കീത്തിലി. യോർക്ഷയറിലെ കീത്തിലിയിൽ മലയാളികളുടെ പ്രിയ ഭക്ഷണവുമായി ‘ക്യാരി ഫ്രഷ് ‘ സ്റ്റോർ പ്രവർത്തനമാരംഭിച്ചു. ശനിയാഴ്ച്ച രാവിലെ 10.30ന് കീത്തിലി സെൻ്റ് ആൻസ് ചർച്ച് ഇടവക വികാരി മോൺ. ഡേവിഡ് കാനൻ സ്മിത്ത് സ്‌റ്റോർ ആശീർവദിച്ചു. തുടർന്ന് NHS ൽ GPയും ഗായികയും ആങ്കറുമായ ഡോ. അഞ്ചു ഡാനിയേൽ നാട മുറിച്ച് സ്റ്റോർ ഉദ്ഘാടനം ചെയ്തു. മലയാളം യുകെ ന്യൂസ് ഡയറക്ടറും അസ്സോസിയേറ്റ് എഡിറ്ററുമായ ഷിബു മാത്യൂ, റോബിൻ റഫ്രിജനേഷൻ ഡയറക്ടർ റോബിൻ ജോൺ, യുക്മ യോക്ഷയർ ആൻ്റ് ഹംബർ മുൻ റീജണൽ കോർഡിനേറ്റർ ബാബു സെബാസ്റ്റ്യൻ, പ്രതീക്ഷ മലയാളി അസ്സോസിയേഷൻ പ്രസിഡൻ്റ് ജിൻ്റോ സേവ്യർ, സെക്രട്ടറി ചിന്തു പ്രതാപൻ, പ്രതീക്ഷയുടെ മുൻ സെക്രട്ടറി ശ്രീജേഷ് സലിം കുമാർ, കീത്തിലി മലയാളി അസ്സോസിയേഷൻ പ്രസിഡൻ്റ് അലക്സ് എബ്രാഹം എന്നിവർക്കൊപ്പം കീത്തിലിയിലും പരിസരത്തു നിന്നുമായി നൂറ് കണക്കിന് മലയാളികളും ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു.
പ്രധാനമായും കേരളത്തിൽ നിന്നുള്ള പഴവർഗ്ഗങ്ങൾ പച്ചക്കറികൾ മത്സ്യമാംസാധികൾ ബേക്കറി പലഹാരങ്ങൾ കറി പൗഡറുകൾ ഗരം മസാലകൾ സീസണുകളിലുള്ള ആഘോഷങ്ങൾക്കുതകുന്ന ഉല്പന്നങ്ങൾ തുടങ്ങി മലയാള സംസ്കാരവുമായി ബന്ധപ്പെട്ടു നില്ക്കുന്ന എല്ലാവിധ സാധനങ്ങും ഇവിടെ ലഭ്യമാണ്. കൂടാതെ ഹോം ഡെലിവറിയും മുൻകൂർ ഓർഡനുസരിച്ച് ലഭ്യതയുള്ള സാധനങ്ങൾ നാട്ടിൽ നിന്ന് നേരിട്ടെത്തിച്ചു കൊടുക്കുകയും ചെയ്യും. രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെയാണ് പ്രവർത്തന സമയം. സ്റ്റോറിനോട് ചേർന്നും പരിസരത്തുമായി ധാരാളം പാർക്കിംഗ് സൗകര്യവുമുണ്ട്.
കോൺഗ്രസ് അധികാരത്തിൽവന്നാൽ ഒറ്റയടിക്ക് രാജ്യത്തെ ദാരിദ്ര്യം ഇല്ലാതാക്കും:
രാഹുൽ ഗാന്ധി
ജയ്പുർ: കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഒറ്റയടിക്ക് രാജ്യത്തെ ദാരിദ്ര്യം നിർമാർജനം ചെയ്യുമെന്ന് രാഹുൽ ഗാന്ധി. ദാരിദ്ര്യം അനുഭവിക്കുന്ന കുടുംബത്തിലെ സ്ത്രീക്ക് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് വർഷം ഒരു ലക്ഷം രൂപ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘ന്യായ് പത്’ എന്ന കോൺഗ്രസിന്റെ പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയ മഹാലക്ഷ്മി സംരഭത്തെ സംബന്ധിച്ച് രാജസ്ഥാനിലെ റാലിയിൽ സംസാരിക്കു കയായിരുന്നു രാഹുൽ. നിങ്ങൾ ദാരിദ്ര്യരേഖയ്ക്ക് താഴെ ആണെങ്കിൽ വർഷം ഒരു ലക്ഷം രൂപ (മാസം 8500) നൽകി ഒറ്റയടിക്ക് ഇന്ത്യയിലെ ദാരിദ്ര്യം ഇല്ലാതാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് പ്രകടനപത്രികയിലും
ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
അനിൽ കെ ആന്റണി തോൽക്കണം; ബിജെപിയിൽ പോകുന്ന മക്കളെ കുറിച്ച് എന്നെ
കൊണ്ട് പറയിക്കരുത്; ആ ഭാഷ ശീലിച്ചിട്ടില്ല; പതിവ് രീതികൾ വിട്ട് പൊട്ടിത്തെറിച്ച്
എകെ ആന്റണി;
പത്തനംതിട്ടയിൽ ബിജെപിക്കായി മത്സരിക്കുന്ന മകൻ അനിൽ കെ ആന്റണി തോൽക്കണമെന്ന് എകെ ആന്റണി. ബിജെപിക്ക് ഇനി കേരളത്തിൽ സുവർണ്ണ കാലഘട്ടം ഉണ്ടാകില്ലെന്നും ആന്റണി വിശദീകരിച്ചു. പതിവ് ശൈലികൾ വിട്ട് രാഷ്ട്രീയ എതിരാളികളെ കടന്നാക്രമിക്കുകയായിരുന്നു ആന്റണി. കോൺഗ്രസിനെ തള്ളി പറയുന്നവരെ കടന്നാക്രമിക്കുകയായിരുന്നു ആന്റണി. അതിനിടെ താൻ പത്തനംതിട്ടയിൽ ജയിക്കുമെന്നും കോൺഗ്രസ് തകരുമെന്നും ആന്റണിക്ക് മറുപടിയായി അനിൽ കെ ആന്റണിയും പ്രതികരിച്ചു. ബിജെപിയുടെ ജയം കണ്ട് ചന്ദ്രനെ നോക്കി കുരയ്ക്കുന്ന പട്ടികളായി കോൺഗ്രസ് നേതാക്കൾ മാറുമെന്നും അനിൽ കെ ആന്റണി തിരിച്ചടിച്ചു.
പത്തനംതിട്ടയിൽ പ്രചരണത്തിന് പോകില്ലെന്ന് അന്റണി പറഞ്ഞു. എന്നാൽ ബിജെപിയേയും അനിൽ കെ ആന്റണിയേയും കടന്നാക്രമിക്കുകയായിരുന്നു കോൺഗ്രസിന്റെ മുതിർന്ന നേതാവ്. കോൺഗ്രസ് നേതാക്കളുടെ മക്കൾ ബിജെപിക്കൊപ്പം ചേരുന്നത് തെറ്റെന്ന് എകെആന്റണി പറഞ്ഞു. കുടുംബം വേറെ രാഷ്ട്രീയം വേറെ എന്നാണ് തുടക്കം മുതൽ നിലപാട്.
20 വയസ്സുകാരിയായ വിദ്യാർത്ഥിനിയെ കേസ് അന്വേഷണത്തിന്റെ ഭാഗമായി വീട്ടിലെത്തിയ പോലീസ് കോൺസ്റ്റന്റ് ബലാത്സംഗം ചെയ്തതായി പരാതി. 2009 ജൂണിൽ നടന്ന സംഭവം പുറത്തുവന്നത് 2021 ഒക്ടോബറിൽ ആണ്. അന്ന് 37 വയസ്സുകാരനായ പ്രതിക്ക് ഇപ്പോൾ 53 വയസ്സായി. സംഭവം നടക്കുമ്പോൾ 20 വയസ്സായിരുന്ന ഇരയ്ക്ക് നിലവിൽ 35 വയസ്സ് പ്രായമായി .
പെൺകുട്ടിയെ മുൻ കാമുകൻ അവളുടെ നഗ്നചിത്രങ്ങൾ ഇൻറർനെറ്റിൽ ഇടുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയതാണ് സംഭവങ്ങളുടെ തുടക്കം. ഇതിനെ തുടർന്ന് അവൾ പോലീസ് സഹായം തേടുകയായിരുന്നു. കേസന്വേഷണത്തിന്റെ ഭാഗമായി വീട്ടിലെത്തിയ ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് കോൺസ്റ്റബിൾ ജെയിംസ് ആൻഡ്രൂസ് പെൺകുട്ടിയെ ബലാൽസംഗം ചെയ്യുകയായിരുന്നു എന്നാണ് പരാതി .
എന്നാൽ ഇപ്പോൾ കോടതിയിൽ വാദം കേൾക്കുന്ന കേസിൽ കുറ്റാരോപിതനായ ജെയിംസ് ആൻഡ്രൂസ് തന്റെ മേലുള്ള ആരോപണം നിഷേധിച്ചു. 15 വർഷങ്ങൾക്ക് ശേഷം ഒരു ബലാത്സംഗ കേസ് ഉയർന്നുവരുന്നത് അപൂർവ്വമാണെന്നാണ് വിലയിരുത്തുന്നത്. പ്രതി കുറ്റം നിഷേധിച്ച സാഹചര്യത്തിൽ അനുബന്ധ തെളിവുകളുടെ അടിസ്ഥാനത്തിൽ ആയിരിക്കും കേസിന്റെ തുടർനടപടികൾ പുരോഗമിക്കുന്നത്.
എച്ച് എം ആർ സി ചൈൽഡ് ബെനഫിറ്റിന് അർഹരായ ആളുകൾക്ക് നൽകുന്ന തുക ഏപ്രിൽ ആറ് മുതൽ വർദ്ധിപ്പിക്കാനുള്ള ഗവൺമെന്റ് തീരുമാനം നടപ്പിലാക്കപ്പെടുമ്പോഴും, ശ്രദ്ധിച്ചില്ലെങ്കിൽ നിരവധി കുടുംബങ്ങൾക്ക് തങ്ങളുടെ ബെനിഫിറ്റ് ഈ സമയം നഷ്ടപ്പെടുകയും ചെയ്യാം. 16 വയസ്സിൽ താഴെയുള്ള കുട്ടികളെയൊ, മുഴുവൻ സമയ വിദ്യാഭ്യാസ കാലഘട്ടത്തിൽ അല്ലെങ്കിൽ അംഗീകൃത പരിശീലന പദ്ധതിയിലോയുള്ള 20 വയസ്സിൽ താഴെയുള്ള കുട്ടികളെയൊ പരിപാലിക്കുന്നവർക്ക് ലഭിക്കുന്നതാണ് ചൈൽഡ് ബെനഫിറ്റ്. ഏപ്രിൽ 6 മുതൽ ഒരു കുട്ടിയുള്ള കുടുംബത്തിന് ആഴ്ചയിൽ ഈ പദ്ധതി പ്രകാരം 25.60 പൗണ്ട് ലഭിക്കും. ഒന്നിൽ കൂടുതൽ കുട്ടികളുള്ളവർക്ക് ഒരു കുട്ടിക്ക് 16.95 പൗണ്ട് അധികമായി ലഭിക്കും. എന്നാൽ ഇത് ലഭിക്കാൻ കുടുംബങ്ങൾ തങ്ങളുടെ വിശദാംശങ്ങൾ സർക്കാർ വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണെന്ന് അധികൃതർ വ്യക്തമാക്കുന്നു. ജൂൺ മാസം മുതൽ ഈ പേയ്‌മെന്റുകൾ കൃത്യമായി ലഭിക്കുവാൻ മെയ് 31 ന് അകം തന്നെ എല്ലാവരും തങ്ങളുടെ വിവരങ്ങൾ കൃത്യമായി അപ്ഡേറ്റ് ചെയ്യേണ്ടതാണ്. എന്നാൽ നിങ്ങൾ കൃത്യസമയത്ത് വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ, ബെനിഫിറ്റ് ക്ലെയിം വൈകുമെന്നത് മാത്രമാണ് പ്രശ്നമെന്ന് എച്ച് എം ആർ സി വക്താവ് വ്യക്തമാക്കി.
16 മുതൽ 20 വയസ്സ് വരെയുള്ള കുട്ടികളിൽ വിദ്യാഭ്യാസം ഉപേക്ഷിക്കുകയോ, 16 വയസ്സിനുശേഷം ആഴ്ചയിൽ 24 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യുവാൻ തുടങ്ങുകയോ, വിവാഹം പോലുള്ള മറ്റ് പങ്കാളിത്തങ്ങളിൽ ഉൾപ്പെടുകയോ, ചെയ്താൽ മാതാപിതാക്കൾക്ക് ഈ ക്ലെയിമിനുള്ള അർഹത ഉണ്ടായിരിക്കില്ല. കുട്ടികളുടെ പേര് സംബന്ധിച്ച് എന്തെങ്കിലും മാറ്റം ഉണ്ടെങ്കിലും എച്ച് എം ആർ സിയെ അറിയിക്കേണ്ടത് ആവശ്യമാണ്. എന്നാൽ ഇത് മൂലം ക്ലെയിമിനുള്ള അവകാശവാദങ്ങൾക്ക് യാതൊരു കുറവും സംഭവിക്കില്ല. പൊതുവായി പുതിയ മാറ്റങ്ങൾ എല്ലാം തന്നെ സർക്കാർ സൈറ്റിൽ അപ്ഡേറ്റ് ചെയ്യണം എന്നതാണ് നിയമം നിഷ്കർഷിക്കുന്നത്. ഇത് ചെയ്യാൻ സാധിക്കാത്തവർക്ക് പലപ്പോഴും ബെനിഫിറ്റ് ക്ലെയിം നഷ്ടപ്പെടുന്ന സാഹചര്യമാണ് ഉണ്ടാകുന്നത്. ഇത് മലയാളികൾക്കും ബാധകം ആകയാൽ, മെയ് 31ന് മുൻപ് തന്നെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ ശ്രമിക്കുക.
എസ്. എസ്. ജയപ്രകാശ്
ജനാധിപത്യം പ്രവർത്തിക്കുന്നത് മൂന്ന് പ്രധാന ശിലകളിലാണ്.
“The will of the people, Trust in Politicians, and Strong institutions” (Guardian,2016)
അല്ലാതെ മഹദ് ഗ്രന്ഥങ്ങളായ രാമായണത്തിലോ, ബൈബിളിലോ, ഖുർആനിലോ അല്ല.
2024 ഇന്ത്യൻ തിരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ , മേൽ പറഞ്ഞിരിക്കുന്ന മൂന്ന് കാര്യങ്ങൾ വിലയിരുത്തുകയും ഇടത് രാഷ്ട്രീയത്തിന്റെ വർദ്ധിച്ച പ്രസക്തിയെ കുറിച്ച് യുക്തി ഭദ്രമായ വാദഗതികളുമാണ് ഈ ലേഖനം പങ്ക് വെയ്ക്കുന്നത്.
കേരളത്തിൽ മാത്രമാണ് അധികാരത്തിൽ ഉള്ളതെങ്കിലും ദേശയീയ തലത്തിൽ സംഘപരിവാർ രാഷ്ട്രീയത്തിന് എതിരെ ഒരു കനൽത്തരി പോലെ പ്രതിക്ഷേധം ഉയർത്തുന്നത് ഇടത്പക്ഷം മാത്രമാണ്.
മറുവശത്ത് കണ്ണോത്ത് കരുണാകരനും,അറയ്ക്കൽ പറമ്പലിൽ കുര്യൻ മകൻ ആന്റണിയും ചേർന്ന് കെട്ടിപ്പടുത്ത ഇന്ദിരാ കോൺഗ്രസ്, കൂട് വിട്ട് കൂട് മാറുന്ന വെറും രാഷ്ട്രീയ പൈങ്കിളികളുടെ കൂടാരം മാത്രമായി അധഃപ്പിച്ചിരിക്കുന്നു.പദ്മജ പോയി,അനിൽ ആന്റണിയും പോയി….!
കേരളത്തിലെ ജനങ്ങൾ ഈ തിരഞ്ഞടുപ്പിൽ തങ്ങളുടെ വോട്ട് അവകാശം വിവേകപൂർവ്വം ഉപയോഗിച്ചില്ല എങ്കിൽ നമുക്ക് മാത്രമല്ല ഇന്ത്യയിലെ ആകെ ജനങ്ങൾക്ക് ജനാധിപത്യത്തിന്റെ ആദ്യ ശിലയായ “The will of the people” എന്നെന്നേയ്‌ക്കുമായി നഷ്ടപ്പെടും. കോൺഗ്രസ് ആയി ജയിക്കുന്നവർ ആവശ്യം വരുമ്പോൾ ബിജെപി ആയി മാറും എന്ന് കണക്കുകൾ വ്യക്തമാക്കി തരുന്നു.
പണത്തിന്റെയോ സ്ഥാനമാനങ്ങളുടെയോ പേരിൽ കാല് മാറാത്ത രാഷ്ട്രീയ നേതൃത്വം നമ്മുടെ രാജ്യത്ത് ഉണ്ട് എങ്കിൽ ‘Trust in Politicians’ എന്ന ജനാധിപത്യത്തിന്റെ രണ്ടാം തൂൺ പ്രവർത്തിക്കുന്നുണ്ട് എന്ന് പറയാം. ഈ കാര്യത്തിൽ ഉദ്ധരിക്കാൻ പറ്റിയത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത്, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.എസ്.സുരേന്ദ്രന്റെ അഭിപ്രായമാണ്;”കേരളത്തിൽ ബിജെപിയ്ക്ക് 30 സീറ്റിൽ കൂടുതൽ കിട്ടിയാൽ ബിജെപി സർക്കാർ ഉണ്ടാക്കും”. ആരെയാണ് അദ്ദേഹം ഉന്നം വെയ്ക്കുന്നത് എന്നും,എങ്ങനെയാണ് അദ്ദേഹം സർക്കാർ ഉണ്ടാക്കാൻ പോകുന്നത് എന്ന കാര്യവും എല്ലാ മലയാളികൾക്കും വ്യക്തമായത് കൊണ്ട് കൂടുതൽ പറയേണ്ട കാര്യം ഇല്ല എന്ന് വിചാരിക്കുന്നു.
‘Trust in Politicians’ എന്ന ജനാധിപത്യത്തിന്റെ രണ്ടാം തൂൺ, ഇപ്പോൾ ഇടത് പക്ഷത്തിൽ മാത്രമായി ചുരുങ്ങി എന്നതിന് കഴിഞ്ഞ അഞ്ച് വർഷത്തെ ഇന്ത്യൻ പാർലമെന്റ് സാക്ഷിയാണ്.
രാഷ്ട്രീയ നേതൃത്വത്തിന് വിശ്വാസിത ഇല്ലാതെയാകുമ്പോളും, ജനവിരുദ്ധ നിലപാടുകൾ എടുക്കുമ്പോളും ജനത്തിന്റെ ആശാ കേന്ദ്രം ആകുന്നത് ചുവടെ പറയുന്ന സ്ഥാപനങ്ങളാണ്;
ജുഡീഷ്യറി –
തിരഞ്ഞെടുപ്പ് കമ്മീഷനുകൾ –
അഴിമതി വിരുദ്ധ ഏജൻസികൾ –
സെൻട്രൽ ബാങ്കുകളും ഫിനാൻഷ്യൽ റെഗുലേറ്ററി ബോഡികൾ –
മനുഷ്യാവകാശ കമ്മീഷനുകൾ –
സിവിൽ സർവ്വീസ് –
മീഡിയ റെഗുലേറ്ററി ബോഡികൾ-
ഇതൊക്കെയാണ് ജനാധിപത്യ വ്യവസ്ഥ നിലനിൽക്കണം എങ്കിൽ ആവശ്യമായ ശക്തവും നിഷ്പക്ഷവുമായ സ്ഥാപനങ്ങൾ.മേൽ പറഞ്ഞിരിക്കുന്ന സ്ഥാപനങ്ങളുടെ വിഭാഗീയ പ്രവർത്തനത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കേജിരിവാളിനെ ജെയിലിൽ അടച്ചത്.
ഇന്ത്യൻ പാർലമെന്റിന്റെ പുതിയ കെട്ടിടം ഉദ്‌ഘാടനം ചെയ്യുന്നത് സന്യാസിമാർ.രാമക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തുന്നത് ഇന്ത്യൻ പ്രധാന മന്ത്രിയും.
കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ ഏറ്റവും കൂടുതൽ പണപ്പിരിവ് നടത്തിയത് ബിജെപിയാണ്. എന്നാൽ പണപ്പിരിവ് നടത്തിയതിന്റെ പേരിൽ ജയിലിൽ ആയത് ആംആദ്മി പാർട്ടി നേതാവായ കേജിരിവാളാണ്.
സർക്കാർ ഉടമസ്ഥതയിൽ ഉള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നും ഇലക്ട്രൽ ബോണ്ട് ആയി മേടിച്ച പണം എത്രയാണ് എന്ന് ബിജെപിയോ ബാങ്കോ വെളിപ്പെടുത്താൻ തയ്യാർ ആയില്ല.ഒടുവിൽ കോടതിയെ സമീപിച്ചപ്പോൾ തീയതി ഇല്ലാതെ രേഖകൾ സമർപ്പിച്ചു.കൂടുതൽ സമയം വേണം എന്ന് ആവശ്യപ്പെട്ടു.
ഇവിടെ രണ്ട് പ്രധാന കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്.
ഒന്ന്,6061 കോടിയ്ക്ക് മേലെ ഉള്ള പണമിടപാടിന് ഒരു ദേശസാൽകൃത ബാങ്കിന്റെ കൈയ്യിൽ ഇപ്പോൾ രേഖയില്ല.കൂടുതൽ സമയം കൊടുത്താൽ തരപ്പെടുത്തി തരാം എന്ന് പറയുന്നു.ഓരോ ചില്ലി പൈസയ്ക്കും പലിശയും പലിശയ്ക്ക് പലിശയും കൂട്ടി ഓരോ മാസവും നോട്ടീസ് അയക്കുന്ന ബാങ്ക് ആണ് 6061കോടിയുടെ തീയതി അന്വേഷിക്കാൻ സമയം ചോദിക്കുന്നത്.
ഇലക്ട്രൽ ബോണ്ട് വകയിൽ ബിജെപിയ്ക്ക് അകെ ലഭിച്ച തുക 8251കോടിയാണ് . പാർലമെന്റിൽ ആകെ 543 സീറ്റ്.ഒരു സീറ്റിൽ പരമാവധി ചിലവാക്കാൻ കഴിയുന്ന തുക 95 ലക്ഷം രൂപ.ഇലക്ട്രൽ ബോണ്ട് വകയിൽ മാത്രം ബിജെപിയ്ക്ക് കുറഞ്ഞത് 2500 കോടി അധികമാണ്.
തീവ്രവാദ പ്രവർത്തനങ്ങൾക്ക് പണം ലഭിക്കുന്ന വഴി കൃത്യതയോടെ കണ്ടു പിടിക്കാൻ കേന്ദ്രസർക്കാർ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് കൂടുതൽ അധികാരവും ആൾ ബലവും നൽകി.ഒരുപാട് കേസുകൾ ഇഡി എടുത്തിട്ടുണ്ട്.എന്നാൽ ശിക്ഷിക്കപ്പെട്ട കേസുകൾ വെറും 5% മാത്രമാണ്.മാത്രമല്ല ഒരു കേസും ബിജെപി നേതാക്കൾക്കോ അനുഭാവികൾ ആയ വ്യവസായികൾക്കോ എതിരെ പോലും ഇ.ഡി കേസ് എടുത്തിട്ടില്ല.
ഇ.ഡി എടുത്ത 95% കേസുകളും പ്രതിപക്ഷ നേതാക്കൾക്ക് എതിരേയായിരുന്നു എന്നത് ജനാധിപത്യ വിശ്വാസികൾക്ക് ഏറ്റവും ആശങ്ക ഉണ്ടാക്കുന്ന കാര്യമാണ്.
മാത്രമല്ല,മേല്പരിഞ്ഞിരിക്കുന്ന സ്ഥാപനങ്ങൾ അത്രയും അതി രൂക്ഷമായ വിമർശനങ്ങൾക്ക് വിധേയമാകുന്ന കാഴ്ചകൾ നാം ദിനവും കണ്ടു കൊണ്ടിരിക്കുന്നു.പകരം നമുക്ക് ലഭിച്ചത് ഒരു അയോദ്ധ്യയും അതിൽ ദൈവത്തിന് ഇരിക്കാൻ ഒരു കൊട്ടാര സമാനമായ കെട്ടിടവുമാണ്. എന്നാൽ ഇടതുപക്ഷത്തെ തൊട്ടപ്പോൾ ഒക്കെ ഇ.ഡി ദുര്ബലമാകുന്ന കാഴ്ചയാണ് നാം ഇത് വരെ കണ്ടിട്ടുള്ളത്.
ഇടതുപക്ഷത്തിന്റെ രാഷ്‌ടീയ ബദൽ
ഇതിനോടകം തന്നെ സംഘപരിവാറിന്റെ മത രാഷ്ട്രീയത്തിനും മത രാഷ്ട്രീയ സങ്കൽപ്പത്തിനും എതിരെ I.N.D.I.A എന്ന ഒരു രാഷ്ട്രീയ ബദൽ ഇടതുപക്ഷം മുന്നോട്ട് വെച്ചിട്ടുണ്ട്.I.N.D.I.A മുന്നണിയുടെ ചാലക ശക്തി എന്ന് പറയുന്നത് സിപിഎം നേതൃത്വം നൽകുന്ന ഇടതുപക്ഷമാണ്.
ഈ തിരഞ്ഞെടുപ്പിൽ ബിജെപി 400 സീറ്റ് എന്ന ഒരു ടാർഗെറ്റ് നിശ്ചയിച്ചിട്ടുണ്ട്.
I.N.D.I.A സഖ്യം നിലവിൽ വന്നതോടെ നേരിട്ടുള്ള ഒരു തിരഞ്ഞെടുപ്പിലൂടെ ബിജെപിയ്ക്ക് 400 സീറ്റ് പോലെയുള്ള അതിമോഹം സാധ്യമാകില്ല എന്നത് ഉറപ്പാണ്.മാത്രവുമല്ല,കേജിരിവാളിന്റെ അറസ്റ്റോട് കൂടി അയോദ്ധ്യ പോലും രാഷ്ട്രീയ ഫോക്കസിൽ നിന്നും അകന്നു പോയി.ബിജെപിയ്ക്ക് കേവല ഭൂരിപക്ഷം എന്നത് പോലും വെല്ലുവിളി ഉയർത്തുന്ന ഒരു ലക്ഷ്യമായി മാറി.അതോടെ എല്ലാ സർക്കാർ സംവിധാനങ്ങളെയും ദുരുപയോഗം ചെയ്ത് തങ്ങളുടെ ലക്ഷ്യം നേടുക എന്ന തരം താണ രീതികളിലേയ്ക്ക് ബിജെപി മാറിക്കഴിഞ്ഞു.
ഈ രാഷ്ട്രീയ കാലാവസ്ഥയിൽ ഒരു തിരുത്തൽ ശക്തിയാണ് ഇന്ത്യൻ രാഷ്ട്രീയത്തിന് ഏറെ ആവശ്യമായിട്ടുള്ളത്.അത് നൽകാൻ കഴിയുന്ന ഏക സംസ്ഥാനം കേരളമാണ്.ഇടതുപക്ഷത്തിന് എത്രത്തോളം സീറ്റ് കേരളത്തിൽ കൂടുതൽ കിട്ടുന്നുവോ ബിജെപി അത്രത്തോളം എതിർക്കപെടും എന്നതാണ് വസ്തുത.
എസ്.എസ്.ജയപ്രകാശ് (JP Marayoor) : കോട്ടയം ബസേലിയസ് കോളേജ് യൂണിയൻ ചെയർമാൻ,
എസ്.എഫ്.ഐ കോട്ടയം ഏരിയാ സെക്രട്ടറി , സിപിഎം മൂന്നാർ ഏരിയാ കമ്മറ്റിയംഗം,
സമീക്ഷ യുകെയുടെ മുൻ ദേശീയ സെക്രട്ടറി എന്നീ നിലകളിൽ പൊതുരംഗത്ത് പ്രവർത്തിച്ചിട്ടുണ്ട്.
സ്മൃതി ഇറാനിക്കും പിണറായി വിജയനും ഒരേ സ്വരം; രണ്ടു പേരുടെയും പ്രസ്താവന
തയാറാക്കുന്നത് ഒരേ സ്ഥലത്ത്; പിണറായിയ് ക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: സ്മൃതി ഇറാനിക്കും പിണറായി വിജയനും ഒരേ സ്വരമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രണ്ടു പേരുടെയും പ്രസ്താവന തയാറാക്കുന്നത് ഒരേ സ്ഥലത്താണെന്നും ആരോപിച്ചു. മുസ്ലിം ലീഗുമായുള്ള കോൺഗ്രസിന്റെ ബന്ധംദേശീയതലത്തിൽ മറച്ചുവയ്ക്കാൻ ശ്രമിക്കുകയാണെന്നാണ് സ്മൃതി ഇറാനി പറഞ്ഞത്. ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന് കേരളത്തിൽ മാത്രമല്ല കോൺഗ്രസുമായി ബന്ധമുള്ളത്. ഇന്ത്യ മുന്നണിയിലും അംഗമാണ്. നാല് പതിറ്റാണ്ടുകാലമായി യു.ഡി.എഫിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനമാണ് മുസ്ലിംലീഗ്. ആ ബന്ധം മറച്ചുവയ്ക്കേണ്ട ആവശ്യം കേരളത്തിലെയോ ദേശീയതലത്തിലെയോ കോൺഗ്രസിനില്ല.
മുഖ്യമന്ത്രി പിണറായി വിജയൻ ആക്ഷേപം ഉന്നയിച്ച് മണിക്കൂറുകൾക്കകം കേന്ദ്രമന്ത്രി സ്മൃതി ഇറാനി അതേ ആരോപണം ഉന്നയിച്ചത് അദ്ഭുതകരമാണെന്ന് സതീശൻ കൂട്ടിച്ചേർത്തു. സ്മൃതി ഇറാനിക്കും പിണറായി വിജയനും ഒരേ സ്വരവും ഒരേ വാദങ്ങളുമാണ്. രണ്ടു പേരുടെയും പ്രസ്താവന ഒരു സ്ഥലത്താണോ തയാറാക്കിയതെന്ന് സംശയം തോന്നുന്ന തരത്തിലാണ് രാഹുൽ ഗാന്ധിക്കെതിരായ ആക്ഷരപം. രാജ്യത്താകെ സഞ്ചരിച്ച് രാഹുൽ ഗാന്ധിക്കെതിരെ ആക്ഷേപം ചൊരിയാൻ ബിജെപി ചുമതലപ്പെടുത്തിയിരിക്കുന്ന ആളാണ് സ്മൃതി ഇറാനി. ബിജെപി നേതൃത്വം ചെയ്യുന്നതു പോലെ തന്നെ രാഹുൽ ഗാന്ധിയെ ആക്ഷേപിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന ആളായി പിണറായി വിജയൻ മാറിയിരിക്കുകയാണ്. ഇന്ത്യ മുന്നണിയുടെ പ്രതീക്ഷയും ശക്തിയുമാണ് രാഹുൽ ഗാന്ധി. രാഹുൽ ഗന്ധിയെ ആക്ഷേപിച്ചാൽ ഇന്ത്യ മുന്നണിയെ ദുർബലപ്പെടുത്താമെന്നും അതിലൂടെ ബിജെപിയുടെ പ്രീതി സമ്പാദിക്കാനുമാണ് പിണറായി വിജയൻ ശ്രമിക്കുന്നത്. മാസപ്പടിയും കരുവന്നൂർ കൊള്ളയും ഉൾപ്പെടെ സ്വന്തം കുടുംബാംഗങ്ങൾ ഉൾപ്പെട്ട അഴിമതി കേസുകൾ അന്വേഷിക്കുമെന്ന ഭീതിയിലാണ് ബിജെപിയെ സന്തോഷിപ്പിക്കാനുള്ള പ്രസ്താവനകളുമായി പിണറായി വിജയൻ രംഗത്തിറങ്ങിയിരിക്കുന്നത്.
ഏതാനും നാളുകൾക്കുമുന്‍പ് മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രത്തെ മുന്‍നിര്‍ത്തി മലയാളികളെ അധിക്ഷേപിച്ചതിന് ജയമോഹന്‍ ഏറെ വിമര്‍ശനം നേരിട്ടിരുന്നു. സിനിമയിലെ കഥാപാത്രങ്ങളുടെ അതേ മാനസികനിലയാണ് ദക്ഷിണേന്ത്യയില്‍ വിനോദസഞ്ചാരത്തിന് വരുന്ന കേരള തെമ്മാടികൾക്കെന്നും എറണാകുളം കേന്ദ്രമാക്കിയ ലഹരി അടിമകളുടെ സംഘമാണ് മലയാളസിനിമയില്‍ പ്രമുഖസ്ഥാനത്തുള്ളതെന്നും ജയമോഹന്‍ ആരോപിച്ചിരുന്നു.
തെരഞ്ഞെടുപ്പ് ചട്ടലംഘനം ; തോമസ് ഐസക്കിന് വരാണാധികാരിയുടെ താക്കീത്
പത്തനംതിട്ടയിലെ ഇടതു സ്ഥാനാർത്ഥി തോമസ് ഐസക്കിന്
താക്കീത്. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു എന്ന് കാണിച്ച് യുഡിഎഫ് നൽകിയ പരാതിയിലാണ് നടപടി. സർക്കാർ പരിപാടികളിൽ ഇനി പങ്കെടുക്കരുതെന്ന് ശക്തമായ താക്കീതും നൽകി. കുടുംബശ്രീയുടെ പരിപാടിയിൽ പങ്കെടുത്തതിന് സർക്കാർ സംവിധാനങ്ങളെ പ്രചരണത്തിനായി ഉപയോഗിച്ചു എന്നാരോപിച്ച് യുഡിഎഫ് പരാതി നൽകുകയായിരുന്നു.