Sports

ചാമ്പ്യന്‍സ് ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂളിന് നോക്കൗട്ട് റൗണ്ട് ഉറപ്പിക്കാന്‍ ഇനിയും കാത്തിരിക്കണം. സ്വന്തം മൈതാനത്ത് നാപ്പോളിക്കെതിരേ നടന്ന മത്സരത്തില്‍ സമനില വഴങ്ങിയതോടെ ലിവര്‍പൂളിന്റെ നോക്കൗട്ട് സാധ്യതകള്‍ക്ക് മങ്ങലേല്‍ക്കുകയായിരുന്നു. ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ 21-ാം മിനിറ്റില്‍ ഡ്രൈസ് മെര്‍ട്ടെന്‍സിന്റെ ഗോളില്‍ മുന്നിലെത്തിയ നാപ്പോളിക്കെതിരേ 65-ാം മിനിറ്റില്‍ ഡിയാന്‍ ലോവ്റെനിലൂടെ ചെമ്പട സമനില പിടിക്കുകയായിരുന്നു. ഇതോടെ ഇരു ടീമുകള്‍ക്കും പ്രീക്വാര്‍ട്ടറിലെത്താന്‍ ഗ്രൂപ്പിലെ അവസാന മത്സരം നിര്‍ണായകമായി.

നാപ്പോളിയുടെ മൈതാനത്തു നടന്ന ആദ്യ പാദത്തില്‍ ലിവര്‍പൂള്‍ എതിരില്ലാത്ത രണ്ടു ഗോളിന് പരാജയപ്പെട്ടിരുന്നു. റെഡ്ബുള്‍ സാല്‍സ്ബര്‍ഗുമായി ഡിസംബര്‍ 10-നാണ് ലിവര്‍പൂളിന്റെ അവസാന ഗ്രൂപ്പ് മത്സരം. ഗ്രൂപ്പ് ഇയില്‍ അഞ്ചു മത്സരങ്ങളില്‍ നിന്ന് 10 പോയന്റുമായി ലിവര്‍പൂള്‍ തന്നെയാണ് മുന്നില്‍. ഒരു പോയന്റ് മാത്രം പിന്നിലാണ് നാപ്പോളി. റെഡ്ബുള്‍ സാല്‍സ്ബര്‍ഗിന് അഞ്ചു മത്സരങ്ങളില്‍ നിന്ന് ഏഴു പോയന്റുണ്ട്.

പരിക്കേറ്റ ശിഖർ ധവാനെ പകരക്കാരനായി വെസ്റ്റ് ഇൻഡീസിനെതിരായ മൂന്ന് മത്സരങ്ങളുള്ള ടി 20 ഐ പരമ്പരയ്ക്കുള്ള വിക്കറ്റ് കീപ്പർ സഞ്ജു സാംസണെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ബോർഡ് ഓഫ് ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ബുധനാഴ്ച പ്രസ്താവനയിൽ പറഞ്ഞു. മഹാരാഷ്ട്രയ്‌ക്കെതിരായ സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തിനിടെ ധവാന്റെ ഇടതു കാൽമുട്ടിന് സാരമായ മുറിവുണ്ടായതായി ബിസിസിഐ അറിയിച്ചു. ചൊവ്വാഴ്ച ബിസിസിഐ മെഡിക്കൽ ടീം അദ്ദേഹത്തെ വിലയിരുത്തി, തുന്നിക്കെട്ടുന്നതിനും മുറിവ് പൂർണ്ണമായും ഭേദമാകുന്നതിനും കുറച്ച് സമയം കൂടി വേണമെന്ന് നിർദ്ദേശിച്ചു.
ഇന്ത്യ 2-1ന് ജയിച്ച ബംഗ്ലാദേശിനെതിരായ ടി 20 പരമ്പരയ്ക്കുള്ള സഞ്ജു സാംസൺ ടീമിലുണ്ടായിരുന്നു.

എന്നിരുന്നാലും, ഒരു മത്സരം പോലും കളിക്കാത്ത അദ്ദേഹത്തെ വെസ്റ്റ് ഇൻഡീസ് പരമ്പരയിലേക്ക് ഒഴിവാക്കി.
50 ഓവറിൽ വിജയ് ഹസാരെ ട്രോഫിയിൽ ഇരട്ട സെഞ്ച്വറി ഉൾപ്പെടെ ആഭ്യന്തര സർക്യൂട്ടിലെ തകർപ്പൻ പ്രകടനങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തെ ബംഗ്ലാദേശ് പരമ്പരയിലേക്ക് വിളിച്ചത്.
വിരാട് കോഹ്‌ലി ബംഗ്ലാദേശിനെതിരായ പരമ്പരയിൽ ഇടവേളയ്ക്ക് ശേഷം ടീമിൽ തിരിച്ചെത്തിയതോടെ ഡിസംബർ ആറിന് പരമ്പര ആരംഭിക്കുമ്പോൾ പരിക്കേറ്റ ഓപ്പണർക്ക് പകരം കെ‌എൽ രാഹുൽ രോഹിത് ശർമയെ പങ്കാളിയാക്കും.ഡിസംബർ 15 ന് ആരംഭിക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ധവാൻ ടീമിൽ തുടരുന്നു.

ടി 20 ഐ പരമ്പരയ്ക്കുള്ള ഇന്ത്യയുടെ ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), രോഹിത് ശർമ (വൈസ് ക്യാപ്റ്റൻ), കെ എൽ രാഹുൽ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, റിഷഭ് പന്ത് (wk), ശിവം ദുബെ, വാഷിംഗ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ, യുശ്വേന്ദ്ര ചഹാൽ, കുൽദീപ് യാദവ് , ദീപക് ചഹാർ, മുഹമ്മദ് ഷാമി, ഭുവനേശ്വർ കുമാർ, സഞ്ജു സാംസൺ (wk).

ചരിത്രത്തില്‍ ആദ്യമായി കളിച്ച ഡേ-നൈറ്റ് ടെസ്റ്റില്‍ വമ്പന്‍ ജയം കൊയ്തതോടെ ഭാവിയില്‍ കൂടുതല്‍ പിങ്ക് ബോള്‍ ടെസ്റ്റുകളില്‍ ഇന്ത്യയെ കാണാനാവുമോയെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന കന്നി പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്നിങ്‌സിനും 46 റണ്‍സിനുമാണ് ബംഗ്ലാദേശിനെ ഇന്ത്യ കശാപ്പ് ചെയ്തത്. വെറും മൂന്നു ദിവസം കൊണ്ട് ചരിത്ര ടെസ്റ്റില്‍ ഇന്ത്യ എതിരാളികളുടെ കഥ കഴിക്കുകയായിരുന്നു.

ആദ്യ പിങ്ക് ബോള്‍ ടെസ്റ്റില്‍ കളിച്ചതിനു പിന്നാലെ ഇന്ത്യയെ തങ്ങള്‍ക്കെതിരേ നാട്ടില്‍ ഡേ-നൈറ്റ് ടെസ്റ്റ് കളിക്കാന്‍ ക്ഷണിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍. ഇതിനു ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി മറുപടി നല്‍കുകയും ചെയ്തിട്ടുണ്ട്.

വോണിന്റെ ട്വീറ്റ്

ട്വിറ്ററിലൂടെയാണ് വോണ്‍ ഇന്ത്യയെ ഡേ-നൈറ്റ് ടെസ്റ്റിനായി തങ്ങളുടെ നാട്ടിലേ്ക്കു ക്ഷണിച്ചിരിക്കുന്നത്. ഡേ-നൈറ്റ് ടെസ്റ്റില്‍ കളിക്കാന്‍ സമ്മതം മൂളിയ വിരാട് കോലിക്കു അഭിനന്ദനങ്ങള്‍. അടുത്ത വേനല്‍ക്കാലത്തു ഇന്ത്യ ഓസ്‌ട്രേലിയയില്‍ പര്യടനത്തിനായി എത്തുമ്പോള്‍ അഡ്‌ലെയ്ഡില്‍ മറ്റൊരു ഡേ-നൈറ്റ് ടെസ്റ്റില്‍ കൂടി ഇന്ത്യ കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ അതു അവിസ്മരണീയമായിരിക്കും കൂട്ടുകാരായെന്നു വോണ്‍ ട്വിറ്ററില്‍ കുറിച്ചു.

ഗാംഗുലിയുടെ പ്രതികരണം

വോണിന്റെ ക്ഷണത്തിന് ഗാംഗുലിയുടെ മറുപടി ഇങ്ങനെയായിരുന്നു. കൊല്‍ക്കത്ത ടെസ്റ്റ് കഴിഞ്ഞതോടെ അദ്ദേഹത്തിനു ചില സൂചനകള്‍ ലഭിച്ചു കഴിഞ്ഞിരിക്കുമെന്നു തനിക്കുറപ്പുണ്ട്. എന്നാല്‍ എല്ലാവരും കൂടിയാണ് ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളേണ്ടത്. എങ്ങനെയാണ് കാര്യങ്ങള്‍ മുന്നോട്ടു പോവുകയെന്നു നമുക്ക് നോക്കാമെന്നും ദാദ പറഞ്ഞു.

ഇന്ത്യയെ കന്നി ഡേ-നൈറ്റ് ടെസ്റ്റില്‍ കളിപ്പിക്കുന്നതിനു ചുക്കാന്‍ പിടിച്ചത് ഗാംഗുലിയായിരുന്നു. ബിസിസിഐ പ്രസിഡന്റായി ചുമതലയേറ്റതിനു പിന്നാലെയാണ് അദ്ദേഹം ഡേ-നൈറ്റ് ടെസ്റ്റിനക്കുറിച്ച് കോലിയുടെ അഭിപ്രായം തേടുകയും തുടര്‍ന്ന് ഇത് നടപ്പിലാക്കുകയും ചെയ്തത്.

കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തിയപ്പോള്‍ ഡേ-നൈറ്റ് ടെസ്റ്റ് കളിക്കാന്‍ ഓസീസ് ക്ഷണിച്ചിരുന്നു. എന്നാല്‍ ഇന്ത്യ ഇതിനു വിസമ്മതിച്ചതോടെ ഇതു യാഥാര്‍ഥ്യമായില്ല.

കഴിഞ്ഞ പര്യടനത്തില്‍ ഓസ്‌ട്രേലിയയെ 2-1ന് തകര്‍ത്ത് ഇന്ത്യ നാലു ടെസ്റ്റുകളുടെ പരമ്പര കൈക്കലാക്കിയിരുന്നു. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യയുടെ കന്നി ടെസ്റ്റ് പരമ്പര നേട്ടം കൂടിയായിരുന്നു ഇത്.

കൊൽക്കത്തയിൽ ബംഗ്ലാദേശിനെതിരെ നടന്ന തങ്ങളുടെ ആദ്യ ഡേ-നൈറ്റ് ടെസ്റ്റിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലുളള ഇന്ത്യൻ ജയം വിജയിച്ചിരുന്നു. രണ്ടാം ടെസ്റ്റിൽ ഇന്നിങ്സിനും 46 റൺസിനുമായിരുന്നു ഇന്ത്യൻ ജയം. ഇന്ത്യ ഉയർത്തിയ 241 റൺസ് ലീഡ് പിന്തുടർന്ന ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിങ്സ് 195 ൽ അവസാനിക്കുകയായിരുന്നു. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയ കോഹ്‌ലി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയെ ഏറെ പ്രശംസിച്ചു.

ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ ജൈത്രയാത്ര ആരംഭിച്ചത് സൗരവ് ഗാംഗുലി നായകനായിരുന്ന കാലത്താണെന്നാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി പറഞ്ഞത്. ”മനക്കരുത്തിന്റെ കളിയാണ് ടെസ്റ്റ് ക്രിക്കറ്റ്. തളരാതെ കരുത്തോടെ പൊരുതുവാൻ ഞങ്ങൾ പഠിച്ചുകഴിഞ്ഞു. ദാദാ (സൗരവ് ഗാംഗുലി) യുടെ ടീമിന്റെ കാലത്താണ് ഇതിന് തുടക്കം കുറിച്ചത്. ഞങ്ങൾ അത് മുന്നോട്ടുകൊണ്ടുപോകുന്നുവെന്നേയുളളൂ” ഇതായിരുന്നു മത്സരശേഷം കോഹ്‌ലി പറഞ്ഞത്.

കോഹ്‌ലിയുടെ ഈ വാക്കുകൾക്ക് പരിഹാസരൂപേണ മറുപടി നൽകിയിരിക്കുകയാണ് ഇന്ത്യൻ മുൻനായകൻ സുനിൽ ഗവാസ്കർ. 1970 കളിലും 80 കളിലും ഇന്ത്യ ടെസ്റ്റ് മത്സരങ്ങൾ ജയിച്ചിട്ടുണ്ടെന്നായിരുന്നു ഗവാസ്കർ ഇന്ത്യൻ നായകനെ ഓർമിപ്പിച്ചത്.

”ഇതൊരു അത്ഭുതകരമായ വിജയമാണ്, പക്ഷെ ഞാൻ ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു. 2000 ൽ ദാദ (ഗാംഗുലി)യുടെ ടീമിന്റെ കാലത്താണ് ഇതിന് തുടക്കമായതെന്നാണ് ഇന്ത്യൻ നായകൻ പറഞ്ഞത്. ദാദ ബിസിസിഐ പ്രസിഡന്റാണെന്ന് എനിക്കറിയാം, അതിനാലായിരിക്കും കോഹ്‌ലി അദ്ദേഹത്തെ സുഖിപ്പിക്കുന്ന കാര്യങ്ങൾ പറയുന്നത്. 70 കളിലും 80 കളിലും ഇന്ത്യ വിജയിച്ചിട്ടുണ്ട്. ഒന്നു കോഹ്‌ലി ജനിച്ചിട്ടുപോലുമില്ല.”

”2000 നുശേഷമാണ് ക്രിക്കറ്റ് ആരംഭിച്ചതെന്നു കരുതുന്ന പലരുമുണ്ട്. പക്ഷേ 70 കളിൽതന്നെ വിദേശ മണ്ണിൽ ഇന്ത്യൻ ടീം ടെസ്റ്റ് മത്സരങ്ങൾ വിജയിച്ചിട്ടുണ്ട്. 1986 ലും ഇന്ത്യൻ ടീം വിദേശത്ത് ജയിച്ചു. വിദേശ പര്യടനങ്ങളിൽ ടെസ്റ്റ് പരമ്പര സമലനിലയിലാക്കിയിട്ടുമുണ്ട്. മറ്റു ടീമുകൾ തോറ്റതുപോലെ മാത്രമേ ഇന്ത്യയും തോറ്റിട്ടുളളൂ” ഗവാസ്കർ മത്സരശേഷം നടന്ന ഷോയിൽ പറഞ്ഞു.

രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ബോളർമാരാണ് ബംഗ്ലാ വീര്യത്തെ തച്ചുടച്ചത്. ഇന്ത്യയ്‌ക്ക് വേണ്ടി ഉമേഷ് യാദവ് അഞ്ച് വിക്കറ്റുകൾ നേടി. ആദ്യ ഇന്നിങ്‌സിൽ അഞ്ച് വിക്കറ്റുകൾ നേടിയ ഇഷാന്ത് ശർമ രണ്ടാം ഇന്നിങ്‌സിൽ നാല് വിക്കറ്റുകൾ സ്വന്തമാക്കി. രണ്ടാം ദിനം കളി നിർത്തുമ്പോൾ ആറിന് 152 എന്ന നിലയിലായിരുന്നു ബംഗ്ലാദേശ്. മൂന്നാം ദിനത്തിൽ 43 റൺസ് കൂടി ചേർക്കാനേ ബംഗ്ലാദേശിന് സാധിച്ചുള്ളൂ. ശേഷിക്കുന്ന നാല് വിക്കറ്റുകളും വീണതോടെ ഇന്ത്യ ചരിത്ര വിജയം സ്വന്തമാക്കി. ആദ്യ പിങ്ക് ബോൾ ടെസ്റ്റിൽ തന്നെ വിജയിക്കാൻ സാധിച്ചത് ഇന്ത്യയ്‌ക്ക് ഇരട്ടി മധുരമാണ്.

ബംഗ്ലാദേശിനെതിരായ രണ്ട് മത്സര ടെസ്റ്റ് പരമ്പരയും തൂത്തുവാരിയതോടെ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള തങ്ങളുടെ ലീഡ് വീണ്ടും ഉയർത്തി ഇന്ത്യ. ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇത് വരെ കളിച്ച 7 മത്സരങ്ങളും ജയിച്ച ഇന്ത്യ 7 മത്സരങ്ങളിലും ജയിച്ച് 360 പോയിന്റോടെയാണ് പോയിന്റ് പട്ടികയിൽ മുന്നിലുള്ളത്‌. മൂന്ന് പരമ്പരകളിലായിട്ടായിരുന്നു ഇന്ത്യയുടെ ഈ 7 ടെസ്റ്റ് മത്സരങ്ങളും, വിജയങ്ങളും.

വെസ്റ്റിൻഡീസിനെതിരായ രണ്ട് മത്സര ടെസ്റ്റ് പരമ്പര തൂത്തുവാരി 120 പോയിന്റ് നേടിയ ഇന്ത്യ, പിന്നീട് ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്ന് മത്സര ടെസ്റ്റ് പരമ്പരയിൽ 3-0 ന് ജയിച്ച് വീണ്ടും 120 പോയിന്റ് കൂടി സ്വന്തമാക്കുകയായിരുന്നു. ഇപ്പോളിതാ ബംഗ്ലാദേശിനെതിരെയും സമ്പൂർണ വിജയം കരസ്ഥമാക്കിയതോടെ വീണ്ടും 120 പോയിന്റുകൾ കൂടി ലഭിച്ച ഇന്ത്യ ചാമ്പ്യൻഷിപ്പിന്റെ പോയിന്റ് പട്ടികയിൽ 360 പോയിന്റോടെ ബഹുദൂരം മുന്നിലാണ്.

അതേ സമയം പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ വിജയിച്ച ഓസ്ട്രേലിയ 116 പോയിന്റോടെ പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചെത്തി. നേരത്തെ 60 പോയിന്റുകളുള്ള ന്യൂസിലൻഡ്, ശ്രീലങ്ക ടീമുകൾക്ക് പിന്നിലായിരുന്നു പോയിന്റ് പട്ടികയിൽ ഓസീസിന്റെ സ്ഥാനം. എന്നാൽ ഒന്നാം സ്ഥാനക്കാരായ ഇന്ത്യയേക്കാൾ 244 പോയിന്റുകൾക്ക് പിന്നിലാണ് രണ്ടാം സ്ഥാനത്തുള്ള ഓസീസ്.

വെസ്റ്റിന്‍ഡീസിനെതിരായ ടി20 പരമ്പരയ്ക്കുളള ഇന്ത്യന്‍ ടീമില്‍ നിന്നും മലയാളി താരം സഞ്ജു വി സാംസണിനെ ഒഴിവാക്കിയതിനെതിരെ ആഞ്ഞടിച്ച് സച്ചിന്റെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍. തന്റെ ട്വിറ്റര്‍ അകൗണ്ടിലൂടെയാണ് അര്‍ജുന്‍ സഞ്ജു നേരിട്ട അപമാനത്തിനെതിരെ രംഗത്തെത്തിയത്.

ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദിനെ പേരെടുത്ത് പറഞ്ഞാണ് അര്‍ജുനിന്റെ വിമര്‍ശനം. റിഷഭ് പന്തിനെ വീണ്ടും ടീം ഇന്ത്യയിലേക്ക് പരിഗണിച്ചതിനേയും അര്‍ജുന്‍ ചോദ്യം ചെയ്യുന്നു.

‘ഒരാളുടെ ആത്മവിശ്വാസത്തെ ഇങ്ങനെയാണ് ആക്രമിക്കുന്നത്. സഞ്ജു സാംസണിനോട് ചെയ്തത് പോലെ. എംഎസ്‌കെ പ്രസാദ് റിഷഭ് പന്തിനെ എങ്ങനെ തിരഞ്ഞെടുക്കുന്നു എന്ന് എനിക്കറിയില്ല. മറ്റൊരാളില്‍ വിശ്വസിക്കുക എന്നത് ആരുടെയെങ്കിലും കഴിവുകള്‍ അവഗണിക്കുന്നതിനുള്ള അവകാശമല്ല. സാംസണ്‍ ടീമില്‍ നിങ്ങളെ മിസ് ചെയ്യുന്നു’ എന്നായിരുന്നു അര്‍ജുന്റെ ട്വീറ്റ്.

അതെസമയം ഈ അകൗണ്ട് അര്‍ജുനിന്റെ ഔദ്യോഗിക അകൗണ്ടാണോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ഏതായാലും നിരവധി ആരാധകരാണ് ഈ ട്വീറ്റിന് പിന്തുണയുമായി രംഗത്തെത്തിയത്.

കഴിഞ്ഞ ദിവസമായിരുന്നു വെസ്റ്റിന്‍ഡീസ് പരമ്പരയ്ക്കുളള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. ബംഗ്ലാദേശ് പരമ്പരയില്‍ ടീമിലുണ്ടായിട്ടും കളിക്കാന്‍ അവസരം ലഭിക്കാത്ത സഞ്ജുവിനെ വിന്‍ഡീസ് പരമ്പരയില്‍ ഉള്‍പ്പെടുത്തുമെന്നാണ് ക്രിക്കറ്റ് ലോകം കരുതിയിരുന്നത്. എന്നാല്‍ ടീം പ്രഖ്യാപിച്ചപ്പോള്‍ സഞ്ജു പുറത്തായി.

ഇതോടെ സഞ്ജുവിന്റെ ആരാധകര്‍ പ്രതിഷേധത്തിലാണ്. സഞ്ജുവിനോട് നിരവധി ആരാധകര്‍ ഇന്ത്യ വിടാന്‍ ആവശ്യപ്പെടുന്നുണ്ട്. ദക്ഷിണാഫ്രിക്കയിലോ ഇംഗ്ലണ്ടിലേക്കോ താമസം മാറി അവരുടെ ദേശീയ ടീമിനായി കളിക്കണമെന്നും സഞ്ജുവിന്റെ പ്രതിഭ എത്രത്തോളമെന്ന് മേലാളന്മാരെ കാണിച്ച് കൊടുക്കണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.

സഞ്ജുവിനെ തഴഞ്ഞതില്‍ പ്രതിഷേധിച്ച് മലയാളികള്‍ കാര്യവട്ടത്ത് നടക്കുന്ന ഇന്ത്യ-വിന്‍ഡീസ് രണ്ടാം ടി20 മത്സരം ബഹിഷ്‌കരിക്കണമെന്നും ചിലര്‍ ആഹ്വാനം ചെയ്യുന്നു. സഞ്ജുവിനെ പല സമയങ്ങളിലായി അവഗണിച്ച ധോണിയ്ക്കും കോഹ്ലിയ്ക്കും രോഹിത്തിനുമെതിരെയെല്ലാം ആരാധക രോഷം ഉയരുന്നുണ്ട്.

സഞ്ജുവിനെ ഒഴിവാക്കുകയും മോശം ഫോമിലുള്ള ഋഷഭ് പന്തിനെ ടീമില്‍ നിലനിര്‍ത്തുകയും ചെയ്ത സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനമാണ് ആരാധകരെ ചൊടിപ്പിച്ചത്. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ ടീമിലെത്തിയ സഞ്ജുവിന് ഒരു മത്സരത്തില്‍ പോലും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചില്ല

 

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് 27ാം ടെസ്റ്റ് സെഞ്ചുറി. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ബംഗ്ലാദേശിനെതിരെ നടക്കുന്ന രണ്ടാം ടെസ്റ്റിലാണ് കോലി സെഞ്ചുറി പൂര്‍ത്തിയാക്കിയത്. കോലിയുടെ സെഞ്ചുറി കരുത്തില്‍ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 281 റണ്‍സെടുത്തിട്ടുണ്ട്. ഇപ്പോള്‍ 175 റണ്‍സിന്റെ ലീഡായി ഇന്ത്യക്ക്. ഇന്ന് അജിന്‍ക്യ രഹാനെ (51)യുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ബംഗ്ലാദേശ് ആദ്യ ഇന്നിങ്‌സില്‍ 106ന് എല്ലാവരും പുറത്തായിരുന്നു.

പിങ്ക് പന്തില്‍ ആദ്യ ടെസ്റ്റിനിറങ്ങിയ കോലി 159 പന്തിലാണ് സെഞ്ചുറി പൂര്‍ത്തിയാക്കിയത്. 12 ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു കോലിയുടെ സെഞ്ചുറി. 124 റണ്‍സോടെ ക്രീസിലുണ്ട് ക്യാപ്റ്റന്. കോലി- രഹാനെ സഖ്യം 99 റണ്‍സ് കൂട്ടിച്ചേര്‍ത്തു. രഹാനെയെ തയ്ജുല്‍ ഇസ്ലാമിന്റെ പന്തില്‍ ഇബാദത്ത് ഹുസൈന്‍ ക്യാച്ചെടുത്ത് പുറത്താക്കി. ഏഴ് ഫോര്‍ അടങ്ങുന്നതാണ് രഹാനെയുടെ ഇന്നിങ്‌സ്. രവീന്ദ്ര ജഡേയാണ് (10) കോലിക്ക് കൂട്ട്.

മായങ്ക് അഗര്‍വാള്‍ (14), രോഹിത് ശര്‍മ (21), ചേതേശ്വര്‍ പൂജാര (55) എന്നിവരുടെ വിക്കറ്റുകള്‍ ഇന്നലെ ഇന്ത്യക്ക് നഷ്ടമായിരുന്നു. ബം്ഗ്ലാദേശിനായി ഇബാദത്ത് ഹുസൈന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

വിശാഖ് എസ് രാജ്‌

ക്രിക്കറ്റിനെ സംബന്ധിച്ച് യാതൊരു അറിവുമില്ലാത്ത ഒരാൾക്ക് ആ കളിയെക്കുറിച്ച് വിശദീകരിച്ചു കൊടുക്കുക എന്നത് ശ്രമകരമാണ്. ക്രിക്കറ്റിന്റെ ഏറ്റവും അടിസ്ഥാന തത്വങ്ങൾ തന്നെ സങ്കീർണമാണ്. എണ്ണിയാലൊടുങ്ങാത്ത നിയമങ്ങളുള്ളൊരു ഗെയിം ആണ് ക്രിക്കറ്റ്. അതുംപോരാഞ്ഞ് അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന ടെസ്റ്റ് മത്സരങ്ങൾ എന്ന് കൂടി കേൾക്കുമ്പോൾ ആദ്യമായി കളി പഠിക്കാൻ വന്നവരുടെ നെറ്റി ചുളിയും. മാന്യന്മാരുടെ കളി എന്നുള്ള നല്ല വിശേഷണം മാത്രമല്ല , സമയംകൊല്ലി കളി എന്ന ചീത്തപ്പേര് കൂടിയുണ്ട് ക്രിക്കറ്റിന്.
വർഷങ്ങളായി ക്രിക്കറ്റ് കണ്ടും കേട്ടും കളിച്ചും ശീലിച്ച ആളുകൾ കളിയുടെ പ്രാഥമിക നിയമങ്ങളെക്കുറിച്ചു ബോധവാന്മാരായിരിക്കും. പുതിയ നിയമങ്ങൾ കൂട്ടിച്ചേർക്കുമ്പോളും പഴയത് പരിഷ്കരിക്കുമ്പോളും എതിർത്തും അനുകൂലിച്ചും ചർച്ച ചെയ്തിട്ടുള്ളവരാണ് നാം. പരിമിത ഓവർ ക്രിക്കറ്റിൽ പരിഷ്‌കരിക്കപ്പെട്ട നിയമങ്ങളിലേറെയും ബാറ്റ്സ്മാന്മാർക്ക് അനുകൂലമായിട്ടുള്ളവയാണെന്ന് പലരും പറഞ്ഞു കേൾക്കാറുണ്ട്. സൂപ്പർ ഓവർ സമനില ആയാൽ പ്രയോഗിക്കപ്പെടുന്ന നിയമം ന്യൂസിലാന്റിന് ടീമിന് നഷ്ടപ്പെടുത്തിയത് എന്താണെന്ന് നമ്മൾ കണ്ടതാണ്. ഐ സി സി പ്രസ്തുത നിയമം കഴിഞ്ഞ ദിവസം മയപ്പെടുത്തിയത് ലോകകപ്പിന് ശേഷമുണ്ടായ പ്രതിഷേധങ്ങൾ കണക്കിലെടുത്താകാം. ലോകകപ്പ് ഫൈനൽ രണ്ട് സമനിലകളിൽ കലാശിച്ചത്കൊണ്ട് സൂപ്പർ ഓവറുകളെ സംബന്ധിച്ച് ക്രിക്കറ്റ് പുസ്തകത്തിൽ എഴുതപ്പെട്ട നിയമമെന്തെന്ന് അറിയാൻ നമ്മൾക്ക് സാധിച്ചു. സാധാരണ മത്സരമായി ഫൈനൽ അവസാനിച്ചിരുന്നുവെങ്കിൽ സൂപ്പർ ഓവറിലെ സമനില എന്ന സാധ്യതയെപ്പറ്റി എത്ര ക്രിക്കറ്റ് ആരാധകർ ചിന്തിക്കുമായിരുന്നു ?
ഒരു സാധാരണ ക്രിക്കറ്റ് ആരാധകൻ അറിയാനിടയില്ലാത്തതും അതിൽത്തന്നെ രസകരവുമായ കുറച്ചു നിയമങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.

1) ഹാൻഡ് ബോൾ അല്ല ക്രിക്കറ്റ് ആണ്

ബാറ്റ്‌സ്മാൻ തന്റെ കൈ ഉപയോഗിച്ച് ബോൾ എടുക്കാൻ പാടില്ല എന്ന നിയമമാണിത്. ബൗളർ എറിഞ്ഞ പന്ത് ബാറ്റസ്മാന്റെ ബാറ്റിലോ ദേഹത്തോ മറ്റോ തട്ടി സ്റ്റമ്പിലേയ്ക്ക് നീങ്ങുമ്പോൾ കൈ ഉപയോഗിച്ച് തട്ടി മാറ്റാൻ കഴിയില്ല. ബാറ്റ്‌സ്മാൻ അങ്ങനെ ചെയ്യുന്ന പക്ഷം ഔട്ട് ആയതായി പ്രഖ്യാപിക്കുന്നതാണ്. ക്രിക്കറ്റിലെ വിചിത്ര നിയമങ്ങളിൽ ഒന്നാണിത്. ബാറ്റിന്റെ താഴേ അറ്റം മുതൽ ബാറ്റിങ് ഗ്ലൗസ് വരെയുള്ള ഭാഗം ബാറ്റ് ആയിട്ടാണ് സങ്കല്പിച്ചിരിക്കുന്നത്. അതുകൊണ്ടാണ് ഗ്ലൗസിൽ കൊണ്ട് ഉയരുന്ന പന്ത് ഫീൽഡർ പിടിച്ചാൽ ഔട്ട് വിളിക്കുന്നതും. എന്നാൽ അതേ ഗ്ലൗസ് ഇട്ട കൈ ഉപയോഗിച്ച് പന്ത് തട്ടി മാറ്റാൻ നിയമം അനുവദിക്കുന്നില്ല. ബാറ്റ്കൊണ്ട് പന്ത് തട്ടി മാറ്റുകയും ചെയ്യാം.

2 ) 3 മിനിറ്റ് !

ഒരു ബാറ്റ്‌സ്മാൻ പുറത്തായി കഴിഞ്ഞാൽ അടുത്ത ബാറ്റ്‌സ്മാൻ 3 മിനിറ്റിനകം ക്രീസിൽ എത്തണം എന്നാണ് നിയമം. അല്ലാത്തപക്ഷം പുതിയ ബാറ്റ്സ്മാനും പുറത്തായതായി പ്രഖ്യാപിക്കും. ഇക്കാരണംകൊണ്ടാണ് ഡ്രസിങ് റൂമിൽ അടുത്ത ഇറങ്ങാനുള്ള ബാറ്റ്‌സ്മാൻ പാഡും ഗ്ലൗസും ഒക്കെ കെട്ടി തയ്യാറായിരിക്കുന്നത്.

3) രണ്ടു തവണ പന്ത് തട്ടിയാൽ പുറത്ത്

ബോധപൂർവം രണ്ടു തവണ ബോളിൽ ബാറ്റ്കൊണ്ട് തട്ടുന്നത് ബാറ്റ്‌സ്മാൻ പുറത്താകുന്നതിന് കാരണമാകും. അറിയാതെ സംഭവിച്ചതാണോ അല്ലയോ എന്ന് അമ്പയർമാർക്ക് തീരുമാനിക്കാം.

4) അപ്പീൽ ഇല്ലെങ്കിൽ ഔട്ടുമില്ല

ഫീൽഡിങ് ടീം അപ്പീൽ ചെയ്യുന്നില്ല എങ്കിൽ അമ്പയർ ഔട്ട് വിളിക്കാൻ പാടില്ല എന്നാണ് ക്രിക്കറ്റ് പുസ്തകം പറയുന്നത്. എത്ര വ്യക്തതമായ പുറത്താകൽ ആണെങ്കിൽ കൂടി അപ്പീൽ ഇല്ലാതെ ഔട്ട് വിളിക്കാൻ കളി നിയന്ത്രിക്കുന്നവർക്ക് അധികാരം ഇല്ല. പ്രധാനമായും എൽ ബി ഡബ്ള്യു , സോഫ്ട് എഡ്ജസ് എന്നീ സാഹചര്യങ്ങളിൽ ആണ് ഈ നിയമത്തിന് കൂടുതൽ പ്രസക്തി.

5) നോ ബോളാണ് , ഔട്ടുമാണ്

ബൗളർ നോ ബോൾ എറിയുകയാണെങ്കിൽ ഔട്ട് വിളിക്കാൻ പാടില്ല എന്ന് നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ ചില സാഹചര്യങ്ങളിൽ നോ ബോൾ ആണെങ്കിലും ബാറ്റ്‌സ്മാൻ പുറത്തു പോകേണ്ടിവരും. ബോൾ കൈകൊണ്ട് എടുക്കുക , രണ്ടു തവണ പന്ത് തട്ടുക , ഫീൽഡിങ് തടസപ്പെടുത്തുക തുടങ്ങിയ സാഹചര്യങ്ങളിൽ നോ ബോൾ ആണെങ്കിലും ബാറ്റ്‌സ്മാൻ പുറത്താകും.

 

ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെടുത്തിയശേഷം ഒരു തവണപോലും കളത്തിലിറങ്ങാൻ അവസരം നൽകാതെ മലയാളി താരം സഞ്ജു സാംസണെ തൊട്ടടുത്ത പരമ്പരയ്ക്കുള്ള ടീമിൽനിന്ന് തഴഞ്ഞതിനെതിരെ വിമർശനവുമായി പ്രമുഖരും. കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ, ക്രിക്കറ്റ് കമന്റേറ്റർ ഹർഷ ഭോഗ്‍ലെ തുടങ്ങിയവരാണ് സഞ്ജുവിനെ പിന്തുണച്ചു രംഗത്തെത്തിയത്. സിലക്ടർമാർ പരീക്ഷിക്കുന്നത് സഞ്ജുവിന്റെ ബാറ്റിങ് മികവാണോ അതോ ഹൃദയത്തിന്റെ കരുത്താണോയെന്ന് ശശി തരൂർ എംപി ചോദിച്ചു.

ബംഗ്ലദേശിനെതിരായ ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയപ്പോൾ തരൂരും മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീറും ഉള്‍പ്പെടെയുള്ളവർ ആഹ്ലാദം അറിയിച്ചിരുന്നു. എന്നാൽ, പരമ്പരയിലെ മൂന്നു മത്സരങ്ങളിലും താരം പുറത്തിരുന്നു. തുടർച്ചയായി പരാജയപ്പെട്ടിട്ടും യുവതാരം ഋഷഭ് പന്തിന് വീണ്ടും വീണ്ടും അവസരങ്ങള്‍ നൽകുകയും ചെയ്തു.

സഞ്ജുവിനെ ടീമിൽനിന്ന് തഴഞ്ഞതിനെ വിമർശിക്കുന്ന ഒരു ട്വീറ്റ് റീട്വീറ്റ് ചെയ്ത് ശശി തരൂർ എംപി കുറിച്ചതിങ്ങനെ:

‘ഒരു തവണപോലും അവസരം കിട്ടാതെ സഞ്ജു ടീമിൽനിന്ന് തഴയപ്പെട്ടതിൽ കടുത്ത നിരാശ തോന്നുന്നു. മൂന്നു ട്വന്റി20 മത്സരങ്ങളിലും സഞ്ജു സഹതാരങ്ങൾക്കായി വെള്ളം ചുമന്നു. പിന്നാലെ ടീമിനു പുറത്തുമായി. അവർ പരീക്ഷിക്കുന്നത് സഞ്ജുവിന്റെ ബാറ്റിങ് മികവാണോ അതോ ഹൃദയത്തിന്റെ കരുത്തോ?’

സഞ്ജുവിനെ ടീമിൽനിന്ന് തഴഞ്ഞതിൽ ക്രിക്കറ്റ് കമന്റേറ്റർ ഹർഷ ഭോഗ്‍ലെയും അദ്ഭുതം രേഖപ്പെടുത്തി.

‘സഞ്ജുവിനെ സംബന്ധിച്ച് കഠിനമായ തീരുമാനം. എങ്കിലും ടീമിനൊപ്പം എല്ലായിടത്തും സഞ്ചരിക്കുന്നതിനേക്കാൾ കളത്തിലിറങ്ങി കളിക്കുന്നതായിരിക്കും അദ്ദേഹത്തിനു നല്ലതെന്ന് തോന്നുന്നു. ഒരിക്കൽക്കൂടി ഋഷഭ് പന്തിൽ സിലക്ടർമാർ കടുത്ത വിശ്വാസം രേഖപ്പെടുത്തിയിരിക്കുന്നു. ഇത്തവണ ടീം അദ്ദേഹത്തിൽനിന്ന് കൂടുതൽ പ്രതീക്ഷിക്കും.’ – ഭോഗ്‍ലെ ട്വീറ്റ് ചെയ്തു.

പ്രശസ്ത സംഘാടകനും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മുൻ ടീം ഡയറക്ടറുമായ ജോയ് ഭട്ടാചാര്യയും സഞ്ജുവിനെ തഴഞ്ഞതിനെ രൂക്ഷമായി വിമർശിച്ചു. ‘വെസ്റ്റിൻഡീസിനെതിരായ പരമ്പരയ്ക്കുള്ള ടീമിൽ സഞ്ജു സാംസണിന് ഇടമില്ല. ഒരിക്കൽപ്പോലും അവസരം നൽകാതെ എങ്ങനെയാണ് ഒരു താരത്തെ തഴയുക? ഒരു ക്രിക്കറ്റ് താരത്തിന്റെ ആത്മവിശ്വാസത്തെ അത് എപ്രകാരം ബാധിക്കുമെന്നാണ് നിങ്ങൾ (സിലക്ടർമാർ) കരുതുന്നത്?’ – ഭട്ടാചാര്യ എഴുതി.

 

ഇന്ത്യ വെസ്റ്റിൻഡീസ് ഏകദിന ടി20 പരമ്പരയ്ക്ക് മുന്നോടിയായി ‘യുദ്ധം’ പ്രഖ്യാപിച്ച് സൂപ്പർ താരങ്ങൾ. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിലെ സഹതാരങ്ങളായ രോഹിത്ത് ശർമ്മയും കീറോൺ പൊള്ളാർഡുമാണ് ഇപ്പോൾ പരസ്പരം ഏറ്റുമുട്ടുന്നത്.

രോഹിത്ത് ശർമയെ ട്വിറ്ററിൽ അൺഫോളോ ചെയ്താണ് പൊള്ളാർഡ് ആദ്യ വെടിപൊട്ടിച്ചത്. എന്നാൽ പൊള്ളാർഡിനെ കാറിൽ നിന്നും ഇറക്കിവിട്ടാണ് രോഹിത്ത് ഇതിന് മറുപടി നൽകിയത്. സറ്റാർ സ്‌പോട്‌സ് പുറത്തിറക്കിയ പരസ്യത്തിലൂടെയാണ് രോഹിത്തിന്റെ മറുപടി. പരമ്പരയ്ക്ക് മുന്നോടിയായി സ്റ്റാർ സ്പോട്സ് ആണ് ശ്രദ്ധേയമായ ഈ പരസ്യം പുറത്തിറക്കിയത്.

അൺഫ്രണ്ട്ഷിപ്പ് ഡേയെന്ന ഹാഷ് ടാഗുമായാണ് ഇന്ത്യ വിൻഡീസ് പരമ്പരയ്ക്കു മുന്നോടിയായി സ്റ്റാർ സ്‌പോർട്‌സ് പരസ്യം പുറത്തിറക്കിയത്. വിമാനത്താവളത്തിലെത്തുന്ന പൊള്ളാർഡിനെ സ്വീകരിക്കാൻ രോഹിത് കാറിൽ എത്തുന്നതാണ് സംഭവം. യാത്രയ്ക്കിടെ ഇന്ത്യയെ അവരുടെ നാട്ടിൽ വച്ച് തോൽപ്പിക്കുന്നത് ഏറെ സന്തോഷം നൽകുമെന്ന് പൊള്ളാർഡ് അഭിപ്രായപ്പെട്ടുവെന്ന് കാറിലെ എഫ്എം റേഡിയോയിൽ പറയുന്നു.

ഇതു കേട്ട രോഹിത് ഉടൻ കാർ കേടായെന്ന വ്യാജേന പൊള്ളാർഡിനോട് വണ്ടി തള്ളാൻ അഭ്യർത്ഥിയ്ക്കുകയും കാറിൽ നിന്നും പുറത്തിറങ്ങിയ താരത്തെ വഴിയിൽ ഉപേക്ഷിക്കുകയും ചെയ്യുകയായിരുന്നു. പൊള്ളാർഡിന്റെ ലഗേജടക്കം വഴിയിൽ തള്ളിയാണ് രോഹിത്ത് യാത്രയാകുന്നത്. ഡിസംബർ ആറു മുതലാണ് ഇന്ത്യയും വിൻഡീസും തമ്മിലുള്ള പരമ്പരയ്ക്കു തുടക്കമാവുന്നത്.

മൂന്നു വീതം ടി20കളും ഏകദിനങ്ങളുമാണ് വിൻഡീസ് ഇന്ത്യയിൽ കളിക്കുക. ടി20 പരമ്പരയിലെ ഒരു മൽസരം കേരളത്തിലും നടക്കുന്നുണ്ട്. ഡിസംബർ എട്ടിന് തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയമാണ് ടി20 പരമ്പരയിലെ രണ്ടാമത്തെ മൽസരത്തിനു വേദിയാവുന്നത്.

 

RECENT POSTS
Copyright © . All rights reserved