Sports

ആവേശം വാനോളമുയർന്ന ഐഎസ്എൽ പോരാട്ടത്തിൽ എടികെയെ അവരുടെ തട്ടകത്തിൽ വീഴ്ത്തി കേരളാ ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ രണ്ടാം ജയം. നാടകീയ നിമിഷങ്ങൾ ഏറെ കണ്ട മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് കേരളാ ബ്ലാസ്റ്റേഴ്സ് തകർത്തത്. ഗോളൊഴിഞ്ഞ ആദ്യപകുതിക്കു ശേഷം ഹാലിചരൺ നർസാരിയാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയഗോൾ നേടിയത്. 70–ാം മിനിറ്റിലായിരുന്നു മത്സരത്തിലെ ഏക ഗോളിന്റെ പിറവി. വിജയത്തോടെ 12 കളികളിൽനിന്ന് 14 പോയിന്റുമായി കേരളാ ബ്ലാസ്റ്റേഴ്സ് ആറാം സ്ഥാനത്തേക്കു കയറി. 12 കളികളിൽനിന്ന് 21 പോയിന്റുമായി എടികെ മൂന്നാം സ്ഥാനത്തു തുടരുന്നു. ഇന്ന് ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചിരുന്നെങ്കിൽ എടികെയ്ക്ക് ഒന്നാമതെത്താൻ അവസരമുണ്ടായിരുന്നു.

കഴിഞ്ഞ മത്സരത്തിൽ ഹൈദരാബാദ് എഫ്‍സിക്കെതിരെ നേടിയ കൂറ്റൻ വിജയത്തിന് ചുക്കാൻ പിടിച്ച പ്രതിരോധത്തിലെ കരുത്തൻ ജിയാനി സൂയ്‌വർലൂണിനെ കൂടാതെയാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയമെന്നതും ശ്രദ്ധേയം. അതേസമയം, മധ്യനിരയിലെ ആണിക്കല്ലായ മാരിയോ ആർക്വേസ് ആദ്യ ഇലവനിൽ തിരിച്ചെത്തി. ആദ്യ ഇലവനിൽ മലയാളികളായി ഗോൾകീപ്പർ ടി.പി. രഹനേഷും പ്രതിരോധത്തിൽ അബ്ദുൽ ഹക്കുവും മാത്രമേ ഇടംപിടിച്ചുള്ളൂ. കെ. പ്രശാന്ത്, സഹൽ അബ്ദുൽ സമദ് എന്നിവർ അവസാന മിനിറ്റുകളിൽ പകരക്കാരായി കളത്തിലെത്തി. മലയാളി താരം ജോബി ജസ്റ്റിൻ കൊൽക്കത്ത നിരയിലും ആദ്യ ഇലവനിൽ ഇടംപിടിച്ചു.

ബ്ലാസ്റ്റേഴ്സ് ആദ്യ ഗോൾ: തുടക്കം മുതൽ കളത്തിൽ പുലർത്തുന്ന മേധാവിത്തത്തിന് ഒടുവിൽ ബ്ലാസ്റ്റേഴ്സിന് പ്രതിഫലം ലഭിക്കുമ്പോൾ മത്സരത്തിന് പ്രായം 70 മിനിറ്റ്. തുടർച്ചയായി ബ്ലാസ്റ്റേഴ്സ് ബോക്സിനുള്ളിൽ സമ്മർദ്ദം ചെലുത്തിയ എടികെ പ്രതിരോധം പിളർത്തി ബ്ലാസ്റ്റേഴ്സിന് ലീഡ് സമ്മാനിച്ചത് ഹാലിചരൺ നർസാരി. എടികെ ബോക്സിനുള്ളിലേക്ക് ഉയർന്നുവന്ന പന്ത് നർസാരിക്ക് ഹെഡ് ചെയ്ത് നൽകാനുള്ള മെസ്സിയുടെ ശ്രമം പൂർണമായും വിജയിച്ചില്ല. പന്തു ലഭിച്ച എടികെ താരം മോംഗിലിനും പന്തു നിയന്ത്രിക്കാനാകുന്നില്ല. ഇതോടെ പന്തു ലഭിച്ച നർസാരി ഏതാനും ചുവടു മുന്നിലേക്ക് നീങ്ങി തൊടുത്ത ഹാഫ് വോളി നേരെ വലയിൽ. സ്കോർ 1–0.

മഞ്ജു വാര്യറും മമ്മൂട്ടിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നവാഗതനായ ജോഫിന്‍ ടി ചാക്കോ കഥയെഴുതി സംവിധാനം ചെയ്യുന്ന ദി പ്രീസ്റ്റ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലൂക്ക് പുറത്തിറങ്ങി .

മഞ്ജു വാര്യറും മമ്മൂട്ടിയും ചിത്രത്തില്‍ ആദ്യമായി ഒന്നിച്ചഭിനയിക്കുന്നു എന്ന സവിശേഷതയും ചിത്രത്തിനുണ്ട്. നിഖില വിമലും , സാനിയ ഇയ്യപ്പനും , ശ്രീനാഥ് ഭാസിയും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രത്തില്‍ കൈതി , രാക്ഷസന്‍ തുടങ്ങിയ ചിത്രത്തിലൂടെ തിളങ്ങിയ ബേബി മോണിക്ക ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നു . ആന്റോ ജോസഫും ബി ഉണ്ണി കൃഷ്ണനും വി എന്‍ ബാബുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത് .ജോഫിന്റെ കഥക്ക് ദീപു പ്രദീപും , ശ്യാം മേനോനുമാണ് തിരക്കഥ ഒരുക്കുന്നത് .

ജഗദീഷ് , രമേഷ് പിഷാരടി , ശിവദാസ് കണ്ണൂര്‍ , ശിവജി ഗുരുവായൂര്‍ , ദിനേശ് പണിക്കര്‍ ,നസീര്‍ സംക്രാന്തി , മധുപാല്‍ ,ടോണി , സിന്ധു വര്‍മ്മ , അമേയ ( കരിക്ക് ) തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ത്രില്ലര്‍ സ്വഭാവമുള്ള സിനിമയാകും ദ പ്രീസ്റ്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

കാത്തിരുന്ന് കിട്ടിയ ഇന്ത്യൻ ജഴ്സിയിൽ കളിക്കാനിറങ്ങിയ മലയാളി താരം സഞ്ജു സാംസണ് തകർപ്പൻ തുടക്കത്തിനുശേഷം തകർച്ചയോടെ മടക്കം! നേരിട്ട ആദ്യ പന്തുതന്നെ ഗാലറിയിലെത്തിച്ച് ക്യാപ്റ്റൻ വിരാട് കോലിയുള്‍പ്പെടെയുള്ള സഹതാരങ്ങളിലും ആരാധകരിലും ആവേശമുണർത്തിയ സഞ്ജു, രണ്ടാം പന്തിൽ എൽബിയിൽ കുരുങ്ങി പുറത്തായി. കാത്തുകാത്തിരുന്നു കിട്ടിയ അവസരത്തിൽ സഞ്ജു ആവേശത്തോടെ തുടങ്ങിയെങ്കിലും ആ ആവേശം അതേപടി നിലനിർത്താനാകാതെ പോയത് ആരാധകർക്കും നിരാശയായി. പിന്നീടു വിക്കറ്റിനു പിന്നിൽ കരുത്തുകാട്ടിയ സഞ്ജു ഒരു സ്റ്റംപിങ്ങും സ്വന്തമാക്കി കയ്യടി നേടി. ബാറ്റുകൊണ്ടും ബോളുകൊണ്ടും കരുത്തുകാട്ടിയ ഷാർദുൽ താക്കൂറാണ് കളിയിലെ കേമൻ. നവ്ദീപ് സെയ്നി പരമ്പരയുടെ താരമായി.

ട്വന്റി20യിൽ തന്റെ രണ്ടാമത്തെ മാത്രം അർധസെഞ്ചുറി കണ്ടെത്തിയ ഓൾറൗണ്ടർ ധനഞ്ജയ ഡിസിൽവയാണ് ശ്രീലങ്കയുടെ ടോപ് സ്കോറർ. 36 പന്തിൽ എട്ടു ഫോറും ഒരു സിക്സും സഹിതം 57 റൺസാണ് ധനഞ്ജയയുടെ സമ്പാദ്യം. ധനഞ്ജയയ്ക്കു പുറമെ ലങ്കൻ നിരയിൽ രണ്ടക്കം കടന്നത് ഒരാൾ മാത്രം. 20 പന്തിൽ ഒരു ഫോറും മൂന്നു സിക്സും സഹിതം 31 റൺസെടുത്ത ഏഞ്ചലോ മാത്യൂസ്. അഞ്ചാം വിക്കറ്റിൽ വെറും 37 പന്തിൽനിന്ന് മാത്യൂസ് – ധനഞ്ജയ സഖ്യം അടിച്ചുകൂട്ടിയ 68 റൺസാണ് ശ്രീലങ്കയുടെ തോൽവിഭാരം ഇത്രയെങ്കിലും കുറച്ചത്.

ധനുഷ്ക ഗുണതിലക (ഒന്ന്), ആവിഷ്ക ഫെർണാണ്ടോ (ഒൻപത്), കുശാൽ പെരേര (10 പന്തിൽ ഏഴ്), ഒഷാഡ ഫെർണാണ്ടോ (അഞ്ച് പന്തിൽ രണ്ട്), ദസൂൺ ഷാനക (ഒൻപതു പന്തിൽ 9), വാനിന്ദു ഹസരംഗ (0), ലക്ഷൺ സന്ദാകൻ (ഒന്ന്), ക്യാപ്റ്റൻ ലസിത് മലിംഗ (0) എന്നിങ്ങനെയാണ് പുറത്തായ മറ്റു ലങ്കൻ താരങ്ങളുടെ പ്രകടനം. ലഹിരു കുമാര ഒരു റണ്ണുമായി പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി നവ്ദീപ് സെയ്നി 3.5 ഓവറിൽ 28 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ഷാർദുൽ താക്കൂർ, വാഷിങ്ടൻ സുന്ദർ എന്നിവർ രണ്ടും ജസ്പ്രീത് ബുമ്ര ഒരു വിക്കറ്റും വീഴ്ത്തി. രണ്ടു ലങ്കൻ താരങ്ങൾ റണ്ണൗട്ടായി.

ട്വന്റി20യിൽ റൺ അടിസ്ഥാനത്തിൽ ശ്രീലങ്കയുടെ ഏറ്റവും വലിയ ആറാമത്തെ തോൽവിയാണിത്. ആദ്യ അഞ്ചു തോൽവികളിൽ രണ്ടെണ്ണവും ഇന്ത്യയുടെ വകതന്നെ. രാജ്യാന്തര ട്വന്റി20യിൽ ഒരു ടീമിനെതിരെ മറ്റൊരു ടീം നേടുന്ന കൂടുതൽ വിജയങ്ങളെന്ന റെക്കോർഡും ഇനി ഇന്ത്യയ്ക്കാണ്. ഇതുവരെ ശ്രീലങ്കയ്‌ക്കെതിരെ 19 മത്സരങ്ങളിൽ മുഖാമുഖമെത്തിയതിൽ 13–ാം ജയമാണ് ഇന്ത്യ കുറിച്ചത്. പാക്കിസ്ഥാൻ ശ്രീലങ്ക, ന്യൂസീലൻഡ് ടീമുകൾക്കെതിരെയും ഇംഗ്ലണ്ട് ന്യൂസീലൻഡിനെതിരെയും 13 ജയം നേടിയിട്ടുണ്ടെങ്കിലും അതെല്ലാം 21 മത്സരങ്ങളിൽനിന്നാണ്.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് 201 റൺസെടുത്തത്. ഓപ്പണർമാരായ ശിഖർ ധവാൻ (36 പന്തിൽ 52), കെ.എൽ. രാഹുൽ (36 പന്തിൽ 54) എന്നിവരുടെ അർധസെഞ്ചുറികളും ഇരുവരും ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ പടുത്തുയർത്തിയ 97 റൺസ് കൂട്ടുകെട്ടുമാണ് ഇന്ത്യൻ ഇന്നിങ്സിന് ഇന്ധനമായത്. അവസാന ഓവറുകളിൽ മനീഷ് പാണ്ഡെയും (18 പന്തിൽ പുറത്താകാതെ 31), ഷാർദൂല്‍ താക്കൂറും (8 പന്തിൽ പുറത്താകാതെ 22) ചേർന്നു നടത്തിയ ബാറ്റിങ് വിസ്ഫോടനമാണ് ഇന്ത്യൻ സ്കോർ 200 കടത്തിയത്. മലയാളി താരം സഞ്ജു സാംസൺ നേരിട്ട ആദ്യ പന്തു തന്നെ സിക്സർ പറത്തിയെങ്കിലും തൊട്ടടുത്ത പന്തിൽ പുറത്തായി. ശ്രേയസ് അയ്യർ (രണ്ട് പന്തിൽ നാല്), വിരാട് കോലി (17 പന്തിൽ 26), വാഷിങ്ടന്‍ സുന്ദർ (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.

അർധസെ‍ഞ്ചുറി നേടിയ ഓപ്പണർമാരായ ശിഖർ ധവാനും കെ.എല്‍. രാഹുലും ഇന്ത്യയ്ക്കു മികച്ച തുടക്കമാണു നൽകിയത്. ഇരുവരും ചേർന്നു കൂട്ടിച്ചേർത്തത് 97 റൺസ്. അർധസെഞ്ചുറിക്കു പിന്നാലെ ധവാനെ ലക്ഷൻ സന്ദാകൻ പുറത്താക്കിയതോടെ രണ്ടാമനായി സഞ്ജു എത്തി. ആദ്യ പന്തു സിക്സ് പറത്തി തുടങ്ങിയ സഞ്ജു രണ്ടാം പന്തിൽ തന്നെ എൽബി ആയി പുറത്തുപോയി. വനിന്തു ഹസരങ്കയാണ് സഞ്ജുവിനെ പുറത്താക്കിയത്. തൊട്ടുപിന്നാലെ രാഹുലും ശ്രേയസ് അയ്യരും പുറത്തായത് ഇന്ത്യയ്ക്കു തിരിച്ചടിയായി.

മനീഷ് പാണ്ഡെയെ കൂട്ടുപിടിച്ച് വിരാട് കോലി റൺസുയർത്താൻ ശ്രമിച്ചെങ്കിലും കോലി റണ്ണൗട്ടായി പുറത്തുപോയി. വാഷിങ്ടൻ സുന്ദർ പൂജ്യത്തിന് മടങ്ങി. പിന്നാലെ ക്രീസിലെത്തിയ ഷാർദൂൽ ഠാക്കൂർ രണ്ട് സിക്സും ഒരു ഫോറുമുള്‍പ്പെടെ 8 പന്തില്‍ 22 റൺസെടുത്തു നിലയുറപ്പിച്ചതോടെ ഇന്ത്യൻ സ്കോർ 200 കടന്നു. ശ്രീലങ്കയ്ക്കായി ലക്ഷൻ സന്ദാകൻ മൂന്ന് വിക്കറ്റ് വീഴ്ത്തി. ലഹിരു കുമാര, വനിന്തു ഹസരങ്ക എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.

ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും വാശിയോടെ ഏറ്റുമുട്ടിയ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഒടുവിൽ വിജയം സന്ദർശകരായ ഇംഗ്ലണ്ടിന്. ഏകദിനത്തിൽ ഒരിക്കൽ 438 റൺസ് വിജയലക്ഷ്യം വിജയകരമായി പിന്തുടർന്ന് റെക്കോർഡ് സ്ഥാപിച്ചതിന്റെ മധുര സ്മരണകളുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റെടുത്ത ദക്ഷിണാഫ്രിക്ക, സമാനമായ പ്രകടനം ആവർത്തിക്കാനാകാതെയാണ് തോൽവി വഴങ്ങിയത്. ആദ്യ ടെസ്റ്റിൽ തകർപ്പൻ വിജയത്തോടെ രാജ്യാന്തര ക്രിക്കറ്റിലേക്ക് ഉഗ്രൻ തിരിച്ചുവരവ് പ്രഖ്യാപിച്ച ദക്ഷിണാഫ്രിക്കയെ, രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ട് തകർത്തത് 189 റൺസിന്. 438 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ആതിഥേയർക്ക്, 137.4 ഓവറിൽ 248 റൺസെടുക്കുമ്പോഴേയ്ക്കും എല്ലാ വിക്കറ്റും നഷ്ടമായി.

സ്കോർ: ഇംഗ്ലണ്ട് – 269 & 391/8 ഡിക്ലയേർഡ്, ദക്ഷിണാഫ്രിക്ക – 223 & 248അവസാന ദിനം ഒൻപത് ഓവറിൽ താഴെ മാത്രം ശേഷിക്കെയാണ് ദക്ഷിണാഫ്രിക്ക തോൽവിയിലേക്കു വഴുതിയത്. പ്രതിരോധത്തിന്റെ മറുരൂപമായി 288 പന്തിൽ മൂന്നു ഫോറുകൾ സഹിതം 84 റൺസെടുത്ത ഓപ്പണർ പീറ്റർ മലനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. ഇംഗ്ലണ്ടിനായി ബെൻ സ്റ്റോക്സ് മൂന്നും ജയിംസ് ആൻഡേഴ്സൻ, ജോ ഡെൻലി എന്നിവർ രണ്ടും സ്റ്റുവാർട്ട് ബ്രോഡ്, ഡോമിനിക് ബെസ്സ്, സാം കറൻ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. ഇതോടെ നാലു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇരു ടീമുകളും 1–1ന് ഒപ്പമെത്തി. ബാറ്റുകൊണ്ടും പന്തുകൊണ്ടും കരുത്തുകാട്ടിയ ഓൾറൗണ്ടർ ബെൻ സ്റ്റോക്സാണ് കളിയിലെ കേമൻ.

അവസാന ദിനം ജയിക്കാനായി ശ്രമിക്കുന്നതിനേക്കാൾ മുഴുവൻ ഓവറും പിടിച്ചുനിന്ന് സമനില നേടാനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ശ്രമം. ബാറ്റെടുത്തവരെല്ലാം ഈ ലക്ഷ്യം മനസ്സിലുറപ്പിച്ചതോടെ ദക്ഷിണാഫ്രിക്കൻ നിരയിൽ 40നു മുകളിൽ സ്ട്രൈക്ക് റേറ്റ് ഉണ്ടായിരുന്നത് രണ്ടു പേർക്കു മാത്രം. 78 പന്തിൽ രണ്ടു ഫോറുകൾ സഹിതം 34 റൺസെടുത്ത ഓപ്പണർ ഡീൻ എൽഗർ, 107 പന്തിൽ ഏഴു ഫോറുകൾ സഹിതം 50 റൺസെടുത്ത വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ക്വിന്റൺ ഡികോക്ക് എന്നിവരാണത്.

പ്രതിരോധത്തിന്റെ നേ‍ർക്കാഴ്ചയുമായി കളംപിടിച്ച ദക്ഷിണാഫ്രിക്കയ്ക്ക് ചെറിയ വ്യത്യാസത്തിനാണ് സമനില നഷ്ടമായത്. സുബൈർ ഹംസ (59 പന്തിൽ 18), കേശവ് മഹാരാജ് (17 പന്തിൽ രണ്ട്), ക്യാപ്റ്റൻ ഫാഫ് ഡുപ്ലേസി (57 പന്തിൽ 19), റാസ്സി വാൻഡർ ദസ്സൻ (140 പന്തിൽ 17), വെർനോൺ ഫിലാ‍ൻഡർ (51 പന്തിൽ എട്ട്), ഡ്വെയിൻ പ്രിട്ടോറിയസ് (22 പന്തിൽ 0), ആൻറിച് നോർജെ (0), കഗീസോ റബാദ (11 പന്തിൽ പുറത്താകാതെ മൂന്ന്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.

നേരത്തെ, ഡോം സിബ്ലിയുടെ കന്നി സെഞ്ചുറിയു(139*)ടെയും ബെൻ സ്റ്റോക്സിന്റെ തകർപ്പനടിയുടെയും (47 പന്തിൽ 72) സഹായത്തോടെ 8ന് 391 എന്ന സ്കോറിൽ രണ്ടാം ഇന്നിങ്സ് ഡിക്ലയർ ചെയ്ത ഇംഗ്ലണ്ട് ജയിക്കാനുറച്ചാണ് ഇന്നലെ പൊരുതിയത്. 4ന് 218ന് ഇന്നിങ്സ് പുനരാരംഭിച്ച അവർ ഇന്നലെ സ്റ്റോക്സ് എത്തിയശേഷം 32 ഓവറിൽ 32 ഓവറിൽ 157 റൺസ് കൂട്ടിച്ചേർത്തു.

 

ഇര്‍ഫാന്‍ പഠാന്‍ സജീവ ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. വിരമിക്കലിന് ശേഷം കളിച്ചുകൊണ്ടിരിക്കുന്നതിനിടെ സംഭവിച്ച നിരവധി കാര്യങ്ങള്‍ ഇര്‍ഫാന്‍ പങ്കുവച്ചിരുന്നു. എന്നിലുള്ള കഴിവ് ഏറ്റവും കൂടുതല്‍ ഉപയോഗിച്ച ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡായിരുന്നുവെന്നാണ് കഴിഞ്ഞ ദിവസം ഇര്‍ഫാന്‍ പറഞ്ഞത്. ഇപ്പോഴിതാ മറ്റൊരു സംഭവം കൂടി ഇര്‍ഫാന്‍ വ്യക്തമാക്കിയിരിക്കുന്നു. മുന്‍ ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാരയും തമ്മിലുണ്ടായ അനാവശ്യ സംസാരത്തെ കുറിച്ചാണ് ഇര്‍ഫാന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

2005ല്‍ ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിനിടെ നടന്ന ഒരു സംഭവമാണ് പഠാന്‍ ഓര്‍ത്തെടുക്കുന്നത്. ഇര്‍ഫാന്‍ പറയുന്നതിങ്ങനെ.. ”ഡല്‍ഹി ഫിറോസ് ഷാ കോട്‌ലയാണ് മത്സരം. വിരേന്ദര്‍ സെവാഗിന് പരിക്കേറ്റതില്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഞാന്‍ ബാറ്റ് ചെയ്യാനെത്തി. 93 റണ്‍സുമായി ഞാന്‍ ക്രീസിലുണ്ട്. കീപ്പ് ചെയ്യുകയായിരുന്നു കുമാര്‍ സംഗക്കാര. അദ്ദേഹം എന്റെ കുടുംബത്തെ കുറിച്ച് എന്തൊക്കെയോ മോശമായി പറഞ്ഞു. എന്റെ അച്ഛനെയും അമ്മയേയും കുറിച്ചാണ് സംഗക്കാര പറഞ്ഞത്. ഞാനദ്ദേഹത്തിന് മറുപടി കൊടുത്തു. സംഗക്കാരയുടെ ഭാര്യയെ കുറിച്ചാണ്‍ ഞാന്‍ പറഞ്ഞത്. ആ സംഭവം ഞങ്ങളെ രണ്ട് പേരെയും ദു:ഖത്തിലാഴ്ത്തി.

അതിന് ശേഷം ഞാനും സംഗക്കാരയും ഐപിഎല്‍ ടീമായ കിംഗ്‌സ് ഇലവന്‍ പഞ്ചാബില്‍ ഒരുമിച്ച് കളിച്ചു. സംഗക്കാരയുടെ ഭാര്യ അദ്ദേഹത്തോടൊപ്പം ഉണ്ടാവുമായിരുന്നു. ഒരിക്കാല്‍ സംഗക്കായ ഭാര്യയുമായി എന്റെ അടുത്തെത്തി. എന്നെ പരിചയപ്പെടുത്തി കൊടുത്തു. നിന്നെ കുറിച്ച് മോശമായി സംസാരിച്ച ആളാണെന്ന് പറഞ്ഞാണ് പരിചയപ്പെടുത്തിയത്. ആ സമയം ഞാനവരോട് ക്ഷമ ചോദിച്ചു. എന്നാല്‍ സംഗക്കാര ഇടപെട്ടു. ഞാനാണ് ആദ്യം നിങ്ങളുടെ കുടുംബത്തെ കുറിച്ച് മോശമായി സംസാരിച്ചത്. സംഗക്കാര ഇക്കാര്യം ഏറ്റുപറഞ്ഞതോടെ പ്രശ്‌നങ്ങള്‍ക്ക് അവസാനമാവുകയായിരുന്നു.” ഇര്‍ഫാന്‍ പറഞ്ഞുനിര്‍ത്തി.

തന്നെ യോർക്കർ എറിയാൻ പഠിപ്പിച്ചത് മുംബൈ ഇന്ത്യൻസിൽ തന്റെ സഹ താരമായിരുന്ന ശ്രീലങ്കൻ താരം മലിംഗയല്ലെന്ന് ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ. അവസാന ഓവറുകളിൽ യോർക്കറുകൾ എറിയുന്ന ബുംറയുടെ ബൗളിംഗ് ബാറ്റ്സ്മാൻമാർക്ക് തലവേദനയായിരുന്നു. ഇതുവരെ ബുംറക്ക് യോർക്കർ എറിയാൻ പരിശീലനം നൽകിയത് മലിംഗയായിരുന്നുവെന്നും വാർത്തകൾ വന്നിരുന്നു.

എന്നാൽ ഇപ്പോൾ മലിംഗയല്ല തനിക്ക് യോർക്കറുകൾ എറിയാൻ പഠിപ്പിച്ചുതന്നതെന്ന് പറഞ്ഞിരിക്കുകയാണ് ബുംറ. ഗ്രൗണ്ടിൽ ചെയ്യുന്ന ഒരു കാര്യവും മലിംഗ തനിക്ക് പഠിപ്പിച്ച് തന്നിട്ടില്ലെന്ന് ബുംറ പറഞ്ഞു. തനിക്ക് മാനസികമായ കാര്യങ്ങളാണ് മലിംഗ പഠിപ്പിച്ച് തന്നതെന്ന് ബുംറ വ്യക്തമാക്കി. വ്യത്യസ്‍ത സാഹചര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നും എങ്ങനെ ദേഷ്യം വരാതെ നോക്കണമെന്നും ബാറ്റ്സ്മാൻമാർക്കെതിരെ പന്തെറിയുമ്പോൾ എങ്ങനെ ആസൂത്രണം ചെയ്യണമെന്നുമുള്ള കാര്യങ്ങളാണ് മലിംഗ തനിക്ക് പഠിപ്പിച്ച് തന്നതെന്നും ബുംറ പറഞ്ഞു.

ട്രിനിഡാഡ് ആന്റ് ടുബാഗോ: ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത് മികച്ച ബാറ്റ്‌സ്മാനാണെങ്കിലും ടെസ്റ്റിലെ ഉയര്‍ന്ന സ്‌കോര്‍ അദ്ദേഹത്തിന്റെ പേരിലാകില്ലെന്ന് വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം ബ്രയാന്‍ ലാറ. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നിലവില്‍ ലാറയുടെ പേരിലാണ്.

‘സ്മിത്ത് മികച്ച ബാറ്റ്‌സ്മാനാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ നാലാം നമ്പറില്‍ കളിക്കുന്ന സ്മിത്തിന് ചില പരിമിതികളുമുണ്ട്. ‘

ഓസീസിന്റെ തന്നെ ഡേവിഡ് വാര്‍ണര്‍, ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, ഓപ്പണര്‍ രോഹിത് ശര്‍മ്മ എന്നിവര്‍ക്കാണ് 400 എന്ന നമ്പര്‍ മറികടക്കാന്‍ കഴിയുകയെന്നും ലാറ പറഞ്ഞു.

വാര്‍ണറെ പോലൊരു താരം അത് മറികടക്കുമെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. കോഹ്‌ലിയെ പോലൊരു താരത്തിന് നേരത്തെ അവസരം കിട്ടുകയാണെങ്കിലും നമുക്ക് ഇത് പ്രതീക്ഷിക്കാം. വളരെ ആക്രമണോത്സുകനായ താരമാണയാള്‍.

സ്വന്തം ദിവസത്തില്‍ രോഹിത് ശര്‍മ്മയിലും എനിക്ക് പ്രതീക്ഷയുണ്ട്.

2004 ല്‍ ഇംഗ്ലണ്ടിനെതിരെയാണ് ലാറ ടെസ്റ്റില്‍ ആദ്യമായി 400 റണ്‍സ് സ്‌കോര്‍ ചെയ്തത്. ട്രിപ്പിള്‍ സെഞ്ച്വറികള്‍ അതിന് ശേഷം വീണ്ടും ടെസ്റ്റില്‍ സംഭവിച്ചെങ്കിലും 400 ലേക്കെത്താന്‍ കഴിഞ്ഞ 15 വര്‍ഷമായിട്ടും ആര്‍ക്കും സാധിച്ചിട്ടില്ല.

പുതുവര്‍ഷ ദിനത്തില്‍ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യ വിവാഹനിശ്ചയ ചത്രം പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ പാണ്ഡ്യയ്ക്ക് ആശംസകളുമായെത്തിയിരിക്കയാണ് മറ്റ് ക്രിക്കറ്റ് താരങ്ങള്‍.

പാണ്ഡ്യയുടെ വിവാഹ നിശ്ചയ ഫോട്ടോയ്ക്ക് താഴെ ഞെട്ടിച്ചു കളഞ്ഞു എന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലി കുറിച്ചത്. പാണ്ഡ്യയ്ക്കും പ്രണയിനി നടാഷ സ്റ്റാന്‍കോവിച്ചിനും ശോഭനമായ ഭാവി ആശംസിക്കുന്നു എന്നും, ഇരുവരേയും ദൈവം അനുഗ്രഹിക്കട്ടെ എന്നുമാണ് കോഹ്ലി കുറിച്ചത്.

കോഹ്ലിക്ക് പിന്നാലെ മോഹിത് ശര്‍മ, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ് എന്നിവരും ആശംസകളുമായെത്തി.

പുതുവര്‍ഷത്തില്‍ നടാഷയുടെ കൈപിടിച്ചു നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് മണിക്കൂറുകള്‍ക്ക് ശേഷം മോതിരമാറ്റ നടന്നതായി പാണ്ഡ്യ പ്രഖ്യാപിച്ചു. തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് പാണ്ഡ്യ ഇക്കാര്യം അറിയിച്ചത്.

Image result for hardik-pandya-announces-engagement-to-natasa

ഡെര്‍ബിഷയര്‍: ഇംഗ്ലണ്ടിലെ രണ്ടാം ഡിവിഷന്‍ ക്ലബ് ഡെര്‍ബി കൗണ്ടിക്കായി നാളെ വെയ്ന്‍ റൂണി ഇറങ്ങുമെന്ന് ക്ലബ് മാനേജര്‍ ഫിലിപ് കോകു പറഞ്ഞു. ഇഎഫ്എല്‍ ചാമ്പ്യന്‍പ്പില്‍ ബാരന്‍സ്ലെയ്‌ക്കെതിരേയാണ് കൗണ്ടിയുടെ അടുത്ത മത്സരം. മേജര്‍ ലീഗ് സോക്കറിലെ ഡിസി യുണൈറ്റഡില്‍നിന്ന് പ്ലയര്‍ കം കോച്ചുമെന്ന നിലയിലാണ് റൂണി ഡെര്‍ബിയില്‍ ചേര്‍ന്നത്. ഓഗസ്റ്റിലാണ് ഡെര്‍ബിയുമായി കരാറിലായത്. എന്നാല്‍ ഡിസി യുണൈറ്റഡുമായി രണ്ടു വര്‍ഷം കൂടി കരാര്‍ ഉണ്ടായിരുന്നതിനെത്തുടര്‍ന്ന് ഡെര്‍ബിക്കുവേണ്ടി ഇറങ്ങാനാകുമായിരുന്നില്ല.

എന്നാല്‍ ഇതിന്‍റെ കാലവധി ഡിസംബറില്‍ പൂര്‍ത്തിയാകുന്നതോടെ ജനുവരി മുതല്‍ ഡെര്‍ബിക്കായി റൂണിക്ക് ഇറങ്ങാം. റൂണി ആരോഗ്യവാനാണെന്നും ആദ്യ ഇലവനില്‍ കണ്ടേക്കാമെന്നും അദ്ദേഹം ഇറങ്ങുമ്പോള്‍ ആരാധകര്‍ക്ക് പ്രതീക്ഷകള്‍ ഉയരുമെന്നും എന്നാല്‍ അദ്ദേഹത്തിന് താളം കണ്ടെത്താന്‍ കുറച്ചു കളികള്‍ വേണ്ടിവരുമെന്നും കോകു പറഞ്ഞു. ചാമ്പ്യന്‍ഷിപ്പില്‍ 17-ാം സ്ഥാനത്താണിപ്പോള്‍ ഡെര്‍ബി കൗണ്ടി. നിലവിലെ അവസ്ഥയില്‍ ഒമ്പത് പോയിന്‍റ് കിട്ടിയാല്‍ മാത്രമേ പ്ലേ ഓഫിലെത്തൂ. പ്രീമിയര്‍ ലീഗിലേക്കു സ്ഥാനക്കയറ്റം ലഭിക്കണമെങ്കില്‍ 21 പോയിന്‍റ് കൂടിവേണം.

കൃഷ്ണപ്രസാദ്‌.ആർ.

ലോകഭൂപടത്തിൽ ഭാരതത്തിന്റെ സ്ഥാനം  മഹത്തരമാണ്.പൈതൃകവും, സംസ്കാരവും, കാര്യപ്രാപ്തിയും , സമസ്തമേഖലയിലുമുള്ള നൈപുണ്യവും നമ്മെ ലോകരാജ്യങ്ങൾക്കിടയിൽ ശ്രദ്ധിക്കപ്പെടേണ്ടതായ ഒരു ശക്തിയാക്കി മാറ്റികഴിഞ്ഞിരിക്കുന്നു. നൂറ്റാണ്ടുകൾക്കമുന്നേതന്നെ വെള്ളക്കാരുടെചോരക്കണ്ണുകൾ ഭാരതത്തിന്മേൽപതിച്ചതിൽനിന്നുതന്നെ മനസിലാക്കാം നമ്മുടെ മഹത്വം. എന്നാൽ ഇങ്ങനെയുള്ള, 133 കോടി ജനങ്ങൾ തിങ്ങിപ്പാർക്കുന്ന രാജ്യം എന്തുകൊണ്ടാണ് കായികഭൂപടത്തിൽ സ്ഥിരതയുള്ളയിരുപ്പിടം കണ്ടെത്താൻ ബുദ്ധിമുട്ടുന്നത്.

ഒട്ടും ചെറുതല്ലകായിക മേഖലയിൽ ഭാരതത്തിന്റെ പൈതൃകം. ധ്യാൻചന്ദ്,മിൽഖ സിങ്, കപിൽ ദേവ്, സച്ചിൻ ടെണ്ടുൽക്കർ , പി.റ്റി ഉഷ, മേരി കോം,സുശീൽ കുമാർ, വിജേന്ദർ സിങ്, സുനിൽ ഛേത്രി തുടങ്ങി അനേകം പ്രതിഭകളെ ലോകത്തിനുമുന്നിൽ പരിചയപ്പെടുത്തിയ നാടാണ്‌ നമ്മുടേത് ഇവയൊക്കെത്തന്നെയും നമ്മുടെ തിളക്കമാർന്ന കായിക പാരമ്പര്യത്തിന്റെ ഉത്തമോദഹരണങ്ങളാണ്. എന്നിട്ടും നമുക്കെവിടെയാണ് കാലിടറുന്നത് ?, എവിടെയാണ് വീണുപോകുന്നത് ?തികച്ചും ഗൗരവപരമായി കാണേണ്ട വസ്തുതതന്നെയാണിത്.

കായികപരമായ കഴിവുകളെ ഒരു നേരമ്പോക്ക് എന്നതിലുപരി ഒരു ജീവിതമാർഗം എന്ന രീതിയിൽ കാണാൻ മടിയുള്ള ഒരു സമൂഹമാണ് നമ്മുടേത്. പഠിക്കുന്നകാലം കളിയും കൂടെ കൊണ്ടനടക്കും എന്നാൽ കളികൊണ്ട് അടുപ്പ് പുകയില്ല എന്ന യാഥാർഥ്യത്തിൽ എത്തുമ്പോൾ നിസ്സഹായരായി കളിയുപേക്ഷിക്കേണ്ട അവസ്ഥ. ഇത് നമ്മൾ അഭിമുഖീകരിക്കുന്ന ഒരു വലിയ യാഥാർഥ്യമാണ്. ഇതിൽനിന്നു വ്യത്യസ്തമായ അനുഭവങ്ങളുണ്ടാകുന്നവർ വളരെ ചുരുക്കമാണ്. സിംഹഭാഗവും പാതിവഴിയിൽ ഉപേക്ഷിച്ച് മടങ്ങേണ്ടതായിവരുന്നു. ഇത് താരങ്ങളുടെ കുഴപ്പമല്ല അവർ ഒരു തരത്തിലും കുറ്റക്കാരുമല്ല. ജീവിത പ്രശ്നങ്ങൾ കാരണം ഇഷ്ടപ്പെട്ടതൊക്കെയും ഉപേക്ഷിക്കാൻ വിധിക്കപ്പെടുകയാണവർ. ഓരോ കയികമേളകളും കഴിഞ്ഞ് പൊളിഞ്ഞുവീഴാറായ വീടിനുമുന്നിൽ മെഡലുമായി നിൽക്കുന്ന താരങ്ങളുടെ ചിത്രങ്ങൾ പതിവുകാഴ്ചകളാണ്. ഇങ്ങനെയുള്ള താരങ്ങൾ മറ്റുവഴികൾ സ്വീകരിക്കുന്നത് അവരുടെ അവസ്ഥകൊണ്ടുമാത്രമാണ്.എന്നാൽ ഇങ്ങനെയുള്ളവർ രാജ്യത്തിന്റെ സ്വത്തുക്കളാണെന്ന് കണ്ട് അവരെ ചേർത്തുപിടിക്കുകയാണ് വേണ്ടത്. കായികമേഖലയുടെ പൂർണ വളർച്ചയ്ക്ക് അവരെ സാമ്പത്തികമായും മാനസികമായും തയാറാക്കുകയാണുവേണ്ടത്. എല്ലാത്തിനുമുപരി സഹായം അത് ആർഹിക്കുന്നവരുടെ കൈകളിൽ തന്നെ എത്തുന്നുണ്ടോ എന്ന ഉറപ്പാക്കുകയുമാണ് വേണ്ടത്.

നമ്മുടെ രാജ്യത്തിന്റെ അവസ്ഥയെടുത്താൽ,ക്രിക്കറ്റ് ആണ് ഏറ്റവും ജനകീയമായ കായികയിനം. ക്രിക്കറ്റിനെ ഒരു മതമായിത്തന്നെ കൊണ്ടുപോകുന്ന ഒരു സമൂഹമാണ് നമ്മുടേത്. എന്നാൽ ഇത് ഒരുതരത്തിൽ മറ്റുകായികയിനങ്ങളുടെ വളർച്ചയിൽ ഒരു വിലങ്ങുതടിയായി മാറുന്നുണ്ട്. പണമൊഴുകുന്ന മേഖലയാണ് ഇന്ന് ക്രിക്കറ്റ് . അതിനോടൊപ്പം പരിശീലനത്തിനും ക്രിക്കറ്റ് വേരോട്ടം വർധിപ്പിക്കാനുമുള്ള സകല സാഹചര്യങ്ങളും വളർന്നു. താഴെത്തട്ടിൽ വരെ അതിന്റെ മാറ്റങ്ങൾ കണ്ടുതുടങ്ങി. ചുരുക്കത്തിൽ ക്രിക്കറ്റിൽ ഇന്ത്യയുടെ ഭാവി എല്ലാതരത്തിലും ഭദ്രമായികഴിഞ്ഞു.എന്നാൽ ഈ ഒരു ആവേശവും ആത്മാർഥതയും ബാക്കി കായികമേഖലയിലേക്കും വർധിപ്പിച്ചാൽ നമ്മൾക്കുണ്ടാകുന്ന മുന്നേറ്റം ഊഹാപോഹങ്ങൾക്കുമപ്പുറമായിരിക്കും. ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരവോടുകൂടി ഫുട്ബോൾ മേഖലയിലുണ്ടായ മാറ്റം ഉദാഹരണമായി കാണാം. അനേകം താരങ്ങളുടെ വളർച്ചയ്ക്ക് കാരണമായി ഐ എസ് എല്ലിന്റെ വരവ്. അതോടൊപ്പം തന്നെ കാണികളുടെ പങ്കാളിതത്തിലും ദേശിയ ടീമിന്റെ വളർച്ചയിലും അത് നിർണായകമായി. ഫുട്ബോളിന്റെ രാജ്യത്തെ വളർച്ചേക്കുണ്ടായ അംഗീകാരമായി u-17 ലോകകപ്പിന് ഇന്ത്യ വേദിയായി. യൂറോപ്യൻ വമ്പന്മാർ ഇന്ത്യൻ ഫുട്ബോളിൽ പണം നിക്ഷേപിക്കാൻ തയാറായി. ഇന്ത്യയിൽ ഫുട്‌സാൽ ടൂർണമെന്റുകൾ ആരംഭിച്ചു. ഒരു കായികയിനത്തെ സാമ്പത്തികമായി പിൻതാങ്ങുകയും , ജനകീയവുമാക്കിയപ്പോളുമുണ്ടായ മാറ്റമാണിതെന്നു നാം ഓർക്കണം. അപ്പോൾ സമസ്ത കായികമേഖലയിലും ശ്രദ്ധ ചെലുത്താനായാലുണ്ടാകുന്ന മാറ്റം സ്വപ്നതുല്യമായിരിക്കമെന്നത് പകൽപോലെ വ്യക്തമാണ്.

യു.എസ്.എ, ചൈന,റഷ്യ തുടങ്ങിയ രാജ്യങ്ങൾ രാജ്യത്തിന്റെ പുരോഗതിക്കായി നടത്തുന്നപ്രവർത്തനകളിൽ ഒന്നായി തന്നെയാണ് കായിക മികവിനെയും കാണുന്നത്. ഒരു ഒളിമ്പിക്സ്കാലം കഴിഞ്ഞാൽ ഉടൻതന്നെ അടുത്ത ഒളിമ്പിക്സ് ലക്ഷ്യംവെച്ചുള്ള പ്രവർത്തനങ്ങളാരംഭിക്കും. ചിട്ടയോടെ മത്സരാർത്ഥികളെ എല്ലാ സഹായങ്ങളോടുംകൂടി പരിശീലനം നൽകി പൂർണസജ്ജരായിട്ടാണ് മത്സരത്തിനെത്തിക്കുന്നത്. ഇത് അവരുടെ പ്രകടനങ്ങളിലും അതുമൂലം രാജ്യത്തിനുണ്ടാകുന്ന അഭിമാനത്തിലൂടെയും വ്യക്തമാകുന്നുണ്ട്.

രാജ്യത്തിന്റെ പുരോഗത്തിയെന്നത് ചിലമേഖലകളിൽമാത്രം ഒതുങ്ങിനിൽകുന്നതല്ല മറിച്ച് സമസ്തമേഖലയിലും ഉണ്ടാവേണ്ടതാണെന്നബോധ്യമാണ്‌ നമ്മളോരോരുതർക്കുമാവശ്യം.അതിലൊന്നുതന്നെയാണ് കായികമേഖലയും. എന്റെ മക്കളെ ഒരു കായികതരമാക്കണമെന്നുപറയാനുള്ള ധൈര്യം മാതാപിതാക്കൾക്ക് ഉണ്ടാക്കാൻ സാധിക്കണം എന്നതാക്കണം നമ്മുടെ ലക്ഷ്യം.

മയങ്ങികിടക്കുന്ന കായികഭീമനെ ഉണർത്തിയെടുക്കുകയെന്ന ശ്രമകരമായ ജോലിയാണ് നമുക്കുമുന്നിലുള്ളത്.അതിൽ വിജയിക്കുകയെന്നത് നമ്മുടെ ആവശ്യമായികാണുകയാണ് വേണ്ടത്.മറ്റുരാജ്യങ്ങൾ ചെയ്യുന്നതെന്തും അവരേക്കാൾ കാര്യക്ഷമതയോടുകൂടി ചെയ്യാൻ സാധിക്കുമെന്ന് തെളിയിച്ചുകഴിഞ്ഞവരാണ് നമ്മൾ,അതിനാൽതന്നെ ഇതും സാധിക്കുമെന്ന ഉറച്ചവിശ്വാസമാണ് ആവശ്യം. 2020എന്ന പുതിയ പതിറ്റാണ്ട് പിറക്കാനിരിക്കെ ഇതും നമ്മുടെ ലക്ഷ്യങ്ങളിലൊന്നാകുമെന്ന് പ്രതീക്ഷിക്കാം,അതിനുവേണ്ടി പ്രവർത്തിക്കാം.

 

കൃഷ്ണപ്രസാദ്‌.ആർ.

കൃഷ്ണഗീതം ,ചെട്ടികുളങ്ങര, ആലപ്പുഴ
മാതാ പിതാക്കൾ: രാജേന്ദ്രബാബു,പദ്മകുമാരി ജെ
MA ഇംഗ്ലീഷ് ബിരുദധാരി. ഇപ്പോൾ കോട്ടയം പ്രെസ്ക്ലബ് ജേർണലിസം വിദ്യാർത്ഥി

RECENT POSTS
Copyright © . All rights reserved