Sports

ടെന്നീസിലെ രാജാവ് എന്നാണ് റോജര്‍ ഫെഡറര്‍ അറിയപ്പെടുന്നത്. കളിയുടെ മികവു കൊണ്ടും കോര്‍ട്ടിലെ പെരുമാറ്റംകൊണ്ടും ‘ജന്റില്‍മാന്‍’ എന്ന വിശേഷണത്തിന് എന്തുകൊണ്ടും അര്‍ഹനാണ് സ്വിസ് ഇതിഹാസം. എന്നാല്‍ ജനുവരിയില്‍ ആദ്യം നടന്ന ഹോപ്മാന്‍ കപ്പിലെ മിക്സഡ് ഡബിള്‍സ് മത്സരത്തിലെ പ്രകടനം മൂലം ‘ഫെഡ് എക്‌സപ്രസ്സി’ന് സ്ത്രീ വിരുദ്ധനെന്ന് പേര് വീണിരിക്കുകയാണ്.

ടൂര്‍ണമെന്റ്ില്‍ ഫെഡററും ബെലിന്റ ബന്‍സികയുമായിരുന്നു ടീം. അമേരിക്കന്‍ താരങ്ങളായ ജാക് സോകും കൊകൊ വാന്‍ഡെവെഗയുമായിരുന്നു എതിരാളികള്‍. ഫെഡററുടെ സേര്‍വോടെ സെക്കന്റ് സെറ്റ് തുടങ്ങുന്നു. പിന്നീട് ഫെഡററും സോക്കും തമ്മിലായി പോരാട്ടം. ഇരു ടീമിലെയും വനിത താരങ്ങള്‍ കാഴ്ച്ചക്കാരായി മാത്രം മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഇനി തങ്ങള്‍ക്ക് റോളൊന്നുമില്ല എന്ന മനസ്സിലാക്കിയ അമേരിക്കയുടെ വാന്‍ഡവേഗ് കോര്‍ട്ടിനു പുറത്തുപോയി വിശ്രമിച്ചു. പിന്നാലെ ഫെഡറിന്റെ കൂട്ടാളി ബന്‍സികും കോര്‍ട്ടില്‍ കുത്തിയിരുന്നു. തുടര്‍ന്ന് കോര്‍ട്ട് വിട്ട താരം കോര്‍ട്ടിന് പുറത്ത് കളി കണ്ടു നിന്നു. അപ്പോഴേക്കും ഗ്യാലറിയില്‍ ചിരി ഉണര്‍ന്നു.

തുടര്‍ന്നും കളി മുന്നോട്ടു നയിക്കുകയായിരുന്നു ഫെഡററും സോക്കും. ഫെഡററുടെ പല ട്രിക്കുകളും കാണാന്‍ ആരാധകര്‍ക്ക് അവസരമുണ്ടായി. ഏറെ നേരം വേണ്ടി വന്നു സോക്കിന് ആ പോയന്റ് ഒന്ന സ്വന്തമാക്കാന്‍. ഹര്‍ഷാരവത്തോടെയാണ് ആ രംഗങ്ങള്‍ അന്ന് ആരാധകര്‍ സ്വീകരിച്ചടെങ്കിലും പിന്നീട് ഇത് സോഷ്യല്‍ മീഡിയയില്‍ വന്‍ തോതില്‍ ട്രോളിനിടയാക്കി. ഫെഡററുടെയും സോക്കിന്റെയും പുരുഷമേധാവിത്വമാണ് ഇത് വെളിവാക്കുന്നതെന്നും ഫെഡററൊരു സ്ത്രീ വിദ്വേഷിയാണെന്നുമുള്ള തരത്തില്‍ ട്രോളുകള്‍ നിരന്നു. എന്തിനേറെ ഇങ്ങ് കേരളത്തില്‍ വരെ അത് ചര്‍ച്ചയായി. മലയാള സിനിമയിലെ സ്ത്രീ വിരുദ്ധതയ്ക്ക് സമാനമാണ് ഇതെന്നും മലയാള സിനിമയിലെ മോഹന്‍ലാലും മമ്മൂട്ടിയുമാണ് ഫെഡററും സോക്കെന്നും വരെ ചില സൈബര്‍ വിരുതന്‍മാര്‍ ട്രോളി.

ഫുട്‌ബോള്‍ ഇതിഹാസം പെലെ ആശുപത്രിയില്‍. കുഴഞ്ഞ് വീണതിനെ തുടര്‍ന്നാണ് പെലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഫുട്‌ബോള്‍ റൈറ്റേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച വിരുന്നില്‍ പങ്കെടുക്കാന്‍ ലണ്ടനിലേക്കുള്ള യാത്രയിലായിരുന്നു പെലെ.

പെലെ അപകടനില തരണം ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലാണ് അദ്ദേഹം. മൂന്ന് ലോകകപ്പുകള്‍ നേടിയ ഏകതാരമാണ് പെലെ. 21 വര്‍ഷത്തെ ഫുട്‌ബോള്‍ ജീവിതത്തില്‍ 1281 ഗോളുകളാണ് താരം അടിച്ചെടുത്തത്.

ബംഗളൂരു: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ ആന്ധ്രാപ്രദേശിനെ ഏഴു ഗോളിന് തകര്‍ത്ത് കേരളത്തിന് ഗംഭീര തുടക്കം. ബെംഗളൂരുവില്‍ നടന്ന ഗ്രൂപ്പ് ബി മത്സരത്തില്‍ ആന്ധ്രാ പ്രദേശിനെ എതിരില്ലാത്ത ഏഴു ഗോളുകള്‍ക്കാണ് കേരളം തകര്‍ത്തത്. നായകന്‍ രാഹുല്‍ കെ.പിയും അഫ്ദാലും ഇരട്ടഗോളുകള്‍ നേടി. സജിത് പൗലോസ്, വിബിന്‍ തോമസ് എന്നിവര്‍ഓരോ ഗോള്‍ നേടിയപ്പോള്‍ സിംഗംപള്ളി വിനോദിന്റെ സെല്‍ഫ് ഗോള്‍ ആന്ധ്രയുടെ പരാജയഭാരം വര്‍ദ്ധിപ്പിച്ചു. ജിതിന്റെ ക്രോസില്‍ നിന്ന് സജിത് പൗലോസാണ് കേരളത്തെ മുന്നിലെത്തിച്ചത്.

രണ്ടാം ഗോള്‍ പിറന്നത് അഫ്ദാലിന്റെ പാസില്‍ നിന്ന് രാഹുലിന്റെ ബൂട്ടിലൂടെയായിരുന്നു. ബാക്ക്പാസ്സ് നല്‍കുന്നതിനിടയില്‍ സിംഗംപള്ളി വിനോദിന് പിഴച്ചതോടെ സെല്‍ഫ് ഗോളിന്റെ രൂപത്തില്‍ കേരളം 3-0 ത്തിന് മുന്നിലെത്തി. രണ്ടാം പകുതിയിലായിരുന്നു ബാക്കി നാല് ഗോളുകളും പിറന്നത് . ജിതിന്റെ ബാക്ക്പാസ് പിടിച്ചെടുത്തായിരുന്നു രാഹുലിന്റെ രണ്ടാം ഗോള്‍. പന്ത് ഗോള്‍കീപ്പറുടെ കൈയില്‍ തട്ടിയാണ് വലയിലെത്തിയത്. അഞ്ചാം ഗോള്‍ വിബിന്‍ തോമസിന്റെ ശക്തമായൊരു ഫ്രീ കിക്കില്‍ നിന്നായിരുന്നു. മുഹമ്മദ് ഷരീഫിന്റെ ക്രോസില്‍ നിന്ന് അഫ്ദാല്‍ ആറാം ഗോള്‍ നേടി. അടുത്ത ഗോളും വന്നത് ഷരീഫിന്റെയും അഫ്ദാലിന്റെയും ഒരുമിച്ചുള്ള നീക്കത്തില്‍ നിന്നായിരുന്നു. തിങ്കളാഴ്ച്ച തമിഴ്‌നാടിനെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.

എന്നാലും എന്റെ ഏഷ്യാനെറ്റെ, നിങ്ങളുടെ വെബ്ഡെസ്കിൽ മാന്യതയെന്ന ആ സാധനം ഉള്ള ആരും ഇല്ലേ?’ സികെ വിനീത് ചോദിക്കുന്നു

മാധ്യമ ഊളത്തരത്തിന്റെ പുതിയ പര്യായമായി മാറുകയാണ് ഏഷ്യാനെറ്റ് ന്യൂസ്. ശ്രീജിത്തിന്റെ അമ്മയെ കാലുപിടിച്ച് കരഞ്ഞിട്ടും മുഖ്യമന്ത്രി കാണാൻ തയ്യാറായില്ല എന്ന വാർത്ത നാം കണ്ടതാണ്. ആരായിരുന്നു ആ മുഖ്യമന്ത്രിയെന്ന് ഇനിയും അവർ പറഞ്ഞിട്ടില്ല. ഉമ്മൻ ചാണ്ടിയാണെന്നാണ് മറ്റ് മാധ്യമങ്ങളുടെ വാർത്തകൾ. പിണറായിയോ ചാണ്ടിയോ ആരായാലും മറ്റേയാളെ അനാവശ്യമായി പ്രതിക്കൂട്ടിൽ നിർത്തുകയാണ്. തലക്കെട്ടിലെ തല്ലുകൊള്ളിത്തരം ഏഷ്യാനെറ്റ് തുടരുമ്പോൾ, പരസ്യമായി വെല്ലുവിളിച്ചാണ് സികെ വിനീത് രംഗത്തെത്തിയിരിക്കുന്നത്

കോപ്പലാശാൻ ബ്ലാസ്റ്റേഴ്സ് വിടാൻ കാരണം സികെ‌ വിനീതാണെന്ന തലക്കെട്ടിൽ ഏഷ്യാനെറ്റ് കൊടുത്ത വാർത്തയോടാണ് വിനീത് രൂക്ഷമായി പ്രതികരിച്ചിരിക്കുന്നത്. എഷ്യാനെറ്റ് വെബ്ഡെസ്കിൽ മാന്യത എന്ന സാധനമുള്ള ആരുമില്ലേ എന്നാണ് വിനീത് ചോദിച്ചത്. മുഴുവൻ പോസ്റ്റ് ഇങ്ങനെ

‘എന്നാലും എന്റെ ഏഷ്യാനെറ്റെ,സത്യായിട്ടും ഞാൻ ഒന്ന് പേടിച്ചു , ആ ഹെഡ്‌ലൈൻ ഇൽ ഇത്തിരി മാന്യത കാണിക്കായിരുന്നു!! നിങ്ങളുടെ വെബ്ഡെസ്കിൽ ആ സാധനം ഉള്ള ആരും ഇല്ലേ??’

എഴുതിയ വാർത്തയിൽ പോലും ഈ തലക്കെട്ടിനോട് ചേർത്തുവെക്കാവുന്ന വസ്തുതകളില്ല. എന്നിട്ടും തെറ്റിദ്ധരിപ്പിക്കാൻ ഇറങ്ങിത്തിരിച്ചവരുടെ നെഞ്ചത്താണ് വിനീത് ഗോളടിച്ചുകയറ്റിയിരിക്കുന്നത്. വിനീതിന് വലിയ പിന്തുണയും ലഭിക്കുന്നുണ്ട്. തലേന്ന് പിണറായിയെ പറഞ്ഞപ്പോൾ അതിനെ കാര്യമായി ആരും നേരിട്ടില്ല, പക്ഷേ സികെ വിനീതിൽ നിന്ന് കാര്യമായി വയറുനിറയെ കിട്ടിയിരിക്കുകയാണ് ഏഷ്യാനെറ്റിന്

നിഷാര്‍ വിശ്വനാഥ് 

കഴിഞ്ഞ വര്‍ഷം ലണ്ടന്‍ സ്‌പോര്‍ട്‌സ് ലീഗ് തുടക്കമിട്ട യുകെയിലെ ആദ്യത്തെ മലയാളി ഫുട്‌ബോള്‍ ലീഗിന്റെ രണ്ടാം സീസണിന്റെ കൌണ്ട് ഡൗണ്‍ തുടങ്ങി. തുടങ്ങി ആദ്യ സീസണില്‍ തന്നെ മലയാളികളുടെ ശ്രദ്ധ പിടിച്ചെടുത്ത അതേ ആത്മവിശ്വാസത്തോടെയാണ് ഈ വര്‍ഷവും സംഘാടകര്‍. യുകെയിലെ തന്നെ പ്രമുഖ ടീമുകള്‍ പങ്കെടുക്കുന്ന ഈ ലീഗിലെ എല്ലാ മത്സരങ്ങളിലും തീ പാറും എന്ന് ഇപ്പോഴേ ഉറപ്പായി കഴിഞ്ഞു.

ഈ വരുന്ന ജനുവരി 28 നു രാവിലെ ന്യൂഹാമിലാണ് എല്‍എസ്എല്‍ ഫുട്‌ബോള്‍ ലീഗ് സീസണ്‍ 2ന് പന്തുരുളുക. കഴിഞ്ഞവര്‍ഷത്തെ 6 ടീമുകളെ കൂടാതെ 2 ടീമുകള്‍ക്ക് കൂടി ഈ വര്‍ഷം പങ്കെടുക്കാന്‍ സാധിക്കും. ക്രോയ്‌ഡോണിലും ലണ്ടലിനുമായി 4 വാരാന്ത്യങ്ങളില്‍ മത്സരങ്ങള്‍ നടക്കും. പങ്കെടുക്കാന്‍ ആഗ്രഹമുള്ള ടീമുകള്‍ ഉടന്‍ തന്നെ സംഘാടകരുമായി ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
വിളിക്കേണ്ട നമ്പര്‍ : പ്രമോദ് : 07985118570 , റിയാസ് :07479006201.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 287 റണ്‍സ് വിജയലക്ഷ്യം. രണ്ടാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 258 റണ്‍സെടുക്കാനെ സാധിച്ചുള്ളു. ഇന്ത്യക്ക് വേണ്ടി ഭുംറ മൂന്നും ഇഷാന്ത് ശര്‍മ്മ രണ്ടും ആര്‍. അശ്വിന്‍ ഒരു വിക്കറ്റും വീഴ്ത്തി. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 28 റണ്‍സിന്റെ ലീഡ് വഴങ്ങിയിരുന്നു. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ എ.ബി ഡിവില്ലിയേഴ്സ് 80, എല്‍ഗര്‍ 61, നായകന്‍ ഫാഫ് ഡുപ്ലെസി 48 എന്നിവരാണ് പൊരുതി നിന്നത്.

രണ്ടിന് 90 എന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഡിവില്ലിയേഴ്സും എല്‍ഗറും കരുതലോടെ ഇന്നിങ്‌സ് തുടങ്ങിയത്. മികച്ച രീതിയില്‍ പന്തെറിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാര്‍ പക്ഷേ 50 റണ്‍സെടുക്കുന്നതിനിടെ ഡിവില്ലിയേഴ്സ് എല്‍ഗര്‍ കൂട്ടക്കെട്ട് പൊളിച്ചു. ഷമിയുടെ പന്തില്‍ ഡിവില്ലിയേഴ്സ് വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി പുറത്തായി. പിന്നീട് വന്നവരെല്ലാം പെട്ടന്ന് കൂടാരം കയറിയപ്പോള്‍ ആറാം വിക്കറ്റില്‍ ഫാഫ് ഡുപ്ലസിയും ഫിലാന്‍ഡറും പൊരുതി നിന്നു. ഫിലാന്‍ഡറെ ഇഷാന്ത് മടക്കിയതോടെ ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗ് നിര പെട്ടന്ന് തകര്‍ന്നു വീണു. പേസ് ബൗളര്‍മാര്‍ക്ക് അനുകൂലമായ പിച്ചില്‍ പൊരുതിയാലെ ഇന്ത്യക്ക് ജയിക്കാനാകൂ.

സയ്യദ് മുഷ്താഖ് അലി ട്രോഫി ട്വന്‍റി-20 ടൂര്‍ണ്ണമെന്റില്‍ കേരളത്തിന് ആദ്യ ജയം. ഗോവയ്ക്കെതിരെയുള്ള മത്സരത്തില്‍ 9 വിക്കറ്റിനായിരുന്നു കേരളത്തിന്റെ വിജയം. സഞ്ജു സാംസണിന്റെ തകർപ്പൻ ബാറ്റിംഗ് പ്രകടനമാണ് കേരളത്തിന് അനായാസ ജയം സമ്മാനിച്ചത്. 139 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കേരളം 15.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ആദ്യം ബാറ്റ് ചെയ്ത ഗോവയെ കെഎം ആസിഫും അഭിഷേക് മോഹനും ചേർന്ന് 138 റണ്‍സില്‍ ഒതുക്കുകയായിരുന്നു. ഇരുവരും മൂന്ന് വിക്കറ്റ് വീതം നേടി. തുടക്കത്തിലേ തകർച്ചക്ക് ശേഷം അവസാന ഓവറുകളില്‍ കീനന്‍ (36) , ഗര്‍ഷന്‍ മിസാല്‍(23) എന്നിവർ ചേർന്ന് ഗോവയെ ഭേദപ്പെട്ട സ്‌കോറിൽ എത്തിക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം പതിവ് പോലെ വിഷ്ണു വിനോദിന്റെ വെടിക്കെട്ടോടെയാണ് തുടങ്ങിയത്. വിഷ്ണു 19 പന്തില്‍ നാല് സിക്സുകളോട് കൂടി 34 റണ്‍സ് നേടി പുറത്തായി. പിന്നീട് ആക്രമണത്തിന്റെ ചുമതല ഏറ്റെടുത്ത സഞ്ജു കൂടുതൽ വിക്കറ്റ് നഷ്ട്ടം കൂടാതെ കേരളത്തെ വിജയ തീരത്തെത്തിച്ചു. 44 പന്തില്‍ 4 ബൗണ്ടറിയും 4 സിക്സുമടക്കം 65 റണ്‍സാണ് സഞ്ജു നേടിയത്. അരു‍ണ്‍ കാര്‍ത്തിക് 33 പന്തില്‍ 6 ബൗണ്ടറികളടക്കം 37 റണ്‍സ് നേടി സഞ്ജുവിനു മികച്ച പിന്തുണ നല്‍കി.

കൊച്ചി: ഇന്നലെ ഡല്‍ഹിക്കെതിരായ മത്സരത്തില്‍ വിശ്വരൂപം പുറത്തെടുത്ത കേരള ബ്ലാസ്റ്റേഴ്‌സ് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മിന്നും വിജയം കൈപ്പിടിയിലൊതുക്കിയത്. പരിക്കിനെ വകവെക്കാതെ ഹാട്രിക്ക് നേടിയ മലയാളികളുടെ സ്വന്തം ഹ്യൂമേട്ടന്‍ മികച്ച ഫോമില്‍ തിരികെയെത്തിയിരിക്കുകയാണ്. ഹ്യൂമേട്ടന്‍ യുഗം അവസാനിച്ചെന്നു വിധിയെഴുതിയ വിമര്‍ശകരുടെ വായടപ്പിക്കുന്ന പ്രകടനമായിരുന്നു ഇന്നലെ ഡല്‍ഹിയുടെ തട്ടകത്തില്‍ ഹ്യൂമിന്റേത്.

ഇയാന്‍ ഹ്യൂമിനെ വിമര്‍ശിച്ചവരുടെ വായടപ്പിക്കാന്‍ ഇതിലും മികച്ച വഴിയില്ലെന്ന് മഞ്ഞപ്പടയുടെ മലയാളി സൂപ്പര്‍ താരം സി.കെ വിനീത് ഫേസ്ബുക്കില്‍ കുറിച്ചു. ബ്രില്യന്റ് പ്രകടനമായിരുന്നു ഹ്യൂമിന്റേതെന്നും ‘വാട്ട് എ പ്ലെയര്‍, വാട്ട് എ മാന്‍, വാട്ട് എ വാറിയര്‍,’ എന്നും വിനീത് പോസ്റ്റില്‍ പറയുന്നുണ്ട്. 11-ാം മിനിറ്റിലെ ഗോളിന് ശേഷം 78-ാം മിനിറ്റിലും 83-ാം മിനിറ്റിലും ഹ്യൂം ലക്ഷ്യം കണ്ടു. ഐ.എസ്.എല്‍ കരിയറില്‍ ഹ്യൂമിന്റെ മൂന്നാമത്തെ ഹാട്രിക്കാണിത്.

എവേ മാച്ചുകളെ താളം കണ്ടെത്താന്‍ നന്നേ ബുദ്ധിമുട്ടിയിരുന്ന മഞ്ഞപ്പടയുടെ മറ്റൊരു രൂപമായിരുന്നു ഇന്നലെ ഡല്‍ഹിയില്‍ കണ്ടത്. ഡല്‍ഹിയിലെ പ്രതികൂലമായ കാലാവസ്ഥയും സാഹചര്യവും ബ്ലാസ്റ്റേഴ്‌സ് പ്രകടനത്തെ ബാധിച്ചില്ല. ഐ.എസ്.എല്‍ ആദ്യ സീസണിലെ പരിശീലകനും താരവുമായിരുന്ന ഡേവിഡ് ജെയിംസിന്റെ മടങ്ങിവരവ് ആഘോഷമാക്കുകയായിരുന്നു സന്തേശ് ജിങ്കനും കൂട്ടരും.

ആദ്യ സീസണിലും കഴിഞ്ഞ സീസണിലും അവസാനഘട്ട മത്സരങ്ങളിലാണ് ബ്ലാസ്‌റ്റേഴ്‌സ് മികച്ച പ്രകടനത്തോടെ മുന്നിലേക്കെത്തിയത്. ഇത്തവണയും അതാവര്‍ത്തിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ടീം ഒത്തിണക്കത്തോടെ കളിച്ചതായി പരിശീലകന്‍ ഡേവിഡ് ജെയിംസ് മത്സര ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

തോൽവികൾക്ക് അവധികൊടുത്ത് വിജയവഴിയിലേക്ക് ബ്ലാസ്റ്റേഴ്സ് തിരിച്ചെത്തിയിരിക്കുകയാണ്. പ്രതിസന്ധിയിലും ടീമിനെ കൈവിടാതിരുന്ന ആരാധകർക്ക് ഈ​ വിജയം മറക്കാനാകാത്ത അനുഭവമായി. രാജ്യ തലസ്ഥാനത്തെ കൊടും തണുപ്പിനെ അവഗണിച്ച് ഗാലറിയിൽ എത്തിയ പതിനായിരത്തോളം ആരാധകർ കൊമ്പൻമാരുടെ വിജയം ആഘോഷിച്ചത് വീരോചിതമായ രീതിയിലാണ്.

ഐസ്‌ലൻഡ് ഫുട്ബോൾ ടീം ലോകത്തിന് സമ്മാനിച്ച വിക്കിങ് ക്ലാപ്പിലൂടെയാണ് ബ്ലാസ്റ്റേഴ്സ് ആരാധകരും ടീം അംഗങ്ങളും വിജയം ആഘോഷിച്ചത്. ബ്ലാസ്റ്റേഴ്സ് ആരാധകർ ഇരുന്നിരുന്ന ഗാലറിക്ക് മുന്നിലേക്ക് ടീം അംഗങ്ങളെ നയിച്ചത് പുതിയ പരിശീലകൻ ഡേവിഡ് ജെയിംസാണ്.

പിന്നീട് നയനമനോഹരമായ ദൃശ്യങ്ങൾ. ഏതൊരു ഫുട്ബോൾ ആരാധകനും മറക്കാനാവാത്ത ദൃശ്യങ്ങൾക്കാണ് ഡൽഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.

ഇയാന്‍ ഹ്യൂമിന്‍റെ ഹാട്രിക് മികവില്‍ 3-1നാണ് ഡൈനമോസിനെ മഞ്ഞപ്പട പരാജയപ്പെടുത്തിയത്. 12, 78, 83 മിനിറ്റുകളിലായിരുന്നു ഹ്യൂമേട്ടന്‍റെ തകര്‍പ്പന്‍ ഗോളുകള്‍. ഐഎസ്എല്‍ ചരിത്രത്തില്‍ ഹ്യൂമിന്റെ മൂന്നാമത്തെ ഹാട്രിക്കാണ് ഡൽഹിയില്‍ പിറന്നത്. വിജയത്തോടെ ഒമ്പത് കളിയില്‍ രണ്ട് വിജയവും അഞ്ച് സമനിലയുമായി 12 പോയിന്‍റുകളോടെ കേരള ബ്ലാസ്റ്റേഴ്സ് ആറാമതെത്തി.

 

നോട്ടിംങ്ഹാം: സന്തോഷ് ട്രോഫി കേരളാ ടീമിന്റെ മാനേജരായി തെരഞ്ഞെടുക്കപ്പെട്ട പി.സി ആസിഫിന് അഭിനന്ദനവുമായി യൂറോപ്പിലെ മലയാളി ഫു്ടബോള്‍ താരങ്ങള്‍. ഇംഗ്ലണ്ടിലെ മലയാളി കുട്ടികളുടെ കാല്‍പന്തുകളിയുടെ ആരവം നെഞ്ചിലേറ്റിയ ബ്രിട്ടീഷ് ബ്ലാസ്‌റ്റേഴ്‌സ് ഫുഡ്‌ബോള്‍ അക്കാഡമിയുടെ നേതൃത്വത്തില്‍ പി.സി ആസിഫിന് സ്വീകരണം നല്കാനുള്ള തയാറെടുപ്പുകള്‍ ആരംഭിച്ചു. ഫുട്‌ബോളിനെ ഇത്രയധികം സ്‌നേഹിക്കുകയും ഫുട്‌ബോള്‍ മേഖലയുടെ വളര്‍ച്ചയ്ക്കായി നിലകൊള്ളുകയും ചെയ്യുന്ന  ആസിഫിനെ കേരളാ ടീമിന്റെ മാനേജരായി നിയമിച്ചത് ഫുട്‌ബോളിന്റെ വളര്‍ച്ചയ്ക്ക് ഏറെ ഗുണകരമാകുമെന്ന പൊതു അഭിപ്രായമാണ് കേരളത്തിനുള്ളിലും പ്രവാസികള്‍ക്കിടയിലുമുള്ളതെന്ന്‌  ബ്രിട്ടീഷ് ബ്ലാസ്റ്റേഴ്‌സ് ടീം അധികൃതര്‍ പറഞ്ഞു.

ഈ മാസം 18 ന് ബാംഗ്ലൂരില്‍ ആന്ധ്ര പ്രാദേശിനെതിരെ കേരളത്തിന്റെ അദ്യ മത്സരം.  പി സി ആസിഫ് കാസറഗോഡ് ഗവണ്മെന്റ് കോളേജിലുടെ അത്‌ലറ്റ് ക്‌സില്‍ നിന്ന് ഫുട്‌ബോള്‍ ലേക് കാസറഗോഡ് നാഷണല്‍ലിലൂടെ മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിലേക് എത്തിയ ആസിഫി മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ മുന്നേറ്റ നിരയിലെ കുന്ത മുന ആയി.മൊഗ്രാലിന്റെ ചരിത്ര വിജയങ്ങളില്‍ പങ്കാളി .സ്വത സിദ്ധമായ ലോംഗ് റേഞ്ചര്‍ ഷോട്ടുകളും  അതിവേഗവും ശരീര ഭാഷയും ഗോള്‍ അടി മികവും ആരാധകര്‍ക്കിടയില്‍ ഗോള്‍ അടി യന്ത്രം എന്ന ഓമന പേരും ചാര്‍ത്തി നല്‍കി. കാസർഗോഡ് ജില്ലക്ക്  വേണ്ടി നിരവധി തവണ ബൂട്ട് കെട്ടിയതോടൊപ്പം ഒരു വര്‍ഷം  ക്യാപ്റ്റനും ആയിരുന്നു.

വർഷങ്ങളോളം ജില്ലാ ലീഗിലെ ടോപ് സ്‌കോറര്‍. പ്രശസ്ത സെന്റ് അലോഷ്യസ് കോളേജിന്റെ ഫുട്‌ബോള്‍ ചരിത്രം മാറ്റി എഴുതിയ മംഗ്ലൂര് യൂണിവേഴ്‌സിറ്റിയിലെ നിറ സാന്നിധ്യം.. മാതൃഭൂമി ട്രോഫി അടക്കമുള്ള അന്തര്‍ സര്‍വ്വകലാശാല പ്രകടനങ്ങള്‍..  മംഗ്ലൂര് പ്രശസ്തമായ നെഹ്‌റു മൈതാനിയില്‍ നടത്തിയ പ്രകടനങ്ങള്‍.. തുടർച്ചയായി ഏഴു വര്ഷം മംഗളൂർ സ്‌പോര്‍ട്ടിങ്ങിനെ ദക്ഷിണ കന്നഡ ലീഗില്‍ ചാമ്പ്യന്മാരാക്കി. ഇന്നും ആരും തകര്‍ക്കാതെ ആ ഗോള്‍ റെക്കോര്‍ഡുകള്‍  കര്‍ണാടകയിലും പി സി ആസിഫിനെ പ്രശസ്തനാക്കി. മൊഗ്രാലിനോടൊപ്പം തന്നെ ഉപ്പള സിറ്റിസണ്‍ മംഗ്ലൂര്‍ സ്‌പോര്‍ട്ടിംഗ് തുടങ്ങിയ ക്ലബ്ബ്കള്‍ക് വേണ്ടി കര്‍ണാടകയില്‍ നിരവധി മത്സരങ്ങള്‍. ഫുട്‌ബോളില്‍ കത്തി നില്‍ക്കുന്ന സമയത്തായിരുന്നു സംഘടനാ രംഗത്തേക്കുള്ള വരവ്. അത് കേരളാ സെവന്‍സ് ഫുട്‌ബോളില്‍ വിപ്ലവം ശ്രിഷ്ടിച്ചു. സഹോദരനും മുന്‍ ഐ ടി ഐ താരവുമായിരുന്ന എ എം ഷാജഹാന്റെ കയ്യും പിടിച്ചു സുഹൃത്തും മംഗ്ലൂര് ഗീത എലെക്ട്രിക്കല്‍സ് ഓണര്‍ അശോകും ചേര്‍ന്ന് 95 ല്‍ നടത്തിയ കേരളത്തിലെ ആദ്യത്തെ സെവന്‍സ് ഫ്‌ളഡ് ലൈറ്റ് ടൂര്‍ണമെന്റ് ലൂസിയ ഗ്രൂപ്പിന് വേണ്ടി നടത്തി പിന്നീട് അങ്ങോട് കേരളാ സെവന്‍സ് ഫുട്‌ബോളിന്റെ രൂപവും ഭാവവും മാറുന്നതാണ് കേരളാ സെവന്‍സ് ആരാധകര്‍ കണ്ടത്. ഇത്തരത്തില്‍ നിരവധി മികവുകള്‍ നേടിയ ആസിഫിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത് വൈകി വന്ന അംഗീകാരം മാത്രമാണെന്നാണ് കായിക രംഗത്തെ പ്രമുഖര്‍ വ്യക്തമാക്കുന്നത്.

 

യൂറോപ്പില്‍ പി.സി ആസിഫിന് സ്വീകരണം നല്കാനുള്ള തയാറെടുപ്പിലാണ്  ബ്രിട്ടീഷ് ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ അക്കാഡമി.  ജോസഫ് മുള്ളന്‍കുഴി ആണ് അക്കാഡമി മാനേജര്‍. അസി. മാനേജര്‍ അന്‍സാര്‍ ഹൈദ്രോസ് കോതമംഗലം, റിക്രൂട്ട്‌മെന്റ് മാനേജര്‍ ബൈജു മേനാച്ചേരി ചാലക്കുടി, ടെക്‌നിക്കല്‍ ഡയറക്ടേഴ്‌സ് രാജു ജോര്‍ജ്ജ് കുറവിലങ്ങാട്, ജിജോ ദാനിയേല്‍ മൂവാറ്റുപുഴ, ജിബി വര്‍ഗീസ്, എറണാകുളം, മാനേജർ ബിനോയ് തേവർ കുന്നേൽ രാമപുരം എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നത്.

RECENT POSTS
Copyright © . All rights reserved