിച്ച് ഒരു സംഘമാളുകൾ മർദിച്ചു കൊലപ്പെടുത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നു പൊലീസെത്തി ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയാണു മധു മരിച്ചത്.
സ്വന്തം ലേഖകന്‍
കൊച്ചി : ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സിനിമാതാരങ്ങള്‍ക്ക് ലഭിക്കുന്ന പരിഗണനകള്‍ അനാവശ്യമാണെന്ന് ആരാധകര്‍. ഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസം ഐ എം വിജയന് കഴിഞ്ഞ തവണത്തെ ഫൈനല്‍ കളിയില്‍ ഗ്യാലറിയില്‍ സാധാരണക്കാര്‍ക്കൊപ്പമായിരുന്നു ടിക്കറ്റ് നല്‍കിയത്. ഇത് ഏറെ വിവാദങ്ങള്‍ക്ക് വഴിതെളിയിച്ചിരുന്നു. സമാനമായ പ്രതിഷേധമാണ് ഈ വര്‍ഷവും ഉള്ളത്. കഴിഞ്ഞ ദിവസം ചെന്നൈയ്ക്കെതിരെ നടന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം കാണാനെത്തിയ സിനിമാതാരങ്ങള്‍ക്ക് വിഐപി പരിഗണന നല്‍കിയതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.
ഒരു അഡാറ് ലൌവിലൂടെ പ്രശസ്തയായ പ്രിയ വാര്യര്‍ മുതല്‍ ജയസൂര്യവരെ വിവിഐപി പവലിയനില്‍ സ്ഥാനം പിടിച്ചിരുന്നു. ബ്ലാസ്റ്റേഴ്സ് ഉടമ സച്ചിന്‍ ടെന്‍ഡുല്‍ക്കറും കളി കാണാന്‍ എത്തിയിരുന്നു. ഒരു സിനിമയിലെ ഗാനരംഗത്തിലെ ചെറിയൊരു ഭാഗം അഭിനയിച്ച താരങ്ങള്‍ക്ക് പോലും വിവിഐപി ടിക്കറ്റ് നല്‍കിയ ഐ എസ് എല്‍ അധികൃതര്‍ മലയാളി ഫുട്ബോള്‍ ഇതിഹാസങ്ങള്‍ക്ക് ഇതുവരെ അര്‍ഹിച്ച ആദരം പോലും നല്‍കിയിട്ടില്ല. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്.
മലയാളി ഫുട്ബോള്‍ ഇതിഹാസങ്ങളായ ഐഎം വിജയനും , ജോപോള്‍ അഞ്ചേരിയും , ആസിഫ് സഹീറും , ഷറഫലിയും ഉള്‍പ്പെടെ നിരവധി മുന്‍ താരങ്ങളെ ഐ എസ് എല്‍ അധികൃതര്‍ പരിഗണിക്കാത്തതില്‍ ശക്തമായ പ്രതിഷേധമാണ് ആരാധകര്‍ പ്രകടിപ്പിക്കുന്നത്. മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങിയതോടെ പ്ലേഓഫ് പ്രതീക്ഷകള്‍ ഏതാണ്ട് അവസാനിച്ചു. 17 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കേരള ബ്ലാസ്റ്റേഴ്സിന് 25 പോയിന്റാണുള്ളത്. ബെംഗളൂരു എഫ്സിയുമായുള്ള അവസാന മത്സരത്തില്‍ ജയിച്ചാലും 28 പോയിന്റ് മാത്രമാണ് നേടാനാവുക. അതേസമയം 17 മത്സരങ്ങളില്‍ നിന്ന് 29 പോയിന്റുള്ള ചെന്നൈയിന്‍ എഫ്സി പ്ലേ ഓഫ് എകദേശം ഉറപ്പിച്ചു.
ഐഎസ്എല്ലില്‍ നിര്‍ണായക മത്സരത്തില്‍ ചെന്നൈയിൻ എഫ്സി ഗോള്‍ രഹിത സമനില വഴങ്ങിയതോടെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പ്ലേഓഫ് പ്രതീക്ഷകൾ ഏറെക്കുറെ അവസാനിച്ചു. എന്നാലും സാങ്കേതികമായി ബ്ലാസ്‌റ്റേഴ്‌സ് ഇനിയും ലീഗില്‍ നിന്നും പുറത്തായിട്ടില്ല. ബ്ലാസ്റ്റേഴ്‌സിന് ഇനി അവശേഷിക്കുന്നത് ഒരു മത്സരം മാത്രമാണ്. അവസാന മൽസരത്തിൽ ശക്തരായ ബെംഗ്ളൂരു എഫ്സിക്കെതിരെ ജയവും ഭാഗ്യത്തിന്റെ അകമ്പടിയുമുണ്ടെങ്കിൽ അവസാന നാലിൽ ഇടംപിടിക്കും.
ജംഷഡ്പൂര്‍ എഫ്‌സി ഇനിയുള്ള രണ്ട് മത്സരങ്ങളില്‍ ഒരു ജയവും സമനിലയും മാത്രം വഴങ്ങുകയോ രണ്ടിലും തോല്‍ക്കുകയോ വേണം. കൂടാതെ എഫ്‌സി ഗോവ അവശേഷിക്കുന്ന മൂന്ന് മൽസരങ്ങളില്‍ ഒന്നില്‍ തോല്‍ക്കണം. അത് ജംഷഡ്പൂരിനോട് ആകുകയും അരുത്. കൂടാതെ മുംബൈ എഫ്‌സി അടുത്ത രണ്ട് മൽസരവും തോല്‍ക്കുകയോ ഒരു ജയവും സമനിലയും ആകുകയോ വേണം. ഇങ്ങനെയെല്ലാം ഒത്തുവന്നാൽ ബ്ലാസ്‌റ്റേഴ്‌സിന് നാലാമതായി പ്ലേഓഫില്‍ ഇടംപിടിക്കാം. 17 മൽസരങ്ങളിൽ നിന്ന് 25 പോയന്റാണ് ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം.
അണ്ടര്‍ 19 ലോകകപ്പ് ഇന്ത്യയിലേക്ക് എത്തിച്ചതിന് പിന്നില്‍ ഒരേയൊരു പ്രേരണാശക്തിയെ ഉണ്ടായിരുന്നുളളു. അത് സാക്ഷാല്‍ ഇന്ത്യയുടെ വന്‍മതില്‍ രാഹുല്‍ ദ്രാവിഡായിരുന്നു. പരിശീലകന്‍ എന്ന നിലയില്‍ ദ്രാവിഡ് മുന്നോട്ട് വെച്ച ചിട്ടയാര്‍ന്ന പശീലനമായിരുന്നു കൗമാര ഇന്ത്യയ്ക്ക് ലോക കിരീടം നേടിക്കൊടുത്തത്.
എങ്ങനെയാണ് പരിശീലകന്‍ എന്ന നിലയില്‍ ദ്രാവിഡ് ടീം അംഗങ്ങളോട് പെരുമാറിയതെന്ന് ഒടുവില്‍ ടീം ഇന്ത്യയിലെ സ്റ്റാര്‍ ബൗളര്‍ കംലേഷ് നാഗര്‍കോട്ടി വെളിപ്പെടുത്തി. ദ്രാവിഡിനെ ടീം അംഗങ്ങള്‍ക്ക് ഭയമായിരുന്നുവെന്നാണ് നാഗര്‍കോട്ടി തുറന്ന് പറയുന്നത്.
ദ്രാവിഡ് ടീം അംഗങ്ങള്‍ക്ക് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. അദ്ദഹം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിക്കാന്‍ ടീം അംഗങ്ങള്‍ക്ക് എല്ലാം പേടി ആയിരുന്നു. ടൂര്‍ണമെന്റ് നടക്കുമ്പോള്‍ പുറത്ത് അനാവശ്യ പരിപാടികളില്‍ പങ്കെടുക്കരുതെന്ന് ദ്രാവിഡ് കര്‍ശനമായി ആവശ്യപ്പെട്ടു.
ഈ സംഭവത്തിന് ഉദാഹരണമായി ഒരു മത്സരത്തിന്റെ ഇടവേളയില്‍ ചില ടീം അംഗങ്ങള്‍ ന്യൂസീലന്‍ഡിലെ ക്യൂന്‍സ്ടൗണിലുള്ള പര്‍വത പ്രദേശത്ത് സാഹസിക ട്രക്കിംഗിന് പോകാന്‍ പ്ലാന്‍ ഇട്ടു. എന്നാല്‍ ദ്രാവിഡ് ഇത് പൊളിച്ചു. പരുക്കേല്‍ക്കാനുള്ള സാധ്യതയുണ്ടെന്ന് പറഞ്ഞായിരുന്നു ദ്രാവിഡിന്റെ ഇടപെടല്‍. ഫൈനല്‍ കഴിയും വരെ ടീം അംഗങ്ങള്‍ക്ക് മൊബൈലോ, വാട്ട്‌സ്ആപ്പോ ദ്രാവിഡ് നല്‍കിയില്ല.
ലോകകപ്പിന്റെ സമയത്ത് നടന്ന ഐപിഎല്‍ താരലേലത്തിലും ശ്രദ്ധിക്കേണ്ടതില്ലെന്ന് ദ്രാവിഡ് ടീമംഗങ്ങളോട് പറഞ്ഞിരുന്നു. ഐപിഎല്‍ ലേലം എല്ലാ വര്‍ഷവും ഉണ്ട്. എന്നാല്‍ ലോകകപ്പ് വീണ്ടും നിങ്ങള്‍ക്ക് ലഭിക്കുകയില്ല എന്നായിരുന്നു ദ്രാവിഡിന്റെ ഉപദേശം നാഗര്‍കോട്ടി പറയുന്നു
മുൻ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം അമീര്‍ ഹാനിഫിന്റെ മകന്‍ മുഹമ്മദ് സരിയാബ് ആത്മഹത്യ ചെയ്തു. കറാച്ചി അണ്ടര്‍ 19 ക്രിക്കറ്റ് ടീമില്‍ സിലക്ഷന്‍ ലഭിക്കാത്തതിനെത്തുടര്‍ന്നാണ് ആത്മഹത്യ എന്നാണ് വിവരം. ഒന്നാം വര്‍ഷ ബിരുദ വിദ്യാർഥിയായിരുന്നു. തൊണ്ണൂറുകളില്‍ ഏകദിന മൽസരങ്ങളില്‍ പാക്കിസ്ഥാനു വേണ്ടി കളിച്ച അമീര്‍ ഹനീഫിന്റെ മൂത്ത മകനായിരുന്നു മുഹമ്മദ് സരിയാബ്.
അണ്ടര്‍ 19 ടീമില്‍ കളിക്കാനുള്ള പ്രായപരിധി കഴിഞ്ഞുവെന്ന് ആരോപിച്ചാണ് സരിയബിന് അവസരം നിഷേധിച്ചത്. ഇതില്‍ സരിയബ് ഏറെ അസ്വസ്ഥനായിരുന്നെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. അതേസമയം, തന്റെ മകനെ ടീം കോച്ചും മറ്റുള്ളവരും ചേര്‍ന്ന് ആത്മഹത്യയിലേയ്ക്ക് തള്ളി വിട്ടതാണെന്ന് അമീര്‍ ഹനീഫ് ആരോപിച്ചു.
ജനുവരിയില്‍ ലഹോറില്‍ നടന്ന അണ്ടര്‍ 19 ടൂര്‍ണമെന്റില്‍ കറാച്ചി ടീമിനായി കളിക്കാന്‍ സരിയാബ് എത്തിയിരുന്നു. എന്നാല്‍ ഇതിനിടെ പരുക്കേറ്റ താരത്തോട് തിരികെ വീട്ടിലേക്ക് മടങ്ങാൻ പറഞ്ഞു. എന്നാല്‍ പരുക്ക് അത്രകാര്യമല്ലാത്തതിനാല്‍ സരിയാബ് വീട്ടിലേക്ക് പോകാൻ തയാറായില്ല. കളിക്കാന്‍ സാധിക്കുമെന്നു ആത്മവിശ്വാസവും പ്രകടിപ്പിച്ചു. എന്നാല്‍ പ്രായം 19 വയസിന് മുകളിലുണ്ടെന്ന് പറഞ്ഞ് കോച്ചും മറ്റുള്ളവരും സരിയാബിനെ കളിക്കാൻ അനുവദിച്ചില്ല.
കൗമാരക്കാരായ നിരവധി ഫുട്ബോൾ താരങ്ങളെ ലൈംഗീകമായി പീഡിപ്പിച്ച മുൻ ഫുട്ബോൾ പരിശീലകന് ബ്രിട്ടണിൽ 31 വർഷം തടവുശിക്ഷ. ലിവർപൂൾ ക്രൗൺ കോടതിയാണ് ഇന്നലെ മുൻ ഫുട്ബോൾ പരിശീലകൻ ബാരി ബെന്നലിനെ 31 വർഷം തടവിനു ശിക്ഷിച്ചത്.
പിശാചിന്റെ അവതാരമെന്ന് പ്രതിയെ വിശേഷിപ്പിച്ചുകൊണ്ടായിരുന്നു കോടതിയുടെ കനത്ത ശിക്ഷ. എട്ടിനും പതിനഞ്ചിനും മധ്യേ പ്രായമുള്ള നിരവധി കുട്ടികളെ ഇയാൾ പരിശീലനത്തിന്റെ മറവിൽ ലൈംഗികമായി ദുരുപയോഗിക്കുകയും ഇതിനു വഴങ്ങാത്തവരെ ഫുട്ബോൾ കരിയറിൽനിന്നുതന്നെ ഒഴിവാക്കുകയും ചെയ്തതായാണ് പരാതി.
പന്ത്രണ്ടിലേറെപ്പെരുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കോടതിയുടെ വിധി. എന്നാൽ അമ്പതിലേറെപ്പേരെയെങ്കിലും ഇയാൾ ഇത്തരത്തിൽ ദുരുപയോഗം ചെയ്തിട്ടുള്ളതായാണ് കരുതുന്നത്. വരുംദിവസങ്ങളിൽ കൂടുതൽപേർ പുതിയ വെളിപ്പെടുത്തലുകളുമായി എത്തുമെന്ന ഉറച്ച വിശ്വാസത്തിലാണ് നിലവിലെ പരാതിക്കാർ.
1979 മുതൽ 1991 വരെയുള്ള കാലയളവിലായിരുന്നു ഇയാൾ കൗമാരക്കാരായ നിരവധി ഫുട്ബോൾ പ്രതിഭകളെ പീഡനത്തിന് വിധേയരാക്കിയത്. ഇതോടെ പലരുടെയും ഫുട്ബോൾ കരിയർ തന്നെ അവസാനിച്ചു. കളിതുടർന്ന പലരും മാനം രക്ഷിക്കാനായി ഇക്കാര്യം രഹസ്യമായി സൂക്ഷിച്ചു.വർഷങ്ങൾക്കുശേഷം ഇപ്പോൾ ഓരോരുത്തരായി ഇക്കാര്യം തുറന്നടിച്ച് രംഗത്തുവന്നതോടെയാണ് ലോകമറിയുന്ന പരിശീലകന്റെ അറിയാകഥകൾ പുറത്തായതും കോടതി ഇയാളെ ശിക്ഷിച്ചതും
ബ്രാഡ്ലിസ്റ്റോക്ക് ലെഷര്‍ സെന്ററില്‍ 20ഓളം ടീമുകള്‍ തങ്ങളുടെ പോരാട്ടവീര്യം കാഴ്ചവെച്ചപ്പോള്‍ 2018 ബ്രിസ്‌ക ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ കളിക്കളത്തില്‍ തീപാറി. ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ ബ്രിസ്‌കയുടെ ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ആവേശോജ്ജ്വലമായ പോരാട്ടത്തിലൂടെ ഫൈനലിലേക്ക് കുതിച്ചെത്തിയ അച്ഛന്റെയും മകന്റെയും കൂട്ടുകെട്ടാണ് ചരിത്രം കുറിച്ച് കൊണ്ട് കിരീട നേടിയത്. ഡോ. സുബ്ബു, സിദ്ധാര്‍ത്ഥ് ജോഡിയാണ് 2018 ബ്രിസ്‌ക ടൂര്‍ണമെന്റിലെ വിജയികള്‍.
സൗത്ത് മീഡ് ഹോസ്പിറ്റല്‍ അനസ്തെറ്റിസ്റ്റായ ഡോ. സുബ്ബുവും മകന്‍ സിദ്ധാര്‍ത്ഥും ചേര്‍ന്ന സഖ്യം ഫൈനലില്‍ മാത്യു ജോസ് ഇന്ദ്രജിത്ത് സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. അത്യധികം വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് ഡോ. സുബ്ബു സിദ്ധാര്‍ത്ഥ് സഖ്യത്തിന്റെ വിജയം.
ബ്രിസ്‌ക ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ആദ്യമായി യൂത്ത് കാറ്റഗറി കൂടി ഉള്‍പ്പെടുത്തിയാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. ആഷ്ലി ജെയിംസ്, മാത്യു മാനുവല്‍ സഖ്യമാണ് ഈ കാറ്റഗറിയില്‍ വിജയികളായത്. വിവിയന്‍ ജോണ്‍സണ്‍, ജെറോ മാത്യു സഖ്യം റണ്ണറപ്പായി. യൂത്ത് ടീമുകളുടെ പങ്കാളിത്തത്തിനും കളിമികവിനും പ്രോത്സാഹനം നല്‍കാന്‍ സ്പെഷ്യല്‍ എന്‍കറേജിംഗ് അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. നോയല്‍ ഷാജിനെവില്‍ ഷാജി, തേജല്‍ സെബാസ്റ്റിയന്‍ദര്‍ശന്‍ സെബാസ്റ്റിയന്‍, ജോവാന്‍ മനോഷ് ജോഷ് മാത്യൂ, ഡേവിഡ് സെബാസ്റ്റിയന്റൂബെന്‍ റെജി സഖ്യങ്ങളാണ് ഈ അവാര്‍ഡിന് അര്‍ഹരായത്.
വിജയികള്‍ക്കുള്ള എവര്‍ റോളിംഗ് ട്രോഫികള്‍ ബ്രിസ്‌ക പ്രസിഡന്റ് മാനുവല്‍ മാത്യു സമ്മാനിച്ചു. മത്സരങ്ങളുടെ ഫസ്റ്റ് റഫറി നെയ്സെന്റ്, റഫറി ടെനി ആന്റണി എന്നിവര്‍ മത്സരത്തിന്റെ മികവ് ഉയര്‍ത്തിപ്പിടിക്കാന്‍ നേതൃത്വം നല്‍കി. ടൂര്‍ണമെന്റിന്റെ വിജയകരമായ നടത്തിപ്പിന് ബ്രിസ്‌ക സ്പോര്‍ട്സ് സെക്രട്ടറി സുബിന്‍ സിറിയക്ക് അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. 2018 ബ്രിസ്‌ക ടൂര്‍ണമെന്റിന്റെ വിജയത്തിനായി പ്രയത്നിച്ച ബിജു എബ്രഹാം, ബിജു പപ്പാരില്‍, ജോജി മാത്യൂ , ജസ്റ്റിന്‍ മഞ്ഞളി, ജോസ് തോമസ്, ഷാജി സ്‌കറിയ, സന്തോഷ് പുത്തേറ്റ്, ജെയിംസ് ജേക്കബ് എന്നിവരുടെ സ്തുത്യര്‍ഹമായ പ്രവര്‍ത്തനവും എടുത്ത് പറയേണ്ടതാണ്.
മാനുവല്‍ മാത്യു, ബിജു എബ്രഹാം, ജസ്റ്റിന്‍ മഞ്ഞളി, ബിജു പപ്പാരില്‍, ജോജി മാത്യൂ, എന്നിവരായിരുന്നു ഓര്‍ഗനൈസിംഗ് കമ്മിറ്റി അംഗങ്ങള്‍. ജോര്‍ജ്ജ് കളത്തറ, മനു വാസുദേവപ്പണിക്കര്‍, അജിന്‍ കുളങ്ങര, ലൈജു, ജോസ് തയ്യില്‍ എന്നിവര്‍ക്ക് ഭാരവാഹികള്‍ പ്രത്യേക നന്ദി അറിയിച്ചു. ബ്രിസ്‌കയുടെ സുഹൃത്തുക്കളും, അഭ്യുദയകാംക്ഷികളും നല്‍കിയ പോസിറ്റീവ് വിമര്‍ശനങ്ങളും, നിര്‍ദ്ദേശങ്ങളും, അഭിനന്ദനങ്ങളുമാണ് ഈ ടൂര്‍ണമെന്റിന്റെ വിജയകരമായ നടത്തിപ്പിന് വഴിയൊരുക്കിയത്. ബ്രിസ്‌ക ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 2018 വിജകരമായി സംഘടിപ്പിക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ബ്രിസ്‌ക എക്സിക്യൂട്ടീവ് കമ്മിറ്റി. യൂത്ത് മത്സരവിഭാഗവും കൂടി ഉള്‍പ്പെടുത്തി ടൂര്‍ണമെന്റ് വിപുലമാക്കിയതോടെ വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വലിയ ടൂര്‍ണമെന്റായി ബ്രിസ്‌ക ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് വളരുമെന്ന പ്രതീക്ഷയിലാണ് ബ്രിസ്‌ക നേതൃത്വം.