UK

ടോം ജോസ് തടിയംപാട്

രണ്ടുദിവസത്തെ ലിവർപൂൾ സന്ദർശനവും ഒരാഴ്ചത്തെ യു കെ സന്ദർശനവും കഴിഞ്ഞു അഡ്വക്കേറ്റ് ജയശങ്കർ ഇന്ന് രാവിലെ മാഞ്ചെസ്റ്റെർ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും നാട്ടിലേക്കു പുറപ്പെട്ടു . രണ്ടുദിവസം അദ്ദേഹം വീട്ടിൽ ഉണ്ടായിരുന്നപ്പോൾ പറഞ്ഞ തമാശകളും പൊട്ടിച്ചിരികളും നാട്ടിലെ രാഷ്ട്രീയക്കാരിലെ വിവരദോഷികളെ പറ്റിയും അഴിമതിക്കാരെ പറ്റിയും ഒക്കെ നർമ്മം നിറഞ്ഞ ഭാഷയിൽ വിവരിച്ചത് മറക്കാൻ കഴിയില്ല .

എന്തു ഭഷണം കൊടുത്താലും അത് പൂർണ്ണമായി കഴിച്ചു പത്രം കഴുകി വയ്ക്കണെമെന്ന് അദ്ദേഹത്തിന് നിർബന്ധമാണ് അദ്ദേഹം ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ആ പാത്രം കാണുന്നതുതന്നെ ഒരു ഭംഗിയാണ് ഒരിറ്റു ഭക്ഷണം പോലും അതിൽ ബാക്കി കാണില്ല ഇങ്ങനെ ഭക്ഷണം കഴിക്കുന്ന രണ്ടാളുകൾ എന്റെ ഓർമ്മയിൽ ഉള്ളത്. ഇടുക്കിയിലെ കോൺഗ്രസ് നേതാക്കൾ ആയിരുന്ന കരിമ്പൻ ജോസും .സുലൈമാൻ റാവുത്തറും ആയിരുന്നു ഞാൻ അവരെ പറ്റി ജയശങ്കർ സാറിനോട് പറയുകയും ചെയ്തു. വീട്ടിൽ ഉണ്ടായിരുന്ന സമയത്ത് ഞങ്ങളോടൊപ്പം ചീട്ടു കളിക്കുകയും വീട്ടിൽ അദ്ദേഹത്തെ കാണാൻ വന്നവരെ നന്നായി അദ്ദേഹം സ്വീകരിക്കുകയും ചെയ്തു.

ഒന്നും രണ്ടും ലോകയുദ്ധത്തിൽ മരിച്ച ഇന്ത്യൻ ഭടന്മാരെ ഓർക്കുന്നതിനു വേണ്ടി കേംബ്രിഡ്ജ് കൗൺസിൽ മേയർ ബൈജു തിട്ടാലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനാണ് ജയശങ്കർ യു കെ യിൽ എത്തിയത്. ഞങ്ങൾ മേയർ ബൈജു തിട്ടാലയോട് ലിവർപൂളിൽ അദ്ദേഹത്തെ ഒരു പരിപാടിയിൽ പങ്കെടുപ്പിക്കാമോ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം സമ്മതിക്കുകയും തുടർന്ന് തന്നെ ഞാൻ സുഹൃത്തുക്കളായ തമ്പി ജോസ് ,ജോയ് അഗസ്തി, ഹരികുമാർ ഗോപാലൻ, എൽദോസ് സണ്ണി , ലാലു തോമസ് എന്നിവരുമായി സംസാരിച്ചപ്പോൾ അവരെല്ലാം വലിയ പിന്തുണയാണ് നൽകിയത് . അവരുടെ ശക്തമായ പിന്തുണകൊണ്ടു മൂന്നു ദിവസം കൊണ്ടു പരിപാടി മനോഹരമായി സംഘടിപ്പിക്കാൻ കഴിഞ്ഞു .

യാതൊരു തലക്കനവും ഇല്ലാതെ എല്ലാവരോടും സംവേദിക്കുന്ന ജയശങ്കർ സാറിനോട് സാജു പാണപറമ്പിൽ ചോദിച്ചു 1995 ൽ വക്കഫ് ബിൽ പാസാകുമ്പോൾ പാർലമെന്റിൽ എം പി മാർ എന്തെടുക്കയായിരുന്നു ? അദ്ദേഹം പറഞ്ഞ മറുപടി പാർലമെന്റ് ക്യാന്റീനിൽ ചെറിയ പൈസക്ക് കിട്ടുന്ന ശാപ്പാടടിച്ചു അവർ ഉറങ്ങുകയായിരുന്നു എന്നാണ് , ലിവർപൂൾ കാണാൻ ആഗ്രഹം പ്രകടിപ്പിച്ച സാറിനെ ലിവർപൂൾ കാണിക്കാൻ വളരെ സന്തോഷപൂർവം മുൻപോട്ടു വന്നത് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ കൺവീനർ സാബു ഫിലിപ്പ് ആയിരുന്നു .

ലിവർപൂൾ കാത്തീഡ്രലും രണ്ടാം ലോകമഹായുദ്ധത്തിൽ ബോംബുവീണു തകർന്ന പള്ളിയും, അടിമ മ്യൂസിയവും ,മരിറ്റൺ മ്യൂസിയവും ,ലിവർപൂൾ ഫുട്ബോൾ സ്റ്റേഡിയവും, സിറ്റി സെന്ററും എല്ലാം സാബു കൊണ്ടുപോയി കാണിച്ചു . പോയവഴിയിൽ അടിമ മ്യൂസിയം കണ്ടപ്പോൾ സാറിന്റെ മുഖത്തെ വേദന വായിച്ചെടുക്കാൻ കഴിഞ്ഞെന്നു സാബു ഫിലിപ്പ് പറഞ്ഞു .

ഇന്നലെ വൈകുന്നേരം വീട്ടിൽ എത്തി ഭക്ഷണം കഴിച്ചതിനു ശേഷം വൈകുന്നേരം മാഞ്ചസ്റ്ററിലെ ഷോയ് ചെറിയാന്റെ വീട്ടിൽ എത്തി അവിടെ വിശ്രമിച്ചു ഇന്ന് ശനിയാഴ്ച രാവിലെ അദ്ദേഹം വിമാനം കയറിയപ്പോൾ ഒരു നല്ല വിനീതനും സരസനും ജ്ഞാനിയുമായ ഒരു മനുഷ്യനെ കാണാൻ കഴിഞ്ഞ സന്തോഷമാണ് എന്റെ മനസിൽ നിറഞ്ഞുനിന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഈസ്റ്റ് ലണ്ടനിൽ കാറിന്റെ ഡിക്കിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. 24 വയസ്സുകാരിയായ ഹർഷിത ബ്രെല്ല എന്ന യുവതിയെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് നോർത്താംപ്ടൺഷെയർ പോലീസ് അറിയിച്ചു. നോർത്താംപ്ടൺഷെയറിലെ കോർബിയിൽ താമസിച്ചിരുന്ന യുവതിയെ കാണാതായതിനെ കുറിച്ചുള്ള പരാതി പോലീസിന് ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഹർഷിത ബ്രെല്ലയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.


മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് ലെസ്റ്റർ റോയൽ ഇൻഫർമറിയിൽ നടത്തിയ പോസ്റ്റുമോട്ടത്തിൽ ഹർഷിത ബ്രെല്ല കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിരുന്നു. ഹർഷിത ബ്രെല്ലനെ അവൾക്ക് അറിയാവുന്ന ആരോ കൊലപ്പെടുത്തിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തങ്ങൾ തുറന്ന മനസ്സോടെയാണ് കേസന്വേഷിക്കുന്നതെന്നും ഹർഷിത ബ്രെല്ലനെ കുറിച്ചും സംഭവത്തെ കുറിച്ചും എന്തെങ്കിലും പ്രസക്തമായ വിവരങ്ങൾ ഉള്ളവർ ഉണ്ടെങ്കിൽ ബന്ധപ്പെടണമെന്നും സീനിയർ ഇൻവെസ്റ്റിഗേറ്റിംഗ് ഓഫീസർ, ഡിറ്റക്റ്റീവ് ചീഫ് ഇൻസ്‌പെക്ടർ ജോണി കാംബെൽ പറഞ്ഞു. ഹർഷിത ബ്രെല്ലൻ്റെ മരണത്തിലേക്ക് നയിച്ച കൂടുതൽ വിവരങ്ങൾ അനാവരണം ചെയ്യുന്നതിന് ഈസ്റ്റ് മിഡ്‌ലാൻഡ്‌സ് സ്പെഷ്യൽ ഓപ്പറേഷൻസ് യൂണിറ്റിലെ പ്രധാന ക്രൈം ടീമിലെ ഡിറ്റക്ടീവുകൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

ലണ്ടൻ ടാക്കീസിൻ്റെയും E4 എക്സ്പിരിമെൻ്റിൻ്റെയും ബാനറിൽ രാജേഷ് കൃഷ്ണ, സി വി സാരഥി മുകേഷ് ആർ മേത്ത എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഫെബിൻ സിദ്ധാർത്ഥാണ്. നിഖില വിമൽ നായികയാവുന്ന ചിത്രത്തിൽ മലയാളത്തിലെ പ്രമുഖ താരങ്ങൾ അണിനിരക്കും.

ടോം ജോസ് തടിയംപാട്

ഇംഗ്ലണ്ടിലെ റൊച്ചുഡൈലിൽ ജനിച്ച ഒരു 22 കാരി മദാമ്മകുട്ടിയെ ഒരു അദൃശ്യശക്തി ഇന്ത്യയിലേക്കു വിളിച്ചുകൊണ്ടുപോയി, ഇംഗ്ലണ്ടിൽ നിന്നും കരമാർഗം ഫ്രാൻസ്, ജർമ്മനി, ഗ്രീസ്, ടർക്കി , ഇറാൻ , അഫ്ഗാനിസ്ഥാൻ , പാക്കിസ്ഥാൻ ചുറ്റി ഇന്ത്യയില വാഗാ അതിർത്തിയിലൂടെ ഇന്ത്യയിൽ പ്രവേശിച്ചു തുടർന്നുള്ള യാത്രയിൽ തിരുവല്ല വല്ലഭൻ ക്ഷേത്രത്തിൽ എത്തി കഥകളി കണ്ടു അവിടെനിന്നും അവരുടെ ജീവിതത്തെ മാറ്റിമറിച്ച അനുഭവം ഉണ്ടായി .

ഈ യാത്രയിൽ കഴുതയുടെ പുറത്തും ,ലോറിയുടെ പുറകിലും ട്രെയിനിന്റെ ഇടനാഴികയിലും .തെരുവിലും കിടന്നുറങ്ങി യാത്ര കൂടുതലും പണംമുടക്കാതെ ആയിരുന്നു കൈ ഉയർത്തി ലിഫ്റ്റ് ചോദിച്ചാണ് ഈ ഫ്രീ യാത്ര തരപ്പെടുത്തിയത്, യാത്രയിൽ കണ്ടുമുട്ടിയ ഇറാനിയൻ ,അഫ്ഗാൻ മനുഷ്യരുടെ നന്മകൾ ഇവർ ഓർക്കുന്നു. അന്ന് ഇസ്ലാമിക ഭരണമല്ല അവിടെ നിലനിന്നിരുന്നത് . പാക്കിസ്ഥാനിലെ മോശം അനുഭവങ്ങളും അവർ പങ്കു വച്ചു .

തിരുവല്ലയിൽ താമസിച്ച ദിവസങ്ങളിൽ നടക്കാൻ പോയ ദിവസം ശ്രീ വല്ലഭൻ അവരോടു ഇംഗ്ലീഷിൽ പറഞ്ഞു താങ്കൾ കഥകളി പഠിക്കണമെന്ന് അവർ ചോദിച്ചു മലയാളം അറിയാത്ത ഞാൻ എങ്ങനെ കഥകളി പഠിക്കുമെന്നു ?. ശ്രീ വല്ലഭൻ പറഞ്ഞു ഞാൻ നിന്നെ സഹായിക്കുമെന്ന് അങ്ങനെ വീണ്ടും കേരളത്തിലൂടെ യാത്ര ചെയ്തപ്പോൾ ആരോ ചോദിച്ചു കലാമണ്ഡലം കണ്ടിട്ടുണ്ടോയെന്നു അതുകേട്ടു കലാമണ്ഡലം കാണുവാൻ തൃശ്ശൂരിൽ എത്തി, കഥകളി കണ്ടു അതിനു ശേഷം കലാമണ്ഡലം ഗോപി ആശാനേ കണ്ടു കഥകളി പഠിക്കണം എന്ന ആഗ്രഹം അറിയിച്ചു ഗോപി ആശാനും ഇംഗ്ലീഷ് അറിയില്ലെങ്കിലും ആംഗ്യ ഭാഷയിൽ കഥകളി പഠിപ്പിച്ചു പിന്നീട് കഥകളി മേക്കപ്പിലേക്കു ശ്രദ്ധ തിരിച്ചു അങ്ങനെ ലോകത്തിലെ ആദ്യത്തെ അറിയപ്പെടുന്ന വനിത കഥകളി മേക്കപ്പ് ആർട്ടിസ്റ്റായി ബാർബറ എന്ന ഇംഗ്ലീഷ്‌കാരിമാറി പിന്നീട് കഥകളി ആശാനായ വിജയകുമാറിനെ വിവാഹം കഴിച്ചു ഇംഗ്ലണ്ടിലെ സൗത്താംപ്‌റ്റാംണിലും കേരളത്തിലുമായി ജീവിക്കുന്നു ..ശ്രീ വല്ലഭന്റെ സഹായത്തിൽ കഥകളി ഇംഗ്ലണ്ടിൽ കൊണ്ടുവന്നു ഇംഗ്ലീഷുകാരെ കഥകളി പഠിപ്പിക്കാൻ കഴിഞ്ഞുവെന്ന് ബാർബറ പറഞ്ഞു.

ചെറുപ്പം മുതൽ നിറങ്ങളെ സ്നേഹിച്ച ബാർബറ കലാമണ്ഡലത്തിൽ 1972 എത്തിയെങ്കിലും തിരിച്ചു ഇംഗ്ലണ്ടിൽ വന്നു പിതാവിനെകണ്ടു കഥകളിയും മേക്കപ്പും പഠിക്കാൻ ആഗ്രഹം പറയുകയുകയും പിതാവിന്റെ പ്രോത്സാഹനം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ 1974 -ൽ തിരിച്ചു കലാമണ്ഡലത്തിൽ എത്തി മേക്കപ്പും ,കഥകളിയും സ്വായത്തമാക്കി ഇന്നു ലോകം മുഴുവൻ കഥകളിക്കു പ്രോത്സാഹനം നൽകുന്നു. പുനർ ജന്മത്തിൽ വിശ്വസിക്കുന്ന ബാർബറ ഞാൻ കഴിഞ്ഞ ജന്മത്തിൽ കേരളത്തിലാണ് ജനിച്ചതും ജീവിച്ചതും എന്നാണ് വിശ്വസിക്കുന്നത് .

തൻ്റെ സിരകളിൽ മലയാളി രക്തമാണ് ഒഴുകുന്നത് ഞാൻ കലാമണ്ഡലത്തിൽ ആയിരുന്നപ്പോൾ കാലുവഴുതി വീണു രക്തം വാർന്നുപോയി ഒറ്റപ്പാലം ആശുപത്രിയിൽ ഓപ്പറേഷൻ നടത്തി രക്തം ആവശ്യമായി വന്നപ്പോൾ മലയാളികളാണ് രക്തം നൽകിയത് . അതുകൊണ്ടു എന്റെ സിരകളിൽ മലയാളി രക്തവും നാവിൽ മലയാളവും ആത്മാവ് ശ്രീ വല്ലഭനുമാണ് അങ്ങനെ ഞാൻ പൂർണമായും ഒരു മലയാളിയാണെന്ന് ബാർബറ പറഞ്ഞു .

ലിവർപൂൾ ഹിന്ദു സമാജം സംഘടിപ്പിച്ച ആഘോഷത്തിൽ കഥകളിയുടെ മഹത്വം പരിചയപ്പെടുത്താനും കഥകളിക്കാരെ സഹായിക്കാനും ഭർത്താവു വിജയകുമാറിനോടോപ്പമാണ് ബാർബറ എത്തിയത് അവിടെ വച്ചാണ് ബാർബറയോട് സംസാരിക്കാൻ അവസരം ലഭിച്ചത് . പരിപാടിയിൽ ലണ്ടൻ നവധാര അവതരിപ്പിച്ച ചെണ്ടമേളം കാണികളുടെ കരഘോഷത്തിനു പാത്രമായി, ഹിത ശശിധരൻ അവതരിപ്പിച്ച മോഹനിയാട്ടം കാണികൾക്കു ഇമ്പമായി ഇന്ത്യൻ സംസ്കാരം വരും തലമുറയ്ക്ക് പകർന്നു കൊടുക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ചതെന്നു ഹിന്ദു സമാജത്തിന്റെ പ്രതിനിധികളായ ദീപു , ഹരികുമാർ ഗോപാലൻ . രാംകുമാർ എന്നിവർ പറഞ്ഞു .

.

അനേകം മലയാള കലാസാഹിത്യ പ്രതിഭകളാല്‍ സമ്പന്നമായ യു.കെയില്‍ വീണ്ടുമൊരു എഴുത്തുകാരുടെ സംഗമം ‘മലയാളോത്സവം 2024’ എന്നപേരില്‍ കേരളപ്പിറവിയാഘോഷത്തോടൊപ്പം ഇക്കൊല്ലം നവംബറിലെ ആദ്യ ശനിയും ഞായറും ദിനങ്ങളില്‍ ലണ്ടനിലുള്ള കേരള ഹൗസില്‍ വെച്ച് അരങ്ങേറുകയാണ്..
യു.കെയിലെ മലയാളം എഴുത്തുകാരുടെ ആദ്യസംഗമം ‘മലയാളി അസോസ്സിയേഷന്‍ ഓഫ് ദി യു. കെ (MAUK )’ യുടെ ആസ്ഥാനമായ ലണ്ടനിലെ ‘കേരളാഹൗസി’ല്‍വച്ചു 2017 ല്‍ നടത്തുകയുണ്ടായി. അതേത്തുടര്‍ന്നു 2019 ല്‍ വീണ്ടും സംഘടിപ്പിച്ച സംഗമത്തിനു ശേഷം അനേകം മലയാളി എഴുത്തുകാര്‍ ഈ രാജ്യത്ത് എത്തപ്പെടുകയും, ധാരാളം പുതിയ പുസ്തകങ്ങള്‍ യു.കെ മലയാളികളുടേതായി പുറത്തുവരികയും ചെയ്തു.

വീണ്ടും 2024 നവംബര്‍ 2, 3 തീയതികളിലായി ലണ്ടനിലെ ‘കേരളാഹൗസി’ല്‍ ‘മലയാളോത്സവം 2024’ എന്ന പേരില്‍ വേദി ഒരുങ്ങുകയാണ് . കഥോത്സവം, കവിതോത്സവം, പുസ്തക പ്രദര്‍ശനം, പുസ്തക വില്പന, കവിതാലാപനം, രചനാ മത്സങ്ങള്‍, കലാ പ്രദര്‍ശനം എന്നിവ ഈ പരിപാടിയുടെ ഭാഗമായി നടത്തപ്പെടുന്നു. ആദ്യ ദിനത്തില്‍ , ചിത്ര/ശില്പ കലാ പ്രദര്‍ശനവും രണ്ടാം ദിനത്തിൽ സമ്മേളനങ്ങളും ഉണ്ടായിരിക്കും.
ഇതോടൊപ്പം ‘എഴുത്തച്ഛന്‍ ഗ്രന്ഥശാല’യുടെ ഔപചാരികമായ ഉത്ഘാടനവും അന്നേദിവസം നടത്തപ്പെടും !എഴുത്തുകാര്‍ക്ക് അവരുടെ പുസ്തകങ്ങള്‍ പരിചയപ്പെടുത്താനും, വില്പന നടത്താനും സൗകര്യമുണ്ടായിരിക്കും.
മലയാളി കലാപ്രവര്‍ത്തകര്‍ സൃഷ്ടിച്ച ചിത്രങ്ങളും, ശില്പങ്ങളും, ഒപ്പം ബ്രിട്ടനിലെ സിനിമാ പ്രേമികള്‍ അണിയിച്ചൊരുക്കിയ സിനിമകളുടെ പോസ്റ്ററുകളും പ്രദര്‍ശിപ്പിക്കുവാനും സൗകര്യമുണ്ടായിരിക്കും.

നിങ്ങളുടെ സാന്നിധ്യം മുന്‍കൂട്ടി അറിയിക്കുക.അന്വേഷണങ്ങള്‍ക്ക്, പ്രിയവ്രതന്‍ (07812059822) മുരളീമുകുന്ദന്‍ (07930134340) ശ്രീജിത്ത് ശ്രീധരന്‍ (07960212334).

www.mauk.org. www.coffeeandpoetry.org.

ഈ പരിപാടിയുടെ മുന്നൊരുക്കങ്ങള്‍ക്കായി തുടങ്ങിയിട്ടുള്ള ‘വാട്ട്‌സാപ്പ് ഗ്രൂപ്പി’ല്‍ അണിചേരുവാന്‍ എല്ലാ കലാസാഹിത്യ കുതുകികളേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

Join the WhatsApp group https://chat.whatsapp.com/G2kPYI7HKGd3RuvX1CdZ7x
Inviting volunteers to the Organising committee. Inviting sponsorship from community spirited businesses

തെക്കന്‍ ലെബനനിലെ യു.എന്‍ സമാധാന സേനാംഗങ്ങളുടെ സുരക്ഷയില്‍ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു.

മേഖലയിലെ ഹിസ്ബുള്ള തലവനെ ലക്ഷ്യം വെച്ചുള്ള ഇസ്രയേല്‍ വെടിവയ്പ്പിന് ശേഷമായിരുന്നു ഇന്ത്യയുടെ പ്രതികരണം. 600 ഇന്ത്യന്‍ സൈനികര്‍ ലെബനനിലെ യു.എന്‍ സമാധാന സേനയുടെ ഭാഗമാണെന്നും ഇന്ത്യ വ്യക്തമാക്കി.

അതിര്‍ത്തിയിലെ നീല രേഖയില്‍ സുരക്ഷാ സ്ഥിതി മോശമാകുന്നതില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. യു.എന്‍ ചട്ടങ്ങള്‍ എല്ലാവരും ബഹുമാനിക്കുകയും ഉചിതമായ നടപടികള്‍ കൈക്കൊള്ളുകയും വേണം. യുഎന്‍ സമാധാന സേനാംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

ലെബനനിലെ യുണൈറ്റഡ് നേഷന്‍സ് ഇന്ററിം ഫോഴ്സിന്റെ (യുണിഫില്‍) നഖൗറ ആസ്ഥാനവും സമീപത്തെ സ്ഥാനങ്ങളും ഇസ്രയേല്‍ സേന ആക്രമിച്ചതായി യു.എന്‍ വ്യക്തമാക്കി.

ഇന്ന് രാവിലെ ഇസ്രയേല്‍ സേനയുടെ ഒരു മെര്‍ക്കാവ ടാങ്ക് നഖൗറയിലെ യുണിഫില്‍ ആസ്ഥാനത്തെ ഒരു നിരീക്ഷണ ഗോപുരത്തിന് നേരെ ആയുധം പ്രയോഗിച്ചതിനെ തുടര്‍ന്ന് രണ്ട് സമാധാന സേനാംഗങ്ങള്‍ക്ക് പരിക്കേറ്റതായും യു.എന്‍ പ്രസ്താവനയില്‍ പറയുന്നു.

അതേസമയം യുണിഫില്‍ പോസ്റ്റുകള്‍ക്ക് സമീപമുള്ള പ്രദേശങ്ങളില്‍ ഹിസ്ബുള്ള പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ് ആരോപിച്ചു.

ഷിബു മാത്യൂ

മറ്റ് നാട്യ കലാ രൂപങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മോഹിനിയാട്ടം കേരളത്തിന്റെ സ്വന്തം ക്ലാസിക്കൽ നൃത്തരൂപമാണ്. ആതുര ശുശ്രൂഷ മേഖലയിലെ നീണ്ട പഠനകാലവും അതിനുശേഷം യുകെയിലെത്തി എൻഎച്ച് എസിൽ സേവനം അനുഷ്ഠിക്കുകയും ചെയ്യുന്ന തിരക്കുകൾക്കിടയിലും ദൈവം തനിക്ക് തന്ന കഴിവുകളുടെ താലന്തുകളെ പൊടി തട്ടിയെടുത്ത് ആത്മ പ്രകാശനം ചെയ്യുന്ന ഒരു യുകെ മലയാളിയെയാണ് ഇന്ന് വിജയദശമി ദിനത്തിൽ മലയാളം യുകെ ന്യൂസ് പ്രിയ വായനക്കാർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. യുകെയിലെ യോർക്കിൽ സൈക്കാട്രിസ്റ്റായി ജോലി നോക്കുന്ന ഡോ. മിറിയം ഐസക്ക് (ദീപ ) ഈ വർഷം ആഗസ്റ്റ് മാസം തൻെറ മാതൃ വിദ്യാലയമായ സെൻറ് തെരേസാസ് കോളേജിന്റെ ഓഡിറ്റോറിയത്തിൽ മോഹിനിയാട്ടത്തിൽ അരങ്ങേറ്റം കുറിച്ചപ്പോൾ അത് സമാനതകളില്ലാത്ത സ്വപ്ന സാക്ഷാത്കാരമായിരുന്നു. മധ്യവയസ്സിനോട് അടുപ്പിച്ച് തൻെറ ജീവിത സാഫല്യത്തെ തിരിച്ചറിഞ്ഞ് കലയുടെ ശ്രീകോവിലിൽ സ്വയം ഉപാസിക്കാൻ അവസരം കിട്ടിയ ഒരു കലാകാരിയുടെ ആത്മ സംതൃപ്തിയോടെയാണ് ഡോ. ദീപ മലയാളം യുകെയോട് സംസാരിച്ചത്.

മഹാവിഷ്ണുവിൻെറ അവതാരമായ മോഹിനിയുടെ നൃത്തമാണ് മോഹിനിയാട്ടമായി വിവക്ഷിക്കുന്നത്. സൂക്ഷ്മമായ മുഖ ഭാവങ്ങളും ചലനങ്ങളും ഈ നൃത്തരൂപത്തിൻെറ പ്രത്യേകതയാണ് . നൃത്തം അവതരിപ്പിക്കുമ്പോൾ കലാസ്വാദകരുടെ മനസ്സിനുണ്ടാകുന്ന അനുവാചക നിർവൃതിയും ആതുരശുശ്രൂഷ രംഗത്ത് മാനസികാരോഗ്യത്തിന്റെ സ്നേഹ കരസ്പർശം പകർന്നു നൽകുമ്പോഴും കിട്ടുന്ന ആത്മസംതൃപ്തിയുടെയും സാരാംശം ഒന്നാണെന്ന മഹത്തായ ആശയമാണ് ഡോ. ദീപ പങ്കു വെയ്ക്കുന്നത്.

സ്കൂൾ പഠനകാലത്ത് 5 വർഷത്തോളം കർണാടക സംഗീതം അഭ്യസിച്ചിട്ടുണ്ട് ഡോ. ദീപ . എന്നിരുന്നാലും പ്രസംഗ കലയിലൂടെയാണ് തൻെറ സാന്നിധ്യം സ്റ്റേജിൽ ആദ്യം അറിയിച്ചത് . പിന്നീട് മെഡിക്കൽ കോളേജിലെ പഠനകാലത്ത് വെസ്റ്റേൺ മ്യൂസിക്കലും ഗിറ്റാറിലും സംസ്ഥാനതല ഇൻറർ മെഡിക്കൽ യൂത്ത് ഫെസ്റ്റിവലിൽ കോട്ടയം മെഡിക്കൽ കോളേജിനെ പ്രതിനിധീകരിക്കുകയും ചെയ്തു. പക്ഷേ ആ കാലഘട്ടത്തിലൊന്നും ശാസ്ത്രീയ നൃത്തത്തിന്റെ നാൾവഴികളിൽ തൻെറ ജന്മസാഫല്യം പൂർത്തീകരിക്കാൻ തനിക്കാകുമെന്ന് ഡോ. ദീപ കരുതിയിരുന്നില്ല.

പ്രവാസത്തിൻെറ ഏറ്റവും വലിയ നന്മ നമ്മുടെ വേരുകളിലേയ്ക്ക് ഗൃഹാതുരത്വത്തോടുള്ള തിരിഞ്ഞുനോട്ടമാണെന്ന് ഡോ. ദീപ പറഞ്ഞു. അങ്ങനെ അനുഗ്രഹീത കലാകാരിയും നാട്യാചാര്യ കലാക്ഷേത്ര ശ്രീമതി വിലാസിനി ടീച്ചറിന്റെ മകളും നൃത്താധ്യാപികയുമായ ശ്രീമതി സുനിതാ സതീഷിൻെറ ശിക്ഷണത്തിൽ ഒരു വർഷത്തോളം ഓൺലൈൻ ആയും നേരിട്ടും തീവ്രമായ പരിശീലനം നടത്തിയതിൻെറ സാക്ഷാത്കാരമായിരുന്നു സെൻറ് തെരേസാസ് കോളേജിൽ മോഹിനിയാട്ടത്തിൽ നടത്തിയ അരങ്ങേറ്റം. ത്യാഗരാജൻ, സ്വാതിതിരുനാൾ, മൈസൂർ വാസുദേവാചാര്യർ, മധുരൈ കൃഷ്ണൻ എന്നീ പ്രഗത്ഭരുടെ കൃതികളാണ് തൻെറ അരങ്ങേറ്റത്തിൽ ഡോ . ദീപ അവതരിപ്പിച്ചത് . ശിവരഞ്ജിനി രാഗത്തിലും ഖണ്ഡ ചാപ്പ് താളത്തിലും രചിക്കപ്പെട്ട തില്ലാന ഗുരുവായ ശ്രീമതി സുനിത സതീഷിൻെറ വിദഗ്ധമായ ചിട്ടപ്പെടുത്തൽ അനുസരിച്ച് മനോഹരമായി അവതരിപ്പിച്ചതിന് മുക്തകണ്ഠം പ്രശംസിയാണ് അനുവാചകർ ഡോ. ദീപയ്ക്ക് നൽകിയത്. പിന്നണിയിലും ഒട്ടേറെ മികവുറ്റ കലാകാരന്മാരുടെ സാന്നിധ്യം ഡോക്ടർ ദീപയുടെ അരങ്ങേറ്റ മത്സരത്തെ അവസ്മരണീയമാക്കി. സൗപർണ ശ്രീകുമാർ അരങ്ങേറ്റയിനങ്ങൾ പ്രേക്ഷകർക്കായി പരിചയപ്പെടുത്തിയപ്പോൾ നട്ടുഹംഗം നിർവഹിച്ച ഗുരു ശ്രീമതി സുനിതാ സതീശിനൊപ്പം സംഗീതവിദുഷി ഷാനി ഹരികൃഷ്ണൻ, മൃദംഗ വിദഗ്ധൻ ഹരികൃഷ്ണൻ, വീണ വാദകൻ ബിജു, ഇടയ്ക്ക വിദഗ്ദൻ തൃപ്പൂണിത്തറ ഹരി എന്നിവരും ചമയ കലാകാരൻ ഇടക്കൊച്ചി മുകുന്ദനും പിന്നണിയിൽ അണിനിരന്നു.

വൈകിയാണെങ്കിലും ഒരു കലാകാരിക്ക് ലഭിച്ച സ്വപ്നതുല്യമായ അരങ്ങേറ്റമാണ് ഡോ. ദീപയ്ക്ക് സെൻറ് തെരേസാസ് കോളേജിൽ ലഭിച്ചത്. താൻ പഠിച്ച തൻെറ അമ്മ ദീർഘകാലം ജോലി ചെയ്ത സെൻറ് തെരേസാസ് കോളേജ് ശരിക്കും ഡോ. ദീപയ്ക്ക് മാതൃ വിദ്യാലയം തന്നെയാണ്. തൃശ്ശൂർ എൻജിനീയറിംഗ് കോളേജിൽ നിന്ന് വിരമിച്ച പ്രൊഫ ഐസക് മേനോത്തുമാലിലും സെൻറ് തെരേസാസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ട്മെന്റിൻെറ വകുപ്പ് മേധാവിയുമായിരുന്ന പ്രൊഫ ഡെയ്‌സി ഐസക്കും ആണ് ഡോ. ദീപയുടെ മാതാപിതാക്കൾ.

ഡോ. ദീപയുടെ ഭർത്താവ് ഡോ. തോമസ് ഏലിയാസ് ന്യൂറോ സൈക്യാട്രിയിലും എഡിഎച്ച്ഡിയിലും സ്പെഷ്യലൈസ് ചെയ്യുന്ന ഒരു സീനിയർ കൺസൾട്ടൻ്റ് സൈക്യാട്രിസ്റ്റാണ്. സംഗീതത്തെയും നൃത്തത്തെയും വളരെ ഇഷ്ടപ്പെടുന്ന ഡോ. തോമസ് ഒരു കഴിവ് തെളിയിച്ച ഫോട്ടോഗ്രാഫർ കൂടിയാണ്. ഏക മകൻ കണ്ണൻ എന്ന് ഓമനപേരിട്ട് വിളിക്കുന്ന മൈക്കിൾ ഇയർ 10 ആണ് പഠിക്കുന്നത്. ചെറുപ്രായത്തിലെ സ്കൂൾ നാടകവേദികളിൽ കണ്ണൻ തൻെറ വരവ് അറിയിച്ചു കഴിഞ്ഞു.

നൃത്തോപാസനകളുടെ ആഗ്രഹ പൂർത്തീകരണത്തിൻെറ സന്തോഷം ഈശ്വര പാദങ്ങളിലും ഗുരു സമക്ഷവുമാണ് ഡോ. ദീപ നന്ദിയായി അർപ്പിക്കുന്നത്. ഡോ. ദീപയുടെ ഗുരു സുനിതാ സതീഷിന്റെ ശിക്ഷണത്തിൽ പരിശീലനം തേടി മഹത്തായ പാരമ്പര്യമുള്ള ശിഷ്യ പരമ്പരയിൽ സ്ഥാനം പിടിച്ചത് ദൈവകടാക്ഷമായാണ് ഡോ. ദീപ കരുതുന്നത്. വിലാസിനി ടീച്ചറിന്റെ ഇളയ മകളായ സുനിത ടീച്ചർ വിവിധ നൃത്ത രൂപങ്ങൾ അഭ്യസിച്ചു തുടങ്ങിയത് അമ്മയിൽ നിന്ന് തന്നെയാണ് . 1989 ൽ എം ജി സർവകലാശാല കലാതിലകം ആയിരുന്ന സുനിത ടീച്ചർ അതേ വർഷം യുഎസ് എസ് ആർ -ൽ നടന്ന ഇന്ത്യൻ ഫെസ്റ്റിവലിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. നിലവിൽ കടയിരുപ്പ് സെൻറ് പീറ്റേഴ്സ് സീനിയർ സെക്കൻഡറി സ്കൂളിലെ നൃത്താധ്യാപികയായ സുനിത ടീച്ചർ തന്റെ ബിരുദാന്തര പഠനത്തിൽ കാലടി സംസ്കൃത സർവകലാശാലയിൽ നിന്ന് രണ്ടാം റാങ്ക് കരസ്ഥമാക്കിയിരുന്നു.

സ്കൂൾ കോളേജ് കലോത്സവങ്ങളിൽ തിളങ്ങി നിന്ന പലരും കലാരംഗത്ത് നിന്ന് വിടവാങ്ങി ഔദ്യോഗിക തിരക്കുകളിൽ മുഴുകുമ്പോൾ ഒന്നൊന്നായി തനിക്ക് ദൈവം തന്ന കഴിവുകളെ ആരോഗ്യമേഖലയിൽ തിരക്കേറിയ ഡോക്ടർ ആയി പ്രാക്ടീസ് ചെയ്യുമ്പോഴും നേടിയെടുക്കുന്നതിൻെറ സന്തോഷത്തിലാണ് യുകെ മലയാളി ഡോക്ടർ ആയ ദീപ . 2020-2022 ലെ കോവിഡ് സമയത്ത് ഏറ്റവും കൂടുതൽ വൈഷമ്യങ്ങളിലൂടെ കടന്നുപോയത് ഡോക്ടർമാരും നേഴ്സുമാരും ഉൾപ്പെടെയുള്ള ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവരായിരുന്നു. എന്നാൽ ആ സമയം ആണ് ഡോ. ദീപ എൻഎച്ച്എസ്സിനായി ഔപചാരികമായി എഴുതാൻ ആരംഭിച്ചത്.

ഇതിനിടെ എ ടൈം റ്റു ഹീൽ ( A TIME TO HEAL ) എന്ന പേരിൽ ഡോക്ടർ തന്റെ ആദ്യ കവിതാ സമാഹാരവും പ്രസിദ്ധീകരിച്ചു. തൻെറ 40 കളുടെ തുടക്കത്തിൽ ഭാവനയുടെ ലോകത്തെ എഴുത്തിലൂടെ വഴിതിരിച്ചുവിട്ട ഡോക്ടർ ഇതിനിടയ്ക്ക് കരാട്ടയിൽ റെഡ് ബെല്‍റ്റ് വരെ കരസ്ഥമാക്കുകയും ചെയ്തു . നമ്മുടെ കഴിവുകളെ പരിപോഷിപ്പിക്കാൻ എന്തിനു നാം തന്നെ അതിർവരമ്പുകൾ നിർണയിക്കുന്നു എന്ന ചോദ്യമാണ് ഡോ. ദീപ ഈ ലേഖകനോട് ചോദിച്ചത് . ആത്മസംതൃപ്തിക്കായി എഴുത്തും മണിക്കൂറുകളോളം നീണ്ട നൃത്ത പരിശീലനവും ആരോഗ്യപരിപാലന ശുശ്രൂഷയ്ക്കൊപ്പം ഒന്നിപ്പിച്ച് വിജയം കൊയ്ത ഡോ. ദീപ നമ്മൾക്ക് നൽകുന്നത് മഹത്തായ ഒരു സന്ദേശമാണ് . വലിയ ലക്ഷ്യങ്ങളിൽ വിശ്വസിച്ച് ആത്മ സംതൃപ്തിക്കായി പ്രവർത്തിക്കൂ. ദൈവകൃപയും ഗുരു കടാക്ഷവും നമ്മെ ലക്ഷ്യസ്ഥാനത്ത് എത്തിക്കും. ഡോ. ദീപയ്ക്ക് ഇനിയും ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ എന്ന് മലയാളം യുകെ ന്യൂസ് ടീം ആത്മാർത്ഥമായി ആശംസിക്കുന്നു.

 

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിയുടെ ചൈന സന്ദർശനം നടക്കാനിരിക്കെ മുൻ തായ്‌വാൻ പ്രസിഡന്റിൻെറ യു കെ സന്ദർശനം മാറ്റിവെയ്ക്കാൻ ഫോറിൻ ഓഫീസ് ആവശ്യപ്പെട്ടതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. വിദേശകാര്യ സെക്രട്ടറി എന്ന നിലയിൽ രാജ്യത്തേയ്ക്കുള്ള തൻ്റെ ആദ്യ യാത്രയിൽ ഉന്നതതല യോഗങ്ങൾക്കായി ലാമി അടുത്തയാഴ്ച ചൈനയിലേക്ക് പോകും. ബ്രിട്ടീഷ്-തായ്‌വാനീസ് സർവകക്ഷി പാർലമെൻ്ററി ഗ്രൂപ്പ് (എപിപിജി) ഈ മാസം തായ്‌വാൻ മുൻ പ്രസിഡൻ്റായ സായ് ഇംഗ്-വെനുമായി പാർലമെൻ്റിൽ ചർച്ച നടത്തിയിരുന്നു.


ചൈനയെ പിണക്കാതിരിക്കാനായി തായ്‌വാൻ മുൻ പ്രസിഡന്റിന്റെ യുകെ സന്ദർശനം താമസിപ്പിക്കാൻ ബ്രിട്ടൻ ശ്രമിച്ചതായുള്ള വാർത്തകൾ വൻ രാഷ്ട്രീയ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ സർക്കാരുകളുടെ കീഴിൽ യുകെയും ചൈനയുമായുള്ള ബന്ധം വഷളായിരുന്നു. എന്നാൽ പുതിയ സർക്കാർ ചൈനയുമായി ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നതായുള്ള സൂചനകളാണ് പുറത്തു വന്നിരിക്കുന്നത്. ചൈനയുമായി നയതന്ത്ര ബന്ധം എല്ലാ മേഖലയിലും മെച്ചപ്പെടുത്താൻ മന്ത്രിമാർ ശ്രമിക്കുന്നതായുള്ള വാർത്തകൾ പുറത്തുവന്നു.


വിദേശകാര്യ സെക്രട്ടറിക്ക് പുറമെ ചാൻസിലർ റേച്ചൽ റീവ്സ് അടുത്തവർഷം ചൈന സന്ദർശിക്കുമെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. തായ്‌വാനുമായി മറ്റ് രാജ്യങ്ങൾ നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതിനെ സംശയ ദൃഷ്ടിയോടെയാണ് ചൈന വീക്ഷിക്കുന്നത്. തായ്‌വാനെ ഒരു സ്വതന്ത്ര രാജ്യമായി അംഗീകരിക്കാൻ ചൈന ഇതുവരെ തയ്യാറായിട്ടില്ല.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടീഷുകാരിയായ യുവതി മയക്കുമരുന്ന് കടത്താൻ ശ്രമിക്കുന്നതിനിടെ അമേരിക്കയിൽ അറസ്റ്റിലായി . 28 വയസ്സുകാരിയായ കിം ഹാൾ ആണ് ചിക്കാഗോ വിമാനത്താവളത്തിൽ അറസ്റ്റിലായത്. മെക്സിക്കോയിൽ നിന്ന് മാഞ്ചസ്റ്ററിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് അറസ്റ്റ് നടന്നത്. തൻറെ സ്യൂട്ട് കേസിൽ ഏകദേശം 3.5 മില്യൺ പൗണ്ട് വിലമതിക്കുന്ന കൊക്കെയ്ൻ യുകെയിലേയ്ക്ക് കിം ഹാൾ കൊണ്ടുവരാനായി ശ്രമിച്ചു എന്നാണ് പോലീസ് അറിയിച്ചത്.


രണ്ട് സ്യൂട്ട് കേസുകളിലായി 43 കിലോ കൊക്കെയ്നാണ് കിം ഹാളിൽ നിന്ന് കണ്ടെടുത്തത്. ഇതേ തുടർന്നാണ് മിഡിൽസ് ബറോയിൽ നിന്നുള്ള കിം ഹാളിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ കുറ്റം തെളിഞ്ഞാൽ ഇവർക്ക് കുറഞ്ഞത് 60 വർഷത്തെ തടവ് ശിക്ഷ ലഭിക്കുവാൻ സാധ്യതയുണ്ടെന്ന് നിയമ വിദഗ്ധർ പറഞ്ഞു. കിം ഹാൾ യുകെയിൽ ബ്യൂട്ടീഷനായാണ് ജോലി ചെയ്തിരുന്നത്.

എന്നാൽ സംഭവത്തെ കുറിച്ച് കിം ഹാൾ വിശദീകരിക്കുന്നത് താൻ കുറ്റക്കാരിയല്ലെന്നാണ്. രണ്ട് പുരുഷന്മാർ സ്യൂട്ട് കേസുകൾ കൊണ്ടുപോകാൻ തന്നെ നിർബന്ധിക്കുകയായിരുന്നു എന്നാണ് കിം ഹാൾ വാദിക്കുന്നത്. തൻറെ മകൾ മയക്കുമരുന്ന് കടത്തുകാരിയല്ലെന്ന് അവരുടെ പിതാവ് ജോൺ മാധ്യമങ്ങളോട് പറഞ്ഞു. കിം ഹാളിൻ്റെ കേസ് അടുത്തമാസം 13-ാം തീയതി കോടതി വിചാരണയ്ക്ക് എടുക്കും എന്ന് കുക്ക് കൗണ്ടി കോടതി വക്താവ് പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ തുടർച്ചയായ മൂന്നാമത്തെ മാസവും വീടുകളുടെ വില ഉയർന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു. പലിശ നിരക്കുകൾ കുറഞ്ഞതും തൊഴിലാളികളുടെ ശമ്പളത്തിലുള്ള വർദ്ധനവും ആണ് വീടുകളുടെ വില ഉയരാനുള്ള കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. കൂടുതൽ ആളുകൾ വിപണിയിൽ പ്രവേശിക്കുന്ന സാഹചര്യത്തിൽ വില വീണ്ടും ഉയരുമെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നത്.


കഴിഞ്ഞമാസം ഭവന വിപണി 0.3 % വർദ്ധിച്ചതായി ബ്രിട്ടനിലെ ഏറ്റവും വലിയ മോർട്ട്ഗേജ് ലെൻഡറായ ഹാലിഫാക്സ് പുറത്തുവിട്ട കണക്കുകൾ കാണിക്കുന്നു. ജൂലൈയിൽ ആരംഭിച്ച വില വർദ്ധനവ് സെപ്റ്റംബർ മാസവും തുടരുകയായിരുന്നു. ആദ്യമായി വീട് വാങ്ങുന്നവർക്ക് നേഷൻവൈഡ് ബിൽഡിംഗ് സൊസൈറ്റി നൽകുന്ന ആനുകൂല്യങ്ങളും വിപണിയിലെ ഡിമാൻഡ് ഉയരാൻ കാരണമായിട്ടുണ്ട്. ചില മോർട്ട്ഗേജ് സ്ഥാപനങ്ങൾ വരുമാനത്തിന്റെ 6 ഇരട്ടി വരെ മൂല്യത്തിൽ വായ്പ അനുവദിച്ചത് ഉപയോക്താക്കളെ ആകർഷിച്ചതായാണ് കണക്കുകൾ കാണിക്കുന്നത്.

നവംബർ മാസത്തിൽ നടക്കാനിരിക്കുന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ അടുത്ത അവലോകന യോഗത്തെയാണ് വിപണി വിദഗ്ധർ ഉറ്റുനോക്കുന്നത് . ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ വീണ്ടും കുറയ്ക്കാനുള്ള സാധ്യതയുണ്ടെന്ന് ബാങ്ക് ഗവർണർ ആൻഡ്രൂ ബെയ്‌ലി പറഞ്ഞിരുന്നു. പലിശ നിരക്കുകൾ കുറയുന്നതനുസരിച്ച് വീടുവാങ്ങാൻ സ്വപ്നം കണ്ടിരുന്നവരിൽ പല മലയാളി കുടുംബങ്ങളും ഉണ്ട്. പക്ഷേ ഡിമാൻഡ് കൂടിയതോടെ വിപണി വില ഉയർന്നത് പലരുടെയും വീട് സ്വന്തമാക്കാനുള്ള സ്വപ്നങ്ങൾക്ക് തിരിച്ചടിയായിരിക്കുകയാണ്.

Copyright © . All rights reserved