Travel

ന്യൂസ് ഡെസ്ക്

ഇടുക്കി, ഇടമലയാർ ഡാമുകൾ തുറന്നുവിട്ട സാഹചര്യത്തിൽ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം  ഭാഗികമായി അടച്ചു. വിമാനത്താവളത്തില്‍ വിമാനമിറങ്ങുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ആഭ്യന്തര, അന്താരാഷ്ട്ര  സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം വിമാനം പുറപ്പെടുന്നതിന് തടസമില്ല. ഉച്ചയ്ക്ക് 1.10 മുതലാണ് വിമാനങ്ങളുടെ ലാന്‍ഡിങ് താത്കാലികമായി നിര്‍ത്തിവെച്ചത്. നിരോധനത്തെ തുടർന്ന് നെടുമ്പാശേരിയിൽ ഇറങ്ങേണ്ട വിമാനങ്ങൾ എവിടെയിറക്കുമെന്ന് അധികൃതർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. തിരുവനന്തപുരം, കോയമ്പത്തൂർ എന്നിവിടങ്ങളിലേക്ക് വഴി തിരിച്ചുവിടുമെന്നാണ് സൂചന.

ഇടമലയാര്‍ ഡാം തുറന്നതോടെ വിമാനത്താവളത്തിന് സമീപത്തെ ചെങ്ങല്‍ത്തോട് നിറഞ്ഞ് കവിഞ്ഞ് ഇവിടെനിന്നുള്ള വെള്ളം റണ്‍വേയിലേക്ക് കയറുന്നതിനാലാണ് തല്‍ക്കാലത്തേക്ക് വിമാനം ഇറങ്ങുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഉച്ചയ്ക്ക് രണ്ട് മണിക്ക് സിയാല്‍ സ്ഥിതിഗതികള്‍ വിലയിരുത്തും. മഴ കനക്കുന്ന അവസരങ്ങളില്‍ കനാലിന്റെ ആഴം കൂട്ടിയും  ബണ്ടുകള്‍ പണിതും നടപടികള്‍ സ്വീകരിച്ചിരുന്നത്  കൊണ്ടാണ് ഇതുവരെ വിമാനത്താവളം അടക്കേണ്ടി വരാതിരുന്നത്. നേരത്തെ 2013 ല്‍ വെള്ളപ്പൊക്കത്തെതുടര്‍ന്ന് വിമാനത്താവളം അടച്ചിരുന്നു

ഇടമലയാറില്‍ നിന്ന് എത്തുന്ന വെള്ളം പെരിയാര്‍ കരകവിഞ്ഞ് ചെങ്കല്‍ത്തോടും കവിഞ്ഞൊഴുകിയതോടെയാണ് ലാന്‍ഡിങ് നിര്‍ത്തിയത്‌. റണ്‍വേയില്‍ വെള്ളം കയറിയിട്ടില്ല. എന്നാല്‍ ചുറ്റുമതിലിന് പുറത്ത് വെള്ളം നിറഞ്ഞിട്ടുണ്ട്. റണ്‍വേയില്‍ നനവുണ്ടോ എന്ന് പരിശോധിച്ച ശേഷമേ ഇനി വിമാനങ്ങളുടെ ലാന്‍ഡിങ് അനുവദിക്കൂ.

നാട്ടില്‍ പോകുന്ന പ്രവാസി മലയാളികള്‍ക്ക് ഹിമാചല്‍ പ്രദേശിന് യാത്ര പോകാന്‍ അവസരം ഒരുക്കുകയാണ് ജങ്കി ഫിഷ് കളക്ടീവ് എന്ന ഗ്രൂപ്പ്. യാത്രകള്‍ സംഘടിപ്പിക്കുന്ന സംഘം ഹിമാചല്‍ പ്രദേശിനാണ് അവധിക്കാല യാത്ര സംഘടിപ്പിക്കുന്നത്. വിദേശരാജ്യങ്ങളിലുള്ള മലയാളികള്‍ക്ക് പോകാന്‍ പാകത്തിനാണ് യാത്ര.

ഹിമാചല്‍ പ്രദേശിലെ പാര്‍വ്വതി വാലിയിലേക്കാണ് ട്രിപ്പ്. ജുലൈ രണ്ട് മുതല്‍ പതിനാല് വരെയും ജുലൈ 21 മുതല്‍ ഓഗസ്റ്റ് 3 വരെയും രണ്ട് തവണയാണ് പാര്‍വ്വതി വാലി ട്രക്കിങ്ങ് നടത്തുന്നത്. ജുലൈ രണ്ടിന് നടക്കുന്ന യാത്രയിലേക്കുള്ള ടിക്കറ്റ് ബുക്കിങ്ങ് നടന്നുകൊണ്ടിരിക്കുകയാണ്. കൊച്ചിയില്‍ നിന്നുള്ള ട്രെയിന്‍ ടിക്കറ്റ് ചാര്‍ജ്, താമസം, ഭക്ഷണം എന്നിവയടക്കം ഒരാള്‍ക്ക് 20,000 രൂപയാണ് 14 ദിവസത്തെ യാത്രയ്ക്ക് ചിലവ് വരുന്നത്. രണ്ടാംഘട്ടത്തിലെ യാത്രയുടെ ടിക്കറ്റ് ബുക്കിങ്ങും നടന്നുകൊണ്ടിരിക്കുന്നു. ഇരുപത് പേരില്‍ കൂടുതല്‍ പേര്‍ ഒരു ട്രിപ്പിന് ഉണ്ടാവില്ലെന്നാണ് സംഘാടകര്‍ വ്യക്തമാക്കുന്നത്. ഏറ്റവും കുറഞ്ഞ നിരക്കില്‍ നടത്താന്‍ സാധിക്കുന്ന ഹിമാചല്‍ യാത്ര എന്ന പേരില്‍ ഈ യാത്രയുടെ പോസ്റ്റര്‍ ഇതിനകം ശ്രദ്ധ നേടിയിരുന്നു.

പ്രവാസികള്‍ക്കായി വിമാനടിക്കറ്റ് അടക്കമുള്ള പാക്കേജും സംഘം ചെയ്യുന്നുണ്ട്. വിമാനയാത്രയാണെങ്കില്‍ യാത്ര 9 ദിവസമായി ചുരുങ്ങുമെന്നും സംഘാടകര്‍ വ്യക്തമാക്കുന്നു.

മണ്‍സൂണ്‍ തുടങ്ങിയശേഷമുള്ള പാര്‍വ്വതി നദിയും അതിന്റെ ഇരുകരകളിലുമുള്ള ഗ്രാമ, നഗരങ്ങളുമാണ് യാത്രയുടെ മുഖ്യലക്ഷ്യങ്ങള്‍. ചലാല്‍, കള്‍ഗ, പുള്‍ഗ, തുള്‍ഗ എന്നീ ഗ്രാമങ്ങളും, ടോഷ്, ഘീര്‍ഗംഗാ, ചലാല്‍- മലാന ട്രക്കിങ്ങ് എന്നിവയും ഇതില്‍ ഉള്‍പ്പെടും.

പത്ത് ദിവസത്തോളം പാര്‍വ്വതി വാലി എംക്‌സ്‌പ്ലോര്‍ ചെയ്യാന്‍ സാധിക്കും. നടക്കാം, ട്രക്ക് ചെയ്യാം, സ്വസ്ഥമായിരിക്കാം, നദിയുടെ ഓരംചേര്‍ന്ന് നടക്കാം, കസോളിലെ ലിറ്റില്‍ ഇറ്റലിയില്‍നിന്ന് നല്ല ഒന്നാന്തരം ഇസ്രയേലി ഫുഡ് കഴിക്കാം. മാര്‍ക്കറ്റില്‍ കറങ്ങിത്തിരിയാം, എന്തെങ്കിലുമൊക്കെ വാങ്ങിച്ച് കൂട്ടാം. അങ്ങനെ പലതരം കാര്യങ്ങള്‍ നടക്കും. ഹിമാലയന്‍ ഗ്രാമങ്ങളാണ് മുഖ്യലക്ഷം. അതുകൊണ്ടുതന്നെ കട്ടലോക്കല്‍ താമസവും ഭക്ഷണവും ആയിരിക്കുമെന്ന് സംഘാടകര്‍ വ്യക്തമാക്കുന്നുണ്ട്. നഗരങ്ങളിലെ സൗകര്യങ്ങള്‍ക്കപ്പുറം ഗ്രാമങ്ങളിലെ ജീവിതവും അതിന്റെ പരിമിത സൗകര്യങ്ങളുമായിരിക്കും ഉണ്ടാകുക.

പത്ത് ദിവസംകൊണ്ട് വളരെ സാവധാനത്തില്‍ പാര്‍വ്വതി വാലി കാണാം എന്നതാണ് യാത്രയുടെ ലക്ഷ്യം. യാത്രയുടെ പാതി ദിവസങ്ങളെങ്കിലും ടെന്റുകളിലായിരിക്കും താമസം. ബാക്കി ദിവസങ്ങളില്‍ റും സൗകര്യമുണ്ടാകും. ഗ്രാമങ്ങളിലെ വീടുകളിലെ പരമ്പരാഗത താമസസൗകര്യങ്ങളാണ് ഒരുക്കുക.

ഇത് കൂടാതെ ഓണാവധിക്ക് രാജസ്ഥാന്‍ യാത്ര, സെപ്തംബറില്‍ അരുണാചല്‍ പ്രദേശ് യാത്ര, നാഗലാന്‍ഡ് യാത്ര എന്നിങ്ങനെ വിവിധ യാത്രകള്‍ വരുംമാസങ്ങളില്‍ നടത്തും. പ്രവാസികള്‍ക്ക് പ്രത്യേകമായി ഫാമിലി ടൂറുകളും (കേരളത്തിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും), അഡൈ്വഞ്ചര്‍, ട്രക്കിങ്ങ്, സ്പിരിച്വല്‍, ഹണിമൂണ്‍ ടൂര്‍ പാക്കേജുകളും സംഘം ചെയ്യുന്നുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
6282213809 (call)
8281777893 (whatsapp/call)
[email protected]

ചാലക്കുടിക്കാരായ രണ്ടു പെണ്‍കുട്ടികള്‍ ബുള്ളറ്റില്‍ ഹിമാലയന്‍ യാത്ര വിജയകരമായി പൂര്‍ത്തിയാക്കി തിരിച്ചെത്തി. പതിനാറു ദിവസമെടുത്താണ് പതിനെട്ടുകാരികള്‍ ബുള്ളറ്റില്‍ മടങ്ങി എത്തിയത്.യാത്രയിലുടനീളം കൊടും തണുപ്പും മഞ്ഞും. ഉയരം കൂടുംതോറം ശ്വാസംകിട്ടാത്ത അവസ്ഥ. പലപ്പോഴും മരണം മുന്നില്‍ കണ്ടു. ഇടയ്ക്ക് ബുള്ളറ്റ് മഞ്ഞില്‍ കുടുങ്ങി. അങ്ങനെ, നിരവധി പ്രതിസന്ധികള്‍ മറികടന്ന് ഈ രണ്ടു പെണ്‍കുട്ടികള്‍ ഹിമാലയം കീഴടക്കി.

ചാലക്കുടി സ്വദേശികളായ ആന്‍ഫി മരിയ ബേബിയും അനഘയും. ഹിമാലയത്തിലേക്കൊരു ബൈക്ക് യാത്ര ഈ പെണ്‍കുട്ടികളുടെ സ്വപ്നമായിരുന്നു. ആ സ്വപ്നമാണ് യാഥാര്‍ഥ്യമായത്.
ന്യൂഡല്‍ഹിയില്‍ നിന്ന് ചണ്ഡീഗണ്ഡ് , മണാലി വഴിയായിരുന്നു യാത്ര. രണ്ടു പേരും കുട്ടിക്കാലെ തൊട്ടേ കൂട്ടുകാരായിരുന്നു. പ്ലസ്ടുവിന് പഠിക്കുമ്പോഴായിരുന്നു ഹിമാലയത്തിലൂടെയുള്ള ബൈക്ക് യാത്ര ഇവരുടെ സ്വപ്നത്തില്‍ ഇടംപിടിച്ചത്.

വീട്ടുകാര്‍ സമ്മതിച്ചോടെ യാത്രയ്ക്കായുള്ള പരിശീലനവും തയാറെടുപ്പും തുടങ്ങി.ബൈക്കിലൂടെയുള്ള യാത്ര കാമറയില്‍ പകര്‍ത്താന്‍ ഒരുസംഘത്തേയും കൂടെക്കൂട്ടിയിരുന്നു. കോയമ്പത്തൂരില്‍ ബി.ബി.എ. എവിയേഷന്‍ മാനേജ്മെന്റ് വിദ്യാര്‍ഥിനിയാണ് ആന്‍ഫി. അനഘയാകട്ടെ ഗ്രാഫിക് ഡിസൈന്‍ കോഴ്സിന് പഠിക്കുന്നു.

കുറിഞ്ഞിപൂക്കുന്ന വേളയിൽ മൂന്നാർ സന്ദർശിക്കുന്ന സഞ്ചാരികളുടെ സുരക്ഷയ്ക്ക് കാമറകൾ സ്ഥാപിക്കുന്നു. ആദ്യഘട്ടമായി 45 കാമറകളാണ് മൂന്നാറിൽ മിഴിതുറന്നത്. പഴയ മൂന്നാർ ഹെഡ് വർക്സ് ഡാം മുതൽ ടൗണ്‍, മാട്ടുപ്പെട്ടി റോഡ്, രാജമല റോഡ്, ജിഎച്ച് റോഡ്, നല്ല തണ്ണി റോഡ്, കോളനി റോഡ് തുടങ്ങിയ 45 സ്ഥലങ്ങളിലാണ് പുതുതായി കാമറകൾ സ്ഥാപിച്ചത്.

ടൗണിലെ അനധികൃത പാർക്കിംഗ് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഇതു സഹായകമാകുമെന്നു ഡിവൈഎസ്പി എസ്. അഭിലാഷ് പറഞ്ഞു. നിരീക്ഷണ കാമറകളുടെ ഉദ്ഘാടനം അടുത്തദിവസം ജില്ലാ പോലീസ് മേധാവി കെ.ബി. വേണുഗോപാൽ നിർവഹിക്കും.

കണ്ണാടിച്ചില്ലിലൂടെ കാഴ്ചകള്‍ കണ്ട് കൂകിപായുന്ന തീവണ്ടിയിലൂടെ ഇനി ചെങ്കോട്ടപാത ആസ്വദിക്കാം. സതേന്‍ റെയില്‍വേ ചരിത്രത്തില്‍ തന്നെ ഇതാദ്യമായിട്ടാണ് ബോഗികള്‍ കണ്ണാടിച്ചില്ലിനാല്‍ സുതാര്യമാക്കി യാത്രാനുഭൂതി ഒരുക്കുന്നത്. പുനലൂര്‍ -ചെങ്കോട്ടപാതയില്‍ ഓടുന്ന താംബരം എക്‌സ്പ്രസിലാണ് ഈ മാറ്റങ്ങള്‍കൊണ്ടുവരാന്‍ ഒരുങ്ങുന്നത്. താംബരം സ്പെഷല്‍ സൂപ്പര്‍ എക്സ്പ്രസ് സ്ഥിരം സര്‍വീസായി മാറുമ്പോഴാണു മൂന്ന് വശവും ഗ്ലാസുകള്‍ കൊണ്ട് നിര്‍മിച്ചതും 180 ഡിഗ്രി കറങ്ങുന്ന ആഡംബര കസേരകള്‍ ഘടിപ്പിച്ച ശീതീകരിച്ച ബോഗിയുംകൂടി ഉള്‍പ്പെടുത്തുന്നത്.

പരീക്ഷണാടിസ്ഥാനത്തില്‍ ഒരു ബോഗിയാകും ആദ്യം നിലവില്‍ വരിക. പദ്ധതി വിജയകരമെങ്കില്‍ താംബരം എക്‌സ്പ്രസില്‍ കൂടുതല്‍ ബോഗികള്‍ കൂടി ഉള്‍പ്പെടുത്തുമെന്നാണ് റെയില്‍വേ അറിയിച്ചിട്ടുള്ളത്. വിനോദ സഞ്ചാരസാധ്യതകളെ ലഭ്യമാക്കുന്നതിനും വിദേശികളായ യാത്രക്കാരെ കൂടുതല്‍ അടുപ്പിക്കുന്നതിനുമായിട്ടാണ് റെയില്‍വേ പദ്ധതി നടപ്പിലാക്കാനൊരുങ്ങുന്നത്.

വിസ്റ്റോഡോം കോച്ച് എന്നാണ് ഇതിനു റെയില്‍വേ പേര് നല്‍കിയിരിക്കുന്നത്. ആന്ധ്രാപ്രദേശിലെ അരക്ക് വാലി ഹില്‍ സ്റ്റേഷന്‍ ഭാഗത്താണ് റെയില്‍വേ ഈ സംവിധാനത്തിലൂടെ ട്രയിന്‍ ഓടിക്കുന്നത്. എന്‍.കെ പ്രേമചന്ദ്രന്‍ എംപി റെയില്‍വേക്ക് സമര്‍പ്പിച്ച നിര്‍ദേശം വഴിയാണ് പദ്ധതി നടപ്പിലാക്കാന്‍ സതേന്‍ റെയില്‍വേ ഒരുങ്ങുന്നത്.

ചെങ്കോട്ട പാതയിലെ ഏറ്റവും സവിശേഷത ബ്രട്ടീഷുകാരുടെ കാലത്ത് പണിത പതിമൂന്ന് കണ്ണറപാലവും പശ്ചിമഘട്ട മലനിരകളുമാണ്. മലനിരകള്‍ താണ്ടിയുള്ള സഞ്ചാരമാണ് ഇതില്‍ ഏറ്റവും കൗതുകം. 20 കിലോമീറ്ററോളം ഇത്തരത്തില്‍ മലനിരകള്‍ താണ്ടിയാണ് ട്രയിന്‍ കടന്നുപോകുന്നത്. തുടര്‍ന്ന് ഒരുകിലോമീറ്ററോളം വരുന്ന തുരങ്കം താണ്ടിയാല്‍ കേരളത്തില്‍ നിന്നും തമിഴ്‌നാട്ടിലെത്തി.

പാണ്ഡ്യന്‍പാറ മുട്ടകുന്നുകളും കടമന്‍പാറചന്ദനത്തോട്ടവും ഇവയില്‍ ഏറ്റവും കൗതുകമനാണ്. യാത്രക്കാര്‍ക്ക് ആസ്വാദനമികവൊരുക്കിയാണ് തീര്‍ത്തും സുതാര്യമായ ബോഗികള്‍ ഉള്‍പ്പെടുത്തി ഇതുവഴി ട്രയിന്‍ ഓടാന്‍ ആരംഭിക്കുന്നത്. വേഗത 30 കിലോമീറ്ററായതിനാല്‍ എല്ലാം ഭംഗിയായി കാണുകയും ചെയ്യാം

സോണി കെ. ജോസഫ്

പറഞ്ഞാലറിയാത്ത വിവരിച്ചാല്‍ മതിയാവാത്ത സ്വര്‍ഗത്തുരുത്തുകളുടെ സംഗമഭൂമിയാണ് ഇടുക്കി. മൂന്നാറിലും തേക്കടിയിലും വാഗമണ്ണിലും മാത്രം സഞ്ചാരികള്‍ നിറയുമ്പോള്‍ അവഗണിക്കപ്പെടുന്ന കാഴ്ച വിസ്മയങ്ങള്‍ ഏറെയാണ് ഇവിടെ. മൂന്നാറിനും തേക്കടിക്കും വാഗമണ്ണിനുമപ്പുറമുള്ള ഇടുക്കി കണ്ടവര്‍ കുറവ്. എന്നാല്‍ ഇനിയും അധികമാരും കാണാത്ത മനോഹര ഇടുക്കിയിലെ മറ്റ് കാഴ്ചകള്‍ ടൂറിസം മേഖലയ്ക്ക് കടലോളം സാധ്യതകളാണ് തുറന്നിടുന്നത്. വിനോദസഞ്ചാര സാധ്യതകളുടെ പകുതിപോലും മലയോര ജില്ല ഇനിയും പ്രയോജനപ്പെടുത്തിയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇതിന് തെളിവാണ് അതിവേഗം വളര്‍ന്ന് വികസിച്ചുകൊണ്ടിരിക്കുന്ന തൊടുപുഴ പട്ടണത്തില്‍ നിന്നും വളരെ എളുപ്പത്തില്‍ എത്തിച്ചേരാവുന്ന ദൂരത്തിലുള്ള മണക്കാട് പഞ്ചായത്തിലെ വിനോദസഞ്ചാര കേന്ദ്രമായി അറിയപ്പെടുന്ന പുലിക്കുന്ന് പാറയും പുലിയള്ളും.

കേരളത്തില്‍ തന്നെ അപൂവ്വമായി കാണപ്പെടുന്ന പ്രകൃതിദത്ത ഗുഹയാണ് പുളിയള്ള്. ഇവ രണ്ടും ഇന്ന് സ്വദേശികളും വിദേശികളുമായ സഞ്ചാരികളെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു.പ്രകൃതിയുടെ മടിത്തട്ടായ ഇവിടം, പ്രകൃതി ഒന്നാകെ ഭൂമിയില്‍ ഇറങ്ങിവന്നതുപോലെ ഹൃദ്യമായ അനുഭവം വിനോദസഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നു. മിനിട്ടുകളുടെ വിത്യാസത്തില്‍ നൂല്‍ മഴയയും കോടമഞ്ഞും പിന്നെ വെയിലും അനുഭവപ്പെടുന്നത് ഇവിടെയെത്തുന്നവര്‍ക്ക് കൗതുക കാഴ്ചയാണ്. ഏപ്രില്‍ മെയ് മാസങ്ങളിലെ ചൂടിലും ഇവിടെ ആരെയും അതിശയിപ്പിക്കുന്ന ഇളം തണുത്ത കാറ്റ് ആസ്വദിക്കാന്‍ സാധിക്കും. ആരവത്തോടെ ആര്‍ത്തിരമ്പിയെത്തുന്ന ഈ തണുത്ത ഇളം കാറ്റ് ഏത് വിനോദ സഞ്ചാരികളുടെയും മനം കവരും. അന്തിവെയില്‍ വെളിച്ചത്തില്‍ സദാ ഒഴുകിയെത്തുന്ന കുളിര്‍കാറ്റ് ആസ്വദിച്ച് കിഴക്കന്‍ മലനിരകളുടെ വിശ്വസൗന്ദര്യം നുകരുന്ന ദൃശ്യാനുഭവം പുലിക്കുന്ന് പാറയിലെത്തുന്ന ഏതു സഞ്ചാരിയെയും പിടിച്ചു നിര്‍ത്തുന്നതാണ്.

പുലിയള്ള് എന്ന ഗുഹയുടെ ഉള്ളറകളിലേയ്ക്കുള്ള സഞ്ചാരം യാത്രികര്‍ക്ക് ഒരു അവിസ്മരണീയമായ അനുഭവമായിരിക്കും. പുലിക്കുന്ന് മലനിരകളുടെ അടിവാരങ്ങളില്‍ ഓരോ വര്‍ഷവും എത്തിച്ചേരാറുള്ള ദേശാടനക്കിളികള്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ സജീവ
ശ്രദ്ധയാകര്‍ഷിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മയില്‍ നൃത്തം വെയ്ക്കുന്നത് ഇവിടുത്തെ പതിവ് കാഴ്ചയാണ്.

പുലിക്കുന്ന് മലനിരകള്‍ മുള്ളന്‍പന്നി, വെരുക്, പെരുമ്പാമ്പ്, കുരങ്ങ് തുടങ്ങിയ അപൂര്‍വ്വ ജന്തുവര്‍ഗ്ഗങ്ങളുടെയും ആവാസഭൂമിയാണ്. ഇവിടെയെത്തിയാല്‍ കാണുന്ന പച്ചപ്പണിഞ്ഞ മലകളും മൊട്ടക്കുന്നുകളും വിനോദസഞ്ചാരികള്‍ക്ക് വേറിട്ടൊരു അനുഭവമാകും തീര്‍ച്ച. ഇടുക്കി ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ മൂന്നാര്‍, തേക്കടി, വാഗമണ്‍ പോലെ വിനോദ സഞ്ചാരികള്‍ എത്തേണ്ട പ്രകൃതിയുടെ വരദാനമാണ് ഈ പുലിക്കുന്ന പാറ ഉള്‍പ്പെടുന്ന പുലിയള്ള് പ്രദേശങ്ങള്‍. തേക്കടിയിലും മൂന്നാറിലുമൊക്കെ എത്തുന്നവര്‍ക്ക് റോഡുമാര്‍ഗ്ഗം ഇവിടെയെത്താവുന്നതാണ്. അഡൈ്വഞ്ചര്‍ ടൂറിസത്തിന് വലിയ സാധ്യതയും ഇവിടെ തുറന്നിടുന്നുണ്ട്. നയനസുന്ദരമായ പുലിക്കുന്ന് പാറയും സമീപപ്രദേശങ്ങളും പ്രധാന സിനിമ ഷൂട്ടിംഗ് ലൊക്കേഷന്‍ കേന്ദ്രങ്ങളുമാണ്.

പുലിക്കുന്ന് പാറയുടെ മറുഭാഗമായ കരികുളം ഭാഗം സിനിമാക്കാരുടെ ഇഷ്ടകേന്ദ്രമായി മാറുന്നതിന് പിന്നില്‍ ഈ ഭാഗത്തിന്റെ പ്രകൃതിദത്തമായ സൗന്ദര്യമാണ്. ചെറിയ ഒഴുക്കോടെയുള്ള കനാലും പച്ചപ്പണിഞ്ഞ് നില്‍ക്കുന്ന പാടങ്ങളും ഇവിടം ആരുടെയും മനം കവരും. ദൃശ്യം, വെള്ളിമൂങ്ങ, ഓം ശാന്തി ഓശാന, തോപ്പില്‍ ജോപ്പന്‍, സലാം കാശ്മീര്‍, ഒരിടത്തൊരു പോസ്റ്റുമാന്‍, ദൃശ്യത്തിന്റെ തമിഴ് പതിപ്പ് കമലാഹാസന്‍ നായകനായ പാപനാശം തുടങ്ങിയ സിനിമളുടെ ഭൂരിഭാഗവും ചിത്രീകരിച്ചത് കരികുളം ഭാഗം ഉള്‍പ്പെടുന്ന പ്രദേശങ്ങളിലാണ്. ഇപ്പോഴും ഇവിടെ സിനിമ – സീരിയല്‍ ഷൂട്ടിംഗുകള്‍ സജീവമായി നടന്നുവരുന്നു. മലയാളം തമിഴ് ഉള്‍പ്പെടെ ധാരാളം സിനിമകളും സീരിയലുകളുമാണ് മുന്‍ കാലങ്ങളില്‍ ഈ പ്രദേശങ്ങളില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഇവിടം മനോഹരമാക്കിയെടുത്താല്‍ വിദേശ ടൂറിസ്റ്റുകള്‍ക്ക് തങ്ങാന്‍ ഇടമുള്ളയിടമായി മാറുമെന്നതില്‍ സംശയമില്ല. പ്രകൃതി കനിഞ്ഞരുളിയ ലോകത്തിലെ തന്നെ അത്യപൂര്‍വ്വ പ്രദേശങ്ങളില്‍ ഒന്നാണിതെന്ന് അധികമാര്‍ക്കുമറിയില്ല. അധികൃതരും ഈ യാഥാര്‍ത്ഥ്യം വേണ്ടവിധം ഉന്നതതല യോഗങ്ങളില്‍ അവതരിപ്പിക്കാറുമില്ല.

നയന സുന്ദരിയായ പുലിക്കുന്ന് പുലിയള്ള് പ്രദേശത്തിന്റെ അനന്ത സാധ്യതകള്‍ സഞ്ചാരികളുടെ മനം കവരുംവിധം മാറ്റിതീര്‍ക്കാന്‍ നാളേറെയായിട്ടും ആര്‍ക്കും കഴിഞ്ഞിട്ടില്ലെന്നതാണ് വാസ്തവം. പ്രകൃതിയെ പൂര്‍ണ്ണമായും സംരക്ഷിച്ചുകൊണ്ട് തന്നെ നാടിന്റെ പുരോഗതിയ്ക്കായി പുലിക്കുന്ന് ടൂറിസം മേഖലയുടെ മനോഹാരിത ഉപയോഗപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. ഇതിനായി പ്രദേശവാസികളുടെ നേതൃത്വത്തില്‍ ഒരു ടൂറിസം വികസന സമിതിയും രൂപീകരിച്ചിട്ടുണ്ട്. നല്ല റോഡുകള്‍, ടൂറിസ്റ്റ്കള്‍ക്ക് വേണ്ട മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഇതൊന്നും ഇവിടെയില്ല എന്നതും വലിയൊരു പോരായ്മയാണ്. സാഹസിക വിനോദ സഞ്ചാരികളെയും പരിസ്ഥിതി പഠനം നടത്തുന്ന വിദ്യാര്‍ത്ഥികളെയും പ്രകൃതി സൌന്ദര്യം നുകരാനെത്തുന്നവരെയും ഒരുപോലെ ആകര്‍ക്ഷിക്കുന്ന പുലിക്കുന്ന് പാറയും പുലിയള്ളും തൊടുപുഴയ്ക്ക് അടുത്തുള്ള മണക്കാട് പഞ്ചായത്തിലെ പ്രകൃതി രമണീയ ഗ്രാമങ്ങളായ പെരിയാമ്പ്ര, നെടിയശാല, കൈപ്പിള്ളി, പുതുപ്പരിയാരം, കരികുളം പ്രദേശങ്ങളുടെ തിലകക്കുറിയായി പരിലസിക്കുന്നു.

ഈ പ്രദേശത്തെക്കുറിച്ച് അറിയാനുള്ള മൊബൈല്‍ നമ്പര്‍ :- 9074513126, 9497708804.

ഈസ്റ്ററിനെ കുറിച്ച് നമുക്കെല്ലാവര്‍ക്കും അറിയാം. യേശു ക്രിസ്തുവിന്‍റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ ഓര്മ കൊണ്ടാടുന്ന ദിവസമാണ് ഈസ്റ്റര്‍. ക്രിസ്തുമസിനെ പോലെ അതിനു കൃത്യമായ തിയതിയില്ല. ദു:ഖ വെള്ളിയാഴ്ചയ്ക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ് വിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നത്.

പക്ഷെ ഈസ്റ്റര്‍ എന്ന പേരില്‍ ഒരു ദ്വീപുണ്ടെന്ന കാര്യം നിങ്ങള്‍ എത്ര പേര്‍ക്കറിയാം ?പസഫിക് സമുദ്രത്തിന്‍റെ തെക്ക് കിഴക്ക് ഭാഗത്തായാണ്‌ ഈസ്റ്റര്‍ ദ്വീപ്‌ സ്ഥിതി ചെയ്യുന്നത്. ജേക്കബ് റോജിവിന്‍ എന്ന ഡച്ച് സഞ്ചാരിയാണ് ഈ ദ്വീപ്‌ കണ്ടെത്തിയത്. അദ്ദേഹം ദ്വീപില്‍ കാലു കുത്തിയത് 1772ലെ ഈസ്റ്റര്‍ ദിനത്തിലായത് കൊണ്ടാണ് അതിന് ആ പേര് കിട്ടിയത്. പാസ്ച് ഐലന്‍റ് എന്നാണ് റോജിവിന്‍ തന്‍റെ ദ്വീപിനെ വിളിച്ചതെങ്കിലും ആ ദിവസത്തിന്‍റെ പ്രാധാന്യം കാരണം ദ്വീപ്‌ കാലക്രമേണ ഈസ്റ്റര്‍ ദ്വീപ്‌ എന്ന് തന്നെ അറിയപ്പെട്ടു തുടങ്ങി.

ഈസ്റ്റര്‍ ദ്വീപില്‍ നിരനിരയായി നില്‍ക്കുന്ന 887 കല്‍പ്രതിമകള്‍ ഇന്നും ശാസ്ത്ര ലോകത്തിന് പിടി കിട്ടാത്ത അത്ഭുതമാണ്. 64 ചതുരശ്ര മൈല്‍ വിസ്തൃതിയുള്ള ദ്വീപില്‍ ടണ്‍ കണക്കിന് ഭാരമുള്ള ശിലകള്‍ എങ്ങനെയാണ് സ്ഥാപിച്ചതെന്ന് ഇനിയും തെളിയിക്കാനായിട്ടില്ല. ആധുനിക സാങ്കേതിക വിദ്യയുടെ സഹായമില്ലാതെ അത് സാധിക്കില്ലെന്ന് തന്നെയാണ് ഒരു വിഭാഗം ഗവേഷകര്‍ ഉറപ്പിച്ചു പറയുന്നത്. അതുകൊണ്ട് മനുഷ്യരല്ല, അന്യഗ്രഹ ജീവികളാണ് പ്രതിമകള്‍ സ്ഥാപിച്ചതെന്ന ഊഹാപോഹം ശക്തമാണ്.

വന്‍ വൃക്ഷങ്ങളൊന്നും ഇല്ല എന്നതാണ് ദ്വീപിന്‍റെ മറ്റൊരു പ്രത്യേകത. പണ്ട് കാലത്ത് പതിനയ്യായിരത്തിലേറെ റാപനൂയി വംശജര്‍ ദ്വീപില്‍ അതിവസിച്ചിരുന്നു എന്ന് കരുതപ്പെടുന്നു. അന്ന് അവര്‍ വെട്ടി നശിപ്പിച്ചത് കൊണ്ടാകാം ദ്വീപില്‍ വന്‍ വൃക്ഷങ്ങളൊന്നും അവശേഷിക്കാത്തതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഇപ്പോള്‍ ചിലിയുടെ അധീനതയിലുള്ള ദ്വീപില്‍ കഷ്ടിച്ച് നാലായിരമാണ് ജനസംഖ്യ. പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ദ്വീപില്‍ പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിച്ചതും അടിമക്കച്ചവടവും കാരണമാണ് ദ്വീപിലെ ജനസംഖ്യ കുറഞ്ഞത്.

ലണ്ടന്‍: ബ്രിട്ടീഷ് തലസ്ഥാനത്തെ ടൂറിസം വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തുന്നില്ലെന്ന് റിപ്പോര്‍ട്ട്. റെയില്‍വേ പ്രതിസന്ധി, തീവ്രവാദാക്രമണങ്ങളേക്കുറിച്ചുള്ള ആശങ്കകള്‍, താമസത്തിനും ഭക്ഷണത്തിനും ചെലവാകുന്ന വന്‍ തുക എന്നിവ സഞ്ചാരികളെ ലണ്ടനില്‍ നിന്ന് അകറ്റിയെന്നാണ് വിശദീകരിക്കപ്പെടുന്നത്. അസോസിയേഷന്‍ ഓഫ് ലീഡിംഗ് വിസിറ്റര്‍ അട്രാക്ഷന്‍സ് (ആല്‍വ) കണക്കുകള്‍ അനുസരിച്ച് സ്‌കോട്ട്‌ലന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെ ടൂറിസത്തിന് 2017ല്‍ മികച്ച വളര്‍ച്ച നേടാനായിട്ടുണ്ട്.

മൊത്തം കണക്കുകള്‍ എടുത്താല്‍ 2016നെ അപേക്ഷിച്ച് 7.3 ശതമാനം അധികം സഞ്ചാരികളാണ് യുകെയില്‍ എത്തിയത്. സ്‌കോട്ട്‌ലന്‍ഡില്‍ 13.9 ശതമാനവും നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ 6.5 ശതമാനവും അധിക വളര്‍ച്ചയുണ്ടായപ്പോള്‍ ലണ്ടനിലെത്തിയ സഞ്ചാരികളുടെ എണ്ണത്തില്‍ വെറും 1.2 ശതമാനം വളര്‍ച്ച മാത്രമാണ് കാണാന്‍ കഴിഞ്ഞത്. സതേണ്‍ റെയില്‍വേയുടെ അസ്ഥിരതയാണ് ലണ്ടന്റെ പരാജയത്തിന് ഒരു പ്രധാന കാരണമായി എടുത്ത് കാണിക്കപ്പെടുന്നത്. കഴിഞ്ഞ ഓഗസ്റ്റില്‍ റെയില്‍വേയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ട സാഹചര്യം പോലും ഉണ്ടായി.

തീവ്രവാദ ഭീഷണിയാണ് സഞ്ചാരികളെ ലണ്ടനില്‍ നിന്ന് അകറ്റി നിര്‍ത്തുന്ന മറ്റൊരു സംഗതി. യാത്രച്ചെലവും ഭക്ഷണത്തിനും പാനീയങ്ങള്‍ക്കു നല്‍കേണ്ടി വരുന്ന വന്‍ തുകകളും കുടുംബമായി യാത്ര ചെയ്യുന്നവരെ ലണ്ടനില്‍ നിന്ന് പിന്നോട്ട് വലിക്കുന്നു. പതിനൊന്നാമത്തെ വര്‍ഷവും ബ്രിട്ടീഷ് മ്യൂസിയമാണ് ലണ്ടനിലെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രം. എങ്കിലും സന്ദര്‍ശകരുടെ എണ്ണത്തില്‍ 8 ശതമാനം കുറവ് ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്.

ടെയ്റ്റ് മോഡേണ്‍ 3 ശതമാനം ഇടിവോടെ രണ്ടാം സ്ഥാനത്തും 16.5 ശതമാനനം സന്ദര്‍ശകരുടെ കുറവുമായി നാഷണല്‍ ഗ്യാലറി മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. നാഷണല്‍ പോര്‍ട്രെയ്റ്റ് ഗ്യാലറിയില്‍ എത്തുന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ 35 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ദുബായ്: വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സൗജന്യ വിമാന ടിക്കറ്റുകള്‍ നല്‍കുന്നുവെന്ന വാര്‍ത്ത വ്യാജമാണെന്ന് എമിറേറ്റ്‌സ് അധികൃതര്‍. എമിറേറ്റ്‌സ് വിമാനസര്‍വ്വീസ് ആര്‍ക്കും സൗജന്യ ടിക്കറ്റുകള്‍ അനുവദിക്കുന്നില്ലെന്നും, ഉപഭോക്താക്കള്‍ വഞ്ചിതരാകരുതെന്നും എമിറേറ്റ്‌സ് അറിയിച്ചു. നിങ്ങൾ ആ ലിങ്കിൽ ക്ലിക്ക് ചെയ്‌ത്‌ നിങളുടെ വിലയേറിയ പാസ്‌വേഡ്, കാർഡ് ഡീറ്റെയിൽസ് എന്നിവ നഷ്ടപ്പെടുമെന്നല്ലാതെ ഒരു ഫ്രീ ടിക്കറ്റും കിട്ടുകയുമില്ല എന്നും ആർക്കും ഫോർവേഡ് ചെയ്യരുതെന്നും എമിറേറ്റ്സ് വാർത്താകുറിപ്പിൽ അറിയിച്ചതായി ഗൾഫിൽ നിന്നും ഉള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

എമിറേറ്റ്‌സ് വിമാന കമ്പനിയുടെ 33ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി എമിറേറ്റ്‌സ് യാത്രക്കാര്‍ക്ക് സൗജന്യ വിമാന ടിക്കറ്റുകള്‍ നല്‍കുന്നു എന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്ന വാര്‍ത്ത. ഒരു യാത്രക്കാരന് രണ്ട് ടിക്കറ്റ് വീതം ലഭിക്കുമെന്നും വാര്‍ത്തയിലുണ്ടായിരുന്നു. 33ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി എമിറേറ്റ്‌സ് യാത്രക്കാര്‍ക്ക് രണ്ട് വിമാന ടിക്കറ്റ് സൗജന്യമായി നല്‍കുന്നു എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നത്.

 

എമിറേറ്റ്‌സ് ലോകത്തെ ഏറ്റവും മികച്ച വിമാന സര്‍വ്വീസ് ആണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ എന്നും, ഉണ്ടെങ്കില്‍ എന്തുകൊണ്ടാണെന്നും വ്യക്തമാക്കിയാലേ സൗജന്യ ടിക്കറ്റ് ലഭിക്കുകയുള്ളുവെന്നും ഈ വ്യാജ വാര്‍ത്തിയിലുണ്ടായിരുന്നു. എന്നാല്‍ ഒരു വ്യാജ വെബ്‌സൈറ്റ് പുറത്തുവിട്ട വാര്‍ത്ത തികച്ചും വസ്തുതാവിരുദ്ധമാണെന്നാണ് എമിറേറ്റ്‌സ് അറിയിച്ചിരിക്കുന്നത്. എമിറേറ്റ്‌സ് വിമാന കമ്പനി ആര്‍ക്കും സൗജന്യ ടിക്കറ്റ് അനുവദിക്കുന്നില്ലെന്നും, ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും എമിറേറ്റ്‌സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

സോഷ്യല്‍ മീഡിയയില്‍ ഇത്തരം വ്യാജ വാര്‍ത്തകള്‍ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിലാണ് എമിറേറ്റ്‌സ് വീശദീകരണവുമായി രംഗത്തെത്തിയത്. സൗജന്യ ടിക്കറ്റ് നല്‍കുന്നുവെന്ന വാര്‍ത്ത വ്യാപകമായി പ്രചരിച്ചതോടെ നിരവധി ഉപഭോക്താക്കളാണ് എമിറേറ്റ്‌സ് ഓഫീസുകളിലേക്ക് വിളിച്ചിരുന്നത്. സൗജന്യമായി ടിക്കറ്റ് ലഭിക്കാന്‍ എന്തുചെയ്യണമെന്നായിരുന്നു ഏവരുടെയും ചോദ്യം.

റണ്‍വേയില്‍ നിന്നും തെന്നി മാറിയ വിമാനം പോയത് കടലിലേക്ക്. കടലിനോട് ചേര്‍ന്ന് ചെളി നിറഞ്ഞ മണ്‍തിട്ട ഉണ്ടായിരുന്നത് വന്‍ അപകടത്തില്‍ നിന്ന് രക്ഷയായി. ടര്‍ക്കിഷ് നഗരമായ ട്രസ്ബോണ്‍ വിമാന താവളത്തിലാണ് സംഭവം. ഞായറാഴ്ച രാവിലെയാണ് സംഭവം. അപകട സമയത്ത് വിമാനത്തില്‍ 162 യാത്രക്കാരും വിമാന ജീവനക്കാരും ഉണ്ടായിരുന്നു.

പെഗാസസ് എയര്‍ലൈന്‍സിന്‍റെ ബോയിംഗ് 737 വിമാനമാണ് അപകടത്തില്‍ പെട്ടത്. ചെളിയില്‍ പുതഞ്ഞത് കൊണ്ട് മാത്രമാണ് വന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. അങ്കോറയില്‍ നിന്നും ട്രസ്ബോണിലേക്കുള്ള യാത്രയിലായിരുന്നു വിമാനം. അപകട കാരണം വ്യക്തമല്ല. മഴ പെയ്ത് റണ്‍വേ തെന്നിക്കിടന്നാതായിരിക്കാം കാരണം എന്ന് കരുതുന്നു.

Copyright © . All rights reserved