Sports

ട്രിനിഡാഡ് ആന്റ് ടുബാഗോ: ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത് മികച്ച ബാറ്റ്‌സ്മാനാണെങ്കിലും ടെസ്റ്റിലെ ഉയര്‍ന്ന സ്‌കോര്‍ അദ്ദേഹത്തിന്റെ പേരിലാകില്ലെന്ന് വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം ബ്രയാന്‍ ലാറ. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നിലവില്‍ ലാറയുടെ പേരിലാണ്.

‘സ്മിത്ത് മികച്ച ബാറ്റ്‌സ്മാനാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ നാലാം നമ്പറില്‍ കളിക്കുന്ന സ്മിത്തിന് ചില പരിമിതികളുമുണ്ട്. ‘

ഓസീസിന്റെ തന്നെ ഡേവിഡ് വാര്‍ണര്‍, ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, ഓപ്പണര്‍ രോഹിത് ശര്‍മ്മ എന്നിവര്‍ക്കാണ് 400 എന്ന നമ്പര്‍ മറികടക്കാന്‍ കഴിയുകയെന്നും ലാറ പറഞ്ഞു.

വാര്‍ണറെ പോലൊരു താരം അത് മറികടക്കുമെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. കോഹ്‌ലിയെ പോലൊരു താരത്തിന് നേരത്തെ അവസരം കിട്ടുകയാണെങ്കിലും നമുക്ക് ഇത് പ്രതീക്ഷിക്കാം. വളരെ ആക്രമണോത്സുകനായ താരമാണയാള്‍.

സ്വന്തം ദിവസത്തില്‍ രോഹിത് ശര്‍മ്മയിലും എനിക്ക് പ്രതീക്ഷയുണ്ട്.

2004 ല്‍ ഇംഗ്ലണ്ടിനെതിരെയാണ് ലാറ ടെസ്റ്റില്‍ ആദ്യമായി 400 റണ്‍സ് സ്‌കോര്‍ ചെയ്തത്. ട്രിപ്പിള്‍ സെഞ്ച്വറികള്‍ അതിന് ശേഷം വീണ്ടും ടെസ്റ്റില്‍ സംഭവിച്ചെങ്കിലും 400 ലേക്കെത്താന്‍ കഴിഞ്ഞ 15 വര്‍ഷമായിട്ടും ആര്‍ക്കും സാധിച്ചിട്ടില്ല.

പുതുവര്‍ഷ ദിനത്തില്‍ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യ വിവാഹനിശ്ചയ ചത്രം പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ പാണ്ഡ്യയ്ക്ക് ആശംസകളുമായെത്തിയിരിക്കയാണ് മറ്റ് ക്രിക്കറ്റ് താരങ്ങള്‍.

പാണ്ഡ്യയുടെ വിവാഹ നിശ്ചയ ഫോട്ടോയ്ക്ക് താഴെ ഞെട്ടിച്ചു കളഞ്ഞു എന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലി കുറിച്ചത്. പാണ്ഡ്യയ്ക്കും പ്രണയിനി നടാഷ സ്റ്റാന്‍കോവിച്ചിനും ശോഭനമായ ഭാവി ആശംസിക്കുന്നു എന്നും, ഇരുവരേയും ദൈവം അനുഗ്രഹിക്കട്ടെ എന്നുമാണ് കോഹ്ലി കുറിച്ചത്.

കോഹ്ലിക്ക് പിന്നാലെ മോഹിത് ശര്‍മ, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ് എന്നിവരും ആശംസകളുമായെത്തി.

പുതുവര്‍ഷത്തില്‍ നടാഷയുടെ കൈപിടിച്ചു നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് മണിക്കൂറുകള്‍ക്ക് ശേഷം മോതിരമാറ്റ നടന്നതായി പാണ്ഡ്യ പ്രഖ്യാപിച്ചു. തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് പാണ്ഡ്യ ഇക്കാര്യം അറിയിച്ചത്.

Image result for hardik-pandya-announces-engagement-to-natasa

ഡെര്‍ബിഷയര്‍: ഇംഗ്ലണ്ടിലെ രണ്ടാം ഡിവിഷന്‍ ക്ലബ് ഡെര്‍ബി കൗണ്ടിക്കായി നാളെ വെയ്ന്‍ റൂണി ഇറങ്ങുമെന്ന് ക്ലബ് മാനേജര്‍ ഫിലിപ് കോകു പറഞ്ഞു. ഇഎഫ്എല്‍ ചാമ്പ്യന്‍പ്പില്‍ ബാരന്‍സ്ലെയ്‌ക്കെതിരേയാണ് കൗണ്ടിയുടെ അടുത്ത മത്സരം. മേജര്‍ ലീഗ് സോക്കറിലെ ഡിസി യുണൈറ്റഡില്‍നിന്ന് പ്ലയര്‍ കം കോച്ചുമെന്ന നിലയിലാണ് റൂണി ഡെര്‍ബിയില്‍ ചേര്‍ന്നത്. ഓഗസ്റ്റിലാണ് ഡെര്‍ബിയുമായി കരാറിലായത്. എന്നാല്‍ ഡിസി യുണൈറ്റഡുമായി രണ്ടു വര്‍ഷം കൂടി കരാര്‍ ഉണ്ടായിരുന്നതിനെത്തുടര്‍ന്ന് ഡെര്‍ബിക്കുവേണ്ടി ഇറങ്ങാനാകുമായിരുന്നില്ല.

എന്നാല്‍ ഇതിന്‍റെ കാലവധി ഡിസംബറില്‍ പൂര്‍ത്തിയാകുന്നതോടെ ജനുവരി മുതല്‍ ഡെര്‍ബിക്കായി റൂണിക്ക് ഇറങ്ങാം. റൂണി ആരോഗ്യവാനാണെന്നും ആദ്യ ഇലവനില്‍ കണ്ടേക്കാമെന്നും അദ്ദേഹം ഇറങ്ങുമ്പോള്‍ ആരാധകര്‍ക്ക് പ്രതീക്ഷകള്‍ ഉയരുമെന്നും എന്നാല്‍ അദ്ദേഹത്തിന് താളം കണ്ടെത്താന്‍ കുറച്ചു കളികള്‍ വേണ്ടിവരുമെന്നും കോകു പറഞ്ഞു. ചാമ്പ്യന്‍ഷിപ്പില്‍ 17-ാം സ്ഥാനത്താണിപ്പോള്‍ ഡെര്‍ബി കൗണ്ടി. നിലവിലെ അവസ്ഥയില്‍ ഒമ്പത് പോയിന്‍റ് കിട്ടിയാല്‍ മാത്രമേ പ്ലേ ഓഫിലെത്തൂ. പ്രീമിയര്‍ ലീഗിലേക്കു സ്ഥാനക്കയറ്റം ലഭിക്കണമെങ്കില്‍ 21 പോയിന്‍റ് കൂടിവേണം.

കൃഷ്ണപ്രസാദ്‌.ആർ.

ലോകഭൂപടത്തിൽ ഭാരതത്തിന്റെ സ്ഥാനം  മഹത്തരമാണ്.പൈതൃകവും, സംസ്കാരവും, കാര്യപ്രാപ്തിയും , സമസ്തമേഖലയിലുമുള്ള നൈപുണ്യവും നമ്മെ ലോകരാജ്യങ്ങൾക്കിടയിൽ ശ്രദ്ധിക്കപ്പെടേണ്ടതായ ഒരു ശക്തിയാക്കി മാറ്റികഴിഞ്ഞിരിക്കുന്നു. നൂറ്റാണ്ടുകൾക്കമുന്നേതന്നെ വെള്ളക്കാരുടെചോരക്കണ്ണുകൾ ഭാരതത്തിന്മേൽപതിച്ചതിൽനിന്നുതന്നെ മനസിലാക്കാം നമ്മുടെ മഹത്വം. എന്നാൽ ഇങ്ങനെയുള്ള, 133 കോടി ജനങ്ങൾ തിങ്ങിപ്പാർക്കുന്ന രാജ്യം എന്തുകൊണ്ടാണ് കായികഭൂപടത്തിൽ സ്ഥിരതയുള്ളയിരുപ്പിടം കണ്ടെത്താൻ ബുദ്ധിമുട്ടുന്നത്.

ഒട്ടും ചെറുതല്ലകായിക മേഖലയിൽ ഭാരതത്തിന്റെ പൈതൃകം. ധ്യാൻചന്ദ്,മിൽഖ സിങ്, കപിൽ ദേവ്, സച്ചിൻ ടെണ്ടുൽക്കർ , പി.റ്റി ഉഷ, മേരി കോം,സുശീൽ കുമാർ, വിജേന്ദർ സിങ്, സുനിൽ ഛേത്രി തുടങ്ങി അനേകം പ്രതിഭകളെ ലോകത്തിനുമുന്നിൽ പരിചയപ്പെടുത്തിയ നാടാണ്‌ നമ്മുടേത് ഇവയൊക്കെത്തന്നെയും നമ്മുടെ തിളക്കമാർന്ന കായിക പാരമ്പര്യത്തിന്റെ ഉത്തമോദഹരണങ്ങളാണ്. എന്നിട്ടും നമുക്കെവിടെയാണ് കാലിടറുന്നത് ?, എവിടെയാണ് വീണുപോകുന്നത് ?തികച്ചും ഗൗരവപരമായി കാണേണ്ട വസ്തുതതന്നെയാണിത്.

കായികപരമായ കഴിവുകളെ ഒരു നേരമ്പോക്ക് എന്നതിലുപരി ഒരു ജീവിതമാർഗം എന്ന രീതിയിൽ കാണാൻ മടിയുള്ള ഒരു സമൂഹമാണ് നമ്മുടേത്. പഠിക്കുന്നകാലം കളിയും കൂടെ കൊണ്ടനടക്കും എന്നാൽ കളികൊണ്ട് അടുപ്പ് പുകയില്ല എന്ന യാഥാർഥ്യത്തിൽ എത്തുമ്പോൾ നിസ്സഹായരായി കളിയുപേക്ഷിക്കേണ്ട അവസ്ഥ. ഇത് നമ്മൾ അഭിമുഖീകരിക്കുന്ന ഒരു വലിയ യാഥാർഥ്യമാണ്. ഇതിൽനിന്നു വ്യത്യസ്തമായ അനുഭവങ്ങളുണ്ടാകുന്നവർ വളരെ ചുരുക്കമാണ്. സിംഹഭാഗവും പാതിവഴിയിൽ ഉപേക്ഷിച്ച് മടങ്ങേണ്ടതായിവരുന്നു. ഇത് താരങ്ങളുടെ കുഴപ്പമല്ല അവർ ഒരു തരത്തിലും കുറ്റക്കാരുമല്ല. ജീവിത പ്രശ്നങ്ങൾ കാരണം ഇഷ്ടപ്പെട്ടതൊക്കെയും ഉപേക്ഷിക്കാൻ വിധിക്കപ്പെടുകയാണവർ. ഓരോ കയികമേളകളും കഴിഞ്ഞ് പൊളിഞ്ഞുവീഴാറായ വീടിനുമുന്നിൽ മെഡലുമായി നിൽക്കുന്ന താരങ്ങളുടെ ചിത്രങ്ങൾ പതിവുകാഴ്ചകളാണ്. ഇങ്ങനെയുള്ള താരങ്ങൾ മറ്റുവഴികൾ സ്വീകരിക്കുന്നത് അവരുടെ അവസ്ഥകൊണ്ടുമാത്രമാണ്.എന്നാൽ ഇങ്ങനെയുള്ളവർ രാജ്യത്തിന്റെ സ്വത്തുക്കളാണെന്ന് കണ്ട് അവരെ ചേർത്തുപിടിക്കുകയാണ് വേണ്ടത്. കായികമേഖലയുടെ പൂർണ വളർച്ചയ്ക്ക് അവരെ സാമ്പത്തികമായും മാനസികമായും തയാറാക്കുകയാണുവേണ്ടത്. എല്ലാത്തിനുമുപരി സഹായം അത് ആർഹിക്കുന്നവരുടെ കൈകളിൽ തന്നെ എത്തുന്നുണ്ടോ എന്ന ഉറപ്പാക്കുകയുമാണ് വേണ്ടത്.

നമ്മുടെ രാജ്യത്തിന്റെ അവസ്ഥയെടുത്താൽ,ക്രിക്കറ്റ് ആണ് ഏറ്റവും ജനകീയമായ കായികയിനം. ക്രിക്കറ്റിനെ ഒരു മതമായിത്തന്നെ കൊണ്ടുപോകുന്ന ഒരു സമൂഹമാണ് നമ്മുടേത്. എന്നാൽ ഇത് ഒരുതരത്തിൽ മറ്റുകായികയിനങ്ങളുടെ വളർച്ചയിൽ ഒരു വിലങ്ങുതടിയായി മാറുന്നുണ്ട്. പണമൊഴുകുന്ന മേഖലയാണ് ഇന്ന് ക്രിക്കറ്റ് . അതിനോടൊപ്പം പരിശീലനത്തിനും ക്രിക്കറ്റ് വേരോട്ടം വർധിപ്പിക്കാനുമുള്ള സകല സാഹചര്യങ്ങളും വളർന്നു. താഴെത്തട്ടിൽ വരെ അതിന്റെ മാറ്റങ്ങൾ കണ്ടുതുടങ്ങി. ചുരുക്കത്തിൽ ക്രിക്കറ്റിൽ ഇന്ത്യയുടെ ഭാവി എല്ലാതരത്തിലും ഭദ്രമായികഴിഞ്ഞു.എന്നാൽ ഈ ഒരു ആവേശവും ആത്മാർഥതയും ബാക്കി കായികമേഖലയിലേക്കും വർധിപ്പിച്ചാൽ നമ്മൾക്കുണ്ടാകുന്ന മുന്നേറ്റം ഊഹാപോഹങ്ങൾക്കുമപ്പുറമായിരിക്കും. ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരവോടുകൂടി ഫുട്ബോൾ മേഖലയിലുണ്ടായ മാറ്റം ഉദാഹരണമായി കാണാം. അനേകം താരങ്ങളുടെ വളർച്ചയ്ക്ക് കാരണമായി ഐ എസ് എല്ലിന്റെ വരവ്. അതോടൊപ്പം തന്നെ കാണികളുടെ പങ്കാളിതത്തിലും ദേശിയ ടീമിന്റെ വളർച്ചയിലും അത് നിർണായകമായി. ഫുട്ബോളിന്റെ രാജ്യത്തെ വളർച്ചേക്കുണ്ടായ അംഗീകാരമായി u-17 ലോകകപ്പിന് ഇന്ത്യ വേദിയായി. യൂറോപ്യൻ വമ്പന്മാർ ഇന്ത്യൻ ഫുട്ബോളിൽ പണം നിക്ഷേപിക്കാൻ തയാറായി. ഇന്ത്യയിൽ ഫുട്‌സാൽ ടൂർണമെന്റുകൾ ആരംഭിച്ചു. ഒരു കായികയിനത്തെ സാമ്പത്തികമായി പിൻതാങ്ങുകയും , ജനകീയവുമാക്കിയപ്പോളുമുണ്ടായ മാറ്റമാണിതെന്നു നാം ഓർക്കണം. അപ്പോൾ സമസ്ത കായികമേഖലയിലും ശ്രദ്ധ ചെലുത്താനായാലുണ്ടാകുന്ന മാറ്റം സ്വപ്നതുല്യമായിരിക്കമെന്നത് പകൽപോലെ വ്യക്തമാണ്.

യു.എസ്.എ, ചൈന,റഷ്യ തുടങ്ങിയ രാജ്യങ്ങൾ രാജ്യത്തിന്റെ പുരോഗതിക്കായി നടത്തുന്നപ്രവർത്തനകളിൽ ഒന്നായി തന്നെയാണ് കായിക മികവിനെയും കാണുന്നത്. ഒരു ഒളിമ്പിക്സ്കാലം കഴിഞ്ഞാൽ ഉടൻതന്നെ അടുത്ത ഒളിമ്പിക്സ് ലക്ഷ്യംവെച്ചുള്ള പ്രവർത്തനങ്ങളാരംഭിക്കും. ചിട്ടയോടെ മത്സരാർത്ഥികളെ എല്ലാ സഹായങ്ങളോടുംകൂടി പരിശീലനം നൽകി പൂർണസജ്ജരായിട്ടാണ് മത്സരത്തിനെത്തിക്കുന്നത്. ഇത് അവരുടെ പ്രകടനങ്ങളിലും അതുമൂലം രാജ്യത്തിനുണ്ടാകുന്ന അഭിമാനത്തിലൂടെയും വ്യക്തമാകുന്നുണ്ട്.

രാജ്യത്തിന്റെ പുരോഗത്തിയെന്നത് ചിലമേഖലകളിൽമാത്രം ഒതുങ്ങിനിൽകുന്നതല്ല മറിച്ച് സമസ്തമേഖലയിലും ഉണ്ടാവേണ്ടതാണെന്നബോധ്യമാണ്‌ നമ്മളോരോരുതർക്കുമാവശ്യം.അതിലൊന്നുതന്നെയാണ് കായികമേഖലയും. എന്റെ മക്കളെ ഒരു കായികതരമാക്കണമെന്നുപറയാനുള്ള ധൈര്യം മാതാപിതാക്കൾക്ക് ഉണ്ടാക്കാൻ സാധിക്കണം എന്നതാക്കണം നമ്മുടെ ലക്ഷ്യം.

മയങ്ങികിടക്കുന്ന കായികഭീമനെ ഉണർത്തിയെടുക്കുകയെന്ന ശ്രമകരമായ ജോലിയാണ് നമുക്കുമുന്നിലുള്ളത്.അതിൽ വിജയിക്കുകയെന്നത് നമ്മുടെ ആവശ്യമായികാണുകയാണ് വേണ്ടത്.മറ്റുരാജ്യങ്ങൾ ചെയ്യുന്നതെന്തും അവരേക്കാൾ കാര്യക്ഷമതയോടുകൂടി ചെയ്യാൻ സാധിക്കുമെന്ന് തെളിയിച്ചുകഴിഞ്ഞവരാണ് നമ്മൾ,അതിനാൽതന്നെ ഇതും സാധിക്കുമെന്ന ഉറച്ചവിശ്വാസമാണ് ആവശ്യം. 2020എന്ന പുതിയ പതിറ്റാണ്ട് പിറക്കാനിരിക്കെ ഇതും നമ്മുടെ ലക്ഷ്യങ്ങളിലൊന്നാകുമെന്ന് പ്രതീക്ഷിക്കാം,അതിനുവേണ്ടി പ്രവർത്തിക്കാം.

 

കൃഷ്ണപ്രസാദ്‌.ആർ.

കൃഷ്ണഗീതം ,ചെട്ടികുളങ്ങര, ആലപ്പുഴ
മാതാ പിതാക്കൾ: രാജേന്ദ്രബാബു,പദ്മകുമാരി ജെ
MA ഇംഗ്ലീഷ് ബിരുദധാരി. ഇപ്പോൾ കോട്ടയം പ്രെസ്ക്ലബ് ജേർണലിസം വിദ്യാർത്ഥി

റെയിൽവേസിനെതിരെ നടന്ന രഞ്ജി ട്രോഫി മത്സരത്തിൽ നിന്ന് പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ പിന്മാറിയ മുംബൈ സൂപ്പർ താരങ്ങളായ ശ്രേയസ് അയ്യറിനേയും, ശിവം ഡൂബെയേയും കാത്തിരിക്കുന്നത് കനത്ത തിരിച്ചടി‌. മുംബൈ 10 വിക്കറ്റിന്റെ ദയനീയ പരാജയം നേരിട്ട ഈ മത്സരത്തിൽ കളിക്കാതിരുന്ന ഇരുവർക്കുമെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് ഇപ്പോൾ മുംബൈ ക്രിക്കറ്റ് അസോസിയേഷൻ.

അഭ്യന്തര ക്രിക്കറ്റിൽ മുംബൈയുടെ പ്രധാന താരങ്ങളാണ് ശ്രേയസ് അയ്യറും, ശിവം ഡൂബെയും. ശ്രീലങ്കയ്ക്കെതിരായ മൂന്ന് മത്സര ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലുള്ള ഇരുവരും വിശ്രമത്തിന് വേണ്ടിയാണ് റെയിൽവേസിനെതിരെ നടന്ന രഞ്ജി ട്രോഫി മത്സരത്തിൽ കളിക്കാതെ പിന്മാറിയത്. എന്നാൽ ഇരുവരും മത്സരം കളിക്കാതെ മാറിയത് സെലക്ടർമാരുടെ നിർദ്ദേശത്തോടെ ആയിരുന്നില്ല. രഞ്ജിയിൽ കളിക്കാതെ വിശ്രമിക്കണമെന്ന് ബിസിസിഐ സെലക്ടർമാർ തങ്ങളോട് നിർദ്ദേശിച്ചിരുന്നെന്നാണ് നേരത്തെ ഇരുവരും മുംബൈ ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചിരുന്നതെങ്കിലും അങ്ങനൊരു നിർദ്ദേശം സെലക്ടർമാർ താരങ്ങൾക്ക് നൽകിയിരുന്നില്ലെന്ന് വിശദമായ അന്വേഷണത്തിൽ മുംബൈ ക്രിക്കറ്റ് അസോസിയേഷൻ മനസിലാക്കുകയായിരുന്നു.

ഇരുവരും കളിക്കാതെ പിന്മാറിയ മത്സരത്തിൽ മുംബൈ 10 വിക്കറ്റിന്റെ ദയനീയ തോൽവി കൂടി നേരിട്ടതോടെ സംഭവം കൂടുതൽ വഷളായി. മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ അടുത്ത അപക്സ് കൗൺസിൽ യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്നും രണ്ട് താരങ്ങൾക്കുമെതിരെ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നുമാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ.

പെരിന്തല്‍മണ്ണയില്‍ ഫുട്ബോള്‍ മല്‍സരത്തിനിടെ പ്രമുഖ താരം ധന്‍രാജ് കുഴഞ്ഞുവീണ് മരിച്ചു. മുന്‍ സന്തോഷ് ട്രോഫി താരമാണ്. മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍ തുടങ്ങിയ ടീമുകള്‍ക്കുവേണ്ടി ഏറെക്കാലം കളിച്ചിരുന്നു.

മത്സരത്തിന്റെ ആദ്യപകുതി അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കെയാണ് നെഞ്ച് വേദന അനുഭവപ്പെട്ടത്. റഫറിയോട് ഇക്കാര്യം ധൻരാജ് പറയുകയും ഉടൻ കുഴഞ്ഞു വീഴുകയും ആയിരുന്നു. സ്റ്റേഡിയത്തിലുണ്ടായിരുന്ന ഡോക്ടറും മെഡിക്കൽ സംഘവും എത്തി ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. അര മണിക്കൂറിനകം മരണം സംഭവിച്ചു.

ബംഗാളിലും കേരളത്തിനും വേണ്ടിയാണ് സന്തോഷ് ട്രോഫിയിൽ കളിച്ചിട്ടുള്ളത്. സർക്കാർ ജോലിയിൽ പ്രവേശിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി കാത്തിരിക്കുകയായിരുന്നു ധൻരാജ്.

ഒളിമ്പിക്സ് യോഗ്യതാ ട്രയല്‍ മത്സരത്തില്‍ വനിതകളുടെ 51 കിലോ വിഭാഗത്തില്‍ എംസി മേരി കോം ലോക യൂത്ത് ചാമ്പ്യന്‍ നിഖാത്ത് സരീനെ പരാജയപ്പെടുത്തി. ആറ് തവണ ലോക ചാമ്പ്യനും ഒളിമ്പിക് വെങ്കല മെഡല്‍ ജേതാവുമായ മേരി സ്‌കോര്‍ 9-1 നാണ് സരീനെതിരെ വിജയിച്ചത്. വിജയത്തോടെ മേരി കോം അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ചൈനയില്‍ നടക്കാനിരിക്കുന്ന ഒളിമ്പിക് യോഗ്യതാ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും.

നേരത്തെ മേരി കോം റിതു ഗ്രേവാളിനെയും സരീന്‍ ജ്യോതി ഗുലിയയെയും കീഴടക്കിയിരുന്നു. ഒളിമ്പിക്സ് വെങ്കല മെഡല്‍ ജേത്രിയായ മേരികോം മുപ്പത്തിയാറുകാരിയാണ്. തെലങ്കാനയിലെ നിസാമാബാദില്‍നിന്നുള്ള സരീന്റെ പ്രായം 23. ഒളിമ്പിക്സ് യോഗ്യതാ മത്സരങ്ങളില്‍ ബോക്സിങ് ഫെഡറേഷന്റെ മാനദണ്ഡങ്ങള്‍ക്കെതിരേ പ്രതിഷേധിച്ച് മേരി കോമിനെ നേരത്തെ വെല്ലുവിളിച്ച് ശ്രദ്ധേപിടിച്ചുപറ്റിയ താരമാണു സറീന്‍. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലില്‍ എത്താതിരുന്നിട്ടും മേരിയെ സെലക്ഷന്‍ ട്രയല്‍സ് കൂടാതെ ഒളിമ്പിക്സ് യോഗ്യതയ്ക്ക് അയക്കാനുള്ള തീരുമാനത്തിനെതിരെ സരീന്‍ രംഗത്തു വന്നിരുന്നു. മത്സരശേഷം മേരി കോം സരീന് കൈ കൊടുക്കാതെയാണ് മടങ്ങിയത്.

പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. പാകിസ്ഥാന്‍ ടീമില്‍ നിന്ന് ക്രിക്കറ്റ് താരം ഡാനിഷ് കനേരിയയ്ക്ക് മതത്തിന്റെ പേരില്‍ വിവേചനം നേരിട്ടിരുന്നു. ആ പരാതിയില്‍ താരത്തെ ഗൗതം ഗംഭീര്‍ പിന്തുണച്ചു. പാകിസ്ഥാന്റെ യാഥാര്‍ത്ഥ മുഖം ഇതാണെന്നും ഗംഭീര്‍ പറയുന്നു. പാകിസ്ഥാനുവേണ്ടി വളരെയേറെ ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച താരമാണ് ഡാനിഷ് കനേരിയ.

അദ്ദേഹത്തിന് ഇങ്ങനെയൊരു ചൂഷണം നേരിടേണ്ടിവന്നു. വലിയ നാണക്കേടാണിതെന്നും ഗൗതം ഗംഭീര്‍ പ്രതികരിച്ചു. മുഹമ്മദ് അസ്ഹറുദ്ദീനെ പോലുള്ളവര്‍ ക്യാപ്റ്റനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഏറെക്കാലം നയിച്ചിട്ടുണ്ട്. ഒരു ക്രിക്കറ്റ് താരം കൂടിയായിരുന്ന ഇമ്രാന്‍ ഖാന്‍ നയിക്കുന്ന രാജ്യത്താണ് ഇങ്ങനെയൊരു അവസ്ഥയെന്നും ഗംഭീര്‍ പറഞ്ഞു.

യോർക്ക്ഷയറിലേ ഒരുപറ്റം ക്രിക്കറ്റ് പ്രേമികൾ ചേർന്ന് ആരംഭിച്ച ലീഡ്സ് പ്രീമിയർലീഗിന്റെ രണ്ടാം സീസൺ വിജയകരമായി സമാപിച്ചു . രണ്ടാം സീസണിലേ വിജയികൾക്ക് വിപുലമായ പരിപാടികളോട് നടക്കുന്ന പ്രൗഢഗംഭീരമായ സദസ്സിൽ വച്ച് ഇന്ന് സമ്മാനദാനം നല്കപ്പെടുന്നതാണ്. ഏഴോളം ടീമുകൾ മാറ്റുരച്ച ലീഡ്സ് പ്രീമിയർലീഗിൽ 42 ഓളം മത്സരങ്ങളാണ് നടന്നത്. 15 ആഴ്ചയോളം നീണ്ടുനിന്ന മത്സരത്തിനൊടുവിൽ ലീഡ്സ് ഗ്ലാഡിയേറ്റർസ് ആണ് വിജയികളായത്.

ലീഡ്സ് പ്രീമിയർ ലീഗിൽ മാറ്റുരച്ച മറ്റ് ടീമുകൾ കിത്തലി സ്പോർട്സ്, മാസ്റ്റർ ബ്ലാസ്റ്റർ, എൻ. ജി. ടസ്കർ, മെൻ ഇൻ ബ്ലൂ, ലീഡ്‌സ് സൺ റൈസർ, ഷെഫീൻസ് ബ്ലാസ്റ്റർ എന്നിവയാണ്.

സെഞ്ചൂറിയൻ: അവസാന പരന്പര കളിക്കുന്ന വെർനോണ്‍ ഫിലാൻഡറിന്‍റെ ബൗളിംഗ് മികവിൽ ദക്ഷിണാഫ്രിക്ക ബോക്സിംഗ് ഡേ ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സ് 181ൽ ചുരുട്ടിക്കെസെഞ്ചൂറിയൻ: അവസാന പരന്പര കളിക്കുന്ന വെർനോണ്‍ ഫിലാൻഡറിന്‍റെ ബൗളിംഗ് മികവിൽ ദക്ഷിണാഫ്രിക്ക ബോക്സിംഗ് ഡേ ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സ് 181ൽ ചുരുട്ടിക്കെട്ടി. 50 റണ്‍സ് നേടിയ ജോ ഡെൻലിയാണ് ഇംഗ്ലീഷ് നിരയിലെ ടോപ് സ്കോറർ.ട്ടി. 50 റണ്‍സ് നേടിയ ജോ ഡെൻലിയാണ് ഇംഗ്ലീഷ് നിരയിലെ ടോപ് സ്കോറർ.

ദക്ഷിണാഫ്രിക്കയ്ക്കായി ഫിലാൻഡർ 14.2 ഓവറിൽ 16 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. കഗിസൊ റബാദ മൂന്നും നോർഷെ രണ്ടും വിക്കറ്റ് വീതവും സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് 284ൽ അവസാനിച്ചിരുന്നു.

103 റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം ഇന്നിംഗ്സിന്‍റെ തുടക്കത്തിൽ തിരിച്ചടി നേരിട്ടു. 62 റണ്‍സ് എടുക്കുന്നതിനിടെ നാല് വിക്കറ്റുകൾ ഇംഗ്ലീഷ് ബൗളർമാർ വീഴ്ത്തി. മാർക്രം (രണ്ട്), എൽഗർ (22), സുബയർ ഹംസ (നാല്), ഫാഫ് ഡുപ്ലസി (20) എന്നിവരുടെ വിക്കറ്റാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടപ്പെട്ടത്.

 

RECENT POSTS
Copyright © . All rights reserved